<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>meeting &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/meeting/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 16 Dec 2025 06:39:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>meeting &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;രാഹുല്‍ ഗാന്ധിയെ ആദ്യം കണ്ടതിന് മെസിയോട് പിണങ്ങി നാടുവിട്ടു മോദി; മെസ്സിയെ സ്‌നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ല -സന്ദീപ് വാര്യര്‍</title>
		<link>https://www.chandrikadaily.com/modi-left-the-country-after-quarreling-with-messi-for-meeting-rahul-gandhi-first-those-who-love-messi-will-not-forgive-modi-sandeep-warrier.html</link>
					<comments>https://www.chandrikadaily.com/modi-left-the-country-after-quarreling-with-messi-for-meeting-rahul-gandhi-first-those-who-love-messi-will-not-forgive-modi-sandeep-warrier.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 16 Dec 2025 06:39:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[country]]></category>
		<category><![CDATA[meeting]]></category>
		<category><![CDATA[messi]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[sandeepwarrier]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368970</guid>

					<description><![CDATA[ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്‌ബോളറെ അവഹേളിച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>&#8216;രാഹുല്&#x200d; ഗാന്ധിയെ ആദ്യം കണ്ടതിന് മെസിയോട് പിണങ്ങി നാടുവിട്ടു മോദി; മെസ്സിയെ സ്നേഹിക്കുന്നവര്&#x200d; മോദിയോട് പൊറുക്കില്ലെന്ന് സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തന്നെ കാണുന്നതിനു മുന്നേ രാഹുല്&#x200d; ഗാന്ധിയെ കണ്ടതിനു മെസിയോട് പിണങ്ങി നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടു.</p>
<p>ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്‌ബോളറെ അവഹേളിച്ചിരിക്കുന്നത്. ഈ നാട്ടിലെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന, മെസിയെ സ്‌നേഹിക്കുന്നവര്&#x200d; മോദിയോട് പൊറുക്കില്ലെന്നും സന്ദീപ് വാര്യര്&#x200d; ഫേസ്ബുക്കില്&#x200d; കുറിച്ചു.</p>
<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെത്തിയ ഫുട്‌ബോള്&#x200d; ഇതിഹാസം ലയണല്&#x200d; മെസ്സിയും ന്യൂഡല്&#x200d;ഹിയില്&#x200d; വച്ച് 21 മിനിറ്റ് നേരം ഇരുവരും തമ്മില്&#x200d; കാണാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്&#x200d; അത് ഒഴിവാക്കി നേരത്തെ നിശ്ചയിച്ച പ്രകാരം മോദി ത്രിരാഷ്ട്ര സന്ദര്&#x200d;ശനത്തിന് ജോര്&#x200d;ദാനിലേക്ക് പോവുകയായിരുന്നു. അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷാ, ക്രിക്കറ്റ് താരം വിരാട് കോലി, സംയുക്ത സേനാ മേധാവി ജനറല്&#x200d; അനില്&#x200d; ചൗഹാന്&#x200d;, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുമായി മെസ്സി കൂടിക്കാഴ്ച നടത്തും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-left-the-country-after-quarreling-with-messi-for-meeting-rahul-gandhi-first-those-who-love-messi-will-not-forgive-modi-sandeep-warrier.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തീവ്ര വോട്ടർപട്ടിക പരിഷ്കരണം; സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്</title>
		<link>https://www.chandrikadaily.com/sir-all-party-meeting-called-by-government-today.html</link>
					<comments>https://www.chandrikadaily.com/sir-all-party-meeting-called-by-government-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 05 Nov 2025 02:59:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[meeting]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362009</guid>

					<description><![CDATA[വൈകിട്ട് 5 മണിക്കാണ് മുഖ്യമന്ത്രിയുടെ ചേമ്പറിൽ യോഗം ചേരുക]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്. വൈകിട്ട് 5 മണിക്കാണ് മുഖ്യമന്ത്രിയുടെ ചേമ്പറിൽ യോഗം ചേരുക. ഭരണപക്ഷ, പ്രതിപക്ഷ കക്ഷികൾ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് നിലപാട് എടുക്കുക.</p>
<p>സർവ്വകക്ഷി യോഗത്തിനുശേഷം ആകും എന്ത് തുടർനടപടി എന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനം. വിഷയം കോടതിയിൽ ചോദ്യം ചെയ്യുന്നതും സർവ്വകക്ഷി യോഗ തീരുമാനപ്രകാരം ആകും.</p>
<p>വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നലെ മുതൽ ബിഎൽഒമാർ വീടുകളിലെത്തിയിരുന്നു.വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും.പട്ടികയിലുള്ളവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമായത്. നടപടികൾ ഒരുമാസത്തോളം നീളും. പോർട്ടലിൽ പേരുള്ള വിവിഐപിമാരുടെ വീടുകളിൽ കലക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും.</p>
<p>ഡിസംബർ ഒമ്പതിനാണ് തെരഞ്ഞെടുപ്പ് കമീഷൻ കരട് വോട്ടർ പട്ടിക പുറത്തിറക്കുക. കേരളമടക്കം 12 സംസ്ഥാന -കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ് എസ്ഐആർ നടപ്പാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sir-all-party-meeting-called-by-government-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒക്ടോബർ 6ന് പ്രശാന്തനും നവീനും കണ്ടു; സിസിടിവി ദൃശ്യങ്ങള്&#x200d; പുറത്ത്</title>
		<link>https://www.chandrikadaily.com/prasanthan-and-naveen-met-on-october-6-cctv-footage-is-out.html</link>
					<comments>https://www.chandrikadaily.com/prasanthan-and-naveen-met-on-october-6-cctv-footage-is-out.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 19 Oct 2024 05:20:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cctv]]></category>
		<category><![CDATA[meeting]]></category>
		<category><![CDATA[Naveen Babu]]></category>
		<category><![CDATA[prasanthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313991</guid>

					<description><![CDATA[പള്ളിക്കരയിലെ ക്വാര്&#x200d;ട്ടേഴ്സിന്റെ മുന്നില്&#x200d; വച്ചാണ് ഇരുവരും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തത്]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: മുൻ എഡിഎം നവീന്&#x200d; ബാബുവിന്റെ ക്വാർട്ടേഴ്സിന് മുന്നിൽ പരാതിക്കാരനായ പ്രശാന്തന്&#x200d; എത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്ത്.  ഒക്ടോബർ 6ന് ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. പരാതിക്കാരനായ പ്രശാന്തൻ ബൈക്കിലും നവീന്&#x200d; ബാബു നടന്നുമാണ് വരുന്നത്.</p>
<p>പള്ളിക്കരയിലെ ക്വാര്&#x200d;ട്ടേഴ്സിന്റെ മുന്നില്&#x200d; വച്ചാണ് ഇരുവരും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തത്. ഇരുവരും റോഡില്&#x200d; നിന്നു സംസാരിക്കുന്നതും കാണാം. പെട്രോള്&#x200d; പമ്പിന്റെ എന്&#x200d;ഒസി ലഭിക്കാന്&#x200d; പ്രശാന്തന്&#x200d;, നവീന്&#x200d; ബാബുവിന് 98,500 രൂപ നല്&#x200d;കിയെന്ന് പറയുന്ന ദിവസത്തെ ദൃശ്യങ്ങളാണിത്. അതേസമയം, പണം നല്&#x200d;കിയെന്ന് ദൃശ്യത്തിന്റെ അടിസ്ഥാനത്തില്&#x200d; സ്ഥിരീകരിക്കാനാകില്ല.</p>
<p>പെട്രോള്&#x200d; പമ്പിന് അനുമതി നല്&#x200d;കാന്&#x200d; തന്റെ കയ്യില്&#x200d; നിന്നും പണം വാങ്ങിയെന്നായിരുന്നു പരാതിക്കാരനായ സംരംഭകന്&#x200d; പ്രശാന്തൻ ആരോപിച്ചത്. ഒരു ലക്ഷം രൂപ നവീന്&#x200d; ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താന്&#x200d; കൊടുത്തെന്നാണ് പ്രശാന്ത‌ൻ വെളിപ്പെടുത്തിയത്. എന്നാൽ‌ പ്രശാന്തന്റെ പരാതി വ്യാജമാണെന്ന സംശയവും ബലപ്പെടുന്നുണ്ട്. ഇതിനിടെയാണ് സിസിടിവി ദൃശ്യം പുറത്തുവരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prasanthan-and-naveen-met-on-october-6-cctv-footage-is-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് വിമാന നിരക്ക് ഏകീകരിക്കണം; ഹജ്ജ് കമ്മിറ്റി യോഗം കരിപ്പൂരില്&#x200d; ചേര്&#x200d;ന്നു</title>
		<link>https://www.chandrikadaily.com/hajj-airfare-should-be-consolidated-hajj-committee-meeting-was-held-in-karipur.html</link>
					<comments>https://www.chandrikadaily.com/hajj-airfare-should-be-consolidated-hajj-committee-meeting-was-held-in-karipur.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 05 Oct 2024 13:29:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hajj 2024]]></category>
		<category><![CDATA[meeting]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312183</guid>

					<description><![CDATA[2025 ലെ ഹജ്ജ് യാത്രക്ക് സംസ്ഥാനത്തെ മൂന്ന് ഹജ്ജ് പുറപ്പെടല്&#x200d; കേന്ദ്രങ്ങളിലും നേരത്തെ തന്നെ വിമാന നിരക്കുകള്&#x200d; ഏകീകരിക്കണമെന്ന് ചെയര്&#x200d;മാന്&#x200d; സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിന്നും ഏറ്റവും കൂടുതല്&#x200d; തീര്&#x200d;ത്ഥാടകര്&#x200d; ഇത്തവണയും അപേക്ഷിച്ചത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. കഴിഞ്ഞ വര്&#x200d;ഷം സംസ്ഥാനത്തെ മറ്റ് രണ്ട് പുറപ്പെടല്&#x200d; കേന്ദ്രങ്ങളിലുള്ളതിനേക്കാള്&#x200d; വിമാന കൂലി ഇനത്തില്&#x200d; അധികം തുക കോഴിക്കോട് നിന്നും ഈടാക്കിയത് പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ടെന്&#x200d;ഡര്&#x200d; മുഖേന [&#8230;]]]></description>
										<content:encoded><![CDATA[<p>2025 ലെ ഹജ്ജ് യാത്രക്ക് സംസ്ഥാനത്തെ മൂന്ന് ഹജ്ജ് പുറപ്പെടല്&#x200d; കേന്ദ്രങ്ങളിലും നേരത്തെ തന്നെ വിമാന നിരക്കുകള്&#x200d; ഏകീകരിക്കണമെന്ന് ചെയര്&#x200d;മാന്&#x200d; സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.</p>
<p>സംസ്ഥാനത്ത് നിന്നും ഏറ്റവും കൂടുതല്&#x200d; തീര്&#x200d;ത്ഥാടകര്&#x200d; ഇത്തവണയും അപേക്ഷിച്ചത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. കഴിഞ്ഞ വര്&#x200d;ഷം സംസ്ഥാനത്തെ മറ്റ് രണ്ട് പുറപ്പെടല്&#x200d; കേന്ദ്രങ്ങളിലുള്ളതിനേക്കാള്&#x200d; വിമാന കൂലി ഇനത്തില്&#x200d; അധികം തുക കോഴിക്കോട് നിന്നും ഈടാക്കിയത് പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ടെന്&#x200d;ഡര്&#x200d; മുഖേന ആദ്യം നിശ്ചയിച്ച തുകയില്&#x200d; നിന്നും നിശ്ചിത ശതമാനം സംസ്ഥാന സര്&#x200d;ക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടേയും നിരന്തര ഇടപെടലുകളിലൂടെ അധികൃതര്&#x200d; ഭാഗികമായി കുറവ് വരുത്തിയിരുന്നു. എന്നിട്ടും കോഴിക്കോട് വലിയ വ്യത്യാസം ഉണ്ടായിരുന്നു.</p>
<p>സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് യാത്രക്ക് ഉദ്ദേശിക്കുന്നവര്&#x200d;ക്ക് ഹജ്ജ് അപേക്ഷാ സമര്&#x200d;പ്പണം മുതല്&#x200d; തെരഞ്ഞെടുക്കപ്പെടുന്നവരെ പണം അടക്കല്&#x200d;, പാസ്‌പോര്&#x200d;ട്ട് ഉള്&#x200d;പ്പടെയുള്ള രേഖകളുടെ സമര്&#x200d;പ്പണം, വിവിധ ഘട്ടങ്ങളിലായുള്ള ട്രൈനിങ്ങ് ക്ലാസ്സുകള്&#x200d;, കുത്തിവെയ്പ്പ്, യാത്രാ തിയ്യതി അറിയിക്കല്&#x200d;, ക്യാമ്പില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യല്&#x200d;, സഊദിയിലേക്കുള്ള യാത്ര, മടങ്ങിവരവ് തുടങ്ങി എല്ലാ ഘട്ടങ്ങിളും ഹാജിമാര്&#x200d;ക്കാവശ്യമായ മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശങ്ങളും സഹായങ്ങളും നല്&#x200d;കുന്നതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്&#x200d; തന്നെ വിപുലമായ ഔദ്യോഗിക ട്രൈനിങ്ങ് സംവിധാനം നിലവിലുണ്ട്.</p>
<p>സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രൈനിങ്ങ് സംവിധാനത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയടക്കം പ്രശംസിച്ചിട്ടുള്ളതും ഇത് മാതൃകയാക്കി മറ്റു സംസ്ഥാനങ്ങളിലും നടപ്പിലാക്കുന്നതിന് നിര്&#x200d;ദ്ദേശിച്ചിട്ടുമുള്ളതാണ്. സംസ്ഥാനത്തെ തീര്&#x200d;ത്ഥാടകരുടെ ഔദ്യോഗിക ആവശ്യ നിര്&#x200d;വ്വഹണങ്ങള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; തലത്തില്&#x200d; തന്നെ കുറ്റമറ്റ സംവിധാനം ഉണ്ടെന്നിരിക്കെ ഇതിനു സമാന്തരമായി പുതിയ സംവിധാനം രൂപപ്പെടുത്തുന്നത് ദുരൂഹമാണെന്ന് യോഗം നിരീക്ഷിച്ചു. വിശുദ്ധ തീര്&#x200d;ത്ഥാടനത്തിനായി പുറപ്പെടുന്നവര്&#x200d;ക്ക് നടപടിക്രമങ്ങള്&#x200d; സമയബന്ധിതമായി പൂര്&#x200d;ത്തിയാക്കുന്നതില്&#x200d; ഇത് പ്രയാസവും ആശയകുഴപ്പവും സൃഷ്ടിക്കും.</p>
<p>ഹാജിമാര്&#x200d;ക്കുള്ള സേവനത്തിലും സഹായത്തിലും ആവശ്യാനുസരണം പങ്കുചേരുന്നതിന് ഔദ്യോഗിക സംവിധാനങ്ങളിലൂടെ തന്നെ അവസരം ഉണ്ടെന്നിരിക്കെ ഇത്തരം സമാന്തര നീക്കത്തില്&#x200d; നിന്നും ബന്ധപ്പെട്ടവര്&#x200d; പിന്മാറണമെന്ന് യാഗം ആവശ്യപ്പെട്ടു. ഹജ്ജിന് അവസരം ലഭിക്കുന്നവര്&#x200d; സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്&#x200d; നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും നിര്&#x200d;ദ്ദേശങ്ങളും കൃത്യമായി ശദ്ധിക്കണമെന്നും മറ്റു കേന്ദ്രങ്ങളെ അവലംബിക്കരുതെന്നും ഹാജിമാര്&#x200d; ജാഗ്രത പാലിക്കണമെന്നും യോഗം അറിയിച്ചു.<br />
സമാന്തര സംവിധാനത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിന് ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറും ജില്ലാ കലക്ടറുമായ വി.ആര്&#x200d; വിനോദ് ഐ.എ.എസിനെ യോഗം ചുമലപ്പെടുത്തി.</p>
<p>2021 ഒക്‌ടോബര്&#x200d; 11 ന് നിലവില്&#x200d; വന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ അവസാന യോഗമാണ് ഇന്ന് കരിപ്പൂര്&#x200d; ചേര്&#x200d;ന്നത്. സംസ്ഥാനത്ത് നിന്നും ഏറ്റവും കൂടുതല്&#x200d; തീര്&#x200d;ത്ഥാടകര്&#x200d; ആശ്രയിക്കുന്ന കരിപ്പൂരില്&#x200d; വനിതാ തീര്&#x200d;ത്ഥാടകര്&#x200d;ക്കായി വിശാലമായ പ്രത്യേക കെട്ടിടം സജ്ജമായത് ഈ കമ്മിറ്റിയുടെ കാലയളവിലാണ്.<br />
സംസ്ഥാന ചരിത്രത്തിലാധ്യമായി കഴിഞ്ഞ വര്&#x200d;ഷം ഏറ്റവും കൂടുതല്&#x200d; തീര്&#x200d;ത്ഥാടകരെ സുഗമമായി യാത്രയാക്കാനവസരം ലഭിച്ചതിന്റെ ചാരിതാര്&#x200d;ത്ഥ്യത്തോടെയാണ് നിലവിലെ കമ്മിറ്റി കാലാവധി പൂര്&#x200d;ത്തിയാക്കുന്നത്. ഈ മാസം 12 നാണ് കമ്മിറ്റിയുടെ കാലാവധി അവസാനിക്കുക.</p>
<p>ഹജ്ജ് കമ്മിറ്റിയുടെ തീരുമാനങ്ങളും പദ്ധതികളും തികഞ്ഞ ഉത്സാഹത്തോടെ ഏറ്റെടുത്ത് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് സമയബന്ധിതമായി പൂര്&#x200d;ത്തിയാക്കുന്നതിന് നേതൃത്വം നല്&#x200d;കിയ ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്&#x200d; കൂടിയായ ജില്ലാ കലക്ടര്&#x200d; വി.ആര്&#x200d; വിനോദ് ഐ.എ.എസി നെയും കമ്മിറ്റി അംഗങ്ങളേയും ട്രൈനര്&#x200d;മാരേയും യോഗം പ്രത്യേകം അഭിനന്ദിച്ചു. വിശുദ്ധ തീര്&#x200d;ത്ഥാടനവുമായി ബന്ധപ്പെട്ട സേവനങ്ങളില്&#x200d; പങ്കുചേരാന്&#x200d; അവസരം ലഭിച്ചതില്&#x200d; കലക്ടര്&#x200d; സന്തുഷ്ടി പ്രകടിപ്പിച്ചു. സംസ്ഥാന ഓര്&#x200d;ഫനേജ് കണ്&#x200d;ട്രോള്&#x200d; ബോര്&#x200d;ഡ് മുന്&#x200d; ചെയര്&#x200d;മാനും മത, സാമൂഹിക, ജീവകാരുണ്യ പ്രവര്&#x200d;ത്തകനുമായിരുന്ന ടി. കെ പരീകുട്ടി ഹാജിയുടെ നിര്യാണത്തില്&#x200d; യോഗം അനുശോചനം രേഖപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-airfare-should-be-consolidated-hajj-committee-meeting-was-held-in-karipur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്കൂൾ സമയത്ത് മീറ്റിങ് വേണ്ട; ഉത്തരവിറക്കി സർക്കാർ</title>
		<link>https://www.chandrikadaily.com/1no-meeting-during-school-hours-the-government-issued-an-order.html</link>
					<comments>https://www.chandrikadaily.com/1no-meeting-during-school-hours-the-government-issued-an-order.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 29 Sep 2024 09:45:39 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[education]]></category>
		<category><![CDATA[meeting]]></category>
		<category><![CDATA[school]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311387</guid>

					<description><![CDATA[സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പ് യോഗങ്ങളും അനുബന്ധ പരിപാടികളും സ്കൂളിന്റെ പ്രവർത്തന സമയങ്ങളിൽ നടത്താൻ പാടില്ല]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സ്കൂളിലെ പ്രവർത്തിസമയങ്ങൾ തടസ്സപ്പെടുത്തുന്ന രീതിയിൽ മീറ്റിങ്ങുകൾ പാടില്ലെന്ന് സർക്കാർ ഉത്തരവ്. ക്ലാസ് നടന്നുകൊണ്ടിരിക്കുന്ന സമയങ്ങളിൽ പിടിഎ, സ്റ്റാഫ്, എസ്എംസി മീറ്റിങ്ങുകൾ നടത്താൻ പാടില്ലെന്നാണ് ഉത്തരവ്. സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പ് യോഗങ്ങളും അനുബന്ധ പരിപാടികളും സ്കൂളിന്റെ പ്രവർത്തന സമയങ്ങളിൽ നടത്താൻ പാടില്ല.</p>
<p>പകരം ഇവ പ്രവൃത്തി സമയത്തിന് മുമ്പോ അതിനു ശേഷമോ നടത്തണം. ഇനി ഏതെങ്കിലും രീതിയിൽ അടിയന്തരമായി മീറ്റിങ്ങുകൾ നടത്തേണ്ടി വന്നാൽ വിദ്യാഭ്യാസ ഓഫീസറുടെ അനുമതി നിർബന്ധമാണെന്നും ഉത്തരിവിലുണ്ട്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. മീറ്റിങ്ങുകൾ മൂലം പഠനസമയം നഷ്ടപ്പെടുന്നു എന്ന പരാതിയെ തുടർന്നാണ് സർക്കാറിന്റെ തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1no-meeting-during-school-hours-the-government-issued-an-order.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എ.ഡി.ജി.പി-രാം മാധവ് കൂടിക്കാഴ്ച: കൂടെയുണ്ടായിരുന്നവരുടെ പേരുകള്&#x200d; പുറത്തായാൽ കേരളം ഞെട്ടുമെന്ന് വി.ഡി. സതീശൻ</title>
		<link>https://www.chandrikadaily.com/adgp-ram-madhav-meeting-kerala-will-be-shocked-if-the-names-of-those-who-were-with-him-come-out-says-vd-satishan.html</link>
					<comments>https://www.chandrikadaily.com/adgp-ram-madhav-meeting-kerala-will-be-shocked-if-the-names-of-those-who-were-with-him-come-out-says-vd-satishan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 09 Sep 2024 09:04:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ADGP]]></category>
		<category><![CDATA[meeting]]></category>
		<category><![CDATA[Ram madhav]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308873</guid>

					<description><![CDATA[കൂടിക്കാഴ്ചയിൽ ബിസിനസുകാര്&#x200d; മാത്രമല്ല ഉണ്ടായിരുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>എ.ഡി.ജി.പി എം.ആര്&#x200d; അജിത് കുമാറും ആര്&#x200d;.എസ്.എസ് നേതാവ് റാം മാധവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ എ.ഡി.ജി.പിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേരുകള്&#x200d; പുറത്തായാൽ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൂടിക്കാഴ്ചയിൽ ബിസിനസുകാര്&#x200d; മാത്രമല്ല ഉണ്ടായിരുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.</p>
<p>എ.ഡി.ജി.പി- റാം മാധവ് കൂടിക്കാഴ്ചയിൽ ആരൊക്കെ പങ്കെടുത്തുവെന്ന് ഇപ്പോള്&#x200d; പറയുന്നില്ല. ഒരു കോക്കസ് തന്നെ പ്രവര്&#x200d;ത്തിക്കുന്നുണ്ട്. മന്ത്രിസഭയിലെ ഒരു ഉന്നതനും ഈ കോക്കസിന്&#x200d;റെ ഭാഗമാണ്. കൂടിക്കാഴ്ചയുടെ അജണ്ട തൃശൂര്&#x200d; പൂരം ആണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും കാണാൻ പോകുന്ന പൂരമല്ലേയെന്നും സതീശൻ വ്യക്തമാക്കി.</p>
<p>എ.ഡി.ജി.പി-ആര്&#x200d;.എസ്.എസ് ചര്&#x200d;ച്ച നടന്നുവെന്ന തന്&#x200d;റെ ആരോപണം ശരിയാണെണ് ഇപ്പോള്&#x200d; തെളിഞ്ഞു. തൃശൂരിൽ സഹായിക്കാം. പകരം ഞങ്ങളെ ഉപദ്രവിക്കരുതെന്നായിരുന്നു ബി.ജെ.പിയോടുള്ള സി.പി.എമ്മിന്&#x200d;റെ സമീപനം. പൂരം കലക്കിയത് നിസാര കാര്യമല്ല, അതിൽ എ.ഡി.ജി.പിക്ക് നേരിട്ട് പങ്കുണ്ട്. ഇക്കാര്യത്തിൽ ജുഡീഷ്യല്&#x200d; അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.</p>
<p>സ്വീകരണച്ചടങ്ങ് മാറ്റിവെച്ച് ഹോക്കി താരം പി.ആര്&#x200d; ശ്രീജേഷിനെ സര്&#x200d;ക്കാര്&#x200d; അപമാനിക്കുകയാണ്. വിലക്കയറ്റമാണ് ഈ വര്&#x200d;ഷത്തെ സര്&#x200d;ക്കാറിന്&#x200d;റെ ഓണസമ്മാനമെന്നും കോഴിക്കോട് പ്രസ് ക്ലബ് നടത്തിയ മീറ്റ് ദ പ്രസിൽ വി.ഡി. സതീശൻ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/adgp-ram-madhav-meeting-kerala-will-be-shocked-if-the-names-of-those-who-were-with-him-come-out-says-vd-satishan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിനിമ നയരൂപീകരണ സമിതി; ആദ്യ ചർച്ച ഇന്ന്</title>
		<link>https://www.chandrikadaily.com/film-policymaking-committee-first-discussion-today.html</link>
					<comments>https://www.chandrikadaily.com/film-policymaking-committee-first-discussion-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 07 Sep 2024 03:06:23 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[film]]></category>
		<category><![CDATA[meeting]]></category>
		<category><![CDATA[mollywood]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308661</guid>

					<description><![CDATA[രാവിലെ 11 മണിക്ക് ചര്&#x200d;ച്ച ആരംഭിക്കും]]></description>
										<content:encoded><![CDATA[<p>കൊച്ചി: സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ ചര്&#x200d;ച്ച ഇന്ന് കൊച്ചിയില്&#x200d; നടക്കും. നിര്&#x200d;മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയുമായി ചര്&#x200d;ച്ച നടത്തും. രാവിലെ 11 മണിക്ക് ചര്&#x200d;ച്ച ആരംഭിക്കും. ചലച്ചിത്ര അക്കാദമി ചെയര്&#x200d;മാന്&#x200d; പ്രേംകുമാര്&#x200d; ചര്&#x200d;ച്ചയില്&#x200d; പങ്കെടുക്കും. സംവിധായകന്&#x200d; ഷാജി എന്&#x200d; കരുണ്&#x200d; ആണ് സമിതിയുടെ അധ്യക്ഷന്&#x200d;. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സും പ്രൊഡ്യൂസേഴ്‌സും അവരുടെ പ്രതിനിധികളുമായാണ് ഇന്ന് ചർച്ച നടക്കുന്നത്.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>നയരൂപീകരണ സമിതിയില്&#x200d; മുകേഷ് ഉള്&#x200d;പ്പെട്ടത് വിവാദമായതോടെ പിന്നീട് ഒഴിവാക്കുകയായിരുന്നു. ഷാജി എന്&#x200d; കരുണ്&#x200d;, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്&#x200d;റ ണി, മഞ്ജു വാര്യര്&#x200d;, ബി ഉണ്ണികൃഷ്ണന്&#x200d;, പത്മപ്രിയ, രാജീവ് രവി, നിഖില വിമല്&#x200d;, സന്തോഷ് കുരുവിള, സംസ്ഥാന ചലചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്&#x200d;. വ്യക്തിപരമായ അസൗകര്യങ്ങള്&#x200d; ചൂണ്ടിക്കാട്ടി ബി ഉണ്ണികൃഷ്ണനും പത്മപ്രിയയും ഇന്നത്തെ യോഗത്തില്&#x200d; പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.</p>
<p>സിനിമ രംഗത്തെ വിവിധ മേഖലകളിലെ ആളുകളുമായി സംസാരിച്ച് കൂടിക്കാഴ്ച നടത്തി അവരുടെ നിര്&#x200d;ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിരിച്ച് ഒരു നയം രൂപീകരിക്കുക എന്നതാണ് ലക്ഷ്യം. അതിന്റെ പ്രാഥമിക നടപടി എന്ന രീതിയിലാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സും പ്രൊഡ്യൂസേഴ്‌സും അവരുടെ പ്രതിനിധികളുമായാണ് ഇന്ന് യോഗം ചേരുന്നത്. വരും ദിവസങ്ങളില്&#x200d; ഫെഫ്ക ഉള്&#x200d;പ്പെടെയുള്ള മറ്റു സംഘടനകളുമായുള്ള കൂടിക്കാഴ്ചകളും നടക്കും. എഎംഎംഎയ്ക്ക് നിലവില്&#x200d; ഭാരവാഹികള്&#x200d; ഇല്ലാത്തതിനാല്&#x200d; സംഘടനാ പ്രതിനിധികളുമായുള്ള യോഗം ഉടനെ ഉണ്ടാകില്ല. പുതിയ ഭാരവാഹികള്&#x200d; നിലവില്&#x200d; വന്ന ശേഷമായിരിക്കും ചര്&#x200d;ച്ച നടത്തുക.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/film-policymaking-committee-first-discussion-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കണം; ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെ കാണും</title>
		<link>https://www.chandrikadaily.com/the-search-for-arjun-must-resume-relatives-will-meet-the-chief-minister-of-karnataka-today.html</link>
					<comments>https://www.chandrikadaily.com/the-search-for-arjun-must-resume-relatives-will-meet-the-chief-minister-of-karnataka-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 28 Aug 2024 06:23:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjun]]></category>
		<category><![CDATA[Karanataka]]></category>
		<category><![CDATA[meeting]]></category>
		<category><![CDATA[searching]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307699</guid>

					<description><![CDATA[ബംഗളൂരുവിൽ ഇരുവരുടെയും വസതികളിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തുക]]></description>
										<content:encoded><![CDATA[<p>ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രി സിദ്ധാരമയ്യയെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും കാണും. കോഴിക്കോട് എംപി എംകെ രാഘവൻ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് എന്നിവരും കൂടെയുണ്ടാകും.</p>
<p>ബംഗളൂരുവിൽ ഇരുവരുടെയും വസതികളിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തുക. തെരച്ചിലിന് ഡ്രഡ്ജർ ഉൾപ്പെടെ എത്തിക്കാനുള്ള നിർദേശം നേരത്തെ മുന്നോട്ടു വെച്ചിരുന്നു. ഇതിന് ഒരു കോടി രൂപയോളം ചെലവ് വരുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ഈ തുക അനുവദിച്ച് നടപടി വേഗത്തിലാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടും</p>
<p>മഴ കുറഞ്ഞതിനാലും പുഴയിലെ ഒഴുക്കിന്റെ ശക്തി കുറഞ്ഞതിനാലും തെരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തെരച്ചിൽ നടത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-search-for-arjun-must-resume-relatives-will-meet-the-chief-minister-of-karnataka-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോഹൻലാലിന് അസൗകര്യം; ‘അമ്മ’ എക്സിക്യൂട്ടീവ് യോ​ഗം മാറ്റിവെച്ചു</title>
		<link>https://www.chandrikadaily.com/inconvenience-for-mohanlal-amma-executive-meeting-adjourned.html</link>
					<comments>https://www.chandrikadaily.com/inconvenience-for-mohanlal-amma-executive-meeting-adjourned.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 26 Aug 2024 06:29:06 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AMMA]]></category>
		<category><![CDATA[film]]></category>
		<category><![CDATA[meeting]]></category>
		<category><![CDATA[mohanlal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307367</guid>

					<description><![CDATA[അമ്മ ജനറല്&#x200d; സെക്രട്ടറിയായിരുന്ന നടന്&#x200d; സിദ്ദിഖിനെതിരെ ഉയര്&#x200d;ന്ന ലൈംഗിക ആരോപണവും പിന്നാലെയുള്ള രാജിക്കും പിന്നാലെയാണ് അടിയന്തരമായി അമ്മയോഗം നാളെ ചേരാനിരുന്നത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗം നാളെ ചേര്&#x200d;ന്നേക്കില്ല. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്&#x200d; ചൊവ്വാഴ്ച യോഗം ചേരുമെന്നായിരുന്നു അറിയിപ്പ്. എന്നാല്&#x200d; നാളെ യോഗം ചേരുന്നതില്&#x200d; അനിശ്ചിതത്വമുണ്ട്. പ്രസിഡന്റ് മോഹന്&#x200d;ലാലിന് അസൗകര്യമുണ്ടെന്നും അതിനാലാണ് യോഗം മാറ്റുന്നതെന്നുമാണ് അനൗദ്യോഗിക വിശദീകരണം.</p>
<p>അമ്മ ജനറല്&#x200d; സെക്രട്ടറിയായിരുന്ന നടന്&#x200d; സിദ്ദിഖിനെതിരെ ഉയര്&#x200d;ന്ന ലൈംഗിക ആരോപണവും പിന്നാലെയുള്ള രാജിക്കും പിന്നാലെയാണ് അടിയന്തരമായി അമ്മയോഗം നാളെ ചേരാനിരുന്നത്. പുതിയ ജനറല്&#x200d; സെക്രട്ടറിയെ ഉടന്&#x200d; തെരഞ്ഞെടുക്കണം. ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ ജോയന്റ് സെക്രട്ടറി ബാബുരാജാണ് ചുമതലകൾ നിർവഹിക്കുന്നത്. ഈ ആഴ്ച തന്നെ എക്സിക്യൂട്ടീവ് യോഗം ചേരുമെന്നാണ് വിവരം.</p>
<p>കൂടുതല്&#x200d; താരങ്ങള്&#x200d;ക്കെതിരെ ലൈംഗികാരോപണങ്ങള്&#x200d; ഉയര്&#x200d;ന്ന സാഹചര്യത്തില്&#x200d; കൂടിയാണ് യോഗം നാളെ നടക്കില്ലെന്ന വാര്&#x200d;ത്തകള്&#x200d; പുറത്തുവരുന്നത്. ലൈംഗികാരോപണത്തെ തുടര്&#x200d;ന്ന് സിദ്ദിഖ് രാജിവെച്ചതോടെ പുതി ജനറല്&#x200d; സെക്രട്ടറിയെ ഉള്&#x200d;പ്പടെ നാളെ ചേരുന്ന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിക്കുമെന്നായിരുന്നു വിവരം.</p>
<p>ഇതിനിടെ ആരോപണങ്ങളിൽ കൂടുതൽ പരിശോധന നടത്താൻ സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പൂർണമായും നിയമ വഴിയിൽ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സിനിമാ ചിത്രീകരണം പൂർത്തിയാക്കി സിദ്ദിഖ് ഊട്ടിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ മടങ്ങി എത്തുമെന്നാണ് വിവരം. ദിലീപ് ചിത്രത്തിനായാണ് സിദ്ദിഖ് ഊട്ടിയിലെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/inconvenience-for-mohanlal-amma-executive-meeting-adjourned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് നിയമ ഭേദഗതി; മുസ്‌ലിം കോര്&#x200d;ഡിനേഷന്&#x200d; യോഗം ഇന്ന് ചേരും</title>
		<link>https://www.chandrikadaily.com/waqf-act-amendment-muslim-coordination-meeting-will-be-held-today.html</link>
					<comments>https://www.chandrikadaily.com/waqf-act-amendment-muslim-coordination-meeting-will-be-held-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 14 Aug 2024 05:06:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[meeting]]></category>
		<category><![CDATA[muslim coordination]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Waqf Act Amendment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306169</guid>

					<description><![CDATA[വൈകിട്ട് മൂന്നിന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് വെച്ചാണ് യോഗം നടക്കുക.]]></description>
										<content:encoded><![CDATA[<p>വഖഫ് നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്&#x200d; വിഷയം ചര്&#x200d;ച്ച ചെയ്യാന്&#x200d; മുസ്‌ലിം കോര്&#x200d;ഡിനേഷന്&#x200d; യോഗം ഇന്ന് കോഴിക്കോട് വെച്ച് നടക്കും. ഈ യോഗത്തില്&#x200d; സമസ്ത, ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് വിഭാഗങ്ങള്&#x200d;, എം.ഇ.എസ് അടക്കമുള്ള മുസ്‌ലിം സംഘടന പ്രതിനിധികള്&#x200d; പങ്കെടുക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.</p>
<p>വൈകിട്ട് മൂന്നിന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് വെച്ചാണ് യോഗം നടക്കുക. ലോക്‌സഭയില്&#x200d; അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്&#x200d; പ്രതിപക്ഷ ആവശ്യത്തെ തുടര്&#x200d;ന്ന് സംയുക്ത പാര്&#x200d;ലമെന്ററി സമിതിക്ക് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യോഗം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/waqf-act-amendment-muslim-coordination-meeting-will-be-held-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
