<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mc vadakara &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mc-vadakara/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 29 Oct 2023 05:47:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mc vadakara &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സി.എച്ച് സ്മാരക പുരസ്‌കാരം എം.സി വടകരക്ക്</title>
		<link>https://www.chandrikadaily.com/ch-memorial-award-to-mc-vadakara.html</link>
					<comments>https://www.chandrikadaily.com/ch-memorial-award-to-mc-vadakara.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 29 Oct 2023 05:47:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mc vadakara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281096</guid>

					<description><![CDATA[25000 രൂപയും പ്രശസ്ത്രി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.]]></description>
										<content:encoded><![CDATA[<p>മനാമ: മുന്&#x200d; മുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ സ്മരണാര്&#x200d;ത്ഥം കെ.എം.സി.സി ബഹ്‌റൈന്&#x200d; കോഴിക്കോട് ജില്ലാ കമ്മിറ്റി നല്&#x200d;കിവരുന്ന വിദ്യാഭ്യാസ,സാംസ്‌കാരിക,നവോത്ഥാന രംഗത്തെ പ്രതിഭക്കുള്ള ഈവര്&#x200d;ഷത്തെ അവാര്&#x200d;ഡിന് സി.എച്ചിന്റെ ജീവ ചരിത്രം എഴുതിയ എം.സി ഇബ്രാഹിം(വടകര) അര്&#x200d;ഹനായി.</p>
<p>25000 രൂപയും പ്രശസ്ത്രി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കെ.എം.സി.സി ബഹ്‌റൈന്&#x200d; കോഴിക്കോട് ജില്ലാ കമ്മിറ്റി മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തില്&#x200d; സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനത്തില്&#x200d; കെ.എം.സി.സി ബഹ്‌റൈന്&#x200d; സീനിയര്&#x200d; വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി അവാര്&#x200d;ഡ് ജേതാവിനെ പ്രഖ്യാപിച്ചു. സുബൈര്&#x200d; ഹുദവിയാണ് കഴിഞ്ഞ വര്&#x200d;ഷത്തെ വിദ്യാഭ്യാസ പുരസ്‌കാര ജേതാവ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ch-memorial-award-to-mc-vadakara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാക്കുകള്&#x200d; കത്തിയ വെളിച്ചത്തില്&#x200d;</title>
		<link>https://www.chandrikadaily.com/words-burn-in-light-by-cp-saidalavi-article-mc-vadakara.html</link>
					<comments>https://www.chandrikadaily.com/words-burn-in-light-by-cp-saidalavi-article-mc-vadakara.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 25 Sep 2022 09:58:45 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mc vadakara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=218334</guid>

					<description><![CDATA['ഞങ്ങള്&#x200d; ഉറങ്ങുകയായിരുന്നു.കട്ടിക്കൂരിരുട്ടിന്റെ തിരശ്ശീലയില്&#x200d; ജീനിയും കടിഞ്ഞാണുമില്ലാതെ, കടന്നുപോയ കാലമാം ജവനാശ്വത്തിന്റെ കാല്&#x200d;പ്പെരുമാറ്റത്തിന് കാതോര്&#x200d;ക്കാതെ, മൂഢസങ്കല്പങ്ങളില്&#x200d; മൂടിപ്പുതച്ചുറങ്ങുകയായിരുന്നു ഞങ്ങള്&#x200d;.
]]></description>
										<content:encoded><![CDATA[<p><strong>സി.പി സൈതലവി</strong></p>
<p>&#8221;ഞങ്ങള്&#x200d; ഉറങ്ങുകയായിരുന്നു.കട്ടിക്കൂരിരുട്ടിന്റെ തിരശ്ശീലയില്&#x200d; ജീനിയും കടിഞ്ഞാണുമില്ലാതെ, കടന്നുപോയ കാലമാം ജവനാശ്വത്തിന്റെ കാല്&#x200d;പ്പെരുമാറ്റത്തിന് കാതോര്&#x200d;ക്കാതെ, മൂഢസങ്കല്പങ്ങളില്&#x200d; മൂടിപ്പുതച്ചുറങ്ങുകയായിരുന്നു ഞങ്ങള്&#x200d;.<br />
ഞങ്ങള്&#x200d;ക്കു ചുറ്റും ഭൂമിയാകെ ഉഴുതുമറിക്കപ്പെട്ടിട്ടും, ആഴിയിലെ ജലബിന്ദുക്കള്&#x200d; മുഴുവന്&#x200d; ആവിയായി രൂപാന്തരപ്പെട്ടിട്ടും, കാര്യമറിയാതെ കാല്&#x200d;വണ്ണകള്&#x200d;ക്കിടയില്&#x200d; കൈകള്&#x200d; തിരുകി മുത്തശ്ശിക്കഥയിലെ മുയലിനെപ്പോലെ ഞങ്ങളുറങ്ങി. ഞങ്ങളറിയാതെ, ഞങ്ങളെക്കൂടാതെ, പല ആമകളും ഇഴഞ്ഞുപോയി.മോഹങ്ങള്&#x200d;പോലും മരവിച്ചുപോയ ഒരു ജനത.</p>
<p>സ്വാതന്ത്ര്യത്തിന്റെ സ്വര്&#x200d;ണ്ണരശ്മികള്&#x200d; ഉദയം ചെയ്തിട്ടും നിറഞ്ഞ മനസ്സോടെ പുഞ്ചിരിക്കാന്&#x200d; ഞങ്ങള്&#x200d;ക്കായില്ല. സ്വാതന്ത്ര്യത്തോടൊപ്പം കുത്തിയൊലിച്ചത് ചോരപ്പുഴകളായിരുന്നു. ആ പുഴകളിലൂടെ പൊങ്ങുതടികള്&#x200d;പോലെ ഒഴുകിപ്പോയത് ഞങ്ങളുടെ തലകളായിരുന്നു.വെളിച്ചം വിതറാന്&#x200d; ഒരു വിളക്കുമരമില്ലാതെ, കൂടാരമൊരുക്കാന്&#x200d; മരുപ്പച്ച കാണാതെ, ഭാരമിറക്കിവെക്കാന്&#x200d; അത്താണിയില്ലാതെ, മൂടല്&#x200d;മഞ്ഞിന്റെ മൂടുപടത്തിനുള്ളില്&#x200d; ഞങ്ങളിരുന്നു. ഞങ്ങളുടെ മോതിരവിരലുകള്&#x200d; പോലും മുരടിച്ചുപോയിരുന്നു. ആകാശത്തുനിന്നു മന്നാ വീണില്ല, പെട്ടകവുമായി ഒരു നോഹാ വന്നില്ല എം.സി കഥ പറഞ്ഞു തുടങ്ങുകയാണ്.</p>
<p>ചരിത്രത്തിന്റെ കല്പടവുകളിലിരുന്ന്, വാക്കുകള്&#x200d; കൂട്ടിയിട്ടുകത്തിച്ച വെളിച്ചത്തില്&#x200d; ഉടലാകെ ആ കഥ പടരുമ്പോള്&#x200d; കേള്&#x200d;ക്കുന്നുണ്ടൊരു കാലൊച്ച. പതിറ്റാണ്ടുകള്&#x200d;ക്കപ്പുറത്തെങ്ങോ പോയ്മറഞ്ഞ പടനായകന്&#x200d; ചരിത്രത്തിന്റെ അടരുകളില്&#x200d; നിന്നിറങ്ങി അടുത്തേക്കുവരുന്നു. എന്നോ വീണുടഞ്ഞ ഗോപുരമണി വീണ്ടും ശബ്ദിക്കുന്നു. സി.എച്ച് മുഹമ്മദ് കോയ എന്ന ഇതിഹാസം കണ്&#x200d;മുന്നില്&#x200d; കൈകൂപ്പി മന്ദഹസിച്ചങ്ങനെ&#8230;.</p>
<p>മലയാളത്തിലേതു രാഷ്ട്രീയ നേതാവിന്റെ ജീവചരിത്ര കൃതിക്കുമില്ല ഇവ്വിധമൊരാമുഖം. ഭാഷയില്&#x200d; മറ്റൊരു ജീവിത കൃതിയിലും കണ്ടുമില്ല. ആദിമധ്യാന്തം കവിതപെയ്യുന്ന വരികള്&#x200d;. ചരിത്രത്തിന്റെ ഇരുളും വെളിച്ചവും പ്രതിബിംബിച്ച ഉള്ളടക്കം. രാഷ്ട്രീയ സത്യസന്ധതയില്&#x200d; നിന്നുതിര്&#x200d;ന്ന നിശിത വിമര്&#x200d;ശനങ്ങള്&#x200d;.</p>
<p>സി.എച്ച് മുഹമ്മദ് കോയ രാഷ്ട്രീയ ജീവചരിത്രം&#8217; എന്ന ബൃഹദ്ഗ്രന്ഥം സി.എച്ചിനെകുറിച്ച് പ്രസിദ്ധീകൃതമായതില്&#x200d; ഏറ്റവും ആധികാരികവും അനുബന്ധകാലഘട്ടങ്ങളിലെ രാജ്യത്തിന്റെ നേര്&#x200d;ചിത്രവുമാണ്. 1983 വരെയുള്ള കേരള രാഷ്ട്രീയത്തിന്റെ അടിസ്ഥാനരേഖകളാണ് ഈ കൃതി കോര്&#x200d;ത്തുവെച്ചിരിക്കുന്നത്. മലയാളത്തില്&#x200d; ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രം ഇത്രയേറെ രേഖപ്പെടുത്തിയ മറ്റൊരാളില്ല. ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്ലിംലീഗിന്റെ നയവും നിലപാടും പ്രയാണപഥവും ഗഹനമായി അടയാളപ്പെടുത്തിയതും എം.സി തന്നെ. &#8216;മുസ്ലിംലീഗ് ചരിത്രത്തിന്റെ ദശാസന്ധികളില്&#x200d;&#8217; എന്ന കൃതിയോടെ ആരംഭിച്ച രചനാദൗത്യം സി.എച്ച് മുഹമ്മദ് കോയ രാഷ്ട്രീയ ജീവചരിത്രം, മുസ്ലിം രാഷ്ട്രീയത്തിന്റെ നൂറുവര്&#x200d;ഷങ്ങള്&#x200d;, മുസ്ലിംലീഗ് നിലപാടുകളുടെ നീതിശാസ്ത്രം, സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങള്&#x200d;, മുസ്ലിംലീഗ് സ്വതന്ത്ര ഇന്ത്യയില്&#x200d; എന്നീ മഹദ്കൃതികളെ സംഭാവന ചെയ്തു.</p>
<p>വടകരയിലെ പഴയ തറവാടുകളിലൊന്നായ മീത്തലെചാലിയില്&#x200d; എന്ന വീട്ടുപേര് എം.സി&#8217;യായി ഇബ്രാഹിമിനു മുന്നില്&#x200d;നിന്നു. സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസിന്റെ കടുത്ത നിയന്ത്രണത്തിലും രാഷ്ട്രീയ, സാമൂഹ്യപ്രവര്&#x200d;ത്തനത്തിന്റെയും എഴുത്തിന്റെയും തീവ്രത കുറക്കാനുദ്ദേശ്യമില്ലാത്തതിനാല്&#x200d; ‘എം.സി വടകര&#8217;യായി. പലചരക്ക് വ്യാപാരിയായിരുന്നു പഴങ്കാവില്&#x200d; രേരോട്ടില്&#x200d; മൂസയുടെയും മീത്തലെചാലിയില്&#x200d; സൈനബയുടെയും പുത്രന്&#x200d; എം.സി ഇബ്രാഹിമിന്റെ ജനനം രേഖകളില്&#x200d; 1939 ജൂലൈ 1. തീയ്യതി കൃത്യമല്ലെന്നും അത് അധ്യാപകരുടെ സൗകര്യത്തിനു ചെയ്തതാണെന്നും എം.സി. രണ്ടാംലോക മഹായുദ്ധം തുടങ്ങുന്നതും എം.സി ജനിക്കുന്നതും ഒരേവര്&#x200d;ഷം. പക്ഷേ, ലോകയുദ്ധം ശമിച്ചാലും അവസാനിക്കാത്ത ആശയയുദ്ധത്തിലേക്ക് ബാല്യത്തിലേ പോര്&#x200d;ച്ചട്ടയണിഞ്ഞിറങ്ങി എം.സി.</p>
<p>സ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥിയായിരിക്കെ എം.എസ്.എഫില്&#x200d; തുടങ്ങിയ സംഘടനാ ജീവിതം. പൊതുവേദിയില്&#x200d; പ്രസംഗത്തുടക്കവും ഇതേകാലം. കവിതയും കഥയും നാടകനിരൂപണവും എഴുതിത്തുടങ്ങിയ ബാല്യ, കൗമാരം. വായനയുടെ സ്വര്&#x200d;ഗം തേടിയുള്ള സഞ്ചാരങ്ങള്&#x200d;. അഗ്നിപടരുന്ന അക്ഷരങ്ങളുമൊത്ത് എഴുപത് വര്&#x200d;ഷമായി തുടരുകയാണ് എം.സിയുടെ സര്&#x200d;ഗസപര്യ. എഴുത്തിലും പ്രസംഗത്തിലും സംഭാഷണത്തിലും ഒരേഭാഷ. ലോക സാഹിത്യ, രാഷ്ട്രീയ രംഗം മുതല്&#x200d; നൂറുനൂറായിരം എഴുത്തുകാരുടെ പേരുകള്&#x200d;, ചരിത്രസന്ദര്&#x200d;ഭങ്ങള്&#x200d;, കഥാ, കാവ്യ ഖണ്ഡങ്ങള്&#x200d; അക്ഷരം പിഴക്കാതെ ഒഴുകിവരുമ്പോള്&#x200d; എം.സി, സി.എച്ചിനെ വിശേഷിപ്പിച്ച പ്രയോഗം കരിക്കട്ടകളെപ്പോലും കനല്&#x200d;ക്കട്ടകളാക്കി മാറ്റുന്ന കരവിരുതും കരിമ്പാറക്കൂട്ടങ്ങളെപ്പോലും കാട്ടരുവികളാക്കിയൊഴുക്കുന്ന വാഗ്വിലാസവുമായി കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്&#x200d; നിറഞ്ഞുനിന്ന ഉത്തുംഗപ്രതിഭയെന്ന് ശിഷ്യനുകൂടി ചേര്&#x200d;ത്തുവെക്കാം. ഒരുമാത്ര പോലും മറവി പറ്റാത്ത ഓര്&#x200d;മകള്&#x200d;. നിലയ്ക്കാത്ത ചരിത്രഗവേഷണങ്ങള്&#x200d;. പുതുകഥ, കവിതകള്&#x200d;പോലും വായിച്ച് കാലാതീതമായി മിനുക്കിയെടുക്കുന്ന പ്രതിഭ. സദാപുതുക്കുന്ന അറിവുകളുടെ സമ്പന്നത. ഒരു ചരിത്രപണ്ഡിതനോട് സംവാദത്തിന്, യുക്തിവാദിയെ തര്&#x200d;ക്കിച്ചുജയിക്കാന്&#x200d;, കവിതയുടെ ഛന്ദസ്സിനെക്കുറിച്ചും നോവലിന്റെ ശില്പഭദ്രതയെ സംബന്ധിച്ചും പണ്ഡിതോചിതമായ വിമര്&#x200d;ശനത്തിന് എം.സിയുടെ ആവനാഴിയില്&#x200d; ഏതുകാലത്തും അസ്ത്രങ്ങളേറെ.</p>
<p>കവിതയിലെ നാലുവരികളല്ല; അതുമുഴുവനാണു മനഃപാഠം. മലയാള സാഹിത്യമെന്നപോലെ ഇംഗ്ലീഷിലും നല്ല വഴക്കം. ഉള്ളില്&#x200d; നിറഞ്ഞ ചിന്തകള്&#x200d;, സംഘര്&#x200d;ഷങ്ങള്&#x200d; വരിയായും വാദമായും ഉച്ചസ്ഥായില്&#x200d; പുറത്തേക്കുവരുന്നതിന് സ്ഥല, കാല പരിമിതികളില്ല. ചിലപ്പോള്&#x200d; വളരെ നിശബ്ദമായ ഒരു സദസ്സില്&#x200d; ശ്രോതാക്കള്&#x200d;ക്കിടയിലിരിക്കുമ്പോഴാകും. ട്രെയിന്&#x200d; യാത്രയിലോ പള്ളി വരാന്തയിലോ, ആസ്പത്രിയിലോ എം.സി പറയാന്&#x200d; വന്നത് പിന്നേക്കുവെക്കില്ല.</p>
<p>പ്രതിഭയും പ്രവര്&#x200d;ത്തന പാരമ്പര്യവുംകൊണ്ട് കേരളത്തിലിന്നുള്ളവരില്&#x200d; ഏറ്റവും മുന്&#x200d;നിരയിലെ മുസ്്‌ലിംലീഗ് നേതാവാണ് എം.സി.<br />
ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗിന്റെ സ്ഥാപകനേതാക്കളില്&#x200d; അധികപേരുമായും അടുത്ത സൗഹൃദത്തിന് ബാല്യത്തിലേ കൈവന്ന അവസരങ്ങള്&#x200d;. മുസ്്‌ലിംലീഗിലും യൂത്ത്‌ലീഗിലും എം.എസ്.എഫിലും പലതലമുറകളെ പ്രതിഭയാല്&#x200d; രൂപകല്പന ചെയ്ത ശില്പി. പക്ഷേ, ആ ചമയങ്ങളൊന്നും എടുത്തണിയാന്&#x200d; എം.സിയെ കിട്ടില്ല. മുസ്്‌ലിംലീഗില്&#x200d; സമുന്നത പദവി വഹിക്കാന്&#x200d; സര്&#x200d;വഥാ യോഗ്യനായിട്ടും എം.സി തന്റെ ഇരിപ്പിടം വേദിക്കുതാഴെ സദസ്സില്&#x200d; കണ്ടെത്തി. വലിയ നേതാക്കളുമൊത്തുള്ള ചിത്രങ്ങളില്&#x200d; എം.സിയെ കാണില്ല. മുസ്്‌ലിംലീഗിന്റെ പ്രാദേശിക, മണ്ഡലം ഘടകങ്ങളുടെ ഭാരവാഹിത്വത്തില്&#x200d; അദ്ദേഹം സംതൃപ്തനായി. കനത്ത<br />
പദവികളുടെ ഭാരമില്ലാത്ത ജീവിതം ആദര്&#x200d;ശത്തെ കൂടുതല്&#x200d; മൂര്&#x200d;ച്ചയുള്ളതാക്കി. തന്നിലുമിളയവരെത്രയോ ഉയരങ്ങളിലെത്തുമ്പോഴും അസൂയലേശമന്യെ അനുമോദിച്ചു. പിന്തുണച്ചു.</p>
<p>സര്&#x200d;വീസില്&#x200d; നിന്നു വിരമിച്ച ഉടന്&#x200d; നഗരസഭാ കൗണ്&#x200d;സിലറായി പ്രാദേശിക വികസനത്തില്&#x200d; മാതൃകകള്&#x200d; സൃഷ്ടിച്ചു. രാത്രിയില്&#x200d; ലോറികളില്&#x200d; യാത്രചെയ്തുപോലും പഠനകേമ്പുകളില്&#x200d; വിഷയാവതാരകനായെത്തി. മുമ്പൊരിക്കല്&#x200d; കുറിച്ച പോലെ; മലയാളകവിതക്കു വെച്ച മഷികൊണ്ട് രാഷ്ട്രീയ സാഹിത്യമെഴുതുന്ന ചരിത്രപണ്ഡിതനായ എം.സിയുമായി ഒരു അഭിമുഖം നേര്&#x200d;ച്ചയാക്കി കാലമേറെ കടന്നുപോയി. വടകരയിലെ ഹരിതാലയത്തില്&#x200d; വര്&#x200d;ത്തമാനത്തിനിരുന്നപ്പോള്&#x200d; ഒരു പകലും രാവും മതിയായതുമില്ല. പിന്നെയും തേടിച്ചെന്നു. ആ സുദീര്&#x200d;ഘ സംഭാഷണങ്ങളില്&#x200d; എം.സിയുടെ സ്വന്തം കഥയില്&#x200d; നിന്നൊരു ചീന്ത് മാത്രം ഇവിടെ:<br />
എസ്.പി.എച്ച് വിലാസം സ്‌കൂളില്&#x200d; അഞ്ചുവരെ പഠനം. മനാറുല്&#x200d; ഉലൂം മദ്രസ ഹയര്&#x200d; എലമെന്ററി സ്‌കൂളില്&#x200d; നിന്ന് ഇ.എസ്.എല്&#x200d;.സി. തേര്&#x200d;ഡ് ഫോം മുതല്&#x200d; ബി.ഇ.എം ഹൈസ്‌കൂളില്&#x200d;. അക്കാലത്ത് സ്‌കൂളിലെ സമരങ്ങളിലെല്ലാം സജീവം. അതില്&#x200d; പ്രധാനപ്പെട്ടതായിരുന്നു ഡീറ്റന്&#x200d;ഷന്&#x200d; വിരുദ്ധ സമരം. എസ്.എസ്.എല്&#x200d;.സി പരീക്ഷക്ക് പാസാകുമെന്ന് ഉറപ്പുള്ളവരെ മാത്രം അയക്കുന്ന സംവിധാനത്തിനെതിരെ. മലബാറിലെ തന്നെ ആദ്യത്തെ വിദ്യാര്&#x200d;ത്ഥി സമരമായിരുന്നു അത്.</p>
<p>ഹൈസ്‌കൂള്&#x200d; പഠനകാലത്ത് വടകര ടൗണ്&#x200d; എം.എസ്.എഫിന്റെ ഓര്&#x200d;ഗനൈസിങ് സെക്രട്ടറിയായി. 1954ല്&#x200d; വടകരയില്&#x200d; നടന്ന മലബാര്&#x200d; ജില്ലാ എം.എസ്.എഫ് സമ്മേളനത്തില്&#x200d; പങ്കെടുത്തു. ആ സമ്മേളനം നടന്ന സ്ഥലം ഇന്ന് സീതി സാഹിബ് മൈതാനം എന്നറിയപ്പെടുന്നു. മലബാറില്&#x200d; എം.എസ്.എഫ് പുനര്&#x200d;ജനിക്കുന്നത് ആ സമ്മേളനത്തിലൂടെയാണ്. അതില്&#x200d; വെച്ച് മലബാര്&#x200d; ജില്ലാ എം.എസ്.എഫിന്റെ പ്രവര്&#x200d;ത്തക സമിതിയില്&#x200d; ഞാന്&#x200d; വരുന്നുണ്ട്. പി.എം അബുബക്കര്&#x200d; ആയിരുന്നു പ്രസിഡന്റ്, കെ ഹംസത്ത് സെക്രട്ടറി, അദ്ദേഹം ലക്ഷദ്വീപില്&#x200d; പോയ സമയത്താണ് ഇ അഹമ്മദ് സെക്രട്ടറിയാകുന്നത്.<br />
തലശ്ശേരി ബ്രണ്ണന്&#x200d; കോളജിലാണ് പിന്നീട് പഠിച്ചത്. ഇ അഹമ്മദ് സാഹിബ് അവിടെ എന്റെ സീനിയറായിരുന്നു. മതപഠനം വടകര ജുമാമസ്ജിദ് ദര്&#x200d;സില്&#x200d;.</p>
<p>സ്‌കൂളില്&#x200d; പഠിക്കുന്ന കാലം തൊട്ട് തന്നെ നന്നായി പുസ്തകം വായിക്കുമായിരുന്നു. രാവിലെ തന്നെ ലൈബ്രറിയില്&#x200d; എത്തും, അടയ്ക്കുന്നത് വരെ അവിടെയുണ്ടാകും. അക്കാലത്ത് ലോകപ്രശസ്തമായ പല ഗ്രന്ഥങ്ങളും വായിച്ചു. &#8216;ദ മാന്&#x200d; ഹു ചേയ്ഞ്ച്ഡ് ചൈന&#8217; എന്ന പേള്&#x200d;ബക്കിന്റെ പുസ്തകം സ്‌കൂളില്&#x200d; പഠിക്കുന്ന കാലത്ത് ഞാന്&#x200d; കൗതുകത്തിന് വേണ്ടി തര്&#x200d;ജ്ജമ ചെയ്തിട്ടുണ്ട്.<br />
ബഷീറിന്റെ പുസ്തകങ്ങളുടെ വലിയ ആരാധകനായിരുന്നു ഞാന്&#x200d;. പൊറ്റക്കാടിന്റെയും ബഷീറിന്റെയും എല്ലാ പുസ്തകവും വായിച്ചിട്ടുണ്ട്. മലയാളം പുസ്തകങ്ങള്&#x200d; തന്നെയായിരുന്നു വായിച്ചതിലധികവും. മാര്&#x200d;ക്സിന്റെ ‘ദാസ് കാപ്പിറ്റലി&#8217;ന്റെ ഇംഗ്ലീഷും ദേവദാസ് തര്&#x200d;ജ്ജമ ചെയ്ത പുസ്തകവും വായിച്ചു. പക്ഷെ ഒരിക്കലും എനിക്ക് കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം തോന്നിയിട്ടില്ല.</p>
<p>നാടകത്തിലും കലാപ്രവര്&#x200d;ത്തനത്തിലുമൊക്കെ അക്കാലത്ത് പങ്കെടുക്കാറുണ്ടായിരുന്നു. ഈ കാലത്ത് എന്റെ കൂടെയുള്ളവരെല്ലാം കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ളവരായിരുന്നു. കമ്മ്യൂണിസ്റ്റ് യോഗങ്ങള്&#x200d; കേള്&#x200d;ക്കാന്&#x200d; പോകാറുണ്ടായിരുന്നെങ്കിലും അന്ന് എന്റെ മനസ്സില്&#x200d; ശക്തമായി മതമുണ്ടായിരുന്നു. സ്ഥിരമായി ജിന്നാ തൊപ്പിയിടും. ഹൈസ്‌കൂളില്&#x200d; പഠിക്കുന്ന കാലത്ത് സ്‌കൂളില്&#x200d; നിന്നും കലാമണ്ഡലത്തിലേക്ക് എസ്‌കര്&#x200d;ഷന് പോയി. മഹാകവി വള്ളത്തോളിന്റെ അടുത്ത് നിന്ന് ഞങ്ങള്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; ഫോട്ടോയെടുത്തു.<br />
സി.എച്ചുമായി ആദ്യം സംസാരിക്കുന്നത്, ഞാന്&#x200d; എഴുതി ചന്ദ്രികയിലേക്ക് അയച്ച കഥ പ്രസിദ്ധീകരിക്കാത്തതുമായി ബന്ധപ്പെട്ടാണ്. എം.എസ്.എഫ് കാലത്ത് ചന്ദ്രികയില്&#x200d; പോയിട്ടുണ്ടെങ്കിലും അന്നൊന്നും നേരിട്ട് സംസാരിച്ചിരുന്നില്ല. 1957-58 കാലഘട്ടത്തിലാണ് ഞാന്&#x200d; കഥ അയക്കുന്നത്. ഞാന്&#x200d; ലേഖനം എഴുതിത്തുടങ്ങിയതിന് ശേഷമാണ് സി.എച്ചിന് എന്നെ പേരറിയുന്ന പരിചയമുണ്ടായത്. ആദ്യകഥ അച്ചടിച്ചുവന്നില്ലെങ്കിലും 1961 ല്&#x200d; ഞാന്&#x200d; ഗവണ്&#x200d;മെന്റ് സര്&#x200d;വീസിലുള്ള സമയത്ത് തീക്കാറ്റ്&#8217; എന്ന നാടകത്തിന്റെ നിരൂപണമെഴുതി ചന്ദ്രികക്ക് അയച്ചു. ചന്ദ്രിക വാരാന്തപ്പതിപ്പില്&#x200d; പ്രസിദ്ധീകരിച്ചു.ആദ്യത്തെ പുസ്തകം &#8216;ചരിത്രത്തിന്റെ ദശാസന്ധികളില്&#x200d;&#8217; ആണ് ചന്ദ്രിക പ്രസിദ്ധീകരിച്ച ഏക രാഷ്ട്രീയ കൃതി. പിന്നീട് ആ പുസ്തകത്തിന് പല രൂപപരിണാമങ്ങളും വന്നു. ഒടുവില്&#x200d; ഇറങ്ങിയത് ‘മുസ്്ലിം രാഷ്ട്രീയത്തിന്റെ നൂറ് വര്&#x200d;ഷങ്ങള്&#x200d;&#8217; എന്ന പേരിലായിരുന്നു.</p>
<p>മലയാള ഭാഷയില്&#x200d; തന്നെയാണ് കാര്യമായി അറിവുള്ളത്. ഇംഗ്ലീഷ്, തമിഴ്, ഗുജറാത്തി എന്നിവ സാമാന്യം നന്നായി അറിയാം. ഗുജറാത്തിയും തമിഴുമെല്ലാം എഴുതാനും കഴിയും. വിമോചന സമരത്തില്&#x200d; പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. രാവിലെ അറസ്റ്റ് ചെയ്താല്&#x200d; വൈകീട്ട് വിട്ടയക്കും. വടകര താലൂക്ക് ഓഫീസ് പിക്കറ്റ് ചെയ്തതിന് ഒരിക്കല്&#x200d; രണ്ടാഴ്ചത്തേക്ക് ശിക്ഷിക്കപ്പെട്ടു. അന്ന് സമരക്കാരെകൊണ്ട് ജയില്&#x200d; നിറഞ്ഞതിനാല്&#x200d; സാമൂതിരി കോവിലകം ജയിലാക്കിയിരുന്നു. അവിടെയായിരുന്നു ഞാന്&#x200d;. അന്ന് ജയിലില്&#x200d; ഡോ. കെ.ബി മേനോന്&#x200d; തുടങ്ങിയവരുണ്ട്. ജയിലില്&#x200d; പത്ത് ദിവസം പൂര്&#x200d;ത്തിയാക്കിയപ്പോഴേക്കും ഗവണ്&#x200d;മെന്റിനെ പിരിച്ചു വിട്ടു. അതിന്റെ തുടര്&#x200d;ച്ചയായി രാഷ്ട്രീയ തടവുകാരെ വിട്ടയക്കുകയും ചെയ്തു. എം.എസ്.എഫ് പ്രഥമ സംസ്ഥാന വര്&#x200d;ക്കിങ് കമ്മിറ്റിയില്&#x200d; അംഗമായിരുന്നു. എം.എസ്.എഫ് കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറിയായിട്ടുണ്ട്.</p>
<p>1961ല്&#x200d; നടുവണ്ണൂരില്&#x200d; രജിസ്ട്രേഷന്&#x200d; വകുപ്പില്&#x200d; ക്ലാര്&#x200d;ക്ക് ആയി സര്&#x200d;വീസില്&#x200d; കയറി. ആ കാലഘട്ടത്തില്&#x200d; എന്&#x200d;.ജി.ഒ യൂണിയന്&#x200d; രൂപീകരണ യോഗത്തില്&#x200d; പങ്കെടുത്തു. അന്ന് സംഘടനക്ക് രാഷ്ട്രീയമുണ്ടായിരുന്നില്ല. ആദ്യ സംസ്ഥാന വര്&#x200d;ക്കിങ് കമ്മിറ്റിയില്&#x200d; അംഗമായി. ക്രമേണ അത് കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി കൈയിലൊതുക്കി. സംഘടനയിലെ സി.പി.എം മുദ്രാവാക്യത്തോട് യൂത്ത് ലീഗുകാരും എം.എസ്.എഫുകാരുമായി വന്ന ഉദ്യോഗസ്ഥര്&#x200d;ക്ക് വെറുപ്പുതോന്നി. ഇവര്&#x200d;ക്കെല്ലാം സംഘടനയുണ്ടാക്കാമെങ്കില്&#x200d; നമുക്കും ആയിക്കൂടെ എന്നൊരു ചിന്ത മുസ്്ലിംലീഗുകാരായ ഉദ്യോഗസ്ഥരില്&#x200d; വന്നു.<br />
അതിന്റെ ഭാഗമായി 1982ല്&#x200d; കോഴിക്കോട് നീലിമ ലോഡ്ജില്&#x200d; യു.എ ബീരാന്&#x200d; സാഹിബിന്റെ ഒത്താശയോടെ ഉദ്യോഗസ്ഥര്&#x200d; ഒത്തുചേര്&#x200d;ന്നു. ഞാന്&#x200d; പ്രസിഡന്റും കെ.എസ് ഹലീലുറഹ്്മാന്&#x200d; (ചങ്ങനാശ്ശേരി) ജനറല്&#x200d; സെക്രട്ടറിയും കെ.എം കോയാമു (മലപ്പുറം) ഖജാഞ്ചിയുമായി ആദ്യത്തെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്&#x200d; സംസ്ഥാന കമ്മിറ്റി വന്നു. സംഘടനയുണ്ടാക്കിയ വിവരം സി.എച്ചിനോട് പറഞ്ഞു. ‘എന്&#x200d;.ജി.ഒ യൂണിയന്&#x200d;കാരോട് തവാന്തകന്&#x200d; ഭൂമിതലേ ജനിച്ചു&#8217; എന്നു പറഞ്ഞേക്ക് എന്നായിരുന്നു സി.എച്ചിന്റെ പ്രതികരണം.<br />
സര്&#x200d;വീസിലുള്ളതിനാല്&#x200d; യൂത്ത് ലീഗ് ഭാരവാഹിത്വത്തില്&#x200d; എനിക്ക് വരാന്&#x200d; കഴിഞ്ഞിരുന്നില്ലെങ്കിലും അണിയറയില്&#x200d; സജീവമായുണ്ടായിരുന്നു. ഭാഷാസമരത്തിന്റെ ഓരോ അണുവിലും ഞാനുണ്ട്. സര്&#x200d;വീസിലുള്ള സമയത്ത് ചന്ദ്രികയിലും മാപ്പിള നാടിലും ധാരാളം രാഷ്ട്രീയ ലേഖനങ്ങള്&#x200d; എം.സി എന്ന പേരില്&#x200d; എഴുതിയിരുന്നു. ഞങ്ങള്&#x200d; മുന്&#x200d;കൈ എടുത്ത് രൂപീകരിച്ച യങ് ലീഗ് സ്പീക്കേഴ്സ് ഫോറത്തില്&#x200d; വെച്ചാണ് സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ‘ബഹറില്&#x200d; മുസല്ലയിട്ട് നിസ്‌കരിച്ചാലും ഞാന്&#x200d; ആര്&#x200d;.എസ്.എസിനെ വിശ്വസിക്കില്ല&#8217; എന്ന പ്രസിദ്ധമായ പ്രസംഗം സംഭവിച്ചത്. സര്&#x200d;വീസില്&#x200d; നിന്നു വിരമിച്ച കൊല്ലം തന്നെ വടകര ടൗണ്&#x200d; മുസ്്ലിംലീഗ് പ്രസിഡന്റായി. 1995 ല്&#x200d; വടകര മുനിസിപ്പല്&#x200d; കൗണ്&#x200d;സിലറായി, കൗണ്&#x200d;സിലില്&#x200d; പാര്&#x200d;ട്ടിയുടെ ഡെപ്യൂട്ടി ലീഡറായിരുന്നു. ജില്ലാ പ്ലാനിങ് കമ്മിറ്റിയിലും അംഗമായി. നാട്ടിലെ ചെറിയ കലാസംഘടനകളിലൊക്കെ ഞാനുണ്ടായിരുന്നു. എവറസ്റ്റ് മ്യൂസിക് ക്ലബ്, വി.ടി കുമാരന്&#x200d; മാസ്റ്റര്&#x200d; ട്രസ്റ്റ്, എ. മമ്മുമാഷ് സ്ഥാപിച്ച ‘പ്രതീക്ഷ&#8217; ലൈബ്രറിയുടെ പ്രസിഡന്റാണിപ്പോള്&#x200d;. 1996ല്&#x200d; വടകര മണ്ഡലം മുസ്്ലിംലീഗ് ജനറല്&#x200d; സെക്രട്ടറിയായി. 2018 മുതല്&#x200d; വടകര മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റാണ്. വടകര എം.ഐ സഭയുടെ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ദീര്&#x200d;ഘകാലമായി മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്&#x200d;ത്തക സമിതിയംഗവും മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ സീതിസാഹിബ് പഠനഗവേഷണ കേന്ദ്രം ചെയര്&#x200d;മാനുമാണ്. കാലിക്കറ്റ് സര്&#x200d;വകലാശാല ബോര്&#x200d;ഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു. പാര്&#x200d;ട്ടിയിലെ പിളര്&#x200d;പ്പിനുശേഷം മുസ്‌ലിം യൂത്ത് ലീഗ് പുനഃസംഘടിപ്പിക്കുന്നതില്&#x200d; പ്രധാന പ്രവര്&#x200d;ത്തകനായി ഉണ്ടായിരുന്നു. രാഷ്ട്രീയ പ്രവര്&#x200d;ത്തനത്തിന്റെ പേരില്&#x200d; സ്ഥലം മാറ്റങ്ങള്&#x200d;ക്കും വിധേയനായി.</p>
<p>വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളാണ് എഴുത്തിലെ എന്റെ പ്രചോദനം. ആദ്യത്തെ ഖണ്ഡിക തന്നെ ആകര്&#x200d;ഷകമാവണമെന്ന് നിര്&#x200d;ബന്ധമുണ്ടായിരുന്നു. സി.എച്ചിന്റെ ചരിത്രം എഴുതുന്നതില്&#x200d; കുമാരനാശാന്റെ വീണ പൂവിന്റെ സ്വാധീനമുണ്ട്. വീണ പൂവിലെ ആദ്യത്തെ വാക്ക് ഹാ&#8217; എന്നും അവസാനം ‘കഷ്ടം&#8217; എന്നുമാണ്. അതുപോലെയൊരു നാടകീയത വേണമെന്ന് ഞാന്&#x200d; കരുതി. സി.എച്ചിന്റെ ചരിത്രം ഞങ്ങള്&#x200d; ഉറങ്ങുകയായിരുന്നു&#8217; എന്നാണ് തുടങ്ങുന്നത്. അവസാനിക്കുന്നത് ‘ഉണര്&#x200d;ന്നു കഴിഞ്ഞിരിക്കുന്നു&#8217; എന്നാണ്.സി.എച്ച് ജീവിച്ചിരുന്ന സമൂഹത്തെ അവതരിപ്പിക്കുക. ആ സമൂഹത്തില്&#x200d; നിന്നും ഒരു പൂ വിരിയുന്ന പോലെ സി.എച്ച് വിരിഞ്ഞു വരണം എന്നതായിരുന്നു എന്റെ ആഗ്രഹം. പുസ്തകത്തിന്റെ തുടക്കമായിരുന്ന ‘ഞങ്ങള്&#x200d; ഉറങ്ങുകയായിരുന്നു&#8217; എന്ന് എഴുതിയതിന് ശേഷം മൂന്ന് ആഴ്ചയോളം ഞാന്&#x200d; പിന്നെ ഒന്നും എഴുതിയില്ല. അത് കണ്ടിട്ട് പി.എ റഷീദ് എന്നോട് കലഹിച്ചു. അങ്ങനെയാണ് അടുത്ത വരികള്&#x200d; എഴുതുന്നത്. പുസ്തകം എഴുതിത്തീര്&#x200d;ക്കാന്&#x200d; വര്&#x200d;ഷങ്ങളെടുത്തു. സി.എച്ച് മരിക്കുന്നതിന് മുമ്പ് എട്ട് അധ്യായങ്ങളായിരുന്നു പൂര്&#x200d;ത്തിയായത്. എഴുത്തിന്റെ ഭാഗമായി ഒന്നുരണ്ടു പ്രാവശ്യം സി.എച്ചിനെ കണ്ടിരുന്നു. പക്ഷെ ആ സമയം ആയപ്പോഴേക്കും സി.എച്ചിന് ഓര്&#x200d;മപ്പിശകുണ്ടായിരുന്നു. പറഞ്ഞ കാര്യങ്ങള്&#x200d; ഉറപ്പുവരുത്തിയതിനു ശേഷമായിരുന്നു എഴുത്ത്.<br />
പതുക്കെ എഴുതി പൂര്&#x200d;ത്തീകരിച്ചാല്&#x200d; മതിയല്ലോ എന്ന് വിചാരിച്ചിരിക്കുന്ന സമയത്താണ് പെട്ടെന്ന് സി.എച്ച് മരിച്ചുവെന്ന് കേള്&#x200d;ക്കുന്നത്. എന്റെ ഉദാസീനത കാരണം സി.എച്ച് ജീവിച്ചിരിക്കുമ്പോള്&#x200d; പുസ്തകം പൂര്&#x200d;ത്തിയാക്കാന്&#x200d; കഴിഞ്ഞില്ലല്ലോ എന്ന വിഷമം. പിന്നീട് എഴുത്ത് വേഗത്തിലായി.</p>
<p>എം.ടി വാസുദേവന്&#x200d; നായരാണ് പുസ്തകത്തിന്റെ ആദ്യപതിപ്പ് പ്രകാശനം ചെയ്തത്. അന്നദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു; ഈ പുസ്തകം ഞാന്&#x200d; ഒരു തവണ വായിച്ചു. ഗൗരവമായ വായന അര്&#x200d;ഹിക്കുന്നത് കൊണ്ട് ഒരുതവണകൂടി വായിക്കാന്&#x200d; ഞാന്&#x200d; എടുത്തുവെച്ചിട്ടുണ്ട്.&#8217; എനിക്കത് വലിയൊരു അംഗീകാരമായിരുന്നു.അടിസ്ഥാനപരമായി ഞാന്&#x200d; ഒരു ചരിത്രകാരനൊന്നുമല്ല. സാഹചര്യം എന്നെ എഴുതാന്&#x200d; പ്രേരിപ്പിച്ചു. എഴുതിയപ്പോള്&#x200d; ചരിത്രമാണെന്ന് ആളുകളൊക്കെ പറഞ്ഞു. ചരിത്രരചനയുടെ സാങ്കേതിക വശമൊന്നും എനിക്ക് അറിഞ്ഞു കൂടാ. മുസ്ലിം രാഷ്ട്രീയത്തിന്റെ അടിവേരുകള്&#x200d; കണ്ടെത്തി സമൂഹങ്ങള്&#x200d;ക്ക് പകരുക, പൊതുസമൂഹം വില്ലന്മാരാക്കി അവമതിച്ചവരെ ചരിത്രത്തിന്റെ അഭ്രപാളിയില്&#x200d; എത്തിക്കുക തുടങ്ങിയ കാര്യങ്ങളില്&#x200d; ചരിത്രത്തോടുള്ള ആവേശത്തേക്കാള്&#x200d; എന്നില്&#x200d; മുന്നിട്ടുനിന്നത് രാഷ്ട്രീയ ആവേശവും മതപരമായ ആവേശവുമായിരുന്നു. ചരിത്രം സ്വാഭാവികമായി വന്നുകൂടിയതാണ്. സി.എച്ചിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്&#x200d; പങ്കെടുത്തയാളാണ് ഞാന്&#x200d;. ‘എന്റെ സമുദായത്തിന്റെ അവകാശം മുടിനാരു പോലും വിട്ടുകൊടുക്കില്ല&#8217; എന്ന പ്രസിദ്ധമായ പ്രസംഗം അന്നായിരുന്നു. ജീവിതം, അനുഭവം, യാത്ര, എത്തിനില്&#x200d;ക്കുന്ന ഇടം ഇതുകൊണ്ടെല്ലാം സംതൃപ്തനാണോ?</p>
<p>വേണ്ടത്ര ചെയ്യാന്&#x200d; കഴിഞ്ഞില്ല എന്ന സങ്കടമുണ്ട്. പക്ഷെ ഒട്ടും തന്നെ നിരാശയില്ല. കെ.സി അബൂബക്കര്&#x200d; മൗലവിയുടെ ഒരു പ്രസംഗമാണ് എന്റെ ചിന്തയില്&#x200d; നിറയുന്നത്. ഞാന്&#x200d; എത്രകാലമായി മുസ്‌ലിംലീഗില്&#x200d; പ്രവര്&#x200d;ത്തിക്കുന്നു. അതൊക്കെ സമുദായത്തോടുള്ള ഞങ്ങളുടെ കടമയായിരുന്നുവെന്നാണ് ഞാന്&#x200d; ചിന്തിക്കുന്നത്. അതുകൊണ്ട് എന്ത് കിട്ടുമെന്ന് ഞാന്&#x200d; ആലോചിച്ചിട്ടില്ല. യാതൊരു നിരാശയുമില്ലാത്ത മുസ്്‌ലിംലീഗുകാരനാണ് ഞാന്&#x200d;. ലീഗിന് വേണ്ടി പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്, ഉറക്കമൊഴിച്ചിട്ടുണ്ട്. അതൊക്കെ എന്റെ സമുദായത്തോട് എനിക്ക് ചെയ്യാനുള്ള ബാധ്യതയായിരുന്നു. ഇപ്പോള്&#x200d; സമുദായം അനുഭവിക്കുന്നതില്&#x200d; ഒരു പങ്ക് ഞാനും നിര്&#x200d;വഹിച്ചല്ലോ എന്നുള്ളൊരു സംതൃപ്തിയാണ് എനിക്കുള്ളത്&#8217;. കെ.സിയുടെ വാക്കുകള്&#x200d; ആപ്തവാക്യം പോലെ എഴുതിവെക്കണം. ഭാവി തലമുറക്കും ചിന്തിക്കാന്&#x200d;.</p>
<p>മറ്റൊന്ന് തിരുവനന്തപുരത്ത് പി.വി മുഹമ്മദ് എം.എല്&#x200d;.എയുടെ മുറിയില്&#x200d; ഞാന്&#x200d; ഇരിക്കുമ്പോള്&#x200d; കെ.സി അബൂബക്കര്&#x200d; മൗലവി അവിടെ വന്നിട്ട് പറഞ്ഞു. &#8216;പി.വീ, എനിക്ക് ഒരു അഞ്ചുറുപ്പിക വേണം. ട്രെയിനിന് ടിക്കറ്റെടുക്കാനാണ്.&#8217; മുസ്‌ലിംലീഗിന് മന്ത്രിമാരുള്ള കാലമാണ് അത്. പി.വിയുടെ കണ്ണില്&#x200d; കണ്ണീര്&#x200d; നിറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞു. &#8216;ഇവരൊക്കെ പ്രസംഗിച്ച് തൊണ്ടപൊട്ടിയത് കൊണ്ടല്ലെ ഞാനൊരു എം.എല്&#x200d;.എയായത്. എന്നിട്ട് ഞാനിവിടെ എം.എല്&#x200d;.എയായിട്ട് സുഖിക്കുക, ശില്പികളായ ഇവര്&#x200d;ക്ക് ടിക്കറ്റെടുക്കാന്&#x200d; അഞ്ചുറുപ്പികയില്ലാതെ വര്വാന്ന് പറഞ്ഞാല്&#x200d; എത്ര സങ്കടകരമാണ്.&#8217;<br />
കഥ തീരുമ്പോള്&#x200d; എം.സി കൂട്ടിച്ചേര്&#x200d;ത്തു:</p>
<p>ഓര്&#x200d;ത്തോര്&#x200d;ത്ത് കോള്&#x200d;മയിര്&#x200d;കൊള്ളാന്&#x200d; ഒരുപാട് അനുഭവങ്ങള്&#x200d; അവശേഷിപ്പിച്ചുകൊണ്ട് സി.എച്ച് പോയ്മറഞ്ഞു. ആലസ്യത്തിന്റെ പുതപ്പിനുള്ളില്&#x200d;നിന്നു ഞങ്ങളെ തുയിലുണര്&#x200d;ത്താന്&#x200d; മൃതസഞ്ജീവനിയുമായി വന്ന ആ ഉണര്&#x200d;ത്തുപാട്ടിന്റെ നാദധാരകള്&#x200d; ഞങ്ങളുടെ ഹൃദയ ഭിത്തികളില്&#x200d;നിന്നു ഒരുകാലത്തും മാഞ്ഞുപോകില്ല. ഞങ്ങള്&#x200d;ക്കിനി ഉറങ്ങാനാവില്ല. ഉറങ്ങുമ്പോള്&#x200d; അദ്ദേഹത്തിന്റെ ഓര്&#x200d;മ്മകള്&#x200d; ചാട്ടുളിപോലെ ചീറിവന്നു ഞങ്ങളെ കര്&#x200d;മ്മനിരതരാക്കും. ഞങ്ങള്&#x200d;ക്ക് ഉണര്&#x200d;ന്നിരിക്കാനേ കഴിയൂ. ഉണര്&#x200d;വ്വിന്റെ സന്ദേശം ഞങ്ങളുടെ ചെവികളില്&#x200d; ഓതിക്കേള്&#x200d;പ്പിച്ചുകൊണ്ടാണ് അദ്ദേഹം പോയത്. അദ്ദേഹം പോയി.അപ്പോഴേക്കും ഞങ്ങള്&#x200d; ഉണര്&#x200d;ന്നുകഴിഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/words-burn-in-light-by-cp-saidalavi-article-mc-vadakara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വരുമോ വീണ്ടും ആ വെള്ളിയാഴ്ച</title>
		<link>https://www.chandrikadaily.com/editorial-page-article-about-cm-ch-by-mc-vadakara.html</link>
					<comments>https://www.chandrikadaily.com/editorial-page-article-about-cm-ch-by-mc-vadakara.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 11 Oct 2018 18:10:05 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ch mohammad koya]]></category>
		<category><![CDATA[ch muhammed koya]]></category>
		<category><![CDATA[mc vadakara]]></category>
		<category><![CDATA[muslim leaders]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=106622</guid>

					<description><![CDATA[എം.സി വടകര എല്ലാ ജനാധിപത്യ കക്ഷികളും ഒരു കുടക്കീഴില്&#x200d; ഒത്തുചേരുകയും എല്ലാ മാര്&#x200d;ക്‌സിയന്&#x200d; കക്ഷികളും മറുപക്ഷത്താവുകയും ചെയ്ത ഒരൊറ്റ സന്ദര്&#x200d;ഭമേ കേരള രാഷ്ട്രീയ രംഗത്തുണ്ടായിട്ടുള്ളൂ. 1979 ലാണത്. സി.പി.ഐ ഉള്&#x200d;പ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണി സര്&#x200d;ക്കാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് വിശേഷിച്ചൊരു കാരണവുമില്ലാതെ പി.കെ വാസുദവന്&#x200d; നായര്&#x200d; രാജിവെച്ചിറങ്ങിപ്പോയ ശൂന്യതയെ നേരിടേണ്ടിവന്നപ്പോഴാണ് ജനാധിപത്യ കക്ഷികള്&#x200d; ഒന്നിച്ചുനില്&#x200d;ക്കേണ്ട അവസരം സംജാതമായത്. പഞ്ചാബിലെ ഭട്ടിന്&#x200d;ഡായില്&#x200d; ചേര്&#x200d;ന്ന സി.പി.ഐയുടെ പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസിന്റെ ഒരു പതിവ് പ്രമേയത്തില്&#x200d; തൂങ്ങിപ്പിടിച്ച് കൊണ്ടാണ് കമ്യൂണിസ്റ്റ് ഐക്യത്തിന്റെ മരീചിക [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എം.സി വടകര</strong></p>
<p><img loading="lazy" class="size-full wp-image-106626 alignleft" src="https://www.chandrikadaily.com/wp-content/uploads/2018/10/M.C-150x150.jpg" alt="" width="150" height="150" />എല്ലാ ജനാധിപത്യ കക്ഷികളും ഒരു കുടക്കീഴില്&#x200d; ഒത്തുചേരുകയും എല്ലാ മാര്&#x200d;ക്‌സിയന്&#x200d; കക്ഷികളും മറുപക്ഷത്താവുകയും ചെയ്ത ഒരൊറ്റ സന്ദര്&#x200d;ഭമേ കേരള രാഷ്ട്രീയ രംഗത്തുണ്ടായിട്ടുള്ളൂ. 1979 ലാണത്. സി.പി.ഐ ഉള്&#x200d;പ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണി സര്&#x200d;ക്കാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് വിശേഷിച്ചൊരു കാരണവുമില്ലാതെ പി.കെ വാസുദവന്&#x200d; നായര്&#x200d; രാജിവെച്ചിറങ്ങിപ്പോയ ശൂന്യതയെ നേരിടേണ്ടിവന്നപ്പോഴാണ് ജനാധിപത്യ കക്ഷികള്&#x200d; ഒന്നിച്ചുനില്&#x200d;ക്കേണ്ട അവസരം സംജാതമായത്. പഞ്ചാബിലെ ഭട്ടിന്&#x200d;ഡായില്&#x200d; ചേര്&#x200d;ന്ന സി.പി.ഐയുടെ പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസിന്റെ ഒരു പതിവ് പ്രമേയത്തില്&#x200d; തൂങ്ങിപ്പിടിച്ച് കൊണ്ടാണ് കമ്യൂണിസ്റ്റ് ഐക്യത്തിന്റെ മരീചിക തേടി പി.കെ.വി മുഖ്യമന്ത്രി പദം വിട്ടൊഴിഞ്ഞത്. ഹിമാലയന്&#x200d; വിഡ്ഢിത്തമാണ് അന്ന് അദ്ദേഹം ചെയ്തതെന്ന് സി.പി.ഐക്ക് ഇപ്പോഴെങ്കിലും ബോധ്യപ്പെട്ടിരിക്കണം. കമ്യൂണിസ്റ്റ് ഐക്യം നടന്നതുമില്ല, സി.പി.ഐക്കാരന്&#x200d; പിന്നീടൊരിക്കലും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്&#x200d; ഇരുന്നതുമില്ല. പി.കെ.വിയുടെ ബലിദാനം വെറുതെയായി. ഭരണശൂന്യത കളിയാടിനിന്ന കേരളത്തില്&#x200d; ഒരു ജനാധിപത്യ സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുകയെന്ന ശ്രമകരമായ വെല്ലുവിളിയാണ് നേതാക്കള്&#x200d;ക്ക് ഏറ്റെടുക്കേണ്ടിവന്നത്.</p>
<p>കമ്യൂണിസ്റ്റ് പാര്&#x200d;ട്ടികള്&#x200d; ഉള്&#x200d;പ്പെടാത്ത ഒരു മന്ത്രിസഭയായിരുന്നു ലക്ഷ്യം. സൂചിത്തുളയില്&#x200d;കൂടി ഒട്ടകം കടന്നാലും തങ്ങള്&#x200d; പരസ്പരം യോജിക്കുകയില്ലെന്ന് വാശിപിടിച്ചുനില്&#x200d;ക്കുന്ന ഈ ജനായത്ത കക്ഷികളെ എങ്ങനെ ഒന്നിപ്പിക്കാന്&#x200d; കഴിയും? ഐ കോണ്&#x200d;ഗ്രസുകാരന്&#x200d; മുഖ്യമന്ത്രിയാവുന്നതിനെ യു കോണ്&#x200d;ഗ്രസുകാരന്&#x200d; ഒരിക്കലും സഹിക്കില്ല. കെ.എം മാണിയുള്ള മുന്നണിയില്&#x200d; പി.ജെ ജോസഫിനെ കണികാണാന്&#x200d; കിട്ടില്ല. എന്&#x200d;.സി.പിയുള്ള മുന്നണിയില്&#x200d; എസ്.ആര്&#x200d;.പി ചേരുന്ന പ്രശ്‌നമേയില്ല. ആലോചനകള്&#x200d; മുട്ടിനില്&#x200d;ക്കുമ്പോഴാണ് ഒരു വടക്ക് നോക്കിയന്ത്രത്തിന്റെ സൂചി പോലെ എല്ലാ കണ്ണുകളും സി.എച്ച് മുഹമ്മദ് കോയയിലേക്കു തിരിഞ്ഞത്.</p>
<p>നിയമസഭാസ്പീക്കറായ ചാക്കീരി അഹമ്മദ് കുട്ടിയും തിരുവനന്തപുരം ആര്&#x200d;ച്ച് ബിഷപ്പ് ബെനഡിക്റ്റ് മാര്&#x200d; ഗ്രിഗോറിയസ് തിരുമേനിയും അതിനുള്ള തറയൊരുക്കങ്ങള്&#x200d; നടത്തി. പ്രഗത്ഭനായ മന്ത്രി, നിഷ്പക്ഷനായ സ്പീക്കര്&#x200d;, അതുല്യനായ ചെസ് കളിക്കാരന്&#x200d; എന്നീ നിലകളിലെല്ലാം പ്രശസ്‌നായിരുന്നു ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്. പ്രായോഗിക രാഷ്ട്രീയത്തില്&#x200d; മിടുക്കനായ ചാക്കീരി പിന്നീടുള്ള രാഷ്ട്രീയ നീക്കങ്ങള്&#x200d;ക്ക് മുന്നില്&#x200d; നിന്നു. ബിഷപ്പ്ഹൗസില്&#x200d;നിന്നും സ്പീക്കറുടെ വസതിയില്&#x200d;നിന്നും നിരന്തരമായ ടെലിഫോണ്&#x200d; കോളുകള്&#x200d; വന്നും പോയും കൊണ്ടിരുന്നു. കെ. കരുണാകരനെയും കെ.എം മാണിയേയും എ.കെ ആന്റണിയേയും ചാക്കീരി നേരില്&#x200d;കണ്ട് സംസാരിച്ചു.</p>
<p>പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും അദ്ദേഹം ബന്ധപ്പെട്ട് തന്റെ ശ്രമങ്ങള്&#x200d;ക്ക് ആശീര്&#x200d;വാദം നേടി. ചക്രവാളത്തില്&#x200d; മഞ്ഞുരുകലിന്റെ ലക്ഷണങ്ങള്&#x200d; കണ്ടുതുടങ്ങി. മുസ്്‌ലിംലീഗിന്റെ സംസ്ഥാന കൗണ്&#x200d;സില്&#x200d; അടിയന്തരമായി തിരുവനന്തപുരത്ത് ചേര്&#x200d;ന്നു. &#8216;മാന്യമായ പിന്തുണയും വ്യക്തമായ ഭൂരിപക്ഷവുമുണ്ടെങ്കില്&#x200d; സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കുള്ള പരിഹാരമെന്ന നിലയില്&#x200d; ഒരു മന്ത്രിസഭ രൂപീകരിച്ചുകൊള്ളാന്&#x200d; ലീഗ് കൗണ്&#x200d;സില്&#x200d; സി.എച്ചിന് അനുമതി നല്&#x200d;കി.<br />
അപകടം മണത്തറിഞ്ഞ മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടി ഒരു തുടര്&#x200d;മന്ത്രിസഭ വരാതിരിക്കാന്&#x200d; എല്ലാ ശ്രമങ്ങളും നടത്തിനോക്കി. തങ്ങളുടെ ഒന്നാം നമ്പര്&#x200d; ശത്രുവായ കോണ്&#x200d;ഗ്രസിനെ കൂട്ടുപിടിച്ച് ഒരു സര്&#x200d;ക്കാറുണ്ടാക്കാനാണ് സി.പി.എം ശ്രമിച്ചത്. ഒക്ടോബര്&#x200d; ഏഴാം തിയ്യതി ഇ.എം.എസ് നമ്പൂതിരിപ്പാട് രണ്ട് തവണ എ.കെ ആന്റണിയെ സംഭാഷണത്തിനായി ക്ഷണിച്ചു. ആ ക്ഷണം ആന്റണി ഇടംകൈ കൊണ്ട് തട്ടിക്കളഞ്ഞു. ടെലിഫോണിലൂടെ വീണ്ടും വിളിച്ചപ്പോള്&#x200d; ആന്റണി പറഞ്ഞു. &#8216;ഇനി നമ്മള്&#x200d; തമ്മില്&#x200d; രാഷ്ട്രീയ ഐക്യ ചര്&#x200d;ച്ചയില്ല&#8217;. കെ.എം മാണിയെ മുഖ്യമന്ത്രിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു സംഘം പാലായിലേക്ക് പോയെങ്കിലും അതും നടന്നില്ല. സംഭവങ്ങളുടെ സിരാകേന്ദ്രം രാജ്ഭവനിലേക്ക് നീങ്ങി.</p>
<p>കോണ്&#x200d;ഗ്രസ് (ഐ) നേതാവ് കെ. കരുണാകരന്&#x200d;, പ്രൊഫ കെ.എം ചാണ്ടി, മുസ്‌ലിംലീഗ് നേതാവ് ബി.വി അബ്ദുല്ലക്കോയ സാഹിബ്, എന്&#x200d;.ഡി.പി നേതാവ് കിടങ്ങൂര്&#x200d; ഗോപാലകൃഷ്ണ പിള്ള, സുന്ദരേശന്&#x200d; നായര്&#x200d;, പി.എസ്.പി നേതാവ് സി.എം സുന്ദരം, എന്&#x200d;. ബാലകൃഷ്ണന്&#x200d;, ജനതാപാര്&#x200d;ട്ടി നേതാക്കളായ കെ. ചന്ദ്രശേഖരന്&#x200d;, എം.പി വീരേന്ദ്രകുമാര്&#x200d;, കേരള കോണ്&#x200d;ഗ്രസ് നേതാക്കളായ പി.ജെ ജോസഫ്, ടി.എസ് ജോണ്&#x200d; എന്നിവര്&#x200d; രാജ്ഭവനില്&#x200d; വെവ്വേറെയായി ഗവര്&#x200d;ണറെ കണ്ട് സംഭാഷണം നടത്തി. ഏറ്റവുമൊടുവിലാണ് കെ.പി.സി. സി പ്രസിഡണ്ട് എ.കെ ആന്റണി ഗവര്&#x200d;ണറെ കണ്ടത്. തങ്ങള്&#x200d; മുഖ്യമന്ത്രി സ്ഥാനത്തേക്ക് സി.എച്ച് മുഹമ്മദ് കോയക്ക് പിന്തുണ നല്&#x200d;കുന്നു എന്ന വിവരം ജനതാപാര്&#x200d;ട്ടി നേതാവ് കെ. ചന്ദ്രശേഖരന്&#x200d; ഗവര്&#x200d;ണറെ ഔപചാരികമായി അറിയിച്ചു. തൊട്ടുപിന്നാലെ പി.ജെ ജോസഫും ഗവര്&#x200d;ണറെ കണ്ട് കേരള കോണ്&#x200d;ഗ്രസിന്റെ പിന്തുണ ബോധ്യപ്പെടുത്തി.</p>
<p>വൈകുന്നേരം 6 മണി. ക്ലിഫ്ഹൗസില്&#x200d; സി.എച്ചിന്റെ പത്ര സമ്മേളനം. താന്&#x200d; ഒരു മന്ത്രിസഭ രൂപീകരിക്കാന്&#x200d; തയ്യാറായിരിക്കുന്ന വിവരം അദ്ദേഹം പത്രക്കാരെ അറിയിച്ചു. &#8216;ഭൂരിപക്ഷമുണ്ടെന്ന വിവരം ഗവര്&#x200d;ണറെ അറിയിക്കും. ബാക്കി കാര്യങ്ങള്&#x200d; നാളെ പറയാം.&#8217; അതും പറഞ്ഞ് സി.എച്ച് രാജ്ഭവനിലേക്ക് പുറപ്പെട്ടു, ഗവര്&#x200d;ണറെ കണ്ട് വിവരമറിയിക്കാന്&#x200d;. രാത്രി 7 മണി; സി.എച്ച് മുഹമ്മദ് കോയ, കോണ്&#x200d;ഗ്രസ് നേതാവ് ഉമ്മന്&#x200d;ചാണ്ടി, കെ.എം മാണി, കിടങ്ങൂര്&#x200d; ഗോപാലകൃഷ്ണ പിള്ള എന്നിവരോടൊപ്പം രാജ്ഭവനിലെത്തി. കാപ്പിയും കശുവണ്ടിയും നല്&#x200d;കി ഗവര്&#x200d;ണര്&#x200d; അവരെ സ്വീകരിച്ചു. ഒരു മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷ പിന്തുണ തനിക്കുണ്ടെന്ന് സി.എച്ച് ഗവര്&#x200d;ണറെ ബോധ്യപ്പെടുത്തി.</p>
<p>രാത്രി 8 മണി: എ.കെ ആന്റണിയുടെ കാര്&#x200d; രാജ്ഭവനു മുന്നിലെത്തി. പത്രക്കാര്&#x200d; ചെവി കൂര്&#x200d;പ്പിച്ചു നില്&#x200d;ക്കെ &#8216;കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി സി.എച്ചിന് പിന്തുണ നല്&#x200d;കുന്നു എന്ന് ആന്റണി ഗവര്&#x200d;ണര്&#x200d;ക്ക് എഴുതിക്കൊടുത്തു. കരിമുകിലുകള്&#x200d; നീങ്ങി, ആകാശം തെളിഞ്ഞു. ചാക്കീരിയുടെ ചാണക്യ തന്ത്രം വിജയപ്രദമാവുകയായിരുന്നു. എല്ലാവരും പിറ്റേ ദിവസം നടക്കാനിരിക്കുന്ന ചരിത്ര സംഭവത്തിന് ഉറക്കമിളച്ച് നിന്നു. 1979 ഒക്ടോബര്&#x200d; 12, അതൊരു വെള്ളിയാഴ്ചയായിരുന്നു. നമ്മുടെ ചരിത്രത്തിന് ഒരിക്കലും മറക്കാനാവാത്ത വെള്ളിയാഴ്ച. ഇന്ത്യയില മുസ്്‌ലിം സമുദായത്തിന്റെ ചരിത്രത്തിലെ ഇതിഹാസ സമാനമായ ഒരധ്യായം ഇതള്&#x200d;വിരിയുന്നത് കണ്ടുകൊണ്ടാണ് അന്ന് പ്രഭാതം പൊട്ടിവിരിഞ്ഞത്. സി.എച്ച് മുഖ്യമന്ത്രിയാവുന്നു എന്ന് കേട്ട് നാടിന്റെ നാനാഭാഗങ്ങളില്&#x200d;നിന്നും മുസ്‌ലിംലീഗ് പ്രവര്&#x200d;ത്തകന്മാര്&#x200d; കിട്ടാവുന്ന വാഹനങ്ങളില്&#x200d; തിരുവനന്തപുരത്തേക്കൊഴുകി. സ്വതന്ത്ര ഇന്ത്യയില്&#x200d; ഒരു മുസ്‌ലിംലീഗുകാരന്&#x200d; മുഖ്യമന്ത്രിയാവുന്ന അവിശ്വസനീയ നിമിഷങ്ങള്&#x200d;ക്ക് സാക്ഷ്യം വഹിക്കാന്&#x200d;.</p>
<p>ക്ലിഫ്ഹൗസില്&#x200d; അന്ന് സൂര്യന്&#x200d; നേരത്തെ ഉദിച്ചു. നനുത്ത പ്രഭാതത്തില്&#x200d; ആനന്ദബാഷ്പം പൊഴിച്ചുകൊണ്ട് ആത്മനിര്&#x200d;വൃതിയുടെ പൂച്ചെണ്ടുകളുമായെത്തുന്ന അനുയായി വൃന്ദങ്ങളെ കണ്ട് ആ വിശാലമായ മണിമന്ദിരത്തിന്റെ മുറ്റത്തുള്ള പുല്&#x200d;ത്തകിടികള്&#x200d; പോലും പുളകമണിഞ്ഞു. സുഹൃത്തുക്കളും പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരും സാഹിത്യകാരന്മാരും ഉലമാക്കളും പുരോഹിതന്മാരും പത്രപ്രവര്&#x200d;ത്തകരും അങ്ങനെ എണ്ണമറ്റ സന്ദര്&#x200d;ശകരെകൊണ്ട് നന്തന്&#x200d;കോട് വീര്&#x200d;പ്പുമുട്ടി. എല്ലാവരോടും പുഞ്ചിരിച്ച് കുശലംപറഞ്ഞ് സി.എച്ച് ക്ലിഫ്ഹൗസിന്റെ പൂമുഖത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. സമയം ഉച്ച 12 മണി: ജുമുഅ നമസ്‌കാരത്തിനായി സി.എച്ച് പാളയം പള്ളിയിലേക്ക് പുറപ്പെടുന്നു. കൈയ്യറ്റം നീണ്ട തൂവെള്ള ഷര്&#x200d;ട്ടും കരയില്ലാത്ത വെള്ള മുണ്ടും വെളുത്ത രോമത്തൊപ്പിയുമായി ചോക്കലേറ്റ് നിറമുള്ള 36 ാം നമ്പര്&#x200d; സ്റ്റേറ്റ് കാറില്&#x200d; മകന്&#x200d; മുനീറിനോടും ബന്ധുക്കളായ ഡോ. അഹമ്മദ് ശരീഫ്, മൂസ്സക്കോയ എന്നിവരോടുമൊപ്പം സി.എച്ച് പള്ളിയിലെത്തി. നമസ്‌കാരം കഴിഞ്ഞ് പള്ളിയില്&#x200d; നിന്നിറങ്ങി സി.എച്ചിന്റെ കാര്&#x200d; നേരെ രാജ്ഭവനിലേക്ക്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ബി.വി അബ്ദുല്ലക്കോയയും അതേ കാറില്&#x200d; അദ്ദേഹത്തെ അനുഗമിച്ചിരുന്നു.</p>
<p>സമയം 2.30: സി.എച്ചിന്റെ കാര്&#x200d; രാജ്ഭവന്&#x200d; അങ്കണത്തിലെത്തി. ജയാരവം മുഴക്കിയ പുരുഷാരം സി.എച്ചിനെ കൈകളുയര്&#x200d;ത്തി അഭിവാദ്യം ചെയ്തു. സത്യപ്രതിജ്ഞക്കുള്ള വേദിയൊരുങ്ങി. ശിഹാബ് തങ്ങളും ബി.വി അബ്ദുല്ലക്കോയയും മുസ്്‌ലിംലീഗിനെകൊണ്ട് ഇനി പ്രയോജനമില്ലെന്ന് കരുതി സിറ്റി ലീഗിന്റെ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ചുപോയ വര്&#x200d;ത്തക പ്രമുഖനായ മുന്&#x200d; എം.എല്&#x200d;. എ പി.പി ഹസ്സന്&#x200d; കോയ സാഹിബ് മുതല്&#x200d; പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരെല്ലാം സദസ്സിന്റെ മുന്&#x200d;നിരയിലുണ്ടായിരുന്നു. ആര്&#x200d;.എസ്.പി നേതാവ് ബേബി ജോണ്&#x200d; സി.എച്ചിനെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു. പ്രതിപക്ഷത്ത് നിന്ന് ആര്&#x200d;.എസ്.പിയുടെയും സി.പി.ഐയുടെയും നേതാക്കള്&#x200d; മാത്രമേ ചടങ്ങിനെത്തിയിരുന്നുള്ളൂ. ചടങ്ങ് ആരംഭിക്കാനുള്ള മണിമുഴങ്ങി. മദിരാശി നിയമസഭയില്&#x200d; രാജാജിയുടെയും ഖാഇദെ മില്ലത്തിന്റെയും സഹപ്രവര്&#x200d;ത്തകയും സ്വാതന്ത്ര്യസമര നായികയും മുന്&#x200d;മന്ത്രിയുമായ ഗവര്&#x200d;ണര്&#x200d; ജോതി വെങ്കിട ചെല്ലം യുഗപകര്&#x200d;ച്ചക്ക് കാര്&#x200d;മ്മികത്വം വഹിക്കാനെന്ന പോലെ ഇളം തവിട്ട് ഖദര്&#x200d; സാരിയുമണിഞ്ഞ് ഔദ്യോഗിക പരിവേഷത്തോടെ വേദിയില്&#x200d; പ്രത്യക്ഷപ്പെട്ടു. ഗവര്&#x200d;ണറുടെ പ്രഖ്യാപനം ചീഫ് സെക്രട്ടറി സി. ഭാസ്‌കരന്&#x200d; നായര്&#x200d; വായിച്ചു.</p>
<p>പിന്നീട് സത്യപ്രതിജ്ഞക്കായി സി.എച്ചിന്റെ പേര് വിളിച്ചു. അപ്പോള്&#x200d; സദസ്സില്&#x200d; നീണ്ടുനിന്ന കരഘോഷം. സി.എച്ച് സദസ്സിലെ മുന്&#x200d;വരിയിലുള്ള നേതാക്കന്മാരോടെല്ലാം അനുഗ്രഹം വാങ്ങി മെല്ലെ വേദിയില്&#x200d; കയറി. ജനക്കൂട്ടത്തിന്റെ ഹര്&#x200d;ഷാരവം. ഗവര്&#x200d;ണര്&#x200d; മെല്ലെ ഇംഗ്ലീഷില്&#x200d; സത്യവാചകം വായിച്ചു. സി.എച്ച് അതേറ്റു പറഞ്ഞു. In the name of God എന്ന് ഗവര്&#x200d;ണര്&#x200d; പറഞ്ഞപ്പോള്&#x200d; In the name of Allah എന്ന് സി.എച്ച് പ്രതിവചിച്ചു. അങ്ങിനെ മുസ്്‌ലിം കേരളത്തിന്റെ കരള്&#x200d; തുടിപ്പായ സി.എച്ച് മുഹമ്മദ് കോയ തന്റെ അന്&#x200d;പത്തിരണ്ടാമത്തെ വയസ്സില്&#x200d; മുഖ്യമന്ത്രിയായി അല്ലാഹുവിന്റെ നാമത്തില്&#x200d; സത്യപ്രതിജ്ഞ ചെയ്തു.</p>
<p>കഴിഞ്ഞ ഒമ്പത് തവണ നമ്പൂതിരിയും നായരും ഈഴവനും ക്രിസ്ത്യാനിയും മാറി മാറി മുഖ്യമന്ത്രിയായ കേരളത്തില്&#x200d; പത്താമതായി ഒരു മുസല്&#x200d;മാന്&#x200d; മുഖ്യമന്ത്രിയാവുകയെന്നുള്ളത് ഒരു കാവ്യ നീതിയായിരുന്നു. അതാണിവിടെ സംഭവിച്ചത്. ഒക്ടോബര്&#x200d; 12ാം തിയ്യതി മലയാള മനോരമ ഇങ്ങനെ എഴുതി. &#8216;കഴിഞ്ഞ ഇരുപത് വര്&#x200d;ഷത്തിനുള്ളില്&#x200d; കേരള രാഷ്ട്രീയത്തില്&#x200d; മുസ്്‌ലിംലീഗിനു വേണ്ടി നിരവധി ബഹുമതികള്&#x200d; വാരിക്കൂട്ടിയ നേതാവാണ് സി.എച്ച് മുഹമ്മദ് കോയ. അധികാരത്തിന്റെ അയലത്ത് പോലും അടുത്ത് ചെല്ലാനാകാതെ അകറ്റിനിര്&#x200d;ത്തപ്പെട്ടിരുന്ന മുസ്്‌ലിം സമുദായത്തിന്റെ ഇരുണ്ട ചക്രവാളത്തില്&#x200d; ഒരു ഭാഗ്യതാരകമായി അദ്ദേഹം ഉദിച്ചുയര്&#x200d;ന്നു.</p>
<p>പോക്കര്&#x200d; സാഹിബിനെയും സീതി സാഹിബിനെയും ബാഫഖി തങ്ങളെയും പോലുള്ള സമുന്നത നേതാക്കള്&#x200d; ഏറെയുണ്ടായിട്ടുണ്ടെങ്കിലും കേരള ചരിത്രത്തില്&#x200d; ലീഗിന്റെ പടക്കുതിരയും പടവാളും പരിചയും കൊടിക്കൂറയുമായി കഴിഞ്ഞ കാല്&#x200d; നൂറ്റാണ്ട് കാലവും വിലസിയത് വികാരങ്ങളും വിചാരങ്ങളും മാറ്റൊലി കൊള്ളിച്ചത് സി.എച്ചിന്റെ വാക്കും നാക്കുമാണ്. അത്‌കൊണ്ട് എതിരാളികള്&#x200d; ഏറെയുണ്ടെങ്കിലും ലീഗിന് ലഭിക്കുന്ന ഏത് സ്ഥാനമാനങ്ങളും അവസാനം തുന്നിച്ചേര്&#x200d;ക്കപ്പെടുക കോയയുടെ തൊപ്പിയിലായിരിക്കും. ഇന്ന് ലീഗിന്റെ ചരിത്രത്തില്&#x200d; അവിസ്മരണീയമായ അഭിമാനത്തിന്റെ മംഗള മുഹൂര്&#x200d;ത്തമാണെങ്കില്&#x200d; അതണിയുന്ന വിജയ തിലകവും മറ്റാരുമല്ല.&#8217;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-about-cm-ch-by-mc-vadakara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുരോഗതിയിലേക്ക്  ഒരു ലോങ് മാര്&#x200d;ച്ച്- എം.സി വടകര</title>
		<link>https://www.chandrikadaily.com/editorial-page-article-12-march-mc-vadakara.html</link>
					<comments>https://www.chandrikadaily.com/editorial-page-article-12-march-mc-vadakara.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 12 Mar 2018 07:01:35 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[mc vadakara]]></category>
		<category><![CDATA[mi thangal]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[muslim league articles]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74334</guid>

					<description><![CDATA[അഭിമാനകരമായ അസ്തിത്വം ബ്രിട്ടീഷ് സാമ്രാജ്യത്തില്&#x200d;നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം പകര്&#x200d;ന്ന് നല്&#x200d;കേണ്ടതെങ്ങനെയെന്ന് തീരുമാനിക്കാന്&#x200d; ബ്രിട്ടനിലെ മൂന്ന്് കാബിനറ്റ് മന്ത്രിമാരുടെ സംഘം 1946 മാര്&#x200d;ച്ച് 24ന് കറാച്ചിയില്&#x200d; വിമാനമിറങ്ങി. എ.വി അലക്‌സാണ്ടര്&#x200d;, പെത്തിക് ലോറന്&#x200d;സ് പ്രഭു, സര്&#x200d; സ്റ്റാഫോര്&#x200d;ഡ് ക്രിപ്‌സ് എന്നിവരായിരുന്നു മന്ത്രിമാര്&#x200d;. ഇവരുടെ സംഘത്തെയാണ് കാബിനറ്റ് മിഷ്യന്&#x200d; എന്ന് പറയുന്നത്. കാബിനറ്റ് മിഷ്യന്&#x200d; കോണ്&#x200d;ഗ്രസിന്റെയും മുസ്്‌ലിംലീഗിന്റെയും പ്രതിനിധികളുമായി പലവട്ടം ചച്ചകള്&#x200d; നടത്തി. അവസാനം അവര്&#x200d; ഒരു ഫോര്&#x200d;മുല കണ്ടെത്തി. ഇന്ത്യന്&#x200d; സംസ്ഥാനങ്ങളെ എ,ബി, സി എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അഭിമാനകരമായ അസ്തിത്വം</strong></p>
<div id="attachment_74345" style="width: 160px" class="wp-caption alignleft"><img aria-describedby="caption-attachment-74345" loading="lazy" class="wp-image-74345 size-thumbnail" src="https://www.chandrikadaily.com/wp-content/uploads/2018/03/M.C-150x150.jpg" alt="" width="150" height="150" /><p id="caption-attachment-74345" class="wp-caption-text">എം.സി വടകര</p></div>
<p><strong>ബ്രി</strong>ട്ടീഷ് സാമ്രാജ്യത്തില്&#x200d;നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം പകര്&#x200d;ന്ന് നല്&#x200d;കേണ്ടതെങ്ങനെയെന്ന് തീരുമാനിക്കാന്&#x200d; ബ്രിട്ടനിലെ മൂന്ന്് കാബിനറ്റ് മന്ത്രിമാരുടെ സംഘം 1946 മാര്&#x200d;ച്ച് 24ന് കറാച്ചിയില്&#x200d; വിമാനമിറങ്ങി. എ.വി അലക്‌സാണ്ടര്&#x200d;, പെത്തിക് ലോറന്&#x200d;സ് പ്രഭു, സര്&#x200d; സ്റ്റാഫോര്&#x200d;ഡ് ക്രിപ്‌സ് എന്നിവരായിരുന്നു മന്ത്രിമാര്&#x200d;. ഇവരുടെ സംഘത്തെയാണ് കാബിനറ്റ് മിഷ്യന്&#x200d; എന്ന് പറയുന്നത്. കാബിനറ്റ് മിഷ്യന്&#x200d; കോണ്&#x200d;ഗ്രസിന്റെയും മുസ്്‌ലിംലീഗിന്റെയും പ്രതിനിധികളുമായി പലവട്ടം ചച്ചകള്&#x200d; നടത്തി. അവസാനം അവര്&#x200d; ഒരു ഫോര്&#x200d;മുല കണ്ടെത്തി. ഇന്ത്യന്&#x200d; സംസ്ഥാനങ്ങളെ എ,ബി, സി എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കുകയും ഓരോ ഗ്രൂപ്പും ഓരോ സ്വയംഭരണ രാഷ്ട്രങ്ങളായിത്തീരുകയും ആ മൂന്ന് രാഷ്ട്രങ്ങളെയും ബന്ധിപ്പിക്കുന്ന ദുര്&#x200d;ബലമായ ഒരു കേന്ദ്രവും എന്ന ഫോര്&#x200d;മുല. ഈ ഫോര്&#x200d;മുലയില്&#x200d; പാക്കിസ്താന്&#x200d; ഉണ്ടായിരുന്നില്ല. രാജ്യത്തെ വിഭജിക്കുവാനോ ഒരു പ്രത്യേക സ്റ്റേറ്റ് അനുവദിക്കുവാനോ തങ്ങള്&#x200d; തയ്യാറല്ല എന്ന് കാബിനറ്റ് മിഷ്യന്&#x200d; അസന്നിഗ്ധമായി പ്രഖ്യാപിച്ചു. പാകിസ്താന്&#x200d; അനുവദിക്കുന്നില്ല എന്ന് അറിഞ്ഞിട്ടും കാബിനറ്റ് മിഷ്യന്&#x200d; ഫോര്&#x200d;മുലയെ മുസ്്‌ലിംലീഗ് സ്വാഗതം ചെയ്തു. 1946 ജൂണ്&#x200d; ജൂണ്&#x200d; 6, 7, 8 തിയ്യതികളില്&#x200d; ചേര്&#x200d;ന്ന മുസ്്‌ലിംലീഗിന്റെ നാഷണല്&#x200d; കൗണ്&#x200d;സില്&#x200d; &#8216;നീണ്ടു പോകുന്ന അനിശ്ചിതത്വം അവസാനിപ്പിക്കാനും രാജ്യത്തെ ആഭ്യന്തര വിപത്തില്&#x200d; നിന്ന് രക്ഷിക്കാനും&#8217; കാബിനറ്റ് മിഷ്യന്&#x200d; പദ്ധതിയെ തങ്ങള്&#x200d; സ്വീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചു.<br />
ജൂണ്&#x200d; 26 ന് കോണ്&#x200d;ഗ്രസ് വര്&#x200d;ക്കിങ് കമ്മിറ്റിയും കാബിനറ്റ് മിഷ്യന്&#x200d; പദ്ധതിയെ അംഗീകരിച്ചു. വിഭജനത്തിന്റെ കരിമുകില്&#x200d; ആകാശത്തുനിന്ന് അകന്നു പോയതായി ആളുകള്&#x200d; ആശ്വസിച്ചു. പൊടുന്നനവെയാണ് എല്ലാം തകിടം മറിഞ്ഞത്. എങ്ങു നിന്നോ ഒരു കാറ്റ് വീശി എല്ലാ തിരികളെയും ഊതിക്കെടുത്തി. ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിന്റെ ഒരു പത്രസമ്മേളനമാണ് അതിന് കാരണമായത്. &#8216;കാബിനറ്റ് മിഷ്യന്&#x200d; പദ്ധതിയില്&#x200d; ഏകപക്ഷീയമായ മാറ്റം വരുത്താന്&#x200d; കോണ്&#x200d;ഗ്രസിന് അധികാരമുണ്ട്&#8217; എന്ന് നെഹ്‌റു ആ പത്രസമ്മേളനത്തില്&#x200d; പറഞ്ഞു. ഈ പ്രസ്താവന ആശയക്കുഴപ്പം ക്ഷണിച്ചു വരുത്തി. അങ്ങനെയാണെങ്കില്&#x200d; കാബിനറ്റ് മിഷ്യന്&#x200d; പദ്ധതിക്ക് മുസ്്‌ലിംലീഗ് നല്&#x200d;കിയ അംഗീകാരം പിന്&#x200d;വലിക്കുന്നുവെന്ന് മുഹമ്മദലി ജിന്ന പ്രതികരിച്ചു. ഒഴിഞ്ഞു പോയി എന്നു കരുതിയ വിഭജനത്തിന്റെ പ്രേതം വീണ്ടും ഇന്ത്യയെ പിടികൂടി. പണ്ഡിറ്റ്ജി അങ്ങനെ പറയരുതായിരുന്നുവെന്ന് അന്നത്തെ കോണ്&#x200d;ഗ്രസ് പ്രസിഡണ്ടായിരുന്ന മൗലാനാ ആസാദ് തന്റെ ആത്മകഥയില്&#x200d; പറയുന്നുണ്ട്.<br />
ഒന്നിച്ചുനില്&#x200d;ക്കാമെന്ന എല്ലാ ആശകളും അസ്തമിച്ച അന്തരീക്ഷത്തില്&#x200d; ശൂന്യത തളംകെട്ടി നില്&#x200d;ക്കുന്ന അഭിശപ്തമായ മുഹൂര്&#x200d;ത്തത്തിലാണ് ഇന്ത്യയെ കീറിമുറിക്കാനുള്ള ഒരു വെട്ടുകത്തിയുമായി ലോര്&#x200d;ഡ് മൗണ്ട് ബാറ്റണ്&#x200d; ബോംബെയില്&#x200d; കപ്പലിറങ്ങിയത്. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയാണ് മൗണ്ട്ബാറ്റണ്&#x200d;.<br />
നയതന്ത്ര വൈദഗ്ധ്യം ഒട്ടുമില്ലാത്ത മൗണ്ട്ബാറ്റണ്&#x200d; 1947 ജൂണ്&#x200d; മൂന്നിനു വരുംവരായ്കകളെ പറ്റി ഒട്ടും ആലോചിക്കാതെ പഞ്ചാബിനെയും ബംഗാളിനെയും നെടുകെ പിളര്&#x200d;ന്നു കൊണ്ട് ഇന്ത്യന്&#x200d; യൂണിയന്&#x200d;, പാക്കിസ്താന്&#x200d; എന്നിങ്ങനെ ഇന്ത്യയെ രണ്ട് രാഷ്ട്രങ്ങളാക്കി മുറിക്കാനുള്ള തന്റെ വിഭജന പദ്ധതി പ്രഖ്യാപിച്ചു.<br />
വൈസ്രോയി പ്രഖ്യാപിച്ച വിഭജന പദ്ധതി 1947 ജൂണ്&#x200d; ഒമ്പതിന് ഡല്&#x200d;ഹിയില്&#x200d; ചേര്&#x200d;ന്ന മുസ്്‌ലിംലീഗ് നാഷണല്&#x200d; കൗണ്&#x200d;സില്&#x200d; ഖേദപൂര്&#x200d;വം അംഗീകരിച്ചു. കൗണ്&#x200d;സില്&#x200d; അംഗങ്ങളില്&#x200d; 400 പേര്&#x200d; അംഗീകരിക്കുകയും എട്ടു പേര്&#x200d; എതിര്&#x200d;ക്കുകയും ചെയ്തു. 1947 ജൂണ്&#x200d; 14 ന് ചേര്&#x200d;ന്ന എ.ഐ.സി.സി യോഗം വിഭജന പദ്ധതിയെ അംഗീകരിച്ചു. ഇവിടെ 159 പേര്&#x200d; അനുകൂലിക്കുകയും 30 പേര്&#x200d; എതിര്&#x200d;പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. കോണ്&#x200d;ഗ്രസും മുസ്്‌ലിംലീഗും വിഭജന പദ്ധതിയെ അംഗീകരിച്ചതോടെ ഇന്ത്യാവിഭജനം യഥാര്&#x200d;ത്ഥ്യമായി.<br />
നിര്&#x200d;ഭാഗ്യവശാല്&#x200d; പാക്കിസ്താന്റെ ജനനവും മുസ്‌ലിംലീഗിന്റെ പതനവും ഒരുമിച്ചാണ് സംഭവിച്ചത്. സങ്കീര്&#x200d;ണ്ണമായ ഒരു പ്രസവത്തില്&#x200d; തള്ള മരിക്കുകയും പിള്ള ജീവിക്കുകയും ചെയ്ത അവസ്ഥ. 1947 ജൂണ്&#x200d; 26 മുതല്&#x200d; സര്&#x200d;വേന്ത്യാ മുസ്്‌ലിംലീഗിന്റെ പ്രവര്&#x200d;ത്തനം നിര്&#x200d;ത്തിവെച്ചു. പക്ഷെ ഔപചാരികമായി അത് പിരിച്ചുവിട്ടില്ല. മുസ്്‌ലിം രാഷ്ട്രീയത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു മുസ്‌ലിംലീഗിന്റെ മരവിപ്പ്. പാക്കിസ്താന്&#x200d; നിലവില്&#x200d; വന്നതോടെ മുസ്‌ലിംലീഗിന്റെ പ്രധാന നേതാക്കളെല്ലാം അങ്ങോട്ടുപോയി.<br />
അവശേഷിക്കുന്ന ഇന്ത്യന്&#x200d; മുസ്്‌ലിംകളുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ആലോചിക്കാന്&#x200d; ബംഗാളിലെ മുന്&#x200d; പ്രധാനമന്ത്രിയും പ്രമുഖ മുസ്‌ലിംലീഗ് നേതാവുമായ എച്ച്.എസ് സുഹറവര്&#x200d;ദി കല്&#x200d;ക്കത്തയിലെ തന്റെ വസതിയില്&#x200d; 1947 നവംബര്&#x200d; 10,11 തിയ്യതികളില്&#x200d; ഒരു കണ്&#x200d;വെന്&#x200d;ഷന്&#x200d; വിളിച്ചു. മുസ്്‌ലിംലീഗ് പിരിച്ചുവിടുന്നു എന്ന് പ്രഖ്യാപിക്കലായിരുന്നു കണ്&#x200d;വെന്&#x200d;ഷന്റെ ഉദ്ദേശ്യം. പക്ഷെ അത് നടന്നില്ല. &#8216;മുസ്്‌ലിംലീഗ് പിരിച്ചുവിടുകയെന്നാല്&#x200d; മുസ്‌ലിം സമുദായത്തിന്റെ മരണവാറണ്ടില്&#x200d; ഒപ്പുവെക്കലായിരിക്കും അതെന്ന്&#8217; ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്&#x200d; സാഹിബ് ആ കണ്&#x200d;വെന്&#x200d;ഷനില്&#x200d; പറഞ്ഞു. സുഹറവര്&#x200d;ദിയുടെ ഉദ്യമം വിജയിച്ചില്ല. പക്ഷെ മരവിച്ച് കിടന്ന മുസ്്‌ലിംലീഗിന്റെ നാഷണല്&#x200d; കൗണ്&#x200d;സില്&#x200d; ഉടനെ വിളിച്ചുകൂട്ടണമെന്ന് കല്&#x200d;ക്കത്താ കണ്&#x200d;വെന്&#x200d;ഷന്&#x200d; ആവശ്യപ്പെട്ടു. അതനുസരിച്ച് സര്&#x200d;വേന്ത്യാ മുസ്്‌ലിംലീഗിന്റെ അവസാനത്തെ നാഷണല്&#x200d; കൗണ്&#x200d;സില്&#x200d; 1947 ഡിസംബര്&#x200d; 14ന് കറാച്ചിയില്&#x200d; ചേര്&#x200d;ന്നു. ഇതിനകം മരിച്ചു കഴിഞ്ഞ മുസ്്‌ലിംലീഗിന്റെ ഉദകക്രിയകള്&#x200d; നടത്താനാണ് അന്ന് നേതാക്കള്&#x200d; കറാച്ചിയിലെത്തിയത്. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. കത്തിയെരിയുന്ന ചിതാഗ്‌നിയില്&#x200d; നിന്നും ചിറകുവിരിച്ച് പറന്നുയരുന്ന ഏതോ ഈജിപ്ത്യന്&#x200d; പക്ഷിയെ പോലെ മുസ്‌ലിംലീഗ് പുനര്&#x200d;ജനിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്. ഇന്ത്യക്കും പാകിസ്താനുമായി രണ്ട് മുസ്‌ലിംലീഗുകള്&#x200d; ഉണ്ടായി. പാകിസ്താന്&#x200d; മുസ്‌ലിംലീഗിന്റെ കണ്&#x200d;വീനറായി നവാബ് സാദാ ലിയാഖത്ത് അലിഖാന്&#x200d; ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്&#x200d; &#8216;ഇന്ത്യന്&#x200d; മുസ്്‌ലിംലീഗിന്റെ&#8217; കണ്&#x200d;വീനറായി ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്&#x200d; സാഹിബ് ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. സംഘടന വിഭജിക്കപ്പെട്ടതോടെ സര്&#x200d;വേന്ത്യാ മുസ്്‌ലിംലീഗിന്റെ ആസ്തിബാധ്യതകളും പങ്കുവെക്കപ്പെട്ടു. ആ വകയില്&#x200d; മൂന്ന് കോടി ഉറുപ്പിക ഇന്ത്യന്&#x200d; മുസ്്‌ലിംലീഗിന് അവകാശപ്പെട്ടതായിരുന്നു. കറാച്ചിയിലെ ഹബീബ് ബാങ്കില്&#x200d; സ്ഥിരനിക്ഷേപമായി കിടന്ന ആ സംഖ്യ കൊണ്ടു പോകാന്&#x200d; ലീഗ് നേതാക്കള്&#x200d; ഖാഇദെ മില്ലത്തിനോട് ആവശ്യപ്പെട്ടു. പക്ഷെ ലിയാഖത്ത് അലിഖാന്&#x200d; എത്ര നിര്&#x200d;ബന്ധിച്ചിട്ടും ആ മൂന്ന് കോടി സ്വീകരിക്കാന്&#x200d; ഇസ്മായില്&#x200d; സാഹിബ് തയ്യാറായില്ല. ഇന്ത്യയില്&#x200d; ലീഗ് ഉണ്ടാക്കാന്&#x200d; പാകിസ്താനില്&#x200d; നിന്ന് പണം കൊണ്ടുവന്നു എന്ന ആക്ഷേപം കേള്&#x200d;ക്കേണ്ടി വരുമോ എന്ന ആശങ്കയാണ് ഖാഇദെ മില്ലത്തിനെ അലട്ടിയത്. ഇന്ത്യന്&#x200d; മുസ്്‌ലിംലീഗിന് അവകാശപ്പെട്ട ആ മൂന്ന് കോടി രൂപ കറാച്ചി ബാങ്കില്&#x200d; അവകാശിയെ തേടി കാത്തുകിടന്നു.<br />
തലയില്&#x200d; ദുര്&#x200d;വഹമായ ഭാരവും പേറി കൊണ്ട് വണ്ടിക്കൂലിക്ക് പോലും കാശ് തികയാതെ ഖാഇദെമില്ലത്ത് ഇന്ത്യയില്&#x200d; തിരിച്ചെത്തി. ഇനിയെന്ത് എന്ന ആശങ്കയുമായി ആപത്തുകള്&#x200d; പതിയിരിക്കുന്ന ചുഴികളില്&#x200d; അവധൂതനെ പോലെ അദ്ദേഹം അലഞ്ഞുനടന്നു. ഇന്ത്യയില്&#x200d; മുസ്്‌ലിംലീഗ് രൂപീകരിക്കണമെന്ന ആശയവുമായി അദ്ദേഹം പല വാതിലുകള്&#x200d; മുട്ടിനോക്കി. ഇത് മണത്തറിഞ്ഞ ഗവര്&#x200d;ണര്&#x200d; ജനറല്&#x200d; മൗണ്ട് ബാറ്റണ്&#x200d; മദിരാശിയിലെത്തി ഖാഇദെ മില്ലത്തിനെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. മുസ്‌ലിംലീഗ് വീണ്ടും രൂപീകരിക്കരുതെന്നായിരുന്നു മൗണ്ട് ബാറ്റന്റെ ഉപദേശം. ഖാഇദെമില്ലത്ത് ആ ഉപദേശത്തെ നിരാകരിച്ചു. അപ്പോള്&#x200d; മൗണ്ട് ബാറ്റണ്&#x200d; പറഞ്ഞു. &#8216;ഇത് പ്രധാനമന്ത്രിയുടെ നിര്&#x200d;ദേശമാണ്.&#8217; ആ വാക്കുകള്&#x200d;ക്ക് ഭരണകൂട ഭീകരതയുടെ ചുവയുണ്ടായിരുന്നു.<br />
പിന്നീട് വന്നത് പ്രധാനമന്ത്രിയുടെ ഓഫീസില്&#x200d; നിന്നുള്ള ഒരു ഫോണ്&#x200d; വിളിയായിരുന്നു. പ്രധാന മന്ത്രി ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു 1948 ഫെബ്രുവരിയില്&#x200d; ഇസ്മായില്&#x200d; സാഹിബിനെ ചര്&#x200d;ച്ചക്ക് ക്ഷണിച്ചു. മുസ്്‌ലിംലീഗ് ഉണ്ടാക്കിയാലുള്ള ഭവിഷ്യത്തുക്കളെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്. പഞ്ചാബിലും ബംഗാളിലും ജീവനോടെ ചുട്ടുകരിക്കപ്പടുന്ന മുസ്്‌ലിം ജനസഹസ്രങ്ങളുടെ ദീനരോദനം ഖാഇദെമില്ലത്ത് പ്രധാനമന്ത്രിയുടെ ചെവിയിലെത്തിച്ചു. ഖാഇദെമില്ലത്ത് ആവശ്യപ്പെടുന്ന മുസ്്‌ലിം താത്പര്യത്തിന് വേണ്ട എല്ലാ കാര്യങ്ങളും ഇപ്പോള്&#x200d; നിര്&#x200d;മ്മാണത്തിലിരിക്കുന്ന ഇന്ത്യന്&#x200d; ഭരണഘടനയില്&#x200d; എഴുതി ചേര്&#x200d;ക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്&#x200d;കി. ആ ഉറപ്പുകള്&#x200d; പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനെങ്കിലും തങ്ങള്&#x200d;ക്ക് ഒരു സംഘടന ആവശ്യമില്ലേ എന്നായിരുന്നു ഖാഇദെമില്ലത്തിന്റെ പ്രതിവചനം.<br />
(തുടരും)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-12-march-mc-vadakara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
