<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>memories &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/memories/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 16 Dec 2025 09:02:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>memories &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്</title>
		<link>https://www.chandrikadaily.com/the-assassins-of-the-father-of-the-nation-fear-gandhijis-name-and-memories-opposition-leader-criticizes-central-government-action.html</link>
					<comments>https://www.chandrikadaily.com/the-assassins-of-the-father-of-the-nation-fear-gandhijis-name-and-memories-opposition-leader-criticizes-central-government-action.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 16 Dec 2025 09:02:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[centralgovernment]]></category>
		<category><![CDATA[criticizes]]></category>
		<category><![CDATA[memories]]></category>
		<category><![CDATA[name]]></category>
		<category><![CDATA[OPPOSITIONLEADER]]></category>
		<category><![CDATA[The assassGandhiji]]></category>
		<category><![CDATA[vdsatheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369008</guid>

					<description><![CDATA[ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തില്‍ ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തില്&#x200d; ആര്&#x200d;എസ്എസിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d;. &#8216;സംഘപരിവാറിന് മഹാത്മാഗാന്ധി എന്ന പേരിനോട് എന്ത് മാത്രം വിരോധവും ഗാന്ധിയന്&#x200d; ആശയങ്ങളോട് എത്രമാത്രം അസഹിഷ്ണുതയും ഭീതിയുമാണെന്ന് വ്യക്തമാക്കുന്നതാണ് തൊഴിലുറപ്പ് പദ്ധതിയില്&#x200d; നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിയ കേന്ദ്ര സര്&#x200d;ക്കാര്&#x200d; നടപടിയെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>ഗാന്ധിയന്&#x200d; ആശയങ്ങള്&#x200d; രാജ്യത്തിന്റെ ആത്മാവാണ്. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് ഗാന്ധിയുടെ സ്നേഹ രാഷ്ട്രീയമോ അദ്ദേഹം മുന്നോട്ട് വച്ച മൂല്യങ്ങളുടെ വ്യാപ്തിയോ മനസിലാകില്ല. രാഷ്ട്രപിതാവിന്റെ ഘാതകര്&#x200d; ഗാന്ധിജിയുടെ പേരിനെയും ഓര്&#x200d;മകളെയും ഭയക്കുന്നു. നെഹ്റുവിന്റെ, ഇന്ദിര ഗാന്ധിയുടെ, രാജീവ് ഗാന്ധിയുടെ പേരിലുള്ള എത്രയോ പദ്ധതികളുടെ പേര് മാറ്റി. അവരെ എത്രയോ വട്ടം അവഹേളിക്കാന്&#x200d; ശ്രമിച്ചു.</p>
<p>രാജ്യം തങ്ങളുടേത് മാത്രമാണെന്ന് സ്ഥാപിക്കാനാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള സംഘപരിവാറിന്റെ ശ്രമം. എന്നാല്&#x200d; കോണ്&#x200d;ഗ്രസും അതിന്റെ നേതാക്കളും ഇന്ത്യയുടേതായിരുന്നെന്ന് ബി.ജെ.പി സര്&#x200d;ക്കാര്&#x200d; മറക്കരുത്&#8217;, വി ഡി സതീശന്&#x200d; പറഞ്ഞു.ഗാന്ധിയന്&#x200d; ആശയങ്ങള്&#x200d; രാജ്യത്തിന്റെ ആത്മാവെന്നും പേര് വെട്ടിയാല്&#x200d; അദ്ദേഹത്തിന്റെ ആശയങ്ങള്&#x200d; വിസ്മൃതിയിലാകുമെന്നും കരുതുന്നവര്&#x200d; വിഡ്ഢികളുടെ സ്വര്&#x200d;ഗത്തിലാണെന്ന് വി ഡി സതീശന്&#x200d; പറഞ്ഞു. രാജ്യം തങ്ങളുടേത് മാത്രമാണെന്ന് സ്ഥാപിക്കാനാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള സംഘപരിവാറിന്റെ ശ്രമം എന്നും 2005ല്&#x200d; യുപിഎ സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനാണ് ഇപ്പോള്&#x200d; മോദി സര്&#x200d;ക്കാരിന്റെ ശ്രമമെന്നും വി ഡി സതീശന്&#x200d; വിമര്&#x200d;ശിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-assassins-of-the-father-of-the-nation-fear-gandhijis-name-and-memories-opposition-leader-criticizes-central-government-action.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌നേഹത്തണല്‍</title>
		<link>https://www.chandrikadaily.com/syed-muhammadali-shihab-thangal-memorial-day.html</link>
					<comments>https://www.chandrikadaily.com/syed-muhammadali-shihab-thangal-memorial-day.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 01 Aug 2025 05:29:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[memories]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[pk kunjalikutty]]></category>
		<category><![CDATA[sayyid muhammedali shihab thangal]]></category>
		<category><![CDATA[Thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349137</guid>

					<description><![CDATA[പി.കെ കുഞ്ഞാലിക്കുട്ടി കാലമെത്ര കഴിഞ്ഞാലും ഹൃദയാന്തരങ്ങളില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നിറഞ്ഞുനില്‍ക്കുമെന്ന് തീര്‍ച്ചയാണ്. എന്റെ ജീവതത്തില്‍ അത്രമേല്‍ സ്വാധീനിച്ച മനുഷ്യനായിരുന്നു തങ്ങള്‍, തങ്ങളോടൊപ്പം ഒരു സന്തത സഹചാരിയെ പോലെ നടക്കാന്‍ സാധിച്ചു എന്നത് ഇന്നും ഭാഗ്യമായി കാണുകയാണ്. വിദേശ പഠനം കഴിഞ്ഞു നാട്ടില്‍ വന്നകാലം തൊട്ടെ എല്ലാ ദിവസവും അദ്ദേഹത്തോടൊപ്പം ഞാനുമുണ്ടായിട്ടുണ്ട്. ചുരുക്കം ദിവസങ്ങളില്‍ മാത്രമെ കാണാതിരുന്നിട്ടുള്ളു. കൂടെയുള്ള സമയങ്ങളിലെല്ലാം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും നിലപാടുകളെയും വീക്ഷിച്ചു. തങ്ങള്‍ അത്ഭുത പ്രതിഭാസമായിരുന്നു. അറിവും പത്രാസും കൂടിയാല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പി.കെ കുഞ്ഞാലിക്കുട്ടി</strong></p>
<p>കാലമെത്ര കഴിഞ്ഞാലും ഹൃദയാന്തരങ്ങളില്&#x200d; പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; നിറഞ്ഞുനില്&#x200d;ക്കുമെന്ന് തീര്&#x200d;ച്ചയാണ്. എന്റെ ജീവതത്തില്&#x200d; അത്രമേല്&#x200d; സ്വാധീനിച്ച മനുഷ്യനായിരുന്നു തങ്ങള്&#x200d;, തങ്ങളോടൊപ്പം ഒരു സന്തത സഹചാരിയെ പോലെ നടക്കാന്&#x200d; സാധിച്ചു എന്നത് ഇന്നും ഭാഗ്യമായി കാണുകയാണ്. വിദേശ പഠനം കഴിഞ്ഞു നാട്ടില്&#x200d; വന്നകാലം തൊട്ടെ എല്ലാ ദിവസവും അദ്ദേഹത്തോടൊപ്പം ഞാനുമുണ്ടായിട്ടുണ്ട്. ചുരുക്കം ദിവസങ്ങളില്&#x200d; മാത്രമെ കാണാതിരുന്നിട്ടുള്ളു. കൂടെയുള്ള സമയങ്ങളിലെല്ലാം അദ്ദേഹത്തിന്റെ പ്രവര്&#x200d;ത്തനങ്ങളെയും നിലപാടുകളെയും വീക്ഷിച്ചു. തങ്ങള്&#x200d; അത്ഭുത പ്രതിഭാസമായിരുന്നു.</p>
<p>അറിവും പത്രാസും കൂടിയാല്&#x200d; ഗമ കൂടുന്ന കാലമായിരുന്നു ഞങ്ങളുടെ ചെറുപ്പം. സാധാരക്കാരോടൊപ്പം ചേര്&#x200d;ന്നിരിക്കാന്&#x200d; ഇത്തരക്കാരില്&#x200d; പലര്&#x200d;ക്കും മടിയായിരുന്നു. എന്നാല്&#x200d; വിവിധ സര്&#x200d;വകലാശാലകളില്&#x200d;നിന്നും ഒന്നിലധികം ഡിഗ്രികള്&#x200d;, അറബിയിലും ഇംഗ്ലീഷിലും അപാരമായ പാണ്ഡിത്യം. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിച്ചയാള്&#x200d;. അങ്ങിനെ എന്ത്‌കൊണ്ടും വലിയ വ്യക്തിത്വമായി നിറഞ്ഞു. നിന്ന നേതാവായിരുന്നു തങ്ങള്&#x200d;. എന്നാല്&#x200d; സൗമ്യത കൊണ്ടാണ് അദ്ദേഹം തന്റെ അരികിലെത്തിയവരെ സ്വീകരിച്ചത്. രാഷ്ട്രീയ കേരളം കണ്ണും കാതും കൂര്&#x200d;പ്പിച്ചുനിന്ന പല ചൂടുപിടിച്ച ചര്&#x200d;ച്ചകളെ ആ സൗമ്യതയില്&#x200d; തണുപ്പിച്ചെടുത്തു തങ്ങള്&#x200d;. ആ സ്‌നേഹത്തില്&#x200d; പെയ്‌തൊഴിയാ ആ വിവാദങ്ങളുണ്ടായിരുന്നില്ല.</p>
<p>തങ്ങള്&#x200d; ഒരു വിഷയത്തില്&#x200d; നിലപാടെടുത്താല്&#x200d; എന്തു പ്രതിസന്ധി വന്നാലും അതില്&#x200d; ഉറച്ചു നില്&#x200d;ക്കും. കാര്യങ്ങളെ കൃത്യമായി പഠിച്ച് മെറിറ്റിനെ പരിഗണിക്കും. ബാബരി മസ്ജിദ് വിഷയത്തില്&#x200d; തങ്ങള്&#x200d; എടുത്ത നിലപാടുകള്&#x200d; മുമ്പിലുണ്ട്. അണികളെ തീവ്ര ചിന്താഗതിയിലേക്ക് പോകാതിരിക്കാന്&#x200d; ഇമചിമ്മാതെ കാവലിരുന്നു. സമുദായത്തെ മതേതര കാഴ്ചപാടില്&#x200d; ഉറപ്പിച്ചുനിര്&#x200d;ത്തി. തങ്ങളുടെ നിലപാട് ശരിയല്ലെന്നും സൗഹാര്&#x200d;ദത്തിന്റെ താരാട്ട് നിര്&#x200d;ത്തണമെന്നും പലരും കളിയാക്കി പറഞ്ഞു. പ്രതിഷേധിച്ച് പലരും മുസ്ലിംലീഗില്&#x200d;നിന്നും രാജിവെച്ചു. ഈ നിലപാടിന്റെ പേരിലാണ് അവര്&#x200d; പാര്&#x200d;ട്ടിവിടുന്നതെങ്കില്&#x200d; പോവട്ടെ എന്ന് തങ്ങളും പറഞ്ഞു. പല രാഷ്ട്രീയക്കാരും വര്&#x200d;ഗീയവാദികളെ പിന്തുണച്ചു മുന്നോട്ടു വന്നു. എന്നാല്&#x200d; തങ്ങള്&#x200d; ആ നിലപാടില്&#x200d; നിന്നും അണുമണി മാറിയില്ല. തങ്ങളെടുത്ത നിലപാടായിരുന്നു ശരിയെന്ന് പിന്നീട് കാലം തെളിയിച്ചു.</p>
<p>തങ്ങളോടൊപ്പമുള്ള യാത്രകള്&#x200d; ഇന്നും ഓര്&#x200d;മയില്&#x200d; നിറയുന്നുണ്ട്. എല്ലാറ്റിനോടും സ്‌നേഹമായിരുന്നു തങ്ങള്&#x200d;ക്ക്. ഒരു പച്ചപ്പ് കണ്ടാല്&#x200d;, ഭംഗിയുള്ള പൂക്കളെ കണ്ടാല്&#x200d;, വഴിയരികിലൂടെ ഓടി നടക്കുന്ന സഹജീവികളെ കണ്ടാല്&#x200d; തങ്ങളതില്&#x200d; അലിഞ്ഞുചേരും. അതിനെ കാവ്യത്മകമായി വര്&#x200d;ണിക്കും. പ്രകൃതിയെ ആസ്വദിച്ചും പൂക്കളെ ലാളിച്ചും സഹജീവികളോട് കരുണയോടെ പെരുമാറിയുമുള്ള തങ്ങളുടെ നിര്&#x200d;മലമായ ഹൃദയശുദ്ധി അറിയാതെ നോക്കിനിന്നിട്ടുണ്ട്. പരന്ന വായന തങ്ങളുടെ പ്രത്യേകതയായിരുന്നു. യാത്രകളില്&#x200d; നിറയെ പുസ്തകങ്ങള്&#x200d; തങ്ങളുടെ വാഹനത്തിലുണ്ടാവും. ലോക പ്രശസ്തരായ എഴുത്തുകാരുടെ സാഹിത്യകൃതികള്&#x200d;, കഥകള്&#x200d;, കവിതകള്&#x200d; എല്ലാം തങ്ങള്&#x200d; വായിക്കും. അതിന്റെ അഭിപ്രായങ്ങള്&#x200d; സഹയാത്രികരുമായി പങ്കുവെക്കും. എല്ലാറ്റിന്റെയും അവസാനം സ്‌നേഹവും സൗഹാര്&#x200d;ദവും നിറഞ്ഞതായിരിക്കും. കൂടെ സഞ്ചരിക്കുമ്പോള്&#x200d; ഇത്രയധികം തമാശ പറയുന്ന നേതാവിനെ ഇന്നേ വരെകണ്ടിട്ടില്ല. ഒരോ യാത്രയിലും ചിരിക്കാനും ചിന്തിക്കാനും നിരവധി കാര്യങ്ങളുണ്ടാവും, മതസൗഹാര്&#x200d;ദമായിരുന്നു തങ്ങളുടെ മുഖമുദ്ര. ബാബരി വിഷയത്തിനുശേഷം അങ്ങാടിപുറത്തെ ക്ഷേത്ര വാതില്&#x200d; ചില സാമൂഹ്യ ദ്രോഹികള്&#x200d; തീയിട്ടു നശിപ്പിച്ചപ്പോള്&#x200d; ആശ്വാസവാക്കുകളുമായി ക്ഷേത്ര മുറ്റത്തേക്കോടിയത് ആ സൗഹ്യദത്തിനു പോറലേല്&#x200d;ക്കാതിരിക്കാന്&#x200d; വേണ്ടിയായിരുന്നു. പാണക്കാട്ടെ തിരുമുറ്റത്ത് സാന്ത്വനം തേടി അന്യമതക്കാരുള്&#x200d;പ്പെടെ ഓടിയെത്തുന്ന ആ സ്‌നേഹമരത്തിന്റെ തണല്&#x200d; തേടിയായിരുന്നു. തങ്ങളുടെ വീട്ടിലെയും മറ്റും പ്രധാനകൈകാര്യക്കാരില്&#x200d; പലരും അമുസ്ലിം സുഹ്യത്തുക്കളായിരുന്നു. ഇന്നും പാണക്കാട്ടെത്തിയാല്&#x200d; ആ വീടിനോട് ചുറ്റിപ്പറ്റി സഹോദരസമുദായക്കാരെ കാണാം. വിവിധ പ്രയാസങ്ങളും പ്രശ്നങ്ങളുമായി പാണക്കാട് വരുന്നവര്&#x200d;ക്ക് ജാതിയും മതവും നോക്കാതെ തങ്ങള്&#x200d; ആശ്വാസമായി ഒരോ മധ്യസ്ഥ ചര്&#x200d;ച്ചകളിലും സമുദായം നോക്കിയല്ല അദ്ദേഹം തീരുമാനമെടുത്തത്. മെറിറ്റുമാത്രമായിരുന്നു മാനദണ്ഡം.</p>
<p>തന്റെ സമുദായത്തെ വിദ്യസമ്പന്നരാക്കുന്നതില്&#x200d;, അവര്&#x200d;ക്ക് ജീവിത മാര്&#x200d;ഗം കണ്ടെത്താനുള്ള തൊഴിലിടമൊരുക്കുന്നതില്&#x200d;, നാട്ടിലെ വികസന കാര്യങ്ങള്&#x200d; നടപ്പിലാക്കുന്നതില്&#x200d; പാണക്കാട് കുടുംബം പ്രത്യേകിച്ച് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; വഹിച്ച പങ്ക് ചെറുതല്ല. മന്ത്രിയും എം.എല്&#x200d;.എയായുമെല്ലാം പ്രവര്&#x200d;ത്തിച്ച കാലത്ത് തങ്ങളിടപെട്ടിരുന്ന ഓരോ കേസുകളും അത്തരത്തിലുള്ളതായിരുന്നു. പല ഓണംകേറാമലകളും വികസിത പ്രദേശങ്ങളാക്കിമാറ്റിയതില്&#x200d; തങ്ങളുടെ ഇടപെടല്&#x200d; ചെറുതല്ല. സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്&#x200d; പൂക്കോയ തങ്ങളുടെ അതേ നിലപാടായിരുന്നു തങ്ങള്&#x200d;ക്കും. കേരളത്തില്&#x200d; ഇന്ന് ഉയര്&#x200d;ന്നു നില്&#x200d;ക്കുന്ന പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പിറവിയെടുക്കുന്നതില്&#x200d; ഈ കുടുംബവും ശിഹാബ് തങ്ങളും വഹിച്ച പങ്ക് ചെറുതല്ല. കാരുണ്യമായിരുന്നു തങ്ങള്&#x200d;. സി.എച്ച് സെന്റര്&#x200d; ഉള്&#x200d;പ്പെടെ തങ്ങളുടെ നിര്&#x200d;ദേശ പ്രകാരം തുടങ്ങിയ നിരവധി കാരുണ്യ സ്ഥാപനങ്ങള്&#x200d; ഇന്നും കേരളത്തില്&#x200d; പ്രവര്&#x200d;ത്തിക്കുന്നുണ്ട്. ഓര്&#x200d;മയായി ഒന്നര പതിറ്റാണ്ടു കഴിഞ്ഞിട്ടും ശിഹാബ് തങ്ങള്&#x200d; ഇന്നും ജനഹൃദയങ്ങളില്&#x200d; മരണമില്ലാതെ ജീവിക്കുകയാണ്. തങ്ങളുടെ പേരില്&#x200d; ജീവകാരുണ്യ, സാമൂഹ്യ സേവന പ്രവര്&#x200d;ത്തനങ്ങള്&#x200d; അനുസ്യൂതം തുടരുന്നു. ബൈത്തുറഹ്‌മകള്&#x200d; പിറവിയെടുക്കുന്നു.</p>
<p>തങ്ങള്&#x200d; എന്നും മുറുകെപ്പിടിച്ച ഐഡിയോളജി മതേതരത്വവും മതസൗഹാര്&#x200d;ദവും മതവിശ്വാസവും തന്നെയാണ്. എല്ലാം സമന്വയിച്ചുപോകുന്ന ബഹുസ്വര സമൂഹത്തിലാണ് യഥാര്&#x200d;ത്ഥ മതവിശ്വാസിയുടെ സ്ഥാനമെന്ന് തങ്ങള്&#x200d; അടിവരയിട്ടു. ഏകാധിപത്യവും വര്&#x200d;ഗീയതയും വലിയ അപകടമാണെന്ന് തങ്ങള്&#x200d; ഓര്&#x200d;മിപ്പിച്ചു. അതുതന്നെയാണ് പാണക്കാട്ടെ സ്‌നേഹത്തണലിലിരുന്ന് ഹൈദരലി ശിഹാബ് തങ്ങളും ഇപ്പോള്&#x200d; സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നത്. കാലം എത്ര കഴിഞ്ഞാലും, കാലയവനികക്കുള്ളില്&#x200d; ശിഹാബ് തങ്ങളുടെ ഓര്&#x200d;മകള്&#x200d;ക്ക് മരണമില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/syed-muhammadali-shihab-thangal-memorial-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രീയത്തിലെ സൗമ്യ മുഖം; ഓർമകളിൽ രാജീവ് ഗാന്ധി</title>
		<link>https://www.chandrikadaily.com/the-gentle-face-of-politics-rajiv-gandhi-in-memories.html</link>
					<comments>https://www.chandrikadaily.com/the-gentle-face-of-politics-rajiv-gandhi-in-memories.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 21 May 2024 06:19:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[memories]]></category>
		<category><![CDATA[rajiv gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298240</guid>

					<description><![CDATA[1991 മെയ് 21 ന് ശ്രീപെരുമ്പുദൂരില്&#x200d; വെച്ചാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>ഇന്ന് മുന്&#x200d; പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനം. 1991 മെയ് 21 ന് ശ്രീപെരുമ്പുദൂരില്&#x200d; വെച്ചാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ചരിത്രത്തില്&#x200d; നിരവധി അടയാളങ്ങള്&#x200d; രേഖപ്പെടുത്തിയാണ് രാജീവ് ഗാന്ധി കടന്നു പോയത്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതില്&#x200d; നിര്&#x200d;ണായക പങ്കു വഹിച്ച ആ ഭരണാധികാരിയുടെ ഒരിക്കലും മരിക്കാത്ത ഓര്&#x200d;മ്മകള്&#x200d;ക്ക് മുന്നില്&#x200d; പ്രണാമം അര്&#x200d;പ്പിക്കുകയാണ് രാജ്യം. 1991 മെയ് 21 ന് ശ്രീ പെരുമ്പുദൂരിന്റെ മണ്ണില്&#x200d; മാഞ്ഞു പോയത് ഇന്ത്യയുടെ ശ്രീത്വമാണ്. ചിതറിത്തെറിച്ചത് ഒരു രാജ്യത്തിന്റെയാകെ സ്വപ്നങ്ങളാണ്. എരിഞ്ഞടങ്ങിയത് ഒരു ജനതയുടെ പ്രതീക്ഷകളാണ്.</p>
<p>ഇന്ദിരാ ഗാന്ധിയുടെ മരണ ശേഷം നാല്&#x200d;പ്പതാമത്തെ വയസിലായിരുന്നു രാജീവ് ഗാന്ധി പ്രധാനമന്ത്രിപദത്തിലേക്ക് എത്തിയത്. ഇന്ത്യയില്&#x200d; ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി അധികാരത്തിലെത്തി. 1984 ലെ പൊതുതിരഞ്ഞെടുപ്പില്&#x200d; ഇന്ത്യന്&#x200d; പാര്&#x200d;ലമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ഇന്ത്യന്&#x200d; നാഷണല്&#x200d; കോണ്&#x200d;ഗ്രസ് അധികാരത്തിലെത്തിയത്. 491 ലോക്‌സഭാ മണ്ഡലങ്ങളില്&#x200d; മത്സരിച്ച കോണ്&#x200d;ഗ്രസിന് 404 സീറ്റുകള്&#x200d; നേടാന്&#x200d; കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ അസാധാരണമായ വ്യക്തിത്വം കൊണ്ടു കൂടിയായിരുന്നു. വിദ്യാഭ്യാസ രംഗത്തും, ശാസ്ത്ര സാങ്കേതിക വാര്&#x200d;ത്താവിനിമയ രംഗങ്ങളിലും ഇന്ത്യയില്&#x200d; ഇന്നു കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയുടെ ദിശാബോധമായിരുന്നു.</p>
<p>1981 മുതല്&#x200d; 1991 വരെ വെറും 10 കൊല്ലം മാത്രം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതം. അതിനിടെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായി. ഭരണകാലയളവിനെ അടയാളപ്പെടുത്തും വിധമുള്ള നിര്&#x200d;ണായകവും ശ്രദ്ധേയവുമായ തീരുമാനങ്ങളും നടപടികളും. അതിലൊന്നിന്റെ പരിണിതഫലമെന്നോണം ചാവേര്&#x200d; ബോംബ് സ്‌ഫോടനത്തില്&#x200d; കൊല്ലപ്പെടുമ്പോള്&#x200d; രാജീവ് ഗാന്ധിക്ക് വയസ് 46. ചെറിയൊരു കാലഘട്ടം കൊണ്ടു തന്നെ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്ന ഭരണ നടപടികള്&#x200d; രാജീവിലെ ക്രാന്തദര്&#x200d;ശിത്വം വ്യക്തമാക്കുന്നതായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗം, കമ്പ്യൂട്ടര്&#x200d;, എയര്&#x200d;ലൈന്&#x200d;സ്, പ്രതിരോധം, കമ്യൂണിക്കേഷന്&#x200d; തുടങ്ങിയ മേഖലകളില്&#x200d; രാജ്യം വളര്&#x200d;ന്നു.</p>
<p>ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ നയവും രാജീവ് സര്&#x200d;ക്കാരിന്റെ സംഭാവനയാണ്. ഇന്ത്യയില്&#x200d; ടെലികോം വിപ്ലവം സാധ്യമായത് രാജീവിന്റെ കാലത്തായിരുന്നു. രാജ്യത്ത് പഞ്ചായത്തിരാജ് സംവിധാനത്തിന് അടിത്തറയിട്ടു. 21 ആയിരുന്ന വോട്ടവകാശം 18 ആക്കിയതും അധികാര വികേന്ദ്രീകരണത്തിന്റെ പുതിയ വാതായനങ്ങള്&#x200d; തുറന്ന് 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്തിരാജ് നിയമമാക്കിയതും കൂറുമാറ്റ നിരോധന നിയമവുമെല്ലാം രാജീവ് ഗാന്ധിയുടെ സംഭാവനകളാണ്.</p>
<p>സജീവ ഇടപെടലുകളുടെ വിദേശനയമായിരുന്നു രാജീവ് സ്വീകരിച്ചിരുന്നത്. സീഷെല്&#x200d;സിലെയും മാലി ദ്വീപിലെയും പട്ടാള അട്ടിമറികളെ പ്രതിരോധിക്കാന്&#x200d; ഇന്ത്യ സൈന്യത്തെ അയച്ചു. ഇന്ത്യ-പാക് അതിര്&#x200d;ത്തിയിലെ സിയാച്ചിന്&#x200d; മേഖലയിലെ ഖ്വയ്ദ് പോസ്റ്റ്, ഓപ്പറേഷന്&#x200d; രാജീവിലൂടെ തിരിച്ചുപിടിച്ചു. ശ്രീലങ്കന്&#x200d; ആഭ്യന്തരയുദ്ധത്തില്&#x200d; ഇടപെടാനുള്ള രാജീവിന്റെ തീരുമാനമുണ്ടാകുന്നത് 1986 ലാണ്. ഇതേത്തുടര്&#x200d;ന്ന് എല്&#x200d;ടിടിഇയുടെ ശത്രുവായി രാജീവ് ഗാന്ധി മാറി. ഒടുവില്&#x200d; 1991 മെയ് 21 ന് മനുഷ്യ ബോംബായി മാറിയ തനുവിലൂടെ തമിഴ് പുലികള്&#x200d; രാജീവിനെ വധിച്ചു. ആധുനിക ഇന്ത്യയുടെ സൃഷ്ടാവായ രാജീവ് ഗാന്ധി ശ്രീപെരുമ്പുദൂരില്&#x200d; വെച്ച് എല്&#x200d;ടിടി തീവ്രവാദികളാല്&#x200d; വധിക്കപ്പെട്ടപ്പോള്&#x200d; അനാഥമായത് ഒരു രാജ്യവും ജനതയുമായിരുന്നു.</p>
<p>കാലം ഉരുണ്ടുകൊണ്ടേയിരിക്കുകയാണ്. പതിറ്റാണ്ടുകള്&#x200d;ക്കിപ്പുറം മതേതര ഇന്ത്യയുടെ പ്രതീക്ഷയായി മകന്&#x200d; രാഹുല്&#x200d; ഗാന്ധി ഉദിച്ചുയര്&#x200d;ന്നു നില്&#x200d;ക്കുന്നു. മകള്&#x200d; പ്രിയങ്കയെ ഇന്ത്യയിലെ ജനകോടികള്&#x200d; വാത്സല്യത്തണല്&#x200d; വിരിച്ചാണ് വരവേല്&#x200d;ക്കുന്നത്. രാജീവ് അവശേഷിപ്പിച്ചു പോയ ഓര്&#x200d;മ്മകളുടെ കരുത്തില്&#x200d; പ്രിയ പത്‌നി സോണിയ ദീര്&#x200d;ഘകാലം ഇന്ത്യന്&#x200d; നാഷണല്&#x200d; കോണ്&#x200d;ഗ്രസിനെ നയിച്ചു. മുന്നോട്ടുള്ള പാതയില്&#x200d; കെടാവിളക്കായി രാജീവിന്റെ സ്മരണകള്&#x200d; ജ്വലിക്കുമ്പോള്&#x200d; ഈ രാജ്യം ഇരുട്ടിലാകില്ലെന്ന് ഓരോ ജനാധിപത്യ വിശ്വാസിക്കും പ്രതീക്ഷിക്കാം.</p>
<p>ഇന്നും ഇന്ത്യന്&#x200d; ജനത രാജീവ് ഗാന്ധിയെ നിറസ്മരണകളോടെയാണ് ഓര്&#x200d;ക്കുന്നത്. അദ്ദേഹത്തിന്റെ സ്മാരകത്തില്&#x200d; കൊത്തിവച്ചിരിക്കുന്ന വാക്കുകള്&#x200d; ഇങ്ങനെയാണ് &#8216;എനിക്കും ഒരു സ്വപ്നമുണ്ട്. ലോകരാജ്യങ്ങളുടെ മുന്&#x200d;നിരയില്&#x200d;, മാനവ സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്&#x200d;ത്തിക്കുന്ന ശക്തവും സ്വതന്ത്രവും സ്വാശ്രയത്വവുമുള്ള ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം.&#8217; ശക്തവും സ്വതന്ത്രവുമായ ഇന്ത്യയെ സ്വപ്നം കണ്ട സമാരാധ്യനായ നേതാവിന്റെ ഓര്&#x200d;മ്മകള്&#x200d;ക്ക് മുന്നില്&#x200d; ഇന്ത്യന്&#x200d; ജനതയുടെ പ്രണാമം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-gentle-face-of-politics-rajiv-gandhi-in-memories.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
