<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ministers &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ministers/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 16 Oct 2025 16:03:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ministers &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗുജറാത്തില്‍ മുഖ്യമന്ത്രി ഒഴികെ എല്ലാ മന്ത്രിമാരും രാജിവെച്ചു; മന്ത്രിസഭാ പുനഃസംഘടന നാളെ</title>
		<link>https://www.chandrikadaily.com/in-gujarat-all-miinisters-except-the-chief-minister-resigned-cabinet-reshuffle-tomorrow.html</link>
					<comments>https://www.chandrikadaily.com/in-gujarat-all-miinisters-except-the-chief-minister-resigned-cabinet-reshuffle-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 16 Oct 2025 16:02:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[ministers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358804</guid>

					<description><![CDATA[പുതിയ മന്ത്രിസഭ നാളെ 11:30ന് സത്യപ്രതിജ്ഞ ചെയ്യും. ]]></description>
										<content:encoded><![CDATA[<p>ഗുജറാത്തില്&#x200d; മന്ത്രിസഭാ പുനഃസംഘടന നാളെ. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്&#x200d; ഒഴികെ ബാക്കി എല്ലാ മന്ത്രിമാരും രാജിവെച്ചു. പുതിയ മന്ത്രിസഭ നാളെ 11:30ന് സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങില്&#x200d; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും. </p>
<p>ഗുജറാത്തില്&#x200d; ബിജെപിക്ക് അകത്തെ രാഷ്ട്രീയ പ്രതിസന്ധി നിലനില്&#x200d;ക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ പുനസംഘടന എന്നാണ് സൂചന. മുഖ്യമന്ത്രി ഒഴികെ 16 മന്ത്രിമാരും രാജിവെച്ചു. അതേസമയം നിലവിലെ മന്ത്രിസഭയിലെ ഏഴോളം പേരെ നിലനിര്&#x200d;ത്തി ബാക്കി മന്ത്രി പദങ്ങളിലേക്ക് പുതുമുഖങ്ങളെ കൊണ്ടുവരാനാണ് നീക്കം.</p>
<p>നാളെ ഗാന്ധിനഗറില്&#x200d; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് വര്&#x200d;ഷവും രണ്ട് മാസവും മാത്രം ബാക്കി നില്&#x200d;ക്കെ ഭരണവിരുദ്ധവികാരവും മന്ത്രിസഭയിലെ അംഗങ്ങള്&#x200d;ക്കെതിരെയുള്ള പാര്&#x200d;ട്ടിയില്&#x200d; ഉയര്&#x200d;ന്നുവന്ന വിമര്&#x200d;ശനങ്ങളും ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-gujarat-all-miinisters-except-the-chief-minister-resigned-cabinet-reshuffle-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പേഴ്‌സണല്&#x200d; സ്റ്റാഫുകളുടെ യാത്ര ചെലവ്; 7 ലക്ഷം അധിക തുക അനുവദിച്ച് ധനവകുപ്പ്</title>
		<link>https://www.chandrikadaily.com/travel-expenses-of-personnel-staff-7-lakh-additional-amount-sanctioned-by-the-finance-department.html</link>
					<comments>https://www.chandrikadaily.com/travel-expenses-of-personnel-staff-7-lakh-additional-amount-sanctioned-by-the-finance-department.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 04 Mar 2025 05:29:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[finance department]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[ministers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332387</guid>

					<description><![CDATA[ബജറ്റ് എസ്റ്റിമേറ്റിന് പുറമേ രാജ്ഭവനും അധിക സഹായം അനുവദിച്ചു]]></description>
										<content:encoded><![CDATA[<p>സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്&#x200d; മന്ത്രിമാരുടെ പേഴ്‌സണല്&#x200d; സ്റ്റാഫുകളുടെ യാത്ര ചെലവിന് അധിക തുക അനുവദിച്ച് ധനവകുപ്പ്. യാത്ര ബത്തക്കായി ബജറ്റില്&#x200d; വകയിരുത്തിയ 35 ലക്ഷം രൂപയ്ക്ക് പുറമേ, ട്രഷറി നിയന്ത്രണത്തില്&#x200d; ഇളവ് വരുത്തി ഏഴുലക്ഷം രൂപയാണ് അധിക തുകയായി അനുവദിച്ചത്. 97 പേഴ്‌സണല്&#x200d; സ്റ്റാഫുകള്&#x200d;ക്കായാണ് ഇപ്പോള്&#x200d; ഏഴ് ലക്ഷം രൂപ അനുവദിച്ചത്.</p>
<p>ബജറ്റ് എസ്റ്റിമേറ്റിന് പുറമേ രാജ്ഭവനും അധിക സഹായം അനുവദിച്ചു. ഗവര്&#x200d;ണറുടെ ചികിത്സയ്ക്കായാണ് 5 ലക്ഷം രൂപ അനുവദിച്ചത്. പഞ്ചകര്&#x200d;മ്മ ചികിത്സക്കും ഫിസിയോതെറാപ്പിക്കുമാണ് അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/travel-expenses-of-personnel-staff-7-lakh-additional-amount-sanctioned-by-the-finance-department.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച്  മെഡിക്കൽ പോയിന്റ്, ഓക്സിജൻ ആംബുലൻസ് ഒരുക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം</title>
		<link>https://www.chandrikadaily.com/it-was-decided-in-the-ministerial-meeting-to-set-up-a-medical-point-and-an-oxygen-ambulance-at-the-control-room-of-churalmala.html</link>
					<comments>https://www.chandrikadaily.com/it-was-decided-in-the-ministerial-meeting-to-set-up-a-medical-point-and-an-oxygen-ambulance-at-the-control-room-of-churalmala.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 31 Jul 2024 06:21:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[disaster]]></category>
		<category><![CDATA[ministers]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304308</guid>

					<description><![CDATA[കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും.]]></description>
										<content:encoded><![CDATA[<p>രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാൻ ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കാൻ ബുധനാഴ്ച രാവിലെ വയനാട് കലക്ടറേറ്റിൽ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനം.</p>
<p>ഇവിടെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും.<br />
കൂടാതെ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും<br />
നിയോഗിക്കും. കോഴിക്കോട്, തലശ്ശേരി ഉൾപ്പെടെ നാല് സഹകരണ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം വരാൻ തയ്യാറാണെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു.</p>
<p>കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി പാലത്തിലൂടെ കൊണ്ടുവരുന്ന പോയിന്റിൽ വെള്ളം വിതരണം ചെയ്യാൻ സജ്ജീകരണം ഏർപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഇവിടെയും ആരോഗ്യ ടീമിനെ നിയോഗിക്കും.</p>
<p>ചൂരൽമലയിൽ ജെസിബി നിൽക്കുന്ന സ്ഥലം മുതൽ കൺട്രോൾ റൂം വരെ ആവശ്യത്തിന് ലൈറ്റ് എത്തിക്കുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.</p>
<p>ചൊവ്വാഴ്ച രക്ഷാപ്രവർത്തനത്തിനായി കോഴിക്കോട് നിന്നും മറ്റും അസ്‌ക വിളക്കുകൾ ഉടനടി എത്തിച്ചത് വളരെയധികം ഉപകാരപ്രദമായതായി മന്ത്രി കൂട്ടിച്ചേർത്തു.</p>
<p>യോഗത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, വി അബ്ദുറഹ്മാൻ, കെ കൃഷ്ണൻകുട്ടി, ജി ആർ അനിൽ, ഒ ആർ കേളു, രക്ഷപ്രവർത്തനം ഏകോപിപ്പിക്കുന്ന പ്രത്യേക ഉദ്യോഗസ്ഥൻ സീരാം സാംബശിവറാവു, എഡിഎം കെ ദേവകി എന്നിവർ പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-was-decided-in-the-ministerial-meeting-to-set-up-a-medical-point-and-an-oxygen-ambulance-at-the-control-room-of-churalmala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവരങ്ങൾ ചോരുമെന്ന ഭയം; രഹസ്യരേഖകൾ മന്ത്രിമാർക്ക് നൽകാതെ ഇസ്രാഈൽ</title>
		<link>https://www.chandrikadaily.com/fear-of-information-leakage-israel-without-providing-secret-documents-to-ministers.html</link>
					<comments>https://www.chandrikadaily.com/fear-of-information-leakage-israel-without-providing-secret-documents-to-ministers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 May 2024 05:30:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[fear of information]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[leakage]]></category>
		<category><![CDATA[ministers]]></category>
		<category><![CDATA[secret documents]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298433</guid>

					<description><![CDATA[ഇസ്രാഈല്&#x200d; ഗുരുതര സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്നതിനിടെ ഇസ്രാഈലി മന്ത്രിസഭയിലും ഭിന്നത രൂക്ഷമാണ്.]]></description>
										<content:encoded><![CDATA[<p>സുരക്ഷയുടെ കാര്യത്തിലും രഹസ്യാന്വേഷണത്തിലും എന്നും ലോകത്ത് നമ്പര്&#x200d; വണ്&#x200d; ആണെന്നാണ് ഇസ്രാഈലിന്റെ അവകാശവാദം. എന്നാല്&#x200d; ആ അവകാശ വാദങ്ങള്&#x200d;ക്കേറ്റ തിരിച്ചടിയായിരുന്നു ഒക്ടോബര്&#x200d; ഏഴിലെ ഹമാസിന്റെ ആക്രമണം. അയേണ്&#x200d; ഡോം പോലുള്ള സൈനിക സുരക്ഷാ സംവിധാനങ്ങളും മൊസാദിന്റെ ചാരപ്രവര്&#x200d;ത്തനവുമെല്ലാം നിഷ്പ്രഭമായ ദിനം. ഇതിന് ശേഷം ഗസ്സക്ക് നേരെ ഇസ്രാഈല്&#x200d; കനത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും അവരുടെ യുദ്ധലക്ഷ്യങ്ങള്&#x200d; ഒന്നും നേടാന്&#x200d; സാധിച്ചിട്ടില്ല. മാത്രമല്ല, രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും സര്&#x200d;ക്കാറിനെതിരെ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്.</p>
<p>ഇസ്രാഈല്&#x200d; ഗുരുതര സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്നതിനിടെ ഇസ്രാഈലി മന്ത്രിസഭയിലും ഭിന്നത രൂക്ഷമാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്&#x200d; ദിവസവും പുറത്തുവരുന്നുണ്ട്. നിര്&#x200d;ണായക വിവരങ്ങള്&#x200d; ചോരുമെന്ന ഭയത്താല്&#x200d; രഹസ്യരേഖകള്&#x200d; പല ഇസ്രാഈലി മന്ത്രിമാര്&#x200d;ക്കും നല്&#x200d;കുന്നില്ലെന്ന പുതിയ റിപ്പോര്&#x200d;ട്ട് കഴിഞ്ഞദിവസം പുറത്തുവന്നു. ഇസ്രാഈലി പത്രമായ ഇസ്രാഈല്&#x200d; ഹയോം ആണ് ഇക്കാര്യ റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
<p>ഇവ പൊളിറ്റിക്കല്&#x200d;-സെക്യൂരിറ്റി മന്ത്രിസഭയിലെ ഭിന്നത കൂടുതല്&#x200d; വെളിപ്പെടുത്തുകയാണെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കുന്നു. സുപ്രധാനമായ രഹസ്യാന്വേഷണ വിവരങ്ങള്&#x200d; ലഭിക്കുന്നതില്&#x200d; നിന്ന് നിരവധി മന്ത്രിമാരെയാണ് ബോധപൂര്&#x200d;വം ഒഴിവാക്കിയത്. വിവരങ്ങള്&#x200d; ചോര്&#x200d;ന്നത് കാരണം ഇസ്രാഈല്&#x200d; സൈന്യത്തിന് പലയിടങ്ങളിലും തിരിച്ചടി നേരിടുകയുണ്ടായി. കൂടാതെ സൈനികരെ അപകടത്തിലാക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിവരങ്ങള്&#x200d; എല്ലാവര്&#x200d;ക്കും നല്&#x200d;കാത്തത്. ഒഴിവാക്കപ്പെട്ട മന്ത്രിമാര്&#x200d; ദേശസുരക്ഷ അപകടത്തിലാക്കുക മാത്രമല്ല, യുദ്ധസമയത്ത് ഫലപ്രദമായി പ്രവര്&#x200d;ത്തിക്കാനുള്ള മന്ത്രിസഭയുടെ കാര്യപ്രാപ്തിയെ തടസ്സപ്പെടുത്തുകയുമാണെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>
<p>ഇസ്രാഈലിലെ രാഷ്ട്രീയ-സുരക്ഷാ മന്ത്രിസഭ ചെറുതും രഹസ്യാത്മകവുമായി പ്രവര്&#x200d;ത്തിക്കുന്ന ഒന്നാണ്. തന്ത്രപ്രധാനമായ കാര്യങ്ങളില്&#x200d; ആഴത്തിലുള്ള ചര്&#x200d;ച്ചകളും തീരുമാനങ്ങളുമെല്ലാം കൈക്കൊള്ളുന്നത് ഈ മന്ത്രിസഭയാണ്. പ്രധാനമന്ത്രി, സുരക്ഷാ മന്ത്രി, വിദേശകാര്യ മന്ത്രി, ധനകാര്യ മന്ത്രി, നീതിന്യായ മന്ത്രി, ആഭ്യന്തര സുരക്ഷാ മന്ത്രി എന്നിവരടങ്ങുന്ന 6 സ്ഥിരം മന്ത്രിമാര്&#x200d; ഇതിലുണ്ടാകും. കൂടാതെ മറ്റുള്ളവരെയും ഇതില്&#x200d; ഉള്&#x200d;പ്പെടുത്താം.</p>
<p>മുന്&#x200d;കാലങ്ങളിലെല്ലാം നിര്&#x200d;ണായക തീരുമാനങ്ങളെടുക്കാനും ചര്&#x200d;ച്ചകള്&#x200d; നടത്താനും ഈ മന്ത്രിസഭയെ പ്രധാനമന്ത്രിമാര്&#x200d; ഉപയോഗിച്ചിരുന്നു. എന്നാല്&#x200d;, നിലവിലെ സാഹചര്യത്തില്&#x200d; അതിന് സാധ്യമല്ലെന്നാണ് പത്രം വിലയിരുത്തുന്നത്. ചോര്&#x200d;ച്ചയെക്കുറിച്ചുള്ള ആശങ്കകള്&#x200d; കാരണം സുരക്ഷാ ഏജന്&#x200d;സികള്&#x200d; മന്ത്രിസഭാ യോഗത്തില്&#x200d; തന്ത്രപ്രധാനമായ വിവരങ്ങള്&#x200d; നല്&#x200d;കുന്നില്ല. കഴിഞ്ഞവര്&#x200d;ഷം ഒക്ടോബറില്&#x200d; ലെബനാനിതിരായ ആക്രമണത്തിന്റെ വിശദാംശങ്ങള്&#x200d; ചോര്&#x200d;ന്നത് വലിയ തിരിച്ചടിയായെന്ന് ഇസ്രാഈല്&#x200d; ഹയോമിന്റെ റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാട്ടുന്നു.</p>
<p>ചോര്&#x200d;ച്ചയുടെ പ്രത്യാഘാതങ്ങള്&#x200d; വളരെ ഗുരുതരമാണ്. തന്ത്രപ്രധാനമായ വിവരങ്ങള്&#x200d; രഹസ്യമായി സൂക്ഷിക്കുന്നതില്&#x200d; മന്ത്രിസഭ പരാജയപ്പെടുന്നു. ഇത് മന്ത്രിസഭയുടെ പ്രസക്തിയെ തന്നെ ദുര്&#x200d;ബലപ്പെടുത്തുകയും ദേശസുരക്ഷക്ക് ഗുരുതര അപകടം വരുത്തിവെക്കുകയും ചെയ്യുന്നു. മന്ത്രിസഭയിലുള്ള പലരും രാജ്യത്തെ ഒറ്റുകയാണ്. 2006 ജൂലൈയിലെ രണ്ടാം ലെബനാന്&#x200d; യുദ്ധത്തേക്കാള്&#x200d; സ്ഥിതി മോശമായിട്ടുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടി.</p>
<p>മന്ത്രിസഭയിലെ അംഗങ്ങളെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന നിര്&#x200d;ദേശവും ഉയര്&#x200d;ന്നുവന്നിരുന്നു. എന്നാല്&#x200d;, പ്രധാനമന്ത്രി നെതന്യാഹു ഇത് നിരസിച്ചുവെന്നും ഇസ്രായേല്&#x200d; ഹയോം വെളിപ്പെടുത്തുന്നു. വിവരങ്ങള്&#x200d; ചോരുന്ന കാര്യം നെതന്യാഹു അംഗീകരിച്ചിട്ടുണ്ട്. എന്നാല്&#x200d;, അത് പരിഹരിക്കാനുള്ള നടപടികള്&#x200d; ലക്ഷ്യം കണ്ടിട്ടില്ല എന്നതാണ് യാഥാര്&#x200d;ഥ്യം. കൂടാതെ, ദേശസുരക്ഷ, പ്രതിരോധം എന്നിവയിലെ നിയമനിര്&#x200d;മ്മാണ നടപടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് സുരക്ഷാ, സൈനിക നേതാക്കള്&#x200d; ആശങ്കകള്&#x200d; ഉന്നയിച്ചിട്ടുണ്ട്. ഒക്ടോബര്&#x200d; ഏഴിലെ ആക്രമണവും യുദ്ധകാലത്തെ പരാജയങ്ങളുമെല്ലാം സംബന്ധിച്ച അന്വേഷണങ്ങള്&#x200d; തുടരുകയാണ്. ഇതിനിടയില്&#x200d; മന്ത്രിസഭാ ചര്&#x200d;ച്ചകളില്&#x200d; പ്രധാന വിവരങ്ങള്&#x200d; മറച്ചുവെക്കുന്നത് വലിയ ചര്&#x200d;ച്ചയായി മാറുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>അതേസമയം, മന്ത്രിസഭയെ കുറ്റപ്പെടുത്തി ഇസ്രായേല്&#x200d; ദേശീയ സുരക്ഷാ കൗണ്&#x200d;സില്&#x200d; തലവന്&#x200d; സാച്ചി ഹനെഗ്ബി രംഗത്തുവന്നു. വടക്കന്&#x200d; ഇസ്രാഈലില്&#x200d; സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മന്ത്രിസഭക്ക് വ്യക്തമായ പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സക്കെതിരായ യുദ്ധത്തില്&#x200d; ഇസ്രാഈലിന് ഇതുവരെ ലക്ഷ്യങ്ങളൊന്നും നിറവേറ്റാന്&#x200d; സാധിച്ചിട്ടില്ല. യുദ്ധത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളൊന്നും നമ്മള്&#x200d; നേടിയില്ല. ബന്ദികളെ കൈമാറുന്ന കാര്യത്തില്&#x200d; കരാര്&#x200d; ഉണ്ടാക്കാന്&#x200d; സാധിച്ചിട്ടില്ല. ഹമാസ് ഇപ്പോഴും ചെറുത്തുനില്&#x200d;പ്പ് തുടരുകയാണ്.</p>
<p>ഗസ്സയിലെ ജനങ്ങള്&#x200d;ക്ക് അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങാന്&#x200d; സാധിക്കുന്നില്ല. യുദ്ധം അവസാനിക്കാന്&#x200d; വര്&#x200d;ഷങ്ങളെടുക്കുമെന്നാണ് സൈന്യം പറയുന്നതെന്നും ഹനെഗ്ബി കൂട്ടിച്ചേര്&#x200d;ത്തു. ഇസ്രാഈല്&#x200d; വിദേശകാര്യ, സുരക്ഷാ സമിതിക്ക് നല്&#x200d;കിയ അഭിമുഖത്തിലാണ് ഹനെഗ്ബി ഇക്കാര്യം വ്യക്തമാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fear-of-information-leakage-israel-without-providing-secret-documents-to-ministers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രിമാരുടെ രാജി; രാഷ്ട്രീയ ശുപാര്&#x200d;ശയില്&#x200d; ജോലി ലഭിച്ച 37 പഴ്‌സനല്&#x200d; സ്റ്റാഫുകളുടെ പെന്&#x200d;ഷന്&#x200d; ഇനി സര്&#x200d;ക്കാരിന്റെ ബാധ്യത</title>
		<link>https://www.chandrikadaily.com/resignation-of-ministers-pension-of-37-personnel-staffs-who-got-jobs-on-political-recommendation-is-now-governments-liability.html</link>
					<comments>https://www.chandrikadaily.com/resignation-of-ministers-pension-of-37-personnel-staffs-who-got-jobs-on-political-recommendation-is-now-governments-liability.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Dec 2023 08:33:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[ministers]]></category>
		<category><![CDATA[pension]]></category>
		<category><![CDATA[personnel staffs]]></category>
		<category><![CDATA[political recommendation]]></category>
		<category><![CDATA[resignation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286900</guid>

					<description><![CDATA[പെന്&#x200d;ഷനു പുറമേ മറ്റു ആനുകൂല്യങ്ങളും നല്&#x200d;കേണ്ടിവരും.]]></description>
										<content:encoded><![CDATA[<p>എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാരിലെ 2 മന്ത്രിമാര്&#x200d; രാജിവച്ചതോടെ, രാഷ്ട്രീയ ശുപാര്&#x200d;ശയില്&#x200d; ജോലിയില്&#x200d; കയറിയ 37 പഴ്‌സനല്&#x200d; സ്റ്റാഫുകളുടെ പെന്&#x200d;ഷന്&#x200d; സര്&#x200d;ക്കാരിന്റെ ബാധ്യതയാകും. പെന്&#x200d;ഷനു പുറമേ മറ്റു ആനുകൂല്യങ്ങളും നല്&#x200d;കേണ്ടിവരും. പുതുതായി നിയമിച്ച രണ്ടു മന്ത്രിമാരുടെ പഴ്‌സനല്&#x200d; സ്റ്റാഫുകളുടെ പെന്&#x200d;ഷന്&#x200d; ബാധ്യതയും സര്&#x200d;ക്കാരിലേക്കെത്തും.</p>
<p>മുഖ്യമന്ത്രി, മന്ത്രിമാര്&#x200d;, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടെ പഴ്‌സനല്&#x200d; സ്റ്റാഫിലുണ്ടായിരുന്നവര്&#x200d;ക്കു പെന്&#x200d;ഷന്&#x200d; നല്&#x200d;കാനായി ഒരു മാസം ചെലവഴിക്കുന്നത് 73 ലക്ഷംരൂപയാണ്. 1340 പേരാണ് നിലവില്&#x200d; പെന്&#x200d;ഷന്&#x200d; വാങ്ങുന്നത്. പരമാവധി അടിസ്ഥാന പെന്&#x200d;ഷന്&#x200d; 83,400 രൂപയാണ്.</p>
<p>ജോലി ചെയ്ത തസ്തിക അനുസരിച്ച് 3350 രൂപ മുതല്&#x200d; 70,000 രൂപവരെ പെന്&#x200d;ഷന്&#x200d; വാങ്ങുന്നവരുണ്ട്. മുഖ്യമന്ത്രിയുടെ പഴ്‌സനല്&#x200d; സ്റ്റാഫിലുള്ള സി.എം രവീന്ദ്രനാണ് ഉയര്&#x200d;ന്ന അടിസ്ഥാന പെന്&#x200d;ഷന് അര്&#x200d;ഹത-69,970രൂപ. സ്റ്റാഫിലുള്ളതിനാല്&#x200d; നിലവില്&#x200d; പെന്&#x200d;ഷന്&#x200d; ലഭിക്കില്ല. 63 പേരാണ് പതിനായിരം രൂപയ്ക്കു മുകളില്&#x200d; പെന്&#x200d;ഷന്&#x200d; വാങ്ങുന്നത്.</p>
<p>എല്&#x200d;.ഡി.എഫിലെ ധാരണയനുസരിച്ച് രണ്ടരവര്&#x200d;ഷത്തിനുശേഷം രാജിവച്ച തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന അഹമ്മദ് ദേവര്&#x200d;കോവിലിന്റെ സ്റ്റാഫില്&#x200d; ഉണ്ടായിരുന്നത് 25 പേര്&#x200d;. 7 പേര്&#x200d; സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസിലുള്ളവര്&#x200d;. 18 പേര്&#x200d; രാഷ്ട്രീയനിയമനം. അഡിഷനല്&#x200d; പ്രൈവറ്റ് സെക്രട്ടറിമാര്&#x200d; 3.</p>
<p>ഇതില്&#x200d; 2 പേര്&#x200d; രാഷ്ട്രീയ നിയമനം. 4 അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരില്&#x200d; 2 പേര്&#x200d; രാഷ്ട്രീയ നിയമനം ലഭിച്ചവര്&#x200d;. ഒരു പിഎ, ഒരു അഡിഷനല്&#x200d; പിഎ, 4 ക്ലര്&#x200d;ക്കുമാര്&#x200d;, 5 പ്യൂണ്&#x200d;മാര്&#x200d;, 2 ഡ്രൈവര്&#x200d;മാര്&#x200d;, 1 പാചകക്കാരന്&#x200d;.</p>
<p>ഇവരെല്ലാം രാഷ്ട്രീയ നിയമനം. 21 പേരാണ് ഗതാഗതമന്ത്രിയായിരുന്ന ആന്റണി രാജുവിന്റെ സ്റ്റാഫില്&#x200d; ഉണ്ടായിരുന്നത്. 19 പേരും രാഷ്ട്രീയ നിയമനമായിരുന്നു. 1 അഡിഷനല്&#x200d; സെക്രട്ടറിയും 1 ക്ലര്&#x200d;ക്കും ഡപ്യൂട്ടേഷനിലെത്തി. 2 അഡിഷനല്&#x200d; പ്രൈവറ്റ് സെക്രട്ടറി, 4 അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, 1 അഡിഷനല്&#x200d; പിഎ, 1 അസിസ്റ്റന്റ്, 4 ക്ലര്&#x200d;ക്ക്, 4 ഓഫിസ് അസിസ്റ്റന്റ്, 2 ഡ്രൈവര്&#x200d;മാര്&#x200d;, 1 പാചകക്കാരന്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/resignation-of-ministers-pension-of-37-personnel-staffs-who-got-jobs-on-political-recommendation-is-now-governments-liability.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രിമാർക്ക് സൗജന്യ ഓണക്കിറ്റ്</title>
		<link>https://www.chandrikadaily.com/free-onkit-for-ministers.html</link>
					<comments>https://www.chandrikadaily.com/free-onkit-for-ministers.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 28 Aug 2023 03:15:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[free onam kit]]></category>
		<category><![CDATA[ministers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271827</guid>

					<description><![CDATA[മന്ത്രി ജി. അനിലിൻ്റെ ആശംസയോടെ 12 ഇനം സാധനങ്ങളടങ്ങുന്ന കിറ്റ് വീടുകളിലെത്തിച്ചു നൽകുമെന്നാണ് അറിയിപ്പ്]]></description>
										<content:encoded><![CDATA[<p>മന്ത്രിമാർക്ക് സപ്ലൈകോ വക സൗജന്യ ഓണക്കിറ്റ് . മഞ്ഞക്കാർഡ് ഉടമകൾക്ക് നൽകുമെന്ന് പറഞ്ഞ ഓണക്കിറ്റ് ഇതുവരെ വിതരണം പൂർത്തിയാകാതിരിക്കെയാണിത്.</p>
<p>പരാതി ഒഴിവാക്കാനായി പ്രതിപക്ഷത്തെയടക്കം എം .എൽ .എ മാർക്കും കിറ്റ് നൽകും. മന്ത്രി ജി. അനിലിൻ്റെ ആശംസയോടെ 12 ഇനം സാധനങ്ങളടങ്ങുന്ന കിറ്റ് വീടുകളിലെത്തിച്ചു നൽകുമെന്നാണ് അറിയിപ്പ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/free-onkit-for-ministers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മന്ത്രിമാരുടേത് നിലവാരം കുറഞ്ഞ ഷോ, മാപ്പു പറഞ്ഞ് കേസ് പിന്&#x200d;വലിക്കണം- കെ.സുധാകരന്&#x200d;</title>
		<link>https://www.chandrikadaily.com/ministers-show-is-of-low-quality-the-case-should-be-withdrawn-with-an-apology-k-sudhakaran.html</link>
					<comments>https://www.chandrikadaily.com/ministers-show-is-of-low-quality-the-case-should-be-withdrawn-with-an-apology-k-sudhakaran.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 11 Jul 2023 12:37:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[k sudhakaran]]></category>
		<category><![CDATA[ministers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264142</guid>

					<description><![CDATA[സഹജീവികള്&#x200d; കടലില്&#x200d; ജീവനുവേണ്ടി നിലവിളിക്കുകയും ഒരാളുടെ മൃതദേഹം കരയിലെത്തുകയും ചെയ്ത അതീവ വൈകാരിക അന്തരീക്ഷത്തില്&#x200d; സാന്ത്വനപ്പെടുത്തുകയും സഹായിക്കുകയും ചെയ്യേണ്ടതിനു പകരം മത്സ്യത്തൊഴിലാളികളെ കലാപകാരികളായി ചിത്രീകരിക്കാനാണ് മന്ത്രിമാര്&#x200d; ശ്രമിച്ചത്]]></description>
										<content:encoded><![CDATA[<p>മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയില്&#x200d; നിസഹായരായി നിലവിളിച്ച മത്സ്യത്തൊഴിലാളികളോട് ഷോ കാണിക്കരുതെന്ന് കല്പിച്ച മന്ത്രിമാരും അവര്&#x200d;ക്കുവേണ്ടി ശബ്ദമുയര്&#x200d;ത്തിയ ലത്തീന്&#x200d; അതിരൂപതാ വികാരി ജനറല്&#x200d; ഫാ.യൂജിന്&#x200d; പെരേരക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്&#x200d; എം.പി.</p>
<p>മത്സ്യത്തൊഴിലാളികള്&#x200d; അതേ നാണയത്തില്&#x200d; തിരിച്ചടിച്ചിരുന്നെങ്കില്&#x200d; മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഓടിയതുപോലെ ഇവര്&#x200d;ക്കും ഓടേണ്ടിവരുമായിരുന്നു. 3 സഹജീവികള്&#x200d; കടലില്&#x200d; ജീവനുവേണ്ടി നിലവിളിക്കുകയും ഒരാളുടെ മൃതദേഹം കരയിലെത്തുകയും ചെയ്ത അതീവ വൈകാരിക അന്തരീക്ഷത്തില്&#x200d; സാന്ത്വനപ്പെടുത്തുകയും സഹായിക്കുകയും ചെയ്യേണ്ടതിനു പകരം മത്സ്യത്തൊഴിലാളികളെ കലാപകാരികളായി ചിത്രീകരിക്കാനാണ് മന്ത്രിമാര്&#x200d; ശ്രമിച്ചത്. തീരദേശവുമായി ബന്ധമുള്ള മന്ത്രിമാരാണ് അധികാരം കിട്ടിയപ്പോള്&#x200d;, ആ പ്രദേശത്തെയും അവിടത്തെ ജനങ്ങളെയും അപമാനിക്കുന്നത്. തീരദേശത്തെ വോട്ടാണ് ഇവരെ മന്ത്രിമാരാക്കിയത് എന്ന യാഥാര്&#x200d;ത്ഥ്യം പോലും മറന്നു. മന്ത്രിമാര്&#x200d; തീരെ നിലവാരം കുറഞ്ഞ ഷോയാണ് തീരദേശത്ത് കാട്ടിയത്.</p>
<p>2018ലെ പ്രളയകാലത്ത് രക്ഷകരായി പ്രവര്&#x200d;ത്തിച്ചവരാണ് കേരളത്തിന്റെ സ്വന്തം സേനയെന്നു വിശഷിപ്പക്കപ്പെട്ട മത്സ്യത്തൊഴിലാളികള്&#x200d;. കേരളം വലിയ പ്രതിസന്ധിയെ നേരിട്ടപ്പോള്&#x200d; ജീവന്&#x200d; പണയംവച്ച് ഓടിയെത്താന്&#x200d; അവരുണ്ടായിരുന്നു. എന്നാല്&#x200d; അവര്&#x200d; ഒരു പ്രതിസന്ധിയെ നേരിട്ടപ്പോള്&#x200d; സാന്ത്വനിപ്പിക്കേണ്ടവര്&#x200d; അവരെ അപമാനിച്ചു. അല്പമെങ്കിലും ഉളുപ്പുണ്ടെങ്കില്&#x200d; മന്ത്രിമാര്&#x200d; മുതലപ്പൊഴിയിലെത്തി മത്സ്യത്തൊഴിലാളി സഹോദരങ്ങളോട് മാപ്പുപറയണമെന്ന് സുധാകരന്&#x200d; ആവശ്യപ്പെട്ടു.</p>
<p>നിരന്തരം മരണമുഖത്ത് കഴിയുന്നവരാണ് മത്സ്യത്തൊഴിലാളികള്&#x200d;. കഴിഞ്ഞ ആറുവര്&#x200d;ഷത്തിനിടെ 64ലധികം തീരദേശവാസികള്&#x200d;ക്കാണ് മുതലപ്പൊഴിയില്&#x200d; മാത്രം ജീവന്&#x200d; നഷ്ടമായത്. പുനരധിവാസം, തീരശോഷണം തടയാന്&#x200d; നടപടി തുടങ്ങി നേരത്തെ നല്കിയ ഉറപ്പുകളൊന്നും സര്&#x200d;ക്കാര്&#x200d; പാലിച്ചിട്ടില്ല. തീരശോഷണം പഠിക്കാന്&#x200d; നിയോഗിച്ച വിദഗ്ധസമിതി ഇടക്കാല റിപ്പോര്&#x200d;ട്ടും സമര്&#x200d;പ്പിച്ചില്ല. അശാസ്ത്രിയമായ ഹാര്&#x200d;ബര്&#x200d; നിര്&#x200d;മ്മാണവും പുലിമുട്ട് നിര്&#x200d;മ്മാണത്തിലെ അപാകതയും ഡ്രഡ്ജിംഗ് കാര്യക്ഷമമായി നടക്കാത്തതും തീരദേശമേഖലകളില്&#x200d; അപകടങ്ങള്&#x200d; വിളിച്ചുവരുത്തുന്നു. ആര്&#x200d;ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്കെതിരേയുള്ള കേസുകള്&#x200d; സര്&#x200d;ക്കാര്&#x200d; ഇതുവരെ പിന്&#x200d;വലിച്ചിട്ടില്ലന്നും സുധാകരന്&#x200d; ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ministers-show-is-of-low-quality-the-case-should-be-withdrawn-with-an-apology-k-sudhakaran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രിമാരുടെ ശമ്പളവും അലവന്&#x200d;സും വര്&#x200d;ധിപ്പിക്കാന്&#x200d; ഒരുങ്ങുന്നു</title>
		<link>https://www.chandrikadaily.com/ministers-salry.html</link>
					<comments>https://www.chandrikadaily.com/ministers-salry.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 09 Jan 2023 07:53:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ministers]]></category>
		<category><![CDATA[Salary]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=231708</guid>

					<description><![CDATA[എം.എല്&#x200d;.എമാരുടെ ശമ്പളം നിലവില്&#x200d; എഴുപതിനായിരമാണ്. ഇത് ഒരുലക്ഷത്തോളമായി ഉയരും.]]></description>
										<content:encoded><![CDATA[<p>കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടയിലും സംസ്ഥാനത്തെ മന്ത്രിമാരുടെ ശമ്പളം 30-35 ശതമാനത്തോളം വര്&#x200d;ധിപ്പിക്കാന്&#x200d; ഒരുങ്ങുന്നു. ഇതുസംബന്ധിച്ച കമ്മീഷന്&#x200d; ശുപാര്&#x200d;ശ സര്&#x200d;ക്കാര്&#x200d; ഉടന്&#x200d; അംഗീകരിച്ച് നടപ്പാക്കും. മന്ത്രിമാരുടെ ശമ്പളം ഇടതുപക്ഷസര്&#x200d;ക്കാരിന്റെ കാലത്ത് 2018ല്&#x200d; ഉയര്&#x200d;ത്തിയിരുന്നു. അതിന് പുറമെയാണ് ഈ വര്&#x200d;ധന. നിലവില്&#x200d; 97,429 രൂപയാണ് മന്ത്രിമാരുടെ ശമ്പളം. ഇതില്&#x200d; അലവന്&#x200d;സുകളും ഉള്&#x200d;പെടും. വര്&#x200d;ധന നടപ്പിലാക്കുമ്പോള്&#x200d; ഇത് ഒന്നേകാല്&#x200d; ലക്ഷമായി ഉയരും. ജസ്റ്റിസ് സി.എന്&#x200d; രാമചന്ദ്രന്&#x200d;നായരെ കമ്മീഷനായി നിയോഗിച്ചത് ഏതാനും മാസം മുമ്പാണ്. രണ്ടാഴ്ച മുമ്പാണ് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചത്. ശുപാര്&#x200d;ശ നടപ്പാക്കുകയാണെങ്കില്&#x200d; വലിയ സാമ്പത്തിക ബാധ്യതയാകും സര്&#x200d;ക്കാരിന് വന്നുചേരുക. ഇതോടൊപ്പം എം.എല്&#x200d;.എമാരുടെ ശമ്പളവും വര്&#x200d;ധിപ്പിച്ച് പ്രതിഷേധം തണുപ്പിക്കാനാണ ്‌സര്&#x200d;ക്കാര്&#x200d; നീക്കം. എം.എല്&#x200d;.എമാരുടെ ശമ്പളം നിലവില്&#x200d; എഴുപതിനായിരമാണ്. ഇത് ഒരുലക്ഷത്തോളമായി ഉയരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ministers-salry.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിലവിലുള്ള കംപ്യൂട്ടറും ലാപ്‌ടോപും ഐപാഡും പറ്റില്ല, പുതിയ ലാപ്‌ടോപ് വേണം; വീണ്ടും മന്ത്രിമാരുടെ ധൂര്&#x200d;ത്തടി</title>
		<link>https://www.chandrikadaily.com/kerala-government-to-buy-costly-laptop.html</link>
					<comments>https://www.chandrikadaily.com/kerala-government-to-buy-costly-laptop.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 09 Sep 2020 07:59:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[ministers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=151692</guid>

					<description><![CDATA[ചില മന്ത്രിമാര്&#x200d;ക്ക് സാങ്കേതിക തടസ്സമുണ്ടായെന്ന കാരണം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കടക്കം 21 പുതിയ ലാപ്‌ടോപ്പുകള്&#x200d;ക്ക് 14.42 ലക്ഷം രൂപ അനുവദിച്ചു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നിലവില്&#x200d; മന്ത്രിമാര്&#x200d;ക്ക് ഡെസ്‌ക്ടോപ് കംപ്യൂട്ടര്&#x200d;, ലാപ്‌ടോപ്, ഐപാഡ്, സ്മാര്&#x200d;ട്‌ഫോണ്&#x200d; എന്നിവയുള്&#x200d;പ്പെടെ ഉണ്ടായിട്ടും ചില മന്ത്രിമാര്&#x200d;ക്ക് സാങ്കേതിക തടസ്സമുണ്ടായെന്ന കാരണം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കടക്കം 21 പുതിയ ലാപ്‌ടോപ്പുകള്&#x200d;ക്ക് 14.42 ലക്ഷം രൂപ അനുവദിച്ചു. സര്&#x200d;ക്കാരിനു കൂടി ഓഹരിപങ്കാളിത്തമുള്ള കൊക്കോണിക്‌സില്&#x200d; നിന്നു വിലക്കുറവുള്ള ലാപ്‌ടോപ്പുകള്&#x200d; വാങ്ങാമെന്നിരിക്കെയാണ് ഓണ്&#x200d;ലൈന്&#x200d; മന്ത്രിസഭാ യോഗത്തിന് 68,687 വിലയുള്ള ലാപ്‌ടോപ് വാങ്ങി ധൂര്&#x200d;ത്തടി.</p>
<p>കൊക്കോണിക്‌സിന്റെ ഐ3 പ്രോസസര്&#x200d; ലാപ്‌ടോപ് സര്&#x200d;ക്കാരിന്റെ ഏകീകൃത വാങ്ങല്&#x200d; പോര്&#x200d;ട്ടലായ സിപിആര്&#x200d;സിഎസില്&#x200d; ഉണ്ടായിരുന്നെങ്കിലും കോക്കോണിക്‌സുമായി ആശയവിനിമയം നടത്തിയില്ല. 18,000 രൂപ വിലയുള്ള ഡ്യുവല്&#x200d;കോര്&#x200d; പ്രോസസറുള്ള കംപ്യൂട്ടറില്&#x200d; പോലും വിഡിയോ കോണ്&#x200d;ഫറന്&#x200d;സിങ് ഒന്നാന്തരമായി സാധ്യമാകുമെന്നിരിക്കെയാണ് എട്ടാം ജനറേഷന്&#x200d; ഇന്റല്&#x200d; ഐ5 പ്രോസസറുള്ള ലാപ്‌ടോപ് വാങ്ങാന്&#x200d; അനുമതി .</p>
<p>നിലവിലുള്ള കംപ്യൂട്ടറുകള്&#x200d;ക്കു പുറമേ അതതു വകുപ്പുകള്&#x200d; നല്&#x200d;കിയ ലാപ്‌ടോപ്പുകളും പല മന്ത്രിമാര്&#x200d;ക്കുമുണ്ട്. ചില മന്ത്രിമാര്&#x200d;ക്ക് മാത്രം സാങ്കേതിക തടസ്സമുള്ളപ്പോള്&#x200d; എന്തിനാണ് എല്ലാവര്&#x200d;ക്കും പുതിയ ലാപ്‌ടോപ് നല്&#x200d;കുന്നതെന്ന ചോദ്യത്തിനും മറുപടിയില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-government-to-buy-costly-laptop.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
