<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mm akbar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mm-akbar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 10 Jan 2021 04:10:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mm akbar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇസ്‌ലാം വിമര്&#x200d;ശകന്റെ പതനംകണ്ട സംവാദം</title>
		<link>https://www.chandrikadaily.com/mm-akbar-debate-review.html</link>
					<comments>https://www.chandrikadaily.com/mm-akbar-debate-review.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 10 Jan 2021 04:10:11 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Atheism]]></category>
		<category><![CDATA[mm akbar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175753</guid>

					<description><![CDATA[ഇത് സത്യാന്വേഷികള്&#x200d;ക്കുള്ള ചൂണ്ടുപലകയാണെന്നും ദൈവികമാണെന്നുറപ്പുള്ള ഖുര്&#x200d;ആന്&#x200d; കയ്യിലുള്ള കാലത്തോളം ആര്&#x200d;ക്കുമുന്നിലും അത് തെളിയിക്കാന്&#x200d; മുസ്‌ലിംകള്&#x200d;ക്ക് ലവലേശം പ്രയാസമില്ലെന്നുമുള്ള പ്രഖ്യാപനത്തോടെ സംവാദത്തിന് തിരശീല വീണതോടെ കേരളത്തിലെ സംവാദ ചരിത്രത്തില്&#x200d; സമാനതകളില്ലാത്ത ഒരാധ്യായം രചിക്കപ്പെട്ടുകഴിഞ്ഞിരുന്നു.]]></description>
										<content:encoded><![CDATA[<p><strong>ഡോ. അബ്ദുല്ല ബാസില്&#x200d; സി.പി</strong></p>
<p>കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന ഇസ്‌ലാം വിമര്&#x200d;ശകനാണ് ഇ.എ ജബ്ബാര്&#x200d;. മൂന്ന് പതിറ്റാണ്ടിലേറേയായി ഇസ്‌ലാമിനെയും ഖുര്&#x200d;ആനിനെയും വിമര്&#x200d;ശിക്കുക എന്നത് ജീവിതദൗത്യമായി ഏറ്റെടുത്ത് ഇസ്‌ലാം വിമര്&#x200d;ശനരംഗത്ത് സജീവമാണ് അദ്ദേഹം. &#8216;ഖുര്&#x200d;ആനിലെ അബദ്ധങ്ങള്&#x200d;, അശാസ്ത്രീയതകള്&#x200d;, അധാര്&#x200d;മികതകള്&#x200d;, പ്രവാചകന്റെ വിവാഹം, യുദ്ധം&#8230;&#8217; എന്നിങ്ങനെ അദ്ദേഹം ഇസ്‌ലാമിനെ വിമര്&#x200d;ശിക്കാത്ത മേഖലകളില്ല എന്ന്തന്നെ വേണമെങ്കില്&#x200d; പറയാം. മതപണ്ഡിതര്&#x200d;ക്കും ഇസ്‌ലാമിക പ്രബോധകര്&#x200d;ക്കുമൊന്നും ഖുര്&#x200d;ആനും ഇസ്‌ലാമും മനസ്സിലായിട്ടില്ല, മറിച്ച് ഇദ്ദേഹമാണ് അവയെല്ലാം ഗവേഷണംചെയ്ത് മുങ്ങിത്തപ്പി കാര്യങ്ങള്&#x200d; മനസ്സിലാക്കിയ ഏക വ്യക്തി എന്നതാണ് അനുയായികളുടെ ധാരണ.<br />
ഇദ്ദേഹവുമായാണ് കേരളത്തിലെ അറിയപ്പെടുന്ന ഇസ്‌ലാമിക പ്രബോധകനായ എം. എം അക്ബര്&#x200d; നേരിട്ടൊരു സംവാദത്തിന് തയാറാകുന്നതും അതിന് മലപ്പുറത്തെ റോസ് ലോഞ്ച് ഹാള്&#x200d; വേദിയാകുന്നതും. ഇരു ഭാഗത്തും ഏറ്റവും അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് എന്നത് കൊണ്ടുതന്നെ കേരളം മുഴുക്കെ ശ്രദ്ധിക്കുന്ന സംവാദമായി അത് മാറുകയും ചെയ്തു. പതിനായിരങ്ങളാണ് വിവിധ ഓണ്&#x200d;ലൈന്&#x200d; പ്ലാറ്റ്‌ഫോമുകളിലൂടെ സംവാദം തത്സമയം വീക്ഷിച്ചത്.<br />
ഖുര്&#x200d;ആനില്&#x200d; അവതരണ കാലഘട്ടമായ ആറാം നൂറ്റാണ്ടിലുള്ള ആളുകള്&#x200d;ക്ക് അറിവില്ലാത്ത, പിന്നീട് ശാസ്ത്രം കണ്ടെത്തിയ എന്തെങ്കിലും ഒരു അറിവ് കാണിച്ചുതന്നാല്&#x200d; താന്&#x200d; ഇസ്‌ലാം വിമര്&#x200d;ശനം അവസാനിപ്പിച്ച് മുസ്‌ലിമാകാന്&#x200d; തയാറാണ് എന്ന ഇ.എ ജബ്ബാറിന്റെ വെല്ലുവിളിയായിരുന്നു സംവാദത്തിലേക്ക് നയിച്ചത്. അങ്ങനെ തെളിയിക്കാന്&#x200d; താന്&#x200d; ഒരുക്കമാണെന്നും താന്&#x200d; പറയുന്ന ശാസ്ത്രീയ അറിവ് കൃത്യമാണോ എന്ന് പരിശോധിക്കാന്&#x200d; ശാസ്ത്രജ്ഞന്മാരുടെ പാനലിനെ അടക്കം നിയോഗിക്കണം എന്നുമാവശ്യപ്പെട്ടാണ് എം.എം അക്ബര്&#x200d; വെല്ലുവിളി ഏറ്റെടുത്തത്. എന്നാല്&#x200d; അത്തരം ഒരു പാനല്&#x200d; ആവശ്യമില്ലെന്ന് പറഞ്ഞ് യുക്തിവാദിപക്ഷം അതിനെ എതിര്&#x200d;ക്കുകയായിരുന്നു. സംവാദ സംഘാടകര്&#x200d; കേരള യുക്തിവാദി സംഘം ആയതുകൊണ്ട്തന്നെ തികച്ചും ഏകപക്ഷീയമായ രീതിയിലായിരുന്നു സംവാദഘടന നിശ്ചയിക്കപ്പെട്ടത്. മുസ്‌ലിം പക്ഷത്ത് നിന്ന് ആവര്&#x200d;ത്തിച്ച് ആവശ്യപ്പെട്ടിട്ടും സംവാദഘടനയില്&#x200d; യാതൊരു മാറ്റവും വരുത്താന്&#x200d; യുക്തിവാദി സംഘം തയാറായില്ല. എന്നാല്&#x200d; തങ്ങളുടെ നിബന്ധനകള്&#x200d; പൂര്&#x200d;ണമായും അവഗണിക്കപ്പെട്ടെങ്കിലും സംവാദത്തിന് പങ്കെടുക്കാന്&#x200d;തന്നെ തീരുമാനിക്കുകയായിരുന്നു മുസ്‌ലിം പക്ഷം.<br />
സംവാദവേദിയില്&#x200d; ആദ്യം വിഷയം അവതരിപ്പിച്ചത് വെല്ലുവിളി ഉയര്&#x200d;ത്തിയ ഇ.എ ജബ്ബാറായിരുന്നു. ഒരു മണിക്കൂര്&#x200d; അവതരണത്തില്&#x200d; പകുതിയിലേറെ സമയം അദ്ദേഹം ചെലവഴിച്ചത് തന്റെ വെല്ലുവിളി ഒരു സംവാദ വെല്ലുവിളി ആയിരുന്നില്ല എന്നും തന്റെ യുക്തിവാദി സുഹൃത്തുക്കള്&#x200d; പോലും ഈ വെല്ലുവിളി യുക്തിരഹിതമാണെന്ന് തന്നോട് ബോധ്യപ്പെടുത്തി എന്നുമെല്ലാം വിശദീകരിക്കാനായിരുന്നു. ബാക്കി സമയം താന്&#x200d; ഇത്രയുംകാലം ഉന്നയിച്ചുകൊണ്ടിരുന്ന ഖുര്&#x200d;ആന്&#x200d; ശാസ്ത്ര വിഷയത്തിലെ വിമര്&#x200d;ശനങ്ങളുടെ പവര്&#x200d;പോയിന്റ് പ്രസന്റേഷന്&#x200d; പ്രദര്&#x200d;ശിപ്പിക്കാനും അദ്ദേഹം വിനിയോഗിച്ചു. ഖുര്&#x200d;ആനില്&#x200d; എല്ലാ ശാസ്ത്രവും ഉണ്ട് എന്നാണ് മുസ്‌ലിംകളുടെ വാദമെന്നും അത് അബദ്ധമാണ് എന്നുമാണ് അദ്ദേഹം പറഞ്ഞുവെക്കാന്&#x200d; ശ്രമിച്ചത്.<br />
എം.എം അക്ബറിന്റെ വിഷയാവതരണത്തില്&#x200d; ആദ്യം തന്നെ അദ്ദേഹം ചെയ്തത് ഖുര്&#x200d;ആനില്&#x200d; എല്ലാ ശാസ്ത്രവും ഉണ്ട് എന്നോ ഖുര്&#x200d;ആന്&#x200d; ശാസ്ത്രം പഠിപ്പിക്കാനിറങ്ങിയ ഗ്രന്ഥമാണെന്നോ മുസ്‌ലിംകള്&#x200d;ക്ക് വാദമില്ലെന്നും, മറിച്ച് ശാസ്ത്രം ഏറെ മുന്നോട്ടു കുതിച്ച ഈ കാലഘട്ടത്തിലും ഒരു അബദ്ധം പോലും ഖുര്&#x200d;ആനിലില്ല എന്നതാണ് അതിന്റെ അമാനുഷികത എന്നും പറഞ്ഞുകൊണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇ.എ ജബ്ബാര്&#x200d; നടത്തിയ പ്രസന്റേഷന്&#x200d; മുസ്‌ലിംകള്&#x200d;ക്ക് ഇല്ലാത്ത വാദം അവരുടെമേല്&#x200d; വെച്ചുകെട്ടി മറുപടി പറയല്&#x200d; മാത്രമാണെന്നും അക്ബര്&#x200d; വാദിച്ചു.<br />
അതിന് ശേഷം തന്നെ ഏല്&#x200d;പ്പിക്കപ്പെട്ട ദൗത്യം ഖുര്&#x200d;ആനില്&#x200d; നിന്ന് ആറാം നൂറ്റാണ്ടിലുള്ള മനുഷ്യര്&#x200d;ക്ക് അറിവില്ലാത്ത, പിന്നീട് ശാസ്ത്രം കണ്ടെത്തിയ ഒരറിവ് സമര്&#x200d;ത്ഥിക്കലാണെന്നും അതിലേക്ക് കടക്കുകയാണെന്നും പറഞ്ഞുഖുര്&#x200d;ആനിലെ സൂറത്തുന്നൂറിലെ 40 ാം ആയത്ത് സദസ്സിനെ കേള്&#x200d;പ്പിച്ചു. ആഴക്കടലിലെ അന്ധകാരങ്ങളെപറ്റിയും ആന്തരിക തിരമാലകളെ പറ്റിയുമെല്ലാം ഖുര്&#x200d;ആന്&#x200d; പരാമര്&#x200d;ശിക്കുന്നുണ്ടെന്ന് അദ്ദേഹം അര്&#x200d;ത്ഥസഹിതം വിശദീകരിച്ചു. ഈ ആയത്തിന് താന്&#x200d; സ്വന്തം വകയില്&#x200d; അര്&#x200d;ത്ഥം പറയുന്നതല്ലെന്നും അതിനായി ഇംഗ്ലീഷ് അറബിക് ലെക്‌സിക്കോണുകള്&#x200d; എതിര്&#x200d; സംവാദകനോ മറ്റുള്ളവര്&#x200d;ക്കോ പരിശോധിക്കാം എന്നുപറഞ്ഞു എട്ടു വാല്യങ്ങള്&#x200d; അടങ്ങിയ ലക്‌സിക്കോണുകള്&#x200d; മേശപ്പുറത്ത് സമര്&#x200d;പ്പിക്കുകയും ശേഷം ഖുര്&#x200d;ആന്&#x200d; ഈ പറഞ്ഞ കാര്യങ്ങള്&#x200d; പൂര്&#x200d;ണമായും കൃത്യമാണ് എന്നതിന് ഓഷ്യനോളജിയിലെ ഏറ്റവും പുതിയ പഠനങ്ങള്&#x200d; സ്‌ക്രീനില്&#x200d; പ്രദര്&#x200d;ശിപ്പിച്ചുകൊണ്ടായിരുന്നു എം. എം അക്ബര്&#x200d; വിഷയം അവതരിപ്പിച്ചത്. ഇക്കാര്യങ്ങള്&#x200d; ആറാം നൂറ്റാണ്ടിലേതെന്നല്ല ഒരു നൂറ്റാണ്ടിലെയും നാടോടികള്&#x200d;ക്ക് അറിവില്ലായിരുന്നുവെന്നും ഇരുപതാം നൂറ്റാണ്ടില്&#x200d; മാത്രം നാം മനസ്സിലാക്കിയ വസ്തുതകളാണെന്നും മറിച്ച് തെളിയിക്കാന്&#x200d; എതിര്&#x200d; സംവാദകന് ബാധ്യതയുണ്ടെന്നും പറഞ്ഞു എം.എം അക്ബര്&#x200d; നാല്പത് മിനുട്ടില്&#x200d; വിഷയാവതരണം അവസാനിപ്പിച്ചപ്പോള്&#x200d; എല്ലാ ശ്രദ്ധയും ഇ.എ ജബ്ബാറിലേക്ക് തിരിയുകയായിരുന്നു.<br />
അക്ബര്&#x200d; ഉദ്ധരിച്ച കാര്യം അബദ്ധമാണെന്നോ, അതല്ലെങ്കില്&#x200d; ആറാം നൂറ്റാണ്ടിലുള്ളവര്&#x200d;ക്ക് അറിവുണ്ടെന്നോ സമര്&#x200d;ത്ഥിക്കാന്&#x200d; ഇ.എ ജബ്ബാറിന് കഴിയുമോ എന്ന ആകാംക്ഷയില്&#x200d; കാത്തിരുന്ന സദസ്സിനെ പൂര്&#x200d;ണ നിരാശയിലേക്ക് തള്ളിവിട്ടു &#8216;അക്ബര്&#x200d; ഉദ്ധരിച്ചതിന് താന്&#x200d; ഇപ്പോള്&#x200d; മറുപടി പറയുന്നില്ല, അടുത്ത അവസരത്തില്&#x200d; ചെയ്യാം&#8217; എന്നു പറഞ്ഞ് താന്&#x200d; നേരത്തെ പ്രദര്&#x200d;ശിപ്പിച്ച പവര്&#x200d;പോയിന്റ് പ്രസന്റേഷന്&#x200d; തുടരുകയായിരുന്നു അദ്ദേഹം! നേര്&#x200d;ക്കുനേര്&#x200d; സംവാദവേദിയില്&#x200d; എതിരാളിയെ ലഭിച്ചിട്ടും ഖണ്ഡിക്കാനുള്ള അവസരമായിരുന്നിട്ടും അതിന് ശ്രമിക്കുകപോലും ചെയ്യാതെ മുന്&#x200d;പേ തയാറാക്കി കൊണ്ടുവന്ന കാര്യം അവതരിപ്പിക്കുന്ന സംവാദകനെ സംവാദചരിത്രത്തില്&#x200d;തന്നെ കാണാന്&#x200d; സാധിക്കുമോ എന്നത് സംശയമാണ്. ഇദ്ദേഹത്തെ പോലുള്ളവരുടെ മുന്നില്&#x200d; ഇസ്‌ലാം മതപണ്ഡിതരെ നേരിട്ട് സംവാദത്തിന് കിട്ടിയാല്&#x200d; പലതും സംഭവിക്കും എന്ന് കരുതിയ അനുയായികള്&#x200d;പോലും ഒരുവേള മൂക്കത്ത് കൈവെച്ച് ഇരുന്നിട്ടുണ്ടാകാം!<br />
തന്റെ ഒന്നാം ഖണ്ഡന വേളയില്&#x200d; എം.എം അക്ബര്&#x200d; വസ്തുനിഷ്ഠമായി ജബ്ബാറിന്റെ വാദങ്ങളെ ഖണ്ഡിക്കാന്&#x200d;തന്നെ തയാറായപ്പോള്&#x200d; തെളിവുകളും രേഖകളും ഉന്നയിക്കാന്&#x200d; കഴിയുന്നവരും കേവലം ഇസ്‌ലാം വിമര്&#x200d;ശന സൈറ്റുകളില്&#x200d; ഉള്ളത് അപ്പടി വിഴുങ്ങാന്&#x200d; മാത്രമറിയാവുന്ന എതിര്&#x200d; സംവാദകന്&#x200d; ഉന്നയിക്കുന്ന വാദങ്ങളോട് പ്രതികരിക്കാന്&#x200d; പോലുമാകാത്തവരും തമ്മിലുള്ള അന്തരം പ്രേക്ഷകര്&#x200d; തിരിച്ചറിയുകയായിരുന്നു.<br />
തന്റെ രണ്ടാം ഖണ്ഡന അവസരമായപ്പോഴേക്ക് എം.എം അക്ബര്&#x200d; ഉദ്ധരിച്ച വിഷയത്തിന് ഒരു പ്രമുഖ ഇസ്‌ലാം വിമര്&#x200d;ശന വെബ്‌സൈറ്റില്&#x200d; കൊടുത്ത മറുപടി അപ്പടി ഉദ്ധരിക്കാന്&#x200d; ശ്രമിച്ചു ഇ.എ ജബ്ബാര്&#x200d;. ബൈബിളില്&#x200d; തിരമാല, അഴക്കടല്&#x200d; എന്നീ പദങ്ങള്&#x200d; ഒരുമിച്ച് ഒരു വാചകത്തില്&#x200d; വന്നിട്ടുണ്ടെന്നും അതുകൊണ്ട് ഇത് ഖുര്&#x200d;ആനില്&#x200d; മാത്രമുള്ള അത്ഭുതമല്ലെന്നും പറയാന്&#x200d; ശ്രമിച്ചു അദ്ദേഹം. എന്നാല്&#x200d; ആ വെബ്‌സൈറ്റ് അടക്കം പരിശോധിച്ചിട്ടാണ് താന്&#x200d; വരുന്നതെന്നും ബൈബിളിലെ യോനായിലെ പ്രസ്തുത വാചകത്തില്&#x200d; ഖുര്&#x200d;ആനിലേത് പോലെ ആഴക്കടലിലെ അടുക്കുകളുള്ള ഇരുട്ടിനെ പറ്റിയോ, അവിടേക്ക് പ്രകാശം എത്താത്തതിനെ പറ്റിയോ ആന്തരിക തിരമാലകളെ പറ്റിയോ ഒന്നും സൂചന പോലുമില്ലെന്നും കേവലം തിരമാല എന്നും ആഴക്കടല്&#x200d; എന്നുമുള്ള പദങ്ങള്&#x200d; ഉണ്ട് എന്നത്‌കൊണ്ട് മാത്രം വെബ്‌സൈറ്റ് നോക്കി അത് പൊക്കിപ്പിടിച്ചുവരുന്നത് നാണക്കേടാണെന്നും എം.എം അക്ബര്&#x200d; പറഞ്ഞതോടെ ഖണ്ഡിക്കാനുള്ള ചെറുശ്രമവും ജബ്ബാറിന് ഉപേക്ഷിക്കേണ്ടിവന്നു.<br />
ഇത്രയും കാലം കേരളത്തില്&#x200d; ഖുര്&#x200d;ആനിനെ പറ്റി ആധികാരികമായി പറയാന്&#x200d; അര്&#x200d;ഹതയുള്ള വ്യക്തിയെന്ന് വാദിച്ചു നടന്ന ഇസ്‌ലാം വിമര്&#x200d;ശകന്റെ അനിവാര്യമായ പതനത്തിനായിരുന്നു മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയവും ഓണ്&#x200d;ലൈനിലൂടെ പതിനായിരങ്ങളും സാക്ഷിയായത്. ഇസ്‌ലാമിനെ വിമര്&#x200d;ശിക്കാന്&#x200d; ജീവിതം ഒഴിഞ്ഞുവെച്ചവര്&#x200d;ക്ക് ഖുര്&#x200d;ആനിനെ പറ്റിയോ ആധുനിക ശാസ്ത്രത്തെ പറ്റിയോ ഒരുവേള താന്&#x200d; ഉന്നയിക്കുന്ന വിമര്&#x200d;ശനങ്ങളെപറ്റി പോലുമോ ഉള്ള പ്രാഥമിക വിവരം പോലുമില്ലെന്ന് നിഷ്പക്ഷര്&#x200d;ക്ക്‌പോലും ബോധ്യപ്പെടുന്ന തരത്തിലായിരുന്നു സംവാദം അവസാനിച്ചത്. ഇസ്‌ലാം വിരോധം തലയില്&#x200d; കയറി വിഭ്രാന്തി പിടിച്ചവരെപോലെ പെരുമാറുന്ന ഇസ്‌ലാം വിരുദ്ധ പക്ഷത്തെ സദസ്യരുടെ വികാരപ്രകടനങ്ങളും ഒച്ചവെക്കലുകളും അക്ബറിന്റെ സംസാരത്തിനിടയില്&#x200d; പോലുമുള്ള ഉച്ചത്തിലുള്ള കമന്റടികളും രണ്ട് സംസ്‌കാരങ്ങള്&#x200d; തമ്മിലുള്ള വ്യത്യാസംകൂടി വിളിച്ചുപറയുന്നതായിരുന്നു. &#8216;ഞങ്ങളുടെ കയ്യിലുള്ളത് തെളിവുകളാണ്, നിങ്ങളുടെ കൈമുതല്&#x200d; വികാരം മാത്രമാണ്&#8217; എന്നായിരുന്നു അക്ബര്&#x200d; അതിനോട് പ്രതികരിച്ചത്.<br />
ഇത് സത്യാന്വേഷികള്&#x200d;ക്കുള്ള ചൂണ്ടുപലകയാണെന്നും ദൈവികമാണെന്നുറപ്പുള്ള ഖുര്&#x200d;ആന്&#x200d; കയ്യിലുള്ള കാലത്തോളം ആര്&#x200d;ക്കുമുന്നിലും അത് തെളിയിക്കാന്&#x200d; മുസ്‌ലിംകള്&#x200d;ക്ക് ലവലേശം പ്രയാസമില്ലെന്നുമുള്ള പ്രഖ്യാപനത്തോടെ സംവാദത്തിന് തിരശീല വീണതോടെ കേരളത്തിലെ സംവാദ ചരിത്രത്തില്&#x200d; സമാനതകളില്ലാത്ത ഒരാധ്യായം രചിക്കപ്പെട്ടുകഴിഞ്ഞിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mm-akbar-debate-review.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം എം അക്ബറിന് ജാമ്യം</title>
		<link>https://www.chandrikadaily.com/mm-akbar-bailed.html</link>
					<comments>https://www.chandrikadaily.com/mm-akbar-bailed.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Mar 2018 06:54:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bail]]></category>
		<category><![CDATA[mm akbar]]></category>
		<category><![CDATA[MM AKBAR ARREST]]></category>
		<category><![CDATA[Peace International School]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73815</guid>

					<description><![CDATA[എറണാകുളം: മതപ്രഭാഷകനും മുജാഹിദ്​ നേതാവുമായ പീസ് സ്‌കൂള്&#x200d; ഡയറക്ടര്&#x200d; എംഎം അക്ബറിന് ജാമ്യം. എറണാകുളം ജില്ലാ സെഷന്&#x200d;സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പീസ് ഇന്റര്&#x200d;നാഷണല്&#x200d; സ്‌കൂളിലെ പാഠ പുസ്തകവുമായി ബന്ധപ്പെട്ടാണ് എം എം അക്ബറിനെ ഹൈദരാബാദ് വിമാനത്തവാളത്തില്&#x200d; വെച്ച് പോലീസ് കസ്റ്റഡിയില്&#x200d; എടുക്കുകയായിരുന്നു. മത വിദ്വേഷം വളര്&#x200d;ത്തുന്ന പാഠപുസ്തകങ്ങള്&#x200d; പഠിപ്പിച്ചുവെന്ന പേരില്&#x200d; അന്വേഷണം നേരിടുന്ന പ്രമുഖ മതപ്രഭാഷകനും പീസ് എഡ്യുക്കേഷണല്&#x200d; ഫൗണ്ടേഷന്&#x200d; ചെയര്&#x200d;മാനുമായ എം എം അക്ബറിനെ ഹൈദരാബാദില്&#x200d; വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യയില്&#x200d; നിന്നും ദോഹയിലേക്കുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>എറണാകുളം: മതപ്രഭാഷകനും മുജാഹിദ്​ നേതാവുമായ പീസ് സ്‌കൂള്&#x200d; ഡയറക്ടര്&#x200d; എംഎം അക്ബറിന് ജാമ്യം. എറണാകുളം ജില്ലാ സെഷന്&#x200d;സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.</p>
<p>പീസ് ഇന്റര്&#x200d;നാഷണല്&#x200d; സ്‌കൂളിലെ പാഠ പുസ്തകവുമായി ബന്ധപ്പെട്ടാണ് എം എം അക്ബറിനെ ഹൈദരാബാദ് വിമാനത്തവാളത്തില്&#x200d; വെച്ച് പോലീസ് കസ്റ്റഡിയില്&#x200d; എടുക്കുകയായിരുന്നു.</p>
<p>മത വിദ്വേഷം വളര്&#x200d;ത്തുന്ന പാഠപുസ്തകങ്ങള്&#x200d; പഠിപ്പിച്ചുവെന്ന പേരില്&#x200d; അന്വേഷണം നേരിടുന്ന പ്രമുഖ മതപ്രഭാഷകനും പീസ് എഡ്യുക്കേഷണല്&#x200d; ഫൗണ്ടേഷന്&#x200d; ചെയര്&#x200d;മാനുമായ എം എം അക്ബറിനെ ഹൈദരാബാദില്&#x200d; വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യയില്&#x200d; നിന്നും ദോഹയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തില്&#x200d; യാദൃശ്ചികമായി ഇറങ്ങിയപ്പോള്&#x200d; ഹൈദരാബാദ് ഇമിഗ്രേഷന്&#x200d; വിഭാഗത്തിന്റെ ശ്രദ്ധയില്&#x200d;പെടുകയും തുടര്&#x200d;ന്ന് അവിടെ തടഞ്ഞുവച്ച് കേരള പൊലീസില്&#x200d; വിവരമറിയിക്കുകയുമായിരുന്നു.</p>
<p>എറണകുളം നോര്&#x200d;ത്ത് എസ്‌ഐ വിപിന്&#x200d;ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈദരാബാദിലെത്തി അക്ബറിനെ കൊച്ചിയിലേക്ക് കൊണ്ടുപോരുകയായിരുന്നു. ഞായറാഴ്ച രാത്രി വിമാനമാര്&#x200d;ഗം കൊച്ചിയിലെത്തിച്ച ശേഷം എ.സി പി കെ ലാല്&#x200d;ജിയുടെ നേതൃത്വത്തില്&#x200d; അക്ബറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാത്ത വകുപ്പിലായിരുന്നു കേസ്. തുടര്&#x200d;ന്ന് ഇന്ന് കോടതിയില്&#x200d; ഹാജരാക്കുകയായിരുന്നു.</p>
<p>ഇദ്ദേഹത്തിന് എതിരെ എൻ.ഐ.എ കേസുകൾ ഒന്നുമില്ല. മുംബൈയിലെ അൽ ബുറൂജ് പബ്ലിക്കേഷൻ തയ്യാറാക്കിയ മതസ്പർദ്ധ കാരണമാകുന്ന വിവാദ പാഠപുസ്തകം എറണാകുളം പീസ് സ്കൂളിൽ പഠിപ്പിച്ചു എന്ന പരാതിയിൽ കേരളാ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എം.എം. അക്ബറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേസില്&#x200d; എം എം അക്ബറിനെതിരെ കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ മെല്&#x200d;ബണില്&#x200d; നിന്നും ഇന്തോനേഷ്യ വഴി ദോഹയിലേക്ക് പോകുന്നതിനിടെ അക്ബര്&#x200d; ഹൈദരാബാദിലിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.</p>
<p>ലുക്കൗട്ട് നോട്ടീസുള്ളതിനാല്&#x200d; കഴിഞ്ഞ ഒരുവര്&#x200d;ഷമായി ദോഹ, ഖത്തര്&#x200d; എന്നിവിടങ്ങളില്&#x200d; താമസിക്കുകയായിരുന്നു ഇദ്ദേഹം. പാഠ പുസ്തകങ്ങളില്&#x200d; ദേശവിരുദ്ധവും മതസ്പര്&#x200d;ധ വളര്&#x200d;ത്തുന്നതുമായ പാഠഭാഗങ്ങള്&#x200d; ഉണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്&#x200d; 2016ല്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കിയതിനെ തുടര്&#x200d;ന്ന് പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. പീസ് സ്‌കൂള്&#x200d; എം.ഡി എം.എം അക്ബറിനെ അറസ്റ്റ് ചെയ്യാന്&#x200d; നീക്കം നടത്തിയിരുന്നുവെങ്കിലും അക്ബര്&#x200d; വിദേശത്തായതിനാല്&#x200d; വിവിധ വിമാനത്താവളങ്ങളില്&#x200d; ലുക്ക് ഔട്ട് നോട്ടീസ് നല്&#x200d;കി. എറണാകുളത്ത് ചക്കരപറമ്പിലുള്ള പീസ് സ്‌കൂളിന്റെ മൂന്ന് മാനേജിങ് ട്രസ്റ്റികള്&#x200d;, അഡ്മിനിസ്‌ട്രേറ്റര്&#x200d;, പ്രിന്&#x200d;സിപ്പല്&#x200d; എന്നിവര്&#x200d;ക്കെതിരെയും കേസെടുത്തിരുന്നു. മതസ്പര്&#x200d;ധ വളര്&#x200d;ത്തിയതിന് സെക്ഷന്&#x200d; 153 എ വകുപ്പാണ് ചുമത്തിയത്. പുസ്തകത്തിന്റെ പ്രസാധകരായ മുംബൈയിലെ ബുറൂജ് റിയലൈസേഷന്റെ ജീവനക്കാരായ നവി മുംബയ് സ്വദേശികളായ സൃഷ്ടി ഹോംസില്&#x200d; ദാവൂദ് വെയ്ത്, സമീദ് അഹമ്മദ് ഷെയ്ക് (31), സഹില്&#x200d; ഹമീദ് സെയ്ദ് (28) എന്നിവരെ കൊച്ചി പൊലീസ് 2016 ഡിസംബര്&#x200d; രണ്ടിന് അറസ്റ്റ് ചെയ്തിരുന്നു. വിവാദ പാഠഭാഗം അനുചിതമാണെന്ന് കണ്ടെത്തിയിരുന്നതിനാല്&#x200d; പഠിപ്പിക്കേണ്ടതില്ലെന്ന് നേരത്തേ തന്നെ അധ്യാപകര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിരുന്നുവെന്ന് എം.എം അക്ബര്&#x200d; നേരത്തേ വ്യക്തമാക്കിയിരുന്നു.</p>
<p>പീസ് സ്‌കൂളില്&#x200d; നേരത്തേ അധ്യാപകരായിരുന്ന ചിലര്&#x200d;ക്ക് തീവ്രവാദ ബന്ധമുണ്ടായിരുന്നുവെന്നും സ്‌കൂളില്&#x200d; മതേതര വിരുദ്ധമായ പാഠങ്ങളാണ് പഠിപ്പിച്ചിരുന്നതെന്നും പൊലീസ് റിപ്പോര്&#x200d;ട്ട് നല്&#x200d;കിയിരുന്നു. കോഴിക്കോട് ആസ്ഥാനമായ പീസ് ഫൗണ്ടേഷന് കീഴില്&#x200d; കേരളത്തില്&#x200d; മാത്രം പത്ത് സ്‌കൂളുകളുണ്ട്. ഇസ്‌ലാമിക മത പ്രഭാഷകനായ എം.എം അക്ബര്&#x200d; സ്ഥാപിച്ച നിച്ച് ഓഫ് ട്രൂത്ത് എന്ന സ്ഥാപനവും മത പ്രബോധനരംഗത്താണ് പ്രവര്&#x200d;ത്തിക്കുന്നത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mm-akbar-bailed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പീസ് സ്‌കൂള്&#x200d; അടച്ച് പൂട്ടാനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ്: വ്യക്തത നല്&#x200d;കാതെ ആഭ്യന്തര വകുപ്പിന്റെ ഒളിച്ചുകളി</title>
		<link>https://www.chandrikadaily.com/ernamkulam-peace-school-home-ministry-news.html</link>
					<comments>https://www.chandrikadaily.com/ernamkulam-peace-school-home-ministry-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Mar 2018 11:02:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mm akbar]]></category>
		<category><![CDATA[MM AKBAR ARREST]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73667</guid>

					<description><![CDATA[അഷ്‌റഫ് തൈവളപ്പ് കൊച്ചി: എറണാകുളത്തെ പീസ് സ്‌കൂള്&#x200d; അടച്ചു പൂട്ടാനുള്ള ഉത്തരവ് സംബന്ധിച്ച വിവരാവകാശ അപേക്ഷക്ക് വിചിത്ര മറുപടിയുമായി ആഭ്യന്തര വകുപ്പ്. വിവരാവകാശ പ്രവര്&#x200d;ത്തകന്&#x200d; നാസിം പുളിക്കല്&#x200d; സമര്&#x200d;പ്പിച്ച വിവരാവകാശ അപേക്ഷക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിചിത്രമായ മറുപടി നല്&#x200d;കിയത്. എറണാകുളത്തെ പീസ് സ്‌കൂള്&#x200d; അടച്ചു പൂട്ടാനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ പകര്&#x200d;പ്പ്, പീസ് സ്‌കൂളുകളെ സംബന്ധിച്ച് ലഭിച്ചിട്ടുള്ള പരാതികളുടെ പകര്&#x200d;പ്പ്, അവയില്&#x200d; അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്&#x200d; അന്വേഷണ റിപ്പോര്&#x200d;ട്ടുകളുടെ പകര്&#x200d;പ്പ് എന്നിവ ആവശ്യപ്പെട്ടായിരുന്ന വിവരാവകാശ അപേക്ഷ. അപേക്ഷയില്&#x200d; സൂചിപ്പിച്ചിരിക്കുന്ന രേഖകളും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് തൈവളപ്പ്</strong></p>
<p>കൊച്ചി: എറണാകുളത്തെ പീസ് സ്‌കൂള്&#x200d; അടച്ചു പൂട്ടാനുള്ള ഉത്തരവ് സംബന്ധിച്ച വിവരാവകാശ അപേക്ഷക്ക് വിചിത്ര മറുപടിയുമായി ആഭ്യന്തര വകുപ്പ്. വിവരാവകാശ പ്രവര്&#x200d;ത്തകന്&#x200d; നാസിം പുളിക്കല്&#x200d; സമര്&#x200d;പ്പിച്ച വിവരാവകാശ അപേക്ഷക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിചിത്രമായ മറുപടി നല്&#x200d;കിയത്. എറണാകുളത്തെ പീസ് സ്‌കൂള്&#x200d; അടച്ചു പൂട്ടാനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ പകര്&#x200d;പ്പ്, പീസ് സ്‌കൂളുകളെ സംബന്ധിച്ച് ലഭിച്ചിട്ടുള്ള പരാതികളുടെ പകര്&#x200d;പ്പ്, അവയില്&#x200d; അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്&#x200d; അന്വേഷണ റിപ്പോര്&#x200d;ട്ടുകളുടെ പകര്&#x200d;പ്പ് എന്നിവ ആവശ്യപ്പെട്ടായിരുന്ന വിവരാവകാശ അപേക്ഷ.</p>
<p>അപേക്ഷയില്&#x200d; സൂചിപ്പിച്ചിരിക്കുന്ന രേഖകളും വിവരങ്ങളും ഏതാണെന്നു വ്യക്തമാകുന്നില്ലെന്നും ആയതിനാല്&#x200d; എറണാകുളം പീസ് സ്‌കൂളിനെ സംബന്ധിച്ച് ആരെല്ലാം സമര്&#x200d;പ്പിച്ച അപേക്ഷകളാണെന്നോ, ഏത് ഫയലിലെ വിവരങ്ങളാണെന്നോ വ്യക്തത വരുത്തി അറിയിക്കണമെന്നുമായിരുന്നു വിവരാവകാശ അപേക്ഷക്ക് മറുപടിയായി ആഭ്യന്തര വകുപ്പിലെ അണ്ടര്&#x200d; സെക്രട്ടറി കൂടിയായ ബി.സുധയുടെ വിചിത്ര മറുപടി. ആരെല്ലാമാണ് പീസ് സ്‌കൂളിനെ സംബന്ധിച്ച് പരാതി നല്&#x200d;കിയിട്ടുള്ളത് എന്നറിയാനാണ് അപേക്ഷ നല്&#x200d;കിയതെന്നും അപേക്ഷകനോട് തന്നെ ആ വിവരം തിരിച്ച് ചോദിക്കുന്നത് വിവരാവകാശ നിയമത്തെ പരിഹസിക്കലാണെന്നും നാസിം അറിയിച്ചു. മറുപടി സംബന്ധിച്ച് അപ്പീല്&#x200d; നല്&#x200d;കുമെന്നുംം ഇതിനെതിരെ ഉദ്യോഗസ്ഥക്കെതിരെ വിവരാവകാശ കമ്മീഷനില്&#x200d; പ്രത്യേകം പരാതി നല്&#x200d;കുമെന്നും നാസിം പുളിക്കല്&#x200d; പറഞ്ഞു. മതസ്പര്&#x200d;ധ പുസ്തകങ്ങള്&#x200d; പഠിപ്പിച്ചുവെന്ന് ആരോപിച്ച് പീസ് ഇന്റര്&#x200d;നാഷണല്&#x200d; സ്‌കൂളിനെതിരെ പൊലീസ് കേസെടുക്കുകയും മാനേജിങ് ഡയറക്ടര്&#x200d; എം.എം അക്ബറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അറസ്റ്റില്&#x200d; ദുരൂഹതകളുണ്ടെന്ന് വ്യാപകമായി വിമര്&#x200d;ശനം ഉയരുമ്പോഴാണ് കേസിനെ സംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ അവ്യക്തമായ മറുപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ernamkulam-peace-school-home-ministry-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം എം അക്ബറിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും</title>
		<link>https://www.chandrikadaily.com/mm-akbar-bail-request.html</link>
					<comments>https://www.chandrikadaily.com/mm-akbar-bail-request.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 03 Mar 2018 13:45:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mm akbar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72807</guid>

					<description><![CDATA[&#160; എം എം അക്ബറിന്റെ ജാ്യാപേക്ഷ വിധി പറയാന്&#x200d; മാറ്റി. ചൊവ്വാഴ്ച വിധി പറയും. പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്&#x200d; അദ്ദേഹത്തെ ജുഡീഷ്യല്&#x200d; കസ്റ്റഡിയില്&#x200d; വിട്ടു. പീസ് ഇന്റര്&#x200d;നാഷണല്&#x200d; സ്‌കൂളിലെ പാഠ പുസ്തകവുമായി ബന്ധപ്പെട്ടാണ് എം എം അക്ബറിനെ ഹൈദരാബാദ് വിമാനത്തവാളത്തില്&#x200d; വെച്ച് പോലീസ് കസ്റ്റഡിയില്&#x200d; എടുക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>എം എം അക്ബറിന്റെ ജാ്യാപേക്ഷ വിധി പറയാന്&#x200d; മാറ്റി. ചൊവ്വാഴ്ച വിധി പറയും. പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്&#x200d; അദ്ദേഹത്തെ ജുഡീഷ്യല്&#x200d; കസ്റ്റഡിയില്&#x200d; വിട്ടു.</p>
<p>പീസ് ഇന്റര്&#x200d;നാഷണല്&#x200d; സ്‌കൂളിലെ പാഠ പുസ്തകവുമായി ബന്ധപ്പെട്ടാണ് എം എം അക്ബറിനെ ഹൈദരാബാദ് വിമാനത്തവാളത്തില്&#x200d; വെച്ച് പോലീസ് കസ്റ്റഡിയില്&#x200d; എടുക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mm-akbar-bail-request.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.എം അക്ബറിനെതിരെ ഭരണകൂട ഭീകരത</title>
		<link>https://www.chandrikadaily.com/article-99.html</link>
					<comments>https://www.chandrikadaily.com/article-99.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 27 Feb 2018 18:32:29 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[mm akbar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72223</guid>

					<description><![CDATA[കെ.പി.എ മജീദ് (മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്&#x200d; സെക്രട്ടറി) &#8216;നിങ്ങളുടെ സഹപാഠി ഇസ്‌ലാം മതം സ്വീകരിക്കാന്&#x200d; തീരുമാനിച്ചാല്&#x200d; അവര്&#x200d;ക്ക് എന്ത് ഉപദേശമാണ് നല്&#x200d;കുക&#8217;. ഖുര്&#x200d;ആനും ബൈബിളും ഗീതയുമെല്ലാം പഠിക്കുകയും സ്‌നേഹ സംവാദങ്ങളിലൂടെ തീവ്രവാദത്തിനും ഭീകരതക്കുമെതിരായി വര്&#x200d;ഷങ്ങളായി പ്രവര്&#x200d;ത്തിക്കുകയും ചെയ്യുന്ന നിച്ച് ഓഫ് ട്രൂത്ത് എന്ന സംഘടനയുടെ തലവനും പീസ് ഇന്റര്&#x200d; നാഷണല്&#x200d; സ്‌കൂള്&#x200d; ഡയറക്ടറുമായ എം.എം അക്ബര്&#x200d; എന്ന ഇസ്‌ലാമിക പണ്ഡിതനെ കാരാഗൃഹത്തില്&#x200d; തള്ളാന്&#x200d; കമ്യൂണിസ്റ്റ് ഭരണകൂടം ചികഞ്ഞെടുത്തതാണ് മുകളില്&#x200d; പറഞ്ഞ വാചകം. ഇസ്‌ലാം എന്നോ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ.പി.എ മജീദ് </strong></p>
<p>(മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്&#x200d; സെക്രട്ടറി)</p>
<p>&#8216;നിങ്ങളുടെ സഹപാഠി ഇസ്‌ലാം മതം സ്വീകരിക്കാന്&#x200d; തീരുമാനിച്ചാല്&#x200d; അവര്&#x200d;ക്ക് എന്ത് ഉപദേശമാണ് നല്&#x200d;കുക&#8217;. ഖുര്&#x200d;ആനും ബൈബിളും ഗീതയുമെല്ലാം പഠിക്കുകയും സ്‌നേഹ സംവാദങ്ങളിലൂടെ തീവ്രവാദത്തിനും ഭീകരതക്കുമെതിരായി വര്&#x200d;ഷങ്ങളായി പ്രവര്&#x200d;ത്തിക്കുകയും ചെയ്യുന്ന നിച്ച് ഓഫ് ട്രൂത്ത് എന്ന സംഘടനയുടെ തലവനും പീസ് ഇന്റര്&#x200d; നാഷണല്&#x200d; സ്‌കൂള്&#x200d; ഡയറക്ടറുമായ എം.എം അക്ബര്&#x200d; എന്ന ഇസ്‌ലാമിക പണ്ഡിതനെ കാരാഗൃഹത്തില്&#x200d; തള്ളാന്&#x200d; കമ്യൂണിസ്റ്റ് ഭരണകൂടം ചികഞ്ഞെടുത്തതാണ് മുകളില്&#x200d; പറഞ്ഞ വാചകം. ഇസ്‌ലാം എന്നോ മുസ്‌ലിം എന്നോ ആദിവാസിയെന്നോ ദലിതനെന്നോ കേട്ടാല്&#x200d; കലി തുള്ളുന്ന അവസ്ഥയിലേക്ക് കേരള പൊലീസ് മാറുമ്പോള്&#x200d;, പിണറായി വിജയന്&#x200d; എന്ന ആഭ്യന്തര മന്ത്രിയുടെ നാട്ടില്&#x200d; ന്യൂനപക്ഷം ആശങ്കയിലാവുകയാണ്. ഇസ്‌ലാമോഫോബിയ ബാധിച്ച ആഗോള കമ്യൂണിസ്റ്റ്-സയണിസ്റ്റ് ലോബിയുടെ ലക്ഷണമൊത്ത മനോവിഭ്രാന്തിയാണിത്.<br />
പീസ് സ്‌കൂളുകളിലെ രണ്ടാം ക്ലാസ് പുസ്തകത്തില്&#x200d; ഒരു ആക്റ്റിവിറ്റിയുടെ ഭാഗമായി അതു ചേര്&#x200d;ത്തത് തെറ്റിദ്ധാരണയുണ്ടാക്കുമോയെന്ന് സംശയിച്ച് അവര്&#x200d; തന്നെ നീക്കം ചെയ്തതാണ്. &#8216;ഇസ്‌ലാം മതം സ്വീകരിക്കാന്&#x200d; തീരുമാനിച്ചാല്&#x200d; എന്തുപദേശമാണ് അവര്&#x200d;ക്ക് നല്&#x200d;കുക&#8217;യെന്ന ചോദ്യം, ഒരാള്&#x200d; ഇസ്‌ലാം സ്വീകരിക്കണമെങ്കില്&#x200d; അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാണെന്നും മനസ്സറിഞ്ഞ് പ്രതിജ്ഞയെടുക്കുക (കലിമത്തു ശഹാദ) എന്നതാണെന്നും നിര്&#x200d;ബന്ധിച്ച് മതം മാറ്റാനാവില്ലെന്നുമായിരുന്നു പാഠഭാഗത്തിന്റെ ഉദ്ദേശമെന്നാണ് അവരുടെ വിശദീകരണം.<br />
എല്ലാ മത-ജാതിയിലുംപെട്ടവര്&#x200d; പഠിക്കുന്ന പീസ് സ്‌കൂളുകളില്&#x200d; അതൊരു തെറ്റിദ്ധാരണക്ക് ഹേതുവാകേണ്ടെന്ന് കണ്ട് സ്വയം ഒഴിവാക്കിയെന്നും സ്ഥാപന അധികാരികള്&#x200d; തന്നെ വ്യക്തമാക്കുന്നു. പാഠഭാഗങ്ങളില്&#x200d; തെറ്റുവരുന്നതും തിരുത്തുന്നതും സ്വാഭാവികമാണ്. എന്നാല്&#x200d;, സി.പി.എം അധ്യാപക സംഘടനക്കാരനായ എറണാകുളം ജില്ല വിദ്യാഭ്യാസ ഓഫീസര്&#x200d; ആ പരാമര്&#x200d;ശം ദുരുദ്ദേശപരമാണെന്നും കേസെടുക്കണമെന്നും റിപ്പോര്&#x200d;ട്ട് നല്&#x200d;കിയതോടെ ന്യൂനപക്ഷ-ദലിത് വേട്ടയുടെ പുതിയ പര്യായമായിമാറിയ കേരള പൊലീസ് ചാടിവീഴുകയായിരുന്നു. നീക്കം ചെയ്ത പാഠഭാഗം മതസ്പര്&#x200d;ദ്ധ വളര്&#x200d;ത്തുന്ന പ്രചാരണമാണെന്നാണ് പിണറായി പൊലീസ് കണ്ടുപിടിച്ചത്.<br />
ഓസ്‌ട്രേലിയയിലെ മെല്&#x200d;ബണില്&#x200d; നിന്നും ഇന്തോനേഷ്യ വഴി ദോഹയിലേക്ക് പോകുന്നതിനിടെ ഹൈദരാബാദിലിറങ്ങുമ്പോള്&#x200d; ലുക്ക്ഔട്ട് നോട്ടീസില്&#x200d; ഉള്&#x200d;പ്പെട്ട എം.എം അക്ബറിനെ എമിഗ്രേഷന്&#x200d; തടയുകയായിരുന്നു. നിലവില്&#x200d; അദ്ദേഹത്തിനെതിരെ എന്&#x200d;.ഐ.എ കേസുകള്&#x200d; ഒന്നുമില്ല. ഇന്നേവരെ ഒരു പെറ്റിക്കേസില്&#x200d; പോലും പ്രതിയുമായിട്ടില്ല. മുംബൈയിലെ അല്&#x200d; ബുറൂജ് പബ്ലിക്കേഷന്&#x200d; തയ്യാറാക്കിയ വിവാദ ഭാഗങ്ങള്&#x200d; അടങ്ങിയ പാഠപുസ്തകം അക്ബറിന്റെ നേതൃത്വത്തിലുള്ള പീസ് സ്‌കൂളില്&#x200d; പഠിപ്പിച്ചു എന്നു മാത്രമാണ് പരാതി. പുസ്തകത്തിന്റെ പ്രസാധകരായ മുംബൈയിലെ ബുറൂജ് റിയലൈസേഷന്റെ ജീവനക്കാരായ അറസ്റ്റിലായ നവി മുംബയ് സ്വദേശികളായ സൃഷ്ടി ഹോംസില്&#x200d; ദാവൂദ് വെയ്ത്, സമീദ് അഹമ്മദ് ഷെയ്ക് (31), സഹില്&#x200d; ഹമീദ് സെയ്ദ് (28) എന്നിവര്&#x200d;ക്ക് ഹൈക്കോടതിയാണ് ജാമ്യം നല്&#x200d;കിയത്. ഒരു പാഠഭാഗത്തിലെ പിന്&#x200d;വലിക്കപ്പെട്ട പരാമര്&#x200d;ശത്തിന്റെ പേരില്&#x200d; പീസ് സ്‌കൂളുകള്&#x200d; അടച്ചു പൂട്ടാനുള്ള സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഉത്തരവ് പോലും ഹൈക്കോടതി റദ്ദാക്കിയതാണ്. എന്നിട്ടും, കേരള പൊലീസ് എറണാകുളത്തെത്തിച്ച് കോടതിയില്&#x200d; ഹാജരാക്കിയപ്പോള്&#x200d; കൊടും ഭീകരനെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് സമീപനം. പീസ് സ്‌കൂളില്&#x200d; നേരത്തേ അധ്യാപകരായിരുന്ന ചിലര്&#x200d;ക്ക് തീവ്രവാദ ബന്ധമുണ്ടായിരുന്നുവെന്നും സ്‌കൂളില്&#x200d; മതേതര വിരുദ്ധമായ പാഠങ്ങളാണ് പഠിപ്പിച്ചിരുന്നതെന്നുമാണ് പൊലീസിന്റെ പുതിയ റിപ്പോര്&#x200d;ട്ട്. എം.എം അക്ബറിനെ പൊലീസ് കസ്റ്റഡിയില്&#x200d; റിമാന്റ് ചോദിച്ചു വാങ്ങിയ സംസ്ഥാന സര്&#x200d;ക്കാറിന്റെ മനസ്സിലിരിപ്പ് എന്താണെന്ന് പറയാനാവില്ല. ദേശാഭിമാനി വാര്&#x200d;ത്തയുടെ വരികള്&#x200d;ക്കിടയില്&#x200d; മറ്റൊരു മഅ്ദനിയോ സഖരിയ്യയോ വായിക്കാനാവുന്നുവെന്ന ആശങ്കയുമുണ്ട്. ഹാദിയ കേസുപോലെ സംസ്ഥാന പൊലീസ് നാടകം എന്&#x200d;.ഐ.എയും കേന്ദ്രവും ഏറ്റുപിടിപ്പിപ്പിക്കുന്നതിനുള്ള അണിയറ നീക്കങ്ങള്&#x200d; സജീവമാണ്. ഭീകരതാവകുപ്പുകള്&#x200d; ചേര്&#x200d;ത്ത് കേന്ദ്രത്തിന്റെ കോര്&#x200d;ട്ടിലേക്ക് എറിഞ്ഞ് കൊടുത്ത് സി.പി.എം ലക്ഷ്യം നേടിയതാണ് ചരിത്രം. മഅ്ദനിയെ കോയമ്പത്തൂര്&#x200d; കേസില്&#x200d; തമിഴ്‌നാട് സര്&#x200d;ക്കാറിന് പിടിച്ചുകൊടുത്തത് നായനാര്&#x200d; സര്&#x200d;ക്കാറിന്റെ ഭരണ നേട്ടമാക്കിയതും ബാംഗ്ലൂര്&#x200d; കേസില്&#x200d; കര്&#x200d;ണ്ണാടകക്ക് പിടിച്ചു കൊടുത്ത വി.എസ് സര്&#x200d;ക്കാറും കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തനിസ്വരൂപമായി മുമ്പിലുണ്ട്.<br />
മതസ്പര്&#x200d;ദ്ധ വളര്&#x200d;ത്തിയെന്ന കുറ്റം ചുമത്തി 153 (എ) വകുപ്പു പ്രാകാരം പിണറായി പൊലീസ് കേസെടുത്ത ആദ്യത്തെ ആളല്ല എം.എം അക്ബര്&#x200d;. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്&#x200d;, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല, എസ്.എന്&#x200d;.ഡി.പി പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്&#x200d;, മുന്&#x200d; ഡി.ജി.പി ടി.പി സെന്&#x200d;കുമാര്&#x200d;, ആര്&#x200d;.എസ്.എസ് നേതാവ് എന്&#x200d; ഗോപാലകൃഷ്ണന്&#x200d;, സംസ്ഥാന മുന്നോക്ക വികസന കോര്&#x200d;പറേഷന്&#x200d; ചെയര്&#x200d;മാന്&#x200d; ആര്&#x200d; ബാലകൃഷ്ണപിള്ള, ഇസ്‌ലാമിക പ്രഭാഷകന്&#x200d; ഷംസുദ്ദീന്&#x200d; പാലത്ത് എന്നിവരെല്ലാം അത്തരം വകുപ്പു പ്രകാരമുള്ള കേസില്&#x200d; പെട്ടവരാണ്.<br />
ഇതില്&#x200d;, ശശികലയും എന്&#x200d; ഗോപാലകൃഷ്ണനും മതസ്പര്&#x200d;ദ്ധാ പ്രസംഗം അഭംഗുരം തുടര്&#x200d;ന്ന് സംസ്ഥാനത്തിന്റെ സമാധാനത്തിനും സഹിഷ്ണുതക്കും നേരെ യുദ്ധം പ്രഖ്യാപിക്കുന്ന വാര്&#x200d;ത്തകള്&#x200d; തുടരുകയുമാണ്. യു.എ.പി.എ കരിനിയമത്തിലെന്ന പോലെ 153(എ)യും മുസ്‌ലിം വേട്ടയുടെ ഉപകരണമാക്കുകയാണ് കേരള പൊലീസ്. യു.എ.പി.എ പ്രകാരം കേരളത്തില്&#x200d; അറസ്റ്റ് ചെയ്യപ്പെട്ട 124 മലയാളികളില്&#x200d; 98 പേരും (75 ശതമാനം) മുസ്‌ലിംകളാണ് എന്ന ആരോപണം ഗൗരവതരമാണ്. 153(എ) പ്രകാരം കേസെടുക്കപ്പെട്ടവരില്&#x200d; നാലിലൊന്നു പോലുമില്ലെങ്കിലും മുസ്‌ലിംകളെ മാത്രമെ (100 ശതമാനം) അറസ്റ്റ് ചെയ്തിട്ടുള്ളൂ.<br />
കരിനിയമങ്ങള്&#x200d; പ്രയോഗിക്കുമ്പോള്&#x200d; ദലിതര്&#x200d;ക്കും മുസ്‌ലിം വിഭാഗങ്ങള്&#x200d;ക്കും മുന്&#x200d;ഗണന നല്&#x200d;കുകയും അവകാശങ്ങള്&#x200d; ലഭിക്കുമ്പോള്&#x200d; അവഗണിക്കപ്പെടുകയും ചെയ്യുന്നത് ആകസ്മികമല്ല. ഏക സിവില്&#x200d; കോഡ് അടിച്ചേല്&#x200d;പ്പിക്കാനുള്ള നീക്കത്തിനെതിരെ രാജ്യത്താകമാനം മുസ്‌ലിംകള്&#x200d; ചെറുതും വലുമായ പ്രക്ഷോഭനത്തിനിറങ്ങിയിട്ടും കേസില്&#x200d; ഉള്&#x200d;പ്പെട്ടത് കേരളത്തില്&#x200d; മാത്രമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ മത സംഘടനയായ സമസ്ത മാസങ്ങള്&#x200d;ക്ക് മുമ്പ് എല്ലാ ജില്ലകളിലും ശരീഅത്ത് സംരക്ഷണ പ്രക്ഷോഭം സംഘടിപ്പിച്ചപ്പോള്&#x200d;, മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് കാസര്&#x200d;ക്കോട്ട് പണ്ഡിതന്മാര്&#x200d;ക്കെതിരെ കേസെടുത്തത്. വയനാട്ടില്&#x200d; അനുമതിയില്ലാതെ പ്രകടനം നടത്തിയെന്ന കേസില്&#x200d; സമസ്ത നേതാക്കള്&#x200d;ക്ക് പിണറായി സര്&#x200d;ക്കാര്&#x200d; ശിക്ഷയും വാങ്ങിനല്&#x200d;കി.<br />
കോഴിക്കോട്ട് കേന്ദ്ര സര്&#x200d;ക്കാറിനെതിരെ ഹെഡ് പോസ്റ്റോഫീസ് മാര്&#x200d;ച്ച് സംഘടിപ്പിച്ച ജമാഅത്തെ ഇസ്‌ലാമി വിദ്യാര്&#x200d;ത്ഥി നേതാക്കളെ തല്ലിച്ചതച്ച പൊലീസ് ചുമത്തിയതും രാജ്യദ്രോഹ കുറ്റമായിരുന്നു. മോദിക്കെതിരെയും ഹിന്ദുത്വ ഫാഷിസത്തിനെതിരെയും മുദ്രാവാക്യം വിളിക്കുന്നത് ദേശദ്രോഹ കുറ്റമാക്കി പൊലീസ്. ഹിന്ദുത്വത്തിന് എതിരായ മുദ്രാവാക്യം ഹിന്ദുസ്ഥാന് എതിരായി വ്യാഖ്യാനിക്കുന്ന പൊലീസിനെ ഒരിക്കല്&#x200d; പോലും പിണറായി തിരുത്തിയില്ല. കൊടിഞ്ഞിയിലെ ഫൈസല്&#x200d; വധക്കേസിലും പഴയ ചൂരിയിലെ മദ്രസാ അധ്യാപകന്&#x200d; മുഹമ്മദ് റിയാസ് മൗലവി കൊലക്കേസിലും പൊലീസ് കാണിച്ച ഉദാസീനതയും നാം കണ്ടു.<br />
ജില്ലാ കലക്ടറുടെ അഭ്യര്&#x200d;ത്ഥനയുണ്ടായിട്ടും ഫൈസലിന്റെ കുടുംബത്തിന് ധനസഹായം നല്&#x200d;കാതെ ആര്&#x200d;.എസ്.എസ് കൊലയാളികള്&#x200d;ക്ക് ഒത്താശ ചെയ്യുകയും ഇരകളുടെ അടുപ്പക്കാരെ പ്രകോപിപ്പിക്കുകയുമായിരുന്നു. ഫൈസല്&#x200d; വധക്കേസില്&#x200d;പെട്ട ഒരാള്&#x200d; കൊല്ലപ്പെട്ട നിര്&#x200d;ഭാഗ്യകരമായ സംഭവത്തിലും പൊലീസ് പിടിപ്പുകേടും നിഗൂഢതയുമാണ് നിഴലിക്കുന്നത്. ആ സംഭവത്തിലെ പ്രതിയെ തേടി വീട്ടിലെത്തിയ പൊലീസ് &#8216;പര്&#x200d;ദ്ദയിട്ട ഭാര്യയെ&#8217; അറസ്റ്റ് ചെയ്തത് ഉത്തരേന്ത്യയിലെ ഏതോ ഗ്രാമത്തിലെ വില്ലന്&#x200d; പൊലീസിനെ പോലും നാണിപ്പിക്കുന്ന വിധത്തിലായിരുന്നു. കഴിഞ്ഞയാഴ്ച, റിയാസ് മൗലവിയുടെ ഭാര്യ കുടക് ജില്ല ഹൊഡബയിലെ എം.ഇ സെഹീദ കാസര്&#x200d;കോട് ജില്ലാ സെഷന്&#x200d;സ് കോടതിയില്&#x200d; നീതി തേടി സമര്&#x200d;പ്പിച്ച ഹരജിയില്&#x200d; സംഘ്പരിവാര്&#x200d; കൊലയാളികള്&#x200d;ക്കെതിരെ ഭീകരപ്രവര്&#x200d;ത്തനം തടയല്&#x200d; നിയമം (യു.എ.പി.എ) ചുമത്തണമെന്ന ആവശ്യത്തെ സര്&#x200d;ക്കാരിന് വേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസികൂട്ടര്&#x200d; എതിര്&#x200d;ത്ത് തോല്&#x200d;പ്പിച്ചതും നാം കണ്ടു.<br />
യു.എ.പി.എ ഉള്&#x200d;പ്പെടെയുള്ള കരിനിയമങ്ങള്&#x200d; ആര്&#x200d;ക്കെതിരെ ചുമത്തുന്നതിനും മുസ്‌ലിംലീഗ് എതിരാണ്. യു.ഡി.എഫ് ഭരണകാലത്ത് ചില സംഭവങ്ങളില്&#x200d; യു.എ.പി.എ ചുമത്തിയപ്പോഴും ശക്തമായി എതിര്&#x200d;ത്തത് ആ നയത്തിന്റെ ഭാഗമാണ്. പക്ഷെ, യു.എ.പി.എയും 153(എ) അറസ്റ്റും ന്യൂനപക്ഷ-ദലിത് വേട്ടക്ക് ചട്ടുകമാക്കുകയാണ് കമ്യൂണിസ്റ്റ് ഭരണകൂടം. കാസര്&#x200d;ക്കോട്ടെ അഡ്വ. സി ഷുക്കൂര്&#x200d; നല്&#x200d;കിയ ഒരേ സ്വഭാവമുള്ള പരാതികളില്&#x200d; ശശികലക്ക് ചുവപ്പു പരവതാനിയും ഷംസുദ്ദീന്&#x200d; പാലത്തിന് കാരാഗൃഹവുമെന്നത് എന്തു നീതിയാണ്. #ാഗ് പ്രോട്ടോകോള്&#x200d; ലംഘിച്ച് ഒന്നിലേറെ തവണ പാലക്കാട്ട് ആര്&#x200d;.എസ്.എസ് ദേശീയ അധ്യക്ഷന്&#x200d; മോഹന്&#x200d; ഭാഗവത് ഇന്ത്യന്&#x200d; പതാക ഉയര്&#x200d;ത്തി നിയമത്തെ വെല്ലുവിളിച്ചിട്ടും അറസ്റ്റ് ചെയ്യാതെ വാക്കുകള്&#x200d; അണ്ണാക്കില്&#x200d; വിഴുങ്ങി പിണറായി വിജയന്&#x200d;. നടപടിയെടുക്കാന്&#x200d; ശിപാര്&#x200d;ശ ചെയ്ത ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറെ നാടുകടത്തിയാണ് സംഘ്പരിവാര്&#x200d; ഭക്തി പിണറായി പ്രകടിപ്പിച്ചത്.<br />
മന്ത്രിമാരും സാംസ്‌കാരിക നായകരും പ്രകാശനം ചെയ്ത ലഘുലേഖ പറവൂരില്&#x200d; വിതരണം ചെയ്ത പ്രബോധകരെ പൊലീസ് സ്റ്റേഷന് മുമ്പില്&#x200d; വെച്ചു പോലും സംഘ്പരിവാല്&#x200d; ഗുണ്ടകള്&#x200d; ആക്രമിച്ചു എന്നതിന്റെ ഗൗരവം വര്&#x200d;ധിപ്പിക്കുന്നതാണ് അക്രമികകളെ വെറുതെവിട്ട് ഇരകളെ അറസ്റ്റ് ചെയ്ത് ജയിലില്&#x200d; തള്ളിയത്. നിയമവാഴ്ചയെ വെല്ലുവിളിച്ച ഈ സംഘ് ഭീകരതയെ പോലും നിയമസഭയില്&#x200d; ന്യായീകരിക്കുന്ന മുഖ്യമന്ത്രിയില്&#x200d; നിന്ന് എന്തു പ്രതീക്ഷിക്കാനാണ്.<br />
എതിരാളികളെ മാനസികവും ശാരീരികവുമായ ഉന്മൂലനം ചെയ്യുകയും അരുംകൊലയും മുഖമുദ്രയാക്കുകയാണ് പിണറായി സര്&#x200d;ക്കാറും സി.പി.എമ്മും. ഇതിനെതിരെ പ്രതികരിക്കാതെ മാളത്തിലൊളിക്കാന്&#x200d; ആത്മാഭിമാനമുള്ളവര്&#x200d;ക്ക് സാധ്യമല്ല. മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് ശരീഅത്ത് സംരക്ഷണത്തിന് തെരുവിലിറങ്ങിയ സമസ്ത നേതാക്കള്&#x200d;ക്കെതിരെ ദേശദ്രോഹ കുറ്റം ചുമത്തിയപ്പോള്&#x200d; ശക്തമായി രംഗത്തു വന്ന മുസ്‌ലിംലീഗിന്, കാന്തപുരം വിഭാഗം സംസ്ഥാന നേതാവ് അഡ്വ.ഇസ്മായില്&#x200d; വഫക്കെതിരെ നടന്ന പൊലീസ് അതിക്രമത്തെ തള്ളിപ്പറയാനും അദ്ദേഹത്തിന്റെ വസതി സന്ദര്&#x200d;ശിക്കാനും അമാന്തമുണ്ടായിട്ടില്ല. വിവിധ മുസ്‌ലിം സംഘടനകളെ പൊതു വിഷയത്തില്&#x200d; ഒന്നിച്ചിരുത്തി തുടര്&#x200d;ന്നും വെല്ലുവിളികളെ അതിജീവിക്കാനാവുമെന്ന ഉറച്ച ബോധ്യമുണ്ട്.<br />
രാഷ്ട്രീയമായി എന്നും എതിര്&#x200d; ചേരിയിലായിട്ടും മഅ്ദനിക്കെതിരായ മനുഷ്യാവകാശ ലംഘനത്തിനെതിരെ പാര്&#x200d;ലമെന്റിന് അകത്തും പുറത്തും ജനാധിപത്യപരമായ പോരാട്ടം നയിച്ചത് മുസ്‌ലിംലീഗാണ്. രാജ്യത്താകമാനം മുസ്‌ലിം ചെറുപ്പക്കാരെ വേട്ടയാടി കള്ളക്കേസില്&#x200d; ജയിലിലടച്ചപ്പോള്&#x200d; അരുതെന്ന് പാര്&#x200d;ലമെന്റില്&#x200d; പറയാന്&#x200d; കൂടെയുണ്ടാവുമെന്ന് കരുതിയ ആരെയും മുസ്‌ലിംലീഗിനൊപ്പം കണ്ടില്ല. 2012 സെപ്തംബറില്&#x200d; പ്രസിദ്ധീകരിച്ച നാഷണല്&#x200d; ക്രൈം റെക്കോര്&#x200d;ഡ് ബ്യൂറോയുടെ റിപ്പോര്&#x200d;ട്ടില്&#x200d; 2011ല്&#x200d; രാജ്യത്തെ ആകെ 1382 ജയിലുകളിലായി 372926 പേരാണുള്ളത്. ഇതില്&#x200d; 75053ഉം മുസ്‌ലിംകളാണ്. 22943 പേരാണ് ഇതില്&#x200d; ശിക്ഷിക്കപ്പെട്ടവര്&#x200d;. അറുപത് ശതമാനത്തിലേറെ മുസ്‌ലിം തടവുകാരും വിചാരണ കൂടാതെ ജയിലുകളിലടക്കപ്പെട്ടവരാണെന്നര്&#x200d;ത്ഥം.<br />
രാജ്യത്ത് ന്യൂനപക്ഷങ്ങള്&#x200d;ക്കു നേരെ അക്രമം വര്&#x200d;ധിച്ചപ്പോള്&#x200d;, 2015 മാര്&#x200d;ച്ച് 23ന് പാര്&#x200d;ലമെന്റില്&#x200d; കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പാര്&#x200d;ലമെന്റില്&#x200d; നടത്തിയൊരു പ്രസംഗമുണ്ട്. ന്യൂനപക്ഷക്കാരുടെ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്നും ന്യൂനപക്ഷങ്ങള്&#x200d;ക്കിടയിലുള്ള അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നുമായിരുന്നു പ്രഖ്യാപനത്തിന്റെ സത്ത. തുടര്&#x200d;ന്നും സംഘ്പരിവാര്&#x200d; ആക്രമണവുമായി ചോരപ്പുഴയൊഴുക്കുന്നത് തുടരുന്നു. എന്നാല്&#x200d;, അത്തരം ആശ്വാസ വാക്കുപോലും പലപ്പോഴും കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്&#x200d; നിന്നുണ്ടായില്ല.<br />
മാണിക്യമലര്&#x200d; ഗാനത്തിനെതിരെ ഏതോ ഒരാള്&#x200d; ആന്ധ്ര പൊലീസില്&#x200d; പരാതി നല്&#x200d;കിയ വാര്&#x200d;ത്തയുടെ #ാഷ് മിന്നുമ്പോഴേക്കും ആവിഷ്‌കാരത്തിന്റെ മതമൗലികവാദ വിരുദ്ധ പ്രതികരണവുമായി ചാടിപ്പുറപ്പെട്ട പിണറായി, ഷുഹൈബിന്റെ കൊലയെ അപലപിക്കുന്നത് കാണാന്&#x200d; ഒരാഴ്ചയോളം കാത്തിരിക്കേണ്ടി വന്നു. 20 വര്&#x200d;ഷം കഴിയുമ്പോള്&#x200d; കേരളത്തില്&#x200d; മുസ്‌ലിംകള്&#x200d; ഭൂരിപക്ഷമാകുമെന്ന് വി.എസ് അച്യുതാനന്ദന്&#x200d; എന്ന മുഖ്യമന്ത്രിയില്&#x200d; നിന്ന് കേട്ടതാണ്. കമ്യൂണിസത്തിന്റെ മതത്തിന് എതിരായ താത്വിക എതിര്&#x200d;പ്പും മുസ്‌ലിംകളോടുള്ള അടവുനയവും വോട്ടു ബാങ്ക് രാഷ്ട്രീയത്തിനപ്പുറം ആത്മാര്&#x200d;ത്ഥമല്ല.<br />
ദലിത്-ന്യൂനപക്ഷ വേട്ടയുടെ പാപക്കറ മായ്ക്കാന്&#x200d; രണ്ട് കിലോ പോത്തിറച്ചി വരട്ടിയും ജുനൈദിന്റെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോ സോഷ്യല്&#x200d; മീഡയയില്&#x200d; പോസ്റ്റ് ചെയ്തും ഗിമ്മിക്കു കളിക്കുകയാണ്. ഒരു സമുദായത്തെ ഉന്നം വെച്ചാണ് കേന്ദ്ര ഭരണത്തിന്റെ താളമൊപ്പിച്ച് കേരള പൊലീസും പ്രവര്&#x200d;ത്തിക്കുന്നതെന്ന വസ്തതുതയെ വഴിതിരിച്ചുവിടാന്&#x200d; ഒരു ന്യായീകരണവും മതിയാവില്ലെന്നര്&#x200d;ത്ഥം. ബംഗാളില്&#x200d; മൂന്നര പതിറ്റാണ്ട് ഇടതടവില്ലാതെ അധികാരം കയ്യാളിയപ്പോള്&#x200d; സംഭവിച്ചതു വലിയ പാഠമാണ്. ആദിവാസി-ദലിത്-മുസ്‌ലിം-പിന്നാക്ക വിഭാഗങ്ങള്&#x200d; നീതിക്കായി കൈകോര്&#x200d;ക്കുമ്പോള്&#x200d; അതിനെ ദുര്&#x200d;ബലപ്പെടുക്കാന്&#x200d; നടക്കുന്ന ശ്രമങ്ങളും തിരിച്ചറിയണം. മുസ്‌ലിംലീഗ് ഇക്കാര്യത്തില്&#x200d; സ്വീകരിക്കുന്ന നിലപാട് സുതാര്യമാണ്.<br />
സംഘ്പരിവാര്&#x200d; ഫാഷിസത്തിന്റെ ഇരകള്&#x200d;ക്ക് അത്താണിയായി മുസ്‌ലിംലീഗ് പിന്തുണയും നിയമ പോരാട്ടവുമായി നിലയുറപ്പിക്കുമ്പോള്&#x200d; കേരളത്തില്&#x200d; കാവി-ചുകപ്പന്&#x200d; ഭീകരതയുടെ ഇരകള്&#x200d;ക്ക് വേണ്ടി കൂട്ടായ്മകള്&#x200d; രൂപപ്പെടുത്തുന്നതിനും തടസ്സമില്ല. ഭരണഘടന ഉറപ്പാക്കുന്ന സാമുദായിക സംവരണം അട്ടിമറിച്ച് സാമ്പത്തിക സംവരണത്തിന് തുടക്കമിട്ടത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലല്ല, സി.പി.എം ഭരിക്കുന്ന കേരളത്തിലാണ്. ക്രീമിലെയര്&#x200d; പരിധി രാജ്യത്താകെ എട്ടു ലക്ഷമായി ഉയര്&#x200d;ത്തിയപ്പോള്&#x200d; ആറില്&#x200d; ഒതുക്കി പിന്നാക്കക്കാരന്റെ ജോലി തട്ടിയെടുക്കുന്ന ഒരു സംസ്ഥാനമെയുള്ളൂ, കമ്യൂണിസ്റ്റുകാര്&#x200d; ഭരിക്കുന്ന കേരളം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-99.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.എം അക്ബറിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്&#x200d; വിട്ടു</title>
		<link>https://www.chandrikadaily.com/peace-school-chairman-mm-akbar-police-custody-for-five-days.html</link>
					<comments>https://www.chandrikadaily.com/peace-school-chairman-mm-akbar-police-custody-for-five-days.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 26 Feb 2018 12:01:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mm akbar]]></category>
		<category><![CDATA[MM AKBAR ARREST]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71984</guid>

					<description><![CDATA[കൊച്ചി: ഇന്നലെ അറസ്റ്റിലായ ഇസ്ലാമിക മതപ്രഭാഷകനും പീസ് സ്‌കൂള്&#x200d; ഡയറക്ടറുമായ എം.എം. അക്ബറിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്&#x200d; വിട്ടു. വിവാദ പാഠപുസ്തകവുമായ കേസില്&#x200d; ഏറണാകുളം ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസ് മാര്&#x200d;ച്ച് മൂന്ന് വരെ കസ്റ്റഡിയില്&#x200d; വിട്ടത്. കേസിലെ ഏഴാം പ്രതിയായ അക്ബറിനെ അന്വേഷണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്&#x200d; കൊണ്ടുപോവാനായാണ് കസ്റ്റഡില്&#x200d; വിട്ടത്. ഏഴ് ദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് കോടതിയില്&#x200d; ആവശ്യപ്പെട്ടത്. ്അതേസമയം കേസില്&#x200d; പൊലീസിനെതിരെ പരാതിയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എം.എം കോടതിയെ അറിയിച്ചു. മത വിദ്വേഷം [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഇന്നലെ അറസ്റ്റിലായ ഇസ്ലാമിക മതപ്രഭാഷകനും പീസ് സ്‌കൂള്&#x200d; ഡയറക്ടറുമായ എം.എം. അക്ബറിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്&#x200d; വിട്ടു. വിവാദ പാഠപുസ്തകവുമായ കേസില്&#x200d; ഏറണാകുളം ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസ് മാര്&#x200d;ച്ച് മൂന്ന് വരെ കസ്റ്റഡിയില്&#x200d; വിട്ടത്.</p>
<p>കേസിലെ ഏഴാം പ്രതിയായ അക്ബറിനെ അന്വേഷണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്&#x200d;<br />
കൊണ്ടുപോവാനായാണ് കസ്റ്റഡില്&#x200d; വിട്ടത്. ഏഴ് ദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് കോടതിയില്&#x200d; ആവശ്യപ്പെട്ടത്. ്അതേസമയം കേസില്&#x200d; പൊലീസിനെതിരെ പരാതിയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എം.എം കോടതിയെ അറിയിച്ചു.</p>
<p>മത വിദ്വേഷം വളര്&#x200d;ത്തുന്ന പാഠപുസ്തകങ്ങള്&#x200d; പഠിപ്പിച്ചുവെന്ന പേരില്&#x200d; അന്വേഷണം നേരിടുന്ന പ്രമുഖ മതപ്രഭാഷകനും പീസ് എഡ്യുക്കേഷണല്&#x200d; ഫൗണ്ടേഷന്&#x200d; ചെയര്&#x200d;മാനുമായ എം എം അക്ബറിനെ ഹൈദരാബാദില്&#x200d; വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യയില്&#x200d; നിന്നും ദോഹയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തില്&#x200d; യാദൃശ്ചികമായി ഇറങ്ങിയപ്പോള്&#x200d; ഹൈദരാബാദ് ഇമിഗ്രേഷന്&#x200d; വിഭാഗത്തിന്റെ ശ്രദ്ധയില്&#x200d;പെടുകയും തുടര്&#x200d;ന്ന് അവിടെ തടഞ്ഞുവച്ച് കേരള പൊലീസില്&#x200d; വിവരമറിയിക്കുകയുമായിരുന്നു.</p>
<p>എറണകുളം നോര്&#x200d;ത്ത് എസ്‌ഐ വിപിന്&#x200d;ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈദരാബാദിലെത്തി അക്ബറിനെ കൊച്ചിയിലേക്ക് കൊണ്ടുപോരുകയായിരുന്നു. ഞായറാഴ്ച രാത്രി വിമാനമാര്&#x200d;ഗം കൊച്ചിയിലെത്തിച്ച ശേഷം എ.സി പി കെ ലാല്&#x200d;ജിയുടെ നേതൃത്വത്തില്&#x200d; അക്ബറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാത്ത വകുപ്പിലായിരുന്നു കേസ്. തുടര്&#x200d;ന്ന് ഇന്ന് കോടതിയില്&#x200d; ഹാജരാക്കുകയായിരുന്നു.</p>
<p>ഇദ്ദേഹത്തിന് എതിരെ എൻ.ഐ.എ കേസുകൾ ഒന്നുമില്ല. മുംബൈയിലെ അൽ ബുറൂജ് പബ്ലിക്കേഷൻ തയ്യാറാക്കിയ മതസ്പർദ്ധ കാരണമാകുന്ന വിവാദ പാഠപുസ്തകം എറണാകുളം പീസ് സ്കൂളിൽ പഠിപ്പിച്ചു എന്ന പരാതിയിൽ കേരളാ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എം.എം. അക്ബറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേസില്&#x200d; എം എം അക്ബറിനെതിരെ കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ മെല്&#x200d;ബണില്&#x200d; നിന്നും ഇന്തോനേഷ്യ വഴി ദോഹയിലേക്ക് പോകുന്നതിനിടെ അക്ബര്&#x200d; ഹൈദരാബാദിലിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.</p>
<p>ലുക്കൗട്ട് നോട്ടീസുള്ളതിനാല്&#x200d; കഴിഞ്ഞ ഒരുവര്&#x200d;ഷമായി ദോഹ, ഖത്തര്&#x200d; എന്നിവിടങ്ങളില്&#x200d; താമസിക്കുകയായിരുന്നു ഇദ്ദേഹം. പാഠ പുസ്തകങ്ങളില്&#x200d; ദേശവിരുദ്ധവും മതസ്പര്&#x200d;ധ വളര്&#x200d;ത്തുന്നതുമായ പാഠഭാഗങ്ങള്&#x200d; ഉണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്&#x200d; 2016ല്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കിയതിനെ തുടര്&#x200d;ന്ന് പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. പീസ് സ്‌കൂള്&#x200d; എം.ഡി എം.എം അക്ബറിനെ അറസ്റ്റ് ചെയ്യാന്&#x200d; നീക്കം നടത്തിയിരുന്നുവെങ്കിലും അക്ബര്&#x200d; വിദേശത്തായതിനാല്&#x200d; വിവിധ വിമാനത്താവളങ്ങളില്&#x200d; ലുക്ക് ഔട്ട് നോട്ടീസ് നല്&#x200d;കി. എറണാകുളത്ത് ചക്കരപറമ്പിലുള്ള പീസ് സ്‌കൂളിന്റെ മൂന്ന് മാനേജിങ് ട്രസ്റ്റികള്&#x200d;, അഡ്മിനിസ്‌ട്രേറ്റര്&#x200d;, പ്രിന്&#x200d;സിപ്പല്&#x200d; എന്നിവര്&#x200d;ക്കെതിരെയും കേസെടുത്തിരുന്നു. മതസ്പര്&#x200d;ധ വളര്&#x200d;ത്തിയതിന് സെക്ഷന്&#x200d; 153 എ വകുപ്പാണ് ചുമത്തിയത്. പുസ്തകത്തിന്റെ പ്രസാധകരായ മുംബൈയിലെ ബുറൂജ് റിയലൈസേഷന്റെ ജീവനക്കാരായ നവി മുംബയ് സ്വദേശികളായ സൃഷ്ടി ഹോംസില്&#x200d; ദാവൂദ് വെയ്ത്, സമീദ് അഹമ്മദ് ഷെയ്ക് (31), സഹില്&#x200d; ഹമീദ് സെയ്ദ് (28) എന്നിവരെ കൊച്ചി പൊലീസ് 2016 ഡിസംബര്&#x200d; രണ്ടിന് അറസ്റ്റ് ചെയ്തിരുന്നു. വിവാദ പാഠഭാഗം അനുചിതമാണെന്ന് കണ്ടെത്തിയിരുന്നതിനാല്&#x200d; പഠിപ്പിക്കേണ്ടതില്ലെന്ന് നേരത്തേ തന്നെ അധ്യാപകര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിരുന്നുവെന്ന് എം.എം അക്ബര്&#x200d; നേരത്തേ വ്യക്തമാക്കിയിരുന്നു.</p>
<p>പീസ് സ്‌കൂളില്&#x200d; നേരത്തേ അധ്യാപകരായിരുന്ന ചിലര്&#x200d;ക്ക് തീവ്രവാദ ബന്ധമുണ്ടായിരുന്നുവെന്നും സ്‌കൂളില്&#x200d; മതേതര വിരുദ്ധമായ പാഠങ്ങളാണ് പഠിപ്പിച്ചിരുന്നതെന്നും പൊലീസ് റിപ്പോര്&#x200d;ട്ട് നല്&#x200d;കിയിരുന്നു. കോഴിക്കോട് ആസ്ഥാനമായ പീസ് ഫൗണ്ടേഷന് കീഴില്&#x200d; കേരളത്തില്&#x200d; മാത്രം പത്ത് സ്‌കൂളുകളുണ്ട്. ഇസ്‌ലാമിക മത പ്രഭാഷകനായ എം.എം അക്ബര്&#x200d; സ്ഥാപിച്ച നിച്ച് ഓഫ് ട്രൂത്ത് എന്ന സ്ഥാപനവും മത പ്രബോധനരംഗത്താണ് പ്രവര്&#x200d;ത്തിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/peace-school-chairman-mm-akbar-police-custody-for-five-days.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.എം അക്ബറിനെ അറസ്റ്റ് ചെയ്തു; ഹൈദരാബാദില്&#x200d; നിന്നും കൊച്ചിയിലെത്തിച്ചു</title>
		<link>https://www.chandrikadaily.com/mm-akbar-in-kochi-now-with-kerala-police.html</link>
					<comments>https://www.chandrikadaily.com/mm-akbar-in-kochi-now-with-kerala-police.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Feb 2018 16:24:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[mm akbar]]></category>
		<category><![CDATA[MM AKBAR ARREST]]></category>
		<category><![CDATA[peace school]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71875</guid>

					<description><![CDATA[കൊച്ചി: പ്രമുഖ മതപ്രഭാഷകനും പീസ് എഡ്യുക്കേഷണല്&#x200d; ഫൗണ്ടേഷന്&#x200d; ചെയര്&#x200d;മാനുമായ എം എം അക്ബറിനെ അറസ്റ്റ് ചെയ്തു. മത വിദ്വേഷം വളര്&#x200d;ത്തുന്ന പാഠപുസ്തകങ്ങള്&#x200d; പഠിപ്പിച്ചുവെന്ന പേരില്&#x200d; അന്വേഷണം നേരിടുന്ന അക്ബറിനെ ഹൈദരാബാദില്&#x200d; വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യയില്&#x200d; നിന്നും ദോഹയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തില്&#x200d; യാദൃശ്ചികമായി ഇറങ്ങിയപ്പോള്&#x200d; ഹൈദരാബാദ് ഇമിഗ്രേഷന്&#x200d; വിഭാഗത്തിന്റെ ശ്രദ്ധയില്&#x200d;പെടുകയും തുടര്&#x200d;ന്ന് അവിടെ തടഞ്ഞുവച്ച് കേരള പൊലീസില്&#x200d; വിവരമറിയിക്കുകയുമായിരുന്നു. എറണകുളം നോര്&#x200d;ത്ത് എസ്‌ഐ വിപിന്&#x200d;ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈദരാബാദിലെത്തി അക്ബറിനെ കൊച്ചിയിലേക്ക് കൊണ്ടുപോരുകയായിരുന്നു. ഞായറാഴ്ച രാത്രി [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: പ്രമുഖ മതപ്രഭാഷകനും പീസ് എഡ്യുക്കേഷണല്&#x200d; ഫൗണ്ടേഷന്&#x200d; ചെയര്&#x200d;മാനുമായ എം എം അക്ബറിനെ അറസ്റ്റ് ചെയ്തു. മത വിദ്വേഷം വളര്&#x200d;ത്തുന്ന പാഠപുസ്തകങ്ങള്&#x200d; പഠിപ്പിച്ചുവെന്ന പേരില്&#x200d; അന്വേഷണം നേരിടുന്ന അക്ബറിനെ ഹൈദരാബാദില്&#x200d; വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യയില്&#x200d; നിന്നും ദോഹയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തില്&#x200d; യാദൃശ്ചികമായി ഇറങ്ങിയപ്പോള്&#x200d; ഹൈദരാബാദ് ഇമിഗ്രേഷന്&#x200d; വിഭാഗത്തിന്റെ ശ്രദ്ധയില്&#x200d;പെടുകയും തുടര്&#x200d;ന്ന് അവിടെ തടഞ്ഞുവച്ച് കേരള പൊലീസില്&#x200d; വിവരമറിയിക്കുകയുമായിരുന്നു.</p>
<p>എറണകുളം നോര്&#x200d;ത്ത് എസ്‌ഐ വിപിന്&#x200d;ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈദരാബാദിലെത്തി അക്ബറിനെ കൊച്ചിയിലേക്ക് കൊണ്ടുപോരുകയായിരുന്നു. ഞായറാഴ്ച രാത്രി വിമാനമാര്&#x200d;ഗം കൊച്ചിയിലെത്തിച്ച ശേഷം എ.സി പി കെ ലാല്&#x200d;ജിയുടെ നേതൃത്വത്തില്&#x200d; അക്ബറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ കോടതിയില്&#x200d; ഹാജരാക്കും.  ഇദ്ദേഹത്തിന് എതിരെ എൻ.ഐ.എ കേസുകൾ ഒന്നുമില്ല. മുംബൈയിലെ അൽ ബുറൂജ് പബ്ലിക്കേഷൻ തയ്യാറാക്കിയ മതസ്പർദ്ധ കാരണമാകുന്ന വിവാദ പാഠപുസ്തകം എറണാകുളം പീസ് സ്കൂളിൽ പഠിപ്പിച്ചു എന്ന പരാതിയിൽ കേരളാ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എം.എം. അക്ബറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേസില്&#x200d; എം എം അക്ബറിനെതിരെ കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ മെല്&#x200d;ബണില്&#x200d; നിന്നും ഇന്തോനേഷ്യ വഴി ദോഹയിലേക്ക് പോകുന്നതിനിടെ അക്ബര്&#x200d; ഹൈദരാബാദിലിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.</p>
<p>ലുക്കൗട്ട് നോട്ടീസുള്ളതിനാല്&#x200d; കഴിഞ്ഞ ഒരുവര്&#x200d;ഷമായി ദോഹ, ഖത്തര്&#x200d; എന്നിവിടങ്ങളില്&#x200d; താമസിക്കുകയായിരുന്നു ഇദ്ദേഹം. പാഠ പുസ്തകങ്ങളില്&#x200d; ദേശവിരുദ്ധവും മതസ്പര്&#x200d;ധ വളര്&#x200d;ത്തുന്നതുമായ പാഠഭാഗങ്ങള്&#x200d; ഉണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്&#x200d; 2016ല്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കിയതിനെ തുടര്&#x200d;ന്ന് പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. പീസ് സ്‌കൂള്&#x200d; എം.ഡി എം.എം അക്ബറിനെ അറസ്റ്റ് ചെയ്യാന്&#x200d; നീക്കം നടത്തിയിരുന്നുവെങ്കിലും അക്ബര്&#x200d; വിദേശത്തായതിനാല്&#x200d; വിവിധ വിമാനത്താവളങ്ങളില്&#x200d; ലുക്ക് ഔട്ട് നോട്ടീസ് നല്&#x200d;കി. എറണാകുളത്ത് ചക്കരപറമ്പിലുള്ള പീസ് സ്‌കൂളിന്റെ മൂന്ന് മാനേജിങ് ട്രസ്റ്റികള്&#x200d;, അഡ്മിനിസ്‌ട്രേറ്റര്&#x200d;, പ്രിന്&#x200d;സിപ്പല്&#x200d; എന്നിവര്&#x200d;ക്കെതിരെയും കേസെടുത്തിരുന്നു. മതസ്പര്&#x200d;ധ വളര്&#x200d;ത്തിയതിന് സെക്ഷന്&#x200d; 153 എ വകുപ്പാണ് ചുമത്തിയത്. പുസ്തകത്തിന്റെ പ്രസാധകരായ മുംബൈയിലെ ബുറൂജ് റിയലൈസേഷന്റെ ജീവനക്കാരായ നവി മുംബയ് സ്വദേശികളായ സൃഷ്ടി ഹോംസില്&#x200d; ദാവൂദ് വെയ്ത്, സമീദ് അഹമ്മദ് ഷെയ്ക് (31), സഹില്&#x200d; ഹമീദ് സെയ്ദ് (28) എന്നിവരെ കൊച്ചി പൊലീസ് 2016 ഡിസംബര്&#x200d; രണ്ടിന് അറസ്റ്റ് ചെയ്തിരുന്നു. വിവാദ പാഠഭാഗം അനുചിതമാണെന്ന് കണ്ടെത്തിയിരുന്നതിനാല്&#x200d; പഠിപ്പിക്കേണ്ടതില്ലെന്ന് നേരത്തേ തന്നെ അധ്യാപകര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിരുന്നുവെന്ന് എം.എം അക്ബര്&#x200d; നേരത്തേ വ്യക്തമാക്കിയിരുന്നു.</p>
<p>പീസ് സ്‌കൂളില്&#x200d; നേരത്തേ അധ്യാപകരായിരുന്ന ചിലര്&#x200d;ക്ക് തീവ്രവാദ ബന്ധമുണ്ടായിരുന്നുവെന്നും സ്‌കൂളില്&#x200d; മതേതര വിരുദ്ധമായ പാഠങ്ങളാണ് പഠിപ്പിച്ചിരുന്നതെന്നും പൊലീസ് റിപ്പോര്&#x200d;ട്ട് നല്&#x200d;കിയിരുന്നു. കോഴിക്കോട് ആസ്ഥാനമായ പീസ് ഫൗണ്ടേഷന് കീഴില്&#x200d; കേരളത്തില്&#x200d; മാത്രം പത്ത് സ്‌കൂളുകളുണ്ട്. ഇസ്‌ലാമിക മത പ്രഭാഷകനായ എം.എം അക്ബര്&#x200d; സ്ഥാപിച്ച നിച്ച് ഓഫ് ട്രൂത്ത് എന്ന സ്ഥാപനവും മത പ്രബോധനരംഗത്താണ് പ്രവര്&#x200d;ത്തിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mm-akbar-in-kochi-now-with-kerala-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.എം അക്ബറിന്റെ അറസ്റ്റ്: ഡല്&#x200d;ഹി കേരള ഹൗസിനു മുന്നില്&#x200d; പ്രതിഷേധം</title>
		<link>https://www.chandrikadaily.com/mm-akbar-arrest-protest-news.html</link>
					<comments>https://www.chandrikadaily.com/mm-akbar-arrest-protest-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Feb 2018 12:31:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mm akbar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71839</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മതപ്രബോധകന്&#x200d; എം.എം അക്ബറിനെ അറസ്റ്റ് ചെയ്തതില്&#x200d; ഡല്&#x200d;ഹി കേരള ഹൗസിനു മുന്നില്&#x200d; പ്രതിഷേധം. സ്റ്റുഡന്റ് ഇസ്ലാമിക് ഓര്&#x200d;ഗനൈസേഷന്&#x200d; പ്രവര്&#x200d;ത്തകരാണ് പ്രതിഷേധിച്ചത്. എം.എം അക്ബറിനെ കള്ള കേസില്&#x200d; കുടുക്കി വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതന്നും ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും എസ്.ഐ.ഒ മലയാളി ഹല്&#x200d;ഖ സിക്രട്ടറി മുഹമ്മദ് ശിഹാദ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മതപ്രബോധകന്&#x200d; എം.എം അക്ബറിനെ അറസ്റ്റ് ചെയ്തതില്&#x200d; ഡല്&#x200d;ഹി കേരള ഹൗസിനു മുന്നില്&#x200d; പ്രതിഷേധം. സ്റ്റുഡന്റ് ഇസ്ലാമിക് ഓര്&#x200d;ഗനൈസേഷന്&#x200d; പ്രവര്&#x200d;ത്തകരാണ് പ്രതിഷേധിച്ചത്. എം.എം അക്ബറിനെ കള്ള കേസില്&#x200d; കുടുക്കി വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതന്നും ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും എസ്.ഐ.ഒ മലയാളി ഹല്&#x200d;ഖ സിക്രട്ടറി മുഹമ്മദ് ശിഹാദ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mm-akbar-arrest-protest-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.എം അക്ബറിന്റെ അറസ്റ്റ്: സമുദായ സുഹൃത്തുക്കളോട്, സോഷ്യല്&#x200d; മീഡിയ സുഹൃത്തുക്കളോട്, അവസാനമായി ശ്രീ. പിണറായി വിജയനോട്; പി.കെ ഫിറോസിന്റെ പ്രതികരണം ഇങ്ങനെ</title>
		<link>https://www.chandrikadaily.com/pk-firos-against-mm-akbar-arrest-news.html</link>
					<comments>https://www.chandrikadaily.com/pk-firos-against-mm-akbar-arrest-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Feb 2018 10:23:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mm akbar]]></category>
		<category><![CDATA[pinarayi government]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71816</guid>

					<description><![CDATA[കോഴിക്കോട്: എം.എം അക്ബറിന്റെ അറസ്റ്റില്&#x200d; പ്രതികരിച്ച് മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെയുള്ള കാര്യമാണെങ്കില്&#x200d; കേന്ദ്രവും കേരളവും ഒരേ പാതയില്&#x200d; തന്നെയാണ് സഞ്ചരിക്കുന്നതെന്നതിനുള്ള ഒടുവിലത്തെ തെളിവാണ് എം.എം അക്ബറിന്റെ അറസ്‌റ്റെന്ന് ഫിറോസ് പറഞ്ഞു. എയര്&#x200d;പോര്&#x200d;ട്ടില്&#x200d; വെച്ച് അക്ബറിനെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് കേരള ഗവണ്&#x200d;മെന്റ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം: ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെയുള്ള കാര്യമാണെങ്കില്&#x200d; കേന്ദ്രവും കേരളവും ഒരേ പാതയില്&#x200d; തന്നെയാണ് സഞ്ചരിക്കുന്നതെന്നതിനുള്ള ഒടുവിലത്തെ തെളിവാണ് എം.എം അക്ബറിന്റെ അറസ്‌റ്റോടെ വ്യക്തമായിരിക്കുന്നത്. യാത്രാമധ്യേ എയര്&#x200d;പോര്&#x200d;ട്ടില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: എം.എം അക്ബറിന്റെ അറസ്റ്റില്&#x200d; പ്രതികരിച്ച് മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെയുള്ള കാര്യമാണെങ്കില്&#x200d; കേന്ദ്രവും കേരളവും ഒരേ പാതയില്&#x200d; തന്നെയാണ് സഞ്ചരിക്കുന്നതെന്നതിനുള്ള ഒടുവിലത്തെ തെളിവാണ് എം.എം അക്ബറിന്റെ അറസ്‌റ്റെന്ന് ഫിറോസ് പറഞ്ഞു. എയര്&#x200d;പോര്&#x200d;ട്ടില്&#x200d; വെച്ച് അക്ബറിനെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് കേരള ഗവണ്&#x200d;മെന്റ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം:</strong></p>
<p>ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെയുള്ള കാര്യമാണെങ്കില്&#x200d; കേന്ദ്രവും കേരളവും ഒരേ പാതയില്&#x200d; തന്നെയാണ് സഞ്ചരിക്കുന്നതെന്നതിനുള്ള ഒടുവിലത്തെ തെളിവാണ് എം.എം അക്ബറിന്റെ അറസ്‌റ്റോടെ വ്യക്തമായിരിക്കുന്നത്. യാത്രാമധ്യേ എയര്&#x200d;പോര്&#x200d;ട്ടില്&#x200d; വെച്ച് മതപ്രബോധകനായ അക്ബറിനെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് കേരള ഗവണ്&#x200d;മെന്റ് വ്യക്തമാക്കണം. ഏത് മതത്തില്&#x200d; വിശ്വസിക്കാനും അതാചരിക്കാനും, എന്ന് മാത്രമല്ല അത് പ്രബോധനം ചെയ്യാനും നമ്മുടെ ഭരണഘടന തന്നെ ഓരോ പൗരനും മൗലികാവകാശമായി പ്രഖ്യാപിക്കുമ്പോള്&#x200d; എന്തിന് ഇദ്ധേഹത്തെ അറസ്റ്റ് ചെയ്തു എന്ന് പറയാന്&#x200d; ആഭ്യന്തര വകുപ്പിന് ഉത്തരവാദിത്തമുണ്ട്.</p>
<p>സമുദായ സുഹൃത്തുക്കളോട്,</p>
<p>അക്ബറിന്റെ ആശയങ്ങളോട് നമുക്ക് യോജിക്കാം വിയോക്കാം. പക്ഷേ അദ്ധേഹത്തിന് അദ്ധേഹത്തിന്റെ ആശയങ്ങള്&#x200d; പ്രചരിപ്പിക്കാനുള്ള അവകാശത്തോടൊപ്പം നാം നിലയുറപ്പിക്കേണ്ടതുണ്ട്. ആഗോള തലത്തില്&#x200d; ഇസ്‌ലാമിന്റെ പേരില്&#x200d; ഭീകരവാദ പ്രവര്&#x200d;ത്തനങ്ങളുണ്ടായപ്പോഴും കേരളത്തില്&#x200d; എന്&#x200d;.ഡി.എഫ് അടക്കമുള്ള തീവ്രവാദികള്&#x200d; തല പൊക്കിയപ്പോഴും അതിനെതിരെ പ്രഭാഷണങ്ങളിലൂടെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് എം.എം അക്ബര്&#x200d;. ഇപ്പോള്&#x200d; കര്&#x200d;മ്മശാസ്ത്രപരമായ ഭിന്നതകള്&#x200d; പറയേണ്ട സമയമല്ല. നിമുള്ളര്&#x200d; പറഞ്ഞത് പോലെ, ആദ്യം അവര്&#x200d; അക്ബറിനെ തേടിയെത്തി എന്നേയുള്ളൂ. നാളെ നമ്മുടെ വീട്ടുപടിക്കല്&#x200d; അവരെത്തുമ്പോ നിലവിളി കേള്&#x200d;ക്കാന്&#x200d; ആളുണ്ടാവണമെങ്കില്&#x200d; നമ്മളിപ്പോള്&#x200d; ശബ്ദിച്ചേ മതിയാവൂ.</p>
<p>സോഷ്യല്&#x200d; മീഡിയ സുഹൃത്തുക്കളോട്,</p>
<p>ദളിതുകള്&#x200d;ക്കും ആദിവാസികള്&#x200d;ക്കും സ്ത്രീകള്&#x200d;ക്കും പീഢനമനുഭവിക്കുന്ന മറ്റനേകം പേര്&#x200d;ക്കും വേണ്ടി ശബ്ദിച്ചവരാണ് നാം. മുസ്‌ലിംകളും സ്വത്വ പ്രതിസന്ധി നേടുന്ന ഇക്കാലത്ത് അക്ബറിന് വേണ്ടി എല്ലാവരുടെയും ശബ്ദമുയരേണ്ടതുണ്ട്. അത് നീതിക്കു വേണ്ടിയുള്ള നിലപാട് കൂടിയാണ്.</p>
<p>അവസാനമായി ശ്രീ. പിണറായി വിജയനോട്,</p>
<p>ഇന്നാട്ടില്&#x200d; ജീവിക്കാന്&#x200d; കൊള്ളില്ലെന്ന് പ്രചരിപ്പിക്കുന്ന ഒരു കൂട്ടരുണ്ടിവിടെ. എണ്ണത്തില്&#x200d; കുറവാണെങ്കിലും, ഹിജ്‌റ പോകണമെന്നും ആയുധമെടുക്കണമെന്നുമൊക്കെ പറയുന്ന കൂട്ടര്&#x200d;. മുസ്‌ലിംകള്&#x200d;ക്കിടയില്&#x200d; അരക്ഷിതബോധം സൃഷ്ടിച്ച് ഇക്കൂട്ടര്&#x200d;ക്ക് ആളെ കൂട്ടുന്ന പണി ഭരണകൂടം ചെയ്യരുത്. ഒരഭ്യര്&#x200d;ത്ഥനയാണ്.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPkFiros%2Fposts%2F1489943584440245&amp;width=500" width="500" height="307" frameborder="0" scrolling="no"></iframe></p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-firos-against-mm-akbar-arrest-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഘ്പരിവാറിനെ കാണുമ്പോള്&#x200d; കുനിഞ്ഞു നില്&#x200d;ക്കുകയും ന്യൂനപക്ഷങ്ങളെ കാണുമ്പോള്&#x200d; അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന പോലീസ് നയം ഭരണകൂട ഭീകരതയുടെ ഇസ്ലാമോഫോബിക് വേര്&#x200d;ഷനാണ്&#8217;; കെ.എം ഷാജി</title>
		<link>https://www.chandrikadaily.com/km-shaji-mm-akbar-news.html</link>
					<comments>https://www.chandrikadaily.com/km-shaji-mm-akbar-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Feb 2018 08:54:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[km shaji]]></category>
		<category><![CDATA[mm akbar]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71796</guid>

					<description><![CDATA[കണ്ണൂര്&#x200d;: പീസ് സ്‌കൂള്&#x200d; ചെയര്&#x200d;മാന്&#x200d; എം.എം അക്ബറിന്റെ അറസ്റ്റില്&#x200d; പ്രതികരണവുമായി കെ.എം ഷാജി എം.എല്&#x200d;.എ. മതപ്രബോധകരെ തീവ്രവാദികളാക്കാനുള്ള പിണറായി സര്&#x200d;ക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണ് എം.എം അക്ബറിന്റെ അറസ്റ്റെന്ന് ഷാജി പറഞ്ഞു. &#8216;സംഘ്പരിവാറിനെ കാണുമ്പോള്&#x200d; കുനിഞ്ഞു നില്&#x200d;ക്കുകയും ന്യൂനപക്ഷങ്ങളെ കാണുമ്പോള്&#x200d; അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന പോലീസ് നയം ഭരണകൂട ഭീകരതയുടെ ഇസ്ലാമോഫോബിക് വേര്&#x200d;ഷനാണ്.ഇത്തരം നടപടികളിലൂടെ ന്യൂനപക്ഷങ്ങള്&#x200d;ക്കിടയില്&#x200d; അരാജകത്വം സൃഷ്ടിച്ചു അതുവഴിയുള്ള രാഷ്ട്രീയ മുതലെടുപ്പാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യമെങ്കില്&#x200d; അതനുവദിക്കുന്ന പ്രശ്‌നമില്ല&#8217;-ഷാജി ഫേസ്ബുക്ക് പോസ്റ്റില്&#x200d; കുറിച്ചു. പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം: മതപ്രബോധകരെ [&#8230;]]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: പീസ് സ്‌കൂള്&#x200d; ചെയര്&#x200d;മാന്&#x200d; എം.എം അക്ബറിന്റെ അറസ്റ്റില്&#x200d; പ്രതികരണവുമായി കെ.എം ഷാജി എം.എല്&#x200d;.എ. മതപ്രബോധകരെ തീവ്രവാദികളാക്കാനുള്ള പിണറായി സര്&#x200d;ക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണ് എം.എം അക്ബറിന്റെ അറസ്റ്റെന്ന് ഷാജി പറഞ്ഞു. &#8216;സംഘ്പരിവാറിനെ കാണുമ്പോള്&#x200d; കുനിഞ്ഞു നില്&#x200d;ക്കുകയും ന്യൂനപക്ഷങ്ങളെ കാണുമ്പോള്&#x200d; അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന പോലീസ് നയം ഭരണകൂട ഭീകരതയുടെ ഇസ്ലാമോഫോബിക് വേര്&#x200d;ഷനാണ്.ഇത്തരം നടപടികളിലൂടെ ന്യൂനപക്ഷങ്ങള്&#x200d;ക്കിടയില്&#x200d; അരാജകത്വം സൃഷ്ടിച്ചു അതുവഴിയുള്ള രാഷ്ട്രീയ മുതലെടുപ്പാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യമെങ്കില്&#x200d; അതനുവദിക്കുന്ന പ്രശ്‌നമില്ല&#8217;-ഷാജി ഫേസ്ബുക്ക് പോസ്റ്റില്&#x200d; കുറിച്ചു.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം:</strong></p>
<p>മതപ്രബോധകരെ തീവ്രവാദികളാക്കാനുള്ള പിണറായി സര്&#x200d;ക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണ് എം എം അക്ബറിന്റെ അറസ്റ്റ്. അക്ബറിനെതിരായ നീക്കം ഉണ്ടായ സമയത്ത് തന്നെ മുഖ്യമന്ത്രിയോടും, ഡി ജി പിയോടും ന്യൂനപക്ഷ വേട്ടയുടെ അപകടത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതാണ്. കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാറിനെ പോലെ തന്നെ സംസ്ഥാന സര്&#x200d;ക്കാറും പെരുമാറുകയാണെങ്കില്&#x200d; ശക്തമായ ജനാധിപത്യ പ്രതിഷേധം ഉയരുക തന്നെ ചെയ്യും.</p>
<p>അടുത്ത ദിവസം നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്.നിയസഭയില്&#x200d; എം എം അക്ബറിനെതിരായ പോലീസ് നടപടി ചോദ്യം ചെയ്യും.ഫാഷിസ്റ്റുകളുടെ താത്പര്യത്തിനനുസരിച്ചു മാത്രമേ പോലീസ് പെരുമാറൂ എന്ന അപകടകരമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളത്.ഈ കേസ്സും എന്&#x200d;ഐഎക്കു കൈമാറിയത് ബീഫ് വിളംബരം നടത്തി അധികാരത്തില്&#x200d; വന്ന പിണറായിയുടെ പോലീസ് ആണെന്നതാണ് ഐറണി.</p>
<p>നേരത്തെ ഷംസുദ്ധീനും ശശികലയും തമ്മിലുണ്ടായിരുന്ന അന്തരത്തിന്റെ ഭീകരമായ തുടര്&#x200d;ച്ച മാത്രമാണ് ഇതും.<br />
സംഘ്പരിവാറിനെ കാണുമ്പോള്&#x200d; കുനിഞ്ഞു നില്&#x200d;ക്കുകയും ന്യൂനപക്ഷങ്ങളെ കാണുമ്പോള്&#x200d; അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന പോലീസ് നയം ഭരണകൂട ഭീകരതയുടെ ഇസ്ലാമോഫോബിക് വേര്&#x200d;ഷനാണ്.ഇത്തരം നടപടികളിലൂടെ ന്യൂനപക്ഷങ്ങള്&#x200d;ക്കിടയില്&#x200d; അരാജകത്വം സൃഷ്ടിച്ചു അതുവഴിയുള്ള രാഷ്ട്രീയ മുതലെടുപ്പാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യമെങ്കില്&#x200d; അതനുവദിക്കുന്ന പ്രശ്‌നമില്ല!</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkms.shaji%2Fposts%2F1310875209057743&amp;width=500" width="500" height="332" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/km-shaji-mm-akbar-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
