<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Meat &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/meat/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 10 Jan 2026 09:46:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Meat &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരവിതരണത്തിന് നിരോധനം</title>
		<link>https://www.chandrikadaily.com/ban-on-distribution-of-meat-food-within-15-km-radius-of-ayodhya-ram-temple.html</link>
					<comments>https://www.chandrikadaily.com/ban-on-distribution-of-meat-food-within-15-km-radius-of-ayodhya-ram-temple.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 10 Jan 2026 09:46:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[Meat]]></category>
		<category><![CDATA[up]]></category>
		<category><![CDATA[yogi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373377</guid>

					<description><![CDATA[ഓൺലൈൻ ഡെലിവറിക്കും വിലക്ക്]]></description>
										<content:encoded><![CDATA[<p>അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരവിതരണത്തിന് നിരോധനം. ഓൺലൈൻ ഡെലിവറിക്കും വിലക്ക്. ജില്ലാ ഭരണകൂടമാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ ഓൺലൈൻ ഡെലിവറി കമ്പനികൾ അടക്കമുള്ളവർക്ക് വിലക്ക് ബാധകമാണ്.</p>
<p>ക്ഷേത്രത്തിൻ്റെ പരിസരപ്രദേശങ്ങളിൽ മുമ്പ് മാംസാഹാരത്തിന് ഭാഗികമായി നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ചില ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളും കമ്പനികളും മാംസാഹാരം എത്തിക്കുന്ന വന്ന പരാതിയെ തുടർന്നാണ് പുതിയ നീക്കം. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളുടെ പവിത്രത നിലനിർത്താനുള്ള നീക്കമെന്നാണ് ഉത്തരവിന് നൽകുന്ന വിശദീകരണം.</p>
<p>രാം പഥിലെ ഇറച്ചി കടകള്&#x200d; കോര്&#x200d;പ്പറേഷന്&#x200d; നീക്കം ചെയ്തിട്ടുണ്ട്. എന്നാല്&#x200d; മദ്യശാലകള്&#x200d;ക്കെതിരെ നടപടിയെടുക്കാന്&#x200d; ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്നാണ് അയോധ്യ ഭരണകൂടം അറിയിച്ചു.</p>
<p>കടകള്&#x200d;ക്കും ഹോട്ടലുകള്&#x200d;ക്കും പുറമെ സൊമാറ്റോ, സ്വിഗി ഉള്&#x200d;പ്പെടെയുള്ള ഓണ്&#x200d;ലൈന്&#x200d; ഭക്ഷ്യവിതരണ ആപ്പ് വഴിയും പ്രദേശത്ത് മാംസാഹരങ്ങള്&#x200d; വില്&#x200d;ക്കുന്നതും വിതരണം ചെയ്യുന്നതിനും അധികൃതര്&#x200d; വിലക്കി. ഇതിന് പുറമെ ഗസ്റ്റ് ഹൗസുകളിലും ഹോംസ്റ്റേകളിലും മാംസാഹാരം വിളമ്പുന്നതിലും വിലക്കുണ്ട്.</p>
<p>നിര്&#x200d;ദേശം പൂര്&#x200d;ണ്ണമായും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്&#x200d; പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതര്&#x200d; അറിയിച്ചു. പ്രദേശവാസികളുടെയും നാട്ടുകാരുടെയും തുടര്&#x200d;ച്ചയായ പരാതിയെത്തുടര്&#x200d;ന്നാണ് മാംസാഹാരത്തിന് പൂര്&#x200d;ണ്ണമായ വിലക്കേര്&#x200d;പ്പെടുത്തിയതെന്നാണ് അധികൃതരുടെ വാദം. നിയന്ത്രണം സംബന്ധിച്ച് ഓണ്&#x200d;ലൈന്&#x200d; ഭക്ഷണ വിതരണ ആപ്പുകള്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കിയെന്ന് സംസ്ഥാനത്ത അസിസ്റ്റന്റ് ഫുഡ് ഇന്&#x200d;സ്പെക്ടര്&#x200d; പ്രതികരിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ban-on-distribution-of-meat-food-within-15-km-radius-of-ayodhya-ram-temple.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയോധ്യയിലെ രാംപഥിലും പരിക്രമ മാര്‍ഗിലും മാംസ വില്‍പ്പന നിരോധിക്കുമെന്ന് മേയര്‍ ത്രിപാഠി</title>
		<link>https://www.chandrikadaily.com/mayor-tripathi-said-that-the-sale-of-meat-will-be-banned-on-rampath-and-parikrama-marg-in-ayodhya.html</link>
					<comments>https://www.chandrikadaily.com/mayor-tripathi-said-that-the-sale-of-meat-will-be-banned-on-rampath-and-parikrama-marg-in-ayodhya.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 01 Jun 2025 10:08:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Meat]]></category>
		<category><![CDATA[temple]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343220</guid>

					<description><![CDATA[കടയുടമകള്‍ക്ക് നോട്ടീസ് നല്‍കിയതിനാല്‍ രാംപഥ്, ധമ കോസി മാര്‍ഗ് തുടങ്ങിയ പ്രധാന മതപാതകളില്‍ ഇറച്ചി വില്‍പ്പന നിരോധിക്കാന്‍ അയോധ്യയിലെ ഉദ്യോഗസ്ഥര്‍ നടപടി തുടങ്ങി.
]]></description>
										<content:encoded><![CDATA[<p>അയോധ്യയില്&#x200d; പ്രധാന മതപരമായ വഴികളില്&#x200d; മാംസ വില്&#x200d;പ്പന നിരോധിക്കുമെന്ന് മേയര്&#x200d; ത്രിപാഠി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനതാ ദര്&#x200d;ബാറിനിടെ പ്രധാന മതകേന്ദ്രങ്ങളില്&#x200d; ഇറച്ചിക്കടകള്&#x200d; പ്രവര്&#x200d;ത്തിക്കുന്നുവെന്ന പരാതിയെ തുടര്&#x200d;ന്നാണ് നടപടി.</p>
<p>കടയുടമകള്&#x200d;ക്ക് നോട്ടീസ് നല്&#x200d;കിയതിനാല്&#x200d; രാംപഥ്, ധമ കോസി മാര്&#x200d;ഗ് തുടങ്ങിയ പ്രധാന മതപാതകളില്&#x200d; ഇറച്ചി വില്&#x200d;പ്പന നിരോധിക്കാന്&#x200d; അയോധ്യയിലെ ഉദ്യോഗസ്ഥര്&#x200d; നടപടി തുടങ്ങി.</p>
<p>&#8216;അയോധ്യയില്&#x200d; മാംസം വില്&#x200d;പന നിരോധിക്കണമെന്ന് വളരെക്കാലമായി ചര്&#x200d;ച്ച ചെയ്യുകയായിരുന്നു. രാംപഥില്&#x200d; മാംസം വില്&#x200d;പന നിരോധിക്കണമെന്ന് തീരുമാനിച്ചിരുന്നു,&#8217; ത്രിപാഠി പറഞ്ഞു.</p>
<p>നേരത്തെ, മുഖ്യമന്ത്രി യോഗിയുടെ ജനതാ ദര്&#x200d;ബാറിനിടെ പരാതി നല്&#x200d;കിയതോടെയാണ് വിഷയം പുറത്തറിഞ്ഞതെന്ന് ഭക്ഷ്യ-വളം കമ്മീഷണര്&#x200d; മണിക് ചന്ദ് അറിയിച്ചു. പരാതിയെത്തുടര്&#x200d;ന്ന് ഒരു സംഘം കടകളില്&#x200d; പരിശോധന നടത്തുകയും 22 ഇറച്ചിക്കടകള്&#x200d; ഈ മതപരമായ വഴികളിലൂടെ പ്രവര്&#x200d;ത്തിക്കുന്നുണ്ടെന്ന് കമ്മീഷണര്&#x200d; ചന്ദ് അവരെ അറിയിക്കുകയും ചെയ്തു. രാംപഥ്, ധര്&#x200d;മ 14 കോസി പരിക്രമ മാര്&#x200d;ഗ്, പഞ്ച്‌കോസി മാര്&#x200d;ഗ് എന്നിവിടങ്ങളില്&#x200d; ഇറച്ചിക്കടകള്&#x200d; പ്രവര്&#x200d;ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനതാ ദര്&#x200d;ബാറിനിടെ പരാതി ലഭിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mayor-tripathi-said-that-the-sale-of-meat-will-be-banned-on-rampath-and-parikrama-marg-in-ayodhya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുംഭമേളയില്&#x200d; മാംസത്തിനും മദ്യത്തിനും നിരോധനം; ഉത്തരവുമായി യോഗി ആദിത്യനാഥ്</title>
		<link>https://www.chandrikadaily.com/ban-on-meat-and-alcohol-at-kumbh-mela-yogi-adityanath-with-the-answer.html</link>
					<comments>https://www.chandrikadaily.com/ban-on-meat-and-alcohol-at-kumbh-mela-yogi-adityanath-with-the-answer.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 06 Oct 2024 16:17:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Meat]]></category>
		<category><![CDATA[yogi adithyanath]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312328</guid>

					<description><![CDATA[ഇതര മതസ്ഥരെ കുംഭമേളയില്&#x200d; പങ്കെടുക്കാന്&#x200d; അനുവദിക്കില്ലെന്ന ജുന അഖാര മേധാവി മഹന്ത് ഹരി ഗിരിയുടെ പരാമര്&#x200d;ശത്തിന് പിന്നാലെയാണ് നീക്കം. ]]></description>
										<content:encoded><![CDATA[<p>മഹാകുംഭമേള നടക്കുന്ന പ്രദേശങ്ങളില്&#x200d; മാംസവും മദ്യവും നിരോധിക്കുമെന്ന് ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാംസവും മദ്യവും വില്&#x200d;ക്കുന്നതും ഉപയോഗിക്കുന്നതും കര്&#x200d;ശനമായി നിരോധിക്കുമെന്നാണ് യോഗി ഉത്തരവിട്ടത്. ഇതര മതസ്ഥരെ കുംഭമേളയില്&#x200d; പങ്കെടുക്കാന്&#x200d; അനുവദിക്കില്ലെന്ന ജുന അഖാര മേധാവി മഹന്ത് ഹരി ഗിരിയുടെ പരാമര്&#x200d;ശത്തിന് പിന്നാലെയാണ് നീക്കം.</p>
<p>സനാതന സമൂഹത്തിന്റെ മതവികാരം കണക്കിലെടുത്ത് നിരോധനം ഏര്&#x200d;പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 13 അഖാരകള്&#x200d;, ഖാക് ചൗക്ക്, ദണ്ഡി ബാര, ആചാര്യ ബാര തുടങ്ങിയവയുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യു.പി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.</p>
<p>കുംഭമേളയില്&#x200d; പങ്കെടുക്കുന്ന സാധു സമുദായത്തില്&#x200d; ഉള്&#x200d;പ്പെട്ടവര്&#x200d;ക്ക് വിശ്രമിക്കുന്നതിനായി പ്രയാഗ്രാജില്&#x200d; ഭൂമി ഏറ്റെടുക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. ഇവിടെ സാധുക്കള്&#x200d;ക്കായി നിര്&#x200d;മിക്കുന്ന ആശ്രമങ്ങളില്&#x200d; പരിശോധന കൂടാതെ ആരെയും പ്രവേശിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
<p>ഡിസംബര്&#x200d; 15നകം എല്ലാ നിര്&#x200d;മാണങ്ങളും പൂര്&#x200d;ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2025 ജനുവരി 14 മുതല്&#x200d; ഫെബ്രുവരി 26 വരെ പ്രയാഗ്രാജിലാണ് മഹാകുംഭമേള നടക്കുക. എല്ലാവിധ സംവിധാനങ്ങളോട് കൂടിയായിരിക്കും മേള നടക്കുകയെന്നും യു.പി മുഖ്യമന്ത്രി പറയുകയുണ്ടായി.</p>
<p>അതേസമയം സനാതന ധര്&#x200d;മത്തില്&#x200d; അര്&#x200d;പ്പണബോധമുള്ളവര്&#x200d;ക്ക് മാത്രമെ മഹാകുംഭമേളയില്&#x200d; പങ്കെടുക്കാന്&#x200d; സാധിക്കുകയുള്ളുവെന്നാണ് ജുന അഖാരയുടെ തലവന്&#x200d; കഴിഞ്ഞ ദിവസം പറഞ്ഞത്. സനാതന്&#x200d; ഇതര വിഭാഗക്കാരെ കുംഭമേളയില്&#x200d; അനുവദിക്കില്ലെന്നും മഹന്ത് ഹരി പറഞ്ഞിരുന്നു.</p>
<p>മഹാകുംഭിലും പരിസരങ്ങളിലും മാംസവും മദ്യവും നിരോധിക്കണെമന്നും കര്&#x200d;ശനമായ പരിശോധന നടത്തണമെന്നും മഹന്ത് ഹരി ആവശ്യപ്പെട്ടിരുന്നു. മേളയുടെ പരിശുദ്ധിക്ക് നഷ്ടപ്പെടാതിരിക്കാന്&#x200d; 10 കിലോമീറ്റര്&#x200d; ചുറ്റളവില്&#x200d; കര്&#x200d;ശന സുരക്ഷ ഏര്&#x200d;പ്പെടുത്തണമെന്നും മഹന്ത് ഹരി യു.പി സര്&#x200d;ക്കാരിനോട് ആവശ്യമുന്നയിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ban-on-meat-and-alcohol-at-kumbh-mela-yogi-adityanath-with-the-answer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്ഷേത്ര പരിസരത്ത് പശു ഇറച്ചി ഉപേക്ഷിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്തു; വീടുകള്&#x200d; ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് തകര്&#x200d;ത്തു</title>
		<link>https://www.chandrikadaily.com/muslim-youth-arrested-for-allegedly-leaving-cow-meat-in-temple-premises-houses-were-demolished-with-bulldozers.html</link>
					<comments>https://www.chandrikadaily.com/muslim-youth-arrested-for-allegedly-leaving-cow-meat-in-temple-premises-houses-were-demolished-with-bulldozers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 16 Jun 2024 05:16:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[cow]]></category>
		<category><![CDATA[Meat]]></category>
		<category><![CDATA[MUSLIM]]></category>
		<category><![CDATA[temple]]></category>
		<category><![CDATA[Youth]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300268</guid>

					<description><![CDATA[മധ്യപ്രദേശിലെ ജയോറ ടൗണിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശില്&#x200d; ക്ഷേത്ര പരിസരത്ത് പശുവിറച്ചി എറിഞ്ഞെന്നാരോപിച്ച് രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും അവരുടെ വീടുകള്&#x200d; ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് തകര്&#x200d;ക്കുകയും ചെയ്തു. മധ്യപ്രദേശിലെ ജയോറ ടൗണിലാണ് സംഭവം. സല്&#x200d;മാന്&#x200d; മേവതി, ഷാക്കിര്&#x200d; ഖുറേഷി എന്നിവരാണ് അറസ്റ്റിലായത്.</p>
<p>ബൈക്കിലെത്തിയ 2 പേര്&#x200d; പശുവിന്റെ ശരീരഭാഗങ്ങള്&#x200d; ക്ഷേത്രപരിസരത്ത് എറിഞ്ഞുവെന്നും ഇരുവരെയും അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി ഇന്&#x200d;സ്പെക്ടര്&#x200d; ജനറല്&#x200d; മനോജ് കുമാര്&#x200d; സിങ് പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. മറ്റാര്&#x200d;ക്കെങ്കിലും ഇതില്&#x200d; പങ്കുണ്ടെങ്കില്&#x200d; അവരെയും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.</p>
<p>വെള്ളിയാഴ്ച പുലര്&#x200d;ച്ചെ 3 മണിയോടെ പ്രാദേശിക പുരോഹിതനായ ഗൗരവ് പുരി ഗോസ്വാമിയാണ് മൃഗത്തിന്റെ ശരീര ഭാഗങ്ങള്&#x200d; ആദ്യം ശ്രദ്ധിച്ചത്. ഇയാള്&#x200d; പെട്ടെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ പൊലീസ് ഇരുവരുടെയും വീടുകള്&#x200d; കണ്ടെത്തി അവരെ അറസ്റ്റ് ചെയ്യുകയും വീടുകള്&#x200d; ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് തകര്&#x200d;ക്കുകയുമായിരുന്നുവെന്ന് &#8216;ദ ന്യൂ ഇന്ത്യന്&#x200d; എക്‌സ്പ്രസ്&#8217; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>സംഭവത്തെ തുടര്&#x200d;ന്ന് പ്രദേശവാസികള്&#x200d; പ്രതിഷേധവുമായി ഇറങ്ങി. പ്രാദേശിക ഭരണകൂടത്തിന്റെ നിര്&#x200d;ദേശ പ്രകാരമാണ് ഇരുവരുടെയും വീടുകള്&#x200d; തകര്&#x200d;ത്തതെന്നും അനധികൃത നിര്&#x200d;മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് വീടുകള്&#x200d; പൊളിച്ച് മാറ്റിയതെന്നും റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നു.</p>
<p>സംഭവത്തിന് ഉത്തരവാദികളായവര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടിയെടുക്കാന്&#x200d; മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്&#x200d; യാദവ് പോലീസിനും പ്രാദേശിക ഭരണകൂടത്തിനും നിര്&#x200d;ദേശം നല്&#x200d;കി. സമാധാനം പാലിക്കണമെന്നും സമൂഹ മാധ്യമങ്ങളില്&#x200d; ആക്ഷേപകരമായ പ്രസ്താവനകള്&#x200d; നടത്തരുതെന്നും പ്രാദേശിക ഖാദി ഹഫീസ് ഭുരു പ്രദേശവാസികളോട് അഭ്യര്&#x200d;ഥിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-youth-arrested-for-allegedly-leaving-cow-meat-in-temple-premises-houses-were-demolished-with-bulldozers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിമാചലില്&#x200d; ആളുകള്&#x200d; മാംസം കഴിക്കുന്നതിനാലാണ് പ്രളയവും മണ്ണിടിച്ചിലിനും കാരണം; ഐ.ഐ.ടി ഡയറക്ടര്&#x200d;</title>
		<link>https://www.chandrikadaily.com/1in-himachal-people-eat-meat-because-of-floods-and-landslides-director-of-i-i-t.html</link>
					<comments>https://www.chandrikadaily.com/1in-himachal-people-eat-meat-because-of-floods-and-landslides-director-of-i-i-t.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 08 Sep 2023 12:28:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[floods and landslides]]></category>
		<category><![CDATA[Himachal Pradesh]]></category>
		<category><![CDATA[Meat]]></category>
		<category><![CDATA[people eat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273567</guid>

					<description><![CDATA[മണ്ടി ഐ.ഐ.ടി ഡയറക്ടര്&#x200d; ലക്ഷ്മിധര്&#x200d; ബെഹ്‌റയാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മനുഷ്യര്&#x200d; മാംസ ഭക്ഷണം കഴിക്കുന്നത് മൂലമാണ് ഹിമാചല്&#x200d; പ്രദേശില്&#x200d; മേഘ വിസ്‌ഫോടനവും മണ്ണിടിച്ചിലിനും കാരണമാകുന്നത് പ്രസ്താവനയുമായി ഐഐടി ഡയറക്ടര്&#x200d;. മണ്ടി ഐ.ഐ.ടി ഡയറക്ടര്&#x200d; ലക്ഷ്മിധര്&#x200d; ബെഹ്‌റയാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.</p>
<p>നല്ല മനുഷ്യരാകാന്&#x200d; നിങ്ങള്&#x200d;ക്ക് എന്താണ് ചെയ്യാനാവുക? മാംസം കഴിക്കാനേ പാടില്ല എന്നാണ് രാജ്യത്തെ ഏറ്റവും മികച്ച ടെക്‌നോളജി സ്ഥാപനമായി വിലയിരുത്തുന്ന ഐഐടിയുടെ ഡയറക്ടര്&#x200d; പദവിയിലുള്ള ലക്ഷ്മിധര്&#x200d; നിര്&#x200d;ദേശിക്കുന്നത്. വ്യാഴാഴ്ചയാണ് വിവാദ പ്രസ്താവന സമൂഹമാധ്യമങ്ങളില്&#x200d; വൈറലായത്.</p>
<p>മാംസ ഭക്ഷണം ഉപേക്ഷിച്ച് നല്ല മനുഷ്യരാവാന്&#x200d; കുട്ടികളോട് ലക്ഷ്മിധര്&#x200d; ആഹ്വാനം ചെയ്യുന്നതും വിഡിയോയില്&#x200d; വ്യക്തമാണ്. ഇതിന് പിന്നാലെ മാംസ ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാര്&#x200d;ത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചതായാണ് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
<p>പാവപ്പെട്ട മൃഗങ്ങളെ കൊല ചെയ്താല്&#x200d; വലിയ രീതിയില്&#x200d; ആപത്തുണ്ടാകും. നിങ്ങള്&#x200d; മൃഗങ്ങളെ കൊല ചെയ്യുകയാണ്. മൃഗങ്ങളുടെ കൊലപാതകത്തിന് പരിസ്ഥിതി നശിക്കുന്നതുമായി നേരിട്ട് ബന്ധമുണ്ട്. ഇപ്പോള്&#x200d; നിങ്ങള്&#x200d;ക്ക് അത് കാണാനാവില്ല. എന്നാല്&#x200d; അതുണ്ടാകും. മേഘ വിസ്‌ഫോടനവും പ്രളയവും വീണ്ടും വീണ്ടും നിങ്ങള്&#x200d; കാണും. ഇതെല്ലാം ക്രൂരതയുടം പ്രത്യാഘാതങ്ങളാണ്. വൈറലായ വീഡിയോയേക്കുറിച്ച് ലക്ഷ്മിധര്&#x200d; ഇതുവരെ പ്രതികരിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1in-himachal-people-eat-meat-because-of-floods-and-landslides-director-of-i-i-t.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്&#x200d; മണ്ണാര്&#x200d;ക്കാടി സ്വദേശി പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/arrested-in-the-case-of-500-kg-of-stale-meat.html</link>
					<comments>https://www.chandrikadaily.com/arrested-in-the-case-of-500-kg-of-stale-meat.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 24 Jan 2023 07:13:25 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kalamassery]]></category>
		<category><![CDATA[mannarkkad]]></category>
		<category><![CDATA[Meat]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234254</guid>

					<description><![CDATA[മുതിര്&#x200d;ന്ന ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയില്&#x200d; ഹാജരാക്കും]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഷവര്&#x200d;മ ഉണ്ടാക്കാനായി 500 കിലോ പഴകിയ ഇറച്ചി എത്തിച്ച കേസില്&#x200d; മണ്ണാര്&#x200d;ക്കാട് സ്വദേശി പിടിയില്&#x200d;. പാലക്കാട് മണ്ണാര്&#x200d;ക്കാട് സ്വദേശി ജുനൈസിന്റെ അറസ്റ്റ് ആണ് കളമശ്ശേരി പൊലീസ് രേഖപ്പെടുത്തിയത്. ജനുവരി 12നാണ് കളമശ്ശേരിയില്&#x200d; വെച്ച് പഴകിയ നിലയിലുള്ള 500 കിലോ ഇറച്ചി പിടികൂടിയത്.</p>
<p>കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഇറച്ചി പിടികൂടിയത്.<br />
തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്&#x200d; നിന്നാണ് പഴകിയ ഇറച്ചി കൊണ്ടുവന്നതെന്ന് ജുനൈസ് പൊലീസിന് മൊഴി നല്&#x200d;കിയിട്ടുണ്ട്. കുറേ മാസങ്ങളായി ഹോട്ടലുകള്&#x200d;ക്ക് ഇറച്ചി വിതരണം ചെയ്യുന്നുണ്ട്. നല്ല ഇറച്ചിയാണ് വിതരണത്തിന് കൊണ്ടു വന്നതെന്നും പ്രതി പറഞ്ഞതായാണ് വിവരം.</p>
<p>ഇന്നലെ മലപ്പുറം പൊന്നാനിയില്&#x200d; നിന്നാണ് ജുനൈസിനെ കസ്റ്റഡിയിലെടുത്തത്. മുതിര്&#x200d;ന്ന ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയില്&#x200d; ഹാജരാക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arrested-in-the-case-of-500-kg-of-stale-meat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശുമാംസം മുതല്&#x200d; മനുഷ്യമാംസം വരെ; ഇനി ഒരു ജീവിയേയും കൊല്ലാതെ രുചികരമായ ഇറച്ചി കഴിക്കാം</title>
		<link>https://www.chandrikadaily.com/lab-grown-meat-news.html</link>
					<comments>https://www.chandrikadaily.com/lab-grown-meat-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 03 Dec 2020 14:28:48 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Meat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=170364</guid>

					<description><![CDATA[2040 ആകുമ്പോഴേക്കും 60 ശതമാനം മാംസാഹാരങ്ങളിലും ജീവികളെ കൊന്നുള്ള മാംസമായിരിക്കില്ല ഉപയോഗിക്കുകയെന്നാണ് കരുതപ്പെടുന്നത്.]]></description>
										<content:encoded><![CDATA[<p>കോഴി, പശു, പോത്ത് തുടങ്ങി ഒരു ജീവിയേയും അറുക്കാതെ, വേദനിപ്പിക്കാതെ ഇറച്ചി കഴിക്കാം. ഇതിനുള്ള പുതിയ സാധ്യതകളെല്ലാം പരീക്ഷിച്ചു വിജയിച്ചിരിക്കുന്നു. കാലിഫോര്&#x200d;ണിയ ആസ്ഥാനമായുള്ള ഫുഡ് സ്റ്റാര്&#x200d;ട്ടപ്പ് &#8216;ഈറ്റ് ജസ്റ്റ്&#8217; മൃഗ കോശങ്ങള്&#x200d; ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ കൃത്രിമമാംസം ഇപ്പോള്&#x200d; വിപണിയില്&#x200d; ലഭ്യമാണ്. ഏതൊരു ജീവിയുടെയും മാംസം ഇതുപോലെ ലാബില്&#x200d; വികസിപ്പിച്ചെടുത്ത് പാകം ചെയ്ത് ഭക്ഷിക്കാനാകും. അതായത് മനുഷ്യമാംസം വരെ വേണമെങ്കില്&#x200d; ലാബിലുണ്ടാക്കി കഴിക്കാം. അതെ, ഇത്തരം ഇറച്ചിക്ക് സിംഗപ്പൂര്&#x200d; ഫുഡ് ഏജന്&#x200d;സിയില്&#x200d; നിന്ന് നിയന്ത്രണ അനുമതി ലഭിച്ചു എന്നാണ് റിപ്പോര്&#x200d;ട്ട്. ഇത് &#8216;ഗുഡ് മീറ്റ്&#8217; ബ്രാന്&#x200d;ഡിന് കീഴില്&#x200d; വില്&#x200d;ക്കുമെന്നും അറിയിച്ചിട്ടുണ്ട്.</p>
<p>കൃത്രിമമാംസം എങ്ങനെ വില്&#x200d;ക്കണമെന്ന് വിതരണക്കാര്&#x200d; ഇപ്പോള്&#x200d; അന്തിമരൂപം നല്&#x200d;കിയിട്ടുണ്ട്. നിലവില്&#x200d; കൃത്രിമ കോഴിയുടെ വില സാധാരണ ചിക്കനേക്കാള്&#x200d; കൂടിയതായിരിക്കും. എന്നാല്&#x200d;, ഡിമാന്&#x200d;ഡ് ഉയരുകയും ഉല്&#x200d;പാദനം വര്&#x200d;ധിക്കുകയും ചെയ്യുമ്പോള്&#x200d; വില ക്രമേണ കൂടുതല്&#x200d; താങ്ങാനാവുന്ന തലങ്ങളിലേക്ക് വരും. പ്രാരംഭ ഘട്ടത്തില്&#x200d; ഈ ചിക്കന്&#x200d; ഒരു റെസ്റ്റോറന്റ് ക്രമീകരണത്തില്&#x200d; വില്&#x200d;ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഓര്&#x200d;ഗനൈസേഷന്റെ സിഇഒ ജോഷ് ടെട്രിക് പറഞ്ഞു.</p>
<p>2040 ആകുമ്പോഴേക്കും 60 ശതമാനം മാംസാഹാരങ്ങളിലും ജീവികളെ കൊന്നുള്ള മാംസമായിരിക്കില്ല ഉപയോഗിക്കുകയെന്നാണ് കരുതപ്പെടുന്നത്. ഇതില്&#x200d; 25 ശതമാനവും മാംസരുചിയുള്ള സസ്യാഹാരങ്ങളില്&#x200d; നിന്നും വേര്&#x200d;തിരിച്ചെടുക്കുന്നതായിരിക്കും. 35 ശതമാനമാകട്ടെ ലബോറട്ടറികളില്&#x200d; കൃത്രിമമായി നിര്&#x200d;മിക്കുന്നവയും. മുനുഷ്യമാംസം വരെ ഇങ്ങനെ നിര്&#x200d;മിക്കാനാവും. മനുഷ്യമാംസം വരുന്നതോടെ നരഭോജികളെക്കുറിച്ചുള്ള ഭയം ഇല്ലാതാവുമെന്നും ഗവേഷകര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lab-grown-meat-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭക്ഷണത്തിനു പിന്നാലെ മരുന്നിലും കേന്ദ്രം കൈവെക്കുന്നു; മരുന്നുകള്‍ വെജ് ആക്കാന്‍ പദ്ധതി, വില മൂന്നിരട്ടി കൂടും</title>
		<link>https://www.chandrikadaily.com/center-to-replace-gelatin-capsules-with-veg-carpsules.html</link>
					<comments>https://www.chandrikadaily.com/center-to-replace-gelatin-capsules-with-veg-carpsules.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 19 Jun 2017 08:03:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Drugs]]></category>
		<category><![CDATA[health]]></category>
		<category><![CDATA[Meat]]></category>
		<category><![CDATA[modi government]]></category>
		<category><![CDATA[Vegetarian]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32734</guid>

					<description><![CDATA[ന്യൂഡല്‍ഹി: കശാപ്പ് നിയന്ത്രണത്തിനും അലങ്കാര മത്സ്യ നിരോധനനത്തിനും പിന്നാലെ ജീവന്‍ രക്ഷാ മരുന്നുകളിലും രാഷ്ട്രീയം കലര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. മൃഗാംശം അടങ്ങിയ ജെലാറ്റിന്‍ മരുന്നുകള്‍ക്കു പകരം സസ്യ ക്യാപ്‌സൂളുകള്‍ അവതരിപ്പിക്കുന്നതു സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചു. വനിതാ, ശിശുക്ഷേമ മന്ത്രി മനേക ഗാന്ധിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ കമ്മിറ്റി രൂപീകരിച്ചത്. മരുന്നു കമ്പനികളില്‍ നിന്നും ആരോഗ്യ വിദഗ്ധരില്‍ നിന്നും അഭിപ്രായം തേടി കമ്മിറ്റി ജൂണ്‍ രണ്ടിന് കത്തയച്ചതായി ഇന്ത്യന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കശാപ്പ് നിയന്ത്രണത്തിനും അലങ്കാര മത്സ്യ നിരോധനനത്തിനും പിന്നാലെ ജീവന്&#x200d; രക്ഷാ മരുന്നുകളിലും രാഷ്ട്രീയം കലര്&#x200d;ത്തി കേന്ദ്ര സര്&#x200d;ക്കാര്&#x200d;. മൃഗാംശം അടങ്ങിയ ജെലാറ്റിന്&#x200d; മരുന്നുകള്&#x200d;ക്കു പകരം സസ്യ ക്യാപ്‌സൂളുകള്&#x200d; അവതരിപ്പിക്കുന്നതു സംബന്ധിച്ച് പഠനം നടത്താന്&#x200d; കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചു. വനിതാ, ശിശുക്ഷേമ മന്ത്രി മനേക ഗാന്ധിയുടെ അഭ്യര്&#x200d;ത്ഥനയെ തുടര്&#x200d;ന്നാണ് കഴിഞ്ഞ മാര്&#x200d;ച്ചില്&#x200d; കമ്മിറ്റി രൂപീകരിച്ചത്. മരുന്നു കമ്പനികളില്&#x200d; നിന്നും ആരോഗ്യ വിദഗ്ധരില്&#x200d; നിന്നും അഭിപ്രായം തേടി കമ്മിറ്റി ജൂണ്&#x200d; രണ്ടിന് കത്തയച്ചതായി ഇന്ത്യന്&#x200d; എക്‌സ്പ്രസ് റിപ്പോര്&#x200d;ട്ട് ചെയ്തു. സസ്യഭക്ഷണം മാത്രം കഴിക്കുന്ന ജനവിഭാഗങ്ങളുടെ വികാരം വ്രണപ്പെടാതിരിക്കാന്&#x200d; ജെലാറ്റിന്&#x200d; മരുന്നുകള്&#x200d;ക്കു പകരം സസ്യ ക്യാപ്‌സൂളുകള്&#x200d; നിര്&#x200d;മിക്കണമെന്നാണ് മനേക ഗാന്ധിയുടെ ആവശ്യം. നിര്&#x200d;ദേശം നടപ്പിലായാല്&#x200d; മരുന്നുകള്&#x200d;ക്ക് രണ്ട് മുതല്&#x200d; മൂന്നുവരെ ഇരട്ടി വില കൂടും.</p>
<p>നിലവില്&#x200d; രാജ്യത്ത് ഉപയോഗിക്കുന്ന ക്യാപ്‌സൂളുകളില്&#x200d; 98 ശതമാനവും ജെലാറ്റിന്&#x200d; നിര്&#x200d;മിതമാണ്. മൃഗങ്ങളുടെ കല, എല്ല്, തോല്&#x200d; എന്നിവയില്&#x200d; നിന്ന് വേര്&#x200d;തിരിച്ചെടുക്കുന്ന ഘടകങ്ങളാണ് ഇവയില്&#x200d; ഉപയോഗിക്കുന്നത്. രാജ്യത്തെ സിംഹഭാഗം മരുന്നു നിര്&#x200d;മാതാക്കളും ചെലവു കുറഞ്ഞ ഈ രീതി അവലംബിക്കുമ്പോള്&#x200d; അസോസിയേറ്റഡ് ക്യാപ്‌സൂള്&#x200d;സ്, അമേരിക്കന്&#x200d; കാപ്‌സുഗല്&#x200d; എന്നിവ മാത്രമാണ് സസ്യാടിസ്ഥാനത്തിലുള്ള ക്യാപ്‌സൂളുകള്&#x200d; നിര്&#x200d;മിക്കുന്നത്.</p>
<p>കോടിക്കണക്കിന് വെജിറ്റേറിയന്&#x200d;മാര്&#x200d; താമസിക്കുന്ന രാജ്യത്ത് മൃഗങ്ങളില്&#x200d; നിന്നുണ്ടാക്കുന്ന മരുന്നുകള്&#x200d; അവരുടെ വികാരം വ്രണപ്പെടുത്തുമെന്നും ഇക്കാരണത്താല്&#x200d; പലരും ഇത്തരം മരുന്നുകള്&#x200d; ഒഴിവാക്കുകയാണ് ചെയ്യുന്നതെന്നും കഴിഞ്ഞ വര്&#x200d;ഷം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡക്കയച്ച കത്തില്&#x200d; മനേക പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് ജൈനസമൂഹം പരാതി ഉന്നയിച്ചിട്ടുണ്ടെന്നും ജെലാറ്റിന്&#x200d; ക്യാപ്‌സൂളുകള്&#x200d; ഉപയോഗിക്കാന്&#x200d; ജനങ്ങളെ നിര്&#x200d;ബന്ധിക്കരുതെന്നും മനേക കത്തില്&#x200d; വ്യക്തമാക്കി. സസ്യ ക്യാപ്‌സൂളുകള്&#x200d; സംബന്ധിച്ച് ജെ.പി നഡ്ഡ ഡ്രഗ് കണ്&#x200d;ട്രോളര്&#x200d; ജനറല്&#x200d; ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) ജി.എന്&#x200d; സിംഗ്, ആരോഗ്യ സെക്രട്ടറി ഭാനു പ്രതാപ് ശര്&#x200d;മ എന്നിവരുമായി ചര്&#x200d;ച്ച നടത്തി.</p>
<p>സസ്യങ്ങളില്&#x200d; നിന്ന് ഉല്&#x200d;പ്പാദിപ്പിക്കുന്ന ക്യാപ്‌സൂളുകളില്&#x200d; വെജിറ്റേറിയനെ സൂചിപ്പിക്കുന്ന പച്ച അടയാളം രേഖപ്പെടുത്തണമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ നിര്&#x200d;ദേശം കഴിഞ്ഞ മെയ് മാസത്തില്&#x200d; ഡ്രഗ് ടെക്‌നിക്കല്&#x200d; അഡൈ്വസറി ബോര്&#x200d;ഡ് തള്ളിയിരുന്നു. ഭക്ഷണം പോലെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്നതല്ല മരുന്നുകള്&#x200d; എന്നും ഭക്ഷണത്തിന്റെ കാര്യത്തില്&#x200d; എന്ന പോലെ മരുന്നുകളെ വെജ്, നോണ്&#x200d;വെജ് എന്ന് വേര്&#x200d;തിരിക്കുന്നത് അബദ്ധമാണെന്നും ബോര്&#x200d;ഡ് വിലയിരുത്തി. ഈ വിദഗ്ധാഭിപ്രായം വകവെക്കാതെയാണ് മെയ് 24-ന് ആരോഗ്യ സെക്രട്ടറിയുടെ കീഴില്&#x200d; യോഗം വിളിക്കുകയും ജെലാറ്റിനു പകരം സസ്യ ക്യാപ്‌സൂള്&#x200d; എന്ന ആശയം ചര്&#x200d;ച്ച ചെയ്യുകയും ചെയ്തത്. പെട്ടെന്ന് ദഹിക്കുന്നതാണ് വെജ് ക്യാപ്‌സൂളുകള്&#x200d; എന്ന് യോഗം വിലയിരുത്തി. </p>
<p>അതേസമയം, സസ്യാടിസ്ഥാനത്തിലുള്ള മരുന്നുല്&#x200d;പ്പാദനത്തിന് ജെലാറ്റിന്&#x200d; മരുന്നുകളേക്കാള്&#x200d; മൂന്നിരട്ടിയോളം ചെലവുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മാത്രവുമല്ല, ഇത് പൂര്&#x200d;ണാര്&#x200d;ത്ഥത്തില്&#x200d; ഫലപ്രദമാണെന്ന് പറയാനും കഴിയില്ല. ലോകത്ത് ഒരു രാജ്യത്തും ആധുനിക മരുന്നുകളെ വെജ്, നോണ്&#x200d;വെജ് എന്ന് വേര്&#x200d;തിരിക്കുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/center-to-replace-gelatin-capsules-with-veg-carpsules.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
