<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>masanagudi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/masanagudi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 24 Nov 2025 15:39:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>masanagudi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്</title>
		<link>https://www.chandrikadaily.com/tiger-attack-in-nilgiris.html</link>
					<comments>https://www.chandrikadaily.com/tiger-attack-in-nilgiris.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 24 Nov 2025 15:39:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[masanagudi]]></category>
		<category><![CDATA[nilagiri]]></category>
		<category><![CDATA[tamilnadu]]></category>
		<category><![CDATA[tigerattack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365144</guid>

					<description><![CDATA[വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവ, ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.]]></description>
										<content:encoded><![CDATA[<p>നീലഗിരിയില്&#x200d; കടുവയുടെ ആക്രമണത്തില്&#x200d; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവ, ശരീരഭാഗങ്ങള്&#x200d; ഭക്ഷിച്ചതായാണ് റിപ്പോര്&#x200d;ട്ട്.</p>
<p>മാവനല്ലാ സ്വദേശിനിയായ 65കാരി ബി. നാഗിയമ്മാള്&#x200d; ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച മസിനഗുഡിയിലെ മാവനല്ലായിലാണ് സംഭവം. ആടുകളെ മേയ്ക്കുന്നതിനിടെയായിരുന്നു സമീപത്തെ കുറ്റിക്കാട്ടില്&#x200d;നിന്ന് കടുവ ചാടിവീണ് ആക്രമിക്കുകയായിരുന്നു.</p>
<p>നാഗിയമ്മാളിനെ കടിച്ചുകീറിയ കടുവ ശരീരഭാഗങ്ങള്&#x200d; ഭക്ഷിച്ചിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്&#x200d; സ്ഥലത്തെത്തിയപ്പോഴും പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്&#x200d;ക്ക് മൃതദേഹത്തിനടുത്തേക്ക് പോകാനായില്ല. അരമണിക്കൂറിന് ശേഷം കടുവ കാട്ടിലേക്ക് പോയതോടെയാണ് അധികൃതര്&#x200d;ക്ക് മൃതദേഹത്തിനടുത്ത് എത്താനായത്. തുടര്&#x200d;ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്‌മോര്&#x200d;ട്ടം നടത്തുമെന്ന് അധികൃതര്&#x200d; അറിയിച്ചു.</p>
<p>പ്രദേശത്ത് നിരീക്ഷണം നടത്താനായി നാലുസംഘങ്ങളെ നിയോഗിച്ചതായി മുതുമല ടൈഗര്&#x200d; റിസര്&#x200d;വ് ഡെപ്യൂട്ടി ഡയറക്ടര്&#x200d; എം.ജി. ഗണേശന്&#x200d; പറഞ്ഞു. പുലര്&#x200d;ച്ചെയും വൈകിട്ടും പ്രാഥമികകൃത്യങ്ങള്&#x200d; നിര്&#x200d;വഹിക്കാനടക്കം ജനങ്ങള്&#x200d; പുറത്തിറങ്ങരുതെന്നും ഇതിനായി ഉച്ചഭാഷിണി ഉപയോഗിച്ച് അറിയിപ്പ് നല്&#x200d;കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. കടുവയുടെ നീക്കങ്ങള്&#x200d; നിരീക്ഷിക്കാനായി മേഖലയില്&#x200d; 20 ക്യാമറകള്&#x200d; സ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു. കടുവയെ തിരിച്ചറിയാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tiger-attack-in-nilgiris.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഊട്ടിയിലേക്കുള്ള സുന്ദര പാത; കല്ലട്ടി ചുരത്തില്&#x200d; മരണം പതിയിരിക്കുന്നു</title>
		<link>https://www.chandrikadaily.com/ootty-mysore-masanagudi-gutt-road.html</link>
					<comments>https://www.chandrikadaily.com/ootty-mysore-masanagudi-gutt-road.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 05 Oct 2018 08:34:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ghat road]]></category>
		<category><![CDATA[masanagudi]]></category>
		<category><![CDATA[MYSORE]]></category>
		<category><![CDATA[ootty]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=105838</guid>

					<description><![CDATA[ഗൂഡല്ലൂര്&#x200d;: മൈസൂര്&#x200d;-മസിനഗുഡി-ഊട്ടി റൂട്ടിലെ കല്ലട്ടി ചുരത്തില്&#x200d; അപകടങ്ങള്&#x200d; തുടര്&#x200d;കഥയാകുന്നു. 2018 ജനുവരി ഒന്ന് മുതല്&#x200d; ഒക്‌ടോബര്&#x200d; മൂന്ന് വരെ കല്ലട്ടി ചുരത്തില്&#x200d; മൊത്തം 38 അപകടങ്ങളാണ് നടന്നത്. ഇതില്&#x200d; പത്ത് പേര്&#x200d; മരിക്കുകയും ചെയ്തിട്ടുണ്ട്. ലോറികള്&#x200d; ഉള്&#x200d;പ്പെടെയുള്ള വലിയ വാഹനങ്ങള്&#x200d;ക്ക് നിരോധനം ഏര്&#x200d;പ്പെടുത്തിയിട്ടുണ്ടെങ്കിലും അപകടങ്ങളും, അപകട മരങ്ങളും വര്&#x200d;ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസുണ്ടായ അപകടത്തില്&#x200d; ചെന്നൈ സ്വദേശികളായ അഞ്ച് സഞ്ചാരികളാണ് മരിച്ചത്. കാര്&#x200d; കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. കഴിഞ്ഞ അഞ്ചു വര്&#x200d;ഷത്തിനിടെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിലായി 250ഓളം [&#8230;]]]></description>
										<content:encoded><![CDATA[<p>ഗൂഡല്ലൂര്&#x200d;: മൈസൂര്&#x200d;-മസിനഗുഡി-ഊട്ടി റൂട്ടിലെ കല്ലട്ടി ചുരത്തില്&#x200d; അപകടങ്ങള്&#x200d; തുടര്&#x200d;കഥയാകുന്നു. 2018 ജനുവരി ഒന്ന് മുതല്&#x200d; ഒക്‌ടോബര്&#x200d; മൂന്ന് വരെ കല്ലട്ടി ചുരത്തില്&#x200d; മൊത്തം 38 അപകടങ്ങളാണ് നടന്നത്. ഇതില്&#x200d; പത്ത് പേര്&#x200d; മരിക്കുകയും ചെയ്തിട്ടുണ്ട്.<br />
ലോറികള്&#x200d; ഉള്&#x200d;പ്പെടെയുള്ള വലിയ വാഹനങ്ങള്&#x200d;ക്ക് നിരോധനം ഏര്&#x200d;പ്പെടുത്തിയിട്ടുണ്ടെങ്കിലും അപകടങ്ങളും, അപകട മരങ്ങളും വര്&#x200d;ദ്ധിച്ചു വരികയാണ്.</p>
<p><img loading="lazy" class="aligncenter wp-image-105843 size-full" src="https://www.chandrikadaily.com/wp-content/uploads/2018/10/ff.jpg" alt="" width="620" height="414" srcset="https://www.chandrikadaily.com/wp-content/uploads/2018/10/ff.jpg 620w, https://www.chandrikadaily.com/wp-content/uploads/2018/10/ff-300x200.jpg 300w" sizes="(max-width: 620px) 100vw, 620px" />കഴിഞ്ഞ ദിവസുണ്ടായ അപകടത്തില്&#x200d; ചെന്നൈ സ്വദേശികളായ അഞ്ച് സഞ്ചാരികളാണ് മരിച്ചത്. കാര്&#x200d; കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. കഴിഞ്ഞ അഞ്ചു വര്&#x200d;ഷത്തിനിടെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിലായി 250ഓളം അപകടങ്ങളാണ് സംഭവിച്ചത്. ഇതില്&#x200d; 37ലധികം പേര്&#x200d;ക്ക് ജീവഹാനിയും സംഭവിച്ചു. 300ലധികം പേര്&#x200d;ക്കാണ് പരിക്കേറ്റത്. ഊട്ടി-ഗൂഡല്ലൂര്&#x200d; പാത, ഊട്ടി-മസിനഗുഡി പാത എന്നീ പ്രധാന പാതകളാണ് ഊട്ടിയിലേക്കുള്ളത്. ഗൂഡല്ലൂരില്&#x200d; നിന്ന് ഊട്ടിയിലേക്കുള്ള എളുപ്പ വഴി കൂടിയാണ് കല്ലട്ടി ചുരം വഴിയുള്ള പാത.</p>
<p>ചുരത്തില്&#x200d; വാഹനാപകടം ഒഴിവാക്കാന്&#x200d; വനം, ഹൈവേ, പൊലീസ് വകുപ്പുകളുടെ സഹായത്തോടെ ജില്ലാഭരണസമിതി നടത്തിയ ശ്രമം ലക്ഷ്യം കാണാത്ത അവസ്ഥയാണുള്ളത്. 36 ഹയര്&#x200d;പിന്&#x200d; വളവുകളോടെ ചെങ്കുത്തായി സ്ഥിതിചെയ്യുന്ന മലമ്പാതയില്&#x200d; സുരക്ഷാമുന്നറിയിപ്പ് ബോര്&#x200d;ഡുകള്&#x200d; അവഗണിക്കുന്നതാണ് അപകടകാരണം. അപകടത്തില്&#x200d;പ്പെടുന്നവയില്&#x200d; 90 ശതമാനവും ചുരം ഇറങ്ങുന്ന വാഹനങ്ങളാണ്.</p>
<p>ഇവയില്&#x200d; മിക്കവയും മലമ്പാതയില്&#x200d; വാഹനം ഓടിച്ച് ഒട്ടും പരിചയമില്ലാത്തവരും. ചുരം ഇറങ്ങുന്ന വാഹനങ്ങള്&#x200d; സെക്കന്റ് ഗിയറില്&#x200d; ഇറങ്ങണമെന്ന് ഓരോ നൂറുമീറ്റര്&#x200d; ഇടവിട്ട് തമിഴിലും ഇംഗ്ലീഷിലും എഴുതിവെച്ചിട്ടുണ്ട്. ഓരോ വളവിലും രണ്ടുവശങ്ങളിലും എതിരെവരുന്ന വാഹനം കാണുന്നതിന് വലിയ കണ്ണാടികളും സ്ഥാപിച്ചിട്ടുണ്ട്. അപകടങ്ങള്&#x200d; കുറക്കാനുള്ള നടപടികള്&#x200d; പുരോഗമിക്കുമ്പോഴും ചുരത്തില്&#x200d; അപകടം തുടര്&#x200d;ക്കഥയാകുന്നു.</p>
<p>ഏറെ വളവുകളുള്ള ചുരത്തില്&#x200d; അപരിചിതരാണ് കൂടുതലായും അപകടത്തില്&#x200d;പ്പെടുന്നത്. കേരളം, കര്&#x200d;ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്&#x200d; നിന്നെത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങളാണ് കൂടുതലും അപകടത്തില്&#x200d;പ്പെടുന്നത്. അപകട മുന്നറിയിപ്പായ ഈ മേഖലയില്&#x200d; പൊലീസ് നിരവധി ബോര്&#x200d;ഡുകള്&#x200d; സ്ഥാപിച്ചിട്ടുണ്ട്. അപകട മേഖലയാണെന്ന് സൂചിപ്പിക്കുന്ന ബോര്&#x200d;ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കരുത്, മൊബൈല്&#x200d; ഫോണ്&#x200d; ഉപയോഗിച്ച് വാഹനം ഓടിക്കരുത്, വേഗത കുറക്കുക തുടങ്ങിയ കാര്യങ്ങളടങ്ങിയവ രേഖപ്പെടുത്തിയ ബോര്&#x200d;ഡുകളും ഇതില്&#x200d; ഉള്&#x200d;പ്പെടും. വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയാണ് പലപ്പോഴും അപകടങ്ങള്&#x200d;ക്ക് കാരണമാകുന്നത്. കല്ലട്ടി പാത വലിയ അപകട മേഖലയാണ്. രാത്രികാലങ്ങളില്&#x200d; അപകടങ്ങള്&#x200d; സംഭവിച്ചാല്&#x200d; രക്ഷാപ്രവര്&#x200d;ത്തനം നടത്താനും കഴിയാത്ത സാഹചര്യമാണുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ootty-mysore-masanagudi-gutt-road.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
