<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Minority &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/minority/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 26 Feb 2023 15:34:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Minority &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കേന്ദ്രപദ്ധതികളില്&#x200d;നിന്ന് ന്യൂനപക്ഷങ്ങളെ ഒഴിവാക്കുന്നില്ലെന്ന് ബി.ജെ.പി വക്താവ്</title>
		<link>https://www.chandrikadaily.com/bjp-minority.html</link>
					<comments>https://www.chandrikadaily.com/bjp-minority.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sun, 26 Feb 2023 15:34:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[discussion]]></category>
		<category><![CDATA[Minority]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240033</guid>

					<description><![CDATA[കോണ്&#x200d;ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ തീരുമാനങ്ങളെക്കുറിച്ചുളള ചര്&#x200d;ച്ചക്കിടെയായിരുന്നു വാദപ്രതിവാദം.]]></description>
										<content:encoded><![CDATA[<p>കേന്ദ്രസര്&#x200d;ക്കാരിന്റെ പദ്ധതികളില്&#x200d;നിന്ന് ന്യൂനപക്ഷങ്ങളെ ഒഴിവാക്കുന്നില്ലെന്ന് ബി.ജെ.പി വക്താവ്. ന്യൂനപക്ഷ പദ്ധതികള്&#x200d; നിര്&#x200d;ത്തലാക്കുകയും ഫണ്ടുകള്&#x200d; വെട്ടിക്കുറക്കുകയും ചെയ്യുന്നതിനെ സ്വകാര്യചാനല്&#x200d; ചര്&#x200d;ച്ചയില്&#x200d; ചോദ്യമുയര്&#x200d;ന്നപ്പോഴായിരുന്നു ബി.ജെ.പി വക്താവ് കെ.ശ്രീകാന്തിന്റെ ന്യായീകരണം. ന്യൂനപക്ഷങ്ങള്&#x200d;ക്ക് ബി.ജെ.പി സര്&#x200d;ക്കാര്&#x200d; നല്&#x200d;കുന്ന ഔദാര്യമാണോഎന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയാന്&#x200d; വക്താവ് തയ്യാറായതുമില്ല.<br />
രാജ്യത്തെ ഒറ്റ നിയമസഭയിലും ബി.ജെ.പിക്ക് മുസ്‌ലിം അംഗങ്ങള്&#x200d; പോലുമില്ലെന്ന് മാധ്യമപ്രവര്&#x200d;ത്തകന്&#x200d; ആനന്ദ് കൊച്ചുകുടി ചോദിച്ചെങ്കിലും അതിനും മറുപടി ഉണ്ടായില്ല. മനോരമന്യൂസിന്റെ ചാനല്&#x200d;ചര്&#x200d;ച്ചയിലായിരുന്നു ചോദ്യോത്തരം.<br />
കോണ്&#x200d;ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ തീരുമാനങ്ങളെക്കുറിച്ചുളള ചര്&#x200d;ച്ചക്കിടെയായിരുന്നു വാദപ്രതിവാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-minority.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്രസാ അധ്യാപകര്&#x200d;ക്കുള്ള ഭവന വായ്പയും നിര്&#x200d;ത്തലാക്കി പിണറായി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/minority-madrasaa.html</link>
					<comments>https://www.chandrikadaily.com/minority-madrasaa.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 25 Feb 2023 03:39:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerla]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[Minority]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239820</guid>

					<description><![CDATA[ഇസ്‌ലാമോഫോബിയ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുന്ന സി.പി.എമ്മിന്റെ കുടിലതയാണ് മദ്രസ്സാ അധ്യാപകര്&#x200d;ക്കുള്ള സഹായഹസ്തം നിര്&#x200d;ത്തലാക്കിയതിന്റെയും ചേതോവികാരം.]]></description>
										<content:encoded><![CDATA[<p><strong>ലുഖ്മാന്&#x200d; മമ്പാട്</strong></p>
<p>കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്&#x200d;പ്പറേഷന്&#x200d; വഴിയുള്ള മദ്രസാ അധ്യാപകര്&#x200d;ക്കുള്ള പലിശ രഹിത ഭവന വായ്പ പദ്ധതി നിലച്ചു. രാജ്യത്തെ മുസ്‌ലിം ദയനീയത പഠനത്തിലൂടെ ബോധ്യപ്പെട്ട സച്ചാര്&#x200d; കമ്മിറ്റി റിപ്പോര്&#x200d;ട്ടിലെ ശിപാര്&#x200d;ശ പ്രകാരം രൂപീകരിച്ച കെ.എസ്.എം.ഡി.എഫ്.സിയുടെ മുഖ്യസ്ഥാനങ്ങളില്&#x200d; നിന്നെല്ലാം പിണറായി സര്&#x200d;ക്കാര്&#x200d; മുസ്‌ലിങ്ങളെ ഒഴിവാക്കിയതിന്റെ തുടര്&#x200d;ച്ചയാണിത്. ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുളള നിയന്ത്രണത്തിലാണ് മറയില്ലാത്ത മുസ്‌ലിം വിരുദ്ധത.<br />
കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്&#x200d;പ്പറേഷന്&#x200d; ചെയര്&#x200d;മാനായി സ്റ്റീഫന്&#x200d; ജോര്&#x200d;ജ്ജിനെയും മാനേജിംഗ് ഡയറക്ടറായി സുനില്&#x200d; ചാക്കോയെയും നിയമിച്ചാണ് 100 കോടി രൂപ രൂപയുടെ ഷെയര്&#x200d; ആസ്ഥിയുള്ള പൊതുമേഖലാ കോര്&#x200d;പ്പറേഷനെ വെള്ളാനയാക്കുന്നത്. മദ്രസ്സ അധ്യാപകര്&#x200d;ക്ക് പലിശയില്ലാതെ രണ്ടര ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്ന പദ്ധതിക്ക് വന്&#x200d; സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പ്രതിവര്&#x200d;ഷം 200 പേര്&#x200d;ക്ക് വരെ ഇതിന്റെ ആനുകൂല്യം ലഭിച്ചിരുന്നു. ഒന്നാം പിണറായി സര്&#x200d;ക്കാര്&#x200d; ഇതു നൂറില്&#x200d; പരിമിതപ്പെടുത്തിയപ്പോഴും അപേക്ഷകര്&#x200d; ഏറെയായിരുന്നു.<br />
എന്നാല്&#x200d;, ഇത്തവണ ഈ സാമ്പത്തിക വര്&#x200d;ഷം തീരാറായിട്ടും അപേക്ഷ പോലും ക്ഷണിച്ചിട്ടില്ല. ഇതേകുറിച്ച് അന്വേഷിച്ചവരോട് മദ്രസ്സ ക്ഷേമ നിധി ബോര്&#x200d;ഡു വഴി അത്തരമൊരു പദ്ധതിക്ക് ആലോചിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക മറുപടി. മുസ്‌ലിം പിന്നോക്ക അവശത പരിഹരിക്കാന്&#x200d; ലക്ഷ്യമിട്ടു സ്ഥാപിച്ച കെ.എസ്.എം.ഡി.എഫ്.സിയില്&#x200d; നിന്ന് ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം, ക്രിസ്ത്യന്&#x200d;, സിക്ക്, ബുദ്ധര്&#x200d;, പാഴ്‌സി, ജൈന മതങ്ങൡ പെട്ടവര്&#x200d;ക്കാണ് സാമ്പത്തിക പിന്തുണ ലഭിക്കുക.<br />
സ്വയം തൊഴില്&#x200d; വായ്പ, വ്യവസായ വായ്പ, വിദ്യാഭ്യാസ വായ്പ, പ്രവാസി വിസ വായ്പ, മദ്രസ അധ്യാപകര്&#x200d;ക്കുള്ള ഭവന വായ്പ എന്നിവയെല്ലാമാണ് കെ.എസ്.എം.ഡി.എഫ്.സി നടപ്പാക്കിയിരുന്നത്. ഇതില്&#x200d; ഏറ്റവും പ്രാധാന്യമുള്ള പ്രഖ്യാപിച്ച പദ്ധതിയായ മദ്രസ അധ്യാപകര്&#x200d;ക്കുള്ള പലിശ രഹിത ഭവന വായ്പ നിര്&#x200d;ത്തലാക്കിയതിനു പുറമെ മറ്റാനുകൂല്ല്യ വിതരണത്തിലും വലിയ വിവേചനമാണ് നടക്കുന്നതെന്നാണ് കോര്&#x200d;പ്പറേഷനെ സമീക്കുന്നവരുടെ ആരോപണം. ഇസ്‌ലാമോഫോബിയ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുന്ന സി.പി.എമ്മിന്റെ കുടിലതയാണ് മദ്രസ്സാ അധ്യാപകര്&#x200d;ക്കുള്ള സഹായഹസ്തം നിര്&#x200d;ത്തലാക്കിയതിന്റെയും ചേതോവികാരം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minority-madrasaa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂനപക്ഷ ക്ഷേമ വകുപ്പിനെ പൂട്ടിക്കെട്ടാന്&#x200d; ശ്രമം</title>
		<link>https://www.chandrikadaily.com/minority-welfare.html</link>
					<comments>https://www.chandrikadaily.com/minority-welfare.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 24 Feb 2023 01:18:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerla]]></category>
		<category><![CDATA[Minority]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239611</guid>

					<description><![CDATA[ഒറ്റക്കു 303 എം.പിമാരുടെ ഭൂരിപക്ഷമുള്ളപ്പോള്&#x200d; എന്തിന് പാര്&#x200d;ലമെന്റില്&#x200d;പോയി സമയം പാഴാക്കി പ്രതിപക്ഷത്തിന്റെ പരാതിയും പരിഭവവും കേള്&#x200d;ക്കണം, അതൊന്നും ആവശ്യമില്ല എന്ന ധാര്&#x200d;ഷ്ട്യമാണ് മോദിയെ നയിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>രാജ്യത്തെ മുസ്‌ലിംകളാദി ന്യൂനപക്ഷ വിഭാഗങ്ങളുടെ ശോച്യാവസ്ഥ കണക്കിലെടുത്താണ് 2004-ല്&#x200d; മന്&#x200d;മോഹന്&#x200d;സിങ് സര്&#x200d;ക്കാര്&#x200d; നിയോഗിച്ച സച്ചാര്&#x200d; കമ്മിറ്റിയുടെ ശുപാര്&#x200d;ശകളുടെ വെളിച്ചത്തില്&#x200d; നടപ്പിലാക്കിയ ന്യൂനപക്ഷക്ഷേമ പദ്ധതികള്&#x200d; ഒന്നൊന്നായി 2014 -ല്&#x200d; അധികാരത്തിലെത്തിയ നരേന്ദ്രമോദി സര്&#x200d;ക്കാര്&#x200d; പൊളിച്ചടുക്കികൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാന്&#x200d; കഴിയുന്നത്. 2019ല്&#x200d; കിട്ടിയ ഒറ്റക്കുള്ള ഭൂരിപക്ഷം ബി.ജെ.പിയെ മത്തുപിടിപ്പിച്ചിരിക്കയാല്&#x200d; അവര്&#x200d;ക്കിഷ്ടമല്ലാത്ത ന്യൂനപക്ഷത്തെ ഇല്ലാതാക്കാന്&#x200d; നീതിയോ, ന്യായമോ, ഭരണഘടനയോ യാതൊന്നും നോക്കുന്നില്ല.<br />
ഇത്തവണ കേന്ദ്ര ധനമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d; അവതരിപ്പിച്ച കേന്ദ്ര ബജറ്റില്&#x200d; ന്യൂനപക്ഷ മന്ത്രാലയത്തിനു അനുവദിച്ച വിഹിതത്തില്&#x200d; കഴിഞ്ഞ തവണത്തേക്കാള്&#x200d; രണ്ടായിരത്തോളം കോടി രൂപയുടെ കുറവു വരുത്തിയിരിക്കുകയാണ്. ഇതിനെതിരെ കേരളത്തില്&#x200d; നിന്നുളള യു.ഡി.എഫ് എം.പിമാര്&#x200d; പാര്&#x200d;ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്കു താഴെ പ്രതിഷേധം അറിയിച്ചിരുന്നു.<br />
ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ് പ്രസിഡന്റായിരുന്ന മുഹമ്മദ് ഇസ്മായില്&#x200d; സാഹിബിന്റെ പ്രസംഗത്തിന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ്് ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു പാര്&#x200d;ലമെന്റില്&#x200d; കാതോര്&#x200d;ക്കുമായിരുന്നുവത്രെ. കാരണം ഖാഇദെമില്ലത്ത് (സമുദായ മാര്&#x200d;ഗദര്&#x200d;ശി) എന്ന പേരില്&#x200d; അറിയപ്പെട്ടിരുന്ന ഇസ്മായില്&#x200d; സാഹിബ് ചൂണ്ടിക്കാണിച്ച വിഷയമായിരുന്നു അതിന് കാരണം. പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിന്റെ യഥാര്&#x200d;ത്ഥ പ്രശ്‌നമെന്ന് നെഹ്‌റുവിന് നല്ല ബോധ്യമുണ്ടായിരുന്നു. പ്രധാനമന്ത്രി മോദിയെ അതുമായി തട്ടിച്ചുനോക്കുമ്പോള്&#x200d; ഒറ്റക്കു 303 എം.പിമാരുടെ ഭൂരിപക്ഷമുള്ളപ്പോള്&#x200d; എന്തിന് പാര്&#x200d;ലമെന്റില്&#x200d;പോയി സമയം പാഴാക്കി പ്രതിപക്ഷത്തിന്റെ പരാതിയും പരിഭവവും കേള്&#x200d;ക്കണം, അതൊന്നും ആവശ്യമില്ല എന്ന ധാര്&#x200d;ഷ്ട്യമാണ് മോദിയെ നയിക്കുന്നത്.</p>
<p>ടി.എ അബ്ദുല്&#x200d; വഹാബ്<br />
തിരുവനന്തപുരം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minority-welfare.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദി സര്&#x200d;ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധത</title>
		<link>https://www.chandrikadaily.com/anti-minority-by-modi-government.html</link>
					<comments>https://www.chandrikadaily.com/anti-minority-by-modi-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 12 Feb 2023 10:57:22 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anti]]></category>
		<category><![CDATA[Minority]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237519</guid>

					<description><![CDATA[ഒന്ന് മുതല്&#x200d; എട്ട് വരെ ക്ലാസുകളില്&#x200d; പഠിക്കുന്ന കുട്ടികള്&#x200d;ക്ക് ഇതുവരെ നല്&#x200d;കിവന്നിരുന്ന പ്രീമെട്രിക്ക് സ്‌കോളര്&#x200d;ഷിപ്പ് നിര്&#x200d;ത്തലാക്കിയത് കണ്ണില്&#x200d; ചോരയില്ലാത്ത ഭരണാധികാരികള്&#x200d;ക്ക് മാത്രം ചെയ്യാവുന്ന പ്രവൃത്തിയാണ്.]]></description>
										<content:encoded><![CDATA[<p><strong>അഡ്വ. കെ.എ ലത്തീഫ്</strong></p>
<p>നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവണ്&#x200d;മെന്റ് അധികാരത്തില്&#x200d; വന്നതിന്‌ശേഷം ഇന്ത്യയിലെ ന്യൂനപക്ഷ സമുദായ അംഗങ്ങള്&#x200d;ക്ക് ഭരണഘടനയുടെ പിന്&#x200d;ബലത്താല്&#x200d; അനുവദിച്ച് കിട്ടിയ അവകാശങ്ങള്&#x200d; കവര്&#x200d;ന്നെടുക്കുന്ന കാഴ്ച ആശങ്ക ഉളവാക്കുന്നതാണ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി നേതൃത്വം കൊടുക്കുന്ന 15 അംഗ മൗലാന ആസാദ് ഫൗണ്ടേഷന്&#x200d; പ്രവര്&#x200d;ത്തനം സര്&#x200d;ക്കാര്&#x200d; തന്നെ കഴുത്ത് ഞെരിച്ച് കൊല്ലാന്&#x200d; ശ്രമിക്കുന്നതാണ് സമീപകാല അനുഭവം. ഇന്ത്യയിലെ എഴുപതിനായിരത്തോളം മദ്രസകളിലൂടെ ഭൗതിക വിദ്യാഭ്യാസംകൂടി നല്&#x200d;കുക എന്ന ലക്ഷ്യത്തോട്കൂടിയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി PQEM (Scheme for Providing Qualtiy Education in Madras) പദ്ധതി കൊണ്ടുവന്നത്. എന്നാല്&#x200d; ഇത്തരം പദ്ധതികളെ അന്ധമായ മുസ്‌ലിം വിരുദ്ധതയുടെ പേരില്&#x200d; ആരംഭ ദിശയില്&#x200d; തന്നെ എതിര്&#x200d;ത്തിരുന്നവരായിരുന്നു ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടം.</p>
<p>രാജ്യം വൈവിധ്യങ്ങളില്&#x200d; അതിഷ്ഠിതമായ ഒന്നാണ് എന്ന സാമാന്യ ബോധം പോലും നഷ്ടപ്പെട്ടവര്&#x200d; മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്&#x200d; ഒന്നൊന്നായി ചവിട്ടി മെതിക്കുന്ന കാഴ്ചയാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്&#x200d;മല സീതാരാമന്&#x200d; അവതരിപ്പിച്ച ബജറ്റിലൂടെ വെളിവാകുന്നത്. അദാനി, അംബാനിമാര്&#x200d; ഉള്&#x200d;പ്പെടെയുള്ള കോര്&#x200d;പറേറ്റ് മൂലധന ശക്തികള്&#x200d;ക്ക് ഇന്ത്യയെ തുണ്ടം, തുണ്ടമായി വില്&#x200d;ക്കാന്&#x200d; ശ്രമിക്കുന്ന ഭരണകൂടം ന്യൂനപക്ഷ ക്ഷേമ പദ്ധതികള്&#x200d; ഒന്നൊന്നായി വെട്ടിനിരത്തുകയാണ്.</p>
<p>ബജറ്റില്&#x200d; പോലും അനുവദിച്ച തുക കൈമാറാതെ പദ്ധതികള്&#x200d; ലാപ്‌സാക്കുകയായിരുന്നു ഒരു തന്ത്രം. പദ്ധതി തുക പോലും വെട്ടികുറച്ച് ന്യൂനപക്ഷങ്ങളെ പാര്&#x200d;ശ്വവത്കരിക്കുന്ന കാഴ്ചയാണ് ഇത്തവണത്തെ ബജറ്റിന്റെ സാക്ഷ്യപത്രം. 2022-2023 സാമ്പത്തിക വര്&#x200d;ഷം ഏകദേശം 2400 കോടി രൂപയാണ് വിനിയോഗിക്കാതെ ന്യൂനപക്ഷ വിഭാഗങ്ങള്&#x200d;ക്ക് നഷ്ടപ്പെടുത്തിക്കളഞ്ഞത്. നിരവധി ന്യൂനപക്ഷ ക്ഷേമപദ്ധതികളാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; കഴിഞ്ഞ ഒരു വര്&#x200d;ഷത്തിനുള്ളില്&#x200d; നിര്&#x200d;ത്തലാക്കിയത്. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന് ലഭിക്കേണ്ട പദ്ധതി തുകയില്&#x200d;നിന്ന് പുതിയ സാമ്പത്തിക വര്&#x200d;ഷം യാതൊരു ദയയും കൂടാതെ വെട്ടിക്കുറച്ചത് രണ്ടായിരം കോടി രൂപയാണ്.</p>
<p>2022-2023 ബജറ്റില്&#x200d; 5020.50 കോടി രൂപയായിരുന്നു ന്യൂനപക്ഷ പദ്ധതികള്&#x200d; നടപ്പാക്കാന്&#x200d; മന്ത്രാലയത്തിന് നീക്കിവെച്ചതെങ്കില്&#x200d; ഈ വര്&#x200d;ഷത്തെ ബജറ്റില്&#x200d; 3097.60 കോടി രൂപയാണ് ന്യൂനപക്ഷ വകുപ്പിന് അനുവദിച്ചിട്ടുള്ളത്. 1922.90 കോടി രൂപ എടുത്ത്മാറ്റാന്&#x200d; എന്ത് പാതകമാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്&#x200d; ബി.ജെ.പിയോട് ചെയ്തത്. കഴിഞ്ഞ ബജറ്റില്&#x200d; നീക്കിവെച്ച തുകയില്&#x200d; 2407 കോടിയില്&#x200d; പരം രൂപ ന്യൂനപക്ഷ വകുപ്പ് ചിലവഴിച്ചില്ല എന്നുകൂടി കാണുമ്പോള്&#x200d; ബജറ്റില്&#x200d; അനുവദിച്ച തുക പോലും ചിലഴിക്കാതെ പാഴാക്കി കളയാന്&#x200d; മാത്രം ഗൂഢാലോചനയും ന്യൂനപക്ഷ വിരുദ്ധരായ ബ്യൂറോക്രാറ്റുകളുടെയും ഉള്ളം കൈയ്യിലാണ് ന്യൂനപക്ഷ മന്ത്രാലയം ഉള്ളത് എന്നും വിശ്വസിക്കേണ്ടിവരും.</p>
<p>നേരത്തെ മന്&#x200d;മോഹന്&#x200d;സിങ് ഗവണ്&#x200d;മെന്റ് കൊണ്ടുവന്ന പല പദ്ധതികളും നരേന്ദ്രമോദി സര്&#x200d;ക്കാര്&#x200d; പേര് മാറ്റികൊണ്ട് വന്നു എന്നതാണ് യാഥാര്&#x200d;ത്ഥ്യം. നിര്&#x200d;ദിഷ്ട ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളില്&#x200d; ന്യൂനപക്ഷത്തിന്റെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്&#x200d; മെച്ചപ്പെടുത്തുക, ജീവിതനിലവാരം ഉയര്&#x200d;ത്തികൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മന്&#x200d;മോഹന്&#x200d;സിങ് സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന പദ്ധതിയുടെ പേര് മാറ്റി കൊണ്ടുവന്ന പ്രധാന്&#x200d;മന്ത്രി ജന്&#x200d;വികാസ് കാര്യകാരം (PMJVK) പദ്ധതിക്ക് 600 കോടി രൂപ മാത്രമാണ് ഇത്തവണ നീക്കിവെച്ചത്.</p>
<p>കഴിഞ്ഞ ബജറ്റില്&#x200d; പ്രസ്തുത തുക 1050 കോടി രൂപയായിരുന്നു എന്ന് ഓര്&#x200d;ക്കേണ്ടതുണ്ട്. ഇവിടെയും ഉദ്യോഗസ്ഥ ഭരണകൂട ഗൂഢാലോചനയുടെ ഭാഗമായി 1150 കോടി രൂപ കേന്ദ്രസര്&#x200d;ക്കാര്&#x200d; പാഴാക്കിയതായി കാണാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മന്&#x200d;മോഹന്&#x200d; സിങ് സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന പതിനഞ്ചിന പരിപാടിയിലെ ഏറ്റവും ആകര്&#x200d;ഷകമായ പദ്ധതിയായിരുന്നു മദ്രസ ആധുനീകരണവത്കരണ പദ്ധതി. ഇതിലൂടെ ആധുനിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്&#x200d;ക്ക് അത് പ്രാപ്യമാക്കുക എന്നതായിരുന്നു സര്&#x200d;ക്കാരിന്റെ ലക്ഷ്യം. അന്ന് മുതല്&#x200d; ബി.ജെ.പിയും ആര്&#x200d;.എസ്.എസും ഇത് കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാരിന്റെ മുസ്‌ലിം പ്രീണന നിലപാടിന്റെ ഭാഗമാണ് എന്ന് വിമര്&#x200d;ശനം ഉയര്&#x200d;ത്തിയിരുന്നു.</p>
<p>എന്നാല്&#x200d; മദ്രസ ആധുനികവത്കരണ പദ്ധിതയെ പാടേ തകര്&#x200d;ക്കുന്ന നിലപാടാണ് ഇത്തവണ അവതരിപ്പിച്ച ബജറ്റില്&#x200d; കാണാനാവുന്നത്. പോയ ബജറ്റില്&#x200d; 160 കോടി രൂപയായിരുന്നു മദ്രസ ആധുനികവത്കരണ പദ്ധതിക്ക് നീക്കിവെച്ചിരുന്നത്. ഇത്തവണ അത് 10 കോടി രൂപ മാത്രം. മന്&#x200d;മോഹന്&#x200d;സിങ് ഗവണ്&#x200d;മെന്റ് പതിനഞ്ചിന പരിപാടിയുമായി ബന്ധപ്പെട്ട ന്യൂനപക്ഷ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികള്&#x200d;ക്ക് കഴിഞ്ഞ ബജറ്റില്&#x200d; 2615 കോടി രൂപ നീക്കിവെച്ചതെങ്കില്&#x200d; ഇത്തവണ അത് 1689 കോടിയാക്കി ചുരുക്കി.</p>
<p>ഒന്ന് മുതല്&#x200d; എട്ട് വരെ ക്ലാസുകളില്&#x200d; പഠിക്കുന്ന കുട്ടികള്&#x200d;ക്ക് ഇതുവരെ നല്&#x200d;കിവന്നിരുന്ന പ്രീമെട്രിക്ക് സ്‌കോളര്&#x200d;ഷിപ്പ് നിര്&#x200d;ത്തലാക്കിയത് കണ്ണില്&#x200d; ചോരയില്ലാത്ത ഭരണാധികാരികള്&#x200d;ക്ക് മാത്രം ചെയ്യാവുന്ന പ്രവൃത്തിയാണ്. പ്രീമെട്രിക്ക് സ്‌കോളര്&#x200d;ഷിപ്പ് ഒമ്പത്, പത്ത് ക്ലാസുകളില്&#x200d; പഠിക്കുന്ന കുട്ടികള്&#x200d;ക്ക് മാത്രമായി നിജപ്പെടുത്തി പദ്ധതിക്ക് നേരത്തെ നല്&#x200d;കിയ 1425 കോടിയില്&#x200d;നിന്ന് 433 കോടിയായി ചുരുക്കി. കഴിഞ്ഞ ബജറ്റില്&#x200d; പ്രീമെട്രിക്ക് സ്‌കോളര്&#x200d;ഷിപ്പിനായി വകയിരുത്തിയ 1425 കോടി രൂപയില്&#x200d; വെറും 556.82 കോടി രൂപ മാത്രമാണ് ചിലവഴിച്ചത്.</p>
<p>ഫാസിസ്റ്റ് സര്&#x200d;ക്കാരിന്റെ പിന്നണിയാളുകളായ ഉദ്യോഗസ്ഥ വര്&#x200d;ഗത്തെ ഫണ്ട് വിനിയോഗം മുടക്കാന്&#x200d; പ്രത്യേകം ഏര്&#x200d;പ്പാട് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാല്&#x200d; തെറ്റില്ല. ബിരുദ, പി.ജി പ്രൊഫഷണല്&#x200d; കോഴ്‌സുകളിലും, സാങ്കേതിക വിഷയങ്ങളിലും പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കുള്ള മെറിറ്റ് കം മീന്&#x200d;സ് സ്‌കോളര്&#x200d;ഷിപ്പിനുള്ള ഫണ്ട് 365 കോടിയായിരുന്നത് 44 കോടിയിലേക്ക് ചുരുക്കി. ന്യൂനപക്ഷ വിഭാഗത്തില്&#x200d;പ്പെട്ടവരുടെ വൈദഗ്ധ്യ വികസനത്തിനായി നല്ലൊരു തുക നീക്കിവെക്കാറുണ്ടായിരുന്നു. കഴിഞ്ഞതവണ ഈ ഇനത്തില്&#x200d; 491.91 കോടി രൂപ അനുവദിച്ചതെങ്കില്&#x200d; ഇത്തവണ അത് 64.60 കോടി രൂപ മാത്രം. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴിലുള്ള നൈപുണ്യ വികസന പദ്ധതിക്ക് കഴിഞ്ഞതവണ അനുവദിച്ചത് 235.41 കോടി. എന്നാല്&#x200d; ഇത്തവണത്തെ തുക കേട്ടാല്&#x200d; ഞെട്ടരുത് വെറും 10000 രൂപ മാത്രം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anti-minority-by-modi-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അപേക്ഷ ക്ഷണിക്കാതെ ന്യൂനപക്ഷ സ്‌കോളര്&#x200d;ഷിപ്പ്: വിതരണം ചെയ്യാന്&#x200d; അടിയന്തര ഇടപെടല്&#x200d; നടത്തണമെന്ന് എം.എസ്.എഫ്</title>
		<link>https://www.chandrikadaily.com/dsfmsf-calls-for-immediate-intervention-to-distribute.html</link>
					<comments>https://www.chandrikadaily.com/dsfmsf-calls-for-immediate-intervention-to-distribute.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 04 Feb 2023 09:30:37 +0000</pubDate>
				<category><![CDATA[Education]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Minority]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[Scholarship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236063</guid>

					<description><![CDATA[കേന്ദ്ര സര്&#x200d;ക്കാറിന് ന്യൂനപക്ഷ സ്‌കോളര്&#x200d;ഷിപ്പുകളോടുള്ള അതേ സമീപനമാണ് സംസ്ഥാന സര്&#x200d;ക്കാറും സ്വീകരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മുടങ്ങിക്കിടക്കുന്ന പത്ത് കോടിയോളം വരുന്ന എട്ട് സ്‌കോളര്&#x200d;ഷിപ്പുകള്&#x200d; വിതരണം ചെയ്യാന്&#x200d; സര്&#x200d;ക്കാര്&#x200d; അടിയന്തരമായി ഇടപെടണമെന്ന് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി. ന്യൂനപക്ഷ സകോളര്&#x200d;ഷിപ്പുകളോടുള്ള പിണറായി സര്&#x200d;ക്കാറിന്റെ അവഗണനക്ക് തെളിവാണ് ഇതെന്നും കമ്മിറ്റി വിലയിരുത്തി. കേന്ദ്ര സര്&#x200d;ക്കാര്&#x200d; ന്യൂനപക്ഷ സ്‌കോളര്&#x200d;ഷിപ്പുകള്&#x200d; പുനഃസ്ഥാപിക്കില്ല എന്ന് വ്യക്തമാക്കിയതോടെ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് തുടര്&#x200d; പഠനത്തിന് ആശ്രയ സാധ്യത സംസ്ഥാന സര്&#x200d;ക്കാറിന്റെ സ്‌കോളര്&#x200d;ഷിപ്പുകളാണ്.</p>
<p>കേന്ദ്ര സര്&#x200d;ക്കാറിന് ന്യൂനപക്ഷ സ്‌കോളര്&#x200d;ഷിപ്പുകളോടുള്ള അതേ സമീപനമാണ് സംസ്ഥാന സര്&#x200d;ക്കാറും സ്വീകരിക്കുന്നത്.</p>
<p>എ.പി.ജെ അബ്ദുല്&#x200d; കലാം സ്‌കോളര്&#x200d;ഷിപ്പ്, സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്&#x200d;ഷിപ്പ് , മദര്&#x200d;തരേസ സ്‌കോളര്&#x200d;ഷിപ്പ് , ഉറുദു സകോളര്&#x200d;ഷിപ്പ്, ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് ആന്&#x200d;ഡ് എക്കൗണ്ടന്&#x200d;സി, കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകള്&#x200d;ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് ലഭിക്കുന്ന സകോളര്&#x200d;ഷിപ്പുകളടക്കം സര്&#x200d;ക്കാര്&#x200d; ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല.</p>
<p>കേരളത്തിലെ െ്രെപമറി വിഭാഗത്തിലെ ഏറ്റവും വലിയ സ്‌കോളര്&#x200d;ഷിപ്പ് പരീക്ഷയായ എല്&#x200d;.എസ്.എസ്/യു.എസ്.എസ് പരീക്ഷകളും താറുമാറായ അസ്ഥയാണ്. 2020-21,2021-22 അക്കാദമിക വര്&#x200d;ഷങ്ങളിലെ പരീക്ഷകള്&#x200d; കൊവിഡ് കാരണം അക്കാദമിക വര്&#x200d;ഷവും കഴിഞ്ഞതിന് ശേഷമാണ് നടന്നത്. കൊവിഡിന് ശേഷം അക്കാദമിക വര്&#x200d;ഷം പൂര്&#x200d;വ്വ സ്ഥിതിയിലായെങ്കിലും ഈ വര്&#x200d;ഷത്തെ എല്&#x200d;.എസ്.എസ്/യു.എസ്.എസ് പരീക്ഷ വിജ്ഞാപനം സര്&#x200d;ക്കാര്&#x200d; ഇതുവരെ പുറത്തിറക്കിയിട്ടില്ല. സാദാരണഗതിയില്&#x200d; ഫെബ്രുവരി അവസാന വാരമാകുമ്പോഴേക്ക് പരീക്ഷ നടക്കാറുള്ളതാണ്. എന്നാല്&#x200d; ഈ വര്&#x200d;ഷവും സമയബന്ധിതമായി നടന്നില്ല. കഴിഞ്ഞ വര്&#x200d;ഷങ്ങളില്&#x200d; പരീക്ഷ എഴുതിയ കുട്ടികളുടെ സര്&#x200d;ട്ടിഫിക്കറ്റ് പോലും ഇതുവരെ ലഭിച്ചിട്ടില്ല.</p>
<p>അതേസമയം, കാലിക്കറ്റ് സര്&#x200d;വകലാശാല യൂണിയന്&#x200d; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള ശ്രമങ്ങളെ തിരിച്ചറിയണമെന്നും കമ്മിറ്റി ഉന്നയിച്ചു. കോളേജ് യൂണിയന്&#x200d; തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് മാസത്തോളം സമയം പിന്നിട്ടതിന് ശേഷവും സര്&#x200d;വകലാശാല യൂണിയന്&#x200d; തെരഞ്ഞെടുപ്പിന്റെ പ്രാഥമിക നടപടികള്&#x200d; പോലും പൂര്&#x200d;ത്തിയായിട്ടില്ല. കോളേജ് യൂണിയന്&#x200d; ഇലക്ഷനില്&#x200d; എം.എസ്.എഫ് അടക്കമുള്ള സംഘടനകള്&#x200d;ക്ക് കൂടുതല്&#x200d; യു.യു.സിമാരെ ലഭിച്ചത് കൊണ്ട് തന്നെ സര്&#x200d;വകലാശാലയുടെ ഒത്താശയോടെ തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ സര്&#x200d;വകലാശാലാ ഭരണം പിടിക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നതെന്നും കമ്മിറ്റി ആരോപിച്ചു.</p>
<p>കോളേജ് യൂണിയന്&#x200d; തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം 15 ദിവസത്തിനുള്ളില്&#x200d; യു.യു.സിമാര്&#x200d; ഡീന്&#x200d; ഓഫീസില്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കണമെന്ന് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്&#x200d; തന്നെ പറയുന്നുണ്ട്. എന്നാല്&#x200d; എസ്.എഫ്.ഐ പ്രതിനിധികള്&#x200d; സമയബന്ധിതമായി റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല എന്നത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് വിരുദ്ധമായി ഡീന്&#x200d; സ്റ്റുഡന്റ്‌സ് വെല്&#x200d;ഫെയര്&#x200d; യു.യു.സിമാര്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യേണ്ട സമയം നീട്ടി നല്&#x200d;കിക്കൊണ്ട് ഒരു നോട്ടീസ് ഇറക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്&#x200d; എത്ര പേര്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു എന്ന അന്വേഷണത്തിനും ഡീന്&#x200d; ഓഫീസിന് മറുപടിയില്ല. സംസ്ഥാന കമ്മിറ്റി ഭാരവാഹികള്&#x200d; വെളിപ്പെടുത്തി.</p>
<p>യു.യു.സിമാരെ കുറിച്ചുള്ള മുഴുവന്&#x200d; ഡോക്യൂമെന്റുകളും എം.എസ്.എഫ് സര്&#x200d;വകലാശാലയില്&#x200d; സമര്&#x200d;പ്പിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് ബൈലോ പ്രകാരം അയോഗ്യരാക്കാനുള്ള രീതിയിലുള്ള ഒരു പരാതി പോലും സര്&#x200d;വകലാശാലക്ക് ലഭിക്കാത്ത സാഹചര്യത്തില്&#x200d; എസ്.എഫ്.ഐ ക്ക് വേണ്ടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്&#x200d;വകലാശാലയുടെ ശ്രമങ്ങളാണ് നടക്കുന്നതെന്ന് അവര്&#x200d; ആരോപിച്ചു. വിഷയത്തില്&#x200d; പ്രതിഷേധിച്ച് ആറാം തിയ്യതി ക്യാമ്പസുകളില്&#x200d; പ്രതിഷേധ പരിപാടിയും എട്ടാം തിയ്യതി ഡീന്&#x200d; ഓഫീസ് ഉപരോധവും നടത്തും.</p>
<p>പത്ര സമ്മേളനത്തില്&#x200d; എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, ട്രഷറര്&#x200d; അഷ്ഹര്&#x200d; പെരുമുക്ക്, വൈസ് പ്രസിഡന്റ് ഫാരിസ് പുകോട്ടൂര്&#x200d;,വി എ വഹാബ്, പി എ ജവാദ്, എന്നിവര്&#x200d; പങ്കെടുത്തു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dsfmsf-calls-for-immediate-intervention-to-distribute.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌കോളര്&#x200d;ഷിപ്പ് അനുവദിക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷക്ഷണിച്ചു</title>
		<link>https://www.chandrikadaily.com/minority-scholarshp.html</link>
					<comments>https://www.chandrikadaily.com/minority-scholarshp.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 19 Jan 2023 08:22:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Minority]]></category>
		<category><![CDATA[Scholarship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233447</guid>

					<description><![CDATA[സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ, കേന്ദ്ര സര്&#x200d;ക്കാര്&#x200d; മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്‌ലിം, ക്രിസ്ത്യന്&#x200d;, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാര്&#x200d;ഥികള്&#x200d;ക്കാണ് സ്‌കോളര്&#x200d;ഷിപ്പിന് അര്&#x200d;ഹത. ടൈംസ് ഹയര്&#x200d; എജ്യൂക്കേഷന്&#x200d; ലോകറാങ്കിങില്&#x200d; ഉള്&#x200d;പ്പെട്ട വിദേശ യൂണിവേഴ്‌സിറ്റികളില്&#x200d; അഡ്മിഷന്&#x200d; നേടുന്ന വിദ്യാര്&#x200d;ഥികള്&#x200d;ക്ക് മാത്രമേ സ്‌കോളര്&#x200d;ഷിപ്പിന് അര്&#x200d;ഹയതയുണ്ടാകു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് വിദേശ സര്&#x200d;വകലാശാലകളില്&#x200d; ബിരുദബിരുദാനന്തര പി.എച്ച്.ഡി കോഴ്‌സുകളില്&#x200d; ഉന്നത പഠനം നടത്തുന്നതിന് സ്‌കോളര്&#x200d;ഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ദേശസാത്കൃത/ഷെഡ്യൂള്&#x200d;ഡ് ബാങ്കുകളില്&#x200d; നിന്നോ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്&#x200d;പ്പറേഷനില്&#x200d; നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പലിശ ധനസഹായമായാണ് സ്‌കോളര്&#x200d;ഷിപ്പ് അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ, കേന്ദ്ര സര്&#x200d;ക്കാര്&#x200d; മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്‌ലിം, ക്രിസ്ത്യന്&#x200d;, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാര്&#x200d;ഥികള്&#x200d;ക്കാണ് സ്‌കോളര്&#x200d;ഷിപ്പിന് അര്&#x200d;ഹത. ടൈംസ് ഹയര്&#x200d; എജ്യൂക്കേഷന്&#x200d; ലോകറാങ്കിങില്&#x200d; ഉള്&#x200d;പ്പെട്ട വിദേശ യൂണിവേഴ്‌സിറ്റികളില്&#x200d; അഡ്മിഷന്&#x200d; നേടുന്ന വിദ്യാര്&#x200d;ഥികള്&#x200d;ക്ക് മാത്രമേ സ്‌കോളര്&#x200d;ഷിപ്പിന് അര്&#x200d;ഹയതയുണ്ടാകു.<br />
പരമാവധി 5,00,000 രൂപയാണ് സ്‌കോളര്&#x200d;ഷിപ്പ്. അപേക്ഷകര്&#x200d;ക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്കില്&#x200d; സ്വന്തം പേരില്&#x200d; അക്കൗണ്ട് ഉണ്ടായിരിക്കണം.<br />
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10. വിലാസം: ഡയറക്ടര്&#x200d;, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാംനില, വികാസ് ഭവന്&#x200d;, തിരുവനന്തപുരം 33 അപേക്ഷാ ഫോം www.minortiy welfare.kerala.gov.in എന്ന വെബ്‌സൈറ്റില്&#x200d; ലഭ്യമാണ്. കൂടുതല്&#x200d; വിവരങ്ങള്&#x200d;ക്ക്: 0471 2300524 എന്ന നമ്പറിലോ scholarship.dmw@ gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minority-scholarshp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിക്കെതിരെ ഭൂരിപക്ഷസമുദായത്തെക്കൂടി കൂടെ നിര്&#x200d;ത്താനാകണം: എ.കെ ആന്റണി</title>
		<link>https://www.chandrikadaily.com/modi-antony.html</link>
					<comments>https://www.chandrikadaily.com/modi-antony.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 28 Dec 2022 15:56:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[antony]]></category>
		<category><![CDATA[kpcc]]></category>
		<category><![CDATA[Minority]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229396</guid>

					<description><![CDATA[ആന്റണി ഡല്&#x200d;ഹിയില്&#x200d;നിന്ന് നാട്ടില്&#x200d; വിശ്രമത്തിനായി എത്തിയ ശേഷമുള്ള ആദ്യപൊതുപരിപാടിയായിരുന്നു ഇത്.]]></description>
										<content:encoded><![CDATA[<p>ബി.ജെ.പി ഉയര്&#x200d;ത്തുന്ന ഹിന്ദുത്വഭീഷണിക്കെതിരെ ന്യൂനപക്ഷങ്ങളെ മാത്രമല്ല, ഭൂരിപക്ഷസമുദായാംഗങ്ങളെക്കൂടികൂടെ നിര്&#x200d;ത്താന്&#x200d; തയ്യാറാകണമെന്ന് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് എ.കെ ആന്റണി. ഭൂരിപക്ഷസമുദായമായ ഹിന്ദുക്കള്&#x200d; ക്ഷേത്രത്തില്&#x200d; പോകുന്നതിനെയും കുറിചാര്&#x200d;ത്തുന്നതിനെയും മൃദുഹിന്ദുത്വമായി കാണുന്നത് ശരിയല്ല. ഇത് മോദിയുടെ നയത്തിന് സഹായകമാകുകയേ ഉള്ളൂ. അദ്ദേഹം പറഞ്ഞു. എല്ലാമതസ്ഥരായജനങ്ങളെയുംകൂടെ നിര്&#x200d;ത്തണം. ബി.ജെ.പി ഇനിയും അധികാരത്തിലെത്തിയാല്&#x200d; ഭരണതന്നെ ഇല്ലാതാക്കും.<br />
മതത്തിന്റെ പേരില്&#x200d; ഇന്ത്യന്&#x200d; ജനതയെ ഭിന്നിപ്പിച്ച അതേ തന്ത്രമാണ് മോദിയുംപയറ്റുന്നത.് ഭാഷയുടെയും വസ്ത്രത്തിന്റെയുംവര്&#x200d;ണത്തിന്റെയും പേരിലൊക്കെ ഭിന്നിപ്പ് സൃഷ്ടിക്കുകയാണ് ബി.ജെ.പി എന്ന് ആന്റണി പറഞ്ഞു. തിരുവനന്തപുരം കെ.പി.സിസി ഓഫീസില്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.<br />
ആന്റണി ഡല്&#x200d;ഹിയില്&#x200d;നിന്ന് നാട്ടില്&#x200d; വിശ്രമത്തിനായി എത്തിയ ശേഷമുള്ള ആദ്യപൊതുപരിപാടിയായിരുന്നു ഇത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-antony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂനപക്ഷ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക്   സ്‌കോളര്&#x200d;ഷിപ്പിന് അപേക്ഷിക്കാം</title>
		<link>https://www.chandrikadaily.com/accounts-courses-scholarships-for-minority.html</link>
					<comments>https://www.chandrikadaily.com/accounts-courses-scholarships-for-minority.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 20 Sep 2019 11:18:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Minority]]></category>
		<category><![CDATA[scholarships]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=139625</guid>

					<description><![CDATA[തിരുവനന്തപുരം: ചാര്&#x200d;ട്ടേര്&#x200d;ഡ് അക്കൗണ്ട്സ്/ കോസ്റ്റ് ആന്റ് വര്&#x200d;ക്ക് അക്കൗണ്ട്സ്(കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ട്സ്)/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകള്&#x200d;ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് സ്‌കോളര്&#x200d;ഷിപ്പിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്&#x200d; പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്&#x200d;, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തില്&#x200d;പ്പെട്ട എട്ട് ലക്ഷം രൂപയില്&#x200d; താഴെ വാര്&#x200d;ഷിക വരുമാനമുളള അവസാന വര്&#x200d;ഷ പരീക്ഷയെഴുതുന്ന വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് അപേക്ഷിക്കാം. ബി.പി.എല്&#x200d; വിഭാഗത്തില്&#x200d;പ്പെട്ടവര്&#x200d;ക്ക് മുന്&#x200d;ഗണന. ബി.പി.എല്&#x200d; അപേക്ഷകരുടെ അഭാവത്തില്&#x200d; മാത്രമേ [&#8230;]]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: ചാര്&#x200d;ട്ടേര്&#x200d;ഡ് അക്കൗണ്ട്സ്/ കോസ്റ്റ് ആന്റ് വര്&#x200d;ക്ക് അക്കൗണ്ട്സ്(കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ട്സ്)/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകള്&#x200d;ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് സ്‌കോളര്&#x200d;ഷിപ്പിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.<br> കേരളത്തില്&#x200d; പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്&#x200d;, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തില്&#x200d;പ്പെട്ട എട്ട് ലക്ഷം രൂപയില്&#x200d; താഴെ വാര്&#x200d;ഷിക വരുമാനമുളള  അവസാന വര്&#x200d;ഷ പരീക്ഷയെഴുതുന്ന വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് അപേക്ഷിക്കാം. ബി.പി.എല്&#x200d; വിഭാഗത്തില്&#x200d;പ്പെട്ടവര്&#x200d;ക്ക് മുന്&#x200d;ഗണന.  ബി.പി.എല്&#x200d; അപേക്ഷകരുടെ അഭാവത്തില്&#x200d; മാത്രമേ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാര്&#x200d;ഷിക വരുമാനമുളള എ.പി.എല്&#x200d;. വിഭാഗത്തെ പരിഗണിക്കുകയുളളൂ. 60 ശതമാനം മാര്&#x200d;ക്ക് നേടുന്ന ബി.കോം അല്ലെങ്കില്&#x200d; മറ്റു ബിരുദധാരികളില്&#x200d; നിന്നും മെറിറ്റിന്റേയും വരുമാനത്തിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. <br> ബി.പി.എല്&#x200d; വിഭാഗക്കാര്&#x200d; നിര്&#x200d;ബന്ധമായും റേഷന്&#x200d; കാര്&#x200d;ഡിന്റെ പകര്&#x200d;പ്പ് സമര്&#x200d;പ്പിക്കണം. 30 ശതമാനം സ്‌കോളര്&#x200d;ഷിപ്പ് പെണ്&#x200d;കുട്ടികള്&#x200d;ക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാര്&#x200d;ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്&#x200d;ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. മുന്&#x200d; വര്&#x200d;ഷങ്ങളില്&#x200d; ഈ സ്‌കോളര്&#x200d;ഷിപ്പ് ലഭിച്ചവര്&#x200d; അപേക്ഷിക്കേണ്ടതില്ല. 15,000 രൂപയാണ് സ്‌കോളര്&#x200d;ഷിപ്പ് തുക. അപേക്ഷകര്&#x200d;ക്ക് ഏതെങ്കിലും ദേശസാല്&#x200d;കൃത ബാങ്കില്&#x200d; സ്വന്തം പേരില്&#x200d; അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ല്&#x200d; ഓണ്&#x200d;ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്&#x200d; 21. കൂടുതല്&#x200d; വിവരങ്ങള്&#x200d;ക്ക്: 0471 2302090, 2300524.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accounts-courses-scholarships-for-minority.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂനപക്ഷ ശാക്തീകരണത്തിന്റെ അനിവാര്യതയില്&#x200d; ഇന്ത്യ</title>
		<link>https://www.chandrikadaily.com/editorial-page-article-19-feb.html</link>
					<comments>https://www.chandrikadaily.com/editorial-page-article-19-feb.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 19 Feb 2018 06:28:01 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[Minority]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=70713</guid>

					<description><![CDATA[അഡ്വ. അഹമ്മദ് മാണിയൂര്&#x200d; ഇന്ത്യയില്&#x200d; ന്യൂനപക്ഷ വിവക്ഷയിലെ മുഖ്യ പരിപ്രേക്ഷ്യം മുസ്‌ലിംകളാണ്. ജനസംഖ്യയുടെ ഇരുപത്തിയേഴ് ശതമാനം വരുന്ന അവര്&#x200d; മുഖ്യധാരാ രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d;ക്കെല്ലാം നിര്&#x200d;ണായകമായ വോട്ടുബേങ്കും ആണ്, മുസ്‌ലിം വോട്ടുകള്&#x200d; അനുകൂലമായാലും പ്രതികൂലമായാലും അത് പാര്&#x200d;ട്ടികള്&#x200d;ക്ക് വിജയത്തിന് അടിസ്ഥാനം ആകാറുണ്ട്.2017 മാര്&#x200d;ച്ചിലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലെ മുസ്‌ലിം വോട്ടുകള്&#x200d; ബി.ജെ.പിക്ക് എതിരായിരുന്നിട്ടും അവ മറ്റു പലര്&#x200d;ക്കുമായി ഭിന്നിച്ചു പോയത് ബി.ജെ.പി.ക്ക് ഗുണകരമായി. മുന്&#x200d;കാലങ്ങളില്&#x200d; ഏകീകൃതമായി കോണ്&#x200d;ഗ്രസ്സിനൊ സമാജ്‌വാദി പാര്&#x200d;ട്ടികള്&#x200d;ക്കോ അനുകൂലമായിരുന്ന ഘട്ടങ്ങളില്&#x200d; അവരും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അഡ്വ. അഹമ്മദ് മാണിയൂര്&#x200d;</strong></p>
<p>ഇന്ത്യയില്&#x200d; ന്യൂനപക്ഷ വിവക്ഷയിലെ മുഖ്യ പരിപ്രേക്ഷ്യം മുസ്‌ലിംകളാണ്. ജനസംഖ്യയുടെ ഇരുപത്തിയേഴ് ശതമാനം വരുന്ന അവര്&#x200d; മുഖ്യധാരാ രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d;ക്കെല്ലാം നിര്&#x200d;ണായകമായ വോട്ടുബേങ്കും ആണ്, മുസ്‌ലിം വോട്ടുകള്&#x200d; അനുകൂലമായാലും പ്രതികൂലമായാലും അത് പാര്&#x200d;ട്ടികള്&#x200d;ക്ക് വിജയത്തിന് അടിസ്ഥാനം ആകാറുണ്ട്.2017 മാര്&#x200d;ച്ചിലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലെ മുസ്‌ലിം വോട്ടുകള്&#x200d; ബി.ജെ.പിക്ക് എതിരായിരുന്നിട്ടും അവ മറ്റു പലര്&#x200d;ക്കുമായി ഭിന്നിച്ചു പോയത് ബി.ജെ.പി.ക്ക് ഗുണകരമായി. മുന്&#x200d;കാലങ്ങളില്&#x200d; ഏകീകൃതമായി കോണ്&#x200d;ഗ്രസ്സിനൊ സമാജ്‌വാദി പാര്&#x200d;ട്ടികള്&#x200d;ക്കോ അനുകൂലമായിരുന്ന ഘട്ടങ്ങളില്&#x200d; അവരും അധികാരത്തില്&#x200d; വന്നു. ഗുജറാത്തില്&#x200d; ന്യൂനപക്ഷ വോട്ടുകള്&#x200d; ഏകീകരിക്കപ്പെട്ടപ്പോള്&#x200d; കഴിഞ്ഞ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി ക്ഷയിക്കുകയും ചെയ്തു. 2018 ജനുവരിയിലെ രാജസ്ഥാന്&#x200d; ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുടെ സൂചനയും ഇതുതന്നെയാണ്. വോട്ടുകളിലെ നിര്&#x200d;ണ്ണായകത്തം കൊണ്ടുതന്നെയാണ് മുസ്‌ലിംകളെ ആകര്&#x200d;ഷിക്കാന്&#x200d; രാഷ്ട്രീയ സംഘടനകള്&#x200d; മത്സരിക്കുന്നത്. മുസ്‌ലിംവിരുദ്ധ നിലപാടുകളുള്ള ബി.ജെ.പി പോലും ന്യൂനപക്ഷ മോര്&#x200d;ച്ചയും മുസ്‌ലിംമഞ്ചും ഉണ്ടാക്കിയിട്ടുണ്ടല്ലോ. മുസ്‌ലിം പേരുള്ളവരെ തേടിപ്പിടിച്ച് സ്ഥാനമാനങ്ങള്&#x200d; നല്&#x200d;കുകയും ചെയ്യുന്നു. ബി.ജെ.പി. യില്&#x200d; ആദരിക്കപ്പെടുന്ന മുക്താര്&#x200d; അബ്ബാസ് നഖ്‌വിയെയോ, ഷാനവാസ് ഹുസൈനയോ, എ.ജെ. അക്ബറിനെയോ ഒന്നും മുസ്‌ലിംസമൂഹം അവരുടെ പ്രതിനിധികളായി കാണുന്നില്ലെന്നതും യാഥാര്&#x200d;ത്ഥ്യം. മുസ്‌ലിംകളെ ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവര്&#x200d; തങ്ങള്&#x200d;ക്ക് വോട്ടു ചെയ്യാറില്ലെന്ന് ബി.ജെ.പിയുടെ കേന്ദ്ര നിയമവകുപ്പ് മന്ത്രി രവിശങ്കര്&#x200d; പ്രസാദ് മുമ്പൊരിക്കല്&#x200d; പറഞ്ഞതിന്റെ പൊരുളും അതാണ്.<br />
സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഇന്ത്യന്&#x200d; രാഷ്ട്രീയ സാഹചര്യത്തില്&#x200d; മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ ഏകീകരണമില്ലായ്മയാണ് വിവിധ മുഖ്യധാരാ പാര്&#x200d;ട്ടികളുടെ കരുക്കളാക്കപ്പെടാനുള്ള ദുര്&#x200d;ഭഗതയിലേക്ക് അവരെ എത്തിച്ചത്.<br />
വിഭജനത്തിന്നും സ്വാതന്ത്ര്യലബ്ധിക്കും മുമ്പ് ബ്രിട്ടീഷ് ഇന്ത്യയില്&#x200d; മുസ്‌ലിംകളുടെ ഒരു വലിയ രാഷ്ട്രീയ ശാക്തീകരണ ചേരിയായിരുന്നു ആള്&#x200d; ഇന്ത്യാ മുസ്‌ലിംലീഗ്. രാജ്യത്ത് വളരെ തുച്ഛം മാത്രമായിരുന്ന വിദ്യാസമ്പന്നരും വരേണ്യരുമായ മുസ്‌ലിം നവോത്ഥാന ചിന്തകരുടെ ദീര്&#x200d;ഘകാലത്തെ പ്രയത്‌നഫലമായി ഉരുത്തിരിഞ്ഞു വന്നതാണ് ആ രാഷ്ട്രീയ ശാക്തീകരണം. 600 വര്&#x200d;ഷക്കാലം രാജ്യത്തിന്റെ അധീശാധികാരികളായിരുന്ന മുസ്‌ലിംകളെ സ്ഥാനഭ്രഷ്ടരാക്കിയും വധിച്ചും അധികാരം പിടിച്ചെടുത്ത ബ്രിട്ടീഷുകാരോടുള്ള കടുത്ത പകയും അയിത്തവും ബ്രിട്ടീഷ് ഇന്ത്യയുടെ തുടക്കത്തില്&#x200d; മുസ്‌ലിംകളെ പൊതുധാരയില്&#x200d; നിന്നകറ്റി. സാമൂഹിക വിദ്യാഭ്യാസ തൊഴില്&#x200d; മേഖലകളില്&#x200d; ഇംഗ്ലീഷുകാരോടു മതപരമായി തന്നെ ഭ്രഷ്ട് കല്പിച്ച് അകന്നുനിന്നു. ഒന്നാം സ്വാതന്ത്ര്യ സമരത്തോടെ ആ അകല്&#x200d;ച്ചയുടെ ആഴം വളര്&#x200d;ന്നു. മുസ്‌ലിംമേതര സമൂഹങ്ങള്&#x200d; ബ്രിട്ടീഷ് സാഹചര്യങ്ങളുമായി ഒത്തിണങ്ങി മുന്നേറുകയും ചെയ്തു. അക്കാലത്ത് ഹൈന്ദവസമൂഹം നേടിയ ഉല്&#x200d;ക്കര്&#x200d;ഷയുടെ മഹനീയമായ ഒരു ഉല്&#x200d;പന്നമാണ് സ്വാമി വിവേകാനന്ദന്&#x200d;.<br />
മുസ്‌ലിംകളെ അതിദയനീയമായ ശോചനീയാവസ്ഥയില്&#x200d; നിന്ന് ഉയര്&#x200d;ത്തിക്കൊണ്ടുവന്ന് പൊതുധാരയില്&#x200d; മറ്റുള്ളവരോടൊപ്പം ചുവടുചേര്&#x200d;ന്നു നില്&#x200d;ക്കാന്&#x200d; പ്രാപ്തരാക്കുകയായിരുന്നു അന്നത്തെ മുസ്‌ലിം ഉല്&#x200d;ക്കര്&#x200d;ഷേച്ഛുക്കളുടെ ലക്ഷ്യം. ഉന്നതനിലയില്&#x200d; ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുകയും ജോലി ലഭിക്കുകയും ചെയ്തിരുന്ന അലീഗറിലെ സര്&#x200d; സയ്യിദ് അഹമ്മദ് ഖാന്&#x200d; ബംഗാളിലെ അബ്ദുല്&#x200d; ലത്തീഫ്, സയ്യിദ് അമീറലി തുടങ്ങിയവരായിരുന്നു അതിന് മുന്&#x200d;പന്തിയില്&#x200d;. ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ഭ്രഷ്ട് മാറ്റി ആ രംഗത്തേക്ക് കൈപിടിച്ചു ഉയര്&#x200d;ത്തിക്കൊണ്ടുവരികയാണ് മുസ്‌ലിം സമൂഹത്തിന്റെ ഉയിര്&#x200d;പ്പിന്ന് ആവശ്യമെന്ന് മനസ്സിലാക്കി സര്&#x200d; സയ്യിദ് അഹമ്മദ്ഖാന്&#x200d; അലീഗറില്&#x200d; ആംഗ്ലോ മുഹമ്മദന്&#x200d; ഓറിയന്റല്&#x200d; കോളജ് സ്ഥാപിച്ചു. പിന്നീട് അലിഗര്&#x200d; മുസ്‌ലിം യൂനിവേഴ്‌സിറ്റി എന്നപേരില്&#x200d; വിശ്വോത്തര സര്&#x200d;വകലാശാലയായി വളര്&#x200d;ന്ന ആ വിദ്യാലയത്തിന്റെ അകത്തളങ്ങളിലായിരുന്നു ഇന്ത്യയില്&#x200d; മുസ്‌ലിം സാമൂഹിക രാഷ്ട്രീയ ശാക്തീകരണത്തിനുള്ള ചര്&#x200d;ച്ചകള്&#x200d; ശക്തമായത്.<br />
1905 ല്&#x200d; കര്&#x200d;സണ്&#x200d; പ്രഭു ബംഗാള്&#x200d; പ്രവിശ്യയെ വിഭജിച്ച് ഉണ്ടാക്കിയ കിഴക്കന്&#x200d; ബംഗാള്&#x200d; മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യയായി. കിഴക്കന്&#x200d; ബംഗാളിലെ പ്രവിശ്യാ കൗണ്&#x200d;സില്&#x200d; ലക്ഷ്യമിട്ട് മുസ്‌ലിംകളുടെ സാമൂഹികവും രാഷ്ട്രീയവും മതപരവുമായ അവകാശങ്ങള്&#x200d;ക്കുവേണ്ടി ശബ്ദിക്കാന്&#x200d; 1905 ഒക്‌ടോബര്&#x200d; 16 ന് ഡാക്കയിലെ നവാബ് സലീമുള്ളയുടെ നേതൃത്വത്തില്&#x200d; മുഹമ്മദന്&#x200d; പ്രോവിന്&#x200d;ഷ്യല്&#x200d; യൂനിയന്&#x200d; രൂപീകരിച്ചു. അതു വിപുലപ്പെടുത്തി ബ്രിട്ടീഷ് ഇന്ത്യയെ മുഴുവന്&#x200d; ലക്ഷ്യം വെച്ച് 1906 ഡിസംബര്&#x200d; 30 ന് ഡാക്കയില്&#x200d; വെച്ചുതന്നെ ആള്&#x200d; ഇന്ത്യാ മുസ്‌ലിംലീഗ് രൂപീകരിക്കപ്പെട്ടു.<br />
ബ്രിട്ടീഷ് ഇന്ത്യയില്&#x200d; ഒരു മുസ്‌ലിം രാഷ്ട്രീയ സംഘടിതശക്തിയായിത്തന്നെ രാജ്യമൊട്ടുക്കും അത് വ്യാപനവും നേടി. തുടക്കത്തില്&#x200d; കോണ്&#x200d;ഗ്രസിനോടൊപ്പം ആയിരുന്നു പ്രവര്&#x200d;ത്തനങ്ങള്&#x200d;. ഇരട്ട അംഗത്വവും അനുവദിച്ചിരുന്നു. ക്രമേണ രണ്ടു പാര്&#x200d;ട്ടികളും വൈരികളുമായി. മഹാകവി അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെ പോലുള്ളവരുടെ നേതൃത്വം ബൗദ്ധികതലത്തില്&#x200d; പാര്&#x200d;ട്ടിയെ ശക്തമാക്കി. മുഹമ്മദലി ജിന്ന തലപ്പത്തെത്തിയതോടെ മുസ്‌ലിംലീഗ് ഇന്ത്യന്&#x200d; നാഷണല്&#x200d; കോണ്&#x200d;ഗ്രസിന്ന് സമശീര്&#x200d;ഷകമായി നിന്നുകൊണ്ടുതന്നെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും മുന്നില്&#x200d; നിന്നു. രാജ്യം മുഴുവനും പ്രവിശ്യാ കൗണ്&#x200d;സിലുകളിലും പ്രാതിനിധ്യം നേടി &#8211; മതപരമായ അസ്തിത്വത്തിനും അവകാശങ്ങള്&#x200d;ക്കും വേണ്ടി പോരാട്ടങ്ങള്&#x200d; നടത്തി. സ്വതന്ത്ര ഇന്ത്യയില്&#x200d; ഇപ്പോഴും മുസ്‌ലിംകള്&#x200d; അനുഭവിക്കുന്ന വിശ്വാസപരമായ നിയമസ്വാതന്ത്ര്യങ്ങള്&#x200d; മിക്കതും ബ്രിട്ടീഷ് ഭരണകാലത്ത് നടപ്പിലാക്കപ്പെട്ടവയാണ്. 1937 ലെ മുസ്‌ലിം ശരീഅത്ത് ആപ്ലിക്കേഷന്&#x200d; ആക്ട് 1939 ലെ ഡിസ്സൊലൂഷന്&#x200d; ഓഫ് മുസ്‌ലിം മാര്യേജ് ആക്ട് എന്നിവ ഇവയില്&#x200d; പ്രധാനപ്പെട്ടവയാണ്. 1943-ല്&#x200d; മലബാറിലും മുസ്‌ലിംലീഗ് പ്രവര്&#x200d;ത്തനം തുടങ്ങി. ഒരു മുസ്‌ലിം സാമൂഹിക രാഷ്ട്രീയ ഏകശിലാശക്തി എന്ന നിലയില്&#x200d; ആള്&#x200d; ഇന്ത്യാ മുസ്‌ലിംലീഗിന്റെ പിന്&#x200d;ബലവും ഇച്ഛാശക്തിയും എത്ര ബലവത്തായിരുന്നു എന്നതിന്ന് തെളിവാണല്ലൊ വിഭജനം.<br />
വിഭജനവും അധികാര കൈമാറ്റവും പൂര്&#x200d;ത്തിയായതോടെ മുഹമ്മദലി ജിന്നയും പ്രധാന നേതാക്കളും പ്രവര്&#x200d;ത്തകരും പാക്കിസ്ഥാനിലേക്ക് പോകുകയും മുസ്‌ലിംലീഗ് പിരിച്ചുവിടപ്പെടുകയും ചെയ്തു. ഇന്ത്യയില്&#x200d; തുടരാന്&#x200d; ആഗ്രഹിച്ച മുസ്‌ലിംകള്&#x200d; തീര്&#x200d;ത്തും വിഷമത്തിലുമായി. വടക്കെ ഇന്ത്യ മുഴുക്കെ വര്&#x200d;ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. മുസ്‌ലിംകള്&#x200d; തികഞ്ഞ അനാഥത്തത്തിലും അരക്ഷിതാവസ്ഥയിലും ആയി. സ്വാതന്ത്ര്യത്തിന്റെ പൊന്&#x200d;പുലരികളില്&#x200d; ചാലിട്ടൊഴുകിയ മനുഷ്യരക്തത്തിന്റെ ചെന്തിപ്പൂകളില്&#x200d; ഗാന്ധിജിക്ക് നിരാഹാരം കിടക്കേണ്ടതായിപ്പോലും വന്നുവല്ലോ. കലാപങ്ങള്&#x200d;ക്ക് അറുതി വരുത്താനും കലാപ ബാധിതരുടെ കണ്ണീരൊപ്പാനും പ്രധാനമന്ത്രി നെഹ്രുവും അബ്ദുല്&#x200d;കലാം ആസാദിനെ പോലുള്ള സഹപ്രവര്&#x200d;ത്തകരും കിണഞ്ഞു പരിശ്രമിക്കുമ്പോഴും ഭരണസാരഥ്യത്തിലെ ഉത്തരവാദപ്പെട്ട ചിലര്&#x200d; ആക്രമികളോടൊപ്പം നില്&#x200d;ക്കുന്നുവെന്ന തിരിച്ചറിവും മര്&#x200d;ദ്ദിത ന്യൂനപക്ഷങ്ങളെ അങ്ങേയറ്റം നിരാശരാക്കി.<br />
അത്തരം ഒരു ദയനീയാവസ്ഥയില്&#x200d; രാജ്യത്തെ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉയിര്&#x200d;പ്പിനും അവകാശ സംരക്ഷണത്തിനും രാഷ്ട്രീയ ശാക്തീകരണത്തിന്റെ അനിവാര്യത ചിന്താവിഷയമായി. സ്വതന്ത്ര ഇന്ത്യയിലെ പുതിയ രാഷ്ട്രീയ സാമൂഹിക സാഹചര്യവുമായി ഇണങ്ങുന്ന ഒരു മതേതര ജനാധിപത്യ ന്യൂനപക്ഷ കൂട്ടായ്മ ഉണ്ടാക്കണമെന്നായിരുന്നു പൊതുവില്&#x200d; ഉയര്&#x200d;ന്നുവന്ന അഭിപ്രായം. അതുപ്രകാരം 1948 മാര്&#x200d;ച്ച് 10 ന് മദ്രാസില്&#x200d; വെച്ച് മുഹമ്മദ് ഇസ്മായില്&#x200d; സാഹിബ് പ്രസിഡന്റായി ഇന്ത്യന്&#x200d; യൂനിയന്&#x200d; മുസ്‌ലിംലീഗ് രൂപീകരിക്കപ്പെട്ടു. അഖിലേന്ത്യാതലത്തില്&#x200d; പതിതരുടെ ഒരു മതേതര രാഷ്ട്രീയ സാമൂഹിക ശാക്തീകരണമാണ് സംഘടനയിലൂടെ ലക്ഷ്യമിട്ടതെങ്കിലും വടക്കെ ഇന്ത്യയില്&#x200d; അത് ചലനങ്ങള്&#x200d; ഉണ്ടാക്കിയില്ല. എന്നാല്&#x200d; മദ്രാസിലും മലബാറിലും പാര്&#x200d;ട്ടിക്ക് നല്ല സ്വീകാര്യത ലഭിച്ചു. 1952 ല്&#x200d; നടന്ന പ്രഥമ തെരഞ്ഞെടുപ്പില്&#x200d; തന്നെ മദിരാശി പ്രവിശ്യാസഭയിലേക്ക് മികച്ച വിജയം കരസ്ഥമാക്കാന്&#x200d; കഴിഞ്ഞു. സംസ്ഥാന രൂപീകരണത്തിന് ശേഷം കേരളത്തില്&#x200d; ഇടവിട്ടാണെങ്കിലും സഖ്യകക്ഷികളോടൊപ്പം ഭരണപങ്കാളിത്തവും വഹിച്ചുവരുന്നു. രാജ്യസഭയിലും ലോക്‌സഭയിലും തുടര്&#x200d;ച്ചയായ പ്രാതിനിധ്യവും നിലനിര്&#x200d;ത്തുന്നുണ്ട്.<br />
ദേശീയതലത്തില്&#x200d; വേരുകള്&#x200d; പായിക്കാന്&#x200d; പാര്&#x200d;ട്ടിക്ക് സാധിച്ചിട്ടില്ലെങ്കിലും ദേശീയ മതേതരകക്ഷികളുമായി സഖ്യമുണ്ടാക്കാനും ദേശീയതലത്തില്&#x200d; തന്നെ മുസ്‌ലിംകളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രശ്‌നങ്ങള്&#x200d; ഉയര്&#x200d;ത്തിക്കാട്ടാനും സംരക്ഷണ നടപടികള്&#x200d; കൈക്കൊള്ളാനും പാര്&#x200d;ട്ടിക്ക് സാധിച്ചിട്ടുണ്ട്. 1985 ല്&#x200d; പ്രസിദ്ധമായ ഷാബാനു കേസില്&#x200d; സുപ്രീംകോടതി വിധിയെ തുടര്&#x200d;ന്ന് ഉളവായ ശരീഅത്ത് നിയമപ്രതിസന്ധിയില്&#x200d; മതാവകാശ സംരക്ഷണം മുന്&#x200d;നിര്&#x200d;ത്തി കേന്ദ്ര ഗവര്&#x200d;മെന്റിനെക്കൊണ്ട് നിയമനിര്&#x200d;മ്മാണം നടത്തിക്കാനും 1986 ലെ മുസ്‌ലിം സ്ത്രീ വിവാഹമോചനാവകാശ സംരക്ഷണ നിയമം നടപ്പിലാക്കിക്കാനും സാധിച്ചു. പാര്&#x200d;ലമെന്റ് അംഗവും ഇന്ത്യന്&#x200d; യൂനിയന്&#x200d; മുസ്‌ലിം ലീഗിന്റെ ദേശീയ ജനറല്&#x200d; സെക്രട്ടറിയുമായിരുന്ന ജി.എം. ബനാത്ത്‌വാല പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിച്ച ഒരു സ്വകാര്യ ബില്ലിന്റെ ചുവടുപിടിച്ചായിരുന്നു ഈ നിയമം. നിയമനിര്&#x200d;മ്മാണ സഭകളില്&#x200d; മുസ്‌ലിംലീഗിന്റെ ആധുനിക കാലഘട്ടത്തിലെ അതിപ്രധാനമായ ഒരു നേട്ടമായി ഈ നിയമം വിലയിരുത്തപ്പെടുന്നു.<br />
രാജ്യത്തെ മുസ്‌ലിംകള്&#x200d; ഇപ്പോള്&#x200d; ആശങ്കയോടെ നോക്കിക്കാണുന്ന ഏക സിവില്&#x200d; കോഡ,് ഗോവധ നിരോധനം, മുത്തലാഖ് നിരോധനം തുടങ്ങിയ വിഷയങ്ങളില്&#x200d; ഒരു രാഷ്ട്രീയ പ്രതിരോധ ശബ്ദം മുസ്‌ലിം ലീഗിന്റേതല്ലാതെ മറ്റൊന്നും ഇല്ല. മുസ്‌ലിം താല്&#x200d;പ്പര്യങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിച്ച് ഒരുപാട് മുസ്‌ലിം രാഷ്ട്രീയ സംഘടനകള്&#x200d; ഉണ്ടായെങ്കിലും അവയില്&#x200d; പലതും പേരില്&#x200d;പോലും ഇപ്പോള്&#x200d; നിലനില്&#x200d;ക്കുന്നില്ല. നിലവിലുള്ളവയാകട്ടെ ന്യൂനപക്ഷ മതേതര വോട്ടുകള്&#x200d; ശിഥിലമാക്കാനും അതുവഴി ബി.ജെ.പിക്ക് ഗുണം ലഭിക്കാനുമാണ് സഹായകമായിട്ടുള്ളത്. 2017 ലെ യു.പി. നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; എണ്&#x200d;പതോളം ന്യൂനപക്ഷ നിര്&#x200d;ണായക നിയോജക മണ്ഡലങ്ങളില്&#x200d; ബി.ജെ.പി. ഇത്തരത്തില്&#x200d; വിജയിച്ചു കയറിയിട്ടുണ്ട്. അവ ഏകീകരിക്കപ്പെട്ട നിലയില്&#x200d; മറ്റ് മതേതര വോട്ടുകള്&#x200d;ക്കൊപ്പം കോണ്&#x200d;ഗ്രസ്സിനോ സമാജ്‌വാദി പാര്&#x200d;ട്ടികള്&#x200d;ക്കൊ ലഭിച്ചിരുന്നുവെങ്കില്&#x200d; യു.പിയില്&#x200d; ബി.ജെ.പി. അധികാരത്തില്&#x200d; വരില്ലായിരുന്നു. മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഈ ദുര്&#x200d;ഗതിയുണ്ടായി. കേന്ദ്രത്തോടൊപ്പം ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് അധികാരം ലഭിക്കുന്ന സാഹചര്യം ഉണ്ടായാല്&#x200d; തീര്&#x200d;ച്ചയായും അവര്&#x200d; ഭരണഘടനയില്&#x200d; ഭേദഗതികള്&#x200d; കൊണ്ടുവരികയും ഹിന്ദുത്വ അജണ്ടകള്&#x200d; നടപ്പിലാക്കുകയും ചെയ്യും. മതേതര ജനാധിപത്യ മൂല്യങ്ങളില്&#x200d; ഊന്നിയുള്ള ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണം ദേശീയ തലത്തില്&#x200d; തന്നെ പരിപുഷ്ടിപ്പെടേണ്ടതിന്റെ അനിവാര്യതയിലേക്ക് ഇതെല്ലാം വിരല്&#x200d; ചൂണ്ടുന്നു. അത്തരം ഒരു ഏകീകൃത ന്യൂനപക്ഷ രാഷ്ട്രീയ പിന്&#x200d;ബലത്തില്&#x200d; മാത്രമെ ഇന്നത്തെ ഇന്ത്യയില്&#x200d; ദേശീയതലത്തിലും സംസ്ഥാനങ്ങളിലും മതേതര ശക്തികള്&#x200d;ക്ക് അസ്തിത്വം ഉറപ്പിക്കാന്&#x200d; സാധിക്കുകയുള്ളൂ. അത്തരം ഒരു ഏകീകരണത്തിന് മൂന്&#x200d;കൈയെടുക്കാന്&#x200d; മതേതരവിശ്വാസികള്&#x200d; ഉറ്റുനോക്കുന്നത് മുസ്‌ലിം ലീഗിനെയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-19-feb.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂനപക്ഷ വേട്ട; പ്രമേയം അനുവദിച്ചില്ല; പാര്‍ലമെന്ററി കമ്മിറ്റി സ്തംഭിച്ചു</title>
		<link>https://www.chandrikadaily.com/minority-hunting.html</link>
					<comments>https://www.chandrikadaily.com/minority-hunting.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 29 Jun 2017 17:14:56 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Minority]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33978</guid>

					<description><![CDATA[&#160; ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമായ ന്യൂനപക്ഷ വേട്ടയെ അപലപിക്കുന്ന പ്രമേയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചു ന്യൂനപക്ഷ ക്ഷേമകാര്യങ്ങള്‍ സംബന്ധിച്ച പാര്‍ലമെന്ററി കമ്മിറ്റി യോഗം അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളെല്ലാം ഒറ്റക്കെട്ടായ നിലപാടെടുത്ത് ഇറങ്ങിപ്പോയതോടെ യോഗം സ്തംഭിച്ചു. ന്യൂനപക്ഷങ്ങള്‍ക്കു നേരെ വ്യാപകമായി നടക്കുന്ന മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചും ഹരിയാനയിലെ ജുനൈദ് ഖാന്‍ എന്ന പതിനാറുകാരനെ മതം പറഞ്ഞ് അധിക്ഷേപിച്ച് ട്രെയിനില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ അനുശോചിച്ചും പ്രമേയം അവതരിപ്പിക്കണമെന്നായിരുന്നു അംഗങ്ങളുടെ ഏകകണ്ഠമായ ആവശ്യം. അങ്ങനെയൊരു കീഴ്‌വഴക്കമില്ലെന്നും ചെയര്‍മാന്‍ കൂടി യായ മന്ത്രി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: രാജ്യത്ത് വ്യാപകമായ ന്യൂനപക്ഷ വേട്ടയെ അപലപിക്കുന്ന പ്രമേയം അനുവദിക്കാത്തതില്&#x200d; പ്രതിഷേധിച്ചു ന്യൂനപക്ഷ ക്ഷേമകാര്യങ്ങള്&#x200d; സംബന്ധിച്ച പാര്&#x200d;ലമെന്ററി കമ്മിറ്റി യോഗം അംഗങ്ങള്&#x200d; ബഹിഷ്‌കരിച്ചു. യോഗത്തില്&#x200d; പങ്കെടുത്ത അംഗങ്ങളെല്ലാം ഒറ്റക്കെട്ടായ നിലപാടെടുത്ത് ഇറങ്ങിപ്പോയതോടെ യോഗം സ്തംഭിച്ചു.<br />
ന്യൂനപക്ഷങ്ങള്&#x200d;ക്കു നേരെ വ്യാപകമായി നടക്കുന്ന മര്&#x200d;ദ്ദനത്തില്&#x200d; പ്രതിഷേധിച്ചും ഹരിയാനയിലെ ജുനൈദ് ഖാന്&#x200d; എന്ന പതിനാറുകാരനെ മതം പറഞ്ഞ് അധിക്ഷേപിച്ച് ട്രെയിനില്&#x200d; കൊലപ്പെടുത്തിയ സംഭവത്തില്&#x200d; അനുശോചിച്ചും പ്രമേയം അവതരിപ്പിക്കണമെന്നായിരുന്നു അംഗങ്ങളുടെ ഏകകണ്ഠമായ ആവശ്യം. അങ്ങനെയൊരു കീഴ്‌വഴക്കമില്ലെന്നും ചെയര്&#x200d;മാന്&#x200d; കൂടി യായ മന്ത്രി മുക്താര്&#x200d; അബ്ബാസ് നഖ്‌വി വ്യക്തമാക്കിയതിനാലാണ് യോഗം ബഹിഷ്‌ക്കരിച്ചതെന്ന് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീര്&#x200d;, എം.ഐ ഷാനവാസ്, ജോയ് അബ്രഹാം മൊസാംനൂര്&#x200d;, ഇദ്‌രീസ് അലി, അലി അന്&#x200d;വര്&#x200d;ഖാന്&#x200d; എന്നിവര്&#x200d; പിന്നീട് വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു. ചര്&#x200d;ച്ച തുടരാന്&#x200d; കഴിയാതെ മന്ത്രി യോഗം അവസാനിപ്പിക്കുകയായിരുന്നു.<br />
മരണത്തിനും ജീവിതത്തിനുമിടയിലെ ഭയാനകമായ ഒരവസ്ഥയിലാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്&#x200d; കഴിയുന്നതെന്നും ഏതു സമയത്തും എന്തും സംഭവിക്കാവുന്ന അവസ്ഥയാണെന്നും മുസ്‌ലിംലീഗ് ദേശീയ ഓര്&#x200d;ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്&#x200d; പത്രസമ്മേളനത്തില്&#x200d; ചൂണ്ടിക്കാട്ടി. ഈ ദുരവസ്ഥ ചര്&#x200d;ച്ച ചെയ്യാനും ന്യൂനപക്ഷ സമുദായാംഗമെന്നതിനാല്&#x200d; വധിക്കപ്പെട്ട ജുനൈദ് ഖാന്റെ പേരില്&#x200d; ഒരു അനുശോചന പ്രമേയത്തിനും അനുവദിക്കാത്ത സാഹചര്യത്തിലാണ് യോഗം ബഹിഷ്‌ക്കരിക്കേണ്ടിവന്നതെന്ന് ഇ.ടി പറഞ്ഞു.<br />
സംഭവത്തെ അപലപിക്കാന്&#x200d; പോലും തയ്യാറാവാത്ത അവസ്ഥ അംഗീകരിക്കാനാവില്ല. ഇസ്‌ലാമിക വേഷം ധരിച്ചതിന്റെ പേരിലാണ് ജുനൈദ് വധിക്കപ്പെട്ടത്. രാജ്യത്ത് ന്യൂനപക്ഷ വേട്ട അനുസ്യൂതം നടക്കുമ്പോള്&#x200d; സര്&#x200d;ക്കാര്&#x200d; നിസ്സംഗത പാലിക്കുന്നത് നീതിയല്ല- അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആധിപത്യം നിലനിര്&#x200d;ത്താന്&#x200d; ശ്രമിക്കുകയാണ് കേന്ദ്ര സര്&#x200d;ക്കാറെന്ന് എം.ഐ ഷാനവാസ് പറഞ്ഞു. ന്യൂനപക്ഷ വികാരത്തോട് അനുഭാവത്തിന് പകരം ശത്രുത വെച്ചുപുലര്&#x200d;ത്തുകയാണെന്ന് ജോയ് അബ്രഹാം അഭിപ്രായപ്പെട്ടു. ഭരണഘടനാ വിരുദ്ധമായ നടപടികളാണ് നിരന്തരം സംഭവിക്കുന്നതെന്ന് ബംഗാള്&#x200d; കോണ്&#x200d;ഗ്രസ് പ്രതിനിധി മൊസാം നൂറും ജനങ്ങള്&#x200d;ക്ക് അഭയം നല്&#x200d;കേണ്ട ഭരണകൂടം അവരെ വേട്ടയാടുന്നവരോടൊപ്പം നില്&#x200d;ക്കുകയാണെന്ന് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് പ്രതിനിധി ഇദ്‌രീസ് അലിയും രാജ്യത്ത് ന്യൂനപക്ഷങ്ങള്&#x200d; നിര്&#x200d;ബാധം പീഡിപ്പിക്കപ്പെടുകയാണെന്ന് ജെ.ഡി.യു പ്രതിനിധി അലി അന്&#x200d;വര്&#x200d;അലിയും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minority-hunting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
