mayavathy – Chandrika Daily https://www.chandrikadaily.com Thu, 18 Jul 2019 10:30:53 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg mayavathy – Chandrika Daily https://www.chandrikadaily.com 32 32 അനധികൃത സ്വത്തുസമ്പാദനക്കേസ്: മായാവതിയുടെ സഹോദരന്റെ സ്ഥലം കണ്ടുകെട്ടി https://www.chandrikadaily.com/mayavathy-brother-income-tax-news.html https://www.chandrikadaily.com/mayavathy-brother-income-tax-news.html#respond Thu, 18 Jul 2019 10:29:28 +0000 http://www.chandrikadaily.com/?p=133617 ന്യൂഡല്‍ഹി: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബിഎസ്പി അധ്യക്ഷ മായാവതിക്ക് തിരിച്ചടി: മായാവതിയുടെ സഹോദരന്റെ പേരിലുള്ള സ്ഥലം ആദായനികുതിവകുപ്പ് കണ്ടുകെട്ടി. നോയിഡയിലുള്ള 400 കോടി രൂപ വിലവരുന്ന സ്ഥലമാണ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയത്.

മായാവതിയുടെ സഹോദരന്‍ ആനന്ദ് കുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള സ്ഥലമാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. അനധികൃത സ്വത്തുസമ്പാദനത്തിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുകയായിരുന്നു. അടുത്തിടെ ആനന്ദ് കുമാറിനെ ബിഎസ്പി ദേശീയ ഉപാധ്യക്ഷനായി മായാവതി നിയമിച്ചിരുന്നു.

]]>
https://www.chandrikadaily.com/mayavathy-brother-income-tax-news.html/feed 0
‘ഇനിയുള്ള തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും’; മഹാസഖ്യത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് മായാവതി https://www.chandrikadaily.com/mayavathy-akhilesh-yadav-up-news.html https://www.chandrikadaily.com/mayavathy-akhilesh-yadav-up-news.html#respond Mon, 24 Jun 2019 10:30:41 +0000 http://www.chandrikadaily.com/?p=131009 ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ഇനിയുള്ള തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്നും മായാവതി അറിയിച്ചു.

ബി.എസ്.പി വിരുദ്ധവും ദളിത് വിരുദ്ധവുമായ ഒരുപാട് കാര്യങ്ങള്‍ എസ്.പി ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം മറന്നാണ് ബി.സ്.പി സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതെന്ന് മായാവതി ട്വീറ്റ് ചെയ്തു. അഖിലേഷ് യാദവിന്റെ നിലപാട് കാണുമ്പോള്‍ ഒന്നിച്ചുനിന്നാല്‍ ബി.ജെ.പിയെ എതിരിട്ട് തോല്‍പ്പിക്കാന്‍ കഴിയുമോ എന്ന് തനിക്ക് സംശയമുണ്ടെന്നും മായാവതി ട്വീറ്റില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷമുള്ള എസ്.പിയുടെ പെരുമാറ്റമാണ് ബി.എസ്.പിയെ പുനരാലോചനക്ക് പ്രേരിപ്പിച്ചത്. അവരുമായി ചേര്‍ന്ന് ഒരിക്കലും ബി.ജെ.പിയെ തോല്‍പ്പിക്കാനാകില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ബിഎസ്പി-എസ്.പി സഖ്യം രൂപീകരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താന്‍ സഖ്യത്തിന് കഴിഞ്ഞില്ല. ബി.എസ്.പിക്ക് പത്തും എസ്.പിക്ക് അഞ്ചുസീറ്റുമാണ് ലഭിച്ചത്.

]]>
https://www.chandrikadaily.com/mayavathy-akhilesh-yadav-up-news.html/feed 0
‘മോദിയുടെ വഴിയേ ഭര്‍ത്താവ് ഉപേക്ഷിക്കുമെന്ന്; ബി.ജെ.പി നേതാക്കള്‍ മോദിയെ കാണുന്നത് ഭാര്യമാര്‍ക്ക് പേടി’; മായാവതി https://www.chandrikadaily.com/mayavathi-against-modi-news.html https://www.chandrikadaily.com/mayavathi-against-modi-news.html#respond Mon, 13 May 2019 05:47:55 +0000 http://www.chandrikadaily.com/?p=127089 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി രംഗത്ത്. മോദിയുടെ അടുത്ത് ബിജെപി നേതാക്കള്‍ പോകുന്നതിനെ ഭാര്യമാര്‍ ഭയക്കുന്നുവെന്ന് മായാവതി പറഞ്ഞു. മോദിയുടെ വഴിയേ തങ്ങളെയും ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കുമോ എന്നാണ് ഭാര്യമാരുടെ പേടിയെന്നും മായാവതി പറഞ്ഞു. ആല്‍വാര്‍ ബലാത്സംഗക്കേസില്‍ മായാവതിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് മോദിക്കെതിരെ മായാവതി രംഗത്തെത്തിയത്.

മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. മഹാസഖ്യം തകര്‍ക്കാന്‍ മോദി എല്ലാ ശ്രമവും നടത്തി. ബി.ജെ.പിനേതാക്കളുടെ ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്‍മാരെ മോദിയുടെ അടുത്തേക്ക് വിടാന്‍ പേടിയാണ്. മോദിയുടെ വഴിയേ തങ്ങളേയും അവര്‍ ഒഴിവാക്കുമോ എന്ന പേടിയാണ്. ഇപ്പോള്‍ ദളിതരുടെ പേരില്‍ മോദി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും മായാവതി പറഞ്ഞു.

ആല്‍വാര്‍ സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അനുകൂലിക്കുന്ന മായാവതി മുതലക്കണ്ണീരൊഴുക്കുകയാണെന്ന് മോദി പറഞ്ഞിരുന്നു. സംഭവത്തെ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള പിന്തുണ മായാവതി പിന്‍വലിക്കാനും മോദി മായാവതിയെ വെല്ലുവിളിച്ചിരുന്നു. തുടര്‍ന്നാണ് മായാവതിയും പ്രതികരണവുമായി രംഗത്തെത്തിയത്.

ആല്‍വാറില്‍ ദളിത് യുവതി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും മുന്‍കാലങ്ങളില്‍ ദളിതുകള്‍ക്കെതിരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മോദി രാജിവെക്കണമെന്നും മായാവതിയും തിരിച്ചടിച്ചിരുന്നു. സംഭവത്തില്‍ കൃത്യമായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/mayavathi-against-modi-news.html/feed 0
മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം; യോഗിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് https://www.chandrikadaily.com/election-commission-against-yogi-news.html https://www.chandrikadaily.com/election-commission-against-yogi-news.html#respond Fri, 12 Apr 2019 04:35:04 +0000 http://www.chandrikadaily.com/?p=124155 ലക്‌നൗ: മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. യോഗിയുടെ പരാമര്‍ങ്ങളുള്ള ദൃശ്യങ്ങള്‍ നീക്കണമെന്നും നമോ ടിവിക്കെതിരെ നടപടിയെടുക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

മീററ്റിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ യോഗി പ്രസംഗിച്ചത്. അലി എന്ന അറബി വാക്കും ഹിന്ദു ദൈവമായ ഹനുമാനുമായി ബന്ധപ്പെട്ട ഭജ്‌റംഗ്ബലി എന്ന വാക്കും തമ്മില്‍ താരതമ്യം ചെയ്തായിരുന്നു പ്രസംഗം. കോണ്‍ഗ്രസിനും സമാജ്‌വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിക്കും അലിയിലാണ് വിശ്വാസമെങ്കില്‍ ഞങ്ങള്‍ക്ക് ഹനുമാനിലാണ് വിശ്വാസം എന്നായിരുന്നു യോഗിയുടെ പരാമര്‍ശം. ഈ പരാമര്‍ശത്തിനാണ് യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്.

അതേസമയം, ബി.എസ്.പി അധ്യക്ഷ മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീയച്ചിട്ടുണ്ട്. യു.പിയില്‍ നടന്ന എസ്.പി-ബി.എസ്.പി സംയുകത റാലിയില്‍ മുസ്ലിംകളോട് പ്രത്യേകമായി വോട്ട് അഭ്യര്‍ഥിച്ചതിനാണ് മായാവതിക്ക് നോട്ടീസ്. ഇരുവരും പ്രഥമദൃഷ്ട്യാ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയത്. 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

]]>
https://www.chandrikadaily.com/election-commission-against-yogi-news.html/feed 0
‘ഗംഗയില്‍ മുങ്ങിയാലൊന്നും താങ്കളുടെ പാപം തീരില്ല’; മോദിക്കെതിരെ ഒളിയമ്പുമായി മായാവതി https://www.chandrikadaily.com/mayavathy-against-narendra-modi-on-sahi-snan-news.html https://www.chandrikadaily.com/mayavathy-against-narendra-modi-on-sahi-snan-news.html#respond Mon, 25 Feb 2019 12:07:14 +0000 http://www.chandrikadaily.com/?p=119731 ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി ബി.എസ്.പി നേതാവ് മായാവതി. ഗംഗാ നദിയില്‍ മുങ്ങിയാലൊന്നും താങ്കളുടെ പാപങ്ങള്‍ തീരില്ലെന്ന് മായാവതി പറഞ്ഞു. നരേന്ദ്രമോദി കുംഭമേളയില്‍ പങ്കെടുക്കാനായി മോദി പ്രയാഗ് രാജ് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ട്വിറ്ററിലൂടെയുള്ള മായാവതിയുടെ വിമര്‍ശനം.

‘തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചും, മറ്റും മോദി ചെയ്ത പാപങ്ങള്‍ ഗംഗയില്‍ മുങ്ങിയതുകൊണ്ട് തീരുമോ?’ -മായാവതിചോദിച്ചു. ബി.ജെ.പി സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യ ഭരണത്തിന് ജനങ്ങള്‍ ഒരിക്കലും മാപ്പു നല്‍കില്ല. നോട്ടുനിരോധനം, ജി.എസ്.ടി, ജാതീയത, വര്‍ഗീയ, സ്വചേഛാധിപത്യ ഭരണം എന്നിവയിലൂടെ തങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയ ബി.ജെ.പിക്ക് ജനങ്ങള്‍ അങ്ങനെയങ്ങ് മാപ്പു നല്‍കാനുള്ള സാധ്യതയില്ല. കേന്ദ്രസര്‍ക്കാറിന്റെ കിസാന്‍ സമാന്‍ നിധി പദ്ധതി കര്‍ഷകര്‍ക്ക് ഒരിക്കലും ഗുണം ചെയ്യില്ലെന്നും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കുകയെന്നതാണ് കര്‍ഷകരുടെ ആവശ്യമെന്നും മായാവതി പറഞ്ഞു.

ഞായറാഴ്ച്ച മോദി പ്രയാഗ് രാജ് സന്ദര്‍ശിക്കുകയും ഗംഗം, യമുന, സരസ്വതി നദികളുടെ സംഗമ സ്ഥാനത്തില്‍ മുങ്ങുകയും ചെയ്തിരുന്നു. സഹീ സ്നാന്‍ എന്നറിയപ്പെടുന്ന ഈ ആചാരം ഒരു മനുഷ്യന്‍ ജീവിതകാലം മുഴുവന്‍ ചെയ്ത പാപം കഴുകി കളയുമെന്നാണ് വിശ്വാസം. ഇതിനെതിരെയാണ് മായാവതി രംഗത്തെത്തിയിരിക്കുന്നത്.

]]>
https://www.chandrikadaily.com/mayavathy-against-narendra-modi-on-sahi-snan-news.html/feed 0
‘കാലങ്ങളുടെ അകല്‍ച്ചമാറി ബി.ജെ.പിക്കെതിരെ ഒന്നായതായിരിക്കാം ഒരുപക്ഷേ എനിക്കുകിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം’; മായാവതി https://www.chandrikadaily.com/mayavathy-against-modi-on-birthday-celebration-news.html https://www.chandrikadaily.com/mayavathy-against-modi-on-birthday-celebration-news.html#respond Tue, 15 Jan 2019 06:58:15 +0000 http://www.chandrikadaily.com/?p=116288 ലക്‌നൗ: 63-ാം ജന്‍മദിനത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകരോടും ജനങ്ങളോടും സംവദിച്ച് ബി.എസ്.പി നേതാവ് മായാവതി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന തലസ്ഥാനത്ത് നടത്തിയ പാര്‍ട്ടി പരിപാടികളിലും പിന്നീട് മാധ്യമപ്രവര്‍ത്തകരോടും സംസാരിക്കുകയായിരുന്നു മായാവതി. കാലങ്ങളുടെ അകല്‍ച്ചമാറി രാജ്യത്തെ രക്ഷിക്കാനായി ബി.ജെ.പിക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിച്ചതാണ് തനിക്കുകിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമെന്ന് മായാവതി പറഞ്ഞു. എസ്.പി-ബി.എസ്.പി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ കൈകോര്‍ക്കുന്ന സാഹചര്യത്തിലാണ് മായാവതിയുടെ പരാമര്‍ശം.

രാജ്യത്ത് കര്‍ഷകര്‍ക്കും, പാവപ്പെട്ടവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്‍പ്പെടെ നല്‍കിയ വാഗ്ദാനങ്ങള്‍ പ്രധാനമന്ത്രിക്ക് നിറവേറ്റാന്‍ കഴിഞ്ഞില്ലെന്ന് മായാവതി പറഞ്ഞു. ഓരോ റാലികളിലും വാഗ്ദാനങ്ങള്‍ നടത്തുമെങ്കിലും മോദി പിന്നീടത് മറക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ്. ജാതിയുടേയും മതത്തിന്റേയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കുകയാണ് ബി.ജെ.പി. ഇതിനായി അവര്‍ സി.ബി.ഐയെ വരെ ഉപയോഗിക്കുകയാണെന്നും മായാവതി പറഞ്ഞു.

ലക്‌നൗവ്വില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിറന്നാള്‍ ആശംസിച്ച എല്ലാവര്‍ക്കും മായാവതി നന്ദി പറഞ്ഞു. പാര്‍ട്ടിയുടെ അടിസ്ഥാനതത്വങ്ങള്‍ ഉള്‍ക്കൊണ്ട് പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്ന് മായാവതി പാര്‍ട്ടിപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുമ്പോഴാണ് ഇത്തവണത്തെ പിറന്നാള്‍ എത്തിയിരിക്കുന്നത്. യു.പിയില്‍നിന്നും ബി.ജെ.പിയെ പുറത്താക്കാന്‍ എസ്.പിയും ബി.എസ്.പിയും കൈകോര്‍ത്തിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളിലെ അകല്‍ച്ചമാറി ഇത്തവണ രാജ്യത്തിന്റെ താല്‍പ്പര്യത്തിനായി കൈകോര്‍ത്തിരിക്കുകയാണ്. ഇതായിരിക്കാം ഒരുപക്ഷേ തനിക്കു കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമെന്നും മായാവതി പറഞ്ഞു.

ഉച്ചക്കുശേഷം എസ്.പി നേതാവ് അഖിലേഷ് യാദവ് മായാവതിയുമായി കൂടിക്കാഴ്ച്ച നടത്തും. മായാവതിയും അഖിലേഷും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇരുവരും കൈകോര്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.

]]>
https://www.chandrikadaily.com/mayavathy-against-modi-on-birthday-celebration-news.html/feed 0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി ചേര്‍ന്ന് മത്സരിക്കുമെന്ന് രാഹുല്‍ഗാന്ധി https://www.chandrikadaily.com/rahul-gandhi-hopes-grand-alliance-bsp-news.html https://www.chandrikadaily.com/rahul-gandhi-hopes-grand-alliance-bsp-news.html#respond Fri, 05 Oct 2018 07:50:53 +0000 http://www.chandrikadaily.com/?p=105828 ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് മത്സരിക്കില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി വ്യക്തമാക്കിയതിനു പിറകെയാണ് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഡല്‍ഹിയിലെ ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

‘അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. പ്രത്യേകിച്ച് ഉത്തര്‍പ്രദേശ് പോലെയുള്ള സംസ്ഥാനങ്ങില്‍’ -കോണ്‍ഗ്രസ് സഖ്യത്തില്‍ പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളെ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് മറുപടിയായി രാഹുല്‍ഗാന്ധി പറഞ്ഞു.

സംസ്ഥാനത്തേയും കേന്ദ്രത്തിലേയും തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ സാധ്യതകളില്‍ വ്യത്യാസമുണ്ട്. ഇത് മായാവതി ചൂണ്ടിക്കാട്ടിച്ചിട്ടുണ്ട്. സഖ്യത്തിന്റെ കാര്യത്തില്‍ കുറച്ചുകൂടി ലിബറലാണ് ഞങ്ങള്‍. ഞങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും സംസ്ഥാന തലത്തില്‍ ഒറ്റക്ക് നില്‍ക്കുന്നതാണ് നല്ലതെന്നാണ് അവരുടെ തീരുമാനമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസില്‍ കേഡര്‍ സംവിധാനം കൊണ്ടുവരാനാകില്ല. ആര്‍.എസ്.എസ് പോലുളള കേഡര്‍ സംവിധാനം ഉളള സംഘടനകളുടെ ഉദ്ദേശം എല്ലാ സ്ഥാപനങ്ങളെയും പിടിച്ചെടുക്കലാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടിയാക്കില്ല.

ജനങ്ങളെ ഭയപ്പെടുത്തുന്ന പ്രത്യയശാസ്ത്രമാണ് ബി.ജെ.പി സ്വീകരിക്കുന്നത്. ജനങ്ങളുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്ന് പറഞ്ഞാലും തെറ്റില്ല. ഇത്തരത്തിലുളള പ്രത്യയശാസ്ത്രവുമായി മുന്നോട്ടുപോകുന്ന ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുളളുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നാലേ ഇതിന് പരിഹാരമാകൂ. എന്നാല്‍ ഇതിനെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കളളപ്പണം തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനം മൂലം രാജ്യത്തിന്റെ ജി.ഡി.പിയുടെ രണ്ടുശതമാനം തുടച്ചുനീക്കപ്പെട്ടുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/rahul-gandhi-hopes-grand-alliance-bsp-news.html/feed 0
മായാവതിയുടെ പിന്‍മാറ്റത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് സൂചന https://www.chandrikadaily.com/mayavathy-withdraw-congress-alliance-news.html https://www.chandrikadaily.com/mayavathy-withdraw-congress-alliance-news.html#respond Thu, 04 Oct 2018 09:42:21 +0000 http://www.chandrikadaily.com/?p=105710 ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തില്‍ നിന്ന് പിന്‍മാറാനുള്ള ബി.എസ്.പി നേതാവ് മായാവതിയുടെ തീരുമാനത്തിന് പിന്നില്‍ ബി.ജെ.പിയുടെ കരങ്ങളെന്ന് വിവരം. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ്സിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് വിശാലസഖ്യത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് മായാവതി പ്രഖ്യാപിച്ചത്.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ പ്രതിപക്ഷത്തിന്റെ വിശാലസഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറായിരുന്നു. മായാവതിയേയും മമതയേയും ഉള്‍പ്പെടുത്തി ബി.ജെ.പിക്കെതിരെ നീങ്ങാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ ഇതില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ് മായാവതി. മായാവതിയുടെ ഈ നീക്കത്തിന് പിന്നില്‍ സഹോദരന്‍ ആനന്ദ്കുമാറാണെന്നാണ് സംസാരം. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആദായനികുതി വകുപ്പ് 2017-ജനുവരിയില്‍ ആനന്ദ് കുമാറിനെതിരെ കേസെടുത്തിരുന്നു. 2007-14 കാലയളവില്‍ 1300 കോടിയുടെ ആസ്തിവര്‍ധന ഉണ്ടായെന്നും ഇത് സംശയാസ്പദമാണെന്നുമാണ് കേസ്. അതിനാല്‍ ബി.ജെ.പിക്കൊപ്പം മത്സരിച്ചാല്‍ സി.ബി.ഐ ഉള്‍പ്പെടെയുള്ള അന്വേഷണത്തിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ മായാവതി സഖ്യത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും അനുകൂലമായ രാഷ്ട്രീയ തീരുമാനം കൈക്കൊള്ളുകയാണെന്നുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വാദം.

അതേസമയം, ശിവരാജ് ചൗഹാനേയും ദിഗ് വിജയ്‌സിങിനേയും വിമര്‍ശിച്ച മായാവതി സോണിയേയും രാഹുലിനേയും വിമര്‍ശിക്കാന്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ ഐക്യത്തിനായുള്ള സോണിയാ ഗാന്ധിയുടെയും രാഹുലിന്റേയും സഖ്യശ്രമങ്ങള്‍ സത്യസന്ധമായിരിക്കാം. എന്നാല്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ അട്ടമിറിക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ പറഞ്ഞിരുന്നു. ബി.ജെ.പിയെ ഒറ്റക്ക് തോല്‍പ്പിക്കാമെന്ന അഹങ്കാരമാണ് കോണ്‍ഗ്രസിന്. ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസും തന്നെ കള്ളക്കേസുകളിലൂടെ ദ്രോഹിച്ചുവെന്നും മായാവതി ആരോപിച്ചു.

നേരത്തെ, മായാവതിക്കുനേരെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മായാവതി നല്‍കിയത്. ദിഗ് വിജയ് സിങ് ബി.ജെ.പി ഏജന്റാണെന്ന് മാതാവതി തിരിച്ചടിച്ചിരുന്നു.

മായാവതിക്ക് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുണ്ടെന്നും അതുകൊണ്ടാണ് സഖ്യത്തിന് കൂടാത്തതെന്നുമുള്ള ദിഗ് വിജയ് സിങിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു.

അതിനിടെ, പ്രതിപക്ഷഐക്യത്തിന് പിന്തുണ നല്‍കി കഴിഞ്ഞ ദിവസം ദളിത്‌നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി രംഗത്തെത്തിയിരുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയുമായി മേവാനി കൂടിക്കാഴ്ച്ച നടത്തി. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ബി.ജെ.പിക്കെതിരെ പോരാടണമെന്ന് മേവാനി ആവശ്യപ്പെട്ടിരുന്നു.

]]>
https://www.chandrikadaily.com/mayavathy-withdraw-congress-alliance-news.html/feed 0
ബി.ജെ.പിക്കെതിരെയുള്ള മഹാസഖ്യ നീക്കത്തിന് തിരിച്ചടി; കോണ്‍ഗ്രസ്സിന് അഹങ്കാരമെന്ന് മായാവതി https://www.chandrikadaily.com/mayavathy-against-congress-india-news.html https://www.chandrikadaily.com/mayavathy-against-congress-india-news.html#respond Wed, 03 Oct 2018 11:42:35 +0000 http://www.chandrikadaily.com/?p=105616 ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ വിശാലസഖ്യത്തിന് തിരിച്ചടി. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്നും കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായും ബി.എസ്.പി അധ്യക്ഷ മായാവതി രംഗത്തെത്തി. കോണ്‍ഗ്രസ് ബി.എസ്.പിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും മായാവതി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ കോണ്‍ഗ്രസ്സിനെതിരെ വിമര്‍ശനങ്ങളുന്നയിച്ചത്.

പ്രതിപക്ഷ ഐക്യത്തിനായുള്ള സോണിയാ ഗാന്ധിയുടെയും രാഹുലിന്റേയും സഖ്യശ്രമങ്ങള്‍ സത്യസന്ധമായിരിക്കാം. എന്നാല്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ അട്ടമിറിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു. ബി.ജെ.പിയെ ഒറ്റക്ക് തോല്‍പ്പിക്കാമെന്ന അഹങ്കാരമാണ് കോണ്‍ഗ്രസിന്. ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസും തന്നെ കള്ളക്കേസുകളിലൂടെ ദ്രോഹിച്ചുവെന്നും അവര്‍ പറഞ്ഞു.

നേരത്തെ, മായാവതിക്കുനേരെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മായാവതി നല്‍കിയത്. ദിഗ് വിജയ് സിങ് ബി.ജെ.പി ഏജന്റാണെന്ന് മാതാവതി തിരിച്ചടിച്ചു.

മായാവതിക്ക് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുണ്ടെന്നും അതുകൊണ്ടാണ് സഖ്യത്തിന് കൂടാത്തതെന്നുമുള്ള ദിഗ് വിജയ് സിങിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു.

പ്രതിപക്ഷഐക്യത്തിന് പിന്തുണ നല്‍കി കഴിഞ്ഞ ദിവസം ദളിത്‌നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി രംഗത്തെത്തിയിരുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയുമായി മേവാനി കൂടിക്കാഴ്ച്ച നടത്തി. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ബി.ജെ.പിക്കെതിരെ പോരാടണമെന്ന് മേവാനി ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് മോദിയുടെ കീഴില്‍ നടപ്പാക്കപ്പെടുന്നത് ഫാസിസ്റ്റ് ഭരണമാണ്. ഇതിനെതിരെ
പ്രതിപക്ഷകക്ഷികളൊന്നിച്ച് നിന്ന് പോരാടണമെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം മേവാനി പറഞ്ഞു.

നേരത്തെ, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടുന്നതിന് പ്രതിപക്ഷ നിരയില്‍ അഭിപ്രായ ഐക്യത്തില്‍ എത്തിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര എന്നിവടങ്ങളില്‍ ബി.ജെ.പിക്കെതിരായി നിര്‍ണായകമായ ഇടപെടല്‍ നടത്താന്‍ പ്രതിപക്ഷ ഐക്യത്തിന് സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ നീക്കങ്ങള്‍ക്കൊക്കെ തിരിച്ചടിയായിരിക്കുകയാണ് മായാവതിയുടെ പിന്‍മാറ്റം.

]]>
https://www.chandrikadaily.com/mayavathy-against-congress-india-news.html/feed 0
കര്‍ണ്ണാടക തെരഞ്ഞെടുപ്പ്; നിലപാട് വ്യക്തമാക്കി മായാവതി; മൗനം തുടര്‍ന്ന് ശരത്പവാറും ഉവൈസിയും https://www.chandrikadaily.com/karnataka-assembly-election-2018-bsp-chief-mayawati-hits-mute-button-in-karnataka-sharad-pawar-india-news.html https://www.chandrikadaily.com/karnataka-assembly-election-2018-bsp-chief-mayawati-hits-mute-button-in-karnataka-sharad-pawar-india-news.html#respond Thu, 12 Apr 2018 10:43:19 +0000 http://www.chandrikadaily.com/?p=79924 ബാംഗളൂരു: കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ്സുമായി സഹകരിക്കാന്‍ കൈകോര്‍ത്ത് ബി.എസ്.പി നേതാവ് മായാവതി. ബാംഗളൂരുവില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ജെ.ഡി.എസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡക്കൊപ്പം മായാവതിയും വേദി പങ്കിട്ടു. കര്‍ണ്ണാടകയിലെ 224 മണ്ഡലങ്ങളില്‍ 21 സീറ്റുകളില്‍ ബി.എസ്.പിക്ക് മത്സരിക്കാന്‍ അവസരം നല്‍കുമെന്ന് ഗൗഡ ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും കനത്ത പ്രഹരം നല്‍കാനാണ് മായാവതിയുടെ നീക്കം.

മായാവതിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ദളിത് വോട്ടുകള്‍ പിടിച്ചെടുക്കുന്നതിലൂടെ ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണ് മായാവതിയെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വാദം. ലോക്‌സഭയിലേക്കുള്ള ഗോരഖ്പൂരിലേയും ഫുല്‍പൂരിലേയും ഉപതെരഞ്ഞെടുപ്പുകളിലെ വിജയം മായാവതിയില്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ബി.ജെ.പിയാണ് തങ്ങളുടെ മുഖ്യശത്രുവെന്നും കോണ്‍ഗ്രസ്സല്ലെന്നും ഉപതെരഞ്ഞെടുപ്പ് വിജയത്തിനുശേഷം മായാവതി വ്യക്തമാക്കിയിരുന്നു. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരണമെന്നാണ് മായാവതി ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ അവര്‍ നിശബ്ദയായിരിക്കുന്നതെന്നും പ്രൊഫസര്‍ സി നരസിംഹപ്പ പറഞ്ഞു. തുടര്‍ന്നാണ് മായാവതി നിലപാട് വ്യക്തമാക്കുന്നത്.

അതേസമയം, മായാവതി നിലപാട് വ്യക്തമാക്കിയെങ്കിലും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസിയും എന്‍.സി.പി നേതാവ് ശരത്പവാറും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കിയിട്ടില്ല. നേരത്തെ, ഇരുവരും ദേവഗൗഡയുമായി ചര്‍ച്ച നടത്തിയിരുന്നു. ഉത്തരകര്‍ണ്ണാടകയില്‍ ഒവൈസി 50 സീറ്റുകള്‍ ആവശ്യപ്പെട്ടുവെന്നാണ് സൂചന. എന്നാല്‍ ശരത്പവാര്‍ മുന്നോട്ടുവെച്ച ആവശ്യം അംഗീകരിക്കാന്‍ ഗൗഡ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

കോണ്‍ഗ്രസിനും ബിജെപിക്കും അഭിമാനപോരാട്ടമാണ് കര്‍ണാടകയിലേത്. 2013ല്‍ 122 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. മെയ് 12നാണ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

]]>
https://www.chandrikadaily.com/karnataka-assembly-election-2018-bsp-chief-mayawati-hits-mute-button-in-karnataka-sharad-pawar-india-news.html/feed 0