<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>match &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/match/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 09 Dec 2025 06:56:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>match &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കട്ടക്കില്‍ ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പോരാട്ടം; സഞ്ജുവിന് അവസരങ്ങള്‍ നല്‍കുന്നുണ്ടെന്ന് സൂര്യ</title>
		<link>https://www.chandrikadaily.com/india-south-africa-t20-match-in-cuttack-today-surya-says-that-he-is-giving-opportunities-to-sanju.html</link>
					<comments>https://www.chandrikadaily.com/india-south-africa-t20-match-in-cuttack-today-surya-says-that-he-is-giving-opportunities-to-sanju.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 09 Dec 2025 06:56:40 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Cuttack]]></category>
		<category><![CDATA[IndiaSouthAfricaT20]]></category>
		<category><![CDATA[match]]></category>
		<category><![CDATA[Sanju]]></category>
		<category><![CDATA[surya]]></category>
		<category><![CDATA[today]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367669</guid>

					<description><![CDATA[വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണിന് കൂടുതല്‍ സാധ്യതയുള്ളതായി സൂചന.]]></description>
										<content:encoded><![CDATA[<p>കട്ടക്ക്: കട്ടക്കില്&#x200d; ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുമ്പോള്&#x200d;, സമനിലയില്&#x200d; നില്&#x200d;ക്കുന്ന രണ്ട് ടീമുകളുടെ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഏകദിനപരമ്പരയില്&#x200d; ഇന്ത്യ കാണിച്ച മേധാവിത്വം ആവര്&#x200d;ത്തിക്കാനാണ് ആതിഥേയര്&#x200d; ഇറങ്ങുന്നത്.</p>
<p>മറുവശത്ത് ടി20 സ്പെഷ്യലിസ്റ്റുകള്&#x200d; നിറഞ്ഞെത്തുന്ന ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയെ വെല്ലുവിളിക്കാന്&#x200d; സജ്ജം. ഇന്ന് രാത്രി ഏഴുമുതല്&#x200d; ബാരാബതി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. സൂര്യകുമാര്&#x200d; യാദവിന്റെ നേതൃത്വത്തില്&#x200d; ഇന്ത്യ ഇതുവരെ ഒരു ടി20 പരമ്പരയും തോറ്റിട്ടില്ല. ആ റെക്കോര്&#x200d;ഡ് തുടരുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ചുമത്സരങ്ങളുള്ള പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നത്.</p>
<p>ടെസ്റ്റ് പരമ്പരയ്ക്കിടെ കഴുത്തിന് പരിക്കേറ്റ വൈസ് ക്യാപ്റ്റന്&#x200d; ശുഭ്മന്&#x200d; ഗില്ലും ഏഷ്യാകപ്പിലെ പരിക്ക് കാരണം പുറത്തായിരുന്ന ഓള്&#x200d;റൗണ്ടര്&#x200d; ഹാര്&#x200d;ദിക് പാണ്ഡ്യയും കളിക്കാന്&#x200d; തയ്യാറാണെന്ന് സൂര്യകുമാര്&#x200d; യാദവ് സ്ഥിരീകരിച്ചു. ഇന്നിങ്സ് ഗിലും അഭിഷേക് ശര്&#x200d;മയും തുറക്കും. സൂര്യകുമാര്&#x200d; യാദവും തിലക് വര്&#x200d;മയും മദ്ധ്യനിര ശക്തിപ്പെടുത്തും.</p>
<p>വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണിന് കൂടുതല്&#x200d; സാധ്യതയുള്ളതായി സൂചന. ഹാര്&#x200d;ദിക് പാണ്ഡ്യയും അക്സര്&#x200d; പട്ടേലും ഓള്&#x200d;റൗണ്ടര്&#x200d;മാരാകുമ്പോള്&#x200d;, ജസ്പ്രീത് ബുംറ, അര്&#x200d;ഷ്ദീപ് സിംഗ്, വരുണ്&#x200d; ചക്രവര്&#x200d;ത്തി എന്നിവര്&#x200d; ബൗളിംഗ് നിര നയിക്കും. ശിവം ദുബെ, വാഷിങ്ടണ്&#x200d; സുന്ദര്&#x200d;, കുല്&#x200d;ദീപ് യാദവ് എന്നിവരില്&#x200d; ഒരാള്&#x200d; കൂടി ടീമില്&#x200d; ഇടംനേടും.</p>
<p>ദക്ഷിണാഫ്രിക്കയെ എയ്ഡന്&#x200d; മാര്&#x200d;ക്രം നയിക്കുന്നുണ്ട്. ക്വിന്റണ്&#x200d; ഡി കോക്ക്, ഡെവാള്&#x200d;ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്&#x200d;, റീസെ ഹെന്&#x200d;ട്രിക്കസ്, കോര്&#x200d;ബിന്&#x200d; ബോഷ്, മാര്&#x200d;ക്കോ യാന്&#x200d;സന്&#x200d;, ട്രിസ്റ്റിയന്&#x200d; സ്റ്റബ്സ് തുടങ്ങിയ ടി20 സ്പെഷ്യലിസ്റ്റുകളുടെ സാന്നിധ്യം ടീമിന് കരുത്തേകുന്നു. ബാരാബതി സ്റ്റേഡിയത്തിലെ പിച്ച് ബാറ്റര്&#x200d;മാര്&#x200d;ക്ക് അനുകൂലമായിരിക്കും.</p>
<p>സ്പിന്നര്&#x200d;മാര്&#x200d;ക്കും സഹായം ലഭിക്കാമെന്നതാണ് പ്രവചനം. രാത്രി മഞ്ഞുവീഴ്ച കാരണം രണ്ടാമതായി ബാറ്റ് ചെയ്യുന്ന ടീമിന് വിജയസാധ്യത കൂടുതലായിരിക്കും. അതുകൊണ്ട് ടോസ് നേടിയാല്&#x200d; ആദ്യം ബൗള്&#x200d; ചെയ്യാനാണ് ടീമുകള്&#x200d; സാധ്യത കാണുന്നത്. 2022ല്&#x200d; ഈ ഗ്രൗണ്ടില്&#x200d; ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ചപ്പോഴുണ്ടായത് നാലുവിക്കറ്റിന്റെ തോല്&#x200d;വിയായിരുന്നു.</p>
<p>വിക്കറ്റ് കീപ്പര്&#x200d; സഞ്ജു സാംസണിനെക്കുറിച്ച് ക്യാപ്റ്റന്&#x200d; സൂര്യകുമാര്&#x200d; യാദവ് പ്രതികരിച്ചു. ഓപ്പണറായി കളിച്ചപ്പോള്&#x200d; സഞ്ജുവിന്റെ പ്രകടനം മികച്ചതായിരുന്നു. എന്നാല്&#x200d; ശുഭ്മന്&#x200d; ഗില്&#x200d; തിരിച്ചെത്തിയതോടെ സഞ്ജുവിനെ ഓപ്പണര്&#x200d; സ്ഥാനത്ത് നിന്ന് മാറ്റേണ്ടി വന്നു.</p>
<p>ബാറ്റിംഗ് ഓര്&#x200d;ഡറില്&#x200d; ഏത് സ്ഥാനത്ത് കളിക്കാനും സഞ്ജു സന്നദ്ധനാണ് എന്നും താരത്തിന് മതിയായ അവസരങ്ങള്&#x200d; നല്&#x200d;കുന്നുണ്ടെന്നും സൂര്യ വ്യക്തമാക്കി. ഓപ്പണര്&#x200d;മാരൊഴികെയുള്ള ബാറ്റര്&#x200d;മാര്&#x200d; ഏത് സ്ഥാനത്തും കളിക്കാനുള്ള തയ്യാറെടുപ്പ് വേണമെന്നതും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-south-africa-t20-match-in-cuttack-today-surya-says-that-he-is-giving-opportunities-to-sanju.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20 മത്സരം ഇന്ന് കാര്യവട്ടത്ത്</title>
		<link>https://www.chandrikadaily.com/india-australia-2nd-t20-match-today-at-kariyavatta.html</link>
					<comments>https://www.chandrikadaily.com/india-australia-2nd-t20-match-today-at-kariyavatta.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 26 Nov 2023 05:26:09 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[australia]]></category>
		<category><![CDATA[India]]></category>
		<category><![CDATA[match]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284136</guid>

					<description><![CDATA[വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിൽ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരത്ത്‌ ഇന്ന്‌ ക്രിക്കറ്റ്‌ കാര്&#x200d;ണിവല്&#x200d;. ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് 7 ന് ആരംഭിക്കും. വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിൽ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഒപ്പമെത്താനാകും ഓസ്‌ട്രേലിയയുടെ ശ്രമം.</p>
<p>മത്സരത്തിന് മഴ ഭീഷണിയുയർത്തുന്നുണ്ടെങ്കിലും ആവേശം ഒട്ടും ചോരില്ലെന്നാണ് പ്രതീക്ഷ. മഴ പെയ്താലും രണ്ട് മണിക്കൂർ മഴ മാറിനിന്നാൽ മത്സരം നടത്താനുള്ള സൗകര്യങ്ങളും സ്റ്റേഡിയത്തിൽ തയാറാണ്. ക്യാപ്റ്റനെന്ന നിലയിൽ ആദ്യ മത്സരത്തിലെ വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് സൂര്യകുമാർ യാദവ്. വിജയ ടീമിൽ മാറ്റം വരുത്താൻ ടീം മാനേജ്‌മെന്റ് മുതിർന്നേക്കില്ല.നിലവിൽ ഇന്ത്യ 1-0 ന്‌ മുന്നിലാണ്‌.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-australia-2nd-t20-match-today-at-kariyavatta.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അര്&#x200d;ജന്റീന- ബ്രസീല്&#x200d; ലോകകപ്പ് യോഗ്യത മത്സരം; വിനീഷ്യസ് ജൂനിയര്&#x200d; കളിക്കില്ല</title>
		<link>https://www.chandrikadaily.com/argentina-brazil-world-cup-qualifier-vinicius-jr-will-not-play.html</link>
					<comments>https://www.chandrikadaily.com/argentina-brazil-world-cup-qualifier-vinicius-jr-will-not-play.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 18 Nov 2023 07:20:14 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[brazil]]></category>
		<category><![CDATA[match]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283391</guid>

					<description><![CDATA[കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ 27-ാം മിനിറ്റിലാണ് വിനീഷ്യസിന് പരിക്കേറ്റത്]]></description>
										<content:encoded><![CDATA[<p>അര്&#x200d;ജന്റീനയ്ക്കെതിരായ ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തില്&#x200d; സൂപ്പര്&#x200d; താരം വിനീഷ്യസ് ജൂനിയര്&#x200d; കളിക്കില്ല. ഇടത് തുടയ്ക്ക് പരിക്കേറ്റ താരത്തിന് മത്സരം നഷ്ടമാകുമെന്ന് ടീം അധികൃതര്&#x200d; അറിയിച്ചു. നവംബര്&#x200d; 22 നാണ് അര്&#x200d;ജന്റീന-ബ്രസീല്&#x200d; ലോകകപ്പ് യോഗ്യതാ മത്സരം.</p>
<p>23 കാരനായ റയല്&#x200d; മാഡ്രിഡ് താരത്തിന്റെ ഇടത് തുടയുടെ പേശികള്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായി ബ്രസീലിയന്&#x200d; ഫുട്‌ബോള്&#x200d; കോണ്&#x200d;ഫെഡറേഷന്&#x200d; (സി.ബി.എഫ്) വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്&#x200d; അറിയിച്ചു. 2022 ലോകകപ്പ് ചാമ്പ്യന്&#x200d;മാരായ അര്&#x200d;ജന്റീനയ്ക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്&#x200d; നിന്ന് താരത്തെ ഒഴിവാക്കിയതായും പ്രസ്താവനയില്&#x200d; പറയുന്നു.</p>
<p>കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ 27-ാം മിനിറ്റിലാണ് വിനീഷ്യസിന് പരിക്കേറ്റത്. ബ്രസീല്&#x200d; ഒരു ഗോളിന് മുന്നില്&#x200d; നില്&#x200d;ക്കുമ്പോഴാണ് താരം കളം വിട്ടത്. മത്സരത്തില്&#x200d; ബ്രസീല്&#x200d; 2-1 ന് തോല്&#x200d;വി ഏറ്റുവാങ്ങി. ഓഗസ്റ്റ് അവസാനം റയല്&#x200d; മാഡ്രിഡിനായുള്ള ഒരു ലീഗ് മത്സരത്തില്&#x200d; വലത് തുടയ്ക്ക് പരിക്കേറ്റതിനെ തുടര്&#x200d;ന്ന് ബ്രസീലിയന്&#x200d; താരത്തിന് ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/argentina-brazil-world-cup-qualifier-vinicius-jr-will-not-play.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകകപ്പില്&#x200d; ഇന്ന് ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം; നിലവിലെ ചാമ്പ്യന്മാര്&#x200d;ക്ക് ജയം അനിവാര്യം</title>
		<link>https://www.chandrikadaily.com/india-vs-england-today-in-world-cup-a-must-win-for-the-defending-champions.html</link>
					<comments>https://www.chandrikadaily.com/india-vs-england-today-in-world-cup-a-must-win-for-the-defending-champions.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 29 Oct 2023 05:36:52 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket world cup]]></category>
		<category><![CDATA[England]]></category>
		<category><![CDATA[India]]></category>
		<category><![CDATA[match]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281088</guid>

					<description><![CDATA[ജയിച്ചാല്&#x200d; ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം.]]></description>
										<content:encoded><![CDATA[<p>ലോകകപ്പില്&#x200d; ഇന്ത്യ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും. ലഖ്‌നൗവില്&#x200d; ഉച്ചയ്ക്ക് 2 മണി മുതലാണ് മത്സരം. കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യ, ആറാം ജയം തേടിയാണ് ഇന്നിറങ്ങുന്നത്. ജയിച്ചാല്&#x200d; ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം.</p>
<p>അതേസമയം ഇംഗ്ലണ്ടിന് ഇന്ന് ജയം അനിവാര്യമാണ്. വീണ്ടും തോല്&#x200d;വി വഴങ്ങിയാല്&#x200d; ഇംഗ്ലണ്ടിന് ടൂര്&#x200d;ണമെന്റിന് മുന്നിലെ സാധ്യതകള്&#x200d; അടയും, കളിച്ച അഞ്ചില്&#x200d; 4 മത്സരങ്ങളും ജോസ് ബട്‌ലറും സംഘവും പരാജയം നുണഞ്ഞു. റണ്&#x200d; നിരക്കും മോശമാണ്. ഇന്ത്യക്കെതിരെ ജയിച്ചാലും മറ്റു ടീമുകളുടെ പ്രകടനം കൂടി കണക്കിലെടുത്താകും ഇംഗ്ലണ്ടിന്റെ ഭാവി.</p>
<p>അതേസമയം ഈ ലോകകപ്പില്&#x200d; തോല്&#x200d;വി അറിയാത്ത ഏക ടീമായി അപരാജിത കുതിപ്പ തുടരുകയാണ് ഇന്ത്യ.ഇന്ന് ജയിച്ചാല്&#x200d; പോയിന്റ് പട്ടികയില്&#x200d; ഇന്ത്യ മുന്നിലെത്തും. ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്മാരാണെന്നും അവരെ കുറച്ചു കാണുന്നില്ലെന്നും കെ.എല്&#x200d; രാഹുല്&#x200d; പറഞ്ഞു.</p>
<p>48 സെഞ്ച്വറികളുള്ള വിരാട് കോഹ്‌ലി ഒരെണ്ണം കൂടി നേടിയാല്&#x200d; സച്ചിന്&#x200d; ടെണ്ടുല്&#x200d;ക്കറിന്റെ റെക്കോഡിന് ഒപ്പമെത്തും. കിവീസിനോടുള്ള മത്സരത്തില്&#x200d; കോഹ്‌ലിക്ക് അഞ്ച് റണ്&#x200d;സ് വിത്യാസത്തിലായിരുന്നു സെഞ്ച്വറി നഷ്ടമായത്. സ്പിന്നര്&#x200d;മാരെ തുണയ്ക്കുന്ന പിച്ച് ആയതിനാല്&#x200d; അശ്വിന്&#x200d; ഇന്ന് കളത്തിലിറങ്ങിയേക്കും. അങ്ങനെയെങ്കില്&#x200d; പേസര്&#x200d;മാരില്&#x200d; ഒരാളെ ഒഴിവാക്കാനാണ് സാധ്യത. സൂര്യകുമാര്&#x200d; യാദവ് ഇന്നും കളിച്ചേക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-england-today-in-world-cup-a-must-win-for-the-defending-champions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടോട്ടന്&#x200d;ഹാമിനെ തകര്&#x200d;ത്ത് ജോവാന്&#x200d; ഗാംപര്&#x200d; ട്രോഫി ബാഴ്‌സക്ക്</title>
		<link>https://www.chandrikadaily.com/joanne-gamper-trophy-barca-beat-tottenham.html</link>
					<comments>https://www.chandrikadaily.com/joanne-gamper-trophy-barca-beat-tottenham.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 09 Aug 2023 05:12:37 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[fc barcelona]]></category>
		<category><![CDATA[match]]></category>
		<category><![CDATA[Tottenham]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268927</guid>

					<description><![CDATA[ജോവാന്&#x200d; ഗാംപര്&#x200d; ട്രോഫി ചാംപ്യന്മാരായി സ്പാനിഷ് സൂപ്പര്&#x200d;സ്റ്റാര്&#x200d;സ് എഫ്.സി ബാഴ്സലോണ. ബാഴ്സലോണയിലെ ഒളിംപിക് സ്റ്റേഡിയത്തില്&#x200d; നടന്ന ഫൈനലില്&#x200d; ടോട്ടന്&#x200d;ഹാമിനെ രണ്ടിനെതിരെ നാല് ഗോളുകള്&#x200d;ക്കാണ് ബാഴ്സ തകര്&#x200d;ത്ത് വിട്ടത്. അവസാനത്തെ 12 മിനിറ്റിനുള്ളില്&#x200d; 3 ഗോളുകള്&#x200d; പിറന്ന ആവേശ മത്സരത്തിനൊടുവിലാണ് ബാഴ്സലോണ, ജോവാന്&#x200d; ഗാംപര്&#x200d; ട്രോഫി സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്&#x200d; തന്നെ ലീഡ് എടുക്കാന്&#x200d; ബാഴ്സക്ക് കഴിഞ്ഞു. മൂന്നാം മിനിറ്റില്&#x200d; റോബര്&#x200d;ട്ട് ലെവന്&#x200d;ഡോവ്‌സ്‌കിയാണ് ബാഴ്സയ്ക്ക് വേണ്ടി ഗോള്&#x200d; വേട്ട ആരംഭിച്ചത്. 24-ാം മിനിറ്റില്&#x200d; ടോട്ടന്&#x200d;ഹാം സമനില ഗോള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ജോവാന്&#x200d; ഗാംപര്&#x200d; ട്രോഫി ചാംപ്യന്മാരായി സ്പാനിഷ് സൂപ്പര്&#x200d;സ്റ്റാര്&#x200d;സ് എഫ്.സി ബാഴ്സലോണ. ബാഴ്സലോണയിലെ ഒളിംപിക് സ്റ്റേഡിയത്തില്&#x200d; നടന്ന ഫൈനലില്&#x200d; ടോട്ടന്&#x200d;ഹാമിനെ രണ്ടിനെതിരെ നാല് ഗോളുകള്&#x200d;ക്കാണ് ബാഴ്സ തകര്&#x200d;ത്ത് വിട്ടത്. അവസാനത്തെ 12 മിനിറ്റിനുള്ളില്&#x200d; 3 ഗോളുകള്&#x200d; പിറന്ന ആവേശ മത്സരത്തിനൊടുവിലാണ് ബാഴ്സലോണ, ജോവാന്&#x200d; ഗാംപര്&#x200d; ട്രോഫി സ്വന്തമാക്കിയത്.</p>
<p>മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്&#x200d; തന്നെ ലീഡ് എടുക്കാന്&#x200d; ബാഴ്സക്ക് കഴിഞ്ഞു. മൂന്നാം മിനിറ്റില്&#x200d; റോബര്&#x200d;ട്ട് ലെവന്&#x200d;ഡോവ്‌സ്‌കിയാണ് ബാഴ്സയ്ക്ക് വേണ്ടി ഗോള്&#x200d; വേട്ട ആരംഭിച്ചത്. 24-ാം മിനിറ്റില്&#x200d; ടോട്ടന്&#x200d;ഹാം സമനില ഗോള്&#x200d; കണ്ടെത്തി. ഒലിവര്&#x200d; സ്‌കിപ്പ് ആയിരുന്നു ബാഴ്സയുടെ വല കുലുക്കിയത്. 36-ാം മിനിറ്റില്&#x200d; ഒലിവര്&#x200d; സ്‌കിപ്പിലൂടെ തന്നെ ടോട്ടന്&#x200d;ഹാം ലീഡ് ഉയര്&#x200d;ത്തി. മത്സരം അവസാനിക്കാന്&#x200d; ഒന്&#x200d;പത് മിനിറ്റ് ശേഷിക്കേ ഒന്നിനെതിരെ രണ്ട് ഗോളുകള്&#x200d;ക്ക് ബാഴ്സ പിന്നിലായിരുന്നു.</p>
<p>എന്നാല്&#x200d; 81-ാം മിനിറ്റില്&#x200d; ഫെറാന്&#x200d; ടോറസ് ബാഴ്സയുടെ രക്ഷകനായി അവതരിച്ചു. സമനില ഗോള്&#x200d; നേടിയ ആത്മവിശ്വാസത്തില്&#x200d; ബാഴ്സ പിന്നീട് കൂടുതല്&#x200d; ആക്രമിച്ച് കളിക്കാന്&#x200d; തുടങ്ങി. 90-ാം മിനിറ്റില്&#x200d; അന്&#x200d;സു ഫാത്തി ബാഴ്‌സയെ മുന്നിലെത്തിച്ചു. ഇഞ്ച്വറി ടൈമില്&#x200d; അബ്‌ഡെ എസല്&#x200d;സൗലിയുടെ ഗോളിലൂടെ ബാഴ്സ ആധികാരികവിജയം ഉറപ്പിച്ചു. മത്സരത്തിന്റെ 80-ാം മിനിറ്റില്&#x200d; ബാഴ്സയുടെ മുന്നേറ്റതാരമായ 16 കാരന്&#x200d; ലാമിന്&#x200d; യമലിന്റെ വരവാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. അവസാന നിമിഷങ്ങളില്&#x200d; ബാഴ്സ നേടിയ മൂന്ന് ഗോളുകളിലും യമലും പങ്കാളിയായിരുന്നു</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/joanne-gamper-trophy-barca-beat-tottenham.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്&#x200d;ഷാരംഭം സന്തോഷാരവം; സന്തോഷ് ട്രോഫിയില്&#x200d; കേരളത്തിന് ഹാട്രിക്ക് ജയം</title>
		<link>https://www.chandrikadaily.com/hat-trick-win-for-kerala-in-santosh-trophy.html</link>
					<comments>https://www.chandrikadaily.com/hat-trick-win-for-kerala-in-santosh-trophy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 01 Jan 2023 15:17:03 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[ANDRAPRADESH]]></category>
		<category><![CDATA[Kerala Santhosh Trophy]]></category>
		<category><![CDATA[match]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=230238</guid>

					<description><![CDATA[മൂന്ന് മത്സരങ്ങളില്&#x200d; നിന്ന് ഒന്&#x200d;പത് പോയന്റുമായി കേരളമാണ് നിലവില്&#x200d; ഒന്നാം സ്ഥാനത്ത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്&#x200d; ഗ്രൂപ്പ് പോരില്&#x200d; ആന്ധ്രാപദേശിനെ നിലംപരിശയാക്കി കേരളാ ടീം. എതിരില്ലാത്ത അഞ്ച് ഗോളുകള്&#x200d;ക്കാണ് കേരളം തകര്&#x200d;ത്തത്. തുടര്&#x200d;ച്ചയായ മൂന്നാം ജയം സ്വന്തമാക്കി കേരളം മുന്നോട്ട് കുതിക്കുകയാണ്. മൂന്ന് മത്സരങ്ങളില്&#x200d; നിന്ന് ഒന്&#x200d;പത് പോയന്റുമായി കേരളമാണ് നിലവില്&#x200d; ഒന്നാം സ്ഥാനത്ത്.</p>
<p>മത്സരത്തിലുടനീളം കേരളം ആധിപത്യം പുലര്&#x200d;ത്തി. ആദ്യ പകുതിയില്&#x200d; തന്നെ മൂന്ന് ഗോളിന് കേരളം മുന്നിലെത്തി. അതേസമയം നിരവധി ഗോളവസരങ്ങളും കേരളം നഷ്ടപ്പെടുത്തി. 16ാം മിനിറ്റില്&#x200d; നിജോ ഗില്&#x200d;ബര്&#x200d;ട്ടാണ് കേരളത്തിനായി ഗോളടി തുടങ്ങിയത്. 19ാം മിനിറ്റില്&#x200d; കോര്&#x200d;ണര്&#x200d; ക്ലിയര്&#x200d; ചെയ്യുന്നതില്&#x200d; ആന്ധ്ര വരുത്തിയ പിഴവ് മുതലാക്കി മുഹമ്മദ് സലീം കേരളത്തിന്റെ ലീഡ് രണ്ടാക്കി. ആദ്യ പകുതിയുടെ അധിക സമയത്ത് അബ്ദുല്&#x200d; റഹീം കേരളത്തിന്റെ മൂന്നാം ഗോളും നേടി.</p>
<p>രണ്ടാം പകുതിയില്&#x200d; 52ാം മിനിറ്റില്&#x200d; നാലാം ഗോളും നേടി. നിജോ എടുത്ത കോര്&#x200d;ണറില്&#x200d; നിന്ന് വിശാഖ് മോഹനനാണ് കേരളത്തിന്റെ നാലാം ഗോള്&#x200d; നേടിയത്. 62ാം മിനിറ്റില്&#x200d; ക്യാപ്റ്റന്&#x200d; വിഘ്‌നേഷിലൂടെ കേരളം ഗോള്&#x200d; പട്ടിക അഞ്ചാക്കി പഞ്ചാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hat-trick-win-for-kerala-in-santosh-trophy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
