<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>MM AKBAR ARREST &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mm-akbar-arrest/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 09 Mar 2018 08:12:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>MM AKBAR ARREST &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എം എം അക്ബറിന് ജാമ്യം</title>
		<link>https://www.chandrikadaily.com/mm-akbar-bailed.html</link>
					<comments>https://www.chandrikadaily.com/mm-akbar-bailed.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Mar 2018 06:54:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bail]]></category>
		<category><![CDATA[mm akbar]]></category>
		<category><![CDATA[MM AKBAR ARREST]]></category>
		<category><![CDATA[Peace International School]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73815</guid>

					<description><![CDATA[എറണാകുളം: മതപ്രഭാഷകനും മുജാഹിദ്​ നേതാവുമായ പീസ് സ്‌കൂള്&#x200d; ഡയറക്ടര്&#x200d; എംഎം അക്ബറിന് ജാമ്യം. എറണാകുളം ജില്ലാ സെഷന്&#x200d;സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പീസ് ഇന്റര്&#x200d;നാഷണല്&#x200d; സ്‌കൂളിലെ പാഠ പുസ്തകവുമായി ബന്ധപ്പെട്ടാണ് എം എം അക്ബറിനെ ഹൈദരാബാദ് വിമാനത്തവാളത്തില്&#x200d; വെച്ച് പോലീസ് കസ്റ്റഡിയില്&#x200d; എടുക്കുകയായിരുന്നു. മത വിദ്വേഷം വളര്&#x200d;ത്തുന്ന പാഠപുസ്തകങ്ങള്&#x200d; പഠിപ്പിച്ചുവെന്ന പേരില്&#x200d; അന്വേഷണം നേരിടുന്ന പ്രമുഖ മതപ്രഭാഷകനും പീസ് എഡ്യുക്കേഷണല്&#x200d; ഫൗണ്ടേഷന്&#x200d; ചെയര്&#x200d;മാനുമായ എം എം അക്ബറിനെ ഹൈദരാബാദില്&#x200d; വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യയില്&#x200d; നിന്നും ദോഹയിലേക്കുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>എറണാകുളം: മതപ്രഭാഷകനും മുജാഹിദ്​ നേതാവുമായ പീസ് സ്‌കൂള്&#x200d; ഡയറക്ടര്&#x200d; എംഎം അക്ബറിന് ജാമ്യം. എറണാകുളം ജില്ലാ സെഷന്&#x200d;സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.</p>
<p>പീസ് ഇന്റര്&#x200d;നാഷണല്&#x200d; സ്‌കൂളിലെ പാഠ പുസ്തകവുമായി ബന്ധപ്പെട്ടാണ് എം എം അക്ബറിനെ ഹൈദരാബാദ് വിമാനത്തവാളത്തില്&#x200d; വെച്ച് പോലീസ് കസ്റ്റഡിയില്&#x200d; എടുക്കുകയായിരുന്നു.</p>
<p>മത വിദ്വേഷം വളര്&#x200d;ത്തുന്ന പാഠപുസ്തകങ്ങള്&#x200d; പഠിപ്പിച്ചുവെന്ന പേരില്&#x200d; അന്വേഷണം നേരിടുന്ന പ്രമുഖ മതപ്രഭാഷകനും പീസ് എഡ്യുക്കേഷണല്&#x200d; ഫൗണ്ടേഷന്&#x200d; ചെയര്&#x200d;മാനുമായ എം എം അക്ബറിനെ ഹൈദരാബാദില്&#x200d; വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യയില്&#x200d; നിന്നും ദോഹയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തില്&#x200d; യാദൃശ്ചികമായി ഇറങ്ങിയപ്പോള്&#x200d; ഹൈദരാബാദ് ഇമിഗ്രേഷന്&#x200d; വിഭാഗത്തിന്റെ ശ്രദ്ധയില്&#x200d;പെടുകയും തുടര്&#x200d;ന്ന് അവിടെ തടഞ്ഞുവച്ച് കേരള പൊലീസില്&#x200d; വിവരമറിയിക്കുകയുമായിരുന്നു.</p>
<p>എറണകുളം നോര്&#x200d;ത്ത് എസ്‌ഐ വിപിന്&#x200d;ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈദരാബാദിലെത്തി അക്ബറിനെ കൊച്ചിയിലേക്ക് കൊണ്ടുപോരുകയായിരുന്നു. ഞായറാഴ്ച രാത്രി വിമാനമാര്&#x200d;ഗം കൊച്ചിയിലെത്തിച്ച ശേഷം എ.സി പി കെ ലാല്&#x200d;ജിയുടെ നേതൃത്വത്തില്&#x200d; അക്ബറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാത്ത വകുപ്പിലായിരുന്നു കേസ്. തുടര്&#x200d;ന്ന് ഇന്ന് കോടതിയില്&#x200d; ഹാജരാക്കുകയായിരുന്നു.</p>
<p>ഇദ്ദേഹത്തിന് എതിരെ എൻ.ഐ.എ കേസുകൾ ഒന്നുമില്ല. മുംബൈയിലെ അൽ ബുറൂജ് പബ്ലിക്കേഷൻ തയ്യാറാക്കിയ മതസ്പർദ്ധ കാരണമാകുന്ന വിവാദ പാഠപുസ്തകം എറണാകുളം പീസ് സ്കൂളിൽ പഠിപ്പിച്ചു എന്ന പരാതിയിൽ കേരളാ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എം.എം. അക്ബറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേസില്&#x200d; എം എം അക്ബറിനെതിരെ കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ മെല്&#x200d;ബണില്&#x200d; നിന്നും ഇന്തോനേഷ്യ വഴി ദോഹയിലേക്ക് പോകുന്നതിനിടെ അക്ബര്&#x200d; ഹൈദരാബാദിലിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.</p>
<p>ലുക്കൗട്ട് നോട്ടീസുള്ളതിനാല്&#x200d; കഴിഞ്ഞ ഒരുവര്&#x200d;ഷമായി ദോഹ, ഖത്തര്&#x200d; എന്നിവിടങ്ങളില്&#x200d; താമസിക്കുകയായിരുന്നു ഇദ്ദേഹം. പാഠ പുസ്തകങ്ങളില്&#x200d; ദേശവിരുദ്ധവും മതസ്പര്&#x200d;ധ വളര്&#x200d;ത്തുന്നതുമായ പാഠഭാഗങ്ങള്&#x200d; ഉണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്&#x200d; 2016ല്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കിയതിനെ തുടര്&#x200d;ന്ന് പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. പീസ് സ്‌കൂള്&#x200d; എം.ഡി എം.എം അക്ബറിനെ അറസ്റ്റ് ചെയ്യാന്&#x200d; നീക്കം നടത്തിയിരുന്നുവെങ്കിലും അക്ബര്&#x200d; വിദേശത്തായതിനാല്&#x200d; വിവിധ വിമാനത്താവളങ്ങളില്&#x200d; ലുക്ക് ഔട്ട് നോട്ടീസ് നല്&#x200d;കി. എറണാകുളത്ത് ചക്കരപറമ്പിലുള്ള പീസ് സ്‌കൂളിന്റെ മൂന്ന് മാനേജിങ് ട്രസ്റ്റികള്&#x200d;, അഡ്മിനിസ്‌ട്രേറ്റര്&#x200d;, പ്രിന്&#x200d;സിപ്പല്&#x200d; എന്നിവര്&#x200d;ക്കെതിരെയും കേസെടുത്തിരുന്നു. മതസ്പര്&#x200d;ധ വളര്&#x200d;ത്തിയതിന് സെക്ഷന്&#x200d; 153 എ വകുപ്പാണ് ചുമത്തിയത്. പുസ്തകത്തിന്റെ പ്രസാധകരായ മുംബൈയിലെ ബുറൂജ് റിയലൈസേഷന്റെ ജീവനക്കാരായ നവി മുംബയ് സ്വദേശികളായ സൃഷ്ടി ഹോംസില്&#x200d; ദാവൂദ് വെയ്ത്, സമീദ് അഹമ്മദ് ഷെയ്ക് (31), സഹില്&#x200d; ഹമീദ് സെയ്ദ് (28) എന്നിവരെ കൊച്ചി പൊലീസ് 2016 ഡിസംബര്&#x200d; രണ്ടിന് അറസ്റ്റ് ചെയ്തിരുന്നു. വിവാദ പാഠഭാഗം അനുചിതമാണെന്ന് കണ്ടെത്തിയിരുന്നതിനാല്&#x200d; പഠിപ്പിക്കേണ്ടതില്ലെന്ന് നേരത്തേ തന്നെ അധ്യാപകര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിരുന്നുവെന്ന് എം.എം അക്ബര്&#x200d; നേരത്തേ വ്യക്തമാക്കിയിരുന്നു.</p>
<p>പീസ് സ്‌കൂളില്&#x200d; നേരത്തേ അധ്യാപകരായിരുന്ന ചിലര്&#x200d;ക്ക് തീവ്രവാദ ബന്ധമുണ്ടായിരുന്നുവെന്നും സ്‌കൂളില്&#x200d; മതേതര വിരുദ്ധമായ പാഠങ്ങളാണ് പഠിപ്പിച്ചിരുന്നതെന്നും പൊലീസ് റിപ്പോര്&#x200d;ട്ട് നല്&#x200d;കിയിരുന്നു. കോഴിക്കോട് ആസ്ഥാനമായ പീസ് ഫൗണ്ടേഷന് കീഴില്&#x200d; കേരളത്തില്&#x200d; മാത്രം പത്ത് സ്‌കൂളുകളുണ്ട്. ഇസ്‌ലാമിക മത പ്രഭാഷകനായ എം.എം അക്ബര്&#x200d; സ്ഥാപിച്ച നിച്ച് ഓഫ് ട്രൂത്ത് എന്ന സ്ഥാപനവും മത പ്രബോധനരംഗത്താണ് പ്രവര്&#x200d;ത്തിക്കുന്നത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mm-akbar-bailed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പീസ് സ്‌കൂള്&#x200d; അടച്ച് പൂട്ടാനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ്: വ്യക്തത നല്&#x200d;കാതെ ആഭ്യന്തര വകുപ്പിന്റെ ഒളിച്ചുകളി</title>
		<link>https://www.chandrikadaily.com/ernamkulam-peace-school-home-ministry-news.html</link>
					<comments>https://www.chandrikadaily.com/ernamkulam-peace-school-home-ministry-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Mar 2018 11:02:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mm akbar]]></category>
		<category><![CDATA[MM AKBAR ARREST]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73667</guid>

					<description><![CDATA[അഷ്‌റഫ് തൈവളപ്പ് കൊച്ചി: എറണാകുളത്തെ പീസ് സ്‌കൂള്&#x200d; അടച്ചു പൂട്ടാനുള്ള ഉത്തരവ് സംബന്ധിച്ച വിവരാവകാശ അപേക്ഷക്ക് വിചിത്ര മറുപടിയുമായി ആഭ്യന്തര വകുപ്പ്. വിവരാവകാശ പ്രവര്&#x200d;ത്തകന്&#x200d; നാസിം പുളിക്കല്&#x200d; സമര്&#x200d;പ്പിച്ച വിവരാവകാശ അപേക്ഷക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിചിത്രമായ മറുപടി നല്&#x200d;കിയത്. എറണാകുളത്തെ പീസ് സ്‌കൂള്&#x200d; അടച്ചു പൂട്ടാനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ പകര്&#x200d;പ്പ്, പീസ് സ്‌കൂളുകളെ സംബന്ധിച്ച് ലഭിച്ചിട്ടുള്ള പരാതികളുടെ പകര്&#x200d;പ്പ്, അവയില്&#x200d; അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്&#x200d; അന്വേഷണ റിപ്പോര്&#x200d;ട്ടുകളുടെ പകര്&#x200d;പ്പ് എന്നിവ ആവശ്യപ്പെട്ടായിരുന്ന വിവരാവകാശ അപേക്ഷ. അപേക്ഷയില്&#x200d; സൂചിപ്പിച്ചിരിക്കുന്ന രേഖകളും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് തൈവളപ്പ്</strong></p>
<p>കൊച്ചി: എറണാകുളത്തെ പീസ് സ്‌കൂള്&#x200d; അടച്ചു പൂട്ടാനുള്ള ഉത്തരവ് സംബന്ധിച്ച വിവരാവകാശ അപേക്ഷക്ക് വിചിത്ര മറുപടിയുമായി ആഭ്യന്തര വകുപ്പ്. വിവരാവകാശ പ്രവര്&#x200d;ത്തകന്&#x200d; നാസിം പുളിക്കല്&#x200d; സമര്&#x200d;പ്പിച്ച വിവരാവകാശ അപേക്ഷക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിചിത്രമായ മറുപടി നല്&#x200d;കിയത്. എറണാകുളത്തെ പീസ് സ്‌കൂള്&#x200d; അടച്ചു പൂട്ടാനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ പകര്&#x200d;പ്പ്, പീസ് സ്‌കൂളുകളെ സംബന്ധിച്ച് ലഭിച്ചിട്ടുള്ള പരാതികളുടെ പകര്&#x200d;പ്പ്, അവയില്&#x200d; അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്&#x200d; അന്വേഷണ റിപ്പോര്&#x200d;ട്ടുകളുടെ പകര്&#x200d;പ്പ് എന്നിവ ആവശ്യപ്പെട്ടായിരുന്ന വിവരാവകാശ അപേക്ഷ.</p>
<p>അപേക്ഷയില്&#x200d; സൂചിപ്പിച്ചിരിക്കുന്ന രേഖകളും വിവരങ്ങളും ഏതാണെന്നു വ്യക്തമാകുന്നില്ലെന്നും ആയതിനാല്&#x200d; എറണാകുളം പീസ് സ്‌കൂളിനെ സംബന്ധിച്ച് ആരെല്ലാം സമര്&#x200d;പ്പിച്ച അപേക്ഷകളാണെന്നോ, ഏത് ഫയലിലെ വിവരങ്ങളാണെന്നോ വ്യക്തത വരുത്തി അറിയിക്കണമെന്നുമായിരുന്നു വിവരാവകാശ അപേക്ഷക്ക് മറുപടിയായി ആഭ്യന്തര വകുപ്പിലെ അണ്ടര്&#x200d; സെക്രട്ടറി കൂടിയായ ബി.സുധയുടെ വിചിത്ര മറുപടി. ആരെല്ലാമാണ് പീസ് സ്‌കൂളിനെ സംബന്ധിച്ച് പരാതി നല്&#x200d;കിയിട്ടുള്ളത് എന്നറിയാനാണ് അപേക്ഷ നല്&#x200d;കിയതെന്നും അപേക്ഷകനോട് തന്നെ ആ വിവരം തിരിച്ച് ചോദിക്കുന്നത് വിവരാവകാശ നിയമത്തെ പരിഹസിക്കലാണെന്നും നാസിം അറിയിച്ചു. മറുപടി സംബന്ധിച്ച് അപ്പീല്&#x200d; നല്&#x200d;കുമെന്നുംം ഇതിനെതിരെ ഉദ്യോഗസ്ഥക്കെതിരെ വിവരാവകാശ കമ്മീഷനില്&#x200d; പ്രത്യേകം പരാതി നല്&#x200d;കുമെന്നും നാസിം പുളിക്കല്&#x200d; പറഞ്ഞു. മതസ്പര്&#x200d;ധ പുസ്തകങ്ങള്&#x200d; പഠിപ്പിച്ചുവെന്ന് ആരോപിച്ച് പീസ് ഇന്റര്&#x200d;നാഷണല്&#x200d; സ്‌കൂളിനെതിരെ പൊലീസ് കേസെടുക്കുകയും മാനേജിങ് ഡയറക്ടര്&#x200d; എം.എം അക്ബറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അറസ്റ്റില്&#x200d; ദുരൂഹതകളുണ്ടെന്ന് വ്യാപകമായി വിമര്&#x200d;ശനം ഉയരുമ്പോഴാണ് കേസിനെ സംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ അവ്യക്തമായ മറുപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ernamkulam-peace-school-home-ministry-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.എം അക്ബറിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്&#x200d; വിട്ടു</title>
		<link>https://www.chandrikadaily.com/peace-school-chairman-mm-akbar-police-custody-for-five-days.html</link>
					<comments>https://www.chandrikadaily.com/peace-school-chairman-mm-akbar-police-custody-for-five-days.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 26 Feb 2018 12:01:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mm akbar]]></category>
		<category><![CDATA[MM AKBAR ARREST]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71984</guid>

					<description><![CDATA[കൊച്ചി: ഇന്നലെ അറസ്റ്റിലായ ഇസ്ലാമിക മതപ്രഭാഷകനും പീസ് സ്‌കൂള്&#x200d; ഡയറക്ടറുമായ എം.എം. അക്ബറിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്&#x200d; വിട്ടു. വിവാദ പാഠപുസ്തകവുമായ കേസില്&#x200d; ഏറണാകുളം ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസ് മാര്&#x200d;ച്ച് മൂന്ന് വരെ കസ്റ്റഡിയില്&#x200d; വിട്ടത്. കേസിലെ ഏഴാം പ്രതിയായ അക്ബറിനെ അന്വേഷണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്&#x200d; കൊണ്ടുപോവാനായാണ് കസ്റ്റഡില്&#x200d; വിട്ടത്. ഏഴ് ദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് കോടതിയില്&#x200d; ആവശ്യപ്പെട്ടത്. ്അതേസമയം കേസില്&#x200d; പൊലീസിനെതിരെ പരാതിയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എം.എം കോടതിയെ അറിയിച്ചു. മത വിദ്വേഷം [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഇന്നലെ അറസ്റ്റിലായ ഇസ്ലാമിക മതപ്രഭാഷകനും പീസ് സ്‌കൂള്&#x200d; ഡയറക്ടറുമായ എം.എം. അക്ബറിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്&#x200d; വിട്ടു. വിവാദ പാഠപുസ്തകവുമായ കേസില്&#x200d; ഏറണാകുളം ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസ് മാര്&#x200d;ച്ച് മൂന്ന് വരെ കസ്റ്റഡിയില്&#x200d; വിട്ടത്.</p>
<p>കേസിലെ ഏഴാം പ്രതിയായ അക്ബറിനെ അന്വേഷണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്&#x200d;<br />
കൊണ്ടുപോവാനായാണ് കസ്റ്റഡില്&#x200d; വിട്ടത്. ഏഴ് ദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് കോടതിയില്&#x200d; ആവശ്യപ്പെട്ടത്. ്അതേസമയം കേസില്&#x200d; പൊലീസിനെതിരെ പരാതിയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എം.എം കോടതിയെ അറിയിച്ചു.</p>
<p>മത വിദ്വേഷം വളര്&#x200d;ത്തുന്ന പാഠപുസ്തകങ്ങള്&#x200d; പഠിപ്പിച്ചുവെന്ന പേരില്&#x200d; അന്വേഷണം നേരിടുന്ന പ്രമുഖ മതപ്രഭാഷകനും പീസ് എഡ്യുക്കേഷണല്&#x200d; ഫൗണ്ടേഷന്&#x200d; ചെയര്&#x200d;മാനുമായ എം എം അക്ബറിനെ ഹൈദരാബാദില്&#x200d; വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യയില്&#x200d; നിന്നും ദോഹയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തില്&#x200d; യാദൃശ്ചികമായി ഇറങ്ങിയപ്പോള്&#x200d; ഹൈദരാബാദ് ഇമിഗ്രേഷന്&#x200d; വിഭാഗത്തിന്റെ ശ്രദ്ധയില്&#x200d;പെടുകയും തുടര്&#x200d;ന്ന് അവിടെ തടഞ്ഞുവച്ച് കേരള പൊലീസില്&#x200d; വിവരമറിയിക്കുകയുമായിരുന്നു.</p>
<p>എറണകുളം നോര്&#x200d;ത്ത് എസ്‌ഐ വിപിന്&#x200d;ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈദരാബാദിലെത്തി അക്ബറിനെ കൊച്ചിയിലേക്ക് കൊണ്ടുപോരുകയായിരുന്നു. ഞായറാഴ്ച രാത്രി വിമാനമാര്&#x200d;ഗം കൊച്ചിയിലെത്തിച്ച ശേഷം എ.സി പി കെ ലാല്&#x200d;ജിയുടെ നേതൃത്വത്തില്&#x200d; അക്ബറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാത്ത വകുപ്പിലായിരുന്നു കേസ്. തുടര്&#x200d;ന്ന് ഇന്ന് കോടതിയില്&#x200d; ഹാജരാക്കുകയായിരുന്നു.</p>
<p>ഇദ്ദേഹത്തിന് എതിരെ എൻ.ഐ.എ കേസുകൾ ഒന്നുമില്ല. മുംബൈയിലെ അൽ ബുറൂജ് പബ്ലിക്കേഷൻ തയ്യാറാക്കിയ മതസ്പർദ്ധ കാരണമാകുന്ന വിവാദ പാഠപുസ്തകം എറണാകുളം പീസ് സ്കൂളിൽ പഠിപ്പിച്ചു എന്ന പരാതിയിൽ കേരളാ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എം.എം. അക്ബറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേസില്&#x200d; എം എം അക്ബറിനെതിരെ കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ മെല്&#x200d;ബണില്&#x200d; നിന്നും ഇന്തോനേഷ്യ വഴി ദോഹയിലേക്ക് പോകുന്നതിനിടെ അക്ബര്&#x200d; ഹൈദരാബാദിലിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.</p>
<p>ലുക്കൗട്ട് നോട്ടീസുള്ളതിനാല്&#x200d; കഴിഞ്ഞ ഒരുവര്&#x200d;ഷമായി ദോഹ, ഖത്തര്&#x200d; എന്നിവിടങ്ങളില്&#x200d; താമസിക്കുകയായിരുന്നു ഇദ്ദേഹം. പാഠ പുസ്തകങ്ങളില്&#x200d; ദേശവിരുദ്ധവും മതസ്പര്&#x200d;ധ വളര്&#x200d;ത്തുന്നതുമായ പാഠഭാഗങ്ങള്&#x200d; ഉണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്&#x200d; 2016ല്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കിയതിനെ തുടര്&#x200d;ന്ന് പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. പീസ് സ്‌കൂള്&#x200d; എം.ഡി എം.എം അക്ബറിനെ അറസ്റ്റ് ചെയ്യാന്&#x200d; നീക്കം നടത്തിയിരുന്നുവെങ്കിലും അക്ബര്&#x200d; വിദേശത്തായതിനാല്&#x200d; വിവിധ വിമാനത്താവളങ്ങളില്&#x200d; ലുക്ക് ഔട്ട് നോട്ടീസ് നല്&#x200d;കി. എറണാകുളത്ത് ചക്കരപറമ്പിലുള്ള പീസ് സ്‌കൂളിന്റെ മൂന്ന് മാനേജിങ് ട്രസ്റ്റികള്&#x200d;, അഡ്മിനിസ്‌ട്രേറ്റര്&#x200d;, പ്രിന്&#x200d;സിപ്പല്&#x200d; എന്നിവര്&#x200d;ക്കെതിരെയും കേസെടുത്തിരുന്നു. മതസ്പര്&#x200d;ധ വളര്&#x200d;ത്തിയതിന് സെക്ഷന്&#x200d; 153 എ വകുപ്പാണ് ചുമത്തിയത്. പുസ്തകത്തിന്റെ പ്രസാധകരായ മുംബൈയിലെ ബുറൂജ് റിയലൈസേഷന്റെ ജീവനക്കാരായ നവി മുംബയ് സ്വദേശികളായ സൃഷ്ടി ഹോംസില്&#x200d; ദാവൂദ് വെയ്ത്, സമീദ് അഹമ്മദ് ഷെയ്ക് (31), സഹില്&#x200d; ഹമീദ് സെയ്ദ് (28) എന്നിവരെ കൊച്ചി പൊലീസ് 2016 ഡിസംബര്&#x200d; രണ്ടിന് അറസ്റ്റ് ചെയ്തിരുന്നു. വിവാദ പാഠഭാഗം അനുചിതമാണെന്ന് കണ്ടെത്തിയിരുന്നതിനാല്&#x200d; പഠിപ്പിക്കേണ്ടതില്ലെന്ന് നേരത്തേ തന്നെ അധ്യാപകര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിരുന്നുവെന്ന് എം.എം അക്ബര്&#x200d; നേരത്തേ വ്യക്തമാക്കിയിരുന്നു.</p>
<p>പീസ് സ്‌കൂളില്&#x200d; നേരത്തേ അധ്യാപകരായിരുന്ന ചിലര്&#x200d;ക്ക് തീവ്രവാദ ബന്ധമുണ്ടായിരുന്നുവെന്നും സ്‌കൂളില്&#x200d; മതേതര വിരുദ്ധമായ പാഠങ്ങളാണ് പഠിപ്പിച്ചിരുന്നതെന്നും പൊലീസ് റിപ്പോര്&#x200d;ട്ട് നല്&#x200d;കിയിരുന്നു. കോഴിക്കോട് ആസ്ഥാനമായ പീസ് ഫൗണ്ടേഷന് കീഴില്&#x200d; കേരളത്തില്&#x200d; മാത്രം പത്ത് സ്‌കൂളുകളുണ്ട്. ഇസ്‌ലാമിക മത പ്രഭാഷകനായ എം.എം അക്ബര്&#x200d; സ്ഥാപിച്ച നിച്ച് ഓഫ് ട്രൂത്ത് എന്ന സ്ഥാപനവും മത പ്രബോധനരംഗത്താണ് പ്രവര്&#x200d;ത്തിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/peace-school-chairman-mm-akbar-police-custody-for-five-days.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.എം അക്ബറിനെ അറസ്റ്റ് ചെയ്തു; ഹൈദരാബാദില്&#x200d; നിന്നും കൊച്ചിയിലെത്തിച്ചു</title>
		<link>https://www.chandrikadaily.com/mm-akbar-in-kochi-now-with-kerala-police.html</link>
					<comments>https://www.chandrikadaily.com/mm-akbar-in-kochi-now-with-kerala-police.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Feb 2018 16:24:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[mm akbar]]></category>
		<category><![CDATA[MM AKBAR ARREST]]></category>
		<category><![CDATA[peace school]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71875</guid>

					<description><![CDATA[കൊച്ചി: പ്രമുഖ മതപ്രഭാഷകനും പീസ് എഡ്യുക്കേഷണല്&#x200d; ഫൗണ്ടേഷന്&#x200d; ചെയര്&#x200d;മാനുമായ എം എം അക്ബറിനെ അറസ്റ്റ് ചെയ്തു. മത വിദ്വേഷം വളര്&#x200d;ത്തുന്ന പാഠപുസ്തകങ്ങള്&#x200d; പഠിപ്പിച്ചുവെന്ന പേരില്&#x200d; അന്വേഷണം നേരിടുന്ന അക്ബറിനെ ഹൈദരാബാദില്&#x200d; വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യയില്&#x200d; നിന്നും ദോഹയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തില്&#x200d; യാദൃശ്ചികമായി ഇറങ്ങിയപ്പോള്&#x200d; ഹൈദരാബാദ് ഇമിഗ്രേഷന്&#x200d; വിഭാഗത്തിന്റെ ശ്രദ്ധയില്&#x200d;പെടുകയും തുടര്&#x200d;ന്ന് അവിടെ തടഞ്ഞുവച്ച് കേരള പൊലീസില്&#x200d; വിവരമറിയിക്കുകയുമായിരുന്നു. എറണകുളം നോര്&#x200d;ത്ത് എസ്‌ഐ വിപിന്&#x200d;ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈദരാബാദിലെത്തി അക്ബറിനെ കൊച്ചിയിലേക്ക് കൊണ്ടുപോരുകയായിരുന്നു. ഞായറാഴ്ച രാത്രി [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: പ്രമുഖ മതപ്രഭാഷകനും പീസ് എഡ്യുക്കേഷണല്&#x200d; ഫൗണ്ടേഷന്&#x200d; ചെയര്&#x200d;മാനുമായ എം എം അക്ബറിനെ അറസ്റ്റ് ചെയ്തു. മത വിദ്വേഷം വളര്&#x200d;ത്തുന്ന പാഠപുസ്തകങ്ങള്&#x200d; പഠിപ്പിച്ചുവെന്ന പേരില്&#x200d; അന്വേഷണം നേരിടുന്ന അക്ബറിനെ ഹൈദരാബാദില്&#x200d; വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യയില്&#x200d; നിന്നും ദോഹയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തില്&#x200d; യാദൃശ്ചികമായി ഇറങ്ങിയപ്പോള്&#x200d; ഹൈദരാബാദ് ഇമിഗ്രേഷന്&#x200d; വിഭാഗത്തിന്റെ ശ്രദ്ധയില്&#x200d;പെടുകയും തുടര്&#x200d;ന്ന് അവിടെ തടഞ്ഞുവച്ച് കേരള പൊലീസില്&#x200d; വിവരമറിയിക്കുകയുമായിരുന്നു.</p>
<p>എറണകുളം നോര്&#x200d;ത്ത് എസ്‌ഐ വിപിന്&#x200d;ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈദരാബാദിലെത്തി അക്ബറിനെ കൊച്ചിയിലേക്ക് കൊണ്ടുപോരുകയായിരുന്നു. ഞായറാഴ്ച രാത്രി വിമാനമാര്&#x200d;ഗം കൊച്ചിയിലെത്തിച്ച ശേഷം എ.സി പി കെ ലാല്&#x200d;ജിയുടെ നേതൃത്വത്തില്&#x200d; അക്ബറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ കോടതിയില്&#x200d; ഹാജരാക്കും.  ഇദ്ദേഹത്തിന് എതിരെ എൻ.ഐ.എ കേസുകൾ ഒന്നുമില്ല. മുംബൈയിലെ അൽ ബുറൂജ് പബ്ലിക്കേഷൻ തയ്യാറാക്കിയ മതസ്പർദ്ധ കാരണമാകുന്ന വിവാദ പാഠപുസ്തകം എറണാകുളം പീസ് സ്കൂളിൽ പഠിപ്പിച്ചു എന്ന പരാതിയിൽ കേരളാ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എം.എം. അക്ബറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേസില്&#x200d; എം എം അക്ബറിനെതിരെ കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ മെല്&#x200d;ബണില്&#x200d; നിന്നും ഇന്തോനേഷ്യ വഴി ദോഹയിലേക്ക് പോകുന്നതിനിടെ അക്ബര്&#x200d; ഹൈദരാബാദിലിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.</p>
<p>ലുക്കൗട്ട് നോട്ടീസുള്ളതിനാല്&#x200d; കഴിഞ്ഞ ഒരുവര്&#x200d;ഷമായി ദോഹ, ഖത്തര്&#x200d; എന്നിവിടങ്ങളില്&#x200d; താമസിക്കുകയായിരുന്നു ഇദ്ദേഹം. പാഠ പുസ്തകങ്ങളില്&#x200d; ദേശവിരുദ്ധവും മതസ്പര്&#x200d;ധ വളര്&#x200d;ത്തുന്നതുമായ പാഠഭാഗങ്ങള്&#x200d; ഉണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്&#x200d; 2016ല്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കിയതിനെ തുടര്&#x200d;ന്ന് പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. പീസ് സ്‌കൂള്&#x200d; എം.ഡി എം.എം അക്ബറിനെ അറസ്റ്റ് ചെയ്യാന്&#x200d; നീക്കം നടത്തിയിരുന്നുവെങ്കിലും അക്ബര്&#x200d; വിദേശത്തായതിനാല്&#x200d; വിവിധ വിമാനത്താവളങ്ങളില്&#x200d; ലുക്ക് ഔട്ട് നോട്ടീസ് നല്&#x200d;കി. എറണാകുളത്ത് ചക്കരപറമ്പിലുള്ള പീസ് സ്‌കൂളിന്റെ മൂന്ന് മാനേജിങ് ട്രസ്റ്റികള്&#x200d;, അഡ്മിനിസ്‌ട്രേറ്റര്&#x200d;, പ്രിന്&#x200d;സിപ്പല്&#x200d; എന്നിവര്&#x200d;ക്കെതിരെയും കേസെടുത്തിരുന്നു. മതസ്പര്&#x200d;ധ വളര്&#x200d;ത്തിയതിന് സെക്ഷന്&#x200d; 153 എ വകുപ്പാണ് ചുമത്തിയത്. പുസ്തകത്തിന്റെ പ്രസാധകരായ മുംബൈയിലെ ബുറൂജ് റിയലൈസേഷന്റെ ജീവനക്കാരായ നവി മുംബയ് സ്വദേശികളായ സൃഷ്ടി ഹോംസില്&#x200d; ദാവൂദ് വെയ്ത്, സമീദ് അഹമ്മദ് ഷെയ്ക് (31), സഹില്&#x200d; ഹമീദ് സെയ്ദ് (28) എന്നിവരെ കൊച്ചി പൊലീസ് 2016 ഡിസംബര്&#x200d; രണ്ടിന് അറസ്റ്റ് ചെയ്തിരുന്നു. വിവാദ പാഠഭാഗം അനുചിതമാണെന്ന് കണ്ടെത്തിയിരുന്നതിനാല്&#x200d; പഠിപ്പിക്കേണ്ടതില്ലെന്ന് നേരത്തേ തന്നെ അധ്യാപകര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിരുന്നുവെന്ന് എം.എം അക്ബര്&#x200d; നേരത്തേ വ്യക്തമാക്കിയിരുന്നു.</p>
<p>പീസ് സ്‌കൂളില്&#x200d; നേരത്തേ അധ്യാപകരായിരുന്ന ചിലര്&#x200d;ക്ക് തീവ്രവാദ ബന്ധമുണ്ടായിരുന്നുവെന്നും സ്‌കൂളില്&#x200d; മതേതര വിരുദ്ധമായ പാഠങ്ങളാണ് പഠിപ്പിച്ചിരുന്നതെന്നും പൊലീസ് റിപ്പോര്&#x200d;ട്ട് നല്&#x200d;കിയിരുന്നു. കോഴിക്കോട് ആസ്ഥാനമായ പീസ് ഫൗണ്ടേഷന് കീഴില്&#x200d; കേരളത്തില്&#x200d; മാത്രം പത്ത് സ്‌കൂളുകളുണ്ട്. ഇസ്‌ലാമിക മത പ്രഭാഷകനായ എം.എം അക്ബര്&#x200d; സ്ഥാപിച്ച നിച്ച് ഓഫ് ട്രൂത്ത് എന്ന സ്ഥാപനവും മത പ്രബോധനരംഗത്താണ് പ്രവര്&#x200d;ത്തിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mm-akbar-in-kochi-now-with-kerala-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.എം അക്ബറിനെതിരായ നടപടി &#8216;ഒറിജിനല്&#x200d; തീവ്രവാദി&#8217; കള്&#x200d;ക്ക് കൂടുതല്&#x200d; പ്രോത്സാഹനമാവുകയെയുള്ളു; കേരള മുസ്ലിം സംയുക്ത വേദി</title>
		<link>https://www.chandrikadaily.com/m-m-akbar-in-police-custody-2.html</link>
					<comments>https://www.chandrikadaily.com/m-m-akbar-in-police-custody-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Feb 2018 07:06:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mm akbar]]></category>
		<category><![CDATA[MM AKBAR ARREST]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71767</guid>

					<description><![CDATA[കോഴിക്കോട്: ഹിന്ദുത്വ ഫാഷിസ്റ്റുകള്&#x200d; ചൂണ്ടിക്കാട്ടുന്നവരെയൊക്കെ തീവ്രവാദ മുദ്ര കുത്തി പീഡിപ്പിക്കുന്ന പോലീസ് നടപടികള്&#x200d; &#8216; ഒറിജിനല്&#x200d; തീവ്രവാദി&#8217; കള്&#x200d;ക്ക് കൂടുതല്&#x200d; പ്രോത്സാഹനമാവുകയെയുള്ളുവെന്ന് കേരള മുസ്ലിം സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂര്&#x200d; അബ്ദുസ്സലിം മൗലവി. സലഫി പണ്ഡിതനും പീസ് എഡ്യൂക്കേഷന്&#x200d; ഫൗണ്ടേഷന്&#x200d; ചെയര്&#x200d;മാനുമായ എം.എം അക്ബറിനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്ത നടപടി ജനാധിപത്യ വിരുദ്ധവും പൗരാവകാശ നിഷേധവുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫാഷിസത്തിനും ഭരണകൂട ഭീകരതക്കുമെതിരെ ജനാധിപത്യ മര്യാദകള്&#x200d; പാലിച്ച് പ്രവര്&#x200d;ത്തിക്കുന്ന നേതാക്കളെയും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കോഴിക്കോട്:</strong> ഹിന്ദുത്വ ഫാഷിസ്റ്റുകള്&#x200d; ചൂണ്ടിക്കാട്ടുന്നവരെയൊക്കെ തീവ്രവാദ മുദ്ര കുത്തി പീഡിപ്പിക്കുന്ന പോലീസ് നടപടികള്&#x200d; &#8216; ഒറിജിനല്&#x200d; തീവ്രവാദി&#8217; കള്&#x200d;ക്ക് കൂടുതല്&#x200d; പ്രോത്സാഹനമാവുകയെയുള്ളുവെന്ന് കേരള മുസ്ലിം സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂര്&#x200d; അബ്ദുസ്സലിം മൗലവി. സലഫി പണ്ഡിതനും പീസ് എഡ്യൂക്കേഷന്&#x200d; ഫൗണ്ടേഷന്&#x200d; ചെയര്&#x200d;മാനുമായ എം.എം അക്ബറിനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്ത നടപടി ജനാധിപത്യ വിരുദ്ധവും പൗരാവകാശ നിഷേധവുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.</p>
<p>ഫാഷിസത്തിനും ഭരണകൂട ഭീകരതക്കുമെതിരെ ജനാധിപത്യ മര്യാദകള്&#x200d; പാലിച്ച് പ്രവര്&#x200d;ത്തിക്കുന്ന നേതാക്കളെയും സംഘടനകളെയും തേജോവധം ചെയ്യാനും തകര്&#x200d;ക്കാനും സര്&#x200d;ക്കാരുകള്&#x200d; തയ്യാറാവുന്നത് നിയമ വാഴ്ചക്ക് ഭീഷണിയും രാജ്യത്തിന്റെ യശ്ശസിന് കളങ്കവുമാണെന്ന് അബ്ദുസ്സലീം മൗലവി പ്രസ്താവനയില്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>ആസ്‌ത്രേലിയയില്&#x200d; നിന്ന് ദോഹയിലേക്കുള്ള യാത്രക്കിടെയാണ് എം എം അക്ബറിനെ കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ പിടിയിലായ വിവരം എം എം അക്ബര്&#x200d; തന്നെ ഭാര്യയെ വിളിച്ച് അറിയിക്കുകയായിരുന്നു.</p>
<p>പീസ് സ്‌കൂള്&#x200d; പാഠപുസ്തകവുമായി ബന്ധപ്പെട്ട് എം എം അക്ബറിനെ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പീസ് സ്‌കൂളില്&#x200d; പഠിപ്പിച്ചിരുന്ന ചിലര്&#x200d; സിറിയയിലേക്ക് പോയെന്നും ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തിയെന്നും ആരോപണമുയര്&#x200d;ന്നിരുന്നു. പിന്നാലെയാണ് അക്ബറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത അക്ബറിനെ കേരളാ പൊലീസിനു കൈമാറും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/m-m-akbar-in-police-custody-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
