<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>medical malpractice &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/medical-malpractice/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 02 Dec 2025 03:27:23 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>medical malpractice &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചികിത്സപ്പിഴവില്‍ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവം; സര്‍ക്കാര്‍ ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല</title>
		<link>https://www.chandrikadaily.com/an-incident-in-which-a-hand-had-to-be-amputated-due-to-medical-malpractice-government-funding-has-not-yet-been-received.html</link>
					<comments>https://www.chandrikadaily.com/an-incident-in-which-a-hand-had-to-be-amputated-due-to-medical-malpractice-government-funding-has-not-yet-been-received.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 02 Dec 2025 03:27:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[medical malpractice]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366293</guid>

					<description><![CDATA[സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കുട്ടിയുടെ മാതാവ് പ്രസീദ പരാതിയില്‍ ചൂണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>പാലക്കാട്: ജില്ല ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്&#x200d;ന്ന് വലതു കൈ ഭാഗികമായി മുറിച്ചുമാറ്റേണ്ടിവന്ന പല്ലശ്ശന സ്വദേശിനി ഒമ്പതു വയസ്സുകാരി വിനോദിനിക്ക് ആവശ്യമായ വിദഗ്ധ ചികിത്സയും വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസര്&#x200d;ക്ക് പരാതി നല്&#x200d;കി. സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കുട്ടിയുടെ മാതാവ് പ്രസീദ പരാതിയില്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>കോഴിക്കോട് മെഡിക്കല്&#x200d; കോളേജില്&#x200d; നാല് ശസ്ത്രക്രിയകള്&#x200d;ക്ക് ശേഷം 20 ദിവസം മുന്&#x200d;പ് വീട്ടിലെത്തിയ വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിക്കല്&#x200d; സംബന്ധിച്ചും ഇതുവരെ നടപടികളൊന്നുമില്ലെന്ന് കുടുംബം പറയുന്നു. സ്‌കൂളില്&#x200d; പോകാനും കഴിയാത്ത അവസ്ഥയില്&#x200d; ചികിത്സയിലും വിദ്യാഭ്യാസത്തിലും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് പിതാവ് വിനോദ് വ്യക്തമാക്കി. കൂലിപ്പണിയാണു കുടുംബത്തിന്റെ ഏക വരുമാനമാര്&#x200d;ഗം.</p>
<p>സെപ്റ്റംബര്&#x200d; 24ന് വീട്ടില്&#x200d; കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിയെ ആദ്യം ചിറ്റൂര്&#x200d; ആശുപത്രിയിലും തുടര്&#x200d;ന്ന് പാലക്കാട് ജില്ല ആശുപത്രിയിലും എത്തിച്ചു. രണ്ട് എല്ലുകള്&#x200d; പൊട്ടിയതിനെ തുടര്&#x200d;ന്ന് പ്ലാസ്റ്റര്&#x200d; വെച്ച് ഡിസ്ചാര്&#x200d;ജ് ചെയ്തു. അടുത്ത ദിവസം ഒ.പിയില്&#x200d; എത്തിയപ്പോള്&#x200d; വേദനയുണ്ടായിരുന്നെങ്കിലും കൈവിരലുകള്&#x200d; അനക്കാന്&#x200d; കഴിഞ്ഞിരുന്നു. മരുന്ന് നല്&#x200d;കി വീട്ടിലേക്കയച്ചു. സെപ്റ്റംബര്&#x200d; 30ന് ഒ.പിയില്&#x200d; എത്തുമ്പോഴേക്കും രക്തയോട്ടം നിലച്ച നിലയിലായിരുന്നു. പഴുപ്പ് ബാധിച്ചതിനെ തുടര്&#x200d;ന്ന് കോഴിക്കോട് മെഡിക്കല്&#x200d; കോളജിലേക്ക് റഫര്&#x200d; ചെയ്തുവെങ്കിലും പിന്നീട് കൈയുടെ ഭാഗം മുറിച്ചുമാറ്റേണ്ടിവന്നു.</p>
<p>സംഭവം വിവാദമാകുകയും ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തില്&#x200d; ചികിത്സയില്&#x200d; വീഴ്ചയില്ലെന്ന് ഡി.എം.ഒ. റിപ്പോര്&#x200d;ട്ട് നല്&#x200d;കിയെങ്കിലും ശക്തമായ വിമര്&#x200d;ശനങ്ങള്&#x200d; തുടര്&#x200d;ന്ന് പാലക്കാട് ജില്ല ആശുപത്രിയിലെ ജൂനിയര്&#x200d; റെസിഡന്റ് ഡോ. മുസ്തഫയെയും കണ്&#x200d;സള്&#x200d;ട്ടന്റ് ഡോ. സര്&#x200d;ഫറാസിനെയും സസ്പെന്&#x200d;ഡ് ചെയ്തു. ആശുപത്രി സൂപ്രണ്ടും അടക്കം ഉത്തരവാദികളായി കണ്ടവര്&#x200d;ക്കെതിരെ കോടതിയും കേസ് എടുക്കാന്&#x200d; നിര്&#x200d;ദേശിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെ ശസ്ത്രക്രിയയ്ക്കായുള്ള ഡോക്ടര്&#x200d;മാരോടും അന്വേഷണം വേണമെന്ന ആവശ്യവും ഉയര്&#x200d;ന്നിട്ടുണ്ട്.</p>
<p>കുട്ടിക്ക് ആവശ്യമായ ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; അടിയന്തിര ഇടപെടല്&#x200d; വേണമെന്നാണ് കുടുംബത്തിന്റെ അപേക്ഷ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-incident-in-which-a-hand-had-to-be-amputated-due-to-medical-malpractice-government-funding-has-not-yet-been-received.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരു. മെഡിക്കല്‍ കോളജിലെ വേണുവിന്റെ മരണം; ആരോപണം ഉന്നയിച്ച് കുടുംബം</title>
		<link>https://www.chandrikadaily.com/1111correct-medical-malpractice-venus-death-in-medical-college-family-with-no-one-to-help.html</link>
					<comments>https://www.chandrikadaily.com/1111correct-medical-malpractice-venus-death-in-medical-college-family-with-no-one-to-help.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 18 Nov 2025 04:01:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[medical malpractice]]></category>
		<category><![CDATA[thiruvananthpuram]]></category>
		<category><![CDATA[venu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364075</guid>

					<description><![CDATA[വേണുവിന്റെ മരണത്തിന് ആശുപത്രിയുടെ അനാസ്ഥയാണെന്ന് കാണിക്കുന്ന നിരവധി ശബ്ദസന്ദേശങ്ങള്‍ ഉണ്ടായിട്ടും കുടുംബത്തിന് സഹായം ലഭിക്കുന്നില്ലെന്ന് സിന്ധു ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കൊല്ലം പന്മന സ്വദേശി വേണുവിന്റെ മെഡിക്കല്&#x200d; കോളജ് മരണത്തെക്കുറിച്ച് ഭാര്യ സിന്ധു ഗുരുതര ആരോപണവുമായി. വേണുവിന്റെ മരണത്തിന് ആശുപത്രിയുടെ അനാസ്ഥയാണെന്ന് കാണിക്കുന്ന നിരവധി ശബ്ദസന്ദേശങ്ങള്&#x200d; ഉണ്ടായിട്ടും കുടുംബത്തിന് സഹായം ലഭിക്കുന്നില്ലെന്ന് സിന്ധു ആരോപിച്ചു. കുടുംബത്തിന്റെ സംരക്ഷണം സര്&#x200d;ക്കാര്&#x200d; ഏറ്റെടുക്കണമെന്നും അവര്&#x200d;ക്കു വേണ്ട പിന്തുണ ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും അവര്&#x200d; പറഞ്ഞു.</p>
<p>മെഡിക്കല്&#x200d; കോളജിന്റെ അനാസ്ഥ മൂലമാണെന്നാണ് വേണുവിന്റെ കുടുംബത്തിന്റെ വിശ്വാസം. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തെ പ്രതീക്ഷയോടെ നോക്കിക്കൊണ്ടിരിക്കുകയാണെന്നും സിന്ധു കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>വേണു മരണപ്പെട്ട സംഭവത്തില്&#x200d; ആരോഗ്യവകുപ്പ് രൂപീകരിച്ച അന്വേഷണസംഘം ഇന്ന് കൊല്ലം പന്മനയിലെ വീട്ടിലെത്തി കുടുംബത്തിന്റെ മൊഴിയെടുക്കും. മരണാനന്തര ചടങ്ങുകള്&#x200d; നടക്കുന്നതിനാല്&#x200d; തിരുവനന്തപുരത്ത് മൊഴിയെടുക്കാന്&#x200d; സാധിക്കില്ലെന്ന് കുടുംബം അറിയിച്ചതിനെ തുടര്&#x200d;ന്നാണ് സംഘം വീട്ടിലെത്തുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ സംഘം എത്തുമെന്നാണ് വിവരം.</p>
<p>ഈ മാസം 5-നാണ് തിരുവനന്തപുരത്തെ മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ചികിത്സാപിഴവ് ആരോപണത്തിനിടെ വേണു മരിച്ചത്. ഒന്നിലധികം ദിവസങ്ങളോളം വേണ്ടത്ര ചികിത്സ നല്&#x200d;കിയില്ലെന്നും, അവസാനം നിമിഷം മാത്രമാണ് ഐസിയുവിലേക്ക് മാറ്റിയത് എന്നും കുടുംബം ആരോപിക്കുന്നു. ഇതാണ് വേണുവിന്റെ ആരോഗ്യനില വഷളാകാനും മരണത്തിലേക്കും നയിച്ചതെന്ന് കുടുംബം പറയുന്നു.</p>
<p>ഓട്ടോ ഓടിച്ചാണ് വേണു കുടുംബം പോഷിച്ച് വന്നിരുന്നത്. ഭര്&#x200d;ത്താവിന്റെ വരുമാനമാണ് ജീവിതത്തിന്റെ അടിസ്ഥാനമായതെന്നും ഇപ്പോഴുണ്ടായ നഷ്ടം അതീവ ഗുരുതരമാണെന്നും ഭാര്യയും ബന്ധുക്കളും പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1111correct-medical-malpractice-venus-death-in-medical-college-family-with-no-one-to-help.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചികിത്സാ പിഴവ്; സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരെ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്</title>
		<link>https://www.chandrikadaily.com/medical-malpractice-harshina-is-again-on-strike-against-the-governments-denial-of-justice.html</link>
					<comments>https://www.chandrikadaily.com/medical-malpractice-harshina-is-again-on-strike-against-the-governments-denial-of-justice.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 29 Jul 2025 02:36:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikode medical college]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[medical malpractice]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348824</guid>

					<description><![CDATA[പ്രസവ ശസ്ത്രക്രിയയ്ക്കിടയില്‍ ഗുരുതര ചികിത്സാ പിഴവിന് ഇരയായ ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ന് കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ ഏകദിന സത്യാഗ്രഹം നടത്തും.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; ഗുരുതരമായ ചികിത്സാ പിഴവിന് ഇരയായ ഹര്&#x200d;ഷിന വീണ്ടും സമരത്തിലേക്ക്. പ്രസവ ശസ്ത്രക്രിയയ്ക്കിടയില്&#x200d; ഗുരുതര ചികിത്സാ പിഴവിന് ഇരയായ ഹര്&#x200d;ഷിനയ്ക്ക് നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ന് കോഴിക്കോട് കലക്ടറേറ്റിനു മുന്നില്&#x200d; ഏകദിന സത്യാഗ്രഹം നടത്തും.</p>
<p>സംഭവത്തില്&#x200d; രണ്ട് ഡോക്ടര്&#x200d;മാരെയും നഴ്‌സുമാരെയും പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. എന്നാല്&#x200d;, കുന്ദമംഗലം കോടതിയില്&#x200d; വിചാരണ നടക്കാനിരിക്കെ ഹൈക്കോടി നടപടികള്&#x200d; സ്‌റ്റേ ചെയ്തു. സ്‌റ്റേ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്&#x200d;ഷീന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സര്&#x200d;ക്കാരിന്റെ നീതി നിഷേധത്തിനെതിരെയാണ് സമരമെന്ന് ഹര്&#x200d;ഷിന പറഞ്ഞു. അതേസമയം, നഷ്ടപരിഹാരത്തിനായുള്ള നിയമപോരാട്ടവും കോടതിയില്&#x200d; തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/medical-malpractice-harshina-is-again-on-strike-against-the-governments-denial-of-justice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചികിത്സാ പിഴവ്; അട്ടപ്പാടിയില്‍ ഒരു വയസ്സുള്ള കുഞ്ഞിന് കൊടുത്തത് 72 കാരനുള്ള മരുന്ന്</title>
		<link>https://www.chandrikadaily.com/a-72-year-old-man-gave-medicine-to-a-one-year-old-baby-in-attapadi.html</link>
					<comments>https://www.chandrikadaily.com/a-72-year-old-man-gave-medicine-to-a-one-year-old-baby-in-attapadi.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 05 Jun 2025 17:35:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Attapadi]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[medical malpractice]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343753</guid>

					<description><![CDATA[മരുന്നു കഴിച്ചതോടെ ശാരീരിക അവശതകള്‍ കൂടിയെന്നും കുഞ്ഞ് ബോധരഹിതനായെന്നും മാതാപിതാക്കള്‍ പറയുന്നു.]]></description>
										<content:encoded><![CDATA[<p>അട്ടപ്പാടിയില്&#x200d; ഗുരുതരചികിത്സാ പിഴവ് എന്ന് ആരോപണം. അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്&#x200d; ഒരു വയസുള്ള കുട്ടിക്ക് മരുന്നും ചികിത്സയും മാറി നല്&#x200d;കി എന്നാണ് പരാതി. നെല്ലിപ്പതി സ്വദേശി സ്‌നേഹ-അരുണ്&#x200d; ദമ്പതികളുടെ ഒരു വയസുകാരനാണ് ചികിത്സ മാറിയത്</p>
<p>പനിയെ തുടര്&#x200d;ന്നാണ് കുട്ടിയെ കോട്ടത്തറ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്. തുടര്&#x200d;ന്ന് ഡോക്ടറുടെ നിര്&#x200d;ദേശ പ്രകാരം ആശുപത്രിയിലെ ഫാര്&#x200d;മസിയില്&#x200d; നിന്ന് വാങ്ങിയ മരുന്ന് കുഞ്ഞിന് നല്&#x200d;കിയിരുന്നു. എന്നാല്&#x200d; മരുന്നു കഴിച്ചതോടെ ശാരീരിക അവശതകള്&#x200d; കൂടിയെന്നും കുഞ്ഞ് ബോധരഹിതനായെന്നും മാതാപിതാക്കള്&#x200d; പറയുന്നു.</p>
<p>ശേഷം ഡിസ്ചാര്&#x200d;ജ് ആയി വന്നിട്ടും പനി കുറയാത്തതിന് തുടര്&#x200d;ന്ന് നടത്തിയ പരിശോധനയിലാണ് റിപ്പോര്&#x200d;ട്ട് മാറിപ്പോയ കാര്യം വ്യക്തമായത്. 72 കാരനുള്ള ചികിത്സയാണ് ഒരു വയസുള്ള ആണ്&#x200d;കുട്ടിക്ക് നടത്തിയതെന്നാണ് ആരോപണം.സംഭവത്തില്&#x200d; ആരോപിതരായ ജീവനക്കാര്&#x200d;ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്&#x200d;കിയിരിക്കുകയാണ് കുടുംബം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-72-year-old-man-gave-medicine-to-a-one-year-old-baby-in-attapadi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചികിത്സാപിഴവ്; തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിലെ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍</title>
		<link>https://www.chandrikadaily.com/medical-malpractice-thiruvananthapuram-government-eye-hospital-doctor-suspended.html</link>
					<comments>https://www.chandrikadaily.com/medical-malpractice-thiruvananthapuram-government-eye-hospital-doctor-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 04 Jun 2025 06:48:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DOCTOR]]></category>
		<category><![CDATA[medical malpractice]]></category>
		<category><![CDATA[suspension]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343572</guid>

					<description><![CDATA[നീര്‍ക്കെട്ട് കുറയാന്‍ നല്‍കേണ്ട കുത്തിവെപ്പ് ഇടത് കണ്ണിന് നല്‍കേണ്ടതിന് പകരം വലത് കണ്ണിന് മാറി നല്‍കി.]]></description>
										<content:encoded><![CDATA[<p>ചികിത്സാപിഴവ് വരുത്തിയ സംഭവത്തില്&#x200d; തിരുവനന്തപുരം സര്&#x200d;ക്കാര്&#x200d; കണ്ണാശുപത്രിയില്&#x200d; ഡോക്ടര്&#x200d;ക്ക് സസ്‌പെന്&#x200d;ഷന്&#x200d;. അസി. പ്രഫ എസ്.എസ് സുജീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്&#x200d;ഡ് ചെയ്തത്. നീര്&#x200d;ക്കെട്ട് കുറയാന്&#x200d; നല്&#x200d;കേണ്ട കുത്തിവെപ്പ് ഇടത് കണ്ണിന് നല്&#x200d;കേണ്ടതിന് പകരം വലത് കണ്ണിന് മാറി നല്&#x200d;കി.</p>
<p>ഭീമാപള്ളി സ്വദേശിയായ അസൂറാബീബി എന്ന 55കാരിക്കാണ് കുത്തിവെപ്പ് മാറിയത്. കാഴ്ചക്ക് മങ്ങലുണ്ടായപ്പോള്&#x200d; ചികിത്സക്കെത്തിയതായിരുന്നു ഇവര്&#x200d;. ഇവര്&#x200d; ഒരുമാസമായി ആശുപത്രിയില്&#x200d; ചികിത്സ തേടുന്നുണ്ട്. ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയക്ക് തീയതി നിശ്ചയിച്ചിരുന്നത്. ഇതിന് മുന്നോടിയായി നല്&#x200d;കുന്ന കുത്തിവെപ്പാണ് കണ്ണ് മാറി ഡോക്ടര്&#x200d; നല്&#x200d;കിയത്. രോഗിയുടെ ആരോഗ്യനിലയില്&#x200d; ഗുരുതരമായ പ്രശ്‌നമില്ലെങ്കിലും ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്&#x200d;. രോഗിയുടെ കുടുംബം പൊലീസില്&#x200d; പരാതി നല്&#x200d;കുകയും ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/medical-malpractice-thiruvananthapuram-government-eye-hospital-doctor-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗര്&#x200d;ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം</title>
		<link>https://www.chandrikadaily.com/the-mother-also-died-after-the-unborn-child-allegation-of-medical-malpractice.html</link>
					<comments>https://www.chandrikadaily.com/the-mother-also-died-after-the-unborn-child-allegation-of-medical-malpractice.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 13 Sep 2024 12:41:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[medical malpractice]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309328</guid>

					<description><![CDATA[യുവതിയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്&#x200d; ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>ഗര്&#x200d;ഭസ്ഥ ശിശുമരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സയിലിരുന്ന എകരൂര്&#x200d; ഉണ്ണികുളം ആര്&#x200d;പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന യുവതി വെന്റിലേറ്ററിലായിരുന്നു. യുവതിയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്&#x200d; ആരോപിച്ചു. വ്യാഴാഴ്ച പുലര്&#x200d;ച്ചെയാണ് ഗര്&#x200d;ഭസ്ഥ ശിശു മരിച്ചത്</p>
<p>ഈ മാസം ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചതെന്ന് ബന്ധു പറഞ്ഞു. വേദന വരാത്തതിനെത്തുടര്&#x200d;ന്ന് ചൊവ്വാഴ്ച മരുന്നുവച്ചു. മാറ്റമില്ലാതെ വന്നതോടെ ബുധനാഴ്ചയും മരുന്നുവച്ചു. ഉച്ചയായപ്പോഴേക്കും വേദനയുണ്ടായി. സാധാരണ രീതിയില്&#x200d; പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതര്&#x200d; അറിയിച്ചത്. രാത്രിയോടെ വേദന അസഹനീയമായമായപ്പോള്&#x200d; സിസേറിയന്&#x200d; ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടെങ്കിലും ചെയ്യാന്&#x200d; ഡോക്ടര്&#x200d; തയാറായില്ല.</p>
<p>വ്യാഴാഴ്ച പുലര്&#x200d;ച്ചെ അശ്വതിയെ സ്‌ട്രെച്ചറില്&#x200d; കൊണ്ടുപോകുന്നതാണ് ബന്ധുക്കള്&#x200d; കണ്ടത്. അല്&#x200d;പസമയത്തിന് ശേഷം ഗര്&#x200d;ഭപാത്രം തകര്&#x200d;ന്നു കുട്ടി മരിച്ചുവെന്ന് ആശുപത്രി അധികൃതര്&#x200d; അറിയിച്ചു. ഗര്&#x200d;ഭപാത്രം നീക്കിയില്ലെങ്കില്&#x200d; അശ്വതിയുടെ ജീവനും അപകടത്തിലാകും എന്നറിയിച്ചതിനെത്തുടര്&#x200d;ന്ന് ഗര്&#x200d;ഭപാത്രം നീക്കാന്&#x200d; ബന്ധുക്കള്&#x200d; അനുമതി നല്&#x200d;കി. തുടര്&#x200d;ന്ന് ആരോഗ്യസ്ഥിതി കൂടുതല്&#x200d; മോശമായതിനെത്തുടര്&#x200d;ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കള്&#x200d; ഉള്&#x200d;പ്പെടെ സിസേറിയന്&#x200d; നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടര്&#x200d; തയാറായില്ലെന്നാണ് ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-mother-also-died-after-the-unborn-child-allegation-of-medical-malpractice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
