<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Match review &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/match-review/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 16 Jul 2018 05:22:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Match review &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പന്തുകളിച്ച് ക്രൊയേഷ്യ മടങ്ങി; കപ്പുമായി ഫ്രാന്&#x200d;സും</title>
		<link>https://www.chandrikadaily.com/france-vs-croatia-match-review-by-mohamed-shafi.html</link>
					<comments>https://www.chandrikadaily.com/france-vs-croatia-match-review-by-mohamed-shafi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 16 Jul 2018 05:22:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2108 fifa word cup russia]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[france]]></category>
		<category><![CDATA[Match review]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=94719</guid>

					<description><![CDATA[മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി അങ്ങനെ അതുതന്നെ സംഭവിച്ചു; വികാരസാന്ദ്രവും സംഭവബഹുലവുമായ ഫൈനലില്&#x200d; തങ്ങളുടെ പദ്ധതികള്&#x200d; വലിയ പിഴവുകളില്ലാതെ നടപ്പാക്കിയ ഫ്രാന്&#x200d;സിന് ലോകകപ്പ്. ഫുട്ബോള്&#x200d; കളിയുടെ ബഹുരസങ്ങള്&#x200d; തുടിച്ചുനിന്ന നല്ലൊരു മത്സരത്തോടെ ടൂര്&#x200d;ണമെന്റ് സമാപിക്കുന്നതു കാണാന്&#x200d; കഴിഞ്ഞത് വലിയ ഭാഗ്യമാണ്. വൈകാരികതയുടെ നനവുള്ള ഹൃദയത്തോടെ കളികണ്ടവരെയെല്ലാം നൊമ്പരപ്പെടുത്തിയാണ് ക്രൊയേഷ്യ തലതാഴ്ത്തി മടങ്ങിയത്. മികച്ച കളിക്കാര്&#x200d;, ഭാഗ്യം, കൃത്യസമയങ്ങളിലെ ആനുകൂല്യങ്ങള്&#x200d;&#8230; എല്ലാം ഈ രാത്രി ഫ്രാന്&#x200d;സിന്റെ കൂടെയായിരുന്നു. ക്രൊയേഷ്യയെ പോലെ, അവര്&#x200d; &#8216;കളിച്ചില്ല&#8217;; പക്ഷേ, 11 പൗണ്ട് ഭാരമുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p><strong>മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി</strong></p>
<p>അങ്ങനെ അതുതന്നെ സംഭവിച്ചു; വികാരസാന്ദ്രവും സംഭവബഹുലവുമായ ഫൈനലില്&#x200d; തങ്ങളുടെ പദ്ധതികള്&#x200d; വലിയ പിഴവുകളില്ലാതെ നടപ്പാക്കിയ ഫ്രാന്&#x200d;സിന് ലോകകപ്പ്. ഫുട്ബോള്&#x200d; കളിയുടെ ബഹുരസങ്ങള്&#x200d; തുടിച്ചുനിന്ന നല്ലൊരു മത്സരത്തോടെ ടൂര്&#x200d;ണമെന്റ് സമാപിക്കുന്നതു കാണാന്&#x200d; കഴിഞ്ഞത് വലിയ ഭാഗ്യമാണ്. വൈകാരികതയുടെ നനവുള്ള ഹൃദയത്തോടെ കളികണ്ടവരെയെല്ലാം നൊമ്പരപ്പെടുത്തിയാണ് ക്രൊയേഷ്യ തലതാഴ്ത്തി മടങ്ങിയത്. മികച്ച കളിക്കാര്&#x200d;, ഭാഗ്യം, കൃത്യസമയങ്ങളിലെ ആനുകൂല്യങ്ങള്&#x200d;&#8230; എല്ലാം ഈ രാത്രി ഫ്രാന്&#x200d;സിന്റെ കൂടെയായിരുന്നു. ക്രൊയേഷ്യയെ പോലെ, അവര്&#x200d; &#8216;കളിച്ചില്ല&#8217;; പക്ഷേ, 11 പൗണ്ട് ഭാരമുള്ള സ്വര്&#x200d;ണട്രോഫി കൈക്കലാക്കാന്&#x200d; പോന്നതെല്ലാം അവര്&#x200d; അനുവര്&#x200d;ത്തിച്ചു. ദെഷാംപ്സിന്റെ സിദ്ധാന്തം തന്നെ ഒറ്റ ലക്ഷ്യം, അതിനുവേണ്ടി മാത്രമുള്ള അധ്വാനം എന്നാണല്ലോ.</p>
<p>ഈ വര്&#x200d;ഷം ഓരോ മത്സരം കാണുമ്പോഴുമുള്ള അതിമോഹം ഫൈനലിനു വേണ്ടി ഇരിക്കുമ്പോഴുമുണ്ടായിരുന്നു: ക്രൊയേഷ്യ ജയിക്കണമെന്നതായിരുന്നു അത്. ചരിത്രവും കരുത്തും സ്ഥിതിവിവരങ്ങളുമെല്ലാം ഫ്രാന്&#x200d;സിന്റെ പക്ഷത്തായിരിക്കെ അവരുടെ ആരാധകനല്ലാത്ത ആരുടെയും മനസ്സ് ദുര്&#x200d;ബലര്&#x200d;ക്കൊപ്പം നില്&#x200d;ക്കുക സ്വാഭാവികം. ലുഷ്നിക്കി സ്റ്റേഡിയത്തില്&#x200d; ക്രൊയേഷ്യ ആരംഭിച്ച കളി പക്ഷേ, കളിപ്രേമികളുടെ ഹൃദയവായ്പിനപ്പുറം അവര്&#x200d; അര്&#x200d;ഹിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു. പരമാവധി നന്നായി കളിച്ച കപ്പ് നേടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം; ഫ്രാന്&#x200d;സിന്റേതാകട്ടെ, കളിച്ചും കളിക്കാതെയും എങ്ങനെയും കപ്പ് കൈക്കലാക്കുക എന്നതും. എങ്കിലും ഈ ടൂര്&#x200d;ണമെന്റിലെ തങ്ങളുടെ ഏറ്റവും മികച്ച കളി ഫൈനലിലേക്ക് എടുത്തുവെച്ചതിന് ഫ്രാന്&#x200d;സിനോട് നന്ദിപറയാം. ആലോചിച്ചു നോക്കൂ, ഹാഫ് ടൈമിലെ സ്‌കോര്&#x200d;ലൈന്&#x200d; സൂചിപ്പിക്കുന്നതു പോലെ ഒരു സെല്&#x200d;ഫ് ഗോളിന്റെ ഒരു പെനാല്&#x200d;ട്ടി ഗോളിന്റെയും മാത്രം ആനുകൂല്യത്തിലാണ് ഫ്രാന്&#x200d;സ് ജയിച്ചിരുന്നതെങ്കില്&#x200d; എത്രവലിയ അനീതിയാകുമായിരുന്നു അത്!</p>
<p>ഈ മത്സരത്തിന്റെ വിധി നിര്&#x200d;ണയിച്ചത്, കളിയുമായി നേരിട്ടു ബന്ധമില്ലാത്ത ഒറ്റ നിമിഷമാണെന്ന് ഞാന്&#x200d; കരുതുന്നു. 36-ാം മിനുട്ടിലെ പെരിസിച്ചിന്റെ ഹാന്റ്ബോള്&#x200d;. കോര്&#x200d;ണര്&#x200d; കിക്കില്&#x200d; നിന്നുവന്ന പന്ത് ക്ലിയര്&#x200d; ചെയ്യാനുള്ള ശ്രമത്തില്&#x200d; പെരിസിച്ച് അറിയാതെ അയാളുടെ കൈ പന്തിന്റെ വഴിയിലേക്കു വരുന്നു. നൂറുശതമാനവും അതിനെ ദൗര്&#x200d;ഭാഗ്യമെന്നേ വിളിക്കാന്&#x200d; കഴിയൂ. തന്റെ മുന്നിലോടുന്ന ഒരു കളിക്കാരന് പന്ത് കിട്ടാതിരിക്കാന്&#x200d; വേണ്ടിയാണ് പെരിസിച്ച് അഡ്വാന്&#x200d;സ് ചെയ്യുന്നത്. അയാള്&#x200d; വായുവിലുയരുമ്പോള്&#x200d; പന്ത് താഴോട്ടിറങ്ങുകയാണ്. പന്ത് ബ്ലെയ്സ് മറ്റിയുഡിയെ കടന്നുപോയ ആ നിമിഷാര്&#x200d;ധത്തില്&#x200d; പന്ത് അയാളുടെ കൈയിന്റെ സ്വാഭാവിക ചലനത്തെ സ്പര്&#x200d;ശിക്കുന്നു. ഒരു &#8216;ഡെലിബറേറ്റ് ഹാന്റ്ബോള്&#x200d;&#8217; എന്നതിനെ വിളിക്കാന്&#x200d; കഴിയില്ല. &#8216;അണ്&#x200d;നാച്വറല്&#x200d; മൂവ്മെന്റ്&#8217; എന്നും പറയാനാവില്ല. വീഡിയോ അസിസ്റ്റന്റ് റഫറി അതില്&#x200d; അസ്വാഭാവികത കണ്ടെത്തുകയും അര്&#x200d;ജന്റീനക്കാരന്&#x200d; റഫറി നെസ്റ്റര്&#x200d; പിതാന അതിനുള്ള ശിക്ഷാവിധിയായി ഒരു പെനാല്&#x200d;ട്ടി കിക്ക് അനുവദിക്കുകയും ചെയ്യുന്നു. ലോകകപ്പ് തുടങ്ങുന്നതിനു മുമ്പ് വി.എ.ആര്&#x200d; സംബന്ധിച്ച ഒരു പഠനത്തില്&#x200d;, സ്ലോമോഷനില്&#x200d; മത്സരത്തിലെ സംഭവങ്ങള്&#x200d; വീക്ഷിക്കുന്ന റഫറിമാര്&#x200d; കടുത്ത ശിക്ഷകള്&#x200d; വിധിക്കാനുള്ള സാധ്യത വര്&#x200d;ധിക്കുന്നു എന്നകാര്യം എടുത്തുപറഞ്ഞതാണ് അപ്പോള്&#x200d; ഓര്&#x200d;മയിലെത്തിയത്.</p>
<p>മത്സരത്തിന്റെ താളത്തിനെതിരെ ആയിരുന്നു ഫ്രാന്&#x200d;സിന്റെ ആദ്യഗോള്&#x200d;. പക്ഷേ, ഗതിക്കെതിരെ ആയിരുന്നില്ല. ആദ്യനിമിഷങ്ങളുടെ അപരിചിതത്വം മാറിയപ്പോള്&#x200d; ഫ്രാന്&#x200d;സും ക്രൊയേഷ്യയും താന്താങ്ങളുടെ വഴികള്&#x200d; തിരിച്ചറിഞ്ഞിരുന്നു. ക്രൊയേഷ്യ വ്യക്തമായും മത്സരം കൈക്കലാക്കിത്തുടങ്ങുകയും ചെയ്തു. എന്നാല്&#x200d;, കളി പത്തുമിനുട്ട് പിന്നിടുമ്പോള്&#x200d; ഫ്രാന്&#x200d;സിന്റെ നീക്കങ്ങളില്&#x200d; ആ സമയഘട്ടങ്ങളില്&#x200d; ഇതുവരെ കണ്ടിട്ടില്ലാത്ത ചില മാറ്റങ്ങള്&#x200d; കണ്ടു: മധ്യനിരയെ ഉപയോഗിച്ചു കൊണ്ടുള്ള ലക്ഷ്യബോധമുള്ള ആക്രമണങ്ങള്&#x200d;. അതിന്റെ ഫലമായാണ് അവര്&#x200d;ക്കാ ഫ്രീകിക്ക് ലഭിച്ചത്. ഗോള്&#x200d; ഏരിയയില്&#x200d; ഗ്രീസ്മന്&#x200d; അപകടം വിതക്കുമെന്ന് മുന്നില്&#x200d;ക്കണ്ട ബ്രസോവിച്ചിന് അയാളെ ഫൗള്&#x200d; ചെയ്യേണ്ടിവന്നു. യഥാര്&#x200d;ത്ഥത്തില്&#x200d; അത് ഗ്രീസ്മന്&#x200d; തന്ത്രപൂര്&#x200d;വം സമ്പാദിച്ച ഫ്രീകിക്കാണെന്നാണ് തോന്നിയത്. ബോക്സില്&#x200d; കയറാന്&#x200d; അനുവദിക്കുന്നതിലും നല്ലത് ഫ്രീകിക്ക് വഴങ്ങുകയാവും എന്ന് ക്രൊയേഷ്യന്&#x200d; താരം കരുതിക്കാണണം.</p>
<p>ഗ്രീസ്മന്റെ ഫ്രീകിക്കിലെ മാന്ദ്സുകിച്ചിന്റെ സെല്&#x200d;ഫ് ഗോളിനെ ക്രൊയേഷ്യയുടെ ദൗര്&#x200d;ഭാഗ്യമെന്നു വിളിക്കാം. എന്നാല്&#x200d;, ഗ്രീസ്മനും റാഫേല്&#x200d; വറാനും തമ്മിലുള്ള മനപ്പൊരുത്തം കൂടി അതിനുപിന്നില്&#x200d; പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്. ഗ്രീസ്മന്&#x200d; കിക്കെടുക്കുമ്പോള്&#x200d; റാഫേല്&#x200d; വറാന്&#x200d; സ്വതന്ത്രനായി ആള്&#x200d;ക്കൂട്ടത്തിന്റെ ഭാഗമാകാതെ നില്&#x200d;ക്കുകയായിരുന്നു. കിക്ക് തൊടുത്തതും അയാള്&#x200d; പന്തിന്റെ നേരെ ചുവട്ടില്&#x200d;വരും വിധം ഓട്ടമാരംഭിച്ചു. ടൂര്&#x200d;ണമെന്റില്&#x200d; മുമ്പൊരിക്കല്&#x200d; സംഭവിച്ചിട്ടുള്ളതു പോലെ ഹെഡ്ഡര്&#x200d;തന്നെ ആയിരുന്നു ലക്ഷ്യം. പന്തിന്റെ അവരോഹണ ഗതിയില്&#x200d; വറാന് തലവെക്കാനായില്ലെങ്കിലും അയാളുടെ ചാട്ടത്തിന് ഒരു മിന്നല്&#x200d;സമയത്തില്&#x200d; മാന്ദ്സുകിച്ചിന്റെ കാഴ്ചമറക്കാനായി. ആ അങ്കലാപ്പിലുണ്ടായ ഹെഡ്ഡറില്&#x200d;, ക്ലിയറന്&#x200d;സിന് ആവശ്യമായ പവര്&#x200d; നല്&#x200d;കാന്&#x200d; കഴിയാതിരുന്ന മാന്ദ്സുകിച്ച് പന്ത് സ്വന്തം വലയിലെത്തിക്കുകയും ചെയ്തു.</p>
<p>ഗോള്&#x200d; നേടിയ ശേഷം ഫ്രാന്&#x200d;സ് പിന്നിലേക്ക് വലിഞ്ഞില്ലെന്നു മാത്രമല്ല, ഒരു ഗോള്&#x200d;കൂടി നേടി നില ഭദ്രമാക്കാന്&#x200d; തുനിഞ്ഞിറങ്ങുകയും ചെയ്തു. അത് ശുഭസൂചകമായിത്തോന്നി. ക്രൊയേഷ്യന്&#x200d; ഗോള്&#x200d;മുഖത്ത് ചില ആപല്&#x200d;നിമിഷങ്ങള്&#x200d; സൃഷ്ടിക്കപ്പെട്ടെങ്കിലും മൈതാനത്ത് തുറന്ന കളി രൂപപ്പെടാന്&#x200d; അതിടയാക്കി.</p>
<p>ക്രൊയേഷ്യയുടെ സമനിലഗോള്&#x200d; ഒന്നാന്തരമായിരുന്നു. ഫ്രാന്&#x200d;സിന്റെ പ്രതിരോധത്തിലെ ദൗര്&#x200d;ബല്യങ്ങള്&#x200d; പൊളിച്ചടുക്കിയ അവസരം. മോദ്രിച്ച് ഫ്രീകിക്കെടുക്കുമ്പോള്&#x200d; ബോക്സിലുള്ള എല്ലാ ക്രൊയേഷ്യന്&#x200d; കളിക്കാരും ഓഫ്സൈഡ് പൊസിഷനിലായിരുന്നു. എന്നിട്ടും വലതുവശത്ത് ഒരു കളിക്കാരന്&#x200d; ഓടിക്കയറുന്നത് ഫ്രഞ്ച് ഡിഫന്&#x200d;സ് ശ്രദ്ധിച്ചതേയില്ല. തന്നെ ലക്ഷ്യമിട്ടു വന്ന ആ കിക്ക് വിര്&#x200d;സാല്&#x200d;കോ ബോക്സിന്റെ മധ്യത്തിലേക്ക് ഹെഡ്ഡ് ചെയ്യുമ്പോഴും, മാന്ദ്സുകിച്ചും ലോവ്റനും രണ്ട് ഹെഡ്ഡറുകല്&#x200d; കൂടി കളിക്കുമ്പോഴും പ്രതിരോധനിരക്കാര്&#x200d; എന്തു ചെയ്യണമെന്നറിയാതെ നില്&#x200d;ക്കുകയായിരുന്നു. പന്തവിടെ ചുറ്റിക്കളിക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ് ഇടപെട്ടത് കാന്റെ മാത്രമാണ്. അയാള്&#x200d; അഡ്വാന്&#x200d;സ് ചെയ്തപ്പോഴേക്കും വിദ പന്ത് പെരിസിച്ചിന് തട്ടിക്കൊടുത്തു. പെരിസിച്ചിന്റെ ഫസ്റ്റ് ടച്ചാണ് ആ ഗോള്&#x200d; അവിടെ സാധ്യമാക്കിയത്. വലതുകാല്&#x200d; കൊണ്ട് കൊളുത്തിവലിച്ച് പന്തിനെ സ്വതന്ത്രമാക്കിയ അയാള്&#x200d; ഇടങ്കാല്&#x200d; കൊണ്ട് തൊടുത്ത ഷോട്ട് അപാരമായിരുന്നു. അതിനവിടെ സ്ഥലവും സമയവും അനുവദിച്ചത് ഫ്രഞ്ച് ഡിഫന്&#x200d;സിന്റെ പിഴവുതന്നെയാണ്. മൂന്നു പ്രതിരോധക്കാര്&#x200d;ക്കിടയിലൂടെ തുളഞ്ഞു കയറിയ പന്ത് തന്നെ കടന്നുപോയ ശേഷമേ ലോറിസിന് ഡൈവ് ചെയ്യാന്&#x200d;പോലും കഴിഞ്ഞുള്ളൂ.</p>
<p>ഫ്രാന്&#x200d;സിന് ഭാഗ്യദൂതുമായി വന്ന പെനാല്&#x200d;ട്ടിയോടെ കളിയുടെ വിധി ഏറെക്കുറെ നിര്&#x200d;ണയിക്കപ്പെട്ടു. ആദ്യപകുതി ലീഡുമായി കയറാന്&#x200d; കഴിയുക എന്നത് ഫ്രഞ്ച് ടീമിനെ സംബന്ധിച്ചിടത്തോളം 75 ശതമാനം വിജയിച്ചതിനു തുല്യമാണ്. രണ്ടാം പകുതിയില്&#x200d; അവരുടെ പോസിറ്റീവ് ആറ്റിറ്റിയൂഡും അതിന്റെ തെളിവായി. കുറ്റിയടിച്ച് പ്രതിരോധിക്കുന്നതിനു പകരം തഞ്ചംകിട്ടുമ്പോഴൊക്കെ ആക്രമിക്കുന്ന ഫ്രഞ്ച്നിര, ഇന്നത്തെ അവരുടെ ഗെയിം പ്ലാനിലെ സുപ്രധാനമായ കാര്യം &#8211; ഗോള്&#x200d;കുഷ്യന്&#x200d; നേടുക &#8211; സാധിച്ചു. അതിന് മൂന്ന് ഘട്ടങ്ങളുണ്ടായിരുന്നു. ക്രൊയേഷ്യന്&#x200d; ഡിഫന്&#x200d;സ് കയറിക്കളിക്കുമ്പോള്&#x200d; എംബാപ്പെക്ക് എതിര്&#x200d;ഹാഫില്&#x200d; പന്തെത്തിക്കുക എന്നതായിരുന്നു അതിലെ ആദ്യത്തേതും സുപ്രധാനവും. വണ്&#x200d;-ടു-വണ്&#x200d; സന്ദര്&#x200d;ഭങ്ങളില്&#x200d; എംബാപ്പെയുടെ വേഗത ഫ്രാന്&#x200d;സിന്റെ ഏറ്റവും വലിയ ആനുകൂല്യം തന്നെയാണ്. വലതുബോക്സിനു പുറത്ത് ഒരു ഡിഫന്ററാല്&#x200d; പ്രതിരോധക്കപ്പെട്ടു നില്&#x200d;ക്കെ, എംബാപ്പെക്ക് കൂട്ടാളികളെ ബോക്സില്&#x200d; കിട്ടുക എന്നതായിരുന്നു രണ്ടാമത്തേത്. തന്റെ ഫുട്ട്വര്&#x200d;ക്ക് കൊണ്ട് ഡിഫന്ററെ കബളിപ്പിച്ച എംബാപ്പെ നിമിഷനേരം കൊണ്ടുതന്നെ അത് സാധിച്ചു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി ഗ്രീസ്മനും ജിറൂഡും മറ്റിയൂഡിയും ബോക്സിലേക്ക് കുതിച്ചെത്തി. എംബാപ്പെ ഗോള്&#x200d; ലക്ഷ്യം വെക്കുമെന്നോ ഗോള്&#x200d;ലന്&#x200d; ക്രോസ് നല്&#x200d;കുമെന്നോ ആണ് ക്രൊയേഷ്യക്കാര്&#x200d; ഉറപ്പിച്ചത്. മൂന്ന് ഡിഫന്റര്&#x200d;മാര്&#x200d; അതിനൊത്ത് പൊസിഷന്&#x200d; ചെയ്യുകയും ചെയ്തു. എന്നാല്&#x200d;, തന്റെ പ്രതിഭാവിലാസം പ്രകടമാക്കിക്കൊണ്ടുള്ള പാസില്&#x200d; അയാല്&#x200d; പന്ത് ഗ്രീസ്മന് നല്&#x200d;കി. ഒന്നുരണ്ടു ടച്ചുകളുമായി ഗ്രീസ്മന്&#x200d; വെടിയുണ്ട തൊടുക്കാന്&#x200d; പാകത്തില്&#x200d; നില്&#x200d;ക്കുന്ന പോഗ്ബയുടെ വഴിയിലേക്ക് പന്ത് നല്&#x200d;കിയതാണ് മൂന്നാം ഘട്ടം. വലങ്കാല്&#x200d; കൊണ്ടുള്ള ആദ്യഷോട്ടില്&#x200d; തന്നെ പോഗ്ബ ലക്ഷ്യം കാണേണ്ടതായിരുന്നു. പക്ഷേ, ഡിഫന്റര്&#x200d; ഇടപെട്ടു. രണ്ടാമത്തേത് ഇടങ്കാല്&#x200d; കൊണ്ടുള്ള ഒരു പ്ലേസിങ് ആയിരുന്നു. ക്രൊയേഷ്യന്&#x200d; ഡിഫന്&#x200d;സിന് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുംമുമ്പ് പന്ത് വലയിലും കപ്പ് ഫ്രാന്&#x200d;സിന്റെ കൈവശവുമെത്തി. എതിര്&#x200d;ഹാഫില്&#x200d; എംബാപ്പെയെ കണ്ടെത്തി പന്തെത്തിക്കുന്നതിനും ഷോട്ടെടുക്കാന്&#x200d; പാകത്തില്&#x200d; ബോക്സിനെത്തുന്നതിനുമിടയില്&#x200d; പോഗ്ബ നടത്തിയ സഞ്ചാരം അയാളിലെ ഫുട്ബോളറെ അടയാളപ്പെടുത്തുന്നു.</p>
<p>65-ാം മിനുട്ടില്&#x200d; എംബാപ്പെ ബോക്സിനു പുറത്തുനിന്ന് ലക്ഷ്യം കണ്ടതോടെ കളി തീരുകയും ചെയ്തു. ഇടംകണ്ടെത്തിയുള്ള എംബാപ്പെയുടെ ഷോട്ടിനോളം തന്നെ പ്രധാനമായിരുന്നു ലൂക്കാസ് ഹെര്&#x200d;ണാണ്ടസിന്റെ പാസും. ബോക്സിലേക്ക് ഓടിക്കയറി, ഹെര്&#x200d;ണാണ്ടസിനും എംബാപ്പെക്കുമിടയില്&#x200d; പന്ത് സ്വതന്ത്രമായി കടന്നുവരാന്&#x200d; അവസരമൊരുക്കിയ ജിറൂദും ആ ഗോളില്&#x200d; പങ്കാളിയായി. ലോറിസിന്റെ അതിസാമര്&#x200d;ത്ഥ്യം ക്രൊയേഷ്യക്ക് ഒരു ഗോള്&#x200d; സമ്മാനിച്ചെങ്കിലും, 20 മിനുട്ടിലധികം സമയം ഉണ്ടായിരുന്നെങ്കിലും രണ്ടുഗോള്&#x200d; കൂടി തിരിച്ചടിക്കാനുള്ള ഊര്&#x200d;ജം ക്രൊയേഷ്യക്കാരില്&#x200d; ശേഷിച്ചിരുന്നില്ല. എംബാപ്പെയുടെ ഗോളിനു മുമ്പേ മാന്ദ്സുകിച്ചിന്റെ ആ ഗോള്&#x200d; വന്നിരുന്നെങ്കില്&#x200d; ഫ്രഞ്ച് കളിക്കാരില്&#x200d; അതൊരു ഉള്&#x200d;ക്കിടിലം സൃഷ്ടിക്കുമായിരുന്നു. പക്ഷേ, മൂന്നു ഗോള്&#x200d; കുഷ്യന്&#x200d; എന്നത് രണ്ടായി കുറയുന്നത് അത് സംരക്ഷിക്കുക എന്നത് ഈ ഫ്രഞ്ച് സംഘത്തിന് വലിയ ബുദ്ധിമുട്ടല്ല; വിശേഷിച്ചും, എങ്ങനെ പ്രതിരോധിക്കണമെന്ന് ദെഷാംപ്സ് അവരെ പഠിപ്പിച്ച സാഹചര്യത്തില്&#x200d;.</p>
<p>കളിക്കുശേഷമുള്ള ക്രൊയേഷ്യക്കാരുടെ ശരീരഭാഷ, സ്‌കോര്&#x200d;ലൈന്&#x200d; സൂചിപ്പിക്കുന്നതിനേക്കാള്&#x200d; മത്സരത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. അവര്&#x200d;ക്ക് ജയിക്കാന്&#x200d; കഴിയുമായിരുന്ന മത്സരമായിരുന്നു ഇത്. അര്&#x200d;ക്കു നഷ്ടപ്പെട്ടത് കപ്പിനും ചുണ്ടിനുമിടയിലാണ്. ഭാഗ്യം നല്&#x200d;കിയ ആനുകൂല്യങ്ങളെ മുതലെടുക്കാനുള്ള താരബലം ഫ്രാന്&#x200d;സിനുണ്ടായി &#8211; എന്നല്ല, അവര്&#x200d; ഫൈനല്&#x200d; അതര്&#x200d;ഹിക്കുന്ന രൂപത്തില്&#x200d; കളിക്കുക തന്നെ ചെയ്തു. രണ്ടാം പകുതിയില്&#x200d; ദെഷാംപ്സ് കാന്റെയെ പിന്&#x200d;വലിച്ചത് അയാളുടെ ആത്മവിശ്വാസത്തിന്റെയും ഫുട്ബോള്&#x200d; എന്ന ഗെയിമിനോട് അയാള്&#x200d; പുലര്&#x200d;ത്തിയ സത്യസന്ധതയുടെയും തെളിവായി ഞാന്&#x200d; കാണുന്നു. ടീം ഫൈനല്&#x200d; തോറ്റതിനു ശേഷം ലഭിക്കുന്ന ഗോള്&#x200d;ഡന്&#x200d; ബോള്&#x200d; നേട്ടത്തിന്റെ ശൂന്യത, മെസ്സിയെപ്പോലെ മോദ്രിച്ചും തിരിച്ചറിഞ്ഞു. അയാളിത് അര്&#x200d;ഹിച്ചിരുന്നു എന്നകാര്യത്തില്&#x200d; തര്&#x200d;ക്കമില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/france-vs-croatia-match-review-by-mohamed-shafi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്രൊയേഷ്യ പ്ലാന്&#x200d; ചെയ്തത് 120 മിനുട്ടിനാണ്; ഇംഗ്ലണ്ടിനത് മനസ്സിലായില്ല</title>
		<link>https://www.chandrikadaily.com/engvscrc-match-review-by-mohamed-shafi.html</link>
					<comments>https://www.chandrikadaily.com/engvscrc-match-review-by-mohamed-shafi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 12 Jul 2018 09:46:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2108 fifa word cup russia]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[Match review]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=94142</guid>

					<description><![CDATA[മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി ക്രൊയേഷ്യന്&#x200d; കോച്ച് സ്ലാറ്റ്‌കോ ഡാലിച്ച് കഴിഞ്ഞ ദിവസം പറഞ്ഞൊരു വാചകം കൗതുകമുണര്&#x200d;ത്തുന്നതായിരുന്നു: &#8216;ലോകകപ്പിനു മുമ്പ് ഞങ്ങള്&#x200d;ക്ക് മൂന്നാം സ്ഥാനം നല്&#x200d;കാമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്&#x200d; ഞാനത് ഇരുകയ്യും നീട്ടി സ്വീകരിക്കുമായിരുന്നു. ഇപ്പോള്&#x200d; അതിനു പറ്റില്ല.&#8217; സെമിയില്&#x200d; ഇംഗ്ലണ്ടിനെ തോല്&#x200d;പ്പിക്കുമെന്ന ഉറച്ച ആത്മവിശ്വാസം നിറഞ്ഞുനില്&#x200d;ക്കുന്ന വാക്കുകളായിരുന്നു അത്. സെമിയില്&#x200d; അഞ്ചാം മിനുട്ടില്&#x200d; തന്നെ കീറണ്&#x200d; ട്രിപ്പിയര്&#x200d; മനോഹരമായ ഫ്രീകിക്കില്&#x200d; ഗോള്&#x200d; നേടുകയും ആദ്യപകുതിയില്&#x200d; ഇംഗ്ലണ്ട് വിജയികളുടെ ശരീരഭാഷയില്&#x200d; കളിക്കുകയും ചെയ്തപ്പോള്&#x200d; ഡാലിച്ചിന്റെ വാക്കുകളാണ് ഞാനോര്&#x200d;ത്തത്; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>മാച്ച് റിവ്യൂ</strong><br />
<strong>മുഹമ്മദ് ഷാഫി</strong></p>
<p>ക്രൊയേഷ്യന്&#x200d; കോച്ച് സ്ലാറ്റ്‌കോ ഡാലിച്ച് കഴിഞ്ഞ ദിവസം പറഞ്ഞൊരു വാചകം കൗതുകമുണര്&#x200d;ത്തുന്നതായിരുന്നു: &#8216;ലോകകപ്പിനു മുമ്പ് ഞങ്ങള്&#x200d;ക്ക് മൂന്നാം സ്ഥാനം നല്&#x200d;കാമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്&#x200d; ഞാനത് ഇരുകയ്യും നീട്ടി സ്വീകരിക്കുമായിരുന്നു. ഇപ്പോള്&#x200d; അതിനു പറ്റില്ല.&#8217; സെമിയില്&#x200d; ഇംഗ്ലണ്ടിനെ തോല്&#x200d;പ്പിക്കുമെന്ന ഉറച്ച ആത്മവിശ്വാസം നിറഞ്ഞുനില്&#x200d;ക്കുന്ന വാക്കുകളായിരുന്നു അത്. സെമിയില്&#x200d; അഞ്ചാം മിനുട്ടില്&#x200d; തന്നെ കീറണ്&#x200d; ട്രിപ്പിയര്&#x200d; മനോഹരമായ ഫ്രീകിക്കില്&#x200d; ഗോള്&#x200d; നേടുകയും ആദ്യപകുതിയില്&#x200d; ഇംഗ്ലണ്ട് വിജയികളുടെ ശരീരഭാഷയില്&#x200d; കളിക്കുകയും ചെയ്തപ്പോള്&#x200d; ഡാലിച്ചിന്റെ വാക്കുകളാണ് ഞാനോര്&#x200d;ത്തത്; ഒരല്&#x200d;പം സഹതാപത്തോടെ. എന്നാല്&#x200d;, എഴുപതു മിനുട്ടുകള്&#x200d;ക്കു ശേഷം ക്രൊയേഷ്യ കളിച്ച കളിയിലൂടെ ഡാലിച്ച് തന്റെ വാക്കുകളുടെ ഉദ്ദേശ്യം വിശദീകരിച്ചു. സമനില ഗോള്&#x200d; വഴങ്ങിയപ്പോള്&#x200d; തന്നെ ഇംഗ്ലണ്ട് ഏറെക്കുറെ ലോകകപ്പില്&#x200d; നിന്നു പുറത്തായിക്കഴിഞ്ഞിരുന്നു.</p>
<p>3-5-2 തനതുശൈലിയില്&#x200d; കളി തുടങ്ങിയ ഇംഗ്ലണ്ടും 4-1-3-2ല്&#x200d; കളിച്ച ക്രൊയേഷ്യയും കളിയില്&#x200d; സെറ്റില്&#x200d; ചെയ്യുന്നതിനു മുമ്പാണ് ആ ഗോള്&#x200d; പിറന്നത്. കരിയറിലെ ആദ്യ അന്താരാഷ്ട്ര ഗോള്&#x200d; ലോകകപ്പ് സെമിയില്&#x200d;, അതും കൃത്യതയാര്&#x200d;ന്ന ഒരു ഫ്രീകിക്കിലൂടെ നേടുക എന്നത് ഏതു കളിക്കാരനും സ്വപ്‌നം കാണുന്ന കാര്യമാവും. നേരിട്ട് ഗോള്&#x200d; ലക്ഷ്യം വെക്കാവുന്ന പൊസിഷനില്&#x200d; നിന്ന് പാദത്തിന്റെ ഉള്&#x200d;ഭാഗം കൊണ്ട് തൊടുത്ത ആ കിക്കിന് ഒരു പ്ലേസിങിന്റെ സ്വഭാവമായിരുന്നെങ്കിലും അതിലടങ്ങിയ കരുത്തും വേഗതയും സുബാസിച്ചിനെ നിസ്സഹായനാക്കി. പ്രതിരോധ മതില്&#x200d; കടന്നതിനു ശേഷവും പന്ത് അതിന്റെ ഉയരം നിലനിര്&#x200d;ത്തി വലയുടെ മുകള്&#x200d;ഭാഗത്തേക്ക് തുളച്ചുകയറുമ്പോള്&#x200d; ഗോള്&#x200d;കീപ്പര്&#x200d;ക്ക് ചെയ്യാന്&#x200d; കഴിയുന്നതിനു പരിധിയുണ്ട്.</p>
<p>അന്തിമ വിശകലനത്തില്&#x200d; ആ ഗോളാണ് ഇംഗ്ലണ്ടിനെ ചതിച്ചത് എന്നുപറയാം. ആ സമയത്ത് അങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവരുടെ കോച്ചിന്റെ ശരീരഭാഷയില്&#x200d; നിന്നു തന്നെ വ്യക്തമായിരുന്നു. ലീഡ് നിലനിര്&#x200d;ത്തുന്നതിനായി പ്രതിരോധം ശക്തമാക്കാനാണോ അതോ ഇനിയും ഗോളടിക്കാനാണോ കളിക്കേണ്ടത് എന്ന കാര്യത്തിലുള്ള സന്ദേഹമാണ് ഇംഗ്ലീഷ് നിരയില്&#x200d; അത് സൃഷ്ടിച്ചത്. എങ്കിലും, കൃത്യമായ മാര്&#x200d;ക്കിങും ചടുലമായ നീക്കങ്ങളുമായി അവര്&#x200d; തന്നെയാണ് മേല്&#x200d;ക്കൈ പുലര്&#x200d;ത്തിയത്. കോര്&#x200d;ണര്&#x200d; കിക്കെടുക്കുമ്പോള്&#x200d; സ്‌കൂള്&#x200d;കുട്ടികളെ പോലെ വരിയില്&#x200d; നിന്ന് പലഭാഗത്തേക്കായി ചിതറുന്ന ഇംഗ്ലീഷ് തന്ത്രത്തിന് ക്രൊയേഷ്യന്&#x200d; ഡിഫന്&#x200d;സിന്റെ പരിചയ സമ്പത്തിനെ മുതലെടുക്കാനായില്ല. അതേസമയം, ലീഡ് വര്&#x200d;ധിപ്പിക്കാനുള്ള സുവര്&#x200d;ണാവസരങ്ങള്&#x200d; അലസ സമീപനങ്ങളോടെ ഡെലെ അലിയും ഹാരി കെയ്‌നും റഹീം സ്റ്റര്&#x200d;ലിങ്ങും തുലക്കുകയും ചെയ്തു.</p>
<p>ക്രൊയേഷ്യയുടെ ആദ്യപകുതിയിലെ കളി ഏറെക്കുറെ ദുരൂഹമായിരുന്നു. ഒരു ഗോളിന് പിന്നിലായിട്ടും ഇംഗ്ലണ്ടിന്റെ ഗോള്&#x200d; ഏരിയക്കുചുറ്റും കളി മെനയാനും ഉയരക്കാരനായ മാന്ദ്‌സുകിച്ചിന് പന്തെത്തിക്കാനും അവര്&#x200d; ശ്രമിച്ചില്ല. പകരം ലോങ് റേഞ്ചറുകളിലൂടെയുള്ള ഭാഗ്യപരീക്ഷണങ്ങളാണ് ശ്രമിച്ചത്. അവയ്ക്കാകട്ടെ വലകുലുക്കാനുള്ള കൃത്യതയുമുണ്ടായിരുന്നില്ല. ലൂക്കാ മോഡ്രിച്ചിനെ ഇംഗ്ലണ്ട് നന്നായി മാര്&#x200d;ക്ക് ചെയ്തതും ഇനിയുമൊരു ഗോള്&#x200d; വഴങ്ങേണ്ടെന്ന് നിര്&#x200d;ദേശം ലഭിച്ചതുമായിരിക്കണം ഇതിനു കാരണം. അവരുടെ മിഡ്ഫീല്&#x200d;ഡ് ജനറല്&#x200d; ലൂക്കാ മോഡ്രിച്ചിന്, കനത്ത മാര്&#x200d;ക്കിങ് കാരണം ആദ്യപകുതിയിലുടനീളം ഡീപ്പായി തന്നെ തുടരേണ്ടിവന്നു. മൂന്നു പ്രതിരോധക്കാര്&#x200d; വട്ടമിട്ട മോഡ്രിച്ച് പല നീക്കങ്ങളില്&#x200d; നിന്നും ഒഴിവാക്കപ്പെടുന്നതായും തോന്നി. റെബിച്ചിന്റെ നീക്കങ്ങള്&#x200d; ആഷ്‌ലി യങും സ്‌കെച്ച് ചെയ്തതോടെ സ്ട്രിനിച്ചും പെരിസിച്ചും റാകിറ്റിച്ചും കളിച്ച ഇടതുഭാഗമായിരുന്നു ആ ഘട്ടത്തില്&#x200d; ക്രൊയേഷ്യയുടെ ശക്തിമേഖല. മൂന്നംഗ ഡിഫന്&#x200d;സിനു പുറമെ രണ്ടുപേരെക്കൂടി പ്രതിരോധത്തില്&#x200d; നിര്&#x200d;ത്തി ഇംഗ്ലണ്ട് അപകടമൊഴിവാക്കുകയും ചെയ്തു.</p>
<p>രണ്ടാം പകുതിയില്&#x200d; ക്രൊയേഷ്യയുടെ നീക്കങ്ങള്&#x200d;ക്ക് കുറച്ചുകൂടി ലക്ഷ്യബോധം കൈവന്നു. എങ്കില്&#x200d;പ്പോലും മൈതാനം നിറഞ്ഞുനില്&#x200d;ക്കുന്നുവെന്ന് തോന്നിച്ച വെള്ളക്കുപ്പായക്കാരെ കടന്നുപോവുക എളുപ്പമായിരുന്നില്ല. അഞ്ചുപേര്&#x200d; സദാസമയവും ഇംഗ്ലീഷ് ഡിഫന്&#x200d;സിലുണ്ടായിരുന്നു. ആക്രമണം നടത്തിയ ഡിഫന്&#x200d;സ് തുറക്കേണ്ടെന്നായിരിക്കണം സൗത്ത്‌ഗേറ്റ് ഇടവേളയില്&#x200d; കളിക്കാര്&#x200d;ക്ക് നല്&#x200d;കിയ നിര്&#x200d;ദേശം. ഇതോടെ ഇടതുഭാഗത്ത് പെരിസിച്ചും റാകിറ്റിച്ചും ചില ലോങ് റേഞ്ച് ശ്രമങ്ങള്&#x200d; നടത്തിയെങ്കിലും ഭീഷണിയായില്ല. എന്നാല്&#x200d;, അപ്രതീക്ഷിതമായി വലതുഭാഗത്തു നിന്ന് വിര്&#x200d;സാല്&#x200d;കോ തൊടുത്ത ക്രോസാണ് കളിയുടെ ഗതിമാറ്റിയത്. ബോക്‌സിലേക്ക് പന്ത് തൂങ്ങിയിറങ്ങുമ്പോള്&#x200d; ഇംഗ്ലണ്ടുകാര്&#x200d; മരിയോ മാന്ദ്‌സുകിച്ചിനെ മാര്&#x200d;ക്ക് ചെയ്യാന്&#x200d; ജാഗ്രത പുലര്&#x200d;ത്തവെ ഫ്രീയായി ഓടിക്കയറിയ പെരിസിച്ച് പണിപറ്റിച്ചു. ഹെഡ്ഡ് ചെയ്‌തൊഴിവാക്കാനായി ഡൈവ് ചെയ്ത കെയ്ല്&#x200d; വാക്കറുടെ തലയില്&#x200d; കൊള്ളുന്നതിന്റെ തൊട്ടുമുന്നത്തെ അര്&#x200d;ധനിമിഷത്തില്&#x200d; പെരിസിച്ചിന്റെ ബൂട്ട് പന്തിന് അന്ത്യചുംബനം നല്&#x200d;കി. ഹൈബൂട്ട് ഫൗളിന് ഇംഗ്ലണ്ടുകാര്&#x200d; ഹതാശരായി അപ്പീല്&#x200d; ചെയ്‌തെങ്കിലും പെരിസിച്ചിന്റെ ഫിനിഷിങ് പിക്ചര്&#x200d; പെര്&#x200d;ഫക്ട് ആയിരുന്നു.</p>
<p>യഥാര്&#x200d;ത്ഥത്തില്&#x200d; ആ ഗോളിനു പിന്നില്&#x200d; ഇവാന്&#x200d; റാകിറ്റിച്ചിന്റെ തലച്ചോറിന് വലിയ പങ്കുണ്ട്. ഇടതുവശത്തുകൂടിയുള്ള ആക്രമണം ഇംഗ്ലീഷുകാര്&#x200d; പ്രതീക്ഷിച്ചു നില്&#x200d;ക്കവെ റാകിറ്റിച്ച് ആണ് മൈതാനത്തിന്റെ മറുവശത്ത് ഫ്രീയായി നില്&#x200d;ക്കുന്ന വിര്&#x200d;സാല്&#x200d;കോയെ കണ്ടതും പന്ത് അങ്ങോട്ടെത്തിച്ചതും. ആ നീക്കത്തിലാണ് ഡിഫന്&#x200d;സിന് പെരിസിച്ചിനു മേലുള്ള ശ്രദ്ധ തെറ്റുന്നത്. ക്രോസ് കുറ്റമറ്റതായിരുന്നു, അതിനേക്കാള്&#x200d; കൃത്യമായിരുന്നു പെരിസിച്ചിന്റെ റണ്ണിങും പ്ലേസിങും. ഹൈബോളുകളില്&#x200d; മാന്ദ്‌സുകിച്ച് മാത്രമാവും അപകടമുണ്ടാക്കുക എന്ന ഇംഗ്ലണ്ടിന്റെ മുന്&#x200d;വിധിക്ക് നല്&#x200d;കേണ്ടി വന്ന വലിയ വിലയായിരുന്നു അത്. പെരിസിച്ച് വന്ന ഭാഗത്ത് ഒന്നും ചെയ്യാതെ പന്തിന്റെ വരവിനെയും മാന്ദ്‌സുകിച്ചിനെയും നോക്കി നില്&#x200d;ക്കുകയായിരുന്ന ട്രിപ്പിയറാണ് ഇതിലെ ഒന്നാം പ്രതി. പരിചയസമ്പത്താണ് ഗോളടിച്ചത്.</p>
<p>കൃത്യസമയത്തു തന്നെയായിരുന്നു ക്രൊയേഷ്യക്കാര്&#x200d; ഗോള്&#x200d; കണ്ടെത്തിയത്. ആ ഗോളോടെ, ഇംഗ്ലണ്ട് അതുവരെ സംഭരിച്ചുനിന്ന ആത്മവിശ്വാസം ചോര്&#x200d;ന്നുപോയി. മാത്രവുമല്ല, അവര്&#x200d;ക്ക് മോഡ്രിച്ചിനെ സ്വതന്ത്രനാക്കേണ്ടിയും വന്നു. ക്ഷീണിതനായിരുന്നെങ്കിലും മോഡ്രിച്ച് അവസാന ഘട്ടങ്ങളില്&#x200d; ക്രൊയേഷ്യന്&#x200d; നീക്കങ്ങളില്&#x200d; സജീവമായി പങ്കെടുത്തു.</p>
<p>ആദ്യപകുതിയില്&#x200d; തന്നെ ഭീഷണി മുഴക്കിക്കൊണ്ടിരുന്ന പെരിസിച്ച് 71ാം മിനുട്ടിലേ കളി കൊല്ലേണ്ടതായിരുന്നു. പക്ഷേ, ഡിഫന്&#x200d;സിനെ വെട്ടിയൊഴിഞ്ഞു തൊടുത്ത ആ ഷോട്ടിന് സൈഡ് ബാര്&#x200d; തടസ്സമായി. റീബൗണ്ടില്&#x200d; നിന്ന് റെബിച്ച് സുവര്&#x200d;ണാവസരം തുലക്കുകയും ചെയ്തു. പക്ഷേ, കളിയുടെ ആധിപത്യം എതിര്&#x200d;ധ്രുവത്തിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അത്. മാന്ദ്‌സുകിച്ച് വണ്&#x200d;വണ്&#x200d; സിറ്റ്വേഷനില്&#x200d; തൊടുത്ത ഷോട്ട് പിക്ക്‌ഫോഡ് തട്ടിയകറ്റിയെങ്കിലും ക്രൊയേഷ്യ ഏതുനിമിഷവും ഗോള്&#x200d; നേടാമെന്നു തോന്നി. ഇംഗ്ലീഷുകാരുടെ സ്റ്റാമിനയില്&#x200d; ഉണ്ടായ ഇടിവും ക്രൊയേഷ്യ അവസാന നിമിഷങ്ങളില്&#x200d; കൈവരിച്ച ഊര്&#x200d;ജവും അതിലേക്ക് വിരല്&#x200d;ചൂണ്ടി.</p>
<p>നിര്&#x200d;ണായക ഘട്ടങ്ങളില്&#x200d; ഇംഗ്ലണ്ടിന്റെ മുന്&#x200d;നിരക്കാര്&#x200d;ക്ക് പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യാന്&#x200d; കഴിഞ്ഞില്ല. ആരാണ് പോസ്റ്റിനെ ലക്ഷ്യംവെക്കുക എന്ന കാര്യത്തില്&#x200d; അവര്&#x200d;ക്കിടയില്&#x200d; ആശയക്കുഴപ്പമുണ്ടായിരുന്നു. ഗോള്&#x200d; ഏരിയയിലെ ഓരോ അധിക ടച്ചും ക്രൊയേഷ്യന്&#x200d; ഡിഫന്&#x200d;സിന് കൂടുതല്&#x200d; നിലയുറപ്പിക്കാന്&#x200d; അവസരം നല്&#x200d;കി. ലോവ്‌റനും വിദായും മികച്ച ഫോമിലുമായിരുന്നു. സ്റ്റര്&#x200d;ലിങ്ങിനു പകരം വന്ന റാഷ്‌ഫോര്&#x200d;ഡ് സ്റ്റാമിന കൊണ്ട് വേറിട്ടുനിന്നെങ്കിലും അയാളെ പിന്തുണക്കാന്&#x200d; ആരുമുണ്ടായിരുന്നില്ല. ക്യാപ്ടനും പ്രധാന സ്‌െ്രെടക്കറുമായ ഹാരി കെയ്ന്&#x200d; പലപ്പോഴും ചിത്രത്തിലേ ഇല്ലായിരുന്നു.</p>
<p>എക്‌സ്ട്രാ ടൈമില്&#x200d; വിര്&#x200d;സാല്&#x200d;കോയുടെ ജാഗ്രതയാണ് ഇംഗ്ലണ്ട് അര്&#x200d;ഹിച്ച രണ്ടാം ഗോള്&#x200d; നിഷേധിച്ചത്. ട്രിപ്പിയറുടെ ഡെലിവറിയും ജോണ്&#x200d;സിന്റെ ഹെഡ്ഡറും പെര്&#x200d;ഫക്ട് ആയിരുന്നു. പക്ഷേ, ഗോള്&#x200d;ലൈനില്&#x200d; വിര്&#x200d;സാല്&#x200d;കോ അപകടമൊഴിവാക്കി. അതേസമയം, മറുവശത്ത് മാന്ദ്‌സുകിച്ചിന്റെ ഉറച്ച ഗോള്&#x200d; അപാരമായ മനക്കട്ടിയുമായി പിറ്റ്‌ഫോര്&#x200d;ഡ് വിഫലമാക്കുകയുംചെയ്തു. സ്‌റ്റോണ്&#x200d;സിനെ മാന്ദ്‌സുകിച്ച് മറികടന്നുവെന്നു തിരിച്ചറിഞ്ഞ നിമിഷത്തില്&#x200d; തന്നെ പിക്ക്‌ഫോര്&#x200d;ഡ് ഒരടി മുന്നോട്ടുവെച്ചു. ഇല്ലായിരുന്നെങ്കില്&#x200d; കളി അവിടെ തീര്&#x200d;ന്നേനെ. പക്ഷേ, അനിവാര്യമായ പരാജയം ഒഴിവാക്കാനോ ക്രൊയേഷ്യയെ തുടര്&#x200d;ച്ചയായ മൂന്നാം മത്സരത്തിലും ഷൂട്ടൗട്ടിന് നിര്&#x200d;ബന്ധിക്കാനോ ഇംഗ്ലണ്ടിനായില്ല. ഗോള്&#x200d;മുഖത്ത് സ്‌റ്റോണ്&#x200d;സ് വരുത്തിയ മറ്റൊരു അലസത യുവനിരയുടെ വിധിയെഴുതി. പിവാരിച്ചിന്റെ ക്രോസില്&#x200d; വാക്കറുടെ അര്&#x200d;ധമനസ്സോടെയുള്ള ക്ലിയറിങ് പന്ത് കുത്തനെ ഉയര്&#x200d;ത്തി. ട്രിപ്പിയറുടെ സമ്മര്&#x200d;ദം വകവെക്കാതെ റെബിച്ച് പന്ത് ബോക്‌സിലേക്ക് ഹെഡ്ഡ് ചെയ്തപ്പോള്&#x200d; പ്രതികരിക്കാന്&#x200d; സ്‌റ്റോണ്&#x200d;സ് ഒരുനിമിഷം വൈകി. നിരവധി സമ്മര്&#x200d;ദ ഘട്ടങ്ങളെ കൈകാര്യം ചെയ്തു പരിചയമുള്ള മാന്ദ്‌സുകിച്ചിന് അത് ധാരാളമായിരുന്നു. ക്ലോസ്‌റേഞ്ചില്&#x200d; നിന്നുള്ള അയാളുടെ പ്രഹരം തടയുക പിക്ക്‌ഫോഡിനെന്നല്ല, ലോകത്ത് ഒരു ഗോളിക്കും സാധ്യമാകുന്ന കാര്യമല്ല.</p>
<p>സെമിഫൈനല്&#x200d; മത്സരത്തോട് ഇംഗ്ലണ്ടിന്റെയും ക്രൊയേഷ്യയുടെയും കോച്ചുമാര്&#x200d; പുലര്&#x200d;ത്തിയ സമീപനമാണ് മത്സരത്തിന്റെ വിധി നിര്&#x200d;ണയിച്ചതെന്നു ഞാന്&#x200d; വിശ്വസിക്കുന്നു. 90 മിനുട്ടില്&#x200d; തന്നെ ജയിച്ചുകയറാമെന്ന് സൗത്ത്‌ഗേറ്റ് കണക്കുകൂട്ടിയിരുന്നു. ഗോള്&#x200d; നേടാനായതോടെ ആ വിശ്വാസം അദ്ദേഹം ഊട്ടിയുറപ്പിക്കുകയും ചെയ്തു. എന്നാല്&#x200d;, മുമ്പത്തെ രണ്ടു മത്സരങ്ങളുടെ അനുഭവജ്ഞാനമുള്ളതിനാല്&#x200d; 120 മിനുട്ട് മത്സരത്തിനു വേണ്ടിയാണ് ഡാലിച്ച് ഒരുങ്ങിയത്. ക്രൊയേഷ്യ നടത്തിയ എല്ലാ സബ്സ്റ്റിറ്റിയൂഷനും എക്‌സ്ട്രാ ടൈമിലായിരുന്നു എന്നകാര്യം ഈ നിഗമനത്തിന് ബലംപകരുന്നു. ഇംഗ്ലണ്ട് കളിക്കാരുടെ സ്റ്റാമിന കൂടി വിലയിരുത്തിക്കൊണ്ടാണ് 65 മിനുട്ടിനു ശേഷം ടോപ്പ് ഗിയറില്&#x200d; കളിച്ചാല്&#x200d; മതിയെന്ന് അദ്ദേഹം കണക്കുകൂട്ടിയത്. മോഡ്രിച്ചിനെ മാര്&#x200d;ക്ക് ചെയ്യുമെന്നു മുന്&#x200d;കൂട്ടിക്കണ്ട് പ്ലാന്&#x200d; ബി അദ്ദേഹം തയ്യാറാക്കുകയും ചെയ്തു. റിസ്‌കെടുത്താണെങ്കിലും റാകിറ്റിച്ചിനെയും വിര്&#x200d;സാല്&#x200d;കോയെയും ഡാലിച്ച് കളിപ്പിച്ചു എന്നതും അവര്&#x200d; നിര്&#x200d;ണായക നീക്കങ്ങളുടെ ഭാഗമായി എന്നതും ശ്രദ്ധിക്കുക. സൗത്ത്‌ഗേറ്റിനാകട്ടെ, കെയ്‌നിനെ മാറ്റിക്കൊണ്ടുള്ള ഒരു ആക്രമണപദ്ധതിക്കും ധൈര്യമുണ്ടായിരുന്നില്ല. സ്റ്റര്&#x200d;ലിങിനു പകരം കെയ്ന്&#x200d; കയറുകയും വാര്&#x200d;ദി 85 മിനുട്ടിനു ശേഷം ഇറങ്ങുകയും ചെയ്തിരുന്നെങ്കില്&#x200d; ക്രൊയേഷ്യയെ വിറപ്പിക്കാന്&#x200d; അവര്&#x200d;ക്കാകുമായിരുന്നു.</p>
<p>ഏതായാലും, അട്ടിമറികളും അത്ഭുതങ്ങളും വന്&#x200d;വീഴ്ചകളും ഏറെ കണ്ട ലോകകപ്പിന് അതര്&#x200d;ഹിച്ച സമാപ്തി തന്നെയാണ് ലഭിച്ചിരിക്കുന്നത്. മൈതാനമധ്യത്ത് കളി തളക്കുകയും കളിക്കാരുടെ വ്യക്തിഗത മികവില്&#x200d; വിശ്വസിക്കുകയും ചെയ്യുന്ന ദെഷാംപ്‌സിനെതിരെ ഡാലിച്ച് എന്താണ് പ്രയോഗിക്കാന്&#x200d; പോകുന്നത്? ഇന്നലെ കളികഴിഞ്ഞപ്പോള്&#x200d; &#8216;ഞങ്ങള്&#x200d; ഫ്രാന്&#x200d;സ് മാച്ചിന് ഒരുങ്ങിക്കഴിഞ്ഞു&#8217; എന്നാണദ്ദേഹം പറഞ്ഞത്. അത് വെറുമൊരു ആത്മവിശ്വാസ പ്രഖ്യാപനമാണോ; അതോ ഇന്നലത്തേതു പോലെ എന്തെങ്കിലും ഗൂഢാര്&#x200d;ത്ഥങ്ങളുണ്ടോ?</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/engvscrc-match-review-by-mohamed-shafi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കവാനി ഒഴിച്ചിട്ട ശൂന്യത; കാന്റെ നടന്നു തീര്&#x200d;ത്ത ദൂരങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/urufra-wcreviewshafi.html</link>
					<comments>https://www.chandrikadaily.com/urufra-wcreviewshafi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 06 Jul 2018 17:51:59 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Match review]]></category>
		<category><![CDATA[Muhammed Shafi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93399</guid>

					<description><![CDATA[ഉറുഗ്വേ 0 ഫ്രാന്&#x200d;സ് 2 എഡിന്&#x200d;സന്&#x200d; കവാനി കളിക്കുന്നില്ലെന്നറിഞ്ഞപ്പോള്&#x200d; തന്നെ ഉറുഗ്വേ ഫ്രാന്&#x200d;സ് മാച്ചിന്റെ വിധി മുന്&#x200d;കൂട്ടിക്കണ്ട അനേകരിലൊരാളായിരുന്നു ഞാനും. മുനയില്ലാത്ത വാരിക്കുന്തം കൊണ്ട് ഫ്രാന്&#x200d;സിന്റെ എല്ലാ സജ്ജീകരണങ്ങളുമുള്ള സൈന്യത്തെ ലാറ്റിനമേരിക്കക്കാര്&#x200d; തോല്&#x200d;പ്പിക്കണമെങ്കില്&#x200d; അത്ഭുതങ്ങളെന്തെങ്കിലും സംഭവിക്കണമായിരുന്നു. അതുണ്ടായില്ല. പ്രതീക്ഷിച്ചതിനപ്പുറമൊന്നും സംഭവിച്ചതുമില്ല. സെമിയില്&#x200d; വാശിയേറിയ ഒരു ഹൈവോള്&#x200d;ട്ടേജ് മത്സരത്തിനുള്ള കളമൊരുക്കി എന്നതിലാണ് ഇന്ന് ഫ്രാന്&#x200d;സ് ജയിച്ചതിലുള്ള എന്റെ സന്തോഷം. 442 പദ്ധതിയില്&#x200d; ലൂയിസ് സുവാരസിനൊപ്പം ആക്രമണത്തിനുണ്ടായിരുന്ന ക്രിസ്റ്റ്യന്&#x200d; സ്റ്റുവാനി, ക്ലിനിക്കല്&#x200d; സ്‌െ്രെടക്കര്&#x200d; എന്ന പദത്തിന്റെ നേര്&#x200d;രൂപമായ കവാനിക്ക് ഒരുനിലക്കും [&#8230;]]]></description>
										<content:encoded><![CDATA[<p>ഉറുഗ്വേ 0 ഫ്രാന്&#x200d;സ് 2</p>
<p>എഡിന്&#x200d;സന്&#x200d; കവാനി കളിക്കുന്നില്ലെന്നറിഞ്ഞപ്പോള്&#x200d; തന്നെ ഉറുഗ്വേ ഫ്രാന്&#x200d;സ് മാച്ചിന്റെ വിധി മുന്&#x200d;കൂട്ടിക്കണ്ട അനേകരിലൊരാളായിരുന്നു ഞാനും. മുനയില്ലാത്ത വാരിക്കുന്തം കൊണ്ട് ഫ്രാന്&#x200d;സിന്റെ എല്ലാ സജ്ജീകരണങ്ങളുമുള്ള സൈന്യത്തെ ലാറ്റിനമേരിക്കക്കാര്&#x200d; തോല്&#x200d;പ്പിക്കണമെങ്കില്&#x200d; അത്ഭുതങ്ങളെന്തെങ്കിലും സംഭവിക്കണമായിരുന്നു. അതുണ്ടായില്ല. പ്രതീക്ഷിച്ചതിനപ്പുറമൊന്നും സംഭവിച്ചതുമില്ല. സെമിയില്&#x200d; വാശിയേറിയ ഒരു ഹൈവോള്&#x200d;ട്ടേജ് മത്സരത്തിനുള്ള കളമൊരുക്കി എന്നതിലാണ് ഇന്ന് ഫ്രാന്&#x200d;സ് ജയിച്ചതിലുള്ള എന്റെ സന്തോഷം.</p>
<p>442 പദ്ധതിയില്&#x200d; ലൂയിസ് സുവാരസിനൊപ്പം ആക്രമണത്തിനുണ്ടായിരുന്ന ക്രിസ്റ്റ്യന്&#x200d; സ്റ്റുവാനി, ക്ലിനിക്കല്&#x200d; സ്‌െ്രെടക്കര്&#x200d; എന്ന പദത്തിന്റെ നേര്&#x200d;രൂപമായ കവാനിക്ക് ഒരുനിലക്കും പകരക്കാരനായിരുന്നില്ല. അതുകൊണ്ടുതന്നെ കളി ചൂടുപിടിച്ചപ്പോള്&#x200d; തന്നെ മധ്യനിരയുടെ നിയന്ത്രണമേറ്റെടുക്കാന്&#x200d; ഫ്രാന്&#x200d;സിന് അനായാസം കഴിഞ്ഞു. മധ്യനിര അടക്കിവാണും എംബാപ്പെക്കും ഗ്രീസ്മനും തൊലിസ്സോക്കും നിരന്തരം പന്തെത്തിച്ചും അവര്&#x200d; ഭീഷണിയുയര്&#x200d;ത്തി. ആദ്യ കാല്&#x200d;മണിക്കൂര്&#x200d; പിന്നിട്ടയുടന്&#x200d; ഗിറൂദ് ഹെഡ്ഡ് ചെയ്തു നല്&#x200d;കിയ പാസ് കാത്തുനിന്ന് നിലത്തിറക്കുന്നതിനു പകരം ഹെഡ്ഡ് ചെയ്യാനുള്ള എംബാപ്പെയുടെ തീരുമാനം പാളിയത് ഉറുഗ്വേക്ക് ആശ്വാസമായെങ്കിലും അത് മൈതാനത്ത് നടക്കുന്നത് എന്തൊക്കെയാണെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. അപകടകാരിയായ എംബാപ്പെ ബോക്‌സില്&#x200d; ഫ്രീയായി നില്&#x200d;ക്കുകയെന്നാല്&#x200d; അതിനര്&#x200d;ത്ഥം ഒന്നേയുള്ളൂ: ഈ പ്രതിരോധം കുറ്റമറ്റതല്ല. എന്നിട്ടും, എംബാപ്പെയുടെ കുതറിയോട്ടങ്ങളെ ഒരുപരിധി വരെ പ്രതിരോധിക്കാന്&#x200d; ആകാശനീലക്കാര്&#x200d;ക്കു കഴിഞ്ഞു. ഒരു ഘട്ടത്തില്&#x200d; അയാളുടെ വേഗതക്കു മുന്നില്&#x200d; സ്വന്തം ടീമംഗങ്ങള്&#x200d; വരെ തോല്&#x200d;ക്കുന്നതും കണ്ടു.</p>
<p>ദെഷാംപ്‌സിന്റെ പദ്ധതികളുടെ ആത്മാവായ എന്&#x200d;ഗോളോ കാന്റെ പോള്&#x200d; പോഗ്ബ ദ്വയം മധ്യത്തിലുള്ളതിനാലും വെച്ചിനോയും ഹിമനസും ഡീപ്പായി കളിക്കുന്നതിനാലും നേരേ ചൊവ്വേ ബോക്‌സിലേക്ക് ആക്രമണം നയിക്കാന്&#x200d; ഉറുഗ്വേക്ക് തീരുമാനമുണ്ടായിരുന്നില്ല. അവര്&#x200d; നാന്റെസ് സുവാരസ് വഴി വലതുവശത്തു കൂടിയും ബെന്റങ്കൂര്&#x200d; സ്റ്റുവാനി വഴി ഇടതുവശത്തു കൂടിയും ഗോള്&#x200d; ലക്ഷ്യം വെച്ചു കളിച്ചു. നാന്റസ് വലതുവശത്തു നിന്ന് തൊടുക്കുന്ന ക്രോസുകള്&#x200d; ബോക്‌സില്&#x200d; വെച്ച് നിര്&#x200d;വീര്യമാക്കപ്പെടുമ്പോള്&#x200d; കവാനിയുടെ അസാന്നിധ്യം തെളിഞ്ഞു കണ്ടു. ലക്ഷണമൊത്ത കൂട്ടാളികളില്ലാതെ ലൂയിസ് സുവാരസിന് കാര്യമായി എന്തെങ്കിലും ചെയ്യാന്&#x200d; കഴിയുമായിരുന്നില്ല.</p>
<p>ഫ്രാന്&#x200d;സിന്റെ ആദ്യഗോളിലെ പകുതി മാര്&#x200d;ക്കും ഗ്രീസ്മന്റെ ലളിതമായ സാമര്&#x200d;ത്ഥ്യത്തിനു നല്&#x200d;കണം. ഫ്രികിക്ക് ചെയ്യാന്&#x200d; വരുമ്പോള്&#x200d; വെറുതെ ഒന്നോങ്ങി അയാള്&#x200d; ഉറുഗ്വേ ഡിഫന്&#x200d;സിനെ കാറ്റത്തെ നെല്&#x200d;ച്ചെടി പോലെ ചായ്ച്ചു. അവിടെ രൂപപ്പെട്ട ഗ്യാപ്പിലേക്കാണ് വരാന്&#x200d; നീങ്ങിച്ചെന്നതും ഗ്രീസ്മന്&#x200d; പന്ത് കൃത്യമായി എത്തിച്ചതും. ആ ഹെഡ്ഡര്&#x200d;, ഒരു നിമിഷാര്&#x200d;ധം മുമ്പോ ശേഷമോ ആയിരുന്നെങ്കില്&#x200d; പ്രതിരോധക്കാരന്റെ തലയില്&#x200d; തട്ടി ഉയരേണ്ടതായിരുന്നു.</p>
<p>രണ്ടാം ഗോളിന് മുസ്‌ലേരയുടെ പിഴവിനെ പഴിചാരാം എന്നേയുള്ളൂ. ബോക്‌സിന്റെ പരിസരത്ത് അത്ര ഫ്രീയായി ഒരു ലോകോത്തര താരം തൊടുക്കുന്ന ഷോട്ട് പിടിച്ചെടുക്കുക എന്നത് ഒരു ഗോള്&#x200d;കീപ്പര്&#x200d;ക്കും എളുപ്പമല്ല. പന്തിന്റെ ഗതി മനസ്സിലാക്കുന്നതിലുണ്ടായ പിഴവാണ് മുസ്‌ലേരയെക്കൊണ്ട് ആ പിഴവ് വരുത്തിച്ചത്. പന്ത് പിടിച്ചെടുക്കാനാണ് അയാളാദ്യം തീരുമാനിച്ചത്. പക്ഷേ, വിചാരിച്ച ഗതിയിലല്ല വരവെന്ന് കണ്ടതോടെ നിമിഷാര്&#x200d;ധം കൊണ്ട് തീരുമാനം മാറ്റുകയും തട്ടിയകറ്റാന്&#x200d; നോക്കുകയും ചെയ്തു. പക്ഷേ, ഗ്രീസ്മന്&#x200d; തൊടുത്ത ഷോട്ടിന്റെ വേഗത ചതിച്ചു. ഔട്ട്ഫീല്&#x200d;ഡ് കളിക്കാരുടെ പിഴവുകള്&#x200d; ആരാധകര്&#x200d; പെട്ടെന്നു മറക്കും; അവര്&#x200d; സൃഷ്ടിക്കുന്ന അത്ഭുത നിമിഷങ്ങള്&#x200d; അവര്&#x200d; എന്നും ഓര്&#x200d;ത്തുവെക്കുകയും ചെയ്യും. ഗോള്&#x200d;കീപ്പര്&#x200d;മാരുടെ കാര്യത്തില്&#x200d; ഇത് നേരെ തിരിച്ചാണ്. ഗോള്&#x200d; നേടുന്നതിനോളം വലിയ കാര്യം തന്നെയാവും അവരുടെ പല സേവുകളും. പക്ഷേ, അവര്&#x200d; ഓര്&#x200d;മിക്കപ്പെടുക ഇന്ന് മുസ്‌ലേരയും ചാമ്പ്യന്&#x200d;സ് ലീഗ് ഫൈനലില്&#x200d; ലോറിസ് കറിയസുമൊക്കെ വരുത്തിയതു പോലുള്ള പിഴവുകളുടെ പേരിലാവും.</p>
<p>എന്&#x200d;ഗോളോ കാന്റെയെപ്പറ്റി പ്രത്യേകം പരാമര്&#x200d;ശിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാന്&#x200d; എനിക്കു മനസ്സുവരുന്നില്ല. എന്തൊരു ജന്മമാണ് അയാളുടേത്! ടാക്ലിങ്ങുകളിലും ഇന്റര്&#x200d;സെപ്ഷനിലും റിക്കവറിയിലും അയാള്&#x200d; ഇന്നും തന്റെ റോള്&#x200d; ഭംഗിയായി നിര്&#x200d;വഹിച്ചു. കാന്റെയുടെ കാലില്&#x200d;നിന്നു പുറപ്പെടുന്ന 50:50 ചാന്&#x200d;സുള്ള പാസുകള്&#x200d; പോലും വിഫലമാകുന്നതു കണ്ടില്ല. കുഷ്യന്&#x200d; ലഭിച്ചപ്പോള്&#x200d; അയാള്&#x200d; ഒരു സ്‌റ്റെപ്പ് കയറിക്കളിച്ചതാണ് ഉറുഗ്വേയുടെ പ്രത്യാക്രമണ സാധ്യതകള്&#x200d; പോലും വിഫലമാക്കിയത്. ക്ഷണവേഗത്തില്&#x200d; കളിയുടെ ഗതിമാറ്റി വിടുന്ന അയാള്&#x200d;ക്ക് തുല്യനായി ലോകഫുട്‌ബോളില്&#x200d; ഇന്നൊരു കളിക്കാരനുമില്ല. ഇന്നത്തെ മത്സരത്തിലെ മാന്&#x200d; ഓഫ് ദി മാച്ചിനെ തീരുമാനിക്കാന്&#x200d; എന്നെ ചുമതലപ്പെടുത്തിയിരുന്നെങ്കില്&#x200d; ഒരു സന്ദേഹവുമില്ലാതെ ഞാന്&#x200d; കാന്റെയെ തെരഞ്ഞെടുക്കുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/urufra-wcreviewshafi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇതൊരു കളിയായിരുന്നു; ഫ്രഷ് ആന്റ് ഫ്‌ളാംബയന്റ് ഗെയിം (ബെല്&#x200d;ജിയം 3 &#8211; ജപ്പാന്&#x200d; 2)</title>
		<link>https://www.chandrikadaily.com/belgium-completed-a-remarkable-revival-mo-shafi-review.html</link>
					<comments>https://www.chandrikadaily.com/belgium-completed-a-remarkable-revival-mo-shafi-review.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 03 Jul 2018 08:08:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[belgium]]></category>
		<category><![CDATA[FIFA world cup 2018]]></category>
		<category><![CDATA[japan]]></category>
		<category><![CDATA[Match review]]></category>
		<category><![CDATA[Muhammed Shafi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92928</guid>

					<description><![CDATA[ബെല്&#x200d;ജിയം 3 &#8211; ജപ്പാന്&#x200d; 2 #BELJAP ഫുട്‌ബോള്&#x200d; എന്തെന്നറിയാത്ത ഒരാള്&#x200d;ക്ക് കാണിച്ചുകൊടുക്കാന്&#x200d; പറ്റിയ ഒരു ഷോപീസ് ഐറ്റം ഇന്നലെ റഷ്യയില്&#x200d; സംഭവിച്ചിരിക്കുന്നു. 40 മിനുട്ടുകള്&#x200d;ക്കിടയില്&#x200d; അഞ്ചു ഗോളുകള്&#x200d; പിറന്നിട്ടും തരിമ്പും പരുക്കനായി മാറാത്ത, കളിക്കു മുന്നത്തെ വിശകലനങ്ങളില്&#x200d; 70 ശതമാനം വിജയസാധ്യത കല്&#x200d;പ്പിക്കപ്പെട്ട യൂറോപ്യന്&#x200d; സംഘത്തെ ഒരു ഏഷ്യന്&#x200d; ടീം അവസാന നിമിഷം വരെ ആശങ്കയുടെ മുള്&#x200d;മുനയില്&#x200d; നിര്&#x200d;ത്തിയ, ഹൃദയം കൊണ്ടുകളിച്ച ടീമിനെ അന്തിമനിമിഷത്തില്&#x200d; ബുദ്ധികൊണ്ട് കളിച്ച ടീം പരാജയപ്പെടുത്തിയ ബെല്&#x200d;ജിയം &#8211; ജപ്പാന്&#x200d; പ്രീക്വാര്&#x200d;ട്ടര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ബെല്&#x200d;ജിയം 3 &#8211; ജപ്പാന്&#x200d; 2</p>
<p><a class="_58cn" href="https://www.facebook.com/hashtag/beljap?source=feed_text" data-ft="{&quot;tn&quot;:&quot;*N&quot;,&quot;type&quot;:104}"><span class="_5afx"><span class="_58cl _5afz" aria-label="hashtag">#</span><span class="_58cm">BELJAP</span></span></a></p>
<p>ഫുട്‌ബോള്&#x200d; എന്തെന്നറിയാത്ത ഒരാള്&#x200d;ക്ക് കാണിച്ചുകൊടുക്കാന്&#x200d; പറ്റിയ ഒരു ഷോപീസ് ഐറ്റം ഇന്നലെ റഷ്യയില്&#x200d; സംഭവിച്ചിരിക്കുന്നു. 40 മിനുട്ടുകള്&#x200d;ക്കിടയില്&#x200d; അഞ്ചു ഗോളുകള്&#x200d; പിറന്നിട്ടും തരിമ്പും പരുക്കനായി മാറാത്ത, കളിക്കു മുന്നത്തെ വിശകലനങ്ങളില്&#x200d; 70 ശതമാനം വിജയസാധ്യത കല്&#x200d;പ്പിക്കപ്പെട്ട യൂറോപ്യന്&#x200d; സംഘത്തെ ഒരു ഏഷ്യന്&#x200d; ടീം അവസാന നിമിഷം വരെ ആശങ്കയുടെ മുള്&#x200d;മുനയില്&#x200d; നിര്&#x200d;ത്തിയ, ഹൃദയം കൊണ്ടുകളിച്ച ടീമിനെ അന്തിമനിമിഷത്തില്&#x200d; ബുദ്ധികൊണ്ട് കളിച്ച ടീം പരാജയപ്പെടുത്തിയ ബെല്&#x200d;ജിയം &#8211; ജപ്പാന്&#x200d; പ്രീക്വാര്&#x200d;ട്ടര്&#x200d; മത്സരം. യുദ്ധം, പോരാട്ടം, അങ്കം തുടങ്ങിയ വിശേഷണങ്ങള്&#x200d; ഈ കളിയുടെ സത്തയിലേക്ക് അക്രമാസക്തിയുടെയും കുടിലതന്ത്രങ്ങളുടെയും കളങ്കങ്ങള്&#x200d; പകരുമെന്നതിനാല്&#x200d; ഞാനതിനു മുതിരുന്നില്ല. ഇതൊരു കളിയായിരുന്നു; ഫ്രഷ് ആന്റ് ഫ്‌ളാംബയന്റ് ഗെയിം എന്നു പറയാമെന്നു തോന്നുന്നു.</p>
<p>മുമ്പത്തെ ടൂര്&#x200d;ണമെന്റുകളില്&#x200d; കറുത്ത കുതിരകളാകുമെന്നും ഇത്തവണ കപ്പടിക്കുമെന്നു വരെയും പ്രവചിക്കപ്പെട്ട ടീമായിരുന്നു ബെല്&#x200d;ജിയം. പ്രാഥമിക റൗണ്ടില്&#x200d; കൊളംബിയക്കെതിരായ മത്സരത്തില്&#x200d; മാത്രമാണ് ജപ്പാന്&#x200d; എന്തെങ്കിലും &#8216;അത്ഭുതം&#8217; കാണിച്ചത്. അതാകട്ടെ, പതിനൊന്നു പേരെ വെച്ചുമാത്രം കളി ചിട്ടപ്പെടുത്തിയ ഹോസെ പെക്കര്&#x200d;മാന്റെ സംഘത്തിന് പത്തുപേരായി കളിക്കേണ്ടി വന്ന ഗതികേടിനെ രണ്ടാം പകുതിയില്&#x200d; സമര്&#x200d;ത്ഥമായി ഉപയോഗപ്പെടുത്തിയതാണെന്നേ തോന്നിച്ചുള്ളൂ; ഒരു വണ്&#x200d; ടൈം വണ്ടര്&#x200d;. പക്ഷേ, എന്റെ (എന്നല്ല, മിക്കവാറും എല്ലാവരുടെയും) കണക്കുകൂട്ടലുകള്&#x200d; തെറ്റിച്ചാണ് ജപ്പാന്&#x200d; പ്രീക്വാര്&#x200d;ട്ടര്&#x200d; കളിച്ചത്. ജയിച്ചില്ലെന്നേയുള്ളൂ, അവര്&#x200d; ഹൃദയങ്ങള്&#x200d; ജയിച്ചു.</p>
<p>പോളണ്ടിനോട് ഒരു ഗോളിന് തോറ്റ ടീമില്&#x200d; ആറു മാറ്റങ്ങള്&#x200d; വരുത്തി പരിചയസമ്പത്തിന് പ്രാമുഖ്യം നല്&#x200d;കിയാണ് ജപ്പാന്&#x200d; കോച്ച് അകിര നിഷിനോ ടീമൊരുക്കിയത്. ഉയരത്തിലും മെയ്ക്കരുത്തിലും മുന്തിനില്&#x200d;ക്കുന്ന എതിരാളികളോട് മുട്ടിനില്&#x200d;ക്കണമെങ്കില്&#x200d; പരിചയസമ്പത്ത് വേണം ഉപയോഗിക്കാനെന്ന അദ്ദേഹത്തിന്റെ കണക്കുകൂട്ടല്&#x200d; ശരിയുമായിരുന്നു. കളിക്കാരുടെ വൈകാരികതയ്ക്കു മേല്&#x200d;കൂടി സ്വാധീനമുള്ള പരിശീലകനാണ് നിഷിനോ എന്നതുറപ്പ്. കാരണം, എതിരാളികളുടെ വലിപ്പം കണ്ടു ഭയക്കാതെ ആദ്യപകുതിയില്&#x200d; തന്നെ ജപ്പാന്&#x200d; നടത്തിയ ആക്രമണങ്ങള്&#x200d; അവരുടെ മനക്കട്ടിയുടെ കൂടി സാക്ഷ്യമായിരുന്നു. 4-2-3-1 പദ്ധതിയില്&#x200d; ഹസിബിയുടെയും ഷിബസാക്കിയുടെയും മിഡ്ഫീല്&#x200d;ഡ് സാന്നിധ്യം അവരുടെ സന്തുലിതമായ കളിക്ക് ഏറെ സഹായകമായിരുന്നു. കെയ്‌സുകെ ഹോണ്ടയെ ആദ്യ ഇലവനില്&#x200d; ഇറക്കാന്&#x200d; നിഷിനോ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്&#x200d;, സ്റ്റാമിന സംബന്ധിച്ച ആധിമാത്രമാണ് അദ്ദേഹത്തെ അതില്&#x200d;നിന്ന് പിന്തിരിപ്പിച്ചത് എന്നുമാണ് ഞാന്&#x200d; കരുതുന്നത്.</p>
<p>വിന്&#x200d;സന്റ് കംപനി ആദ്യ ഇവലനില്&#x200d; വന്നു എന്നതാണ് ബെല്&#x200d;ജിയത്തിന്റെ പ്രധാനവും അനിവാര്യവുമായ മാറ്റം. പക്ഷേ, അതിനു വേണ്ടി മാറിക്കൊടുക്കേണ്ടി വന്നത് ബൊയാട്ടയായിരുന്നു എന്നതാണ് സങ്കടം. 3-4-2-1 എന്ന തന്റെ ശൈലിവിട്ടുള്ളൊരു കളി റോബര്&#x200d;ട്ടോ മാര്&#x200d;ട്ടിനസ് ചിന്തിക്കുന്നില്ലാത്തതിനാല്&#x200d; അത് സഹിക്കുകയേ നിവൃത്തിയുള്ളൂ. മൂന്നിനു പകരം നാല് പിന്&#x200d;നിരക്കാര്&#x200d; ഒന്നിച്ച് കളിക്കുകയാണെങ്കില്&#x200d; ബൊയാട്ടയും കംപനിയും ഒരു കിടിലന്&#x200d; കോമ്പിനേഷനായിരിക്കും. ഡീപ്പ് റോളിലായിരുന്നെങ്കിലും ഡിബ്രുയ്‌നെയുടെയും വിറ്റ്‌സലിന്റെയും വേഗത മുന്&#x200d;നിരക്കാരുമായി നിരന്തരം കണക്ട് ചെയ്യാന്&#x200d; അവരെ സഹായിച്ചു. ഇടതുവിങിലുള്ള ഹസാര്&#x200d;ഡ് എല്ലായ്‌പോഴുമെന്ന പോലെ അപകടകാരിയായിരുന്നു. ഫുള്&#x200d;ബാക്കായിരുന്നെങ്കിലും യാന്&#x200d; വെര്&#x200d;ത്തുംഗന്&#x200d; വിങ്ബാക്കിന്റെ റോള്&#x200d;കൂടി ഭാഗികമായി നിര്&#x200d;വഹിച്ചതോടെ കരാസ്‌കോക്കും ഹസാര്&#x200d;ഡിനും കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിച്ചു.</p>
<p>എതിരാളികള്&#x200d; കരുത്തരല്ലെന്ന കരുതി ആലസ്യം കാണിച്ചില്ല എന്നതാണ് ബെല്&#x200d;ജിയത്തിന്റെ കളിയിലെ പ്ലസ് പോയിന്റ്. തുടക്കം മുതല്&#x200d;ക്കു തന്നെ ഗോളടിക്കണമെന്നും ജയിക്കണമെന്നുമുള്ള ഒരു തീ അവരിലുണ്ടായിരുന്നു. ലക്ഷ്യം കാണാന്&#x200d; ഏത് ആക്രമണരീതിയും അവലംബിക്കാന്&#x200d; അവര്&#x200d; ഒരുക്കമായിരുന്നു. ഒരേയൊരു പോരായ്മയായി തോന്നിയത് അധികദൂരം കവര്&#x200d; ചെയ്യേണ്ടി വന്നതിനാല്&#x200d; ഡിബ്രുയ്‌നെക്ക് ആക്രമണത്തില്&#x200d; പൂര്&#x200d;ണമനസ്സോടെ പങ്കാളിയാകാന്&#x200d; കഴിഞ്ഞില്ല എന്നതാണ്. ഒരുപക്ഷേ, നാടകവും ബാലെയും കബഡിയുമൊന്നുമില്ലാതെ ബെല്&#x200d;ജിയവും ഫുട്‌ബോള്&#x200d; കളിച്ചതുകൊണ്ടാകണം ജപ്പാനും തുറന്ന, ധൈര്യസമേതമുള്ള കളി പുറത്തെടുക്കാന്&#x200d; കഴിഞ്ഞത്.</p>
<p>ചടുലമായ നിമിഷങ്ങളുമായി ആദ്യപകുതി സമാപിക്കുമ്പോള്&#x200d; ജപ്പാന്&#x200d; ഇംപ്രസ് ചെയ്യിച്ചെങ്കിലും ആധിപത്യം ബെല്&#x200d;ജിയത്തിനു തന്നെയായിരുന്നു. ജപ്പാന്&#x200d; നന്നായി പ്രതിരോധിക്കുകയും പ്രത്യാക്രമണം നയിക്കുകയും ചെയ്‌തെങ്കിലും യൂറോപ്യര്&#x200d;ക്ക് രണ്ടാം പകുതിയില്&#x200d; ഗോളടിക്കാനായേക്കുമെന്ന് തോന്നി. പക്ഷേ, ബെല്&#x200d;ജിയത്തിന്റെ പ്രതിരോധത്തില്&#x200d; തുടക്കം മുതല്&#x200d;ക്കേ ദൃശ്യമായ വിള്ളല്&#x200d; &#8211; വെര്&#x200d;ത്തുംഗന്റെ കയറിക്കളി &#8211; ഉപയോഗപ്പെടുത്തി ജപ്പാന്&#x200d; രണ്ടാം പകുതിയുടെ തുടക്കത്തിലേ ഗോളടിച്ചു ഞെട്ടിച്ചു. സ്വന്തം ഹാഫില്&#x200d; നിന്ന് ഡിബ്രുയ്‌നെക്കും വെര്&#x200d;ത്തുംഗനുമിടയിലൂടെ ഷിബസാക്കി നല്&#x200d;കിയ ആ ലോങ് ത്രൂപാസ് ഒരുപരീക്ഷണമായിരുന്നെങ്കിലും ഫലത്തിലത് കുറ്റമറ്റതായി പരിണമിച്ചു. തിരിഞ്ഞോടുന്നതിനിടയില്&#x200d; ക്ലിയര്&#x200d; ചെയ്യാനുള്ള വെര്&#x200d;ത്തുംഗന്റെ ശ്രമം പന്തിന്റെ വേഗം കുറച്ചതും വലതുവശത്തിലൂടെ ശരംകണക്കെ ഓടിക്കയറിയ ഹരാഗുച്ചിക്ക് തുണയായി. എന്നിട്ടും ബോക്‌സില്&#x200d; സാവകാശത്തില്&#x200d; സെക്കന്റ് ടച്ചെടുക്കാന്&#x200d; വെര്&#x200d;ത്തുംഗന്&#x200d; ജാപ്പനീസ് പ്ലെയറെ അനുവദിച്ചു. ആ സ്ഥലത്തവിടെ കംപനിയായിരുന്നെങ്കില്&#x200d; ഒരു സ്വീപ്പിങ് ക്ലിയറന്&#x200d;സിനായിരിക്കും മുതിര്&#x200d;ന്നിരിക്കുക. ഹരാഗുച്ചി അവിടെ വെച്ചുതന്നെ പ്രഹരിക്കുമെന്ന് കോര്&#x200d;ട്വയും കരുതിക്കാണില്ല. കാരണം, കംപനിയുടെ മറവിലാണെങ്കിലും പാസ് സ്വീകരിക്കാന്&#x200d; പാകത്തില്&#x200d; ഒസാകോ ബോക്‌സിലെത്തിയിരുന്നു. പക്ഷേ, കൃത്യതമായ കനവും വേഗതയുമുള്ള ഷോട്ട് തൊടുത്ത് ഹരാഗുച്ചി ഗോള്&#x200d;കീപ്പറെ കീഴടക്കി.</p>
<p>ജപ്പാന്റെ രണ്ടാം ഗോള്&#x200d; പ്രതിരോധത്തിലെ ബെല്&#x200d;ജിയത്തിന്റെ അലസതക്ക് ലഭിച്ച സമ്മാനമായിരുന്നു. ബോക്‌സിലേക്ക് ഹരാഗുച്ചിയെ നോട്ടമിട്ടു വന്ന ഹൈബോള്&#x200d; കംപനി വായുവിലുയര്&#x200d;ന്ന് അടിച്ചകറ്റിയപ്പോള്&#x200d; അപകടമൊഴിവാക്കേണ്ടത് വിറ്റ്‌സലിന്റെ ഡ്യൂട്ടിയായിരുന്നു. അയാള്&#x200d; കൃത്യപൊസിഷനില്&#x200d; ഉണ്ടായിരുന്നു താനും. പക്ഷേ, പന്ത് കിട്ടിയ കഗാവ ഡ്രിബ്ലിങ്ങിലൂടെ വിറ്റ്‌സലിനെ തന്റെ വഴിക്കു കൊണ്ടുപോയി. ഡിഫന്&#x200d;സില്&#x200d; ഗ്യാപ്പ് തുറന്ന ഘട്ടത്തില്&#x200d; തന്നെ പന്ത് ഇന്&#x200d;വിക്ക് കൈമാറി. ഡി സര്&#x200d;ക്കിളിന് പുറത്ത് സ്വസ്ഥമായ രണ്ടാം ടച്ചിന് സമയം കിട്ടിയാല്&#x200d; ഏത് കളിക്കാരനായാലും പോസ്റ്റിനെ ലക്ഷ്യം വെക്കാതിരിക്കില്ല. ഒരു പെനാല്&#x200d;ട്ടി കിക്കെടുക്കുന്ന ലാഘവത്തിലാണ് ഇന്&#x200d;വി പന്ത് പോസ്റ്റിലെത്തിച്ചത്. പന്ത് തന്നെ കടന്നുപോകുമ്പോള്&#x200d; കംപനി അമ്പരപ്പോടെ നോക്കി നില്&#x200d;ക്കുന്നുണ്ടായിരുന്നു; അത്തരമൊരു ഷോട്ട് അയാള്&#x200d; പ്രതീക്ഷിച്ചതല്ലെന്നു വ്യക്തം.</p>
<p>ഒരു ഗോളിന്റെ കടംവീട്ടാന്&#x200d; വഴികള്&#x200d; തേടുകയായിരുന്ന ബെല്&#x200d;ജിയത്തെ അക്ഷരാര്&#x200d;ത്ഥത്തില്&#x200d; ഉലച്ചുകളയുന്നതായിരുന്നു രണ്ടാമത്തെ ഗോള്&#x200d;. അവരുടെ പാസുകള്&#x200d; നഷ്ടപ്പെടാനും പന്ത് എതിരാളികള്&#x200d; കവരാനും തുടങ്ങി. ജപ്പാനാകട്ടെ, പ്രതിരോധത്തിലേക്കു വലിയാതെ ആക്രമിക്കാനുള്ള മൂഡിലുമായിരുന്നു. അതൊരു തെറ്റായ നീക്കമായെന്ന് പലരും എഴുതിക്കണ്ടു. പക്ഷേ, എനിക്കങ്ങനെ തോന്നുന്നില്ല. ആത്മവിശ്വാസം നഷ്ടപ്പെട്ട ബെല്&#x200d;ജിയത്തിന് കൂടുതല്&#x200d; കളിസമയം നല്&#x200d;കാനേ ആ ഘട്ടത്തില്&#x200d; പ്രതിരോധത്തിലേക്ക് വലിയുന്നത് ഉപകരിക്കൂ. മാത്രവുമല്ല, ആരോഗ്യത്തിന്റെയും ശരീരത്തിന്റെയും അധിക ആനുകൂല്യമുള്ള ബെല്&#x200d;ജിയത്തെ ബോക്‌സിലും ചുറ്റുമായി കളിക്കാന്&#x200d; അനുവദിക്കുന്നത് ആത്മഹത്യാപരവുമായിരിക്കും. ബോക്‌സില്&#x200d; നിറയെ കളിക്കാരുള്ളപ്പോഴാണ് ബെല്&#x200d;ജിയത്തിന്റെ രണ്ടു ഗോളുകള്&#x200d; പിറന്നത് എന്നതോര്&#x200d;ക്കുക.</p>
<p>ഇരുവശങ്ങളില്&#x200d; നിന്നായി കരാസ്‌കോയെയും മെര്&#x200d;ട്ടന്&#x200d;സിനെയും പിന്&#x200d;വലിച്ച് ഫെല്ലയ്‌നിയെയും നാസര്&#x200d; ഷാദ്‌ലിയെയും ഇറക്കാനുള്ള മെര്&#x200d;ട്ടന്&#x200d;സിന്റെ തീരുമാനം, ശരീരത്തിന്റെ ആനുകൂല്യം കൂടി മുതലെടുക്കാനുദ്ദേശിച്ചുള്ളതായിരുന്നു. ഉയരക്കാരായ ഇരുവരുടെയും വരവ് കളിയില്&#x200d; മാറ്റമുണ്ടാക്കുകയും ചെയ്തു. ഇടതുഭാഗത്ത് അതിവേഗത്തിലൂടെ ഷാദ്‌ലി ക്ഷീണിതരായ ജപ്പാന്&#x200d;കാരെ ബുദ്ധിമുട്ടിച്ചപ്പോള്&#x200d; ഫെല്ലയ്‌നി പന്ത് റിക്കവര്&#x200d; ചെയ്യുന്നതില്&#x200d; മിടുക്കുകാട്ടുയും ബോക്‌സിലേക്ക് പന്തെത്തിക്കുകയും ചെയ്തു. ഏദന്&#x200d; ഹസാര്&#x200d;ഡ് ക്ഷീണമില്ലാതെ പോരാടുക കൂടി ചെയ്തപ്പോള്&#x200d; ബെല്&#x200d;ജിയം അങ്ങനെ തോറ്റുകൊടുക്കില്ലെന്നുറപ്പായി. ലുകാകു ക്ലോസ് റേഞ്ചില്&#x200d; നിന്ന് തൊടുത്ത ഹെഡ്ഡര്&#x200d; പുറത്തേക്കുപോയെങ്കിലും വായുവില്&#x200d; ആധിപത്യം സ്ഥാപിക്കാന്&#x200d; ബെല്&#x200d;ജിയത്തിനു കഴിയുമെന്നും വ്യക്തമായി.</p>
<p>ഏറെക്കുറെ ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു വെര്&#x200d;ത്തുംഗന്റെ ഗോള്&#x200d;. ഗോള്&#x200d;മുഖത്തിന് ലുകാകുവിനെ കണ്ടെത്തുകയായിരുന്നു അയാളുടെ ഹെഡ്ഡറിന്റെ ലക്ഷ്യം. പക്ഷേ, ലുകാകുവിനെ മാര്&#x200d;ക്ക് ചെയ്ത കളിക്കാരെയും ഉയരംകുറഞ്ഞ ഗോള്&#x200d;കീപ്പറെയും ഹതാശനാക്കി പന്ത് വലയിലേക്ക് തൂങ്ങിയിറങ്ങി. ആ ഗോള്&#x200d; വിധിയുടെ വകയായിരുന്നു.</p>
<p>ഗോള്&#x200d;കുഷ്യന്&#x200d; നഷ്ടമായതിനു ശേഷവും ജപ്പാന്&#x200d; നടത്തിയ ആക്രമണം ബെല്&#x200d;ജിയത്തെ അവരുടെ ഹാഫില്&#x200d; ശ്രദ്ധിക്കാന്&#x200d; നിര്&#x200d;ബന്ധിതരാക്കി. എന്നാല്&#x200d;, പന്ത് കിട്ടുമ്പോഴുള്ള അവരുടെ വേഗതയെ തടയുക ഏറെക്കുറെ അസാധ്യമായിരുന്നു. ഒടുവില്&#x200d; ഹസാര്&#x200d;ഡിന്റെ ദീര്&#x200d;ഘവീക്ഷണവും ഫെല്ലയ്‌നിയുടെ പൊസിഷനിങും കൃത്യമായി സമ്മേളിച്ചപ്പോള്&#x200d; ജപ്പാന്റെ പോസ്റ്റില്&#x200d; രണ്ടാം ഗോളും വീണു. രണ്ട് ഡിഫന്റര്&#x200d;മാര്&#x200d; കൂടെനില്&#x200d;ക്കെ ചാടിയുയര്&#x200d;ന്ന് ഹെഡ്ഡ് ചെയ്യാന്&#x200d; മാത്രം ആരോഗ്യം ഫെല്ലയ്‌നിക്കുണ്ടായിരുന്നു. യഥാര്&#x200d;ത്ഥത്തില്&#x200d;, ബെല്&#x200d;ജിയം ആസൂത്രണം ചെയ്ത ഗോള്&#x200d; തന്നെയായിരുന്നു അത്.</p>
<p>എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും കളി ദീര്&#x200d;ഘിപ്പിക്കാനുള്ള ശാരീരിക ശേഷിയോ സാങ്കേതികത്തികവോ ജപ്പാനുണ്ടായിരുന്നില്ല. ഗോള്&#x200d;കീപ്പര്&#x200d; കവാഷിമയുടെ സൂപ്പര്&#x200d;മാന്&#x200d; പെര്&#x200d;ഫോമന്&#x200d;സ് കൊണ്ടുമാത്രമാണ് അവര്&#x200d; 90 മിനുട്ടിനു മുമ്പ് ഗോള്&#x200d; വഴങ്ങുന്നതില്&#x200d; നിന്നു രക്ഷപ്പെട്ടത്. നിമിഷങ്ങളുടെ വ്യത്യാസത്തില്&#x200d; ഷാദ്‌ലിയെയും ലുകാകുവിനെയും തടയാന്&#x200d; അയാള്&#x200d; നടത്തിയ സേവുകള്&#x200d;!&#8230;.</p>
<p>93ാം മിനുട്ടില്&#x200d; കെയ്‌സുക്കെ ഹോണ്ട പായിച്ച തീയുണ്ട പോലുള്ള ഫ്രീകിക്കാണ് മത്സരഫലം നിര്&#x200d;ണയിക്കുന്നതിലേക്കു നയിച്ചത്. വളഞ്ഞുപുളഞ്ഞു വന്ന പന്ത് തടയാന്&#x200d; കോര്&#x200d;ട്വ ശരിക്കും ബുദ്ധിമുട്ടി. ഫലമായി ലഭിച്ച കോര്&#x200d;ണറില്&#x200d; നിന്ന് എങ്ങനെയും ഗോളടിക്കണമെന്നാഗ്രഹിച്ച് ജപ്പാന്&#x200d;കാര്&#x200d; കൂട്ടത്തോടെ എതിര്&#x200d;ബോക്‌സിലെത്തി. പന്ത് പിടിച്ചെടുത്ത കോര്&#x200d;ട്വയാകട്ടെ തന്റെ പരിചയ സമ്പത്ത് പൂര്&#x200d;ണമായി ഉപയോഗിക്കുകയും ചെയ്തു. ബോക്‌സിന്റെ അറ്റംവരെ ഓടിക്കയറിയാണ് അയാള്&#x200d; പന്ത് ഡിബ്രുയ്‌നെക്ക് നല്&#x200d;കുന്നത്. അയാള്&#x200d; അതുമായി കുതിച്ചോടി. എന്നാല്&#x200d;, ജപ്പാന്&#x200d; ബോക്‌സില്&#x200d; തങ്ങള്&#x200d;ക്കനുകൂലമായ സാഹചര്യം സൃഷ്ടിക്കാനുള്ള പണി മുഴുവനുമെടുത്തത് ലുകാകുവായിരുന്നു. വലതുവശത്തു നിന്ന് ഓട്ടം തുടങ്ങി മധ്യത്തിലേക്ക് നീങ്ങിയ അയാള്&#x200d; അവസാന ഡിഫന്ററെ തന്നെ പിന്തുടരാന്&#x200d; നിര്&#x200d;ബന്ധിച്ചു. അതാകട്ടെ വലതുവിങില്&#x200d; മ്യൂനിയര്&#x200d;ക്ക് ഇഷ്ടംപോലെ സ്ഥലം നല്&#x200d;കുകയും ചെയ്തു. അവധാനതയില്ലാതെ മ്യൂനിയര്&#x200d; നല്&#x200d;കിയ പാസ് ലുകാവിനുള്ളതായിരുന്നു. പക്ഷേ, ഒരിക്കല്&#x200d;ക്കൂടി അയാളുടെ സാമര്&#x200d;ത്ഥ്യം പ്രവര്&#x200d;ത്തിച്ചു. തന്നെ പൊതിഞ്ഞുനിന്ന രണ്ട് ഡിഫന്റര്&#x200d;മാരെയും ഹതാശരാക്കി അയാള്&#x200d; ഡമ്മി പാസിലൂടെ പന്ത് ഷാദ്‌ലിയുടെ വഴിയിലെത്തിച്ചു. ലുകാകുവിന്റെ ഓട്ടം കൃത്യമായി നിരീക്ഷിച്ച് പിന്നാലെ വന്നിരുന്ന ഷാദ്‌ലിക്ക് തുറന്ന പോസ്റ്റില്&#x200d; പന്തെത്തിക്കാന്&#x200d; പണിപ്പെടേണ്ടി വന്നില്ല. ഒരിക്കല്&#x200d;ക്കൂടി, എന്തുകൊണ്ടാണ് മികവില്&#x200d; മുന്തിനിന്നത് ബെല്&#x200d;ജിയം തന്നെയാണെന്ന് തെളിയിക്കുന്ന ഗോള്&#x200d;&#8230;</p>
<p>ബെല്&#x200d;ജിയവും അവരുടെ കോച്ച് റോബര്&#x200d;ട്ടോ മാര്&#x200d;ട്ടിനസും ഈ ജയം അര്&#x200d;ഹിച്ചിരുന്നു. എന്നാല്&#x200d;, ഇങ്ങനെയൊരു തോല്&#x200d;വി ജപ്പാന്&#x200d; അര്&#x200d;ഹിച്ചതായിരുന്നില്ല; വിശേഷിച്ചും തന്ത്രശാലിയായ അവരുടെ കോച്ച് അകിര നിഷിനോയും അവസാന ഇഞ്ചുവരെ വിട്ടുകൊടുക്കാതെ പോരാടിയ ഗോള്&#x200d;കീപ്പര്&#x200d; കവാഷിമയും. 35-കാരനായ കവാഷിമക്ക് ഇനിയൊരു ലോകകപ്പ് കളിക്കാനായേക്കില്ല; പക്ഷേ, ഈ മത്സരം അയാളെ ഫുട്‌ബോള്&#x200d; ഓര്&#x200d;മകളില്&#x200d; അയാളെ ചിരഞ്ജീവിയാക്കും. ബെല്&#x200d;ജിയത്തിന്റെ ജയം വാശിയേറിയ ബ്രസീല്&#x200d; &#8211; ബെല്&#x200d;ജിയം ക്വാര്&#x200d;ട്ടര്&#x200d; ഫൈനലിനാണ് വഴി തുറന്നിരിക്കുന്നത്. ബെല്&#x200d;ജിയത്തിന്റെ ദൗര്&#x200d;ബല്യങ്ങള്&#x200d; വെളിവാക്കപ്പെട്ട ഈ മത്സരം ടിറ്റേ നന്നായി പഠിക്കും. എന്നാല്&#x200d;, അതിനെ അതിജയിച്ചുകൊണ്ടൊരു കളിയൊരുക്കാന്&#x200d; മാര്&#x200d;ട്ടിനസിന് കഴിയുമോ എന്നാണ് കാണേണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/belgium-completed-a-remarkable-revival-mo-shafi-review.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഷ്യ ചതിച്ചതല്ല; സ്‌പെയിന്&#x200d; തോറ്റുകൊടുത്തതാണ്‌</title>
		<link>https://www.chandrikadaily.com/spain-1-1-russia-3-4-pens-mo-shafi-review.html</link>
					<comments>https://www.chandrikadaily.com/spain-1-1-russia-3-4-pens-mo-shafi-review.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 01 Jul 2018 19:06:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2018 football worldcup]]></category>
		<category><![CDATA[Match review]]></category>
		<category><![CDATA[Muhammed Shafi]]></category>
		<category><![CDATA[russia]]></category>
		<category><![CDATA[spain]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92716</guid>

					<description><![CDATA[SHAFIസ്‌പെയിന്&#x200d; 1 (2) &#8211; റഷ്യ 1 (4) #ESPRUS &#8216;പെനാല്&#x200d;ട്ടി കിക്ക് തടുക്കുന്ന ഗോളിയുടെ ഏകാന്തത&#8217; എന്നത് അത്യന്തം കാല്&#x200d;പ്പനികവല്&#x200d;ക്കരിക്കപ്പെട്ട സങ്കല്&#x200d;പമാണെന്ന് പന്തുകളിക്കുന്ന ആര്&#x200d;ക്കും അറിയാം. കിക്കെടുക്കുന്ന കളിക്കാരന്റെ ഏകാന്തതയുടെയും വേപഥുവിന്റെയും പകുതിയോളമേ ഗോളിയുടേത് വരൂ. മിക്കവാറും കളിക്കാരന്റെ മുഖവും കാലനക്കവും ഗണിച്ച് ഗോള്&#x200d;കീപ്പര്&#x200d; ഡൈവ് ചെയ്യുന്നതിനായി ഒരു ദിശ തെരഞ്ഞെടുക്കുന്നു; കിക്കെടുക്കുന്ന കളിക്കാരന്&#x200d; ആ ദിശയിലേക്ക് പന്തടിക്കുക എന്നത് ഗോളിയുടെ ഭാഗ്യം കൂടിയാണ്. പെനാല്&#x200d;ട്ടി തടുക്കാത്തതിന്റെ പേരില്&#x200d; ഗോള്&#x200d;കീപ്പര്&#x200d;മാര്&#x200d; ക്രൂശിക്കപ്പെടാറില്ല; എന്നാല്&#x200d;, നഷ്ടപ്പെടുത്തിയ കളിക്കാരന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>SHAFIസ്‌പെയിന്&#x200d; 1 (2) &#8211; റഷ്യ 1 (4)</p>
<p><a class="_58cn" href="https://www.facebook.com/hashtag/esprus?source=feed_text" data-ft="{&quot;tn&quot;:&quot;*N&quot;,&quot;type&quot;:104}"><span class="_5afx"><span class="_58cl _5afz" aria-label="hashtag">#</span><span class="_58cm">ESPRUS</span></span></a></p>
<p>&#8216;പെനാല്&#x200d;ട്ടി കിക്ക് തടുക്കുന്ന ഗോളിയുടെ ഏകാന്തത&#8217; എന്നത് അത്യന്തം കാല്&#x200d;പ്പനികവല്&#x200d;ക്കരിക്കപ്പെട്ട സങ്കല്&#x200d;പമാണെന്ന് പന്തുകളിക്കുന്ന ആര്&#x200d;ക്കും അറിയാം. കിക്കെടുക്കുന്ന കളിക്കാരന്റെ ഏകാന്തതയുടെയും വേപഥുവിന്റെയും പകുതിയോളമേ ഗോളിയുടേത് വരൂ. മിക്കവാറും കളിക്കാരന്റെ മുഖവും കാലനക്കവും ഗണിച്ച് ഗോള്&#x200d;കീപ്പര്&#x200d; ഡൈവ് ചെയ്യുന്നതിനായി ഒരു ദിശ തെരഞ്ഞെടുക്കുന്നു; കിക്കെടുക്കുന്ന കളിക്കാരന്&#x200d; ആ ദിശയിലേക്ക് പന്തടിക്കുക എന്നത് ഗോളിയുടെ ഭാഗ്യം കൂടിയാണ്. പെനാല്&#x200d;ട്ടി തടുക്കാത്തതിന്റെ പേരില്&#x200d; ഗോള്&#x200d;കീപ്പര്&#x200d;മാര്&#x200d; ക്രൂശിക്കപ്പെടാറില്ല; എന്നാല്&#x200d;, നഷ്ടപ്പെടുത്തിയ കളിക്കാരന്&#x200d; കാലാകാലവും ആ ശാപം പേറേണ്ടിവരും.</p>
<p>ഗോള്&#x200d;കീപ്പറുടെ ഭാവവും അനക്കവും നിരീക്ഷിക്കാന്&#x200d; നിന്നാല്&#x200d; മനശ്ചാഞ്ചല്യമുണ്ടാകുമെന്ന് ഭയപ്പെടുന്ന കളിക്കാരന്&#x200d; കിക്കെടുക്കുമ്പോള്&#x200d; ശ്രദ്ധിക്കേണ്ട കാര്യം ഒന്നേയുള്ളൂ. നേരത്തെ തന്നെ ഒരു ദിശ മനസ്സിലുറപ്പിക്കുക. ഇന്നര്&#x200d; ഫുട്ടില്&#x200d; പരമാവധി ശക്തി ആവാഹിച്ച് പന്തിനെ അങ്ങോട്ടടിക്കുക. ഇന്ന് റഷ്യക്കെതിരായ ഷൂട്ടൗട്ടില്&#x200d; സ്‌പെയിനിന്റെ മൂന്നാം കിക്ക് പാഴാക്കിയ കോകെയ്ക്ക് പിഴച്ചത് അവിടെയാണ്. മനസ്സ് പതറാതിരിക്കാന്&#x200d; അയാള്&#x200d; താഴേക്കു നോക്കിയാണ് പന്തടിക്കാന്&#x200d; വന്നത്. അകിന്&#x200d;ഫീവ് അതേദിശയിലേക്ക് ഡൈവ് ചെയ്തു എന്നത് ശരിയാണ്; പക്ഷേ, ആ കിക്കില്&#x200d; ഗോള്&#x200d;വല കുലുക്കാനുള്ള പവറുണ്ടായിരുന്നില്ല. റഷ്യയുടെ ഫ്യൊദോര്&#x200d; സ്‌മോളോവിന്റെ കിക്ക് ഡിഹയയുടെ കൈയില്&#x200d; തട്ടിയാണ് വലയില്&#x200d; കയറിയതെന്ന് ഓര്&#x200d;ത്താല്&#x200d; മതി ഈ പാഠം മനസ്സിലാക്കാന്&#x200d;.</p>
<p>പക്ഷേ, മുക്കാല്&#x200d; ലക്ഷത്തോളം കാണികള്&#x200d; ഇരമ്പിയാര്&#x200d;ത്ത ലുഷ്‌നിക്കി സ്റ്റേഡിയത്തില്&#x200d; വെച്ച് വിഖ്യാതരായ സ്പാനിഷ് അര്&#x200d;മാഡ പെനാല്&#x200d;ട്ടി ഷൂട്ടൗട്ടിനു മുമ്പേ തോറ്റുകഴിഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാല്&#x200d; ഗോള്&#x200d; നേടിയ പന്ത്രണ്ടാം മിനുട്ടിനും വഴങ്ങിയ നാല്&#x200d;പ്പത്തിയൊന്നാം മിനുട്ടിനുമിടയിലുള്ള സമയത്ത്. അധികം വിയര്&#x200d;ക്കേണ്ടി വരാതെ മത്സരത്തിന്റെ തുടക്കത്തില്&#x200d; തന്നെ ലീഡ് ലഭിച്ചിട്ടും അതെങ്ങനെ മുതലെടുക്കണമെന്നു തിട്ടമില്ലാതെ, കുറുക്കന്&#x200d; ആമയെ എന്നപോലെ പന്ത് തട്ടിക്കളിച്ച സ്‌പെയിന്&#x200d; സ്വന്തം കുഴി തോണ്ടുകയായിരുന്നു. സ്‌പെയിനിന്റെ ജയം കാണുന്നതിനു വേണ്ടിയാണ് ഞാന്&#x200d; താല്&#x200d;പര്യപൂര്&#x200d;വം കളികാണാനിരുന്നത്. പക്ഷേ, നിശ്ചിത സമയത്തെ അവസാനത്തെ ചില മിനുട്ടുകളിലൊഴിച്ചാല്&#x200d; അവര്&#x200d; വെറുപ്പിച്ചു കളഞ്ഞു. കളി എക്‌സ്ട്രാ ടൈമിലേക്കു നീണ്ടപ്പോള്&#x200d; റിസള്&#x200d;ട്ട് എന്തായാലും പിന്തുണ റഷ്യക്കെന്ന് ഞാനുറപ്പിച്ചു കഴിഞ്ഞിരുന്നു.</p>
<p>ഏറ്റവും നന്നായി പന്തുകളിക്കാന്&#x200d; കഴിയുന്ന സംഘമാണ് സ്‌പെയിനെന്ന ഖ്യാതിക്ക് ഒന്നാം റൗണ്ടിലെ അത്ര മികച്ചതല്ലാത്ത അവരുടെ പ്രകടനം കോട്ടം തട്ടിക്കില്ലെന്നും ജീവന്മരണ പോരാട്ടമായതിനാല്&#x200d; പ്രീക്വാര്&#x200d;ട്ടറില്&#x200d; അവര്&#x200d; മനസ്സറിഞ്ഞു കളിക്കുമെന്നും ഞാന്&#x200d; കണക്കുകൂട്ടി. 4-2-3-1 ശൈലിയില്&#x200d; കളിച്ച സ്പാനിഷ് സംഘത്തില്&#x200d; ഇനിയസ്റ്റക്കു പകരം അസന്&#x200d;സിയോ ഇറങ്ങിയതായിരുന്നു കാര്യമായ മാറ്റം. എന്നാല്&#x200d; തുടക്കം മുതല്&#x200d;ക്കുള്ള അവരുടെ നീക്കങ്ങളില്&#x200d; ഒരു പന്തികേട് മണത്തിരുന്നു. മൈതാനമധ്യത്തില്&#x200d; ആധിപത്യം പുലര്&#x200d;ത്തി പെനിട്രേറ്റ് ചെയ്യുന്നതിനു പകരം അന്തരീക്ഷത്തിലൂടെയുള്ള കളിക്കാണ് ഫെര്&#x200d;ണാണ്ടോ ഹിയറോ തന്ത്രങ്ങള്&#x200d; മെനഞ്ഞതെന്നു തോന്നുന്നു. വലതുമൂലയില്&#x200d; അസന്&#x200d;സിയോയിലേക്കും അവിടെ നിന്ന് ഡീഗോ സില്&#x200d;വയിലേക്കും പന്തെത്തിക്കുകയായിരുന്നു ലക്ഷ്യം പക്ഷേ, കരുതിയതു പോലെ തന്നെ ഡിഫന്&#x200d;സില്&#x200d; കൃത്യമായ പൊസിഷന്&#x200d; പാലിച്ചും അതിവേഗത്തില്&#x200d; പ്രത്യാക്രമണം നടത്തിയും റഷ്യയും തങ്ങളുടെ ഗെയിം പ്ലാന്&#x200d; നടപ്പിലാക്കി.</p>
<p>സെര്&#x200d;ജി ഇഗ്നാഷെവിച്ചിന്റെ 38 വര്&#x200d;ഷത്തെ ജീവിതപരിചയം പാഴായിപ്പോകുന്നതാണ് റഷ്യ ഓണ്&#x200d;ഗോള്&#x200d; വഴങ്ങുന്നതില്&#x200d; കണ്ടത്. ഫ്രികിക്കില്&#x200d; നിന്നുള്ള പന്ത് ഗോള്&#x200d;മുഖത്തേക്ക് അപകടകരമായി താഴ്ന്നിറങ്ങുമ്പോള്&#x200d;, പന്തിന്റെ ഗതിയെപ്പറ്റി ഒരു ബേജാറുമില്ലാതെ റാമോസിനെ തള്ളിനീക്കുന്ന തിരക്കിലായിരുന്നു അയാള്&#x200d;. റാമോസാകട്ടെ, നിലത്തുവീഴുന്നതിനു തൊട്ടുമുന്നത്തെ നിമിഷം പോലും പന്തിന്റെ ഗതി മനസ്സിലാക്കി സമ്മര്&#x200d;ദം ചെലുത്തി. അത് ഫലം കാണുകയും ചെയ്തു. സ്‌പെയിന്&#x200d; ഈ മത്സരം ഒരു 4-1 നെങ്കിലും ജയിക്കുമല്ലോ എന്ന സന്തോഷമാണ് ആദ്യഗോള്&#x200d; കണ്ടപ്പോഴുണ്ടായത്.</p>
<p>പിന്നീടുള്ള മിനുട്ടുകളില്&#x200d; സ്‌പെയിന്&#x200d; കളിച്ച കളി എന്തുദ്ദേശിച്ചാണെന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല. സ്‌പെയിന്&#x200d; പന്ത് കൈവശം വെക്കുന്നതിനാല്&#x200d; പൂര്&#x200d;ണമായും ബാക്ക്ഫുട്ടിലായിരുന്നു റഷ്യ. ബോക്‌സിനു പുറത്ത് ഡേവിഡ് സില്&#x200d;വയും അകത്ത് ഡീഗോ കോസ്റ്റയും കാത്തുനില്&#x200d;പ്പുമുണ്ടായിരുന്നു. പക്ഷേ, റഷ്യ പാര്&#x200d;ക്ക് ചെയ്ത ബസ്സിലേക്ക് ഏതെങ്കിലും വഴിക്ക് ഇടിച്ചുകയറുന്നതിനു പകരം ആ പരിസരത്തേക്ക് പോകാതെ മൈതാനത്തിന്റെ ഇരുവശങ്ങളിലുമായി മഴവില്ലാകൃതിയില്&#x200d; അവര്&#x200d; പന്ത് തട്ടിക്കളിച്ചു. വശങ്ങളിലൂടെ മാത്രമേ ആക്രമണം നടത്തുകയുള്ളൂ എന്ന് കളിക്കുമുമ്പേ എഴുതി ഒപ്പിട്ടു കൊടുത്തതുപോലെ. ആക്രമണം എന്ന് അതിനെ വിശേഷിപ്പിക്കാന്&#x200d; പറ്റില്ല. പന്ത് നഷ്ടപ്പെടാതിരിക്കുന്നതില്&#x200d; അതീവ ജാഗ്രത പാലിച്ച്, ഒരു വണ്&#x200d;-ടു-വണ്ണോ ബോക്‌സിനു പുറത്തെ വിശാലമായ സ്ഥലത്തേക്കു കയറി ഒരു ലോങ് റേഞ്ചറോ എന്തിന് കോസ്റ്റയുടെ തലപ്പാകത്തില്&#x200d; ക്രോസുകളോ കളിക്കാതെ കാണുന്നവനെ ഉറക്കിക്കളയുന്ന സമീപനം. വെറുതെയല്ല, ഏറ്റവുമധികം പാസ് ചെയ്ത സ്പാനിഷ് കളിക്കാരന്&#x200d; സെന്&#x200d;ട്രല്&#x200d; ഡിഫന്ററായ റാമോസ് ആയത്.</p>
<p>വല്ലപ്പോഴുമാണെങ്കിലും പന്ത് കിട്ടുമ്പോള്&#x200d; എന്തുചെയ്യണമെന്ന കാര്യത്തില്&#x200d; റഷ്യക്ക് ഒരു സന്ദേഹവുമുണ്ടായിരുന്നില്ല. എതിര്&#x200d;ഹാഫില്&#x200d; ഒറ്റക്കു നില്&#x200d;ക്കുന്ന കളിക്കാരനെ -മിക്കപ്പോഴും ഉയരക്കാരനായ സ്യൂബയെ- ലക്ഷ്യം വെച്ച് അവര്&#x200d; പന്ത് ഉയര്&#x200d;ത്തിയടിച്ചു. പിന്നെ, അധികം അലങ്കാരത്തിനൊന്നും നില്&#x200d;ക്കാതെ ബോക്‌സ് ലക്ഷ്യമാക്കി അതിവേഗ വണ്&#x200d; ടുവണ്&#x200d; നീക്കങ്ങള്&#x200d;. അവയില്&#x200d; ചിലതെങ്കിലും സ്പാനിഷ് ഗോള്&#x200d;മുഖത്ത് ആശങ്കയുടെ നിമിഷങ്ങള്&#x200d; സൃഷ്ടിച്ചു. ഒടുവില്&#x200d; ആ നിമിഷം വന്നു. പിക്വെയുടെ ജാഗ്രതക്കുറവില്&#x200d; ഒരു പെനാല്&#x200d;ട്ടി. സ്യൂബ അത് പിഴവില്ലാതെ ഗോളാക്കി. വെറുതെ വാദിച്ച് മഞ്ഞക്കാര്&#x200d;ഡ് വാങ്ങിയെന്നു മാത്രമല്ല, ഇടവേള കഴിഞ്ഞിറങ്ങുമ്പോഴും പിക്വെ അക്കാര്യത്തില്&#x200d; റഫറിയെ വെറുതെ ചൊറിയുന്നുമുണ്ടായിരുന്നു. ഗോളിനുനേരെ പോകുന്ന പന്ത്, ശരീരത്തില്&#x200d; നിന്നു വേറിട്ടുനില്&#x200d;ക്കുന്ന കൈയില്&#x200d; തട്ടിയാല്&#x200d; പെനാല്&#x200d;ട്ടിയല്ലാതെ മറ്റെന്താണ്?</p>
<p>ഗോള്&#x200d; വഴങ്ങിയ സ്ഥിതിക്ക് രണ്ടാം പകുതിയില്&#x200d; സ്‌പെയിനിന്റെ സമീപനത്തില്&#x200d; മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഇറങ്ങിയ ഉടനെ അവരുടെ നീക്കങ്ങളില്&#x200d; ചടുലത കണ്ടു. പിക്വെയും റാമോസും ബുസ്‌ക്വെറ്റ്‌സും മധ്യത്തില്&#x200d; നിന്നുകൊണ്ടുള്ള പന്തിന്റെ മൈതാനപ്രദക്ഷിണം. ഡ്രിബ്ള്&#x200d; ചെയ്യാനും അതിവേഗ വണ്&#x200d;ടച്ചുകള്&#x200d; കളിച്ച് പെനിട്രേറ്റ് ചെയ്യാനും ഗോള്&#x200d;ഏരിയയില്&#x200d; എതിരാളികളെ അമ്പരപ്പിക്കാനും കഴിവില്ലാത്തവരല്ല സ്‌പെയിന്&#x200d; കളിക്കാരില്&#x200d; ആരും. പക്ഷേ, ആ കഴിവുകളെല്ലാം പുറത്തെടുക്കപ്പെട്ടത് റഷ്യക്കാര്&#x200d; വാതില്&#x200d; കൊട്ടിയടച്ച കോട്ടയ്ക്കു പുറത്തുമാത്രം. പന്തുവിട്ടു കൊടുക്കാതെ റഷ്യയെ ബോറടിപ്പിച്ചു കൊല്ലുക എന്ന യുദ്ധതന്ത്രം. ആ കാത്തിരിപ്പുകളി ഒരു കലയാണെങ്കില്&#x200d; ഇസ്‌കോയാണ് അതിലെ പിക്കാസോ.</p>
<p>സ്‌പെയിനിന്റെ നീക്കങ്ങള്&#x200d;ക്ക് ലക്ഷ്യബോധം വരാന്&#x200d; ഇനിയസ്റ്റയും കാര്&#x200d;വഹാളും വരേണ്ടി വന്നു. പക്ഷേ, ഇനിയസ്റ്റക്കായി ഒഴിഞ്ഞു കൊടുക്കേണ്ടി വന്നത് പരിചയസമ്പന്നനും പോരാളിയുമായ ഡേവിഡ് സില്&#x200d;വയാണ്. ശരിയാണ്, സില്&#x200d;വക്ക് ഇന്നൊരു നല്ല ദിവസമായിരുന്നില്ല. പക്ഷേ, റഷ്യക്കാര്&#x200d; തടവിലാക്കിയ സില്&#x200d;വക്ക് പന്തുകൊണ്ടൊരു ജാമ്യഹര്&#x200d;ജി പോലും നല്&#x200d;കാതെയാണ് ഹിയറോ കളത്തില്&#x200d; നിന്നു പിന്&#x200d;വലിച്ചത്. ഇനിയസ്റ്റ വന്നത് ഇസ്‌കോയ്ക്കു പകരമായിരുന്നെങ്കില്&#x200d; ഇനിയസ്റ്റ സില്&#x200d;വ സഖ്യം അപകടകരമായി മാറുമായിരുന്നു എന്നാണെന്റെ തോന്നല്&#x200d;.</p>
<p>അവസാന പത്തുമിനുട്ടില്&#x200d; കോസ്റ്റക്കു പകരം അസ്പാസ് കൂടി വന്നതോടെയാണ് സ്‌പെയിന്&#x200d; യഥാര്&#x200d;ത്ഥ സ്‌പെയിനായത്. പക്ഷേ, മുറിപ്പെടുത്താമെങ്കില്&#x200d; കൊല്ലാനുമാകുമെന്ന നായാട്ടുതന്ത്രം റഷ്യക്കാര്&#x200d; അപ്പോഴേക്കും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പൊസിഷന്&#x200d; വിട്ടുമാറാതെ, സ്‌പെയിന്&#x200d;കാരെ കൃത്യമായി മാര്&#x200d;ക്ക് ചെയ്ത് അവര്&#x200d; ഡിഫന്&#x200d;സ് ഒന്നുകൂടി ശക്തമാക്കി. അവസാന പത്തുമിനുട്ടില്&#x200d; കാണിച്ച ഉണര്&#x200d;വും വേഗവും ഒരു പത്തുമിനുട്ടുകൂടി നേരത്തെ ആയിരുന്നെങ്കില്&#x200d; സ്‌പെയിനിന് മത്സരം സീല്&#x200d; ചെയ്യാന്&#x200d; കഴിയുമായിരുന്നു എന്നു ഞാന്&#x200d; കരുതുന്നു.</p>
<p>സ്യുബക്കു പകരം സ്‌മൊളോവിനെ ഇറക്കിയപ്പോള്&#x200d; തന്നെ, കളി ഷൂട്ടൗട്ടിലേക്കു നീട്ടുകയയെന്നതില്&#x200d;പ്പരം ലക്ഷ്യമില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. ഗോളടിക്കുകയും എതിര്&#x200d;ഹാഫില്&#x200d; വെച്ച് തരക്കേടില്ലാത്ത വിധത്തില്&#x200d; പന്ത് കളക്ട് ചെയ്യുകയും ചെയ്തുകൊണ്ടിരുന്ന സ്യുബ ആ നീക്കത്തില്&#x200d; അതൃപ്തനായിരുന്നു എന്നതു വ്യക്തം. പക്ഷേ, സ്‌മൊളോവ് പിന്നീടുള്ള കളിയില്&#x200d; തന്റെ റോള്&#x200d; ഭംഗിയായി നിറവേറ്റി. ഷൂട്ടൗട്ടിലെ നിര്&#x200d;ണായക കിക്ക് വലയിലാക്കുകയും ചെയ്തു. ഷിര്&#x200d;ക്കോവിനു പകരം അയാളേക്കാള്&#x200d; പ്രായവും ഉയരവും ശരീരഭാരവുമുള്ള ഗ്രനാത്തിനെയും ക്ഷീണം ബാധിച്ച സമദോവിനു പകരം ചെറിഷേവിനെയും റഷ്യ ഇറക്കിയതും നിര്&#x200d;ണായകമായി.</p>
<p>ഓണ്&#x200d;ഗോളടിച്ചെങ്കിലും ഇഗ്നാഷെവിച്ച് തന്റെ ഡിഫന്&#x200d;സ് ഡ്യൂട്ടി ഏറെക്കുറെ പൂര്&#x200d;ണമായ രീതിയില്&#x200d; നിര്&#x200d;വഹിച്ചു. മാത്രമല്ല, പെനാല്&#x200d;ട്ടി കിക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ഇന്ന് മിഡ്ഫീല്&#x200d;ഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മരിയോ ഫെര്&#x200d;ണാണ്ടസും നന്നായി കളിച്ചു. പ്രതിരോധിക്കുന്നതിനൊപ്പം സ്പാനിഷ് ബോക്‌സിനെ ആശങ്കപ്പെടുത്തിയ വലതുവിങിലെ ചില നീക്കങ്ങളില്&#x200d; ഫെര്&#x200d;ണാണ്ടസ് നിര്&#x200d;ണായക സാന്നിധ്യമായി.</p>
<p>ഏതായാലും ചോദിച്ചുവാങ്ങിയ തോല്&#x200d;വിയുമായി സ്‌പെയിന്&#x200d; കൂടി മടങ്ങിയതോടെ ലോകകപ്പിലെ താരപ്പൊലിമ മങ്ങുകയാണ്. എന്നാല്&#x200d;, അതൊന്നും കളിയുടെ ആവേശം കെടുത്തിക്കളയുന്നില്ലെന്നതാണ് ആശ്വാസവും ആനന്ദവും. പാരമ്പര്യത്തിന്റെ തഴമ്പല്ല, പ്രായോഗികമായ കളിയാണ് മുന്നോട്ടുള്ള വഴിയൊരുക്കുക എന്ന് മറ്റു പ്രമുഖരെങ്കിലും തിരിച്ചറിയാന്&#x200d; സ്‌പെയിനിന്റെ തോല്&#x200d;വി കാരണമാകട്ടെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/spain-1-1-russia-3-4-pens-mo-shafi-review.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊളംബിയയുടെ കരുത്തും സെനഗലിന്റെ കണ്ണീരും</title>
		<link>https://www.chandrikadaily.com/fifa-world-cup-japan-poland-group-h-match-review.html</link>
					<comments>https://www.chandrikadaily.com/fifa-world-cup-japan-poland-group-h-match-review.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 28 Jun 2018 18:16:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[columbia]]></category>
		<category><![CDATA[japan]]></category>
		<category><![CDATA[Match review]]></category>
		<category><![CDATA[Muhammed Shafi]]></category>
		<category><![CDATA[Russia 2018]]></category>
		<category><![CDATA[Senegal-Poland]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92226</guid>

					<description><![CDATA[മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി സെനഗൽ 0 കൊളംബിയ 1 #sencol പ്രതിസന്ധി ഘട്ടങ്ങളിൽ നമുക്ക് രക്ഷപ്പെടാൻ നിരവധി സാധ്യതാവഴികൾ ഉണ്ടായിരുന്നാലും ഒന്നുപോലും തുറക്കാത്ത അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടോ? ഫുട്‌ബോളിൽ ഇന്നെനിക്ക് അങ്ങനെ ഒരു ദിവസമായിരുന്നു. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ദിവസം. എച്ച് ഗ്രൂപ്പിൽ താന്താങ്ങളുടെ വിധി തേടി രണ്ട് പ്രിയപ്പെട്ട ടീമുകൾ &#8211; കൊളംബിയയും സെനഗലും &#8211; പരസ്പരം കളിക്കുന്നു. അപ്പുറത്ത് ജപ്പാൻ പോളണ്ടിനെ നേരിടുന്നതും മുന്നേറാമെന്ന പ്രതീക്ഷയിൽ തന്നെ. കൊളംബിയക്ക് ജയിക്കണം. അവർ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>മാച്ച് റിവ്യൂ</strong><br />
<strong>മുഹമ്മദ് ഷാഫി</strong></p>
<p>സെനഗൽ 0 കൊളംബിയ 1</p>
<p><a class="_58cn" href="https://www.facebook.com/hashtag/sencol?source=feed_text" data-ft="{&quot;tn&quot;:&quot;*N&quot;,&quot;type&quot;:104}"><span class="_5afx"><span class="_58cl _5afz" aria-label="hashtag">#</span><span class="_58cm">sencol</span></span></a></p>
<p>പ്രതിസന്ധി ഘട്ടങ്ങളിൽ നമുക്ക് രക്ഷപ്പെടാൻ നിരവധി സാധ്യതാവഴികൾ ഉണ്ടായിരുന്നാലും ഒന്നുപോലും തുറക്കാത്ത അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടോ? ഫുട്‌ബോളിൽ ഇന്നെനിക്ക് അങ്ങനെ ഒരു ദിവസമായിരുന്നു. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ദിവസം. എച്ച് ഗ്രൂപ്പിൽ താന്താങ്ങളുടെ വിധി തേടി രണ്ട് പ്രിയപ്പെട്ട ടീമുകൾ &#8211; കൊളംബിയയും സെനഗലും &#8211; പരസ്പരം കളിക്കുന്നു. അപ്പുറത്ത് ജപ്പാൻ പോളണ്ടിനെ നേരിടുന്നതും മുന്നേറാമെന്ന പ്രതീക്ഷയിൽ തന്നെ. കൊളംബിയക്ക് ജയിക്കണം. അവർ ജയിച്ചു. ജപ്പാനെ പോളണ്ട് തോൽപിച്ചു. പോയിന്റിലും ഗോൾ ശരാശരിയിലും ജപ്പാനും സെനഗലും ഒപ്പത്തിനൊപ്പം നിന്നപ്പോൾ വഴങ്ങിയ മഞ്ഞക്കാർഡുകളുടെ കണക്കിൽ ആഫ്രിക്കക്കാർ പുറത്ത്. ഒരു ജയവും സമനിലയുമുണ്ടായിട്ടും ഭാഗ്യക്കേടിന്റെ വിധിയെ വരിച്ച് അലിയൂ സിസ്സേയുടെ &#8211; ഈ ലോകകപ്പിലെ കറുത്ത വർഗ്ഗക്കാരനായ ഒരേയൊരു കോച്ചിന്റെ &#8211; കുട്ടികൾ പുറത്താകുന്നത് സങ്കടപ്പെടുത്താതിരിക്കുന്നതെങ്ങനെ?</p>
<p>താല്പര്യത്തോടെ കാണാനിരുന്ന കൊളംബിയയുടെ കളി ഒട്ടുമുക്കാലും വിരസമായിരുന്നു. മത്സരത്തിന്റെ പ്രാധാന്യം അറിയാവുന്ന സെനഗൽ വിജയം ലക്ഷ്യം വെച്ചു കളിച്ചപ്പോൾ ഒരുവേള ഹോസെ പെക്കർമാൻ പ്രീക്വർട്ടർ കാണാതെ മടങ്ങുമെന്നു വരെ തോന്നി. ഈ മത്സരത്തിന് വേണ്ടി നേരത്തെ കരുതിവെച്ചത് പോലെ ആയിരുന്നു സെനഗലീസ് ലൈൻഅപ്പ്. മധ്യനിരയിൽ ഇദ്രിസ ഗ്വേക്കൊപ്പം ഷെയ്ക് കുയാറ്റേ തുടക്കം മുതൽ കളിച്ചു. സദിയോ മാനെയെയും നിയാങ്ങിനെയും ഫോർവേഡുകളായി കളിപ്പിച്ചു കൊണ്ടുള്ള 4-4-2 ശൈലി. പതിവുപോലെ 4-2-3-1 ശൈലിയിൽ ഹാമിസ് &#8211; ക്വിന്ററോ &#8211; ക്വഡ്രാഡോ ത്രയം ആയിരുന്നു കൊളംബിയയുടെ നട്ടെല്ല്.</p>
<p>സെനഗലിനെ കളിക്കാൻ വിടുകയും മധ്യനിരയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടുള്ള കൊളംബിയൻ അലസ്യത്തിന് ആദ്യപകുതിയിൽ വലിയൊരു പണി കിട്ടേണ്ടതായിരുന്നു. ഹാമിസ് പരിക്കേറ്റു കയറിയതിനു പിന്നാലെ സെനഗലിന് അനുകൂലമായി പെനാൽറ്റി വിധിക്കപ്പെട്ടു. ഒറ്റക്കാഴ്ച്ചയിൽ നീതീകരിക്കാവുന്നത് എന്നു തോന്നിയ തീരുമാനം വി.എ.ആർ പരിശോധനയിൽ റദ്ദാക്കുകയായിരുന്നു.</p>
<p>ആദ്യ പകുതിയിൽ തീർത്തും നിറംമങ്ങിയ കൊളംബിയ, 70 മിനുട്ടിനോടടുത്തപ്പോഴാണ് കളി കാര്യമായെടുത്തത്. അവരുടെ നീക്കങ്ങൾക്ക് വേഗം കൈവരികയും ആഫ്രിക്കൻ ഉയരക്കാർ വാഴുന്ന മധ്യനിരയെ ബൈപാസ് ചെയ്‌ത് ലോങ് ബോളുകൾ തുടർച്ചയായി കളിക്കാൻ തുടങ്ങുകയും ചെയ്തു. അപ്പോഴും ബോക്‌സ് കവർ ചെയ്യുന്നതിൽ സെനഗൽ ജാഗരൂകരായിരുന്നു. പക്ഷെ, തുടർച്ചയായി മൂന്നാം കളിയിലും ക്വിന്ററോ നിമിഷം സംഭവിച്ചു. വലതുകോർണറിൽ നിന്ന് 20-ആം നമ്പർ താരം എയ്തുവിട്ട കുറ്റമറ്റ ഒരു കോർണർ കിക്കിൽ ചാടിയുയർന്നുള്ള യേറി മിനയുടെ അസാമാന്യമായ ഹെഡ്ഡർ. ആഫ്രിക്കക്കാർക്ക് വല്ലതും മനസ്സിലാകും മുമ്പേ നിലത്തു കുത്തിയ പന്ത് വലയുടെ ഉത്തരത്തിൽ ഓളങ്ങളുണ്ടാക്കി. അപ്പുറത്ത് ജപ്പാൻ തോറ്റു കൊണ്ടിരുന്നതിനാൽ സമനില പാലിച്ച് കൊളംബിയയും സെനഗലും മുന്നേറുമെന്ന എന്റെ പ്രതീക്ഷയുടെ ഗോൾപോസ്റ്റിലേക്കു കൂടിയാണ് ആ ഗോൾ വന്നുവീണത്.</p>
<p>ഗോൾ വന്നത് സെറ്റ്പീസിൽ നിന്നാകാം, നന്നായി കളിച്ചിട്ടും സെനഗൽ ദൗർഭാഗ്യം കൊണ്ടു തോൽക്കുകയായിരുന്നു എന്നു വാദിക്കുന്നവരുണ്ടാകാം. പക്ഷെ, പെക്കർമാൻ എന്ന കൗശലക്കാരന്റെ വിജയമായിട്ടാണ് എനിക്ക് ഇതും തോന്നിയത്. കളിയുടെ വേഗവും താളവും അയാൾ നേരത്തെ ഫിക്സ് ചെയ്തു കാണും. ശരിയാണ്, സെനഗൽ പോരാടി. പക്ഷെ, അന്തിമചിരി വീണ്ടും പെക്കർമാന്റേതായി.</p>
<p>ക്വിന്ററോ കൊളംബിയക്ക് എത്രമാത്രം പ്രധാനമാണെന്നു ഈ മത്സരവും തെളിയിച്ചു. ക്വഡ്രാഡോയുടെ ഫുട്ട് വർക്കിനെ നേരിടാൻ സിസ്സേയുടെ കൈവശം തന്ത്രങ്ങൾ ഉണ്ടായിരുന്നു. പക്ഷെ, മിഡ്ഫീൽഡിൽ കളിനെയ്യുന്ന ക്വിന്ററോ ഇന്നും വേറിട്ടുനിന്നു. അയാളുടെ പന്തടക്കവും പാസുകളുമായിരുന്നു കൊളംബിയയുടെ ശക്തി. ഒരു ഘട്ടത്തിൽ അയാൾ തൊടുത്തൊരു ഫ്രീകിക്ക് തടയാൻ സെനഗൽ ഗോളി ശരിക്കും പണിപ്പെട്ടു. ഫാൽകവോ നിലവാരം പുലർത്താതെ പോയ കളിയിൽ ഹാമിസിന് പകരം വന്ന മുറിയാലും ഡിഫൻസിലെ സാഞ്ചെസ് &#8211; മിന സഖ്യവും തിളങ്ങി. ഒറിബേ &#8211; മോറിനോ ഹോൾഡർമാർക്കും പിടിപ്പത് ജോലിയുണ്ടായിരുന്നു. സെനഗൽ നിരയിൽ സാദിയോ മാനെ നന്നായി പോരാടിയെങ്കിലും അയാളെ ബോക്സിൽ ഫ്രീ ആക്കാൻ ആഫ്രിക്കൻ മിഡ്ഫീൽഡിന് കഴിഞ്ഞില്ല.</p>
<p>ഇന്നത്തെ ഇംഗ്ലണ്ട് &#8211; ബെൽജിയം മത്സരം വിരസമാകുമെന്നും ക്വർട്ടറിൽ ബ്രസീലിനെ ഒഴിവാക്കാനാവും ഇരുകൂട്ടരുടെയും ശ്രമമെന്നും എവിടെയൊക്കെയോ കണ്ടിരുന്നു. എനിക്ക് തോന്നുന്നത്‌ ഇരുടീമുകളും ജയിക്കാൻ തന്നെ പോരാടിക്കുമെന്നാണ്. കൊളംബിയ ഒരു നിലക്കും ദുർബലരല്ലെന്നു മാത്രമല്ല, ഏതു കൊമ്പനെയും മറിച്ചിടാൻ പോന്ന കളി അവരുടെ കാലിലുണ്ട്. പെക്കർമാൻ ഇക്കുറി വന്നിരിക്കുന്നത് ക്വർട്ടർ ലക്ഷ്യം വെച്ചല്ലെന്ന് ഉറപ്പ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fifa-world-cup-japan-poland-group-h-match-review.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രസീല്&#x200d; ഇങ്ങനെ കളിച്ചാല്&#x200d; എങ്ങനെ ഇഷ്ടപ്പെടാതിരിക്കും?</title>
		<link>https://www.chandrikadaily.com/brazil-vs-serbia-match-review-by-mohammed-shafi.html</link>
					<comments>https://www.chandrikadaily.com/brazil-vs-serbia-match-review-by-mohammed-shafi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 28 Jun 2018 07:16:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2108 fifa word cup russia]]></category>
		<category><![CDATA[2108 fifa woRLD CUP]]></category>
		<category><![CDATA[brazil]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[Match review]]></category>
		<category><![CDATA[SPORT]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92085</guid>

					<description><![CDATA[മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി ശത്രുവിന്റെ സൗന്ദര്യം ആസ്വദിക്കരുതെന്നാണ്; പക്ഷേ, ബ്രസീല്&#x200d; ഇതുപോലെ കളിച്ചാല്&#x200d; നിങ്ങള്&#x200d; മറ്റേത് ടീമിന്റെ ആരാധകനായിരുന്നാലും &#8211; ആത്യന്തികമായി ഇഷ്ടപ്പെടുന്നത് ഫുട്ബോള്&#x200d; കളിയെ ആണെങ്കില്&#x200d; &#8211; വേറെ നിവൃത്തിയില്ലാതെ വരും. 2-0 എന്ന സ്‌കോര്&#x200d;ലൈനോ ആറിലൊന്ന് സമയത്തേക്ക് ആറ്റിക്കുറുക്കിയ ഹൈലൈറ്റ്സിനോ സൂചന പോലും നല്&#x200d;കാന്&#x200d; പറ്റാത്തത്ര, കണ്ടുതന്നെ അറിയേണ്ട അനുഭവമായിരുന്നു ഇന്നലത്തെ ബ്രസീല്&#x200d; &#8211; സെര്&#x200d;ബിയ മത്സരം. ബ്രസീല്&#x200d; ജയിച്ചു എന്നതല്ല, അവര്&#x200d; ഈ ടൂര്&#x200d;ണമെന്റിലെ ഏറ്റവും നല്ല മത്സരം കളിച്ചു എന്നതാണ് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>മാച്ച് റിവ്യൂ</strong><br />
<strong>മുഹമ്മദ് ഷാഫി</strong></p>
<p>ശത്രുവിന്റെ സൗന്ദര്യം ആസ്വദിക്കരുതെന്നാണ്; പക്ഷേ, ബ്രസീല്&#x200d; ഇതുപോലെ കളിച്ചാല്&#x200d; നിങ്ങള്&#x200d; മറ്റേത് ടീമിന്റെ ആരാധകനായിരുന്നാലും &#8211; ആത്യന്തികമായി ഇഷ്ടപ്പെടുന്നത് ഫുട്ബോള്&#x200d; കളിയെ ആണെങ്കില്&#x200d; &#8211; വേറെ നിവൃത്തിയില്ലാതെ വരും. 2-0 എന്ന സ്‌കോര്&#x200d;ലൈനോ ആറിലൊന്ന് സമയത്തേക്ക് ആറ്റിക്കുറുക്കിയ ഹൈലൈറ്റ്സിനോ സൂചന പോലും നല്&#x200d;കാന്&#x200d; പറ്റാത്തത്ര, കണ്ടുതന്നെ അറിയേണ്ട അനുഭവമായിരുന്നു ഇന്നലത്തെ ബ്രസീല്&#x200d; &#8211; സെര്&#x200d;ബിയ മത്സരം. ബ്രസീല്&#x200d; ജയിച്ചു എന്നതല്ല, അവര്&#x200d; ഈ ടൂര്&#x200d;ണമെന്റിലെ ഏറ്റവും നല്ല മത്സരം കളിച്ചു എന്നതാണ് പ്രധാനം.</p>
<p>കൊറിയയോട് തോറ്റ് ജര്&#x200d;മനി പുറത്തായതിനു പിന്നാലെ അടുത്ത കളികാണാനിരിക്കുമ്പോള്&#x200d;, ഒരു അര്&#x200d;ജന്റീനാ ആരാധകനില്&#x200d; സ്വാഭാവികമായും ഉണ്ടായിരിക്കേണ്ട കുനിഷ്ട് ചിന്ത തീരേ ഇല്ലായിരുന്നു എന്ന് നുണപറയാന്&#x200d; ഞാന്&#x200d; ആഗ്രഹിക്കുന്നില്ല. എല്ലായ്പോഴുമെന്ന പോലെ, ബ്രസീല്&#x200d; തോറ്റുകാണണമെന്ന കൊതിയുണ്ടായിരുന്നു. അതു നടന്നില്ലെങ്കില്&#x200d;, ആവേശകരമായൊരു മത്സരം കാണുകയെങ്കിലും ചെയ്യാമെന്നുണ്ടായിരുന്നു. ഏതായാലും ഉറക്കമിളച്ചത് വെറുതെയായില്ല. കണ്ണുനിറഞ്ഞു &#8211; സന്തോഷം കൊണ്ടും സങ്കടം കൊണ്ടും.</p>
<p>കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബ്രസീലിന് ആധിപത്യമുണ്ടായിരുന്നെങ്കിലും സ്വന്തം വരുതിയിലുള്ള കാല്&#x200d;ക്കുലേറ്റഡ് ഗെയിം ആയിരുന്നില്ല അവര്&#x200d; കളിച്ചത്. എത്ര വീരസ്യം പറഞ്ഞാലും കോസ്റ്ററിക്കക്കെതിരെ രണ്ടു ഗോളടിച്ച് ജയിച്ചത് ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ ഇഞ്ചുറി ടൈമില്&#x200d; ആയിരുന്നല്ലോ. കോളറോവും മിത്രോവിച്ചും ല്യായിച്ചും സാവിച്ചുമൊക്കെയുള്ള സെര്&#x200d;ബിയ നിര്&#x200d;ണായക മത്സരത്തില്&#x200d; കടുത്ത പോരാട്ടം തന്നെ കാഴ്ചവെക്കുമെന്ന് ഞാന്&#x200d; കണക്കുകൂട്ടി. പക്ഷേ, രണ്ടു കാര്യങ്ങള്&#x200d; യൂറോപ്യരെ ചതിച്ചു. ഒന്ന് &#8211; ഈ മത്സരം വിജയിച്ചേ പറ്റൂ എന്ന അവസ്ഥയിലായിരുന്നു അവര്&#x200d; എന്നത്. രണ്ട് &#8211; തീരെ പ്രതീക്ഷിക്കാത്ത വഴിയിലൂടെ ഗോള്&#x200d; വഴങ്ങേണ്ടി വന്നുവെന്നത്.</p>
<p>4-3-3 എന്നതാണ് മൂന്നു മത്സരങ്ങളിലും ടിറ്റെ ഉപയോഗിച്ച ഫോര്&#x200d;മേഷനെങ്കിലും ഫലത്തില്&#x200d; അത് 4-2-4 എന്ന വിചിത്രമായ ആക്രമണ സമവാക്യമാണെന്ന് ബ്രസീലിന്റെ കളി കണ്ടവര്&#x200d;ക്കെല്ലാം മനസ്സിലായിട്ടുണ്ടാകും. വില്ല്യനും ജീസസിനും നെയ്മറിനുമൊപ്പം കുട്ടിന്യോ കൂടി ചേരുന്ന അറ്റാക്കിങ് ക്വാര്&#x200d;ട്ടെറ്റ് ഇന്ന് ലോകഫുട്ബോളില്&#x200d; ലഭ്യമായ ഏറ്റവും വിനാശകാരിയാണ്. നെയ്മര്&#x200d; നേതൃത്വം കൊടുക്കുന്ന മുന്&#x200d;നിരയ്ക്കൊപ്പമോ ഒരുപക്ഷേ, അതിനു മുകളിലോ നില്&#x200d;ക്കും ഒരുചുവട് പിന്നില്&#x200d; കളിക്കുന്ന കുട്ടിന്യോ. നൃത്തവും കവിതയുമൊന്നുമൊന്നുമല്ല പ്രായോഗികതയാണ് അയാളുടെ മേല്&#x200d;വിലാസം. കുട്ടിന്യോയുടെ കളി മനോഹരമല്ല എന്ന് അര്&#x200d;ത്ഥമാക്കേണ്ടതില്ല. പക്ഷേ, ബ്രസീല്&#x200d; ടീമിലെ പ്രധാനി &#8211; മാടമ്പള്ളിയിലെ യഥാര്&#x200d;ത്ഥ മനോരോഗി &#8211; നെയ്മറിന്റെ സെലിബ്രിറ്റി സ്റ്റാറ്റസിന്റെ നിഴലില്&#x200d; ഒളിച്ചിരിക്കുന്ന കുട്ടിന്യോ ആണെന്ന് ഞാന്&#x200d; പറയും. കുട്ടിന്യോക്ക് ആ റോളെടുക്കാന്&#x200d; പാകത്തില്&#x200d; കാസമിറോ &#8211; പൗളിഞ്ഞോ / ഫെര്&#x200d;ണാണ്ടിഞ്ഞോ സഖ്യം മിഡ്ഫീല്&#x200d;ഡ് നിയന്ത്രിക്കും.</p>
<p>എന്തു വില നല്&#x200d;കേണ്ടി വന്നാലും മൂന്നു പോയിന്റാണ് ലക്ഷ്യമെന്ന് സെര്&#x200d;ബിയ തുടക്കംമുതല്&#x200d;ക്കേ വ്യക്തമാക്കിയിരുന്നതിനാല്&#x200d; കളി വെറുതെ കണ്ടിരിക്കാന്&#x200d; തന്നെ രസമുണ്ടായിരുന്നു. എന്നാല്&#x200d;, ജര്&#x200d;മനിയെ പോലെ പ്രതിരോധം തുറന്നിട്ടുകൊണ്ടുള്ള കളിയായിരുന്നില്ല സെര്&#x200d;ബിയയുടേത്. 4-2-3-1 ല്&#x200d; പ്രതിരോധത്തിനും ആക്രമണത്തിനും തുല്യപ്രാധാന്യമാണ് കോച്ച് ക്രിസ്താവിച്ച് നല്&#x200d;കിയിരുന്നത്. സ്വന്തം ബോക്സില്&#x200d; നിന്ന് എതിര്&#x200d; ഗോള്&#x200d;മുഖത്തേക്ക് അവര്&#x200d; പന്തെത്തിച്ച വേഗതയില്&#x200d; നിന്ന് അത് വ്യക്തമാവും. ഉയരംകുറഞ്ഞ ബ്രസീല്&#x200d; ഫുള്&#x200d;ബാക്കുകളെ പരീക്ഷിക്കുന്നതിനായി ഡീപ്പില്&#x200d; നിന്ന് തൊടുക്കുന്ന ക്രോസുകളായിരുന്നു അവരുടെ പ്രധാന ആയുധം. പക്ഷേ അവര്&#x200d;ക്കു കൂടുതല്&#x200d; സമയം പ്രതിരോധിക്കേണ്ടി വന്നത്, എതിരാളി ബ്രസീല്&#x200d; ആയതുകൊണ്ടു മാത്രമാണ്.</p>
<p>ബ്രസീല്&#x200d; തലങ്ങലും വിലങ്ങും ആക്രമിക്കുന്നു, സെര്&#x200d;ബിയ പ്രതിരോധിക്കുന്നു, അവസരം കിട്ടുമ്പോഴൊക്കെ മടിച്ചുനില്&#x200d;ക്കാതെ അവരും പന്തുമായി മുന്നേറുന്നു എന്നതായിരുന്നു തുടക്കം മുതല്&#x200d;ക്കുള്ള സ്ഥിതി. പാസുകള്&#x200d;ക്കും അതിവേഗ നീക്കങ്ങള്&#x200d;ക്കുമൊപ്പം കളിക്കാരുടെ ഫുട്ട്വര്&#x200d;ക്കും ബ്രസീലിന് വ്യക്തമായ മേല്&#x200d;ക്കൈ നല്&#x200d;കി. നെയ്മര്&#x200d; സ്വാതന്ത്ര്യത്തോടെ കളിച്ചെങ്കിലും കുട്ടിന്യോ തന്നെയായിരുന്നു കളിയുടെ കാരണവര്&#x200d;. ഇടതുഭാഗത്തുനിന്ന് മധ്യത്തിലേക്ക് നീങ്ങാനും ഇരുവശങ്ങളിലേക്കും പന്ത് നല്&#x200d;കാനും തരംകിട്ടുമ്പോഴൊക്കെ ആക്രമണ ഭീഷണി മുഴക്കാനും കുട്ടിന്യോക്കായി. തുറന്ന അവസരങ്ങള്&#x200d; ജീസസ് പാഴാക്കിയപ്പോള്&#x200d; വില്ല്യന്റെ ചുമതല, ഗോളടിക്കുക എന്നതിനേക്കാള്&#x200d; പന്ത് മുന്നിലേക്ക് നല്&#x200d;കുക എന്നതാണെന്നു തോന്നി. ഏതായാലും അര മണിക്കൂര്&#x200d; വരെ സെര്&#x200d;ബിയന്&#x200d; പ്രതിരോധം കുറ്റമറ്റ രീതിയില്&#x200d; പ്രതിരോധിച്ചു. ബോക്സിനകത്ത് &#8216;മുട്ടായി ഉണ്ടാക്കാന്&#x200d;&#8217; അവര്&#x200d; അനുവാദം നല്&#x200d;കിയതേയില്ല. ഒരു ത്രൂപാസിലൂടെയോ വണ്&#x200d; ടു വണ്&#x200d; മൂവിലൂടെയോ ആയിരിക്കും ബ്രസീലിന്റെ ഗോള്&#x200d; വരിക എന്ന് തോന്നിച്ച നിമിഷങ്ങള്&#x200d;. മറുവശത്ത് മിത്രോവിച്ച് മികച്ചൊരവസരം പാഴാക്കുകയും ചെയ്തു.</p>
<p>ആദ്യപകുതിയുടെ രണ്ടാം അര്&#x200d;ധമായപ്പോഴേക്കും ബ്രസീലിന്റെ കളിക്ക് വേഗത ഒരല്&#x200d;പം കുറഞ്ഞതായി തോന്നി. സെര്&#x200d;ബിയ ആകട്ടെ, അതുവരെ സമര്&#x200d;ത്ഥമായി വഴിയടച്ചതിന്റ ആത്മവിശ്വാസത്തിലുമായിരുന്നു. എന്നാല്&#x200d; കൃത്യസമയത്തു തന്നെ ശൂന്യതയില്&#x200d; നിന്നെന്ന പോലെ ഗോള്&#x200d; വന്നു. ഏകദേശം മധ്യഭാഗത്തു നിന്ന് കുട്ടിന്യോ പന്ത് ഉയര്&#x200d;ത്തിവിടുമ്പോള്&#x200d; ഒമ്പത് സെര്&#x200d;ബിയന്&#x200d; കളിക്കാര്&#x200d; അയാള്&#x200d;ക്കു മുന്നിലുണ്ടായിരുന്നു. പക്ഷേ, ഏറെക്കുറെ സ്വതന്ത്രനായി ഓടിക്കയറിയ പൗളിഞ്ഞോക്ക് പന്ത് കിട്ടാന്&#x200d; പാകത്തില്&#x200d; കൃത്യമായിരുന്നു ആ ഡെലിവറി. അതുവരെ മുന്നോട്ടുകയറിയാ ഗോള്&#x200d;കീപ്പര്&#x200d; പന്ത് കുത്തിയകറ്റുമെന്ന പ്രതീക്ഷയിലാവണം മൂന്നു പേരുണ്ടായിട്ടും സെര്&#x200d;ബിയന്&#x200d; പ്രതിരോധം പൗളിഞ്ഞോയെ വെറുതെവിട്ടത്. പക്ഷേ, മുന്നോട്ട് സ്ട്രെച്ച് ചെയ്ത ഗോള്&#x200d;കീപ്പറുടെ കൈയില്&#x200d; പന്ത് തട്ടുന്നതിന്റെ തൊട്ടുമുന്നത്തെ അര്&#x200d;ധ നിമിഷത്തില്&#x200d; പന്തിന്മേല്&#x200d; സ്പര്&#x200d;ശിക്കാന്&#x200d; പൗളിഞ്ഞോക്ക് കഴിഞ്ഞു. നഗ്‌നപാദനായിരുന്നെങ്കില്&#x200d; വിരല്&#x200d;ത്തുമ്പാകണം പന്തില്&#x200d; കൊള്ളേണ്ടിയിരുന്നത്. പക്ഷേ, അത് ധാരാളമായിരുന്നു. നിസ്സഹായരായി നില്&#x200d;ക്കുന്ന സെര്&#x200d;ബ് കളിക്കാരെ പരിഹസിച്ചെന്ന പോലെ പന്ത് വലയിലെത്തി.</p>
<p>ഗോളടിച്ചതിനു ശേഷം ബ്രസീല്&#x200d; എന്തുചെയ്യുന്നു എന്നറിയാനായിരുന്നു എനിക്ക് കൗതുകം. സ്വിറ്റ്സര്&#x200d;ലാന്റിനെതിരെ പുലര്&#x200d;ത്തിയ ആലസ്യത്തിന് അവര്&#x200d; വലിയ വിലനല്&#x200d;കേണ്ടി വന്നതാണ്. പക്ഷേ, ഇത്തവണ ബ്രസീല്&#x200d; ആ തെറ്റ് തിരുത്തിയതായി തോന്നി. ആക്രമണം നിര്&#x200d;ത്താനോ പന്തിന്മേലുള്ള ആധിപത്യം ഉപേക്ഷിക്കാനോ അവര്&#x200d; തയ്യാറായില്ല. ആദ്യപകുതിയുടെ അവസാനം വരെ മഞ്ഞപ്പട ഭീഷണിയുയര്&#x200d;ത്തി.</p>
<p>ഇടവേളക്കു ശേഷമിറങ്ങിയ സെര്&#x200d;ബിയ മറ്റൊരു ടീമായിരുന്നു. തുടരെത്തുടരെ ആക്രമണങ്ങള്&#x200d; നയിച്ച അവര്&#x200d; ബ്രസീലിന്റെ പിന്&#x200d;നിരയില്&#x200d; പരിഭ്രാന്തി പരത്തി. മിറാന്&#x200d;ഡ അക്രോബാറ്റിക് സ്‌കില്ലിലൂടെ അടിച്ചൊഴിവാക്കിയ ഫ്രീകിക്കിലും ഗോള്&#x200d;കീപ്പര്&#x200d; വീണുകിടക്കെ മിത്രോവിച്ച് തൊടുത്ത ഹെഡ്ഡറിലും ഗോള്&#x200d;വീഴാതെ ബ്രസീല്&#x200d; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രമാണ്. എന്നാല്&#x200d;, കളിയുടെ ഗതിക്കു വിപരീതമായി ഗോള്&#x200d;നേടാന്&#x200d; ബ്രസീലിനായതോടെ സെര്&#x200d;ബിയയുടെ കഥ കഴിഞ്ഞു. നെയ്മര്&#x200d; തൊടുത്ത ഫ്രീകിക്ക് വലയിലേക്ക് ഹെഡ്ഡ് ചെയ്യാന്&#x200d; പാകത്തില്&#x200d; സെര്&#x200d;ബിയന്&#x200d; ബോക്സില്&#x200d; സ്പേസ് ഉണ്ടാക്കിയ മിറാന്&#x200d;ഡക്കു കൂടി ആ ഗോളില്&#x200d; പങ്കുണ്ട്. താന്&#x200d; നിലത്തുവീഴുന്നതിനൊപ്പം എതിര്&#x200d;താരത്തെ കൂടി മിറാന്&#x200d;ഡ വീഴ്ത്തി. അതേസമയം, നിയര്&#x200d; പോസ്റ്റില്&#x200d; സില്&#x200d;വക്ക് ചാടാനും ഹെഡ്ഡര്&#x200d; തൊടുക്കാനുമുള്ള അവസരം നല്&#x200d;കിയ ഡിഫന്&#x200d;സും ഇതില്&#x200d; പ്രതിയാണ്. നിലത്തുവീണയാള്&#x200d; പോരാതെ മൂന്നുപേരാണ് ഈസമയത്ത് ആ പ്രദേശത്തുണ്ടായിരുന്നത്. എന്നിട്ടും സില്&#x200d;വക്ക് യാതൊരു വെല്ലുവിളിയും നേരിടേണ്ടി വന്നില്ല.</p>
<p>കുഷ്യന്&#x200d; കിട്ടിയതോടെ കളിയെ കൊന്നുകളയുക എന്നതായിരുന്നു ബ്രസീല്&#x200d; തന്ത്രം. എതിരാളിക്ക് പന്തു നല്&#x200d;കാതെ വണ്&#x200d;ടച്ചുമായി അവര്&#x200d; മൈതാനം ചുറ്റിയപ്പോള്&#x200d; കളി വിരസമായി. ആ വിരസത ടിറ്റെയുടെ കണക്കുപുസ്തകത്തില്&#x200d; ഉള്ളതു തന്നെയായിരുന്നു. പന്തു കിട്ടാതെ എന്തു ഫുട്ബോള്&#x200d; കളിക്കാന്&#x200d;; സെര്&#x200d;ബിയക്കാര്&#x200d; മാനസികമായും ശാരീരികയമായും തളര്&#x200d;ന്നുകഴിഞ്ഞിരുന്നു. ഇടക്കിടെ ലോങ് ബോളുകളുമായി മഞ്ഞപ്പട ആക്രമണം നടത്തുക കൂടി ചെയ്തതോടെ ജയിക്കാനുള്ള ഇനി ഗോള്&#x200d;വഴങ്ങാതിരിക്കുക എന്ന ഗതികേടിലേക്ക് സെര്&#x200d;ബിയ സ്വയം പരുവപ്പെട്ടു. അവസാന ഘട്ടങ്ങളില്&#x200d; ഗോളടിക്കാന്&#x200d; വേണ്ടി നെയ്മര്&#x200d; അനാവശ്യമായ ഡ്രിബ്ലിങുകള്&#x200d;ക്ക് മുതിര്&#x200d;ന്നില്ലായിരുന്നെങ്കില്&#x200d; വിജയമാര്&#x200d;ജിന്&#x200d; ഉയര്&#x200d;ന്നേനെ.</p>
<p>ടിറ്റെയുടെ ആക്രമാത്മക തന്ത്രങ്ങളുടെ വിജയമാണ് ബ്രസീലിന്റേത്. കളിക്കാരുടെ ശൈലിക്കും സ്‌കില്&#x200d;സിനും അനുസൃതമായിക്കൂടിയാണ് ടിറ്റെ തന്ത്രങ്ങള്&#x200d; ഒരുക്കുന്നത്. ആവശ്യസമയത്ത് കളിയുടെ വേഗം കൂട്ടാനും കുറക്കാനും പൊസിഷനുകള്&#x200d; മാറി എതിരാളികളെ സമ്മര്&#x200d;ദത്തിലാക്കാനും ഇതുകൊണ്ട് കഴിയുന്നു. ഒരേരീതിയില്&#x200d; തൊണ്ണൂറു മിനുട്ടും കളിച്ച ജര്&#x200d;മനി തോറ്റിടത്താണ് ആക്രമണത്തില്&#x200d; വൈവിധ്യം പുലര്&#x200d;ത്തുന്ന ബ്രസീല്&#x200d; വ്യത്യാസമുണ്ടാക്കുന്നത് എന്നകാര്യം ശ്രദ്ധിക്കുക. അതേസമയം, ടിറ്റെയുടെ ഭാഗ്യം എല്ലാ പൊസിഷനുകളിലേക്കും ചേരുന്ന ലോകോത്തര കളിക്കാര്&#x200d; ലഭ്യമാണെന്നതാണ്; മാഴ്സലോ കയറിയ ശേഷം അവിടെ വന്ന ഫിലിപ് ലൂയിസ് കളിച്ചതും നെയ്മറുമായും കുട്ടിന്യോയുമായും അയാള്&#x200d; ലിങ്ക് ചെയ്തതും ഓര്&#x200d;ക്കുക. അര്&#x200d;ജന്റീനയുടെ പ്രതിസസന്ധി, അവര്&#x200d;ക്ക് ഉള്ള കളിക്കാരെ വെച്ച് പൊസിഷനുകള്&#x200d; നിറക്കേണ്ടി വരുന്നു എന്നതാണ്.</p>
<p>രണ്ടുകാര്യങ്ങള്&#x200d; കൂടി പറയട്ടെ; ഒന്ന് &#8211; ഇന്നലത്തെ മത്സരത്തില്&#x200d; സെര്&#x200d;ബിയക്ക് ജയം അനിവാര്യമായതു കൊണ്ടാണ് ബ്രസീലിന് തങ്ങളുടെ ശൈലി വിജയകരമായി പരീക്ഷിക്കാനുള്ള സ്പേസ് ലഭിച്ചത്. എതിരാളികള്&#x200d; അള്&#x200d;ട്രാ ഡിഫന്&#x200d;സീവ് ആയി കളിക്കുകയോ ഒരു ഗോള്&#x200d; നേരത്തെ വഴങ്ങുകയോ ചെയ്യുന്ന അവസരങ്ങളില്&#x200d; ബ്രസീല്&#x200d; എങ്ങനെയാവും കളിക്കുക എന്നറിയാന്&#x200d; കൗതുകമുണ്ട്. ഈ ലോകകപ്പില്&#x200d; തന്നെ അവസരമുണ്ടാകട്ടെ എന്നാശിക്കുന്നു.<br />
രണ്ട് &#8211; നെയ്മറിനെപ്പറ്റിയാണ്. ബ്രസീലിന്റെ ഈ ശൈലിയില്&#x200d; അയാള്&#x200d; ഒരു ബാധ്യതയാണ്. ടീമിന്റെ അതിവേഗ നീക്കങ്ങള്&#x200d; അയാളുടെ കാലുകളിലെത്തുമ്പോള്&#x200d; മന്ദഗതിയിലാകുന്നുണ്ട്. ഒരേ വേഗത്തില്&#x200d; ഓടിക്കയറിയ സഹതാരങ്ങളെ നിരാശരാക്കുന്ന രീതിയാണത്. അനുകൂല സാഹചര്യങ്ങളില്&#x200d; അതുകൊണ്ട് വലിയ കുഴപ്പമില്ലായിരിക്കാം. സ്‌കില്&#x200d;സും ഡ്രിബിള്&#x200d;സും അപ്രതീക്ഷിത പാസുകളുമൊക്കെയായി അയാള്&#x200d; എതിരാളികളെ വിഷമിപ്പിക്കുന്നുണ്ട് എന്നതും ശരിയാണ്. പക്ഷേ, ആ പൊസിഷനില്&#x200d; കുട്ടിന്യോയുമായി കുറച്ചുകൂടി വേഗതയില്&#x200d; ലിങ്ക് ചെയ്യുന്ന ഒരു യൂട്ടിലിറ്റി പ്ലേയര്&#x200d; ആയിരുന്നെങ്കില്&#x200d; എതിര്&#x200d;ഗോള്&#x200d;മുഖത്ത് ഭീഷണിയൊഴിഞ്ഞ നേരമുണ്ടാകില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brazil-vs-serbia-match-review-by-mohammed-shafi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉറുഗ്വേയുടേത് ഉരുക്കുകോട്ടയാണ്; അതാര്&#x200d;ക്ക് ഭേദിക്കാന്&#x200d; കഴിയും?</title>
		<link>https://www.chandrikadaily.com/ururus.html</link>
					<comments>https://www.chandrikadaily.com/ururus.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 25 Jun 2018 18:33:32 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Match review]]></category>
		<category><![CDATA[Muhammed Shafi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91660</guid>

					<description><![CDATA[ഉറുഗ്വേ 3 റഷ്യ 0 &#160; കന്നിനെ കയം കാണിക്കരുതെന്നാണ് ചൊല്ല്. ഫുട്‌ബോളില്&#x200d; അത് ഡയറക്ട് ഫ്രീകിക്ക് എടുക്കാന്&#x200d; നില്&#x200d;ക്കുന്ന കളിക്കാരന് ഗോള്&#x200d;പോസ്റ്റ് കാണിക്കരുത് എന്നു മാറ്റിപ്പറയാം. ഫ്രീകിക്ക് നേരിടാനുള്ള സന്നാഹമൊരുക്കുമ്പോള്&#x200d; ഗോള്&#x200d;കീപ്പര്&#x200d;മാര്&#x200d; അലറിവിളിക്കുന്നതും വിരലുകള്&#x200d; കൊണ്ട് എണ്ണം നല്&#x200d;കി കളിക്കാരെ സജ്ജീകരിക്കുന്നതും ശ്രദ്ധിച്ചിട്ടില്ലേ? കിക്കെടുക്കുന്ന കളിക്കാരന് പോസ്റ്റിലെ ഏറ്റവും എളുപ്പമുള്ള ഭാഗം ലക്ഷ്യംവെക്കാനുള്ള വഴി അടക്കുകയാനാണവര്&#x200d; ചെയ്യുന്നത്. ഇന്ന് പത്താം മിനുട്ടില്&#x200d; പെനാല്&#x200d;ട്ടി ബോക്‌സിനു പുറത്തുള്ള അര്&#x200d;ധവൃത്തത്തില്&#x200d; വെച്ച് ലൂയിസ് സുവാരസ് ഫ്രീകിക്കെടുക്കാന്&#x200d; ഓടിവരുമ്പോള്&#x200d;, പന്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>ഉറുഗ്വേ 3 റഷ്യ 0</p>
<p>&nbsp;</p>
<p>കന്നിനെ കയം കാണിക്കരുതെന്നാണ് ചൊല്ല്. ഫുട്‌ബോളില്&#x200d; അത് ഡയറക്ട് ഫ്രീകിക്ക് എടുക്കാന്&#x200d; നില്&#x200d;ക്കുന്ന കളിക്കാരന് ഗോള്&#x200d;പോസ്റ്റ് കാണിക്കരുത് എന്നു മാറ്റിപ്പറയാം. ഫ്രീകിക്ക് നേരിടാനുള്ള സന്നാഹമൊരുക്കുമ്പോള്&#x200d; ഗോള്&#x200d;കീപ്പര്&#x200d;മാര്&#x200d; അലറിവിളിക്കുന്നതും വിരലുകള്&#x200d; കൊണ്ട് എണ്ണം നല്&#x200d;കി കളിക്കാരെ സജ്ജീകരിക്കുന്നതും ശ്രദ്ധിച്ചിട്ടില്ലേ? കിക്കെടുക്കുന്ന കളിക്കാരന് പോസ്റ്റിലെ ഏറ്റവും എളുപ്പമുള്ള ഭാഗം ലക്ഷ്യംവെക്കാനുള്ള വഴി അടക്കുകയാനാണവര്&#x200d; ചെയ്യുന്നത്. ഇന്ന് പത്താം മിനുട്ടില്&#x200d; പെനാല്&#x200d;ട്ടി ബോക്‌സിനു പുറത്തുള്ള അര്&#x200d;ധവൃത്തത്തില്&#x200d; വെച്ച് ലൂയിസ് സുവാരസ് ഫ്രീകിക്കെടുക്കാന്&#x200d; ഓടിവരുമ്പോള്&#x200d;, പന്ത് പോകാനുള്ള വഴിയില്&#x200d; നിന്നും ഉറുഗ്വേ കളിക്കാരനെ ഒരു റഷ്യന്&#x200d; കളിക്കാരന്&#x200d; തള്ളിനീക്കുന്നതു കണ്ടു. പന്തില്&#x200d; സ്പര്&#x200d;ശിക്കുന്നതിന്റെ തൊട്ടുമുന്നത്തെ നിമിഷം സുവാരസും വലയ്ക്കു മുന്നില്&#x200d; ജാഗരൂകനായി നില്&#x200d;ക്കുന്ന റഷ്യന്&#x200d; കീപ്പര്&#x200d; അകിന്&#x200d;ഫീവും മുഖാമുഖം വന്നു. പെനാല്&#x200d;ട്ടി കിക്കെടുക്കുന്ന ലാഘവത്തില്&#x200d; പന്തിന് ഉയരംനല്&#x200d;കാതെ ക്ഷണവേഗത്തില്&#x200d; സുവാരസ് ലക്ഷ്യം കാണുകയും, റഷ്യന്&#x200d; കളിക്കാരന്&#x200d; തുറന്നിട്ട ആ ഇടനാഴി തങ്ങളുടെ ചരിത്ര വിജയത്തിന്റേതാക്കി മാറ്റുകയും ചെയ്തു. ഡിഫന്&#x200d;സ് സജ്ജീകരിച്ച അകിന്&#x200d;ഫീവ് ആണ് ഈ സംഭവത്തില്&#x200d; പ്രതിയെന്ന് ഞാന്&#x200d; പറയും. അടിച്ചുകയറ്റാന്&#x200d; നോക്കുന്നതിനു പകരം സുവാരസ് പ്ലേസിങ് പരീക്ഷിക്കുമെന്ന് അയാള്&#x200d; മുന്&#x200d;കൂട്ടിക്കണ്ടില്ല.</p>
<p>സൗദിയെയും ഈജിപ്തിനെയും തകര്&#x200d;ത്തു തരിപ്പണമാക്കി ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്&#x200d; നില്&#x200d;ക്കുകയായിരുന്ന റഷ്യ, രണ്ടു മത്സരങ്ങളില്&#x200d; സമഗ്രതയോടെയും ആധിപത്യത്തോടെയും വിജയിച്ച ഉറുഗ്വേയെ എങ്ങനെ നേരിടുമെന്നത് സൂപ്പര്&#x200d; മത്സരങ്ങളെന്ന പോലെ എന്റെ വലിയ ആകാംക്ഷയായിരുന്നു. രണ്ട് കളിയില്&#x200d; എട്ടുഗോളടിച്ച റഷ്യ പൊടുന്നനെ പലരുടെയും ഫേവറിറ്റ് ടീമായി മാറിയിരുന്നെങ്കിലും ഉറുഗ്വേക്കെതിരായ മത്സരം കഴിയുന്നതുവരെ അവരുടെ കരുത്തിനെ വിശ്വസിക്കാന്&#x200d; കഴിയില്ലെന്ന് മനസ്സ് പറഞ്ഞിരുന്നു. കൃത്യമായ ആസൂത്രണത്തോടെ, അതിന് അനുയോജ്യമായ കളിക്കാരോടെ വന്ന ഉറുഗ്വേ ഇന്ന് റഷ്യന്&#x200d; ഫുട്‌ബോളിന്റെ പോരായ്മകള്&#x200d; എന്തൊക്കെയെന്ന് ശരിക്കും വെളിവാക്കിയ മത്സരമായിരുന്നു ഇത്. ശക്തികൊണ്ട് കളിക്കുന്ന ടീമുകളെ തന്ത്രം കൊണ്ടു കളിക്കുന്ന ടീമുകള്&#x200d; എങ്ങനെ തോല്&#x200d;പ്പിക്കുമെന്നതിന് ഇത് ഉദാഹരണവുമായി.</p>
<p>ഓസ്‌കര്&#x200d; തബരസിന് വയസ്സ് എഴുപത്തി ഒന്നായി. ഗില്ലന്&#x200d; മാര്&#x200d; സിന്&#x200d;ഡ്രോം എന്ന പേശീരോഗത്താല്&#x200d; വിഷമിക്കുന്ന അദ്ദേഹം വാക്കിങ് സ്റ്റിക്കിലൂന്നിയാണ് പരിശീലന സെഷനുകളിലും മത്സരങ്ങളിലും പ്രത്യക്ഷപ്പെടാറുള്ളത്. സ്വന്തം നിലയ്ക്ക് എണീച്ചുനില്&#x200d;ക്കാന്&#x200d; പോലും കഴിയാത്ത ഈ വയസ്സനെ ഉറുഗ്വേ എന്തുകൊണ്ടാണ് പരിശീലകസ്ഥാനത്തു നിന്ന് മാറ്റാത്തത് എന്നു സംശയമുള്ളവര്&#x200d;ക്ക് ഈ വര്&#x200d;ഷത്തെ ഉറുഗ്വേയുടെ മൂന്ന് ലോകകപ്പ് മത്സരങ്ങളില്&#x200d; നിന്ന് ഉത്തരം ലഭിക്കും. ചരിത്രത്തിലാദ്യമായാണ് അവര്&#x200d; പ്രാഥമിക റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിക്കുന്നത്. ഹോസെ പെക്കര്&#x200d;മാനെപ്പോലെ സൗന്ദര്യോപാസകനായ ശൈലീകാരനല്ല അദ്ദേഹം. അതേസമയം, അടിതിരിച്ചടി ലൈനിലുള്ള പ്രായോഗികവാദിയുമല്ല. തന്റെ കൈവശമുള്ള വിഭവങ്ങള്&#x200d; എങ്ങനെ ഉപയോഗിക്കണമെന്നറിയുന്ന, ഏറ്റവും ചെറിയ മാര്&#x200d;ജിനില്&#x200d; ജയിക്കുന്ന മത്സരങ്ങളില്&#x200d; പോലും എങ്ങനെ ആധിപത്യത്തോടെ കളിക്കാന്&#x200d; കഴിയുമെന്ന് കളിക്കാരെ പഠിപ്പിക്കുന്ന അധ്യാപകനാണദ്ദേഹം. കോച്ചിങിലേക്ക് തിരിയുന്നതിനു മുമ്പ് തബരസ് ഒരു സ്‌കൂള്&#x200d; മാഷായിരുന്നു എന്നത് തികച്ചും യാദൃശ്ചികമാണോ?</p>
<p>സൗദിയെയും ഈജിപ്തിനെയും നേരിട്ട 442 ശൈലിയില്&#x200d; ചെറിയ മാറ്റംവരുത്തി 4312 എന്ന ഫോര്&#x200d;മേഷനിലാണ് അദ്ദേഹമിന്ന് ടീമിനെ ഒരുക്കിയത്. ബെന്റങ്കൂര്&#x200d; എന്ന 21കാരന് സുവാരസിനെയും കവാനിയെയും സഹായിക്കുക എന്ന പ്രത്യേക ചുമതല നല്&#x200d;കിയപ്പോള്&#x200d; തന്നെ പവര്&#x200d; ഫുട്‌ബോള്&#x200d; കളിക്കുന്ന റഷ്യയെ രണ്ടുനിലയില്&#x200d; പ്രതിരോധത്തിലാക്കാന്&#x200d; തബരസിനായി. ഒന്ന് ആക്രമണത്തിന് മൂര്&#x200d;ച്ച കൂടി. രണ്ട് പ്രതിരോധത്തിനും ആക്രമണത്തിനുമിടയില്&#x200d; മൂന്നംഗങ്ങളെ നിര്&#x200d;ത്താനും അതുവഴി മധ്യനിര ഭദ്രമാക്കാനും കഴിഞ്ഞു. സുവാസിന്റെ ഫ്രീകിക്ക് ഗോളിന് വഴിയൊരുക്കിയത് ബെന്റങ്കൂര്&#x200d; ആയിരുന്നു എന്നതോര്&#x200d;ക്കുക. ഡീപ്പ് റോളില്&#x200d; കളിച്ച ലൂകാസ് ടെരിയ ഈ ടൂര്&#x200d;ണമെന്റില്&#x200d; ആദ്യമായാണ് സ്റ്റാര്&#x200d;ട്ടിങ് ഇലവനില്&#x200d; വരുന്നത്. സൗദിക്കെതിരെ അയാള്&#x200d; ഇറങ്ങിയത് രണ്ടാം പകുതിയിലാണ്. ഒരു ഗോള്&#x200d; ലീഡ് സംരക്ഷിച്ചു കളിക്കാന്&#x200d; ഉറുഗ്വേ തീരുമാനിച്ച സന്ദര്&#x200d;ഭത്തില്&#x200d;.</p>
<p>കളിയുടെ എല്ലാ മേഖലയിലും ഉറുഗ്വേക്കാര്&#x200d; റഷ്യയെ പിന്നിലാക്കി. പ്രത്യേകിച്ചും മധ്യനിരയിലെ ആധിപത്യത്തില്&#x200d;. പത്താം മിനുട്ടില്&#x200d; തന്നെ ലീഡ് ലഭിച്ചതിനാല്&#x200d; കളിക്കാര്&#x200d;ക്ക് അനാവശ്യമായി ആക്രമണത്വര കാണിക്കേണ്ടി വരികയോ പൊസിഷനില്&#x200d; വിട്ടുവീഴ്ചയോ ചെയ്യേണ്ടി വന്നില്ല. ഉയരക്കാരനായ സ്യൂബയെ ഡീഗോ ഗോഡിന്&#x200d; തന്റെ കീശയിലാക്കിയതോടെ റഷ്യ കുഴഞ്ഞു. രണ്ടാം ഗോള്&#x200d; വഴങ്ങുകയും 36ാം മിനുട്ടില്&#x200d; മണ്ടത്തരം കാണിച്ച് സ്‌മോള്&#x200d;നിക്കോവ് പുറത്താവുകയും ചെയ്തതോടെ കളി അവസാനിച്ചു കഴിഞ്ഞിരുന്നു.</p>
<p>എഡിന്&#x200d;സന്&#x200d; കവാനിക്ക് അയാള്&#x200d; അതീവമായി ആഗ്രഹിച്ച ഗോള്&#x200d; നേടാന്&#x200d; കഴിഞ്ഞു എന്നതും ഡീഗോ ഗോഡിന്&#x200d; പ്രതിരോധത്തിലും സെറ്റ്പീസുകളിലും തന്റെ പരിചയസമ്പത്ത് പൂര്&#x200d;ണമായി ഉപയോഗപ്പെടുത്തുന്നു എന്നതും ഉറുഗ്വേക്ക് അടുത്ത റൗണ്ടില്&#x200d; നല്&#x200d;കുന്ന സഹായം ചെറുതായിരിക്കില്ല. ഗോള്&#x200d; നേടാന്&#x200d; കഴിഞ്ഞാല്&#x200d; മത്സരത്തെ കില്&#x200d; ചെയ്യാന്&#x200d; പ്രത്യേകിച്ചൊരു വൈദഗ്ധ്യമുണ്ട് അവര്&#x200d;ക്ക്. ഗ്രൂപ്പ് ബിയില്&#x200d; രണ്ടാം സ്ഥാനക്കാരാകുന്നത് പോര്&#x200d;ച്ചുഗലോ സ്‌പെയിനോ അതോ ഇറാനോ ആകട്ടെ, അവര്&#x200d; ഉറുഗ്വേയുടെ ഈ സംഘത്തെ മറികടന്ന് ക്വാര്&#x200d;ട്ടറിലെത്താന്&#x200d; നന്നായി വിയര്&#x200d;ക്കേണ്ടി വരും.</p>
<p>പിന്&#x200d;കുറി: സൗദി ഈജിപ്ത് മത്സരം അവസാന മിനുട്ടുകളിലൊഴികെ ലൈവ് ആയി കാണാന്&#x200d; കഴിഞ്ഞില്ല. സലാഹിന്റെ ഗോള്&#x200d; ഹൈലൈറ്റ് കണ്ടു.സ്വന്തം ഹാഫില്&#x200d; നിന്നു വന്ന പന്തിനായി സലാഹ് നടത്തിയ ഓട്ടവും പന്ത് വലയിലാക്കിയ രീതിയിലും ശ്രദ്ധിച്ചോ? അതാണയാളെ ലോകോത്തര കളിക്കാരനാക്കുന്നത്. സൗദിയുടെ രണ്ടാം ഗോള്&#x200d; അവര്&#x200d; കല്&#x200d;ക്കുന്ന മനോഹരമായ വണ്&#x200d;ടച്ച് ഫുട്‌ബോളിന് ലഭിച്ച പ്രതിഫലമായിരുന്നു. വന്&#x200d;കിടക്കാരുടെ പവര്&#x200d;പാക്ക്ഡ് ഫുട്‌ബോളില്&#x200d; അത് വിലപ്പോയെന്നു വരില്ല. പക്ഷേ, ഏഷ്യയിലും തുല്യശക്തികളായ ടീമുകള്&#x200d;ക്കെതിരെയും അതിന് വലിയ സാധ്യതയുണ്ട്. പിച്ചി കൂടുതല്&#x200d; കാലം സൗദിയുടെ കോച്ചായി തുടരുകയാണെങ്കില്&#x200d; അവര്&#x200d; ഇനിയുമേറെ മെച്ചപ്പെടുകയും ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ururus.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തുല്യശക്തികള്&#x200d; തുല്യദുര്&#x200d;ബലര്&#x200d;</title>
		<link>https://www.chandrikadaily.com/japsen.html</link>
					<comments>https://www.chandrikadaily.com/japsen.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Jun 2018 18:37:39 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Match review]]></category>
		<category><![CDATA[Muhammed Shafi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91515</guid>

					<description><![CDATA[സെനഗല്&#x200d; 2 ജപ്പാന്&#x200d; 2 &#160; തുല്യശക്തികള്&#x200d; തമ്മിലുള്ള ഫുട്‌ബോള്&#x200d; മത്സരം കാണുന്നത് അതും നമുക്ക് പ്രത്യേകിച്ച് ഒരു ടീമിനോടും വിരോധമില്ലെങ്കില്&#x200d; ആശ്വാസകരവും ആസ്വാദ്യവുമായ അവസ്ഥയാണ്. കൊളംബിയയെ അട്ടിമറിച്ച് ജപ്പാനും പോളണ്ടിനെ കുത്തിമലര്&#x200d;ത്തി സെനഗലും ഗ്രൂപ്പ് എച്ചില്&#x200d; മൂന്ന് പോയിന്റ് സമ്പാദിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് ആര് ജയിച്ചാലും തോറ്റാലും ഇനി ഒന്നും ആയില്ലെങ്കില്&#x200d; പോലും കളികാണുന്ന നമുക്കൊരു നഷ്ടവുമില്ലാത്ത മത്സരം. 2002 ലോകകപ്പില്&#x200d; അര്&#x200d;ജന്റീനയെയും ഫ്രാന്&#x200d;സിനെയും പറ്റി എന്&#x200d;.എസ് മാധവന്&#x200d; എഴുതിയതു പോലെ ഹൃദയം സെനഗലിനും തലച്ചോര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>സെനഗല്&#x200d; 2 ജപ്പാന്&#x200d; 2</p>
<p>&nbsp;</p>
<p>തുല്യശക്തികള്&#x200d; തമ്മിലുള്ള ഫുട്‌ബോള്&#x200d; മത്സരം കാണുന്നത് അതും നമുക്ക് പ്രത്യേകിച്ച് ഒരു ടീമിനോടും വിരോധമില്ലെങ്കില്&#x200d; ആശ്വാസകരവും ആസ്വാദ്യവുമായ അവസ്ഥയാണ്. കൊളംബിയയെ അട്ടിമറിച്ച് ജപ്പാനും പോളണ്ടിനെ കുത്തിമലര്&#x200d;ത്തി സെനഗലും ഗ്രൂപ്പ് എച്ചില്&#x200d; മൂന്ന് പോയിന്റ് സമ്പാദിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് ആര് ജയിച്ചാലും തോറ്റാലും ഇനി ഒന്നും ആയില്ലെങ്കില്&#x200d; പോലും കളികാണുന്ന നമുക്കൊരു നഷ്ടവുമില്ലാത്ത മത്സരം. 2002 ലോകകപ്പില്&#x200d; അര്&#x200d;ജന്റീനയെയും ഫ്രാന്&#x200d;സിനെയും പറ്റി എന്&#x200d;.എസ് മാധവന്&#x200d; എഴുതിയതു പോലെ ഹൃദയം സെനഗലിനും തലച്ചോര്&#x200d; ജപ്പാനും കൊടുത്ത് ഞാന്&#x200d; കളികാണാന്&#x200d; തുടങ്ങി. തുല്യശക്തി മാത്രമല്ല ഇരുകൂട്ടര്&#x200d;ക്കും തുല്യദൗര്&#x200d;ബല്യം കൂടിയാണെന്ന് മനസ്സിലായി; രണ്ടുതവണ മുന്നിലെത്തിയിട്ടും സെനഗലിന് അത് സംരക്ഷിക്കാന്&#x200d; കഴിയാതിരുന്നതും ജപ്പാന് പൊരുതിക്കയറാന്&#x200d; കഴിഞ്ഞതും ഈ ശക്തിദൗര്&#x200d;ബല്യങ്ങള്&#x200d; കൊണ്ടുതന്നെ.</p>
<p>വന്&#x200d;കിട ടീമുകളുടേത് പോലെ സങ്കീര്&#x200d;ണവും വിദഗ്ധവുമായ ഗെയിംപ്ലാനുകളായിരുന്നില്ല ഇരുടീമുകളുടേതും. പരസ്പരമുള്ള പ്ലസ്‌മൈനസ്സുകള്&#x200d; ഏറെക്കുറെ അറിയാവുന്നതിനാല്&#x200d; ആക്രമിക്കുക, പ്രതിരോധിക്കുക എന്ന നയം തങ്ങളുടെ കൈവശമുള്ള വിഭവങ്ങളുപയോഗിച്ച് എങ്ങനെ നടപ്പാക്കാമെന്നതിനാണ് കോച്ചുമാര്&#x200d; ഊന്നല്&#x200d; നല്&#x200d;കിയത്. അതുകൊണ്ടുതന്നെ ഇരുബോക്‌സുകളിലും ഉദ്വേഗജനകമായ നിമിഷങ്ങളും പിഴവുകളും ഭാഗ്യനിര്&#x200d;ഭാഗ്യങ്ങളമെല്ലാം മാറിമാറി വന്നു.</p>
<p>പ്രതിരോധത്തിലെ ദൗര്&#x200d;ബല്യം ജപ്പാന്&#x200d; ആക്രമണത്തിലൂടെ പരിഹരിക്കാന്&#x200d; ശ്രമിക്കുമെന്ന ധാരണയില്&#x200d; നാല് ഡിഫന്റര്&#x200d;മാര്&#x200d;ക്കു പുറമെ വിത്ത്ഡ്രവിങ് റോളില്&#x200d; ഒരാളെ കൂടി നിര്&#x200d;ത്തിയാണ് സെനഗല്&#x200d; കോച്ച് സിസ്സെ ടീമിനെ ഇറക്കിയത്. ഒറ്റക്ക് ആക്രമിക്കുന്ന കൂറ്റന്&#x200d; മനുഷ്യനായ നിയാങിനു പിന്നില്&#x200d; നാല് മിഡ്ഫീല്&#x200d;ഡര്&#x200d;മാര്&#x200d;. ജപ്പാന്&#x200d; ബോക്‌സിലേക്ക് പന്തെത്തിക്കുകയായിരുന്നു എല്ലാവരുടെയും ദൗത്യം. ജപ്പാന്&#x200d; കോച്ച് നിഷിനോ ആകട്ടെ, കൊളംബിയക്കെതിരെ വിജയകരമായി പരീക്ഷിച്ച 4231 നെ അവലംബിച്ചു. ഡീപ് റോളിലുള്ള ഹസിബിയും ഷിബസാക്കിയും ഡിഫന്&#x200d;സിലെ പോരായ്മ പരിഹരിക്കാന്&#x200d; വേണ്ടിക്കൂടി നിയുക്തരായിരുന്നു.</p>
<p>ഉയരക്കാരും കരുത്തരുമായ ആഫ്രിക്കക്കാര്&#x200d; ഉയര്&#x200d;ത്തിയ വെല്ലുവിളിയെ സ്റ്റാമിന കൊണ്ടും വേഗത കൊണ്ടും നേരിടുന്ന ജപ്പാനികള്&#x200d;, തങ്ങള്&#x200d; ഒരുതരത്തിലും പോരാത്തവരല്ല എന്ന തീരുമാനത്തിലാണ് കളിച്ചത്. മധ്യവരക്കു ചുറ്റും സമയംകളയുന്നതിനു പകരം ഹൈബോളുകളും ലോങ്‌ബോളുകളുമായി എതിര്&#x200d;ബോക്‌സിലേക്ക് ഇരച്ചുകയറുക എന്നതായിരുന്നു അവരുടെ തന്ത്രം. അതിലവര്&#x200d; ഏറെക്കുറെ വിജയിക്കുകയും ചെയ്തു. 11ാം മിനുട്ടില്&#x200d; ആദ്യഗോള്&#x200d; വന്നത് പക്ഷേ, ഭയപ്പെട്ടിരുന്നതു പോലെ തന്നെ ജപ്പാന്റെ പ്രതിരോധപ്പിഴവില്&#x200d; നിന്നാണ്. വലതുവശത്ത് ഓവര്&#x200d;ലാപ്പ് ചെയ്തുകയറിയ സെനഗല്&#x200d; വിങ്ബാക്ക് മൂസാ വാഗെ ജപ്പാന്&#x200d; ബോക്‌സിലേക്ക് ക്രോസ് നല്&#x200d;കുമ്പോള്&#x200d; അതിലൊരു ഗോള്&#x200d;സൂചന ഉണ്ടായിരുന്നില്ല. പക്ഷേ, പിന്നിലേക്കിറങ്ങി പന്ത് ഹെഡ്ഡ് ചെയ്‌തൊഴിവാക്കാനുള്ള ഹരാഗുച്ചിയുടെ ശ്രമം ദയനീയമായി പരാജയപ്പെടുകയും ബോക്‌സില്&#x200d; തന്നെ സെനഗല്&#x200d; താരത്തിന്റെ കാലില്&#x200d;ചെന്നുവീഴുകയും ചെയ്തു. മൂന്ന് പ്രതിരോധക്കാര്&#x200d; മുന്നില്&#x200d; നില്&#x200d;ക്കെയാണ് അയാള്&#x200d; ഭാഗ്യം പരീക്ഷിച്ചത്. ഗോള്&#x200d;കീപ്പര്&#x200d;ക്ക് അത് കുത്തിയൊഴിവാക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പക്ഷേ, സദിയോ മാനെ എന്ന അപകടകാരി മാര്&#x200d;ക്ക് ചെയ്യപ്പെടാതെ കൃത്യസ്ഥലത്തുണ്ടായിരുന്നു. ഗോള്&#x200d; വീഴുമ്പോള്&#x200d; ബോക്‌സിലെ ജാപ്പനീസ് സെനഗലീസ് അനുപാതം 8:4 ആയിരുന്നു എന്നോര്&#x200d;ക്കണം.</p>
<p>തുടക്കത്തിലേ വീണ ഗോളില്&#x200d; നിന്ന് കരകയറാന്&#x200d; ജപ്പാന്&#x200d; നടത്തിയ പോരാട്ടത്തെ സമ്മതിക്കണം. മത്സരത്തെ ഒറ്റഗോളില്&#x200d; കൊന്നുകളയുന്നതിനെപ്പറ്റി ആലോചിക്കാന്&#x200d; പോലും അവര്&#x200d; സെനഗലിനെ അനുവദിച്ചില്ല. സ്വന്തം ഹാഫില്&#x200d; നിന്ന് റൈറ്റ് വിങ്ബാക്ക് ആയ സകായ് ഉയര്&#x200d;ത്തിവിട്ട പന്ത് ബോക്‌സില്&#x200d; താഴെയിറക്കുന്നത് ലെഫ്റ്റ് വിങ്ബാക്ക് നഗട്ടോമോ ആണ്. അയാളുടെ സെക്കന്റ് ടച്ച് പൂര്&#x200d;ണമായില്ലെങ്കിലും തകാഷി ഇന്&#x200d;യിക്കുള്ള മികച്ചൊരു പാസായി അത് പരിണമിച്ചു. ഇടതുവിങില്&#x200d; സജീവമായി കളിച്ച് എതിര്&#x200d;പ്രതിരോധത്തിന് തലവേദനയുണ്ടാക്കിയ ഇന്&#x200d;യിയുടെ ഫിനിഷിങ് ഒന്നാന്തരമായിരുന്നു. രണ്ട് പ്രതിരോധക്കാര്&#x200d;ക്കിടയിലൂടെ അയാള്&#x200d; ഫാര്&#x200d;പോസ്റ്റിലേക്ക് വളച്ചിറക്കിയ പന്ത് അവസാന നിമിഷമേ ഗോളിക്ക് കാണാനായുള്ളൂ. അയാള്&#x200d; ഡൈവ് ചെയ്തപ്പോഴേക്ക് പന്ത് വലകുലുക്കി.</p>
<p>അവസരങ്ങള്&#x200d; സൃഷ്ടിക്കുന്നതിലും നഷ്ടപ്പെടുത്തുന്നതിലും ഇരുകൂട്ടരും മത്സരിച്ചു. ഒന്ന് കാല്&#x200d;വെച്ചു കൊടുക്കുകയോ അല്&#x200d;പം സാവകാശം പുലര്&#x200d;ത്തുകയോ ചെയ്തിരുന്നെങ്കില്&#x200d; ഗോളടിക്കാന്&#x200d; കഴിയുമായിരുന്ന അവസരങ്ങള്&#x200d; രണ്ട് ടീമും തുലച്ചു. സ്‌െ്രെടക്കര്&#x200d; ഒസാക്കോ ഗോളി മാത്രം മുന്നില്&#x200d; നില്&#x200d;ക്കെ താഴ്ന്നുവന്ന ക്രോസില്&#x200d; കാല്&#x200d;വെക്കാന്&#x200d; വൈകിയതും ഇന്&#x200d;യിയുടെ ഷോട്ട ക്രോസ്ബാറില്&#x200d; തട്ടിമടങ്ങിയതും ജപ്പാന്റെ വലിയ ദൗര്&#x200d;ഭാഗ്യങ്ങളായി. ക്ലോസ്‌റേഞ്ചില്&#x200d; നിന്നുള്ള ചാന്&#x200d;സ് നിയാങും മിസ്സാക്കി.</p>
<p>ലോങ്‌ബോളുകളും വലതുവശത്തുകൂടിയുള്ള നീക്കങ്ങളുമായിരുന്നു സെനഗലിന്റെ ആക്രമണരീതി. വലതു മിഡ്ഫീല്&#x200d;ഡറായി നിയോഗിക്കപ്പെട്ട സദിയോ മാനെ പന്തെത്തുന്ന എല്ലായിടത്തുമുണ്ടായിരുന്നതിനാല്&#x200d; സെനഗലിന്റെ ആക്രമണങ്ങള്&#x200d;ക്ക്, അവ എണ്ണത്തില്&#x200d; കുറവായിരുന്നെങ്കിലും, കൂടുതല്&#x200d; മൂര്&#x200d;ച്ചയുണ്ടായിരുന്നു. വലതുവിങില്&#x200d; കുതിച്ചോടുന്ന ഇസ്മായില സാറും സ്‌െ്രെടക്കര്&#x200d; നിയാങുമായിരുന്നു സ്ഥിരം ഭീഷണി.</p>
<p>പക്ഷേ, അവരുടെ രണ്ടാം ഗോള്&#x200d; വന്നത് സാനെയുടെ തട്ടകമായ ഇടതുവശത്തു നിന്നായിരുന്നു. അതാണെങ്കില്&#x200d; ഒരു ഒന്നൊന്നര ടീം ഗോളുമായിരുന്നു. മാനെ നല്&#x200d;കിയ പന്ത് സ്വീകരിച്ച യൂസുഫ് സബാലി പന്തുമായി ഒന്ന് തിരിഞ്ഞ് ഡിഫന്ററെ വെട്ടിയൊഴിയുന്നു. എന്നിട്ട് പന്ത് ഗോള്&#x200d;വരക്ക് കുറുകെ ഇന്നര്&#x200d; ബോക്‌സിലേക്ക് നല്&#x200d;കുന്നു. പന്ത് സ്വീകരിക്കാവുന്ന സ്ഥിതിയിലല്ലെങ്കിലും നിയാങ് പിന്&#x200d;കാല്&#x200d; കൊണ്ട് ഒന്നു ടച്ച് ചെയ്യുന്നു. 19കാരന്&#x200d; മൂസ വാഗ് ഓടിയെത്തി പന്ത് വലയിലേക്ക് അടിച്ചുകയറ്റുന്നു. ഒരു ഡിഫന്ററും സ്‌െ്രെടക്കറും രണ്ട് മിഡ്ഫീല്&#x200d;ഡര്&#x200d;മാരും പങ്കെടുത്ത ആ ആക്രമണം ചെറുക്കാന്&#x200d; ജപ്പാന്&#x200d; താരങ്ങള്&#x200d;ക്ക് കഴിഞ്ഞില്ല. ഹോള്&#x200d;ഡറായ ആല്&#x200d;ഫ്രഡ് എന്&#x200d;ഡിയായെ മാറ്റി ആക്രമണ സ്വഭാവമുള്ള ഷെയ്ഖ് കുയാത്തെയെ കളത്തിലിറക്കിയതു മുതല്&#x200d; സെനഗല്&#x200d; നേടുമെന്ന് തോന്നിച്ച ഗോളായിരുന്നു അത്.</p>
<p>എന്നിട്ടും സാമുറായ്കള്&#x200d; തോറ്റില്ല. ഷിന്&#x200d;ജി കാഗവക്ക് പകരം കെയ്‌സുക്കെ ഹോണ്ടയും ഹരാഗുച്ചിക്കു പകരം ഓകസാക്കിയും വന്നതോടെ അവര്&#x200d; സമനില ഗോളിനായി ആഞ്ഞുപൊരുതി. മൈതാനത്തിറങ്ങി ആറ് മിനുട്ടിനുള്ളില്&#x200d; ഹോണ്ട ലക്ഷ്യം കണ്ടു. ഡിഫന്&#x200d;സിലെ അലസതക്ക് സെനഗല്&#x200d; വന്&#x200d;വില നല്&#x200d;കേണ്ടി വന്ന നിമിഷം. ബോക്‌സിനു പുറത്തുനിന്ന് ഒസാകോ ചിപ്പ് ചെയ്ത് ഉയര്&#x200d;ത്തിവിട്ട പന്ത് മൂന്ന് സെനഗലുകാര്&#x200d;ക്കും കീപ്പര്&#x200d;ക്കും പിടികൊടുക്കാതെ വലതുവശത്തേക്ക് ഊരിയിറങ്ങുന്നു. പിന്നില്&#x200d; നിന്ന് ഓടിയെത്തിയ ഇന്&#x200d;വി ഡിഫന്റര്&#x200d;മാര്&#x200d; തീര്&#x200d;ത്ത ഇടനാഴിയിലൂടെയാണ് പന്ത് ഗോള്&#x200d;മുഖത്തേക്ക് പാസ് ചെയ്തത്. ഗോള്&#x200d;കീപ്പര്&#x200d; വീണുകിടക്കുകയായിരുന്നെങ്കിലും ക്ലിയര്&#x200d; ചെയ്യാനുള്ള അവസരം ഡിഫന്റര്&#x200d;മാര്&#x200d;ക്കുണ്ടായിരുന്നു. എന്നിട്ടും ഏറ്റവും അപകടകരമായ പൊസിഷനില്&#x200d; ഹോണ്ടക്ക് പന്തുകിട്ടി. അത് ഗോളാക്കാന്&#x200d; അയാള്&#x200d;ക്കൊരു പ്രയാസവുമുണ്ടായിരുന്നില്ല.</p>
<p>22 ആയിട്ടും ഇരുടീമുകളും സമനില കൊണ്ട് തൃപ്തിപ്പെടാന്&#x200d; തയ്യാറല്ലെന്നു പ്രഖ്യാപിച്ചാണ് പിന്നീടും കളിച്ചത്. അത കളിയെ അന്തിമ വിസില്&#x200d; വരെ ആവേശകരമാക്കി മാറ്റി. ഈ മത്സരത്തില്&#x200d; മൂന്നു പോയിന്റ് ലഭിച്ചാല്&#x200d; പ്രീക്വാര്&#x200d;ട്ടര്&#x200d; ബര്&#x200d;ത്ത് ഏറെക്കുറെ ഉറപ്പിക്കാം എന്നതായിരിക്കണം അവരെ അതിനു പ്രേരിപ്പിച്ച ഘടകം. പക്ഷേ, സ്‌കോര്&#x200d;ലൈന്&#x200d; കല്&#x200d;യോട് പൂര്&#x200d;ണ നീതി പുലര്&#x200d;ത്തുന്നതായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/japsen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലവെള്ളപ്പാച്ചിലിനെ മുറം കൊണ്ട് തടുക്കാനാവില്ല</title>
		<link>https://www.chandrikadaily.com/bracrc.html</link>
					<comments>https://www.chandrikadaily.com/bracrc.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 22 Jun 2018 15:14:15 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Match review]]></category>
		<category><![CDATA[Muhammed Shafi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91105</guid>

					<description><![CDATA[&#160; ബ്രസീല്&#x200d; 2 കോസ്റ്ററിക്ക 0 &#160; മുഹമ്മദ് ഷാഫി മാച്ച് റിവ്യൂ കോസ്റ്ററിക്കയുടെ പ്രതിലോമ ഫുട്‌ബോളിനെ പ്രതിഭ കൊണ്ടും അത്യധ്വാനം കൊണ്ടും മറികടന്ന് ബ്രസീല്&#x200d; നേടിയ വിജയത്തില്&#x200d; മൂന്ന് കാര്യങ്ങളുണ്ട്. ഒന്ന് ശക്തരായ എതിരാളികള്&#x200d;ക്കെതിരെ മത്സരിക്കുമ്പോള്&#x200d; സ്വന്തം ബോക്‌സില്&#x200d; മാത്രം കളിക്കാരെ വിന്യസിച്ച് ഒരു പോയിന്റെങ്കിലും നേടിയെടുക്കാമെന്ന കുതന്ത്രം പയറ്റുന്ന ടീമുകള്&#x200d; കളിയെ മാത്രമല്ല, സ്വന്തം സാധ്യതകളെ കൂടിയാണ് കൊല്ലുന്നത്. രണ്ട് നെയ്മര്&#x200d; നേടിയ രണ്ടാം ഗോള്&#x200d; ആയിരിക്കും മിക്കവാറും ഗ്രൂപ്പിലെ സമവാക്യങ്ങളില്&#x200d; നിര്&#x200d;ണായകമാവുകയും ബ്രസീലിന് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ബ്രസീല്&#x200d; 2 കോസ്റ്ററിക്ക 0</p>
<p>&nbsp;</p>
<p><strong>മുഹമ്മദ് ഷാഫി</strong><br />
മാച്ച് റിവ്യൂ</p>
<p>കോസ്റ്ററിക്കയുടെ പ്രതിലോമ ഫുട്‌ബോളിനെ പ്രതിഭ കൊണ്ടും അത്യധ്വാനം കൊണ്ടും മറികടന്ന് ബ്രസീല്&#x200d; നേടിയ വിജയത്തില്&#x200d; മൂന്ന് കാര്യങ്ങളുണ്ട്. ഒന്ന് ശക്തരായ എതിരാളികള്&#x200d;ക്കെതിരെ മത്സരിക്കുമ്പോള്&#x200d; സ്വന്തം ബോക്‌സില്&#x200d; മാത്രം കളിക്കാരെ വിന്യസിച്ച് ഒരു പോയിന്റെങ്കിലും നേടിയെടുക്കാമെന്ന കുതന്ത്രം പയറ്റുന്ന ടീമുകള്&#x200d; കളിയെ മാത്രമല്ല, സ്വന്തം സാധ്യതകളെ കൂടിയാണ് കൊല്ലുന്നത്. രണ്ട് നെയ്മര്&#x200d; നേടിയ രണ്ടാം ഗോള്&#x200d; ആയിരിക്കും മിക്കവാറും ഗ്രൂപ്പിലെ സമവാക്യങ്ങളില്&#x200d; നിര്&#x200d;ണായകമാവുകയും ബ്രസീലിന് തുണയാകുന്നതും. മൂന്ന് ഈ ലോകകപ്പില്&#x200d; ഇതുവരെ കണ്ടതില്&#x200d; വെച്ച് ഏറ്റവും പ്രഹരശേഷിയുള്ള സംഘം ബ്രസീലാണ്; പ്രായോഗികതയേക്കാള്&#x200d; ആക്രമണത്തിന് മുന്&#x200d;തൂക്കം നല്&#x200d;കുന്ന ടിറ്റേ ആ പ്രഹരശേഷിയുടെ വീര്യം കുറക്കുകയാണ്.</p>
<p>ഗ്രൂപ്പിലെ ഏറ്റവും ദുര്&#x200d;ബലരായ ടീമിനെതിരെ ഇറങ്ങുമ്പോള്&#x200d; ബ്രസീലിന് ഇന്ന് ജയത്തില്&#x200d; കുറഞ്ഞ ഒന്നും ആവശ്യമായിരുന്നില്ല. സ്വിറ്റ്‌സര്&#x200d;ലന്റിനെതിരെ അവലംബിച്ച 4-3-3 ശൈലി തന്നെ ടിറ്റേ തുടര്&#x200d;ന്നപ്പോള്&#x200d; റൈറ്റ് വിങ്ബാക്ക് പൊസിഷനില്&#x200d; ഡാനിലോക്ക് പകരം ഫാഗ്‌നര്&#x200d; വന്നു എന്നുമാത്രം. കുട്ടിന്യോ, നെയ്മര്&#x200d;, ജീസസ്, വില്ല്യന്&#x200d; എന്നിവരടങ്ങുന്ന നാലംഗ സംഘം ഗോള്&#x200d; ലക്ഷ്യമാക്കിയപ്പോള്&#x200d; കാസമിറോയ്ക്കും പൗളിഞ്ഞോയ്ക്കുമായിരുന്നു മധ്യനിരയുടെ ചുമതല. (ഫലത്തില്&#x200d; ഇത് 4-2-4 ആയി അനുഭവപ്പെട്ടു). കോസ്റ്ററിക്ക ആവട്ടെ, 3-4-2-1 ശൈലിയില്&#x200d; ഇറങ്ങിയപ്പോള്&#x200d;, കഴിഞ്ഞ മത്സരത്തിലേതു പോലെ അല്ല, എതിരാളികളെ ഗോളടിക്കാന്&#x200d; അനുവദിക്കാതിരിക്കുകയാവും ലക്ഷ്യമെന്ന് വ്യക്തമായിരുന്നു.</p>
<p>പതിഞ്ഞ താളത്തിലാണ് ഇരുകൂട്ടരും തുടങ്ങിയത്. മൈതാനമധ്യത്തില്&#x200d; തമ്പടിച്ച ബ്രസീല്&#x200d; എതിരാളികളുടെ ബലംപരീക്ഷിക്കുകയാണെന്ന് തോന്നി. ഇടക്കിടെ ആക്രമണങ്ങള്&#x200d; നടത്തുന്നുണ്ടായിരുന്നെങ്കിലും കോസ്റ്ററിക്ക ബ്രസീലിന്റെ താരനിരയെ പേടിക്കാതെയാണ് ആദ്യഘട്ടത്തില്&#x200d; കളിച്ചത്. മാഴ്‌സലോയ്ക്കും മിറാന്&#x200d;ഡക്കുമിടയില്&#x200d; വന്ന ആശയക്കുഴപ്പത്തില്&#x200d; അവര്&#x200d;ക്ക് സുവര്&#x200d;ണാവസരം ലഭിച്ചെങ്കിലും ഭാഗ്യം ബ്രസീലിന്റെ രക്ഷകനായി. മറുവശത്തും അവസരങ്ങള്&#x200d; പിറന്നെങ്കിലും ക്ലിയര്&#x200d;കട്ട് ആയിരുന്നില്ല. വലതുവിങില്&#x200d; പ്രതീക്ഷിക്കപ്പെട്ടതുപോലെ നെയ്മര്&#x200d; മാര്&#x200d;ക്ക് ചെയ്യപ്പെട്ടപ്പോള്&#x200d; കുട്ടിന്യോക്ക് കയറിക്കളിക്കാനുള്ള സ്‌പേസ് ലഭിച്ചു.</p>
<p>അരമണിക്കൂറിനോടടുത്തപ്പോഴാണ് കൃത്യമായി പറഞ്ഞാല്&#x200d; 25 മിനുട്ടിനു ശേഷമാണ് ബ്രസീല്&#x200d; കാര്യമായി ഭീഷണിയുയര്&#x200d;ത്തിത്തുടങ്ങിയത്. മൂന്ന് ഡിഫന്റര്&#x200d;മാരും ഗോള്&#x200d;കീപ്പറുമൊഴികെ എല്ലാവരും ആക്രമണത്തില്&#x200d; പങ്കാളികളായപ്പോള്&#x200d; പിടിച്ചുനില്&#x200d;ക്കാന്&#x200d; കോസ്റ്ററിക്കന്&#x200d; ഡിഫന്&#x200d;സ് പാടുപെട്ടു. അവര്&#x200d; സ്വന്തം ബോക്‌സ് പരിസരത്തേക്ക് ഒതുങ്ങിക്കൂടി. എന്നിട്ടും കെയ്‌ലര്&#x200d; നവാസ് കാര്യമായിത്തന്നെ പരീക്ഷിക്കപ്പെട്ടു. അതുവരെ കല്&#x200d;ച്ചിരുന്ന ഭൂമിമാര്&#x200d;ഗം വിട്ട് എയര്&#x200d;ബോളുകള്&#x200d; ബ്രസീല്&#x200d; പരീക്ഷിക്കാന്&#x200d; തുടങ്ങി. ഇടയ്ക്ക് കോസ്റ്ററിക്ക കൗണ്ടര്&#x200d; അറ്റാക്ക് നടത്താന്&#x200d; ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അതിന് ആവശ്യമായ അംഗബലം എതിര്&#x200d;ഹാഫില്&#x200d; ലഭിച്ചില്ല. മാത്രവുമല്ല ബ്രയാന്&#x200d; റൂയിസ്, വെനേഗസ്, ഉറേന എന്നിവരുടെ മിന്നായങ്ങളെ കാസമിറോയും സില്&#x200d;വയും മിറാന്&#x200d;ഡയും കൈകാര്യം ചെയ്യുകയും ചെയ്തു.</p>
<p>ഗോള്&#x200d;രഹിതമായ ആദ്യപകുതിക്കു ശേഷമിറങ്ങിയപ്പോഴുള്ള ബ്രസീലിന്റെ ആക്രമണം ചാത്തനേറു പോലെയായിരുന്നു. ഒന്നിനുപിറകെ മറ്റൊന്നായി പോസ്റ്റിനു നേരെ ആക്രമണം വന്നപ്പോള്&#x200d; കോസ്റ്ററിക്ക ശരിക്കും വിയര്&#x200d;ത്തു. കെയ്‌ലര്&#x200d; നവാസിന്റെ തകര്&#x200d;പ്പന്&#x200d; സേവുകളും ഒരുപാട് വേണ്ടിവന്നു. മാഴ്‌സലോയും നെയ്മറും ലിങ്ക് ചെയ്ത് തുടങ്ങിയപ്പോഴാണ് ബ്രസീല്&#x200d; ശരിക്കും വിശ്വരൂപം പുറത്തെടുത്തത്. ക്ലബ്ബില്&#x200d; കളിക്കുമ്പോഴുള്ള തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് മാഴ്‌സലോ വന്നില്ലെങ്കിലും മുന്&#x200d;നിരയിലേക്ക് പന്തെത്തിക്കുന്നതില്&#x200d;, പ്രത്യേകിച്ചും നെയ്മറെ കണ്ടെത്തുന്നതില്&#x200d; വിജയിച്ചു. പക്ഷേ, പതിനഞ്ചു മിനുട്ടോളം നീണ്ട ആ ത്വരിതാക്രമണവും ബ്രസീലിനെ തുണച്ചില്ല. നെയ്മറിന് പെനാല്&#x200d;ട്ടി വി.എ.ആറിലൂടെ നിഷേധിക്കപ്പെട്ടതും അവര്&#x200d;ക്ക് തിരിച്ചടിയായി. കളി അവസാന ഘട്ടത്തിലേക്ക് നീങ്ങിയതോടെ കോസ്റ്ററിക്കയുടെ കളി സമനിലക്കു വേണ്ടി മാത്രമായി.</p>
<p>പൗളിഞ്ഞോക്കു പകരം ഫിര്&#x200d;മിനോയെയും വില്ല്യനു പകരം ഡഗ്ലസ് കോസ്റ്റയെയും ഇറക്കിയത് നല്ല നീക്കങ്ങളായി. പൗളിഞ്ഞോ തന്റെ റോളില്&#x200d; മോശമില്ലാതെ കളിച്ചെങ്കിലും വില്ല്യന്&#x200d; മുന്നേറ്റത്തില്&#x200d; ചേരാത്ത കണ്ണിയായാണ് പലപ്പോഴും അനുഭവപ്പെട്ടത്. ഫിര്&#x200d;മിനോയുടെയും കോസ്റ്റയുടെയും വരവ് അവസാന നിമിഷ ആക്രമണങ്ങളില്&#x200d; ബ്രസീലിന് കരുത്ത് കൂട്ടുകയും ചെയ്തു.</p>
<p>അവസാന മിനുട്ടുകളില്&#x200d; കോസ്റ്ററിക്ക സമയം കൊല്ലുന്നത് കണ്ടപ്പോള്&#x200d; തന്നെ ഒരു ഗോള്&#x200d; മണത്തിരുന്നു. ബ്രസീലിന്റെ ആക്രമണവീര്യത്തെ തണുപ്പിക്കാനുള്ള തന്ത്രമായിരുന്നു ആ മുടക്കങ്ങള്&#x200d; എന്നുതോന്നി. പക്ഷേ, ആറ് മിനുട്ട് ഇഞ്ചുറി ടൈം കിട്ടിയ ബ്രസീല്&#x200d; ഗോളടിച്ചേ അടങ്ങൂ എന്ന വിധത്തില്&#x200d; തലങ്ങും വിലങ്ങും ആക്രമിച്ചു. കുട്ടിന്യോയിലൂടെ ലക്ഷ്യം കാണുകയും ചെയ്തു. ഇത്തരം സന്ദര്&#x200d;ഭങ്ങളില്&#x200d; ബ്രസീലിനെ പോലെ മള്&#x200d;ട്ടി ടാലന്റഡ് ആയ ടീം എല്ലാം മറന്ന് പൊരുതുമ്പോള്&#x200d; ഡിഫന്&#x200d;സില്&#x200d; പിഴവുകള്&#x200d; സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. മാത്രവുമില്ല, കൗണ്ടര്&#x200d; അറ്റാക്കിന് പദ്ധതിയില്ല എന്നാവുമ്പോള്&#x200d; എതിരാളികള്&#x200d;ക്കത് മാനസിക ആധിപത്യവും നല്&#x200d;കുന്നു. 91ാം മിനുട്ടില്&#x200d; ഗോള്&#x200d; വീണതോടെ തന്നെ കളി ബ്രസീലിന്റെ കൈയിലായിക്കഴിഞ്ഞിരുന്നു. വ്യക്തമായ ആക്രമണ പദ്ധതി ഇല്ലാത്തതിനാല്&#x200d; കോസ്റ്ററിക്ക തിരിച്ചടിക്കാനുള്ള സാധ്യതയും കുറവായിരുന്നു. എന്നിട്ടും അവര്&#x200d; കയറിക്കളിച്ചു. അതോടെ ഡിഫന്&#x200d;സില്&#x200d; വന്ന പിഴവിലൂടെ ഡഗ്ലസ് കോസ്റ്റ നെയ്മറിന് വഴിയൊരുക്കുകയും ചെയ്തു. ഏതായാലും ബ്രസീലിനെ വിഷമിപ്പിച്ചിട്ടേ കോസ്റ്ററിക്ക കീഴടങ്ങിയുള്ളൂ; അക്കാര്യത്തിന് പക്ഷേ, അന്തിമ വിശകലനത്തില്&#x200d; കാര്യമായ ഫലമുണ്ടാവില്ലെങ്കിലും.</p>
<p>ഇക്കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബ്രസീലിന് കാര്യമായി അധ്വാനിക്കേണ്ടി വന്നിട്ടുണ്ട്. ഇന്നത്തേത് കുറച്ചുകൂടി കാല്&#x200d;ക്കുലേറ്റഡ് ആയ ഗെയിം ആയി അനുഭവപ്പെടുകയും ചെയ്തു. കെയ്‌ലര്&#x200d; നവാസ് എന്ന മഹാമേരു (അയാള്&#x200d; ഓര്&#x200d;മിപ്പിച്ചത് 1998ലെ ഫ്രാന്&#x200d;സിനെതിരായ മത്സരത്തിലെ ജോസ് ലൂയിസ് ചിലാവര്&#x200d;ട്ടിനെ ആണ്) ഇല്ലായിരുന്നെങ്കില്&#x200d; അവര്&#x200d;ക്ക് സുരക്ഷിതമായി തന്നെ ജയിക്കാനുള്ള അവസരങ്ങളുണ്ടാകുമായിരുന്നു. അത്ര കഷ്ടപ്പെട്ടിട്ടും നവാസിന് സങ്കടത്തോടെ മടങ്ങാനായി വിധി. നാല് പോയിന്റായെങ്കിലും ബ്രസീലിന് ശ്വാസം വിടാന്&#x200d; സമയമായിട്ടില്ല. ഇന്നു രാത്രി സ്വിറ്റ്‌സര്&#x200d;ലാന്റ് ജയിക്കാതിരുന്നാല്&#x200d; സെര്&#x200d;ബിയയെ നേരിടുമ്പോള്&#x200d; അവര്&#x200d;ക്ക് ടെന്&#x200d;ഷന്&#x200d; കുറയും. അതേസമയം, മൂന്ന് ടീമുകള്&#x200d;ക്കും തുല്യപോയിന്റ് വന്നേക്കാവുന്ന സാഹചര്യവുമുണ്ട്. അങ്ങനെയെങ്കില്&#x200d;, നേരത്തെ പറഞ്ഞതുപോലെ ആ രണ്ടാം ഗോള്&#x200d; ബ്രസീലിന് നിര്&#x200d;ണായകമാവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bracrc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
