<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>meppadi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/meppadi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 04 Oct 2025 15:22:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>meppadi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കേന്ദ്രം ആവശ്യത്തിൻ്റെ എട്ടിലൊന്നു പോലും അനുവദിച്ചില്ല: മുഖ്യമന്ത്രി പിണറായി വിജയൻ</title>
		<link>https://www.chandrikadaily.com/center-did-not-sanction-even-one-eighth-of-the-requirement-chief-minister-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/center-did-not-sanction-even-one-eighth-of-the-requirement-chief-minister-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 04 Oct 2025 15:22:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[chooralmala]]></category>
		<category><![CDATA[meppadi]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[mundakkai]]></category>
		<category><![CDATA[PinarayiVijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356894</guid>

					<description><![CDATA[കേരളത്തോടുള്ള അനീതിയും അവഗണയും  അവസാനിപ്പിച്ച് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹമായ സഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. 
]]></description>
										<content:encoded><![CDATA[<p>കേരളത്തോടുള്ള അനീതിയും അവഗണയും  അവസാനിപ്പിച്ച് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹമായ സഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. </p>
<p>മേപ്പാടിയിൽ ദുരന്തം ഉണ്ടായത് 2024 ജൂലായ് 30 ന് ആണ്. പത്തു ദിവസത്തിനകം കേന്ദ്ര സംഘം ദുരന്ത വിലയിരുത്തലിന് വന്നു. തൊട്ടടുത്ത ദിവസം ബഹു. പ്രധാനമന്ത്രി നേരിട്ടെത്തി. ഒരുവർഷവും രണ്ടു മാസവും കഴിഞ്ഞു. പ്രാഥമിക  വിലയിരുത്തൽ നടത്തി 1202.12 കോടി രൂപയുടെ അടിയന്തിര സഹായം കേരളം അഭ്യർഥിച്ചു. അടിയന്തിര സഹായം ഒന്നും അനുവദിച്ചില്ല. </p>
<p>ദുരന്ത ബാധിതരുടെ വായ്പ  എഴുതി തളളാൻ അഭ്യർഥിച്ചിട്ടും  ഇത് വരെ ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചില്ല. അതോടൊപ്പം വായ്പ എഴുതിത്തള്ളാൻ സഹായകമാവുന്ന ദേശീയ ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ്  ഒഴിവാക്കുകയും ചെയ്തു. ദേശീയ ദുരന്ത ഈ ഭേദഗതി ചൂണ്ടിക്കാട്ടി മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ നിയമം അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ രേഖാമൂലം അറിയിക്കുന്ന നിലയുണ്ടായി. </p>
<p>ദുരന്തം ഉണ്ടായതിനു തൊട്ടുപിന്നാലെ കേരളം ആദ്യ മെമ്മോറാണ്ടം കൊടുത്തത് 2024 ആഗസ്റ്റ് 17 നാണ്. മെമ്മോറാണ്ടത്തിനു പുറമെ പിഡിഎന്&#x200d;എ നടത്തി വിശദമായ റിപ്പോര്&#x200d;ട്ട് 2024 നവംബര്&#x200d; 13 നും സമർപ്പിച്ചു. ഈ രണ്ട് ഘട്ടത്തിലും  ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് നിലവിലുണ്ടായിരുന്നു. ഈ വർഷം  മാർച്ച് 29ന് മാത്രമാണ് ഈ വകുപ്പ് ഒഴിവാക്കി  കേന്ദ്ര സർക്കാർ  ഗസറ്റ് വിജ്ഞാപനം ഇറക്കിയത്. ഈ ഭേദഗതിക്ക്  മുൻകാല പ്രാബല്യം ഉള്ളതല്ല. എന്നിട്ടും ഇനി സഹായം നൽകാൻ കഴിയില്ല എന്ന ക്രൂരവും ദയാരഹിതവുമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്.  </p>
<p> അതി തീവ്രദുരന്തം ആയി പ്രഖ്യാപിക്കുവാൻ പോലും അഞ്ചുമാസം സമയം എടുത്തു. ഇത് മൂലം അന്താരാഷ്ട്ര സഹായ സാധ്യതകൾ  ഇല്ലാതാക്കി. 2221.03 കോടി രൂപ പുനർനിർമ്മാണ സഹായം ആണ് വേണ്ടത് എന്ന്  മാനദണ്ഡങ്ങൾ പ്രകാരം ആവശ്യപ്പെട്ടതിന്മേൽ 260.56 കോടി രൂപ മാത്രമാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്. നമ്മുടെ യഥാർത്ഥ ആവശ്യത്തിന്റെ എട്ടിലൊന്നു പോലും വരില്ല ഈ തുക.  </p>
<p>കേരളത്തെ അവഗണിക്കുന്ന തീരുമാനത്തിനെതിരെ എല്ലാ ഭാഗത്തുനിന്നും പ്രതിഷേധം ഉയർന്നിട്ടുണ്ട്. ആ പ്രതിഷേധം നാടിന്റെയാകെ വികാരമാണ്. അത് മനസ്സിലാക്കി, സംസ്ഥാനത്തിന്റെയും ദുരന്തബാധിതരായ ജനങ്ങളുടെയും  അവകാശം സംരക്ഷിക്കാനും അർഹമായ സഹായം നൽകാനും ഇനിയും വൈകരുത്-മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/center-did-not-sanction-even-one-eighth-of-the-requirement-chief-minister-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: വീടുകളുടെ നിര്‍മ്മാണത്തിനു തുടക്കം</title>
		<link>https://www.chandrikadaily.com/muslim-league-mundakai-churalmala-rehabilitation-construction-of-houses-begins.html</link>
					<comments>https://www.chandrikadaily.com/muslim-league-mundakai-churalmala-rehabilitation-construction-of-houses-begins.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 01 Sep 2025 11:06:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[chooralmal]]></category>
		<category><![CDATA[meppadi]]></category>
		<category><![CDATA[mundakai]]></category>
		<category><![CDATA[news]]></category>
		<category><![CDATA[panakkad sayyid sadiqali shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352481</guid>

					<description><![CDATA[മേപ്പാടി മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് പ്രാര്‍ത്ഥന നിര്‍ഭരമായ തുടക്കം.]]></description>
										<content:encoded><![CDATA[<p>ലുക്മാന്&#x200d; മമ്പാട്</p>
<p>മേപ്പാടി മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരല്&#x200d;മല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിര്&#x200d;മ്മാണ പ്രവൃത്തികള്&#x200d;ക്ക് പ്രാര്&#x200d;ത്ഥന നിര്&#x200d;ഭരമായ തുടക്കം.  കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ എത്തിയ നൂറുകണക്കിന് പേരുടെ സാന്നിധ്യത്തില്&#x200d; മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; ഉല്&#x200d;ഘാടനം നിര്&#x200d;വഹിച്ചു. ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഇ. ടി മുഹമ്മദ് ബഷീര്&#x200d; എം. പി, ഡോ. എം. പി അബ്ദുസമദ് സമദാനി എം. പി, പി. വി അബ്ദുല്&#x200d; വഹാബ് എം. പി, സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി. എം. എ സലാം മറ്റുസംസ്ഥാന-ജില്ല ഭാരവാഹികള്&#x200d; സംബന്ധിച്ചു.</p>
<p>നിര്&#x200d;മ്മാണ്&#x200d; കണ്&#x200d;സ്ട്രക്ഷന്&#x200d;സ്, മലബാര്&#x200d; ടെക് കോണ്&#x200d;ട്രാക്ടേഴ്സ് എന്നിവര്&#x200d;ക്കാണ് നിര്&#x200d;മ്മാണ ചുമതല. നിയമ നടപടികളെല്ലാം പൂര്&#x200d;ത്തീകരിച്ച് നിര്&#x200d;ദിഷ്ട പദ്ധതി പ്രദേശം വീട് നിര്&#x200d;മ്മാണത്തിന് സജ്ജമായിട്ടുണ്ട്. </p>
<p>മേപ്പാടി പഞ്ചായത്തില്&#x200d; തൃക്കൈപ്പറ്റ വില്ലേജില്&#x200d; വെള്ളിത്തോട് പ്രദേശത്ത് മുട്ടില്&#x200d;-മേപ്പാടി പ്രധാന റോഡിനോട് ചേര്&#x200d;ന്നാണ് സ്ഥലം ഏറ്റെടുത്തത്. 8 സെന്റില്&#x200d; ആയിരം സ്‌ക്വയര്&#x200d;ഫീറ്റ് വീടുകളാണ് മുസ്ലിംലീഗ് നിര്&#x200d;മ്മിക്കുന്നത്. ഇരുനില വീടുകള്&#x200d; നിര്&#x200d;മ്മിക്കാനാവശ്യമായ അടിത്തറയോട് കൂടിയായിരിക്കും ഭവന സമുച്ചയം ഒരുങ്ങുന്നത്. കോഴിക്കോട് സ്തപതിയാണ് ഭവനസമുച്ചയത്തിന്റെ രൂപകല്&#x200d;പന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-mundakai-churalmala-rehabilitation-construction-of-houses-begins.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം&#8217; സ്ഥാപനങ്ങള്‍ കത്തി നശിച്ചു</title>
		<link>https://www.chandrikadaily.com/bobby-chemmannurs-boche-thousand-acres-in-mepadi-fire-destroys-establishments.html</link>
					<comments>https://www.chandrikadaily.com/bobby-chemmannurs-boche-thousand-acres-in-mepadi-fire-destroys-establishments.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 16 May 2025 12:53:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[boby chemmannur]]></category>
		<category><![CDATA[fire break out]]></category>
		<category><![CDATA[meppadi]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341507</guid>

					<description><![CDATA[ഓലകൊണ്ട് മേഞ്ഞ ഹട്ടുകളില്‍നിന്ന് തീ വ്യാപിക്കുകയായിരുന്നു. ഹട്ടുകള്‍ പൂര്‍ണമായും കത്തിനശിച്ചു.]]></description>
										<content:encoded><![CDATA[<p>ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള വയനാട് മേപ്പാടിയിലെ ബോച്ചെ തൗസന്റ് ഏക്കറില്&#x200d; തീപ്പിടിത്തം. ഫാക്ടറിക്കു പിറകിലെ റസ്‌റ്റോറന്റും കള്ളുഷാപ്പും പ്രവര്&#x200d;ത്തിക്കുന്ന ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ഓലകൊണ്ട് മേഞ്ഞ ഹട്ടുകളില്&#x200d;നിന്ന് തീ വ്യാപിക്കുകയായിരുന്നു. ഹട്ടുകള്&#x200d; പൂര്&#x200d;ണമായും കത്തിനശിച്ചു. ആര്&#x200d;ക്കും പരിക്കില്ല. ഗ്യാസ് സിലിണ്ടര്&#x200d; പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.</p>
<p>ഉച്ചയ്ക്കുശേഷമാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമനസേനയെത്തിയാണ് തീയണച്ചത്. തീപിടിക്കുന്നതുകണ്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുകള്&#x200d; ഓടിയതിനാല്&#x200d; ആര്&#x200d;ക്കും പരിക്കേറ്റില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bobby-chemmannurs-boche-thousand-acres-in-mepadi-fire-destroys-establishments.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റവന്യൂ വകുപ്പ് പുതുതായി നല്&#x200d;കിയ കിറ്റും പഴകിയത്</title>
		<link>https://www.chandrikadaily.com/the-new-kit-issued-by-the-revenue-department-is-also-outdated.html</link>
					<comments>https://www.chandrikadaily.com/the-new-kit-issued-by-the-revenue-department-is-also-outdated.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 08 Nov 2024 11:35:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[food kit]]></category>
		<category><![CDATA[meppadi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[revenue dept]]></category>
		<category><![CDATA[t siddique]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316780</guid>

					<description><![CDATA[ഭക്ഷ്യവസ്തുക്കള്&#x200d; സൂക്ഷിച്ച ഇ.എം.എസ് ടൗണ്&#x200d;ഹാളില്&#x200d; ടി. സിദ്ദീഖ് എംഎല്&#x200d;എ പരിശോധന നടത്തി.]]></description>
										<content:encoded><![CDATA[<p>മേപ്പാടിയില്&#x200d; ദുരിതബാധിതര്&#x200d;ക്ക് റവന്യൂ വകുപ്പ് പുതുതായി നല്&#x200d;കിയ കിറ്റും പഴകിയത്. ഒന്നാം തിയ്യതി കൊണ്ടുവന്ന അരി ചാക്കുകളാണ് പഴകിയതാണെന്ന് കണ്ടെത്തിയത്. മിക്ക അരി ചാക്കുകളും കാലാവധി കഴിഞ്ഞതൊണ് വിവരം. 835 ചാക്ക് അരികളാണ് അന്ന് എത്തിച്ചത്. 2018 മുതലുള്ള അരിയാണ് ക്യാമ്പില്&#x200d; എത്തിച്ചിട്ടുള്ളത്. അതേസമയം നൂറു കണക്കിന് ചാക്കുകളിലാണ് തീയതി പോലും കാണിക്കാത്തത്. 2018ല്&#x200d; പാക്ക് ചെയ്ത് ആറു മാസം മാത്രം ഉപയോഗിക്കാന്&#x200d; കഴിയുന്ന അരിയാണ് ക്യാമ്പിലേക്ക് എത്തിച്ചിരിക്കുന്നത്. കൂടാതെ പയര്&#x200d;, പരിപ്പ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും കേടുവന്നതാണ്.</p>
<p>പുഴുക്കളരിച്ചതില്&#x200d; 12 ചാക്കും ഡേറ്റില്ലാതെ ആറുപത് ചാക്കുകളുമാണ് പുതുതായി മാറ്റിവെച്ചതെന്നും ഭരണസമിതി പറഞ്ഞു. ഭക്ഷ്യവസ്തുക്കള്&#x200d; സൂക്ഷിച്ച ഇ.എം.എസ് ടൗണ്&#x200d;ഹാളില്&#x200d; ടി. സിദ്ദീഖ് എംഎല്&#x200d;എ പരിശോധന നടത്തി. പരിശോധനയില്&#x200d; അരിയില്&#x200d; പ്രാണികളെ കണ്ടെത്തി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-new-kit-issued-by-the-revenue-department-is-also-outdated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡ്രൈവര്&#x200d; ഉറങ്ങി; മേപ്പാടിയില്&#x200d; കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച്‌ 7 പേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/news-kerala-accident-meppadi.html</link>
					<comments>https://www.chandrikadaily.com/news-kerala-accident-meppadi.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Tue, 03 Jan 2023 09:06:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[meppadi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=230576</guid>

					<description><![CDATA[കല്&#x200d;പ്പറ്റ: മേപ്പാടി ചുണ്ടേല്&#x200d; റോഡില്&#x200d; മേപ്പാടി പഞ്ചായത്ത് ഓഫീസിന് മുന്&#x200d;വശത്തായി കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച്‌ ഏഴ് പേര്&#x200d;ക്ക് പരിക്ക്.വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ മേഡിക്കല്&#x200d; കോളേജ് ആശുപത്രിയിലും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.മേപ്പാടി ഭാഗത്തേക്ക് വരികയായിരുന്ന മലപ്പുറം തിരൂര്&#x200d; സ്വദേശികള്&#x200d; സഞ്ചരിച്ച ഇന്നോവ കാര്&#x200d; ചുണ്ടേല്&#x200d; ഭാഗത്തേക്ക് പോവുകയായിരുന്ന ടീ പീസ് ബസ്സില്&#x200d; ചെന്നിടിക്കുകയായിരുന്നു. കാറിലും ബസിലും ഉണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്&#x200d;ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ദൃക്‌സാക്ഷികള്&#x200d; പറഞ്ഞു.ബസ്സിലുണ്ടായിരുന്ന കുന്നമ്ബറ്റ സ്വദേശിനിയും [&#8230;]]]></description>
										<content:encoded><![CDATA[<p>കല്&#x200d;പ്പറ്റ: മേപ്പാടി ചുണ്ടേല്&#x200d; റോഡില്&#x200d; മേപ്പാടി പഞ്ചായത്ത് ഓഫീസിന് മുന്&#x200d;വശത്തായി കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച്‌ ഏഴ് പേര്&#x200d;ക്ക് പരിക്ക്.വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ മേഡിക്കല്&#x200d; കോളേജ് ആശുപത്രിയിലും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.മേപ്പാടി ഭാഗത്തേക്ക് വരികയായിരുന്ന മലപ്പുറം തിരൂര്&#x200d; സ്വദേശികള്&#x200d; സഞ്ചരിച്ച ഇന്നോവ കാര്&#x200d; ചുണ്ടേല്&#x200d; ഭാഗത്തേക്ക് പോവുകയായിരുന്ന ടീ പീസ് ബസ്സില്&#x200d; ചെന്നിടിക്കുകയായിരുന്നു.</p>
<p>കാറിലും ബസിലും ഉണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്&#x200d;ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ദൃക്‌സാക്ഷികള്&#x200d; പറഞ്ഞു.ബസ്സിലുണ്ടായിരുന്ന കുന്നമ്ബറ്റ സ്വദേശിനിയും ആശാ വര്&#x200d;ക്കറുമായ മിനിക്ക് കാലില്&#x200d; മുറിവേറ്റിട്ടുണ്ട്. ഇവരെയും അരപ്പറ്റ സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. മേപ്പാടി പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. കാറിന്റെ ഡ്രൈവര്&#x200d; ഉറങ്ങിപ്പോയതാണ് അപകട കാരണമായി പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-accident-meppadi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഴക്കെടുതി; വടക്കന്&#x200d; കേരളത്തില്&#x200d; വ്യാപക ഉരുള്&#x200d;പൊട്ടല്&#x200d;;ഏഴു മരണം</title>
		<link>https://www.chandrikadaily.com/kerala-2019-flood-updates.html</link>
					<comments>https://www.chandrikadaily.com/kerala-2019-flood-updates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Aug 2019 15:00:12 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[flood 2019]]></category>
		<category><![CDATA[KERALA FLOOD]]></category>
		<category><![CDATA[meppadi]]></category>
		<category><![CDATA[wayanad]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135699</guid>

					<description><![CDATA[സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോള്&#x200d; ഉരുള്&#x200d;പൊട്ടലിലും പ്രളയത്തിലും വീടുകളും കൃഷിയിടങ്ങളും തകര്&#x200d;ന്നും ഒറ്റപ്പെട്ടും വടക്കന്&#x200d; കേരളം ഭീതയുടെ നിഴലില്&#x200d;. ഇതുവരെ ഒരു വയസ്സുകാരി ഉള്&#x200d;പ്പെടെ ഏഴു പേര്&#x200d; മരിച്ചു. വയനാട്ടില്&#x200d; തുടരുന്ന പേമാരിയിലും ഉരുള്&#x200d;പൊട്ടലിലും ചാലിയാര്&#x200d; പുഴയും കൈവഴികളും കരകവിഞ്ഞിരിക്കുകയാണ്. ചാലിയാറില്&#x200d; കഴിഞ്ഞ വര്&#x200d;ഷത്തെക്കാള്&#x200d; ജലനിരപ്പുയര്&#x200d;ന്നതായാണ് റിപ്പോര്&#x200d;ട്ട്. ഇതിന്റെ ഫലമായി മലപ്പുറം ജില്ലയുടെ കിഴക്കന്&#x200d; മേഖലയും കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളും വെളളത്തിലായി. കഴിഞ്ഞ വര്&#x200d;ഷത്തെ മഹാപ്രളയത്തിന് സമാനമാണ് പലയിടത്തും സ്ഥിതിഗതികള്&#x200d;. കണ്ണൂര്&#x200d;, കോഴിക്കോട്, ഇടുക്കി, വയനാട്, [&#8230;]]]></description>
										<content:encoded><![CDATA[
<p>സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോള്&#x200d;  ഉരുള്&#x200d;പൊട്ടലിലും പ്രളയത്തിലും വീടുകളും കൃഷിയിടങ്ങളും തകര്&#x200d;ന്നും ഒറ്റപ്പെട്ടും വടക്കന്&#x200d; കേരളം ഭീതയുടെ നിഴലില്&#x200d;. ഇതുവരെ ഒരു വയസ്സുകാരി ഉള്&#x200d;പ്പെടെ ഏഴു പേര്&#x200d; മരിച്ചു. വയനാട്ടില്&#x200d; തുടരുന്ന പേമാരിയിലും ഉരുള്&#x200d;പൊട്ടലിലും ചാലിയാര്&#x200d; പുഴയും കൈവഴികളും കരകവിഞ്ഞിരിക്കുകയാണ്. ചാലിയാറില്&#x200d; കഴിഞ്ഞ വര്&#x200d;ഷത്തെക്കാള്&#x200d; ജലനിരപ്പുയര്&#x200d;ന്നതായാണ് റിപ്പോര്&#x200d;ട്ട്. ഇതിന്റെ ഫലമായി മലപ്പുറം ജില്ലയുടെ കിഴക്കന്&#x200d; മേഖലയും കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളും വെളളത്തിലായി. കഴിഞ്ഞ വര്&#x200d;ഷത്തെ മഹാപ്രളയത്തിന് സമാനമാണ് പലയിടത്തും സ്ഥിതിഗതികള്&#x200d;. </p>



<p>കണ്ണൂര്&#x200d;, കോഴിക്കോട്, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകള്&#x200d; വെളളപ്പൊക്ക ഭീഷണിയിലാണ്.  ചുരവും റോഡും തകര്&#x200d;ന്നും മരംവീണ് ട്രെയിന്&#x200d;ഗതാഗതവും പലയിടത്തും താറുമാറായി. വൈദ്യുത ബന്ധവും പലയിടത്തും വിഛേദിച്ചു. വിവിധ ജില്ലകളില്&#x200d; ജനജീവിതം ദുസ്സഹമായി.</p>



<p>മൂന്ന് ദിവസം കൂടി സംസ്ഥാനത്തെ വിവിധ ജില്ലകളില്&#x200d; കനത്ത മഴ തുടരുമെന്നാണ് ദുരന്തനിവാരണ സമിതിയുടെ മുന്നറിയിപ്പ്. കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളില്&#x200d; ഇന്നും റെഡ് അലര്&#x200d;ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് പടിഞ്ഞാറ്/തെക്ക് പടിഞ്ഞാറന്&#x200d; ദിശയില്&#x200d; നിന്ന് മണിക്കൂറില്&#x200d; 40 മുതല്&#x200d; 50 കിലോമീറ്റര്&#x200d; വരെ വേഗതയില്&#x200d; ശക്തമായ കാറ്റ് വീശാന്&#x200d; സാധ്യതയുള്ളതിനാല്&#x200d; മത്സ്യ തൊഴിലാളികള്&#x200d;ക്ക് ജാഗ്രത നിര്&#x200d;ദേശം പുറപ്പെടുവിച്ചു.</p>



<p>കനത്തമഴയില്&#x200d; സ്ഥിതിഗതികള്&#x200d; വഷളായ വയനാട്ടില്&#x200d; രക്ഷാപ്രവര്&#x200d;ത്തനത്തിന് ഇന്നു സൈന്യമെത്തും. കുളിമാട്, ചെറുവാടി, എളമരം, നിലമ്പൂര്&#x200d;, ഇരിട്ടി, മൂന്നാര്&#x200d; ടൗണുകള്&#x200d; വെളളത്തിന് അടിയിലായി. മൂന്നാര്&#x200d;, മാങ്കുളം, മറയൂര്&#x200d; എന്നിവിടങ്ങള്&#x200d; ഒറ്റപ്പെട്ടു. വയനാട് മുട്ടിലില്&#x200d; മണ്ണിടിഞ്ഞ് രണ്ട് പേര്&#x200d; മരിച്ചു. കുട്ടമംഗലം പഴശ്ശി കോളനിയിലെ മഹേഷ് (23), ഭാര്യ പ്രീതു (19) എന്നിവരാണ് മരിച്ചത്. മേപ്പാടിയില്&#x200d; കനത്ത ഉരുള്&#x200d;പ്പൊട്ടല്&#x200d; ഉണ്ടായി നിരവധി പേരെ കാണാതായി.  തോട്ടം തൊഴിലാളികളുടെ ലയങ്ങൾ അടക്കം വലിയ ജനവാസ മേഖലയിൽ ആണ് ദുരന്തം ഉണ്ടായത് എന്നതുകൊണ്ടുതന്നെ അപകട സാധ്യത ഏറെയാണെന്നാണ് ജില്ലാ ഭരണകൂടത്തിന്&#x200d;റെയും വിലയിരുത്തൽ.&nbsp; എത്ര വലിയ അപകടം ആണെന്ന് പോലും വിലയിരുത്താൻ കഴിയാത്ത&nbsp;അത്രയും ഗുരുതരമായ അവസ്ഥയാണ് ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടിയിലെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ. ദേശീയ ദുരന്ത നിവാരണ സംഘം അടക്കം രക്ഷാ ദുരിതാശ്വാസ പ്രവര്&#x200d;ത്തകര്&#x200d; മേപ്പാടിയിലേക്ക് അടിയന്തരമായി തിരിച്ചിട്ടുണ്ട്. ദുരന്തം പുറം ലോകമറിഞ്ഞത് ഒരു വീഡിയോ ദൃശ്യത്തിലൂടെയാണ്. ഈ വീഡിയോ എടുത്ത ആളെ പോലും ബന്ധപ്പെടാനാകാത്ത അവസ്ഥയാണ് നിലവിൽ മേപ്പാടിയിലുള്ളത്. </p>







<p>കോഴിക്കോട് ജില്ലയില്&#x200d; നാലിടത്ത് ഉരുള്&#x200d;പൊട്ടി. ആളപായമൊന്നും റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല. ചെമ്പുകടവ് പോത്തുണ്ടി പാലം ഒലിച്ചുപോയി. നൂറാം തോട്,ചിപ്പിലിത്തോട്, അടിവാരം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.</p>



<p>കനത്തമഴയെ തുടര്&#x200d;ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ പ്രൊഫഷണല്&#x200d; കോളേജുകള്&#x200d; ഉള്&#x200d;പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്ക് കലക്ടര്&#x200d;മാര്&#x200d; അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്&#x200d;, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം,കോഴിക്കോട്, ഇടുക്കി ജില്ലകളില്&#x200d; നേരത്തെ റെഡ്അലര്&#x200d;ട്ട് പ്രഖ്യാപിച്ചിരുന്നു. അങ്കണവാടികള്&#x200d;, മദ്രസ, ഉള്&#x200d;പ്പെടെയുള്ള സ്ഥാപനങ്ങള്&#x200d;ക്കും അവധി ബാധകമായിരിക്കും. യൂണിവേഴ്‌സിറ്റി പരീക്ഷകള്&#x200d;ക്ക് മാറ്റമുണ്ടായിരിക്കില്ല.</p>



<figure class="wp-block-image"><img loading="lazy" width="1280" height="720" src="https://www.chandrikadaily.com/wp-content/uploads/2019/08/f925b212-ff7f-44f0-86e6-e892279562ab.jpg" alt="" class="wp-image-135706"/></figure>



<p>ഇടുക്കിയിലും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്. പാലക്കാട് അട്ടപ്പാടിയില്&#x200d; വീടിന് മുകളില്&#x200d; മരം വീണ് ചൂണ്ടകുളം ഊരിലെ കാര മരിച്ചു. ഇടുക്കിയില്&#x200d; കനത്ത മഴയില്&#x200d; വീടുകളില്&#x200d; വെള്ളം കയറി. വാഹനങ്ങള്&#x200d; മുങ്ങി. പീരുമേട്ടില്&#x200d; മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.</p>



<p>കണ്ണൂര്&#x200d; അടക്കാത്തോട്, നെല്ലിയോട് മേഖലകളിലും മലപ്പുറം കരുളായി വനത്തിലും ഉരുള്&#x200d;പൊട്ടി. വളപട്ടണം പുഴ കരകവിഞ്ഞതോടെ പറശ്ശിനിക്കടവ് മുത്തപ്പന്&#x200d; ക്ഷേത്രത്തില്&#x200d; വെള്ളംകയറി. നിലമ്പൂര്&#x200d; ടൗണിലെ ജനതാപ്പടിയില്&#x200d; സംസ്ഥാനപാതയില്&#x200d; വെള്ളം കയറി. കോഴിക്കോട് അടിവാരം കണ്ണപ്പന്&#x200d;കുണ്ട് വരാല്&#x200d;മൂലയിലും ഉരുള്&#x200d;പൊട്ടി. ഇരുവഴിഞ്ഞിപ്പുഴയിലും ചാലിയാറിലും ജലനിരപ്പ് ഉയര്&#x200d;ന്നതോടെ വീടുകളില്&#x200d; വെള്ളം കയറി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-2019-flood-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
