<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>MINA &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mina/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 25 Jun 2023 02:49:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>MINA &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹാജിമാര്&#x200d; ഇന്ന് മിനായിലേക്ക്; പരിശുദ്ധ ഹജ്ജിന് ഇന്ന് തുടക്കം</title>
		<link>https://www.chandrikadaily.com/mina-hajj.html</link>
					<comments>https://www.chandrikadaily.com/mina-hajj.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sun, 25 Jun 2023 02:49:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[MINA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261281</guid>

					<description><![CDATA[കേരളത്തില്&#x200d;നിന്ന് 11,252 പേര്&#x200d;.]]></description>
										<content:encoded><![CDATA[<p>പരിശുദ്ധ ഹജ്ജ് കര്&#x200d;മങ്ങളുടെ പ്രാരംഭമായി ഇന്ന് ഹാജിമാര്&#x200d; മിനായിലേക്ക് യാത്ര തിരിക്കും. രാത്രിയോടെയാണ് യാത്ര ആരംഭിക്കുക. മിനാതാഴ് വരയെ ലക്ഷ്യമാക്കി നീങ്ങുന്ന ഹാജിമാര്&#x200d; മിനായിലെത്തിയ ശേഷം അറഫയിലേക്ക് യാത്ര തിരിക്കും. സ്വദേശികള്&#x200d;ക്ക് റസിഡന്&#x200d;ഷ്യല്&#x200d; സൗകര്യങ്ങളും വേറെയുണ്ട്. മിനായില്&#x200d; ഒരുദിവസം രാപ്പാര്&#x200d;ത്ത ശേഷം അറഫയിലേക്ക് തിരിക്കും. ഹജ്ജിന്റെ പ്രധാനസംഗമമായ അറഫാസംഗം ചൊവ്വാഴ്ചയാണ്. അതിന് ശേഷം മുസ്ദലിഫയിലെത്തിയാണ് മിനയിലേക്ക് വീണ്ടും തിരിക്കുക. ബുധനാഴ്ചയാണ് ഇത്തവണ ഗള്&#x200d;ഫില്&#x200d; ബലിപെരുന്നാള്&#x200d;. ശക്തമായ ചൂടാണ് ഇപ്പോള്&#x200d; ഗള്&#x200d;ഫിലെ മക്കയിലും പരിസരങ്ങളിലുമുള്ളത്. രണ്ടുലക്ഷത്തോളം ടെന്റുകളാണ് ആധുനിത സൗകര്യങ്ങളോടെ മിനയില്&#x200d; ഒരുക്കിയിട്ടുള്ളത്. 18 ലക്ഷം ഹാജിമാരാണ് ഇത്തവണ മക്കയിലെത്തിയിലെത്തിയിരിക്കുന്നത്. ഇന്ത്യയില്&#x200d;നിന്ന് 1,75025 ഹാജിമാരാണ് ഇത്തവണ എത്തിയിരിക്കുന്നത്. കേരളത്തില്&#x200d;നിന്ന് 11,252 പേര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mina-hajj.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജിന്റെ കർമ്മങ്ങൾക്ക് നാളെ തുടക്കം വിശ്വാസി ലക്ഷങ്ങൾ നാളെ മിനായിലേക്ക്</title>
		<link>https://www.chandrikadaily.com/the-rituals-of-hajj-will-begin-tomorrow-and-lakhs-of-believers-will-go-to-mina-tomorrow.html</link>
					<comments>https://www.chandrikadaily.com/the-rituals-of-hajj-will-begin-tomorrow-and-lakhs-of-believers-will-go-to-mina-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 24 Jun 2023 17:22:54 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[MINA]]></category>
		<category><![CDATA[rituals]]></category>
		<category><![CDATA[tomorrow]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261252</guid>

					<description><![CDATA[അഷ്‌റഫ് വേങ്ങാട്ട് മക്ക : ആഗോള മുസ്ലിം സമൂഹത്തിന്റെ മഹാ സംഗമത്തിന് തമ്പുകളുടെ നഗരിയിൽ തിങ്കളാഴ്ച്ച തുടക്കം. വിശുദ്ധ ഹജ്ജിന്റെ കർമ്മങ്ങളിൽ വ്യാപൃതരാവാൻ തീർത്ഥാടക ലക്ഷങ്ങൾ നാളെ (ദുൽഹജ്ജ് ഏഴ്) വൈകീട്ടോടെ മിനായിലേക്ക് നീങ്ങും. തൽബിയത്തിന്റെ മാസ്മരിക ധ്വനികളാൽ മുഖരിതമായ മിനാ താഴ് വര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അല്ലാഹുവിന്റെ അതിഥികളെ ആദരപൂർവം വരവേൽക്കും. ദശലക്ഷങ്ങളുടെ പാദസ്പർശമേറ്റ് പുളകം കൊണ്ട മിനായുടെ ശുഭ്ര വീഥികൾ ചരിത്രത്തിന്റെ ആവർത്തനണമെന്നോണം ദുൽഹജ്ജ് ഏഴായ നാളെ രാത്രിയോടെ തന്നെ തൂവെള്ള വസ്‌ത്രധാരികളായ തീർത്ഥാടകരെ [&#8230;]]]></description>
										<content:encoded><![CDATA[<p>അഷ്‌റഫ് വേങ്ങാട്ട്</p>
<p>മക്ക : ആഗോള മുസ്ലിം സമൂഹത്തിന്റെ മഹാ സംഗമത്തിന് തമ്പുകളുടെ നഗരിയിൽ തിങ്കളാഴ്ച്ച തുടക്കം. വിശുദ്ധ ഹജ്ജിന്റെ കർമ്മങ്ങളിൽ വ്യാപൃതരാവാൻ തീർത്ഥാടക ലക്ഷങ്ങൾ നാളെ (ദുൽഹജ്ജ് ഏഴ്) വൈകീട്ടോടെ മിനായിലേക്ക് നീങ്ങും. തൽബിയത്തിന്റെ മാസ്മരിക ധ്വനികളാൽ മുഖരിതമായ മിനാ താഴ് വര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അല്ലാഹുവിന്റെ അതിഥികളെ ആദരപൂർവം വരവേൽക്കും.</p>
<p>ദശലക്ഷങ്ങളുടെ പാദസ്പർശമേറ്റ് പുളകം കൊണ്ട മിനായുടെ ശുഭ്ര വീഥികൾ ചരിത്രത്തിന്റെ ആവർത്തനണമെന്നോണം ദുൽഹജ്ജ് ഏഴായ നാളെ രാത്രിയോടെ തന്നെ തൂവെള്ള വസ്‌ത്രധാരികളായ തീർത്ഥാടകരെ കൊണ്ട് നിറഞ്ഞുകവിയും. ഹജ്ജിന്റെ ചരിത്രത്തിൽ ഏറ്റവുമധികം തീർത്ഥാടക പങ്കാളിത്തവും വിപുലമായ ഒരുക്കങ്ങൾ കൊണ്ടും ശ്രദ്ധേയമായ ഇക്കൊല്ലത്തെ ഹജ്ജ് കർമ്മങ്ങൾക്ക് സഊദിയിൽ ദുൽഹജ്ജ് എട്ടായ തിങ്കളാഴ്ച്ചയാണ് തുടക്കമാവുക.</p>
<p>തർവിയ്യത്ത് ദിനമായ തിങ്കളാഴ്ച്ച രാവിലെയോടെ മുഴുവൻ തീർത്ഥാടകരും മിനായിൽ തങ്ങൾക്കനുവദിച്ച ടെന്റുകളിലെത്തും. ഹജ്ജിന് വേണ്ടി ഇഹ്‌റാമിൽ പ്രവേശിച്ചാണ് മക്കയിലെ താമസ കേന്ദ്രങ്ങളിൽ നിന്ന് ഹാജിമാരെത്തുക. തീർത്ഥാടകർ തിങ്കളാഴ്ച്ച പകലും രാത്രിയും മിനായിൽ ആരാധന കർമങ്ങളിൽ മുഴുകി ഇഹപര ജീവിത വിജയത്തിനായി നാഥന്റെ മുമ്പിൽ മനസ്സും ശരീരവും സമർപ്പിക്കും. നാഥന്റെ പ്രീതിയും പാപമോചനവും തേടിയെത്തിയവരുടെ കണ്ണീർതുള്ളികൾ പുണ്യഭൂമിയിൽ ചാലിട്ടൊഴുകും.</p>
<p>ഹജ്ജിന്റെ സുപ്രധാന കർമ്മമായ അറഫാ സംഗമം ദുൽഹജ്ജ് ഒമ്പതായ ചൊവ്വാഴ്ചയാണ്. മിനായിൽ നിന്ന് തിങ്കളാഴ്ച്ച രാത്രിയോടെ തന്നെ തീർത്ഥാടകർ അറഫയിലേക്ക് നീങ്ങിത്തുടങ്ങും. അറഫാ സംഗമത്തിൽ സഊദി ശൂറാ കൗൺസിൽ അംഗവും മുതിർന്ന ശൈഖ് ഡോ. യുസുഫ് ബിൻ മുഹമ്മദ് ബിൻ സയിദ്‌ ആയിരിക്കും ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വം നൽകുക.</p>
<p>സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സൽമാൻ രാജാവിന്റേയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേതൃത്വത്തിൽ വിവിധ മന്ത്രാലയങ്ങളുടെ ഏകോപനത്തിലൂടെ പുണ്യകർമ്മം പരമാവധി ആയാസരഹിതമാക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കുകയും ഇരുപത് ലക്ഷത്തിലധികം വരുന്ന തീർത്ഥാടകർക്ക് സാധ്യമാകുന്ന എല്ലാ സേവനങ്ങളും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-rituals-of-hajj-will-begin-tomorrow-and-lakhs-of-believers-will-go-to-mina-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മിനയില്&#x200d; ശാരീരിക  ആരോഗ്യാവസ്ഥ അറിയാന്&#x200d; ആദ്യമായി റോബോട്ട്</title>
		<link>https://www.chandrikadaily.com/hajj-news-from-mina.html</link>
					<comments>https://www.chandrikadaily.com/hajj-news-from-mina.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 05 Aug 2019 04:46:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[MINA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135357</guid>

					<description><![CDATA[ജിദ്ദ: ഹജ്ജ് സീസണില്&#x200d; ശരീരത്തിന്റെ ആരോഗ്യാവസ്ഥ അറിയാന്&#x200d; മിനയില്&#x200d; ആദ്യമായി റോബോട്ട്. ആസ്പത്രി, ആരോഗ്യ പരിശോധന കേന്ദ്രം, മിനയിലെ തമ്പുകള്&#x200d; എന്നിവിടങ്ങളില്&#x200d; ഇതിന്റെ സഹായം ലഭിക്കും. രോഗവിവരങ്ങള്&#x200d; എവിടെ നിന്നുമറിയാനും ആസ്പത്രികളുടെ ദിശ അറിയാനും ഇത് ഉപകരിക്കും. ആസ്പത്രിക്ക് ഉള്ളില്&#x200d; തന്നെ സ്റ്റെച്ചര്&#x200d; എവിടെയെന്നറിയാനും ക്ലിനിക്കല്&#x200d; കണ്&#x200d;സള്&#x200d;ട്ടേഷനിലേക്കുള്ള വഴി അറിയാനും റോബോട്ട് ഉപകാരമാകും. നേരത്തെ റിയാദിലേയും ജിദ്ദയിലേയും ആസ്പത്രികളില്&#x200d; ഇതിന്റെ പ്രവര്&#x200d;ത്തന സാധ്യതാ പരിശോധന നടത്തിയതാണ്. അതിന്റെ അടിസ്ഥാനത്തില്&#x200d; ഈ വര്&#x200d;ഷത്തെ ഹജ്ജ് തീര്&#x200d;ത്ഥാടകര്&#x200d;ക്ക് ഇത് ഉപകാരമാകുമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[
<p>ജിദ്ദ:  ഹജ്ജ് സീസണില്&#x200d; ശരീരത്തിന്റെ ആരോഗ്യാവസ്ഥ അറിയാന്&#x200d; മിനയില്&#x200d; ആദ്യമായി റോബോട്ട്. ആസ്പത്രി, ആരോഗ്യ പരിശോധന കേന്ദ്രം, മിനയിലെ തമ്പുകള്&#x200d; എന്നിവിടങ്ങളില്&#x200d; ഇതിന്റെ സഹായം ലഭിക്കും. രോഗവിവരങ്ങള്&#x200d; എവിടെ നിന്നുമറിയാനും ആസ്പത്രികളുടെ ദിശ അറിയാനും ഇത് ഉപകരിക്കും. ആസ്പത്രിക്ക് ഉള്ളില്&#x200d; തന്നെ സ്റ്റെച്ചര്&#x200d; എവിടെയെന്നറിയാനും ക്ലിനിക്കല്&#x200d; കണ്&#x200d;സള്&#x200d;ട്ടേഷനിലേക്കുള്ള വഴി അറിയാനും റോബോട്ട്  ഉപകാരമാകും. നേരത്തെ റിയാദിലേയും ജിദ്ദയിലേയും ആസ്പത്രികളില്&#x200d; ഇതിന്റെ പ്രവര്&#x200d;ത്തന സാധ്യതാ പരിശോധന നടത്തിയതാണ്. അതിന്റെ അടിസ്ഥാനത്തില്&#x200d; ഈ വര്&#x200d;ഷത്തെ ഹജ്ജ് തീര്&#x200d;ത്ഥാടകര്&#x200d;ക്ക് ഇത് ഉപകാരമാകുമെന്ന് വിലയിരുത്തുന്നു. &#8216;റോബോട്ട് ഡോക്ടര്&#x200d;&#8217; എന്ന് പേരിട്ടിട്ടുള്ള ഈ ആധുനിക ഉപകരണം കണ്ണ്, ചെവി, ത്വക്ക് തുടങ്ങിയ അവയവങ്ങളുടെ പരിശോധനക്കായി സ്റ്റെതസ്‌കോപ്പ്, എന്&#x200d;ഡോസ്‌കോപ്പി തുടങ്ങിയ പരിശോധന ഉപകരണങ്ങളുടെ ഉപയോഗ സഹായവും നല്&#x200d;കുന്നുണ്ട്. അതിനാല്&#x200d; രോഗം നിര്&#x200d;ണയിക്കുവാനും മരുന്ന് കുറിച്ച് കൊടുക്കുവാനും ഡോക്ടര്&#x200d;മാര്&#x200d;ക്ക് ഇത് ഉപകാരം ചെയ്യും. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-news-from-mina.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മിനയില്‍ തീര്‍ഥാടക ലക്ഷങ്ങള്‍  അറഫ സംഗമം നാളെ</title>
		<link>https://www.chandrikadaily.com/hajj-mina.html</link>
					<comments>https://www.chandrikadaily.com/hajj-mina.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 29 Aug 2017 18:49:42 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[MINA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=42252</guid>

					<description><![CDATA[&#160; പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കുന്നതിനായി തീര്‍ഥാടക ലക്ഷങ്ങള്‍ മിന താഴ്‌വരയില്‍ എത്തി തുടങ്ങി. വിശുദ്ധഭൂമി തല്‍ബിയത്തിന്റെ മന്ത്രധ്വനികളാല്‍ മുഖരിതമാണ്. വിവിധ രാജ്യക്കാരും വ്യത്യസ്ഥ ഭാഷക്കാ രും കറുത്തവരും വെളുത്തവരും പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഇങ്ങിനെ വേര്‍തിരിക്കാന്‍ പലതുണ്ടെങ്കിലും അള്ളാഹുവിന്റെ വിളിക്കുത്തരം നല്‍കാന്‍ വിശുദ്ധ ഭൂമിയില്‍ എത്തിയവരെല്ലാം ഒരേ വേഷത്തില്‍ ഒരേ മന്ത്രം ഉരുവിടുന്നു. ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക്ക്&#8230; ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക്&#8230; ഇന്നല്‍ഹംദ, വന്നിഅ്മത്ത ലക വല്‍മുല്‍ക്ക്&#8230;ലാശരീക്ക ലക്&#8230; മക്കയിലെ വിശുദ്ധ ഹറമില്‍നിന്ന് ഏഴു കിലോമീറ്റര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>പരിശുദ്ധ ഹജ്ജ് നിര്&#x200d;വഹിക്കുന്നതിനായി തീര്&#x200d;ഥാടക ലക്ഷങ്ങള്&#x200d; മിന താഴ്‌വരയില്&#x200d; എത്തി തുടങ്ങി. വിശുദ്ധഭൂമി തല്&#x200d;ബിയത്തിന്റെ മന്ത്രധ്വനികളാല്&#x200d; മുഖരിതമാണ്.<br />
വിവിധ രാജ്യക്കാരും വ്യത്യസ്ഥ ഭാഷക്കാ രും കറുത്തവരും വെളുത്തവരും പുരുഷന്&#x200d;മാരും സ്ത്രീകളും കുട്ടികളും ഇങ്ങിനെ വേര്&#x200d;തിരിക്കാന്&#x200d; പലതുണ്ടെങ്കിലും അള്ളാഹുവിന്റെ വിളിക്കുത്തരം നല്&#x200d;കാന്&#x200d; വിശുദ്ധ ഭൂമിയില്&#x200d; എത്തിയവരെല്ലാം ഒരേ വേഷത്തില്&#x200d; ഒരേ മന്ത്രം ഉരുവിടുന്നു. ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക്ക്&#8230; ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക്&#8230; ഇന്നല്&#x200d;ഹംദ, വന്നിഅ്മത്ത ലക വല്&#x200d;മുല്&#x200d;ക്ക്&#8230;ലാശരീക്ക ലക്&#8230;<br />
മക്കയിലെ വിശുദ്ധ ഹറമില്&#x200d;നിന്ന് ഏഴു കിലോമീറ്റര്&#x200d; അകലെയുള്ള മിന താഴ്‌വര ഇന്നലെ വൈകുന്നേരം മുതല്&#x200d; അള്ളാഹുവിന്റെ അതിഥികളായ ശുഭ്രവസ്ത്രധാരികളെ വരവേറ്റു തുടങ്ങി.<br />
ഇന്ത്യന്&#x200d; ഹാജിമാര്&#x200d; താമസ കേന്ദ്രങ്ങളില്&#x200d; നിന്നു ഇന്നലെ മഗ്‌രിബിനു ശേഷമാണ് വിവിധ ബസുകളില്&#x200d; മിനയിലേക്ക് യാത്ര തിരിച്ചത്. ഇന്ന് ഉച്ചയോടെ മാത്രമേ ഇന്ത്യന്&#x200d; തീര്&#x200d;ഥാടകര്&#x200d; പൂര്&#x200d;ണമായും മിനയിലെത്തിച്ചേരുകയുള്ളൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്നുള്ള 21 ലക്ഷം ഹാജിമാര്&#x200d; ഇന്ന് രാത്രി മിനയില്&#x200d; രാപാര്&#x200d;ക്കും. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമത്തിനായി നാളെ സുബഹി നിസ്‌കാരത്തിനു ശേഷം ഹാജിമാര്&#x200d; അറഫ മൈതാനി ലക്ഷ്യമാക്കി നീങ്ങിതുടങ്ങും.<br />
കനത്ത ചൂടും ഹാജിമാരുടെ എണ്ണത്തിലുള്ള വര്&#x200d;ധനവും കണക്കിലെടുത്ത് സഊദി ഭരണ കൂടം വിശുദ്ധ ഭൂമിയില്&#x200d; ആവശ്യമായ ക്രമീകരണങ്ങള്&#x200d; വരുത്തിയിട്ടുണ്ട്.<br />
സുരക്ഷ മുന്&#x200d;കരുതലുകളും ശക്തമാക്കിയിട്ടുണ്ട്. തിരക്ക് മൂലം ഉണ്ടായേക്കാവുന്ന അപകടങ്ങള്&#x200d; ഒഴിവാക്കുന്നതിനും ഹാജിമാരുടെ സൗകര്യവും കണക്കിലെടുത്ത് ജംറകളില്&#x200d; കല്ലേറ് നിര്&#x200d;വഹിക്കുന്നതിന് ഓരോ രാജ്യത്തിനും സമയക്രമവും നല്&#x200d;കി. ഇതനുസരിച്ച് ഇന്ത്യന്&#x200d; ഹാജിമാര്&#x200d; ദുല്&#x200d;ഹജ്ജ് പത്തിന് രാവിലെ 6 മുതല്&#x200d; 10 വരെയും ദുല്&#x200d;ഹജ്ജ് പതിനൊന്നിന് ഉച്ചക്ക് 2 മുതല്&#x200d; വൈകുന്നേരം 6 വരെയും ദുല്&#x200d;ഹജ്ജ് 12ന് 10.30 മുതല്&#x200d; ഉച്ചക്ക് രണ്ട് വരെയും കല്ലേറ് കര്&#x200d;മം നിര്&#x200d;വഹിക്കരുതെന്ന് ഇന്ത്യന്&#x200d; ഹജ്ജ് മിഷന്&#x200d; നിര്&#x200d;ദേശിച്ചു.<br />
1,24,900 പേര്&#x200d; ഹജ്ജ്കമ്മിറ്റി വഴിയും 45,000 പേര്&#x200d; സ്വകാര്യ ഗ്രൂപ് വഴിയും ഇന്ത്യയില്&#x200d; നിന്നും ഇത്തവണ ഹജ്ജിനെത്തിയിട്ടുണ്ട്.<br />
ഇതുവരെയായി 65 ഇന്ത്യന്&#x200d; ഹാജിമാര്&#x200d; മരണപ്പെട്ടതായും ഹജ്ജ് മിഷന്&#x200d; വെളിപ്പെടുത്തി. ഇന്നലെ വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം വിവിധ രാജ്യക്കാരായ 17,47,440 തീര്&#x200d;ഥാടകര്&#x200d; എത്തിയതായി സഊദി പാസ്‌പോര്&#x200d;ട് വിഭാഗം അറിയിച്ചു. 16,43,896 പേര്&#x200d; വിമാന മാര്&#x200d;ഗവും 88,717 റോഡ് മാര്&#x200d;ഗവും 14,827 കടല്&#x200d; മാര്&#x200d;ഗവുമാണ് സഊദിക്ക് പുറത്തു നിന്നും ഹജ്ജിനെത്തിയത്. മുന്&#x200d; വര്&#x200d;ഷത്തെ അപേക്ഷിച്ച് 4,23,914 വിദേശ തീര്&#x200d;ഥാടകര്&#x200d; അധികം എത്തിയിട്ടുണ്ട്. മൂന്ന് ലക്ഷം അഭ്യന്തര തീര്&#x200d;ഥാടകരെയുമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.<br />
ഇന്ത്യന്&#x200d; വിദേശകര്യ സഹമന്ത്രി എം.ജെ അക്ബറിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്&#x200d;ക്കാറിന്റെ ഹജ്ജ് സൗഹൃദ സംഘം മക്കയിലെത്തി. സൗഹൃദ സംഘാംഗമായ ബി.ജെ.പി നേതാവ് സയ്യിദ് സഫര്&#x200d; ഇസ്‌ലാമും മന്ത്രിക്കൊപ്പമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-mina.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
