<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>MB Rajesh MP &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mb-rajesh-mp/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 20 Feb 2025 14:37:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>MB Rajesh MP &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണ്; സ്ഥലവും തീയതിയും സര്&#x200d;ക്കാറിന് തീരുമാനിക്കാം; വി.ഡി. സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/he-is-ready-for-a-dialogue-with-the-chief-minister-government-can-decide-the-place-and-date-v-d-satishan.html</link>
					<comments>https://www.chandrikadaily.com/he-is-ready-for-a-dialogue-with-the-chief-minister-government-can-decide-the-place-and-date-v-d-satishan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 20 Feb 2025 14:37:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[MB Rajesh MP]]></category>
		<category><![CDATA[public debate]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<category><![CDATA[vd satheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330839</guid>

					<description><![CDATA[മുഖ്യമന്ത്രി സംവാദത്തിന് വിളിച്ചാല്&#x200d; പങ്കെടുക്കുമെന്ന് മുന്&#x200d; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d;. സ്ഥലവും തീയതിയും സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചാല്&#x200d; മതിയെന്നും അദ്ദേഹം പറഞ്ഞു. വാര്&#x200d;ത്താസമ്മേളനത്തിനിടെയാണ് സംവാദത്തിന് തയാറാണെന്ന് വിഡി സതീശന്&#x200d; പറഞ്ഞത്.</p>
<p>മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദത്തിന്റെ തീയതി എക്സൈസ് മന്ത്രി തീരുമാനിക്കട്ടെ. താന്&#x200d; ഇന്നുവരെ ഒരാളെയും സംവാദത്തിന് വെല്ലുവിളിക്കാറില്ല. പണ്ട് തോമസ് ഐസക്കും സംവാദത്തിന് പ്രതിപക്ഷത്തെയാണ് വെല്ലുവിളിച്ചതെന്നും വിഡി സതീശന്&#x200d; പറഞ്ഞു.</p>
<p>അതേസമയം, മുഖ്യമന്ത്രി സംവാദത്തിന് വിളിച്ചാല്&#x200d; പങ്കെടുക്കുമെന്ന് മുന്&#x200d; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. എം.ബി. രാജേഷ് സംവാദത്തിന് ക്ഷണിച്ചു. രാജേഷിന് അനുയോജ്യന്&#x200d; വി.കെ. ശ്രീകണ്ഠനാണ്, പാലക്കാട്ടുക്കാര്&#x200d;ക്കും അതാണ് ഇഷ്ടം. വി.കെ. ശ്രീകണ്ഠനെ രാജേഷിന് ഭയമാണെന്നും ചെന്നിത്തല പരിഹസിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/he-is-ready-for-a-dialogue-with-the-chief-minister-government-can-decide-the-place-and-date-v-d-satishan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എ കെ ജി സെന്ററിലാണ് കുറുവാ സംഘത്തിന് സമാനമായ ആളുകള്&#x200d;: വി.ഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/acting-career-is-not-over-post-misread-vikrant-massey-with-explanation-2.html</link>
					<comments>https://www.chandrikadaily.com/acting-career-is-not-over-post-misread-vikrant-massey-with-explanation-2.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 03 Dec 2024 15:21:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[MB Rajesh MP]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320258</guid>

					<description><![CDATA[പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിലെ നീലപ്പെട്ടി ആരോപണത്തില്&#x200d; പോലീസിന് പരിമിതിയുണ്ടെന്നും കുറുവാസംഘത്തെ ചോദ്യംചെയ്തപോലെ ചോദ്യംചെയ്താല്&#x200d; വിവരം കിട്ടുമെന്നുമുള്ള സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്&#x200d; സുരേഷ് ബാബുവിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമര്&#x200d;ശവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്&#x200d;. കേരളം കൊള്ളയടിക്കുന്നവരൊക്കെ പാലക്കാട് ജില്ലാകമ്മറ്റി ഓഫീസ് കേന്ദ്രീകരിച്ചിരിക്കുകയാണ്. നാണക്കേട് കൊണ്ട് തലയില്&#x200d; മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയിലാണ് മന്ത്രി രാജേഷും അളിയനും. അവരുടെ കുറുവാ സംഘത്തില്&#x200d;പ്പെട്ട ആളാണ് പാലക്കാട് ജില്ലാ സെക്രട്ടറി. ജില്ലാ സെക്രട്ടറിയാണ് പാലക്കാട് ജില്ലയിലെ കുറുവാ സംഘത്തിന്റെ നേതാവ്. [&#8230;]]]></description>
										<content:encoded><![CDATA[<p>പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിലെ നീലപ്പെട്ടി ആരോപണത്തില്&#x200d; പോലീസിന് പരിമിതിയുണ്ടെന്നും കുറുവാസംഘത്തെ ചോദ്യംചെയ്തപോലെ ചോദ്യംചെയ്താല്&#x200d; വിവരം കിട്ടുമെന്നുമുള്ള സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്&#x200d; സുരേഷ് ബാബുവിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമര്&#x200d;ശവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്&#x200d;.</p>
<div id="div-ub-metrojournalonline.com_1700115483765">കേരളം കൊള്ളയടിക്കുന്നവരൊക്കെ പാലക്കാട് ജില്ലാകമ്മറ്റി ഓഫീസ് കേന്ദ്രീകരിച്ചിരിക്കുകയാണ്. നാണക്കേട് കൊണ്ട് തലയില്&#x200d; മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയിലാണ് മന്ത്രി രാജേഷും അളിയനും. അവരുടെ കുറുവാ സംഘത്തില്&#x200d;പ്പെട്ട ആളാണ് പാലക്കാട് ജില്ലാ സെക്രട്ടറി. ജില്ലാ സെക്രട്ടറിയാണ് പാലക്കാട് ജില്ലയിലെ കുറുവാ സംഘത്തിന്റെ നേതാവ്. ഇവരെക്കുറിച്ച് അറിയാവുന്നതു കൊണ്ടാണ് പാലക്കാട്ടെ ജനങ്ങള്&#x200d; ഈ കുറുവാ സംഘത്തിന് ശക്തമായ മറുപടി നല്&#x200d;കിയത്. സി.പി.എം ജീര്&#x200d;ണതയെ നേരിടുകയാണ്. കുറുവാ സംഘത്തിന് സമാനമായ ആളുകളെ ചോദ്യം ചെയ്യണമെങ്കില്&#x200d; എ.കെ.ജി സെന്ററിലും പാലക്കാട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും പോകണമെന്നും സതീശന്&#x200d; വ്യക്തമാക്കി.</div>
<p>ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്ന മധു മുല്ലശേരിക്ക് ഏരിയാ സെക്രട്ടറി ആയിരിക്കുമ്പോള്&#x200d; തന്നെ ബി.ജെ.പിയുമായി ബന്ധമുണ്ടായിരുന്നെന്നാണ് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പറഞ്ഞതെന്നും അങ്ങനെയെങ്കില്&#x200d; നിലവില്&#x200d; എത്ര ജില്ലാ സെക്രട്ടറിമാര്&#x200d;ക്കും ഏരിയ സെക്രട്ടറിമാര്&#x200d;ക്കും ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്&#x200d; വെളിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/acting-career-is-not-over-post-misread-vikrant-massey-with-explanation-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൈഫ് എന്നാല്&#x200d; കാത്തിരിപ്പെന്ന് പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/news-kerala-niyamasabha-updates-pk-basheer-life-mission.html</link>
					<comments>https://www.chandrikadaily.com/news-kerala-niyamasabha-updates-pk-basheer-life-mission.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Wed, 08 Feb 2023 06:17:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala niyamasabha]]></category>
		<category><![CDATA[liofe mission]]></category>
		<category><![CDATA[mb rajesh]]></category>
		<category><![CDATA[MB Rajesh MP]]></category>
		<category><![CDATA[pk basheer]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236652</guid>

					<description><![CDATA[വിലാസം സഹിതം പട്ടിക മന്ത്രിക്ക് കൈമാറാന്&#x200d; തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d; മറുപടി നല്&#x200d;കി]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഭവനരഹിതര്&#x200d;ക്ക് വീട് നല്&#x200d;കുന്ന ലൈഫ് പദ്ധതിയില്&#x200d; സര്&#x200d;ക്കാറിന് പുരോഗതി കൈവരിക്കാനായില്ലെന്ന് പ്രതിപക്ഷം നിയമസഭയില്&#x200d;.കേരളത്തില്&#x200d; ലൈഫ് എന്നാല്&#x200d; കാത്തിരിപ്പാണെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്&#x200d;കിയ പി.കെ ബഷീര്&#x200d; വിമര്&#x200d;ശിച്ചു. അതേസമയം കോണ്&#x200d;ഗ്രസ് നിര്&#x200d;മിച്ച്‌ നല്&#x200d;കിയ 1000 വീടുകളുടെ ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിക്കാമോയെന്നും മന്ത്രി എം ബി രാജേഷ് വെല്ലുവിളിച്ചു.</p>
<p>വിലാസം സഹിതം പട്ടിക മന്ത്രിക്ക് കൈമാറാന്&#x200d; തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d; മറുപടി നല്&#x200d;കി. അടിയന്തര പ്രമേയത്തിന് സ്പീക്കര്&#x200d; അവതരണാനുമതി നിഷേധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-niyamasabha-updates-pk-basheer-life-mission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകകപ്പ് ആഘോഷം മാലിന്യമുക്തമാകണം എം ബി രാജേഷ്</title>
		<link>https://www.chandrikadaily.com/world-cup-celebration-should-be-garbage-free-mb-rajesh.html</link>
					<comments>https://www.chandrikadaily.com/world-cup-celebration-should-be-garbage-free-mb-rajesh.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 10 Nov 2022 14:54:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[MB Rajesh MP]]></category>
		<category><![CDATA[world cup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221276</guid>

					<description><![CDATA[ഹരിതച്ചട്ടം പാലിച്ച് ഫുട്‌ബോള്&#x200d; ആഘോഷം സംഘടിപ്പിക്കുന്ന കൂട്ടായ്മകളെ ശുചിത്വമിഷന്റെ നേതൃത്വത്തില്&#x200d; ജില്ലാ തലത്തില്&#x200d; ആദരിക്കും. ഓരോ ജില്ലയിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ആര്&#x200d;ട്‌സ് ആന്&#x200d;ഡ് സ്‌പോര്&#x200d;ട്‌സ് ക്ലബ്ബ് ഭാരവാഹികളുടെയും ഫുട്‌ബോള്&#x200d; കൂട്ടായ്മകളുടെയും സംഘാടകരുടെയും കായികസംഘടനകളുടെയും യോഗം വിളിച്ചുചേര്&#x200d;ക്കും]]></description>
										<content:encoded><![CDATA[<p>ഫുട്‌ബോള്&#x200d; ലോകകപ്പിന്റെ പ്രചാരണത്തിനായി നിരോധിത വസ്തുക്കള്&#x200d; ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭ്യര്&#x200d;ഥിച്ചു. ഹൈക്കോടതി വിധി പാലിക്കാന്&#x200d; ഏവരും ബാധ്യസ്ഥരാണ്. ജൂലൈ ഒന്നുമുതല്&#x200d; ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും അനുബന്ധ ഉല്&#x200d;പ്പന്നങ്ങളും കേന്ദ്രസര്&#x200d;ക്കാര്&#x200d; നിരോധിച്ചിട്ടുണ്ട്. സംസ്ഥാന സര്&#x200d;ക്കാരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും പിവിസി ഫ്‌ലക്‌സുകളും നിരോധിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദ പ്രചാരണ രീതികളിലേക്ക് മാറേണ്ടത് അനിവാര്യമാണ്. കോട്ടണ്&#x200d;തുണി, പേപ്പര്&#x200d; അധിഷ്ഠിത പ്രിന്റിംഗ് രീതികള്&#x200d;ക്ക് പരിഗണന നല്&#x200d;കാം. പിവിസി ഫ്‌ലക്‌സിന് പകരമായി പുനചംക്രമണത്തിന് സാധ്യമാകുന്ന പോളി എഥിലിന്&#x200d; മെറ്റീരിയലുകള്&#x200d; ഉപയോഗിച്ചുള്ള പരസ്യ പ്രചരണ മാര്&#x200d;ഗ്ഗങ്ങള്&#x200d; ഉപയോഗിക്കാം. പ്ലാസ്റ്റിക് അധിഷ്ഠിത പ്രിന്റിംഗ് രീതികള്&#x200d; കഴിവതും ഒഴിവാക്കണം. പോളി എഥിലീന്&#x200d; പോലെയുള്ള പുനചംക്രമണം ചെയ്യാവുന്ന വസ്തുക്കള്&#x200d; ഉപയോഗിക്കുന്നവര്&#x200d;, അത് സമയബന്ധിതമായി നീക്കം ചെയ്യണമെന്നും മന്ത്രി നിര്&#x200d;ദേശിച്ചു.</p>
<p>ബോര്&#x200d;ഡുകളും ഫ്‌ലക്‌സുകളും യാത്ര മറയ്ക്കുന്ന രീതിയില്&#x200d; സ്ഥാപിക്കാതിരിക്കാനും ശ്രദ്ധിക്കണം. ടീമുകള്&#x200d; പുറത്താകുന്നതിന് അനുസരിച്ച് ബോര്&#x200d;ഡുകള്&#x200d; നീക്കം ചെയ്യാനും ആരാധകര്&#x200d; തയ്യാറാകണം. ഫൈനല്&#x200d; മത്സരം തീരുന്നതോടെ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ ബോര്&#x200d;ഡുകളും നീക്കം ചെയ്‌തെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്&#x200d; ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്&#x200d;ദേശിച്ചു. ഈ ലോകകപ്പ് മയക്കുമരുന്ന് വിരുദ്ധവും മാലിന്യമുക്തവുമായി ആഘോഷിക്കാന്&#x200d; എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്&#x200d; ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും യോഗം വിളിച്ച് ഇക്കാര്യം ചര്&#x200d;ച്ച ചെയ്യും. ലോകകപ്പ് ആഘോഷത്തിലൂടെ മാലിന്യമുക്തമയക്കുമരുന്ന് വിരുദ്ധ സന്ദേശം കൂടി കൈമാറാന്&#x200d; എല്ലാവരും തയ്യാറാകണമെന്നും മന്ത്രി അഭ്യര്&#x200d;ഥിച്ചു. ഫുട്‌ബോള്&#x200d; കാണാനായി തയ്യാറാക്കുന്ന പൊതുവിടങ്ങളില്&#x200d; ഹരിതച്ചട്ടം പാലിക്കണം. അജൈവ പാഴ്വസ്തുക്കള്&#x200d; തരംതിരിച്ച് ഹരിത കര്&#x200d;മ്മസേനയെ ഏല്&#x200d;പ്പിക്കാം. മയക്കുമരുന്നിനെതിരെയുള്ള സന്ദേശം പ്രചരിപ്പിക്കാനും സര്&#x200d;ക്കാരിന്റെ ഗോള്&#x200d; ചാലഞ്ചില്&#x200d; പങ്കാളികളാകാനും ക്ലബ്ബുകളും കൂട്ടായ്മകളും ശ്രമിക്കണമെന്നും മന്ത്രി നിര്&#x200d;ദേശിച്ചു.</p>
<p>ഹരിതച്ചട്ടം പാലിച്ച് ഫുട്‌ബോള്&#x200d; ആഘോഷം സംഘടിപ്പിക്കുന്ന കൂട്ടായ്മകളെ ശുചിത്വമിഷന്റെ നേതൃത്വത്തില്&#x200d; ജില്ലാ തലത്തില്&#x200d; ആദരിക്കും. ഓരോ ജില്ലയിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ആര്&#x200d;ട്‌സ് ആന്&#x200d;ഡ് സ്‌പോര്&#x200d;ട്‌സ് ക്ലബ്ബ് ഭാരവാഹികളുടെയും ഫുട്‌ബോള്&#x200d; കൂട്ടായ്മകളുടെയും സംഘാടകരുടെയും കായികസംഘടനകളുടെയും യോഗം വിളിച്ചുചേര്&#x200d;ക്കും. ജില്ലാ തലത്തില്&#x200d; കളക്ടറും തദ്ദേശ സ്ഥാപന തലത്തില്&#x200d; സെക്രട്ടറിയും ഇതിന് നേതൃത്വം നല്&#x200d;കും. നിരോധിത പിവിസി ഫ്‌ലക്‌സ് വസ്തുക്കള്&#x200d; പ്രിന്റ് ചെയ്യുന്ന സ്ഥലങ്ങളില്&#x200d; പരിശോധനയും കര്&#x200d;ശനമാക്കും. നിലവിലുള്ള അതേ യന്ത്രസംവിധാനം ഉപയോഗിച്ചുതന്നെ കൂടുതല്&#x200d; മികവോടെ പുനചംക്രമണം സാധ്യമായ പോളി എഥിലീനില്&#x200d; പ്രിന്റ് ചെയ്യാമെന്നിരിക്കെ, നിരോധിതവസ്തുക്കളില്&#x200d; പ്രിന്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ലോകകപ്പില്&#x200d; ഇഷ്ട ടീമുകളുടെ മത്സരം കഴിയുന്ന മുറയ്ക്ക് ഉത്തരവാദിത്തത്തോടെ ബോര്&#x200d;ഡുകള്&#x200d; നീക്കം ചെയ്ത് ആരാധകര്&#x200d; സഹകരിക്കണം. ശുചിത്വകേരളത്തിനായി സര്&#x200d;ക്കാര്&#x200d; നടത്തുന്ന ഇടപെടലുകള്&#x200d;ക്കൊപ്പം അണിനിരക്കാന്&#x200d; ഓരോ ആരാധകനും സന്നദ്ധരാകണമെന്നും മന്ത്രി അഭ്യര്&#x200d;ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/world-cup-celebration-should-be-garbage-free-mb-rajesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യോഗ്യരായവരെ മറികടന്ന് എം.ബി രാജേഷിന്റെ ഭാര്യക്ക് ജോലി; ഗവര്&#x200d;ണര്&#x200d;ക്ക് പരാതി</title>
		<link>https://www.chandrikadaily.com/mb-rajesh-wife-university-news.html</link>
					<comments>https://www.chandrikadaily.com/mb-rajesh-wife-university-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 04 Feb 2021 06:50:55 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[MB Rajesh MP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=178881</guid>

					<description><![CDATA[ഇന്റര്&#x200d;വ്യൂ ബോര്&#x200d;ഡ് യോഗ്യതകളുടെ അടിസ്ഥാനത്തില്&#x200d; മറ്റൊരു ഉദ്യോഗാര്&#x200d;ഥിനിക്കായിരുന്നു ഒന്നാം റാങ്ക് ശുപാര്&#x200d;ശ ചെയ്തതെന്നും സമ്മര്&#x200d;ദത്തിന്റെ പേരില്&#x200d; അവരെ രണ്ടാം സ്ഥാനത്തേക്ക് തഴഞ്ഞാണ് എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നല്&#x200d;കിയതെന്നും പരാതിക്കാര്&#x200d; വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം:യോഗ്യരായവരെ മറികടന്ന് സിപിഎം നേതാവും മുന്&#x200d; എംപിയുമായ എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സര്&#x200d;വകലാശാലയില്&#x200d; അസിസ്റ്റന്റ് പ്രൊഫസര്&#x200d; നിയമനം നല്&#x200d;കിയതിനെതിരെ ഗവര്&#x200d;ണര്&#x200d;ക്കു പരാതി. ഉയര്&#x200d;ന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാര്&#x200d;ഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് ഇന്റര്&#x200d;വ്യൂവില്&#x200d; ഒന്നാം റാങ്ക് നല്&#x200d;കിയതെന്നാണ് ആരോപണം. സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്&#x200d; കമ്മിറ്റി ചെയര്&#x200d;മാന്&#x200d; ആര്&#x200d;.എസ് ശശികുമാറും സെക്രട്ടറി എം. ഷാജിര്&#x200d;ഖാനുമാണ് ഗവര്&#x200d;ണര്&#x200d;ക്ക് പരാതി നല്&#x200d;കിയിരിക്കുന്നത്.</p>
<p>സര്&#x200d;ക്കാര്&#x200d; കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്&#x200d; തസ്തികകളിലേയ്ക്ക് എഴുത്തുപരീക്ഷയും ഇന്റര്&#x200d;വ്യൂവും കഴിഞ്ഞ് പിഎസ്സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്&#x200d; രാജേഷിന്റെ ഭാര്യക്ക് 212-ാം റാങ്കാണു ലഭിച്ചതെന്നു പരാതിക്കാര്&#x200d; ചൂണ്ടിക്കാട്ടുന്നു. അതേ റാങ്ക് പട്ടികയില്&#x200d; ഉയര്&#x200d;ന്ന റാങ്ക് നേടിയ, സംസ്‌കൃത സര്&#x200d;വകലാശാലയുടെ ഇന്റര്&#x200d;വ്യൂവില്&#x200d; പങ്കെടുത്ത ഉദ്യോഗാര്&#x200d;ഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യക്ക് ഒന്നാം റാങ്ക് നല്&#x200d;കിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. കാലിക്കറ്റ് സര്&#x200d;വകലാശാലയിലെ സീനിയര്&#x200d; പ്രൊഫസര്&#x200d;മാരുള്&#x200d;പ്പെട്ട ഇന്റര്&#x200d;വ്യൂ ബോര്&#x200d;ഡ് യോഗ്യതകളുടെ അടിസ്ഥാനത്തില്&#x200d; മറ്റൊരു ഉദ്യോഗാര്&#x200d;ഥിനിക്കായിരുന്നു ഒന്നാം റാങ്ക് ശുപാര്&#x200d;ശ ചെയ്തതെന്നും സമ്മര്&#x200d;ദത്തിന്റെ പേരില്&#x200d; അവരെ രണ്ടാം സ്ഥാനത്തേക്ക് തഴഞ്ഞാണ് എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നല്&#x200d;കിയതെന്നും പരാതിക്കാര്&#x200d; വ്യക്തമാക്കി.</p>
<p>വിവാദമായതിനെ തുടര്&#x200d;ന്ന് എ.എന്&#x200d;. ഷംസീര്&#x200d; എംഎല്&#x200d;എയുടെ ഭാര്യ ഷഹാന ഷംസീറിന് കാലിക്കറ്റ് സര്&#x200d;വകലാശാലയില്&#x200d; അസിസ്റ്റന്റ് പ്രൊഫസര്&#x200d; നിയമനം നല്&#x200d;കുന്നത് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സര്&#x200d;വകലാശാല മലയാള വിഭാഗത്തില്&#x200d; അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നല്&#x200d;കിയിരിക്കുന്നത്. ഉയര്&#x200d;ന്ന അക്കാദമിക മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യയനപരിചയവുമുള്ള ഉദ്യോഗാര്&#x200d;ഥികളെ ഒഴിവാക്കിയാണ് രാജേഷിന്റെ ഭാര്യയ്ക്ക് മുസ്ലിം സംവരണ കോട്ടയില്&#x200d; ഒന്നാം റാങ്ക് നല്&#x200d;കിയതെന്നും പരാതിയില്&#x200d; പറയുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mb-rajesh-wife-university-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെറുമൊരു ന്യായീകരണക്കാരന്റെ നിലവാരത്തിലേക്ക് തരം താഴരുത്; എംബി രാജേഷിനോട് ഡോ.നെല്&#x200d;സണ്&#x200d; ജോസഫ്</title>
		<link>https://www.chandrikadaily.com/nelson-joseph-about-cpm-leader-mb-rajesh-fb-note.html</link>
					<comments>https://www.chandrikadaily.com/nelson-joseph-about-cpm-leader-mb-rajesh-fb-note.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 13 Sep 2020 13:54:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Dr Nelson Joseph]]></category>
		<category><![CDATA[MB Rajesh MP]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152821</guid>

					<description><![CDATA[സർക്കാരിനെ നിശിതമായി വിമർശിക്കുന്ന രാഹുൽ ഗാന്ധിയെക്കൂടി അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുകയാണ്.
അങ്ങ് അതിനൊപ്പം തുറുങ്കിലടയ്ക്കപ്പെട്ട കഫീൽ ഖാനെക്കുറിച്ചുകൂടി സൂചിപ്പിക്കുകയുണ്ടായി. പ്രിയങ്ക ഗാന്ധിയെക്കുറിച്ചും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെക്കുറിച്ചും ഡോ.കഫീൽ ഖാൻ പറഞ്ഞതും അങ്ങ് സമയം കിട്ടുമ്പോൾ ഒന്ന് വായിക്കാൻ ശ്രമിക്കണം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഡല്&#x200d;ഹി കാലപ കേസുമായി ബന്ധപ്പെട്ട് സിപിഎം ജനറല്&#x200d; സെക്രട്ടറി സിതാറാം യച്ചൂരി ഉള്&#x200d;പ്പടേയുള്ളവര്&#x200d;ക്കെതിരെ അനുബന്ധ കുറ്റപത്രം ചുമത്തിയ ഡല്&#x200d;ഹി പൊലീസ് നടപടിയില്&#x200d; പ്രതിഷേധിച്ച് എംബി രാജേഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി കോളമിസ്റ്റ് ഡോ. നെല്&#x200d;സണ്&#x200d; ജോസഫ്. ഡല്&#x200d;ഹി പൊലീസ് നടപടിക്കെതിരായി കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; വരെ രംഗത്ത് വന്നിട്ടും എംബി രാജേഷ് ഇപ്പോഴും ന്യായീകരണ തൊഴിലാളിയുടെ നിലവാരത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നെല്&#x200d;സന്റെ കുറിപ്പ്. ഒരുപാട് കൊല്ലം പാര്&#x200d;ലമെന്റിലും പരിസരങ്ങളിലും കഴിഞ്ഞ, മികച്ച സാമാജികരില്&#x200d; ഒരാളെന്ന് പേരു കേള്&#x200d;പ്പിച്ച അങ്ങ് വെറുമൊരു ന്യായീകരണക്കാരന്റെ നിലവാരത്തിലേക്ക് തരം താഴരുതെന്ന്, നെല്&#x200d;സണ്&#x200d; ഫേസ്ബുക്കില്&#x200d; കുറിച്ചു</p>
<p><strong>ഡോ.നെല്&#x200d;സണ്&#x200d; ജോസഫ് കുറിപ്പിന്റെ പൂര്&#x200d;ണ്ണ രൂപം വായിക്കാം</strong></p>
<div class="kvgmc6g5 cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">മുൻ എം.പി ശ്രീ എം.ബി രാജേഷിന് ഒരു തുറന്ന കത്ത്.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">പ്രിയപ്പെട്ട ശ്രീ എം.ബി രാജേഷ്,</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">അങ്ങ് ഒരു മികച്ച വാഗ്മിയാണ്. നന്നായി സംസാരിക്കാനും എഴുതാനും അറിയാവുന്നയാളാണ്.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">സഖാവ് സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്, പ്രൊഫ.ജയതി ഘോഷ്,പ്രൊഫ.അപൂർവാനന്ദ്, രാഹുൽ റോയ് എന്നിവരുടെ പേരുകൾ ഡൽഹി പൊലീസ് സപ്ലിമെൻ്ററി ചാർജ് ഷീറ്റിൽ പരാമർശിച്ചതിനെക്കുറിച്ച് അങ്ങെഴുതിയ ഫേസ്ബുക് പോസ്റ്റ് വായിച്ചു.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">എന്താണ് വിഷയം എന്ന് പ്രതിപാദിക്കുന്ന ആദ്യ പാരഗ്രാഫ് ഒഴിച്ചുനിർത്തിയാൽ അങ്ങയുടെ പോസ്റ്റിന് മൂന്ന് പാരഗ്രാഫുകളാണുള്ളത്. ആ മൂന്ന് പാരഗ്രാഫിൽ രണ്ടിലും മുഴച്ചുനിൽക്കുന്നത് കോൺഗ്രസിനെതിരെയുള്ള ആക്രമണമാണ്.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">എൻ്റെ അറിവ് ശരിയാണെങ്കിൽ കേന്ദ്രമോ ഡൽഹിയോ ഭരിക്കുന്നത് കോൺഗ്രസല്ല. ഡൽഹി പൊലീസിൻ്റെ നിയന്ത്രണവും കോൺഗ്രസിനില്ല. എങ്കിലും അങ്ങയുടെ പോസ്റ്റിൽ കോൺഗ്രസിനെതിരെയുള്ള ആക്രമണം ചെറുതല്ല.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">10:50 pm ന് അങ്ങ് കോൺഗ്രസിനും ലീഗിനും കേരളത്തിൽ ആഘോഷിക്കാമെന്ന് ഫേസ്ബുക്കിൽ കുറിക്കുന്ന സമയത്തിനു ശേഷം വന്ന രണ്ട് കോൺഗ്രസ് നേതാക്കളുടെ, ഒരുപക്ഷേ അങ്ങയുടെ പാർട്ടിയിലെ അനുഭാവികൾ ഏറ്റവും കൂടുതൽ പരിഹസിച്ചിരുന്ന രണ്ട് നേതാക്കളുടെ ട്വീറ്റുകൾ കണ്ടിരുന്നു.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">രാജ്യത്തെന്താണ് നടക്കുന്നതെന്ന് അദ്ഭുതപ്പെടുന്ന ഡോ.ശശി തരൂരിൻ്റെ ട്വീറ്റ് (10:57 ന്).</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">യഥാർഥ പ്രതികളെ ഒഴിവാക്കി സഖാവ് യെച്ചൂരിയെയും മറ്റുള്ളവരെയും ഉൾപ്പെടുത്തിയ ചാർജ് ഷീറ്റ് ദൗർഭാഗ്യകരമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ട്വീറ്റ് (11:01 ന്)</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">അങ്ങയുടെ കണക്കിൽ അവ രണ്ടും ആഘോഷമായിരിക്കുമല്ലോ.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">അനുഭാവികളാൽ നിരന്തരം ആക്രമിക്കപ്പെട്ടിട്ടും ഈ വിഷയത്തിൽ സഖാവ് യെച്ചൂരിക്ക് പിന്തുണ നൽകിയതിനെക്കുറിച്ച് ശ്രീ തരൂരിനോട് സൂചിപ്പിച്ചപ്പോൾ ശരിയുടെ ഒപ്പം നിൽക്കുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">ബി.ജെ.പിക്കാർ പോലും ഇപ്പോൾ പറഞ്ഞ് കേൾക്കാറില്ലാത്ത വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ചും അങ്ങ് സൂചിപ്പിച്ചുകണ്ടു.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">ബി.ജെ.പി സർക്കാരിനെ കൊറോണ, ചൈന, സമ്പദ് വ്യവസ്ഥ മുതലിങ്ങോട്ട് ഏതാണ്ട് എല്ലാ വിഷയങ്ങളിലും സർക്കാരിനെ നിശിതമായി വിമർശിക്കുന്ന രാഹുൽ ഗാന്ധിയെക്കൂടി അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുകയാണ്.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">അങ്ങ് അതിനൊപ്പം തുറുങ്കിലടയ്ക്കപ്പെട്ട കഫീൽ ഖാനെക്കുറിച്ചുകൂടി സൂചിപ്പിക്കുകയുണ്ടായി. പ്രിയങ്ക ഗാന്ധിയെക്കുറിച്ചും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെക്കുറിച്ചും ഡോ.കഫീൽ ഖാൻ പറഞ്ഞതും അങ്ങ് സമയം കിട്ടുമ്പോൾ ഒന്ന് വായിക്കാൻ ശ്രമിക്കണം.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">അങ്ങയുടെ പാർട്ടിയുടെ നേതാവിനെ ചാർജ് ഷീറ്റിൽ പരാമർശിച്ച സംഭവത്തിൽ പോലും മൂന്ന് പാരഗ്രാഫിൽ നിന്ന് രണ്ട് പാരഗ്രാഫ് അങ്ങ് കോൺഗ്രസിനായി നീക്കി വയ്ക്കുമ്പൊ അങ്ങ് രണ്ട് കാര്യമാണ് ചെയ്യുന്നത്.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">പ്രതിപക്ഷത്തുള്ള രാഹുലിനെയും കോൺഗ്രസിനെയും ആക്രമിക്കുമ്പൊ അങ്ങ് മറ്റുള്ളവർക്ക് ജോലി എളുപ്പമാക്കുകയാണ്. ഒന്നിച്ച് നിൽക്കേണ്ടവരെ ഭിന്നിപ്പിക്കുകയാണ്.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">അത് കണ്ട് ആരാണ് ചിരിക്കുന്നത് അങ്ങേക്ക് അറിയാഞ്ഞിട്ടല്ലെ.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">ഒന്ന് സൂചിപ്പിക്കാം, പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം പാസായത് ഒരൊറ്റ വോട്ടിനെതിരെ മറ്റെല്ലാവരും എന്ന നിലയിലായിരുന്നു&#8230;</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">ഓർമയുണ്ടാവും അങ്ങേയ്ക്കും..</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">എന്തിനാണ് അങ്ങ് ഈ അവസരത്തിൽ കോൺഗ്രസിനെ ആക്രമിക്കാൻ സമയം കൂടുതൽ നീക്കി വച്ചതെന്ന് അറിയാഞ്ഞിട്ടല്ല.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">ഒരുപാട് കൊല്ലം പാർലമെൻ്റിലും പരിസരങ്ങളിലും കഴിഞ്ഞ, മികച്ച സാമാജികരിൽ ഒരാളെന്ന് പേരു കേൾപ്പിച്ച അങ്ങ് വെറുമൊരു ന്യായീകരണക്കാരൻ്റെ നിലവാരത്തിലേക്ക് തരം താഴരുത് .</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">പക്ഷേ അത് എൻ്റെ വിഷയമല്ല.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">ഉറപ്പിച്ച് പറയുന്നു.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">സഖാവ് സീതാറാം യെച്ചൂരി, പ്രൊഫസർ ജയതി ഘോഷ്, യോഗേന്ദ്ര യാദവ്, പ്രൊഫസർ അപൂർവാനന്ദ്, രാഹുൽ റോയ് എന്നിവർക്ക് നിരുപാധിക പിന്തുണ.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">Unconditional,</div>
<div dir="auto">Unequivocal</div>
<div dir="auto">Unlimited support in this case.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">ഇത് കോൺഗ്രസുകാരനാണെന്ന് പറഞ്ഞുതന്നെ പറയും</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">അങ്ങയുടെ അഭിപ്രായത്തോട് ഞാൻ വിയോജിക്കുന്നു. പക്ഷേ അത് പറയാൻ അങ്ങേക്കുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി അവസാനം വരെ പോരാടും.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">ഭാവുകങ്ങൾ.</div>
</div>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nelson-joseph-about-cpm-leader-mb-rajesh-fb-note.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനം തന്ന വിജയമെന്ന് രമ്യ ഹരിദാസ്; ന്യൂനപക്ഷം കൈവിട്ടെന്ന് എം.ബി രാജേഷ്</title>
		<link>https://www.chandrikadaily.com/remya-haridas-mb-rajesh-about-election-results-news.html</link>
					<comments>https://www.chandrikadaily.com/remya-haridas-mb-rajesh-about-election-results-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 23 May 2019 06:45:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[MB Rajesh MP]]></category>
		<category><![CDATA[remya haridas]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128136</guid>

					<description><![CDATA[പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ആദ്യഘട്ടത്തില്&#x200d; പ്രതികരണവുമായി സ്ഥാനാര്&#x200d;ത്ഥികളായ രമ്യ ഹരിദാസും എം ബി രാജേഷും. ജനങ്ങള്&#x200d; നല്&#x200d;കിയ വിജയമാണെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി രമ്യ ഹരിദാസ് പറഞ്ഞു. ആലത്തൂരില്&#x200d; അട്ടിമറി പ്രതീക്ഷിച്ചുവെന്നും രമ്യ പറഞ്ഞു. നിലവില്&#x200d; എണ്&#x200d;പതിനായിരത്തിലധികമാണ് രമ്യയുടെ ലീഡ്. ന്യൂനപക്ഷ വോട്ടുകള്&#x200d; നഷ്ടമായെന്ന് പാലക്കാട്ടെ എല്&#x200d;ഡിഎഫ് സ്ഥാനാര്&#x200d;ത്ഥി എം.ബി രാജേഷും പറഞ്ഞു. യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി വി കെ.ശ്രീകണ്ഠന്&#x200d; 25,661 വോട്ടുകള്&#x200d;ക്ക് ലീഡ് ചെയ്യുന്നു പാലക്കാട്ട്. നിലവില്&#x200d; കേരളത്തിലെ യു.ഡി.എഫ് തരംഗത്തോടായിരുന്നു രാജേഷിന്റെ പ്രതികരണം.]]></description>
										<content:encoded><![CDATA[
<p>പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ആദ്യഘട്ടത്തില്&#x200d; പ്രതികരണവുമായി സ്ഥാനാര്&#x200d;ത്ഥികളായ രമ്യ ഹരിദാസും എം ബി രാജേഷും. ജനങ്ങള്&#x200d; നല്&#x200d;കിയ വിജയമാണെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി രമ്യ ഹരിദാസ് പറഞ്ഞു. ആലത്തൂരില്&#x200d; അട്ടിമറി പ്രതീക്ഷിച്ചുവെന്നും രമ്യ പറഞ്ഞു. നിലവില്&#x200d; എണ്&#x200d;പതിനായിരത്തിലധികമാണ് രമ്യയുടെ ലീഡ്.</p>



<p>ന്യൂനപക്ഷ വോട്ടുകള്&#x200d; നഷ്ടമായെന്ന് പാലക്കാട്ടെ എല്&#x200d;ഡിഎഫ് സ്ഥാനാര്&#x200d;ത്ഥി എം.ബി രാജേഷും പറഞ്ഞു. യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി വി കെ.ശ്രീകണ്ഠന്&#x200d; 25,661 വോട്ടുകള്&#x200d;ക്ക് ലീഡ് ചെയ്യുന്നു പാലക്കാട്ട്. നിലവില്&#x200d; കേരളത്തിലെ യു.ഡി.എഫ് തരംഗത്തോടായിരുന്നു രാജേഷിന്റെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/remya-haridas-mb-rajesh-about-election-results-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജേഷിന്റെ പ്രചാരണറാലിയില്&#x200d; വടിവാള്&#x200d;; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; തെരഞ്ഞെടുപ്പ് ഓഫീസര്&#x200d; ഡിജിപിക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കി</title>
		<link>https://www.chandrikadaily.com/action-against-cpm-rajeshs-election-campaign-news.html</link>
					<comments>https://www.chandrikadaily.com/action-against-cpm-rajeshs-election-campaign-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 08 Apr 2019 11:50:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[MB Rajesh MP]]></category>
		<category><![CDATA[tikkaram meena]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=123778</guid>

					<description><![CDATA[തിരുവനന്തപുരം: സി.പി.എമ്മിന് തിരിച്ചടിയായി പാലക്കാട്ടെ വടിവാള്&#x200d; സംഭവം. പാലക്കാട്ടെ എല്&#x200d;ഡിഎഫ് സ്ഥാനാര്&#x200d;ത്ഥിയായ എംബി രാജേഷിന്റെ പ്രചാരണ റാലിയില്&#x200d; വടിവാള്&#x200d; കണ്ടെന്ന വാര്&#x200d;ത്തയില്&#x200d; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്&#x200d; ടിക്കാറാം മീണ നടപടി തുടങ്ങി. സംഭവത്തില്&#x200d; അന്വേഷണം നടത്തി റിപ്പോര്&#x200d;ട്ട് നല്&#x200d;കാന്&#x200d; സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കി. പ്രചാരണ റാലികളില്&#x200d; ആയുധങ്ങള്&#x200d; കൊണ്ടുപോകരുതെന്ന് കൃത്യമായ നിര്&#x200d;ദ്ദേശമുള്ളതാണെന്നും അത്തരം നടപടികള്&#x200d; മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ടിക്കാറാം മീണ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിയമാനുസൃത നടപടി സ്വീകരിക്കാനും ഉടന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: സി.പി.എമ്മിന് തിരിച്ചടിയായി പാലക്കാട്ടെ വടിവാള്&#x200d; സംഭവം. പാലക്കാട്ടെ എല്&#x200d;ഡിഎഫ് സ്ഥാനാര്&#x200d;ത്ഥിയായ എംബി രാജേഷിന്റെ പ്രചാരണ റാലിയില്&#x200d; വടിവാള്&#x200d; കണ്ടെന്ന വാര്&#x200d;ത്തയില്&#x200d; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്&#x200d; ടിക്കാറാം മീണ നടപടി തുടങ്ങി. സംഭവത്തില്&#x200d; അന്വേഷണം നടത്തി റിപ്പോര്&#x200d;ട്ട് നല്&#x200d;കാന്&#x200d; സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കി. </p>



<p>പ്രചാരണ റാലികളില്&#x200d; ആയുധങ്ങള്&#x200d; കൊണ്ടുപോകരുതെന്ന് കൃത്യമായ നിര്&#x200d;ദ്ദേശമുള്ളതാണെന്നും അത്തരം നടപടികള്&#x200d; മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ടിക്കാറാം മീണ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിയമാനുസൃത നടപടി സ്വീകരിക്കാനും ഉടന്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാനും ഡിജിപിയോട് നിര്&#x200d;ദ്ദേശിച്ചിട്ടുണ്ട്. </p>



<p>പാലക്കാട്ടെ കടമ്പഴിപ്പുറം പഞ്ചയാത്തിലണ് സംഭവമുണ്ടായത്. ഉമ്മനേഴിയിലൂടെ കടന്നു പോയ എം ബി രാജേഷിന്റെ വാഹനപ്രചാരണ റാലിക്കിടെ മറിഞ്ഞ ബൈക്കില്&#x200d; നിന്ന് വടിവാള്&#x200d; വീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നല്&#x200d;കിയിരുന്നു.  </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/action-against-cpm-rajeshs-election-campaign-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പിണറായി വിജയന്റെ നാട്ടില്‍ കൂടുതല്‍ കൊലപാതകങ്ങള്‍&#8217;; നടുത്തളത്തിലിറങ്ങി ഇടത് എം.പിമാര്‍</title>
		<link>https://www.chandrikadaily.com/pinarayi-vijayan-loksabha-news.html</link>
					<comments>https://www.chandrikadaily.com/pinarayi-vijayan-loksabha-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 03 Aug 2017 08:03:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[MB Rajesh MP]]></category>
		<category><![CDATA[pinarai vijayan]]></category>
		<category><![CDATA[pk sreemathi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38572</guid>

					<description><![CDATA[ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പരാമര്‍ശത്തിനെതിരെ ലോക്‌സഭയില്‍ ഇടതു എം.പിമാരുടെ ബഹളം. പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് എം.പിമാര്‍ നടുത്തളത്തിലിറങ്ങുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവെച്ചു. പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത് എന്നായിരുന്നു ബി.ജെ.പി എംപിമാരുടെ പരാമര്‍ശം. ഇത് പിന്‍വലിക്കണമെന്നും ക്ഷമ പറയണമെന്നും ആവശ്യപ്പെട്ടാണ് ഇടതു എം.പിമാര്‍ ബഹളം വച്ചത്. ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ നടപടികള്‍ അല്‍പ്പസമയത്തേക്ക് തടസ്സപ്പെടുകയായിരുന്നു. സഭയില്‍ ഇല്ലാത്ത ആളെ പേരുകളെടുത്ത് വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഇടത് എം.പിമാര്‍ പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പരാമര്&#x200d;ശത്തിനെതിരെ ലോക്‌സഭയില്&#x200d; ഇടതു എം.പിമാരുടെ ബഹളം. പരാമര്&#x200d;ശം പിന്&#x200d;വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് എം.പിമാര്&#x200d; നടുത്തളത്തിലിറങ്ങുകയായിരുന്നു. ബഹളത്തെ തുടര്&#x200d;ന്ന് ലോക്‌സഭ നിര്&#x200d;ത്തിവെച്ചു.</p>
<p>പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവും കൂടുതല്&#x200d; കൊലപാതകങ്ങള്&#x200d; നടക്കുന്നത് എന്നായിരുന്നു ബി.ജെ.പി എംപിമാരുടെ പരാമര്&#x200d;ശം. ഇത് പിന്&#x200d;വലിക്കണമെന്നും ക്ഷമ പറയണമെന്നും ആവശ്യപ്പെട്ടാണ് ഇടതു എം.പിമാര്&#x200d; ബഹളം വച്ചത്. ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ നടപടികള്&#x200d; അല്&#x200d;പ്പസമയത്തേക്ക് തടസ്സപ്പെടുകയായിരുന്നു. സഭയില്&#x200d; ഇല്ലാത്ത ആളെ പേരുകളെടുത്ത് വിമര്&#x200d;ശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഇടത് എം.പിമാര്&#x200d; പറഞ്ഞു.</p>
<p>ബുധനാഴ്ച്ച ശൂന്യവേളയിലാണ് പ്രഹ്ലാദ് ജോഷിയും മീനാക്ഷി ലേഖിയും പിണറായി വിജയനെതിരെ വിമര്&#x200d;ശനം ഉന്നയിച്ചത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ കേരളം ദൈവം കയ്യൊഴിഞ്ഞ നാടായിരിക്കുന്നുവെന്നായിരുന്നു ആക്ഷേപം. സി.പി.എമ്മിനെ ആക്രമണകാരികളായും കോണ്&#x200d;ഗ്രസ്സിനേയും മുസ്‌ലിം ലീഗിനേയും തങ്ങള്&#x200d;ക്കൊപ്പം ഇരകളായും ബി.ജെ.പി പറഞ്ഞിരുന്നു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കുനിരത്തിയും അവര്&#x200d; സംസാരിച്ചു. എന്നാല്&#x200d; ഇത് പിന്&#x200d;വലിക്കണമെന്നാണ് ഇടത് എം.പിമാര്&#x200d; ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച്ച നടന്ന രാജേഷിന്റെ കൊലപാതകവും ബി.ജെ.പി പരാമര്&#x200d;ശിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-vijayan-loksabha-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെഡിക്കല്‍ കോഴയെക്കാള്‍ വന്‍ അഴിമതി; ബെമല്‍ ഓഹരിവില്‍പ്പന കാട്ടുകൊള്ളയും വഞ്ചനയുമെന്ന് എം.ബി രാജേഷ് എം.പി</title>
		<link>https://www.chandrikadaily.com/medical-college-curuption-bemal-share-mb-rajesh-mp-bharath-erth-movers-share-central-government.html</link>
					<comments>https://www.chandrikadaily.com/medical-college-curuption-bemal-share-mb-rajesh-mp-bharath-erth-movers-share-central-government.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 23 Jul 2017 15:05:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bemal share]]></category>
		<category><![CDATA[bharath erth movers share]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[MB Rajesh MP]]></category>
		<category><![CDATA[medical college curuption]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36868</guid>

					<description><![CDATA[കോഴിക്കോട്: ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമല്‍) ഓഹരികള്‍ ചുളുവിലയ്ക്ക് വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം മാപ്പര്‍ഹിക്കാത്ത കാട്ടുകൊള്ളയും കൊടും വഞ്ചനയുമെന്ന് എം.ബി രാജേഷ് എം.പി. മെഡിക്കല്‍ കോഴയെക്കാള്‍ വന്‍ അഴിമതിയാണിതെന്ന് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അഭിമാനമായ പ്രതിരോധ സ്ഥാപനം ബി. ഇ. എം. എല്‍ (ബെമല്‍) ന്റെ ആകെ ആസ്തി ഏറ്റവും ചുരുങ്ങിയത് 50000 കോടി. മോഡി സര്‍ക്കാര്‍ കണക്കാക്കിയത് വെറും 518. 44കോടി മാത്രം യഥാര്‍ത്ഥ വിലയുടെ നൂറിലൊന്ന് വില്‍പ്പനക്ക് വച്ചിട്ടുള്ള ബെമലിന് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഭാരത് എര്&#x200d;ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമല്&#x200d;) ഓഹരികള്&#x200d; ചുളുവിലയ്ക്ക് വിറ്റഴിക്കാനുള്ള കേന്ദ്രസര്&#x200d;ക്കാര്&#x200d; നീക്കം മാപ്പര്&#x200d;ഹിക്കാത്ത കാട്ടുകൊള്ളയും കൊടും വഞ്ചനയുമെന്ന് എം.ബി രാജേഷ് എം.പി. മെഡിക്കല്&#x200d; കോഴയെക്കാള്&#x200d; വന്&#x200d; അഴിമതിയാണിതെന്ന് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്&#x200d; അദ്ദേഹം പറഞ്ഞു.</p>
<p>ഇന്ത്യയുടെ അഭിമാനമായ പ്രതിരോധ സ്ഥാപനം ബി. ഇ. എം. എല്&#x200d; (ബെമല്&#x200d;) ന്റെ ആകെ ആസ്തി ഏറ്റവും ചുരുങ്ങിയത് 50000 കോടി. മോഡി സര്&#x200d;ക്കാര്&#x200d; കണക്കാക്കിയത് വെറും 518. 44കോടി മാത്രം യഥാര്&#x200d;ത്ഥ വിലയുടെ നൂറിലൊന്ന് വില്&#x200d;പ്പനക്ക് വച്ചിട്ടുള്ള ബെമലിന് ഇങ്ങനെ വിലയിട്ടത്, വാങ്ങാന്&#x200d; വരുന്ന സ്വകാര്യ കുത്തകക്ക് കൊള്ളലാഭമുണ്ടാക്കാന്&#x200d; വേണ്ടിയാണ്. ഇതുസംബന്ധിച്ച് അദ്ദേഹം പാര്&#x200d;ലമെന്റില്&#x200d; ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയുടെ വിശദാംശങ്ങളും ഫെയ്‌സ്ബുക്കില്&#x200d; നല്&#x200d;കിയിട്ടുണ്ട്.</p>
<p>അമ്പതിനായിരം കോടിയുടെ ദേശീയ സ്വത്തിനു വെറും 518 കോടി വിലയിട്ട് ആയിരക്കണക്കിന് കോടിയുടെ അഴിമതിക്ക് കളമൊരുക്കിയവര്&#x200d;ക്കെതിരെ രാജ്യസ്‌നേഹികള്&#x200d; പ്രതികരിക്കുക. രാഷ്ട്രീയം മറന്നു ഒന്നിക്കുക എന്നും രാജേഷ് എം.പി വ്യക്തമാക്കി.</p>
<p><strong>ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം</strong></p>
<p>മാപ്പര്&#x200d;ഹിക്കാത്ത കാട്ടുകൊള്ള എല്ലാവരും അറിയുക. ഈ കൊടും വഞ്ചനക്കും രാജ്യദ്രോഹത്തിനുമെതിരെ പ്രതികരിക്കുക. മെഡിക്കല്&#x200d; കോഴയുടെ ആയിരം മടങ്ങുള്ള വന്&#x200d; അഴിമതി ഇതാണ്.</p>
<p>ഇന്ത്യയുടെ അഭിമാനമായ പ്രതിരോധ സ്ഥാപനം ബി. ഇ. എം. എല്&#x200d; (ബെമല്&#x200d;) ന്റെ ആകെ ആസ്തി ഏറ്റവും ചുരുങ്ങിയത് 50000 കോടി. മോഡി സര്&#x200d;ക്കാര്&#x200d; കണക്കാക്കിയത് വെറും 518. 44കോടി മാത്രം യഥാര്&#x200d;ത്ഥ വിലയുടെ നൂറിലൊന്ന് വില്&#x200d;പ്പനക്ക് വച്ചിട്ടുള്ള ബെമലിന് ഇങ്ങനെ വിലയിട്ടത്, വാങ്ങാന്&#x200d; വരുന്ന സ്വകാര്യ കുത്തകക്ക് കൊള്ളലാഭമുണ്ടാക്കാന്&#x200d; വേണ്ടിയാണ്. (ഞാന്&#x200d; പാര്&#x200d;ലമെന്റില്&#x200d; ഉന്നയിച്ച ചോദ്യത്തിന് വെള്ളിയാഴ്ച ലഭിച്ച മറുപടി ഇവിടെ നല്&#x200d;കുന്നു. )</p>
<p>1. ബെമലിന്റെ ആകെ ഭൂമി 4191. 56 ഏക്കര്&#x200d;. ഇതില്&#x200d; 2696. 63 ഏക്കര്&#x200d; സ്വന്തം ഭൂമിയും 1494. 93 ഏക്കര്&#x200d; പാട്ടഭൂമിയുമാണ്. ബാംഗ്ലൂര്&#x200d;, കോലാര്&#x200d;, ചെന്നൈ, മൈസൂര്&#x200d;, ന്യൂഡല്&#x200d;ഹി, മുംബൈ, പൂനെ, റാഞ്ചി, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലുള്ള ഭൂമിയുടെ ആകെ വിപണിമൂല്യം 33170 കോടി. മോഡി സര്&#x200d;ക്കാരിന്റെ കണക്കില്&#x200d; വെറും 92കോടി!<br />
2. കഴിഞ്ഞ പത്തുവര്&#x200d;ഷം രാജ്യത്തിന്റെ ഖജനാവിലേക്ക് ബെമല്&#x200d; നികുതിയിനത്തില്&#x200d; മാത്രം നല്&#x200d;കിയത് 6409. 89കോടി രൂപ. ഇക്കഴിഞ്ഞ വര്&#x200d;ഷം മാത്രം നികുതിയടച്ചത് 693. 46 കോടിയാണ്. അതിനേക്കാള്&#x200d; 175കോടി കുറവാണ് മോഡി സര്&#x200d;ക്കാര്&#x200d; കമ്പനിക്കാകെ കണക്കാക്കിയ വില എന്നുവരുമ്പോള്&#x200d; ഈ പെരുംകള്ളന്മാരെ എന്തു വേണം ?<br />
3. നികുതിക്ക് പുറമെ ഡീസന്റായി 76.10കോടി രൂപ വേറെയും ഖജനാവിന് കഴിഞ്ഞ പത്തു വര്&#x200d;ഷം കൊണ്ട് നല്&#x200d;കി.<br />
4. നികുതി അടച്ച ശേഷമുള്ള ലാഭം മാത്രം 1141. 36 കോടി രൂപയാണ്.</p>
<p>അമ്പതിനായിരം കോടിയുടെ ദേശീയ സ്വത്തിനു വെറും 518 കോടി വിലയിട്ട് ആയിരക്കണക്കിന് കോടിയുടെ അഴിമതിക്ക് കളമൊരുക്കിയവര്&#x200d;ക്കെതിരെ രാജ്യസ്‌നേഹികള്&#x200d; പ്രതികരിക്കുക. രാഷ്ട്രീയം മറന്നു ഒന്നിക്കുക.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmbrajeshofficial%2Fposts%2F1548473085213696&amp;width=500" width="500" height="797" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/medical-college-curuption-bemal-share-mb-rajesh-mp-bharath-erth-movers-share-central-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
