<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>masjid &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/masjid/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 21 Aug 2025 09:56:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>masjid &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹൈദരാബാദില്‍ 400 വര്‍ഷം പഴക്കമുള്ള മസ്ജിദിനുള്ളിലെ മദ്രസ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/protest-by-hindutva-organizations-demanding-the-closure-of-a-madrassa-inside-a-400-year-old-mosque-in-hyderabad.html</link>
					<comments>https://www.chandrikadaily.com/protest-by-hindutva-organizations-demanding-the-closure-of-a-madrassa-inside-a-400-year-old-mosque-in-hyderabad.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 21 Aug 2025 09:56:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hyderabad]]></category>
		<category><![CDATA[masjid]]></category>
		<category><![CDATA[mdrassa]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351160</guid>

					<description><![CDATA[പ്രതിഷേധത്തിന്റെ വീഡിയോയില്‍ പങ്കെടുത്തവര്‍ ഹിന്ദു മുദ്രാവാക്യങ്ങള്‍ ചൊല്ലുന്നതും കൈകൊട്ടുന്നതും 'ജയ് ശ്രീറാം' എന്ന് വിളിക്കുന്നതും കാണിച്ചു.
]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദില്&#x200d; മദ്രസ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് 400 വര്&#x200d;ഷത്തോളം പഴക്കമുള്ള മസ്ജിദ്-ഇ-ഹുസൈനിക്കുള്ളില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന മദ്രസ നൂമാനിയയ്ക്ക് പുറത്ത് ബാലാപൂരിലെ ഹിന്ദു വലതുപക്ഷ പ്രവര്&#x200d;ത്തകര്&#x200d; ധര്&#x200d;ണ നടത്തി.</p>
<p>കഴിഞ്ഞ ഏഴ് വര്&#x200d;ഷമായി മസ്ജിദ് പരിസരത്ത് പ്രവര്&#x200d;ത്തിക്കുന്ന മദ്രസ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് രാമകൃഷ്ണ റെഡ്ഡിയുടെ നേതൃത്വത്തില്&#x200d; ബാലാപൂര്&#x200d; പൊലീസ് സ്റ്റേഷന്&#x200d; പരിധിയില്&#x200d; സുല്&#x200d;ത്താനപുരിലെ മസ്ജിദിന് സമീപം ഹിന്ദുത്വ പ്രവര്&#x200d;ത്തകര്&#x200d; പ്രതിഷേധ പ്രകടനം നടത്തി.</p>
<p>പ്രതിഷേധത്തിന്റെ വീഡിയോയില്&#x200d; പങ്കെടുത്തവര്&#x200d; ഹിന്ദു മുദ്രാവാക്യങ്ങള്&#x200d; ചൊല്ലുന്നതും കൈകൊട്ടുന്നതും &#8216;ജയ് ശ്രീറാം&#8217; എന്ന് വിളിക്കുന്നതും കാണിച്ചു.</p>
<p>എസിപി ജാനകിറാം റെഡ്ഡി സ്ഥലത്തെത്തി നിയമവിരുദ്ധമായി നടത്തുന്ന മദ്രസയ്ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്&#x200d;കിയതിനെ തുടര്&#x200d;ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് അവര്&#x200d; അവകാശപ്പെട്ടു.</p>
<p>മദ്രസ നിയമവിരുദ്ധമാണെന്ന് ബിജെപി വ്യാജമായി അവകാശപ്പെടുകയാണെന്നും പ്രദേശത്തിന് പുറത്തുള്ള വിദ്യാര്&#x200d;ത്ഥികളെ പഠിപ്പിക്കുന്നുവെന്നും മദ്രസ ഇന്&#x200d;ചാര്&#x200d;ജ് അക്ബര്&#x200d; ഖാന്&#x200d; ആരോപിച്ചു.</p>
<p>&#8216;എല്ലാ വിദ്യാര്&#x200d;ത്ഥികളും തെലങ്കാനയില്&#x200d; നിന്നുള്ളവരാണ്&#8217; എന്ന് വ്യക്തമാക്കിയ അദ്ദേഹം കഴിഞ്ഞ ആറ് മാസമായി ഈ പ്രശ്‌നം തുടരുകയാണെന്നും പറഞ്ഞു.</p>
<p>പ്രദേശത്ത് നിലനില്&#x200d;ക്കുന്ന സാമുദായിക സൗഹാര്&#x200d;ദം തകര്&#x200d;ക്കാനുള്ള ബോധപൂര്&#x200d;വമായ ശ്രമമായാണ് ഇത് കാണപ്പെടുന്നതെന്ന് പ്രദേശവാസിയായ മുഹമ്മദ് റിയാസ് പറഞ്ഞു.</p>
<p>മുസ്ലീങ്ങള്&#x200d;ക്കെതിരെ ധര്&#x200d;ണ നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത ബിജെപി നേതാക്കള്&#x200d;ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മജ്ലിസ് ബച്ചാവോ തഹ്രീഖിന്റെ (എംബിടി) വക്താവ് അംജെദ് ഉല്ലാ ഖാന്&#x200d; ബാലാപൂര്&#x200d; പോലീസ് ഇന്&#x200d;സ്‌പെക്ടറെ കണ്ടു.</p>
<p>ഈ നടപടിയെ ഹിന്ദുത്വ വര്&#x200d;ഗീയ ഘടകങ്ങളില്&#x200d; ഒന്നായി വിശേഷിപ്പിച്ച അംജെദ് ഉല്ലാ ഖാന്&#x200d; ആരോപിച്ചു, &#8221;ധര്&#x200d;ണ നടക്കുമ്പോഴും മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങള്&#x200d; ഉയരുമ്പോഴും ബാലാപൂര്&#x200d; പോലീസ് നിശബ്ദ കാഴ്ചക്കാരായിരുന്നു.&#8221;</p>
<p>എന്തുകൊണ്ടാണ് പോലീസ് അവരെ കസ്റ്റഡിയില്&#x200d; എടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. എഫ്‌ഐആര്&#x200d; ഫയല്&#x200d; ചെയ്തിട്ടില്ലാത്തതിനാല്&#x200d; ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/protest-by-hindutva-organizations-demanding-the-closure-of-a-madrassa-inside-a-400-year-old-mosque-in-hyderabad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;അറിയിപ്പില്ല, ബുള്‍ഡോസറുകള്‍ മാത്രം&#8217;: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ പള്ളി പൊളിച്ചുമാറ്റി ജില്ലാ ഭരണകൂടം</title>
		<link>https://www.chandrikadaily.com/no-notice-only-bulldozers-district-administration-demolishes-mosque-in-uttar-pradeshs-saharanpur.html</link>
					<comments>https://www.chandrikadaily.com/no-notice-only-bulldozers-district-administration-demolishes-mosque-in-uttar-pradeshs-saharanpur.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 01 Jun 2025 11:23:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bulldozer]]></category>
		<category><![CDATA[masjid]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343231</guid>

					<description><![CDATA[മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് സഹറന്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് പറഞ്ഞു. ]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ സഹാറന്&#x200d;പൂരില്&#x200d; മെയ് 29 ന് നിര്&#x200d;മ്മാണത്തിലിരുന്ന ഒരു മുസ്ലീം പള്ളി ജില്ലാ പഞ്ചായത്ത് ഭരണസമിതി തകര്&#x200d;ത്തു. നകൂര്&#x200d; ബ്ലോക്കിലെ ഭോജ്പൂര്&#x200d; ഗ്രാമത്തിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസമായി നിര്&#x200d;മാണം മുടങ്ങിക്കിടക്കുകയായിരുന്നു.</p>
<p>യാതൊരു മുന്നറിയിപ്പുമില്ലാതെ അധികാരികള്&#x200d; മസ്ജിദ് പൊളിച്ചുമാറ്റിയതില്&#x200d; പ്രദേശത്ത് പ്രതിഷേധം ശക്തമായി. മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം ഒരു അറിയിപ്പും നല്&#x200d;കിയിട്ടില്ലെന്ന് സഹറന്&#x200d;പൂരില്&#x200d; നിന്നുള്ള കോണ്&#x200d;ഗ്രസ് എംപി ഇമ്രാന്&#x200d; മസൂദ് പറഞ്ഞു. 1863-ലെ റിലീജിയസ് എന്&#x200d;ഡോവ്മെന്റ് ആക്ടില്&#x200d; ഒരു മതപരമായ ഘടന നിര്&#x200d;മ്മിക്കുന്നതിന് അനുമതി ആവശ്യപ്പെടുന്ന ഒരു വ്യവസ്ഥയും അടങ്ങിയിട്ടില്ലെന്നും അദ്ദേഹം പരാമര്&#x200d;ശിച്ചു.</p>
<p>ഭൂപടത്തിന്റെ അംഗീകാരത്തിന്റെയും മറ്റ് നടപടിക്രമങ്ങളുടെയും അഭാവം ചൂണ്ടിക്കാട്ടി എസ്എച്ച്ഒ നേരത്തെ നിര്&#x200d;മാണം നിര്&#x200d;ത്തിവച്ചിരുന്നതായി ഭോജ്പൂര്&#x200d; ഗ്രാമപഞ്ചായത്തിലെ മുന്&#x200d; പ്രധാന്&#x200d; വാജിദ് അലി പറഞ്ഞു.</p>
<p>തുടര്&#x200d;ന്ന്, ഗ്രാമപഞ്ചായത്ത് ചെയര്&#x200d;മാനെ അംഗീകാരത്തിനായി സമീപിച്ചെങ്കിലും, അത്തരം കാര്യങ്ങള്&#x200d; കൈകാര്യം ചെയ്യാന്&#x200d; തനിക്ക് അധികാരമില്ലെന്നും ജില്ലാ മജിസ്ട്രേറ്റിനെ (ഡിഎം) സമീപിക്കാന്&#x200d; ഉപദേശിച്ചുവെന്നും അദ്ദേഹം നിരസിച്ചു.</p>
<p>2025 ഫെബ്രുവരിയില്&#x200d; നാട്ടുകാര്&#x200d; ഡിഎം ഓഫീസില്&#x200d; അപേക്ഷ നല്&#x200d;കിയെങ്കിലും ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചില്ല. എന്നാല്&#x200d;, ജില്ലാ പഞ്ചായത്തിലെ അപര്&#x200d;മുഖ് അധികാരിയുമായി (എഎംഎ) സംസാരിക്കാന്&#x200d; ഡിഎം വാക്കാല്&#x200d; നിര്&#x200d;ദേശിച്ചു.</p>
<p>പ്രസ്തുത ഉദ്യോഗസ്ഥനെ സമീപിച്ചപ്പോള്&#x200d;, &#8216;ഇതൊരു ചെറിയ മതപരമായ ഘടനയാണ്, നിങ്ങള്&#x200d;ക്ക് ഇത് നിര്&#x200d;മ്മിക്കുന്നത് തുടരാം&#8217; എന്ന് അവരോട് പറഞ്ഞതായി റിപ്പോര്&#x200d;ട്ടുണ്ട്.</p>
<p>മെയ് 29 ന് രാവിലെ 11 മണിയോടെ എസ്ഡിഎം സദര്&#x200d; സുബോധ് കുമാര്&#x200d;, എഎസ്പി മനോജ് യാദവ്, ജില്ലാ പഞ്ചായത്ത് ജെഇ ആദേശ് കുമാര്&#x200d;, മറ്റ് നിരവധി ഉദ്യോഗസ്ഥര്&#x200d; എന്നിവര്&#x200d; മൂന്ന് ബുള്&#x200d;ഡോസറുകളുമായി നിര്&#x200d;മ്മാണ സ്ഥലത്ത് എത്തുകയും കനത്ത പോലീസിന്റെയും ആര്&#x200d;ആര്&#x200d;എഫ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്&#x200d; നിര്&#x200d;മ്മാണത്തിലിരുന്ന മസ്ജിദ് പൊളിക്കുകയും ചെയ്തു.</p>
<p>പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം തങ്ങള്&#x200d;ക്ക് ഒരു അറിയിപ്പും നല്&#x200d;കിയിട്ടില്ലെന്ന് വാജിദ് അലി അവകാശപ്പെട്ടു.</p>
<p>പ്രദേശത്തെ മുസ്ലിംകള്&#x200d; ഇവിടെ നമസ്‌കാരം നടത്തിയിരുന്നതായി ജില്ലാ പഞ്ചായത്ത് ബോര്&#x200d;ഡ് അംഗം മജീദ് അലി പറഞ്ഞു. 2023-ല്&#x200d; പ്രാദേശിക സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി രണ്ട് സഹോദരന്മാര്&#x200d; പള്ളിക്ക് വേണ്ടി സ്ഥലം ദാനം ചെയ്തു. അതിനുശേഷം, ടിന്&#x200d; ഷേഡുകള്&#x200d; ഉപയോഗിച്ച് താല്&#x200d;ക്കാലിക ക്രമീകരണത്തിന് കീഴില്&#x200d; പ്രാര്&#x200d;ത്ഥനകള്&#x200d; നടന്നു.</p>
<p>ഒരു വര്&#x200d;ഷം മുമ്പ്, നാട്ടുകാര്&#x200d; മസ്ജിദ് പണിയാന്&#x200d; തുടങ്ങി, അധികൃതര്&#x200d; പൊളിക്കുമ്പോള്&#x200d; താഴത്തെ നില വികസനത്തിലായിരുന്നു.</p>
<p>ചില്&#x200d;ക്കന പോലീസ് സ്റ്റേഷന്&#x200d; എസ്എച്ച്ഒയുടെ റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; മെയ് 7 ന്, സബ് ഡിവിഷണല്&#x200d; മജിസ്ട്രേറ്റ്, സദര്&#x200d; ഭോജ്പൂര്&#x200d; ടാഗ ഗ്രാമത്തിലെ 11 നിവാസികള്&#x200d;ക്ക് നോട്ടീസ് അയച്ചു, എന്തുകൊണ്ട് പിഴ ഈടാക്കരുത് എന്ന് വിശദീകരിക്കാന്&#x200d; സബ് ഡിവിഷണല്&#x200d; മജിസ്ട്രേറ്റിന് മുന്നില്&#x200d; ഹാജരാകാന്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-notice-only-bulldozers-district-administration-demolishes-mosque-in-uttar-pradeshs-saharanpur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹോളി ആഘോഷത്തിനായി മസ്ജിദുകൾ മറച്ചത് അംഗീകരിക്കാനാവില്ല: സംയുക്ത കിസാൻ മോർച്ച</title>
		<link>https://www.chandrikadaily.com/covering-mosques-for-holi-celebrations-is-unacceptable-samyukta-kisan-morcha.html</link>
					<comments>https://www.chandrikadaily.com/covering-mosques-for-holi-celebrations-is-unacceptable-samyukta-kisan-morcha.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 16 Mar 2025 04:46:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Holi celebrations]]></category>
		<category><![CDATA[masjid]]></category>
		<category><![CDATA[Samyukta Kisan Morcha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334159</guid>

					<description><![CDATA[തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി സമൂഹത്തെ വിഭജിക്കുന്നത് വെച്ചു പൊറുപ്പിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച കൂട്ടിച്ചേർത്തു.]]></description>
										<content:encoded><![CDATA[<p>ഹോളി ആഘോഷത്തിനായി മസ്ജിദുകൾ മറച്ചത് അംഗീകരിക്കാനാവില്ലെന്ന് സംയുക്ത കിസാൻ മോർച്ച. തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി സമൂഹത്തെ വിഭജിക്കുന്നത് വെച്ചു പൊറുപ്പിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും സംസ്ഥാനത്തെ ചില ബി.ജെ.പി നേതാക്കളും ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ നടത്തിയ പ്രസ്താവനകളെ അവർ അപലപിച്ചു.</p>
<p>വിദ്വേഷപ്രചാരണത്തെ പരാജയപ്പെടുത്താൻ ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും സംഘടന ആഹ്വാനം ചെയ്തു. ഹോളി ആഘോഷങ്ങള്&#x200d; നടക്കുമ്പോള്&#x200d; മുസ്‌ലിങ്ങള്&#x200d; വീടിനുള്ളില്&#x200d; തന്നെ കഴിയണമെന്ന് സംഭാല്&#x200d; ഡി.എസ്.പി അനുജ് ചൗധരി പറഞ്ഞിരുന്നു.</p>
<p>ഹോളി ആഘോഷം വർഷത്തിലൊരിക്കൽ മാത്രമാണെന്നും വെള്ളിയാഴ്ച ജുമുഅ നമസ്കാരം 52 തവണ നടന്നിട്ടുണ്ടെന്നും ചൗധരി പറഞ്ഞിരുന്നു. അനുജ് ചൗധരിക്ക് പിന്തുണ അറിയിച്ച് കൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. അനുജ് ചൗധരിയുടെ പരാമർശത്തെ സംയുക്ത കിസാൻ മോർച്ച അപലപിച്ചു.</p>
<p>ഹോളി ദിനത്തിൽ പ്രാർത്ഥനയ്ക്കായി പുറത്തിറങ്ങുമ്പോൾ ശരീരത്തിൽ നിറങ്ങൾ ആവരുതെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ മുസ്‌ലിം പുരുഷന്മാർ പർദ്ദ ധരിച്ച് നടക്കണമെന്ന് ബി.ജെ.പി നേതാവ് രഘുരാജ് സിങ് പറഞ്ഞിരുന്നു. ഇസ്‌ലാം വിശ്വാസികളുടെ പുണ്യമാസമായ റംസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയോടൊപ്പമായിരുന്നു ഹോളി ആഘോഷം.</p>
<p>ഈ പ്രസ്താവനകളെ ഉത്തർപ്രദേശ് മുഖ്യമന്ത്രി തന്നെ പിന്തുണച്ചതും ആവർത്തിച്ചതും കൂടുതൽ ഞെട്ടിപ്പിക്കുന്നതാണെന്ന് സംയുക്ത കിസാൻ മോർച്ച പറഞ്ഞു. ചൗധരിയെ ഉടനടി സസ്‌പെൻഡ് ചെയ്യണമെന്നും ഉചിതമായ ശിക്ഷ നൽകണമെന്നും സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഡി.എസ്.പി അനുജ് ചൗധരിയും നിരുപാധികം മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.</p>
<p>‘ആധിപത്യത്തിനും തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കും വേണ്ടി സമൂഹത്തെ വിഭജിക്കുന്നത് സംയുക്ത കിസാൻ മോർച്ച അനുവദിക്കില്ല, വിദ്വേഷപ്രചാരണത്തെ പരാജയപ്പെടുത്താൻ ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഒരിക്കൽ കൂടി ഞങൾ ആഹ്വാനം ചെയ്യുന്നു,’ സംഘടന പറഞ്ഞു.</p>
<p>ന്യൂനപക്ഷ സമുദായത്തിനെതിരെ വിദ്വേഷത്തിന്റെ തീ ആളിക്കത്തിക്കുന്ന ഉത്തർപ്രദേശ് പൊലീസിനും മുഖ്യമന്ത്രിക്കും ആർ‌.എസ്‌.എസ് , ബി.ജെ.പി നേതാക്കൾക്കുമെതിരെ സ്വമേധയാ കേസെടുത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംഘടന ജുഡീഷ്യറിയോട് ആവശ്യപ്പെടുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/covering-mosques-for-holi-celebrations-is-unacceptable-samyukta-kisan-morcha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്&#x200d;പ്രദേശില്&#x200d; ഹോളി ആഘോഷത്തിനിടെ പള്ളിക്ക് നേരെ അതിക്രമം; ചുമരില്&#x200d; &#8216;ജയ് ശ്രീറാം&#8217; എഴുതി; ടാര്&#x200d;പോളിന്&#x200d; മൂടിയിട്ടും രക്ഷയില്ല</title>
		<link>https://www.chandrikadaily.com/attack-on-a-mosque-during-holi-celebrations-in-uttar-pradesh-jai-shri-ram-written-on-the-wall-no-escape-even-after-covering-it-with-a-tarpaulin.html</link>
					<comments>https://www.chandrikadaily.com/attack-on-a-mosque-during-holi-celebrations-in-uttar-pradesh-jai-shri-ram-written-on-the-wall-no-escape-even-after-covering-it-with-a-tarpaulin.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 15 Mar 2025 01:47:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Holly]]></category>
		<category><![CDATA[masjid]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333946</guid>

					<description><![CDATA[സംസ്ഥാനത്ത് ഹോളി ഘോഷയാത്രകള്&#x200d; സമാധാനപരമായി നടക്കുന്നുണ്ടെന്ന അവകാശവാദങ്ങള്&#x200d;ക്കിടയിലാണ് ഈ സംഭവങ്ങള്&#x200d; പുറത്തുവരുന്നത്.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശില്&#x200d; കനത്ത സുരക്ഷ ഒരുക്കിയിട്ടുും, ഹോളി ആഘോഷങ്ങള്&#x200d;ക്കിടയില്&#x200d; പള്ളികള്&#x200d; നേരെ വര്&#x200d;ഗീയ സംഘര്&#x200d;ഷം സൃഷ്ടിക്കാന്&#x200d; ശ്രമം. സംഭലിലെ ഒരു പള്ളിയുടെ ചുരില്&#x200d; ജയ് ശ്രീ റാം എന്നെഴുതിയതിന് പുറമെ ടാര്&#x200d;പോളിന്&#x200d; കൊണ്ട് മൂടിയ മറ്റൊരു പള്ളിയില്&#x200d; നിറം പൂശാനും ശ്രമമുണ്ടായി. സംസ്ഥാനത്ത് ഹോളി ഘോഷയാത്രകള്&#x200d; സമാധാനപരമായി നടക്കുന്നുണ്ടെന്ന അവകാശവാദങ്ങള്&#x200d;ക്കിടയിലാണ് ഈ സംഭവങ്ങള്&#x200d; പുറത്തുവരുന്നത്.</p>
<p>സംഭല്&#x200d; ജില്ലയിലെ ഒരു പള്ളിയുടെ പ്രവേശന കവാടത്തില്&#x200d; ഒരു കൂട്ടം ആണ്&#x200d;കുട്ടികള്&#x200d; ചേര്&#x200d;ന്നാണ് ‘ജയ് ശ്രീറാം’ എഴുതിയതെന്നാണ് ആരോപണം. സംഭവത്തില്&#x200d; വീരേഷ്, ബ്രജേഷ്, സതീഷ്, ഹര്&#x200d;സ്വരൂപ്, ശിവോം, വിനോദ് എന്നിവര്&#x200d;ക്കെതിരെ പള്ളി കമ്മിറ്റി ഹയാത്‌നഗര്&#x200d; പൊലീസ് സ്റ്റേഷനില്&#x200d; പരാതി നല്&#x200d;കി.</p>
<p>അലിഗഢ്, അബ്ദുള്&#x200d; കരീം ചൗക്കിലെ അബ്ദുള്&#x200d; കരീം മസ്ജിദിന് പുറത്താണ് ഹോളി ആഘോഷിക്കുന്നതിനിടെ, ടാര്&#x200d;പോളിന്&#x200d; കൊണ്ട് മൂടിയിട്ടും ചായം പൂശാന്&#x200d; ശ്രമിച്ചത്. ഇതിന് പുറമെ മസ്ജിദിന് മുമ്പില്&#x200d; നിന്ന് ജനക്കൂട്ടം പ്രകോപനപരമായ ഗാനങ്ങള്&#x200d; ആലപിക്കുകയും വര്&#x200d;ഗീയ മുദ്രാവാക്യങ്ങള്&#x200d; വിളിച്ച് മനഃപൂര്&#x200d;വ്വം സംഘര്&#x200d;ഷം സൃഷ്ടിക്കാന്&#x200d; ശ്രമിച്ചതായി റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p>ഹോളി ആഘോഷങ്ങള്&#x200d;ക്കും മുന്നോടിയായി സംഭലില്&#x200d; ക്രമസമാധാനം ഉറപ്പാക്കാന്&#x200d; പൊലീസ് ഫ്‌ളാഗ് മാര്&#x200d;ച്ച് നടത്തിയിരുന്നു ആരാധനാലയങ്ങളും ആഘോഷ മേഖലകളും നിരീക്ഷിക്കാന്&#x200d; ഡ്രോണുകള്&#x200d; വിന്യസിക്കുകയും 100 പള്ളികളോളം ടാര്&#x200d;പോളിന്&#x200d; കൊണ്ട് മൂടുകയും ചെയ്തിരുന്നു.</p>
<p>ഹോളി ആഘോഷങ്ങളില്&#x200d; സമാധാനം നിലനിര്&#x200d;ത്തുന്നതിനും മതസ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് ഈ നടപടിയെന്നായിരുന്നു അധികൃതര്&#x200d; പറഞ്ഞിരുന്നത്. ആഘോഷ വേളകളില്&#x200d; പള്ളികളില്&#x200d; നിറങ്ങളാവുന്നത് തടയാന്&#x200d; മതനേതാക്കളുമായി വിശദമായ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനമെടുത്തതെന്നായിരുന്നു ജില്ലാ ഭരണകൂടം അറിയിച്ചത്.</p>
<p>ആയിരക്കണക്കിന് ആളുകള്&#x200d; പങ്കെടുക്കുന്ന ഹോളി ആഘോഷത്തിനിടെ പലപ്പോഴും അനിയന്ത്രിതമായ പ്രശ്നങ്ങള്&#x200d;ക്ക് കാരണമാവാറുണ്ടെന്നും അതിനായുള്ള മുന്&#x200d;കരുതല്&#x200d; നടപടികളുടെ ഭാഗമാണിതെന്നും അധികൃതര്&#x200d; പറയുന്നു.</p>
<p>ഷാജഹാന്&#x200d;പൂരിലെ ജൂട്ടാ മാര്&#x200d; ഹോളി എന്ന ആഘോത്തില്&#x200d; പത്ത് കിലോമീറ്റര്&#x200d; ദൂരത്തില്&#x200d; ഘോഷയാത്ര നടത്താറുണ്ട്. ഇതിനിടയില്&#x200d; പള്ളികള്&#x200d;ക്ക് കേടുപാടുകള്&#x200d; സംഭവിക്കുന്നത് തടയുന്നതിനും പരിപാടിയുടെ സുഗമമായ നടത്തിപ്പിനുമായി നിറം തെറിക്കുന്നതടക്കമുള്ള പ്രശ്നങ്ങള്&#x200d; ടാര്&#x200d;പോളിന്&#x200d; കെട്ടുന്നതിലൂടെ നികത്താന്&#x200d; കഴിയുമെന്നും അധികൃതര്&#x200d; പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attack-on-a-mosque-during-holi-celebrations-in-uttar-pradesh-jai-shri-ram-written-on-the-wall-no-escape-even-after-covering-it-with-a-tarpaulin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുംബൈയില്&#x200d; ഷിംഗ ഉത്സവത്തിനിടെ രത്‌നഗിരി പള്ളിയില്&#x200d; അതിക്രമിച്ച് കടക്കാന്&#x200d; ശ്രമിച്ച് ഹിന്ദുത്വവാദികള്&#x200d;- വിഡിയോ</title>
		<link>https://www.chandrikadaily.com/hindutva-activists-try-to-break-into-ratnagiri-mosque-during-shinga-festival-in-mumbai.html</link>
					<comments>https://www.chandrikadaily.com/hindutva-activists-try-to-break-into-ratnagiri-mosque-during-shinga-festival-in-mumbai.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 14 Mar 2025 05:01:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hindutva activists]]></category>
		<category><![CDATA[masjid]]></category>
		<category><![CDATA[Mumbai]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333797</guid>

					<description><![CDATA[രത്‌നഗിരി പള്ളിയുടെ കവാടത്തിനടുത്തുനിന്നും ബലം പ്രയോഗിച്ച് ആളുകള്&#x200d; ഉള്ളിലേക്ക് പ്രവേശിക്കാന്&#x200d; ശ്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>മുംബൈയില്&#x200d;  ഹോളി ആഘോഷിക്കുന്നതിന് മുമ്പേ രത്‌നഗിരിയിലെ പള്ളിയിലേക്ക് ഒരു കൂട്ടം ഹിന്ദുത്വവാദികള്&#x200d; അതിക്രമിച്ചുകടക്കാന്&#x200d; ശ്രമിച്ചതായി റിപ്പോര്&#x200d;ട്ട്. രത്‌നഗിരി പള്ളിയുടെ കവാടത്തിനടുത്തുനിന്നും ബലം പ്രയോഗിച്ച് ആളുകള്&#x200d; ഉള്ളിലേക്ക് പ്രവേശിക്കാന്&#x200d; ശ്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിക്കുകയായിരുന്നു.</p>
<p>രത്‌നഗിരിയില്&#x200d; ഷിംഗ ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം. മാര്&#x200d;ച്ച് 12നായിരുന്നു പ്രദേശത്ത് ഷിംഗ ഉത്സവം നടന്നത്. ഇതിനിടെ അക്രമാസക്തരായ ജനക്കൂട്ടം പള്ളിയുടെ കവാടത്തിനടുത്ത് ഒരു വലിയ തടിക്കഷണമെടുത്തെത്തുകയും ബലം പ്രയോഗിച്ച് അകത്ത് കടക്കുന്നതുമാണ് ദൃശ്യങ്ങളില്&#x200d; കാണുന്നത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">An online outcry erupted after several Hindus in Maharashtra&#39;s Ratnagiri district were seen attempting to enter a mosque’s gates while celebrating Shimga festival, celebrated one day before Holi in the Konkan belt of India.</p>
<p>On Thursday, March 13, a video emerged on social media… <a href="https://t.co/IdkNi14NBm">pic.twitter.com/IdkNi14NBm</a></p>
<p>&mdash; The Siasat Daily (@TheSiasatDaily) <a href="https://twitter.com/TheSiasatDaily/status/1900150474973864399?ref_src=twsrc%5Etfw">March 13, 2025</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഇന്നലെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സംഭവ സമയത്ത് പള്ളിയിലെ അധികൃതര്&#x200d; ചേര്&#x200d;ന്ന് ഗേറ്റ് അടച്ചിട്ടിരുന്നു. അതിനാല്&#x200d; വലിയ രീതിയിലുള്ള സംഘര്&#x200d;ഷം ഒഴിവാകുകയായിരുന്നുവെന്ന് പ്രദേശവാസികള്&#x200d; പറഞ്ഞു. അതേസമയം ചെറിയ തോതിലുണ്ടായ സംഘര്&#x200d;ഷത്തില്&#x200d; ഒരാള്&#x200d;ക്ക് പരിക്കേറ്റതായും റിപ്പോര്&#x200d;ട്ടുണ്ട്. പള്ളിയില്&#x200d; അതിക്രമിച്ച് കടക്കാന്&#x200d; ആളുകള്&#x200d; ശ്രമിക്കുമ്പോള്&#x200d; സമീപത്തുള്ള പൊലീസുകാര്&#x200d; യാതൊരു നടപടിയും സ്വീകരിക്കാത്തതിലും സമൂഹമാധ്യമങ്ങളില്&#x200d; വിമര്&#x200d;ശനമുയരുന്നുണ്ട്.</p>
<p>നേരത്തെ ഹോളിയും റമദാനുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യന്&#x200d; സംസ്ഥാനങ്ങളില്&#x200d; നേതാക്കന്മാരും പൊലീസുദ്യോഗസ്ഥരുമടക്കം വിവാദ പരാമര്&#x200d;ശങ്ങളുന്നയിച്ചിരുന്നു. ഇതിന്റെ ബാക്കി പത്രമാണ് മഹാരാഷ്ട്രയിലും ആവര്&#x200d;ത്തിക്കുന്നതെന്നും വിമര്&#x200d;ശനമുണ്ട്.</p>
<p>ഹോളി ആഘോഷങ്ങളില്&#x200d; അസ്വസ്ഥത തോന്നുന്നവര്&#x200d; വീടിനുള്ളില്&#x200d; തന്നെ കഴിയണമെന്ന് സാംഭാലിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്&#x200d; പറഞ്ഞിരുന്നു. ഹോളി ആഘോഷം വര്&#x200d;ഷത്തില്&#x200d; ഒരിക്കല്&#x200d; മാത്രമേ നടക്കൂ, അതേസമയം ജുമാ നമസ്‌കാരം വര്&#x200d;ഷത്തില്&#x200d; 52 തവണയാണ് നടക്കുന്നതെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ പരാമര്&#x200d;ശം. സംഭാല്&#x200d; പൊലീസ് ഉദ്യോഗസ്ഥന്റെ പരാമര്&#x200d;ശത്തെ ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിന്തുണക്കുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindutva-activists-try-to-break-into-ratnagiri-mosque-during-shinga-festival-in-mumbai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയില്&#x200d; പള്ളിയില്&#x200d;വെച്ച് മൈക്കിലൂടെ ഇഫ്താര്&#x200d; സമയം വിളിച്ചുപറഞ്ഞു; ഇമാമടക്കം 9 പേര്&#x200d;ക്കെതിരെ കേസ്‌</title>
		<link>https://www.chandrikadaily.com/iftar-time-was-announced-through-microphone-at-a-mosque-in-up-case-filed-against-9-people-including-imam.html</link>
					<comments>https://www.chandrikadaily.com/iftar-time-was-announced-through-microphone-at-a-mosque-in-up-case-filed-against-9-people-including-imam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Mar 2025 00:01:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Ifthar]]></category>
		<category><![CDATA[masjid]]></category>
		<category><![CDATA[police]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333262</guid>

					<description><![CDATA[മാര്&#x200d;ച്ച് രണ്ടിന് ഞായറാഴ്ച തണ്ട പൊലീസ് സ്റ്റേഷനിലെ സയ്യിദ് ചൗക്കി പ്രദേശത്തിന് കീഴിലുള്ള  മനക്പൂര്&#x200d; ബജാരിയ ഗ്രാമത്തിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശില്&#x200d; രാംപൂര്&#x200d; പട്ടണത്തില്&#x200d; പള്ളിയില്&#x200d; നിന്നും ഇഫ്താര്&#x200d; സമയം മൈക്കിലൂടെ വിളിച്ചുപറഞ്ഞതിന് ഇമാം അടക്കം ഒമ്പത് മുസ്‌ലിങ്ങളെ അറസ്റ്റ് ചെയ്ത് പൊലീസ്. രാംപൂര്&#x200d; പട്ടണത്തിലെ ഒരു പ്രാദേശിക പള്ളിയിലെ ഇമാമിനെയാണ് അറസ്റ്റ് ചെയ്തത്. മാര്&#x200d;ച്ച് രണ്ടിന് ഞായറാഴ്ച തണ്ട പൊലീസ് സ്റ്റേഷനിലെ സയ്യിദ് ചൗക്കി പ്രദേശത്തിന് കീഴിലുള്ള  മനക്പൂര്&#x200d; ബജാരിയ ഗ്രാമത്തിലാണ് സംഭവം.</p>
<p>പ്രദേശത്ത് പുതിയ ഇസ്‌ലമിക പാരമ്പര്യങ്ങള്&#x200d; നടപ്പിലാക്കുന്നുവെന്നാരോപിച്ചാണ് സമയം വിളിച്ച് പറഞ്ഞതിനെ ചൊല്ലി ഹിന്ദുത്വ സംഘടനകള്&#x200d; പ്രതിഷേധിച്ചത്. പൊലീസില്&#x200d; പരാതിയും നല്&#x200d;കിയിരുന്നു. സംഘടനകള്&#x200d; വിദ്വേഷ പ്രചരണങ്ങള്&#x200d; നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.</p>
<p>റമദാന്&#x200d; മാസത്തില്&#x200d; നോമ്പ് തുറക്കാന്&#x200d; മുസ്‌ലിങ്ങള്&#x200d; ഇഫ്താറിന് നിശ്ചിത സമയത്തെത്തണമെന്ന് ഇമാം മൈക്കിലൂടെ വിളിച്ച് പറഞ്ഞത് ഹിന്ദു സംഘടനകളെ ചൊടിപ്പിക്കുകയായിരുന്നു. പിന്നീട് പ്രദേശം സംഘര്&#x200d;ഷഭരിതമാവുകയായിരുന്നു.</p>
<p>ഹിന്ദുത്വ നേതാക്കളുടെ ആവശ്യപ്രകാരം അധികാരികള്&#x200d; പള്ളിയിലെ മൈക്ക് നീക്കം ചെയ്യുകയും ഒമ്പതോളം പുരുഷന്മാരെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയുമായിരുന്നു.</p>
<p>ഹിന്ദുത്വ സംഘടനകളുടെ പ്രസ്താവനയെ ന്യായീകരിച്ചാണ് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്&#x200d; പ്രതികരിച്ചതെന്നും ഇഫ്താര്&#x200d; പ്രഖ്യാപനം പുതിയ പാരമ്പര്യമാണേയെന്ന് ഉദ്യേഗസ്ഥര്&#x200d; ചോദിച്ചതായും മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ഏകദേശം 20 വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് നിര്&#x200d;മ്മിച്ച പള്ളിയില്&#x200d; ഏകദേശം 20 കുടുംബങ്ങളാണ് ദൈനംദിന പ്രാര്&#x200d;ത്ഥനകള്&#x200d;ക്കെത്തുന്നത്. ഇഫ്താര്&#x200d; വിളി ഒരു മതപരമായ അറിയിപ്പല്ലെന്നും, ഒരേസമയം നോമ്പ് തുറക്കാനുള്ള ഒരു ഓര്&#x200d;മ്മപ്പെടുത്തല്&#x200d; മാത്രമാണെന്നും മുസ്‌ലിം സംഘടനകള്&#x200d; പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iftar-time-was-announced-through-microphone-at-a-mosque-in-up-case-filed-against-9-people-including-imam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ പള്ളികൾക്ക് നേരെ വർഗീയ വിദ്വേഷവുമായി ഹിന്ദുത്വ വാദികൾ; പ്രതിഷേധം</title>
		<link>https://www.chandrikadaily.com/hindutva-with-communal-hatred-against-delhis-historic-mosques-protest.html</link>
					<comments>https://www.chandrikadaily.com/hindutva-with-communal-hatred-against-delhis-historic-mosques-protest.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 02 Mar 2025 05:49:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[masjid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332066</guid>

					<description><![CDATA[മഹാശിവരാത്രിയുടെ ശോഭായാത്രക്കിടെ നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹിയിലെ ചരിത്രപ്രസിദ്ധമായ പള്ളികള്&#x200d;ക്ക് നേരെ വര്&#x200d;ഗീയ വിദ്വേഷവുമായി ഹിന്ദുത്വ വാദികള്&#x200d;. തീവ്ര ഹിന്ദുത്വ വാദികള്&#x200d; മസ്ജിദുകള്&#x200d;ക്ക് നേരെ ഓം എന്ന് തെളിയുന്ന ലേസര്&#x200d; ലൈറ്റുകള്&#x200d; പ്രകാശിപ്പിക്കുകയും കാവി പതാകകള്&#x200d; ഉയര്&#x200d;ത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങള്&#x200d; വിളിക്കുകയും ചെയ്തു.</p>
<p>മുഗള്&#x200d; കാലഘട്ടത്തിലെ ഷാഹി ജുമാ മസ്ജിദിലും ഫത്തേപുരി മസ്ജിദിലുമാണ് സംഭവങ്ങള്&#x200d; അരങ്ങേറിയത്. മഹാശിവരാത്രിയുടെ ശോഭായാത്രക്കിടെ നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.</p>
<p>ഫെബ്രുവരി 26 ന് വൈകുന്നേരം മഹാശിവരാത്രി സമയത്ത് നടത്തിയ ശോഭ യാത്ര മസ്ജിദുകളുടെ മുന്നില്&#x200d; മനഃപൂര്&#x200d;വം നിര്&#x200d;ത്തുകയും പ്രകോപനപരമായ രീതിയില്&#x200d; മുദ്രാവാക്യങ്ങള്&#x200d; വിളിക്കുകയും ലേസര്&#x200d; ലൈറ്റുകളും ഉപയോഗിക്കുകയുമായിരുന്നു.</p>
<p>ഫര്&#x200d;ഹാന്&#x200d; യാഹിയ എന്ന റിപ്പോര്&#x200d;ട്ടര്&#x200d; എക്‌സില്&#x200d; പങ്കിട്ട സംഭവത്തിന്റെ വീഡിയോയില്&#x200d;, പഴയ ഡല്&#x200d;ഹിയിലെ സാംസ്‌കാരിക പ്രാധാന്യമുള്ള രണ്ട് പള്ളികളായ ഷാഹി ജുമാ മസ്ജിദിലും ഫത്തേപുരി മസ്ജിദിലും കാവി പതാകകള്&#x200d; വഹിച്ചുകൊണ്ട് ഒരു വലിയ ജനക്കൂട്ടം ഡി.ജെ സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യുകയും ലേസര്&#x200d; ലൈറ്റുകള്&#x200d; പ്രദര്&#x200d;ശിപ്പിക്കുകയും ചെയ്യുന്നത് കാണാം.</p>
<p>വീഡിയോ ദൃശ്യങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേര്&#x200d; പൊലീസിനെ ടാഗ് ചെയ്യുകയും കുറ്റവാളികള്&#x200d;ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.</p>
<p>ഈ സംഭവത്തില്&#x200d; സാമൂഹിക പ്രവര്&#x200d;ത്തകര്&#x200d; ആശങ്ക പ്രകടിപ്പിക്കുകയും ഇത്തരം പ്രകോപനപരമായ പ്രവര്&#x200d;ത്തനങ്ങള്&#x200d; സമുദായങ്ങള്&#x200d;ക്കിടയില്&#x200d; മതപരമായ സംഘര്&#x200d;ഷം സൃഷ്ടിക്കുകയും ഒടുവില്&#x200d; കലാപത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നല്&#x200d;കുകയും ചെയ്തു. സംഭവത്തെക്കുറിച്ചോ നടപടിയെടുക്കണമെന്ന വര്&#x200d;ധിച്ചുവരുന്ന ആഹ്വാനങ്ങളെക്കുറിച്ചോ ഡല്&#x200d;ഹി അധികൃതര്&#x200d; ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindutva-with-communal-hatred-against-delhis-historic-mosques-protest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റമദാനു മുമ്പ് സംഭൽ മസ്ജിദിന് വെള്ളപൂശേണ്ടതില്ലെന്ന് അലഹബാദ് ഹൈകോടതിയിൽ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ</title>
		<link>https://www.chandrikadaily.com/archaeological-survey-of-india-tells-allahabad-high-court-that-sambhal-masjid-does-not-need-to-be-whitewashed-before-ramadan.html</link>
					<comments>https://www.chandrikadaily.com/archaeological-survey-of-india-tells-allahabad-high-court-that-sambhal-masjid-does-not-need-to-be-whitewashed-before-ramadan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 28 Feb 2025 13:20:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[archelogical survey of india]]></category>
		<category><![CDATA[masjid]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sambhal mosque]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331904</guid>

					<description><![CDATA[അലഹബാദ്: സംഭലിലെ ഷാഹി ജുമാ മസ്ജിദിനുമേൽ ഇനാമൽ പെയിന്റ് പൂശിയതിനാൽ റമദാനിനു മുമ്പ് വെള്ള പൂശേണ്ട ആവശ്യമില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) അലഹബാദ് ഹൈകോടതിയെ അറിയിച്ചു. റമദാന് മുന്നോടിയായി പള്ളിയിൽ വെള്ള പൂശൽ, അലങ്കാര ക്രമീകരണങ്ങൾ, അറ്റകുറ്റപ്പണികൾ എന്നിവയുടെ ആവശ്യകത പരിശോധിക്കാൻ എ.എസ്.ഐയോട് ഹൈകോടതി നിർദേശിച്ചിരുന്നു. മസ്ജിദിലെ ‘മുതവല്ലി’മാരുടെ സാന്നിധ്യത്തിൽ പകൽ സമയങ്ങളിൽ പരിശോധന നടത്താനും കോടതി നിർദേശിച്ചിരുന്നു. എ.എസ്.ഐ ഇതു സംബന്ധിച്ച പരിശോധനാ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിച്ചു. വെള്ളിയാഴ്ച വാദം കേൾക്കവെ, ഷാഹി [&#8230;]]]></description>
										<content:encoded><![CDATA[<p>അലഹബാദ്: സംഭലിലെ ഷാഹി ജുമാ മസ്ജിദിനുമേൽ ഇനാമൽ പെയിന്റ് പൂശിയതിനാൽ റമദാനിനു മുമ്പ് വെള്ള പൂശേണ്ട ആവശ്യമില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) അലഹബാദ് ഹൈകോടതിയെ അറിയിച്ചു.</p>
<p>റമദാന് മുന്നോടിയായി പള്ളിയിൽ വെള്ള പൂശൽ, അലങ്കാര ക്രമീകരണങ്ങൾ, അറ്റകുറ്റപ്പണികൾ എന്നിവയുടെ ആവശ്യകത പരിശോധിക്കാൻ എ.എസ്.ഐയോട് ഹൈകോടതി നിർദേശിച്ചിരുന്നു. മസ്ജിദിലെ ‘മുതവല്ലി’മാരുടെ സാന്നിധ്യത്തിൽ പകൽ സമയങ്ങളിൽ പരിശോധന നടത്താനും കോടതി നിർദേശിച്ചിരുന്നു. എ.എസ്.ഐ ഇതു സംബന്ധിച്ച പരിശോധനാ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിച്ചു.</p>
<p>വെള്ളിയാഴ്ച വാദം കേൾക്കവെ, ഷാഹി ജുമാ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി വെള്ളപൂശൽ ആവശ്യമാണെന്ന് അറിയിക്കുകയും എ.എസ്.ഐ റിപ്പോർട്ട് തെറ്റാണെന്ന് അവകാശപ്പെടുകയും ചെയ്തു. തുടർന്ന്, ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ ബെഞ്ച് മസ്ജിദ് കമ്മിറ്റി റിപ്പോർട്ടിനോട് പ്രതികരണമോ എതിർപ്പോ സമർപ്പിക്കാൻ എ.എസ്.ഐക്ക് മാർച്ച് 4 വരെ സമയം അനുവദിച്ചു.</p>
<p>അതിനിടെ, പരിസരത്തുള്ള പൊടിയും ചെടികളും നീക്കം ചെയ്യുന്നത് ഉൾപ്പെടെ പള്ളി പരിസരം വൃത്തിയാക്കാനും കോടതി നിർദേശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/archaeological-survey-of-india-tells-allahabad-high-court-that-sambhal-masjid-does-not-need-to-be-whitewashed-before-ramadan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയില്&#x200d; 168 വര്&#x200d;ഷം പഴക്കമുള്ള മസ്ജിദ് തകര്&#x200d;ത്തു; റാപ്പിഡ് റെയില്&#x200d; പദ്ധതിക്ക് തടസമെന്ന് വാദം</title>
		<link>https://www.chandrikadaily.com/168-year-old-mosque-demolished-in-up-argument-that-the-rapid-rail-project-is-an-obstacle.html</link>
					<comments>https://www.chandrikadaily.com/168-year-old-mosque-demolished-in-up-argument-that-the-rapid-rail-project-is-an-obstacle.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Feb 2025 02:48:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[demolished]]></category>
		<category><![CDATA[masjid]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331177</guid>

					<description><![CDATA[കനത്ത പൊലീസ് സന്നാഹത്തോടെയാണ് അധികൃതര്&#x200d; മസ്ജിദ് പൊളിച്ചത്.]]></description>
										<content:encoded><![CDATA[<p>ത്തര്&#x200d;പ്രദേശില്&#x200d; 168 വര്&#x200d;ഷം പഴക്കമുള്ള മസ്ജിദ് പൊളിച്ച് മാറ്റി അധികൃതര്&#x200d;. റാപ്പിഡ് റെയില്&#x200d; പദ്ധതിക്ക് തടസമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഫെബ്രുവരി 21 വെള്ളിയാഴ്ച മീററ്റിലെ ഡല്&#x200d;ഹി റോഡിലാണ് സംഭവം. നാഷണല്&#x200d; ക്യാപിറ്റല്&#x200d; റീജ്യണ്&#x200d; ട്രാന്&#x200d;സ്പോര്&#x200d;ട്ട് കോര്&#x200d;പ്പറേഷന്&#x200d; പദ്ധതിയായ റാപ്പിഡ് റെയില്&#x200d; സിസ്റ്റത്തിന്റെ  ഭാഗമായാണ് പൊളിക്കല്&#x200d; നടപടി.</p>
<p>കനത്ത പൊലീസ് സന്നാഹത്തോടെയാണ് അധികൃതര്&#x200d; മസ്ജിദ് പൊളിച്ചത്. സംഭവത്തില്&#x200d; പ്രദേശവാസികളില്&#x200d; ചിലര്&#x200d; പ്രതിഷേധവുമായി രംഗത്തെത്തി. നടപടി തികഞ്ഞ അനീതിയാണെന്ന് നാട്ടുകാര്&#x200d; മാധ്യമങ്ങളോട് പ്രതികരിച്ചു.</p>
<p>എന്നാല്&#x200d; മസ്ജിദ് പൊളിച്ചുമാറ്റിയതില്&#x200d; ന്യായീകരണവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. റാപ്പിഡ് റെയില്&#x200d; പദ്ധതിയുടെ ഭാഗമാണ് പൊളിക്കല്&#x200d; നടപടിയെന്നും പദ്ധതി വിശാലമായ ഒന്നാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.</p>
<p>പള്ളി കമ്മിറ്റിയിലെ അംഗങ്ങളുമായി സംസാരിച്ച ശേഷമാണ് മസ്ജിദ് പൊളിച്ചതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് വിക്രം സിങ് പറഞ്ഞു. അഡീഷണല്&#x200d; ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റും (എ.ഡി.എം) എന്&#x200d;.സി.ആര്&#x200d;.ടി.സി ഉദ്യോഗസ്ഥരുമാണ് മസ്ജിദ് കമ്മിറ്റിയിലുള്ളവരുമായി ചര്&#x200d;ച്ച നടത്തിയതെന്നും എസ്.പി പറഞ്ഞു. ഫെബ്രുവരി 20നാണ് കൂടിക്കാഴ്ച നടന്നത്. ഇതിനുപിന്നാലെയാണ് അധികൃതര്&#x200d; മസ്ജിദ് പൊളിച്ചത്.</p>
<p>മസ്ജിദ് മാറ്റി സ്ഥാപിക്കുന്നതിനായി ബദല്&#x200d; ഭൂമി അനുവദിച്ചിട്ടില്ലെന്നും അത്തരമൊരു അപേക്ഷ കമ്മിറ്റി നല്&#x200d;കിയിട്ടില്ലെന്നും അഡീഷണല്&#x200d; ജില്ലാ മജിസ്ട്രേറ്റ് ബ്രിജേഷ് കുമാര്&#x200d; സിങ് പറഞ്ഞു.</p>
<p>ഫെബ്രുവരി ഒമ്പതിന് യു.പിയിലെ ഹത നഗറിലെ മദ്‌നി മസ്ജിദ് അധികൃതര്&#x200d; പൊളിച്ചുമാറ്റിയിരുന്നു. ഹൈക്കോടതി പുറപ്പെടുവിച്ച സ്റ്റേയുടെ കാലാവധി പൂര്&#x200d;ത്തിയായതോടെയായിരുന്നു നടപടി.</p>
<p>സംസ്ഥാനത്തുടനീളമായി ന്യൂനപക്ഷങ്ങളുടെ ഉടമസ്ഥതയിലുള്ള വീടുകളും കെട്ടിടങ്ങളും ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് തകര്&#x200d;ക്കുന്നതിനിടെയാണ് വികസനത്തിന്റെ പേരിലുള്ള യു.പി ഭരണകൂടങ്ങളുടെ പൊളിക്കല്&#x200d; നടപടികള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/168-year-old-mosque-demolished-in-up-argument-that-the-rapid-rail-project-is-an-obstacle.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈദരാബാദില്&#x200d; മസ്ജിദിന് മുന്നില്&#x200d; വാളുകള്&#x200d; വീശിയും ഭീഷണി മുഴക്കുകയും ചെയ്ത് തീവ്ര ഹിന്ദുത്വവാദികള്&#x200d;</title>
		<link>https://www.chandrikadaily.com/radical-hindutvaists-waved-swords-and-shouted-threats-in-front-of-a-mosque-in-hyderabad.html</link>
					<comments>https://www.chandrikadaily.com/radical-hindutvaists-waved-swords-and-shouted-threats-in-front-of-a-mosque-in-hyderabad.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 20 Feb 2025 06:42:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[hyderabad]]></category>
		<category><![CDATA[masjid]]></category>
		<category><![CDATA[Radical Hindutvaists]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330760</guid>

					<description><![CDATA[നാചരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചാണക്യപുരി കോളനിയിലെ മസ്ജിദ്-ഇ-അഷ്‌റഫിന് മുന്നിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദിലെ നാചരം മല്ലപൂരിൽ ബുധനാഴ്ച രാത്രി മുസ്‌ലിം പള്ളിക്ക് മുന്നിൽ ഒരു സംഘം യുവാക്കൾ വാളുകളുമായെത്തി മുദ്രാവാക്യം വിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതായി റിപ്പോർട്ട്. നാചരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചാണക്യപുരി കോളനിയിലെ മസ്ജിദ്-ഇ-അഷ്‌റഫിന് മുന്നിലാണ് സംഭവം. സംഭവത്തിന് പിന്നാലെ ചാണക്യപുരിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു.</p>
<p>സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വീഡിയോയിൽ, പത്തോ അതിലധികമോ ആളുകൾ മസ്ജിദിന് മുന്നിൽ കാവി പതാകകൾ പിടിച്ച് നിൽക്കുന്നത് കാണാം. അതിൽ രണ്ട് പേരുടെ കൈവശം വാളുകളുമുണ്ട്. ഇവർ ജെ.എസ്.ആർ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ കേൾക്കാൻ സാധിക്കും.</p>
<p>ഛത്രപതി ശിവജി ജയന്തി ഘോഷയാത്രയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു സംഘം എന്നാണ് റിപ്പോർട്ട്. മസ്ജിദിൽ വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനിടെയാണ് ആൾക്കൂട്ടം മുദ്രാവാക്യവിളിയുമായി എത്തിയത്. നഗരത്തിൽ വർഗീയ സംഘർഷം സൃഷ്ടിക്കാൻ യുവാക്കൾ മനഃപൂർവ്വം ശ്രമിക്കുകയാണെന്നും ഇവർക്കെതിരെ കർശന നടപടിയടുക്കണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു.</p>
<p>സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന നാട്ടുകാർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതും.<br />
സംഭവത്തിൽ നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ട് നിരവധിപേർ എത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/radical-hindutvaists-waved-swords-and-shouted-threats-in-front-of-a-mosque-in-hyderabad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
