<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>masala bond &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/masala-bond/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 03 Dec 2025 02:34:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>masala bond &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മസാല ബോണ്ട് എന്ന ദുരൂഹത</title>
		<link>https://www.chandrikadaily.com/1the-mystery-of-the-masala-bond.html</link>
					<comments>https://www.chandrikadaily.com/1the-mystery-of-the-masala-bond.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 03 Dec 2025 02:31:22 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[masala bond]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi goverment]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366460</guid>

					<description><![CDATA[ബിജെപിയും സിപിഎമ്മും എതിരാളികളാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള സോഷ്യല്‍ എഞ്ചിനിയറിങ്ങിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുക മാത്രമാണ് ഈ നോട്ടീസിന്റെ ഉദ്ദേശം.]]></description>
										<content:encoded><![CDATA[<p><strong>രമേശ് ചെന്നിത്തല</strong></p>
<p>കേരളം കണ്ട ഏറ്റവും വലിയ കുപ്രസിദ്ധ സാമ്പത്തിക ഇടപാടുകളില്&#x200d; ഒന്നായ കിഫ്ബി മസാല ബോണ്ട് വില്&#x200d;പനയുമായി ബന്ധപ്പെട്ട് ഫെമ നിയമങ്ങള്&#x200d; ലംഘിച്ചു എന്ന പേരില്&#x200d; മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക്കിനും ഇ.ഡി നോട്ടീസ് അയച്ചിരിക്കുകയാണ്. ബിജെപിയും സിപിഎമ്മും എതിരാളികളാണ് എന്ന് വരുത്തി തീര്&#x200d;ക്കാനുള്ള സോഷ്യല്&#x200d; എഞ്ചിനിയറിങ്ങിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുക മാത്രമാണ് ഈ നോട്ടീസിന്റെ ഉദ്ദേശം. മാത്രമല്ല, സ്വര്&#x200d;ണപ്പാളി കൊള്ള, സര്&#x200d;ക്കാരിന്റെ ദുര്&#x200d;ഭരണത്തിനെതിരെ ഉയര്&#x200d;ന്നിട്ടുള്ള ജനരോഷം എന്നിവയില്&#x200d; നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിന് കൂടിയാണ് ബി.ജെ.പി സി.പി.എം അച്ചുതണ്ടിന്റെ ഈ നീക്കം. ഇത് കേരളത്തിലെ വോട്ടര്&#x200d;മാരെ കബളിപ്പിക്കാനുള്ള ഒത്തുകളി മാത്രമാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ പ്രതിപക്ഷം ഈ നോട്ടീസിനെ ഗൗരവമായി കാണുന്നില്ല.</p>
<p>പക്ഷേ കേരളം കണ്ട ഏറ്റവും വലിയ കുപ്രസിദ്ധ സാമ്പത്തിക ഇടപാട് എന്ന നിലയ്ക്ക് ഇതിനെക്കുറിച്ച് വീണ്ടും ചര്&#x200d;ച്ച ചെയ്യാന്&#x200d; ഈ ഇ.ഡി നോട്ടീസ് ഒരു അവസരമായിരിക്കുകയാണ്. ഇനിയും കെട്ടടങ്ങാത്തതാണ് മസാല ബോണ്ട് ഇടപാടിന്മേലുള്ള വിവാദം. സര്&#x200d;ക്കാര്&#x200d; പരമരഹസ്യ മായി മൂടിവെച്ചു നടത്താന്&#x200d; ശ്രമിച്ച ഈ ഇടപാട് വെളിച്ചത്തു കൊണ്ടു വന്നത് പ്ര തിപക്ഷ നേതാവായിരിക്കെ ഞാനായിരുന്നു. പക്ഷേ ഈ വിഷയത്തില്&#x200d; സര്&#x200d;ക്കാരിനെ യുടേണ്&#x200d; അടിപ്പിക്കാന്&#x200d; കഴിഞ്ഞില്ല. ഇതിന്റെ ഫലമായി സംസ്ഥാനത്തിന് 1045 കോടി രൂപ കൊള്ളപലിശയിനത്തില്&#x200d; നഷ്ടപ്പെട്ടു. രാജ്യത്തിന്റെ നിയമങ്ങള്&#x200d; പലതും ലംഘിച്ചുകൊണ്ടു നടത്തിയ കിഫ്ബിയുടെ മസാല ബോണ്ട് ഇടപാ ട് കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിട്ട പ്രധാന ഘടകങ്ങളിലൊന്നാണ്. 2150 കോടിയുടെ മസാല ബോണ്ട് ലാവലിന്&#x200d; കമ്പനിയുടെ ഉടമസ്ഥരില്&#x200d; ഒരാളായ സി.ഡിപി.ക്യു എന്ന കനേഡിയന്&#x200d; കമ്പനി 9.72 ശതമാനം കൊള്ളപ്പലിശയ്ക്കാണ് വാങ്ങിയത്. 2150 കോടിയുടെ ബോണ്ടിന് അഞ്ചു വര്&#x200d;ഷം കൊണ്ട് 1045 കോടി രൂപ പലിശയായി നല്&#x200d;കേണ്ടതുണ്ടായിരുന്നു. അഞ്ചു വര്&#x200d;ഷം കഴിയുമ്പോള്&#x200d; തിരികെ നല്&#x200d;കേണ്ടിവന്നത് ആകെ 3795 കോടി രുപയാണ്. ബോണ്ട് വില്&#x200d;പ്പനയുമായി ബന്ധപ്പെട്ട് ബാങ്ക് ഫീസടക്കമുള്ള മറ്റു ചെലവുകള്&#x200d;ക്ക് 2.29 കോടി രൂപയും ഉദ്യോഗസ്ഥരുടെ യാത്രാചെലവും പുറമെ, ഇതിനേക്കാള്&#x200d; പ്രധാനം ഇത്രയും കൂടിയ പലിശയ്ക്കു വിറ്റ മസാല ബോണ്ടില്&#x200d; നിന്നുള്ള തുക അതിലും കുറഞ്ഞ പലിശയ്ക്കാണ് ഇവിടെ ബാങ്കുകളില്&#x200d; ഇട്ടിരുന്നതെന്നും പിന്നീട് വെളിവാക്കപ്പെട്ടു. എന്തിനു വേണ്ടിയായിരുന്നു അത്..? ദുരൂഹമായ ഈ ഇടപാടില്&#x200d; വന്&#x200d; അഴിമതിയും ധൂര്&#x200d;ത്തും നടന്നു എന്നു ഞങ്ങള്&#x200d; അന്ന് ചൂണ്ടിക്കാട്ടി. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സി.എ.ജി. തന്നെ റിപ്പോര്&#x200d;ട്ട് ചെയ്തു. സി.എ.ജിയുടെ ആ നിഗമനങ്ങള്&#x200d; നിയമസഭയില്&#x200d; പ്രമേയം കൊണ്ടുവന്ന് നീക്കം ചെയ്യുന്ന വിചിത്ര നടപടിയുമുണ്ടായി എന്നത് വേറെ കാര്യം</p>
<p><strong>എന്താണ് മസാല ബോണ്ടുകള്&#x200d;?</strong></p>
<p>രാജ്യാന്തര നിക്ഷേപങ്ങള്&#x200d; സ്വീകരിക്കാന്&#x200d; ഇന്ത്യന്&#x200d; രൂപയില്&#x200d;ത്തന്നെ കടപ്പത്രങ്ങള്&#x200d; ഇറക്കി പണം സമാഹരിക്കുന്നതിനെയാണ് മസാല ബോണ്ടുകള്&#x200d; എന്നു പറയുന്നത്. ഇന്ത്യയിലെ പൊതുമേഖലാസ്ഥാപനങ്ങള്&#x200d; സ്വകാര്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മസാല ബോണ്ടുകള്&#x200d; എന്ന ആശയം മുന്നോട്ടു വെച്ചത്. എന്നാല്&#x200d; ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്&#x200d; പോലും മസാല ബോണ്ടിനു പിന്നാലെ പോയില്ല. ആദ്യം അതിനു തയാറാവുന്ന സംസ്ഥാനം കേരളമായിരുന്നു. മോദിയുടെ സാമ്പത്തികനയങ്ങളുടെ ആരാധകനായ കേരള മുഖ്യമന്ത്രി പിണറായി വിജയന്&#x200d; 2019 മേയ് 18നാണ് ലണ്ടന്&#x200d; സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്&#x200d; മസാല ബോണ്ടുകള്&#x200d; പു റത്തിറക്കിയത്.</p>
<p><strong>കൊള്ളപ്പലിശ</strong></p>
<p>മസാല ബോണ്ടിറക്കിയ സ്ഥാപനങ്ങള്&#x200d; തങ്ങളുടെ കടപ്പത്രങ്ങള്&#x200d;ക്കു നല്&#x200d;കുന്ന പലിശയും കിഫ്ബി കൊടുക്കുന്ന പലിശയും തമ്മില്&#x200d; വലിയ വ്യത്യാസമുണ്ട്. 6.8 ശതമാനം പലിശ നിക്ഷേപകര്&#x200d;ക്കു നല്&#x200d; കിക്കൊണ്ടാണ് എച്ച്.ഡി.എഫ്.സി. ബാങ്ക് മസാല ബോണ്ടിറക്കിയത്. നാഷണല്&#x200d; ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 7.3 ശതമാനം പലിശനിരക്കിലാണ് 3000 കോടിയുടെ മസാല ബോണ്ട് ഇറക്കിയത്. ഐ.ആര്&#x200d;.ഇ.ഡി.എ. 7.12 ശതമാനം പലിശയ്ക്കാണ് മസാല ബോണ്ടുകള്&#x200d; വിറ്റത്. എന്നാല്&#x200d; ദുരൂഹമെന്നു പറയട്ടെ, കേരളത്തിന്റെ കിഫ്ബി പുറത്തിറക്കിയ മസാലബോണ്ടില്&#x200d; നിക്ഷേപകരായ സി.ഡി.പിക്യുവിന് സര്&#x200d;ക്കാര്&#x200d; നല്&#x200d;കേണ്ടത് 9.72 ശതമാനം കൊള്ളപ്പലിശയാണ്. അഞ്ചു വര്&#x200d;ഷം കൊ ണ്ട് മുതലും പലിശയുമായി തിരിച്ചടച്ചത് 3195 കോടി രൂപ കേരളീയര്&#x200d; ഒരോ ലിറ്റര്&#x200d; ഇന്ധനം തങ്ങളുടെ വാഹനത്തിന് അടിക്കുമ്പോഴും ഓരോ രൂപയാണ് കിഫ്ബി ഫണ്ടിലേക്ക് എത്തുന്നത് പൊതുജനങ്ങ ളുടെ ആ പണമാണ് മസാല ബോണ്ടിന്റെ കൊള്ളപ്പലിശയ്ക്കു ധൂര്&#x200d;ത്തടിക്കുന്നത്. അന്താരാഷ്ട്ര ഫിനാന്&#x200d;സ് കോര്&#x200d;പറേഷന്&#x200d; പോലും 4.5 ശതമാനം പലിശ നിരക്കിലാണ് ലണ്ടന്&#x200d; സ്‌റ്റോക് എക്‌സ്‌ചേഞ്ചില്&#x200d; മസാല ബോണ്ടിറക്കിയത്. ലോകബാങ്ക് പലിശയാകട്ടെ, ഇപ്പോള്&#x200d; 25 ശതമാനമേയു ഉള്ളൂ. ലണ്ടന്&#x200d; സ്‌റ്റോക് എക്‌സ്‌ചേഞ്ചില്&#x200d; ലിസ്റ്റ് ചെയ്ത 16 ഇന്ത്യന്&#x200d; കമ്പനികള്&#x200d; 5.5 ശതമാനം മുതല്&#x200d; 7.5 ശതമാനം വരെ പലിശയ്ക്കാണ് മസാല ബോണ്ടുകള്&#x200d; ഇറക്കിയത്. അപ്പോള്&#x200d; കിഫ്ബി 9.72 ശതമാനം കൊള്ളപ്പലിശ നല്&#x200d;കി മസാല ബോണ്ടുകള്&#x200d; ഇറക്കിയതെന്തിന് അതും ഇത്തരത്തില്&#x200d; വി ദേശത്തുനിന്ന് പണം സ്വീകരിക്കുന്നതിന് കേന്ദ്രസര്&#x200d;ക്കാരിന്റെ മുന്&#x200d;കൂര്&#x200d; അനുമതി വേണമെന്ന 293(1) അനുച്ഛേദം പോലും ലംഘിച്ചുകൊണ്ട് അത്തരത്തിലൊരു അടിയന്തരസാഹചര്യം കേരളത്തിലെ പശ്ചാ ത്തല വികസന മേഖലയില്&#x200d; ഉണ്ടായിരുന്നോ ?</p>
<p><strong>ദുരൂഹമായ ഇടപാടുകള്&#x200d;</strong></p>
<p>മസാല ബോണ്ടുകള്&#x200d; വാങ്ങുന്നത് ലാവ് ലിന്&#x200d; ബന്ധമുള്ള കമ്പനിയാണെന്ന വസ്തുത ഞാന്&#x200d; പുറത്തു കൊണ്ടുവന്നപ്പോള്&#x200d; എസ്.എന്&#x200d;.സി. ലാവലിനുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്. എസ്.എന്&#x200d;.സി. ലാവലിന്റെ 20 ശതമാനം ഓഹരികള്&#x200d; കൈവശമുള്ള കമ്പനിയാണ് സി.ഡി.പി.ക്യു. ബോണ്ടുകള്&#x200d; ലിസ്റ്റ് ചെയ്തതെന്നും, ലോകത്താര്&#x200d;ക്കും അതു വാങ്ങാമെന്നും, സി.ഡി.പിക്യു വന്ന് വാങ്ങിയതില്&#x200d; ഞങ്ങളെന്തു ചെയ്യാനെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട്. മാത്രമല്ല, പബ്ലിക് ഇഷ്യൂവും പ്രൈവറ്റ് ഇഷ്യൂവും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് ബഹളമുണ്ടാക്കുന്നതെന്നും, അദ്ദേഹം പറഞ്ഞു. അതായ ത്, മസാല ബോണ്ട് പബ്ലിക് ഇഷ്യൂ വഴിയാണ് സി.ഡി.പി.ക്യൂവിന് കൊടുത്തതെന്നും, അതിനാല്&#x200d; അതില്&#x200d; കമ്മിഷനോ, അഴിമതിയോ ഒന്നും ഇല്ലെന്നുമാണ് ധനമന്ത്രിയും കിഫ്ബിയും സംസ്ഥാന സര്&#x200d;ക്കാരും ആവര്&#x200d;ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ, പബ്ലിക് ഇഷ്യൂ ആയിട്ടല്ല. പ്രൈവറ്റ് ഇഷ്യൂ ആയിട്ടാണ് മസാല ബോണ്ട് ആദ്യം പ്‌ളേസ് ചെയ്തത് എന്നതിന്റെ തെളിവുകള്&#x200d; ഞാന്&#x200d; പുറത്തു വിട്ടതോടെ സര്&#x200d;ക്കാരിന്റെ എല്ലാ അവകാശവാദങ്ങളും പൊളിഞ്ഞു.</p>
<p>യഥാര്&#x200d;ത്ഥത്തില്&#x200d; ലണ്ടന്&#x200d; സ്‌റ്റോക് എക്‌സ് ചേഞ്ചില്&#x200d; മസാല ബോണ്ടുകള്&#x200d; ലിസ്റ്റ് ചെയ്യുന്നതിനു മുമ്പുതന്നെ 2019 മാര്&#x200d;ച്ച് 29നു മുമ്പേ അവ വിറ്റഴിച്ചിരുന്നു. അതിന്റെ പണവും കിഫ്ബിക്ക് ലഭിച്ചുകഴിഞ്ഞിരുന്നു. കിഫ്ബിയുടെ ഔദ്യോഗിക ന്യൂസ് ലെറ്ററിലും ഈ വിവരമുണ്ട്. വില്&#x200d;പനയും നടന്നു പണവും ലഭിച്ചു കഴിഞ്ഞശേഷം ലണ്ടന്&#x200d; സ്‌റ്റോക് എക്‌സ്‌ചേഞ്ചില്&#x200d; ലിസ്റ്റ് ചെയ്യുന്നത് 2019 ഏപ്രില്&#x200d; ഒന്നിനായിരുന്നു. അതായത്, ഒരു മാസത്തിനു ശേഷം. മുഖ്യമന്തി സ്‌റ്റോക് എക്‌സ്‌ചേഞ്ചില്&#x200d; ചെന്ന് ആഘോഷപൂര്&#x200d;വം മണി മുഴക്കുന്നത് പിന്നെയും ഒരു മാസം കൂടി കഴിഞ്ഞ് മെയ് 17 നും. എന്തിനായിരുന്നു ഈ നാടകം. കോടികള്&#x200d; കൈക്കൂലി വാങ്ങിയ ലാവ്‌ലിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൊള്ളപ്പലിശയ്ക്ക് ബോണ്ട് വിറ്റതെന്തിനായിരുന്നു എന്ന ചോദ്യം അവശേഷിക്കുന്നു. ലോക ബാങ്ക്, എ.ഡി.ബി. എന്നിവ സംസ്ഥാനത്തിന് നല്&#x200d;കുന്ന വായ്പ നാലു ശതമാനത്തില്&#x200d; താഴെ പലിശയ്ക്കാണ്. യു.ഡി.എഫ്. ഭരണകാലത്ത് കൊച്ചി മെട്രോക്ക് ഫ്രഞ്ച് കമ്പനിയായ എ.ഡി.എഫ്. 1.35 ശതമാനം പലിശയ്ക്കാണ് 1350 കോടി രൂപ വായ്പ തന്നത്. വാട്ടര്&#x200d; മെട്രോയ്ക്ക് ജര്&#x200d;മന്&#x200d; കമ്പനിയായ കെ.എസ്.ഡബ്ല്യു. 582 കോടി 1.55 ശതമാനം പലിശയ്ക്കാണ് വായ്പ നല്&#x200d;കിയിട്ടുള്ളത്. ഇവയെല്ലാം നിലനില്&#x200d;ക്കുമ്പോഴാണ് ഇത്ര കൊള്ളപ്പലിശയ്ക്ക് കേരള സര്&#x200d;ക്കാര്&#x200d; ഈ ഇടപാട് നടത്തിയത്. എന്താ യാലും കാലം ഇതിനു പിന്നിലെ മുഴുവന്&#x200d; സത്യങ്ങളും പുറത്തു കൊണ്ടു വരിക തന്നെ ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-mystery-of-the-masala-bond.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മസാല ബോണ്ട്: ഫയലുകള്&#x200d; പ്രതിപക്ഷ എം.എല്&#x200d;.എമാരെ കാണിക്കണമെന്ന് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/chennithala-says.html</link>
					<comments>https://www.chandrikadaily.com/chennithala-says.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 18 Apr 2019 03:42:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[masala bond]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124569</guid>

					<description><![CDATA[തിരുവനന്തപുരം: കിഫ്ബിയുടെ മസാലാ ബോണ്ട് സംബന്ധിച്ച ഫയലുകളെല്ലാം പ്രതിപക്ഷ എം.എല്&#x200d; .എമാരുടെ സംഘത്തെ കാണിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി. സംസ്ഥാനത്തിന്റെ വികസനത്തിന് വിഭവ സമാഹരണം നടത്തുന്നതിനോട് യു.ഡി.എഫിനും യോജിപ്പാണുള്ളതെന്ന് രമേശ് ചെന്നിത്തല കത്തില്&#x200d; പറയുന്നു. പക്ഷേ അത് സുതാര്യമായും സംസ്ഥാനത്തിന്റെ താത്പര്യങ്ങള്&#x200d; സംരക്ഷിച്ചു കൊണ്ടുമാകണം. പക്ഷേ മസാലാ ബോണ്ടിന്റെ ഇടപാടിന്മേല്&#x200d; അടി മുടി ദുരൂഹത നിറഞ്ഞു നില്&#x200d;ക്കുകയാണ്. മാത്രമല്ല ഇത് സംബന്ധിച്ച വിവരങ്ങള്&#x200d; പുറത്തു വന്നത് മുതല്&#x200d; ധനകാര്യ [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>തിരുവനന്തപുരം: കിഫ്ബിയുടെ മസാലാ ബോണ്ട് സംബന്ധിച്ച ഫയലുകളെല്ലാം പ്രതിപക്ഷ എം.എല്&#x200d; .എമാരുടെ സംഘത്തെ കാണിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി.<br>
സംസ്ഥാനത്തിന്റെ വികസനത്തിന് വിഭവ സമാഹരണം നടത്തുന്നതിനോട് യു.ഡി.എഫിനും യോജിപ്പാണുള്ളതെന്ന് രമേശ് ചെന്നിത്തല കത്തില്&#x200d; പറയുന്നു. പക്ഷേ അത് സുതാര്യമായും സംസ്ഥാനത്തിന്റെ താത്പര്യങ്ങള്&#x200d; സംരക്ഷിച്ചു കൊണ്ടുമാകണം. പക്ഷേ മസാലാ ബോണ്ടിന്റെ ഇടപാടിന്മേല്&#x200d; അടി മുടി ദുരൂഹത നിറഞ്ഞു നില്&#x200d;ക്കുകയാണ്. മാത്രമല്ല ഇത് സംബന്ധിച്ച വിവരങ്ങള്&#x200d; പുറത്തു വന്നത് മുതല്&#x200d; ധനകാര്യ മന്ത്രി തോമസ് ഐസക്കും കിഫ്ബിയും ഒന്നിന് പുറകെ ഒന്നായി അസത്യങ്ങള്&#x200d; പറഞ്ഞ് യഥാര്&#x200d;ത്ഥ വസ്തുതകള്&#x200d; മറച്ച് വയ്ക്കാന്&#x200d; കാണിക്കുന്ന വെപ്രാളം ഇത് സംബന്ധിച്ച സംശയങ്ങളെ ബലപ്പെടുത്തുകയും ചെയ്യുന്നു എന്ന് രമേശ് ചെന്നിത്തല കത്തില്&#x200d; ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chennithala-says.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്തിന്റെ കാവല്&#x200d;ക്കാരന്&#x200d; പെരും കള്ളനെന്ന് രമേശ് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/chennithala-uses-chokidar-chor-he-slogan-against-pinarayi.html</link>
					<comments>https://www.chandrikadaily.com/chennithala-uses-chokidar-chor-he-slogan-against-pinarayi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 12 Apr 2019 09:39:31 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[lavlin case]]></category>
		<category><![CDATA[masala bond]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124175</guid>

					<description><![CDATA[കിഫ്ബി മസാല ബോണ്ടില്&#x200d; സംസ്ഥാന സര്&#x200d;ക്കാരിനെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം. കിഫ്ബി മസാല ബോണ്ടില്&#x200d; ജുഡീഷ്യല്&#x200d; അന്വേഷണം ആവശ്യപ്പെട്ട നേതാവ് രമേശ് ചെന്നിത്തല, ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്&#x200d;കി. കിഫ്ബിയുടെ ഫയലുകള്&#x200d; പരിശോധിക്കാന്&#x200d; പ്രതിപക്ഷത്തെ അനുവദിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില്&#x200d; സമഗ്രമായ അന്വേഷണം വേണം. ജുഡീഷ്യല്&#x200d; അന്വേഷണത്തിലൂടെയേ സത്യം പുറത്തുവരൂവെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ സാമ്പത്തിക നയമാണ് പിണറായിയും നടപ്പിലാക്കുന്നതെന്ന് കുറ്റപ്പെടുത്തിയ രമേശ് ചെന്നിത്തല സംസ്ഥാനത്തിന്റെ കാവല്&#x200d;ക്കാരന്&#x200d; പെരും കള്ളനാണെന്നും ആരോപിച്ചു. മസാല [&#8230;]]]></description>
										<content:encoded><![CDATA[
<p>കിഫ്ബി മസാല ബോണ്ടില്&#x200d; സംസ്ഥാന സര്&#x200d;ക്കാരിനെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം. കിഫ്ബി മസാല ബോണ്ടില്&#x200d; ജുഡീഷ്യല്&#x200d; അന്വേഷണം ആവശ്യപ്പെട്ട നേതാവ് രമേശ് ചെന്നിത്തല, ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്&#x200d;കി. കിഫ്ബിയുടെ ഫയലുകള്&#x200d; പരിശോധിക്കാന്&#x200d; പ്രതിപക്ഷത്തെ അനുവദിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില്&#x200d; സമഗ്രമായ അന്വേഷണം വേണം. ജുഡീഷ്യല്&#x200d; അന്വേഷണത്തിലൂടെയേ സത്യം പുറത്തുവരൂവെന്നും അദ്ദേഹം പറഞ്ഞു.</p>



<p>നരേന്ദ്ര മോദിയുടെ സാമ്പത്തിക നയമാണ് പിണറായിയും നടപ്പിലാക്കുന്നതെന്ന് കുറ്റപ്പെടുത്തിയ രമേശ് ചെന്നിത്തല സംസ്ഥാനത്തിന്റെ കാവല്&#x200d;ക്കാരന്&#x200d; പെരും കള്ളനാണെന്നും ആരോപിച്ചു. മസാല ബോണ്ട് ജനങ്ങളെ കബളിപ്പിക്കാനുള്ള വഴിയാണെന്നും പ്രതിപക്ഷം ഉയര്&#x200d;ത്തിയ ആരോപണങ്ങള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; മറുപടി പറയുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. ജനങ്ങളുടെ നികുതിപ്പണം തങ്ങളുടെ കൂട്ടാളികള്&#x200d;ക്ക് തീറെഴുതിക്കൊടുക്കുകയാണ് സംസ്ഥാന സര്&#x200d;ക്കാര്&#x200d; ചെയ്യുന്നത്. ഇക്കാര്യത്തില്&#x200d; ധനമന്ത്രിയും മുഖ്യമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല തൃശൂരില്&#x200d; പറഞ്ഞു.</p>



<p>സംസ്ഥാനത്തിന്റെ സിഡിപിക്യു കമ്പനിക്ക് ലാവലിന്&#x200d; കമ്പനിയുമായി അഭേദ്യബന്ധമുണ്ടെന്നും ഈ കമ്പനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; വഴിവിട്ട സഹായം ചെയ്തുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മസാല ബോണ്ട് ഇടപാടില്&#x200d; ജുഡീഷ്യല്&#x200d; അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chennithala-uses-chokidar-chor-he-slogan-against-pinarayi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
