<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>men &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/men/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 06 Jul 2024 10:38:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>men &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മഞ്ഞപ്പിത്ത മരണം; കൂടുതലും യുവാക്കളിൽ</title>
		<link>https://www.chandrikadaily.com/death-from-jaundice-mostly-in-the-youth.html</link>
					<comments>https://www.chandrikadaily.com/death-from-jaundice-mostly-in-the-youth.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 06 Jul 2024 10:38:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[jaundice]]></category>
		<category><![CDATA[men]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302003</guid>

					<description><![CDATA[ജൂണില്&#x200d; 27ാം തീയതിവരെ എട്ട് പേർ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു, ഇതില്&#x200d; ഏഴ് പേരും 45 വയസ്സില്&#x200d; താഴെയുള്ളവരാണ്]]></description>
										<content:encoded><![CDATA[<p>മലപ്പുറം: സംസ്ഥാനത്ത് യുവാക്കളില്&#x200d; മഞ്ഞപ്പിത്ത മരണം വർധിച്ചുവരുന്നു. റിപ്പോർട്ട് ചെയ്യപ്പെടുന്ന മഞ്ഞപ്പിത്ത മരണങ്ങളില്&#x200d; 70 ശതമാനവും യുവാക്കളിലാണെന്ന് ആരോഗ്യവകുപ്പിന്&#x200d;റെ കണക്കുകള്&#x200d; വ്യക്തമാക്കുന്നു. ജൂണില്&#x200d; 27ാം തീയതിവരെ എട്ട് പേർ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. ഇതില്&#x200d; ഏഴ് പേരും 45 വയസ്സില്&#x200d; താഴെയുള്ളവരാണ്.</p>
<p>മെയ് മാസത്തില്&#x200d; 12 പേർ മഞ്ഞപ്പിത്തം ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയതില്&#x200d; ഒൻപത് പേരും 50 വയസ്സില്&#x200d; താഴെയുള്ളവരാണ്. ആറ് പേർ 45 വയസ്സില്&#x200d; താഴെയുള്ളവരും. 14 വയസ്സുള്ള കുട്ടിയും ഇക്കൂട്ടത്തിലുണ്ട്. സർക്കാർ ആശുപത്രികളില്&#x200d; ചികിത്സ തേടുന്നവരുടെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളില്&#x200d; ചികിത്സ തേടുന്നവരുടെ കണക്കുകൂടി ലഭിച്ചാല്&#x200d; നിരക്ക് ഇതിലും കൂടും.</p>
<p>രണ്ട് മാസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട 19 മരണങ്ങളില്&#x200d; 13-ഉം 45-ന് താഴെ പ്രായമുള്ളവരാണ്. യുവാക്കളില്&#x200d; മഞ്ഞപ്പിത്ത മരണം കൂടുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കോവിഡാനന്തര കാലഘട്ടത്തിലാണ് യുവാക്കളില്&#x200d; മഞ്ഞപ്പിത്ത മരണനിരക്ക് കൂടിയതെന്ന് മെഡിക്കല്&#x200d; കോളജിലെ ഡോക്ടർമാർ പറയുന്നു. അതിനുമുമ്പ് ഇങ്ങനെയൊരു പ്രതിഭാസം കണ്ടിരുന്നില്ലെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. യുവാക്കളില്&#x200d; മരണനിരക്ക് കൂടുന്നത് ആരോഗ്യവകുപ്പിന്&#x200d;റെ ശ്രദ്ധയില്&#x200d;പെടുത്തിയതായും പഠനത്തിന് തുടക്കം കുറിച്ചതായും മെഡിക്കല്&#x200d; കോളജിലെ ഡോക്ടർമാർ അറിയിച്ചു.</p>
<p>മെഡിക്കൽ കോളജ് ആശുപത്രിയില്&#x200d; ചികിത്സയിലിരിക്കെ മരണപ്പെട്ട യുവാക്കളുടെ, രോഗത്തിന് മുമ്പും ശേഷവുമുള്ള ആരോഗ്യചരിത്രമാണ് മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ, വൈറോളജി തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തില്&#x200d; പഠനവിധേയമാക്കുന്നത്. പഠനറിപ്പോർട്ട് ഉടൻ മെഡിക്കല്&#x200d; വിദ്യാഭ്യാസവകുപ്പിന് സമർപ്പിക്കും. കോവിഡാനന്തരം യുവാക്കളുടെ പ്രതിരോധശേഷി കുറഞ്ഞോ, മഞ്ഞപ്പിത്തം പരത്തുന്ന ഹെപ്പറ്റൈറ്റിസ് വൈറസുകള്&#x200d;ക്ക് ജനിതക മാറ്റം സംഭവിച്ചോ തുടങ്ങിയ കാര്യങ്ങളില്&#x200d; വിശദപഠനം ആവശ്യമാണെന്നും ഡോക്ടർമാർ പറയുന്നു. മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന അസുഖമായതിനാല്&#x200d; കരള്&#x200d; സംബന്ധമായ അസുഖങ്ങളുള്ളവരെ ഗുരുതരമായി ബാധിക്കും. കോവിഡ് ബാധിച്ചവരിലും കരള്&#x200d; സംബന്ധമായ അസുഖത്തിന് സാധ്യത കൂടുതലാണ്. അതിനാല്&#x200d; ഇക്കാര്യങ്ങളില്&#x200d; വിശദമായ പഠനത്തിന് മെഡിക്കല്&#x200d; വിദ്യാഭ്യാസ വകുപ്പിന് മുന്നില്&#x200d; നിർദ്ദേശം സമർപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-from-jaundice-mostly-in-the-youth.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാഹത്തില്&#x200d; പങ്കെടുക്കാന്&#x200d; എത്തിയ യുവാവ് മുങ്ങി മരിച്ചു</title>
		<link>https://www.chandrikadaily.com/a-young-man-who-had-come-to-attend-a-wedding-drowned.html</link>
					<comments>https://www.chandrikadaily.com/a-young-man-who-had-come-to-attend-a-wedding-drowned.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 12 Nov 2023 10:33:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[died]]></category>
		<category><![CDATA[kottayam]]></category>
		<category><![CDATA[men]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282790</guid>

					<description><![CDATA[അപകടം കോട്ടയം മീനന്തറയാറ്റില്&#x200d;]]></description>
										<content:encoded><![CDATA[<p>മീനച്ചിലാറിന്റെ കൈവഴിയായ മീനന്തറയാറ്റില്&#x200d; കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്&#x200d;പ്പെട്ട് മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജോയല്&#x200d; (22) ആണ് മരിച്ചത്. മണിക്കൂറുകള്&#x200d; നീണ്ട തിരച്ചിലിനൊടുവിലാണ് ജോയലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു അപകടം.</p>
<p>കോട്ടയം ഇറഞ്ഞാലിലെ സുഹൃത്തിന്റെ വിവാഹത്തില്&#x200d; പങ്കെടുക്കാനെത്തിയതായിരുന്നു യുവാവും സംഘവും. സമീപത്തുള്ള പുഴയില്&#x200d; കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഉടന്&#x200d; തന്നെ സ്ഥലത്ത് ഫയര്&#x200d;ഫോഴ്‌സും പൊലീസുമെത്തി. നാട്ടുകാരും ഫയര്&#x200d;ഫോഴ്‌സും കോട്ടയം ഈസ്റ്റ് പൊലീസും നടത്തിയ തിരച്ചിലിനൊടുവില്&#x200d; ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.</p>
<p>മൃതദേഹം കോട്ടയം മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്&#x200d;ട്ടം ഉള്&#x200d;പ്പെടെയുള്ള നടപടിക്രമങ്ങള്&#x200d;ക്കുശേഷമായിരിക്കും മൃതദേഹം വിട്ടുകൊടുക്കുക.ബെംഗളൂരുവിലെ ഫിസിയോതെറാപ്പി വിദ്യാര്&#x200d;ത്ഥിയാണ് ജോയല്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-young-man-who-had-come-to-attend-a-wedding-drowned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഞങ്ങള്&#x200d; വിവാഹബന്ധം വേര്&#x200d;പെടുത്തിയിട്ടില്ല; അഞ്ജുവിന് പാകിസ്താന്&#x200d; സ്വദേശി നസ്‌റുല്ലയെ വിവാഹം കഴിക്കാനാകില്ല, ഭര്&#x200d;ത്താവ് അരവിന്ദ് കുമാര്&#x200d;</title>
		<link>https://www.chandrikadaily.com/111we-are-not-divorced-anjus-husband-says-that-she-cannot-marry-nazrullah-a-native-of-pakistan.html</link>
					<comments>https://www.chandrikadaily.com/111we-are-not-divorced-anjus-husband-says-that-she-cannot-marry-nazrullah-a-native-of-pakistan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 28 Jul 2023 06:43:53 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[world]]></category>
		<category><![CDATA[india girl]]></category>
		<category><![CDATA[men]]></category>
		<category><![CDATA[not divorced]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266832</guid>

					<description><![CDATA[ഫെയ്‌സ്ബുക് സുഹൃത്തിനെ വിവാഹം കഴിക്കാന്&#x200d; പാക്കിസ്താനിലെ ഖൈബര്&#x200d; പഖ്തൂന്&#x200d;ഖ്വ പ്രവിശ്യയിലേക്കു പോയ രാജസ്ഥാനിലെ അല്&#x200d;വാര്&#x200d; സ്വദേശിനിയായ അഞ്ജുവിനെതിരെ ഭര്&#x200d;ത്താവ് രംഗത്ത്. അഞ്ജുവുമായുള്ള വിവാഹബന്ധം താന്&#x200d; വേര്&#x200d;പെടുത്തിയിട്ടില്ലെന്നും അതിനാല്&#x200d; തന്നെ അവര്&#x200d;ക്ക് അതിര്&#x200d;ത്തി കടന്നു പോയി വിവാഹം കഴിക്കാന്&#x200d; കഴിയില്ലെന്നും ഭര്&#x200d;ത്താവ് അരവിന്ദ് കുമാര്&#x200d; പറഞ്ഞു. 3 വര്&#x200d;ഷം മുമ്പ് ഡല്&#x200d;ഹിയിലെ കോടതിയില്&#x200d; വിവാഹമോചനത്തിനായുള്ള പേപ്പറുകള്&#x200d; സമര്&#x200d;പ്പിച്ചിട്ടുണ്ടെന്നാണ് അഞ്ജു പറഞ്ഞത്. എന്നാല്&#x200d; എനിക്ക് ഇതുവരെ കോടതിയില്&#x200d;നിന്ന് സമന്&#x200d;സോ നോട്ടിസോ ലഭിച്ചിട്ടില്ല. പേപ്പറുകളില്&#x200d; അവര്&#x200d; ഇപ്പോഴും എന്റെ ഭാര്യയാണ്. അതുകൊണ്ടു [&#8230;]]]></description>
										<content:encoded><![CDATA[<p>ഫെയ്‌സ്ബുക് സുഹൃത്തിനെ വിവാഹം കഴിക്കാന്&#x200d; പാക്കിസ്താനിലെ ഖൈബര്&#x200d; പഖ്തൂന്&#x200d;ഖ്വ പ്രവിശ്യയിലേക്കു പോയ രാജസ്ഥാനിലെ അല്&#x200d;വാര്&#x200d; സ്വദേശിനിയായ അഞ്ജുവിനെതിരെ ഭര്&#x200d;ത്താവ് രംഗത്ത്. അഞ്ജുവുമായുള്ള വിവാഹബന്ധം താന്&#x200d; വേര്&#x200d;പെടുത്തിയിട്ടില്ലെന്നും അതിനാല്&#x200d; തന്നെ അവര്&#x200d;ക്ക് അതിര്&#x200d;ത്തി കടന്നു പോയി വിവാഹം കഴിക്കാന്&#x200d; കഴിയില്ലെന്നും ഭര്&#x200d;ത്താവ് അരവിന്ദ് കുമാര്&#x200d; പറഞ്ഞു.</p>
<p>3 വര്&#x200d;ഷം മുമ്പ് ഡല്&#x200d;ഹിയിലെ കോടതിയില്&#x200d; വിവാഹമോചനത്തിനായുള്ള പേപ്പറുകള്&#x200d; സമര്&#x200d;പ്പിച്ചിട്ടുണ്ടെന്നാണ് അഞ്ജു പറഞ്ഞത്. എന്നാല്&#x200d; എനിക്ക് ഇതുവരെ കോടതിയില്&#x200d;നിന്ന് സമന്&#x200d;സോ നോട്ടിസോ ലഭിച്ചിട്ടില്ല. പേപ്പറുകളില്&#x200d; അവര്&#x200d; ഇപ്പോഴും എന്റെ ഭാര്യയാണ്. അതുകൊണ്ടു തന്നെ അവര്&#x200d;ക്കു മറ്റൊരാളെ വിവാഹം കഴിക്കാനാകില്ല. സര്&#x200d;ക്കാര്&#x200d; ഈ കാര്യങ്ങള്&#x200d; അന്വേഷിക്കണം- അരവിന്ദ് കുമാര്&#x200d; വാര്&#x200d;ത്താ ഏജന്&#x200d;സിയായ പിടിഐയോടു പറഞ്ഞു.<br />
പാക്കിസ്താനിലെത്തിയ അഞ്ജു തന്റെ ഫെയ്‌സ്ബുക് സുഹൃത്തിനെ വിവാഹം കഴിച്ചെന്നും ഇസ്‌ലാം മതം സ്വീകരിച്ച് ഫാത്തിമ എന്നു പേരു മാറ്റിയെന്നുമാണു റിപ്പോര്&#x200d;ട്ട്. പാക്കിസ്ഥാനിലേക്കു പോകാന്&#x200d; വ്യാജ പാസ്‌പോര്&#x200d;ട്ടും രേഖകളുമാണോ സമര്&#x200d;പ്പിച്ചതെന്നും അന്വേഷണം നടത്തണമെന്നും അരവിന്ദ് സര്&#x200d;ക്കാരിനോട് ആവശ്യപ്പെട്ടു. വിസ നടപടികളെ കുറിച്ച് അഞ്ജു തന്നോടൊന്നും പറഞ്ഞിരുന്നില്ലെന്നും അരവിന്ദ് ചൂണ്ടിക്കാട്ടി.<br />
അഞ്ജുവിനെ ഇനി അമ്മയായി കാണാന്&#x200d; കഴിയില്ലെന്നാണു മകള്&#x200d; പറയുന്നതെന്നും തനിക്കും ഇനി അങ്ങനെതന്നെ ആയിരിക്കുമെന്നും അരവിന്ദ് വ്യക്തമാക്കി. അഞ്ജുവിനു മാനസികമായി ബുദ്ധിമുട്ടുകള്&#x200d; എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനു ജോലിക്കാര്യത്തില്&#x200d; ചില സമ്മര്&#x200d;ദ്ദങ്ങള്&#x200d; ഉണ്ടായിരുന്നെന്നും എന്നാല്&#x200d; ഇത്തരത്തില്&#x200d; ഒരു കാര്യം ഭാര്യ ചെയ്യുമെന്നു ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. ഞങ്ങളുടേത് അറേഞ്ചഡ് മാര്യേജ് ആയിരുന്നു. കുട്ടികളുമായി അഞ്ജു നല്ല രീതിയില്&#x200d; മുന്നോട്ടു പോകുകയായിരുന്നു. കുട്ടികള്&#x200d; എന്നോടൊപ്പം തന്നെ താമസിക്കും. അഞ്ജുവിന്റെ പാസ്‌പോര്&#x200d;ട്ടും വിസയും റദ്ദാക്കി അവരെ പോകാന്&#x200d; സര്&#x200d;ക്കാര്&#x200d; അനുവദിക്കല്ലെന്നാണ് പ്രതീക്ഷ &#8211; അരവിന്ദ് അഭിപ്രായപ്പെട്ടു.<br />
2019ലാണ് നസ്റുല്ലയും അഞ്ജുവും ഫെയ്‌സ്ബുക്കില്&#x200d; സുഹൃത്തുക്കളായത്. ഈ മാസം 23നാണ് നസ്റുല്ലയെ കാണാന്&#x200d; അഞ്ജു അതിര്&#x200d;ത്തി കടന്നത്. ഭര്&#x200d;ത്താവ് അരവിന്ദിനോടു കുറച്ചു ദിവസത്തേക്ക് ജയ്പുരിലേക്ക് പോവുകയാണെന്നു പറഞ്ഞ് വീട്ടില്&#x200d; നിന്നിറങ്ങുകയായിരുന്നു. എന്നാല്&#x200d;, അഞ്ജു അതിര്&#x200d;ത്തി കടന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അരവിന്ദ് അറിഞ്ഞത്. ഇവര്&#x200d;ക്ക് 15 വയസ്സുള്ള മകളും ആറ് വയസ്സുള്ള മകനുമുണ്ട്. അഞ്ജു ഫെയ്‌സ്ബുക് സുഹൃത്ത് നസ്‌റുല്ലയെ വിവാഹം കഴിച്ചു എന്നാണ് അവസാനം പുറത്തുവരുന്ന റിപ്പോര്&#x200d;ട്ട്. അപ്പര്&#x200d; ദിറിലെ ജില്ലാ കോടതിയില്&#x200d; നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള വിഡിയോയും സമൂഹമാധ്യമങ്ങളില്&#x200d; വൈറലാണ്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111we-are-not-divorced-anjus-husband-says-that-she-cannot-marry-nazrullah-a-native-of-pakistan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌കൈ വാക്കില്&#x200d; നിന്ന് 4000 അടി താഴ്ചയിലേക്ക് വീണ 33കാരന് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/33-year-old-dies-after-falling-4000-feet-from-skywalk1.html</link>
					<comments>https://www.chandrikadaily.com/33-year-old-dies-after-falling-4000-feet-from-skywalk1.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 19 Jun 2023 05:29:28 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[falling 4000]]></category>
		<category><![CDATA[men]]></category>
		<category><![CDATA[sky walk]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=260038</guid>

					<description><![CDATA[ഗ്രാന്&#x200d;ഡ് കാന്യനിലെ സ്കൈ വാക്കില്&#x200d; നിന്ന് വീണ് 33കാരന് ദാരുണാന്ത്യം. അരിസോണയിലെ സുപ്രധാന വിനോദ സഞ്ചാര സ്ഥലമായ ഗ്രാന്&#x200d;ഡ് കാന്യന്&#x200d; ഗര്&#x200d;ത്തത്തിലേക്ക് 4000 അടി ഉയരത്തില്&#x200d; നിന്നാണ് യുവാവ് വീണത്. 33 കാരനായ പുരുഷന്&#x200d; എന്ന് മാത്രമാണ് നിലവില്&#x200d; പുറത്ത് വന്നിട്ടുള്ള വിവരം. സ്കൈവാക്കിന്&#x200d;റെ പുറത്തേക്ക് എത്തി വലിഞ്ഞ് നോക്കുന്നതിന് ഇടയിലാണ് യുവാവ് ഗര്&#x200d;ത്തത്തിലേക്ക് വീണതെന്നാണ് അന്തര്&#x200d; ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്. ജൂണ്&#x200d; ആദ്യവാരത്തിലാണ് അപകടമുണ്ടായത്. മൊഹാവേ കൌണ്ടി ഷെരീഫിന്&#x200d;റെ ഓഫീസാണ് യുവാവിന് വേണ്ടിയുള്ള തിരച്ചില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ഗ്രാന്&#x200d;ഡ് കാന്യനിലെ സ്കൈ വാക്കില്&#x200d; നിന്ന് വീണ് 33കാരന് ദാരുണാന്ത്യം. അരിസോണയിലെ സുപ്രധാന വിനോദ സഞ്ചാര സ്ഥലമായ ഗ്രാന്&#x200d;ഡ് കാന്യന്&#x200d; ഗര്&#x200d;ത്തത്തിലേക്ക് 4000 അടി ഉയരത്തില്&#x200d; നിന്നാണ് യുവാവ് വീണത്. 33 കാരനായ പുരുഷന്&#x200d; എന്ന് മാത്രമാണ് നിലവില്&#x200d; പുറത്ത് വന്നിട്ടുള്ള വിവരം. സ്കൈവാക്കിന്&#x200d;റെ പുറത്തേക്ക് എത്തി വലിഞ്ഞ് നോക്കുന്നതിന് ഇടയിലാണ് യുവാവ് ഗര്&#x200d;ത്തത്തിലേക്ക് വീണതെന്നാണ് അന്തര്&#x200d; ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
<p>ജൂണ്&#x200d; ആദ്യവാരത്തിലാണ് അപകടമുണ്ടായത്. മൊഹാവേ കൌണ്ടി ഷെരീഫിന്&#x200d;റെ ഓഫീസാണ് യുവാവിന് വേണ്ടിയുള്ള തിരച്ചില്&#x200d; നടത്തിയത്. ഗ്രാന്&#x200d;ഡ് കാന്യന്&#x200d; ഗര്&#x200d;ത്തത്തിന് മുകളിലൂടെ 70 അടി നീളത്തിലാണ് ഗ്ലാസ് ബ്രിഡ്ജ് നിര്&#x200d;മ്മിച്ചിട്ടുള്ളത്. ഇതിന്&#x200d;റെ അരികിലേക്ക് ഒരാള്&#x200d; പോകുന്നത് ഇവിടെയെത്തിയ വിനോദ സഞ്ചാരികളാണ് ശ്രദ്ധിക്കുന്നത്. പിന്നാലെ തന്നെ റോപ് റെസ്ക്യൂ വിഭാഗത്തിന് സന്ദേശം ലഭിച്ചെങ്കിലും അതിനോടകം യുവാവ് ഗര്&#x200d;ത്തത്തിലേക്ക് വീണിരുന്നു. ഹെലികോപ്ടര്&#x200d; അടക്കമുള്ളവ ഉടന്&#x200d; തന്നെ രക്ഷാ പ്രവര്&#x200d;ത്തനത്തിന് എത്തിയെങ്കിലും യുവാവിന്&#x200d;റെ ജീവന്&#x200d; രക്ഷപ്പെടുത്താനായില്ല.</p>
<div class="newDesktopStoryAdBox lozad active" data-toggle-class="active" data-loaded="true">
<div id="div-gpt-ad-1670421556245-0" data-google-query-id="CKDrv63Lzv8CFYUO1Qod4NwEYA">സംഭവത്തില്&#x200d; പൊലീസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അരിസോണയിലെ വടക്കന്&#x200d; മേഖലയിലെ ഗോത്ര വര്&#x200d;ഗക്കാരനാണ് അപകടത്തില്&#x200d;പ്പെട്ടതെന്നാണ് സൂചന. ഹുലാപൈ എന്ന ഗോത്ര വര്&#x200d;ഗക്കാരാണ് ഗ്രാന്&#x200d;ഡ് കാന്യനിലെ സ്കൈ വാക്ക് നിയന്ത്രിക്കുന്നത്. 2007 മുതല്&#x200d; 10 ദശലക്ഷം ആളുകളാണ് ഈ സ്കൈ വാക്ക് കാണാനെത്തിയതെന്നാണ് കണക്കുകള്&#x200d; വിശദമാക്കുന്നത്.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/33-year-old-dies-after-falling-4000-feet-from-skywalk1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; തീപിടിച്ച ബൈക്ക് യാത്രികന് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/1accident-tirur.html</link>
					<comments>https://www.chandrikadaily.com/1accident-tirur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 15 Apr 2023 12:30:29 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[men]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248096</guid>

					<description><![CDATA[പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന ലോറിയിലെ ഡ്രൈവര്&#x200d; ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം]]></description>
										<content:encoded><![CDATA[<p>താനൂരില്&#x200d; ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം, തീപിടിച്ച ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി നവാസ് (25) ആണ് മരണപെട്ടത്. നിയന്ത്രണം വിട്ട ലോറി ഇലക്ട്‌റിക്ക് പോസ്റ്റിലിടിച്ചു തുടര്&#x200d;ന്ന് വാഹനങ്ങള്&#x200d;ക്ക് തീ പിടിച്ചു. അപകടത്തില്&#x200d;പ്പെട്ടത് പരപ്പനങ്ങാടിയില്&#x200d; നിന്ന് വന്ന ബൈക്കും തിരൂരില്&#x200d; നിന്ന് വന്ന ലോറിയുമാണ്.</p>
<p>താനൂര്&#x200d; സ്‌കൂള്&#x200d;പടിയില്&#x200d; ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി ആദ്യം ബൈക്കിലിടിക്കുകയായിരുന്നു. തുടര്&#x200d;ന്ന് ബൈക്ക് ലോറിയുടെ ഡീസല്&#x200d; ടാങ്കിലും ഇടിച്ചത്. ഇതോടെയാണ് വാഹനത്തിന് തീപിടിച്ചത്.</p>
<p>ബൈക്ക് യാത്രികന് തിരിച്ചറിയാനാകാത്ത വിധം പൊള്ളലേറ്റിട്ടുണ്ട്. തിരൂര്&#x200d; ഭാഗത്തേക്ക് പോകുകയായിരുന്നു ഇദ്ദേഹം. പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന ലോറിയിലെ ഡ്രൈവര്&#x200d; ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. തീപിടിച്ച ഉടനെ നാട്ടുകാര്&#x200d; ഓടിയെത്തി രക്ഷാപ്രവര്&#x200d;ത്തനം ആരംഭിച്ചിരുന്നു. ബൈക്ക് പൂര്&#x200d;ണമായും ലോറി ഭാഗികമായും കത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1accident-tirur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശ്ശൂര്&#x200d; സ്വദേശി ദുബൈയില്&#x200d; മരിച്ചു</title>
		<link>https://www.chandrikadaily.com/death-in-dubai.html</link>
					<comments>https://www.chandrikadaily.com/death-in-dubai.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Apr 2023 13:52:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[dubai]]></category>
		<category><![CDATA[men]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246928</guid>

					<description><![CDATA[തൃശ്ശൂര്&#x200d; സ്വദേശി ദുബൈയില്&#x200d; നിര്യാതനായി. ശാന്തിപുരം വൈപിപാടത്ത് ഹുസൈന്&#x200d;(58) ആണ് മരിച്ചത്. അസുഖത്തെ തുടര്&#x200d;ന്ന് ദുബൈ അമേരിക്കന്&#x200d; ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്നു. പിതാവ ്: കുഞ്ഞുമുഹമ്മദ്. മാതാവ്: ഖദീജ കുഞ്ഞ് ഭാര്യ: സഫിയ.]]></description>
										<content:encoded><![CDATA[<p>തൃശ്ശൂര്&#x200d; സ്വദേശി ദുബൈയില്&#x200d; നിര്യാതനായി. ശാന്തിപുരം വൈപിപാടത്ത് ഹുസൈന്&#x200d;(58) ആണ് മരിച്ചത്. അസുഖത്തെ തുടര്&#x200d;ന്ന് ദുബൈ അമേരിക്കന്&#x200d; ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്നു.</p>
<p>പിതാവ ്: കുഞ്ഞുമുഹമ്മദ്. മാതാവ്:<br />
ഖദീജ കുഞ്ഞ് ഭാര്യ: സഫിയ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-in-dubai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അപാര്&#x200d;ട്‌മെന്റിന്റെ 14ാം നിലയില്&#x200d; നിന്ന് തെന്നിവീണ് യുവാവ് മരിച്ചു</title>
		<link>https://www.chandrikadaily.com/death-for-men.html</link>
					<comments>https://www.chandrikadaily.com/death-for-men.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 30 Mar 2023 14:17:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Youth]]></category>
		<category><![CDATA[death]]></category>
		<category><![CDATA[men]]></category>
		<category><![CDATA[slip and fall]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245403</guid>

					<description><![CDATA[കദ്രി പ്ലാനറ്റ് എസ്.കെ.എസ് റെസിഡന്&#x200d;ഷ്യല്&#x200d; കോംപ്ലക്‌സിലെ അപാര്&#x200d;ട്‌മെന്റില്&#x200d; താമസിക്കുന്ന അബ്ദുല്&#x200d; സലീമിന്റെ മകന്&#x200d; മുഹമ്മദ് ശമാലാണ് (21) മരിച്ചത്.]]></description>
										<content:encoded><![CDATA[<p>അപാര്&#x200d;ട്‌മെന്റിന്റെ 14ാം നിലയില്&#x200d; നിന്ന് തെന്നിവീണ് യുവാവ് മരിച്ചു. കദ്രി പ്ലാനറ്റ് എസ്.കെ.എസ് റെസിഡന്&#x200d;ഷ്യല്&#x200d; കോംപ്ലക്‌സിലെ അപാര്&#x200d;ട്‌മെന്റില്&#x200d; താമസിക്കുന്ന അബ്ദുല്&#x200d; സലീമിന്റെ മകന്&#x200d; മുഹമ്മദ് ശമാലാണ് (21) മരിച്ചത്.</p>
<p>ഇന്ന് പുലര്&#x200d;ച്ചെയാണ് സംഭവം. റമസാന്&#x200d; വ്രതത്തിന് അത്താഴം കഴിച്ച ശേഷം ശമാല്&#x200d; ബാല്&#x200d;കണിയിലേക്ക് വന്നിരുന്നതായും ഇതിനിടയില്&#x200d; അബദ്ധത്തില്&#x200d; താഴേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്&#x200d; പറഞ്ഞു. മൃതദേഹം എജെ ആശുപത്രി മോര്&#x200d;ച്ചറിയില്&#x200d; സൂക്ഷിച്ചിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-for-men.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹരി ഗുളികയുമായി യുവാവ് പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/forbidden.html</link>
					<comments>https://www.chandrikadaily.com/forbidden.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 26 Mar 2023 08:48:48 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Youth]]></category>
		<category><![CDATA[drugaddiction]]></category>
		<category><![CDATA[forbidden]]></category>
		<category><![CDATA[men]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244543</guid>

					<description><![CDATA[ലഹരി ഗുളികയുമായി യുവാവ് പിടിയില്&#x200d;. കര്&#x200d;ണാടകയില്&#x200d; നിന്ന് കര്&#x200d;ണാടക ആര്&#x200d;.ടി.സിയില്&#x200d; കേരളത്തിലേക്ക് കടത്തുകയായിരുന്ന 155 ഗ്രാം സ്പാസ്‌മോ പ്രോക്‌സിവോണ്&#x200d; പ്ലസ് ക്യാപ്‌സ്യൂള്&#x200d; ഗുളികളുമായി മുഴുപ്പിലങ്ങാട് സ്വദേശി ആര്&#x200d;.കെ അഫ്‌സീറാണ് പിടിയിലായത്. ജില്ല എക്‌സൈസ് എന്&#x200d;ഫോഴ്‌സ്‌മെന്റ് ആന്റി നാര്&#x200d;ക്കോട്ടിക് സ്‌പെഷല്&#x200d; സ്‌ക്വാഡും കണ്ണൂര്&#x200d; എക്‌സൈസ് ഇന്റലിജന്&#x200d;സ് ബ്യൂറോയും ചേര്&#x200d;ന്ന് കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റില്&#x200d; നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. &#160;]]></description>
										<content:encoded><![CDATA[<p>ലഹരി ഗുളികയുമായി യുവാവ് പിടിയില്&#x200d;. കര്&#x200d;ണാടകയില്&#x200d; നിന്ന് കര്&#x200d;ണാടക ആര്&#x200d;.ടി.സിയില്&#x200d; കേരളത്തിലേക്ക് കടത്തുകയായിരുന്ന 155 ഗ്രാം സ്പാസ്‌മോ പ്രോക്‌സിവോണ്&#x200d; പ്ലസ് ക്യാപ്‌സ്യൂള്&#x200d; ഗുളികളുമായി മുഴുപ്പിലങ്ങാട് സ്വദേശി ആര്&#x200d;.കെ അഫ്‌സീറാണ് പിടിയിലായത്.</p>
<p>ജില്ല എക്‌സൈസ് എന്&#x200d;ഫോഴ്‌സ്‌മെന്റ് ആന്റി നാര്&#x200d;ക്കോട്ടിക് സ്‌പെഷല്&#x200d; സ്‌ക്വാഡും കണ്ണൂര്&#x200d; എക്‌സൈസ് ഇന്റലിജന്&#x200d;സ് ബ്യൂറോയും ചേര്&#x200d;ന്ന് കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റില്&#x200d; നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/forbidden.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
