<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>metro &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/metro/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 11 Aug 2024 18:32:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>metro &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലവ് യു പാരിസ്-18:  ലണ്ടൻ ക്ഷമിക്കുക, പാരീസാണ് ടോപ്പ്</title>
		<link>https://www.chandrikadaily.com/love-you-paris-18-sorry-london-paris-is-the-top.html</link>
					<comments>https://www.chandrikadaily.com/love-you-paris-18-sorry-london-paris-is-the-top.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 11 Aug 2024 18:32:39 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[World]]></category>
		<category><![CDATA[metro]]></category>
		<category><![CDATA[olympics]]></category>
		<category><![CDATA[Paris]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305950</guid>

					<description><![CDATA[ഒളിംപിക്സ് സമാപിക്കുകയാണ്. ഇന്ന് കൊടി താഴും. ഇന്നലെ ഇന്ത്യക്ക് കാര്യമായ മൽസരങ്ങളുണ്ടായിരുന്നില്ല. അതിനാൽ നഗരത്തെ അറിയാൻ ഒരു വിശാല യാത്ര നടത്തി. കുട്ടിന് പ്രിയ സുഹൃത്തുക്കളായ ഷരീഷ് ചിറക്കലും പാരീസിൽ അധ്യാപകനായ ഡോ. സാലിം കൊട്ടുകരയും. പാരീസ് നഗരത്തിലെ ട്രെയിൻ സംവിധാനത്തിന് കൈയ്യടിക്കാതെ തരമില്ല. ഭൂമിക്കടിയിലൂടെ പലവിധ ട്രെയിനുകൾ പറക്കുകയാണ്.യൂറോപ്പ് എന്ന വൻകരയിലെ വിവിധ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യാന്തര ട്രെയിനുകൾ മുതൽ പാരീസ് നഗരപ്രാന്തങ്ങളെ സംയോജിപ്പിക്കുന്ന മെട്രോ ട്രെയിനുകൾ വരെ. വിശാലമായി കുതിക്കുന്ന ട്രെയിനുകളെ ആർ.ഇ.ആർ ( [&#8230;]]]></description>
										<content:encoded><![CDATA[<p>ഒളിംപിക്സ് സമാപിക്കുകയാണ്. ഇന്ന് കൊടി താഴും. ഇന്നലെ ഇന്ത്യക്ക് കാര്യമായ മൽസരങ്ങളുണ്ടായിരുന്നില്ല. അതിനാൽ നഗരത്തെ അറിയാൻ ഒരു വിശാല യാത്ര നടത്തി. കുട്ടിന് പ്രിയ സുഹൃത്തുക്കളായ ഷരീഷ് ചിറക്കലും പാരീസിൽ അധ്യാപകനായ ഡോ. സാലിം കൊട്ടുകരയും. പാരീസ് നഗരത്തിലെ ട്രെയിൻ സംവിധാനത്തിന് കൈയ്യടിക്കാതെ തരമില്ല. ഭൂമിക്കടിയിലൂടെ പലവിധ ട്രെയിനുകൾ പറക്കുകയാണ്.യൂറോപ്പ് എന്ന വൻകരയിലെ വിവിധ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യാന്തര ട്രെയിനുകൾ മുതൽ പാരീസ് നഗരപ്രാന്തങ്ങളെ സംയോജിപ്പിക്കുന്ന മെട്രോ ട്രെയിനുകൾ വരെ. വിശാലമായി കുതിക്കുന്ന ട്രെയിനുകളെ ആർ.ഇ.ആർ ( Réseau Express Régional ) എന്ന് വിളിക്കും. സിംഗിൾ ഡെക്കർ,ഡബിൾ ഡെക്കർ എന്നിങ്ങനെ ട്രെയിനുകൾ പലവിധം. 2012 ലെ ലണ്ടൻ ഒളിംപിക്സ് റിപ്പോർട്ട് ചെയ്യാനായി ബ്രിട്ടിഷ് ആസ്ഥാനത്ത് എത്തിയപ്പോൾ ആ നഗരത്തിലെ 100 വർഷം പഴക്കമുള്ള മെട്രോ ( അവിടെ ട്യൂബ് എന്നാണ് വിളിക്കാറ് ) കണ്ട് അന്തംവിട്ടിരുന്നെങ്കിൽ ഇത് അതുക്കും മേലെയാണ്.</p>
<p>1900 മുതൽ ഈ മഹാനഗരത്തിൽ മെട്രോ സർവിസുണ്ട്. നിലവിൽ പതിനാല് ലൈനുകൾ. ഒളിംപിക്സ് ഒരുക്കത്തിൽ ഒരു പുതിയ ലൈൻ വന്നു. രണ്ട് ലൈനുകൾ നിർമാണത്തിലും. പുലർച്ചെ ആരംഭിക്കുന്ന മെട്രോ സർവീസ് അർധരാത്രി വരെയുണ്ട്. മെട്രോ കാർഡില്ലാത്ത ഫ്രഞ്ചുകാരുണ്ടാവില്ല. എല്ലാവരും അത് പഴ്സിലും ടാഗിലുമെല്ലാമായി സൂക്ഷിക്കുന്നു. നഗരങ്ങളെ ബന്ധിപ്പിച്ചുള്ള മെട്രോ വിന്യാസമാണ് അപാരം. ഓരോ അഞ്ച് മിനുട്ടിലും അവ കുതിച്ചെത്തും. 14 ലൈനുകളെയും ബന്ധപ്പെടുത്തുന്ന ജംഗ്ഷനുകൾ നിരവധി. പാരീസ് നഗരത്തിൽ നിന്നും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവാൻ ആർ.ഇ.ആർ ട്രെയിനുകളുണ്ട്. മെട്രോ ട്രെയിനുകളേക്കാൾ വേഗത്തിലാണ് ആർ.ഇ.ആർ ട്രെയിനുകളുടെ കുതിപ്പ്.</p>
<p>എയർപോർട്ട്, ഡിസ്നെലാൻഡ് തുടങ്ങി നഗരത്തിൽ നിന്നും അൽപ്പമകലെയുള്ള സ്ഥലങ്ങളിലേക്ക് അനുയോജ്യം ആർ.ഇ. ആർ സംവിധാനമാണ്. എ,ബി,സി,ഡി,ഇ എന്നിങ്ങനെ അഞ്ച് ലൈനുകളിലായി 250 സ്റ്റേഷനുകൾ. എല്ലാ സ്റ്റേഷനുകളും ചരിത്ര നിർമിതികൾ പോലെയാണ്-ഫ്രഞ്ച് വാസ്തുശിൽപ്പകലയുടെ മികവ് സ്റ്റേഷനുകളിൽ പ്രകടം. സ്റ്റേഷനുകളുടെ പേരുകളിൽ രാജ്യത്തെ പൗര പ്രമുഖർ മുതൽ അമേരിക്കയുടെ മുൻ പ്രസിഡണ്ട് ഫ്രാങ്ക്ളിൻ റൂസ് വെൽറ്റിൻറെത് വരെയുണ്ട്. ദീർഘകാലം രാജഭരണത്തിലായതിനാൽ ആദ്യകാല രാജാക്കന്മാർ മുതൽ നെപ്പോളിയൻ ഉൾപ്പെടെയുള്ളവരുടെ പേരുകളും സ്റ്റേഷനുകൾക്കുണ്ട്. രാജ്യാന്തര യാത്രകൾക്ക് ടി.ജി.വി ട്രെയിനുകളുണ്ട്. (Train à Grande Vitesse) പാരീസിൽ നിന്നും ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലെത്താൻ മൂന്നരമണിക്കൂർ മതി. ഒമ്പത് മണിക്കൂർ കൊണ്ട് ലണ്ടനിലെത്താം. മണിക്കുറിൽ 350 കിലോമീറ്റർ വേഗതയിലാണ് ഈ ട്രെയിനുകളുടെ കുതിപ്പ്. ടി.ജി.വി ട്രെയിനുകളുടെ അകത്തളം ദീർഘദൂര യാത്രകൾക്ക് അനുയോജ്യമാണ്. ഇത്ര വിശാലമായി ഈ ഗതാഗത സംവിധാനത്തെ പരിചയപ്പെടുത്താൻ കാരണം സുഗമമായ യാത്ര ഉറപ്പ് വരുത്താൻ ഭരണകുടം ഒരുക്കുന്ന സംവിധാനങ്ങളിലെ അത്യാധുനിക സാങ്കേതികതയെ അറിയാനാണ്.</p>
<p>100 ശതമാനം ഹൈടെക്കാണ് ഫ്രഞ്ചുകാർ. അത് പിന്തുടരാൻ കഴിയാത്തവരായി ഇവിടെ ആരുമില്ല. 70 കഴിഞ്ഞവർ പോലും ബുളറ്റ് ട്രെയിനുകളിൽ യാത്ര ചെയ്യുന്നത് കാണുന്നതിൽ പുതുമ തോന്നിയിട്ടില്ല. പക്ഷേ ടിക്കറ്റെടുക്കാനും യാത്ര എളുപ്പമാക്കാനും സ്വന്തം മൊബൈൽ ഫോണിലെ ആപ്പുകളെ അവർ പ്രയോജനപ്പെടുത്തുന്നത് കാണുമ്പോൾ 70 കഴിഞ്ഞാൽ എല്ലാം അവസാനിച്ചു എന്ന് കരുതി ആശുപത്രികളെ ആശ്രയിക്കുന്ന, അഥവാ വ്യദ്ധസദനങ്ങളെ പുൽകുന്ന നമ്മുടെ ഇന്ത്യൻ ബോധം എത്ര പിറകിലാണ്. നിങ്ങൾ പാരീസിൽ ഏതെങ്കിലും ഭാഗത്ത് കുരുങ്ങിയോ..? ഉടൻ ഗുഗിൾ മാപ്പ് ബ്രൗസ് ചെയ്യുക. നിങ്ങൾക്ക് എത്തേണ്ട സ്ഥലം ടൈപ്പ് ചെയ്യുക. കൃത്യമായി നിങ്ങൾക്ക് ഗൂഗിൾ മൂന്ന് വഴി പറഞ്ഞ് തരും. ട്രെയിൻ മാർഗമാണെങ്കിൽ അടുത്ത സ്റ്റേഷൻ,ലക്ഷ്യസ്ഥാനത്തേക്കുള്ള സമയം. രണ്ട് അടുത്ത ബസ് സ്റ്റേഷൻ,ലക്ഷ്യത്തിലേക്കുള്ള ദൂരം. മൂന്ന് നിങ്ങൾ നടക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ആ വഴിയും ഉദ്ദേശസമയവും പറഞ്ഞ് തരും. ഒരു കാര്യം മാത്രം സൂക്ഷിക്കണം-പോക്കറ്റടിക്കാരുണ്ട്. റുമേനിയയിൽ നിന്നും വരുന്ന ചെറുപ്പക്കാരും ചെറുപ്പകാരികളും. ഒറ്റനോട്ടത്തിൽ പോക്കറ്റടിക്കാരാണെന്ന് തോന്നില്ല-പക്ഷേ പഴ്സും ബാഗുമെല്ലാം ഞ്ഞൊടിയിടയിൽ നഷ്ടപ്പെട്ടേക്കാം. പാരീസിലേക്ക് വരുന്നതിന്ന് മുമ്പ് പ്രിയപ്പെട്ട പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അദ്ദേഹത്തിൻറെ ഫ്രഞ്ച് അനുഭവം വെച്ച് പറഞ്ഞിരുന്നു-മോഷ്ടാക്കൾ ധാരാളമുണ്ടെന്ന്. അദ്ദേഹത്തിന് ബാഗ് നഷ്ടമായ കഥ ഇവിടെ വെച്ച് കാസർക്കോട് മഞ്ചേശ്വരത്തുകാരനായ മുഹമ്മദ് വിവരിക്കുകയും ചെയ്ത് തന്നിരുന്നു. എന്തായാലും ഒളിംപിക്സ് സമയമായതിനാൽ പൊലീസ് വളരെ ജാഗ്രതയിലായതിനാൽ കാര്യമായ മോഷണങ്ങളൊന്നും നടന്നിട്ടില്ല. രാത്രി വളരെ വൈകി ഈഫൽ ടവറിന് അരികിലെത്തിയപ്പോൾ ജനസമുദ്രമായിരുന്നു. ശ്രീജേഷും നീരജ് ചോപ്രയുമെല്ലാം ഈഫലിന് താഴെയുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/love-you-paris-18-sorry-london-paris-is-the-top.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിയാദിൽ 30 വൻകിട പദ്ധതികൾ മെട്രോ മാർച്ചിൽ തുടങ്ങും</title>
		<link>https://www.chandrikadaily.com/news-riyadh-metro-project.html</link>
					<comments>https://www.chandrikadaily.com/news-riyadh-metro-project.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Wed, 25 Jan 2023 07:24:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[metro]]></category>
		<category><![CDATA[riyadh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234404</guid>

					<description><![CDATA[മെട്രോ ട്രെയിനിനോടൊപ്പം ഏർപ്പെടുത്തിയ ബസ്‌റൂട്ട് ശ്രിംഖല റിയാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് ജനങ്ങൾക്കുള്ള യാത്രാസൗകര്യം എളുപ്പമാക്കും]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് വേങ്ങാട്ട്</strong></p>
<p>റിയാദ്: ലോകത്തെ ബ്രഹത്തായ ഗതാഗത പദ്ധതികളിലൊന്നായ റിയാദ് മെട്രോ മാർച്ച് അവസാന വാരം പ്രവർത്തനമാരംഭിക്കുമെന്ന് റിയാദ് റോയൽ കമ്മീഷൻ സി ഇ ഒ ഫഹദ് ബിൻ അബ്ദുൽ മുഹ്‌സിൻ അൽ റാഷിദ് അറിയിച്ചു. മെട്രോയുടെ ഭാഗമായുള്ള ബസ് സർവീസുകളാണ് ആദ്യം ആരംഭിക്കുക. പിന്നീട് മെട്രോയിലെ വിവിധ ലൈനുകളിൽ സർവീസുകൾ തുടങ്ങും. മെട്രോയുടെ നിർമ്മാണ സിവിൽ തലങ്ങളിലുള്ള ജോലികൾ പൂർണ്ണമായും പൂർത്തീകരിച്ചു കഴിഞ്ഞു. പശ്ചാത്തല സൗകര്യങ്ങൾ ഏതാണ്ട് പൂർത്തിയായി . കഴിഞ്ഞ വർഷം ആദ്യത്തിൽ ആരംഭിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പക്ഷെ കോവിഡ് വ്യാപനം മൂലം കാലതാമസം നേരിടുകയായിരുന്നു.</p>
<p>184 ട്രെയിനുകളാണ് റിയാദ് മെട്രോയിൽ സർവീസ് നടത്തുക. ഇവ വിവിധ ട്രാക്കുകളായി പരീക്ഷണ ഓട്ടം പൂർത്തിയാക്കി. കൺട്രോൾ സെന്ററുകളുടെ കാര്യക്ഷമതയും സുസജ്ജതയും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തി. ആറ് ട്രാക്കുകളിലായി 350 കിലോമീറ്റർ നീളത്തിലുള്ള റെയിൽ പാതയിൽ സർവീസ് നടത്തുന്ന മെട്രോയിൽ 84 സ്റേഷനുകളാണുണ്ടാവുക. സ്റ്റേഷനുകളുടെ നിർമ്മാണം പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്.</p>
<p>മെട്രോ ട്രെയിനിനോടൊപ്പം ഏർപ്പെടുത്തിയ ബസ്‌റൂട്ട് ശ്രിംഖല റിയാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് ജനങ്ങൾക്കുള്ള യാത്രാസൗകര്യം എളുപ്പമാക്കും. മാസങ്ങൾക്ക് മുമ്പേ ഓടി തുടങ്ങിയ ബസ് സർവീസ് ഔദ്യോഗികമായ തുടക്കമാണ് മാർച്ചിൽ ഉണ്ടാവുക. മെട്രോ പൂർണ്ണാർത്ഥത്തിൽ നടപ്പാകുന്നതോടെ റിയാദ് നഗരത്തിലെ ഗതാഗത കുരുക്കുകൾക്ക് പരിഹാരമാകാനും കാർബൺ ബഹിർഗമനം മൂലമുള്ള അന്തരീക്ഷ മലിനീകരണം കുറക്കാനും സാധിക്കും.</p>
<p>2030 വിഷന്റെ ഭാഗമായി സഊദിയുടെ തലസ്ഥാന നഗരിയായ റിയാദിൽ മുപ്പതിലേറെ വൻകിട പദ്ധതികളാണ് നടപ്പാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ നഗര പാർക്ക് പദ്ധതിയായ കിംഗ് സൽമാൻ പാർക്ക് , ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നാകുന്ന കിംഗ് സൽമാൻ അന്താരാഷ്‌ട്ര വിമാനത്താവളം, ഖിദിയ, ദരയ്യ ഗേറ്റ്, റിയാദ് ഗ്രീൻ, സ്പോർട്സ് ട്രാക്ക്, റിയാദ് ആർട്ട്, മെട്രോ, പൊതുഗതാതപദ്ധതി തുടങ്ങി മുപ്പതിലേറെ വൻ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ റിയാദ് നഗരം ലോകത്തിലെ ഏറ്റവും വലിയ പത്ത് പട്ടണങ്ങളിൽ ഒന്നായി മാറും .</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-riyadh-metro-project.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗളൂരുവില്&#x200d; നിര്&#x200d;മാണത്തിലിരുന്ന മെട്രോ തൂണ്&#x200d; തകര്&#x200d;ന്ന് അമ്മയും മകനും മരിച്ചു</title>
		<link>https://www.chandrikadaily.com/news-bangluru-metro-updates-accident-news.html</link>
					<comments>https://www.chandrikadaily.com/news-bangluru-metro-updates-accident-news.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Tue, 10 Jan 2023 09:05:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[BANGLURU]]></category>
		<category><![CDATA[construction]]></category>
		<category><![CDATA[metro]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=231938</guid>

					<description><![CDATA[ബംഗളൂരുവില്&#x200d; നിര്&#x200d;മാണത്തിലിരുന്ന മെട്രോ തൂണ്&#x200d; തകര്&#x200d;ന്ന് വീണ് അമ്മയും മകനും മരിച്ചു. തേജസ്വി (25), മകന്&#x200d; വിഹാന്&#x200d; എന്നിവരാണ് മരിച്ചത്. തേജസ്വിയുടെ ഭര്&#x200d;ത്താവിനും മറ്റു മൂന്നു പേര്&#x200d;ക്കും ഗുരുതര പരിക്കുണ്ട്. സ്കൂട്ടറില്&#x200d; യാത്ര ചെയ്യുകയായിരുന്നു കുടുംബം. &#160;]]></description>
										<content:encoded><![CDATA[<p>ബംഗളൂരുവില്&#x200d; നിര്&#x200d;മാണത്തിലിരുന്ന മെട്രോ തൂണ്&#x200d; തകര്&#x200d;ന്ന് വീണ് അമ്മയും മകനും മരിച്ചു. തേജസ്വി (25), മകന്&#x200d; വിഹാന്&#x200d; എന്നിവരാണ് മരിച്ചത്.<br />
തേജസ്വിയുടെ ഭര്&#x200d;ത്താവിനും മറ്റു മൂന്നു പേര്&#x200d;ക്കും ഗുരുതര പരിക്കുണ്ട്. സ്കൂട്ടറില്&#x200d; യാത്ര ചെയ്യുകയായിരുന്നു കുടുംബം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-bangluru-metro-updates-accident-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യാത്രയ്ക്കിടെ കൊല്&#x200d;ക്കത്ത മെട്രോ തുരങ്കത്തില്&#x200d; കുടുങ്ങി; യാത്രക്കാര്&#x200d; ചില്ലുകള്&#x200d; തകര്&#x200d;ത്ത് പുറത്തിറങ്ങി</title>
		<link>https://www.chandrikadaily.com/kolkatha-metro.html</link>
					<comments>https://www.chandrikadaily.com/kolkatha-metro.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 16 Apr 2018 15:40:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Kolkatha]]></category>
		<category><![CDATA[metro]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80608</guid>

					<description><![CDATA[&#160; യാത്രയ്ക്കിടെ കൊല്&#x200d;ക്കത്ത മെട്രോ തുരങ്കത്തില്&#x200d; കുടുങ്ങിയതോടെ ഭയചകിതരായി യാത്രക്കാര്&#x200d;. ട്രെയിന്&#x200d; കുടുങ്ങിയതോടെ ഭയന്ന യാത്രക്കാര്&#x200d; ചില്ലുകള്&#x200d; തകര്&#x200d;ത്ത് രക്ഷപ്പെടാന്&#x200d; ശ്രമിച്ചു. വൈദ്യുതി തകരാറിനെത്തുടര്&#x200d;ന്നാണ് ട്രെയിന്&#x200d; തുരങ്കത്തിനുള്ളില്&#x200d; വെച്ച് നിന്നു പോയത്. ദം ദമ്മില്&#x200d; നിന്ന് കവി സുബ്ഹാസ് സ്‌റ്റേഷനിലേയ്ക്ക് പോകുകയായിരുന്ന ട്രെയിന്&#x200d; നേതാജല ഭവന്&#x200d; സ്‌റ്റേഷന് സമീപത്തെ തുരങ്കത്തില്&#x200d; വെച്ചാണ് നിന്നു പോയത്. രാത്രി 9.30ഓടെയായിരുന്നു സംഭവം. തീപ്പൊരികള്&#x200d; കൂടി കണ്ടതോടെ വലിയ ഭയത്തിലായി യാത്രക്കാര്&#x200d;. ഇതോടെ അലാറം മുഴക്കിയെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും യാത്രക്കാര്&#x200d; പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>യാത്രയ്ക്കിടെ കൊല്&#x200d;ക്കത്ത മെട്രോ തുരങ്കത്തില്&#x200d; കുടുങ്ങിയതോടെ ഭയചകിതരായി യാത്രക്കാര്&#x200d;. ട്രെയിന്&#x200d; കുടുങ്ങിയതോടെ ഭയന്ന യാത്രക്കാര്&#x200d; ചില്ലുകള്&#x200d; തകര്&#x200d;ത്ത് രക്ഷപ്പെടാന്&#x200d; ശ്രമിച്ചു.</p>
<p>വൈദ്യുതി തകരാറിനെത്തുടര്&#x200d;ന്നാണ് ട്രെയിന്&#x200d; തുരങ്കത്തിനുള്ളില്&#x200d; വെച്ച് നിന്നു പോയത്. ദം ദമ്മില്&#x200d; നിന്ന് കവി സുബ്ഹാസ് സ്‌റ്റേഷനിലേയ്ക്ക് പോകുകയായിരുന്ന ട്രെയിന്&#x200d; നേതാജല ഭവന്&#x200d; സ്‌റ്റേഷന് സമീപത്തെ തുരങ്കത്തില്&#x200d; വെച്ചാണ് നിന്നു പോയത്. രാത്രി 9.30ഓടെയായിരുന്നു സംഭവം.</p>
<p>തീപ്പൊരികള്&#x200d; കൂടി കണ്ടതോടെ വലിയ ഭയത്തിലായി യാത്രക്കാര്&#x200d;. ഇതോടെ അലാറം മുഴക്കിയെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും യാത്രക്കാര്&#x200d; പറഞ്ഞു. ട്രെയിനില്&#x200d; ഇരുട്ടുമായതോടെ കുട്ടികള്&#x200d; കരയാന്&#x200d; തുടങ്ങി. മരണത്തെ മുഖാമുഖം കണ്ട അനുഭവമായിരുന്നെന്ന് യാത്രക്കാര്&#x200d;. അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ട്രെയിന്&#x200d; ഗേറ്റ് തുറക്കാതായതോടെ കോച്ചിന്റെ ചില്ലുകള്&#x200d; പൊട്ടിക്കുകയായിരുന്നു.</p>
<p>ഇതിനിടെ ട്രെയിനില്&#x200d; നിന്ന് പെട്ടെന്ന് ഇറങ്ങാന്&#x200d; അനൗണ്&#x200d;സ്‌മെന്റും വന്നു. 20 മിനിറ്റോളം എടുത്താണ് യാത്രക്കാരെ മുഴുവന്&#x200d; ട്രെയിനില്&#x200d; നിന്നൊഴിപ്പിച്ചത്. സംഭവത്തെത്തുടര്&#x200d;ന്ന് തെക്കു ഭാഗത്തേയ്ക്കുള്ള ട്രെയിന്&#x200d; ഗതാഗതം കുറച്ച് സമയത്തേയ്ക്ക് തടസ്സപ്പെട്ടു. മെട്രോ തകരാറിലായതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് സിപിആര്&#x200d;ഒ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kolkatha-metro.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡെല്&#x200d;ഹി മെട്രോ ഉദ്ഘാടനത്തിലും കുമ്മനടി?  കെജ്‌രിവാളിനു പകരം യോഗി ആദിത്യനാഥ്</title>
		<link>https://www.chandrikadaily.com/delhi-metro-inauguration.html</link>
					<comments>https://www.chandrikadaily.com/delhi-metro-inauguration.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 25 Dec 2017 15:12:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[metro]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[yogi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61260</guid>

					<description><![CDATA[ഡല്&#x200d;ഹി മെട്രോയുടെ പുതിയ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ കെജരിവാളിനെ അവഗണിച്ചായിരുന്നു പ്രധാന മന്ത്രി ക്രിസ്മസ് ദിനത്തില്&#x200d; മജന്ത ലൈന്&#x200d; മെട്രോ പാത നാടിന് സമര്&#x200d;പ്പിച്ചത്. അതേസമയം യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ചടങ്ങില്&#x200d; പങ്കെടുക്കുകയും ചെയ്തു. തെക്കന്&#x200d; ഡല്&#x200d;ഹിയിലെ കല്&#x200d;കാജിയെയും നോയിഡയിലെ ബോട്ടാണിക്കല്&#x200d; ഗാര്&#x200d;ഡനെയും ബന്ധിപ്പിക്കുന്ന താണ് മെട്രോയുടെ പുതിയ പാത. നോയിഡയില്&#x200d; നിന്ന് ഓഖ്ല പക്ഷി സങ്കേതത്തിലേക്കുളള പുതിയ മെട്രോ ട്രെയിന്&#x200d; ഫ്ലാഗ് ഓഫും പ്രധാന മന്ത്രി [&#8230;]]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി മെട്രോയുടെ പുതിയ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ കെജരിവാളിനെ അവഗണിച്ചായിരുന്നു പ്രധാന മന്ത്രി ക്രിസ്മസ് ദിനത്തില്&#x200d; മജന്ത ലൈന്&#x200d; മെട്രോ പാത നാടിന് സമര്&#x200d;പ്പിച്ചത്. അതേസമയം യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ചടങ്ങില്&#x200d; പങ്കെടുക്കുകയും ചെയ്തു. തെക്കന്&#x200d; ഡല്&#x200d;ഹിയിലെ കല്&#x200d;കാജിയെയും നോയിഡയിലെ ബോട്ടാണിക്കല്&#x200d; ഗാര്&#x200d;ഡനെയും ബന്ധിപ്പിക്കുന്ന താണ് മെട്രോയുടെ പുതിയ പാത.</p>
<p>നോയിഡയില്&#x200d; നിന്ന് ഓഖ്ല പക്ഷി സങ്കേതത്തിലേക്കുളള പുതിയ മെട്രോ ട്രെയിന്&#x200d; ഫ്ലാഗ് ഓഫും പ്രധാന മന്ത്രി നിര്&#x200d;വ്വഹിച്ചു. കഴിഞ്ഞദിവസം പരീക്ഷണ ഓട്ടത്തിനിടെ ട്രെയിന്&#x200d; പാളം തെറ്റിയ മെട്രോയുടെ ഉദ്ഘാടനമാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; സംസ്ഥാന മുഖ്യമന്ത്രിയെ അവഗണിച്ച് നടത്തിയത്. ഉദ്ഘാടനത്തിനു ശേഷം പ്രധാനമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നോയിഡയില്&#x200d; നിന്ന് ഓഖ്ല പക്ഷിസങ്കേതം സ്റ്റേഷനിലേക്ക് യാത്ര ചെയ്തു. ക്ഷണം ലഭിക്കാത്തതിനെത്തുടര്&#x200d;ന്നായിരുന്നു ദല്&#x200d;ഹി അരവിന്ദ് കെജ്രിവാള്&#x200d; ഉദ്ഘാടനച്ചടങ്ങില്&#x200d; പങ്കെടുക്കാതിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-metro-inauguration.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
