minor girl – Chandrika Daily https://www.chandrikadaily.com Fri, 28 Jun 2024 09:42:07 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg minor girl – Chandrika Daily https://www.chandrikadaily.com 32 32 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, കേസ് ഒതുക്കിത്തീര്‍ക്കാന്‍ 2ലക്ഷം രൂപ വാഗ്ദാനം ചെയ്തു; യെദ്യൂരപ്പയ്ക്കതിരെ കുറ്റപത്രം https://www.chandrikadaily.com/a-minor-girl-was-molested-and-offered-rs-2-lakh-to-settle-the-case-charge-sheet-against-yeddyurappa.html https://www.chandrikadaily.com/a-minor-girl-was-molested-and-offered-rs-2-lakh-to-settle-the-case-charge-sheet-against-yeddyurappa.html#respond Fri, 28 Jun 2024 09:42:07 +0000 https://www.chandrikadaily.com/?p=301258 മുതിർന്ന ബി.ജെ.പി നേതാവായ യെദിയൂരപ്പ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തന്റെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന്റെ കണ്ടെത്തൽ. സി.ഐ.ഡി വിഭാഗം വ്യാഴാഴ്ച സമർപ്പിച്ച 750 പേജുള്ള കുറ്റപത്രത്തിലാണ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ യെദിയൂരപ്പ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പറയുന്നത്.

യെദിയൂരപ്പയും മറ്റ് രണ്ട് പ്രതികളും കുറ്റം ചെയ്തു എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. 17 വയസ് പ്രായമുള്ള പെൺകുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് യെദിയൂരപ്പയുടെ ബെംഗളൂരു സഞ്ജയ് നഗറിലെ വസതിയിൽ മാതാവിനോടൊപ്പം പീഡന പരാതി അറിയിക്കാനെത്തിയ പെൺകുട്ടിയെ യെദിയൂരപ്പ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. അന്ന് രാവിലെ 11 :15ന് പെൺകുട്ടിയും അമ്മയും യെദ്യൂരപ്പയുടെ വീട്ടിൽ എത്തിയിരുന്നെന്ന് സി.ഐ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു.
പെൺകുട്ടിക്ക് നേരത്തേയുണ്ടായ അതിക്രമത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കെ യെദിയൂരപ്പ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹാളിനോട് ചേർന്നുള്ള മീറ്റിങ് റൂമിൽ കൂട്ടിക്കൊണ്ടു പോയി വാതിലടക്കുകയായിരുന്നു. അതിജീവിതയോട് യെദിയൂരപ്പ പീഡിപ്പിച്ച ആളുടെ മുഖം ഓർമയുണ്ടോയെന്ന് ചോദിക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
ഭയന്ന പെൺകുട്ടി രക്ഷപ്പെടാൻ വാതിലിനടുത്തേക്ക് ഓടിയപ്പോൾ യെദിയൂരപ്പ കുറച്ച് പണം പെൺകുട്ടിക്ക് നൽകി വാതിൽ തുറന്ന് പുറത്തു വരികയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മയോട് തനിക്കവരെ സഹായിക്കാൻ കഴിയില്ലെന്ന് പറഞ്ഞെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഫെബ്രുവരി 20ന് പെൺകുട്ടിയുടെ അമ്മ തന്റെ ഫേസ്ബുക് അക്കൗണ്ടിൽ യെദിയൂരപ്പക്കെതിരെ ഒരു വീഡിയോ അപ്‍ലോഡ് ചെയ്തിരുന്നു. പിന്നാലെ അത് നീക്കം ചെയ്യാൻ യെദിയൂരപ്പയുടെ നിർദേശപ്രകാരം രുദ്രേഷ് എം, ജി മാരിസ്വാമി എന്നിവർ പെൺകുട്ടിയുടെ അമ്മയെ നിർബന്ധിച്ചിരുന്നെന്നും സി.ഐ.ഡി പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ അമ്മയെ കൂട്ടിക്കൊണ്ട് പോയി ഐ ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു എന്നും സി.ഐ.ഡി കണ്ടെത്തി.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമത്തിലെ സെക്ഷൻ 8 (ലൈംഗികാതിക്രമത്തിനുള്ള ശിക്ഷ) , സെക്ഷൻ 354 (ലൈംഗികപീഡനം) സെക്ഷൻ 204 (തെളിവ് ഹാജരാക്കുന്നത് തടയാൻ രേഖകൾ നശിപ്പിക്കൽ), സെക്ഷൻ 214 എന്നിവ പ്രകാരമാണ് യെദിയൂരപ്പക്കെതിരെ ചുമത്തിയിരിക്കുന്നത്.
പെൺകുട്ടിയുടെ മാതാവിൻ്റെ പരാതിയിൽ മാർച്ച് 14ന് സദാശിവ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത‌ കേസ് പിന്നീട് സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു. അർബുദബാധയിൽ ചികിത്സയിലിരിക്കെ മെയ് 26ന് പരാതിക്കാരിയായ പെൺകുട്ടി മരിച്ചിരുന്നു.
കേസിൽ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ സഹോദരൻ കർണാടക ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഇതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ഐ.ഡി യെദിയൂരപ്പക്ക് നോട്ടീസ് അയച്ചിരുന്നു.
]]>
https://www.chandrikadaily.com/a-minor-girl-was-molested-and-offered-rs-2-lakh-to-settle-the-case-charge-sheet-against-yeddyurappa.html/feed 0
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത സ്വയംപ്രഖ്യാപിത ആള്‍ദൈവം പിടിയില്‍ https://www.chandrikadaily.com/self-proclaimed-godman-arrested-for-raping-minor-girls.html https://www.chandrikadaily.com/self-proclaimed-godman-arrested-for-raping-minor-girls.html#respond Fri, 16 Feb 2024 10:29:10 +0000 https://www.chandrikadaily.com/?p=290585 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവമുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് സംഭവം.

കുട്ടികള്‍ പ്രത്യേക പൂജയില്‍ പങ്കെടുത്താല്‍ കുടുംബത്തില്‍ സമൃദ്ധിയും പണവുമുണ്ടാകുമെന്ന് മാതാപിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. സംഭവത്തില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം കുലേശ്വര്‍ സിങ് രാജ്പുത് (കുമാര്‍/ പണ്ഡിത് ഠാക്കൂര്‍), സഹായികളായ ഗണേഷ് സാഹു, ധാനിയ ബാനര്‍ജി, കനയ്യ, ഹുല്‍സി റാത്തര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ധാനിയ ബാനര്‍ജി, ഹുല്‍സി എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടികളുടെ കുടുംബത്തെ കാണാനെത്തിയത്. ബിലാസ്പൂരില്‍ നടക്കുന്ന കുലേശ്വര്‍ സിങ്ങിന്റെ പ്രത്യേക പൂജ ചടങ്ങില്‍ കുട്ടികള്‍ പങ്കെടുത്താല്‍ കുടുംബത്തില്‍ സമൃദ്ധിയുണ്ടാകുമെന്നും തങ്ങള്‍ കൊണ്ടുപോകാമെന്നും ഇവര്‍ മാതാപിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു.

ജനുവരി 11ന് ഇരുവരും കുടുംബത്തെ ബിലാസ്പൂരിലെ ഗണേഷ് സാഹുവിന്റെ വീട്ടിലെത്തിക്കുകയും ഇവിടെ വെച്ച് ആള്‍ദൈവം കുലേശ്വര്‍ കുട്ടികളെ ലൈംഗിമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ കുടുംബത്തിന് പണവും ഇയാള്‍ നല്‍കിയിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുട്ടികള്‍ മാതാപിതാക്കളെ വിവരമറിയിച്ചതോടെ കുടുംബം ബിലാസ്പൂരിലെ റത്തന്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

]]>
https://www.chandrikadaily.com/self-proclaimed-godman-arrested-for-raping-minor-girls.html/feed 0
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബി.ജെ.പി എം.എല്‍.എ കുറ്റക്കാരന്‍ https://www.chandrikadaily.com/bjp-mla-guilty-in-rape-of-minor-girl.html https://www.chandrikadaily.com/bjp-mla-guilty-in-rape-of-minor-girl.html#respond Wed, 13 Dec 2023 07:27:09 +0000 https://www.chandrikadaily.com/?p=285605 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ യു.പിയിലെ ബി.ജെ.പി. എം.എല്‍.എ കുറ്റക്കാരനെന്ന് കണ്ടെത്തി. സോണ്‍ഭദ്ര ജില്ലയിലെ ദുദ്ദി നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എയായ രാംദുലാര്‍ ഗോണ്ഡിനെയാണ് എം.പി-എം.എല്‍.എ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിലെ ശിക്ഷ ഡിസംബര്‍ 15, വെള്ളിയാഴ്ച വിധിക്കും.

2014 നവംബര്‍ നാലാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാംദുലര്‍ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ സഹോദരനാണ് പരാതി നല്‍കിയത്.

തുടര്‍ന്ന് പോലീസ് രാംദുലാറിനെതിരേ കേസെടുക്കുകയായിരുന്നു. ബലാത്സംഗക്കുറ്റത്തിന് പുറമേ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസെടുത്ത സമയത്ത് രാംദുലാര്‍ ഗോണ്ഡ് എം.എല്‍.എയായിരുന്നില്ല. അതിനാല്‍ പോക്സോ കോടതിയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പിന്നീട് പ്രതി എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെട്ടതോടെ കേസിന്റെ വിചാരണ എം.പി-എം.എല്‍.എ. കോടതിയിലേക്ക് മാറ്റുകയായിരുന്നു.

 

]]>
https://www.chandrikadaily.com/bjp-mla-guilty-in-rape-of-minor-girl.html/feed 0
പ്രയാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗീക പീഡനം: അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍ https://www.chandrikadaily.com/sexual-harassment-of-minor-girl-mothers-friend-arrested.html https://www.chandrikadaily.com/sexual-harassment-of-minor-girl-mothers-friend-arrested.html#respond Fri, 27 Jan 2023 16:59:07 +0000 https://www.chandrikadaily.com/?p=234780 പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍. കൂറ്റനാട് വാവനൂര്‍ സ്വദേശി പ്രജീഷ് കുമാറിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു പ്രജീഷ് കുമാര്‍. ഈ സൗഹൃദം മുതലെടുത്താണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിരയാക്കിയതെന്ന് പൊലീസ് പറയുന്നു. ബസ് യാത്രയ്ക്കിടയിലും ഒരു സ്വകാര്യ പാലിയേറ്റീവ് ഹോം സന്ദര്‍ശന വേളയിലുമെല്ലാം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.

മുന്‍ സൈനികനായ പ്രതി ഗുരുവായൂര്‍ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

]]>
https://www.chandrikadaily.com/sexual-harassment-of-minor-girl-mothers-friend-arrested.html/feed 0
മകളെ മാതാവിന്റെ കാമുകന്‍  പീഡിപ്പിച്ചു; പുറത്തറിഞ്ഞതോടെ ഇരുവരും തമിഴ്നാട്ടിലേക്ക് ഒളിച്ചോടി-ഒടുവില്‍ സുഭാഷും 28-കാരിയും പിടിയില്‍ https://www.chandrikadaily.com/minor-girl-raped-in-valanchery-mother-and-her-lover-arrested.html https://www.chandrikadaily.com/minor-girl-raped-in-valanchery-mother-and-her-lover-arrested.html#respond Thu, 22 Oct 2020 12:54:46 +0000 https://www.chandrikadaily.com/?p=163460 കോഴിക്കോട്: ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും കാമുകനും അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശികളായ യുവതിയെയും കാമുകന്‍ സുഭാഷിനെയുമാണ് വളാഞ്ചേരിപൊലീസ് അറസ്റ്റ് ചെയ്തത്.

വളാഞ്ചേരി സ്വദേശിയായ 28-കാരിയുടെ മകളെ കാമുകന്‍ സുഭാഷ് പീഡിപ്പിച്ച വിവരം ഭര്‍ത്താവ് അറിഞ്ഞതോടെയാണ് ഇരുവരും ഒളിച്ചോടിയത്. 2019 മാര്‍ച്ചിലാണ് യുവതിയുടെ മൂത്തമകളെ കാമുകന്‍ പീഡിനത്തിനിരയാക്കിയത്. ഇക്കാര്യം പുറത്തറിഞ്ഞതോടെ യുവതിയുടെ ഭര്‍ത്താവ് സംഭവത്തില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് 28-കാരി ഒമ്പതും മൂന്നും വയസുള്ള പെണ്‍മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിടുകയായിരുന്നു.

ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒരു വര്‍ഷമായി തമിഴ്നാട് , കര്‍ണ്ണാടക എന്നിവിടങ്ങളില്‍ താമസിച്ച് വരികയായിരുന്നു ഇരുവരുമെന്ന് പൊലീസ് അറിയിച്ചു. ഇരുവര്‍ക്കുമെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. കുട്ടികളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കെതിരെ ജെ.ജെ. ആക്ടും ചുമത്തിയിട്ടുണ്ട്. 9 വയസുകാരിയായ മകളെ കാമുകന്‍ ലൈംഗികമായി ചൂഷണം ചെയ്തത് അറിഞ്ഞിട്ടും മാതാവ് കൃത്യത്തിന് കൂട്ടുനില്‍ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

]]>
https://www.chandrikadaily.com/minor-girl-raped-in-valanchery-mother-and-her-lover-arrested.html/feed 0
പതിനാറാം വയസ്സുമുതല്‍ പീഡനം; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി- ചെന്നൈയില്‍ മലയാളികള്‍ പിടിയില്‍ https://www.chandrikadaily.com/kerala-youths-arrested-in-chennai-for-raping-minor-girl-for-2-years.html https://www.chandrikadaily.com/kerala-youths-arrested-in-chennai-for-raping-minor-girl-for-2-years.html#respond Sun, 06 Sep 2020 08:29:57 +0000 https://www.chandrikadaily.com/?p=150831 ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത കാലം തൊട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി സംഭവത്തില്‍ രണ്ട് മലയാളിയുവാക്കളെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. ചെന്നൈ സെമ്പാക്കത്ത് താമസിച്ചുവരുന്ന മലയാളി പെണ്‍കുട്ടിയെയാണ് യുവാക്കള്‍ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയത്.

സംഭവത്തില്‍ ചെന്നൈ എരുക്കഞ്ചേരി എസ്.എം. നഗര്‍ ഒ.എസ്.സി. കോളനിയില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശി സുബിന്‍ ബാബു (24), സുഹൃത്ത് സജിന്‍ വര്‍ഗീസ് (27) എന്നിവര താംബരം ഓള്‍ വുമന്‍ പോലീസ് അറസ്റ്റ് ചെയ്തു.

സ്വകാര്യകമ്പനിയില്‍ മാനേജരാണ് മുഖ്യപ്രതിയായ സുബിന്‍ ബാബു. ഇപ്പോള്‍ 19 വയസ്സുള്ള മലയാളി പെണ്‍കുട്ടിയെ 2017-ലാണ് സുബിന്‍ പരിചയപ്പെടുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കിയാണ് പ്രതി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ എതിര്‍പ്പ് വകവെക്കാതെ സുബിന്‍ പീഡന ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിക്കുകയുംചെയ്തിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണപ്പെടുത്തിയായിരുന്നു പീഡനം. ദൃശ്യങ്ങള്‍ കൂട്ടുകാരുമൊത്ത് പങ്കുവച്ച് ഇയാള്‍ പണമാവശ്യപ്പെടുകയും ചെയ്തിരുന്നു. ഭയന്ന പെണ്‍കുട്ടിയില്‍ നിന്നും പലപ്പോഴായി പണവും ആഭരണങ്ങളുമായി മൂന്നുലക്ഷത്തോളം രൂപ സുബിന്‍ തട്ടിയെടുത്തു.

Man murders wife inside police station in Chennai - The Hindu

തന്നെ വിവാഹം ചെയ്യണമെന്ന് പെണ്‍കുട്ടി സുബിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസമ്മതിക്കാതിരുന്ന പ്രതി സജിന്‍ വര്‍ഗീസിനെയും മറ്റൊരു സുഹൃത്തിനെയും ഉപയോഗിച്ച് ഭീഷണി തുടരുകയാണ് ചെയ്തത്. 16 വയസ്സുമുതലുള്ള സ്വകാര്യവീഡിയോകള്‍ കൈവശമുണ്ടെന്നും അത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും തങ്ങളെ അനുസരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നുമാണ് സജിന്‍ വര്‍ഗീസ് ഭീഷണിപ്പെടുത്തിയത്.

വീണ്ടും പണമാവശ്യപ്പെട്ട് ശല്യം തുടര്‍ന്നതോടെ പെണ്‍കുട്ടി ആത്മഹത്യശ്രമം നടത്തിയിരുന്നു. അപ്പോഴാണ് സംഭവങ്ങള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി താംബരം ഓള്‍ വുമന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളുടെ പേരില്‍ പോക്‌സോ നിയമവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ടുപ്രതികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

 

]]>
https://www.chandrikadaily.com/kerala-youths-arrested-in-chennai-for-raping-minor-girl-for-2-years.html/feed 0
പന്ത്രണ്ടാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുളത്തില്‍ തള്ളി; ആറ് പേര്‍ പിടിയില്‍ https://www.chandrikadaily.com/six-rape-class-12-girl-in-jind-throw-her-into-pond-after-tying-her-hands.html https://www.chandrikadaily.com/six-rape-class-12-girl-in-jind-throw-her-into-pond-after-tying-her-hands.html#respond Mon, 29 Oct 2018 13:01:38 +0000 http://www.chandrikadaily.com/?p=108781 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കുളത്തില്‍ തള്ളിയ കേസില്‍ ആറ് പേര്‍ പിടിയില്‍. ദീപക്, പ്രവീണ്‍, കപില്‍, സജീവ്, ചോട്ടു, നസീബ് എന്നിവരാണ് പിടിയിലായത്. ഹരിയാനയിലെ ജിന്ദില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പന്ത്രണ്ടാം ക്ലാസുകാരിയെ ദീപക്, പ്രവീണ്‍ എന്നിവര്‍ ബലപ്രയോഗത്തിലൂടെ തട്ടികൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് മുന്‍കൂട്ടി കണ്ടെത്തിയ പ്രദേശത്ത് എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവിടെ മറ്റു പ്രതികളും കാത്തു നില്‍പ്പുണ്ടായിരുന്നു. തട്ടികൊണ്ടു പോയ പ്രതികള്‍ക്കൊപ്പം സ്ഥലത്തെത്തിയ കപില്‍, സജീവ്, ചോട്ടു, നസീബ് എന്നിവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

പീഡനത്തിനിടെ പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചതോടെ കുട്ടിയുടെ കൈകള്‍ ബന്ധിച്ച് സമീപത്തെ കുളത്തിലേക്ക്് പ്രതികള്‍ വലിച്ചെറിയുകയായിരുന്നു. നിലവിളി കേട്ടെത്തിയ സമീപ വാസികളാണ് പെണ്‍കുട്ടിയെ രക്ഷപെടുത്തിയത്. തുടര്‍ന്ന് ഒളിവില്‍പോയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.

ഡെപ്യൂട്ടി സൂപ്രണ്ട് പുഷ്പാ ഖാത്രിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ട് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

]]>
https://www.chandrikadaily.com/six-rape-class-12-girl-in-jind-throw-her-into-pond-after-tying-her-hands.html/feed 0
ജാര്‍ഖണ്ഡില്‍ വീണ്ടും കൂട്ടമാനഭംഗം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പരാതിയില്‍ 11 പേര്‍ അറസ്റ്റില്‍ https://www.chandrikadaily.com/stranded-girls-called-for-help-man-sent-11-friends-to-rape-them-police.html https://www.chandrikadaily.com/stranded-girls-called-for-help-man-sent-11-friends-to-rape-them-police.html#respond Mon, 20 Aug 2018 06:51:32 +0000 http://www.chandrikadaily.com/?p=99567 ലോഹര്‍ദാഗ: ജാര്‍ഖണ്ഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ടമാനഭംഗത്തിനിരയാക്കിയ 11 അംഗ സംഘം പിടിയില്‍. അക്രമത്തിനിരയായ പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 18 നും 28 നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്.

ആഗസ്ത് 16 നാണ് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടികള്‍ സഞ്ചരിച്ച മോട്ടോര്‍സൈക്കിള്‍ തകരാറിലായതിനെ തുടര്‍ന്ന് സഹായത്തിന് വിളിച്ച സുഹൃത്തിന്റെ കൂട്ടാളികളാണ് ഇവരെ മാനഭംഗപ്പെടുത്തിയതെന്നാണ് വിവരം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്, സ്‌കൂട്ടര്‍ തകരാറിലാതിനെ തുടര്‍ന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ അവളുടെ അയല്‍വാസിയായ സുഹൃത്തിന്റെ സഹായം തേടുകയായിരുന്നു. എന്നാല്‍ സഹായത്തിന് ആളെ അയക്കുന്നതിനു പകരം അയാള്‍ തന്റെ 11 സുഹൃത്തുക്കളെ സംഭവ സ്ഥലത്തേക്ക് അയച്ച് പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി അളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.

പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ സംഘം തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. തുടര്‍ന്ന് പ്രതികളിലൊരാളുടെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പോലീസ് കണ്ടെടുക്കുകയായിരുന്നു.

]]>
https://www.chandrikadaily.com/stranded-girls-called-for-help-man-sent-11-friends-to-rape-them-police.html/feed 0