<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mi thangal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mi-thangal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 03 Aug 2019 18:46:23 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mi thangal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഒറ്റച്ചോദ്യത്തില്&#x200d; നിന്നാണ് എം.ഐ തങ്ങള്&#x200d; ഉണ്ടായത്</title>
		<link>https://www.chandrikadaily.com/mi-thangal-cp-saithalavi-remindes.html</link>
					<comments>https://www.chandrikadaily.com/mi-thangal-cp-saithalavi-remindes.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 03 Aug 2019 18:30:59 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[CP Saithalavi]]></category>
		<category><![CDATA[mi thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135246</guid>

					<description><![CDATA[സി.പി സൈതലവി പട്ടണപ്പകിട്ടിന്റെ മറുപുറം കാണാന്&#x200d; മഹാരാഷ്ട്രയുടെ പ്രാന്തങ്ങളിലൂടെ നടന്നതാണ്. വഴി മറന്ന്, കാശ് തീര്&#x200d;ന്ന് അതൊരലച്ചിലായി. ദാഹം കലശലായപ്പോഴാണ് വഴിയരികിലെ വീടുകളിലൊന്നിലേക്കു കയറിച്ചെന്നത്. വാതില്&#x200d; തുറന്ന വീട്ടമ്മയോട് ഇത്തിരി ദാഹജലം എന്നാംഗ്യം കാട്ടി. തിരികെ വന്നു വെള്ളപ്പാത്രം നീട്ടുമ്പോള്&#x200d; അവര്&#x200d; എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി ഒറ്റച്ചോദ്യം: &#8216;തൂ മുസല്&#x200d;മാന്&#x200d;ഹെ?&#8217; തിളക്കുന്ന വെയിലില്&#x200d; അടഞ്ഞുപോകുന്ന മിഴികളുമായി &#8216;അതെ&#8217;യെന്നു തലയാട്ടുമ്പോള്&#x200d; &#8216;ങ്ഹും&#8217;എന്നു പുച്ഛത്തോടെ അവര്&#x200d; കുടിനീര്&#x200d; പിന്&#x200d;വലിച്ചു. ജീവിതത്തിലാദ്യത്തെ അവഹേളനം. നിന്ദ. അതുമൊരു പരദേശത്ത്. ആ കൊട്ടിയടച്ച വാതിലിനുമുന്നില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<h4>സി.പി സൈതലവി</h4>



<p>പട്ടണപ്പകിട്ടിന്റെ മറുപുറം കാണാന്&#x200d; മഹാരാഷ്ട്രയുടെ പ്രാന്തങ്ങളിലൂടെ നടന്നതാണ്. വഴി മറന്ന്, കാശ് തീര്&#x200d;ന്ന് അതൊരലച്ചിലായി. ദാഹം കലശലായപ്പോഴാണ് വഴിയരികിലെ വീടുകളിലൊന്നിലേക്കു കയറിച്ചെന്നത്. വാതില്&#x200d; തുറന്ന വീട്ടമ്മയോട് ഇത്തിരി ദാഹജലം എന്നാംഗ്യം കാട്ടി. തിരികെ വന്നു വെള്ളപ്പാത്രം നീട്ടുമ്പോള്&#x200d; അവര്&#x200d; എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി ഒറ്റച്ചോദ്യം: &#8216;തൂ മുസല്&#x200d;മാന്&#x200d;ഹെ?&#8217; തിളക്കുന്ന വെയിലില്&#x200d; അടഞ്ഞുപോകുന്ന മിഴികളുമായി &#8216;അതെ&#8217;യെന്നു തലയാട്ടുമ്പോള്&#x200d; &#8216;ങ്ഹും&#8217;എന്നു പുച്ഛത്തോടെ അവര്&#x200d; കുടിനീര്&#x200d; പിന്&#x200d;വലിച്ചു. ജീവിതത്തിലാദ്യത്തെ അവഹേളനം. നിന്ദ. അതുമൊരു പരദേശത്ത്. ആ കൊട്ടിയടച്ച വാതിലിനുമുന്നില്&#x200d; തെല്ലിട നിന്നു. വീണ്ടും ഇറങ്ങി നടന്നു. ഇനി വീടുകളില്&#x200d;ചെന്നു വെള്ളം ചോദിക്കാനാവില്ല. കിട്ടില്ല. ദൂരെ കണ്ട ചോലയില്&#x200d; ഇറങ്ങി ദാഹം തീര്&#x200d;ത്തു. മേലൊന്നു നനച്ചു. കയറുമ്പോള്&#x200d; കണ്ടു ചോലയുടെ മുകള്&#x200d;ഭാഗത്തെ നീരൊഴുക്കില്&#x200d; പന്നികള്&#x200d; കിടന്നുമറിയുന്നു. ആ വെള്ളമാണല്ലോ കുടിച്ചത്. മനംപിരട്ടലിനെക്കാള്&#x200d; ഉള്ളില്&#x200d; മറ്റൊരു തീയെരിഞ്ഞു തുടങ്ങിയിരുന്നു. പൊടുന്നനെ മനസ്സില്&#x200d; തിടംവെച്ച അന്യതാബോധത്തിന്റെ പൊള്ളല്&#x200d; ചോദ്യങ്ങളായി സ്വയം കത്തി. മുസല്&#x200d;മാനും മനുഷ്യനല്ലേ? ദാഹവും വിശപ്പുമുള്ള ജീവി?<br>
1960കളുടെ അന്ത്യമാണത്. മുംബൈയില്&#x200d; ശിവസേനയുടെ വര്&#x200d;ഗീയ വിഭജനതാണ്ഡവം കൊടിപറത്തിതുടങ്ങിയിരിക്കുന്നു. വെറുമൊരു പത്രപ്രവര്&#x200d;ത്തകനോ ഏതെങ്കിലും സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസില്&#x200d; ഉദ്യോഗസ്ഥനോ ആയി അടുത്തൂണ്&#x200d; പറ്റുമായിരുന്ന മലപ്പുറം ഏറനാട്ടിലെ തൃക്കലങ്ങോട്ടുകാരന്&#x200d; മാരേങ്ങലത്ത് ഇമ്പിച്ചിക്കോയ തങ്ങള്&#x200d;, ചരിത്രത്തിന്റെ മഹാസമുദ്രങ്ങള്&#x200d; താണ്ടിയ കപ്പലോട്ടക്കാരനായി, പല പ്രത്യയശാസ്ത്രങ്ങളുടെ ആഴംതൊട്ട ഗവേഷകനായി എം.ഐ തങ്ങള്&#x200d; എന്ന സൈദ്ധാന്തികനിലേക്ക്, ഈ കാലത്തിന്റെ ചരിത്രം അഭിമാനപൂര്&#x200d;വം രേഖപ്പെടുത്തുന്ന നാമങ്ങളിലൊന്നിലേക്ക് ഉടയാട മാറിയത് ആ ഒറ്റച്ചോദ്യത്തില്&#x200d;നിന്നാണ്. ശരിക്കും എം.ഐ തങ്ങളെന്ന പ്രതിഭയെ മലയാളത്തിനു കൈവന്ന ചോദ്യം.<br>
വന്നും പോയുമിരിക്കുന്ന ആസ്പത്രി വാസത്തിന്റെ ഇടവേളകള്&#x200d;ക്കിടയില്&#x200d; തെല്ലൊരാശ്വാസത്തിന്റെ സായാഹ്‌നം വീണുകിട്ടിയപ്പോള്&#x200d; എം.ഐ തങ്ങള്&#x200d; ഒരു മുഖാമുഖത്തിന് സമ്മതം തന്നു. ചടുലമായ സഞ്ചാരകാലങ്ങളില്&#x200d; പലവട്ടം ചോദിച്ചിരുന്നു ഒന്നു ജീവിതം പറയാമോ? പിന്നീടാവാമെന്നു എപ്പോഴും നിരസിച്ചു ആ ലാളിത്യം. ഒടുവില്&#x200d; അഭിമുഖം അച്ചടിയെത്തുംമുമ്പെ ഇനിയൊരു തിരുത്തിനു നില്&#x200d;ക്കാതെ ആ പത്രാധിപര്&#x200d; മടങ്ങി. ആസ്പത്രി വാസമൊഴിഞ്ഞ് പ്രസാദമധുരമായിരിക്കുമ്പോള്&#x200d; കൂട്ടിച്ചേര്&#x200d;ക്കാമെന്നാശിച്ചത് അതേപടി ബാക്കിവെച്ച്.<br>
ചിന്തകന്&#x200d;, ചരിത്രപണ്ഡിതന്&#x200d;, എഴുത്തുകാരന്&#x200d;, പത്രപ്രവര്&#x200d;ത്തകന്&#x200d;, പ്രഭാഷകന്&#x200d;, ഗ്രന്ഥകാരന്&#x200d;, ഗവേഷകന്&#x200d;, വിവര്&#x200d;ത്തകന്&#x200d;, ത്യാഗവും പാരമ്പര്യവുമുള്ള രാഷ്ട്രീയ നേതാവ് എന്നിങ്ങനെ വിശേഷമുദ്രകളെമ്പാടും സമൂഹം നെറ്റിയില്&#x200d; ചാര്&#x200d;ത്തിയിട്ടുണ്ട് എം.ഐ തങ്ങള്&#x200d;ക്ക്. എന്നിട്ടും ബാപ്പയുടെ വിരലില്&#x200d;തൂങ്ങി പ്രസംഗം കേള്&#x200d;ക്കാന്&#x200d; പോകുന്ന കൊച്ചുകുട്ടിയുടെ കൗതുകവും അമ്പരപ്പുമാണ് അറിവുകളന്വേഷിച്ചുള്ള ആ ജീവിതയാത്രയിലുടനീളം അദ്ദേഹം പുലര്&#x200d;ത്തിയത്. തേടിവരുന്ന പദവികള്&#x200d;ക്കും ബഹുമതികള്&#x200d;ക്കും മുന്നില്&#x200d;പോലും താനതിനു പാകമായിട്ടുണ്ടോയെന്നു സന്ദേഹിക്കുന്ന, തന്നെക്കാള്&#x200d; അര്&#x200d;ഹതയുള്ളവര്&#x200d; അപ്പുറത്തെ ബെഞ്ചിലുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന മനഃശുദ്ധി.<br>
ജീവിതയാത്ര നല്&#x200d;കിയ മനസ്സുതൊട്ട അനുഭവപാഠങ്ങളാണ് എം.ഐ തങ്ങളുടെ ചിന്തയുടെയും രചനകളുടെയും അടിസ്ഥാനം. അതില്&#x200d; അക്കാലത്തെ ഗാര്&#x200d;ഹികാവസ്ഥകളുടെ പരിമിതികളുണ്ട്. നിരക്ഷരതയും നിത്യദാരിദ്ര്യവും ഇഴചേര്&#x200d;ന്ന ഇരുട്ടില്&#x200d;തപ്പിത്തടയുന്ന ഗ്രാമങ്ങളുടെ കദനമുണ്ട്. വിഭജനാനന്തര വിഹ്വലതകള്&#x200d; മേയുന്ന രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സാമൂഹികാവസ്ഥയുണ്ട്. അവഗണനയുടെയും നീതിനിഷേധത്തിന്റെയും നിര്&#x200d;ദ്ദയദൃശ്യങ്ങളുണ്ട്.  സങ്കീര്&#x200d;ണതമുറ്റിനിന്ന ആ ഇടനിലങ്ങളിലാണ് എം.ഐ തങ്ങളുടെ ബാല്യം ചുവടുവെച്ചത്.<br>
മഹല്ല് ഖാസിയായി തൃക്കലങ്ങോട് കാരക്കുന്നില്&#x200d; താമസമാക്കിയ പ്രസിദ്ധ പണ്ഡിതന്&#x200d; കാട്ടുമുണ്ട സ്വദേശി മാരേങ്ങലത്ത് കുഞ്ഞിക്കോയ തങ്ങളുടെയും ശരീഫാ ഖദീജ ബീവിയുടെയും മകനായി 1943ല്&#x200d; കാരക്കുന്നില്&#x200d; ജനനം. മലബാറില്&#x200d; മുസ്‌ലിംലീഗും കോണ്&#x200d;ഗ്രസും മുഖാമുഖം പൊരുതുന്ന രാഷ്ട്രീയച്ചൂട് നിറഞ്ഞ ഏറനാട്. മലബാര്&#x200d; കലാപത്തിന്റെ കെടുതികള്&#x200d; വിട്ടുമാറാത്ത കാലം. അഞ്ചാംതരം വരെയുള്ള കാരക്കുന്ന് എല്&#x200d;.പി സ്‌കൂളിലെ പഠന കാലത്തുതന്നെ മഞ്ഞും മഴയും തണുപ്പുമുള്ള രാത്രികളില്&#x200d;പോലും ബാപ്പയുടെ കൈപിടിച്ച്, ചൂട്ടുംമിന്നിച്ച്, തലയിലൊരു ഉറുമാലും കെട്ടി ധൃതിയില്&#x200d; നടന്നുപോയിട്ടുണ്ട് സീതിസാഹിബിന്റെയും സി.എച്ചിന്റെയും പ്രസംഗം കേള്&#x200d;ക്കാന്&#x200d;. ബാപ്പയ്ക്ക് ഏറെ അടുപ്പമുണ്ടായിരുന്ന പൂക്കോയ തങ്ങളെ കാണാന്&#x200d; പാണക്കാട്ട്. ചേര്&#x200d;ത്ത്‌നിര്&#x200d;ത്തി തലോടുന്ന ആ മൃദുലമായ കൈകള്&#x200d;. പോരുമ്പോള്&#x200d; മിഠായി വാങ്ങിക്കോ എന്നൊരു കൈമടക്കും. ഖാഇദേമില്ലത്തും ബാഫഖി തങ്ങളും വരുന്നെന്നുകേട്ട് ബാപ്പയുടെ കൂടെ ഓടിയും നടന്നും മഞ്ചേരി അങ്ങാടിയിലേക്ക്. അങ്ങനെ മുദ്രാവാക്യങ്ങളും തക്ബീര്&#x200d; ധ്വനികളും പ്രസംഗങ്ങളും പച്ചത്തോരണങ്ങളും കൂടിക്കലര്&#x200d;ന്ന കുട്ടിപ്രായം. പതിനൊന്നാം വയസ്സില്&#x200d; ആറില്&#x200d; ചേര്&#x200d;ത്തത് മഞ്ചരിയിലെ മലബാര്&#x200d; ഡിസ്ട്രിക്ട് ബോര്&#x200d;ഡ് വക സെക്കണ്ടറി സ്‌കൂളില്&#x200d;. എട്ടു കിലോമീറ്ററുണ്ട് ദൂരം. ബസ്സൊന്നുമില്ല. നടക്കണം. രാവിലെ ഏഴരക്ക് പുറപ്പെട്ടാല്&#x200d; ബെല്ലടിക്കുമ്പോഴേക്ക് എത്തും. തിരിച്ചു സ്‌കൂള്&#x200d;വിട്ട് വീടെത്തുമ്പോള്&#x200d; ഇരുട്ടിയിട്ടുണ്ടാകും. മഴയും വെയിലും കാറ്റും കോളുമൊന്നും നോക്കാതെ ആ പതിനൊന്നു വയസ്സുകാരന്&#x200d; ദിവസവും നടന്നുതീര്&#x200d;ക്കുന്നത് 16 കി. മീറ്റര്&#x200d;. ചിലപ്പോഴൊക്കെ തനിച്ചായിരിക്കും. ഈ ഏകാന്തയാത്രകളാണ് ദൂരങ്ങള്&#x200d; താണ്ടാന്&#x200d; കുട്ടിക്കാലംതൊട്ടേ ധൈര്യം പകര്&#x200d;ന്നത്.<br>
മഞ്ചേരി ഹൈസ്‌കൂളില്&#x200d; പഠിക്കുമ്പോള്&#x200d; നാട്ടില്&#x200d; വിമോചന സമരത്തിന്റെ കാറ്റ് മൂളുകയായിരുന്നു. വെടിവെപ്പും മരണങ്ങളും. എങ്ങും പിക്കറ്റിങ്ങും അറസ്റ്റും ജയിലും. പൊലീസ് ഭീകരതയുടെ കാലം. നേതാക്കന്മാരുടെ പ്രസംഗങ്ങള്&#x200d; കേട്ടും ബാപ്പ കൊണ്ടുവരുന്ന ചന്ദ്രിക വായിച്ചും വിമോചന സമരാവേശം തലക്കുകയറി. 1959 ജൂലൈ. സ്‌കൂളില്&#x200d;നിന്നിറങ്ങി നേരെ മഞ്ചേരിയിലെ താലൂക്കാപ്പീസിനു മുന്നിലെ പിക്കറ്റിങ്ങില്&#x200d; ചേര്&#x200d;ന്നു. തൃക്കലങ്ങോട്ടെ നേതാവ് ചാത്തോലി ബാപ്പുട്ടി ഹാജിയുടെ അടുത്താണ് നിന്നത്. ഹസ്സന്&#x200d;കുട്ടികുരിക്കളും ബാപ്പു കുരിക്കളും നീലാമ്പ്ര മരക്കാര്&#x200d; ഹാജിയും കുഞ്ഞാപ്പു കുരിക്കളുമൊക്കെയുണ്ട് മുന്നില്&#x200d;തന്നെ. നല്ല മഴയും. കോളറില്&#x200d; പിടിച്ചുവലിക്കുന്നതാരാണെന്നു നോക്കുമ്പോള്&#x200d; സര്&#x200d;ക്കിള്&#x200d; ഇന്&#x200d;സ്‌പെക്ടറാണ്. &#8216;പോടാ സ്‌കൂളിലേക്ക്, ഈ വഴിക്കെങ്ങാനും കണ്ടാല്&#x200d; കാല്&#x200d;മുട്ട് ഞാന്&#x200d; അടിച്ചുപൊട്ടിക്കും&#8217; എന്ന് ഓടിച്ചുവിട്ടു.<br>
സ്‌കൂളില്&#x200d; പഠിക്കുമ്പോള്&#x200d;തന്നെ തൃക്കലങ്ങോട് വായനശാലയില്&#x200d; സ്ഥിരമായി പോകും. മലയാളം പഠിപ്പിച്ചിരുന്ന രാമകൃഷ്ണന്&#x200d; മാഷാണ് പ്രോത്സാഹിപ്പിച്ചത്. സ്‌കൂളില്&#x200d;നിന്ന് ഡിറ്റക്ടീവ് നോവലുകള്&#x200d; തരും. അതു വായനയെ രസകരമാക്കി. ഇതില്&#x200d; ഒതുങ്ങരുതെന്നും കഥയും കവിതയുമൊക്കെ ശീലിക്കണമെന്നും മാഷ് ഉപദേശിക്കും. അങ്ങിനെ ഡിറ്റക്ടീവില്&#x200d;നിന്ന് ഗൗരവ വായനയിലേക്ക് തിരിഞ്ഞു. ഹൈസ്‌കൂള്&#x200d; പഠനകാലത്ത് തന്നെ കാറല്&#x200d;മാര്&#x200d;ക്‌സ് എഴുതിയ ദാസ്‌ക്യാപിറ്റല്&#x200d; (മൂലധനം) തുടങ്ങിയ കൃതികള്&#x200d; വായിച്ചു. സങ്കീര്&#x200d;ണമായ ഭാഷയും പ്രയോഗങ്ങളും ആശയങ്ങളുമുള്ള കൃതികള്&#x200d; ആദ്യമൊന്നും വഴങ്ങിയിരുന്നില്ല. പക്ഷേ അതിന്മേല്&#x200d;തന്നെ കൂടിയപ്പോള്&#x200d; എളുപ്പമായി. എസ്.എസ്.എല്&#x200d;.സി കഴിഞ്ഞപ്പോള്&#x200d; തുടര്&#x200d;പഠനത്തിന് അമ്മാവന്&#x200d; (പൂക്കോയ തങ്ങള്&#x200d; ആക്കോട്) അഹമ്മദാബാദിലേക്കു ക്ഷണിച്ചു. അവിടെ മിര്&#x200d;സാപൂരില്&#x200d; ഹോട്ടല്&#x200d; നടത്തുകയാണ്. മക്കളില്ല. ഭേദപ്പെട്ട സൗകര്യങ്ങളുണ്ട്. ഗാന്ധിജിയുടെ നാട് കാണാം. പല ദേശങ്ങളില്&#x200d; ചുറ്റിയടിക്കാം. ഗുജറാത്തിലേക്കുള്ള ക്ഷണം വേഗം സ്വീകരിച്ചു. ഉമ്മാക്ക് ദൂരെ അയക്കാന്&#x200d; മടിയായിരുന്നു. എന്നാലും മറ്റുള്ളവരൊക്കെ പറഞ്ഞപ്പോള്&#x200d; സമ്മതമായി. ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്&#x200d; പ്രീ യൂണിവേഴ്‌സിറ്റി കഴിഞ്ഞ് ദേശായി മെഡിക്കല്&#x200d; കോളജില്&#x200d; ഹോമിയോപ്പതിക്ക് ചേര്&#x200d;ന്നു. അതിനിടെ അമ്മാവന്&#x200d; മരിച്ചു. മക്കളില്ലാത്തതിനാല്&#x200d; സ്വത്തുക്കളൊക്കെ ചിലര്&#x200d; കൈവശപ്പെടുത്തി. പഠനം തുടര്&#x200d;ന്നുപോകാന്&#x200d; സാമ്പത്തികം പ്രതിബന്ധമായി. ഭക്ഷണം കഴിക്കാന്&#x200d;  കാശ് വേണം. മലയാളത്തിനുപുറമെ ഇംഗ്ലീഷ്, ഹിന്ദി, ഉര്&#x200d;ദുഭാഷകള്&#x200d; അറിയാം. ഗുജറാത്തി വായിക്കും. ഇതുകൊണ്ടൊക്കെ പിടിച്ചുനില്&#x200d;ക്കാനാവുമോ എന്ന് ശങ്കിച്ചിരിക്കുകയാണ്. ഇന്ത്യന്&#x200d; എക്‌സ്പ്രസ് അഹമ്മദാബാദ് എഡിഷന്&#x200d; തുടങ്ങുന്ന സമയമാണത്. ചെറിയൊരു ശ്രമത്തില്&#x200d; അവിടെ റിപ്പോര്&#x200d;ട്ടറായി നിയമനം കിട്ടി. പത്രപ്രവര്&#x200d;ത്തന ജീവിതത്തിന്റെ സമാരംഭം. അതിനിടെ മുംബൈയിലെ ബോറിവെല്ലിയിലുള്ള പാര്&#x200d;ക് ഡേവിസ് മരുന്ന് കമ്പനിയില്&#x200d; ക്യാപ്‌സ്യൂള്&#x200d;  സെക്ഷനില്&#x200d; ജോലി ലഭിച്ചു. തരക്കേടില്ലാത്ത ശമ്പളം. മുംബൈ മലാഡില്&#x200d; താമസം. ഗുജറാത്തിലെ മുസ്‌ലിംകള്&#x200d; പൊതുവെ ഗുജറാത്തി സംസാരിക്കില്ല. മഹാരാഷ്ട്രയില്&#x200d; മറാഠിയുടെ കാര്യവും ഇതുപോലെ തന്നെ. ഇന്ത്യയിലെ മുസ്‌ലിം പൊതുഭാഷയായി ഉര്&#x200d;ദു നില്&#x200d;ക്കുകയാണ്.<br>
1971ല്&#x200d; മുംബൈ വിട്ട് നാട്ടില്&#x200d; തിരിച്ചെത്തി. ഒരു വ്യാഴവട്ടക്കാലം കേരളം വിട്ട് അന്യദേശങ്ങളില്&#x200d; കഴിഞ്ഞു. അത് ഉത്തര പൂര്&#x200d;വേന്ത്യന്&#x200d; സംസ്ഥാനങ്ങളിലെ മുസ്‌ലിം അവസ്ഥ, ദലിതരുടെ ദുരിതം, ചേരികളുടെ കണ്ണീര്&#x200d;, നഗര-ഗ്രാമങ്ങള്&#x200d; തമ്മിലെ അഗാധമായ അന്തരം, മതവും ജാതിയും മനുഷ്യനെ പിടികൂടിയതിന്റെ ഭീകരക്കാഴ്ചകള്&#x200d;, ജാതിയില്&#x200d; താഴ്ന്നവന്റെ വിധി, കുരുതികള്&#x200d;, അന്ധവിശ്വാസങ്ങള്&#x200d;, പട്ടിണി, സമ്പത്ത്,  അധോലോകങ്ങളുടെ കുടിപ്പക, മതംനോക്കാതെ പരസ്പരം തണലേകുന്ന മനുഷ്യപ്പറ്റുള്ള ദൃശ്യങ്ങള്&#x200d;, മഹാഗ്രന്ഥങ്ങളുള്ള വായനശാലകള്&#x200d;, തത്വജ്ഞാനികള്&#x200d;, സൂഫികള്&#x200d;, സന്യാസിമാര്&#x200d;, മഹാപണ്ഡിതര്&#x200d;, വിപ്ലവനേതാക്കള്&#x200d;, വന്&#x200d;പ്രക്ഷോഭങ്ങള്&#x200d;, മനുഷ്യര്&#x200d;ക്കിടയിലെ മതിലുകള്&#x200d; എല്ലാം നടന്നു കണ്ടും അറിഞ്ഞുംപോന്ന കാലമായിരുന്നു അത്. ഒറ്റപുസ്തകത്തിലെന്നപോലെ ഇന്ത്യയെ അടുത്തുകണ്ടനുഭവിച്ച ആ ദേശാടനത്തില്&#x200d; നിന്നാണ് എം.ഐ തങ്ങള്&#x200d; എന്ന കൂസലില്ലായ്മ പിറക്കുന്നത്.<br>
ജോലിയായപ്പോള്&#x200d; മുംബൈയിലെ വിലാസത്തില്&#x200d; ചന്ദ്രിക വരുത്തിതുടങ്ങിയിരുന്നു. തപാലില്&#x200d; മൂന്നാം ദിവസം കിട്ടും. വാര്&#x200d;ത്തകളും ഉന്നത നേതാക്കളുടെയും പ്രമുഖ എഴുത്തുകാരുടെയും ലേഖനങ്ങളും വഴി നാട്ടിലെ രാഷ്ട്രീയത്തിന്റെ ദൈനംദിന ചലനങ്ങള്&#x200d; ഉള്ളില്&#x200d; ആവേശം നിറച്ചിരുന്നു. വീട്ടില്&#x200d;നിന്നുള്ള നിരന്തര കത്തുകളും നാട്ടിലെ രാഷ്ട്രീയവുമെല്ലാം ചേര്&#x200d;ന്ന പ്രലോഭനങ്ങളാണ് ദേശാടനം നിര്&#x200d;ത്തി തിരികെയെത്തിച്ചത്.<br>
സീതിസാഹിബിന്റെയും സി.എച്ചിന്റെയുമൊക്കെ പൊതുയോഗ പ്രസംഗങ്ങള്&#x200d; തന്നെ ഓരോ പഠനക്ലാസുകളായിരുന്നു. തൃക്കലങ്ങോട് മദ്രസാങ്കണത്തില്&#x200d; സീതിസാഹിബ് പ്രസംഗിക്കുന്നു. നര്&#x200d;മംകലര്&#x200d;ത്താതെ, വസ്തുതകള്&#x200d; മാത്രം പറഞ്ഞ് മണിക്കൂറുകളുടെ ആ വാഗ്പ്രവാഹം ആളുകളെ പിടിച്ചുനിര്&#x200d;ത്തുകയാണ്. 1956ല്&#x200d; സി.എച്ച് മുഹമ്മദ്‌കോയ സാഹിബ് തൃക്കലങ്ങോട്ട് പ്രസംഗിച്ചപ്പോള്&#x200d; ബുഡാപെസ്റ്റ് റേഡിയോയും ഇമ്രിനാഗിയെയുമൊക്കെ ഉദ്ധരിച്ച് കത്തിക്കയറുകയാണ്. നന്നേ മെലിഞ്ഞ, കറുത്ത തൊപ്പിയണിഞ്ഞ സുമുഖനായ യുവാവ്. ആ താളത്തില്&#x200d; ഞങ്ങള്&#x200d; കേട്ടുനിന്നു. പക്ഷേ അതില്&#x200d;പറഞ്ഞ പേരുകള്&#x200d; പലതും ഞങ്ങള്&#x200d;ക്കു പുതുമയായിരുന്നു. പിന്നീട് പഠിച്ചു ഹംഗറിയില്&#x200d; കമ്യൂണിസ്റ്റുകാര്&#x200d;ക്കെതിരെ പ്രതിവിപ്ലവമുണ്ടാക്കിയ ഇമ്രിനാഗിയെക്കുറിച്ചാണ് അന്നേദിവസം റേഡിയോ വാര്&#x200d;ത്തകേട്ട് സി.എച്ച് സവിസ്തരം ഗ്രാമീണരോട് പ്രസംഗിക്കുന്നതെന്ന്. അത് പഠിപ്പിക്കുന്നത്, മൈക്കിനു മുന്നില്&#x200d; നില്&#x200d;ക്കുന്നവര്&#x200d; &#8216;പ്രസംഗം&#8217; എന്ന ഉത്തരവാദിത്തത്തിന്റെ ഗൗരവമറിയാതെ പോകരുതെന്നാണ്. 1971ല്&#x200d; നാട്ടിലെത്തിയ ഉടന്&#x200d;, തൃക്കലങ്ങോട് പഞ്ചായത്ത് യൂത്ത്‌ലീഗ് അഡ്‌ഹോക് കമ്മിറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അന്ന് സംസ്ഥാനത്ത് മുസ്‌ലിം യൂത്ത്‌ലീഗ് എന്ന പുതിയ പോഷക ഘടകം വ്യവസ്ഥാപിതമായി രൂപവല്&#x200d;ക്കരിച്ചു തുടങ്ങുകയാണ്. ആദ്യമായി ചെയ്ത പൊതുപ്രസംഗം അലിഗഡ് യൂണിവേഴ്‌സിറ്റി ദേശസാല്&#x200d;ക്കരണ ബില്ലിനെതിരായ പ്രക്ഷോഭത്തില്&#x200d; 1972ല്&#x200d; തൃക്കലങ്ങോട് നടത്തിയതാണ്. നാലു വര്&#x200d;ഷത്തോളം കാരക്കുന്നില്&#x200d; ഹോമിയോ ക്ലിനിക് നടത്തിക്കൊണ്ടിരിക്കെയാണ് 1975ല്&#x200d; ചന്ദ്രിക പത്രാധിപസമിതിയില്&#x200d; ചേരുന്നത്. എം.കെ മുഹമ്മദ് സാലിം മൗലവി നടത്തിയിരുന്ന ജിഹാദ് വാരികയിലായിരുന്നു ആദ്യലേഖനമെഴുതിയത്. ജനസംഘത്തിന്റെ ഭാരതവത്കരണ മുദ്രാവാക്യത്തിനെതിരെ &#8216;ഭാരതവത്കരിക്കേണ്ടത് ആരെ&#8217; എന്ന തുടര്&#x200d;ലേഖനം. പി.കെ കോഡൂര്&#x200d; പ്രസിദ്ധീകരിച്ചിരുന്ന മലപ്പുറം ടൈംസിലും ചില കുറിപ്പുകള്&#x200d; വന്നു. ചന്ദ്രിക പൗരപംക്തിയില്&#x200d; പ്രസിദ്ധീകരിച്ച കത്തിലെ രാഷ്ട്രീയ വിമര്&#x200d;ശനമാണ് ദിനപത്രത്തിലെ ആദ്യയെഴുത്ത്.<br>
പി.പി കമ്മു സാഹിബിന്റെ സാരഥ്യത്തിലുള്ള മാപ്പിളനാട് ആയിരുന്നു തുറന്നെഴുത്തിന് വേദിയായത്. വിമര്&#x200d;ശനം എത്ര നിശിതമായാലും കമ്മു സാഹിബ് ഇടപെടില്ല. സര്&#x200d;വ രാഷ്ട്രീയകാര്യങ്ങളും മാപ്പിള നാട് ചര്&#x200d;ച്ച ചെയ്തു. സംഘടനക്കുള്ളിലെ വിമര്&#x200d;ശനങ്ങള്&#x200d;ക്കും കുറവുണ്ടായില്ല. മാപ്പിളനാട് ഒരു കാലഘട്ടത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിലെ ആശയപ്പോരാട്ടങ്ങള്&#x200d;ക്ക് തുടക്കമിട്ട ദൈ്വവാരികയാണ്. ചന്ദ്രിക വിട്ടുവന്ന ഇടവേളയില്&#x200d; മാപ്പിളനാട് പത്രാധിപത്യത്തില്&#x200d; ഏറെക്കാലം പ്രവര്&#x200d;ത്തിച്ചു. പല ലക്കങ്ങളിലും എം.ഐ തങ്ങളുടെ ഭിന്ന നാമങ്ങളാല്&#x200d; മാപ്പിള നാടിന്റെ മുഴുവന്&#x200d; പേജുകളും സമൃദ്ധമായി. എം.ഐ തങ്ങള്&#x200d;, മാരേങ്ങലത്ത്, മിറ്റ്, നിരീക്ഷകന്&#x200d;, എം.ഐ തുടങ്ങി പല അപരനാമങ്ങളില്&#x200d; ഗഹനമായ ലേഖനങ്ങള്&#x200d;. ഒറ്റയിരിപ്പില്&#x200d; റഫറന്&#x200d;സില്ലാതെ എത്ര ലേഖനങ്ങളുമെഴുതാനുള്ള കോപ്പുണ്ടായിരുന്നു ആ മരുന്നറയില്&#x200d;.<br>
ശബാബിലും പിന്നീട് വര്&#x200d;ത്തമാനം എക്‌സിക്യൂട്ടീവ് എഡിറ്ററായപ്പോഴും ലേഖനങ്ങള്&#x200d; പ്രവഹിച്ചു. 2007ല്&#x200d; ചന്ദ്രികയുടെ പത്രാധിപരായി തിരിച്ചെത്തി. വീണ്ടും തന്റെ സ്വതന്ത്ര ജീവിതത്തിലേക്ക് മടങ്ങി. പക്ഷേ എഴുത്തും പ്രഭാഷണവും മുടങ്ങിയില്ല. ചന്ദ്രിക പത്രാധിപസമിതിയിലെ പ്രധാന എഴുത്തുകാരില്&#x200d; പലരും 70കളിലെ പാര്&#x200d;ട്ടിയിലെ ഭിന്നതയില്&#x200d; മറുപക്ഷം ചേര്&#x200d;ന്നുനില്&#x200d;ക്കുമ്പോഴാണ് ചന്ദ്രിക ഡയറക്ടര്&#x200d; കൂടിയായ കെ.കെ.എസ് തങ്ങള്&#x200d; എം.ഐ തങ്ങളെ മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് ഓഫീസിലേക്ക് വിളിപ്പിക്കുന്നത്. പി. സീതി ഹാജിയുമുണ്ട്. ചന്ദ്രികയില്&#x200d; ചേരണമെന്ന് നിര്&#x200d;ദേശം. &#8221;ഹോമിയോ ഡിസ്‌പെന്&#x200d;സറി നടത്തുന്നുണ്ട്. അത് പെട്ടെന്നു നിര്&#x200d;ത്തിപ്പോരാനാവില്ലെന്ന്&#8221; ക്ഷമാപണം. പോരാത്തതിന് തുടക്കത്തില്&#x200d; ചന്ദ്രികയില്&#x200d; ലഭിക്കാനിടയുള്ള പ്രതിമാസ ശമ്പളം 200 രൂപ. തനിക്ക് ഡിസ്‌പെന്&#x200d;സറിയില്&#x200d;നിന്നു ഒരു ദിവസം കിട്ടുന്നതും അതേ തുക. അതൊക്കെ നഷ്ടപ്പെടുത്താനുള്ള വിഷമവും അറിയിച്ചു. സമുദായത്തിനു നേട്ടങ്ങളുണ്ടാക്കാന്&#x200d; നമ്മള്&#x200d; ചിലതൊക്കെ നഷ്ടപ്പെടുത്തേണ്ടിവരുമെന്നായിരുന്നു കെ.കെ.എസിന്റെ മറുപടി. അതുതന്നെ തീരുമാനവും. നന്നായി പ്രവര്&#x200d;ത്തിക്കുന്ന ഡിസ്‌പെന്&#x200d;സറി കൈവിട്ട് ചന്ദ്രികയില്&#x200d; ചേര്&#x200d;ന്നു. സി.എച്ച് മുഖ്യപത്രാധിപര്&#x200d;, വി.സി അബൂബക്കര്&#x200d; സാഹിബ് പത്രാധിപര്&#x200d;, പി.എ മുഹമ്മദ്‌കോയ, കുട്ട്യാലി സാഹിബ് എന്നിവര്&#x200d; ഉപനായകര്&#x200d;. മേച്ചേരിയും കാനേഷും ടി.സിയും സി.കെ താനൂരും നടക്കാവുമെല്ലാമുണ്ട്. ലേഖനമെഴുത്ത് പതിവാക്കി. ഇഎം.എസും മേച്ചേരിയും തമ്മില്&#x200d; നടന്ന ലേഖനയുദ്ധം. മേച്ചേരിക്കു മറുപടി ചന്ദ്രികയില്&#x200d; തന്നെ ഇ.എം.എസ് എഴുതി. അതിനു മറുപടി തയ്യാറാക്കാന്&#x200d; മേച്ചേരി ആവശ്യപ്പെട്ടു. ആവശ്യമായ രേഖകള്&#x200d; തരാം, മേച്ചേരി തന്നെ മറുപടിയെഴുതണമെന്ന് ശട്ടംകെട്ടി. അങ്കത്തിന്റെ അവസാനം മറ്റൊരാള്&#x200d; കയറുന്നത് ശരിയല്ലെന്നു മേച്ചേരിയോട് പറഞ്ഞു. ലേഖന രൂപത്തിലാണ് രേഖകള്&#x200d; അയച്ചുകൊടുത്തത്. പക്ഷേ, പിറ്റേന്ന് മേച്ചേരി അത് എം.ഐ തങ്ങള്&#x200d; എന്നു പേരുവെച്ചുതന്നെ പ്രസിദ്ധീകരിച്ചു.<br>
ഇന്ത്യന്&#x200d; കമ്യൂണിസ്റ്റ് പാര്&#x200d;ട്ടിയുടെ മുംബൈയില്&#x200d; ചേര്&#x200d;ന്ന ഒന്നാം പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസ് പാക്കിസ്താന്&#x200d; ആവശ്യം പ്രമേയമായി അംഗീകരിച്ചെന്നായിരുന്നു രേഖവെച്ചുള്ള മറുപടി. ഇല്ലെന്നായിരുന്നു നേരത്തെ നമ്പൂതിരിപ്പാടിന്റെ വാദം. ഇ.എം.എസ് അതോടെ സംവാദത്തില്&#x200d;നിന്നു പിന്മാറി. റഹീംമേച്ചേരിയുടെ ബൗദ്ധിക സത്യസന്ധതക്ക് തെളിവായിരുന്നു ആ ലേഖനത്തിലെ പേര്. സ്വന്തം പേരില്&#x200d; വെക്കാമായിരുന്നതാണ്. അതിന് എം.ഐ തങ്ങള്&#x200d; അനുവാദം നല്&#x200d;കിയതുമാണ്.<br>
പ്രത്യയശാസ്ത്ര പഠനം എന്ന നിലയിലാണ് കമ്യൂണിസ്റ്റ് വിമര്&#x200d;ശനങ്ങള്&#x200d; എഴുതിത്തുടങ്ങിയത്. പിന്നീടത് നന്നായി പഠിച്ചു. ഒരര്&#x200d;ത്ഥത്തില്&#x200d; ഗവേഷണം തന്നെ എന്നു പറയാം. 1980കളില്&#x200d; കോഴിക്കോട് ടൗണ്&#x200d;ഹാളില്&#x200d; &#8216;മാര്&#x200d;ക്‌സിസം എന്തുകൊണ്ട് വിമര്&#x200d;ശിക്കപ്പെടുന്നു&#8217; എന്ന തലക്കെട്ടിലെ സംവാദത്തില്&#x200d; എം.ഐ തങ്ങളുടെ വിഷയാവതരണം കേട്ട് വേദിയിലുണ്ടായിരുന്ന പി. പരമേശ്വരന്&#x200d; പ്രസംഗത്തില്&#x200d; പറഞ്ഞു: ഇത്രയും ഗഹനമായൊരു മാര്&#x200d;ക്‌സിസ്റ്റ് വിമര്&#x200d;ശനപഠനം മലയാളത്തില്&#x200d; ആദ്യമായി കേള്&#x200d;ക്കുകയാണെന്ന്. <br>
എന്&#x200d;.വി അബ്ദുസ്സലാം മൗലവിയാണ് രാഷ്ട്രീയത്തില്&#x200d; തനിക്ക് ഗുരു എന്ന് എം.ഐ തങ്ങള്&#x200d;. ചന്ദ്രികയില്&#x200d;നിന്നു നാട്ടിലേക്കുള്ള പ്രതിവാര യാത്രകള്&#x200d; അരീക്കോട് വഴിയാക്കും. അബ്ദുസ്സലാം മൗലവിയുമായുള്ള നീണ്ട കൂടിക്കാഴ്ചകള്&#x200d;ക്ക്. അത്രയും അറിവുകള്&#x200d; നിറഞ്ഞുനില്&#x200d;ക്കുന്ന സാഗരമാണത്. തന്റെ വ്യക്തിത്വം രൂപപ്പെടുത്തിയതില്&#x200d; മൗലവിയുടെ സ്വാധീനം അപരിമേയമാണ്. <br>
സി.എച്ച് ആണ് തന്റെ സമസ്ത ജീവിതത്തിലെയും പ്രചോദന കേന്ദ്രമെന്നും. എഴുത്തില്&#x200d;, പ്രസംഗത്തില്&#x200d;, ചിന്തയില്&#x200d; സി.എച്ച് സ്വാധീനിച്ചിരിക്കുകയാണ്. സി.എച്ച് ഒരു പാഠപുസ്തകമാണ്. ഏറ്റവും ചെറിയവനെ ഏറ്റവും നന്നായി പരിഗണിക്കും. മുഖം നോക്കാതെ ഗുണദോഷിക്കും. ഏതൊരു കാര്യത്തിന്റെ പ്രത്യാഘാതവും ചൂണ്ടിക്കാട്ടും. അദ്ദേഹത്തിന്റെ പ്രചോദനത്താല്&#x200d; വളര്&#x200d;ന്നുവന്ന നൂറുകണക്കിനു പ്രതിഭകളുണ്ട്. ഓരോ സംസാരത്തിലും ഒരു പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകന്&#x200d; എങ്ങനെയിരിക്കണമെന്ന മാര്&#x200d;ഗനിര്&#x200d;ദേശമായിരിക്കും. അങ്ങനൊരാള്&#x200d; വേറെയില്ല.<br>
ഉത്തരേന്ത്യന്&#x200d; യാത്രകളുടെ കെട്ടഴിച്ചുവെച്ച് ചന്ദ്രികയില്&#x200d; സ്ഥിരമായ കാലം. പാക്കിസ്താനില്&#x200d; വ്യാപാരിയായിരുന്ന സഹോദരീഭര്&#x200d;ത്താവ് സി.കെ മുഹമ്മദ്മൗലവിയുടെ ഒരു കത്ത് കിട്ടി. പാക്കിസ്താനിലേക്ക് ഒരു സന്ദര്&#x200d;ശനത്തിനു ക്ഷണിച്ചുകൊണ്ട്. അദ്ദേഹവും നല്ല വായനാപ്രിയനായതുകൊണ്ട് മികച്ച ഉര്&#x200d;ദു പുസ്തകങ്ങളെക്കുറിച്ചും പറഞ്ഞു. മുഗള്&#x200d; ഭരണത്തിന്റെ ശേഷിപ്പുകള്&#x200d; പലതുമുള്ള ലാഹോറും മറ്റും ഒന്നു ചുറ്റിയടിക്കാം. നല്ല കുറെ ചരിത്രപുസ്തകങ്ങളും തരപ്പെടുത്താമെന്ന് മോഹം. ആദ്യ വിദേശയാത്രയുടെ കമ്പത്തില്&#x200d; യൗവനസഹജമായ ആവേശത്തോടെ ലീവിനപേക്ഷിച്ച് ചീഫ് എഡിറ്ററുടെ കാബിനില്&#x200d; സി.എച്ചിനെ ചെന്നുകണ്ടു. എടുത്തടിച്ചപോലെ പറഞ്ഞു: &#8216;ഇതിനു ലീവ് തരാന്&#x200d; പറ്റില്ല&#8217;. യാത്ര തടസ്സപ്പെട്ടതിലെ നൈരാശ്യവുമായിരിക്കുമ്പോള്&#x200d; സി.എച്ച് വിളിപ്പിച്ചു. ലീവനുവദിക്കാത്തതില്&#x200d; വിഷമം തോന്നിയോ എന്നു ചോദിച്ചു. എന്നിട്ടു പറഞ്ഞു: &#8221;ഉത്തരവാദപ്പെട്ട മുസ്‌ലിംലീഗ് പ്രവര്&#x200d;ത്തകരാരും പാക്കിസ്താനില്&#x200d; പോകരുത്. ഞാന്&#x200d; പല ലോകരാഷ്ട്രങ്ങളും സന്ദര്&#x200d;ശിച്ചിട്ടുണ്ട്. പക്ഷേ പാക്കിസ്താനില്&#x200d; പോയിട്ടില്ല. നമ്മുടെ രാജ്യത്തിന്റെ ഔദ്യോഗിക ആവശ്യത്തിനായല്ലാതെ പാക്കിസ്താനിലേക്കു പോകരുതെന്ന് ഖാഇദെമില്ലത്ത് വിലക്കിയിട്ടുണ്ട്. ഖാഇദേമില്ലത്തിന്റെ ഈ നിലപാട് നിരാകരിക്കുക എന്നു പറഞ്ഞാല്&#x200d; മുസ്‌ലിംലീഗിന്റെ തത്വത്തിനെതിരാവുക എന്നാണ്. അങ്ങനെയുള്ളവര്&#x200d;ക്ക് പിന്നെ മുസ്‌ലിംലീഗില്&#x200d; തുടരാനുമാവില്ല.&#8221;<br>
സി.എച്ചിയന്&#x200d; പാഠങ്ങളില്&#x200d;നിന്നാണ് എം.ഐ തന്റെ നിലപാടുകളുടെ വായ്ത്തല മൂര്&#x200d;ച്ചകൂട്ടിയത്. തനിക്കുശരിയെന്നു തോന്നിയത് ആര്&#x200d;ജവത്തോടെ തുറന്നുപറഞ്ഞത്. എം.ഐ തങ്ങളുടെ വ്രതശുദ്ധിയുള്ള നിലപാടുകള്&#x200d;ക്ക് തന്റെ കാലത്തെ സാരഥികളായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും അതിനാല്&#x200d;തന്നെ കാത്‌കൊടുക്കുകയും ചെയ്തു.<br>
മദ്രസയും പള്ളിദര്&#x200d;സുമായി കഴിഞ്ഞ ബാല്യംതൊട്ട് അപൂര്&#x200d;വ ഗ്രന്ഥശേഖരങ്ങള്&#x200d; തേടിയുള്ള യാത്രകള്&#x200d; വരെ പിതാവ് കുഞ്ഞിക്കോയ തങ്ങള്&#x200d; നല്&#x200d;കിയ വെളിച്ചം എം.ഐ തങ്ങളിലെ കൃത്യനിഷ്ഠയുള്ള വിശ്വാസിയെ രൂപകല്&#x200d;പ്പന ചെയ്തു. മുസ്‌ലിം യൂത്ത്‌ലീഗിന്റെ നവരാഷ്ട്രീയ സംസ്‌കാര മുഖങ്ങളായ ചരല്&#x200d;ക്കുന്നിലെ ശില്പശാലയിലും ഫലസ്തീന്&#x200d; അഫ്ഗാന്&#x200d; ഐക്യദാര്&#x200d;ഢ്യങ്ങളിലും പരശ്ശതം സംഘടനാപദ്ധതികളിലും തങ്ങള്&#x200d; പ്രത്യയശാസ്ത്രപരമായ അടിത്തറയൊരുക്കി. ഭാഷാ സമരം, ശരീഅത്ത് വിവാദം, സംവരണം, നിരീശ്വര പ്രചാരണം തുടങ്ങി മാര്&#x200d;ക്‌സിസ്റ്റ് കേന്ദ്രീകൃതവും ബാബരി മസ്ജിദ്, പൗരത്വ പ്രശ്‌നം, ഏകദേശീയത, പൊതു സിവില്&#x200d;കോഡ് തുടങ്ങി ഫാസിസ്റ്റ് കേന്ദ്രീകൃതവുമായ ആക്രമണങ്ങളുടെ കുന്തമുനകളെ ചെറുക്കാനും പുരോഗതിയുടെ പടവുകള്&#x200d; തകര്&#x200d;ക്കുന്ന തീവ്രവാദത്തിന്റെ വലയില്&#x200d; കുരുങ്ങാതെ സമുദായത്തെ മുഖ്യധാരയില്&#x200d; ചുവടുറപ്പിച്ചുനിര്&#x200d;ത്തുന്നതിനും ചിന്താ ബന്ധുരമായ പദ്ധതികളും ആശയ പ്രതിരോധത്തിന്റെ കോട്ടകളും തീര്&#x200d;ത്ത ഈ സൈദ്ധാന്തികന്&#x200d; ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രമുടനീളം കൊണ്ടാടപ്പെടും.<br>
പ്രതിസന്ധികളില്&#x200d; തളരാത്ത നേതൃനിരയെ വാര്&#x200d;ത്തെടുക്കാന്&#x200d; ഭാവിയുടെ ആകാശങ്ങളില്&#x200d; ഹരിതപതാക ഉയര്&#x200d;ന്നുപറക്കാന്&#x200d; എം.ഐ തങ്ങള്&#x200d; നല്&#x200d;കിയത് സ്വന്തം ജീവിതം തന്നെയാണ്. 1973ല്&#x200d; സഹയാത്രയാരംഭിച്ച ഭാര്യ ശരീഫ ശറഫുന്നിസ, മക്കള്&#x200d; ശരീഫ നജ്മുന്നിസ, ശരീഫ സബാഹത്തുന്നിസ, സയ്യിദ് ഇന്&#x200d;തിഖാബ് ആലം, സയ്യിദ് അമീന്&#x200d; അഹ്‌സന്&#x200d;, സയ്യിദ് മുഹമ്മദ് അല്&#x200d;ത്വാഫ്, സയ്യിദ് മുജ്തബ വസീം എന്നിവരെ സ്‌നേഹിച്ചത്‌പോലെ, ചിലപ്പോള്&#x200d; അതിലുമേറെ സമുദായത്തെയും മുസ്‌ലിംലീഗിനെയും സ്‌നേഹിച്ചു എം.ഐ തങ്ങള്&#x200d;. ആയിരക്കണക്കിനു പ്രഭാഷണങ്ങളും പരസഹസ്രം പഠനങ്ങളും നിരവധി ഗ്രന്ഥങ്ങളും സമുദായത്തിന് സമ്മാനമായി തന്നു. പകരമൊന്നും തിരിച്ചെടുത്തില്ല. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്ന പദവി തന്നെ അടിച്ചേല്&#x200d;പ്പിക്കപ്പെട്ടപോലെയേയുള്ളൂ ആ ശിരസ്സില്&#x200d;.<br>
എം.ഐ തങ്ങള്&#x200d; തന്നെ ഓര്&#x200d;മിപ്പിക്കാറുള്ള ആ ഇഖ്ബാല്&#x200d; കവിത ചേര്&#x200d;ക്കാം. &#8216;മഞ്ഞു തുള്ളിയെ മഹാസമുദ്രം മാടിവിളിച്ചു. വാ, എന്റെ മടിത്തട്ടില്&#x200d; നിനക്ക് ഞാനഭയം നല്&#x200d;കാം. മഞ്ഞുതുള്ളി പ്രതിവചിച്ചു.  ഇല്ല ചുട്ടുപഴുത്ത മണലില്&#x200d; വീണു നശിക്കുന്നതാണ് നിന്നില്&#x200d; ലയിച്ച് ഇല്ലാതാകുന്നതിനെക്കാള്&#x200d; എനിക്കിഷ്ടം&#8217;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mi-thangal-cp-saithalavi-remindes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്രന്ഥശാലയെ പുനഃസംഘടിപ്പിച്ച   എന്&#x200d;സൈക്ലോപീഡിയ: ഇ.ടി</title>
		<link>https://www.chandrikadaily.com/mi-thangal-story-3.html</link>
					<comments>https://www.chandrikadaily.com/mi-thangal-story-3.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 27 Jul 2019 19:52:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ET Mohammed Basheer MP]]></category>
		<category><![CDATA[mi thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134602</guid>

					<description><![CDATA[കോഴിക്കോട്: ആറ് ദശാബ്ദകാലത്തിലധികം മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിലെ ഭൗതിക മണ്ഡലത്തില്&#x200d; ജ്വലിച്ചു നിന്ന ഒരു നക്ഷത്രമായിരുന്നു എം.ഐ തങ്ങള്&#x200d; എന്ന് മുസ്്‌ലിംലീഗ് ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി. മുസ്‌ലിം ലീഗിനെ കുറിച്ച് മാത്രമല്ല, ഇന്ത്യയിലെ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ നവോത്ഥാന പഥങ്ങളെക്കുറിച്ച് പഠിക്കാന്&#x200d; ആഗ്രഹിക്കുന്നവര്&#x200d;ക്ക്, തന്റെ വിജ്ഞാനത്തിന്റെ സംഭരണിയില്&#x200d; നിന്നും ധാരാളമായി അറിവുകള്&#x200d; പകര്&#x200d;ന്ന് കൊടുത്ത മഹാ പ്രതിഭയാണ് അദ്ദേഹം; സംസാരിക്കുന്ന എന്&#x200d;സൈക്‌ളോപീഡിയ. എം.ഐ തങ്ങളുടെ ഒരു പുസ്തകത്തിന് അവതാരിക എഴുതാനുള്ള അവസരവും എനിക്ക് [&#8230;]]]></description>
										<content:encoded><![CDATA[
<p><br> കോഴിക്കോട്: ആറ് ദശാബ്ദകാലത്തിലധികം മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിലെ ഭൗതിക മണ്ഡലത്തില്&#x200d; ജ്വലിച്ചു നിന്ന ഒരു നക്ഷത്രമായിരുന്നു എം.ഐ തങ്ങള്&#x200d; എന്ന് മുസ്്‌ലിംലീഗ് ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി. മുസ്‌ലിം ലീഗിനെ കുറിച്ച് മാത്രമല്ല, ഇന്ത്യയിലെ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ നവോത്ഥാന പഥങ്ങളെക്കുറിച്ച് പഠിക്കാന്&#x200d; ആഗ്രഹിക്കുന്നവര്&#x200d;ക്ക്, തന്റെ വിജ്ഞാനത്തിന്റെ സംഭരണിയില്&#x200d; നിന്നും ധാരാളമായി അറിവുകള്&#x200d; പകര്&#x200d;ന്ന് കൊടുത്ത മഹാ പ്രതിഭയാണ് അദ്ദേഹം; സംസാരിക്കുന്ന എന്&#x200d;സൈക്‌ളോപീഡിയ.<br> എം.ഐ തങ്ങളുടെ ഒരു പുസ്തകത്തിന് അവതാരിക എഴുതാനുള്ള അവസരവും എനിക്ക് തന്നു. അദ്ദേഹം അന്ന് പറഞ്ഞത്, അവതാരിക എഴുതാന്&#x200d; എനിക്ക് വേറെ ആളെ കിട്ടാഞ്ഞിട്ടല്ല. നമ്മള്&#x200d; തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ പുറത്താണ് ഈ ആവശ്യമെന്നായിരുന്നു. എനിക്ക് എം.ഐ തങ്ങളുമായി അര നൂറ്റാണ്ട് കാലത്തെ സ്‌നേഹബന്ധമാണുള്ളത്. ഞങ്ങള്&#x200d; ഒരുമിച്ച് ഒരുപാട് പരിപാടികള്&#x200d;ക്ക് ക്ലാസെടുക്കാന്&#x200d; പോകുമായിരുന്നു.<br> 1991 ല്&#x200d; ഞാന്&#x200d; വിദ്യാഭ്യാസ മന്ത്രിയായി വന്ന കാലത്ത്, ഗ്രന്ഥശാലയുടെ സ്ഥിരം മെമ്പര്&#x200d; ആവാന്&#x200d; ക്ഷണിച്ചു. ആദ്യമൊന്നും വഴങ്ങിയില്ല. പിന്നെ എന്നോടുള്ള സ്‌നേഹബന്ധത്തിനു പുറത്ത് സമ്മതിക്കുകയായിരുന്നു. റഹീം മേച്ചേരിയും ഉണ്ടായിരുന്നു, ആ കാലയളവില്&#x200d;. എന്നാല്&#x200d;, റഹീം മേച്ചേരി എനിക്കതിനോട് 100 % നീതിപുലര്&#x200d;ത്താന്&#x200d; കഴിയുന്നില്ല എന്ന് പറഞ്ഞ്, സ്‌നേഹപൂര്&#x200d;വ്വം പിന്&#x200d;വാങ്ങി. <br> പിന്നീട് ഗ്രന്ഥശാലയെ ജനാധിപത്യപരമായി പുനഃസംഘടിപ്പിച്ച്, പുതിയ സമിതിയെ ഏല്&#x200d;പ്പിച്ചാണ് എം.ഐ തങ്ങള്&#x200d; അവിടെ നിന്നും പടിയിറങ്ങിയത്. പകരം വെക്കാനില്ലാത്ത ധൈഷണിക പ്രതിഭയെയാണ് ന്യൂനപക്ഷ രാഷ്ട്രീയത്തിന് നഷ്ടപ്പെട്ടതെന്നും ഇ.ടി അനുസ്മരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mi-thangal-story-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിംലീഗിന് ദിശാബോധം നല്&#x200d;കിയ   നേതാവ്: മുനവ്വറലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/mi-thangal-story-2.html</link>
					<comments>https://www.chandrikadaily.com/mi-thangal-story-2.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 27 Jul 2019 19:45:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mi thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134600</guid>

					<description><![CDATA[മലപ്പുറം: മുസ്‌ലിം ലീഗ് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ധൈഷണികവും ചരിത്രപരവുമായ ദിശാബോധം തലമുറകള്&#x200d;ക്ക് കൈ മാറിയ നേതാവാണ് എം.ഐ തങ്ങളെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം, ന്യൂനപക്ഷ രാഷ്ട്രീയം: ദൗത്യവും ദര്&#x200d;ശനവും, എന്നീ പുസ്തകങ്ങള്&#x200d; ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രത്തിന്റെ ആധികാരിക രേഖകളാണ്. രാഷ്ട്രീയ പ്രതിയോഗിയെ എതിരിടുന്ന രാഷ്ട്രീയം എന്നതിനപ്പുറത്തേക്ക് സാമൂഹിക മാറ്റമാണ് രാഷ്ട്രീയത്തിന്റെ നിദാനമെന്ന് എം.ഐ തങ്ങള്&#x200d; ലോകത്തോട് പറഞ്ഞു. മാധ്യമപ്രവര്&#x200d;ത്തകന്&#x200d;, എഴുത്തുകാരന്&#x200d;, ഗ്രന്ഥകാരന്&#x200d;, പ്രഭാഷകന്&#x200d;, രാഷ്ട്രീയസാമൂഹികസാംസ്‌കാരിക പ്രവര്&#x200d;ത്തകന്&#x200d; തുടങ്ങി [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>മലപ്പുറം: മുസ്‌ലിം ലീഗ് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ധൈഷണികവും ചരിത്രപരവുമായ ദിശാബോധം തലമുറകള്&#x200d;ക്ക് കൈ മാറിയ നേതാവാണ് എം.ഐ തങ്ങളെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം, ന്യൂനപക്ഷ രാഷ്ട്രീയം: ദൗത്യവും ദര്&#x200d;ശനവും, എന്നീ പുസ്തകങ്ങള്&#x200d; ന്യൂനപക്ഷ  രാഷ്ട്രീയ ചരിത്രത്തിന്റെ ആധികാരിക രേഖകളാണ്. രാഷ്ട്രീയ പ്രതിയോഗിയെ എതിരിടുന്ന രാഷ്ട്രീയം എന്നതിനപ്പുറത്തേക്ക് സാമൂഹിക മാറ്റമാണ് രാഷ്ട്രീയത്തിന്റെ നിദാനമെന്ന് എം.ഐ തങ്ങള്&#x200d; ലോകത്തോട് പറഞ്ഞു. മാധ്യമപ്രവര്&#x200d;ത്തകന്&#x200d;, എഴുത്തുകാരന്&#x200d;, ഗ്രന്ഥകാരന്&#x200d;, പ്രഭാഷകന്&#x200d;, രാഷ്ട്രീയസാമൂഹികസാംസ്‌കാരിക പ്രവര്&#x200d;ത്തകന്&#x200d; തുടങ്ങി നിരവധി മേഖലകളില്&#x200d; ശ്രദ്ധേയനായിരുന്ന അദ്ദേഹം ന്യൂനപക്ഷ രാഷ്ട്രീയത്തിന് നല്&#x200d;കിയ സംഭാവനകള്&#x200d; വലുതാണെന്നും അദ്ദേഹം അനുസ്മരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mi-thangal-story-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആ മടക്കം മുഹമ്മദലി ജിന്നയുടെ   ജീവചരിത്രം പൂര്&#x200d;ത്തിയാക്കും മുമ്പ്</title>
		<link>https://www.chandrikadaily.com/mi-thangal-story.html</link>
					<comments>https://www.chandrikadaily.com/mi-thangal-story.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 27 Jul 2019 19:40:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mi thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134597</guid>

					<description><![CDATA[അനീഷ് ചാലിയാര്&#x200d; മലപ്പുറം മഷിതീരാത്തൊരു തൂലിക താഴെവച്ച് എം.ഐ തങ്ങള്&#x200d; മടങ്ങുമ്പോള്&#x200d; പാതിവഴിയിലവസാനിക്കുന്നത് ആരും കാണാതെ പോയ മുഹമ്മദലി ജിന്നയെ തേടിയുള്ള യാത്രയാണ്. ആത്മബന്ധമുള്ളവരോടായി മുഹമ്മദലി ജിന്നയുടെ ജീവചരിത്രമെഴുതുന്നതിനെക്കുറിച്ച് പറയാറുണ്ടായിരുന്നു എം.ഐ തങ്ങള്&#x200d;. ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാരനെന്ന് മുദ്രകുത്തപ്പെട്ട ജിന്ന അങ്ങനെയായിരുന്നില്ല. പഠിച്ചറിഞ്ഞ യാഥാര്&#x200d;ഥ്യങ്ങളെല്ലാം പകര്&#x200d;ത്താനുള്ള ശ്രമങ്ങളിലും കൂടുതല്&#x200d; അന്വേഷണത്തിലുമായിരുന്നു ജീവിതത്തിന്റെ അവസാന നാളുകളിലും എം.ഐ തങ്ങള്&#x200d;. സ്വാതന്ത്ര്യാനന്തരം പകച്ചുനിന്നിരുന്ന സമുദായത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ആധുനിക വിദ്യാഭ്യാസത്തിലൂടെ രാഷ്ട്രീയ ശക്തിയാക്കി വളര്&#x200d;ത്താനും ശ്രമിച്ച സര്&#x200d;സയ്യിദ് അഹമ്മദ് [&#8230;]]]></description>
										<content:encoded><![CDATA[
<h3><br> അനീഷ് ചാലിയാര്&#x200d;<br> മലപ്പുറം</h3>



<p>മഷിതീരാത്തൊരു തൂലിക താഴെവച്ച് എം.ഐ തങ്ങള്&#x200d; മടങ്ങുമ്പോള്&#x200d; പാതിവഴിയിലവസാനിക്കുന്നത് ആരും കാണാതെ പോയ മുഹമ്മദലി ജിന്നയെ തേടിയുള്ള യാത്രയാണ്. ആത്മബന്ധമുള്ളവരോടായി മുഹമ്മദലി ജിന്നയുടെ ജീവചരിത്രമെഴുതുന്നതിനെക്കുറിച്ച് പറയാറുണ്ടായിരുന്നു എം.ഐ തങ്ങള്&#x200d;.  ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാരനെന്ന് മുദ്രകുത്തപ്പെട്ട ജിന്ന അങ്ങനെയായിരുന്നില്ല. പഠിച്ചറിഞ്ഞ യാഥാര്&#x200d;ഥ്യങ്ങളെല്ലാം പകര്&#x200d;ത്താനുള്ള ശ്രമങ്ങളിലും കൂടുതല്&#x200d; അന്വേഷണത്തിലുമായിരുന്നു ജീവിതത്തിന്റെ അവസാന നാളുകളിലും എം.ഐ തങ്ങള്&#x200d;. <br>
സ്വാതന്ത്ര്യാനന്തരം പകച്ചുനിന്നിരുന്ന സമുദായത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ആധുനിക വിദ്യാഭ്യാസത്തിലൂടെ രാഷ്ട്രീയ ശക്തിയാക്കി വളര്&#x200d;ത്താനും ശ്രമിച്ച സര്&#x200d;സയ്യിദ് അഹമ്മദ് ഖാന്റെ ജീവചരിത്രവും എം.ഐ തങ്ങള്&#x200d; രചിച്ചിട്ടുണ്ട്. പ്രായത്തിന്റെ അവശതകള്&#x200d;ക്കിടയിലും ജിന്നാ സാഹിബിന്റെ യഥാര്&#x200d;ത്ഥ ജീവിതത്തെക്കുറിച്ചും വീക്ഷണങ്ങളെക്കുറിച്ചുമുള്ള പുസ്തകം ഏതാണ്ട് പൂര്&#x200d;ത്തിയായി വരികയായിരുന്നു. ഇതിനിടെയുള്ള  അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്.  <br>
അവിഭക്ത ഭാരതത്തിന്റെ മുസ്്‌ലിം നവോത്ഥാന ചരിത്രം പുതുതലമുറ വായിച്ചറിഞ്ഞത് എം.ഐ തങ്ങളുടെ എഴുത്തിലൂടെയാണ്. മുസ്്‌ലിംകളുടെ വേരുകള്&#x200d; ഇന്ത്യന്&#x200d; മണ്ണില്&#x200d; ആഴത്തില്&#x200d; തന്നെ പതിഞ്ഞിട്ടുണ്ടെന്ന് മലയാളികളെ അറിയിക്കുകയെന്ന ആഗ്രഹമാണ് ഇന്ത്യയിലെ മുസ്്‌ലിം രാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്തകം രചിക്കാന്&#x200d; കരണമെന്ന് എം.ഐ തങ്ങള്&#x200d; പറയാറുണ്ട്. 1700 മുതല്&#x200d; ഇന്ത്യയുടെ ചരിത്ര പുരോഗതിയില്&#x200d; മുസ്്‌ലിംകളുടെ ഇടപെടലുകളെക്കുറിച്ച് ആധികാരിക ഗ്രന്ഥമാണ് ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം എന്ന പുസ്തകം. <br>
ഇന്ത്യന്&#x200d; രാഷ്ട്രീയം ഇന്നും ചര്&#x200d;ച്ച ചെയ്തു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങള്&#x200d; നിരവധി ഭാഷകൡലേക്ക് വിവര്&#x200d;ത്തനം ചെയ്തിട്ടുണ്ട്.  ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം, ന്യൂനപക്ഷ രാഷ്ട്രീയം ദര്&#x200d;ശനവും ദൗത്യവും (മലയാളം, ഇംഗ്ലീഷ്), സര്&#x200d;സയ്യിദ് അഹമ്മദ്ഖാന്&#x200d; (ജീവചരിത്രം), ആഗോളവത്കരണത്തിന്റെ അനന്തര ഫലങ്ങള്&#x200d;, നമ്മുടെ സാമ്പത്തിക ശാസ്ത്രം (ഇംഗ്ലീഷ്) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mi-thangal-story.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാപക അനുശോചനം</title>
		<link>https://www.chandrikadaily.com/mi-thangal.html</link>
					<comments>https://www.chandrikadaily.com/mi-thangal.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 27 Jul 2019 19:22:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mi thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134595</guid>

					<description><![CDATA[കോഴിക്കോട്: എം.ഐ തങ്ങളുടെ നിര്യാണത്തില്&#x200d; മുസ്്‌ലിംലീഗ് നിയമസഭാ പാര്&#x200d;ട്ടി ചെയര്&#x200d;മാന്&#x200d; ഡോ.എം.കെ മുനീര്&#x200d; എം.എല്&#x200d;.എ, ഉപനേതാവ് വി.കെ ഇബ്രാഹിം കുഞ്ഞ്, മുസ്്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളായ പി.കെ.കെ ബാവ, എം.സി മായിന്&#x200d;ഹാജി, സി മോയിന്&#x200d;കുട്ടി, ഹാജി പി.എച്ച് അബ്ദുസലാം ഹാജി, കെ.ഇ അബ്ദുറഹിമാന്&#x200d;, മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d;, ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ്, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, ജനറല്&#x200d; സെക്രട്ടറി അഡ്വ.എം റഹ്്മത്തുളള, കര്&#x200d;ഷക സംഘം സംസ്ഥാന [&#8230;]]]></description>
										<content:encoded><![CDATA[
<p><br> കോഴിക്കോട്: എം.ഐ തങ്ങളുടെ നിര്യാണത്തില്&#x200d; മുസ്്‌ലിംലീഗ് നിയമസഭാ പാര്&#x200d;ട്ടി ചെയര്&#x200d;മാന്&#x200d; ഡോ.എം.കെ മുനീര്&#x200d; എം.എല്&#x200d;.എ, ഉപനേതാവ്  വി.കെ ഇബ്രാഹിം കുഞ്ഞ്, മുസ്്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളായ പി.കെ.കെ ബാവ, എം.സി മായിന്&#x200d;ഹാജി, സി മോയിന്&#x200d;കുട്ടി, ഹാജി പി.എച്ച് അബ്ദുസലാം ഹാജി, കെ.ഇ അബ്ദുറഹിമാന്&#x200d;, മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d;, ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ്, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, ജനറല്&#x200d; സെക്രട്ടറി അഡ്വ.എം റഹ്്മത്തുളള, കര്&#x200d;ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്&#x200d;, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്&#x200d;, വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്്‌റ മമ്പാട്, ജനറല്&#x200d; സെക്രട്ടറി അഡ്വ.പി കുല്&#x200d;സു, കെ.എം.സി.സി ഓവര്&#x200d;സീസ് ചീഫ് ഓര്&#x200d;ഗനൈസര്&#x200d; സി.വി.എം വാണിമേല്&#x200d;, ഹനീഫ മൂന്നിയൂര്&#x200d;, ഇബ്രാഹീം മുറിച്ചാണ്ടി, കേരള ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ.മുഹമ്മദ് ഷാ, ജനറല്&#x200d; സെക്രട്ടറി അഡ്വ.അബൂസിദ്ദീഖ്, നജീബ് കാന്തപുരം, കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദ്ദീന്&#x200d; , ജന സെക്രട്ടറി വി.കെ മൂസ തുടങ്ങിയവര്&#x200d; അനുശോചിച്ചു.<br>  വിവിധ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും സംഘടനകളും അനുശോചന സന്ദേശമറിയിച്ചു. എം.ഐ തങ്ങളുടെ നിര്യാണത്തോടെ മതേതര ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവിനെയും ഉയര്&#x200d;ന്ന സാമൂഹ്യ ബോധമുള്ള മാധ്യമ പ്രവര്&#x200d;ത്തകനെയുമാണ് കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്&#x200d; പറഞ്ഞു. മുസ്‌ലിം ലീഗിന്റെ ദാര്&#x200d;ശനിക മുഖവും ധിഷണാശാലിയുമായിരുന്നു എം.ഐ തങ്ങളെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളവും ജനറല്&#x200d; സെക്രട്ടറി അഡ്വ. എം റഹ്മത്തുല്ലയും അനുശോചിച്ചു. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ധൈഷണിക നേതൃത്വമായിരുന്നു എം.ഐ തങ്ങളെന്ന് കെ.എസ്.ടു.യു സംസ്ഥാന പ്രസിഡണ്ട് എ.കെ സൈനുദ്ദീന്&#x200d;, ജനറല്&#x200d; സെക്രട്ടറി വി.കെ മൂസ്സ, ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി അബ്ദുല്ല വാവൂര്&#x200d;, സെക്രട്ടറി പി.കെ.എം ഷഹിദ്, എം അഹമ്മദ് എന്നിവര്&#x200d; അനുശോചന സന്ദേശത്തില്&#x200d; പറഞ്ഞു. <br> വിയോഗം കനത്ത നഷ്ടമാണെന്നും നികത്താനാവാത്ത രാഷ്ട്രീയ പണ്ഡിതനായിരുന്നു അദ്ദേഹമെന്നും മുന്&#x200d; പി.എസ്.സി അംഗം ടി.ടി ഇസ്മയില്&#x200d; അനുശോചിച്ചു. പ്രവാസി മലയാളിയോട് ജീവിതം ഓര്&#x200d;മ്മിപ്പിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് യു.എ.ഇ കെഎം.സി.സി പ്രസിഡണ്ട് പുത്തൂര്&#x200d; റഹ്മാന്&#x200d; പറഞ്ഞു.  കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ദീന്&#x200d; കണ്ണേത്ത്, ജനറല്&#x200d; സെക്രട്ടറി എം.കെ അബ്ദുള്&#x200d; റസാഖ് പേരാമ്പ്ര,   ഐ.എന്&#x200d;.എല്&#x200d; ഡമോക്രാറ്റിക് സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് പുറവൂര്&#x200d;,  ജനറല്&#x200d; സെക്രട്ടറി കരീം പുതുപ്പാടി,   എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്&#x200d; മജീദ് ഫൈസി തുടങ്ങി നിരവധി പേര്&#x200d; അനുശോചനമറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mi-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ   അവതാരകന്&#x200d;: സാദിഖലി തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/mi-thangal-sadiqali-thangal-remembering.html</link>
					<comments>https://www.chandrikadaily.com/mi-thangal-sadiqali-thangal-remembering.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 27 Jul 2019 18:59:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mi thangal]]></category>
		<category><![CDATA[Panakkad Sayyid Sadqali shihab thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134592</guid>

					<description><![CDATA[മലപ്പുറം: രാഷ്ട്രീയ പ്രവര്&#x200d;ത്തകന്റെ ധാര്&#x200d;മ്മിക ഭാവങ്ങളെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നതായിരുന്നു എം.ഐ തങ്ങളുടെ വാക്കുകളും പ്രവൃത്തികളുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങല്&#x200d; പറഞ്ഞു. ചരിത്ര ബോധമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്&#x200d;. അലിഗഡിലെ വിദ്യാഭ്യാസവും അവിടത്തെ ജീവിതവും അലിഗഡിലെ ബിരുദ വിദ്യാഭ്യാസത്തിലുപരിയായി മൗലികമായ ഒരു കാഴ്ചപ്പാടിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നു. കേരളത്തിനപ്പുറത്ത് ഇന്ത്യന്&#x200d; ന്യൂനപക്ഷങ്ങളുടെ സ്ഥിതി വിവരങ്ങള്&#x200d; അദ്ദേഹത്തിന് ഇഷ്ടമുള്ള വിഷയങ്ങളായിരുന്നു. ഉത്തരേന്ത്യന്&#x200d; പണ്ഡിത ശൃംഖല അദ്ദേഹത്തിന്റെ പ്രകടമായ സ്വാധീനം ചെലുത്തി. സര്&#x200d;സയ്യിദും മൗലാനാ മുഹമ്മദലി മുതല്&#x200d; തുടങ്ങി ദയൂബന്ധി പണ്ഡിത [&#8230;]]]></description>
										<content:encoded><![CDATA[
<p><br>  മലപ്പുറം: രാഷ്ട്രീയ പ്രവര്&#x200d;ത്തകന്റെ ധാര്&#x200d;മ്മിക ഭാവങ്ങളെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നതായിരുന്നു എം.ഐ തങ്ങളുടെ വാക്കുകളും പ്രവൃത്തികളുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങല്&#x200d; പറഞ്ഞു. ചരിത്ര ബോധമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്&#x200d;. അലിഗഡിലെ വിദ്യാഭ്യാസവും അവിടത്തെ ജീവിതവും അലിഗഡിലെ ബിരുദ വിദ്യാഭ്യാസത്തിലുപരിയായി മൗലികമായ ഒരു കാഴ്ചപ്പാടിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നു.  കേരളത്തിനപ്പുറത്ത് ഇന്ത്യന്&#x200d; ന്യൂനപക്ഷങ്ങളുടെ സ്ഥിതി വിവരങ്ങള്&#x200d; അദ്ദേഹത്തിന് ഇഷ്ടമുള്ള വിഷയങ്ങളായിരുന്നു. ഉത്തരേന്ത്യന്&#x200d; പണ്ഡിത ശൃംഖല അദ്ദേഹത്തിന്റെ പ്രകടമായ സ്വാധീനം ചെലുത്തി. സര്&#x200d;സയ്യിദും മൗലാനാ മുഹമ്മദലി മുതല്&#x200d; തുടങ്ങി ദയൂബന്ധി പണ്ഡിത  വിശാരദന്&#x200d;മാരെയും അദ്ദേഹം പഠന വിധേയമാക്കി. എന്നാല്&#x200d; ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്്മായില്&#x200d; സാഹിബിന്റെ രാഷ്ട്രീയ ദര്&#x200d;ശനങ്ങളോടാണ് അദ്ദേഹം പ്രതിബദ്ധത പുലര്&#x200d;ത്തിയിരുന്നത്. വരേണ്യവര്&#x200d;ഗ നേതൃമഹിമയേക്കാള്&#x200d; എം.ഐ തങ്ങളെ സ്വാധീനിച്ചത് അധസ്ഥിത സമൂഹം നേരിടുന്ന, അതിജീവന പോരാട്ടത്തിന്റെ വഴികളില്&#x200d; ഖാഇദെമില്ലത്ത് പകര്&#x200d;ന്ന് നല്&#x200d;കിയ രാഷ്ട്രീയ അടിത്തറയുടെ അടിസ്ഥാന പാഠങ്ങളായിരുന്നു. തന്റെ ജീവിതത്തെ തന്നെ തന്റെ സന്ദേശമായി ഖാഇദെമില്ലത്ത് അവതരിപ്പിച്ചു. തന്റെ അറിവും പ്രയത്‌നങ്ങളും സമൂഹത്തിന് മുമ്പില്&#x200d; സമര്&#x200d;പ്പിച്ചു നല്&#x200d;കുവാനുള്ള വഴികളില്&#x200d; എം.ഐ തങ്ങള്&#x200d; ഏറെ പ്രയോജനപ്പെടുത്തിയത് ഖാഇദെമില്ലത്തിന്റെ ദര്&#x200d;ശനങ്ങളും ജീവിതവുമായിരുന്നു. മുമ്പിലുള്ള ജീവിതത്തെ, കടന്ന് പോയ കാലങ്ങളുടെ കണ്ണാടിയായി. നോക്കിക്കാണാനാണ് അദ്ദേഹം പറഞ്ഞത്. <br> ആ പറച്ചിലിന് തന്റെ ചരിത്ര വിജ്ഞാനങ്ങളിലൂടെ അദ്ദേഹം ന്യായീകരണനം കണ്ടെത്തി. ചരിത്രം തിരിച്ചടികളുടെയും അതേപോലെ നേട്ടങ്ങളുടെതുമാണ്. തിരിച്ചടികളുടെ അപഗ്രഥനം അദ്ദേഹം നടത്തി.തിരിച്ചുപിടിച്ച നേട്ടങ്ങളെ അഭിമാനപൂര്&#x200d;വം അദ്ദേഹം സദസ്സുകളുടെ മുമ്പിലും രാഷ്ട്രീയ വിദ്യാര്&#x200d;ഥികള്&#x200d;ക്കും വിശദീകരിച്ചുകൊടുത്തു. ഇന്ത്യന്&#x200d; വര്&#x200d;ത്തമാനത്തിന് ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളുമുണ്ട്. അവതരണം ചെയ്യാന്&#x200d; ഭൂതകാലാനുഭവങ്ങളെ വിശകലനം ചെയ്തു. അതിനുള്ള രാഷ്ട്രീയ പരിഹാരങ്ങളാണ് എം.ഐ തങ്ങള്&#x200d; തന്റെ ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും അവതരിപ്പിച്ചത്. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ സംഘാടനം ഖാഇദെമില്ലത്തിന്റെ ഹരിതാഭമായ ആദര്&#x200d;ശങ്ങളിലൂടെയേ സാധ്യമാകുകയുള്ളൂവെന്ന് അദ്ദേഹം സമര്&#x200d;ത്ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mi-thangal-sadiqali-thangal-remembering.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചിന്തകളെ ജ്വലിപ്പിച്ച തൂലിക</title>
		<link>https://www.chandrikadaily.com/%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b3%e0%b5%86-%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a4%e0%b5%82.html</link>
					<comments>https://www.chandrikadaily.com/%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b3%e0%b5%86-%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a4%e0%b5%82.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 27 Jul 2019 18:40:58 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[mi thangal]]></category>
		<category><![CDATA[pk kunhalikkutty]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134585</guid>

					<description><![CDATA[പി.കെ കുഞ്ഞാലിക്കുട്ടി എം.പി എം.ഐ തങ്ങളുടെ വേര്&#x200d;പാട് അപരിഹാര്യമായ നഷ്ടമാണ്. മുസ്്‌ലിംലീഗിന്റെ സംഘടനാചരിത്രത്തില്&#x200d; എക്കാലവും സ്മരിക്കപ്പെടുന്ന പേരായിരിക്കും എം.ഐ തങ്ങളുടേത്. വിദ്യാര്&#x200d;ഥി ജീവിത കാലഘട്ടം മുതല്&#x200d; അടുത്ത പരിചയവും, കഴിഞ്ഞ നാലു പതിറ്റാണ്ടായി ഉത്തമ സൗഹൃദവുമുള്ള വ്യക്തിയാണ് തങ്ങള്&#x200d;. അദ്ദേഹത്തിന്റെ എഴുത്തും പ്രഭാഷണവും ചിന്തയും ഒരു ജനതയില്&#x200d; അവകാശബോധം ഉണര്&#x200d;ത്തുന്നതിനും സമുദായത്തെ സംഘടിത പ്രസ്ഥാനമാക്കി മാറ്റുന്നതിനും ഉത്തേജകമായി. എം.ഐ തങ്ങളുമായി ആദ്യമായി കണ്ടുമുട്ടുന്നത് ഓര്&#x200d;മയില്&#x200d; വരികയാണ്. 1973 ലാണ് അത്. ഞാന്&#x200d; തളിപ്പറമ്പ് സര്&#x200d; സയ്യിദ് കോളജ് [&#8230;]]]></description>
										<content:encoded><![CDATA[
<h4><br>  പി.കെ കുഞ്ഞാലിക്കുട്ടി എം.പി </h4>



<p><br> എം.ഐ തങ്ങളുടെ വേര്&#x200d;പാട് അപരിഹാര്യമായ നഷ്ടമാണ്. മുസ്്‌ലിംലീഗിന്റെ സംഘടനാചരിത്രത്തില്&#x200d; എക്കാലവും സ്മരിക്കപ്പെടുന്ന പേരായിരിക്കും എം.ഐ തങ്ങളുടേത്. വിദ്യാര്&#x200d;ഥി ജീവിത കാലഘട്ടം മുതല്&#x200d; അടുത്ത പരിചയവും, കഴിഞ്ഞ നാലു പതിറ്റാണ്ടായി ഉത്തമ സൗഹൃദവുമുള്ള വ്യക്തിയാണ് തങ്ങള്&#x200d;. അദ്ദേഹത്തിന്റെ എഴുത്തും പ്രഭാഷണവും ചിന്തയും ഒരു ജനതയില്&#x200d; അവകാശബോധം ഉണര്&#x200d;ത്തുന്നതിനും സമുദായത്തെ സംഘടിത പ്രസ്ഥാനമാക്കി മാറ്റുന്നതിനും ഉത്തേജകമായി. എം.ഐ തങ്ങളുമായി ആദ്യമായി കണ്ടുമുട്ടുന്നത് ഓര്&#x200d;മയില്&#x200d; വരികയാണ്. 1973 ലാണ് അത്. ഞാന്&#x200d; തളിപ്പറമ്പ് സര്&#x200d; സയ്യിദ് കോളജ് ബിരുദ വിദ്യാര്&#x200d;ഥിയാണ്. കോളജ് യൂണിറ്റ് എം.എസ്.എഫ് പ്രസിഡന്റും കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറിയുടെ ചാര്&#x200d;ജും വഹിക്കുന്നു. അത്തരം ഒരു സന്ദര്&#x200d;ഭത്തിലാണ് പി.പി കമ്മു സാഹിബ്, റഹീം മേച്ചേരി, എം.ഐ തങ്ങള്&#x200d; എന്നിവരടങ്ങിയ മൂവര്&#x200d; സംഘം ഉത്തര മലബാറില്&#x200d; ഒരു പര്യടനത്തിന് എത്തുന്നത്. കണ്ണൂരില്&#x200d; എത്തിയ മലപ്പുറത്തുകാര്&#x200d; എന്ന നിലക്ക് കൂടുതല്&#x200d; സമയം അവരോടൊപ്പം ചെലവഴിക്കാന്&#x200d; സന്ദര്&#x200d;ഭമുണ്ടായി. കണ്ണൂര്&#x200d;  ജില്ലയുടെ വിവിധ ഭാഗങ്ങളില്&#x200d; മാപ്പിളനാട് ദൈ്വവാരികയുടെ പ്രചാരണത്തിന് എത്തിയതായിരുന്നു അവര്&#x200d;. <br> മലപ്പുറത്തു നിന്നും പ്രസിദ്ധീകരിക്കുന്ന മാപ്പിളനാട് കേരളത്തില്&#x200d; ഏറെ ചര്&#x200d;ച്ചചെയ്യപ്പെട്ട പ്രസിദ്ധീകരണമായിരുന്നു. മുസ്്‌ലിം സമുദായത്തിലും മുസ്്‌ലിംലീഗിലും സ്വയം വിമര്&#x200d;ശനങ്ങള്&#x200d;ക്ക് ചൂട് പകര്&#x200d;ന്നിരുന്ന വാരിക. മാപ്പിളനാടില്&#x200d; വരുന്ന ലേഖനങ്ങളും അഭിപ്രായങ്ങളും അതിനിശിതമായ വിമര്&#x200d;ശനങ്ങളും ചിലപ്പോഴൊക്കെ പ്രകോപനപരവുമായിരുന്നു. ഇന്നത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേതുപോലുള്ള അതിരറ്റ വിമര്&#x200d;ശനങ്ങള്&#x200d; പോലും വരുമായിരുന്നു ചില ഘട്ടത്തില്&#x200d;. പാര്&#x200d;ട്ടിക്കകത്തെ വിപ്ലവ ചിന്തകളും മാപ്പിളനാടില്&#x200d; പ്രതിഫലിച്ചു. <br> രൂക്ഷമായ വിമര്&#x200d;ശനങ്ങള്&#x200d; പലപ്പോഴും പാര്&#x200d;ട്ടിക്കുള്ളില്&#x200d; നേതാക്കന്മാരുടെ അപ്രിയത്തിന് കാരണമായി. മുസ്‌ലിംലീഗിലെ ഭിന്നിപ്പിന് തൊട്ടുമുമ്പുള്ള കാലമാണ്. പില്&#x200d;ക്കാലത്ത് പിളര്&#x200d;പ്പിനിടയാക്കിയ പല കാരണങ്ങളെയും മുന്&#x200d;കൂര്&#x200d; വിശകലന വിധേയമാക്കി കൊണ്ടുള്ള ചൂടേറിയ ചര്&#x200d;ച്ചക്ക് മാപ്പിളനാട് വേദിയായി. <br> മാപ്പിളനാടും അതിലെ എഴുത്തുകാരും ജനശ്രദ്ധയില്&#x200d; ജ്വലിച്ചുനില്&#x200d;ക്കുന്ന ആ കാലത്താണ് പി.പി കമ്മു സാഹിബും റഹീം മേച്ചേരിയും എം.ഐ തങ്ങളും കണ്ണൂരിലെ പര്യടനത്തിന് എത്തുന്നത്. <br> സ്വാഭാവികമായും നാട്ടുകാരെന്ന നിലയില്&#x200d;കൂടി അവരോടൊപ്പം അവിഭക്ത കണ്ണൂര്&#x200d; ജില്ലയിലെങ്ങും പര്യടനത്തിനുപോയി. ആ പര്യടനം തന്നെ ചില വിവാദങ്ങള്&#x200d;ക്ക് വഴിവെച്ചു. എം.ഐ തങ്ങളുമായും സൗഹൃദം ഉടലെടുത്തത് തന്നെ ഇത്തരമൊരു ചൂടേറിയ അനുഭവ പശ്ചാത്തലത്തിലാണ്. ആ സഹയാത്രതൊട്ട് എം.ഐ തങ്ങളില്&#x200d; നിന്ന് പലതും പഠിക്കാനും പകര്&#x200d;ത്താനുമുണ്ടെന്ന് ബോധ്യമായി. എം.ഐ തങ്ങളുടെ പഠന ക്ലാസുകള്&#x200d; തേടിപ്പിടിച്ച് പങ്കെടുത്തു. ഗഹനമായ ആ പഠനങ്ങളിലും വിഷയാവതരണ ശൈലിയിലും ആകൃഷ്ടനായി. അത് കൂടുതല്&#x200d; അടുത്ത സൗഹൃദമായി വളര്&#x200d;ന്നു. പില്&#x200d;ക്കാലത്ത് പൊതുരംഗത്ത് സജീവമായപ്പോള്&#x200d; എം.ഐ തങ്ങള്&#x200d; വലിയ സ്വാധീനമായി. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളില്&#x200d; രൂപപ്പെടുന്ന ആശയങ്ങളും പദ്ധതികളും പൊതുപ്രവര്&#x200d;ത്തനത്തില്&#x200d; ഏറെ പ്രയോജനകരമായി. <br> 1991 ലെ യു.ഡി.എഫ് സര്&#x200d;ക്കാറില്&#x200d; പങ്കാളികളായപ്പോള്&#x200d; പല ഗൗരവതരമായ വിഷയങ്ങളിലും എം.ഐ തങ്ങളുടെ അഭിപ്രായം ആരാഞ്ഞു. അതിനായി എം.ഐ തങ്ങളും മറ്റു എഴുത്തുകാരും ഉള്&#x200d;പ്പെടുന്ന കൂടിക്കാഴ്ചകള്&#x200d; നടക്കും. പല വിഷയങ്ങളിലും സ്ഥൈര്യമുള്ള നിലപാട് സ്വീകരിച്ചുകൊണ്ടായിരുന്നു എം.ഐ തങ്ങള്&#x200d; ഇടപെട്ടിരുന്നത്. ചരിത്രം ഉദ്ധരിച്ചും ആദ്യകാല നേതാക്കളുടെ നയനിലപാടുകള്&#x200d; ചൂണ്ടിക്കാട്ടിയും അദ്ദേഹം നല്&#x200d;കുന്ന മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; വലിയ വെളിച്ചമായിരുന്നു. <br> വിവിധ പ്രസ്ഥാനങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ആഴത്തില്&#x200d; പഠിച്ചായിരുന്നു അദ്ദേഹം വിമര്&#x200d;ശനങ്ങള്&#x200d; ഉന്നയിച്ചിരുന്നതും നിലപാടുകള്&#x200d; സ്വീകരിച്ചിരുന്നതും. മുസ്‌ലിംലീഗിന്റെ നയനിലപാടുകള്&#x200d; നിര്&#x200d;ണയിക്കുന്നതില്&#x200d; മുഖ്യപങ്കുവഹിച്ചു എം.ഐ തങ്ങള്&#x200d;. <br> വിവിധ വീക്ഷണ ഗതികളോടുള്ള സമീപനത്തെക്കുറിച്ച് എം.ഐ തങ്ങള്&#x200d;ക്ക് വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. ന്യൂനപക്ഷ, പിന്നാക്ക സമൂഹത്തില്&#x200d; നിന്നുള്ള എല്ലാ അഭിപ്രായഗതികളും ഒരുമിച്ചിരുന്ന് പൊതുലക്ഷ്യത്തില്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; കഴിയുന്ന വേദിയായിരിക്കണം മുസ്്‌ലിംലീഗ് എന്ന് അദ്ദേഹം എപ്പോഴും പറയും. സമുദായത്തിന്റെ പൊതു പ്ലാറ്റ്‌ഫോം ആയിരിക്കണം മുസ്്‌ലിംലീഗ് എന്നതായിരുന്നു ആ നിലപാട്. മാപ്പിള നാടിലെ പത്രപ്രവര്&#x200d;ത്തനത്തിന്‌ശേഷം ചന്ദ്രികയുടെ പത്രാധിപസമിതിയില്&#x200d; അംഗമായപ്പോഴും പിന്നീട് പത്രാധിപരായിരുന്നപ്പോഴും സമൂഹത്തിന്റെ ശാക്തീകരണത്തിനും പത്രത്തിന്റെ വളര്&#x200d;ച്ചയിലും അദ്ദേഹത്തിന്റെ തൂലികയും കാഴ്ചപ്പാടുകളും ഫലപ്രദമായി വിനിയോഗിച്ചു. അദ്ദേഹത്തിന്റെ ലേഖനങ്ങളും പംക്തികളും വലിയ അറിവുകള്&#x200d; പ്രദാനം ചെയ്തു.<br> മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം എം.ഐ തങ്ങളുടെ ചിന്തയും തൂലികയും അര്&#x200d;പ്പിച്ച സേവനം അമൂല്യമാണ്. <br> മുസ്‌ലിം സമുദായത്തിനും പൊതുസമൂഹത്തിനും മുസ്‌ലിംലീഗ് ഉണ്ടാക്കിയ നേട്ടങ്ങള്&#x200d; ഇന്നാരും തര്&#x200d;ക്കമില്ലാത്തവിധം സമ്മതിക്കുന്ന യാഥാര്&#x200d;ഥ്യമാണ്. വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്കും ഒരു ഉത്തമ സമൂഹത്തിന്റെ രൂപീകരണത്തിനും മുസ്‌ലിംലീഗ് പ്രയോഗവത്കരിച്ച ആശയസംഹിത വളരെ പ്രധാനമാണ്. അതുകൊണ്ട്തന്നെ ഇതര സംഘടനകള്&#x200d; പലതിനും ശോഷണം സംഭവിച്ചപ്പോഴും മുസ്‌ലിംലീഗ് വലിയ സ്വീകാര്യതയോടെ നിലനില്&#x200d;ക്കുന്നു. പാര്&#x200d;ട്ടിയുടെ ഈ ആശയപരവും പ്രായോഗികവുമായ  പ്രവര്&#x200d;ത്തനങ്ങളില്&#x200d; എം.ഐ തങ്ങള്&#x200d; മഹത്തായ സംഭാവനകള്&#x200d;  അര്&#x200d;പ്പിച്ചു. അദ്ദേഹം നിശബ്ദമായി സംഘടനയെ സേവിച്ചു. അധികാര സ്ഥാനങ്ങള്&#x200d; ആഗ്രഹിക്കാതെ സംഘടനാരംഗത്ത് ഒതുങ്ങിനിന്ന് അച്ചടക്കമുള്ള പ്രവര്&#x200d;ത്തകനായി സേവനം ചെയ്തു. സ്ഥാനമാനങ്ങള്&#x200d; ഒരിക്കലും വലിയ കാര്യമായി കണക്കാക്കിയില്ല അദ്ദേഹം. പാര്&#x200d;ട്ടി പദവികള്&#x200d; ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും എം.ഐ തങ്ങള്&#x200d; തന്റെ സേവനങ്ങള്&#x200d; ഒരേ ശക്തിയോടെ സംഘടനക്ക് നല്&#x200d;കി. ഓരോ മുസ്‌ലിംലീഗുകാരന്റെയും മനസ്സില്&#x200d; എം.ഐ തങ്ങള്&#x200d; ഉണര്&#x200d;ത്തിവിട്ട ചിന്തയും ആ സാന്നിധ്യവും മായാതെ നിലനില്&#x200d;ക്കും. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b3%e0%b5%86-%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a4%e0%b5%82.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സൈദ്ധാന്തികന്&#x200d;</title>
		<link>https://www.chandrikadaily.com/article-about-mi-thangal-by-hyderali-thangal.html</link>
					<comments>https://www.chandrikadaily.com/article-about-mi-thangal-by-hyderali-thangal.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 27 Jul 2019 18:38:32 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[mi thangal]]></category>
		<category><![CDATA[Panakkad Sayyid Hyderali Shihab Thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134581</guid>

					<description><![CDATA[പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; ഫാഷിസത്തിനും തീവ്രവാദത്തിനും എതിരായ രാഷ്ട്രീയ ശാക്തീകരണത്തില്&#x200d; എം.ഐ തങ്ങള്&#x200d;ക്കുള്ള പങ്ക് ചെറുതല്ല. തൊണ്ണൂറുകളില്&#x200d; ഫാഷിസവും തീവ്രവാദവും തെരുവില്&#x200d; പ്രവേശിച്ചു തുടങ്ങുമ്പോള്&#x200d; ആപത്തു മുന്&#x200d;കൂട്ടികണ്ട് സൈദ്ധാന്തികമായി ചിന്തയും തൂലികയുമായി അതിനെ പ്രതിരോധിച്ചു. ചരിത്രത്തില്&#x200d;നിന്നുള്ള പാഠങ്ങള്&#x200d; നല്&#x200d;കിയ ഉള്&#x200d;കരുത്ത് ദിശതെറ്റാതെ വഴികാണിക്കാന്&#x200d; അദ്ദേഹത്തെ പ്രാപ്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മുസ്്‌ലിംലീഗിന്റെ നയ രൂപീകരണത്തില്&#x200d; നിര്&#x200d;ണ്ണായകവും കനപ്പെട്ടതുമായ സംഭാന അര്&#x200d;പ്പിച്ച സൈദ്ധാന്തികനായിരുന്നു എം.ഐ തങ്ങള്&#x200d;. വായനയും പഠനവും ചിന്തയും ഉറച്ച അഭിപ്രായ പ്രകടനങ്ങളുമെല്ലാമായി ജ്യേഷ്ഠ [&#8230;]]]></description>
										<content:encoded><![CDATA[
<h2></h2>



<h3><br> പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;</h3>



<p><br> ഫാഷിസത്തിനും തീവ്രവാദത്തിനും എതിരായ രാഷ്ട്രീയ ശാക്തീകരണത്തില്&#x200d; എം.ഐ തങ്ങള്&#x200d;ക്കുള്ള പങ്ക് ചെറുതല്ല. തൊണ്ണൂറുകളില്&#x200d; ഫാഷിസവും തീവ്രവാദവും തെരുവില്&#x200d; പ്രവേശിച്ചു തുടങ്ങുമ്പോള്&#x200d; ആപത്തു മുന്&#x200d;കൂട്ടികണ്ട് സൈദ്ധാന്തികമായി ചിന്തയും തൂലികയുമായി അതിനെ പ്രതിരോധിച്ചു. ചരിത്രത്തില്&#x200d;നിന്നുള്ള പാഠങ്ങള്&#x200d; നല്&#x200d;കിയ ഉള്&#x200d;കരുത്ത് ദിശതെറ്റാതെ വഴികാണിക്കാന്&#x200d; അദ്ദേഹത്തെ പ്രാപ്തമാക്കിയിരുന്നു. <br> കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മുസ്്‌ലിംലീഗിന്റെ നയ രൂപീകരണത്തില്&#x200d; നിര്&#x200d;ണ്ണായകവും കനപ്പെട്ടതുമായ സംഭാന അര്&#x200d;പ്പിച്ച സൈദ്ധാന്തികനായിരുന്നു എം.ഐ തങ്ങള്&#x200d;. വായനയും പഠനവും ചിന്തയും ഉറച്ച അഭിപ്രായ പ്രകടനങ്ങളുമെല്ലാമായി ജ്യേഷ്ഠ സഹോദരനും സംഘടനയിലെ വഴികാട്ടിയുമായി കൂടെയുണ്ടായിരുന്നു. മുസ്‌ലിംലീഗിന്റെ പ്രതിസന്ധി കാലങ്ങളില്&#x200d; ആശയപരമായ പിന്&#x200d;ബലവുമായി അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങള്&#x200d; വിലമതിക്കാത്തതാണ്. <br> ഫാഷിസത്തിനും തീവ്രവാദത്തിനും എതിരെ എന്ന മുസ്്‌ലിംലീഗ് മുദ്രാവാക്യത്തിന്റെ ശില്&#x200d;പി എം.ഐ തങ്ങളായിരുന്നു. ഫാഷിസം കടന്നുവരുന്ന വഴികളെ കുറിച്ച് അണികളെ കൃത്യമായി ബോധ്യപ്പെടുത്തി. തീവ്രവാദത്തിന്റെ വിത്തുകള്&#x200d; കടന്നുകൂടി സമുദായം ദുര്&#x200d;ബലമായിത്തീരുന്ന ആപത്തിനെ കുറിച്ച് മുന്നറിയിപ്പ് നല്&#x200d;കി. <br> സമുദായത്തിലെ എല്ലാ ചിന്താധാരകളെയും ഉള്&#x200d;കൊള്ളാനും അവരെ ഒരുമിപ്പിച്ചിരുത്താനും കഴിയുന്നതാകണം മുസ്‌ലിംലീഗ് എന്നത് അദ്ദേഹം ഓര്&#x200d;മ്മിപ്പിക്കാറുണ്ടായിരുന്നു. മുസ്‌ലിം ഉമ്മത്ത് എന്ന ലോക സമസ്യയെ ദേശീയതയോടു ബന്ധപ്പെടുത്തി സ്ഫുടം ചെയ്തു അദ്ദേഹം.<br> ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ എല്ലാ വഴികളും വെല്ലുവിളികളും ആഴത്തില്&#x200d; മനസ്സിലാക്കി അദ്ദേഹം. രാഷ്ട്രീയ ഇസ്‌ലാമും ഇസ്‌ലാമിലെ രാഷ്ട്രീയവും കൃത്യമായി വ്യാഖ്യാനിക്കാനും പഠിപ്പിക്കാനും കഴിഞ്ഞു. വ്യക്തിത്വത്തില്&#x200d; മുസ്്‌ലിം സ്വത്വം ഉയര്&#x200d;ത്തിപ്പിടിച്ച് ജീവിക്കുകയെന്നതാണ് പ്രധാനമെന്നും ഭരണ ഇസ്്‌ലാം എന്നതുമായി അതെത്രമാത്രം വ്യതിരിക്തമാണെന്നും തര്യപ്പെടുത്താന്&#x200d; അദ്ദേഹത്തിന് എളുപ്പം സാധിച്ചു.<br> ബഹുസ്വര സമൂഹത്തിലെ ഇസ്്‌ലാമിക ജീവിത ക്രമവും ഇടപെടലും ഇഴകിചേരലും സൈദ്ധാന്തികമായി വിശദീകരിച്ച അദ്ദേഹം പ്രവാചകന്&#x200d; മുഹമ്മദ് നബിയുടെ മദീന കരാറിനെ ആധുനിക രാഷ്ട്രീയവുമായി ബന്ധിപ്പിച്ചു. ലോകത്തെ ഏതാണ്ട് എല്ലാ മുസ്്‌ലിം നേതാക്കളെയും ആഴത്തില്&#x200d; പഠിക്കാനും ചരിത്രവുമായി ആനുകാലികത്തെ ചേര്&#x200d;ത്തുവെക്കാനും ഉണ്ടായിരുന്ന സിദ്ധിക്ക് പിന്നിലുള്ള കഠിനാധ്വാനം വലുതായിരുന്നു.<br> അറബി നാടുകളിലെ മുല്ലപ്പൂ വിപ്ലവങ്ങളെ ജനാധിപത്യവത്കരണത്തിന്റെ കേവലാര്&#x200d;ത്ഥത്തില്&#x200d; എടുത്ത് കൊട്ടിഘോഷിച്ചപ്പോള്&#x200d; കാര്യ കാരണ സഹിതം അതിനെ വിലയിരുത്തി എം.ഐ തങ്ങള്&#x200d;. ഭൂമിയില്&#x200d; ഇറങ്ങാത്ത ജനാധിപത്യം എന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യാഖ്യാനം. നമുക്ക് അതു ബോധ്യപ്പെടാന്&#x200d; വര്&#x200d;ഷം മൂന്നു പോലും വേണ്ടിവന്നില്ല.<br> ആയിരക്കണക്കിന് ക്ലാസുകളിലൂടെ പുതു തലമുറയെ രാഷ്ട്രീയമായി കരുത്തും ഓജസും ലക്ഷ്യബോധവും ഉള്ളവരാക്കാന്&#x200d; എം.ഐ തങ്ങള്&#x200d;ക്ക് കഴിഞ്ഞു. ശരീഅത്ത് വെല്ലുവിളി നേരിട്ട കാലത്ത് കമ്യൂണിസത്തിന്റെ പ്രചാര വേലകളെ സിദ്ധാന്തങ്ങളുടെ പാരസ്പര്യത്തിലൂടെ വിശദീകരിച്ചാണ് എം.ഐ തങ്ങള്&#x200d; നേരിട്ടത്.<br> സി.പി.എം കോഴിക്കോട്ട് നടത്തിയ ഒരു സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്&#x200d; എം. ഐ തങ്ങള്&#x200d;, &#8216;കമ്യൂണിസവും ദേശീയ പ്രസ്ഥാനവും&#8217; എന്ന വിഷയത്തില്&#x200d; പ്രബന്ധം അവതരിപ്പിച്ചപ്പോള്&#x200d; കേരളം കണ്ട എക്കാലത്തെയും വലിയ കമ്യൂണിസ്റ്റ് സൈദ്ധാന്തികനായ പി ഗോവിന്ദപിള്ള എന്ന പി.ജി പറഞ്ഞത് ഓര്&#x200d;ക്കുന്നു. &#8216;കമ്യൂണിസത്തെ ഇത്രയേറെ വിശദമായി വിശകലനം ചെയ്യാന്&#x200d; കഴിയുന്ന തരത്തില്&#x200d; ദേശീയ പ്രസ്ഥാനത്തെയും നന്നായി ആഴത്തില്&#x200d; മനസ്സിലാക്കിയ മറ്റൊരാളെ ഞാന്&#x200d; കണ്ടിട്ട് പോലുമില്ല&#8217; എന്നായിരുന്നു.<br> എല്ലാ മത-രാഷ്ട്രീയ-ഇസങ്ങളെ കുറിച്ചും കൃത്യമായ ധാരണയായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്&#x200d;. മുസ്‌ലിം സമുദായത്തില്&#x200d; അനൈക്യം സൃഷ്ടിക്കുന്നവരെ തൂലികയും നാവും ഉപയോഗിച്ച് ചെറുത്തു അദ്ദേഹം. പല നാടുകള്&#x200d; ചുറ്റി സഞ്ചരിച്ചും അനേകം ഗ്രന്ഥങ്ങള്&#x200d; വായിച്ചും നേടിയ അറിവും ചിന്തയും ചേര്&#x200d;ത്തുവെച്ചാണ് മുസ്്‌ലിംലീഗിന്റെ നയ രൂപീകരണത്തിന് ഉറച്ച നിലമൊരുക്കാന്&#x200d; അദ്ദേഹം പങ്കുവഹിച്ചത്.<br> വഴി തെറ്റുന്ന ജിഹാദ് എന്ന വിഷയത്തില്&#x200d; മുസ്‌ലിം യൂത്ത്‌ലീഗ് മഞ്ചേരിയില്&#x200d; സംഘടിപ്പിച്ച സെമിനാറില്&#x200d; സംസാരിച്ചതിന്റെ അവസാനം അദ്ദേഹം പറഞ്ഞു. &#8216;എന്റെ സമുദായം ചിരിക്കുന്നതും സംതൃപ്തിയോട്കൂടി ബഹുസ്വര സമൂഹത്തില്&#x200d; ജീവിക്കുന്നതും കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യനാണ് ഞാന്&#x200d;. സമുദായത്തിന് ആ ആഹ്ലാദാരവങ്ങള്&#x200d; ഈ രാജ്യത്ത് ഉണ്ടാവണമെങ്കില്&#x200d; ജനാധിപത്യത്തിന്റെ മാര്&#x200d;ഗത്തിലൂടെ വ്യവസ്ഥാപിതമായി അവര്&#x200d; മുന്നോട്ടു പോകേണ്ടതുണ്ട്. മധ്യേഷ്യയില്&#x200d; നടക്കുന്ന വേട്ടയാടല്&#x200d; പോലെ സമുദായത്തെ വേട്ടയാടാന്&#x200d; വേട്ടക്കാര്&#x200d;ക്ക് മുമ്പിലേക്ക് ഇട്ടു കൊടുക്കുന്ന ചിന്തയാണ് ചിലര്&#x200d;ക്ക്.&#8217;<br> അധികാരവും പദവിയും മോഹിച്ചില്ലെന്ന് മാത്രമല്ല, അവയുമായി അകലം പാലിക്കുകയും ചെയ്തു എം.ഐ തങ്ങള്&#x200d;. മുസ്്‌ലിംലീഗ് സംഘടനാ ചുമതലകള്&#x200d; പോലും സ്‌നേഹപൂര്&#x200d;വം നിരസിച്ചു. സംസ്ഥാന ഭാരവാഹിയാവാന്&#x200d; സമ്മതിച്ചത് പോലും സ്‌നേഹ നിര്&#x200d;ബന്ധത്തിലായിരുന്നു. എന്നാല്&#x200d;, സീതി സാഹിബ് അക്കാദമി എന്ന മുസ്്‌ലിംലീഗ് പഠന കളരിയെന്ന സ്ഥിരം സംവിധാത്തിന്റെ ചെയര്&#x200d;മാന്&#x200d; പദവി ഏറ്റെടുത്തത് ശാരീരിക അവശതകള്&#x200d; വകവെക്കാതെ നിറഞ്ഞ സന്തോഷത്തോടെയായിരുന്നു. പുതു തലമുറയെ മുസ്്‌ലിംലീഗ് ആശയം പഠിപ്പിക്കുകയെന്നത് ജീവിത ചര്യയാക്കിയ അദ്ദേഹത്തിന്റെ വായനയും അറിവും ചിന്തയുമെല്ലാം ചെലവഴിച്ചതും അര്&#x200d;പ്പിച്ചു.<br> അദ്ദേഹത്തിന്റെ പിതാവിനൊപ്പം പാണക്കാട് എത്തി എന്റെ പിതാവിനെ കാണുന്നതു മുതലാണ് ബന്ധം. ഓര്&#x200d;മ്മവെച്ച കാലം മുതലെ എം.ഐ തങ്ങള്&#x200d; കണ്&#x200d;മുന്നിലുണ്ട്. മികച്ച ഹോമിയോ ഡോക്ടര്&#x200d; കൂടിയായിരുന്ന എം.ഐ തങ്ങള്&#x200d; ഇലക്ട്രോണിക്‌സ് രംഗത്തെ നല്ലൊരു ടെക്‌നീഷ്യനിമായിരുന്നു. സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ക്ഷണപ്രകാരമാണ് ചന്ദ്രികയില്&#x200d; എത്തുന്നത്.  അഹമ്മദാബാദിലെ ഉപരിപഠനത്തോടെ ഉര്&#x200d;ദുവിലും ഹിന്ദിയിലും പ്രാവീണ്യം ഉണ്ടായതിന് പുറമെ കനപ്പെട്ട ഒട്ടേറെ പുസ്തകങ്ങള്&#x200d; വായിക്കാനും ചിന്തയെ രൂപപ്പെടുത്താനും എം.ഐ തങ്ങള്&#x200d;ക്ക് സാധിച്ചു.ഇംഗ്ലീഷ്, ഉര്&#x200d;ദു, ഹിന്ദി ഭാഷകളില്&#x200d; പ്രാവീണ്യമുണ്ടായിരുന്ന എം.ഐ തങ്ങള്&#x200d;ക്ക് ജീവിതമെന്നാല്&#x200d; വായനയും പഠനവുമായിരുന്നു. വിപ്ലവത്തിന്റെ പ്രവാചകന്&#x200d;, കര്&#x200d;മശാസ്ത്രത്തിന്റെ പരിണാമം, ഖുര്&#x200d;ആനിലെ പ്രകൃതി രഹസ്യങ്ങള്&#x200d;, നമ്മുടെ സാമ്പത്തിക ശാസ്ത്രം എന്നീ വിവര്&#x200d;ത്തന ഗ്രന്ഥങ്ങള്&#x200d; ഭാഷയിലുള്ള പ്രാവീണ്യം വിളിച്ചോതും. ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം, ന്യൂനപക്ഷ രാഷ്ട്രീയം: ദൗത്യവും ദര്&#x200d;ശനവും, ആഗോളവത്കണത്തിന്റെ അനന്തരഫലങ്ങള്&#x200d;, വഹാബി പ്രസ്ഥാന ചരിത്രം തുടങ്ങിയ കൃതികള്&#x200d; രാഷ്ട്രീയ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് റഫറന്&#x200d;സായി ഉപയോഗിക്കാനുള്ള അകക്കാമ്പുള്ളവയാണ്.<br> ചില വേര്&#x200d;പാടുകള്&#x200d; സൃഷ്ടിക്കുന്ന ശൂന്യത പെട്ടെന്നു പരിഹരിക്കപ്പെടില്ല. ഒരാള്&#x200d;ക്ക് പകരം മറ്റൊരാള്&#x200d; എത്തുമെന്നൊക്കെ പറയാറുണ്ട്. പകരം വെക്കാനില്ലാത്ത പ്രഭാഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്നു അദ്ദേഹം; എം.ഐ തങ്ങള്&#x200d;ക്ക് പകരം എം.ഐ തങ്ങള്&#x200d; മാത്രം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-mi-thangal-by-hyderali-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മറഞ്ഞുപോകുന്നത്   ഒരു ദിശാസൂചിക</title>
		<link>https://www.chandrikadaily.com/editorial-mi-thangal.html</link>
					<comments>https://www.chandrikadaily.com/editorial-mi-thangal.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 27 Jul 2019 18:35:27 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[mi thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134578</guid>

					<description><![CDATA[ധിഷണാസമ്പന്നവും കര്&#x200d;മകുശലവുമായ ജീവിതകാണ്ഡത്തിന് വിട. എം.ഐ തങ്ങള്&#x200d; എന്ന നാലക്ഷരങ്ങള്&#x200d; നിത്യസ്മരണയിലേക്ക് നീങ്ങിയിരിക്കുന്നു. ഇന്ത്യയിലെ മുസ്്‌ലിംകളാദി ന്യൂനപക്ഷ ജനതയുടെ ഇരുട്ടുവഴികളില്&#x200d; കെടാവിളക്കുമായി നിലയുറപ്പിച്ച ധിഷണാപടു വിടചൊല്ലിയിരിക്കുകയാണ്. മതേതര ഇന്ത്യയുടെ അസ്തിത്വംതന്നെ ചോദ്യമുനയില്&#x200d;നില്&#x200d;ക്കുന്ന സമകാലത്ത് ശരിമാര്&#x200d;ഗമെന്തെന്ന് എഴുതിയും വരച്ചും പഠിപ്പിച്ചുതന്ന മഹാമനീഷി. അധികാരത്തിന്റെ ആടയാഭരണങ്ങളുടെയോ അജ്ഞതയുടെ അബദ്ധജാടകളുടെയോ ചമയങ്ങളില്ലാതെ ആ ധന്യജീവിതം പുതുതലമുറക്കുമുമ്പിലിതാ അസ്തമിച്ചിരിക്കുന്നു. ഇന്ത്യന്&#x200d; മുസ്്‌ലിംകളുടെ ആശാന്യൂക്ലിയസായ മുസ്്‌ലിംലീഗിനും അതിന്റെ ജിഹ്വയായ ചന്ദ്രികക്കും രാഷ്ട്രീയപഠിതാക്കള്&#x200d;ക്കും പ്രവര്&#x200d;ത്തകര്&#x200d;ക്കും നേതാക്കള്&#x200d;ക്കുമെല്ലാമാണ് ഈവിയോഗം അപരിമേയമായ ആകുലത പകര്&#x200d;ന്നിരിക്കുന്നത്. ദിശതെറ്റാത്ത വഴികളിലൂടെ മുന്നേറാന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p><br> ധിഷണാസമ്പന്നവും കര്&#x200d;മകുശലവുമായ ജീവിതകാണ്ഡത്തിന് വിട. എം.ഐ തങ്ങള്&#x200d; എന്ന നാലക്ഷരങ്ങള്&#x200d; നിത്യസ്മരണയിലേക്ക് നീങ്ങിയിരിക്കുന്നു. ഇന്ത്യയിലെ മുസ്്‌ലിംകളാദി ന്യൂനപക്ഷ ജനതയുടെ ഇരുട്ടുവഴികളില്&#x200d; കെടാവിളക്കുമായി നിലയുറപ്പിച്ച ധിഷണാപടു വിടചൊല്ലിയിരിക്കുകയാണ്. മതേതര ഇന്ത്യയുടെ അസ്തിത്വംതന്നെ ചോദ്യമുനയില്&#x200d;നില്&#x200d;ക്കുന്ന സമകാലത്ത് ശരിമാര്&#x200d;ഗമെന്തെന്ന് എഴുതിയും വരച്ചും പഠിപ്പിച്ചുതന്ന മഹാമനീഷി. അധികാരത്തിന്റെ ആടയാഭരണങ്ങളുടെയോ അജ്ഞതയുടെ അബദ്ധജാടകളുടെയോ ചമയങ്ങളില്ലാതെ ആ ധന്യജീവിതം പുതുതലമുറക്കുമുമ്പിലിതാ അസ്തമിച്ചിരിക്കുന്നു. ഇന്ത്യന്&#x200d; മുസ്്‌ലിംകളുടെ ആശാന്യൂക്ലിയസായ മുസ്്‌ലിംലീഗിനും അതിന്റെ ജിഹ്വയായ ചന്ദ്രികക്കും രാഷ്ട്രീയപഠിതാക്കള്&#x200d;ക്കും പ്രവര്&#x200d;ത്തകര്&#x200d;ക്കും നേതാക്കള്&#x200d;ക്കുമെല്ലാമാണ് ഈവിയോഗം അപരിമേയമായ ആകുലത പകര്&#x200d;ന്നിരിക്കുന്നത്. ദിശതെറ്റാത്ത വഴികളിലൂടെ മുന്നേറാന്&#x200d; പഠിപ്പിക്കുകയും ശീലിപ്പിക്കുകയുംചെയ്ത ദാര്&#x200d;ശനികനായകത്വം നാഥന്റെ വിളിക്ക് ഉത്തരം നല്&#x200d;കി വിട ചോദിക്കുമ്പോള്&#x200d; ഒരിറ്റു കണ്ണീരും പ്രാര്&#x200d;ത്ഥനയും മാത്രമാണ് നമുക്കുമുന്വില്&#x200d; ശേഷിക്കുന്നത്. <br> മുസ്‌ലിംലീഗ് ഉപാധ്യക്ഷന്&#x200d;, ചന്ദ്രിക പത്രാധിപര്&#x200d; എന്നീ നിലകളില്&#x200d; പ്രശോഭിച്ചപ്പോള്&#x200d;തന്നെ ബാല്യംമുതല്&#x200d; തന്നില്&#x200d; കൂടെപ്പിറപ്പുപോലെ കൊണ്ടുനടന്ന ജ്ഞാനാര്&#x200d;ത്തിയായിരുന്നു എം.ഐ തങ്ങളുടെ കൈമുതല്&#x200d;. അതുതന്നെയാണ് അദ്ദേഹത്തെ ജീവിതാന്ത്യംവരെയും മുസ്‌ലിംസമുദായത്തിന്റെയും കേരളീയ സമൂഹത്തിന്റെയും മനോമുകുരങ്ങളില്&#x200d; പ്രതിഷ്ഠിക്കാന്&#x200d; നിദാനമായത്. സമുദായത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ഉലയാത്ത ദിശാസൂചികയായിരുന്നു തങ്ങള്&#x200d;. ആ തൂലികയിലൂടെ പിറന്നത് നിലയ്ക്കാത്ത ജ്ഞാനസമൃദ്ധി. അത് രാഷ്ട്രീയ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും പത്രപ്രവര്&#x200d;ത്തക സഹചാരികള്&#x200d;ക്കും മാത്രമല്ല, സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയുംപോലും ജീവിത-ചിന്താധാരകളില്&#x200d; പുത്തന്&#x200d; ദിശാബോധം പകര്&#x200d;ന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയം എങ്ങനെയായിരിക്കണമെന്ന് തങ്ങള്&#x200d; പതിറ്റാണ്ടുകള്&#x200d;ക്കുമുമ്പുതന്നെ പഠിപ്പിച്ചുതന്നു. അതായിരുന്നു മുസ്‌ലിംലീഗിന്റെ സഞ്ചാരപഥവും. എണ്ണമറ്റ ക്ലാസുകളിലും ശില്&#x200d;പശാലകളിലും എം.ഐ തങ്ങള്&#x200d; മുസ്്‌ലിംലീഗുകാര്&#x200d;ക്ക് അറിവിന്റെ വിരുന്നായി. ആശയപരമായ സന്നിഗ്ധ ഘട്ടങ്ങളില്&#x200d; പലരും തങ്ങളിലേക്ക് നോക്കി. സ്വതസ്സിദ്ധമായ പുഞ്ചിരിയോടെ പക്വമായ മറുപടികളായിരുന്നു തിരികെ ലഭിച്ചത്. ശരീഅത്ത് വിഷയം ഉയര്&#x200d;ത്തി മുസ്്‌ലിംലീഗിനെതിരെ സി.പി.എം കാടിളക്കിയപ്പോള്&#x200d; അതിനെ ആശയദാര്&#x200d;ഢ്യത്തോടെ നേരിട്ട് പരാജയപ്പെടുത്താന്&#x200d; പാര്&#x200d;ട്ടിക്കും സമുദായത്തിനുമായതിനുപിന്നില്&#x200d; താരതമ്യേന ഉയരം കുറഞ്ഞ ശരീരത്തിലെ ആ ദാര്&#x200d;ശനിക പൊക്കമായിരുന്നു. ബാബരി മസ്ജിദ് തകര്&#x200d;ക്കപ്പെട്ട് ഇന്ത്യന്&#x200d; മുസ്്‌ലിംകളും മതേതര സമൂഹവുമൊന്നടങ്കം അമ്പരന്നുനിന്നപ്പോഴും ഭയക്കാതെ ശാന്തിയുടെ കിന്നരിപ്രാവുകളെ പുണരാന്&#x200d; എം.ഐ തങ്ങള്&#x200d; അവര്&#x200d;ക്കുമുന്നില്&#x200d; അചഞ്ചലനായി നിന്നു. താല്&#x200d;കാലിക ഫോര്&#x200d;മുലകളായിരുന്നില്ല എല്ലാറ്റിനും അദ്ദേഹം നീട്ടിയത്. സഹസ്രാബ്ദങ്ങളുടെ ധാര്&#x200d;മികവും ഇസ്‌ലാമികവുമായ ആശയധാരയായിരുന്നു ആ മൗലികതയെ സ്വാധീനിച്ചത്. മറ്റുള്ളവരിലേക്ക് ആശയങ്ങള്&#x200d; സന്നിവേശിപ്പിക്കുന്നതില്&#x200d; തങ്ങള്&#x200d;ക്കുള്ള പാടവം സവിശേഷമായിരുന്നു. മുസ്‌ലിംലീഗിനോട് ആശയതലത്തില്&#x200d; ഇ.എം.എസ് വരെ മുട്ടുമടക്കാന്&#x200d; കാരണമായതും തങ്ങളുടെ അണുവിട തെറ്റാത്ത ജ്ഞാനസമ്പത്താലാണ്. <br> ചന്ദ്രികയുമായി യുവപ്രായത്തിലേ തുടങ്ങിയ ആത്മീയബന്ധമാണ് മുസ്‌ലിംലീഗിലേക്കും സി.എച്ച് ഉള്&#x200d;പ്പെടെയുള്ള നേതൃനിരയിലേക്കും തങ്ങളെ കൈപിടിച്ചുയര്&#x200d;ത്തിയത്. ബന്ധുവഴി ചെറുപ്രായത്തില്&#x200d; ഗുജറാത്തിലെത്തിയതിലൂടെ നേടിയ ഹിന്ദി, ഉര്&#x200d;ദു ഭാഷാപാടവം അദ്ദേഹത്തിന്റെ വിജ്ഞാനതൃഷ്ണയെ വാനോളം ഉയരാന്&#x200d; സഹായിച്ചു. കോഴിക്കോട്ടെയും മലപ്പുറത്തെയും രാഷ്ട്രീയ സംവാദങ്ങളിലെ സജീവ സാന്നിധ്യവുമായി അക്കാലത്ത്. നിരവധി ലേഖനങ്ങളിലൂടെ ചന്ദ്രികയില്&#x200d; ആരംഭിച്ച എഴുത്ത് രണ്ടു ഡസനിലധികം കനപ്പെട്ട ഗ്രന്ഥങ്ങളിലേക്ക് എത്തിച്ചു. ആദ്യകാലത്തെ ഭാഷാശൗര്യം പതുക്കെ വഴിമാറിയെങ്കിലും ആശയ തീക്ഷ്ണത തെല്ലും ന്യൂനമായില്ല. ഉര്&#x200d;ദുവിലുള്ള പ്രാവീണ്യംമൂലം തദ്ഭാഷയിലുള്ള നിരവധി അറിവുകള്&#x200d; കേരളീയരിലേത്തിക്കാനും തിരിച്ച് മലയാള പുസ്തകങ്ങള്&#x200d; ഉര്&#x200d;ദുവിലേക്ക് വിവര്&#x200d;ത്തനംചെയ്യാനും അദ്ദേഹം സമയം കണ്ടെത്തി. 1974 മുതല്&#x200d; 83വരെ ചന്ദ്രിക പത്രാധിപസമിതിയംഗമായിരുന്ന തങ്ങള്&#x200d; പിന്നീട് മുഴുസമയ പത്രാധിപരുമായി. പ്രധാനാധ്യാപകനായിരുന്നു ഞങ്ങള്&#x200d; സഹപ്രവര്&#x200d;ത്തകര്&#x200d;ക്ക് അദ്ദേഹം. ഇന്ത്യന്&#x200d; എക്‌സ്പ്രസിലും സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസിലും എം.ഐ തങ്ങള്&#x200d; പ്രവര്&#x200d;ത്തിച്ചു. മാപ്പിളനാട്, വര്&#x200d;ത്തമാനം പത്രങ്ങളുടെ യഥാക്രമം പത്രാധിപരും നിര്&#x200d;വാഹക പത്രാധിപരുമായി അറിവുകളും ചിന്തകളും അദ്ദേഹം മലയാളികള്&#x200d;ക്കായി പങ്കുവെച്ചു. ഗ്രന്ഥശാലാസംഘത്തിന്റെ മുഴുസമയാംഗം എന്ന പദവിയില്&#x200d; അദ്ദേഹംപ്രകടിപ്പിച്ച താല്&#x200d;പര്യം ഗ്രന്ഥശാലാമേഖലക്ക് പുത്തന്&#x200d; ഉണര്&#x200d;വായി. മുസ്‌ലിംസമുദായത്തിന്റെയും മതേതര വിശ്വാസികളുടെയും ഐക്യത്തിനും അദ്ദേഹം മുന്&#x200d;ഗണനനല്&#x200d;കി. സമുദായത്തിന്റെ ജിഹ്വകളായ വര്&#x200d;ത്തമാനപത്രങ്ങള്&#x200d; കര്&#x200d;ത്തവ്യം പൂര്&#x200d;ണമായി പാലിക്കുന്നുണ്ടോ എന്ന സന്ദേഹം പലപ്പോഴും അദ്ദേഹം അടുപ്പമുള്ളവരുമായി പങ്കുവെച്ചു. സാമൂഹിക മാധ്യമങ്ങളുടെ ലോകത്ത് മഹാനായ സര്&#x200d;സയ്യിദിന്റെ മാര്&#x200d;ഗത്തില്&#x200d; പുതുപുത്തന്&#x200d; അറിവുകള്&#x200d; സ്വായത്തമാക്കാന്&#x200d; സമൂഹം തയ്യാറാകണമെന്ന് തങ്ങള്&#x200d; ഉണര്&#x200d;ത്തി. മുസ്്‌ലിം സമുദായത്തിന്റെ സര്&#x200d;വതോമുഖമായ ഉത്തുംഗഗതിയായിരുന്നു തങ്ങളുടെ എന്നത്തെയും സ്വപനം.വരുംകാല രാഷ്ട്രീയ ഭൂമികയില്&#x200d; എങ്ങനെയാകണം അത് നേടേണ്ടതെന്നതിന് തങ്ങളുടെ കൈപ്പടയില്&#x200d; പതിഞ്ഞ അക്ഷരജാലകങ്ങള്&#x200d;മാത്രം മതിയാകും. എടവണ്ണ പത്തപ്പിരിയത്തെ വസതിയിലെ ഗ്രന്ഥശാലയാണ് ആ ആശയസമുദ്രം.കേവലമായ നിയാമകനൂലാമലകളേക്കാള്&#x200d; ധാര്&#x200d;മികാധിഷ്ഠിതമായ പരിഹാരമാണ് ഇന്ത്യന്&#x200d; മുസ്്‌ലിംകളുടെ രക്ഷക്ക് വേണ്ടതെന്നായിരുന്നു തങ്ങളുടെ രാഷ്ട്രീയ സങ്കല്&#x200d;പം. ഉത്തരേന്ത്യയിലെ ചെറ്റക്കുടിലുകളില്&#x200d;നിന്ന് ഭക്ഷണത്തിനും അറിവിനുമായി കേരളത്തിലേക്ക് എത്തിപ്പെട്ട കുരുന്നുകള്&#x200d; അദ്ദേഹത്തെ വേദനിപ്പിച്ചത് അതുകൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിചാരധാരയിലാണ് മുസ്‌ലിംലീഗിന്റെയും കേരളത്തിലെ മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങളുടെയും പൊതുസമൂഹത്തിന്റെയും ഗമനം. ഇതുതന്നെയാണ് എം.ഐ തങ്ങള്&#x200d; മലയാളികള്&#x200d;ക്കായി ബാക്കിവെച്ചതും ഭാവിയിലേക്കായി നാം ശിരസ്സാവഹിക്കേണ്ടതും. മുസ്‌ലിംലീഗിന്റെയും പരേതന്റെ കുടുംബത്തിന്റെയും വേദനയിലും പ്രാര്&#x200d;ത്ഥനകളിലും ഞങ്ങളും പങ്കുചേരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-mi-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.ഐ തങ്ങള്&#x200d; മുസ്്‌ലിംലീഗിനെ താത്വിക അടിത്തറയില്&#x200d; ഉറപ്പിച്ചു നിര്&#x200d;ത്തിയ സൈദ്ധാന്തികന്&#x200d;: കെ.പി.എ മജീദ്</title>
		<link>https://www.chandrikadaily.com/kpa-majeed-about-mi-thangal.html</link>
					<comments>https://www.chandrikadaily.com/kpa-majeed-about-mi-thangal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 27 Jul 2019 14:49:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[mi thangal]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[muslim league articles]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134559</guid>

					<description><![CDATA[മുസ്്‌ലിംലീഗിനെ അതിന്റെ താത്വിക അടിത്തറയില്&#x200d; ഉറപ്പിച്ചു നിര്&#x200d;ത്തുന്നതില്&#x200d; ജാഗ്രത പുലര്&#x200d;ത്തുകയും സൈദ്ധാന്തികമായി നവീകരിക്കുകയും ചെയ്ത നേതാവായിരുന്നു എം.ഐ തങ്ങളെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്. മുസ്്‌ലിംലീഗ് ഒരു ആള്&#x200d;കൂട്ടമായി പോവരുതെന്നും സൈദ്ധാന്തികവും ദര്&#x200d;ശനപരവുമായ ആശയങ്ങള്&#x200d; അണികളെ ബോധ്യപ്പെടുത്തണമെന്നും എം.ഐ തങ്ങള്&#x200d; ആവര്&#x200d;ത്തിച്ചു പറയുമായിരുന്നു. അവസാനകാലത്ത് പൂവണിയാത്ത അത്തരം ഒരു മോഹവുമായാണ് എം.ഐ തങ്ങള്&#x200d; വിടവാങ്ങിയത്. സ്ഥാനമാനങ്ങള്&#x200d; ആഗ്രഹിക്കുകയോ ലഭിക്കുന്നവ സ്വീകരിക്കുകയോ ചെയ്യാത്ത വ്യക്തിത്വമായിരുന്നു സംസ്ഥാന വൈസ്് പ്രസിഡന്റായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; പ്രഖ്യാപിച്ചപ്പോഴും [&#8230;]]]></description>
										<content:encoded><![CDATA[
<p>മുസ്്‌ലിംലീഗിനെ അതിന്റെ താത്വിക അടിത്തറയില്&#x200d; ഉറപ്പിച്ചു നിര്&#x200d;ത്തുന്നതില്&#x200d; ജാഗ്രത പുലര്&#x200d;ത്തുകയും സൈദ്ധാന്തികമായി നവീകരിക്കുകയും ചെയ്ത നേതാവായിരുന്നു എം.ഐ തങ്ങളെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്. മുസ്്‌ലിംലീഗ് ഒരു ആള്&#x200d;കൂട്ടമായി പോവരുതെന്നും സൈദ്ധാന്തികവും ദര്&#x200d;ശനപരവുമായ ആശയങ്ങള്&#x200d; അണികളെ ബോധ്യപ്പെടുത്തണമെന്നും എം.ഐ തങ്ങള്&#x200d; ആവര്&#x200d;ത്തിച്ചു പറയുമായിരുന്നു. അവസാനകാലത്ത് പൂവണിയാത്ത അത്തരം ഒരു മോഹവുമായാണ് എം.ഐ തങ്ങള്&#x200d; വിടവാങ്ങിയത്. സ്ഥാനമാനങ്ങള്&#x200d; ആഗ്രഹിക്കുകയോ ലഭിക്കുന്നവ സ്വീകരിക്കുകയോ ചെയ്യാത്ത വ്യക്തിത്വമായിരുന്നു സംസ്ഥാന വൈസ്് പ്രസിഡന്റായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; പ്രഖ്യാപിച്ചപ്പോഴും ഒഴിവാക്കണമെന്നായിരുന്നു എം.ഐ തങ്ങളുടെ അപേക്ഷ.</p>



<figure class="wp-block-image"><img loading="lazy" width="1280" height="720" src="https://www.chandrikadaily.com/wp-content/uploads/2019/07/maxresdefault-1.jpg" alt="" class="wp-image-134563"/></figure>



<p>യുവ തലമുറയെ മുസ്്‌ലിംലീഗിനെ കുറിച്ച് പഠിപ്പിക്കാന്&#x200d; സ്ഥിരം വേദി എന്നത് അദ്ദേഹത്തിന്റെ ആശയമായിരുന്നു. തുടര്&#x200d;ന്ന് മുസ്്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച രാഷ്ട്രീയ പഠന കളരിയായ സീതിസാഹിബ് അക്കാദമിയുടെ ചെയര്&#x200d;മാനായി ചിന്തയും സംസാരവും അതില്&#x200d; മുഴുകി.<br>
എം.ഐ തങ്ങളുടെ ആരോഗ്യ കാരണങ്ങളാലാണ് ഉദ്ഘാടനം നീണ്ടത്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;, എം.ഐ തങ്ങള്&#x200d;ക്ക് തിയതി നല്&#x200d;കി അടുത്ത മാസം കോഴിക്കോട് സീതിസാഹിബ് അക്കാദമിയുടെ തുടക്കം കുറിക്കാനിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അസാനിധ്യത്തിലാണ് ആ സ്വപ്‌നം സാക്ഷാത്കരിക്കുക. വായനക്കും പഠനത്തിനും എഴുത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു അദ്ദേഹം.</p>



<p>സ്വന്തമായി നിലാപാട് സ്വീകരിക്കുകയും അതാരുടെ മുമ്പിലും കൂസലില്ലാതെ പറയുകയും ചെയ്യുക എന്നതായിരുന്നു രീതി. ചന്ദ്രികയിലും വര്&#x200d;ത്തമാനത്തിലം ശബാബിലുമെല്ലാം പത്രാധിപരായി നില്&#x200d;ക്കുകയും അധികകാലം തുടരാതെ സ്ഥാനം വിട്ടൊഴിയുകയും ചെയ്തതിന് പിന്നില്&#x200d; ഈ കണിശതയായിരുന്നു. ആശയ ബന്ധിതമായ ദൃഢബന്ധമായിരുന്നു മുസ്്‌ലിംയൂത്ത് ലീഗിലും പ്രവര്&#x200d;ത്തിക്കുന്ന കാലം തൊട്ടേ ഞങ്ങള്&#x200d; തമ്മില്&#x200d;.<br>
താത്വികമായ ഉള്&#x200d;ക്കാമ്പായിരുന്നു എം.ഐ തങ്ങളുടെ ഉള്&#x200d;ക്കരുത്. തലമുറകളെ സൈദ്ധാന്തികമായി കരുപിടിപ്പിച്ച കൊളത്തൂര്&#x200d; മൗലവിക്ക് പിന്നാലെ എം.ഐ തങ്ങളും കടന്നു പോകുമ്പോള്&#x200d; വലിയ ശൂന്യതയാണ് അനുഭവപ്പെടുന്നത്. എഴുത്തും ചിന്തയും കൊണ്ട് മുസ്്‌ലിംലീഗിന് സമാനതകളില്ലാത്ത സേവനം നല്&#x200d;കിയൈണ് എം.ഐ തങ്ങള്&#x200d; വിടവാങ്ങിയതെന്നും കെ.പി.എ മജീദ് അനുശോചന സന്ദേശത്തില്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kpa-majeed-about-mi-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
