<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mission &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mission/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 27 Jul 2024 09:32:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mission &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദൗത്യസംഘം പുഴയിലിറങ്ങി; അർജുനായി മൺകൂനയ്ക്കരികെ തിരച്ചിൽ</title>
		<link>https://www.chandrikadaily.com/the-mission-team-went-down-to-the-river-arjunas-search-near-the-dune.html</link>
					<comments>https://www.chandrikadaily.com/the-mission-team-went-down-to-the-river-arjunas-search-near-the-dune.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 27 Jul 2024 09:32:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjun]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[mission]]></category>
		<category><![CDATA[search]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303961</guid>

					<description><![CDATA[ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ 'ഈശ്വർ മാൽപെ' എന്ന സംഘത്തിൽ 8 പേരാണുള്ളത്.]]></description>
										<content:encoded><![CDATA[<div class="mpp-story-content-details-main mb-3">
<p>അർജുനെ കണ്ടെത്താൻ ഷിരൂരിൽ എത്തിയ പ്രാദേശിക മുങ്ങൽവിദ​ഗ്ധരുടെ സംഘത്തിൽ നിന്നുള്ളവർ നദിയുടെ അടിത്തട്ടിലേക്ക്. ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ &#8216;ഈശ്വർ മാൽപെ&#8217; എന്ന സംഘത്തിൽ 8 പേരാണുള്ളത്. ഇവരിൽ രണ്ടുപേരാണ് നദിയിൽ ഇറങ്ങി പരിശോധന നടത്തിയത്.</p>
</div>
<div class="mpp-ad-container mpp-header-container d-md-flex d-lg-flex d-xl-flex justify-content-center align-items-center align-content-center text-align-center mb-4 w-100">
<div class="to-advertise-container mb-0">
<div id="div-ad-gpt-1120978-1644502262-0">വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്. ആദ്യഘട്ടമെന്നോണം ഇവർ സിഗ്നൽ ലഭിച്ച ഇടത്ത് മുങ്ങാങ്കുഴിയിട്ടു. ശക്തമായ അടിയൊഴുക്കാണ് നദിയിൽ. പ്രദേശത്ത് ചാറ്റൽ മഴയും ഉണ്ട്. രണ്ടുതവണ മുങ്ങൽ വിദഗ്ധർ പുഴയിൽ ഇറങ്ങി.</div>
</div>
</div>
<div class="mpp-story-content-details-main my-3">
<p>നേരത്തെ നാലിടങ്ങളിലായിട്ടാണ് സിഗ്നൽ ലഭിച്ചത്. ഇതിൽ നാലാമിടത്താണ് ഇപ്പോൾ പരിശോധന ശക്തമാക്കിയിരിക്കുന്നത്. അർജുന്റെ ലോറി ഈ പ്രദേശത്ത് ഉണ്ട് എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ.</p>
</div>
<div id="div-ad-desk-1120978-1657207172-0" class="w-100">ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ &#8216;ഈശ്വർ മാൽപെ&#8217; എന്ന സംഘത്തിൽ എട്ടുപേരാണുള്ളത്. വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്. വെള്ളത്തിനടിയിലേക്ക് പോയാൽ കണ്ണ് കാണാൻ കഴിയില്ലാത്തതിനാൽ കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാ​ഗം ഏതാണെന്നും ലോഹഭാ​ഗം ഏതാണെന്നുമൊക്കെ തിരിച്ചറിയുകയെന്ന് ഇവർ നേരത്തെ വ്യക്തമാക്കിയിരുന്നു. റഡാർ ഉപയോ​ഗിച്ച് നദിയിൽ കണ്ടെത്തിയ എല്ലാ പോയിന്റുകളിലും പരിശോധന നടത്താനാകുമെന്നും ഇവർ പറഞ്ഞിരുന്നു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-mission-team-went-down-to-the-river-arjunas-search-near-the-dune.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആന ബാവലിക്ക് സമീപമെന്ന് സിഗ്നല്&#x200d;; ദൗത്യസംഘം ഉള്&#x200d;വനത്തിലേക്ക്; പുറത്തിറങ്ങരുതെന്ന് ജനങ്ങള്&#x200d;ക്ക് മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/signal-that-the-elephant-is-near-bavali-mission-to-the-interior-people-are-warned-not-to-go-out.html</link>
					<comments>https://www.chandrikadaily.com/signal-that-the-elephant-is-near-bavali-mission-to-the-interior-people-are-warned-not-to-go-out.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 11 Feb 2024 08:25:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bavali]]></category>
		<category><![CDATA[Elephant]]></category>
		<category><![CDATA[interior]]></category>
		<category><![CDATA[mission]]></category>
		<category><![CDATA[signal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290109</guid>

					<description><![CDATA[രണ്ട് സിസിഎഫ് മാരുടേയും അഞ്ച് ഡിഎഫ്ഒ മാരുടേയും നേതൃത്വത്തിലാണ് ആനയെ പിടിക്കാനുള്ള ദൗത്യം തുടരുന്നത്.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>വയനാട്ടിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബാവലിക്ക് സമീപമെന്ന് വനംവകുപ്പ്. ബാവലി സെക്ഷനിലെ വനമേഖലയില്&#x200d; നിന്നും ആനയുടെ റേഡിയോ കോളര്&#x200d; സിഗ്നല്&#x200d; ലഭിച്ചു. കാട്ടിക്കുളം ബാവലി റോഡിനോട് ചേര്&#x200d;ന്ന് ചെമ്പകപ്പാറ പ്രദേശത്താണ് ആനയുള്ളതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ആനയെ കണ്ടെത്തി മയക്കുവെടി വെക്കുന്നതിനായി ദൗത്യ സംഘം ഉള്&#x200d;വനത്തിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് സിസിഎഫ് മാരുടേയും അഞ്ച് ഡിഎഫ്ഒ മാരുടേയും നേതൃത്വത്തിലാണ് ആനയെ പിടിക്കാനുള്ള ദൗത്യം തുടരുന്നത്. നാലു വെറ്ററിനറി ഓഫീസര്&#x200d;മാരും ദൗത്യസംഘത്തിലുണ്ട്.</div>
</div>
<div></div>
<div>4 കുങ്കിയാനകളെയും ബാവലിയില്&#x200d; എത്തിച്ചിട്ടുണ്ട്. സാഹചര്യം ഒത്തു വന്നാല്&#x200d; ഇന്നു തന്നെ മയക്കുവെടി വെക്കുമെന്നാണ് വനം വകുപ്പ് അറിയിച്ചിട്ടുള്ളത്. ആളുകള്&#x200d; അനാവശ്യമായി പുറത്തിറങ്ങരുതെന്നും, ജാഗ്രത പാലിക്കണമെന്നും തിരുനെല്ലി പഞ്ചായത്ത് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.</div>
<div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പടമല കുന്നുകളില്&#x200d; നിന്നും പുലര്&#x200d;ച്ചെയോടെ ബാവലി റോഡ് മുറിച്ചു കടന്ന ആന മണ്ണുണ്ടി കാടുകളില്&#x200d; എത്തിയിരുന്നു. മൈസൂരു-മാനന്തവാടി റോഡിനോട് ചേര്&#x200d;ന്ന് മൂന്നര കിലോമീറ്ററോളം അകലെ ആനപ്പാറ വളവിലെ ഉള്&#x200d;വനത്തില്&#x200d; ആനയുള്ളതായാണ് ഒടുവില്&#x200d; സിഗ്നല്&#x200d; ലഭിച്ചിട്ടുള്ളത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കേരളത്തിലെ ജനവാസ മേഖലയില്&#x200d; മോഴയാന തുടര്&#x200d;ന്നാല്&#x200d; മയക്കുവെടി വെക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്&#x200d; അറിയിച്ചു. കര്&#x200d;ണാടക വനത്തിനുള്ളിലേക്ക് നീങ്ങിക്കഴിഞ്ഞാല്&#x200d; തുടര്&#x200d;നടപടി സ്വീകരിക്കേണ്ടത് കര്&#x200d;ണാടക സര്&#x200d;ക്കാരാണ് എന്നും മന്ത്രി ശശീന്ദ്രന്&#x200d; പറഞ്ഞു. കര്&#x200d;ണാടകയില്&#x200d;നിന്നു റേഡിയോ കോളര്&#x200d; ധരിപ്പിച്ചുവിട്ട കാട്ടാന ഇന്നലെയാണ് കര്&#x200d;ഷകനെ പിന്തുടര്&#x200d;ന്നെത്തി ചവിട്ടിക്കൊന്നത്. ടാക്‌സി ഡ്രൈവര്&#x200d; കൂടിയായ പനച്ചിയില്&#x200d; അജീഷാണ് (47) കൊല്ലപ്പെട്ടത്.</p>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/signal-that-the-elephant-is-near-bavali-mission-to-the-interior-people-are-warned-not-to-go-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചുമതലകള്&#x200d; നിറവേറ്റും; ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യം തുടരും; സുപ്രീംകോടതി വിധിയില്&#x200d; ആദ്യ പ്രതികരണവുമായി രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/duties-will-be-fulfilled-mission-to-protect-india-will-continue-rahul-gandhis-first-reaction-to-the-supreme-court-verdict.html</link>
					<comments>https://www.chandrikadaily.com/duties-will-be-fulfilled-mission-to-protect-india-will-continue-rahul-gandhis-first-reaction-to-the-supreme-court-verdict.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 04 Aug 2023 12:22:47 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[fulfilled]]></category>
		<category><![CDATA[India]]></category>
		<category><![CDATA[mission]]></category>
		<category><![CDATA[news]]></category>
		<category><![CDATA[protect]]></category>
		<category><![CDATA[rahulgandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268189</guid>

					<description><![CDATA[ജനങ്ങള്&#x200d; തന്നെ പിന്തുണച്ചുവെന്നും ഇന്നല്ലെങ്കില്&#x200d; നാളെ, സത്യം എപ്പോഴും പുറത്തു വരുമെന്നുമായിരുന്നു എഐസിസി ആസ്ഥാനത്ത് കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; നടത്തിയ വാര്&#x200d;ത്ത സമ്മേളനത്തില്&#x200d; രാഹുല്&#x200d; ഗാന്ധിയുടെ പ്രതികരണം.]]></description>
										<content:encoded><![CDATA[<p>അപകീര്&#x200d;ത്തിക്കേസില്&#x200d; പരമാവധി ശിക്ഷ സ്‌റ്റേ ചെയ്ത സുപ്രീംകോടതി വിധിയില്&#x200d; പ്രതികരിച്ച് രാഹുല്&#x200d; ഗാന്ധി. ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യവുമായി മുന്നോട്ടു പോകുമെന്നും എന്ത് തന്നെയായാലും അതാവും തന്റെ കടമയെന്നും രാഹുല്&#x200d; ട്വിറ്ററില്&#x200d; കുറിച്ചു. ജനങ്ങള്&#x200d; തന്നെ പിന്തുണച്ചുവെന്നും ഇന്നല്ലെങ്കില്&#x200d; നാളെ, സത്യം എപ്പോഴും പുറത്തു വരുമെന്നുമായിരുന്നു എഐസിസി ആസ്ഥാനത്ത് കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; നടത്തിയ വാര്&#x200d;ത്ത സമ്മേളനത്തില്&#x200d; രാഹുല്&#x200d; ഗാന്ധിയുടെ പ്രതികരണം.</p>
<p>ഇന്ന് സന്തോഷത്തിന്റെ ദിനമാണെന്നും രാഹുലിന്റെ വിജയം രാജ്യത്തിന്റെ മൊത്തം വിജയമാണെന്നുമാണ് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ പ്രതികരിച്ചത്. &#8216;ജനാധിപത്യം വിജയിച്ചു. ജനങ്ങളുടെ എല്ലാവരുടെയും പ്രാര്&#x200d;ഥന രാഹുല്&#x200d; ഗാന്ധിക്കൊപ്പം ഉണ്ട്. ജനങ്ങളെല്ലാവരും സന്തുഷ്ടരുമാണ്&#8217;. ഖാര്&#x200d;ഗെ പറഞ്ഞു.</p>
<p>5 മാസം നീണ്ടു നിന്ന നിയമപോരാട്ടങ്ങള്&#x200d;ക്കൊടുവിലാണ് സുപ്രിംകോടതിയില്&#x200d; നിന്ന് രാഹുല്&#x200d; ഗാന്ധിക്ക് അനുകൂല വിധിയെത്തിയത്. ഇന്ത്യന്&#x200d; രാഷ്ട്രീയത്തിലെ നിരവധി പ്രമുഖര്&#x200d; സുപ്രിംകോടതി വിധിയില്&#x200d; പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.</p>
<p>സൂര്യനെയും സത്യത്തെയും ഏറെനാള്&#x200d; മൂടാനാവില്ലെന്നാണ് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചത്. ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘ്പരിവാറിന് കഴിയില്ലെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനുമെതിരെ കോണ്&#x200d;ഗ്രസ് പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d; ഫേസ്ബുക്കില്&#x200d; കുറിച്ചു. വയനാട്ടിലെ എംപിയെ തിരികെ കിട്ടിയെന്നാണ് ചെന്നിത്തല പ്രതികരിച്ചത്. നീതിപീഠം ജനങ്ങള്&#x200d;ക്കൊപ്പമുണ്ടെന്നാണ് ഉറപ്പാണ് വിധി നല്&#x200d;കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.</p>
<p>അതേസമയം എ.ഐ.സി.സി ആസ്ഥാനത്തെത്തിയ രാഹുല്&#x200d; ഗാന്ധിക്ക് വന്&#x200d; സ്വീകരണമാണ് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d; നല്&#x200d;കിയത്. സത്യമേവ ജയതേ എന്ന് ഊന്നിപ്പറഞ്ഞ് നൂറുകണക്കിനാളുകള്&#x200d; കൊടികളുയര്&#x200d;ത്തിയും പുഷ്പങ്ങള്&#x200d; വിതറിയും രാഹുലിനെ വരവേറ്റു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/duties-will-be-fulfilled-mission-to-protect-india-will-continue-rahul-gandhis-first-reaction-to-the-supreme-court-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊന്നാനിയിൽ കപ്പലടുക്കും: ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു</title>
		<link>https://www.chandrikadaily.com/ponnani-harbour.html</link>
					<comments>https://www.chandrikadaily.com/ponnani-harbour.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 25 Mar 2023 10:20:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mission]]></category>
		<category><![CDATA[PONNANI]]></category>
		<category><![CDATA[ponnani harbour]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244382</guid>

					<description><![CDATA[പൊന്നാനി തീരത്ത് കപ്പലടുപ്പിക്കാനൊരുങ്ങി തുറമുഖ വകുപ്പ്.]]></description>
										<content:encoded><![CDATA[<p>പൊന്നാനി തീരത്ത് കപ്പലടുപ്പിക്കാനൊരുങ്ങി തുറമുഖ വകുപ്പ്. കപ്പൽ ടെർമിനൽ നിർമാണവുമായി ബന്ധപ്പെട്ട് മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പദ്ധതി സ്ഥലം സന്ദർശിച്ചു. ടെർമിനൽ നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കാനാണ് സംഘം സന്ദർശനം നടത്തിയത്. പഴയ ജങ്കാർ ജെട്ടിക്ക് സമീപം മൾട്ടിപർപ്പസ് പോർട്ട് നിർമിക്കാനാണ് നിലവിലെ തീരുമാനം. കപ്പലിനടുക്കാൻ പാകത്തിൽ 100 മീറ്റർ പുതിയ വാർഫ് നിർമിക്കും. ഇതിനോടനുബന്ധിച്ചുള്ള മറ്റ് പശ്ചാത്തല വികസനവും നടത്തും. ചരക്ക് കപ്പലുകളും യാത്രാ കപ്പലുകളും എളുപ്പത്തിൽ അടുക്കാവുന്ന തരത്തിൽ നാല് മീറ്റർ വരെ ആഴം ഉറപ്പാക്കുകയും ചെയ്യും. നിലവിലെ കണക്കനുസരിച്ച് ഹാർബർ പ്രദേശത്ത് പദ്ധതിക്ക് ആവശ്യമായ ആഴമുണ്ടെന്നാണ് കണ്ടെത്തൽ. 50 കോടി ചെലവിലാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ പുതിയ പദ്ധതി ഒരുങ്ങുക. പദ്ധതിയുടെ ഡി.പി.ആർ മൂന്നാഴ്ചക്കകം സമർപ്പിക്കും. പി.നന്ദകുമാർ എം.എൽ.എയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് പദ്ധതി ഒരുക്കുന്നത്. ചരക്ക്-യാത്രാഗതാഗത സൗകര്യങ്ങൾക്ക് ഊന്നൽ നൽകി മൾട്ടിപർപ്പസ് സംവിധാനത്തോടെയാണ് പദ്ധതിയൊരുക്കുക. കപ്പൽ ടെർമിനൽ ടൂറിസം രംഗത്ത് വൻ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ. സ്ഥലം സന്ദർശിച്ച ശേഷം പൊന്നാനി പൊതുമരാമത്ത് വിശ്രമ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം, മാരിടൈം ബോർഡ് സി.ഇ.ഒ ടി.പി സലീം കുമാർ, ഹാർബർ സൂപ്രണ്ടിംഗ് എൻജിനീയർ മുഹമ്മദ് അൻസാരി, കോഴിക്കോട് പോർട്ട് ഓഫീസർ അശ്വനി പ്രതാപ്, ഹാർബർ എക്‌സിക്യുട്ടീവ് എൻജിനീയർ രാജീവ്, സീനിയർ പോർട്ട് കൺസർവേറ്റർ വി.വി പ്രസാദ്, മുൻ നഗരസഭാ അധ്യക്ഷൻ സി.പി മുഹമ്മദ് കുഞ്ഞി, ഹാർബർ എൻജിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ponnani-harbour.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നരേന്ദ്രമോദിയുടെ   പൊങ്ങച്ച മിസൈല്&#x200d;</title>
		<link>https://www.chandrikadaily.com/modi-mission.html</link>
					<comments>https://www.chandrikadaily.com/modi-mission.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 27 Mar 2019 18:41:01 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[India]]></category>
		<category><![CDATA[mission]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[science and technology]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122502</guid>

					<description><![CDATA[രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവെച്ചിരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഉച്ചക്ക് പൊടുന്നനെ നടത്തിയൊരു പ്രഖ്യാപനം ജനാധിപത്യത്തിനുതന്നെ തീരാകളങ്കം ചാര്&#x200d;ത്തുന്നതായി. ഇന്നലെ രാവിലെ 11.20ന് സ്വന്തം ട്വിറ്ററിലൂടെ പുറത്തുവിട്ട അറിയിപ്പില്&#x200d; 11.45ന് രാഷ്ട്രത്തെ താന്&#x200d; അഭിസംബോധന ചെയ്യുമെന്നായിരുന്നു മോദിയുടെ പ്രസ്താവന. പിന്നീട് 12 മണി കഴിഞ്ഞ് നടത്തിയ പ്രഭാഷണത്തില്&#x200d; രാജ്യം കൈവരിച്ച സുപ്രധാനമായൊരു സൈനിക നേട്ടത്തെ (മിഷന്&#x200d; ശക്തി) സ്വന്തം നേട്ടമായി അവതരിപ്പിക്കുകയാണ് മോദി ചെയ്തത്. ഏപ്രില്&#x200d; 11ന് നടക്കാനിരിക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിന് വെറും 14 ദിവസം മാത്രം [&#8230;]]]></description>
										<content:encoded><![CDATA[
<p><br> രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവെച്ചിരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഉച്ചക്ക് പൊടുന്നനെ നടത്തിയൊരു പ്രഖ്യാപനം ജനാധിപത്യത്തിനുതന്നെ തീരാകളങ്കം ചാര്&#x200d;ത്തുന്നതായി. ഇന്നലെ രാവിലെ 11.20ന് സ്വന്തം ട്വിറ്ററിലൂടെ പുറത്തുവിട്ട അറിയിപ്പില്&#x200d; 11.45ന് രാഷ്ട്രത്തെ താന്&#x200d; അഭിസംബോധന ചെയ്യുമെന്നായിരുന്നു മോദിയുടെ പ്രസ്താവന. പിന്നീട് 12 മണി കഴിഞ്ഞ് നടത്തിയ പ്രഭാഷണത്തില്&#x200d; രാജ്യം കൈവരിച്ച സുപ്രധാനമായൊരു സൈനിക നേട്ടത്തെ (മിഷന്&#x200d; ശക്തി) സ്വന്തം നേട്ടമായി അവതരിപ്പിക്കുകയാണ് മോദി ചെയ്തത്. ഏപ്രില്&#x200d; 11ന് നടക്കാനിരിക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിന് വെറും 14 ദിവസം മാത്രം ബാക്കിയിരിക്കവെ തുടര്&#x200d; ഭരണത്തിന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; സര്&#x200d;വവിധ പഴുതുകളും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി വോട്ടര്&#x200d;മാരെ സ്വാധീനിക്കാന്&#x200d; സൈന്യത്തെ ഉപയോഗിച്ച് മോദി നടത്തിയൊരു നാടകമായാണ് ഇതിനെ കാണേണ്ടത്. പ്രഖ്യാപനത്തെ ബി.ജെ.പിയും അവരെ അനുകൂലിക്കുന്നവരും രാഷ്ട്രീയമായി കൊണ്ടാടുകയാണിപ്പോള്&#x200d;. എന്നാല്&#x200d; ലോക നാടക ദിനത്തില്&#x200d; പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നാണ് കോണ്&#x200d;ഗ്രസ് അധ്യക്ഷന്റെ മുനവെച്ചുള്ള പരിഹാസം.<br> രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡി.ആര്&#x200d;.ഡി.ഒ) വികസിപ്പിച്ചെടുത്ത അത്യാധുനിക മിസൈല്&#x200d; സാങ്കേതിക വിദ്യയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം സര്&#x200d;ക്കാരിന്റെ നേട്ടമായി ഇന്നലെ അവതരിപ്പിച്ചത്. എ സാറ്റ് എന്ന മിസൈല്&#x200d; സാങ്കേതിക വിദ്യയെയാണ് മോദി വന്&#x200d; പ്രഖ്യാപനമായി കൊണ്ടാടിയത്. അതിവേഗതയില്&#x200d; സഞ്ചരിച്ച് 800 കിലോമീറ്റര്&#x200d; മുകളില്&#x200d; ശത്രു ഉപഗ്രഹത്തെ തകര്&#x200d;ക്കാന്&#x200d; ശേഷിയുള്ള ഉപഗ്രഹവേധ മിസൈലാണ് എ സാറ്റ്. ഇന്ത്യക്കുപുറമെ 1950കളില്&#x200d; അമേരിക്കയും റഷ്യയും 2003ല്&#x200d; ചൈനയും മാത്രമാണ് ഇതുവരെ ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ സംബന്ധിച്ച് ഇത് വലിയ നേട്ടം തന്നെയാണെന്ന കാര്യത്തില്&#x200d; സംശയമില്ല. എന്നാല്&#x200d; സാധാരണഗതിയില്&#x200d; ഇത്തരം പ്രഖ്യാപനങ്ങള്&#x200d; നടത്തുക ഡി.ആര്&#x200d;.ഡി.ഒയോ പ്രതിരോധ വകുപ്പിനുകീഴിലെ ഉദ്യോഗസ്ഥരോ വകുപ്പുമന്ത്രിമാരോ ആയിരിക്കുമെങ്കില്&#x200d; പ്രധാനമന്ത്രിയുടേത് വോട്ടു ലക്ഷ്യമിട്ടുള്ള നാടകമായല്ലാതെ കാണാന്&#x200d; തരമില്ല. അടുത്ത കാലത്തൊന്നും ഔദ്യോഗികമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യാത്ത പ്രധാനമന്ത്രി പൊടുന്നനെ നടത്തിയ പ്രഖ്യാപനം 2016 നവംബര്&#x200d; എട്ട് രാത്രിയില്&#x200d; 1000, 500 നോട്ടുകള്&#x200d; റദ്ദാക്കിയതിനെ സ്മരിപ്പിക്കുന്നതായി. ഇതുവഴി രാജ്യത്തിന് ഇപ്പോള്&#x200d; ഏറെ അഭിമാനിക്കാമെങ്കിലും പാക്കിസ്താനുമായി യുദ്ധത്തിന്റെ അടുത്തുവരെ നില്&#x200d;ക്കുന്ന ഈ ഘട്ടത്തില്&#x200d; മിസൈല്&#x200d; പരീക്ഷണവിജയം ഉയര്&#x200d;ത്തിക്കാട്ടിയത് വോട്ടു തട്ടാനുള്ള കുരുട്ടുബുദ്ധിയല്ലാതെ തരമില്ല. കഴിഞ്ഞ ഫെബ്രുവരി 14ന് കശ്മീരിലെ പുല്&#x200d;വാമയില്&#x200d; പാക് ഭീകരര്&#x200d; നടത്തിയ സി.ആര്&#x200d;.പി.എഫ് സൈനികര്&#x200d;ക്കെതിരായ നരനായാട്ടില്&#x200d; 40 സൈനികര്&#x200d; രക്തസാക്ഷികളായ പശ്ചാത്തലത്തില്&#x200d; ഇന്ത്യ നടത്തിയ തിരിച്ചടിയും ഇതേപോലെ മോദിയും സര്&#x200d;ക്കാരും വലിയപൊങ്ങച്ചമായി കൊണ്ടാടുകയുണ്ടായി. രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്&#x200d; വോട്ടു വര്&#x200d;ധിപ്പിക്കാന്&#x200d; ഇത് ബി.ജെ.പിയെ സഹായിക്കുമെന്നായിരുന്നു കര്&#x200d;ണാടകയിലെ ബി.ജെ.പി നേതാവ് യെദിയൂരപ്പ പരസ്യമായി പറഞ്ഞത്. <br> ഫെബ്രുവരി 22ന് രാജ്യത്തെ വ്യോമസേനയുടെ ധീരരായ പൈലറ്റുമാര്&#x200d; നടത്തിയ അതിര്&#x200d;ത്തികടന്നുള്ള ആക്രമണത്തില്&#x200d; പാക്കിസ്താന്റെ ഖൈബര്&#x200d; പക്തുഖ്വാന്&#x200d; പ്രവിശ്യയിലെ ബാലക്കോട്ടിലെ ഭീകര കേന്ദ്രങ്ങള്&#x200d; തകര്&#x200d;ത്തിരുന്നു. എന്നാല്&#x200d; അതുവഴി 300 ലധികം പാക് ഭീകരര്&#x200d; കൊല്ലപ്പെട്ടുവെന്ന സര്&#x200d;ക്കാരിന്റെ അവകാശവാദത്തെ പരിഹസിക്കുന്ന രീതിയിലാണ് വ്യോമസേനാ അധികൃതര്&#x200d; പ്രതികരിച്ചത്. ബാലക്കോട്ട് ആക്രമണത്തില്&#x200d; ബി.ജെ.പിക്ക് രാഷ്ട്രീയമായി നേട്ടമുണ്ടാകുമെന്ന രീതിയിലുള്ള സര്&#x200d;വേകള്&#x200d; പുറത്തുവരികയും ചെയ്തിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്&#x200d; ഉദ്യോഗസ്ഥര്&#x200d; നടത്താനിരുന്ന പ്രഖ്യാപനത്തെ പ്രധാനമന്ത്രിതന്നെ നേരിട്ടേറ്റെടുത്ത് കൊട്ടിഘോഷിച്ചിരിക്കുന്നത്. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം തന്നെ പൊടുന്നനെ വീണുകിട്ടിയ ഇരയെപോലെ മോദി കൈകാര്യം ചെയ്യുകയാണെന്ന് വ്യക്തമാക്കുന്നതായി. നോട്ടു നിരോധനത്തിലും ബന്ധപ്പെട്ട വകുപ്പുമന്ത്രിയെയോ ഉദ്യോഗസ്ഥരെയോ റിസര്&#x200d;വ് ബാങ്ക് മേധാവികളെയോ വിശ്വാസത്തിലെടുക്കാതെ സ്വയം അടിക്കാരന്&#x200d; ആണ്ടി ചമയുകയായിരുന്നു മോദി. രാജ്യത്തെ നൂറ്റി മുപ്പതു കോടിയോളം വരുന്ന ജനത അതിന്റെ പേരില്&#x200d; അനുഭവിച്ച പ്രയാസങ്ങള്&#x200d; ഇതുവരെയും പൂര്&#x200d;ണമായി മാറിയിട്ടില്ല. മുന്&#x200d;കാലങ്ങളിലെല്ലാം സര്&#x200d;ക്കാരിനുകീഴിലെ സൈനിക ഏജന്&#x200d;സികളും വിവിധ ഗവേഷക സ്ഥാപനങ്ങളും ശാസ്ത്രജ്ഞരുടെ മികവില്&#x200d; ഉണ്ടാക്കിയെടുത്തിട്ടുള്ള നേട്ടങ്ങളെ അതത് ഏജന്&#x200d;സികള്&#x200d; തന്നെയാണ് പരസ്യമായി നാടിന് സമര്&#x200d;പ്പിച്ചിട്ടുള്ളത്. അതിനുശേഷം പ്രധാനമന്ത്രിയോ വകുപ്പുമന്ത്രിമാരോ അവരെ അഭിനന്ദിച്ച് പ്രസ്താവന ഇറക്കുകയോ ശാസ്ത്രജ്ഞരെ നേരില്&#x200d;കണ്ട് ഫോട്ടോക്ക്‌നിന്നുകൊടുക്കുകയോ ആണ് ചെയ്യാറ്. <br> ഐ.എസ്.ആര്&#x200d;.ഒ ഉള്&#x200d;പ്പെടെയുള്ള  ബഹിരാകാശരംഗത്തെ വിവിധ കണ്ടുപിടിത്തങ്ങള്&#x200d; ഇത്തരത്തിലാണ് രാജ്യവും ജനങ്ങളും സര്&#x200d;ക്കാരും ആഘോഷമാക്കാറ്. ഇന്ദിരാഗാന്ധിയുടെയും വാജ്‌പേയിയുടെയും കാലത്ത് ഇന്ത്യ നടത്തിയ ആണവ പരീക്ഷണവും ഇവ്വിധം രാജ്യം ഒറ്റക്കെട്ടായാണ് കൊണ്ടാടിയിട്ടുള്ളത്. അതിലൊക്കെ എല്ലാവരേക്കാളും സര്&#x200d;ക്കാരിനെക്കാളും ശാസ്ത്രജ്ഞരുടെ അര്&#x200d;പ്പണമനസ്സും ത്യാഗവുമാണ് പ്രകീര്&#x200d;ത്തിക്കപ്പെട്ടിട്ടുള്ളതും. മൂന്നു യുദ്ധങ്ങളും യു.പി.എ കാലത്ത് നടന്ന അതിര്&#x200d;ത്തികടന്നുള്ള പ്രത്യാക്രമണങ്ങളുമൊക്കെ പലതും രാജ്യാന്തരമായി ദോഷം ഉണ്ടാക്കുമെന്ന് കണ്ട് വിവിധ പ്രധാനമന്ത്രിമാര്&#x200d; അവഗണിക്കുകയാണ് ചെയ്യാറ്. ഇവിടെ പക്ഷേ അമ്പത്തഞ്ചിഞ്ച് നെഞ്ചിനെക്കുറിച്ച് ബി.ജെ.പിക്കാര്&#x200d; പറയുന്ന മോദിയും കൂട്ടരും ചേര്&#x200d;ന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പോലും നിലനില്&#x200d;ക്കവെ ജനാധിപത്യത്തെ തന്നെ പരസ്യമായി അവഹേളിക്കുകയാണ്. ഭരണഘടനാസ്ഥാപനമായ ദേശീയ തെരഞ്ഞെടുപ്പു കമ്മീഷന്&#x200d; ഇക്കാര്യത്തില്&#x200d; എന്തു നടപടിയെടുക്കുമെന്നാണ് രാജ്യമിപ്പോള്&#x200d; ഉറ്റുനോക്കുന്നത്. സര്&#x200d;ക്കാരിന്റെ നേട്ടങ്ങള്&#x200d; അവതരിപ്പിക്കാന്&#x200d; സര്&#x200d;ക്കാരിന് ഇഷ്ടം പോലെ സമയം കമ്മീഷന്&#x200d; തന്നെ അനുവദിച്ചിട്ടും വോട്ടെടുപ്പിന്  വെറും രണ്ടാഴ്ചമാത്രം ബാക്കിയിരിക്കെ മോദി നടത്തിയ പൊങ്ങച്ചപ്രഖ്യാപനം ചട്ട ലംഘനമായി കണ്ട് നടപടിയെടുക്കാന്&#x200d; കമ്മീഷന്&#x200d; തയ്യാറാകണം. വ്യക്തിയേക്കാള്&#x200d; രാജ്യമാണ് പ്രധാനം. അതുവഴിയേ ജനാധിപത്യത്തിനും ജനങ്ങള്&#x200d;ക്കുതന്നെയും നിലനില്&#x200d;പ്പുള്ളൂ. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-mission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ മിഷന്&#x200d; ശക്തി പ്രഖ്യാപനത്തിലെ പെരുമാറ്റച്ചട്ടത്തെ സംബന്ധിച്ച് പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d;</title>
		<link>https://www.chandrikadaily.com/election-commiossion-against-modi.html</link>
					<comments>https://www.chandrikadaily.com/election-commiossion-against-modi.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 27 Mar 2019 15:49:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[election commission]]></category>
		<category><![CDATA[mission]]></category>
		<category><![CDATA[narendra modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122496</guid>

					<description><![CDATA[ഡല്&#x200d;ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ മിഷന്&#x200d; ശക്തി പ്രഖ്യാപനത്തില്&#x200d; ഏതെങ്കിലും തരത്തിലുള്ള പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയിട്ടുണ്ടോയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; പരിശോധിക്കും. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സമിതിയെ തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ചുമതലപ്പെടുത്തി. മോദി നടത്തിയ പ്രസംഗത്തില്&#x200d; ചട്ടലംഘനമുണ്ടായോ എന്ന് അടിയന്തരമായി പരിശോധിച്ച് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; നിര്&#x200d;ദേശിച്ചതായാണ് വിവരം. വിദഗ്ധ പരിശോധനക്കായി പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകര്&#x200d;പ്പ് നല്&#x200d;കാന്&#x200d; കേന്ദ്രസര്&#x200d;ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് മമത [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ഡല്&#x200d;ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ മിഷന്&#x200d; ശക്തി പ്രഖ്യാപനത്തില്&#x200d; ഏതെങ്കിലും തരത്തിലുള്ള പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയിട്ടുണ്ടോയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; പരിശോധിക്കും. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സമിതിയെ തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ചുമതലപ്പെടുത്തി. മോദി നടത്തിയ പ്രസംഗത്തില്&#x200d; ചട്ടലംഘനമുണ്ടായോ എന്ന് അടിയന്തരമായി പരിശോധിച്ച് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; നിര്&#x200d;ദേശിച്ചതായാണ് വിവരം. വിദഗ്ധ പരിശോധനക്കായി പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകര്&#x200d;പ്പ് നല്&#x200d;കാന്&#x200d; കേന്ദ്രസര്&#x200d;ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. </p>



<p>നേരത്തെ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് മമത ബാനര്&#x200d;ജി ഇതേ സംബന്ധിച്ച് പരാതി നല്&#x200d;കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; പരിശോധിക്കുന്നത്. സാധാരണഗതിയില്&#x200d; ഡി.ആര്&#x200d;.ഡി.ഒ നടത്തേണ്ട പ്രഖ്യാപനം പ്രധാനമന്ത്രി ഏറ്റെടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/election-commiossion-against-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
