<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>MK MUNIR &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mk-munir/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 21 Aug 2024 07:58:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>MK MUNIR &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹേമ കമ്മിറ്റി റിപ്പോർട്ട്: ലൈംഗികാതിക്രമങ്ങൾക്ക് ഉത്തരവാദി സർക്കാർ: എം കെ മുനീർ</title>
		<link>https://www.chandrikadaily.com/hema-committee-report-govt-responsible-for-sexual-assaults-mk-munir.html</link>
					<comments>https://www.chandrikadaily.com/hema-committee-report-govt-responsible-for-sexual-assaults-mk-munir.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 21 Aug 2024 07:58:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[hema committee report]]></category>
		<category><![CDATA[MK MUNIR]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306929</guid>

					<description><![CDATA[ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ട് നടപ്പാക്കാത്ത സര്&#x200d;ക്കാര്&#x200d; നടപടി സത്യപ്രതിജ്ഞ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.]]></description>
										<content:encoded><![CDATA[<p>ചലച്ചിത്ര രംഗത്ത് തുടരുന്ന ലൈംഗികാതിക്രമങ്ങള്&#x200d;ക്ക് ഉത്തരവാദി സര്&#x200d;ക്കാരാണെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീര്&#x200d; എംഎല്&#x200d;എ. ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ടിന്റെ പശ്ചാത്തലത്തിലാണ് പരാമര്&#x200d;ശം. റിപ്പോര്&#x200d;ട്ട് നടപ്പാക്കുമെന്ന് സര്&#x200d;ക്കാര്&#x200d; 4 വര്&#x200d;ഷം മുന്&#x200d;പ് ഉറപ്പ് നല്&#x200d;കിയിരുന്നു. തന്റെ ഓഫീസിലുള്ള റിപ്പോര്&#x200d;ട്ട് മൂന്ന് വര്&#x200d;ഷമായിട്ടും വായിക്കാന്&#x200d; മന്ത്രി സജി ചെറിയാന് കഴിഞ്ഞിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ട് നടപ്പാക്കാത്ത സര്&#x200d;ക്കാര്&#x200d; നടപടി സത്യപ്രതിജ്ഞ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മലയാള സിനിമയില്&#x200d; സ്ത്രീകള്&#x200d; നേരിടുന്ന വിവേചനങ്ങള്&#x200d; സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ട് 2019 ഡിസംബര്&#x200d; 31നായിരുന്നു സര്&#x200d;ക്കാരിന് കൈമാറിയത്. റിപ്പോര്&#x200d;ട്ടിലെ ശുപാര്&#x200d;ശകള്&#x200d; പഠിക്കുകയാണെന്നാണ് എം കെ മുനീര്&#x200d; നിയമസഭയില്&#x200d; ചോദിച്ച ചോദ്യത്തിന് സാംസ്‌കാരിക മന്ത്രിയായിരുന്ന എ.കെ ബാലന്റെ പ്രതികരണം.</p>
<p>റിപ്പോര്&#x200d;ട്ടിന്റെ പകര്&#x200d;പ്പ് എത്രയും വേഗം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് കഴിഞ്ഞ് മൂന്ന് വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷം വിവരാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്&#x200d;ന്നാണ് റിപ്പോര്&#x200d;ട്ട് പുറത്തുവിടുന്നത്. സര്&#x200d;ക്കാരിന്റെ ഒളിച്ചുകളിയാണ് ഇതില്&#x200d; വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hema-committee-report-govt-responsible-for-sexual-assaults-mk-munir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരായ ആക്രമണങ്ങളില്&#x200d; നയതന്ത്രഇടപെടല്&#x200d; വേണം: ഡോ.എംകെ മുനീര്&#x200d;</title>
		<link>https://www.chandrikadaily.com/1attacks-on-minorities-in-bangladesh-need-diplomatic-intervention-dr-mk-munir.html</link>
					<comments>https://www.chandrikadaily.com/1attacks-on-minorities-in-bangladesh-need-diplomatic-intervention-dr-mk-munir.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 14 Aug 2024 08:29:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[bangladesh]]></category>
		<category><![CDATA[MK MUNIR]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306220</guid>

					<description><![CDATA[ന്യൂനപക്ഷങ്ങളും രാജ്യത്തെ പൗരന്മാരാണെന്നും ഐക്യം തകരുന്നത് രാജ്യത്തിന്റെ തകര്&#x200d;ച്ചുവഴിവെക്കുമെന്നും എല്ലാവരും ഉള്&#x200d;ക്കൊള്ളേണ്ടതുണ്ട്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ബംഗ്ലാദേശില്&#x200d; ഹിന്ദുക്കള്&#x200d; അടക്കമുള്ള ന്യൂനപക്ഷങ്ങള്&#x200d;ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്&#x200d; അപലപനീയമെന്നും ഇത് തടയാന്&#x200d; അടിയന്തര നയതന്ത്ര ഇടപെടലുകള്&#x200d; നടത്താന്&#x200d; ഇന്ത്യ തയ്യാറാവണമെന്നും മുസ്‌ലിം ലീഗ് നിയമസഭാ പാര്&#x200d;ട്ടി ഉപനേതാവ് ഡോ.എംകെ മുനീര്&#x200d; എംഎല്&#x200d;എ. ന്യൂനപക്ഷങ്ങളും രാജ്യത്തെ പൗരന്മാരാണെന്നും ഐക്യം തകരുന്നത് രാജ്യത്തിന്റെ തകര്&#x200d;ച്ചുവഴിവെക്കുമെന്നും എല്ലാവരും ഉള്&#x200d;ക്കൊള്ളേണ്ടതുണ്ട്.</p>
<p>മുന്&#x200d; പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ ന്യൂനപക്ഷങ്ങള്&#x200d;ക്ക് നേരെ ആക്രമണം ഉണ്ടാവേണ്ട യാതൊരു സാഹചര്യവുമില്ലെങ്കില്&#x200d; ഇത്തരം സംഭവങ്ങള്&#x200d; പരിതാപകരമാണ്. പ്രക്ഷോഭങ്ങള്&#x200d;ക്കിടെ വീടുകളും ക്ഷേത്രങ്ങളും തല്ലിത്തകര്&#x200d;ത്തതായും തെരുവില്&#x200d; മര്&#x200d;ദ്ദനമേറ്റവര്&#x200d; കൊല്ലപ്പെടുന്നതായുമുള്ള വാര്&#x200d;ത്തകള്&#x200d; ഖേദകരമാണ്. അക്രമങ്ങള്&#x200d; ഭയന്ന് നൂറുകണക്കിന് പേര്&#x200d; ഇന്ത്യന്&#x200d; അതിര്&#x200d;ത്തിയിലേക്ക് എത്തുന്നതും രാജ്യം വേണ്ടവിധം പരിഗണിക്കണം.</p>
<p>മെഹര്&#x200d;പൂരിലെ ചരിത്ര പ്രസിദ്ധമായ മുജീബ്നഗര്&#x200d; ഷഹീദ് മെമ്മോറിയല്&#x200d; കോംപ്ലക്‌സിലുണ്ടായ ആക്രമണത്തില്&#x200d; 1971ലെ വിമോചന യുദ്ധത്തിന്റെ ഓര്&#x200d;മ്മകള്&#x200d; പ്രതിഫലിപ്പിക്കുന്ന നിരവധി ശില്പങ്ങള്&#x200d; തകര്&#x200d;ക്കപ്പെട്ടതും ഗൗരവതരമാണ്. കോംപ്ലക്‌സിലെ പ്രതിമകള്&#x200d;ക്ക് നാശനഷ്ടം സംഭവിച്ച വിവരം ബംഗ്ലാദേശ് മാധ്യമം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നൂറുകണക്കിന് യുവാക്കള്&#x200d; വടിയും ചുറ്റികയുമായി സ്മാരകത്തിലേക്ക് ഇരച്ചുകയറി ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും ഹസീനയുടെ പിതാവുമായ മുജീബുര്&#x200d; റഹ്മാന്റെ ശില്പത്തിന്റെ തല തകര്&#x200d;ത്തതും ദയനീയമായ സംഭവങ്ങളാണ്.</p>
<p>ഇന്ത്യയുടെ തന്ത്രപ്രധാന മേഖലയും വിശ്വസ്ത അയല്&#x200d;ക്കാരുമായ ബംഗ്ലാദേശില്&#x200d; സമാധാനം പുലരാനും ചൈനയും പാക്കിസ്ഥാനും പിടിമുറുക്കുന്നത് ഒഴിവാക്കാനും വിദേശകാര്യ മന്ത്രാലയം ശരിയായ ജാഗ്രത പുലര്&#x200d;ത്തണമെന്നും എംകെ മുനീര്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1attacks-on-minorities-in-bangladesh-need-diplomatic-intervention-dr-mk-munir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.കുട്ടി അഹമ്മദ് കുട്ടി സാഹിബ് വാക്കിന് പിന്നാലെയോടിയ പിന്നോക്കക്കാരന്റെ തേരാളി; എന്റെ മെന്റര്&#x200d;: എം.കെ മുനീര്&#x200d;</title>
		<link>https://www.chandrikadaily.com/k-kutty-ahmed-kutty-sahib-is-the-stalwart-of-the-backward-who-chases-the-word-my-mentor-mk-munir.html</link>
					<comments>https://www.chandrikadaily.com/k-kutty-ahmed-kutty-sahib-is-the-stalwart-of-the-backward-who-chases-the-word-my-mentor-mk-munir.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 12 Aug 2024 06:46:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[MK MUNIR]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305989</guid>

					<description><![CDATA[ഇത്രയധികം എഴുത്തിലും വായനയിലും സമയം ചെലവഴിച്ചിട്ടുള്ള രാഷ്ട്രീയ നേതാവ് വിരളമാവും.]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം ലീഗ് നേതാവും മുന്&#x200d; മന്ത്രിയുമായ കെ കുട്ടിഅഹമ്മദ് കുട്ടി അഹമ്മദ്കുട്ടിയുടെ വിയോഗം മുസ്‌ലിം ലീഗിന് തീരാ നഷ്ടമാണെന്നതിലുപരി അദ്ദേഹം സാംസ്‌കാരിക കേരളത്തിന് തന്നെ വലിയൊരു വിടവാണ് തീര്&#x200d;ത്തതെന്നും എം.കെ മുനീര്&#x200d; എം.എല്&#x200d;എ. ഇത്രയധികം എഴുത്തിലും വായനയിലും സമയം ചെലവഴിച്ചിട്ടുള്ള രാഷ്ട്രീയ നേതാവ് വിരളമാവും. എനിക്കൊരു ജ്യേഷ്ട തുല്ല്യനായിരുന്നു എന്നതിനെക്കാള്&#x200d; എന്റെയൊരു മെന്ററായിരുന്നു അദ്ദേഹമെന്നും എം.കെ മുനീര്&#x200d; പറഞ്ഞു. വായനയിലേക്ക് എന്നെ കൂടുതല്&#x200d; അടുപ്പിച്ചത് അദ്ദേഹമാണ്. പലപ്പോഴും കണ്ടുമുട്ടാറുളളത് പുസ്തക ശാലകളില്&#x200d; വെച്ചാണ്. അവിടെവെച്ച് പുസ്തകങ്ങള്&#x200d; പരസ്പരം കൈമാറും.</p>
<p>ചിലഘട്ടങ്ങളില്&#x200d; താനാളൂരിലെ ഷാജഹാന്&#x200d; മാടമ്പാട്ടിന്റെ വീട്ടില്&#x200d; ഞാനുമദ്ദേഹവും രാത്രികളെ പകലുകളാക്കിയിട്ടുണ്ട്. അവിടെ പുസ്തകങ്ങള്&#x200d; മാത്രമാണ് ചര്&#x200d;ച്ച. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഇത്രയും അവഗാഹമുള്ള വേറെ നേതാവില്ല. ക്ലൈമറ്റ് ചെയ്ഞ്ചുമായി ബന്ധപ്പെട്ട് ധാരാണം പുസ്തകങ്ങള്&#x200d; അദ്ദേഹം ശേഖരിച്ചിരുന്നു. അതില്&#x200d; പലതും എനിച്ച് സമ്മാനിച്ചു. അതിലൂടെയാണ് പാരിസ്ഥിതിക വ്യതിയാനത്തെക്കുറിച്ചൊക്കെ പഠിച്ചു തുടങ്ങിയത് അതിലൂടെയാണ്.പിന്നോക്കക്കാരെയും അടിത്തട്ടിലുള്ളവരെയും സദാമനസ്സില്&#x200d; കൊണ്ട് നടന്ന് അവരുടെ വേദനകള്&#x200d;ക്ക് എന്തു പരിഹാരമെന്ന് ചിന്തയില്&#x200d; മുഴുകിയിരുന്ന വ്യക്തിത്വമായിരുന്നു. ആത്മാര്&#x200d;ത്ഥമായി കൂടെകൂട്ടി നടന്നപ്പോള്&#x200d; ആ വിഭാഗങ്ങള്&#x200d; അദ്ദേഹത്തെയും ചേര്&#x200d;ത്തുപിടിച്ചു. അവരുടെ പ്രസ്ഥാനങ്ങള്&#x200d; ഉണ്ടാക്കുമ്പോഴും അവരുടെ സമ്മേളനങ്ങളിലുമൊക്കെ അദ്ദേഹം ഒരു അവിഭാജ്യ ഘടകമായിരുന്നു. ഏതു വിഷയത്തെക്കുറിച്ചും ആഴത്തില്&#x200d; പഠിക്കുന്നതായിരുന്നു ശീലമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അദ്ദേഹം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരിക്കുമ്പോള്&#x200d; കൊണ്ടുവന്ന പരിവര്&#x200d;തതനങ്ങള്&#x200d; പലരും ശ്രദ്ധിച്ചില്ലെന്നതാണ് സത്യം. ആ കാലഘടത്തില്&#x200d; അദ്ദേഹം എഴുതിയിട്ടുള്ള ഫയലുകള്&#x200d; സ്വന്തം നോക്കി വ്യക്തതവരുത്തിയാണ് നിലപാട് കൈകൊണ്ടത്. ഏറ്റവും അടിത്തട്ടിലുള്ളവന് എന്തു ഗുണം ലഭിക്കുമെന്ന് നോട്ടി സ്വന്തം ഉത്തരവിടുന്ന മന്ത്രിയായിരുന്നു. പാര്&#x200d;ശ്വവല്&#x200d;ക്കരിക്കപ്പെട്ടവന്റെ കൂടെ നിന്നതിന്റെ പേരില്&#x200d; മന്ത്രി സ്ഥാനം നഷ്ടപ്പെട്ടാലും സന്തോഷമേയൊള്ളൂവെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. വൈജ്ഞാനിക മണ്ഡലത്തില്&#x200d; വിരാചിച്ച അദ്ദേഹത്തെ പൂര്&#x200d;ണ്ണാര്&#x200d;ത്ഥത്തില്&#x200d; വിനിയോഗിക്കാന്&#x200d; നമുക്കായില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/k-kutty-ahmed-kutty-sahib-is-the-stalwart-of-the-backward-who-chases-the-word-my-mentor-mk-munir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിയെ പോലെ കാപട്യമുള്ള മനുഷ്യനെ ജീവിതത്തിൽ കണ്ടിട്ടില്ല; എം കെ മുനീർ</title>
		<link>https://www.chandrikadaily.com/i-have-never-seen-a-man-as-hypocritical-as-the-chief-minister-mk-munir.html</link>
					<comments>https://www.chandrikadaily.com/i-have-never-seen-a-man-as-hypocritical-as-the-chief-minister-mk-munir.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 05 Apr 2024 09:38:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Chief Minister]]></category>
		<category><![CDATA[hypocritical]]></category>
		<category><![CDATA[MK MUNIR]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294631</guid>

					<description><![CDATA[. രാഹുല്&#x200d; ഗാന്ധിയെ തോല്&#x200d;പ്പിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് മുഖ്യമന്ത്രിക്കുള്ളത് എന്നും ബിജെപിയെ വിമര്&#x200d;ശിക്കാന്&#x200d; പിണറായി വിജയന് പേടിയാണെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്&#x200d;ശിച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്&#x200d; എംഎല്&#x200d;എ. മുഖ്യമന്ത്രി പിണറായി വിജയനെ പോലെ കാപട്യമുള്ള മനുഷ്യനെ ജീവിതതില്&#x200d; ഇത് വരെ കണ്ടിട്ടില്ല എന്നായിരുന്നു എം കെ മുനീറിന്റെ പ്രതികരണം. കോണ്&#x200d;ഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിച്ച് ചോര കുടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>ഷാഫി പറമ്പിലിനെ വടകരയില്&#x200d; ലീഗിന്റെ കൊടികളുമായി സ്വീകരിച്ചപ്പോള്&#x200d; വായനാട്ടില്&#x200d; കൊടി ഉയര്&#x200d;ത്താത്തത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് കൊടി ഉപയോഗിക്കണോ വേണ്ടയോ എന്ന് ലീഗ് തീരുമാനിക്കും. അവിടെ സിപിഎമ്മിന്റെ സേവനം വേണ്ട.</p>
<p>സിപിഎമ്മിന് മറുപടി നല്&#x200d;കേണ്ട ഗതികേട് ലീഗിനില്ല. രാഹുല്&#x200d; ഗാന്ധിയെ തോല്&#x200d;പ്പിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് മുഖ്യമന്ത്രിക്കുള്ളത് എന്നും ബിജെപിയെ വിമര്&#x200d;ശിക്കാന്&#x200d; പിണറായി വിജയന് പേടിയാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി കണ്ടാല്&#x200d; ജന്മഭൂമിയാണോ ദേശാഭിമാനിയാണോയെന്ന് സംശയമാണെന്നും മുനീര്&#x200d; പരിഹസിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-have-never-seen-a-man-as-hypocritical-as-the-chief-minister-mk-munir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാലം മായ്ക്കാത്ത  തലയെടുപ്പ്; എം.കെ മുനീര്&#x200d;</title>
		<link>https://www.chandrikadaily.com/a-nod-to-time-mk-munir.html</link>
					<comments>https://www.chandrikadaily.com/a-nod-to-time-mk-munir.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 14 Feb 2024 12:31:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[MK MUNIR]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290375</guid>

					<description><![CDATA[ചടങ്ങ് ഏതായാലും അദ്ദേഹത്തിന്റെ സാനിധ്യം അതിന് സൂര്യശോഭ നല്&#x200d;കുമായിരുന്നു.]]></description>
										<content:encoded><![CDATA[<p>സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങള്&#x200d; രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം സാമൂഹ്യ-വിദ്യാഭ്യാസ-മത മേഖലകളിലൊക്കെ തന്റേതായ സംഭാവന അര്&#x200d;പ്പിച്ച അസാമ്യ വ്യക്തിത്വമാണ്. ചടങ്ങ് ഏതായാലും അദ്ദേഹത്തിന്റെ സാനിധ്യം അതിന് സൂര്യശോഭ നല്&#x200d;കുമായിരുന്നു. ബാഫഖി തങ്ങള്&#x200d; സദസ്സിലേക്ക് കടന്നു വരുമ്പോള്&#x200d;, എത്ര പ്രഗത്ഭരുണ്ടെങ്കിലും അവരെല്ലാം അറിയാതെ എഴുന്നേറ്റ് നിന്നു പോകുമായിരുന്നു. അത്രയും തേജസുറ്റ മുഖമായിരുന്നു; തലയെടുപ്പിന്റെ ഗരിമ. രാഷ്ട്രീയമായി വളരെ കൂര്&#x200d;മ്മ ബുദ്ധിയുള്ള ആളായിരുന്നു ബാഫഖി തങ്ങള്&#x200d;. നിയമസഭാ സെക്രട്ടറിയായിരുന്ന ആര്&#x200d; പ്രസന്നന്&#x200d; എഴുതിയ നിയമസഭയില്&#x200d; നിശ്ശബ്ദനായി എന്ന പുസ്തകത്തില്&#x200d; പറയുന്നത് ഉദാഹരണമായെടുക്കാം. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ആ പുസ്തകത്തില്&#x200d; പറയുന്നൊരു രാഷ്ട്രീയ ചരിത്രമുണ്ട്.</p>
<p>ഇ.എം.എസുമായി ചേര്&#x200d;ന്നുനിന്നൊരു മുന്നണിയുണ്ടാക്കി ആ മന്ത്രിസഭയില്&#x200d; മുസ്്ലിംലീഗ് അംഗമാവുകയും ചെയ്തു. ചില മിനിമം പരിപാടികളുടെ അടിസ്ഥാനത്തിലുണ്ടാക്കിയ ആ മുന്നണി ബന്ധത്തില്&#x200d; ചില ഉറപ്പുകള്&#x200d; മുസ്ലിംലീഗിന് ഇ.എം.എസ് നല്&#x200d;കിയിരുന്നു.<br />
അതിനു തൊട്ടുമുമ്പ് വരെ മുസ്ലിംലീഗിനെ ഇല്ലാതാക്കാാന്&#x200d; കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിയും ഇ.എം.എസും പ്രോഗ്രസ്സീവ് ലീഗ് വരെ ഉണ്ടാക്കിയിരുന്നു. മുസ്ലിംലീഗിന് ബദലായി പ്രോഗ്രസ്സീവ് ലീഗ് ഉണ്ടാക്കാന്&#x200d; ഇമ്പിച്ചി ബാവ അടക്കമുള്ള കമ്മ്യൂണിസ്റ്റു നേതാക്കളാണ് അണിയറയില്&#x200d; പ്രവര്&#x200d;ത്തിച്ചത്. കൊയിലാണ്ടി താലൂക്കില്&#x200d; അതിന്റെ നേതാവ് സാഹിത്യകാരന്&#x200d; യു.എ ഖാദര്&#x200d; ആയിരുന്നു. ഫാറൂഖ് കോളജ് പ്രിന്&#x200d;സിപ്പളായിരുന്ന കമാല്&#x200d; പാഷയുടെ പിതാവ് ചെറുശ്ശേരി മുസ്ലിയാരായിരുന്നു അതിന്റെ സംസ്ഥാന നേതാവ്. മുസ്ലിംലീഗിന് പുരോഗമനമില്ലെന്നു പറഞ്ഞുണ്ടാക്കിയ പ്രോഗ്രസ്സീവ് ലീഗ് അതിശക്തമായി പ്രവര്&#x200d;ത്തിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. പക്ഷെ, അതേ കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിക്ക് വൈകാതെ ബാഫഖി തങ്ങള്&#x200d; നേതൃത്വം നല്&#x200d;കുന്ന മുസ്്ലിംലീഗുമായി മുന്നണിയുണ്ടാക്കേണ്ടി വന്നു.<br />
അതോടെ പ്രോഗ്രസ്സീവ് ലീഗ് ആകാശത്തും ഭൂമിയിലുമല്ലാത്ത അവസ്ഥയിലായി. അതിന്റെ നേതാവ് ചെറുശ്ശേരി മുസ്ലിയാര്&#x200d; ഇ.എം.എസിനെ പോയി കണ്ട് ഞങ്ങളിനി എന്തു ചെയ്യുമെന്ന് ചോദിച്ചു. നിങ്ങളത് പിരിച്ചു വിട്ട് എന്റെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയോട് പറഞ്ഞ് ഏതെങ്കിലും സ്‌കൂളില്&#x200d; ജോലികിട്ടുമോന്ന് നോക്കുന്നതാവും നല്ലതെന്നായിരുന്നു ഇ.എം.എസിന്റെ മറുപടി. പക്ഷെ, മുസ്ലിംലീഗും മാക്സിസ്റ്റുകളും ചേര്&#x200d;ന്ന് രൂപീകരിച്ച ഭരണം കുറച്ചു മുന്നോട്ടു പോയപ്പോള്&#x200d; ഇ.എം.എസ് തനി സ്വഭാവമെടുക്കാന്&#x200d; തുടങ്ങി. അദ്ദേഹം മുസ്ലിംലീഗിന് നല്&#x200d;കിയ പല വാഗ്ദാനങ്ങളും പാലിക്കാതിരിക്കുന്നത് കണ്ടപ്പോള്&#x200d; ബാഫഖി തങ്ങള്&#x200d; അതു ചോദ്യം ചെയ്തു.</p>
<p>ഇ.എം.എസ് പരസ്യമായി പറഞ്ഞു, മുസ്ലിംലീഗിനും ബാഫഖി തങ്ങള്&#x200d;ക്കും ഒരു വാഗ്ദാനവും നല്&#x200d;കിയിട്ടില്ല. ബാഫഖി തങ്ങള്&#x200d; കളവ് പറയുമോ, ഇ.എം.എസ് പറയുന്നതാണോ ശരിയെന്ന് എല്ലാവരും സംശയിച്ചു. ആര്&#x200d; പ്രസന്നന്റെ നിയമസഭയില്&#x200d; നിശ്ശബ്ദനായി പറയട്ടെ; ബാഫഖി തങ്ങള്&#x200d; ഒരു പത്ര സമ്മേളനം വിളിച്ചു. നീളന്&#x200d; കോട്ടിനകത്തു നിന്ന് ചക്രായുധം പുറത്തെടുത്തു. അദ്ദേഹത്തിന്റെ കയ്യില്&#x200d; ചെറിയൊരു ടേപ്പ് റിക്കോര്&#x200d;ഡര്&#x200d; ഉണ്ടായിരുന്നു. ഇ.എം.എസുമായി മുന്നണി ബന്ധമുണ്ടാക്കാന്&#x200d; വേണ്ടി നടത്തിയ ചര്&#x200d;ച്ചയുടെ ശബ്ദസന്ദേശമാണതില്&#x200d;.</p>
<p>ദീര്&#x200d;ഘ വീക്ഷണമുള്ള ബാഫഖി തങ്ങള്&#x200d;, ഇ.എം.എസുമായുള്ള ചര്&#x200d;ച്ച മുഴുവന്&#x200d; റിക്കോഡാക്കി വെച്ചിരുന്നു. അതപ്പടി പത്രക്കാര്&#x200d;ക്ക് മുന്നില്&#x200d; ഇ.എം.എസ് ബാഫഖി തങ്ങള്&#x200d;ക്ക് കൊടുത്ത വാഗ്ദാനം ശബ്ദം ഒന്നൊന്നായി അനാവരണം ചെയ്യപ്പെട്ടപ്പോള്&#x200d; മറുത്തൊന്ന് പറയാന്&#x200d; ആര്&#x200d;ക്കും കഴിഞ്ഞില്ല. അതൊരു ചരിത്ര മുഹൂര്&#x200d;ത്തമായിരുന്നു. ബാഫഖി തങ്ങള്&#x200d; തന്ത്രപൂര്&#x200d;വ്വം പല രാഷ്ട്രീയ പ്രതിസന്ധികളെയും മറികടക്കുന്നതിനായി തന്റേതായ മാര്&#x200d;ഗങ്ങള്&#x200d; സ്വീകരിച്ചു.</p>
<p>ആദ്യകാലത്ത് മുസ്്ലിംലീഗ് പ്രവര്&#x200d;ത്തന കേന്ദ്രം ബാഫഖി തങ്ങളുടെ കോഴിക്കോട് വലിയങ്ങാടിയിലെ പാണ്ടികശാലയായിരുന്നു. മുസ്്ലിംലീഗിന് സ്വന്തമായൊരു ഓഫീസുണ്ടാകുന്നതുവരെ അതങ്ങനെതന്നെയായിരുന്നു. ചന്ദ്രിക തലശ്ശേരിയില്&#x200d; നിന്ന് കോഴിക്കോട്ടെത്തിയപ്പോഴും അദ്ദേഹമാണ് നെടുംതൂണായത്. തലശ്ശേരിയില്&#x200d; നിന്ന് നടക്കാവിലേക്കാണ് ചന്ദ്രിക ആദ്യം പറിച്ചു നട്ടത്ത.് പിന്നീടാണ് ഇപ്പോഴുള്ള (വൈ.എം.സി.എയിലെ) സ്ഥലത്തേക്ക് മാറിയത്. ചന്ദ്രികക്ക് വരിക്കാരെ കണ്ടെത്തുന്നതിന് എന്താണ് മാര്&#x200d;ഗമെന്ന് സീതി സാഹിബ് ആലോചിച്ചു. ചന്ദ്രികയുടെ ചീഫ് ഏജന്റായി ബാഫഖി തങ്ങള്&#x200d; വരണമെന്നായിരുന്നു നിര്&#x200d;ദേശം. ബാഫഖി തങ്ങള്&#x200d;, ചന്ദ്രികയുടെ പ്രഥമ ചീഫ് ഏജന്റാവുന്നത് അങ്ങനെയാണ്.</p>
<p>വരിക്കാരെ ചേര്&#x200d;ക്കാനും സഹായത്തിനുമായി ഒരു പയ്യനെ കൂടെ നിര്&#x200d;ത്തുമെന്ന് ബാഫഖി തങ്ങള്&#x200d; അവരെ അറിയിച്ചു. ആ പയ്യനാണ് എല്ലായിടത്തും സൈക്കിളില്&#x200d; പോയി സബ് ഏജന്&#x200d;സികള്&#x200d; ചേര്&#x200d;ത്തിയിരുന്നത്. ഇതിനിടയില്&#x200d; ആ പയ്യന്&#x200d; ചില കുറിപ്പുകളെഴുതി ചന്ദ്രികയില്&#x200d; കൊടുത്തു തുടങ്ങി. സീതി സാഹിബ്, ബാഫഖി തങ്ങളോട് പറഞ്ഞു; ഏജന്&#x200d;സി ചേര്&#x200d;ത്തു നടക്കുന്ന ആ പയ്യനെ എഡിറ്റോറിയലിലേക്ക് എടുക്കുകയാണ്. അന്ന് എഡിറ്റോറിയലിലേക്കെടുത്തത് എന്റെ പിതാവിനെ (സി.എച്ച് മുഹമ്മദ് കോയ) ആയിരുന്നു. ബാഫഖി തങ്ങള്&#x200d; പലപ്പോഴും സി.എച്ചിനെ മുന്നില്&#x200d; കണ്ടാണ് പല തീരുമാനവുമെടുത്തിരുന്നത്. എന്തുകൊണ്ടാണ് ബാഫഖി തങ്ങള്&#x200d; അങ്ങനെ ധൈര്യത്തോടു കൂടി എന്റെ കയ്യില്&#x200d; ഒരാളുണ്ട് എന്ന് പറയാന്&#x200d; കാരണം. അന്ന് സി.എച്ചിന്, കോഴിക്കോട് മുനിസിപ്പല്&#x200d; കോര്&#x200d;പ്പറേഷനില്&#x200d; ഒരു ജോലിയുണ്ടായിരുന്നു. അതു നഷ്ടപ്പെട്ടപ്പോള്&#x200d; പകരമൊരു ജോലി എന്ന നിലക്കാണ് ചന്ദ്രികയുടെ ഏജന്&#x200d;സിപ്പണി കൊടുത്തത്. കാരണം താന്&#x200d; പഠിപ്പിച്ചൊരു കുട്ടിയാണത്.</p>
<p>കുനിയില്&#x200d; കടവില്&#x200d; നിന്ന് സി.എച്ച് നടന്ന് ചെന്ന് കൊയിലാണ്ടി സ്‌കൂളില്&#x200d; പഠിക്കുമ്പോള്&#x200d; സ്‌കോളര്&#x200d;ഷിപ്പ് നല്&#x200d;കിയിരുന്നത് ബാഫഖി തങ്ങളായിരുന്നു. വന്നു പഠിക്കാനുള്ള അസൗകര്യം മനസ്സിലാക്കി കൊയിലാണ്ടിയില്&#x200d; തന്നെ മാണിക്യം വീട്ടില്&#x200d; സൗകര്യം ഒരുക്കി കൊടുത്തതും മറ്റാരുമല്ല. മദ്രസ്സ വിദ്യാഭ്യാസത്തിന് ഓജസ്സ് നല്&#x200d;കിയ അദ്ദേഹം ഭൗതിക വിദ്യാഭ്യാസത്തിനും എത്ര പ്രാധാന്യം കൊടുത്തിരുന്നുവെന്ന് ഇതില്&#x200d; നിന്ന് മനസ്സിലാക്കാം.<br />
താന്&#x200d; പഠിപ്പിച്ച ആ കുട്ടി വളര്&#x200d;ന്ന് പിന്നീട് വിദ്യാഭ്യാസ മന്ത്രിയായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ തറക്കല്ലിടുമ്പോള്&#x200d; ആ മഹാനായ നേതാവ്, തന്റെ അനുയായിക്കൊപ്പം ചേര്&#x200d;ന്നു നില്&#x200d;ക്കുന്ന ചിത്രം എത്ര ഹൃദ്യമാണ്. ബാഫഖി തങ്ങള്&#x200d; കാലിക്കറ്റ് യൂണിവേഴിസിറ്റി എത്രമാത്രം മനസ്സിനോട് ചേര്&#x200d;ത്തു വെച്ചിരുന്നു എന്നതിന്റെ നിദര്&#x200d;ശനമാണത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുള്ള ഭൂമിയെടുത്തത് ബാഫഖി തങ്ങളുടെ നേതൃത്വത്തില്&#x200d; അവിടെയുള്ള ഒട്ടേറെ വീടുകള്&#x200d; കയറിയിറങ്ങി ആധാരം സ്വീകരിച്ചാണ്. കാലിക്കറ്റ് യൂണിവേഴിസിറ്റിക്കുള്ളത്ര സ്ഥലം കേരളത്തിലെ മറ്റൊരു വാഴ്സിറ്റിക്കുമില്ലെന്നത് സവിശേഷമായ സത്യമാണ്. അത്രയധികം സ്ഥലം ലഭിക്കാന്&#x200d; കാരണം ബാഫഖി തങ്ങളുടെ കൂടി പങ്കാളിത്തത്തോടെയാണെന്നതാണ് ചരിത്രം.<br />
മലബാര്&#x200d; ജില്ലാ മുസ്്ലിംലീഗിന്റെ കാറ് വിറ്റ പണമാണ് ഫാറൂക്ക് കോളജിന്റെ അടിസ്ഥാന മൂലധനം. വാഹനം അപൂര്&#x200d;വ്വ വസ്തുവായ അന്നത്തെ കാലത്ത് പാര്&#x200d;ട്ടി മിഷണറിയെ ചലിപ്പിക്കാന്&#x200d; മുസ്ലിംലീഗിന് സ്വന്തമായി കാറുണ്ടായത് ബാഫഖി തങ്ങളുടെ ചടുല നേതൃത്വത്തിന്റെ കൂടി ഫലമാണ്. മുസ്ലിംലീഗ് നേതാക്കളുടെ സഞ്ചാര സൗകര്യത്തെക്കാള്&#x200d; പ്രധാനം വിദ്യാഭ്യാസ സ്ഥാപനമാണെന്ന് കണ്ട ബാഫഖി തങ്ങളായിരുന്നു, മുസ്്ലിംലീഗിന്റെ ആ കാറ് വിറ്റ പണവും കൂടി ചേര്&#x200d;ത്ത് ഫാറൂക്ക് കോളജ് സ്ഥാപിച്ചതെന്നതും ചരിത്ര യാഥാര്&#x200d;ത്ഥ്യമാണ്. പിന്നീട് ഫാറൂഖ് കോളജിന്റെ തലപ്പത്ത് ഇരുന്നവര്&#x200d;ക്കും ഇപ്പോള്&#x200d; അതിന്റെ തലപ്പത്തുള്ളവര്&#x200d;ക്കും ബാഫഖി തങ്ങളെയും, സീതി സാഹിബിനെയും ഓര്&#x200d;മ്മയുണ്ടോ എന്നെനിക്കറിയില്ല. അവരിരിക്കുന്ന കസേരയില്&#x200d; നിങ്ങളൊന്ന് നോക്കിയാല്&#x200d;, നമ്മുടെ മഹാരഥന്മാരായ നേതാക്കളുടെ ചോരയും നീരും വിയര്&#x200d;പ്പും നിങ്ങള്&#x200d;ക്കതില്&#x200d; കാണാം. ഇതുപോലെ വിദ്യാഭ്യാസ വിപ്ലത്തിനായി ബാഫഖി തങ്ങളെടുത്തിട്ടുള്ള ശ്രമങ്ങള്&#x200d; തുല്ല്യതയില്ലാത്തതാണ്. ശാന്തി ദൂതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ദൗത്യം. നടുവട്ടത്തും തലശേരിയിലും പയ്യോളിയിലും മണത്തലയിലും അങ്ങാടിപ്പുറത്തുമെല്ലാം കലാപ ഭൂമിയില്&#x200d; സമാധാനമുണ്ടാക്കാന്&#x200d; ബാഫഖി തങ്ങള്&#x200d; ഓടിയെത്തി. നടുവട്ടത്ത് കലാപമുണ്ടായപ്പോള്&#x200d; അവിടെയെത്തി; കൊല്ലരുത് അനിയാ കൊല്ലരുത്&#8230; എന്ന് പറഞ്ഞ് ഉയര്&#x200d;ത്തിപ്പിടിച്ച ആയുധങ്ങള്&#x200d;ക്കിടയിലൂടെ സമാധാനത്തിന്റെ സന്ദേശ വാഹകനായ ബാഫഖി തങ്ങളെ, ഹിന്ദു മുസ്ലിം മൈത്രിയെ കുറിച്ച് ചിന്തിക്കുന്നവര്&#x200d;ക്ക് ഒരിക്കലും മാറ്റി നിര്&#x200d;ത്താനാവില്ല. മുസ്ലിം സമുദായത്തിന്റെ അനിഷേധ്യ നേതാവായ അദ്ദേഹം എല്ലാവരാലും ആദരിക്കപ്പെട്ടു.</p>
<p>എന്റെ കുട്ടിക്കാലത്ത് അദ്ദേഹത്തെ നേരില്&#x200d; കാണാനും, കൊച്ചു കുട്ടിയെന്ന നിലയില്&#x200d; ആ മടിയിലിരിക്കാനും ലാളനയേല്&#x200d;ക്കാനുമൊക്കെയുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ദേശീയ നേതൃത്വത്തിലേക്ക് ബാഫഖി തങ്ങള്&#x200d; ഉയര്&#x200d;ന്നപ്പോള്&#x200d; തിരുവനന്തപുരത്ത് വലിയൊരു സ്വീകരണം നല്&#x200d;കിയത് മായാത്ത ഓര്&#x200d;മ്മയാണ്. ഘോഷയാത്രയില്&#x200d; മുത്തുക്കുട പിടിച്ച ജീപ്പിലായിരുന്നു ബാഫഖി തങ്ങളുണ്ടായിരുന്നത്. അക്കാലത്തിറങ്ങിയ കലണ്ടറുകളിലൊക്കെ ആ ചിത്രമായിരുന്നുണ്ടായിരുന്നത്. എന്റെ കുടുംബവുമായി ബാഫഖി തങ്ങള്&#x200d;ക്കുണ്ടായിരുന്ന ബന്ധം എത്ര ആഴത്തിലായിരുന്നുവെന്ന് പറഞ്ഞറിയിക്കേണ്ട ഒന്നല്ല. എന്റെ മൂത്ത സഹോദരിയുടെ നികാഹ് നടന്നത് പോലും കൊയിലാണ്ടിയില്&#x200d; ബാഫഖി തങ്ങളുടെ വീട്ടില്&#x200d; വെച്ചായിരുന്നു. മുഖ്യ കാര്&#x200d;മികത്വം വഹിച്ചു അദ്ദേഹം അതില്&#x200d; നിറഞ്ഞു നില്&#x200d;ക്കുന്നതൊക്കെ വ്യക്തമായി മുന്നില്&#x200d; തെളിയുന്നു. ഇങ്ങനെ ബാഫഖി തങ്ങളെ കുറിച്ച് നേരം പുലരുവോളം പറഞ്ഞാലും തീരില്ല.</p>
<p>പാണക്കാട് തറവാടും ബാഫഖി തങ്ങളുടെ കുടുംബവും തമ്മില്&#x200d; ആഴത്തിലുള്ള ബന്ധമായിരുന്നു. തലമുറകളിലേക്ക് പടര്&#x200d;ന്ന് ആ സ്നേഹ ധാവള്യങ്ങള്&#x200d; അനസ്യൂതം ഒഴുകുന്നത് നമ്മുടെ പുണ്യം. ജന്മദേശവും കര്&#x200d;മ്മ ഭൂമിയുമായ കൊയിലാണ്ടിയില്&#x200d; ബാഫഖി തങ്ങളുടെ അനുസ്മരണം, ചന്ദ്രിക നവതിയോടനുബന്ധിച്ച് നടത്തുമ്പോള്&#x200d; അതിന്റെ ചരിത്ര മൂല്യം അനര്&#x200d;ഘമാണ്. 51 ആണ്ട് മുമ്പ് വിടപറഞ്ഞെങ്കിലും, എക്കാലത്തെക്കുമുള്ള മാതൃകയും വെളിച്ചവും വഴിയടയാളവുമാണ് സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങള്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-nod-to-time-mk-munir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
