<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>MI Shanavas &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mi-shanavas/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 21 Nov 2018 19:21:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>MI Shanavas &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മതേതര മൂല്യങ്ങള്&#x200d; കൈവിടാത്ത വ്യക്തിത്വം</title>
		<link>https://www.chandrikadaily.com/article-ramesh-chennithala-3.html</link>
					<comments>https://www.chandrikadaily.com/article-ramesh-chennithala-3.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 21 Nov 2018 19:21:26 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[MI Shanavas]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=111394</guid>

					<description><![CDATA[&#160; രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് എം.ഐ ഷാനവാസ് സഹപ്രവര്&#x200d;ത്തകന്&#x200d; മാത്രമായിരുന്നില്ല. സഹോദരനായിരുന്നു. ഉപദേശിക്കുകയും സ്‌നേഹപൂര്&#x200d;വം ശാസിക്കുകയും ഒക്കെ ചെയ്യുന്ന സഹോദരന്&#x200d;. ഞങ്ങള്&#x200d; തമ്മിലുള്ള ആത്മബന്ധത്തിന് നാല് ദശാബ്ദങ്ങളോളം പഴക്കമുണ്ട്. 1970 കളുടെ അവസാനം കെ.എസ്.യു ഭാരവാഹിയായിരുന്നപ്പോള്&#x200d; തുടങ്ങിയ കൂട്ടുകെട്ട് അദ്ദേഹത്തിന്റെ അവസാന നിമിഷംവരെയും തുടര്&#x200d;ന്നു. ഷാജി എന്നാണ് ഞാനദ്ദേഹത്തെ വിളിച്ചിരുന്നത്. ദിവസങ്ങള്&#x200d;ക്ക്മുമ്പ് ചെന്നൈയിലെ ഡോ. റെയ്‌ലാ ആസ്പത്രിയില്&#x200d; കാണാനെത്തുമ്പോള്&#x200d; മയക്കത്തിലായിരുന്നു അദ്ദേഹം. എന്നിട്ടും എന്റെ ശബ്ദം കേട്ട് കണ്ണുതുറന്നു. കൈകള്&#x200d; എനിക്ക് നേരെ നീട്ടി. ഞാന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p><strong>രമേശ് ചെന്നിത്തല</strong><br />
പ്രതിപക്ഷ നേതാവ്</p>
<p>എം.ഐ ഷാനവാസ് സഹപ്രവര്&#x200d;ത്തകന്&#x200d; മാത്രമായിരുന്നില്ല. സഹോദരനായിരുന്നു. ഉപദേശിക്കുകയും സ്‌നേഹപൂര്&#x200d;വം ശാസിക്കുകയും ഒക്കെ ചെയ്യുന്ന സഹോദരന്&#x200d;. ഞങ്ങള്&#x200d; തമ്മിലുള്ള ആത്മബന്ധത്തിന് നാല് ദശാബ്ദങ്ങളോളം പഴക്കമുണ്ട്. 1970 കളുടെ അവസാനം കെ.എസ്.യു ഭാരവാഹിയായിരുന്നപ്പോള്&#x200d; തുടങ്ങിയ കൂട്ടുകെട്ട് അദ്ദേഹത്തിന്റെ അവസാന നിമിഷംവരെയും തുടര്&#x200d;ന്നു. ഷാജി എന്നാണ് ഞാനദ്ദേഹത്തെ വിളിച്ചിരുന്നത്. ദിവസങ്ങള്&#x200d;ക്ക്മുമ്പ് ചെന്നൈയിലെ ഡോ. റെയ്‌ലാ ആസ്പത്രിയില്&#x200d; കാണാനെത്തുമ്പോള്&#x200d; മയക്കത്തിലായിരുന്നു അദ്ദേഹം. എന്നിട്ടും എന്റെ ശബ്ദം കേട്ട് കണ്ണുതുറന്നു. കൈകള്&#x200d; എനിക്ക് നേരെ നീട്ടി. ഞാന്&#x200d; തിരിച്ചുവരും എന്ന സന്ദേശത്തോടെ എന്റെ കൈകളില്&#x200d; മുറകെപിടിച്ചു. അതായിരുന്നു എന്നും ഷാനവാസ്. അടിമുടി പോരാളിയായിരുന്നു അദ്ദേഹം.<br />
1978 ല്&#x200d; കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടിയിലുണ്ടായ പിളര്&#x200d;പ്പില്&#x200d; ഞാനും ഷാനവാസും ജി കാര്&#x200d;ത്തികേയനും ലീഡര്&#x200d; കരുണാകരന്റെ നേതൃത്വത്തില്&#x200d; ഇന്ദിരാജിക്ക് പിന്നില്&#x200d; അടിയുറച്ച്‌നിന്നു. മറ്റൊരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലും ഞങ്ങള്&#x200d; ഒരുമിച്ച് ഒറ്റക്കെട്ടായി നിന്നു. അത് കേരള രാഷ്ട്രീയത്തിന്റെ ഗതിയെയും മാറ്റി. ശക്തമായ ദേശീയ ബോധമുള്ള, കോണ്&#x200d;ഗ്രസിന്റെ അടിസ്ഥാന ആദര്&#x200d;ശങ്ങളിലും പ്രത്യയ ശാസ്ത്രത്തിലും അടിയുറച്ച് വിശ്വസിക്കുന്ന ദൃഢമായ മതേതര ബോധ്യമുള്ള നേതാവായിരുന്നു എം.ഐ ഷാനവാസ്. മത ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും എക്കാലത്തെയും വലിയ ആശാകേന്ദ്രമാണ് ഇന്ത്യന്&#x200d; നാഷണല്&#x200d; കോണ്&#x200d;ഗ്രസ്. കോണ്&#x200d;ഗ്രസിനെ തിരിച്ചുകൊണ്ടുവരിക എന്നതാണ് ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്&#x200d;ക്കുള്ള ഏക പരിഹാരമെന്നും ഷാനവാസ് ഉറച്ച് വിശ്വസിച്ചിരുന്നു. തന്റെ അഭിപ്രായങ്ങള്&#x200d; ആരുടെ മുമ്പിലും തുറന്നുപറയാന്&#x200d; ഷാനവാസിന് ഒരു മടിയുമുണ്ടായിരുന്നില്ല. പാര്&#x200d;ട്ടിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതില്&#x200d; അദ്ദേഹം വഹിച്ച പങ്ക് അതുല്യമായിരുന്നു.<br />
മികച്ച വാഗ്മി കൂടിയായിരുന്ന അദ്ദേഹം മണിക്കൂറുകളോളം പ്രസംഗിക്കുമായിരുന്നു. എതിരാളികള്&#x200d; ആ വാക്ശരങ്ങളേറ്റ് പുളയുമായിരുന്നു. കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്&#x200d; സംഘടനാചുമതലയുള്ള ജനറല്&#x200d; സെക്രട്ടറിയായി എന്നോടൊപ്പം ഒമ്പത് വര്&#x200d;ഷം പ്രവര്&#x200d;ത്തിച്ചു. കോണ്&#x200d;ഗ്രസിന്റെ സംഘടനാ സംവിധാനത്തെ മുന്നോട്ട് നയിക്കുന്നതില്&#x200d; അതുല്യ നേതൃശേഷിയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ആ കാലഘട്ടങ്ങളിലൊക്കെ അദ്ദേഹം നല്&#x200d;കിയ ശക്തമായ പിന്തുണ ഇന്നും മനസില്&#x200d; പച്ചപിടിച്ച് നില്&#x200d;ക്കുകയാണ്. പ്രയാസകരമായ ഘട്ടങ്ങളില്&#x200d; പെട്ടെന്ന് ശരിയായ തീരുമാനങ്ങളെടുക്കുന്നതിന് ഷാനവാസിന്റെ ഉപദേശങ്ങള്&#x200d; ചെറുതായിട്ടല്ല സഹായിച്ചിരുന്നത്. പാര്&#x200d;ട്ടിക്കുള്ളിലുണ്ടാകുന്ന പ്രശ്‌നങ്ങള്&#x200d;ക്ക് രമ്യമായ പരിഹാരം കണ്ടെത്തുന്നതില്&#x200d; അസാധാരണ മിടുക്കുണ്ടായിരുന്നു അദ്ദേഹത്തിന്. മികച്ച പാര്&#x200d;ലെമന്റേറിയനായിരുന്നു ഷാനവാസ്. കാര്യങ്ങള്&#x200d; ആഴത്തില്&#x200d; പഠിച്ച് പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിക്കാന്&#x200d; അദ്ദേഹം ശ്രദ്ധിച്ചു. അത് അദ്ദേഹത്തെ ശ്രദ്ധേയനാക്കി. വയനാട്ടിലെ രാത്രികാല യാത്രാ നിരോധനം നീക്കുന്ന വിഷയത്തില്&#x200d; തീരുമാനമുണ്ടാക്കാന്&#x200d; എന്നെയും കൂടെ കൂട്ടിക്കൊണ്ടാണ് അദ്ദേഹം ബാംഗ്‌ളൂരിലേക്ക് പോയത്. വയനാട്ടില്&#x200d; എയിംസിന്റെ ശാഖ സ്ഥാപിക്കുന്ന കാര്യത്തിനായി ഡല്&#x200d;ഹിയിലും പലതവണ ഞങ്ങള്&#x200d; ഒരുമിച്ച് പോയി. തന്റെ നിയോജക മണ്ഡലത്തിലെ കാര്&#x200d;ഷിക പ്രശ്‌നങ്ങള്&#x200d; പരിഹരിക്കുന്നതിന് വേണ്ടി നടത്തിയിരുന്ന ഡല്&#x200d;ഹി യാത്രകളിലും കൂടെ വേണമെന്ന് അദ്ദേഹത്തിന് നിര്&#x200d;ബന്ധമുണ്ടായിരുന്നു. താന്&#x200d; പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റെ പുരോഗതിയും വളര്&#x200d;ച്ചയും എന്നും അദ്ദേഹത്തിന്റെ മുന്&#x200d;ഗണനകളായിരുന്നു.<br />
പരാജയങ്ങള്&#x200d; ഒരിക്കലും അദ്ദേഹത്തെ തളര്&#x200d;ത്തിയിരുന്നില്ല. കോണ്&#x200d;ഗ്രസ് പ്രസ്ഥാനം ഉയര്&#x200d;ത്തിപ്പിടിച്ച എല്ലാ മൂല്യങ്ങള്&#x200d;ക്കുവേണ്ടിയും എം. ഐ ഷാനവാസ് എന്ന കോണ്&#x200d;ഗ്രസുകാരന്&#x200d; വിട്ടുവിഴ്ചയില്ലാതെ പോരാടി. കെ.എസ്.യുവിന്റെയും യൂത്ത് കോണ്&#x200d;ഗ്രസിന്റെയും കെ.പി.സി.സിയുടെയും നേതൃനിരയില്&#x200d; ഏതാണ്ട് നാല് ദശാബ്ദക്കാലം നിറഞ്ഞുനിന്നു ഷാനവാസ്. അഭിപ്രായ വ്യത്യാസങ്ങള്&#x200d; തുറന്ന് പറയുമ്പോഴും ഹൃദയത്തില്&#x200d; സ്‌നേഹം മാത്രം നിറച്ചു വച്ച മനുഷ്യനായിരുന്നു അദ്ദേഹം. പൊതു പ്രവര്&#x200d;ത്തനത്തിലെ ഏറ്റവും വിഷമതയേറിയ കാലഘട്ടത്തിലും ഏറ്റവും സംതൃപ്തി നിറഞ്ഞ കാലഘട്ടത്തിലും ഷാനവാസ് ഒപ്പമുണ്ടായിരുന്നു. ആറ് വര്&#x200d;ഷം മുമ്പ് അദ്ദേഹത്തിന് അസുഖം കൂടിയപ്പോള്&#x200d; ഇടപ്പള്ളിയില്&#x200d; അമൃതാ ആസ്പത്രിയില്&#x200d;നിന്നും മുംബൈയിലേക്ക് കൊണ്ടുപോയപ്പോഴും കൂടെയുണ്ടായിരുന്നു. ഇപ്പോള്&#x200d; അനിവാര്യമായ വിധിക്ക് പ്രിയ സുഹൃത്തും കീഴടങ്ങി. നമ്മളെ ഇഷ്ടപ്പെടുന്നവര്&#x200d;, നമ്മളുടെ നന്മ ആഗ്രഹിക്കുന്നവര്&#x200d; കടന്ന്‌പോകുമ്പോള്&#x200d; വലിയ ശൂന്യതയാണ് അനുഭവപ്പെടുക. കാര്&#x200d;ത്തികേയന്&#x200d; നേരത്തെ പോയി. ഇപ്പോള്&#x200d; ഷാനവാസും. മറ്റുള്ളവരെ സ്‌നേഹിക്കാനും അവരെ ഉള്&#x200d;ക്കൊള്ളാനുമുള്ള മനസ് എന്നും ഷാനവാസിനുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-ramesh-chennithala-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കുടുംബത്തിന്റെ ദു:ഖത്തില്&#x200d; പങ്കുചേരുന്നു&#8217;; ഷാനവാസ് എം.പിയുടെ വിയോഗത്തില്&#x200d; ആദരാഞ്ജലികളര്&#x200d;പ്പിച്ച് രാഹുല്&#x200d;ഗാന്ധി</title>
		<link>https://www.chandrikadaily.com/rahul-gandhi-condolences-mi-shanavas-mp-death-news.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-condolences-mi-shanavas-mp-death-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 21 Nov 2018 07:34:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AK ANTONY]]></category>
		<category><![CDATA[MI Shanavas]]></category>
		<category><![CDATA[mi shanavas mp]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=111316</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: എം.ഐ ഷാനവാസ് എം.പിയുടെ വിയോഗത്തില്&#x200d; അനുശോചിച്ച് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d;ഗാന്ധി. കുടുംബത്തിന്റെ ദു:ഖത്തില്&#x200d; പങ്കുചേരുന്നുവെന്ന് രാഹുല്&#x200d;ഗാന്ധി പറഞ്ഞു. കോണ്&#x200d;ഗ്രസ്സിന് ആദരണീയനായ ഒരു അംഗത്തെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്&#x200d; പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് രാഹുലിന്റെ പ്രതികരണം. വര്&#x200d;ഗീയ ശക്തികള്&#x200d;ക്കെതിരായ പോരാട്ടത്തില്&#x200d; കോണ്&#x200d;ഗ്രസിന്റെ ശക്തനായ വക്താവായിരുന്നു എം.ഐ ഷാനവാസ് എന്ന് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകസമിതി അംഗം എ.കെ ആന്റണി അനുസ്മരിച്ചു. ദേശീയതലത്തില്&#x200d; പല പ്രതിസന്ധികളിലും ഷാനവാസിന്റെ നിലപാടുകള്&#x200d; പാര്&#x200d;ട്ടിക്ക് കരുത്ത് പകരുന്നതായിരുന്നു. ന്യൂനപക്ഷങ്ങളോടുള്ള കോണ്&#x200d;ഗ്രസ് നിലപാട് പലപ്പോഴും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: എം.ഐ ഷാനവാസ് എം.പിയുടെ വിയോഗത്തില്&#x200d; അനുശോചിച്ച്<br />
കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d;ഗാന്ധി. കുടുംബത്തിന്റെ ദു:ഖത്തില്&#x200d; പങ്കുചേരുന്നുവെന്ന് രാഹുല്&#x200d;ഗാന്ധി പറഞ്ഞു.</p>
<p>കോണ്&#x200d;ഗ്രസ്സിന് ആദരണീയനായ ഒരു അംഗത്തെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്&#x200d; പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് രാഹുലിന്റെ പ്രതികരണം.</p>
<p>വര്&#x200d;ഗീയ ശക്തികള്&#x200d;ക്കെതിരായ പോരാട്ടത്തില്&#x200d; കോണ്&#x200d;ഗ്രസിന്റെ ശക്തനായ വക്താവായിരുന്നു എം.ഐ ഷാനവാസ് എന്ന് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകസമിതി അംഗം എ.കെ ആന്റണി അനുസ്മരിച്ചു. ദേശീയതലത്തില്&#x200d; പല പ്രതിസന്ധികളിലും ഷാനവാസിന്റെ നിലപാടുകള്&#x200d; പാര്&#x200d;ട്ടിക്ക് കരുത്ത് പകരുന്നതായിരുന്നു. ന്യൂനപക്ഷങ്ങളോടുള്ള കോണ്&#x200d;ഗ്രസ് നിലപാട് പലപ്പോഴും വിശദീകരിച്ചിരുന്നത് അദ്ദേഹമാണെന്നും ആന്റണി പറഞ്ഞു.</p>
<p><img loading="lazy" class="alignnone wp-image-111323 size-full" src="https://www.chandrikadaily.com/wp-content/uploads/2018/11/54l.png" alt="" width="557" height="381" srcset="https://www.chandrikadaily.com/wp-content/uploads/2018/11/54l.png 557w, https://www.chandrikadaily.com/wp-content/uploads/2018/11/54l-300x205.png 300w, https://www.chandrikadaily.com/wp-content/uploads/2018/11/54l-218x150.png 218w" sizes="(max-width: 557px) 100vw, 557px" /></p>
<p>അഗാധമായ പാണ്ഡിത്യവും വാക് സമര്&#x200d;ഥ്യവും ഷാനവാസിന്റെ പ്രത്യേകതയായിരുന്നു. വികസനക്കാര്യങ്ങളില്&#x200d; കേരളത്തിന് വേണ്ടി ശക്തമായ പോരാട്ടം നടത്തിയ ജനപ്രതിനിധിയായിരുന്നു. പാര്&#x200d;ലമെന്റില്&#x200d; വയനാടിന്റെ ശബ്ദമായിരുന്നുവെന്നും ഷാനവാസിന്റെ വേര്&#x200d;പാട് കോണ്&#x200d;ഗ്രസ് പ്രസ്ഥാനത്തിനും കേരളത്തിനും തീരാ നഷ്ടമാണെന്നു ആന്റണി അനുസ്മരിച്ചു.</p>
<p>കരള്&#x200d;രോഗ ബാധയെ തുടര്&#x200d;ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്&#x200d; ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച പുലര്&#x200d;ച്ചെ ഒന്നരയോടെയാണ് അന്തരിച്ചത്.</p>
<p>മൃതദേഹം ഉച്ചക്കു ശേഷം വിമാനമാര്&#x200d;ഗം എറളാകുളം നോര്&#x200d;ത്ത് റെയില്&#x200d;വേ സ്‌റ്റേഷന്&#x200d; റോഡിലെ നൂര്&#x200d;ജഹാന്&#x200d; മന്&#x200d;സിലില്&#x200d; എത്തിക്കും. ഖബറടക്കം നാളെ രാവിലെ പത്തിന് എറണാകുളം തോട്ടത്തുംപടി ഖബര്&#x200d;സ്ഥാനില്&#x200d; നടക്കുമെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>യൂത്ത് കോണ്&#x200d;ഗ്രസ്, സേവാദള്&#x200d; തുടങ്ങി കോണ്&#x200d;ഗ്രസിന്റെ പോഷക സംഘടനകളില്&#x200d; നേതൃപരമായ ചുമതലകള്&#x200d; വഹിച്ചു. കോണ്&#x200d;ഗ്രസില്&#x200d; കെ.കരുണാകരന്റെ അപ്രമാദിത്വം നിറഞ്ഞ നാളുകളില്&#x200d; കരുണാകരപക്ഷത്തു നിന്നു തന്നെ തിരുത്തല്&#x200d; ഘടകമായി(തിരുത്തല്&#x200d;വാദികള്&#x200d; എന്നറിയപ്പെട്ടു) രംഗത്തുവന്ന മൂന്നു നേതാക്കളില്&#x200d; ഒരാളായി രാഷ്ട്രീയശ്രദ്ധ നേടി – ജി.കാര്&#x200d;ത്തികേയന്&#x200d;, രമേശ് ചെന്നിത്തല എന്നിവരായിരുന്നു മറ്റു രണ്ടു പേര്&#x200d;.</p>
<p>1972 ല്&#x200d; കാലിക്കറ്റ് സര്&#x200d;വകലാശാല യൂണിയന്&#x200d; ചെയര്&#x200d;മാന്&#x200d;, 1978 ല്&#x200d; യൂത്ത് കോണ്&#x200d;ഗ്രസ് വൈസ് പ്രസിഡന്റ്, 1983 ല്&#x200d; കെപിസിസി ജോയിന്റ് സെക്രട്ടറി, 1985 ല്&#x200d; കെപിസിസി വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്&#x200d; വഹിച്ച അദ്ദേഹത്തെ ഈ വര്&#x200d;ഷം കെപിസിസിയുടെ വര്&#x200d;ക്കിങ് പ്രസിഡന്റായി നിയോഗിച്ചിരുന്നു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഷാനവാസ് വിജയിച്ചത്. അഞ്ചു തവണ പരാജയപ്പെട്ടതിനുശേഷമാണ് വയനാട് മണ്ഡലത്തില്&#x200d;നിന്ന് അദ്ദേഹം ലോക്‌സഭയിലെത്തിയത്.</p>
<p>2010 ല്&#x200d; രോഗബാധിതനായതോടെ കുറച്ചുനാളത്തേക്ക് അദ്ദേഹം സജീവരാഷ്ട്രീയത്തില്&#x200d;നിന്നു മാറിനിന്നു. നീണ്ട ചികില്&#x200d;സകള്&#x200d;ക്കും പ്രാര്&#x200d;ഥനകള്&#x200d;ക്കുമൊടുവില്&#x200d; പിന്നീട് പൊതുജീവിതത്തിലേക്കു തിരിച്ചെത്തി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; വയനാട് ലോക്‌സഭാ മണ്ഡലത്തില്&#x200d; എല്&#x200d;.ഡി.എഫിന്റെ സത്യന്&#x200d; മൊകേരിയെ തോല്&#x200d;പ്പിച്ചു വീണ്ടും പാര്&#x200d;ലമെന്റിലെത്തി. വാണിജ്യം, മാനവശേഷി വികസനം എന്നീ സ്റ്റാന്&#x200d;ഡിങ് കമ്മിറ്റികള്&#x200d;, എംപിലാഡ്‌സ് സമിതി, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി എന്നിവയില്&#x200d; അംഗമായും അദ്ദേഹം പ്രവര്&#x200d;ത്തിച്ചു. ജുബൈരിയത് ബീഗമാണ് ഭാര്യ. അമിന, ഹസീബ് എന്നിവരാണ് മക്കള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-condolences-mi-shanavas-mp-death-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.ഐ ഷാനവാസ് എം.പി അന്തരിച്ചു</title>
		<link>https://www.chandrikadaily.com/congress-leader-mi-shanavas-mp-is-no-more.html</link>
					<comments>https://www.chandrikadaily.com/congress-leader-mi-shanavas-mp-is-no-more.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 21 Nov 2018 00:58:43 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[demise]]></category>
		<category><![CDATA[MI Shanavas]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=111253</guid>

					<description><![CDATA[ചെന്നൈ: മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവും വയനാട് മണ്ഡലത്തില്&#x200d; നിന്നുള്ള ലോക്‌സഭാ എം.പിയുമായ എം.ഐ ഷാനവാസ് അന്തരിച്ചു. 67 വയസ്സായിരുന്നു. കരള്&#x200d;രോഗ ബാധയെ തുടര്&#x200d;ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്&#x200d; ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച പുലര്&#x200d;ച്ചെ ഒന്നരയോടെയാണ് അന്തരിച്ചത്. മൃതദേഹം ഉച്ചക്കു ശേഷം വിമാനമാര്&#x200d;ഗം എറളാകുളം നോര്&#x200d;ത്ത് റെയില്&#x200d;വേ സ്‌റ്റേഷന്&#x200d; റോഡിലെ നൂര്&#x200d;ജഹാന്&#x200d; മന്&#x200d;സിലില്&#x200d; എത്തിക്കും. ഖബറടക്കം നാളെ രാവിലെ പത്തിന് എറണാകുളം തോട്ടത്തുംപടി ഖബര്&#x200d;സ്ഥാനില്&#x200d;. യൂത്ത് കോൺഗ്രസ്, സേവാദൾ തുടങ്ങി കോൺഗ്രസിന്റെ പോഷക സംഘടനകളിൽ നേതൃപരമായ ചുമതലകൾ വഹിച്ചു. [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവും വയനാട് മണ്ഡലത്തില്&#x200d; നിന്നുള്ള ലോക്‌സഭാ എം.പിയുമായ എം.ഐ ഷാനവാസ് അന്തരിച്ചു. 67 വയസ്സായിരുന്നു. കരള്&#x200d;രോഗ ബാധയെ തുടര്&#x200d;ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്&#x200d; ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച പുലര്&#x200d;ച്ചെ ഒന്നരയോടെയാണ് അന്തരിച്ചത്.</p>
<p>മൃതദേഹം ഉച്ചക്കു ശേഷം വിമാനമാര്&#x200d;ഗം എറളാകുളം നോര്&#x200d;ത്ത് റെയില്&#x200d;വേ സ്‌റ്റേഷന്&#x200d; റോഡിലെ നൂര്&#x200d;ജഹാന്&#x200d; മന്&#x200d;സിലില്&#x200d; എത്തിക്കും. ഖബറടക്കം നാളെ രാവിലെ പത്തിന് എറണാകുളം തോട്ടത്തുംപടി ഖബര്&#x200d;സ്ഥാനില്&#x200d;.</p>
<p>യൂത്ത് കോൺഗ്രസ്, സേവാദൾ തുടങ്ങി കോൺഗ്രസിന്റെ പോഷക സംഘടനകളിൽ നേതൃപരമായ ചുമതലകൾ വഹിച്ചു. കോൺഗ്രസിൽ കെ.കരുണാകരന്റെ അപ്രമാദിത്വം നിറഞ്ഞ നാളുകളിൽ കരുണാകരപക്ഷത്തു നിന്നു തന്നെ തിരുത്തൽ ഘടകമായി(തിരുത്തൽവാദികൾ എന്നറിയപ്പെട്ടു) രംഗത്തുവന്ന മൂന്നു നേതാക്കളിൽ ഒരാളായി രാഷ്ട്രീയശ്രദ്ധ നേടി – ജി.കാർത്തികേയൻ, രമേശ് ചെന്നിത്തല എന്നിവരായിരുന്നു മറ്റു രണ്ടു പേർ.</p>
<p>1972 ൽ കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാൻ, 1978 ൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്, 1983 ൽ കെപിസിസി ജോയിന്റ് സെക്രട്ടറി, 1985 ൽ കെപിസിസി വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ച അദ്ദേഹത്തെ ഈ വർഷം കെപിസിസിയുടെ വർക്കിങ് പ്രസി&#x200d;ഡന്റായി നിയോഗിച്ചിരുന്നു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഷാനവാസ് വിജയിച്ചത്. അഞ്ചു തവണ പരാജയപ്പെട്ടതിനുശേഷമാണ് വയനാട് മണ്ഡലത്തില്&#x200d;നിന്ന് അദ്ദേഹം ലോക്‌സഭയിലെത്തിയത്. 2010 ല്&#x200d; രോഗബാധിതനായതോടെ കുറച്ചുനാളത്തേക്ക് അദ്ദേഹം സജീവരാഷ്ട്രീയത്തില്&#x200d;നിന്നു മാറിനിന്നു. നീണ്ട ചികില്&#x200d;സകള്&#x200d;ക്കും പ്രാര്&#x200d;ഥനകള്&#x200d;ക്കുമൊടുവില്&#x200d; പിന്നീട് പൊതുജീവിതത്തിലേക്കു തിരിച്ചെത്തി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; വയനാട് ലോക്സഭാ മണ്ഡലത്തിൽ എല്&#x200d;ഡിഎഫിന്റെ സത്യന്&#x200d; മൊകേരിയെ തോല്&#x200d;പ്പിച്ചു വീണ്ടും പാര്&#x200d;ലമെന്റിലെത്തി. വാണിജ്യം, മാനവശേഷി വികസനം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികൾ, എംപിലാഡ്സ് സമിതി, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി എന്നിവയിൽ അംഗമായും അദ്ദേഹം പ്രവർത്തിച്ചു. ജുബൈരിയത് ബീഗമാണ് ഭാര്യ. അമിന, ഹസീബ് എന്നിവരാണ് മക്കൾ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-leader-mi-shanavas-mp-is-no-more.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗെയില്‍ സമരം: എം പി യുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധം തുടരുന്നു</title>
		<link>https://www.chandrikadaily.com/gail-strike.html</link>
					<comments>https://www.chandrikadaily.com/gail-strike.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 01 Nov 2017 13:40:34 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Gail]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[MI Shanavas]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51291</guid>

					<description><![CDATA[ഗെയില്‍ വിരുദ്ധ സമരത്തില്‍ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തുകൊണ്ടുപോയ നാട്ടുകാരെ വിട്ടു ക്ിട്ടണമെന്നാവശ്യപ്പെട്ട് എം ഐ ഷാനവാസ് എം പി യുടെ നേതൃത്വത്തില്‍ മുക്കം പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നു. മുക്കം എരഞ്ഞി മാവില്‍ ഗെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് നേരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. ഗെയില്‍ പൈപ്പ് ലൈനിനെതിരെ ബഹുജന സമരം നടക്കുന്ന കോഴിക്കോട് മുക്കം അരീക്കോട് റോഡിലെ എരഞ്ഞിമാവിലായിരുന്നു സംഭവം. സമരം ശക്തമായ ഇവിടെ ഇന്ന് ധാരാളം പേര്‍ സമരപ്പന്തലിലെത്തിയിരുന്നു. പ്രവൃത്തി തടഞ്ഞ സമരക്കാര്‍ക്ക് നേരെ പൊലീസ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഗെയില്&#x200d; വിരുദ്ധ സമരത്തില്&#x200d; പോലീസ് അന്യായമായി അറസ്റ്റ് ചെയ്തുകൊണ്ടുപോയ നാട്ടുകാരെ വിട്ടു ക്ിട്ടണമെന്നാവശ്യപ്പെട്ട് എം ഐ ഷാനവാസ് എം പി യുടെ നേതൃത്വത്തില്&#x200d; മുക്കം പോലീസ് സ്‌റ്റേഷന്&#x200d; ഉപരോധിക്കുന്നു.</p>
<p>മുക്കം എരഞ്ഞി മാവില്&#x200d; ഗെയില്&#x200d; വിരുദ്ധ സമരക്കാര്&#x200d;ക്ക് നേരെയാണ് പൊലീസ് ലാത്തിച്ചാര്&#x200d;ജ് നടത്തിയിരുന്നു. ഗെയില്&#x200d; പൈപ്പ് ലൈനിനെതിരെ ബഹുജന സമരം നടക്കുന്ന കോഴിക്കോട് മുക്കം അരീക്കോട് റോഡിലെ എരഞ്ഞിമാവിലായിരുന്നു സംഭവം. സമരം ശക്തമായ ഇവിടെ ഇന്ന് ധാരാളം പേര്&#x200d; സമരപ്പന്തലിലെത്തിയിരുന്നു. പ്രവൃത്തി തടഞ്ഞ സമരക്കാര്&#x200d;ക്ക് നേരെ പൊലീസ് കണ്ണീര്&#x200d;വാതകം പ്രയോഗിച്ചു. ലാത്തിച്ചാര്&#x200d;ജില്&#x200d; നിരവധി സമരക്കാര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്. സമരപന്തലും നിരവധി വാഹനങ്ങളും പൊലീസ് അടിച്ചു തകര്&#x200d;ത്തു. സമരക്കാരെ അന്വേഷിച്ച് സമീപത്തെ വീടുകളിലും ആരാധനാലയങ്ങളിലും പൊലീസ് തിരച്ചില്&#x200d; നടത്തുകയും ചെയ്തിരുന്നു. ഇവരെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടാണ് സ്ഥലം എം പി എം ഐ ഷാനവാസിന്റെ നേതൃത്വത്തില്&#x200d; പോലീസ് സ്‌റ്റേഷന്&#x200d; ഉപരോധിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gail-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
