<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>medical negligance &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/medical-negligance/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 08 Nov 2025 09:10:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>medical negligance &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു</title>
		<link>https://www.chandrikadaily.com/thiruvananthapuram-medical-college-authorities-claim-on-venus-death-falls-flat.html</link>
					<comments>https://www.chandrikadaily.com/thiruvananthapuram-medical-college-authorities-claim-on-venus-death-falls-flat.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 08 Nov 2025 09:10:13 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[health]]></category>
		<category><![CDATA[medical negligance]]></category>
		<category><![CDATA[trivandrum medical colleage]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362574</guid>

					<description><![CDATA[ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു എന്ന റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു. ക്രിയാറ്റിൻ ലെവൽ കൂടിയതുകൊണ്ട് ആൻജിയോഗ്രാം സാധ്യമായില്ലെന്ന വാദം തെറ്റ്. ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു എന്ന റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു. മെഡിക്കൽ കോളജ് സൂപ്രണ്ടും സമാന വാദം ഉന്നയിച്ചിരുന്നു. ക്രിയാറ്റിൻ കൂടിയതുകൊണ്ട് കൂടിയാണ് ആൻജിയോഗ്രാം സാധ്യമാകാതിരുന്നതെന്ന് മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി വാദിച്ചിരുന്നു.</p>
<p>ഒരു മനുഷ്യന്റെ ശരീരത്തിൽ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ക്രിയാറ്റിന്റെ അളവ് 1.4 എന്നതാണ്. വേണുവിന്റെ ക്രിയാറ്റിനിൽ ചെറിയൊരു വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ, അടിയന്തരമായി ആൻജിയോഗ്രാം ചെയ്യുന്നതിൽ സാങ്കേതികമായി പ്രതിസന്ധികളൊന്നും തന്നെയുണ്ടായിരുന്നില്ല. എന്നിട്ടും, ഇയാൾക്ക് എല്ലാവിധ ചികിത്സകളും നൽകിയെന്ന് മെഡിക്കൽ കോളജ് അധികൃതർ ആവർത്തിച്ചിട്ടും എന്തുകൊണ്ടാണ് ആൻജിയോഗ്രാം നൽകാതിരുന്നത് എന്ന ചോദ്യത്തിലേക്ക് വീണ്ടുമെത്തുകയാണ്. ആൻജിയോഗ്രാം നൽകാൻ സാധ്യമല്ലായിരുന്നുവെന്ന വിധി തെറ്റായിരുന്നുവെന്നാണ് ഈയൊരു പകർപ്പ് പുറത്ത് വന്നതോടെ തെളിഞ്ഞിരിക്കുന്നത്.</p>
<p>നേരത്തെ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ വീഴ്ച ഉണ്ടായെന്നും ഭർത്താവിനെ കൊന്നതാണെന്നുമാവർത്തിച്ച് മരിച്ച വേണുവിൻറെ ഭാര്യ സിന്ധു രംഗത്തെത്തിയിരുന്നു. എന്നാൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ മാത്യു ഐപ്പ് പറഞ്ഞു. സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് അധികൃതരുടെ വാദം തെറ്റാണെന്ന് തെളിഞ്ഞത്.</p>
<p>ഭർത്താവിന് ആഞ്ജിയോഗ്രാം നിർദേശിച്ചിരുന്നു. ബുധനാഴ്ച മാത്രമേ തിരക്ക് കുറവുള്ളുവെന്ന് ഡോക്ടർ പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഡോക്ടർമാർ ഒന്നും വിശദീകരിച്ചില്ല.ആശുപത്രിയിൽ കട്ടിൽ പോലും നിഷേധിച്ചെന്നും ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും വേണുവിൻറെ ഭാര്യ ആവർത്തിക്കുന്നു. നിലത്ത് തുണി വിരിച്ചാണ് അറ്റാക്ക് വന്ന എൻറെ ഭർത്താവിനെ കിടത്തിയത്. അതവരുടെ അനാസ്ഥയല്ലേ?തീരെ വയ്യെന്ന് പറഞ്ഞപ്പോൾ, ഞാൻ നോക്കുന്ന പേഷ്യന്റ് അല്ല, മരുന്ന് തരാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞുവെന്നും സിന്ധു പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thiruvananthapuram-medical-college-authorities-claim-on-venus-death-falls-flat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;അതീവ ഗുരുതരാവസ്ഥയിലായ രോഗിയെ തറയിൽ കിടത്തുന്നത് പ്രാകൃതം&#8217; വേണുവിന്‍റെ മരണത്തിൽ വിമർശനവുമായി ഹാരിസ് ചിറക്കൽ</title>
		<link>https://www.chandrikadaily.com/it-is-unnatural-to-put-a-critically-ill-patient-on-the-floor-harris-chirakkal-criticizes-venus-death.html</link>
					<comments>https://www.chandrikadaily.com/it-is-unnatural-to-put-a-critically-ill-patient-on-the-floor-harris-chirakkal-criticizes-venus-death.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 08 Nov 2025 09:02:15 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dr haris chirakkal]]></category>
		<category><![CDATA[health]]></category>
		<category><![CDATA[medical negligance]]></category>
		<category><![CDATA[trivandrum medical college]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362571</guid>

					<description><![CDATA[തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തിനെ തുടർന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഡ‍ോക്ടർ ഹാരിസ് ചിറക്കൽ. ഗുരുതര സ്വഭാവ രോഗമുള്ളവരെ തറയിൽ കിടത്തി ചികിത്സിക്കുന്നത് പ്രാകൃത നടപടിയാണെന്ന് ഡോ. ഹാരിസ് ചിറക്കൽ പ്രതികരിച്ചു. വേണുവിനെ തറയിൽ കിട‌ത്തിയ ന‌ടപടിയിലാണ് ഡോക്ടർ ഹാരിസിന്റെ വിമർശനം. തറയിൽ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോ. ഹാരിസ് ചോദിച്ചു. എങ്ങനെ നിലത്ത് കി‌ടത്തി ചികിത്സിക്കാനാകും? നാടാകെ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഡോക്ടർ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തിനെ തുടർന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഡ&#x200d;ോക്ടർ ഹാരിസ് ചിറക്കൽ. ഗുരുതര സ്വഭാവ രോഗമുള്ളവരെ തറയിൽ കിടത്തി ചികിത്സിക്കുന്നത് പ്രാകൃത നടപടിയാണെന്ന് ഡോ. ഹാരിസ് ചിറക്കൽ പ്രതികരിച്ചു.</p>
<p>വേണുവിനെ തറയിൽ കിട‌ത്തിയ ന‌ടപടിയിലാണ് ഡോക്ടർ ഹാരിസിന്റെ വിമർശനം. തറയിൽ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോ. ഹാരിസ് ചോദിച്ചു. എങ്ങനെ നിലത്ത് കി‌ടത്തി ചികിത്സിക്കാനാകും? നാടാകെ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഡോക്ടർ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത് പ്രാകൃതമായ നിലവാരമെന്നും ഹാരിസ് അഭിപ്രായപ്പെട്ടു.</p>
<p>കൊല്ലം സ്വദേശിയായ വേണുവിന് തിരുവനന്തപുരത്തേക്ക് വരണ്ട അവസ്ഥ എങ്ങനെയുണ്ടായി? നാടെങ്ങും മെഡിക്കൽ കോളജുകൾ ഉണ്ടായിട്ട് കാര്യമില്ല, ജില്ലാ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ ഒരുക്കണമെന്നും ഹാരിസ് പറഞ്ഞു. തിരുവനന്തപുരത്ത് മെഡിക്കൽ സർവീസ് സെന്റർ സംഘടിപ്പിച്ച പൊതുജനാരോഗ്യ നയം സെമിനാറിൽ സംസാരിക്കുകയായിരുന്നു ഡോക്ടർ ഹാരിസ്.</p>
<p>&#8216;രോഗിയായ ഒരാളെ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കാനാകുക? സംസ്കാരമുള്ള ഒരാൾക്ക് എങ്ങനെ ഇവിടെ പോകാനാകും? ഞാനൊക്കെ തുടങ്ങിവരുന്ന 1986 കളിൽ നിന്നും ഇപ്പോഴും വ്യത്യാസമില്ല. കാലം ഇത്ര പുരോഗമിച്ചിട്ടും പ്രാകൃതമായ നടപടി തുടരുന്നത് എങ്ങനെ അംഗീകരിക്കാനാകും. ശ്വാസം മുട്ടിയും കാൻസർ ബാധിച്ചും വരുന്ന രോഗികളെ തറയിൽ കിടത്തുന്നത് ഒരു നിലക്കും നമ്മുടെ സംസ്കാരവുമായി ചേർത്തുവെക്കാനാകില്ല.&#8217; ഡോക്ടർ കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-is-unnatural-to-put-a-critically-ill-patient-on-the-floor-harris-chirakkal-criticizes-venus-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ചികിത്സ കിട്ടാതെ മരിച്ച വേണു ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇര&#8217;: വിഡി സതീശന്‍</title>
		<link>https://www.chandrikadaily.com/venu-who-died-without-receiving-treatment-is-a-victim-of-kerala-being-put-on-a-ventilator-vd-satheesan.html</link>
					<comments>https://www.chandrikadaily.com/venu-who-died-without-receiving-treatment-is-a-victim-of-kerala-being-put-on-a-ventilator-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 06 Nov 2025 06:55:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[medical negligance]]></category>
		<category><![CDATA[news]]></category>
		<category><![CDATA[trivandrum medical college]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362246</guid>

					<description><![CDATA[സിസ്റ്റം തകര്‍ത്ത ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല, ശബ്ദ സന്ദേശം മരണമൊഴിയായി പരിഗണിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണം]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇരയാണ് തിരുവനന്തപുരം മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ചികിത്സ കിട്ടാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്&#x200d;. വേണു മരിച്ചതല്ല, ഒന്&#x200d;പതര വര്&#x200d;ഷം കൊണ്ട് ഈ സര്&#x200d;ക്കാര്&#x200d; തകര്&#x200d;ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്&#x200d;ന്ന് കൊലപ്പെടുത്തിയതാണ്. സിസ്റ്റം തകര്&#x200d;ത്ത ആരോഗ്യമന്ത്രിക്കും സര്&#x200d;ക്കാരിനും വേണുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്&#x200d; നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>മരണ ശേഷവും, തന്നെ മരണത്തിലേക്ക് തള്ളിവിടുന്നവരെ കുറിച്ച് വേണു കേരളത്തോട് സംസാരിക്കുകയാണ്. ഒരു നിവൃത്തിയും ഇല്ലാതെ സര്&#x200d;ക്കാര്&#x200d; ആശുപത്രികളെ സമീപിക്കുന്ന കേരളത്തിലെ നിസഹായരായ ഓരോ സാധാരണക്കാരന്റെയും സങ്കടങ്ങളും ആത്മരോഷവുമാണ് വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിലുള്ളത്.<br />
അടിയന്തര ആന്&#x200d;ജിയോഗ്രാമിന് മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ച വേണുവിന് ആറു ദിവസമായിട്ടും ചികിത്സ നല്&#x200d;കിയില്ല. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നു വേണു തന്നെ ശബ്ദ സന്ദേശത്തില്&#x200d; പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ആരോഗ്യമന്ത്രി പറഞ്ഞതു പോലും ഇതും സിസ്റ്റത്തിന്റെ തകരാറാണ്. എന്നാല്&#x200d; തകരാര്&#x200d; പരിഹരിക്കാനുള്ള ഒരു ശ്രമവും മന്ത്രിയുടെയോ സര്&#x200d;ക്കാരിന്റെയോ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ആരോഗ്യ വകുപ്പിന്റെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ ഇതേ മെഡിക്കല്&#x200d; കോളജിലെ വകുപ്പ് തലവന്&#x200d; ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്താനും നിശബ്ദനാക്കാനും ശ്രമിച്ചതും ഇതേ മന്ത്രിയാണ്. നിങ്ങളുടെ കെടുകാര്യസ്ഥതയുടെയും കഴിവില്ലായ്മയുടെയും ഇരകളായി മാറുന്നത് സാധാരണക്കാരാണെന്നത് മന്ത്രിയും സര്&#x200d;ക്കാരും മറക്കരുത്.</p>
<p>സര്&#x200d;ക്കാര്&#x200d; ആശുപത്രികളില്&#x200d; ചികിത്സാപിഴവും അനാസ്ഥയും തുടര്&#x200d;ച്ചായി ഉണ്ടാകുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ആരോഗ്യമന്ത്രിക്ക് എങ്ങനെയാണ് ഒരു ജാള്യതയുമില്ലാതെ ആ കസേരയില്&#x200d; ഇരിക്കാന്&#x200d; സാധിക്കുന്നത്? രാജിവച്ച് ഉത്തരവാദിത്തബോധമുള്ള ആരെയെങ്കിലും മന്ത്രി സ്ഥാനം ഏല്&#x200d;പ്പിക്കുന്നതാണ് സാധാരണക്കാരുടെ ആരോഗ്യത്തിനും ജീവനും നല്ലത്. വേണുവിന്റെ ശബ്ദ സന്ദേശം മരണമൊഴിയായി പരിഗണിച്ച് ഉത്തരവാദികള്&#x200d;ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/venu-who-died-without-receiving-treatment-is-a-victim-of-kerala-being-put-on-a-ventilator-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അനാസ്ഥ; രോഗിക്ക് ജീവന്‍ നഷ്ടമായി</title>
		<link>https://www.chandrikadaily.com/negligence-at-thiruvananthapuram-medical-college-patient-loses-life.html</link>
					<comments>https://www.chandrikadaily.com/negligence-at-thiruvananthapuram-medical-college-patient-loses-life.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 06 Nov 2025 05:02:02 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[health]]></category>
		<category><![CDATA[medical college]]></category>
		<category><![CDATA[medical negligance]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362222</guid>

					<description><![CDATA[മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിവാക്കുന്ന വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിലെ അനാസ്ഥയില്&#x200d; രോഗിക്ക് ജീവന്&#x200d; നഷ്ടമായെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണുവിന് അടിയന്തര ആന്&#x200d;ജിയോഗ്രാമിന് നിര്&#x200d;ദേശിച്ചിട്ടും ആറ് ദിവസമായിട്ടും പരിശോധന നടത്തിയില്ല. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്&#x200d;ന്നാണ് വേണു മരിച്ചത്. മെഡിക്കല്&#x200d; കോളജിലെ അനാസ്ഥ വെളിവാക്കുന്ന വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. മരണത്തിന് മണിക്കൂറുകള്&#x200d;ക്ക് മുമ്പ് ഓട്ടോ ഡ്രൈവറായ വേണു സുഹൃത്തിനോട് സംസാരിക്കുന്നതാണിത്.</p>
<p>വെള്ളിയാഴ്ച രാത്രി ഞാന്&#x200d; ഇവിടെ വന്നതാണ്. എമര്&#x200d;ജന്&#x200d;സി ആന്&#x200d;ജിയോഗ്രാം ചെയ്യുന്നതിന് വേണ്ടി. ശനി, ഞായര്&#x200d;, തിങ്കള്&#x200d;, ചൊവ്വ.. ഇന്നേക്ക് ആറ് ദിവസം തികയുന്നു. എമര്&#x200d;ജന്&#x200d;സിയായി തിരുവനന്തപുരത്തേക്ക് പറഞ്ഞുവിട്ട ഒരു രോഗിയാണ് ഞാന്&#x200d;. ഇവര്&#x200d; എന്റെ പേരില്&#x200d; കാണിക്കുന്ന ഈ ഉദാസീനതയു കാര്യപ്രാപ്തിയില്ലായ്മയും എന്താണെന്ന് മനസിലാകുന്നില്ല. ചികിത്സ എപ്പോള്&#x200d; നടക്കുമെന്ന് റൗണ്ട്സിന് പരിശോധിക്കാന്&#x200d; വന്ന ഡോക്ടറോട് പലതവണ ചോദിച്ചു. അവര്&#x200d;ക്ക് അതിനെ കുറിച്ച് യാതൊരു ഐഡിയയുമില്ല. രണ്ടുപേര് ഇവിടെ നിക്കണമെങ്കില്&#x200d; പ്രതിദിനം എത്ര രൂപ ചിലവാകുമെന്ന് അറിയാമോ? സാധാരണക്കാരുടെ ഏറ്റവും വലിയ ആശയവും ആശ്രയവും ആയിരിക്കേണ്ട ഈ സര്&#x200d;ക്കാര്&#x200d; ആതുരാലയം വെറും വിഴിപ്പ് കെട്ടുകളുടെ അല്ലെങ്കില്&#x200d; ശാപങ്ങളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ജീവന്റെയും ശാപം നിറഞ്ഞിരിക്കുന്ന ഒരു നരക ഭൂമി എന്ന്തന്നെ വേണം തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിനെ കുറിച്ച് പറയാന്&#x200d;. ഇവരുടെ ഈ അലംഭാവം കൊണ്ട് എന്റെ ജീവന് എന്തെങ്കിലും ഒരു ഭീഷണിയോ ആപത്തോ സംഭവിച്ചാല്&#x200d; പുറം ലോകത്തെ അറിയിക്കണം വേണു പറയുന്നു.</p>
<p>കഴിഞ്ഞ ബുധനാഴ്ചയാണ് ഓട്ടോ ഡ്രൈവറായ വേണുവിന് നെഞ്ചുവേദന അനുഭവപ്പെടുന്നത്. തുടര്&#x200d;ന്ന് ചവറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്&#x200d; എത്തിച്ചു. ആന്&#x200d;ജിയോഗ്രാം വേണമെന്ന് നിര്&#x200d;ദേശിച്ചതിനാല്&#x200d; ജില്ലാ ആശുപത്രിയിലേക്ക് റഫര്&#x200d; ചെയ്തു. തുടര്&#x200d;ന്ന് ജില്ലാ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. അവിടെ നിന്നാണ് അടിയന്തരമായി ആന്&#x200d;ജിയോഗ്രാം തുടര്&#x200d; ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്&#x200d; കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പക്ഷേ ആറു ദിവസം കഴിഞ്ഞിട്ടും ഈ ആന്&#x200d;ജിയോഗ്രാം ചെയ്യാന്&#x200d; മെഡിക്കല്&#x200d; കോളജില്&#x200d; നിന്ന് ഡേറ്റ് നല്&#x200d;കിയില്ല എന്നാണ് വേണുവിന്റെ ശബ്ദ സന്ദേശത്തില്&#x200d; പറയുന്നത്. വെള്ളിയാഴ്ച മാത്രമാണ് ആന്&#x200d;ജിയോഗ്രാം ചെയ്യാന്&#x200d; കഴിയുക എന്നുള്ള നിര്&#x200d;ദ്ദേശം കൂടി ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുകയും ചെയ്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/negligence-at-thiruvananthapuram-medical-college-patient-loses-life.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എന്‍റെ കൈ പോയില്ലേ എന്ന് പറഞ്ഞ് കരച്ചിലാണ്&#8217;; ചികിത്സാ പിഴവിനെ തുടര്‍ന്ന് കൈമുറിച്ച് മാറ്റിയത്തില്‍ ഒമ്പതുവയസുകാരിക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നില്ലെന്ന് കുടുംബം</title>
		<link>https://www.chandrikadaily.com/hand-amputated-due-to-medical-error-family-says-government-is-not-providing-assistance-to-nine-year-old-girl.html</link>
					<comments>https://www.chandrikadaily.com/hand-amputated-due-to-medical-error-family-says-government-is-not-providing-assistance-to-nine-year-old-girl.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 31 Oct 2025 10:26:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[health]]></category>
		<category><![CDATA[medical negligance]]></category>
		<category><![CDATA[young girl]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361274</guid>

					<description><![CDATA[ഒരു മാസമായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർ ചികിത്സയിലാണ്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റിയ പാലക്കാട്ടെ ഒമ്പതു വയസുകാരിക്ക് സർക്കാർ സഹായം നൽകുന്നില്ലെന്ന് കുടുംബം. ഒരു മാസമായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർ ചികിത്സയിലാണ്. ഭക്ഷണത്തിനുൾപ്പെടെ പണമില്ലെന്നും വീടിൻ്റെ വാടക കൊടുക്കാൻ പോലും സാധിക്കുന്നില്ലെന്നും കുട്ടിയുടെ അമ്മ പ്രസീത പറഞ്ഞു.</p>
<p>&#8216;ഐസിയുവിലാണ് മകളിപ്പോള്&#x200d;. കൈ കിട്ടുമോ എന്നാണ് അവള്&#x200d; ചോദിക്കുന്നു. എന്&#x200d;റെ കൈ പോയില്ലേ എന്ന് പറഞ്ഞ് കരച്ചിലാണ്. നഴ്സുമാരെ പോലും അടുപ്പിക്കുന്നില്ല. ഡോക്ടര്&#x200d;മാര്&#x200d; എന്നെ തൊടേണ്ട എന്നൊക്കെയാണ് കുട്ടി പറയുന്നത്. മരുന്ന് മാത്രമാണ് ഫ്രീയായി കിട്ടുന്നത്. രാവിലെയും വൈകിട്ടുമെല്ലാം ഭക്ഷണം വാങ്ങുന്നത്. 32 ദിവസമായി ഭര്&#x200d;ത്താവ് ജോലിക്ക് പോയിട്ട്. ചെറിയ രണ്ടുകുട്ടികള്&#x200d; വീട്ടിലാണ്. വീട്ടുവാടക,ഓട്ടോകൂലി,കറന്&#x200d;റ് ബില്ല് ഇതെല്ലാം കൊടുക്കണം..&#8217; അമ്മ പ്രസീത പറയുന്നു.</p>
<p>പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്&#x200d;ന്നാണ് കുട്ടിയെ കൈ മുറിച്ച് മാറ്റിയത്. പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ചികിൽസ ലഭിച്ചില്ലെന്നെന്നും കുടുംബം ആരോപിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് കുട്ടിയുടെ വലത് കൈ മുറിച്ചുമാറ്റിയത്. സംഭവത്തില്&#x200d; ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു. ചികിത്സ സംബന്ധിച്ച പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച വന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജൂനിയർ റസിഡൻറ് ഡോക്ടർ മുസ്തഫ, ജൂനിയർ കൺസൾട്ടൻ്റ് ഡോക്ടർ സർഫറാസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hand-amputated-due-to-medical-error-family-says-government-is-not-providing-assistance-to-nine-year-old-girl.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയറ്റില്‍ കത്രിക കുടിങ്ങിയ സംഭവം: &#8216;കത്രിക പുറത്തെടുത്തിട്ടും അനുഭവിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍, തുടര്‍ ചികിത്സ ഉറപ്പാക്കണം: ഹര്‍ഷിന</title>
		<link>https://www.chandrikadaily.com/despite-removing-the-scissors-i-am-still-experiencing-major-health-problems-further-treatment-should-be-ensured-harshina.html</link>
					<comments>https://www.chandrikadaily.com/despite-removing-the-scissors-i-am-still-experiencing-major-health-problems-further-treatment-should-be-ensured-harshina.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 08 Oct 2025 03:13:51 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[harshina]]></category>
		<category><![CDATA[health]]></category>
		<category><![CDATA[medical negligance]]></category>
		<category><![CDATA[Veena George]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357357</guid>

					<description><![CDATA[ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹസമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്&#x200d; കത്രിക കുടുങ്ങിയ ഹര്&#x200d;ഷിന വീണ്ടും സമരത്തിലേക്ക്. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്&#x200d; നടത്തുന്ന സത്യഗ്രഹസമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d; ഉദ്ഘാടനം ചെയ്യും. താന്&#x200d; വലിയ ആരോഗ്യപ്രശ്‌നമാണ് അനുഭവിക്കുന്നതെന്നും തുടര്&#x200d; ചികിത്സ സര്&#x200d;ക്കാര്&#x200d; ഉറപ്പാക്കണമെന്നുമാണ് ഹര്&#x200d;ഷിനയുടെ ആവശ്യം.</p>
<p>ചികിത്സാപ്പിഴവിനെ തുടര്&#x200d;ന്ന് താന്&#x200d; ഇപ്പോഴും അനുഭവിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങള്&#x200d;ക്കും വേദനയ്ക്കും നഷ്ടപരിഹാരം നല്&#x200d;കണമെന്നും സര്&#x200d;ക്കാര്&#x200d; തന്റെ തുടര്&#x200d; ചികിത്സ ഉറപ്പാക്കണമെന്നുമാണ് ഹര്&#x200d;ഷിനയുടെ ആവശ്യം. രാവിലെ 10 മണിക്കാണ് സമരത്തിന്റെ ഉദ്ഘാടനം നടക്കുക. 2017 നവംബര്&#x200d; 30 ന് കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; വെച്ച് നടത്തിയ മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെയാണ് ഹര്&#x200d;ഷിനയുടെ വയറ്റില്&#x200d; കത്രികകുടുങ്ങിയത്.</p>
<p>കഴിഞ്ഞ എട്ട് വര്&#x200d;ഷത്തോളമായി ദുരിതം അനുവഭവിക്കുകയാണെന്ന് ഹര്&#x200d;ഷിന പറയുന്നു. രണ്ടരവര്&#x200d;ഷം മുന്&#x200d;പ് വയറ്റില്&#x200d; നിന്ന് കത്രിക പുറത്തെടുത്തു. പക്ഷേ ഇപ്പോള്&#x200d; മുന്&#x200d;പുണ്ടായിരുന്നതിനേക്കാള്&#x200d; വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് താന്&#x200d; ഇപ്പോള്&#x200d; നേരിടുന്നത്. ആരോഗ്യമന്ത്രി അടക്കമുള്ളവര്&#x200d; അടുത്തെത്തി 15 ദിവസത്തിനുള്ളില്&#x200d; നീതി നടപ്പാക്കുമെന്നാണ് പറഞ്ഞത്. എന്നാല്&#x200d; വാക്കുകൊണ്ട് പറഞ്ഞതല്ലാതെ ആരും നീതിയുടെ അടുത്ത് പോലും എത്തിയിട്ടില്ല.</p>
<p>അവസാന പ്രതീക്ഷയായ കോടതിയില്&#x200d; പോലും സര്&#x200d;ക്കാര്&#x200d; കൂടെയുണ്ടെന്ന് പറഞ്ഞതല്ലാതെ വേറൊന്നും നടന്നില്ല. പ്രതികളായ ഡോക്ടര്&#x200d;മാര്&#x200d; ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി കൊടുക്കുകയും തനിക്ക് വേണ്ടി വാദിക്കേണ്ടിയിരുന്ന പ്രോസിക്യൂഷന്&#x200d; മൗനമായി ഇരിക്കുകയുമാണ് അവിടെ ഉണ്ടായതെന്നും ഇത്രയും അനുഭവിച്ചയാള്&#x200d;ക്ക് നീതി നല്&#x200d;കിയില്ലെങ്കില്&#x200d; വേറെ ആര് അത് നല്&#x200d;കുമെന്നും ഹര്&#x200d;ഷിന ചോദിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/despite-removing-the-scissors-i-am-still-experiencing-major-health-problems-further-treatment-should-be-ensured-harshina.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; എട്ട് വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിക്കാതെ ഹര്‍ഷിന</title>
		<link>https://www.chandrikadaily.com/scissors-stuck-in-stomach-during-surgery-even-after-eight-years-harshina-is-not-getting-justice.html</link>
					<comments>https://www.chandrikadaily.com/scissors-stuck-in-stomach-during-surgery-even-after-eight-years-harshina-is-not-getting-justice.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 03 Jul 2025 07:03:31 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[harisjina]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[medical negligance]]></category>
		<category><![CDATA[surgery]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346602</guid>

					<description><![CDATA[മെഡിക്കല്‍ കോളേജിനു മുന്നിലും കളക്ട്രേറ്റിനു മുന്നിലും സെക്രട്ടറിയേറ്റിനു മുന്നിലും 104 ദിവസത്തെ സമരം ചെയ്തിട്ടും മതിയായ നഷ്ട്ടപരിഹാരം സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായില്ല]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>എട്ടുവര്&#x200d;ഷമായിട്ടും ആരോഗ്യ വകുപ്പിന്റെ നീതി ലഭിക്കാതെ കോഴിക്കോട് സ്വദേശി ഹര്&#x200d;ഷിന. കോഴിക്കോട് മെഡിക്കല്&#x200d; കോളേജില്&#x200d; ശസ്ത്രക്രിയയ്ക്കിടെ 2017 ല്&#x200d; കത്രിക വയറ്റില്&#x200d; കുടുങ്ങിയ ഹര്&#x200d;ഷിനയ്ക്ക് വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷവും മതിയായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കേരള മോഡലിനെ തകര്&#x200d;ക്കുന്ന പ്രവൃത്തികള്&#x200d; ആരോഗ്യ വകുപ്പ് തുടരുകയാണ്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>നീതിരഹിതമായ 8 വര്&#x200d;ഷങ്ങളെക്കുറിച്ച് തന്നെയാണ് ഹര്&#x200d;ഷിന ഇപ്പോഴും പറയുന്നത്. എട്ടുവര്&#x200d;ഷം പിന്നിടുമ്പോഴും തീരാത്ത വേദനകളാണ് ഹര്&#x200d;ഷിന അനുഭവിക്കുന്നത്. 2017 നവംബര്&#x200d; 30 ന് കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക വയറില്&#x200d; കുടുങ്ങിയതെന്ന് ഹര്&#x200d;ഷിന പറയുന്നു. 2022 സെപ്റ്റംബര്&#x200d; 17ന് മെഡിക്കല്&#x200d; കോളജില്&#x200d; നടത്തിയ മറ്റൊരു ശസ്ത്രക്രിയയിലാണ് 12 സെന്റിമീറ്റര്&#x200d; നീളവും 6.1 സെന്റിമീറ്റര്&#x200d; വീതിയുമുള്ള കത്രിക പുറത്തെടുത്തത്.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>മെഡിക്കല്&#x200d; കോളേജിനു മുന്നിലും കളക്ട്രേറ്റിനു മുന്നിലും സെക്രട്ടറിയേറ്റിനു മുന്നിലും 104 ദിവസത്തെ സമരം ചെയ്തിട്ടും മതിയായ നഷ്ട്ടപരിഹാരം സര്&#x200d;ക്കാര്&#x200d; നല്&#x200d;കാന്&#x200d; തയ്യാറായില്ല. ശസ്ത്രക്രിയയില്&#x200d; ഗുരുതരമായ അശ്രദ്ധവരുത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാര്&#x200d; സ്വതന്ത്രരായി ജോലി ചെയ്യുമ്പോള്&#x200d; താന്&#x200d; വേദനകളിലും ദുരിതങ്ങളിലും തുടരുകയാണെന് ഹര്&#x200d;ഷിന പറഞ്ഞു.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ന്യായമായ ആവശ്യത്തില്&#x200d; നീതിരഹിതമായാണ് ഹര്&#x200d;ഷിനയോട് ഇതുവരെ ആരോഗ്യവകുപ്പ് പെരുമാറിയത്. ഇപ്പോഴും ഉന്നത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്&#x200d; ഹര്&#x200d;ഷിന ആവശ്യപെടുന്നത് ഔദാര്യമല്ല അവരുടെ അവകാശമാണെന്ന് തിരിച്ചറിയുന്നില്ല എന്നതാണ് ഖേദകരം.</p>
<p>2017ൽ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടർമാർ, രണ്ട് നഴ്‌സുമാർ അടക്കം നാല് പേരെ പ്രതി ചേർത്ത് മെഡിക്കൽ കോളേജ് പൊലീസ് 2023 ഡിസംബർ 23ന് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. വിചാരണ തുടരുന്നതിനിടെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും 2024 ജൂണിൽ സ്‌റ്റേ വാങ്ങുകയും ചെയ്തു.</p>
<p>മെഡിക്കൽ കോളജിൽ നിന്നാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും മെഡിക്കൽ ബോർഡ്‌ ചേർന്ന് ഡോക്‌ടർമാർക്ക് ക്ലീൻചിറ്റ് നൽകി. പിന്നീട് ഹർഷിന സമരം കടുപ്പിക്കുകയും പൊലീസ് ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്‌തതോടെയാണ് അന്വേഷണവുമായി മുന്നോട്ട് പോകാൻ സർക്കാർ അനുമതി നൽകിയത്. നീതി തേടി ഹർഷിന മെഡിക്കൽ കോളജിന് മുന്നിൽ 106 ദിവസമാണ് സമരമിരുന്നത്. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് 2025 ജനുവരി 18ന് ഹർഷിന കോഴിക്കോട് സിവിൽ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.</p>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/scissors-stuck-in-stomach-during-surgery-even-after-eight-years-harshina-is-not-getting-justice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പനി ബാധിച്ചെത്തിയ ഒരു വയസ്സുകാരന്&#x200d; മരിച്ചു; ഡോക്ടർക്ക് പകരം നഴ്സ് ചികിൽസിച്ചെന്ന് ബന്ധുക്കൾ</title>
		<link>https://www.chandrikadaily.com/a-one-year-old-died-of-fever-the-relatives-said-that-the-nurse-treated-him-instead-of-the-doctor.html</link>
					<comments>https://www.chandrikadaily.com/a-one-year-old-died-of-fever-the-relatives-said-that-the-nurse-treated-him-instead-of-the-doctor.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 01 Nov 2024 12:10:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[medical negligance]]></category>
		<category><![CDATA[new born]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315795</guid>

					<description><![CDATA[വൈകുന്നേരം 4.30 മുതൽ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയിരുന്നില്ല]]></description>
										<content:encoded><![CDATA[<p>തൃശൂർ: ഒല്ലൂരിൽ സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന് ആരോപണവുമായി  ബന്ധുക്കൾ. പനിയെ തുടർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ ചികിത്സിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. വൈകുന്നേരം 4.30 മുതൽ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയിരുന്നില്ല.</p>
<p>കുട്ടിയുടെ ആരോഗ്യനില വഷളായപ്പോൾ തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ശിശുരോഗ വിദഗ്ധൻ്റെ നിർദേശ പ്രകാരമാണ് ചികിൽസ നൽകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.</p>
<p>ഇൻജെക്ഷൻ വഴി മരുന്ന് നൽകാൻ കഴിയാത്ത അവസ്ഥ ആയതിനാൽ മരുന്ന് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് ആശുപത്രിയുടെ പക്ഷം. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-one-year-old-died-of-fever-the-relatives-said-that-the-nurse-treated-him-instead-of-the-doctor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശസ്ത്രക്രിയക്കിടെ ഗുരുതര പിഴവ്; പത്ത് വയസ്സുകാരന്റെ പ്രധാന ഞരമ്പ് മുറിച്ചു</title>
		<link>https://www.chandrikadaily.com/critical-error-during-surgery-a-ten-year-old-boy-had-his-main-nerve-cut.html</link>
					<comments>https://www.chandrikadaily.com/critical-error-during-surgery-a-ten-year-old-boy-had-his-main-nerve-cut.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 09 Oct 2024 14:40:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DOCTOR]]></category>
		<category><![CDATA[kasaragod]]></category>
		<category><![CDATA[medical negligance]]></category>
		<category><![CDATA[veins]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312799</guid>

					<description><![CDATA[ശസ്ത്രക്രിയ നേരത്തേയാക്കുന്നതിന് 3000 രൂപയും അനസ്തീസിയ ഡോക്ടര്&#x200d;ക്ക് 1500 രൂപയും കൈക്കൂലി നല്&#x200d;കിയതായും കുട്ടിയുടെ പിതാവ് അശോകന്&#x200d; പറഞ്ഞു]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്&#x200d; ഹെര്&#x200d;ണിയ ശസ്ത്രക്രിയയ്ക്കിടെ പത്ത് വയസ്സുകാരന്റെ പ്രധാന ഞരമ്പ് ഡോക്ടര്&#x200d; മുറിച്ചതായും കുട്ടിയുടെ അവസ്ഥ ദയനീയമാണെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. കഴിഞ്ഞമാസം 19നാണ് സംഭവം. വെള്ളിക്കോത്ത് പെരളം സ്വദേശിയുടെ മകനാണ് ദുരിതത്തിലായത്.</p>
<div id="div-ub-metrojournalonline.com_1700115483765">ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തില്&#x200d; പ്രധാന ഞരമ്പ് മുറിഞ്ഞുപോയെന്നും കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കണമെന്നും ചികിത്സാച്ചെലവ് താന്&#x200d; വഹിക്കാമെന്നും കുട്ടിയുടെ പിതാവിനെ അറിയിച്ച ഡോക്ടര്&#x200d; ആംബുലന്&#x200d;സില്&#x200d; ആശുപത്രിയിലെ നഴ്‌സിന്റെ സഹായത്തോടെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.</div>
<p>രണ്ടു ദിവസം തീവ്രപരിചരണവിഭാഗത്തില്&#x200d; കഴിഞ്ഞ കുട്ടി 5 ദിവസത്തിനു ശേഷം ആശുപത്രി വിട്ടെങ്കിലും ശസ്ത്രക്രിയാ മുറിവുണക്കിയതല്ലാതെ അറ്റുപോയ പ്രധാന ഞരമ്പ് തുന്നിച്ചേര്&#x200d;ക്കുകയോ ഹെര്&#x200d;ണിയ ശസ്ത്രക്രിയ നടത്തുകയോ ചെയ്തില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. കണ്ണൂരിലെ ആശുപത്രിച്ചെലവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്&#x200d; ചികിത്സ നടത്തിയ ഡോക്ടര്&#x200d; തന്നെ വഹിച്ചെങ്കിലും ശസ്ത്രക്രിയ നേരത്തേയാക്കുന്നതിന് 3000 രൂപയും അനസ്തീസിയ ഡോക്ടര്&#x200d;ക്ക് 1500 രൂപയും കൈക്കൂലി നല്&#x200d;കിയതായും കുട്ടിയുടെ പിതാവ് അശോകന്&#x200d; പറഞ്ഞു.</p>
<p>ആശുപത്രിയില്&#x200d; നിന്നു ഡിസ്ചാര്&#x200d;ജായ ശേഷം കാഞ്ഞങ്ങാട്ടെ ഡോക്ടര്&#x200d; തങ്ങളെ വിളിക്കുക പോലും ചെയ്തില്ലെന്നും ഇനി തുടര്&#x200d;ചികിത്സ എങ്ങനെയെന്ന് അറിയില്ലെന്നും കൂലിപ്പണി ചെയ്ത് കുടുംബം നോക്കുന്ന അശോകന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/critical-error-during-surgery-a-ten-year-old-boy-had-his-main-nerve-cut.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;നെഞ്ചുവേദന, ചികിത്സ ലഭിച്ചത് 12 മണിക്കൂര്&#x200d; കഴിഞ്ഞ്&#8217;: തിരുവനന്തപുരം മെഡി.കോളജില്&#x200d; രോഗി മരിച്ചു</title>
		<link>https://www.chandrikadaily.com/chest-pain-after-12-hours-of-treatment-patient-died-at-thiruvananthapuram-medical-college.html</link>
					<comments>https://www.chandrikadaily.com/chest-pain-after-12-hours-of-treatment-patient-died-at-thiruvananthapuram-medical-college.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 06 Jul 2024 09:29:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[medical college]]></category>
		<category><![CDATA[medical negligance]]></category>
		<category><![CDATA[Trivandrum]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301994</guid>

					<description><![CDATA[തിരുവനന്തപുരം∙ മെഡിക്കൽ കോളജിൽ ചികിത്സ വൈകിയതിനെ തുടർന്നു വൃദ്ധ മരിച്ചതായി ആരോപണം. വെള്ളിയാഴ്ച ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുളത്തൂർ സ്വദേശി ഗിരിജ കുമാരിയാണു (64) മരിച്ചത്. ഇസിജിയിൽ വേരിയേഷൻ കണ്ടതിനെ തുടർന്ന് ഗിരിജ കുമാരിക്ക് രക്ത പരിശോധന നടത്താൻ ഡോക്ടർ നിർദേശിച്ചിരുന്നു. എന്നാൽ സാംപിൾ&#x200d; എടുക്കാൻ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും നഴ്സുമാർ തയാറായില്ലെന്നാണു ബന്ധുക്കളുടെ ആരോപണം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം∙ മെഡിക്കൽ കോളജിൽ ചികിത്സ വൈകിയതിനെ തുടർന്നു വൃദ്ധ മരിച്ചതായി ആരോപണം. വെള്ളിയാഴ്ച ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുളത്തൂർ സ്വദേശി ഗിരിജ കുമാരിയാണു (64) മരിച്ചത്.</p>
<p>ഇസിജിയിൽ വേരിയേഷൻ കണ്ടതിനെ തുടർന്ന് ഗിരിജ കുമാരിക്ക് രക്ത പരിശോധന നടത്താൻ ഡോക്ടർ നിർദേശിച്ചിരുന്നു. എന്നാൽ സാംപിൾ&#x200d; എടുക്കാൻ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും നഴ്സുമാർ തയാറായില്ലെന്നാണു ബന്ധുക്കളുടെ ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chest-pain-after-12-hours-of-treatment-patient-died-at-thiruvananthapuram-medical-college.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
