<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mb rajesh &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mb-rajesh/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 08 Sep 2025 09:01:42 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mb rajesh &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ബിജെപിയുടെ കപട വിലാപങ്ങളുടെ മെഗാ ഫോണ്‍&#8217;; എം ബി രാജേഷിനെതിരെ വി ടി ബല്‍റാം</title>
		<link>https://www.chandrikadaily.com/bjps-megaphone-of-fake-laments-vt-balram-against-mb-rajesh.html</link>
					<comments>https://www.chandrikadaily.com/bjps-megaphone-of-fake-laments-vt-balram-against-mb-rajesh.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 08 Sep 2025 09:00:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[Facebook post]]></category>
		<category><![CDATA[mb rajesh]]></category>
		<category><![CDATA[vt belram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353195</guid>

					<description><![CDATA[എം ബി രാജേഷ് ഇപ്പോഴുയര്‍ത്തുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കാലം മുന്നില്‍ക്കണ്ട്]]></description>
										<content:encoded><![CDATA[<p>പാലക്കാട്: ബിഹാര്&#x200d; പോസ്റ്റര്&#x200d; വിവാദത്തിന്റെ പശ്ചാത്തലത്തില്&#x200d; മന്ത്രി എംബി രാജേഷ് ഉന്നയിച്ച വിമര്&#x200d;ശനങ്ങള്&#x200d;ക്ക് മറുപടിയുമായി കോണ്&#x200d;ഗ്രസ് നേതാവ് വിടി ബല്&#x200d;റാം. ബിജെപിയുടെ കപടവിലാപങ്ങളുടെ മെഗാഫോണാവുക എന്നതാണ് എം ബി രാജേഷിനെപ്പോലുള്ളവര്&#x200d; സ്വയം സ്വീകരിച്ചിരിക്കുന്ന വഴിയെന്നാണ് വി ടി ബല്&#x200d;റാമിന്റെ വിമര്&#x200d;ശനം. എം ബി രാജേഷ് ഇപ്പോഴുയര്&#x200d;ത്തുന്ന ആരോപണങ്ങള്&#x200d; തെരഞ്ഞെടുപ്പ് കാലം മുന്നില്&#x200d;ക്കണ്ടാണ് എന്നും ബല്&#x200d;റാം പറഞ്ഞു.</p>
<p>മോദി സര്&#x200d;ക്കാരിന്റെ പൗരത്വ കരി നിയമങ്ങള്&#x200d;ക്കെതിരായ ജനകീയ പ്രക്ഷോഭകാലത്ത് സമരം ചെയ്യുന്നവര്&#x200d;ക്കെതിരെ &#8216;ഗോലി മാരോ സാലോംകോ&#8217;, (വെടിവച്ച് കൊല്ലിനെടാ അവറ്റകളെയൊക്കെ) എന്ന് ഹിന്ദുത്വ ആള്&#x200d;ക്കൂട്ടത്തോട് ആഹ്വാനം ചെയ്ത കൊടും വര്&#x200d;ഗീയവാദി അനുരാഗ് ഠാക്കൂറിനെ തന്റെ ആത്മാര്&#x200d;ത്ഥ മിത്രമായി പരിചയപ്പെടുത്തുന്നയാളാണ് എം ബി രാജേഷെന്ന് കേരളം മറന്നിട്ടില്ല. അക്കാര്യത്തിലന്ന് സ്വന്തം അനുഭാവികള്&#x200d;ക്കിടയില്&#x200d; നിന്ന് പോലും ഏറ്റുവാങ്ങേണ്ടിവന്ന വിമര്&#x200d;ശനങ്ങളുടെ ജാള്യത തീര്&#x200d;ക്കാനവസരം നോക്കി നടക്കുകയാണ് അദ്ദേഹമെന്ന് സംശയിക്കണം എന്നും കോണ്&#x200d;ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടുന്നു.</p>
<p>ബിഹാര്&#x200d; വിവാദത്തില്&#x200d; കോണ്&#x200d;ഗ്രസ് ഡിജിറ്റല്&#x200d; മീഡിയ സെല്&#x200d; ചെയര്&#x200d;മാന്&#x200d; സ്ഥാനത്ത് നിന്ന് താന്&#x200d; ഇതുവരെ മാറിയിട്ടോ മാറ്റപ്പെട്ടിട്ടോ ഇല്ല. ഇക്കാര്യത്തില്&#x200d; ടൈറ്റില്&#x200d; കാര്&#x200d;ഡുകളിറക്കുന്ന ചില ചാനലുകളുടെ ഉന്നം എളുപ്പത്തില്&#x200d; മനസ്സിലാക്കാനാവും, എന്നാല്&#x200d; എം ബി രാജേഷും ശിവന്&#x200d;കുട്ടിയുമടങ്ങുന്ന മന്ത്രിപ്പട ഇതില്&#x200d; അമിതാവേശം കാണിച്ച് ഇളിഭ്യരാവണ്ടെന്നും വിടി ബല്&#x200d;റാം പോസ്റ്റില്&#x200d; പറയുന്നു.</p>
<p>സോഷ്യല്&#x200d; മീഡിയവഴി ബല്&#x200d;റാം തെറിക്കൂട്ടത്തെ വളര്&#x200d;ത്തിയെടുത്തെന്നും ബിഹാറില്&#x200d; തക്കം നോക്കിയിരുന്ന ബിജെപിക്ക് മനഃപൂര്&#x200d;വം ആയുധം കൊടുത്തെന്നുമായിരുന്നു എം ബി രാജേഷ് കഴിഞ്ഞ ദിവസം ഉന്നയിച്ച വിമര്&#x200d;ശനം. കേരളത്തിലെ സാഹിത്യകാരന്&#x200d;മാരെ, എ.കെ.ജിയെ അപമാനിച്ച വ്യക്തിയാണ്. സാമൂഹ്യ മാധ്യമങ്ങളെ അന്തസുള്ള രാഷ്ട്രീയ വിമര്&#x200d;ശനത്തിന് ഉപയോഗിക്കാത്തയാളാണ് വിടി ബല്&#x200d;റാം എന്നും മന്ത്രി എംബി രാജേഷ് ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചിരുന്നു.</p>
<p><strong>വിടി ബല്&#x200d;റാമിന്റെ പോസ്റ്റ് പൂര്&#x200d;ണരൂപം-</strong></p>
<p>സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും എന്റെ നാട്ടിലെ നിലവിലെ എംഎൽഎയുമായ എം ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇന്നലെ കണ്ടു. അദ്ദേഹത്തിന്റെ മനസ്സിന്റെ വിശാലതയും സഹിഷ്ണുതയുടെ പരപ്പും ആത്മവിശ്വാസത്തിന്റെ ആഴവും സ്നേഹത്തിന്റെ ഊഷ്മളതയുമൊക്കെ ആ വാക്കുകളിൽ നല്ലോണം തെളിയുന്നുണ്ട്.ആദ്യം തന്നെ കൃത്യമായി ഒരു കാര്യം പറയട്ടെ, കെപിസിസി വൈസ് പ്രസിഡണ്ട് എന്ന നിലയിൽ എന്നിലേൽപ്പിക്കപ്പെട്ട നിരവധി സംഘടനാപരമായ ചുമതലകളിലൊന്നാണ് സാമൂഹ്യ മാധ്യമ വിഭാഗ (DMC) ത്തിന്റേത്. എന്നാൽ ആ ചുമതലയിൽ തുടർന്നുകൊണ്ട് അതിനായി കൂടുതൽ സമയം കണ്ടെത്താൻ കഴിയുന്നില്ല എന്ന വ്യക്തിപരമായ പരിമിതി ഞാൻ മാസങ്ങളായി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും DMC ചെയർമാൻ സ്ഥാനത്ത് നിന്ന് വി.ടി. ബൽറാം എന്ന ഈ ഞാൻ ഇതുവരെ മാറിയിട്ടോ മാറ്റപ്പെട്ടിട്ടോ ഇല്ല. ഇക്കാര്യത്തിൽ ടൈറ്റിൽ കാർഡുകളിറക്കുന്ന ചില ചാനലുകളുടെ ഉന്നം എളുപ്പത്തിൽ മനസ്സിലാക്കാനാവും, എന്നാൽ എം ബി രാജേഷും ശിവൻകുട്ടിയുമടങ്ങുന്ന മന്ത്രിപ്പട ഇതിൽ അമിതാവേശം കാണിച്ച് ഇളിഭ്യരാവണ്ട. വിവാദമായ X പോസ്റ്റുമായി ബന്ധപ്പെട്ട് എന്നെ പ്രതിക്കൂട്ടിൽ നിർത്തുന്ന സമീപനം കോൺഗ്രസ് നേതൃത്വത്തിൽ ആർക്കും ഇല്ല. X പ്ലാറ്റ്ഫോം കൈകാര്യം ചെയ്യുന്ന ടീമിന്റെ ഭാഗത്തുനിന്ന് ഒരു പിഴവു വന്നതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ അനുചിതമായ ആ പോസ്റ്റ് തിരുത്തിക്കുക എന്ന നിലയിലുള്ള സംഘടനാപരമായ ഇടപെടലാണ് എന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് കോൺഗ്രസ് പാർട്ടി നേതൃത്വത്തിന് നന്നായറിയാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടേയും കെപിസിസി പുന:സംഘടനയുടേയുമൊക്കെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമ വിഭാഗത്തിലും ആവശ്യമായ അഴിച്ചുപണികൾ ഉദ്ദേശിക്കുന്നുണ്ട്. അത് വേറെ കാര്യം. അതിൽ മാധ്യമങ്ങളെ അറിയിക്കേണ്ട വല്ലതുമുണ്ടെങ്കിൽ ഉചിതമായ സമയത്ത് പാർട്ടി തന്നെ അറിയിക്കും.ഇവിടെ എന്താണ് മന്ത്രി എം.ബി. രാജേഷിന്റെ യഥാർത്ഥ പ്രശ്നം എന്നതിന് ഒരു വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മോദി സർക്കാരിന്റെ പൗരത്വ കരി നിയമങ്ങൾക്കെതിരായ ജനകീയ പ്രക്ഷോഭകാലത്ത് സമരം ചെയ്യുന്നവർക്കെതിരെ &#8220;ഗോലി മാരോ സാലോംകോ&#8221;, (വെടിവച്ച് കൊല്ലിനെടാ അവറ്റകളെയൊക്കെ) എന്ന് ഹിന്ദുത്വ ആൾക്കൂട്ടത്തോട് ആഹ്വാനം ചെയ്ത കൊടും വർഗീയവാദി അനുരാഗ് ഠാക്കൂറിനെ തന്റെ ആത്മാർത്ഥ മിത്രമായി പരിചയപ്പെടുത്തുന്നയാളാണ് എം ബി രാജേഷെന്ന് കേരളം മറന്നിട്ടില്ല. അക്കാര്യത്തിലന്ന് സ്വന്തം അനുഭാവികൾക്കിടയിൽ നിന്ന് പോലും ഏറ്റുവാങ്ങേണ്ടിവന്ന വിമർശനങ്ങളുടെ ജാള്യത തീർക്കാനവസരം നോക്കി നടക്കുകയാണ് അദ്ദേഹമെന്ന് സ്വാഭാവികമായും തോന്നിപ്പോവുന്നു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കുന്ന ബിജെപി-ഇലക്ഷൻ കമ്മീഷൻ കൂട്ടുകെട്ടിന്റെ നെറികേടുകൾക്കെതിരെ രാഹുൽഗാന്ധിയും കോൺഗ്രസും ഒറ്റക്ക് തുടങ്ങിവച്ച പോരാട്ടം ഇന്ന് ഇന്ത്യാ മുന്നണിയും രാജ്യത്തെ ജനങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ബിഹാറിൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും നടത്തിയ രണ്ടാഴ്ച നീണ്ട &#8216;വോട്ടർ അധികാർ യാത്ര&#8217;യും ജനലക്ഷങ്ങളെ ഇളക്കിമറിച്ചാണ് സമാപിച്ചത്. അതീവ ഗുരുതരമായ ഈ വിഷയത്തിൽ മന്ത്രി എം ബി രാജേഷ് കാര്യമായ ഒരു പ്രതികരണവും ഇതുവരെ നടത്തിക്കണ്ടിട്ടില്ല. പത്ത് വർഷം എംപിയും യുവജനസംഘടനയുടെ അഖിലേന്ത്യാ പ്രസിഡണ്ടുമൊക്കെയായി നിരന്തരം ദേശീയ, അന്തർദേശീയ വിഷയങ്ങളിൽ പ്രതികരിക്കാറുള്ളയാൾക്ക് ബിഹാറിലെ ഇലക്ഷൻ വിഷയം ഇപ്പോഴെങ്കിലും ശ്രദ്ധയിൽ വന്നതിൽ സന്തോഷം. എന്നാൽ രാജേഷിന്റെ പരമോന്നത നേതാവ് പിണറായി വിജയൻ വോട്ട് അട്ടിമറി വിഷയത്തിൽ ഇന്നേവരെ വാ തുറന്നിട്ടുണ്ടോ? അദ്ദേഹത്തെക്കൊണ്ട് ഒരക്ഷരം ഉരിയാടിക്കാൻ രാജേഷല്ല, എംഎ ബേബി വിചാരിച്ചാലും നടക്കുമെന്ന് തോന്നുന്നില്ല.ബിഹാറിൽ ബിജെപി മുന്നണിയുടെ അടിത്തറയിളക്കുന്ന ജനാവേശമാണ് രാഹുൽ ഗാന്ധിയും തേജസ്വി യാദവും സൃഷ്ടിച്ചിരിക്കുന്നത്. അവിടെ സമനില തെറ്റിയ ബിജെപി പല വിവാദങ്ങളും ഉണ്ടാക്കാൻ ശ്രമിക്കും. പ്രധാനമന്ത്രിയുടെ അമ്മയെ അവഹേളിച്ചു എന്ന് പറഞ്ഞുള്ള വിലാപം മാത്രമല്ല, അതിന്റെ പേരിൽ ആ സംസ്ഥാനം മുഴുവൻ ബന്ദും നടത്തി ബിജെപി. അതുകൊണ്ടുതന്നെ ഇനിയും പല വ്യാജ വിവാദങ്ങളും ഊതിപ്പെരുപ്പിച്ച് ബിജെപി വരുമെന്നുറപ്പ്. അതിനെയൊക്കെ മതേതര പക്ഷത്തുനിന്ന് തുറന്നുകാട്ടുക, അവരുടെ നിലവാരത്തകർച്ചയെ വിമർശിക്കുക എന്നതാണ് സാമാന്യമായ രാഷ്ട്രീയബോധമെങ്കിലുമുള്ള ഒരാൾക്ക് ചെയ്യാനാവുക. എന്നാൽ ബിജെപിയുടെ കപടവിലാപങ്ങളുടെ മെഗാഫോണാവുക എന്നതാണ് എം ബി രാജേഷിനെപ്പോലുള്ളവർ സ്വയം സ്വീകരിച്ചിരിക്കുന്ന വഴി. അനുരാഗ് ഠാക്കൂറിന്റെ ദീർഘകാലമിത്രത്തിന് സ്വാഭാവികമായ വഴി അത് തന്നെയായിരിക്കാം. പക്ഷേ എന്തൊരു ദുരന്തമാണത്!എന്നേച്ചൊല്ലിയുള്ള ചില ഫേസ്ബുക്ക് വിവാദങ്ങൾ എത്ര വർഷം കഴിഞ്ഞാലും രാജേഷ് പൊടി തട്ടിയെടുക്കും എന്നത് ഒട്ടും അപ്രതീക്ഷിതമല്ല, പ്രത്യേകിച്ചും ഇലക്ഷൻ കാലമാണല്ലോ ഇനി വരാനിരിക്കുന്നത്. എന്നെ ഒരു സ്ഥിരം വഴക്കാളിയായി ചിത്രീകരിച്ച് വ്യക്തിഹത്യ നടത്തുക എന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും രാജേഷിന്റെ പ്രചരണ തന്ത്രമായിരുന്നല്ലോ.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പഴയകാല സിപിഎം നേതാവിനേക്കുറിച്ചും &#8220;മലയാളികളുടെ പ്രിയ എഴുത്തുകാരി&#8221;യേക്കുറിച്ചുമുള്ള പരാമർശ വിവാദങ്ങളുടെ പശ്ചാത്തലവും അതിലേക്ക് നയിച്ച പ്രകോപനങ്ങളുമെല്ലാം സാമാന്യബോധമുള്ള എല്ലാവർക്കും ഓർമ്മയുണ്ട്. വൈകാരികത ആളിക്കത്തിക്കാൻ വർഷങ്ങൾക്കിപ്പുറവും എനിക്കെതിരെ അത് മാത്രം പറഞ്ഞു കൊണ്ടേയിരിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി എത്രത്തോളമുണ്ടെന്നും വിലയിരുത്താൻ ഇന്നാട്ടുകാർക്ക് കഴിയും. പക്ഷേ, ലിസ്റ്റിന് നീളം കൂട്ടാൻ രാജേഷ് സ്വന്തം കയ്യിൽ നിന്ന് പേരുകളെടുത്തിടരുത് എന്ന് മാത്രം വിനീതമായി ഓർമ്മപ്പെടുത്തുന്നു. രാജേഷ് ആരോപിക്കുന്നത് പോലെ എഴുത്തുകാരൻ ബെന്യാമിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിൽ ഞാൻ ഒരു പരാമർശവും നടത്തിയിട്ടില്ല, അദ്ദേഹം ഫേസ്ബുക്കിൽ ഏറ്റുമുട്ടിയതും ഇരട്ടപ്പേര് വിളിച്ചതുമൊക്കെ മറ്റൊരു യുവനേതാവുമായിട്ടായിരുന്നു. ബെന്യാമിൻ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നത് തൃത്താലയിലാണെന്ന് മാത്രം. അതുപോലെ കോൺഗ്രസ് നേതാവ് ശ്രീ വി.എം. സുധീരനെതിരായി ഞാൻ ഹീനമായ പ്രചരണം നടത്തി എന്ന പച്ചക്കള്ളവും മന്ത്രി എംബി രാജേഷ് പറഞ്ഞുവക്കുന്നു. രാഷ്ട്രീയ ജീവിതത്തിലുടനീളം ഞാൻ ഏറ്റവും ചേർന്നുനിന്ന, എന്നെ ചേർത്തുനിർത്തിയ അദ്ദേഹത്തിന്റെ പേരിൽ എന്തിനാണ് രാജേഷ് ഇങ്ങനെ നുണ പറയുന്നത്! പിന്നെ രാജേഷിനെതിരായ &#8220;വ്യക്തിപരമായ&#8221; ആക്ഷേപങ്ങളുടെ കാര്യം. സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമൊക്കെ നടന്ന വ്യാപകമായ ബന്ധുനിയമനങ്ങൾ ചർച്ചയാവേണ്ടിയിരുന്ന മണ്ഡലമായിരുന്നു തൃത്താല. എന്നാൽ കാലടി സംസ്കൃത സർവ്വകലാശാലയിലെ പിൻവാതിൽ നിയമനങ്ങൾ വേണ്ടവിധം ചർച്ചയാക്കിയില്ല എന്നതാണ് ഞങ്ങളുടെ പരിമിതി. അസിസ്റ്റന്റ്‌ പ്രൊഫസർ &#8220;റാങ്ക് പട്ടിക ശീർഷാസനം ചെയ്യിച്ചാ&#8221;ണ് ഏറ്റവും താഴെയുള്ള ചില വേണ്ടപ്പെട്ടവർ പട്ടികയിൽ മുകളിലെത്തിയത് എന്ന് പരസ്യമായി പറഞ്ഞത് ഞങ്ങളാരുമല്ല, ഇന്റർവ്യൂ ബോർഡ് അംഗങ്ങളായ ഇടതുപക്ഷ അനുകൂലികൾ തന്നെയാണ്. വാളയാർ കേസിന്റെ കാര്യമാണെങ്കിൽ സിബിഐ എന്ന കേന്ദ്ര ഏജൻസി ഒരു കുറ്റപത്രം തയ്യാറാക്കി കോടതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടേയുള്ളൂ. ആർക്കും നിരപരാധിയായി സ്വയം വിധിയെഴുതാനോ കുറ്റപത്രത്തിലെ സൂചനകൾ വച്ച് മറ്റാരെയെങ്കിലും കുറ്റവാളിയായി മുദ്രകുത്താനോ സമയമായിട്ടില്ല. മരണപ്പെട്ട കുഞ്ഞുങ്ങളുടെ അമ്മക്കെതിരെ മന്ത്രി എം ബി രാജേഷ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര അധിക്ഷേപങ്ങൾ ഈ ഘട്ടത്തിൽ അനൗചിത്യം മാത്രമല്ല, മന്ത്രി എന്ന നിലയിലുള്ള സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ്. സത്യം കോടതി വഴി പുറത്തു വന്നതിന് ശേഷം രാജേഷ് ആരെ വേണമെങ്കിലും ആക്രമിച്ചോളൂ, നമ്മൾ നിൽക്കുന്നത് കൊല്ലപ്പെട്ട ആ കുഞ്ഞുങ്ങളുടെ നീതിക്ക് ഒപ്പം മാത്രമാണ്. രണ്ട് കുഞ്ഞുങ്ങൾ ഒന്നിന് പുറകെ ഒന്നായി മരണപ്പെട്ടിട്ടും എന്തുകൊണ്ട് അന്നത്തെ പാലക്കാട് എം പി ആ വീടൊന്ന് സന്ദർശിക്കാൻ പോലും തയ്യാറായില്ല എന്നത് ഇന്നും ദുരൂഹമായി തുടരുകയാണ്.സമുദായ സംഘടനകളുടെ രാഷ്ട്രീയത്തിലെ അനഭിലഷണീയമായ കൈകടത്തലുകൾക്കെതിരെ ഒരു യുവജന നേതാവ് എന്ന നിലയിൽ 12-13 വർഷം മുൻപ് നടത്തിയ വിമർശനങ്ങൾ ഒരു വലിയ അപരാധമായി എം ബി രാജേഷ് ചിത്രീകരിക്കുന്നതിലും എനിക്കൊട്ടും അത്ഭുതമില്ല. എന്നാൽ ശരിയായ ഇടതു മനസ്സുള്ള നിരവധി പേർ അക്കാലത്ത് ആ വിമർശനങ്ങളുടെ സാംഗത്യം അംഗീകരിച്ച് എന്നെ പിന്തുണച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. അന്തരിച്ച ശ്രീ കോടിയേരി ബാലകൃഷ്ണൻ ആർജ്ജവമുള്ള ഇത്തരം നിലപാടുകളുടെ പേരിൽ നിയമസഭയിൽ പരസ്യമായി അഭിനന്ദിച്ചതും ഞാൻ നന്ദിപൂർവ്വം ഓർക്കുന്നു. അതിന് ശേഷം 2016ൽ നടന്ന തെരഞ്ഞെടുപ്പിലും തൃത്താലയിൽ CPMന് അതെനിക്കെതിരെയുള്ള ഒരു പ്രചരണ വിഷയമായിരുന്നില്ല. 2021ൽ എം ബി രാജേഷ് സ്ഥാനാർത്ഥിയായി എത്തിയപ്പോഴാണ് അതൊരു ഇലക്ഷൻ വിഷയമായി മാറിയതും രാജേഷിന്റെ പ്രചരണ ടീം അത് ലഘുലേഖയായി സെലക്റ്റീവ് വീടുകളിൽ പ്രചരിപ്പിച്ചതും. സവർണ്ണ സംവരണത്തെ പിന്തുണച്ചും ന്യായീകരിച്ചും പാർട്ടി പത്രത്തിൽ ലേഖനമെഴുതി ചിലരുടെയൊക്കെ മുന്നിൽ നല്ലപിള്ള ചമയാനും തന്റെ ജാതീയമായ ഐഡന്റിറ്റി വോട്ടാക്കി മാറ്റാനും രാജേഷിന് നല്ല മിടുക്കുണ്ടെന്ന് ഞാൻ അംഗീകരിക്കുന്നു. സാന്ദർഭികമായിപ്പറയട്ടെ, ഞാൻ ഫേസ്ബുക്ക് പ്രധാനമായും ഉപയോഗിക്കുന്നത് സംവരണമടക്കമുള്ള അതീവ പ്രാധാന്യമുള്ള രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ എന്റെ പാർട്ടിയുടെ സാമൂഹിക നീതിയിലധിഷ്ഠിതമായ നിലപാടുകൾ പ്രചരിപ്പിക്കുന്നതിനായാണ്. ഹിന്ദുത്വ സൈബർ മെഷീനറിയുടെ വിഷലിപ്ത പ്രചരണങ്ങളെ ചെറുക്കാനും സ്വന്തം നിലക്കും ആശയപ്രചോദിതരായ ഒരുപറ്റം സഹപ്രവർത്തകർ വഴിയും ഒരു പരിധി വരെ ഇന്ന് കഴിയുന്നുണ്ട്. സംഘ് പരിവാറിനെ ആശയപരമായി മുഖാമുഖം നേരിടുന്ന കോൺഗ്രസിലെ ഒരു പുതുതലമുറക്ക് സൈബർ സ്പേസിൽ പ്രചോദനമാവാൻ ഞാനടക്കമുള്ളവർക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനത്തോടെത്തന്നെയാണ് കാണുന്നത്. എം ബി രാജേഷടക്കമുള്ള സിജെപിക്കാർക്ക് ഇതൊന്നും കാണാനാവാതെ പോവുന്നതിൽ അത്ഭുതമില്ല. ഒമ്പതര വർഷമായി സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന CPM സർക്കാരിനേക്കുറിച്ചും നിരവധി വിമർശനങ്ങൾ ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവും. പാവപ്പെട്ട ഒരു ചെറുപ്പക്കാരനെ അതിക്രൂരമായി മർദ്ദിച്ച് കൊല്ലാക്കൊല ചെയ്ത പോലീസ് സംവിധാനത്തിനെതിരെയാണ് എന്റെ ഏറ്റവും ഒടുവിലത്തെ ഫേസ്ബുക്ക് പോസ്റ്റുകൾ. ഈ സംഭവം നടന്ന കുന്നംകുളം പോലീസ് സ്റ്റേഷന്റെ പരിധിയുടെ ഏറ്റവും അടുത്തുള്ള മന്ത്രി എം ബി രാജേഷാണ്. ആഭ്യന്തര വകുപ്പിന്റെ ഈ മനുഷ്യവേട്ടക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല രാജേഷ് ഇതുവരെ, മിണ്ടുമെന്ന് പ്രതീക്ഷിക്കുന്നുമില്ല.ഏതായാലും ഒരൊറ്റ കാര്യം മാത്രം പറഞ്ഞ് ചുരുക്കുന്നു; നിങ്ങൾ ബിഹാറിലേക്ക് ചുമ്മാ &#8220;ഉറ്റു നോക്കി&#8221; ഇരുന്നോളൂ, ഞങ്ങളുടെ സഹപ്രവർത്തകർ അവിടെ തെരുവിൽ പോരാട്ടത്തിലാണ്. ബിജെപിയെ തകർത്തെറിയാൻ, ജനാധിപത്യത്തെ തിരിച്ചുപിടിക്കാൻ, വോട്ടിന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ. ആ പോരാട്ടത്തെ ഒരു വാക്ക് കൊണ്ട് പോലും പിന്തുണക്കാതെ ബിജെപിയുടെ വൈകാരിക പ്രൊപ്പഗണ്ടകൾ തലയിലേറ്റി നടക്കുന്ന നിങ്ങളുടെയൊക്കെ കുത്തിത്തിരിപ്പിനെ എളുപ്പം മനസ്സിലാക്കാൻ ഈ നാടിന് കഴിയും.</p>
</div>
</div>
</div>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjps-megaphone-of-fake-laments-vt-balram-against-mb-rajesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/riyaz-cuts-rajesh-ministers-clash-cm-withdraws-from-smart-road-inauguration-ceremony.html</link>
					<comments>https://www.chandrikadaily.com/riyaz-cuts-rajesh-ministers-clash-cm-withdraws-from-smart-road-inauguration-ceremony.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 21 May 2025 10:29:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[mb rajesh]]></category>
		<category><![CDATA[muhammed riyas]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341933</guid>

					<description><![CDATA[തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ തമ്മിലടിയെ തുടർന്ന് സ്മാർട് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറി. റോഡിന് പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പൊതുമരാമത്ത് മന്ത്രി ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് മന്ത്രി രാജേഷ് ഉന്നയിച്ചത്. ഫ്‌ളക്‌സിലും പരസ്യങ്ങളിലും പൊതുമരാമത്ത് മന്ത്രി നിറഞ്ഞുനിന്നപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി രാജേഷിനെ പൂർണമായും വെട്ടുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ തമ്മിലടിയെ തുടർന്ന് സ്മാർട് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറി. റോഡിന് പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പൊതുമരാമത്ത് മന്ത്രി ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് മന്ത്രി രാജേഷ് ഉന്നയിച്ചത്. ഫ്‌ളക്‌സിലും പരസ്യങ്ങളിലും പൊതുമരാമത്ത് മന്ത്രി നിറഞ്ഞുനിന്നപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി രാജേഷിനെ പൂർണമായും വെട്ടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/riyaz-cuts-rajesh-ministers-clash-cm-withdraws-from-smart-road-inauguration-ceremony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മന്ത്രിയായാലും മൈക്ക് തരില്ല&#8217;; എം.ബി രാജേഷിനെ ചട്ടം പഠിപ്പിച്ച് സ്പീക്കര്&#x200d; എ.എന്&#x200d;. ഷംസീര്&#x200d;</title>
		<link>https://www.chandrikadaily.com/even-if-he-is-a-minister-he-wont-give-me-the-mic-mb-rajesh-was-taught-the-rules-by-speaker-a-n-shamsir.html</link>
					<comments>https://www.chandrikadaily.com/even-if-he-is-a-minister-he-wont-give-me-the-mic-mb-rajesh-was-taught-the-rules-by-speaker-a-n-shamsir.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 11 Feb 2025 11:51:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[an shamseer]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[mb rajesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329385</guid>

					<description><![CDATA[ലഹരി ഉപയോഗവും അക്രമ സംഭവങ്ങളും വർധിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചക്കിടെയാണ് വാഗ്വാദം.]]></description>
										<content:encoded><![CDATA[<p>സ്പീക്കറുടെ അനുവാദമില്ലാതെ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ മന്ത്രി എം.ബി.രാജേഷിനെ &#8216;ചട്ടം&#8217; പഠിപ്പിച്ച് സ്പീക്കർ എ.എൻ.ഷംസീർ.</p>
<p>ലഹരി ഉപയോഗവും അക്രമ സംഭവങ്ങളും വർധിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചക്കിടെയാണ് വാഗ്വാദം. മന്ത്രി സംസാരിക്കുന്നതിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപ്പെട്ട് സംസാരിക്കുന്നതും അതിന് മന്ത്രി മറുപടി പറഞ്ഞതുമാണ് സ്പീക്കറെ ശാസനക്ക് ഇടയാക്കിയത്.</p>
<p>പരസ്പരം ഉള്ള ഷട്ടിൽ കളിയല്ല ഇതെന്നും നിയമസഭയിലെ ചർച്ചയാണെന്നും സ്പീക്കർ ഓർമിപ്പിച്ചു. അനുവാദമില്ലാതെ ചോദ്യങ്ങൾ ചോദിക്കുകയും മറുപടി നൽകുകയും ചെയ്താൽ മന്ത്രിക്ക് ഉൾപ്പെടെ ആർക്കും മൈക്ക് നൽകില്ലെന്ന് സ്പീക്കർ പറഞ്ഞു. മന്ത്രി രാജേഷ് ക്ഷമ ചോദിച്ചെങ്കിലും, ക്ഷമയുടെ കാര്യമല്ല, ഇനിമുതൽ അനുസരിക്കണമെന്നും സ്പീക്കർ വ്യക്തമാക്കി.</p>
<p>അതേസമയം, ലഹരിക്കെതിരെ പല പദ്ധതികള്&#x200d; ഉണ്ടെങ്കിലും അതൊന്നും സ്കൂളുകളിൽ നടപ്പാകുന്നില്ലെന്ന് പ്രതിഭ ഹരി കുറ്റപ്പെടുത്തി. വേണ്ടത്ര പരിശോധന നടത്തിയാണോ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത് എന്ന് പരിശോധിക്കണമെന്നും അവര്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/even-if-he-is-a-minister-he-wont-give-me-the-mic-mb-rajesh-was-taught-the-rules-by-speaker-a-n-shamsir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ആര്&#x200d;എസ്എസ് നിരോധനം നേരിട്ട സംഘടന’; സ്പീക്കറെ തള്ളി മന്ത്രി എം.ബി രാജേഷ്</title>
		<link>https://www.chandrikadaily.com/organization-faced-with-rss-ban-minister-mb-rajesh-rejected-the-speaker.html</link>
					<comments>https://www.chandrikadaily.com/organization-faced-with-rss-ban-minister-mb-rajesh-rejected-the-speaker.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 09 Sep 2024 15:17:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ajith kumar]]></category>
		<category><![CDATA[an shamseer]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[mb rajesh]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308940</guid>

					<description><![CDATA[എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അപാകതയില്ലെന്ന് എ.എൻ ഷംസീർ പ്രതികരിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>അജിത്കുമാര്&#x200d;- ആര്&#x200d;എസ്എസ്‌ കൂടിക്കാഴ്ചയിൽ സ്പീക്കർ എ.എൻ ഷംസീറിനെ തള്ളി മന്ത്രി എം.ബി രാജേഷ്. മഹാത്മാ ഗാന്ധി വധത്തിൽ സര്&#x200d;ദാര്&#x200d; പട്ടേൽ നിരോധിച്ച സംഘടനയാണ് ആർഎസ്എസ്സെന്ന് അദ്ദേഹം പറഞ്ഞു. ഈ നിലപാട് തന്നെയാണ് ഇപ്പോഴും സിപിഎമ്മിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>ആര്&#x200d;എസ്എസ് നിരോധനം നേരിട്ട സംഘടനയാണെന്നും ആര്&#x200d;എസ്എസിനെക്കുറിച്ച് തങ്ങള്&#x200d;ക്ക് നല്ല ധാരണയുണ്ടെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആര്&#x200d;എസ്എസ് വര്&#x200d;ഗീയത കൈകാര്യം ചെയ്യുന്ന സംഘടനയാണെന്ന് മന്ത്രി കെ എന്&#x200d; ബാലഗോപാലും പ്രതികരിച്ചു.</p>
<p>നേരത്തെ, എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അപാകതയില്ലെന്ന് എ.എൻ ഷംസീർ പ്രതികരിച്ചിരുന്നു. ആർഎസ്എസ് നിരോധനമുള്ള സംഘടനയല്ല എന്നു പറഞ്ഞായിരുന്നു സ്പീക്കർ ന്യായീകരിച്ചത്. എന്നാൽ, ഇതു തള്ളിയായിരുന്നു മന്ത്രി രാജേഷിന്റെ പ്രതികരണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/organization-faced-with-rss-ban-minister-mb-rajesh-rejected-the-speaker.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സ്വന്തം വകുപ്പുകൾ കൈയിലുണ്ടോ എന്ന് എക്സൈസ് വകുപ്പ് പറയട്ടെ&#8217;; വി.ഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/leadersatheeshanlet-the-excise-department-say-whether-its-own-departments-are-in-hand-vd-satheesan.html</link>
					<comments>https://www.chandrikadaily.com/leadersatheeshanlet-the-excise-department-say-whether-its-own-departments-are-in-hand-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 28 May 2024 05:53:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[mb rajesh]]></category>
		<category><![CDATA[OPPOSITIONLEADER]]></category>
		<category><![CDATA[vd satheeeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298812</guid>

					<description><![CDATA[മദ്യനയ ചർച്ചകള്&#x200d; മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയെന്ന് കെ.മുരളീധരന്&#x200d;]]></description>
										<content:encoded><![CDATA[<p>ബാർകോഴ വിവാദത്തിൽ ടൂറിസം വകുപ്പ് അനാവശ്യ തിടുക്കം കാട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യത്തിൽ ആദ്യം നുണ പറഞ്ഞത് മന്ത്രിമാരാണ്.എക്സൈസ് വകുപ്പിന്റെ അധികാരം ടൂറിസം വകുപ്പ് തട്ടിയെടുത്തെു. എക്സൈസ് വകുപ്പ് കയ്യിലുണ്ടോ എന്ന് മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കമെന്നും സതീശൻ പറഞ്ഞു.</p>
<p>സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്.ജയിലിൽ കിടന്ന് ക്വട്ടേഷൻ കൊടുക്കുന്ന കാലമാണിത്. ക്രിമിനലുകളുടെ ദയാവായ്പിലാണ് കേരളമെന്നും വി ഡി സതീശൻ കോഴിക്കോട്ട് പറഞ്ഞു.</p>
<p>അതേസമയം, മദ്യനയ ചർച്ചകള്&#x200d; മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയെന്ന് കെ.മുരളീധരന്&#x200d; പറഞ്ഞു. എക്സൈസ് നയം മാറ്റുന്നതിനുള്ള ചർച്ചകള്&#x200d; നടന്നത് മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ്. ചീഫ് സെക്രട്ടറി നിർദേശ പ്രകാരം ടൂറിസം വകുപ്പില്&#x200d; നടന്ന ചർച്ചകള്&#x200d; മന്ത്രിമാർ അറിയാതെ എന്നത് കള്ള പ്രചാരണമാണ്. ബാർകോഴ അന്വേഷണത്തില്&#x200d; നിന്ന് എക്സൈസ്, ടൂറിസം മന്ത്രിമാരെ മാറ്റി നിർത്താന്&#x200d; കഴിയില്ലെന്നും കെ മുരളീധരന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/leadersatheeshanlet-the-excise-department-say-whether-its-own-departments-are-in-hand-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രിയുടെ വാദം പൊളിയുന്നു; ബാറുടമകളുമായി ചർച്ച നടന്നു; ആവശ്യങ്ങൾ പരിശോധിക്കുമെന്ന് ഉറപ്പ് നൽകി</title>
		<link>https://www.chandrikadaily.com/the-ministers-argument-falls-apart-a-discussion-was-held-with-the-bar-owners-he-assured-that-the-demands-would-be-looked-into.html</link>
					<comments>https://www.chandrikadaily.com/the-ministers-argument-falls-apart-a-discussion-was-held-with-the-bar-owners-he-assured-that-the-demands-would-be-looked-into.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 26 May 2024 04:54:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Bar bribe]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[mb rajesh]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298656</guid>

					<description><![CDATA[ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്&#x200d; ബാറുടമകള്&#x200d; പങ്കെടുത്തു. ബാറുടമകളുമായി മദ്യ നയത്തില്&#x200d; ഒരു ചര്&#x200d;ച്ചയും നടന്നിട്ടില്ലെന്നായിരുന്നു എംബി രാജേഷ് അറിയിച്ചിരുന്നത്.]]></description>
										<content:encoded><![CDATA[<p>മദ്യ നയത്തില്&#x200d; ചര്&#x200d;ച്ച നടന്നിട്ടില്ലെന്ന എക്സൈസ് മന്ത്രിയുടെ വാദങ്ങള്&#x200d; പൊളിയുന്നു. ബാറുടമകളുമായി ചര്&#x200d;ച്ച നടത്തി. ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്&#x200d; ബാറുടമകള്&#x200d; പങ്കെടുത്തു. ബാറുടമകളുമായി മദ്യ നയത്തില്&#x200d; ഒരു ചര്&#x200d;ച്ചയും നടന്നിട്ടില്ലെന്നായിരുന്നു എംബി രാജേഷ് അറിയിച്ചിരുന്നത്. എന്നാല്&#x200d; യോഗത്തില്&#x200d; പങ്കെടുത്ത ബാറുടമകള്&#x200d; ഡ്രൈഡേ ഒഴിവാക്കണമെന്നും പ്രവര്&#x200d;ത്തന സമയം കൂട്ടണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങള്&#x200d; പരിശോധിക്കുമെന്ന് യോഗത്തില്&#x200d; ഉറപ്പ് നല്&#x200d;കുകയും ചെയ്തു.</p>
<p>മെയ്21ന് ടൂറിസം വകുപ്പ് ഡയറക്ടര്&#x200d; വിളിച്ച യോഗത്തിലാണ് ബാറുടമകള്&#x200d; പങ്കെടുത്തത്. ഇതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. യോഗത്തിന്റെ ഏക അജണ്ട മദ്യനയ മാറ്റമായിരുന്നു. .യോഗ വിവരം അറിയിച്ച് ഓണ്&#x200d;ലൈന്&#x200d; ലിങ്ക് നല്&#x200d;കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്&#x200d; ഇമെയില്&#x200d; അയച്ചിരുന്നു. ബാറുടമകള്&#x200d;, ഹോംസ്റ്റേ ഉടമകള്&#x200d; തുടങ്ങിയവരാണ് നയമാറ്റത്തിനുള്ള നിര്&#x200d;ദേശം നല്&#x200d;കാനുള്ള യോഗത്തില്&#x200d; പങ്കെടുത്തത്. യോഗം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഫെറേഷന്&#x200d; ഓഫ് കേരള ഹോട്ടല്&#x200d; അസോസിയേഷന്&#x200d; എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്&#x200d; ചേര്&#x200d;ന്നത്.</p>
<p>അതേസമയം അനിമോന്റെ ശബ്ദരേഖയില്&#x200d; എക്സൈസ് ഇന്റലിജന്&#x200d;സ് രഹസ്യ അന്വേഷണം ആരംഭിച്ചു. ശബ്ദരേഖയുടം ആധികാരികത, ഏത് സാഹാചര്യത്തില്&#x200d; എന്നടക്കമുള്ള കാര്യങ്ങളാണ് എക്സൈസ് ഇന്റലിജന്&#x200d;സ് പരിശോധിക്കുന്നത്. കോഴ ആരോപണത്തില്&#x200d; നാളെ മുതല്&#x200d; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് ടൂറിസം യോഗത്തില്&#x200d; ബാറുടമകള്&#x200d; പങ്കെടുത്ത വിവരങ്ങള്&#x200d; പുറത്തുവരുന്നത്.</p>
<p>ക്രൈംബ്രാഞ്ച് അന്വേഷണസഘം അനിമോന്റെയടക്കം മൊഴി രേഖപ്പെടുത്തും. കേസെടുത്തുള്ള അന്വേഷണം ആയിരിക്കില്ല. പ്രാഥമിക അന്വേഷണത്തില്&#x200d; മൊഴിയെടുപ്പ് പൂര്&#x200d;ത്തിയാക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. പണപ്പിരിവ് നടന്നോയെന്നും പണം ആര്&#x200d;ക്കെങ്കിലും കൈമാറിയോ എന്നും അന്വേഷിക്കും. ശബ്ദസന്ദേശത്തിന് പിന്നില്&#x200d; ഗൂഢാലോചനയുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും. സംസ്ഥാനത്തെ മദ്യനയത്തില്&#x200d; ഇളവ് പ്രഖ്യാപിക്കണമെങ്കില്&#x200d; ബാറുടമകള്&#x200d; കോഴ നല്&#x200d;കണമെന്ന ശബ്ദസന്ദേശമാണ് അനിമോന്&#x200d; പുറത്തുവിട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-ministers-argument-falls-apart-a-discussion-was-held-with-the-bar-owners-he-assured-that-the-demands-would-be-looked-into.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാദങ്ങൾക്കിടെ മന്ത്രി എം.ബി രാജേഷ് വിദേശ സന്ദർശനത്തിന് യാത്ര തിരിച്ചു</title>
		<link>https://www.chandrikadaily.com/amid-controversies-minister-mb-rajesh-left-for-a-foreign-visit.html</link>
					<comments>https://www.chandrikadaily.com/amid-controversies-minister-mb-rajesh-left-for-a-foreign-visit.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 25 May 2024 05:05:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bar kozha]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[foriegn trip]]></category>
		<category><![CDATA[mb rajesh]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298619</guid>

					<description><![CDATA[ഒരാഴ്ച്ച നീണ്ടു നില്&#x200d;ക്കുന്നതാണ് യാത്ര
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ബാര്&#x200d;കോഴ വിവാദങ്ങള്&#x200d;ക്കിടെ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വിദേശത്തേക്ക്. കുടുംബസമേതം വിയന്നയില്&#x200d; സ്വകാര്യ സന്ദര്&#x200d;ശത്തിന് പോവുകയാണ് മന്ത്രി. ഒരാഴ്ച്ച നീണ്ടു നില്&#x200d;ക്കുന്ന യാത്ര. ജൂണ്&#x200d; ആദ്യം മടങ്ങിയെത്തും.</p>
<p>ധനകാര്യ മന്ത്രിയും കുടുംബവും വിദേശയാത്ര നിശ്ചയിച്ചിരുന്നു. ധനമന്ത്രിയുടെ ആരോഗ്യ പ്രശ്നങ്ങൾ കാരണം യാത്ര റദ്ദാക്കി. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും കുടുംബവും വിവിധ രാജ്യങ്ങള്&#x200d; സന്ദര്&#x200d;ശിച്ച് തിരിച്ചെത്തിയത്. ഫ്രാൻസ്, ബെൽജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് വിവരം.</p>
<p>ബാറുടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംഘടന വൈസ് പ്രസിഡന്&#x200d;റ് അനിമോന്റെ ശബ്ദരേഖയിൽ പറയുന്നത്. രണ്ടു ദിവസത്തിനുള്ളിൽ പണം നൽകണമെന്നും ഡ്രൈ ഡേ ഒഴിവാക്കാനും മറ്റു ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. വിഷയം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രത്യേക സംഘത്തെ രൂപീകരിച്ച് തന്നെയാകും അന്വേഷണം നടക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amid-controversies-minister-mb-rajesh-left-for-a-foreign-visit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മദ്യനയത്തിലെ ഇളവിന് കോടികളുടെ അഴിമതി&#8217;: മാന്യതയുണ്ടെങ്കില്&#x200d; മന്ത്രി രാജിവെക്കണം: പി.എം.എ സലാം</title>
		<link>https://www.chandrikadaily.com/crores-corruption-for-relaxation-in-liquor-policy-minister-should-resign-if-he-has-dignity-pma-salam.html</link>
					<comments>https://www.chandrikadaily.com/crores-corruption-for-relaxation-in-liquor-policy-minister-should-resign-if-he-has-dignity-pma-salam.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 24 May 2024 16:11:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bar kozha]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[mb rajesh]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pma salam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298607</guid>

					<description><![CDATA[മദ്യനയത്തിലെ ഇളവിന് വേണ്ടി ബാറുടമകളിൽനിന്ന് കോടികൾ കൈക്കൂലി വാങ്ങിയതായി തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിൽ മാന്യതയുണ്ടെങ്കിൽ വകുപ്പ് മന്ത്രി എം.ബി രാജേഷ് രാജിവെക്കുകയാണ് വേണ്ടതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണം. ഡ്രൈ ഡേ ഒഴിവാക്കിയും ബാർ സമയം 11ൽനിന്ന് 12 വരെ ആക്കിയും ഐ.ടി പാർക്കുകളിൽ മദ്യശാലകൾ അനുവദിച്ചും ഡോർ ഡെലിവറി ഏർപ്പെടുത്തിയും കേരളത്തെ മദ്യത്തിൽ മുക്കുകയാണ് ഇടത് സർക്കാർ. [&#8230;]]]></description>
										<content:encoded><![CDATA[<p>മദ്യനയത്തിലെ ഇളവിന് വേണ്ടി ബാറുടമകളിൽനിന്ന് കോടികൾ കൈക്കൂലി വാങ്ങിയതായി തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിൽ മാന്യതയുണ്ടെങ്കിൽ വകുപ്പ് മന്ത്രി എം.ബി രാജേഷ് രാജിവെക്കുകയാണ് വേണ്ടതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണം. ഡ്രൈ ഡേ ഒഴിവാക്കിയും ബാർ സമയം 11ൽനിന്ന് 12 വരെ ആക്കിയും ഐ.ടി പാർക്കുകളിൽ മദ്യശാലകൾ അനുവദിച്ചും ഡോർ ഡെലിവറി ഏർപ്പെടുത്തിയും കേരളത്തെ മദ്യത്തിൽ മുക്കുകയാണ് ഇടത് സർക്കാർ. അഴിമതിപ്പണം കണ്ട് കണ്ണ് മഞ്ഞളിച്ചത് കൊണ്ടാണ് ഈ കൊടും പാതകം ചെയ്യുന്നത്.</p>
<p>മദ്യനയത്തിലെ ഇളവിന് പകരമായി ഓരോ ബാറുടമകളും രണ്ടര ലക്ഷം വീതം നൽകണമെന്നാണ് പുറത്തായ ശബ്ദരേഖയിൽ പറയുന്നത്. കോടികളുടെ അഴിമതിയാണ് ഇതിലൂടെ നടക്കുന്നത്. മദ്യലഭ്യത വർദ്ധിപ്പിച്ച് കേരളത്തെ ഒന്നടങ്കം ലഹരിയിൽ മുക്കാനാണ് സർക്കാർ നീക്കം. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. ബാർ കോഴ സംബന്ധിച്ച പുതിയ ആരോപണങ്ങളിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണം.- പി.എം.എ സലാം ആവശ്യപ്പെട്ടു. ഇടത് ഭരണത്തിൽ സംസ്ഥാനം ലഹരിമാഫിയ കയ്യടക്കുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crores-corruption-for-relaxation-in-liquor-policy-minister-should-resign-if-he-has-dignity-pma-salam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>25 കോടിയുടെ ബാര്&#x200d; കോഴ; മന്ത്രി എം.ബി. രാജേഷ് രാജിവെക്കണമെന്ന് കെ. സുധാകരന്&#x200d;</title>
		<link>https://www.chandrikadaily.com/25-crore-bar-bribe-minister-m-b-k-wants-rajesh-to-resign-sudhakaran.html</link>
					<comments>https://www.chandrikadaily.com/25-crore-bar-bribe-minister-m-b-k-wants-rajesh-to-resign-sudhakaran.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 24 May 2024 08:59:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[25 crore bar bribe]]></category>
		<category><![CDATA[k sudhakaran]]></category>
		<category><![CDATA[mb rajesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298546</guid>

					<description><![CDATA[മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ മദ്യനയം കേരളത്തെ മദ്യത്തില്&#x200d; മുക്കുമെന്നും കെ. സുധാകരന്&#x200d; വിമര്&#x200d;ശിച്ചു.]]></description>
										<content:encoded><![CDATA[<p>ബാറുടമകളില്&#x200d; നിന്ന് 25 കോടി രൂപയുടെ വമ്പന്&#x200d; അഴിമതി നടത്തിയാണ് സര്&#x200d;ക്കാര്&#x200d; പുതിയ മദ്യനയം നടപ്പിലാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്&#x200d;. എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഉടനടി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ മദ്യനയം കേരളത്തെ മദ്യത്തില്&#x200d; മുക്കുമെന്നും കെ. സുധാകരന്&#x200d; വിമര്&#x200d;ശിച്ചു.</p>
<p>സംസ്ഥാനത്തെ 900 ബാറുകളില്&#x200d;നിന്ന് 2.5 ലക്ഷം രൂപ വെച്ചാണ് ഇപ്പോള്&#x200d; പിരിക്കുന്നത്. തിരഞ്ഞെടുപ്പിനു മുമ്പും വലിയൊരു തുക സമാഹരിച്ചതായി കേള്&#x200d;ക്കുന്നു. കുടിശികയാണ് ഇപ്പോള്&#x200d; പിരിക്കുന്നത്. ഐടി പാര്&#x200d;ക്കുകളില്&#x200d; മദ്യം വില്&#x200d;ക്കുക, ബാര്&#x200d; സമയപരിധി കൂട്ടുക, ഡ്രൈഡേ പിന്&#x200d;വലിക്കുക തുടങ്ങി ബാറുടമകള്&#x200d;ക്ക് ശതകോടികള്&#x200d; ലാഭം കിട്ടുന്ന നടപടികള്&#x200d;ക്കാണ് നീക്കം. ഐടി പാര്&#x200d;ക്കുകളില്&#x200d; ജോലി ചെയ്യുന്ന യുവതലമുറയെ മദ്യത്തിലേക്ക് വലിച്ചെറിയുന്ന ഏറ്റവും ഭയാനകമായ തീരുമാനമാണിതെന്നും അവരുടെ ജീവിതവും ജീവനുമാണ് പിണറായി വിജയന്&#x200d; നശിപ്പിക്കുന്നതെന്നും കെ. സുധാകരന്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>കേരളത്തെ മദ്യവും മയക്കുമരുന്നും വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഒരു ദിവസമെങ്കിലും മദ്യമില്ലാത്ത ദിവസം എന്ന ആശയമാണ് മാസാദ്യത്തെ ഡ്രൈഡേയുടെ പിന്നില്&#x200d;. കേരളത്തെ മദ്യവിമുക്തമാക്കുമെന്ന് വാഗ്ദാനം ചെയ്താണ് പിണറായി സര്&#x200d;ക്കാര്&#x200d; അധികാരത്തിലേറിയത്. അതെല്ലാം കോഴയ്ക്കുവേണ്ടി പിണറായി വെള്ളത്തില്&#x200d; മുക്കിയെന്നും കെ. സുധാകരന്&#x200d; കുറ്റപ്പെടുത്തി.</p>
<p>ബാറുകള്&#x200d; തുറക്കാന്&#x200d; ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മാണിക്കെതിരേ ഇടതുപക്ഷത്തിന്റെ വലിയ പ്രക്ഷോഭം ഉണ്ടായത്. ധനമന്ത്രി കെ.എം. മാണിക്ക് രാജിവെക്കേണ്ടി വന്നു. പിണറായി സര്&#x200d;ക്കാരിനെതിരെ ഉയര്&#x200d;ന്നിരിക്കുന്നത് 25 കോടിയുടെ ഇടപാടാണ്. എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഉടനടി രാജി വെക്കണമെന്നും കെ. സുധാകരന്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/25-crore-bar-bribe-minister-m-b-k-wants-rajesh-to-resign-sudhakaran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓഡിയോ സന്ദേശത്തിലെ അജ്ഞാതരായ ആ കുട്ടികളെ കണ്ടെത്തി മന്ത്രി</title>
		<link>https://www.chandrikadaily.com/the-minister-found-those-unknown-children-in-the-audio-message.html</link>
					<comments>https://www.chandrikadaily.com/the-minister-found-those-unknown-children-in-the-audio-message.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 17 Sep 2023 13:48:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[audio messgae]]></category>
		<category><![CDATA[children]]></category>
		<category><![CDATA[mb rajesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274988</guid>

					<description><![CDATA[വിദ്യാര്&#x200d;ഥികളായ രണ്ടുപേര്&#x200d; തങ്ങളെ സഹായിച്ചെന്ന് പറഞ്ഞ് ഹരിത കര്&#x200d;മ്മ സേനാംഗങ്ങളായ ബിന്ദുവും രാജലക്ഷ്മിയും പഞ്ചായത്ത് തല വാട്‌സ്ആപ്പ് ഗ്രൂപ്പില്&#x200d; ഇട്ട ഓഡിയോ സന്ദേശം ലഭിച്ച ശേഷമാണ് വിദ്യാര്&#x200d;ഥികളെ അന്വേഷിച്ചിറങ്ങിയത്]]></description>
										<content:encoded><![CDATA[<p>കണ്ണൂരിലെ ഹരിത കര്&#x200d;മ്മ സേനാംഗങ്ങളായ സ്ത്രീകളെ സഹായിച്ച വിദ്യാര്&#x200d;ഥികളെ പരിചയപ്പെടുത്തി മന്ത്രി എംബി രാജേഷ്. അഞ്ചാം ക്ലാസുകാരനായ മുഹമ്മദ് ഷിഫാസും മൂന്നാം ക്ലാസുകാരനായ മുഹമ്മദ് ആദിയുമാണ് ചാക്കുകളുമായി നടന്ന് പോവുകയായിരുന്ന ഹരിത കര്&#x200d;മ്മ സേനാംഗങ്ങളെ സഹായിച്ചതെന്ന് മന്ത്രി പറഞ്ഞു.</p>
<p>വിദ്യാര്&#x200d;ഥികളായ രണ്ടുപേര്&#x200d; തങ്ങളെ സഹായിച്ചെന്ന് പറഞ്ഞ് ഹരിത കര്&#x200d;മ്മ സേനാംഗങ്ങളായ ബിന്ദുവും രാജലക്ഷ്മിയും പഞ്ചായത്ത് തല വാട്‌സ്ആപ്പ് ഗ്രൂപ്പില്&#x200d; ഇട്ട ഓഡിയോ സന്ദേശം ലഭിച്ച ശേഷമാണ് വിദ്യാര്&#x200d;ഥികളെ അന്വേഷിച്ചിറങ്ങിയത്. വലിയ അന്വേഷണത്തിനൊടുവിലാണ് വിദ്യാര്&#x200d;ഥികളെ ഇന്ന് രാവിലെ കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.</p>
<p>വിദ്യാര്&#x200d;ഥികളെ മന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു. മുഹമ്മദ് ഷിഫാസിനെയും ആദിയെയും സംസ്ഥാനത്തെ എല്ലാ ഹരിത കര്&#x200d;മ്മ സേനാംഗങ്ങള്&#x200d;ക്ക് വേണ്ടിയും തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടിയും ഹൃദയപൂര്&#x200d;വ്വം അഭിനന്ദിക്കുന്നു. ഹരിത കര്&#x200d;മ്മ സേന നാടിന്റെ രക്ഷകരാണെന്നും അവരെ ചേര്&#x200d;ത്തുപിടിക്കണമെന്നും ഒരിക്കല്&#x200d;ക്കൂടി ഓര്&#x200d;മ്മിപ്പിക്കുകയാണ് ഇരുവരുമെന്നും മന്ത്രി കൂട്ടിച്ചേര്&#x200d;ത്തു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-minister-found-those-unknown-children-in-the-audio-message.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
