<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mob lynching &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mob-lynching/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 13 Aug 2025 13:17:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mob lynching &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മഹാരാഷ്ട്രയിൽ 21 വയസ്സുള്ള മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു</title>
		<link>https://www.chandrikadaily.com/21-year-old-muslim-youth-beaten-to-death-by-mob-in-maharashtra.html</link>
					<comments>https://www.chandrikadaily.com/21-year-old-muslim-youth-beaten-to-death-by-mob-in-maharashtra.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 13 Aug 2025 13:17:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[mob lynching]]></category>
		<category><![CDATA[muslim boy]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350311</guid>

					<description><![CDATA[മഹാരാഷ്ട്രയിലെ ജാംനര്‍ താലൂക്കിലെ ഛോട്ടി ബെറ്റാവാഡില്‍ താമസിക്കുന്ന 21 വയസ്സുള്ള സുലൈമാന്‍ എന്ന യുവാവിനെ തിങ്കളാഴ്ച ഒരുക്കൂട്ടം ആളുകള്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തി. യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയും സഹോദരിയും ഉള്‍പ്പെടെയുള്ള കുടുംബത്തെയും ജനക്കൂട്ടം ആക്രമിച്ചു. ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് അനുസരിച്ച്, ജാംനര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വെറും മീറ്ററുകള്‍ അകലെയുള്ള ഒരു കഫേയില്‍ നിന്ന് 9-15 പേരടങ്ങുന്ന ഒരു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. മറ്റൊരു സമുദായത്തില്‍പ്പെട്ട 17 വയസ്സുള്ള പെണ്‍കുട്ടിയുമായി യുവാവ് ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിലെ ജാംനര്&#x200d; താലൂക്കിലെ ഛോട്ടി ബെറ്റാവാഡില്&#x200d; താമസിക്കുന്ന 21 വയസ്സുള്ള സുലൈമാന്&#x200d; എന്ന യുവാവിനെ തിങ്കളാഴ്ച ഒരുക്കൂട്ടം ആളുകള്&#x200d; തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തി. യുവാവിനെ രക്ഷിക്കാന്&#x200d; ശ്രമിക്കുന്നതിനിടെ അമ്മയും സഹോദരിയും ഉള്&#x200d;പ്പെടെയുള്ള കുടുംബത്തെയും ജനക്കൂട്ടം ആക്രമിച്ചു.</p>
<p>ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്&#x200d;ട്ട് അനുസരിച്ച്, ജാംനര്&#x200d; പോലീസ് സ്റ്റേഷനില്&#x200d; നിന്ന് വെറും മീറ്ററുകള്&#x200d; അകലെയുള്ള ഒരു കഫേയില്&#x200d; നിന്ന് 9-15 പേരടങ്ങുന്ന ഒരു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. മറ്റൊരു സമുദായത്തില്&#x200d;പ്പെട്ട 17 വയസ്സുള്ള പെണ്&#x200d;കുട്ടിയുമായി യുവാവ് ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്നു. ജനക്കൂട്ടം യുവാവിനെ വാഹനത്തിലേക്ക് വലിച്ചിഴച്ച് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ആക്രമിച്ച് വീടിന്റെ വാതില്&#x200d;പ്പടിയില്&#x200d; ഉപേക്ഷിച്ചു.</p>
<p>ജീവനുവേണ്ടി പോരാടുന്ന യുവാവിനെ സഹായിക്കാന്&#x200d; ശ്രമിച്ച സുലൈമാന്റെ കുടുംബത്തെ അക്രമികള്&#x200d; ആക്രമിച്ചു. അച്ഛനും അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റു. സുലൈമാനെ പിന്നീട് ജല്&#x200d;ഗാവ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ എത്തുമ്പോഴേക്കും മരിച്ചതായി പ്രഖ്യാപിച്ചു. വടികള്&#x200d;, ഇരുമ്പ് ദണ്ഡുകള്&#x200d; എന്നിവ ഉപയോഗിച്ചാണ് യുവാവിനെ ആക്രമിച്ചതെന്നും ഇത് ആന്തരിക അവയവങ്ങള്&#x200d;ക്ക് മാരകമായ പരിക്കുകള്&#x200d; വരുത്തിയെന്നും പോലീസ് പറഞ്ഞു.</p>
<p>സുലൈമാന്&#x200d; അടുത്തിടെ പന്ത്രണ്ടാം ക്ലാസ് പൂര്&#x200d;ത്തിയാക്കി പോലീസ് സര്&#x200d;വീസില്&#x200d; ചേരാന്&#x200d; തയ്യാറെടുക്കുകയായിരുന്നു. ആക്രമണം നടന്ന ദിവസം, പോലീസ് അപേക്ഷ സമര്&#x200d;പ്പിക്കാന്&#x200d; അദ്ദേഹം ജാംനറിലേക്ക് പോയിരുന്നു.</p>
<p>&#8216;എന്റെ മകന്റെ ശരീരത്തില്&#x200d; മുറിവുകളില്ലാതെ ഒരു ഇഞ്ച് പോലും ഉണ്ടായിരുന്നില്ല. അവര്&#x200d; അവനെ മര്&#x200d;ദിച്ചു. ഞങ്ങള്&#x200d; അവനെ രക്ഷിക്കാന്&#x200d; ഓടിയപ്പോള്&#x200d;, അവര്&#x200d; എനിക്കും എന്റെ ഭാര്യക്കും എന്റെ മകള്&#x200d;ക്കും നേരെ അക്രമം നടത്തി. സുലൈമാന്&#x200d; എന്റെ ഏക മകനായിരുന്നു. കുറ്റവാളികള്&#x200d; അവനോട് ചെയ്തതിന്, നിയമം നല്&#x200d;കാന്&#x200d; കഴിയുന്ന ഏറ്റവും കഠിനമായ ശിക്ഷ അനുഭവിക്കുന്നതുവരെ ഞാന്&#x200d; വിശ്രമിക്കില്ല,&#8217; സുലൈമാന്റെ പിതാവ് റഹിം ഖാന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/21-year-old-muslim-youth-beaten-to-death-by-mob-in-maharashtra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മംഗളൂരുവിലെ ആൾക്കൂട്ടക്കൊലക്ക് ഇരയായ അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും</title>
		<link>https://www.chandrikadaily.com/karnataka-minister-and-speaker-hand-over-rs-15-lakh-to-mangaluru-lynching-victim-ashrafs-family.html</link>
					<comments>https://www.chandrikadaily.com/karnataka-minister-and-speaker-hand-over-rs-15-lakh-to-mangaluru-lynching-victim-ashrafs-family.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 08 Jul 2025 12:30:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fund]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[mangalore]]></category>
		<category><![CDATA[mob lynching]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347050</guid>

					<description><![CDATA[കർണാടക ന്യൂനപക്ഷ, വഖഫ്,ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ആൾക്കൂട്ട ആക്രമണത്തിൽ മംഗളൂരുവിൽ കൊല്ലപ്പെട്ട മലപ്പുറം വേങ്ങര പറപ്പൂർ സ്വദേശി അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും. കർണാടക ന്യൂനപക്ഷ, വഖഫ്,ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്. 15 ലക്ഷം രൂപയുടെ ചെക്ക് മരിച്ച അശ്റഫിന്റെ മാതാപിതാക്കൾക്ക് ​കൈമാറി. ഈ വിഷയത്തിൽ തുടക്കം മുതൽ നിതിക്കായി കെ.സി വേണുഗോപാലും, പി.കെ കുഞ്ഞാലിക്കുട്ടിയും, എ. പി അനിൽകുമാറും കർണ്ണാടക സർക്കാരിനോടും,കോൺഗ്രസ്സ് നേതാക്കളുമായും ഇടപെട്ടിട്ടുണ്ടായിരുന്നു.</p>
<p>ബംഗളൂരുവിൽ യു.ടി.ഖാദറിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ്,ആക്ഷൻ കമ്മിറ്റി ചെയർമാനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ നാസർ പറപ്പൂർ എന്നിവരടങ്ങിയ സംഘം മന്ത്രി സമീർഖാനെ സന്ദർശിച്ചു. കർണാടക സർക്കാർ കുടുംബത്തിന് 25 ലക്ഷം രൂപ ലഭ്യമാക്കാനുള്ള നടപടികൾ തുടരുകയാണന്നും കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുമെന്നും,പ്രതികളെ മാത്രകാപരമായി ശിക്ഷിക്കാനുള്ള നിയമനടപടികൾക്ക് സർക്കാർ നേത്രത്വം നൽകുമെന്നും ഉറപ്പുനൽകി.ബി.കെ.ഹരിപ്രസാദ് എംഎൽസി, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി നസീർ അഹമ്മദ്, കോൺഗ്രസ് നേതാവ് ജി.എ.ബാവ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി ,കമ്മറ്റി കൺവീനർ ഹബീബ് ജഹാൻ,ജലിൽ മംഗലാപുരം,ഫൈസി പുൽപ്പള്ളി,അഡ്വ മാനവി എന്നിവർ സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karnataka-minister-and-speaker-hand-over-rs-15-lakh-to-mangaluru-lynching-victim-ashrafs-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മം​ഗളൂരു ഹിന്ദുത്വ ആൾക്കൂട്ടക്കൊല: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ</title>
		<link>https://www.chandrikadaily.com/mangaluru-hindutva-mob-lynching-three-policemen-suspended.html</link>
					<comments>https://www.chandrikadaily.com/mangaluru-hindutva-mob-lynching-three-policemen-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 01 May 2025 10:18:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[India]]></category>
		<category><![CDATA[mob lynching]]></category>
		<category><![CDATA[police]]></category>
		<category><![CDATA[suspension]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339660</guid>

					<description><![CDATA[പൊലീസ് വിഷയത്തിൽ വേണ്ടത്ര ​ഗൗരവത്തിൽ ഇടപെട്ടില്ല എന്നാരോപണമുയർന്നതിനെ തുടർന്നാണ് നടപടി]]></description>
										<content:encoded><![CDATA[<p>മം​ഗളൂരുവിൽ മലയാളിയായ അഷ്റഫിനെ ഹിന്ദുത്വ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മം​ഗളൂരു റൂറൽ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ എസ്.ഐ ശിവകുമാർ അടക്കം മൂന്ന് പേരെയാണ് സസ്പെൻഡ് ചെയ്തത്.</p>
<p>പൊലീസ് വിഷയത്തിൽ വേണ്ടത്ര ​ഗൗരവത്തിൽ ഇടപെട്ടില്ല എന്നാരോപണമുയർന്നതിനെ തുടർന്നാണ് നടപടി. ഹിന്ദുത്വ ആൾക്കൂട്ടം അശ്റഫിനെ മർദിച്ച് കൊലപ്പെടുത്തിയ വിവരം ദീപക് എന്ന യുവാവ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും മേലുദ്യോ​ഗസ്ഥരെ അറിയിക്കാതെ വിഷയം മൂടിവെക്കാൻ ശ്രമിച്ചുവെന്ന് ആരോപണമുയർന്നിരുന്നു. പരാതി സ്വീകരിച്ചതിന് ശേഷവും ആദ്യം അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ആൾക്കൂട്ടക്കൊല കേസായി മാറ്റുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mangaluru-hindutva-mob-lynching-three-policemen-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താമരശ്ശേരിയില്&#x200d; വയോധികനെ വൈദ്യുത പോസ്റ്റില്&#x200d; കെട്ടിയിട്ട് മര്&#x200d;ദിച്ചു</title>
		<link>https://www.chandrikadaily.com/in-thamarassery-an-elderly-man-was-tied-to-an-electric-post-and-beaten.html</link>
					<comments>https://www.chandrikadaily.com/in-thamarassery-an-elderly-man-was-tied-to-an-electric-post-and-beaten.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 27 Jan 2025 07:42:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mob lynching]]></category>
		<category><![CDATA[Thamarassery]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327593</guid>

					<description><![CDATA[താമരശ്ശേരി പുതുപ്പാടി സ്വദേശി കുഞ്ഞുമൊയ്തീ (70) നാണ് മര്&#x200d;ദനമേറ്റത്]]></description>
										<content:encoded><![CDATA[<p>താമരശ്ശേരി: ജയിലില്&#x200d; നിന്ന് പിറത്തിറങ്ങിയ 70കാരനെ വൈദ്യുത പോസ്റ്റില്&#x200d; കെട്ടിയിട്ട് മര്&#x200d;ദിച്ചു. താമരശ്ശേരി പുതുപ്പാടി സ്വദേശി കുഞ്ഞുമൊയ്തീനാണ് മര്&#x200d;ദനമേറ്റത്. ഇന്നലെയായിരുന്നു സംഭവം. യുവധിയോട് അപമര്യാദയായി പെരുമാറിയ കേസില്&#x200d; അറസ്റ്റിലായ കുഞ്ഞുമൊയ്തീന്&#x200d; 75 ദിവസത്തെ ജയില്&#x200d;ശിക്ഷ അനുഭവിച്ച് പുറത്തുവന്നപ്പോഴാണ് ആള്&#x200d;ക്കൂട്ട മര്&#x200d;ദനത്തിനിരയായത്. കേസില്&#x200d; പരാതി നല്&#x200d;കിയവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. കുഞ്ഞുമൊയ്തീന്&#x200d; കോഴിക്കോട് മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ചികിത്സയിലാണ്.</p>
<p>ആക്രമണം ഭയന്ന് കട്ടിപ്പാറയിലെ സഹോദരി വീട്ടിലാണ് മൊയ്തീന്&#x200d; താമസിച്ചിരുന്നത്. എന്നാല്&#x200d; അവിടെയെത്തിയാണ് അക്രമിസംഘം മൊയ്തീനെ മര്&#x200d;ധിച്ചത്. വീട്ടില്&#x200d; വെച്ച് മര്&#x200d;ദിച്ച ശേഷം വാഹനത്തില്&#x200d; കയറ്റി അങ്ങാടിയില്&#x200d; കൊണ്ടുവന്ന് വൈദ്യുതി പോസ്റ്റില്&#x200d; കെട്ടിയിട്ട് വീണ്ടും മര്&#x200d;ദിക്കുകയായിരുന്നു. സംഭവത്തില്&#x200d; താമരശ്ശേരി പൊലീസ് കേസെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-thamarassery-an-elderly-man-was-tied-to-an-electric-post-and-beaten.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജാര്&#x200d;ഖണ്ഡിലെ ആള്&#x200d;ക്കൂട്ടക്കൊല: അക്തര്&#x200d; അന്&#x200d;സാരിയുടെ കുടുംബത്തിന് സാന്ത്വനമായി മുസ്‌ലിം ലീഗ് നേതാക്കള്&#x200d;</title>
		<link>https://www.chandrikadaily.com/jharkhand-lynching-muslim-league-leaders-console-akhtar-ansaris-family.html</link>
					<comments>https://www.chandrikadaily.com/jharkhand-lynching-muslim-league-leaders-console-akhtar-ansaris-family.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 27 Jul 2024 18:14:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Jharkhand]]></category>
		<category><![CDATA[mob lynching]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[new]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303996</guid>

					<description><![CDATA[കുടുംബത്തോടും നാട്ടുകാരോടും വിശദമായി സംസാരിച്ച് വിവരങ്ങൾ ശേഖരിച്ച നേതാക്കൾ നീതി ലഭിക്കാൻ കൂടെയുണ്ടാകും എന്ന ഉറപ്പ് നൽകിയാണ് മടങ്ങിയത്]]></description>
										<content:encoded><![CDATA[<p>മോഷ്ടാവെന്നാരോപിച്ച് ആൾക്കൂട്ട കൊലപാതകത്തിനിരയായ ജാർഖണ്ഡിലെ കാങ്കെ ജില്ലയിലെ കാട്ടുംകുളി ഗ്രാമത്തിലെ അക്തർ അൻസാരിയുടെ കുടുംബത്തിന് ആശ്വാസമായി മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി, ദേശീയ അസി: സെക്രട്ടറി സി കെ സുബൈർ എന്നിവരുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് പ്രതിനിധി സംഘം. ഇക്കഴിഞ്ഞ ജൂലൈ 7 ന് ആടിനെ മോഷ്ടിച്ചു എന്ന ആരോപണത്തിന്റെ പേരിൽ ക്രൂരമായി കൊല്ലപ്പെട്ട 35 കാരനായ അക്തർ അൻസാരിയുടെ വീട്ടിലാണ് മുസ്ലിം ലീഗ് സംഘം എത്തിയത്. ആൾക്കൂട്ട ഭീകരർ അനാഥമാക്കിയ ദരിദ്ര കുടുംബത്തിന് പിന്തുണയുമായെത്തിയ നേതാക്കളെ കാണാൻ നിരവധി ആളുകളാണ് തടിച്ച് കൂടിയത്. കുടുംബത്തോടും നാട്ടുകാരോടും വിശദമായി സംസാരിച്ച് വിവരങ്ങൾ ശേഖരിച്ച നേതാക്കൾ നീതി ലഭിക്കാൻ കൂടെയുണ്ടാകും എന്ന ഉറപ്പ് നൽകിയാണ് മടങ്ങിയത്.</p>
<p>നാല് പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയും അടങ്ങുന്ന കുടുംബം താമസിക്കുന്നത് ഒറ്റമുറി വീട്ടിലാണ്. അക്തർ അൻസാരി ആടുകളെ കച്ചവടം ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമായിരുന്നു ഏക ആശ്രയം. സ്‌കൂൾ വിദ്യാർത്ഥികളായ അയാൻ അൻസാരി, അർമാൻ അൻസാരി, ആഷിയ പർവീൺ, അലി അൻസാരി എന്നിങ്ങനെ നാല് മക്കൾക്ക് വിശപ്പടക്കാനും വിദ്യാഭ്യാസം കൊടുക്കാനും രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്ത അക്തർ ക്രൂരമായി കൊല്ലപ്പെട്ടതോടെ മുന്നോട്ട് ജീവിക്കാനുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ച അവസ്ഥയിലാണ് കുടുംബം. കുടുംബത്തിനാവശ്യമായ അടിയന്തര ധനസഹായം കൈമാറിയിട്ടാണ് മുസ്‌ലിംലീഗ് നേതൃ സംഘം മടങ്ങിയത്. കുടുംബത്തിന്റെ പുനരധിവാസത്തിനും മക്കളുടെ വിദ്യാഭ്യാസ ചെലവിനും വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞു.</p>
<p>സംഭവവുമായി ബന്ധപ്പെട്ട രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യമായ അന്വേഷണം ഉറപ്പാക്കണമെന്ന് ജാർഖണ്ഡ് സർക്കാരിനോട് ആവശ്യപ്പെടും. അക്തർ അൻസാരിയുടെ അനാഥ കുടുംബത്തെ മുസ്ലിം ലീഗ് പാർട്ടി ചേർത്ത് പിടിക്കുമെന്നും നീതി ലഭ്യമാക്കാനാവശ്യമായ എല്ലാ നിയമ സഹായങ്ങളും പിന്തുണയും പാർട്ടി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എം എസ് എഫ് ദേശീയ സെക്രട്ടറി ഷഹബാസ് ഹുസൈൻ, മുസ്ലിം ലീഗ് ജാർഖണ്ഡ് സംസ്ഥാന ജനറൽ സെക്രട്ടറി ഫസൽ ഇമാം, ട്രഷറർ തബ്‌റേസ് അഹമ്മദ്, വൈ: പ്രസിഡണ്ട് അബ്ദുൾ ഖയ്യൂം, വനിതാ ലീഗ് കൺവീനർ ഷഹസാദി ഖാതൂൻ, എം എസ് എഫ് റാഞ്ചി ജില്ലാ പ്രസിഡണ്ട് ആഷിഖ് അൻസാരി ഷമീം അൻസാരി എന്നിവരും അനുഗമിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jharkhand-lynching-muslim-league-leaders-console-akhtar-ansaris-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആള്&#x200d;ക്കൂട്ടകൊല: പ്രത്യേക നിയമ നിര്&#x200d;മാണം കാലഘട്ടത്തിന്റെ ആവശ്യം: ഇ.ടി മുഹമ്മദ് ബഷീര്&#x200d;</title>
		<link>https://www.chandrikadaily.com/1mass-murder-need-of-the-hour-for-special-legislation-et-muhammad-basheer.html</link>
					<comments>https://www.chandrikadaily.com/1mass-murder-need-of-the-hour-for-special-legislation-et-muhammad-basheer.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 26 Jul 2024 18:18:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[et muhammed basheer]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[mob lynching]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303898</guid>

					<description><![CDATA[ആൾക്കൂട്ട ആക്രമണങ്ങൾ ഇന്ത്യയിൽ വർധിച്ചുവരികയാണെന്നും ഇക്കാര്യത്തിൽ പ്രത്യേക നിയമനിർമ്മാണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ട ിലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി.മുഹമ്മദ് എം.പി. പാർലമെന്റിൽ വ്യക്തമാക്കി. ഇത്തരം കേസുകൾ പെട്ടെന്ന് തീർപ്പ് കൽപ്പിക്കുന്നതിന് അതിവേഗ കോടതികളും ഇരകൾക്ക് നഷ്ടപരിഹാര നൽകുന്നതിന് വകുപ്പുകളും ഉണ്ടാകണം. ആൾക്കൂട്ടക്കൊലകൾ നേരിടാൻ സുപ്രീം കോടതി തന്നെ പ്രതിരോധ നടപടികളും പരിഹാര മാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജൂൺ 22 ന് ഗുജറാത്തിലെ ചിഖോദ്രയിൽ [&#8230;]]]></description>
										<content:encoded><![CDATA[<p>ആൾക്കൂട്ട ആക്രമണങ്ങൾ ഇന്ത്യയിൽ വർധിച്ചുവരികയാണെന്നും ഇക്കാര്യത്തിൽ പ്രത്യേക നിയമനിർമ്മാണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ട ിലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി.മുഹമ്മദ് എം.പി. പാർലമെന്റിൽ വ്യക്തമാക്കി. ഇത്തരം കേസുകൾ പെട്ടെന്ന് തീർപ്പ് കൽപ്പിക്കുന്നതിന് അതിവേഗ കോടതികളും ഇരകൾക്ക് നഷ്ടപരിഹാര നൽകുന്നതിന് വകുപ്പുകളും ഉണ്ടാകണം. ആൾക്കൂട്ടക്കൊലകൾ നേരിടാൻ സുപ്രീം കോടതി തന്നെ പ്രതിരോധ നടപടികളും പരിഹാര മാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.</p>
<p>ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജൂൺ 22 ന് ഗുജറാത്തിലെ ചിഖോദ്രയിൽ ക്രിക്കറ്റ് മത്സരം കാണുന്നതിനിടെ 23 വയസ്സുകാരനെ തല്ലിക്കൊന്ന കാര്യവും ജൂൺ 7 ന് ഛത്തീസ്ഗഡിലെ റായ്പൂരിൽ, കന്നുകാലികളെ കടത്തുന്നതിനിടെ ഉത്തർപ്രദേശിൽ നിന്നുള്ള ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട മൂന്ന് പേരെ ജനക്കൂട്ടം ആക്രമിച്ചതും പാർലമെന്റിൽ ഇ.ടി ചൂണ്ടിക്കാട്ടി. രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ പത്ത് ദിവസത്തിനു ശേഷവും മരണപ്പെടുകയാണ്ടായത്. ജൂൺ 18ന് ഉത്തർപ്രദേശിലെ അലിഗഢിൽ 35കാരനെ അടിച്ചുകൊന്നതിന് തുടർന്നുണ്ടായ വർഗീയ സംഘർഷവും, ജൂൺ 24ന് ഛത്തീസ്ഗഡിലെ ടോയ്ലങ്ക ഗ്രാമത്തിൽ ക്രിസ്ത്യൻ മതം സ്വീകരിച്ചതിന് യുവതി കൊല്ലപ്പെട്ട സംഭവവും എം.പി ചൂണ്ടിക്കാട്ടി. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള നാട്ടുകാരാണ് ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്നാണ് യുവതിയുടെni ബന്ധുക്കൾ ആരോപിക്കുന്നത്. ഇത്തരം അന്ത്യമില്ലാത്ത അക്രമങ്ങൾക്ക് അറുതി വരുത്തണം എം.പി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1mass-murder-need-of-the-hour-for-special-legislation-et-muhammad-basheer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും ആൾക്കൂട്ടക്കൊല; യു.പിയിൽ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു</title>
		<link>https://www.chandrikadaily.com/another-lynching-a-muslim-youth-was-beaten-to-death-in-u-p.html</link>
					<comments>https://www.chandrikadaily.com/another-lynching-a-muslim-youth-was-beaten-to-death-in-u-p.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 06 Jul 2024 08:50:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mob lynching]]></category>
		<category><![CDATA[muslim guy]]></category>
		<category><![CDATA[uthar pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301989</guid>

					<description><![CDATA[ഉത്തര്&#x200d;പ്രദേശിലെ ജലാലബാദില്&#x200d; മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു. ഗംഗ ആര്യനഗറില്&#x200d; ജോലികള്&#x200d;ക്കായി പോയ ഫിറോസ് ഖുറേഷിയെയാണ് ആള്&#x200d;ക്കൂട്ടം തല്ലിക്കൊന്നത്. കൊലയാളികള്&#x200d;ക്കെതിരെ മനഃപൂര്&#x200d;വമല്ലാത്ത നരഹത്യ വകുപ്പ് പ്രകാരമണ് പൊലീസ് കേസ് എടുത്തത്. ആസൂത്രിതമായ കൊലപാതകമെന്ന് കുടുംബം ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ ജലാലബാദില്&#x200d; മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു. ഗംഗ ആര്യനഗറില്&#x200d; ജോലികള്&#x200d;ക്കായി പോയ ഫിറോസ് ഖുറേഷിയെയാണ് ആള്&#x200d;ക്കൂട്ടം തല്ലിക്കൊന്നത്.</p>
<p>കൊലയാളികള്&#x200d;ക്കെതിരെ മനഃപൂര്&#x200d;വമല്ലാത്ത നരഹത്യ വകുപ്പ് പ്രകാരമണ് പൊലീസ് കേസ് എടുത്തത്. ആസൂത്രിതമായ കൊലപാതകമെന്ന് കുടുംബം ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/another-lynching-a-muslim-youth-was-beaten-to-death-in-u-p.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൊബൈല്&#x200d; ഫോണ്&#x200d; മോഷണം ആരോപിച്ച് മുസ്‌ലിം യുവാവിനെ ആള്&#x200d;ക്കൂട്ടം തല്ലിക്കൊന്നു</title>
		<link>https://www.chandrikadaily.com/maharashtra-crime-news.html</link>
					<comments>https://www.chandrikadaily.com/maharashtra-crime-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 27 Dec 2020 11:14:13 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[maharastra]]></category>
		<category><![CDATA[mob lynching]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=173898</guid>

					<description><![CDATA[. മുംബൈയില്&#x200d; സാന്താക്രൂസിന് സമീപം മുക്താനന്ദ് പാര്&#x200d;ക്കില്&#x200d; വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സജ്ജാദ് ഖാന്&#x200d; (30) എന്നയാളാണ് ആള്&#x200d;ക്കൂട്ട ക്രൂരതയില്&#x200d; മരിച്ചത്]]></description>
										<content:encoded><![CDATA[<p>മുംബൈ: മൊബൈല്&#x200d; ഫോണ്&#x200d; മോഷ്ടിച്ചെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്&#x200d; മുസ്‌ലിം യുവാവിനെ ആള്&#x200d;ക്കൂട്ടം തല്ലിക്കൊന്നു. മുംബൈയില്&#x200d; സാന്താക്രൂസിന് സമീപം മുക്താനന്ദ് പാര്&#x200d;ക്കില്&#x200d; വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സജ്ജാദ് ഖാന്&#x200d; (30) എന്നയാളാണ് ആള്&#x200d;ക്കൂട്ട ക്രൂരതയില്&#x200d; മരിച്ചത്. മൊബൈല്&#x200d; ഫോണ്&#x200d; മോഷ്ടിച്ചുവെന്നാരോപിച്ചാണ് കൊലപാതകം.</p>
<p>പാര്&#x200d;ക്കിന് സമീപത്തെ നിര്&#x200d;മാണ സ്ഥലത്തുവച്ച് മൊബൈല്&#x200d; ഫോണ്&#x200d; മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ഖാന്&#x200d; പിടിയിലാകുകയായിരുന്നുവെന്നാണ് റിപ്പോര്&#x200d;ട്ട്. ക്രൂരമായി മര്&#x200d;ദനമേറ്റ സജ്ജാദ് ഖാന്&#x200d; ഓട്ടോറിക്ഷയില്&#x200d; കയറിക്കിടക്കുകയായിരുന്നു. രാവിലെ ഓട്ടോറിക്ഷ ഡ്രൈവര്&#x200d; വണ്ടിയെടുക്കാന്&#x200d; എത്തിയപ്പോഴാണ് അബോധാവസ്ഥയില്&#x200d; ഖാനെ കണ്ടത്.</p>
<p>തുടര്&#x200d;ന്ന് ആശുപത്രിയില്&#x200d; എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maharashtra-crime-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാറില്&#x200d; എരുമയെ മോഷ്ടിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു</title>
		<link>https://www.chandrikadaily.com/bihar-mob-lynching.html</link>
					<comments>https://www.chandrikadaily.com/bihar-mob-lynching.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 18 Dec 2020 14:28:10 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[#ItsMurder]]></category>
		<category><![CDATA[mob lynching]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=172719</guid>

					<description><![CDATA[നാല് മണിക്കൂറോളമാണ് സംഘം യുവാവിനെ തല്ലിച്ചതച്ചത്. മര്&#x200d;ദനമേറ്റ് അവശനായ യുവാവിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>പാറ്റ്‌ന: ബിഹാറില്&#x200d; പാറ്റ്‌നയ്ക്ക് സമീപം കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ ആള്&#x200d;ക്കൂട്ടം തല്ലിക്കൊന്നു. മുഹമ്മദ് അലംഗിര്&#x200d; എന്ന 32കാരനാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലര്&#x200d;ച്ചെയാണ് സംഭവം നടന്നത്. ആളുകള്&#x200d; വളഞ്ഞിട്ടു തല്ലിയതിനെ തുടര്&#x200d;ന്നാണ് യുവാവ് മരണപ്പെട്ടത്.</p>
<p>പുലര്&#x200d;ച്ചെ മൂന്ന് മണിയോടെ ഒരു കന്നുകാലി ഷെഡില്&#x200d; നിന്ന് എരുമയെ അഴിച്ച് കൊണ്ടുപോകാന്&#x200d; ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മുഹമ്മദ് അലംഗറിനെ ഒരു സംഘം ക്രൂരമായി ആക്രമിച്ചത്. നാല് മണിക്കൂറോളമാണ് സംഘം യുവാവിനെ തല്ലിച്ചതച്ചത്. മര്&#x200d;ദനമേറ്റ് അവശനായ യുവാവിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.</p>
<p>തുടര്&#x200d;ന്ന് നാട്ടുകാരാണ് അംഗറിനെ ആശുപത്രിയലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്&#x200d; പ്രവേശിപ്പിച്ച യുവാവ് ബുധനാഴ്ച ഉച്ചയോടെ മരണപ്പെട്ടു. അലംഗറിനെ അക്രമിച്ച ആറ് പേര്&#x200d;ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട എല്ലാവരെയും ഉടന്&#x200d; അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bihar-mob-lynching.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കന്നുകാലിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് മുസ്‌ലിം യുവാവിനെ ആള്&#x200d;ക്കൂട്ടം വളഞ്ഞിട്ട് തല്ലിക്കൊന്നു</title>
		<link>https://www.chandrikadaily.com/mob-lynch-bihar.html</link>
					<comments>https://www.chandrikadaily.com/mob-lynch-bihar.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 18 Dec 2020 14:22:56 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mob lynching]]></category>
		<category><![CDATA[patna]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=172724</guid>

					<description><![CDATA[മുഹമ്മദ് അലംഗിര്&#x200d; എന്ന 32കാരനാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലര്&#x200d;ച്ചെയാണ് സംഭവം നടന്നത്. ആള്&#x200d;ക്കൂട്ടം മണിക്കൂറുകള്&#x200d; വളഞ്ഞിട്ടു തല്ലിയാണ് തല്ലിക്കൊലപ്പെടുത്തിയത്]]></description>
										<content:encoded><![CDATA[<p>പാറ്റ്‌ന: ബിഹാറില്&#x200d; പാറ്റ്‌നക്ക് സമീപം കന്നുകാലികളെ മോഷ്ടിച്ചെന്ന് ആരോപിച്ച് മുസ്‌ലിം യുവാവിനെ ആള്&#x200d;ക്കൂട്ടം തല്ലിക്കൊന്നു. മുഹമ്മദ് അലംഗിര്&#x200d; എന്ന 32കാരനാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലര്&#x200d;ച്ചെയാണ് സംഭവം നടന്നത്. ആള്&#x200d;ക്കൂട്ടം മണിക്കൂറുകള്&#x200d; വളഞ്ഞിട്ടു തല്ലിയാണ് തല്ലിക്കൊലപ്പെടുത്തിയത്.</p>
<p>പുലര്&#x200d;ച്ചെ മൂന്ന് മണിയോടെ ഒരു കന്നുകാലി തൊഴുത്തില്&#x200d; നിന്ന് എരുമയെ അഴിച്ച് കൊണ്ടുപോകാന്&#x200d; ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മുഹമ്മദ് അലംഗറിനെ ഒരു സംഘം ക്രൂരമായി ആക്രമിച്ചത്. നാല് മണിക്കൂറോളമാണ് സംഘം യുവാവിനെ തല്ലിച്ചതച്ചത്. മര്&#x200d;ദ്ദനമേറ്റ് അവശനായ യുവാവിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.</p>
<p>തുടര്&#x200d;ന്ന് നാട്ടുകാരാണ് ആലംഗീറിനെ ആശുപത്രിയലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്&#x200d; പ്രവേശിപ്പിച്ച യുവാവ്വ ബുധനാഴ്ച ഉച്ചയോടെ മരണപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mob-lynch-bihar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
