<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mm vahab &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mm-vahab/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 17 Aug 2017 19:05:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mm vahab &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വൈവിധ്യങ്ങള്‍  ഏകതയിലലിയുന്ന മഹാസംഗമം</title>
		<link>https://www.chandrikadaily.com/editorial-page-article-friday-mm-vahab-18-aug-2017.html</link>
					<comments>https://www.chandrikadaily.com/editorial-page-article-friday-mm-vahab-18-aug-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 17 Aug 2017 19:02:19 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[mm vahab]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40689</guid>

					<description><![CDATA[എ.എ വഹാബ് ആഗോള മുസ്‌ലിം ലോകം ഹജ്ജിലേക്ക് ശ്രദ്ധതിരിച്ചിരിക്കുന്ന കാലമാണിത്. സത്യവിശ്വാസ പ്രതിനിധികളുടെ വാര്‍ഷിക സമ്മേളനം ഭൂമിയില്‍ നടക്കുന്ന ഏറ്റവും മഹത്തായ ഒരു സംഗമമാണ്. പ്രാര്‍ത്ഥനയിലും ആരാധനയിലും മനുഷ്യാരംഭം മുതല്‍ ഇന്നോളമുള്ള തലമുറകളെ കൂട്ടിയിണക്കുന്ന പ്രതീകാത്മകമായ ഒരാരാധനയാണത്. അതിന്റെ കര്‍മശാസ്ത്ര വശങ്ങളിലേക്ക് പോകാനല്ല, ഹജ്ജിന്റെ ആത്മാവിലേക്ക് ഒരെത്തിനോട്ടമാണ് ഉദ്ദേശിക്കുന്നത്. ദൈവാരാധനക്കായാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയില്‍ ജീവിതത്തിനായി എത്തിയ ആദം നബിക്കും കുടുംബത്തിനും ആരാധന നടത്താന്‍ ഒരാസ്ഥാനം ആവശ്യമായിരുന്നല്ലോ. &#8216;തീര്‍ച്ചയായും മനുഷ്യര്‍ക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എ.എ വഹാബ്</strong></p>
<p>ആഗോള മുസ്‌ലിം ലോകം ഹജ്ജിലേക്ക് ശ്രദ്ധതിരിച്ചിരിക്കുന്ന കാലമാണിത്. സത്യവിശ്വാസ പ്രതിനിധികളുടെ വാര്&#x200d;ഷിക സമ്മേളനം ഭൂമിയില്&#x200d; നടക്കുന്ന ഏറ്റവും മഹത്തായ ഒരു സംഗമമാണ്. പ്രാര്&#x200d;ത്ഥനയിലും ആരാധനയിലും മനുഷ്യാരംഭം മുതല്&#x200d; ഇന്നോളമുള്ള തലമുറകളെ കൂട്ടിയിണക്കുന്ന പ്രതീകാത്മകമായ ഒരാരാധനയാണത്. അതിന്റെ കര്&#x200d;മശാസ്ത്ര വശങ്ങളിലേക്ക് പോകാനല്ല, ഹജ്ജിന്റെ ആത്മാവിലേക്ക് ഒരെത്തിനോട്ടമാണ് ഉദ്ദേശിക്കുന്നത്. ദൈവാരാധനക്കായാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെന്ന് ഖുര്&#x200d;ആന്&#x200d; പറയുന്നുണ്ട്. സ്വര്&#x200d;ഗത്തില്&#x200d; നിന്ന് ഭൂമിയില്&#x200d; ജീവിതത്തിനായി എത്തിയ ആദം നബിക്കും കുടുംബത്തിനും ആരാധന നടത്താന്&#x200d; ഒരാസ്ഥാനം ആവശ്യമായിരുന്നല്ലോ.<br />
&#8216;തീര്&#x200d;ച്ചയായും മനുഷ്യര്&#x200d;ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ആദ്യത്തെ ആരാധനാ മന്ദിരം ബക്ക (മക്ക)യില്&#x200d; ഉള്ളതത്രെ. അത് അനുഗ്രഹീതമായും ലോകര്&#x200d;ക്ക് മാര്&#x200d;ഗ ദര്&#x200d;ശകമായും നിലകൊള്ളുന്നു&#8217; (വിശുദ്ധ ഖുര്&#x200d;ആന്&#x200d; 3:96) എന്ന് ഖുര്&#x200d;ആന്&#x200d; പറയുമ്പോള്&#x200d; ആദം നബി (അ)യുടെ കാലം തൊട്ടേ മക്കയില്&#x200d; കഅ്ബ നിലനിന്നിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെ പറയുന്ന ധാരാളം നിവേദനങ്ങളുണ്ട്. വാനലോകത്ത് മലക്കുകള്&#x200d; ആരാധിക്കുന്ന &#8216;ബൈത്തുല്&#x200d; മഅ്മൂറിന്റെ&#8217; മാതൃകയില്&#x200d; അല്ലാഹുവിന്റെ നിര്&#x200d;ദ്ദേശ പ്രകാരം മലക്കുകളും ആദം നബിയും ചേര്&#x200d;ന്നാണ് മക്കയില്&#x200d; ആദ്യമായി കഅ്ബ നിര്&#x200d;മിച്ചതെന്നാണ് ആ നിവേദനങ്ങളുടെ രത്‌നച്ചുരുക്കം.<br />
നൂഹ് നബിയുടെ കാലത്തെ പ്രളയത്തില്&#x200d; അടിസ്ഥാനം ഒഴിച്ച് മറ്റെല്ലാം തകര്&#x200d;ന്നുപോയ ആ ദൈവിക മന്ദിരത്തെ പഴയ അടിത്തറയില്&#x200d; നിന്ന് പടുത്തുയര്&#x200d;ത്തുകയാണ് ഇബ്രാഹിം നബി (അ)യും ഇസ്മായില്&#x200d; നബി (അ)യും കൂടി ചെയ്തത്. ഇബ്രാഹിം നബിക്ക് കഅ്ബയുടെ സ്ഥാനം സൗകര്യപ്പെടുത്തിക്കൊടുത്തതും തവാഫ് ചെയ്യുന്നവര്&#x200d;ക്കും നമിച്ചും പ്രണമിച്ചും ആരാധിക്കുന്നവര്&#x200d;ക്കുമായി കഅ്ബ ശുദ്ധിയാക്കിവെക്കാന്&#x200d; നിര്&#x200d;ദ്ദേശിച്ചതും ജനങ്ങളെ അവിടേക്ക് തീര്&#x200d;ത്ഥാടനത്തിനായി എത്താന്&#x200d; വിളംബരം ചെയ്യാന്&#x200d; കല്&#x200d;പിച്ചതുമൊക്കെ ഖുര്&#x200d;ആന്&#x200d; (22:26-30) വ്യക്തമായി വിവരിക്കുന്നുണ്ട്. തവാഫും സഅ്‌യും കല്ലേറും ബലിയും മുടിമുറിക്കലുമൊക്കെ ഇബ്രാഹിം നബിയുടെ കാലത്തേ നിലനിന്നിരുന്ന ഹജ്ജിന്റെ കര്&#x200d;മങ്ങളില്&#x200d; പെട്ടതാണ്. അറഫാ സമ്മേളനമാണ് പ്രവാചകന്&#x200d; മുഹമ്മദ് നബി (സ)ക്ക് അധികമായി അല്ലാഹു നിശ്ചയിച്ചുകൊടുത്തത്.<br />
പുറമെ നിന്നുള്ള ഒറ്റ വീക്ഷണത്തില്&#x200d; ഹജ്ജിന്റെ കര്&#x200d;മങ്ങളില്&#x200d; ഒരാള്&#x200d; എന്താണ് കാണുന്നത്. ഒരു കഷ്ണം വെള്ളത്തുണി ഉടുത്തും മറ്റൊരു കഷ്ണം പുതച്ചും കുറെ ആളുകള്&#x200d; ഒരു മൈതാനത്ത് ഏറെനേരം ഒരുമിച്ചുകൂടുന്നു. ഒരു മന്ദിരത്തെ ഏഴു തവണ വലയം ചെയ്യുന്നു. രണ്ടു മലകള്&#x200d;ക്കിടയില്&#x200d; ധൃതിയില്&#x200d; നടക്കുന്നു. മൂന്ന് സ്തൂപങ്ങളില്&#x200d; കല്ലെറിയുന്നു. മൃഗബലി നടത്തുന്നു. മുടിമുറിക്കുന്നു തുടങ്ങിയവയൊക്കെയാണല്ലോ. ഇവയുടെ ഒക്കെ ആന്തരാര്&#x200d;ത്ഥം ഗ്രഹിക്കാത്തവന് ഹജ്ജിന്റെ ആത്മാവ് ഉള്&#x200d;ക്കൊള്ളാനാവില്ല.<br />
ദൈവം കരുണയാണ്; ആ കരുണയാണ് സ്‌നേഹം സൃഷ്ടിച്ചത്. ഭൂമിയില്&#x200d; സ്‌നേഹം പങ്കുവെച്ച് ആ കാരുണ്യവാന് സാക്ഷിയാവാനാണ് മനുഷ്യന് ഇവിടെ ജീവിതം നല്&#x200d;കിയത്. ജീവിതത്തിന്റെ ഒഴുക്കിനായി ഏറെ വൈവിധ്യങ്ങള്&#x200d; അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്. ഭാഷാ, ദേശ, വര്&#x200d;ഗ, വര്&#x200d;ണ വൈവിധ്യങ്ങള്&#x200d; സ്ഥാനമാന പദവികള്&#x200d;, സമ്പന്ന ദരിദ്ര വിഭാഗങ്ങള്&#x200d; അങ്ങനെ പലതും. ഓരോരുത്തര്&#x200d;ക്കും നല്&#x200d;കപ്പെട്ടതില്&#x200d; അവര്&#x200d; എങ്ങനെ പ്രവര്&#x200d;ത്തിക്കുന്നു എന്ന ഒരു പരീക്ഷണമാണത്. പക്ഷേ, അടിസ്ഥാനപരമായി മനുഷ്യര്&#x200d; ഏകോദര സാഹോദരങ്ങളാണ്. ഒരേ മാതാപിതാക്കളുടെ മക്കള്&#x200d;. പിതാവ് മണ്ണില്&#x200d; നിന്ന് സൃഷ്ടിക്കപ്പെട്ടത്. ആര്&#x200d;ക്കും ആരെക്കാളും മഹത്വമോ നിന്ദ്യതയോ ഇല്ല. ഇതാണ് അടിസ്ഥാന യാഥാര്&#x200d;ത്ഥ്യം. മഹത്വം സത്യം അംഗീകരിക്കലും അതനുസരിച്ച് ജീവിതത്തില്&#x200d; സൂക്ഷ്മത പുലര്&#x200d;ത്തുന്നതിലും മാത്രമാണെന്ന് അല്ലാഹു പ്രഖ്യാപിക്കുകയും ചെയ്തു. ഈ യാഥാര്&#x200d;ത്ഥ്യം മനുഷ്യ മനസില്&#x200d; ദൃഢമാക്കാനാണ് പ്രതീകാത്മകമായി എല്ലാവരെയും രണ്ടു കഷ്ണം വെള്ളത്തുണിക്കുള്ളിലാക്കുന്നത്. വര്&#x200d;ണ വൈജാത്യങ്ങളും ഭാഷാ, ദേശ, ഗോത്ര, വര്&#x200d;ഗ, സ്ഥാനമാന പദവി വ്യത്യാസങ്ങളും വലിച്ചെറിഞ്ഞ് എല്ലാവരും ഒരുപോലെ ഒരു ശുഭ്ര സാഗരമായി മാറുന്നു. വേഷത്തിലെ ഈ പ്രകടനത്തിലല്ല മനസ്സിന്റെ ആഴങ്ങളിലാണ് ഈ യാഥാര്&#x200d;ത്ഥ്യം ശക്തമായി ഉറക്കേണ്ടത്. അത്തരത്തില്&#x200d; വസ്ത്രധാരണം നടത്തി ഹജ്ജ് ചെയ്തു മടങ്ങി എത്തുന്നവന്&#x200d; ഏതെങ്കിലും തരത്തില്&#x200d; വ്യത്യസ്ഥനാണെന്ന് നിഗളിച്ചാല്&#x200d; അവന്&#x200d; ഹജ്ജിന്റെ ആത്മാവ് തൊട്ടറിഞ്ഞില്ലന്ന് സാരം.<br />
കഴിവുള്ളവന് ഹജ്ജ് ബാധ്യതയായി അല്ലാഹു നിശ്ചയിച്ചു. അതിനുള്ള പ്രതിഫലം വളരെ വലുതാണ്. സ്വീകാര്യമായ ഹജ്ജ് കര്&#x200d;മത്തിന് സ്വര്&#x200d;ഗമല്ലാതെ പ്രതിഫലമില്ലെന്ന് പ്രവാചകന്&#x200d; പഠിപ്പിക്കുന്നു. തെറ്റുകുറ്റങ്ങളില്&#x200d; ഏര്&#x200d;പ്പെടുകയോ ഹജ്ജ് വേളയില്&#x200d; ലൈംഗിക ബന്ധത്തില്&#x200d; ഏര്&#x200d;പ്പെടുകയോ ചെയ്യാതെ ഹജ്ജ് പൂര്&#x200d;ത്തിയാക്കിയവന്&#x200d; തന്റെ മാതാവ് പ്രസവിച്ച അന്നത്തെ പോലെ പാപരഹിതനായിരിക്കും എന്നും പ്രവാചകന്&#x200d; പറഞ്ഞിട്ടുണ്ട്. താനെവിടെ ആയാലും എപ്പോഴായും അല്ലാഹുവിന്റെ വിധിവിലക്കുകള്&#x200d;ക്കുള്ളില്&#x200d; നിലകൊള്ളുമെന്ന ദൃഢനിശ്ചയത്തിന്റെ പ്രതീക പ്രകടനമാണ് തവാഫ്. ഒരു കേന്ദ്രത്തെ മാത്രം വലയം ചെയ്തു ചുറ്റിത്തിരിയുന്നത് ജീവിതത്തിലുടനീളമാണ്. ഇടത്തുനിന്ന് വലത്തോട്ട് ചുറ്റുമ്പോള്&#x200d; മനുഷ്യഹൃദയം കഅ്ബയുടെ ഭാഗത്തായിരിക്കും. ഭൂമിയും പ്രപഞ്ച ഗോളങ്ങളും ഇടത്തുനിന്ന് വലത്തോട്ടാണ് തിരിയുന്നത്. പ്രകൃതിയുടെ പ്രകൃതം പോലെത്തന്നെ തവാഫും നിര്&#x200d;ദ്ദേശിക്കപ്പെട്ടിരിക്കുന്നു. മക്കയില്&#x200d; നിന്ന് ഇസ്‌ലാം സ്വീകരിച്ച് മുഹമ്മദ് നബി (സ)യുടെ കൂടെ മദീനയില്&#x200d; പോയവര്&#x200d; പട്ടിണി കിടന്ന് പേക്കോലങ്ങളായി എന്നൊരു പ്രചരണം ഖുറൈശികള്&#x200d; മക്കയില്&#x200d; നടത്തിയിരുന്നു. അതിനുള്ള ഒരു മറുപടി കൂടിയായിരുന്നു ഒരു തോള്&#x200d; ഒഴിവാക്കി വസ്ത്രം ധരിച്ച ആദ്യ തവാഫ്. ശത്രുക്കളെ ചിന്തിപ്പിക്കാനുള്ള ഒരു ശക്തി പ്രകടനം.<br />
&#8216;സഅ്‌യ്&#8217; എന്നാല്&#x200d; അധ്വാനം എന്നര്&#x200d;ത്ഥം. സഫാ മര്&#x200d;വക്കിടയിലുള്ള സഅ്‌യ് പിഞ്ചോമനക്ക് വെള്ളം തേടിയുള്ള ഹാജറയുടെ അധ്വാനത്തിന്റെ അനുസ്മരണമാണ്. &#8216;മനുഷ്യനെന്നാല്&#x200d; അവന്റെ അധ്വാനമല്ലാതില്ല&#8217; എന്ന് ഖുര്&#x200d;ആന്&#x200d; പറയുന്നു. ആദര്&#x200d;ശം നിലനിര്&#x200d;ത്താന്&#x200d; ഹാജറയെപ്പോലെ അധ്വാനിക്കാന്&#x200d; ഞാനും തയ്യാറാണെന്ന ഒരോരുത്തരുടെയും പ്രഖ്യാപനമാണ് സഅ്‌യ്.<br />
അല്ലാഹുവിന്റെ നിര്&#x200d;ദ്ദേശങ്ങള്&#x200d; അനുസരിക്കുന്നതില്&#x200d; നിന്ന് പിന്തിരിപ്പിക്കുന്ന പൈശാചിക ഔര്&#x200d;ബോധനങ്ങളെ തുരത്തുന്നതിന്റെ പ്രതീകമാണ് കല്ലേറ്. തനിക്കേറ്റവും ഇഷ്ടപ്പെട്ടതും അല്ലാഹുവിനായി ബലികൊടുക്കാനുള്ള സന്നദ്ധതാ പ്രഖ്യാപനമാണ് ബലിയിലൂടെ പ്രഖ്യാപിക്കുന്നത്. ഓരോരുത്തരും അവനവന്റെ പ്രിയപ്പെട്ടതിനെ (ഇസ്മായിലിനെ) ബലി നല്&#x200d;കുക. അതിലൂടെ വിശ്വാസത്തിന്റെ സത്യസന്ധത പ്രകടമാക്കുക.<br />
ഹജ്ജ് എന്നാല്&#x200d; അറഫയാണ്. അറഫാ സമ്മേളനം വിചാരണ നാളിലെ ദൈവിക കോടതിയിലെ നിര്&#x200d;ത്തത്തെ ഓര്&#x200d;മപ്പെടുത്താനാണ്. സ്വന്തം ഭാഗഥേയം നിര്&#x200d;ണയിക്കപ്പെടുന്ന അതിനോളം ഗാംഭീര്യം മറ്റൊന്നിനുമില്ലല്ലോ. അവിടെ ഓരോരുത്തരും ഒറ്റക്കൊറ്റക്കാണ് അല്ലാഹുവിനെ അഭിമുഖീകരിക്കുക. അറഫയിലെ നിര്&#x200d;ത്തം സത്യവിശ്വാസിയെ അക്കാര്യം ഓര്&#x200d;മപ്പെടുത്തും. തീര്&#x200d;ച്ച. ഹജ്ജ് യാത്രക്കായി വിഭവങ്ങള്&#x200d; ഒരുക്കിക്കൊള്ളാന്&#x200d; അല്ലാഹു നിര്&#x200d;ദ്ദേശിക്കുന്നു. എന്നാല്&#x200d; യാത്രക്ക് വേണ്ട വിഭവങ്ങളില്&#x200d; ഏറ്റവും ഉത്തമമായത് തഖ്‌വ (സൂക്ഷ്മത) ആണെന്ന് എടുത്തു പറഞ്ഞിട്ട് അല്ലാഹു കല്&#x200d;പിക്കുന്നു &#8216;ബുദ്ധിമാന്മാരേ നിങ്ങള്&#x200d; എന്നെ സൂക്ഷിച്ചു ജീവിക്കുക&#8217; എന്ന് (2:197). കര്&#x200d;മങ്ങളുടെ ആന്തരാര്&#x200d;ത്ഥം അറിഞ്ഞും ഹജ്ജ് നിര്&#x200d;വഹിച്ചെത്തുന്നവര്&#x200d; പാപരഹിതരായ നവജാത ശിശുക്കളെപ്പോലെയാവും എന്ന് പറയുന്നതില്&#x200d; അത്ഭുതമില്ല. ജീവിതത്തിലുടനീളം കാത്തു സക്ഷിക്കേണ്ട നന്മകള്&#x200d; മാത്രമാണ് ഹിജ്‌റയും ജിഹാദും ബലിയും ഒത്തു ചേര്&#x200d;ന്ന ഹജ്ജ് കര്&#x200d;മ്മം മനുഷ്യന് സമ്മാനിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-friday-mm-vahab-18-aug-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സല്‍കര്‍മങ്ങള്‍ പാഴാക്കരുത്</title>
		<link>https://www.chandrikadaily.com/editorial-page-article-07-july-2017.html</link>
					<comments>https://www.chandrikadaily.com/editorial-page-article-07-july-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 06 Jul 2017 17:58:21 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[mm vahab]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34751</guid>

					<description><![CDATA[എ.എ വഹാബ് നോമ്പും പെരുന്നാളും ഒക്കെ കഴിഞ്ഞു. നാം സാധാരണ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എല്ലാവരും ഒന്നിച്ച് നോമ്പ് അനുഷ്ഠിക്കുമ്പോള്‍ നന്മകള്‍ വര്‍ധിപ്പിക്കാനും തിന്മകളില്‍ നിന്ന് വിട്ടു നില്‍ക്കാനും ഒരു സാമൂഹികാന്തരീക്ഷം സംജാതമാണ്. വ്രതകാലം കഴിയുമ്പോള്‍ ആ ആനുകൂല്യം ഉണ്ടാവില്ല. ഏറെ ശ്രദ്ധിച്ചില്ലെങ്കില്‍ വിശ്വാസിയെ കബളിപ്പിച്ച് പിശാച് ദേഹേച്ഛകളുടെ പിന്നാലെ നയിക്കും. അതുവഴിയുണ്ടാകുന്ന ദുഷ്‌കര്‍മങ്ങള്‍ ചെയ്തു തീര്‍ത്ത സല്‍കര്‍മ്മങ്ങളുടെ പ്രതിഫലത്തെ പാഴാക്കിക്കളയും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഖുര്‍ആന്‍ സത്യവിശ്വാസികളെ ശക്തമായി താക്കീത് ചെയ്യുന്നുണ്ട്. പ്രവാചകന്റെ ആദ്യകാല അനുയായികളില്‍ സത്യവിശ്വാസത്തിന് സമ്പൂര്‍ണമായി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എ.എ വഹാബ്</strong></p>
<p>നോമ്പും പെരുന്നാളും ഒക്കെ കഴിഞ്ഞു. നാം സാധാരണ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എല്ലാവരും ഒന്നിച്ച് നോമ്പ് അനുഷ്ഠിക്കുമ്പോള്&#x200d; നന്മകള്&#x200d; വര്&#x200d;ധിപ്പിക്കാനും തിന്മകളില്&#x200d; നിന്ന് വിട്ടു നില്&#x200d;ക്കാനും ഒരു സാമൂഹികാന്തരീക്ഷം സംജാതമാണ്. വ്രതകാലം കഴിയുമ്പോള്&#x200d; ആ ആനുകൂല്യം ഉണ്ടാവില്ല. ഏറെ ശ്രദ്ധിച്ചില്ലെങ്കില്&#x200d; വിശ്വാസിയെ കബളിപ്പിച്ച് പിശാച് ദേഹേച്ഛകളുടെ പിന്നാലെ നയിക്കും. അതുവഴിയുണ്ടാകുന്ന ദുഷ്‌കര്&#x200d;മങ്ങള്&#x200d; ചെയ്തു തീര്&#x200d;ത്ത സല്&#x200d;കര്&#x200d;മ്മങ്ങളുടെ പ്രതിഫലത്തെ പാഴാക്കിക്കളയും. അങ്ങനെ സംഭവിക്കാതിരിക്കാന്&#x200d; ഖുര്&#x200d;ആന്&#x200d; സത്യവിശ്വാസികളെ ശക്തമായി താക്കീത് ചെയ്യുന്നുണ്ട്.<br />
പ്രവാചകന്റെ ആദ്യകാല അനുയായികളില്&#x200d; സത്യവിശ്വാസത്തിന് സമ്പൂര്&#x200d;ണമായി സമര്&#x200d;പ്പിക്കാന്&#x200d; കഴിയാത്തവരും അതിന്റെ സംസ്ഥാപനത്തിനായി ത്യാഗം വരിക്കാന്&#x200d; കഴിയാത്തവരുമായി ചിലരെങ്കിലും ഉണ്ടായിരുന്നു. അവന്&#x200d; വിശ്വസിച്ചിരുന്നത് സത്യവിശ്വാസം സ്വീകരിച്ചാല്&#x200d; ചില കുറ്റങ്ങള്&#x200d; ചെയ്താലും കുഴപ്പമില്ല. എല്ലാ സല്&#x200d;കര്&#x200d;മങ്ങളും സ്വീകരിക്കപ്പെടും. സത്യവിശ്വാസം ഇല്ലെങ്കില്&#x200d; ഒരു സല്&#x200d;കര്&#x200d;മ്മവും അല്ലാഹു സ്വീകരിക്കുകയില്ല. അല്ലാഹുവില്&#x200d; പങ്കു ചേര്&#x200d;ക്കുന്നതൊഴികെയുള്ള പാപങ്ങള്&#x200d; പൊറുക്കപ്പെടുമെന്ന വചനം അവതരിപ്പിച്ചപ്പോള്&#x200d; അത്തരം വന്&#x200d;പാപങ്ങള്&#x200d; ചെയ്തു പോയവരുടെ കാര്യത്തില്&#x200d; മാത്രമേ ഭയക്കേണ്ടതുള്ളുവെന്നും അതൊന്നും ചെയ്യാത്തവരുടെ കാര്യത്തില്&#x200d; ഏറെ പ്രത്യാശയുമാണ് അവര്&#x200d; പുലര്&#x200d;ത്തിയിരുന്നത്.<br />
ആ പശ്ചാത്തലത്തിലാണ് അല്ലാഹു അവതരിപ്പിച്ചത് &#8216;സത്യവിശ്വാസികളെ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിങ്ങള്&#x200d; അനുസരിക്കുക. നിങ്ങളുടെ കര്&#x200d;മ്മങ്ങള്&#x200d; നിഷ്ഫലമാവാതെ നോക്കുക&#8217; (47:33) ഈ വചനങ്ങള്&#x200d; സത്യസന്ധരായ സത്യവിശ്വാസികളില്&#x200d; ഏറെ ഭയം ഉളവാക്കി. ഇബ്‌നു ഉമറും ഇമാം അഹ്മദ് ബിന്&#x200d; നസ്വറും ഇതുസംബന്ധിച്ച് പരാമര്&#x200d;ശങ്ങള്&#x200d; നല്&#x200d;കുന്നു. എല്ലാ വാക്കും കര്&#x200d;മവും സൂക്ഷിക്കണമെന്ന് അവര്&#x200d;ക്ക് ബോധ്യമായി. മറിച്ചായാല്&#x200d; ചെയ്ത സല്&#x200d;കര്&#x200d;മ്മങ്ങള്&#x200d; പാഴായിപ്പോകും. ആ ചിന്താഗതി അവരുടെ ജീവിതത്തില്&#x200d; ഏറെ മാറ്റങ്ങളുണ്ടാക്കി. നിഷേധിക്കുകയും ദൈവമാര്&#x200d;ഗത്തില്&#x200d; തടസ്സമുണ്ടാക്കുകയും അവിശ്വാസികളായിത്തന്നെ മരിച്ചുപോകുകയും ചെയ്യുന്നവര്&#x200d;ക്ക് അല്ലാഹു മാപ്പ് കൊടുക്കുകയില്ലെന്നും തൊട്ടുടനെ ഖുര്&#x200d;ആന്&#x200d; പ്രഖ്യാപിക്കുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം സ്വന്തം പ്രവര്&#x200d;ത്തനങ്ങള്&#x200d; അവലോകനം ചെയ്യാനും വിലയിരുത്താനും ശരിയാക്കാന്&#x200d; വേണ്ട നടപടിക്രമങ്ങള്&#x200d; സ്വീകരിക്കാനും ആ സൂക്തം ഏറെ ഉപകരിച്ചു.<br />
ഖുര്&#x200d;ആന്&#x200d; തുടര്&#x200d;ന്നു പറയുന്നത് സത്യനിഷേധികളുടെ മര്&#x200d;ദ്ദനങ്ങളും പീഢനങ്ങളും അടിച്ചുപൊളിക്കുന്ന ആഹ്ലാദവും കണ്ട് സത്യവിശ്വാസികള്&#x200d; ദുര്&#x200d;ബലരാവാതിരിക്കണം എന്നാണ്. അല്ലാഹു കൂടെയുണ്ട്. സത്യവിശ്വാസികള്&#x200d; തന്നെയാണ് ഉന്നതര്&#x200d;. സംസ്‌കാരത്തിലും അറിവിലും അന്തസ്സിലും പ്രതാപത്തിലും സത്യവിശ്വാസികള്&#x200d; തന്നെയാണ് ഉന്നതര്&#x200d;. അക്കാര്യം ഖുര്&#x200d;ആന്&#x200d; ആവര്&#x200d;ത്തിച്ചു പറയുന്നുണ്ട്. സ്വന്തം സ്ഥാനം മറന്ന് സത്യവിശ്വാസികള്&#x200d; അക്രമികളെ സന്ധിക്ക് ക്ഷണിക്കുന്നത് സത്യവിശ്വാസത്തിന്റെ പ്രകൃതത്തിന് അപമാനകരമാണ്. അല്ലാഹു എല്ലാവരുടെയും പ്രവര്&#x200d;ത്തനങ്ങളും അതിന്റെ പിന്നിലെ ഉദ്ദേശങ്ങളും വളരെ സൂക്ഷ്മമായി അറിയുന്നവനാണ്. അതിനാല്&#x200d; സത്യവിശ്വാസികളെ മാര്&#x200d;ഗദര്&#x200d;ശനം ചെയ്തുകൊണ്ടും സഹായിച്ചുകൊണ്ടും രക്ഷപ്പെടുത്തിക്കൊണ്ടും അവര്&#x200d;ക്ക് വേണ്ടി പ്രതിരോധിച്ചു കൊണ്ടും അല്ലാഹു എപ്പോഴും കൂടെയുണ്ടാവും. എവിടെ എപ്പോള്&#x200d; എന്തു ചെയ്യണമെന്ന് ഏറ്റവും നന്നായി അറിയുന്നവന്&#x200d; അല്ലാഹുവാണ്. ഈ ബോധം സത്യവിശ്വാസ മനസ്സുകളില്&#x200d; ദൃഢപ്പെടുത്താനാണ് ഖുര്&#x200d;ആന്&#x200d; ഈ വിധം കാര്യങ്ങള്&#x200d; വിവരിക്കുന്നത്.<br />
ഈ ലോക ജീവിതത്തിന്റെ ഹൃസ്വതയും പൊങ്ങച്ചവും തുറന്നു കാട്ടാനാണ് പരലോകവുമായി തട്ടിക്കുമ്പോള്&#x200d; ഇഹലോക ജീവിതം തമാശപോലെയാണെന്ന് പരാമര്&#x200d;ശിച്ചത്.<br />
അടിപതറാതെ സത്യത്തില്&#x200d; ഉറച്ചു നിന്ന് നിഷേധികളുടെ നിഗളിപ്പ് അവഗണിച്ച് സല്&#x200d;കര്&#x200d;മ്മങ്ങള്&#x200d; ചെയ്യുന്ന സത്യവിശ്വാസികള്&#x200d;ക്ക് അവരുടെ പ്രവര്&#x200d;ത്തനത്തിന്റെ ഫലം അല്ലാഹു പൂര്&#x200d;ത്തിയാക്കി കൊടുക്കും എന്ന സമാശ്വാസ വാഗ്ദാനവും പിന്&#x200d;കുറിയായി ഇവിടെ ചേര്&#x200d;ത്തിട്ടുണ്ട്.<br />
ഈ സത്യത്തിലേക്ക് വഴി തെളിക്കുകയും സഹായിക്കുകയും ചെയ്യുന്നതിന് അല്ലാഹു മനുഷ്യരോട് കാശൊന്നും ചോദിക്കുന്നില്ല എന്ന് എടുത്ത് പറയുന്നുണ്ട്. കാശ് ചോദിച്ചാല്&#x200d; മനുഷ്യമനസ്സിന്റെ ദൗര്&#x200d;ബല്യം പുറത്തുവരും എന്നു കൂടി പരാമര്&#x200d;ശിക്കുന്നുണ്ട്. അല്ലാഹു തന്ന ധനത്തില്&#x200d; നിന്ന് അവന്റെ മാര്&#x200d;ഗത്തില്&#x200d; ചെലവഴിക്കാന്&#x200d; പറയുമ്പോള്&#x200d; പിശുക്കു കാണിക്കുന്നത് സ്വന്തത്തോട് തന്നെയാണ്.<br />
അല്ലാഹു പരാശ്രയ രഹിതനാണ്.മറ്റുള്ളവരെല്ലാം അല്ലാഹുവിനെ ആശ്രയിച്ചാലേ നിലനില്&#x200d;ക്കുകയുള്ളു. ഇതൊക്കെ ഉദ്‌ബോധിപ്പിക്കുമ്പോള്&#x200d; പിന്തിരിഞ്ഞു പോകുന്നവരെ നിഷ്‌കാസം ചെയ്തു നിങ്ങളെപ്പോലെയല്ലാത്ത മറ്റൊരു ജനതയെ അല്ലാഹു പകരം കൊണ്ടുവരും എന്ന ശക്തമായ താക്കീതും ഒടുവില്&#x200d; അല്ലാഹു നല്&#x200d;കുന്നുണ്ട്. സമകാലിക സത്യവിശ്വാസികളെ ഗൗരവമായി ചിന്തിപ്പിക്കേണ്ട ഒരു ഖുര്&#x200d;ആന്&#x200d; വചനമാണത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-07-july-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പറുദീസയുടെ  അനന്തരാവകാശികള്‍</title>
		<link>https://www.chandrikadaily.com/editorial-page-article-06-june-2017.html</link>
					<comments>https://www.chandrikadaily.com/editorial-page-article-06-june-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 15 Jun 2017 18:06:31 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[mm vahab]]></category>
		<category><![CDATA[vellivelicham]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32407</guid>

					<description><![CDATA[എ.എ വഹാബ് ജീവിത മാര്‍ഗദര്‍ശനത്തിന്റെ വാര്‍ഷിക സ്മരണയായി സത്യവിശ്വാസികള്‍ അനുഷ്ഠിച്ചുവരുന്ന ഉപവാസം അതിന്റെ അവസാന പത്തിലേക്കു കടന്നിരിക്കുന്നു. അനുഗ്രഹത്തിന്റെയും പാപമോചനത്തിന്റെയും ആദ്യ പത്തും മധ്യ പത്തും കഴിഞ്ഞ ശേഷമുള്ള മൂന്നാം പത്തു നാളുകള്‍ നരക വിമോചനത്തിന്റെയും സ്വര്‍ഗ പ്രവേശനത്തിന്റേതുമാണ്. ഏറെ പുണ്യകരമായ നിമിഷങ്ങളും നാളുകളുമാണ് നമ്മിലൂടെ ഇപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. നന്മകള്‍ വര്‍ധിപ്പിച്ച് പ്രയോജനപ്രദമായി ഈ ദിനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ) ഉപദേശിച്ചിട്ടുണ്ട്. ഒടുവിലത്തെ പത്തിലെ ഒറ്റ രാവുകളില്‍ ഒന്നിലാണ് ഖുര്‍ആന്‍ ആദ്യമായി അവതരിപ്പിച്ചത്. പ്രപഞ്ച [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എ.എ വഹാബ്</strong></p>
<p>ജീവിത മാര്&#x200d;ഗദര്&#x200d;ശനത്തിന്റെ വാര്&#x200d;ഷിക സ്മരണയായി സത്യവിശ്വാസികള്&#x200d; അനുഷ്ഠിച്ചുവരുന്ന ഉപവാസം അതിന്റെ അവസാന പത്തിലേക്കു കടന്നിരിക്കുന്നു. അനുഗ്രഹത്തിന്റെയും പാപമോചനത്തിന്റെയും ആദ്യ പത്തും മധ്യ പത്തും കഴിഞ്ഞ ശേഷമുള്ള മൂന്നാം പത്തു നാളുകള്&#x200d; നരക വിമോചനത്തിന്റെയും സ്വര്&#x200d;ഗ പ്രവേശനത്തിന്റേതുമാണ്. ഏറെ പുണ്യകരമായ നിമിഷങ്ങളും നാളുകളുമാണ് നമ്മിലൂടെ ഇപ്പോള്&#x200d; കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. നന്മകള്&#x200d; വര്&#x200d;ധിപ്പിച്ച് പ്രയോജനപ്രദമായി ഈ ദിനങ്ങള്&#x200d; ഉപയോഗപ്പെടുത്താന്&#x200d; പ്രവാചകന്&#x200d; മുഹമ്മദ് നബി (സ) ഉപദേശിച്ചിട്ടുണ്ട്. ഒടുവിലത്തെ പത്തിലെ ഒറ്റ രാവുകളില്&#x200d; ഒന്നിലാണ് ഖുര്&#x200d;ആന്&#x200d; ആദ്യമായി അവതരിപ്പിച്ചത്. പ്രപഞ്ച ചരിത്രത്തില്&#x200d; ഏറ്റവും പ്രാധാന്യമേറിയ ഒരു നാളാണത്. ആയിരം മാസങ്ങളേക്കാള്&#x200d; ശ്രേഷ്ഠം. ആകാ ശം അതിന്റെ കരുണയുടെ കവാടം തുറന്ന് ഭൂമിയെ കെട്ടിപ്പുണര്&#x200d;ന്ന നാള്&#x200d;. മനുഷ്യവംശത്തിന്റെ നിത്യ സന്തുഷ്ട ജീവിതത്തിന് പറുദീസയിലേക്ക് നയിക്കുന്ന മാര്&#x200d;ഗദര്&#x200d;ശനം ലഭിച്ച നാള്&#x200d;. പറുദീസയുടെ അനന്തരാവകാശികളാകുന്ന സത്യവിശ്വാസികളുടെ സവിശേഷതകളെക്കുറിച്ച് പലയിടത്തും ഖുര്&#x200d;ആന്&#x200d; വിശദമായി വിവരിക്കുന്നുണ്ട്. അവ എന്താണെന്നറിഞ്ഞ് നമ്മുടെ നിത്യ ജീവിതവുമായി തട്ടിച്ചുനോക്കി, അതൊക്കെ നമ്മിലുണ്ടോയെന്ന് വിലയിരുത്താന്&#x200d; ഏറ്റവും പറ്റിയ സന്ദര്&#x200d;ഭമാണ് ഈ നോമ്പുകാലം.<br />
സത്യവിശ്വാസികള്&#x200d; എന്ന പേരിലുള്ള ഖുര്&#x200d;ആനിലെ ഇരുപത്തിമൂന്നാം അധ്യായം ആരംഭിക്കുന്നത് &#8216;സത്യവിശ്വാസികള്&#x200d; വിജയം പ്രാപിച്ചിരിക്കുന്നു&#8217; എന്നു പറഞ്ഞുകൊണ്ടാണ്. മുഹമ്മദ് നബി (സ)യില്&#x200d; വിശ്വസിച്ചവര്&#x200d; ജീവിതം പാഴാക്കിനഷ്ടപ്പെട്ടവരാണെന്ന് കുബേരന്മാരായ ഖുറൈശികള്&#x200d; പലപ്പോഴും പറയാറുണ്ടായിരുന്നു. അന്നത്തെ മക്കയിലെ കച്ചവടവും പ്രതാപവും ആഭിജാത്യവും സ്വാധീനവും പേരും പെരുമയും ഒക്കെ ഖുറൈശികള്&#x200d;ക്കായിരുന്നു. ദരിദ്രരും പാവങ്ങളും പട്ടിണിക്കാരുമായിരുന്നു പ്രവാചകന്റെ അനുയായികള്&#x200d;. വിജയത്തിന്റെ മാനദണ്ഡം ഭൗതിക പ്രതാപത്തിലും വസ്തുവകകളിലും കണ്ട ഖുറൈശികള്&#x200d;ക്ക് അവരാണ് വിജയികള്&#x200d; എന്ന ധാരണയായിരുന്നു. ജീവിത വിജയത്തെ സംബന്ധിച്ച ആ വീക്ഷണം തെറ്റാണെന്നും യഥാര്&#x200d;ത്ഥ വിജയികള്&#x200d; സ്വര്&#x200d;ഗാവകാശികളാകുന്ന സത്യവിശ്വാസികളാണെന്നുമുള്ള അല്ലാഹുവിന്റെ സത്യപ്രഖ്യാപനമാണ് ഇവിടെ മുഴങ്ങിക്കേള്&#x200d;ക്കുന്നത്.<br />
സമകാലികത്തിലും പഴയ മക്കാ ഖുറൈശികളെപോലെ ചിന്തിക്കുന്ന ആളുകള്&#x200d; നമ്മുടെ ചുറ്റിലുമുണ്ട്. &#8216;സത്യവിശ്വാസികള്&#x200d; വിജയിച്ചിരിക്കുന്നു. നമസ്‌കാരത്തില്&#x200d; ഭക്തിയുള്ളവര്&#x200d;, അനാവശ്യങ്ങളില്&#x200d; നിന്ന് അകന്നുനില്&#x200d;ക്കുന്നവര്&#x200d;, സക്കാത്ത് നല്&#x200d;കുന്നവര്&#x200d;, സ്വന്തം ഭാര്യമാരും അടിമ സ്ത്രീകളും അല്ലാത്തവരെ ആഗ്രഹിച്ചുചെന്ന് അതിരുവിടാത്തവര്&#x200d;, അന്യ സ്ത്രീകള സമീപിക്കാതെ സൂക്ഷിക്കുന്നതിനാല്&#x200d; ആക്ഷേപിക്കപ്പെടാത്തവര്&#x200d;, അമാനത്തുകളും കരാറുകളും പാലിക്കുന്നവര്&#x200d;, നമസ്‌കാരത്തില്&#x200d; നിഷ്ഠ പുലര്&#x200d;ത്തുന്നവര്&#x200d;. ഇവര്&#x200d; തന്നെയാണ് പറുദീസ അവകാശപ്പെടുത്തുന്ന അനന്തരാവകാശികള്&#x200d;; അവരതില്&#x200d; നിത്യവാസികളാണ്&#8217; (വിശുദ്ധ ഖുര്&#x200d;ആന്&#x200d; 23: 1-11).<br />
സ്വര്&#x200d;ഗാവകാശികളുടെ ഒന്നാമത്തെ ഗുണം അവര്&#x200d; തങ്ങളുടെ നമസ്‌കാരത്തില്&#x200d; &#8216;ഭക്തിയുള്ളവര്&#x200d;&#8217; എന്നതാണ്. &#8216;ഖുശൂഅ്&#8217; എന്ന അറബി പദമാണ് ഇവിടെ പ്രയോഗിച്ചിട്ടുള്ളത്. ഒന്നിന്റെ മുന്നില്&#x200d; കുനിയുക, കീഴ് വണങ്ങുക, ഭക്ത്യാദരങ്ങള്&#x200d; അര്&#x200d;പ്പിക്കുക, വിനയവും വിധേയത്വവും പ്രകടിപ്പിക്കുക തുടങ്ങിയവയാണ് ആ പദം കൊണ്ട് അര്&#x200d;ത്ഥമാക്കുന്നത്. വിനയത്തില്&#x200d; നിന്നാണ് ഭയഭക്ത്യാദരവുകള്&#x200d; ഉണ്ടാകുക. വിനയമുണ്ടാവാന്&#x200d; വിവരമുണ്ടാകണം. നല്ല വിവരമുണ്ടാകുമ്പോഴേ തനിക്കു ഒന്നും അറിയില്ലെന്ന അറിവ് ഉണ്ടാവുകയുള്ളൂ. അതിന് പ്രപഞ്ച സൃഷ്ടിപ്പിന്റെയും നടത്തിപ്പിന്റെയും കാര്യങ്ങള്&#x200d; ഗൗരവമായി ചിന്തിച്ചുനോക്കാന്&#x200d; ഖുര്&#x200d;ആന്&#x200d; ഉപദേശിക്കുന്നു. അറ്റമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രവിശാലതയിലേക്കു ഊളിയിട്ടിറങ്ങാനാവാത്ത സൂക്ഷ്മ ലോകത്തിന്റെ ആഴങ്ങളിലേക്കും മനുഷ്യമനസ് പ്രവേശിക്കാന്&#x200d; ശ്രമിക്കുമ്പോള്&#x200d; അതിന് മനസിലാകും പലതും മനസിന്റെ സങ്കള്&#x200d;പങ്ങള്&#x200d;ക്കുപോലും അതീതമാണെന്ന്. അപ്പോഴാണ് മനുഷ്യമനസ് പറയുക: &#8216;നീ എത്ര പരിശുദ്ധന്&#x200d;, ഞങ്ങളുടെ നാഥാ നീ ഇതൊന്നും വൃഥാ സൃഷ്ടിച്ചതല്ല..&#8217; എന്ന്. അല്ലാഹുവിന്റെ ഗൗരവവും ഗാംഭീര്യവും അപ്പോള്&#x200d; മനസ്സ് തിരിച്ചറിയും. ആ മനോവികാരത്തോടെ അവന്റെ മുന്നില്&#x200d; നില്&#x200d;ക്കുമ്പോള്&#x200d; സിരകളിലാകമാനം വിനയവും ഭക്തിയും പടര്&#x200d;ന്നൊഴുകും. മറ്റെല്ലാം മറന്ന് പ്രതാപിയായ അല്ലാഹുവിലേക്കു മാത്രം മനുഷ്യമനസ് കേന്ദ്രീകരിക്കുമ്പോള്&#x200d; ശരീരം വിറകൊള്ളുകയും നയനങ്ങള്&#x200d; സജലങ്ങളാകുകയും ചെയ്യും. ഹൃദയം നിര്&#x200d;മലവും ശാന്തവുമാകും. മലിന ചിന്തകളില്&#x200d; നിന്ന് മുക്തമാവുന്ന മനസപ്പോള്&#x200d; സംശുദ്ധമായതു മാത്രം നോക്കിക്കാണും. ശക്തവും ആത്മാര്&#x200d;ത്ഥവുമായ ദൈവ സ്മരണ മലിനതയുണ്ടാക്കുന്ന പൈശാചിക ദൗര്&#x200d;ബോധനങ്ങളെ തുരത്തും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്തരം നമസ്‌കാരമാണ് &#8216;തീര്&#x200d;ച്ചയായും നമസ്‌കാരം നീചവൃത്തിയില്&#x200d; നിന്നും നിഷിദ്ധ കര്&#x200d;മ്മത്തില്&#x200d; നിന്നും തടയും&#8217; (വി.ഖു 29:45) എന്ന് അല്ലാഹു പറഞ്ഞ യഥാര്&#x200d;ത്ഥ ഭക്തിയുള്ള നമസ്‌കാരം. അശ്രദ്ധമായി നമസ്‌കരിച്ചാല്&#x200d; ഒരിക്കലും ഈ അവസ്ഥ പ്രാപിക്കാനാവില്ല. മടിയന്മാരായും അശ്രദ്ധരായും നമസ്‌കരിക്കുന്നതിനെക്കുറിച്ച് ഖുര്&#x200d;ആന്&#x200d; വിശ്വാസികള്&#x200d;ക്ക് ശക്തമായ താക്കീത് നല്&#x200d;കിയിട്ടുണ്ട്.<br />
നമസ്‌കരിക്കാന്&#x200d; പോകുന്നതിന് ഏറെ നേരം മുന്നുതന്നെ അതിന് മാനസികമായും ശാരീരികമായുമുള്ള തയാറെടുപ്പുകള്&#x200d; നടത്തേണ്ടതുണ്ട്. ഭംഗിയായി വുളു എടുക്കുമ്പോള്&#x200d; തന്നെ വുളുവിന്റെ അവയവങ്ങള്&#x200d;കൊണ്ടു ചെയ്തുപോയ പാപങ്ങള്&#x200d; പൊറുക്കപ്പെടും. വുളുവിന് ശേഷമുള്ള പ്രാര്&#x200d;ത്ഥന അവന്റെ നേരെ സ്വര്&#x200d;ഗത്തിന്റെ എട്ടു കവാടങ്ങളും തുറന്നിടാന്&#x200d; പര്യാപ്തമായതാണ്. ഇതൊക്കെ കഴിഞ്ഞാണ് റബ്ബിന്റെ മുന്നില്&#x200d; ചെന്നുനില്&#x200d;ക്കുന്നത്. മറ്റു വര്&#x200d;ത്തമാനങ്ങളില്&#x200d;പെട്ടും തമാശ പറഞ്ഞും മൊബൈല്&#x200d; ഫോണില്&#x200d; സംസാരിച്ചും പള്ളിയില്&#x200d; കയറിവരികയും വുളു എടുക്കുമ്പോള്&#x200d; പോലും മറ്റുള്ളവരോട് സംസാരിക്കുകയുമൊക്കെ ചെയ്യുന്നവര്&#x200d;ക്കു ഭക്തിയുടെ നിറവ് ആസ്വദിക്കാന്&#x200d; സൗഭാഗ്യം ലഭിക്കുകയില്ല.<br />
ശരീരംകൊണ്ട് അനുഷ്ഠിക്കുന്ന ആരാധനകളില്&#x200d; ഏറ്റവും പ്രാധാന്യമേറിയത് നമസ്‌കാരമാണ്. അത് ശരിയായാലേ മറ്റു കര്&#x200d;മ്മങ്ങളുടെ കണക്ക് അല്ലാഹു എടുക്കുകയുള്ളു.പരലോകത്ത് ആദ്യം വിചാരണ ചെയ്യപ്പെടുന്നതും നമസ്‌കാരത്തിന്റെ കാര്യമാണ്. ശരീരത്തെ നമസ്‌കാരത്തിനായി നിര്&#x200d;ത്തി കൈയും കെട്ടി മനസ്സ് എവിടെയെങ്കിലുമൊക്കെ പോകും. ഒടുവില്&#x200d; അത്തഹിയ്യാത്തിലാകുമ്പോഴാണ് തിരിച്ചെത്തുക. പൊതുവെ ഇതാണ് സ്ഥിതി. അത് മാറ്റിയെടുത്താലേ നമസ്‌കാരം പ്രയോജനപ്രദമാകുകയുള്ളൂ. ഒരാളുടെ നമസ്‌കാരം ശരിയായാല്&#x200d; മറ്റെല്ലാ കര്&#x200d;മ്മങ്ങളും ശരിയാകുമെന്ന് പ്രവാചകന്&#x200d; (സ) പറഞ്ഞിട്ടുണ്ട്. യഥാര്&#x200d;ത്ഥ നമസ്‌കാരമുള്ളവന്&#x200d; അനാവശ്യങ്ങളില്&#x200d; നിന്ന് അകന്നുനില്&#x200d;ക്കും. അവന് സക്കാത്ത് കൊടുക്കാന്&#x200d; മടിയുണ്ടാവില്ല. ചാരിത്രശുദ്ധി സൂക്ഷിക്കും. വിശ്വസ്തതകളും കരാറുകളും പാലിക്കും. നമസ്‌കാരത്തില്&#x200d; നിഷ്ഠ പുലര്&#x200d;ത്തുകയും ചെയ്യും. അപ്പോള്&#x200d; നമസ്‌കാരമാണ് ഫിര്&#x200d;ദൗസിന്റെ താക്കോല്&#x200d;. അല്ലാഹുവിന്റെ ഗാംഭീര്യം അറിഞ്ഞു പറയുന്നതിന്റെ അര്&#x200d;ത്ഥവും വ്യാപ്തിയും മനസ്സിലാക്കി ഏറെ ശ്രദ്ധയോടെ നമസ്‌കരിച്ചാലേ നമുക്കതിന്റെ പ്രയോജനം ലഭിക്കുകയുള്ളു എന്ന കാര്യം വിശ്വാസികള്&#x200d; എപ്പോഴും ഓര്&#x200d;ക്കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-06-june-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാര്‍ഗദര്‍ശനത്തിനായി  തെരഞ്ഞെടുത്ത റമസാന്‍</title>
		<link>https://www.chandrikadaily.com/editorial-page-article-aa-vahab.html</link>
					<comments>https://www.chandrikadaily.com/editorial-page-article-aa-vahab.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 25 May 2017 19:47:10 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[mm vahab]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=29986</guid>

					<description><![CDATA[എ.എ വഹാബ് ജീവിതം ഒരു പാഴ് വേലയല്ല. സര്‍വജ്ഞനും മഹായുക്തിമാനുമായ സ്രഷ്ടാവിന്റെ സോദ്ദേശ പദ്ധതിയാണ്. എല്ലാത്തിനെയും സൃഷ്ടിക്കുന്നതും സംരക്ഷിക്കുന്നതും സര്‍വശക്തനായ അല്ലാഹുവാണ്. ഭൗതിക ലോക ജീവിതകാലം സമയ ബന്ധിതമാണ്. അനന്തമായ ഒരു പാരത്രികലോക ജീവിതം പിറകെ വരാനുണ്ട്. ഇരു ലോകത്തും ജീവിത വിജയം നേടാന്‍ മനുഷ്യന് ആവശ്യമായ മാര്‍ഗദര്‍ശനോപദേശങ്ങള്‍ നല്‍കുന്നത് അല്ലാഹു സ്വന്തം ബാധ്യതയായി എടുത്തിരിക്കുന്നുവെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. വര്‍ഷത്തില്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടായി നിജപ്പെടുത്തിയത് അല്ലാഹുവാണ്. അതില്‍ മാര്‍ഗദര്‍ശനത്തിനായി തെരഞ്ഞെടുത്തത് റമസാന്‍ മാസത്തെയാണ്. അനുഗ്രഹീതമായ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എ.എ വഹാബ്</strong></p>
<p>ജീവിതം ഒരു പാഴ് വേലയല്ല. സര്&#x200d;വജ്ഞനും മഹായുക്തിമാനുമായ സ്രഷ്ടാവിന്റെ സോദ്ദേശ പദ്ധതിയാണ്. എല്ലാത്തിനെയും സൃഷ്ടിക്കുന്നതും സംരക്ഷിക്കുന്നതും സര്&#x200d;വശക്തനായ അല്ലാഹുവാണ്. ഭൗതിക ലോക ജീവിതകാലം സമയ ബന്ധിതമാണ്. അനന്തമായ ഒരു പാരത്രികലോക ജീവിതം പിറകെ വരാനുണ്ട്. ഇരു ലോകത്തും ജീവിത വിജയം നേടാന്&#x200d; മനുഷ്യന് ആവശ്യമായ മാര്&#x200d;ഗദര്&#x200d;ശനോപദേശങ്ങള്&#x200d; നല്&#x200d;കുന്നത് അല്ലാഹു സ്വന്തം ബാധ്യതയായി എടുത്തിരിക്കുന്നുവെന്ന് ഖുര്&#x200d;ആന്&#x200d; ആവര്&#x200d;ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. വര്&#x200d;ഷത്തില്&#x200d; മാസങ്ങളുടെ എണ്ണം പന്ത്രണ്ടായി നിജപ്പെടുത്തിയത് അല്ലാഹുവാണ്. അതില്&#x200d; മാര്&#x200d;ഗദര്&#x200d;ശനത്തിനായി തെരഞ്ഞെടുത്തത് റമസാന്&#x200d; മാസത്തെയാണ്. അനുഗ്രഹീതമായ ആ മാസം സമാഗതമാവുകയാണ്. സല്&#x200d;കര്&#x200d;മ്മങ്ങള്&#x200d;ക്ക് വളരെയേറെ പ്രതിഫലം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മാസം. പാപക്കറകള്&#x200d; കഴുകിക്കളയാനും ജീവിതം സംശുദ്ധമാക്കി വിജയവീഥിയിലെത്തിക്കാനും ഇത്രയേറെ സൗകര്യം നല്&#x200d;കപ്പെട്ടിട്ടുള്ള മറ്റൊരു മാസമില്ല. റമസാനില്&#x200d; ആരോഗ്യത്തോടെ ജീവിച്ചിരിക്കുമ്പോള്&#x200d; അത് പ്രയോജനപ്പെടുത്താത്തവന്&#x200d; ഏറ്റവും വലിയ ദൗര്&#x200d;ഭാഗ്യവാനാണ്.<br />
മനുഷ്യന് അല്ലാഹു നല്&#x200d;കിയ ധാരാളം ഉപദേശങ്ങളെ ചുരുക്കി മൂന്നാക്കി സൂറത്തുല്&#x200d; ഹശ്‌റിലൂടെ അവതരിപ്പിക്കുന്നതാണ് ഇവിടെ പരാമര്&#x200d;ശിക്കുന്നത്. &#8216;സത്യവിശ്വാസികളെ നിങ്ങള്&#x200d; അല്ലാഹുവിനെ സൂക്ഷിക്കുവീന്&#x200d;. ഓരോരുത്തരും തങ്ങള്&#x200d; നാളേക്കു വേണ്ടി ചെയ്തത് എന്താണെന്ന് നോക്കുക. അല്ലാഹുവിനോട് ഭക്തിയുള്ളവരാകുവീന്&#x200d;. നിങ്ങള്&#x200d; പ്രവര്&#x200d;ത്തിക്കുന്നതിനെക്കുറിച്ചെല്ലാം അല്ലാഹുവിന് നന്നായി അറിയാം. അല്ലാഹുവിനെ മറന്നതിനാല്&#x200d; തങ്ങളെക്കുറിച്ചു തന്നെ അല്ലാഹു മറപ്പിച്ചുകളഞ്ഞവരെ പോലെ നിങ്ങള്&#x200d; ആകരുത്. അവരാണ് ധിക്കാരികള്&#x200d;. നരകവാസികളും സ്വര്&#x200d;ഗവാസികളും ഒരു പോലെയല്ല. സ്വര്&#x200d;ഗവാസികള്&#x200d; തന്നെയാണ് വിജയികള്&#x200d; (വിശുദ്ധ ഖുര്&#x200d;ആന്&#x200d; 59:18-20)&#8217; സ്‌നേഹമസൃണമായി സത്യവിശ്വാസികളെ എന്ന് വിളിച്ചുകൊണ്ട് അനുസരണയുള്ള അടിമകളോട് അല്ലാഹു പറയുന്നു, തഖ്‌വ ഉള്ളവരാകാന്&#x200d;. തഖ്‌വ എന്നത് ഒരു മാനസികാവസ്ഥയാണ്. മനസ്സിനെ സദാസമയവും അല്ലാഹുവുമായി ബന്ധിപ്പിച്ചു നിര്&#x200d;ത്തുന്ന അവസ്ഥ. അല്ലാഹുവിന് ഇഷ്ടമില്ലാത്തത് തന്നില്&#x200d; നിന്ന് സംഭവിക്കുന്നതിനെതിരെയുള്ള ജാഗ്രത. ഓരോ നിമിഷവും ഓരോ മനസ്സിലും അല്ലാഹുവിന്റെ ദൃഷ്ടി പതിയുന്നുണ്ടെന്നുള്ള ബോധം. അല്ലാഹുവിന് ഇഷ്ടപ്പെടാത്തത് സംഭവിച്ചാല്&#x200d; ശിക്ഷ ലഭിക്കുമെന്ന ഭയവും ഇഷ്ടപ്പെട്ടതുണ്ടായാല്&#x200d; പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയും. ഇവ രണ്ടിനുമിടയിലുള്ള മാനസികാവസ്ഥ. വാക്കുകള്&#x200d;ക്കപ്പുറം ജീവിതത്തിന്റെ എല്ലാ താളലയങ്ങളിലും മനസ്സ് ജാഗരൂകമായി നിലകൊള്ളുന്ന അവസ്ഥയെന്ന് ചുരുക്കം. വീഴ്ചകള്&#x200d; കണ്ടെത്താനും പരിഹരിക്കാനും സഹായിക്കുന്നൊരു മാനസിക നിലയാണിത്. പ്രവര്&#x200d;ത്തിക്കുന്നതെല്ലാം അല്ലാഹു നന്നായി അറിയുമെന്ന ബോധം ഹൃദയത്തിന് ഉണര്&#x200d;വും ഉന്മേഷവും ഭീതിയും ലജ്ജയും വര്&#x200d;ധിപ്പിക്കും.<br />
തൊട്ടുടനെ വരുന്നത് ഓരോ മനുഷ്യനും നാളേക്ക് എന്താണ് ചെയ്തുവെച്ചിട്ടുള്ളതെന്ന് നോക്കാനുള്ള ആഹ്വാനമാണ്. മനുഷ്യന്റെ മനോനിലയും പ്രവര്&#x200d;ത്തനങ്ങളും അല്ലാഹു രേഖപ്പെടുത്തുന്നുണ്ട്. പ്രവര്&#x200d;ത്തനങ്ങളോടൊപ്പം അതിന്റെ അനന്തര ഫലങ്ങളും കൃത്യമായി തിട്ടപ്പെടുത്തി വ്യക്തമായ രേഖയില്&#x200d; ഉള്&#x200d;പ്പെടുത്തുന്നു (36:12)<br />
ഉദാഹരണത്തിന്, ഒരാള്&#x200d; ഒരു പള്ളി ഉണ്ടാക്കിയാല്&#x200d; അവിടെ വന്ന് അത് പ്രയോജനപ്പെടുത്തുന്നവരുടെയെല്ലാം നന്മയില്&#x200d;, അവര്&#x200d;ക്ക് ഒട്ടും കുറയാതെ തന്നെ ഒരോഹരി ഉണ്ടാക്കിയ ആളിന്റെ കര്&#x200d;മപുസ്തകത്തില്&#x200d; രേഖപ്പെടുത്തും. കള്ളു ഷാപ്പുണ്ടാക്കിയവന് അതു പടര്&#x200d;ത്തുന്ന തിന്മയുടെ ഓഹരിയും ഉണ്ടാകും എന്നര്&#x200d;ത്ഥം. നന്മകള്&#x200d; തല്&#x200d;ക്ഷണം അല്ലാഹുവിലേക്കാണ് എത്തിപ്പെടുക. &#8216;ഉത്തമ വചനങ്ങള്&#x200d; അല്ലാഹുവിലേക്ക് കയറിപ്പോകുന്നു. സല്&#x200d;കര്&#x200d;മ്മത്തെ അവന്&#x200d; ഉയര്&#x200d;ത്തുകയും ചെയ്യുന്നു. ദുഷിച്ച തന്ത്രങ്ങള്&#x200d; പ്രയോഗിക്കുന്നവരാരോ അവര്&#x200d;ക്ക് കഠിന ശിക്ഷയുണ്ട്. അവരുടെ തന്ത്രം നാശമടയുക തന്നെ ചെയ്യും (35:10)&#8217; ഒരാള്&#x200d; ഒരു പ്രവൃത്തി ചെയ്താല്&#x200d; അതിന് അനന്തര ഫലമുണ്ടാകും. പ്രവര്&#x200d;ത്തിക്കും അനന്തര ഫലത്തിനും പരലോകത്ത് പ്രതിഫലമുണ്ടാവും. നന്മയായാലും തിന്മയായാലും ഒരണുത്തൂക്കം ആണെങ്കില്&#x200d; പോലും അത് അവരവര്&#x200d; കാണും എന്ന് ഖുര്&#x200d;ആന്&#x200d; ഉണര്&#x200d;ത്തുന്നു. അണുത്തൂക്കം എന്നത് മനുഷ്യമനസ്സിന്റെ സങ്കല്&#x200d;പ്പത്തിന് തന്നെ അതീതമാണ്. അത്രയേറെ ചെറുതാണ് ഒരു ഗ്രാമിനെ പതിനായിരം ലക്ഷം കോടിയായി ഭാഗിച്ചാല്&#x200d; അതിന്റെ ഒരു ഭാഗം എന്ന് പറയുംപോലെയാണത്. നന്മയും തിന്മയും എത്ര ചെറുതായാലും രേഖപ്പെടുത്തും എന്ന് സാരം. ഈ ബോധം മനുഷ്യനെ നന്മയിലേക്ക് ശക്തമായ പ്രേരണ നല്&#x200d;കുന്നതാണ്. &#8216;ഓരോരുത്തരുടെയും കണക്ക് അല്ലാഹു നോക്കുന്നതിന് മുമ്പ് അവരവര്&#x200d; സ്വയം കണക്ക് നോക്കണം&#8217; എന്ന് ഉമര്&#x200d; (റ) സാധാരണ പറയാറുണ്ടായിരുന്നു. നാളെ പരലോകത്തേക്കുണ്ടാക്കുന്ന സമ്പാദ്യത്തെക്കുറിച്ച് ബോധവാനായിരിക്കല്&#x200d; സത്യവിശ്വാസിയുടെ കടമയാണ്.<br />
മൂന്നാമത്തെ ഉപദേശം, അല്ലാഹുവിനെ മറന്നതിനാല്&#x200d; തങ്ങളെക്കുറിച്ചു തന്നെ അല്ലാഹു മറപ്പിച്ചുകളഞ്ഞവരെപ്പോലെ നിങ്ങളാകരുത് എന്നാണ്. സ്വന്തത്തെ മറക്കുക എന്നാല്&#x200d; തിന്നാനും കുടിക്കാനും മറ്റു ഭൗതിക ജീവിത വ്യവഹാരങ്ങള്&#x200d;ക്കും മറന്നു പോവുക എന്നല്ല. യഥാര്&#x200d;ത്ഥത്തില്&#x200d; താനാരാണോ എന്തിന് നിയോഗിക്കപ്പെട്ടുവെന്നോ ഓര്&#x200d;ക്കാനാവാതെ ഭൗതിക ജീവിതത്തില്&#x200d; മാത്രം കണ്ണുനട്ട് ജീവിക്കുന്ന ഒരവസ്ഥയെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. കരുണാമയന്റെ സ്മരണ വിട്ടാല്&#x200d; പിന്നെ അവന് അടുത്ത കൂട്ടാളിയായി പിശാചിനെ നിയമിച്ചു കൊടുക്കും എന്നത് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയാണ്. ആ പിശാചുക്കള്&#x200d; മനുഷ്യരെ നേര്&#x200d;മാര്&#x200d;ഗത്തില്&#x200d; നിന്ന് തടയും. തങ്ങള്&#x200d; സന്മാര്&#x200d;ഗത്തിലാണെന്ന് അവര്&#x200d; വിചാരിക്കുകയും ചെയ്യും (48:36-37). അതാണ് ഏറ്റവും വിഷമകരമായ അവസ്ഥ. പിശാചുക്കള്&#x200d; മനുഷ്യരെ ഭൗതിക ജീവിത ലഹരിയില്&#x200d; ആമഗ്നമാക്കും. ആസ്വാദനത്തോടെ അതില്&#x200d; വിഹരിക്കുമ്പോള്&#x200d; അവരുടെ മനസ്സ് പരലോക ജീവിത ചിന്തയില്&#x200d; നിന്ന് ഏറെ വിദൂരത്താവും. ഒടുവില്&#x200d; അക്കാര്യം തന്നെ വിസ്മരിക്കും. മനുഷ്യരിലധികം ആളുകളും അക്കൂട്ടത്തിലാണ്. അവര്&#x200d; ധര്&#x200d;മധിക്കാരികള്&#x200d; ആണെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു. നരകവാസികളും സ്വര്&#x200d;ഗവാസികളും സമമല്ല. സ്വര്&#x200d;ഗവാസികള്&#x200d; തന്നെയാണ് വിജയികള്&#x200d; എന്ന പിന്&#x200d;കുറിയും ഒപ്പമുണ്ട്. സ്വര്&#x200d;ഗകവാടം മലര്&#x200d;ക്കെ തുറക്കപ്പെടുന്ന അനുഗ്രഹീത റമസാന്&#x200d; പാപമോചനാഭ്യര്&#x200d;ത്ഥനയും പശ്ചാത്താപവുമായി പ്രപഞ്ചത്തിന്റെ പ്രവിശാലതയുള്ള സ്വര്&#x200d;ഗത്തിലേക്ക് ധൃതിയില്&#x200d; മുന്നേറാന്&#x200d; ഏറ്റവും പറ്റിയ അവസരമാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-aa-vahab.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്‍ഗവര്‍ണ വിവേചനം</title>
		<link>https://www.chandrikadaily.com/editorial-page-article-17-march-2017-2.html</link>
					<comments>https://www.chandrikadaily.com/editorial-page-article-17-march-2017-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 Mar 2017 18:36:40 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[mm vahab]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22962</guid>

					<description><![CDATA[എ.എ വഹാബ് ചിന്തിക്കുന്നവന് വിസ്മയം തീരാത്ത മഹാത്ഭുതമാണ് ജീവിതം. കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുന്തോറും വിസ്മയം ഏറുന്നു. ഒടുവില്‍ ധിഷണ നശിച്ചു യുക്തി തളര്‍ന്നു മനസ് അവനിലേക്ക് തന്നെ മടങ്ങും. ശാസ്ത്ര സാങ്കേതിക വിദ്യകളിലെ ദ്രുതഗതിയിലുള്ള പുരോഗതി മനുഷ്യനെ ഗതാഗത, വാര്‍ത്താ വിനിമയ രംഗങ്ങളില്‍ വിസ്മയാവഹമായ ലോകത്തേക്ക് നയിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞു പോയ തലമുറകള്‍ക്ക് സ്വപ്‌നത്തില്‍ പോലും കാണാന്‍ കഴിയാതിരുന്ന പലതും ഇന്ന് സര്‍വസാധാരണമാണ്. ഇപ്പോഴുള്ളവര്‍ക്ക് വിഭാവനം ചെയ്യാന്‍ പോലും കഴിയാത്ത പലതും വരുംനാളുകളില്‍ കടന്നുവരും. അറിവും സാങ്കേതിക വിദ്യയും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എ.എ വഹാബ്</strong></p>
<p>ചിന്തിക്കുന്നവന് വിസ്മയം തീരാത്ത മഹാത്ഭുതമാണ് ജീവിതം. കൂടുതല്&#x200d; ആഴത്തില്&#x200d; ചിന്തിക്കുന്തോറും വിസ്മയം ഏറുന്നു. ഒടുവില്&#x200d; ധിഷണ നശിച്ചു യുക്തി തളര്&#x200d;ന്നു മനസ് അവനിലേക്ക് തന്നെ മടങ്ങും. ശാസ്ത്ര സാങ്കേതിക വിദ്യകളിലെ ദ്രുതഗതിയിലുള്ള പുരോഗതി മനുഷ്യനെ ഗതാഗത, വാര്&#x200d;ത്താ വിനിമയ രംഗങ്ങളില്&#x200d; വിസ്മയാവഹമായ ലോകത്തേക്ക് നയിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞു പോയ തലമുറകള്&#x200d;ക്ക് സ്വപ്‌നത്തില്&#x200d; പോലും കാണാന്&#x200d; കഴിയാതിരുന്ന പലതും ഇന്ന് സര്&#x200d;വസാധാരണമാണ്. ഇപ്പോഴുള്ളവര്&#x200d;ക്ക് വിഭാവനം ചെയ്യാന്&#x200d; പോലും കഴിയാത്ത പലതും വരുംനാളുകളില്&#x200d; കടന്നുവരും. അറിവും സാങ്കേതിക വിദ്യയും ഇത്രമേല്&#x200d; വികസിക്കുമ്പോഴും ഭൂമിയില്&#x200d; മനുഷ്യന്&#x200d; മനുഷ്യനായി ജീവിക്കാന്&#x200d; പഠിക്കുന്നില്ലന്നതാണ് ഏറെ ദൗര്&#x200d;ഭാഗ്യകരം.<br />
മത,ജാതി,വര്&#x200d;ഗ, വര്&#x200d;ണ, ഭാഷാ, ദേശാ വിവേചനങ്ങള്&#x200d; ലോകത്ത് വര്&#x200d;ധിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യത്വം മരവിച്ചു പോയ തരത്തിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും പീഡനങ്ങളും അരങ്ങേറുന്നു. വ്യക്തികളും കൂട്ടങ്ങളും സര്&#x200d;ക്കാരുകളും അതിലൊക്കെ മത്സരിച്ചു മുന്നേറുന്ന കാഴ്ച ലോകത്ത് എല്ലായിടത്തുമുണ്ട്. ധര്&#x200d;മമോ നീതിയോ ഇല്ലാത്ത പുതിയ പ്രവണത മാനവകുലം ഉത്തമായിക്കണ്ട നാഗരികതകളുടെയും സംസ്‌കാരങ്ങളുടെയും അടിത്തറ മാന്തുകയാണ്. അസത്യം പ്രചരിപ്പിച്ചും ഭീതി പരത്തിയും അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചും ഒരു ജനതയെയും ജീവിത വിജയത്തിലേക്ക് നയിക്കാനാവില്ലെന്ന യാഥാര്&#x200d;ത്ഥ്യം ഇവിടെ വിസ്മരിക്കപ്പെടുകയാണ്.<br />
ഭൂമിയിലെ മനുഷ്യജീവിതം ഗൗരവപൂര്&#x200d;ണമായ ഒരു ദൈവീക പ്രാതിനിധ്യമാണ്. ഉത്തരവാദിത്വങ്ങള്&#x200d; നല്&#x200d;കപ്പെട്ട നിയോഗം ഒടുവില്&#x200d; വിചാരണയെ നേരിട്ട് രക്ഷാശിക്ഷാ വിധിക്ക് മനുഷ്യന്&#x200d; വിധേയനാകേണ്ടതുണ്ട്. ഈ യാഥാര്&#x200d;ത്ഥ്യമാണ് ഖുര്&#x200d;ആന്&#x200d; മനുഷ്യനെ പഠിപ്പിക്കുന്നത്. ജീവിതത്തിന്റെ അത്ഭുതാവഹമായ പരിണാമങ്ങള്&#x200d; ചൂണ്ടിക്കാട്ടി മനുഷ്യ ധിഷണയെ ഉദ്ദീപിപ്പിച്ചുകൊണ്ട് ദൈവീക ശക്തി മഹാത്മ്യത്തിന്റെ ഔന്നത്യവും മനുഷ്യന്റെ നിസ്സാരതയും നിസ്സഹായതയും ബോധ്യപ്പെടുത്തുന്ന ധാരാളം പരാമര്&#x200d;ശങ്ങള്&#x200d; ഖുര്&#x200d;ആനിലുടനീളം കാണാം. &#8216;നിങ്ങളെ അവന്&#x200d; മണ്ണില്&#x200d; നിന്ന് സൃഷ്ടിച്ചു എന്നിട്ട് നിങ്ങളിതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്&#x200d;ഗമായിരിക്കുന്നു; ഇത് അവന്റെ ദൃഷ്ടാന്തങ്ങളില്&#x200d;പ്പെട്ടതത്രെ (വി.ഖുര്&#x200d;ആന്&#x200d; 30:20). മണ്ണില്&#x200d; നിന്ന് മനുഷ്യനിലേക്കുള്ള പരിണാമത്തെക്കുറിച്ചു കൂടുതല്&#x200d; വിശദമായി ഖുര്&#x200d;ആന്&#x200d; മറ്റിടങ്ങളില്&#x200d; വിവരിക്കുന്നുണ്ട്. കളിമണ്ണിന്റെ സത്തില്&#x200d; നിന്ന് ആദ്യമനുഷ്യന്&#x200d; അവനില്&#x200d; നിന്ന് ഇണ അവര്&#x200d; രണ്ടു പേരില്&#x200d; നിന്നായി പുതിയ പിറവി ബീജം, ഭ്രൂണം, ഗര്&#x200d;ഭപാത്രം, മാംസപിണ്ഡം, അസ്ഥിക്കൂടം, മാംസം കൊണ്ട് അസ്ഥിക്കൂടത്തെ പൊതിയുടെ മറ്റൊരു രൂപം, പിന്നെ മനുഷ്യക്കുഞ്ഞ് ഇവയൊക്കെ ഖുര്&#x200d;ആന്&#x200d; പരാമര്&#x200d;ശിക്കുന്നുണ്ട്. തനിക്ക് താന്&#x200d; പോന്നവനാണെന്ന് ധരിച്ചുവശാവുന്ന മനുഷ്യന്&#x200d; സ്വന്തം പരിണാമം കൃത്യമായി മനസ്സിലാക്കാനാണ് സൃഷ്ടിപ്പിലെ ഈ അത്ഭുതങ്ങള്&#x200d; ഖുര്&#x200d;ആന്&#x200d; ചൂണ്ടിക്കാട്ടുന്നത്. തന്റെ നിര്&#x200d;മാണത്തില്&#x200d; തനിക്ക് ഒരു പങ്കുമില്ല എന്ന ബോധമുണ്ടാവാന്&#x200d; ഈ പാഠം ഉപകരിക്കും. സമാധാന പൂര്&#x200d;ണമായി ഒത്തുചേര്&#x200d;ന്നു ജീവിക്കാന്&#x200d; മനുഷ്യരില്&#x200d; നിന്ന് തന്നെ അവര്&#x200d;ക്ക് ഇണകളെ സൃഷ്ടിക്കുകയും അവര്&#x200d;ക്കിടയില്&#x200d; സ്‌നേഹവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തത് ചിന്തിക്കുന്നവര്&#x200d;ക്കുള്ള അല്ലാഹുവിന്റെ ദൃഷ്ടാന്തമായി ഖുര്&#x200d;ആന്&#x200d; എടുത്തു കാണിക്കുന്നു (30:21) ഇതിലും മനുഷ്യകരങ്ങള്&#x200d;ക്ക് പങ്കൊന്നുമില്ല. പ്രപഞ്ചത്തിന്റെ നിര്&#x200d;മിതിയിലും മനുഷ്യന്റെ ഭാഷാ വര്&#x200d;ണ വൈജാത്യങ്ങളിലും വിവരമുള്ളവര്&#x200d;ക്ക് ദൃഷ്ടാന്തങ്ങളുണ്ടെന്ന് ഖുര്&#x200d;ആന്&#x200d; തുടര്&#x200d;ന്ന് പറയുന്നു. എന്തൊക്കെ ജന്മസിദ്ധമായ വൈജാത്യങ്ങളുണ്ടെങ്കിലും മനുഷ്യന്&#x200d; അടിസ്ഥാനപരമായി ഒന്നാണെന്ന കാര്യം ഖുര്&#x200d;ആന്&#x200d; ഊന്നിപ്പറയുന്നുണ്ട്. &#8216;അല്ലയോ, മനുഷ്യരേ തീര്&#x200d;ച്ചയായും നിങ്ങളെ നാം ഒരാണില്&#x200d; നിന്നും പെണ്ണില്&#x200d; നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു അന്യോന്യം തിരിച്ചറിയേണ്ടതിന് നിങ്ങളെ നാം വര്&#x200d;ഗങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളില്&#x200d; കൂടുതല്&#x200d; സൂക്ഷ്മതാബോധമുള്ളവനാണ് അല്ലാഹുവിന്റെ അടുക്കല്&#x200d; ഏറ്റവും ആദരണീയന്&#x200d;. തീര്&#x200d;ച്ചയായും അല്ലാഹു സര്&#x200d;വജ്ഞനും സൂക്ഷ്മജ്ഞനുമാണ് (49:13)<br />
മനുഷ്യരുടെ അടിസ്ഥാനം ഒന്നാണെന്നും ജന്മസിദ്ധമായ വൈവിധ്യങ്ങള്&#x200d; ജീവിതത്തിന്റെ സുഗമമായ ഒഴുക്കിന് വേണ്ടി അല്ലാഹു സോദ്ദേശപൂര്&#x200d;വ്വം സൃഷ്ടിച്ചതാണെന്നും അവ്യക്തതക്ക് ഇടമില്ലാത്തവണ്ണം ഖുര്&#x200d;ആന്&#x200d; വ്യക്തമാക്കുന്നുണ്ട്. അറബിക്ക് അനറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ ഒരു മേന്മയുമില്ലെന്ന് ഒരിക്കല്&#x200d; പ്രവാചകന്&#x200d; പറയുകയുണ്ടായി. മനുഷ്യരെല്ലാം ആദമിന്റെ മക്കള്&#x200d;. ആദം മണ്ണില്&#x200d; നിന്ന് സൃഷ്ടിക്കപ്പെട്ടത്. ദൈവീക കാരുണ്യത്തില്&#x200d; നിന്ന് നല്&#x200d;കപ്പെടുന്ന സ്‌നേഹം പങ്കുവെച്ച് ശാന്തമായി ഭൂമിയില്&#x200d; വസിക്കേണ്ട സഹോദരങ്ങളാണ് മാനവകുലം. ഭാഷയുടെയോ ദേശത്തിന്റെയോ വര്&#x200d;ണത്തിന്റെയോ വര്&#x200d;ഗത്തിന്റെയോ പേരില്&#x200d; കലഹിച്ചും അക്രമിച്ചും പരസ്പരം ചോര ചിന്താനും തമ്മില്&#x200d; തല്ലി തല കീറാനുമല്ല മനുഷ്യജന്മം നല്&#x200d;കപ്പെട്ടിട്ടുള്ളത്. എല്ലാത്തരം വൈജാത്യങ്ങളും പരസ്പരം തിരിച്ചറിഞ്ഞ് സഹകരിക്കാനുള്ള സൗകര്യത്തിനാണ്. മനുഷ്യര്&#x200d;ക്കിടയിലുള്ള മഹത്വത്തിന്റെ മാനദണ്ഡം ദൈവഭക്തിയും സൂക്ഷ്മതയുമാണ്. വൈജാത്യങ്ങള്&#x200d; മാനദണ്ഡമാക്കി വിവേചനം കാണിക്കുന്നതും ദൈവദൃഷ്ടിയില്&#x200d; അക്രമവും അനീതിയും അധര്&#x200d;മവും പ്രകൃതി വിരുദ്ധവുമാണ്. നിര്&#x200d;ഭാഗ്യവശാല്&#x200d; മനുഷ്യരില്&#x200d; അധികപേരും ഈ യാഥാര്&#x200d;ത്ഥ്യം ഗ്രഹിക്കാത്തവരാണ്. ഈ ദര്&#x200d;ശനത്തിന്റെ വാഹകരായവര്&#x200d; പോലും ഇതിന്റെ വ്യാപ്തി അറിയാത്തവരാണ്.<br />
ദൈവാജ്ഞ പ്രകാരമുള്ള ധര്&#x200d;മവും നീതിയും വിശ്വമാനവികതയും നീതിയും വിശ്വമാനവികതയുമായിരിക്കണം ഭൂമിയില്&#x200d; മനുഷ്യന്&#x200d; ജീവിതത്തിനായി പിന്തുടരേണ്ട മാര്&#x200d;ഗരേഖ. ഭൂമിയിലെ ഭൂരിപക്ഷം പേരും ദൈവവിശ്വാസികളാണ്. പക്ഷേ, ജീവിതത്തില്&#x200d; ദൈവീക നിര്&#x200d;ദ്ദേശങ്ങള്&#x200d; പാലിക്കണമെന്നതിനാല്&#x200d; അവരില്&#x200d; അധികം പേരും വിശ്വസിക്കുന്നില്ല. അതേക്കുറിച്ച് ഗൗരവമായ ജ്ഞാനവും ബോധവും അവര്&#x200d;ക്കില്ല. അങ്ങനെയവര്&#x200d; ദൈവസ്മരണയില്&#x200d; നിന്ന് വിട്ടൊഴിയുമ്പോള്&#x200d; അവരുടെ പ്രധാന കൂട്ടുകാരന്&#x200d; പിശാചായിരിക്കും എന്നത് അല്ലാഹുവിന്റെ വിധി നിശ്ചയത്തില്&#x200d; പെട്ടതാണ്. അത് പിശാചുക്കള്&#x200d; മനുഷ്യരെ നേര്&#x200d;മാര്&#x200d;ഗത്തില്&#x200d; നിന്ന് തടയും. പക്ഷേ, വിധേയരാവുന്ന മനുഷ്യര്&#x200d; തങ്ങള്&#x200d; സന്മാര്&#x200d;ഗികളാണെന്ന് വിചാരിക്കുകയും ചെയ്യും (43: 36,37). അത്യന്തം വികലമായ ഒരു മാനസിക നിലയാണിത്. വികല മനസ്സുകളില്&#x200d; നിന്ന് വികല സങ്കല്&#x200d;പ്പങ്ങളും ആശയങ്ങളുമേ ഉണ്ടാവൂ. അത്തരക്കാരോട് ഖുര്&#x200d;ആന്&#x200d; വ്യക്തമായി പറയുന്നു: തീര്&#x200d;ച്ചയായും ഈ ഖുര്&#x200d;ആന്&#x200d; ഏറ്റവും നേരായതിലേക്ക് വഴി കാണിക്കുകയും സല്&#x200d;കര്&#x200d;മ്മങ്ങള്&#x200d; ചെയ്യുന്ന സത്യവിശ്വാസികള്&#x200d;ക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന സന്തോഷ വാര്&#x200d;ത്ത അറിയിക്കുകയും ചെയ്യുന്നു. പരലോക ജീവിതത്തില്&#x200d; വിശ്വസിക്കാത്തവരാരോ അവര്&#x200d;ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ട് (17:9-10).</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-17-march-2017-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രാര്‍ത്ഥനകളുടെ  ഇസ്‌ലാമിക മനശ്ശാസ്ത്രം</title>
		<link>https://www.chandrikadaily.com/editorial-page-article-24-february-2017.html</link>
					<comments>https://www.chandrikadaily.com/editorial-page-article-24-february-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 23 Feb 2017 18:48:10 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[mm vahab]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20981</guid>

					<description><![CDATA[എ.എ വഹാബ് അത്ഭുതങ്ങളുടെ മഹാകലവറയാണ് മനുഷ്യമനസ്സ്. വികാര വിചാരങ്ങളും ആഗ്രഹാഭിലാഷങ്ങളും താല്‍പര്യങ്ങളും ചിന്തകളും ആശയങ്ങളും ആദ്യം രൂപം കൊള്ളുന്നതവിടെയാണ്. അഭിലാഷ പൂര്‍ത്തീകരണത്തിനുള്ള പ്രാര്‍ത്ഥനകളും അവിടെത്തന്നെ ഉദയം ചെയ്യുന്നു. ഓരോരുത്തരുടെയും വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രാര്‍ത്ഥന രൂപം പ്രാപിക്കുന്നത്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന് ഉത്തമമായത് ആശിക്കാനും അല്ലാഹുവിന്റെ സഹായം തേടാനുമാണ് പ്രവാചകന്‍ (സ) കല്‍പിച്ചിട്ടുള്ളത്. അബൂഹുറൈറയില്‍ നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്ത പ്രസിദ്ധമായ ഹദീസില്‍ ഇങ്ങനെ കാണാം: നബി (സ) പറഞ്ഞു. &#8216;ബലഹീനനായ വിശ്വാസിയേക്കാള്‍ ശക്തനായ സത്യവിശ്വാസിയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എ.എ വഹാബ്</strong></p>
<p>അത്ഭുതങ്ങളുടെ മഹാകലവറയാണ് മനുഷ്യമനസ്സ്. വികാര വിചാരങ്ങളും ആഗ്രഹാഭിലാഷങ്ങളും താല്&#x200d;പര്യങ്ങളും ചിന്തകളും ആശയങ്ങളും ആദ്യം രൂപം കൊള്ളുന്നതവിടെയാണ്. അഭിലാഷ പൂര്&#x200d;ത്തീകരണത്തിനുള്ള പ്രാര്&#x200d;ത്ഥനകളും അവിടെത്തന്നെ ഉദയം ചെയ്യുന്നു. ഓരോരുത്തരുടെയും വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രാര്&#x200d;ത്ഥന രൂപം പ്രാപിക്കുന്നത്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന് ഉത്തമമായത് ആശിക്കാനും അല്ലാഹുവിന്റെ സഹായം തേടാനുമാണ് പ്രവാചകന്&#x200d; (സ) കല്&#x200d;പിച്ചിട്ടുള്ളത്. അബൂഹുറൈറയില്&#x200d; നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്ത പ്രസിദ്ധമായ ഹദീസില്&#x200d; ഇങ്ങനെ കാണാം: നബി (സ) പറഞ്ഞു. &#8216;ബലഹീനനായ വിശ്വാസിയേക്കാള്&#x200d; ശക്തനായ സത്യവിശ്വാസിയാണ് ഏറ്റവും ഉത്തമനും. അല്ലാഹുവിന് അധികം ഇഷ്ടമുള്ളവനും. ഇരുകൂട്ടരും നല്ലവന്&#x200d; തന്നെയാണ്. നിനക്ക് പ്രയോജനകരമായത് ആശിക്കുകയും അല്ലാഹുവിനോട് സഹായം അപേക്ഷിക്കുകയും ചെയ്യുക. നീ അശക്തനാവരുത്. നിനക്ക് വല്ല ആപത്തും നേരിട്ടാല്&#x200d; ഞാന്&#x200d; ഇന്നത് ചെയ്തിരുന്നെങ്കില്&#x200d; ഇന്നത് ഉണ്ടാകുമായിരുന്നു എന്ന് നീ പറയരുത്. മറിച്ച്, അല്ലാഹുവിന്റെ ഉദ്ദേശം പുലര്&#x200d;ന്നു, അവന്&#x200d; ഉദ്ദേശിച്ചത് അവന്&#x200d; ചെയ്തു എന്ന് നീ പറയുക. കാരണം ഇത്തരം സന്ദര്&#x200d;ഭങ്ങളില്&#x200d; &#8216;എങ്കില്&#x200d;&#8217; എന്ന പദം ഉപയോഗിച്ചു കൊണ്ടുള്ള പ്രയോഗവും ചിന്തയും നിന്റെ മനസ്സില്&#x200d; പൈശാചിക പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് വഴി തുറക്കുന്നതാണ്&#8217;<br />
ആവശ്യപൂര്&#x200d;ത്തീകരണത്തിന് അല്ലാഹുവിന്റെ സഹായം തേടലാണല്ലോ പ്രാര്&#x200d;ത്ഥന, ആരാധനയുടെ സത്തയാണ് പ്രാര്&#x200d;ത്ഥന, സത്യവിശ്വാസിയുടെ ആയുധമാണ്. ദീനിന്റെ തൂണാണ്. ആകാശ ഭൂമികളുടെ പ്രകാശമാണ്. പ്രാര്&#x200d;ത്ഥന തന്നെയാണ് ആരാധന എന്നൊക്കെ പ്രവാചകന്&#x200d; അരുളിയിട്ടുണ്ട്. അല്ലാഹു അക്കാര്യം അടിവരയിട്ടു പറയുന്നു: &#8216;നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു, നിങ്ങള്&#x200d; എന്നോട് പ്രാര്&#x200d;ത്ഥിക്കൂ, ഞാന്&#x200d; നിങ്ങള്&#x200d;ക്ക് ഉത്തരം നല്&#x200d;കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്&#x200d; വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്&#x200d; പ്രവേശിക്കുന്നതാണ് (വിശുദ്ധ ഖുര്&#x200d;ആന്&#x200d; 40 :60). ആരെങ്കിലും അല്ലാഹുവിനോട് ചോദിച്ചില്ലെങ്കില്&#x200d; അവന്&#x200d; കോപിക്കും എന്ന് പ്രവാചകന്&#x200d; ഒരിക്കല്&#x200d; പറയുകയുണ്ടായി. &#8221;പറയുക: നിങ്ങളുടെ പ്രാര്&#x200d;ത്ഥനയില്ലെങ്കില്&#x200d; എന്റെ രക്ഷിതാവ് നിങ്ങള്&#x200d;ക്ക് എന്ത് പരിഗണന നല്&#x200d;കാനാണ്&#8221; (25:77) എന്ന് പ്രഖ്യാപിക്കാന്&#x200d; അല്ലാഹു നബി (സ)യോട് കല്&#x200d;പിച്ചിരിക്കുന്നു.<br />
പ്രാര്&#x200d;ത്ഥനകള്&#x200d; അല്ലാഹു തന്നെ പഠിപ്പിച്ചതാണ്. ആദമും ഹവ്വയും ആദ്യപാപം ചെയ്തപ്പോള്&#x200d; അവരെ അല്ലാഹു പിടികൂടി. എന്തു ചെയ്യണമെന്നറിയാതെ അവന്&#x200d; കുഴങ്ങി. &#8216;അനന്തരം ആദം തന്റെ രക്ഷിതാവില്&#x200d; നിന്ന് ചില വചനങ്ങള്&#x200d; പഠിച്ചു. അങ്ങനെ പശ്ചാത്തപിച്ചു. ആദമിന് അല്ലാഹു പാപമോചനം നല്&#x200d;കി. അവന്&#x200d; പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാണ്&#8217; (2:37). അതാണ് രേഖപ്പെടുത്തപ്പെട്ട മനുഷ്യന്റെ ആദ്യ പ്രാര്&#x200d;ത്ഥന. അതിപ്രകാരമായിരുന്നു &#8216;അവര്&#x200d; രണ്ടു പേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ ഞങ്ങള്&#x200d; ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്&#x200d;ക്ക് പൊറുത്തു തരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്&#x200d; തീര്&#x200d;ച്ചയായും ഞങ്ങള്&#x200d; നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും (7: 23) അല്ലാഹുവിന്റെ പ്രതിനിധിയായി ഭൂമിയില്&#x200d; അധിവസിക്കാന്&#x200d; വന്ന മനുഷ്യന്&#x200d; ചെയ്യുന്ന ഏത് അക്രമവും ആത്മദ്രോഹമാണ്. അതിന് അവനെ പ്രേരിപ്പിക്കുന്നത് മനുഷ്യന്റെ ആജന്മശത്രുവായ പിശാചിന്റെ ദുഷ്‌പ്രേരണകളും. മനുഷ്യമനസ്സ് അല്ലാഹുവിന്റെ ശ്രദ്ധ വിട്ടാല്&#x200d; അവന്റെ അടുത്ത കൂട്ടാളി പിശാചായിരിക്കും എന്ന് ഖുര്&#x200d;ആന്&#x200d; ഉണര്&#x200d;ത്തുന്നുണ്ട്. പിശാചിന്റെ ദുര്&#x200d;ബോധനത്തില്&#x200d; അകപ്പെടാതിരിക്കാന്&#x200d; മനുഷ്യന്&#x200d; എല്ലാ ചലനങ്ങളിലും ദൈവസ്മരണ നിലനിര്&#x200d;ത്താന്&#x200d; കല്&#x200d;പ്പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നതാണ് ജീവിതത്തിന്റെ വിജയത്തിന്നാധാരം എന്ന് ഖുര്&#x200d;ആന്&#x200d; ആവര്&#x200d;ത്തിച്ചു വ്യക്തമാക്കുന്നുണ്ട്.<br />
ഒരാളിന്റെ ദിനമാരംഭിക്കുന്നത് പ്രഭാതത്തില്&#x200d; ഉറക്കമെഴുന്നേല്&#x200d;ക്കുന്നതിലൂടെയാണല്ലോ. ഉണര്&#x200d;ന്നാലുടന്&#x200d; &#8216;അല്&#x200d;ഹംദുലില്ലാ അഹ്‌യാനാ ബഅ്ദമാ അമാതനാ വഇലൈഹിന്നുഷൂര്&#x200d; (മരിച്ചതിന് ശേഷം ഞങ്ങളെ ജീവിപ്പിച്ച അല്ലാഹുവിന്നാണ് സര്&#x200d;വ്വസ്തുതിയും. അവനിലേക്ക് തന്നെയാണ് ഞങ്ങളുടെ മടക്കവും) ഉണര്&#x200d;ന്നാല്&#x200d; സാധാരണയായി മനുഷ്യന്റെ അടുത്ത നടപടി ബാത്ത് റൂമില്&#x200d; പോകലാണല്ലോ. അങ്ങോട്ട് പ്രവേശിക്കുമ്പോള്&#x200d; എല്ലാ ചീത്തകളില്&#x200d; നിന്നും പൈശാചികതകളില്&#x200d; നിന്നും അല്ലാഹുവിനോട് കാവല്&#x200d; തേടാനാണ് സത്യവിശ്വാസി പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. പുറത്തുവന്നാല്&#x200d; പ്രധാനപ്പെട്ട രണ്ടു പ്രാര്&#x200d;ത്ഥനകളാണ് നബി(സ) പഠിപ്പിച്ചത്. &#8216;നിന്നോട് ഞാന്&#x200d; മാപ്പപേക്ഷിക്കുന്നു, എന്നില്&#x200d; നിന്ന് എല്ലാ ബുദ്ധിമുട്ടുകളും പോക്കുകയും എന്നെ സുഖപ്പെടുത്തുകയും ചെയ്ത അല്ലാഹുവിനാണ് സര്&#x200d;വസ്തുതിയും. മറ്റൊന്ന്: അല്ലാഹു കാപട്യത്തില്&#x200d; നിന്ന് എന്റെ ഹൃദയത്തെ ശുദ്ധമാക്കുകയും നീചമായ പ്രവൃത്തികളില്&#x200d; നിന്ന് എന്റെ ഗുഹ്യസ്ഥാനത്തെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ!! വസ്ത്രം ധരിക്കുമ്പോള്&#x200d; &#8216;ഈ വസ്ത്രം എന്നെ ധരിപ്പിക്കുകയും എന്റെ പരിശ്രമവും ശക്തിയും കൂടാതെ ഇതെനിക്ക് നല്&#x200d;കുകയും ചെയ്ത അല്ലാഹുവിനാകുന്നു സര്&#x200d;വസ്തുതിയും. കണ്ണാടിയില്&#x200d; നോക്കുമ്പോള്&#x200d; &#8216;അല്ലാഹുവേ നീ എന്റെ ബാഹ്യരൂപത്തെ സൗന്ദര്യമുള്ളതാക്കിയതു പോലെ എന്റെ സ്വഭാവത്തെയും വിശിഷ്ടമാക്കേണമേ&#8217; എന്നു പറയണം. ആഹാരം കാണുമ്പോള്&#x200d; തന്നെ അല്ലാഹു നല്&#x200d;കിയ ആ ഭക്ഷണത്തില്&#x200d; അവന്റെ അനുഗ്രഹത്തിനായി പ്രാര്&#x200d;ത്ഥിച്ചു കൊണ്ട് അവന്റെ നാമം ഉച്ചരിച്ച് ഭക്ഷിക്കണം. കഴിച്ചു കഴിഞ്ഞാല്&#x200d; ഞങ്ങളെ തീറ്റിക്കുകയും കുടിപ്പിക്കുകയും അനുസരണയുള്ളവരുടെ കൂട്ടത്തിലാക്കുകയും ചെയ്ത അല്ലാഹുവിനാണ് സര്&#x200d;വ്വസ്തുതിയും എന്നാണ് പറയേണ്ടത്.<br />
പുറത്തിറങ്ങുമ്പോള്&#x200d;, വാഹനം കയറുമ്പോള്&#x200d;, ബാങ്കു കേള്&#x200d;ക്കുമ്പോള്&#x200d;, വുളു എടുക്കുമ്പോഴും അതിനു ശേഷവും, പള്ളിയില്&#x200d; പ്രവേശിക്കുമ്പോള്&#x200d;, പുറത്തു വരുമ്പോള്&#x200d;, അങ്ങാടിയില്&#x200d; പ്രവേശിക്കുമ്പോള്&#x200d;, മറ്റുള്ളവരെ കണ്ടുമുട്ടുമ്പോള്&#x200d; എന്നു തുടങ്ങി സത്യവിശ്വാസിയുടെ സകല ചലനങ്ങളിലും ദൈവസ്മരണയും പ്രാര്&#x200d;ത്ഥനയും ഉള്&#x200d;ക്കൊള്ളിക്കാന്&#x200d; പഠിപ്പിക്കപ്പെട്ടിരിക്കുന്നു. നമുക്കെല്ലാവര്&#x200d;ക്കും അറിയുന്ന കാര്യങ്ങളാണിതെല്ലാം. അശ്രദ്ധ കൊണ്ട് അതിന്റെ ഗൗരവവും പ്രാധാന്യവും നേട്ടങ്ങളും നാം അറിയാതെ പോവുകയാണ്. കുറച്ചു ദിവസം ഇക്കാര്യങ്ങളൊക്കെ ഗൗരവമായി ശ്രദ്ധയോടെ അര്&#x200d;ത്ഥം ഗ്രഹിച്ചു ചെയ്തു നോക്കൂ. നമ്മുടെ ജീവിതം തന്നെ അപ്പാടെ മാറുന്നതായി നമുക്ക് അനുഭവപ്പെടും. കാര്യങ്ങളൊക്കെ പ്രത്യക്ഷത്തില്&#x200d; നമ്മളാണ് ചെയ്യുന്നതെങ്കിലും അല്ലാഹു ചെയ്തുതരുന്നു എന്ന പ്രകൃതി യാഥാര്&#x200d;ത്ഥ്യമാണ് ആ പ്രാര്&#x200d;ത്ഥനകളിലൂടെ നാം പ്രഖ്യാപിക്കുന്നത്. സ്വന്തം നിസ്സഹായത ബോധ്യപ്പെട്ട് അല്ലാഹുവിന്റെ കഴിവും ശക്തിയും അറിഞ്ഞും ഏറ്റുപറഞ്ഞും എല്ലാ ചലനങ്ങളും അല്ലാഹുവിലേക്ക് ചേര്&#x200d;ത്ത് അവനില്&#x200d; മാത്രം അഭയം തേടുന്ന ഒരു മനസ്സ് മനുഷ്യനുണ്ടാക്കുവാനാണ് ഇതെല്ലാം പഠിപ്പിക്കപ്പെട്ടത്. താന്&#x200d;പോരിമയും അഹങ്കാരവും പൊങ്ങച്ചവും പെരുമയും ഒക്കെ വിട പറഞ്ഞ ശുദ്ധമായ മനസ്സിന്റെ ഉടമയായി സത്യവിശ്വാസിയെ നിലനിര്&#x200d;ത്താന്&#x200d; ഉതകുന്നതാണ് പഠിപ്പിക്കപ്പെട്ട എല്ലാ ഓരോ പ്രാര്&#x200d;ത്ഥനകളും. കാര്യങ്ങള്&#x200d; എല്ലാം അല്ലാഹുവില്&#x200d; ഏല്&#x200d;പ്പിക്കുമ്പോള്&#x200d; മനുഷ്യന്&#x200d; ഭാരരഹിതനാവുന്നു. ഏത് പ്രയാസത്തിലും അവന് അല്ലാഹുവിനെ രക്ഷകനായി കാണാന്&#x200d; കഴിയും. അതു നല്&#x200d;കുന്ന മനോബലം നിസ്സീമമാണ്. ജീവിതപ്രശ്‌നങ്ങളുടെ പ്രതിസന്ധികളുടെ മുന്നില്&#x200d; സത്യവിശ്വാസി ഒരിക്കലും പതറിപ്പോകാതിരിക്കാന്&#x200d; പ്രാര്&#x200d;ത്ഥനകള്&#x200d; അവനെ പ്രാപ്തനാക്കുന്നു. &#8216;നീ ഒരിക്കലും അശക്തനാവരുത്&#8217; എന്ന് പ്രവാചകന്&#x200d; പറഞ്ഞത് ഇവിടെ പ്രത്യേകം സ്മരണീയമാണ്. സര്&#x200d;വ്വതും അറിയുന്ന, എല്ലാത്തിനും കഴിവുള്ള കരുണാമയനായ ഒരു സംരക്ഷകന്&#x200d; തനിക്കുണ്ടെന്ന ഉത്തമബോധ്യത്തോടെ ജീവിതത്തിന്റെ ഓരോ ചലനങ്ങളിലും മുന്നോട്ടുപോകുന്ന സത്യവിശ്വാസിയുടെ മനോബലം എത്ര ശക്തമായിരിക്കും. പ്രാര്&#x200d;ത്ഥനയുടെ സമൂര്&#x200d;ത്തഭാവം നമസ്‌കാരമാണ്. സ്വന്തം ജീവിതവും മരണവും മറ്റെല്ലാ വണക്കങ്ങളും ലോകരക്ഷിതാവായ അല്ലാഹുവിനാണെന്ന ഉത്തമബോധ്യ പ്രഖ്യാപനമാണ് നമസ്‌കാരത്തിന്റെ ആമുഖത്തില്&#x200d; തന്നെയുള്ളത്. ആ ബോധ്യത്തോടെ വേണം സത്യവിശ്വാസി കരുണാമയനോട് നേര്&#x200d;മാര്&#x200d;ഗം ചോദിക്കാന്&#x200d; എന്നു പഠിപ്പിക്കുന്നു. നിരന്തര നമസ്‌കാരത്തിലൂടെ ഹൃദയാന്തരത്തില്&#x200d; ആഴത്തില്&#x200d; വേരൂന്നുന്ന ഈ ബോധ്യം മനുഷ്യനെ ഏറെ ശുഭാപ്തി വിശ്വാസിയാക്കും. അതവന്റെ എല്ലാ ജീവിത ചലനങ്ങളിലും പ്രകടമാവും. ഇതനുസരിച്ച് നാമോരോരുത്തരും എവിടെ നില്&#x200d;ക്കുന്നുവെന്ന് വിശകലനം ചെയ്യുന്നത് ഉത്തമമായിരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-24-february-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
