<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>modi 2.0 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/modi-2-0/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 18 Oct 2020 08:36:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>modi 2.0 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കോവിഡില്&#x200d; മോദി സര്&#x200d;ക്കാര്&#x200d; തോറ്റു; പാകിസ്ഥാന്&#x200d; വേദിയില്&#x200d; രൂക്ഷവിമര്&#x200d;ശനവുമായി ശശി തരൂര്&#x200d;</title>
		<link>https://www.chandrikadaily.com/pakistan-did-better-than-us-shashi-tharoor-at-lahore-lit-fest.html</link>
					<comments>https://www.chandrikadaily.com/pakistan-did-better-than-us-shashi-tharoor-at-lahore-lit-fest.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Oct 2020 08:21:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid case]]></category>
		<category><![CDATA[covid updates]]></category>
		<category><![CDATA[feku modi]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Shashi Tharoor MP]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162428</guid>

					<description><![CDATA['ഇന്ത്യയിലെ സര്&#x200d;ക്കാര്&#x200d; ശരിയായല്ല പ്രവര്&#x200d;ത്തിക്കുന്നത്, അത് ജനങ്ങള്&#x200d;ക്ക് നന്നായി അറിയാം. കോവിഡ് 19 ഗൗരവത്തിലെടുക്കണമെന്നും ഫെബ്രുവരി മാസത്തില്&#x200d; തന്നെ രാഹുല്&#x200d; ഗാന്ധി പറഞ്ഞിരുന്നു. അല്ലെങ്കില്&#x200d; ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്&#x200d;കി. അതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് കൊടുക്കണം. എന്നാല്&#x200d; മോദി സര്&#x200d;ക്കാര്&#x200d; അതൊന്നും കാര്യമാക്കിയില്ല, തരൂര്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കോവിഡ് മഹാമാരി നേരിടുന്നതില്&#x200d; നരേന്ദ്രമോദി സര്&#x200d;ക്കാര്&#x200d; പൂര്&#x200d;ണ്ണപരാജയമാണെന്ന് തുറന്നടിച്ച് കോണ്&#x200d;ഗ്രസ് എംപി ശശി തരൂര്&#x200d;. പാകിസ്ഥാനിലെ ലാഹോര്&#x200d; സാഹിത്യോത്സവത്തില്&#x200d; സംസാരിക്കവെയാണ് എഴുത്തുകാരന്&#x200d; കൂടിയായ ശശി തരൂര്&#x200d; കേന്ദ്ര സര്&#x200d;ക്കാരിനെതിരെ രൂക്ഷവിമര്&#x200d;ശനം നടത്തിയത്.</p>
<p>കോവിഡ് 19 സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി കോണ്&#x200d;ഗ്രസ് മുന്&#x200d; അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി കഴിഞ്ഞ ഫെബ്രുവരിയില്&#x200d; തന്നെ മുന്നറിയിപ്പ് നല്&#x200d;കിയതാണെന്നും എന്നാല്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി അതനുസരിച്ച് പ്രവര്&#x200d;ത്തിച്ചില്ലെന്നും തരൂര്&#x200d; കുറ്റപ്പെടുത്തി. സാഹിത്യോത്സവത്തിന്റെ ഭാഗമായി നടത്തിയ വെര്&#x200d;ച്ച്വല്&#x200d; പ്രസംഗത്തിലായിരുന്നു ശശി തരൂരിന്റെ വാക്കുകള്&#x200d;.</p>
<p>&#8216;ഇന്ത്യയിലെ സര്&#x200d;ക്കാര്&#x200d; ശരിയായല്ല പ്രവര്&#x200d;ത്തിക്കുന്നത്, അത് ജനങ്ങള്&#x200d;ക്ക് നന്നായി അറിയാം. കോവിഡ് 19 ഗൗരവത്തിലെടുക്കണമെന്നും ഫെബ്രുവരി മാസത്തില്&#x200d; തന്നെ രാഹുല്&#x200d; ഗാന്ധി പറഞ്ഞിരുന്നു. അല്ലെങ്കില്&#x200d; ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്&#x200d;കി. അതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് കൊടുക്കണം. എന്നാല്&#x200d; മോദി സര്&#x200d;ക്കാര്&#x200d; അതൊന്നും കാര്യമാക്കിയില്ല, തരൂര്&#x200d; പറഞ്ഞു.</p>
<p>മുസ്‌ലിംകളോടുള്ള വര്&#x200d;ഗീയതയെയും വിദ്വേഷത്തെയും ന്യായീകരിക്കുന്ന രീതിയില്&#x200d; എല്ലാം തബ്ലീഗി ജമാഅത്തിന്റെ കെട്ടിവെക്കുകയാണ് മോദി സര്&#x200d;ക്കാര്&#x200d; ചെയ്തതെന്നും തരൂര്&#x200d; ആരോപിച്ചു.</p>
<p>അതേസമയം, കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; പരാജയപ്പെട്ടുവെന്ന് കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധിയും കഴിഞ്ഞ ദിവസം ആവര്&#x200d;ത്തിച്ചിരുന്നു. പാകിസ്താനും അഫ്ഗാനിസ്താനും വരെ ഇന്ത്യയെക്കാള്&#x200d; മികച്ച രീതിയില്&#x200d; കോവിഡിനെ നേരിട്ടുവെന്നും രാഹുല്&#x200d; വിമര്&#x200d;ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.</p>
<p>ഇന്ത്യയുടെ ആളോഹരി ജി.ഡി.പി ബംഗ്ലാദേശിനും താഴെപ്പോകുമെന്ന് രാജ്യാന്തര നാണയ നിധിയുടെ (ഐ.എം.എഫ്) വിലയിരുത്തല്&#x200d; ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്&#x200d;ശനം. കേന്ദ്രത്തെ പരിഹസിച്ച് ബി.ജെ.പി സര്&#x200d;ക്കാരിന്റെ അടുത്ത വലിയ നേട്ടമാണിതെന്ന അടിക്കുറിപ്പോടെയാണ് രാഹുലിന്റെ ട്വീറ്റ്.</p>
<p>ഇന്ത്യയുടെ ജി.ഡി.പിയിൽ 10.3 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് ഐ.എം.എഫ് പുറത്തുവിട്ട വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടിൽ പറയുന്നത്. പാകിസ്താന്റെ ജി.ഡി.പിയിൽ 0.4 ശതമാനവും അഫ്ഗാനിസ്താന് അഞ്ച് ശതമാനം ഇടിവുമുണ്ടാകുമെന്നായിരുന്നു ഐ.എം.എഫിന്റെ വിലയിരുത്തൽ.</p>
<p>ജോൺ ഹോപ്കിൻസ് സർവ്വകലാശാല കണക്കുപ്രകാരം പാകിസ്താനിൽ നിലവിൽ 3,21,877 കോവിഡ് രോഗികളാണുള്ളത്. അഫ്ഗാനിസ്താനിൽ 40,026 പേർക്കും രോഗം പിടിപെട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ 73,07,098 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. അതേസമയം പാകിസ്താനും അഫ്ഗാനിസ്താനും ഇന്ത്യയെക്കാൾ ജനസംഖ്യ ഏറെ കുറഞ്ഞ രാജ്യങ്ങളാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pakistan-did-better-than-us-shashi-tharoor-at-lahore-lit-fest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അടുത്ത ചീഫ് ജസ്റ്റിസാകാന്&#x200d; സാധ്യതയുള്ള എന്&#x200d;.വി രമണക്കെതിരെയുള്ള ജഗന്&#x200d; മോഹന്&#x200d; റെഡ്ഡിയുടെ നീക്കം അമിത് ഷായുമായുള്ള കൂടികാഴ്ചക്ക് പിന്നാലെ</title>
		<link>https://www.chandrikadaily.com/jagan-reddy-meets-pm-narendra-modi-before-the-allegations-against-sc-judge-n-v-ramana.html</link>
					<comments>https://www.chandrikadaily.com/jagan-reddy-meets-pm-narendra-modi-before-the-allegations-against-sc-judge-n-v-ramana.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 11 Oct 2020 08:31:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[JAGAN MOHAN REDDY]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[pm modi]]></category>
		<category><![CDATA[supreme court issue]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160708</guid>

					<description><![CDATA[ജസ്റ്റിസ് എന്&#x200d;.വി രമണക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചക്കൊണ്ട് ജഗന്&#x200d; മോഹന്&#x200d; റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡേക്ക് കത്ത് നല്&#x200d;കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശ് സര്&#x200d;ക്കാര്&#x200d; ഈ കത്ത് പുറത്തുവിട്ടത്. അമിത് ഷാ, മോദി എന്നവരുമായി കൂടികാഴ്ച നടന്നതിന് പിന്നാലെ ഒക്ടോബര്&#x200d; ആറിന് എഴുതിയ കത്താണ് ഇന്നലെ പുറത്തുവിട്ടതെന്നും ശ്രദ്ധേയമാണ്.]]></description>
										<content:encoded><![CDATA[<p><a href="https://twitter.com/chickukottaram"><strong>Chicku Irshad</strong></a></p>
<p>ന്യൂഡല്&#x200d;ഹി: സുപ്രീം കോടതി ജഡ്ജ് എന്&#x200d;.വി രമണക്കെതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്&#x200d; മോഹന്&#x200d; റെഡ്ഡി ഉയര്&#x200d;ത്തിയ ആരോപണങ്ങള്&#x200d; കൂടുതല്&#x200d; രാഷ്ട്രീയ ചര്&#x200d;ച്ചകളിലേക്ക് നീങ്ങുന്നു. അടുത്ത ചീഫ് ജസ്റ്റിസാകാന്&#x200d; സാധ്യതയുള്ള ജസ്റ്റിസ് എന്&#x200d;.വി രമണക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചക്കൊണ്ട് ജഗന്&#x200d; മോഹന്&#x200d; റെഡ്ഡി രംഗത്തെത്തിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി നടന്ന കൂടികാഴ്ചക്ക് പിന്നാലെയാണെന്നതാണ് രാഷ്ട്രീയ നിരീക്ഷകര്&#x200d; ചൂണ്ടികാണിക്കുന്നത്.</p>
<p>ജസ്റ്റിസ് എന്&#x200d;.വി രമണക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചക്കൊണ്ട് ജഗന്&#x200d; മോഹന്&#x200d; റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡേക്ക് കത്ത് നല്&#x200d;കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശ് സര്&#x200d;ക്കാര്&#x200d; ഈ കത്ത് പുറത്തുവിട്ടത്. അമിത് ഷാ, മോദി എന്നവരുമായി കൂടികാഴ്ച നടന്നതിന് പിന്നാലെ ഒക്ടോബര്&#x200d; ആറിന് എഴുതിയ കത്താണ് ഇന്നലെ പുറത്തുവിട്ടതെന്നും ശ്രദ്ധേയമാണ്.</p>
<p>ശിവസേനയും ശിരോമണി അകാലിദളും മുന്നണി വിട്ടതോടെ വൈഎസ്ആര്&#x200d; കോണ്&#x200d;ഗ്രസ് എന്&#x200d;ഡിഎയിലേക്ക് എന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗന്&#x200d;മോഹന്&#x200d; റെഡ്ഡി ബിജെപി സര്&#x200d;ക്കാറിലെ ഉന്നത നേതൃത്വവുമായി ചര്&#x200d;ച്ച നടത്തിയത്. അമിത് ഷായെ സന്ദര്&#x200d;ശിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് ജഗന്&#x200d; മോദിയുമായും കൂടിക്കാഴ്ച നടത്തിയത്.<img src="https://images.newindianexpress.com/uploads/user/imagelibrary/2020/9/23/w1200X800/vijcm1.jpg" alt="Jagan Mohan Reddy, Amit Shah discuss developments in Andhra Pradesh- The  New Indian Express" /></p>
<p>എന്&#x200d;ഡിഎയിലേക്കു കൂടുതല്&#x200d; കക്ഷികളെ കൊണ്ടുവരുന്നതിനു ബിജെപി നീക്കംനടത്തുന്നതായും സൂചനകള്&#x200d; ഉണ്ടായിരുന്നു. എന്നാല്&#x200d; ഈ വര്&#x200d;ഷമാദ്യം ബിജെപിയുമായി കൈകോര്&#x200d;ത്ത നടനും രാഷ്ട്രീയക്കാരനുമായ പവന്&#x200d; കല്യാണിന്റെ ഭീഷണി മുന്നില്&#x200d;നില്&#x200d;ക്കെ മോദി-ഷാ കൂട്ടുകെട്ടിന് ഉപകാരമാകുന്ന നീക്കമായാണോ ജഗന്റെ രാഷട്രീയ നീക്കമെന്നും സൂചനയുണ്ട്. എന്&#x200d;ഡിഎയുമായി തെറ്റിപ്പിരിഞ്ഞ പ്രതിപക്ഷ പാര്&#x200d;ട്ടി, എ.ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ പുനഃപ്രവേശന നീക്കങ്ങള്&#x200d;ക്കു തടയിടുക എന്നതും ജഗന്റെ ലക്ഷ്യമാണ്.</p>
<p>അടുത്ത ചീഫ് ജസ്റ്റിസാകാന്&#x200d; സാധ്യതയുള്ള ജസ്റ്റിസ് എന്&#x200d;.വി രമണക്കെതിരെ കടത്തു ആരോപണവുമായി എത്തിയ ജഗന്&#x200d;, ആന്ധ്രാപ്രദേശ് ഹൈക്കോടതി മുന്&#x200d; ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന എന്&#x200d;.വി രമണക്ക് മുന്&#x200d; മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി അടുത്ത ബന്ധമാണുള്ളതെന്ന് കത്തില്&#x200d; ആരോപിക്കുന്നുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ റോസ്റ്ററിനെയടക്കം സ്വാധീനിച്ചുക്കൊണ്ട് ജസ്റ്റിസ് എന്&#x200d;. വി രമണ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ പ്രവര്&#x200d;ത്തനങ്ങളെ സ്വാധീനിച്ചുവെന്നും, പരമോന്നത നീതിപിഠത്തിന് നല്&#x200d;കിയ എട്ട് പേജുള്ള കത്തില്&#x200d; ജഗന്&#x200d; ആരോപണങ്ങളായി ഉന്നയിക്കുന്നു.</p>
<p><img loading="lazy" class="" src="https://pbs.twimg.com/card_img/1315108751557324800/5FojjHOR?format=jpg&amp;name=900x900" width="965" height="453" /></p>
<p>നായിഡും രമണയും തമ്മില്&#x200d; അനധികൃത സ്ഥലമിടപാടുകള്&#x200d; നടന്നതായും ജഗന്&#x200d; മോഹന്&#x200d; പറയുന്നു. അമരാവതിയെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്&#x200d;പ് ജസ്റ്റിസ് രമണയുടെ രണ്ട് പെണ്&#x200d;മക്കളും അമരാവതിയിലുള്ള ചിലരുമായി സ്ഥലമിടപാട് നടന്നിട്ടുണ്ടെന്നും ഇത് സംശയകരമാണെന്നും കത്തില്&#x200d; പറയുന്നു. തെലുങ്ക് ദേശം പാര്&#x200d;ട്ടിയുമായി ബന്ധപ്പെട്ട് വിഷയങ്ങളെല്ലാം ചില പ്രത്യേക ജഡ്ജുമാരുടെ മുന്&#x200d;പിലേ എത്താറുള്ളുവെന്നാണ് ജഗന്&#x200d; മോഹന്&#x200d; പറയുന്നത്. ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളും കത്തില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. ജുഡീഷ്യറിയുടെ നിഷ്പക്ഷത ഉറപ്പുവരുത്താനുള്ള നടപടികള്&#x200d; സ്വീകരിക്കണമെന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്&#x200d; കത്തിനെക്കുറിച്ച് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഇതുവരെയും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.</p>
<p>അതേസമയം ജഡ്ജിമാര്&#x200d; സ്വന്തം കാര്യത്തിനായി സംസാരിക്കാറില്ലാത്തത് കൊണ്ട് അവര്&#x200d;ക്കെതിരെ എളുപ്പത്തില്&#x200d; വിമര്&#x200d;ശനങ്ങളും കുറ്റപ്പെടുത്തലുകളും ഉയരുകയാണെന്ന് എന്&#x200d;.വി രമണ പ്രതികരിച്ചിരുന്നു. സോഷ്യല്&#x200d; മീഡിയ ഇത്തരം വിമര്&#x200d;ശനങ്ങള്&#x200d; ഏറ്റുപിടിക്കുകയും ജഡ്ജുമാര്&#x200d;ക്കെതിരെ വ്യാപക അപവാദ പ്രചാരണം നടത്തുകയാണെന്നും കഴിഞ്ഞ മാസം നടന്ന ഒരു ചടങ്ങില്&#x200d; വെച്ച് രമണ പറഞ്ഞു.</p>
<p><img loading="lazy" class="" src="https://static.asianetnews.com/images/01d99z8ygjpsb1gv0pcxpskg17/nv-ramana_710x400xt.jpg" alt="justice nv ramana recuses from the internal complaints committee which considers sexual assault case against cji" width="953" height="537" /></p>
<p>നേരത്തേ ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ്‌ക്കെതിരായ ലൈംഗികാരോപണത്തില്&#x200d; പരാതി പരിഗണിക്കുന്നതില്&#x200d; നിന്ന് പിന്&#x200d;മാറിയ ആളാണ് ജസ്റ്റിസ് രമണ. സുപ്രിംകോടതിയില്&#x200d; ഭരണകൂട ഇടപെടല്&#x200d; നടക്കുന്നതില്&#x200d; പ്രതിഷേധവുമായി പരസ്യമായി രംഗത്തെത്തിയ ജസ്റ്റിസുമാരില്&#x200d; ഒരാളായിരുന്നു രഞ്ജന്&#x200d; ഗൊഗോയ്. എന്നാല്&#x200d; ഇതിന് പിന്നാലെ ചീഫ് ജസ്റ്റിസായി രംഗത്തെത്തിയ ഗൊഗോയിക്കെതിരെയാണ് ലൈംഗികാരോപണം ഉയരുന്നത്. എന്നാല്&#x200d; തനിക്ക് എതിരെയും പരാതിക്കാരി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് പിന്&#x200d;മാറ്റമെന്നായിരുന്നു രമണ വ്യക്തമാക്കിയത്. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ അടുത്ത സുഹൃത്താണെന്നും വസതിയിലെ നിത്യസന്ദര്&#x200d;ശകനാണെന്നും പരാതിക്കാരി അന്ന്, സമിതി അദ്ധ്യക്ഷനായ ജസ്റ്റിസ് എസ് എ ബോബ്‌ഡെക്ക് നല്&#x200d;കിയ കത്തില്&#x200d; പറഞ്ഞിരുന്നു.</p>
<p>എന്നാല്&#x200d;, ജഗനെതിരെയുള്ള സിബിഐ കേസുകള്&#x200d; ഒതുക്കുന്നതിനാണു ബിജെപിയുമായി കൂട്ടുകൂടുന്നതെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചു. അതേസമയം, വൈഎസ്ആര്&#x200d; കോണ്&#x200d;ഗ്രസിന്റെ എന്&#x200d;ഡിഎ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങള്&#x200d; പാര്&#x200d;ട്ടിവൃത്തങ്ങള്&#x200d; തള്ളി. കോവിഡ് പകര്&#x200d;ച്ചവ്യാധിക്കിടയില്&#x200d; സംസ്ഥാനം ഏറ്റവും മോശമായ സാമ്പത്തിക വെല്ലുവിളികളിലൂടെ കടന്നുപോകുന്ന സമയത്ത് കേന്ദ്രവുമായി സൗഹൃദം സ്ഥാപിക്കുക മാത്രമാണു ജഗന്റെ ലക്ഷ്യമെന്ന് മുതിര്&#x200d;ന്ന നേതാക്കള്&#x200d; വ്യക്തമാക്കി.</p>
<p>അതിനിടെ, ജസ്റ്റിസ് രമണക്കെതിരെയുള്ള ആരോപണങ്ങള്&#x200d; ഗുരുതരമാണെന്നും അതിനാല്&#x200d; എത്രയും വേഗം കൃത്യവും ശക്തവുമായ അന്വേഷണം ആവശ്യമാണെന്നും മുതിര്&#x200d;ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്&#x200d;ത്തകനുമായ പ്രശാന്ത് ഭൂഷണ്&#x200d; ട്വീറ്റ് ചെയ്തു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jagan-reddy-meets-pm-narendra-modi-before-the-allegations-against-sc-judge-n-v-ramana.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ദിര ഗാന്ധിയെ സംരക്ഷിച്ചതില്&#x200d; പഞ്ചാബിലെ ജനങ്ങളോട് ഞാന്&#x200d; കടപ്പെട്ടിരിക്കുന്നു: രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/rahul-gandhi-was-in-punjab-and-haryana-as-part-of-his-three-day-kheti-bachao-yatra-updates.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-was-in-punjab-and-haryana-as-part-of-his-three-day-kheti-bachao-yatra-updates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Oct 2020 18:10:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farmer's strike]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[rahul 2.0]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=159458</guid>

					<description><![CDATA['എന്റെ അമ്മയ്ക്ക് മെഡിക്കല്&#x200d; ചെക്കപ്പിനായി പോകേണ്ടിയിരുന്നു, ചില സ്റ്റാഫ് അംഗങ്ങള്&#x200d;ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്&#x200d; സഹോദരിക്ക് അമ്മയ്‌ക്കൊപ്പം പോകാന്&#x200d; കഴിഞ്ഞില്ല. ഞാന്&#x200d; എന്റെ അമ്മയ്‌ക്കൊപ്പമായിരുന്നു. ഞാന്&#x200d; അവരുടെ മകനാണ്, അവരെ നോക്കേണ്ടത് എന്റെ കടമയും' രാഹുല്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ചാണ്ഡിഖഡ്: ഇന്ദിര ഗാന്ധിയെ സംരക്ഷിച്ചതില്&#x200d; പഞ്ചാബിലെ ജനങ്ങളോട് ഞാന്&#x200d; കടപ്പെട്ടിരിക്കുന്നെന്ന് കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി.<br />
കാര്&#x200d;ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് പഞ്ചാബില്&#x200d; നടത്തിയ ട്രാക്ടര്&#x200d; റാലിയില്&#x200d; പങ്കെടുക്കവേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>1977 ല്&#x200d; എന്റെ മുത്തശ്ശി (മുന്&#x200d; പ്രധാനമന്ത്രി ഇന്ദിര ഗാന്ധി) തെരഞ്ഞെടുപ്പില്&#x200d; പരാജയപ്പെട്ടപ്പോള്&#x200d; ഞങ്ങള്&#x200d;ക്ക് സിക്കുകാരുടെ മാത്രം സംരക്ഷണമാണുണ്ടായിരുന്നത്. മറ്റാരും ഞങ്ങളുടെ വീട്ടില്&#x200d; ഉണ്ടായിരുന്നില്ല. പഞ്ചാബിലെ ജനങ്ങളോട് ഞാന്&#x200d; കടപ്പെട്ടിരിക്കുന്നു, രാഹുല്&#x200d; പറഞ്ഞു. പഞ്ചാബിലെ ജനങ്ങളില്&#x200d; നിന്ന് ഞാന്&#x200d; ഒരുപാട് കാര്യങ്ങള്&#x200d; പഠിച്ചെന്നും രാഹുല്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കാര്&#x200d;ഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി പഞ്ചാബില്&#x200d;നിന്ന് ഹരിയാനയിലേക്ക് പോകുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി അമരീന്ദര്&#x200d; സിങ്ങിനൊപ്പം വാര്&#x200d;ത്താസമ്മേളനം സംസാരിക്കുകയായിരുന്നു രാഹുല്&#x200d; ഗാന്ധി.</p>
<p>കര്&#x200d;ഷക റാലിക്കിടെ ട്രാക്ടറില്&#x200d; കുഷ്യന്&#x200d; ഉപയോഗിച്ചെന്ന ബി.ജെ.പി നേതാക്കളുടെ വിമര്&#x200d;ശനത്തിനും രാഹുല്&#x200d; ചുട്ടമറുപടി നല്&#x200d;കി. പ്രധാനമന്ത്രിയുടെ നരേന്ദ്രമോദി വാണിക്കൂട്ടുന്ന 8000 കോടിയുടെ വിമാനം ആരും കാണില്ലെന്നും എന്നാല്&#x200d; കര്&#x200d;ഷക റാലിയിലെ കുഷ്യന്&#x200d; കാണുമെന്നുമായിരുന്നു രാഹുലിന്റെ മറുപടി.</p>
<p>നികുതിദായകരുടെ എണ്ണായിരം കോടിയില്&#x200d; അധികം രൂപ ഉപയോഗിച്ചാണ് എയര്&#x200d; ഇന്ത്യ വണ്&#x200d; വിമാനം വാങ്ങിയത്. അതില്&#x200d; കുഷ്യന്&#x200d; മാത്രമല്ല, അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്&#x200d;ക്കായി നിരവധി ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്&#x200d; പറഞ്ഞു. വി.വി.ഐ.പി. വിമാനം വാങ്ങാന്&#x200d; ആയിരക്കണക്കിന് കോടി രൂപ പാഴാക്കിയതില്&#x200d; പ്രധാനമന്ത്രി മോദിയെ വിമര്&#x200d;ശിച്ച രാഹുല്&#x200d;, മോദി ഇങ്ങനെ ചെയ്തത് സുഹൃത്ത് ഡൊണാള്&#x200d;ഡ് ട്രംപിന് ഒരു വി.വി.ഐ.പി. വിമാനം ഉള്ളതു കൊണ്ടാണെന്നും പരിഹസിച്ചു.</p>
<p>ട്രാക്ടറില്&#x200d; കുഷ്യനിട്ട് ഇരുന്നതിനെപ്പറ്റി ചോദ്യം ചോദിച്ച മാധ്യമ പ്രവര്&#x200d;ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വന്&#x200d; തുകയ്ക്ക് വിമാനം വാങ്ങിയ അവരോട് ചോദ്യം ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല്&#x200d; ചോദിച്ചു. ഇത്രയും വലിയ തുകയ്ക്ക് വി.വി.ഐ.പി. ബോയിങ് 777 വിമാനം വാങ്ങിയത് ആരും കാണുകയോ ചോദ്യം ചെയ്യുന്നോ ഇല്ലെന്നത് അസാധാരണമാണെന്നും രാഹുല്&#x200d; പറഞ്ഞു.</p>
<p>പാര്&#x200d;ലമെന്റില്&#x200d; ബില്ല് പാസാക്കുന്ന സമയത്ത് രാഹുല്&#x200d; വിദേശത്ത് എന്തു ചെയ്യുകയായിരുന്നെന്ന അകാലിദളിന്റെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്&#x200d;കി. &#8216;എന്റെ അമ്മയ്ക്ക് മെഡിക്കല്&#x200d; ചെക്കപ്പിനായി പോകേണ്ടിയിരുന്നു, ചില സ്റ്റാഫ് അംഗങ്ങള്&#x200d;ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്&#x200d; സഹോദരിക്ക് അമ്മയ്‌ക്കൊപ്പം പോകാന്&#x200d; കഴിഞ്ഞില്ല. ഞാന്&#x200d; എന്റെ അമ്മയ്‌ക്കൊപ്പമായിരുന്നു. ഞാന്&#x200d; അവരുടെ മകനാണ്, അവരെ നോക്കേണ്ടത് എന്റെ കടമയും&#8217; രാഹുല്&#x200d; പറഞ്ഞു.</p>
<p>കാര്&#x200d;ഷിക ബില്ലുകള്&#x200d;ക്കെതിരെ ഞായറാഴ്ചയാണ് രാഹുല്&#x200d; ഗാന്ധിയുടെ നേതൃത്വത്തില്&#x200d; ത്രിദിന ട്രാക്ടര്&#x200d; റാലി ആരംഭിച്ചത്. പഞ്ചാബിലെ മോഗയില്&#x200d; നിന്നും ആരംഭിച്ച റാലിയില്&#x200d; പുതിയ കാര്&#x200d;ഷിക നിയമത്തിനെതിരെ കര്&#x200d;ഷകരോഷമിരമ്പി. പുതിയ കാര്&#x200d;ഷിക നിയമങ്ങള്&#x200d; മോദി സര്&#x200d;ക്കാരിനു പറ്റിയ തെറ്റാണെന്ന് രാഹുല്&#x200d; പറഞ്ഞു. പ്രതിഷേധിക്കുന്ന കര്&#x200d;ഷകര്&#x200d;ക്കൊപ്പം അവസാനം വരെ പോരാടും. കോര്&#x200d;പ്പറേറ്റുകള്&#x200d;ക്ക് വേണ്ടി കര്&#x200d;ഷകരെ വഞ്ചിക്കുകയാണ് മോദി സര്&#x200d;ക്കാരെന്ന് രാഹുല്&#x200d; പറഞ്ഞു.</p>
<p>അതിനിടെ, രാഹുല്&#x200d; ഗാന്ധിയുടെ ട്രാക്ടര്&#x200d; റാലി തടഞ്ഞ ഹരിയാന സര്&#x200d;ക്കാര്&#x200d; ഒടുവില്&#x200d; റാലിക്ക് അനുമതി നല്&#x200d;കി. പഞ്ചാബില്&#x200d; നിന്ന് ആരംഭിച്ച റാലി ഹരിയാന അതിര്&#x200d;ത്തിയില്&#x200d; തടഞ്ഞെങ്കിലും പിന്&#x200d;മാറാന്&#x200d; തയ്യാറല്ലെന്ന് രരാഹുല്&#x200d; ഗാന്ധി വ്യക്തമാക്കിയതോടെയാണ് ഹരിയാന സര്&#x200d;ക്കാര്&#x200d; മുട്ടുമടക്കിയത്. അതിര്&#x200d;ത്തി തുറക്കുന്നത് വരെ കാത്തിരിക്കാന്&#x200d; തയ്യാറാണെന്ന രാഹുല്&#x200d; ഗാന്ധിയുടെ ഇച്ഛാശക്തിക്ക് മുന്നില്&#x200d; ഹരിയാന സര്&#x200d;ക്കാര്&#x200d; കീഴടങ്ങുകയായിരുന്നു. ഒന്നല്ല 5000 മണിക്കൂര്&#x200d; വേണമെങ്കിലും കാത്തിരിക്കാന്&#x200d; തയ്യാറാണെന്നും രാഹുല്&#x200d; വെല്ലുവിളിച്ചു.</p>
<p>രാജ്യത്തെ കാര്&#x200d;ഷികമേഖലയുടെ നിലവിലെ ഘടനയെ തകര്&#x200d;ക്കുന്ന, ഹരിയാണയെയും പഞ്ചാബിനെയും ഗുരുതരമായി ബാധിക്കുന്ന കരിനിയമങ്ങളാണ് മോദി സര്&#x200d;ക്കാര്&#x200d; മൂന്ന് ബില്ലുകളിലൂടെ നടപ്പാക്കിയതെന്നും ഇതിനെതിരായാണ് ഈ ഖേതി ബച്ചാവോ യാത്രയെന്നും രാഹുല്&#x200d; ഉണര്&#x200d;ത്തി. ഹരിയാനയിലെ കൈതാല്&#x200d;, പിപ്ലി എന്നിവിടങ്ങളില്&#x200d; രാഹുല്&#x200d; റാലിയെ അഭിസംബോധന ചെയ്യും. റാലി ഹരിയാനയില്&#x200d; തടയില്ലെന്ന് മുഖ്യമന്ത്രി മനോഹര്&#x200d; ലാല്&#x200d; ഖട്ടര്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-was-in-punjab-and-haryana-as-part-of-his-three-day-kheti-bachao-yatra-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോഷ്യല്&#x200d;മീഡിയയിലും മോദിയെ കടത്തിവെട്ടി രാഹുല്&#x200d; ഗാന്ധി; ഫേസ്ബുക്ക് എന്&#x200d;ഗേജ്മെന്റില്&#x200d; 40 ശതമാനം വര്&#x200d;ധന</title>
		<link>https://www.chandrikadaily.com/rahul-gandhis-facebook-page-sees-40-more-engagement-than-narendra-modis.html</link>
					<comments>https://www.chandrikadaily.com/rahul-gandhis-facebook-page-sees-40-more-engagement-than-narendra-modis.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Oct 2020 08:57:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp fake news buildup]]></category>
		<category><![CDATA[bjp-congress]]></category>
		<category><![CDATA[Hathras]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[modi fake]]></category>
		<category><![CDATA[rahul 2.0]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=159055</guid>

					<description><![CDATA[ഹാത്രസ് സംഭവം വന്&#x200d; വിവാദമായിരിക്കെ മോദിയുടെ ടണല്&#x200d; ഉദ്ഘാടനം വലിയ വിമര്&#x200d;ശനത്തിനും കരാണമായിരുന്നു. കൂട്ടബലാത്സംഗത്തില്&#x200d; കൊല്ലപ്പെട്ട പെണ്&#x200d;കുട്ടിയുടെ നീതിക്കായി രാജ്യം തെരുവിലിറങ്ങിയിരിക്കെ ശൂന്യമായ ടണലിനെ നോക്കി മോദി കൈവീശുന്ന ദൃശ്യമാണ് വിവാദമായത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രതിഷേധങ്ങളെ ഗൗനിക്കാതെ കേന്ദ്രസര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന കാര്&#x200d;ഷിക ബില്ലിലും യുപിയിലെ ഹാത്രസ് സംഭവത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൗനത്തിനിടെ സോഷ്യല്&#x200d;മീഡിയയില്&#x200d; ഗ്രാഫുയര്&#x200d;ത്തി കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി.</p>
<p>ഹാത്രസ് സംഭവത്തിന് പിന്നാലെ ഫേസ്ബുക്ക് എന്&#x200d;ഗേജ്മെന്റില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി കടത്തിവെട്ടിയതായി റിപ്പോര്&#x200d;ട്ട്. മോദിയുടെ പേജിനേക്കാള്&#x200d; ഫേസ്ബുക്ക് എന്&#x200d;ഗേജ്മെന്റില്&#x200d; 40 ശതമാനം വര്&#x200d;ധനവാണ് രാഹുലിന്റെ പേജിലുണ്ടായതെന്ന് കോണ്&#x200d;ഗ്രസിന്റെ സോഷ്യല്&#x200d;മീഡിയ വിഭാഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ടു ചെയ്തു.</p>
<p>ഫേസ്ബുക്ക് അനലിറ്റിക്‌സ് ഡാറ്റയെ അടിസ്ഥാനമാക്കി സെപ്റ്റംബര്&#x200d; 25 മുതല്&#x200d; ഒക്ടോബര്&#x200d; 2 വരെയുള്ള കണക്കാണ് കോണ്&#x200d;ഗ്രസിന്റെ സോഷ്യല്&#x200d;മീഡിയ വിഭാഗം പുറത്തുവിട്ടത്. സെപ്റ്റംബര്&#x200d; 25 മുതല്&#x200d; ഒക്ടോബര്&#x200d; 2 വരെ രാഹുലിന്റെ പേജില്&#x200d; 13.9 ദശലക്ഷം എന്&#x200d;ഗേജ്മെന്റാണ് ഉണ്ടായതെന്ന് ഫേസ്ബുക്ക് അനലിറ്റിക്‌സ് വ്യക്തമാക്കുന്നു. എന്നാല്&#x200d; കഴിഞ്ഞയാഴ്ച മോദിയുടെ ഫേസ്ബുക്ക് എന്&#x200d;ഗേജ്മെന്റ് 8.2 മില്യണ്&#x200d; മാത്രമാണെന്നും കോണ്&#x200d;ഗ്രസ് ചൂണ്ടിക്കാട്ടി.</p>
<p><img loading="lazy" class="" src="https://pbs.twimg.com/media/Eja6UglU8AEhyxT?format=jpg&amp;name=small" alt="Image" width="824" height="549" /></p>
<p>സോഷ്യല്&#x200d; മീഡിയയില്&#x200d; ഏറ്റവുമധികം ആളുകള്&#x200d; പിന്തുടരുന്ന അഞ്ച് മുന്&#x200d;നിര നേതാക്കളില്&#x200d; ഒരാളായ മോദിക്ക് എന്&#x200d;ഗേജ്മെന്റില്&#x200d; വന്&#x200d; ഇടിവാണ് ഉണ്ടായിരിക്കുന്നത്. പേജില്&#x200d; ലഭിക്കുന്ന ലൈക്ക്, കമന്റ്, ഷെയര്&#x200d; എന്നിവയെ അടിസ്ഥാനമാക്കിയാണ് ഫെയ്‌സ്ബുക്കില്&#x200d; എന്&#x200d;ഗേജ്മെന്റ് അളക്കുന്നത്. 3.5 മില്യണ്&#x200d; ഫോളോവേഴ്സ് മാത്രമുള്ള രാഹുല്&#x200d; ഗാന്ധിയാണ് 45.9 ദശലക്ഷം ഫോളോവേഴ്‌സുള്ള മോദിയെ ഫേസ്ബുക്കില്&#x200d; ഫേസ്ബുക്ക് എന്&#x200d;ഗേജ്മെന്റില്&#x200d; കടത്തിവെട്ടിയത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Raja Babu shooting inside Atal Tunnel! </p>
<p>The construction of the tunnel started in 2010 and 70% of the work was completed by 2014. The Modi Govt then deprived the project of funds causing a delay of years! <a href="https://twitter.com/hashtag/ataltunnel?src=hash&amp;ref_src=twsrc%5Etfw">#ataltunnel</a> <a href="https://twitter.com/hashtag/longesttunnel?src=hash&amp;ref_src=twsrc%5Etfw">#longesttunnel</a> <a href="https://twitter.com/hashtag/manali?src=hash&amp;ref_src=twsrc%5Etfw">#manali</a> <a href="https://twitter.com/hashtag/ladakh?src=hash&amp;ref_src=twsrc%5Etfw">#ladakh</a> <a href="https://t.co/R6hMY1VpH0">pic.twitter.com/R6hMY1VpH0</a></p>
<p>&mdash; Gaurav Pandhi (@GauravPandhi) <a href="https://twitter.com/GauravPandhi/status/1312638579613474821?ref_src=twsrc%5Etfw">October 4, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം, ഹാത്രസ് സംഭവം വന്&#x200d; വിവാദമായിരിക്കെ മോദിയുടെ ടണല്&#x200d; ഉദ്ഘാടനം വലിയ വിമര്&#x200d;ശനത്തിനും കരാണമായിരുന്നു. കൂട്ടബലാത്സംഗത്തില്&#x200d; കൊല്ലപ്പെട്ട പെണ്&#x200d;കുട്ടിയുടെ നീതിക്കായി രാജ്യം തെരുവിലിറങ്ങിയിരിക്കെ ശൂന്യമായ ടണലിനെ നോക്കി മോദി കൈവീശുന്ന ദൃശ്യമാണ് വിവാദമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhis-facebook-page-sees-40-more-engagement-than-narendra-modis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പില്&#x200d; ദളിതരുടെ കാല്&#x200d; കഴുകിയ മോദി, ഇപ്പോള്&#x200d; മിണ്ടുന്നില്ലെന്ന് ചന്ദ്ര ശേഖര്&#x200d; ആസാദ്</title>
		<link>https://www.chandrikadaily.com/hathras-gangrape-protest-on-india-gate-called-by-bhim-army-chief-chandrashekhar-azad-questions-pm.html</link>
					<comments>https://www.chandrikadaily.com/hathras-gangrape-protest-on-india-gate-called-by-bhim-army-chief-chandrashekhar-azad-questions-pm.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 02 Oct 2020 09:27:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bhim Army]]></category>
		<category><![CDATA[chandra shekhar asad]]></category>
		<category><![CDATA[Hathras]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[up gangrape]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=158288</guid>

					<description><![CDATA[നിങ്ങള്&#x200d; എത്രത്തോളം മൗനിയായ പ്രധാനമന്ത്രിയായി തുടരും? നിങ്ങളുടെ മൗനം പെണ്&#x200d;മക്കള്&#x200d;ക്ക് ഭീഷണിയാണ്. നിങ്ങള്&#x200d; സംസാരിക്കണം. ഈ ചോദ്യങ്ങള്&#x200d;ക്കെല്ലാം ഉത്തരം ലഭിക്കുന്നതിന് ഞങ്ങള്&#x200d; ഇന്ന് വൈകുന്നേരം ഞങ്ങള്&#x200d; ഡല്&#x200d;ഹിലേക്ക് വരുന്നു. 5 മണിക്ക് ഇന്ത്യാ ഗേറ്റിലെത്തും നിങ്ങള്&#x200d; ഉത്തരം നല്&#x200d;കുകയും നീതി നടപ്പാക്കുകയും വേണം, ഭീം ആര്&#x200d;മി മേധാവ് മുന്നറിയിപ്പു നല്&#x200d;കി.]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ഹാത്രസ് സംഭവത്തില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി ഭീം ആര്&#x200d;മി മേധാവി ചന്ദ്ര ശേഖര്&#x200d; ആസാദ്. തെരഞ്ഞെടുപ്പിന് മുമ്പ് ദളിതരുടെ കാല്&#x200d; കഴുകുന്ന അതേ പ്രധാനമന്ത്രി യുപിയില്&#x200d; ഒരു ദളിത് പെണ്&#x200d;കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുമ്പോള്&#x200d; മൗനം പാലിക്കുകയാണെന്ന് ആസാദ് വിമര്&#x200d;ശിച്ചു. വിട്ടുതടങ്കലില്&#x200d; കഴിയവെ ട്വിറ്ററിലൂടെയായിരുന്നു ഭീം ആര്&#x200d;മി മേധാവിയുടെ പ്രതികരണം.</p>
<p>യുപിയില്&#x200d; ഒരു ദളിത് പെണ്&#x200d;കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുമ്പോള്&#x200d; തെരഞ്ഞെടുപ്പിന് മുമ്പ് ദളിതരുടെ കാല്&#x200d; കഴുകുന്ന അതേ പ്രധാനമന്ത്രി മൗനം പാലിക്കുന്നതന്തെന്ന്, ട്വിറ്ററില്&#x200d; പുറത്തിറക്കിയ വീഡിയോയില്&#x200d; ആസാദ് ചോദിച്ചു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="hi" dir="ltr">हाथरस के वहशीपन पर मोदी जी खामोश क्यों हैं? जिस UP से वे दूसरी बार सदन मे पहुँचे हैं उसी UP में हाथरस भी है क्या PM यह नहीं जानते? हमारी बहन को कचरे की तरह जलाया गया इस पर चुप्पी क्यों ? हम आज शाम पांच बजे इन तमाम सवालों के जवाब लेने इंडिया गेट आ रहे हैं। <a href="https://twitter.com/hashtag/BharatAtIndiaGate?src=hash&amp;ref_src=twsrc%5Etfw">#BharatAtIndiaGate</a> <a href="https://t.co/COqKh0DyCM">pic.twitter.com/COqKh0DyCM</a></p>
<p>&mdash; Chandra Shekhar Aazad (@BhimArmyChief) <a href="https://twitter.com/BhimArmyChief/status/1311924794909052929?ref_src=twsrc%5Etfw">October 2, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ദളിതരെ കൊല്ലരുത്, അത് എന്നെ കൊല്ലുന്നപൊലെയാണ് എന്ന് പ്രധാനമന്ത്രി പറയുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ദളിതരുടെ കാലുകള്&#x200d; കഴുകുന്നു. പെണ്&#x200d;മക്കളെ രക്ഷിക്കുക &#8211; മകളെ പഠിപ്പിക്കുക എന്ന് പറയുന്നു. എന്നാല്&#x200d; രണ്ടാം തവണയും അദ്ദേഹത്തെ അധികാരത്തിലേറ്റിയ അതേ യുപിയിലാണ് ഹാത്രസുള്ളത്, പ്രധാനമന്ത്രിക്ക് ഇത് അറിയില്ലേ? ഹാത്രസിന്റെ മൃഗീയതയെക്കുറിച്ച് മോദി ജി എന്തിനാണ് മൗനം പാലിക്കുന്നത്? എന്തുകൊണ്ടാണ് നമ്മുടെ സഹോദരിയെ മാലിന്യം പോലെ ചുട്ടുകളഞ്ഞത്?, ഭീം ആര്&#x200d;മി മേധാവി ചോദിച്ചു.</p>
<p>യുപിയിലെ ഹാത്രാസില്&#x200d;, ഒരു മകള്&#x200d;ക്കെതിരെ കൊടുംക്രൂരത നടക്കുന്നു, അവളുടെ നട്ടെല്ല് ഒടിക്കുന്നുു, നാവ് മുറിച്ചെടുക്കുന്നു, പിന്നീട് പൊലീസ് അവളുടെ കുടുംബത്തെ ബന്ദികളാക്കി ഭീഷണിപ്പെടുത്തുന്നു്. യോഗിയുടെ യുപിയില്&#x200d; മനുഷ്യത്വം ലജ്ജിക്കുകയാണ്. എന്നാല്&#x200d; പ്രധാനമന്ത്രി മോദി ഒന്നും മിണ്ടുന്നില്ല. ഇരയുടെയും കുടുംബത്തിന്റെയും നിലവിളി പ്രധാനമന്ത്രി കേള്&#x200d;ക്കുന്നില്ല. അതു ശരിയല്ല, നീതിയുമല്ല, ചന്ദ്ര ശേഖര്&#x200d; ആസാദ് തുടര്&#x200d;ന്നു.</p>
<p>നിങ്ങള്&#x200d; എത്രത്തോളം മൗനിയായ പ്രധാനമന്ത്രിയായി തുടരും? നിങ്ങളുടെ മൗനം പെണ്&#x200d;മക്കള്&#x200d;ക്ക് ഭീഷണിയാണ്. നിങ്ങള്&#x200d; സംസാരിക്കണം. ഈ ചോദ്യങ്ങള്&#x200d;ക്കെല്ലാം ഉത്തരം ലഭിക്കുന്നതിന് ഞങ്ങള്&#x200d; ഇന്ന് വൈകുന്നേരം ഞങ്ങള്&#x200d; ഡല്&#x200d;ഹിലേക്ക് വരുന്നു. 5 മണിക്ക് ഇന്ത്യാ ഗേറ്റിലെത്തും നിങ്ങള്&#x200d; ഉത്തരം നല്&#x200d;കുകയും നീതി നടപ്പാക്കുകയും വേണം, ഭീം ആര്&#x200d;മി മേധാവ് മുന്നറിയിപ്പു നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hathras-gangrape-protest-on-india-gate-called-by-bhim-army-chief-chandrashekhar-azad-questions-pm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മരണനിരക്കടക്കം കോവിഡ് കണക്കുകള്&#x200d; മറച്ചുവെയ്ക്കുന്നു; ഇന്ത്യയ്ക്കെതിരെ ട്രംപ്</title>
		<link>https://www.chandrikadaily.com/in-first-presidential-debate-trump-questions-indias-coronavirus-data.html</link>
					<comments>https://www.chandrikadaily.com/in-first-presidential-debate-trump-questions-indias-coronavirus-data.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 30 Sep 2020 07:01:30 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[covid updates]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[modi-trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157569</guid>

					<description><![CDATA[മോദി ഭരണകൂടത്തെ പ്രത്യക്ഷത്തില്&#x200d; വിമര്&#x200d;ശിക്കുന്ന രീതിയില്&#x200d; ട്രംപ് ആദ്യമായാണ് രംഗത്തെത്തുന്നത്. രണ്ടു തവണയാണ് പ്രസംഗത്തില്&#x200d; ട്രംപ് ഇന്ത്യയെ പരാമര്&#x200d;ശിച്ചത്. കൊറോണ വൈറസിന്റെ കാര്യത്തില്&#x200d; ട്രംപ് വീണ്ടും ചൈനയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇന്ത്യയ്ക്കു പുറമേ ചൈനയും റഷ്യയും യഥാര്&#x200d;ത്ഥ മരണനിരക്ക് മറച്ചുവെക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d; : കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമര്&#x200d;ശഷനവുമായി അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഭാഗമായി ക്ലീവ്‌ലാന്&#x200d;ഡ് കേസ് വെസ്റ്റേണ്&#x200d; യൂണിവേഴ്‌സിറ്റിയിലെ നടന്ന ആദ്യ സംവാദം സംവാദത്തിലാണ് മോദി ഭരണകൂടത്തിനെതിരെ വിമര്&#x200d;ശഷനവുമായി ട്രംപ് രംഗത്തെത്തിയത്. യഥാര്&#x200d;ത്ഥത്തില്&#x200d; കോവിഡ് ബാധിച്ച് എത്രപേരാണ് ഇന്ത്യയില്&#x200d; മരിച്ചതെന്ന വിവരമില്ലെന്നും ഇന്ത്യ കോവിഡ് മരണ നിരക്ക് മറച്ചുവെക്കുകയാണെന്നും ട്രംപ് ആരോപിച്ചു. മോദി ഭരണകൂടത്തെ പ്രത്യക്ഷത്തില്&#x200d; വിമര്&#x200d;ശിക്കുന്ന രീതിയില്&#x200d; ട്രംപ് ആദ്യമായാണ് രംഗത്തെത്തുന്നത്. രണ്ടു തവണയാണ് പ്രസംഗത്തില്&#x200d; ട്രംപ് ഇന്ത്യയെ പരാമര്&#x200d;ശിച്ചത്. കൊറോണ വൈറസിന്റെ കാര്യത്തില്&#x200d; ട്രംപ് വീണ്ടും ചൈനയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇന്ത്യയ്ക്കു പുറമേ ചൈനയും റഷ്യയും യഥാര്&#x200d;ത്ഥ മരണനിരക്ക് മറച്ചുവെക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.</p>
<p>പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തില്&#x200d; എതിരാളിയായ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്&#x200d;ത്ഥി ജോ ബൈഡനില്&#x200d; നിന്നും കടുത്ത വെല്ലുവിളിയാണ് ട്രംപ് നേരിടുന്നത്. വ്യക്തിപരമായ കടന്നാക്രമണങ്ങളും ആക്രോശങ്ങളുമായാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ സംവാദം പൂര്&#x200d;ത്തിയായത്. അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്റാണ് ഡോണള്&#x200d;ഡ് ട്രംപെന്ന് പറഞ്ഞ ജോ ബൈഡന്&#x200d;, കോവിഡ് വാക്‌സീനെക്കുറിച്ചുള്ള ട്രംപിന്റെ വാഗ്ദാനങ്ങള്&#x200d; വിശ്വസിക്കരുതെന്ന് ബൈഡന്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>എത്ര യു.എസ് കുടുംബങ്ങള്&#x200d;ക്കാണ് കോവിഡ് മൂലം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതെന്ന ജോ ബൈഡന്റെ ചോദ്യത്തോട്, ഇതിന് ഉത്തരവാദി ചൈനയാണെന്നാണ് ട്രംപ് പ്രതികരിച്ചത്. എന്നാല്&#x200d; കോവിഡ് കൈകാര്യം ചെയ്യുന്നതില്&#x200d; ട്രംപ് നിരുത്തവവാദപരമായാണ് പെരുമാറിയതെന്നും, പ്രസിഡന്റ് വിഡ്ഢിയാണെന്നും ജോ ബൈഡന്&#x200d; പറഞ്ഞു.</p>
<p>ഇതോടെയാണ് ട്രംപ് ഇന്ത്യക്കെതിരെ തിരിഞ്ഞത്. ചൈനയും ഇന്ത്യയും റഷ്യയും യഥാര്&#x200d;ത്ഥ കണക്കുകളല്ല പുറത്തു വിടുന്നതെന്നും അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളില്&#x200d; യഥാര്&#x200d;ത്ഥത്തില്&#x200d; എത്രപേരാണ് വൈറസ് ബാധ മൂലം മരിച്ചതെന്ന് നമുക്ക് അറിയില്ലെന്ന് ട്രംപ് പറഞ്ഞു. പുറത്തുവന്ന കണക്കുകളില്&#x200d; കോവിഡ് ബാധിച്ച് 10 ലക്ഷത്തിലേറെ പേരാണ് ലോകത്ത് മരിച്ചതെന്നും ഇതില്&#x200d; കൂടുതല്&#x200d; മരണവും അമേരിക്കയിലാണെന്നും ട്രംപ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-first-presidential-debate-trump-questions-indias-coronavirus-data.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡ് വാക്‌സീന്&#x200d; വാങ്ങാന്&#x200d; ഇന്ത്യയില്&#x200d; പണമുണ്ടാവുമോ; പ്രധാനമന്ത്രിയോട് സെറം ഇന്&#x200d;സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ</title>
		<link>https://www.chandrikadaily.com/will-centre-have-rs-80000-crore-to-give-each-indian-covid-19-vaccine-asks-siis-adar-poonawalla.html</link>
					<comments>https://www.chandrikadaily.com/will-centre-have-rs-80000-crore-to-give-each-indian-covid-19-vaccine-asks-siis-adar-poonawalla.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 26 Sep 2020 12:57:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid vaccine]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[oxford vaccine]]></category>
		<category><![CDATA[pune serum institute]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156737</guid>

					<description><![CDATA[കോവിഡ് പ്രതിരോധ വാക്സീനായി 80,000 കോടി രൂപ വേണ്ടിവരുമന്നും മരുന്നിന്റെ ഉല്പാദനവും അതിന്റെ വിതരണവുമാവും ഇന്ത്യ നേരിടാന്&#x200d; പോകുന്ന അടുത്ത വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയെ ടാഗ് ചെയ്തായിരുന്നു സെറം ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദര്&#x200d; പൂനാവാലയുടെ ചോദ്യം.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കോവിഡില്&#x200d; വൈറസില്&#x200d; നിന്നും മുക്തിനേടാന്&#x200d; രാജ്യത്തെ ജനങ്ങനങ്ങള്&#x200d;ക്കായി പ്രതിരോധ വാക്സീന്&#x200d; വികസിപ്പിച്ചാലും അതിന് ചെലവഴിക്കാന്&#x200d; ഇന്ത്യയില്&#x200d; പണം കാണുമോ എന്ന ചോദ്യവുമായി വാക്സീന്&#x200d; നിര്&#x200d;മാതാക്കളായ സെറം ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സെറം ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദര്&#x200d; പൂനാവാലയാണ് ഈ ചോദ്യം ഉന്നയിച്ചത്. ഓക്‌സ്‌ഫോര്&#x200d;ഡ് സര്&#x200d;വകലാശാലയും ആസ്ട്രാസെനെക്കയുമായി സഹകരിച്ച് ഇന്ത്യയില്&#x200d; കോവിഡ് -19 വാക്‌സീന്&#x200d; നിര്&#x200d;മ്മിക്കുകയും വിതരണം ചെയ്യുന്നതും പൂനെ സെറം ആണ്.</p>
<p>കോവിഡ് പ്രതിരോധ വാക്സീനായി 80,000 കോടി രൂപ വേണ്ടിവരുമന്നും മരുന്നിന്റെ ഉല്പാദനവും അതിന്റെ വിതരണവുമാവും ഇന്ത്യ നേരിടാന്&#x200d; പോകുന്ന അടുത്ത വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയെ ടാഗ് ചെയ്തായിരുന്നു സെറം ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദര്&#x200d; പൂനാവാലയുടെ ചോദ്യം.</p>
<p>&#8216;വേഗത്തിലൊരു ചോദ്യം, അടുത്ത വര്&#x200d;ഷത്തേക്കായി ഇന്ത്യന്&#x200d; സര്&#x200d;ക്കാരിന്റെ കൈയില്&#x200d; 80,000 കോടി രൂപയുണ്ടാകുമോ? കാരണം വാക്സിന്&#x200d; വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമായി ആരോഗ്യമന്ത്രാലയത്തിന് അത്രക്കാണ് വേണ്ടിവരിക. പ്രധാനമന്ത്രി, നാം എത്രയും വേഗം പരിഹാരം കാണേണ്ട അടുത്ത വെല്ലുവിളി ഇതാണ്.&#8217; പൂനാവാല ട്വീറ്റ് ചെയ്തു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">I ask this question, because we need to plan and guide, vaccine manufacturers both in India and overseas to service the needs of our country in terms of procurement and distribution.</p>
<p>&mdash; Adar Poonawalla (@adarpoonawalla) <a href="https://twitter.com/adarpoonawalla/status/1309804569619300352?ref_src=twsrc%5Etfw">September 26, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഇന്ത്യയില്&#x200d; കോവിഡിനെതിരെ മൂന്നു വാക്സിനുകള്&#x200d; പരീക്ഷണ ഘട്ടത്തിലാണ്. ശാസ്ത്രജ്ഞരുടെ അനുമതി ലഭിക്കുകയാണെങ്കില്&#x200d; വാക്സിന്&#x200d; നിര്&#x200d;മാണത്തിന് ഇന്ത്യ പൂര്&#x200d;ണ സജ്ജമാണ്. എല്ലാ ഇന്ത്യക്കാരിലും ഏറ്റവും കുറഞ്ഞ സമയത്തിനുളളില്&#x200d; എത്തിക്കുന്നതിനെ സംബന്ധിച്ച് ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നാണ് വാക്സിന്&#x200d; നിര്&#x200d;മാണവും വിതരണവും സംബന്ധിച്ച് നേരത്തെ പ്രധാനമന്ത്രി പറഞ്ഞത്.</p>
<p>എന്നാല്&#x200d; വിഷയത്തില്&#x200d; വ്യക്തത വരുത്തേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് പൂനവാലെയുടെ ട്വീറ്റ്. താന്&#x200d; എന്തുകൊണ്ടാണ് ഇത്തരത്തില്&#x200d; ചോദ്യം ഉന്നയിച്ചതെന്നും മറ്റൊരു ട്വീറ്റില്&#x200d; സിറം സിഇഒ വ്യക്തമാക്കുന്നുണ്ട്. കാരണം രാജ്യത്തിന്റെ നിലനിലെ ആവശ്യങ്ങള്&#x200d; നിറവേറ്റുന്നതിനായി ഇന്ത്യയിലേയും വിദേശത്തെയും വാക്സിന്&#x200d; നിര്&#x200d;മാതാക്കളെ അവരുടെ സംഭരണം, വിതരണം എന്നിവ സംബന്ധിച്ച് കൃത്യമായ രൂപരേഖ ഉണ്ടാക്കേണ്ടതും അവരെ നാം അതിലേക്ക് നയിക്കേണ്ടതുണ്ടെന്നും, പൂനവാല വ്യക്തമാക്കി.</p>
<p>വാക്സീന്&#x200d; വിതരണത്തിന് തയ്യാറായി കഴിഞ്ഞാല്&#x200d; ഏകദേശം ഒന്നിന് 1000 രൂപ വില വരുമെന്ന് ജൂലൈയില്&#x200d; ഒരു ദേശീയ മാധ്യമത്തിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; പൂനാവാല പറഞ്ഞിരുന്നു. ഓക്സഫഡ് സര്&#x200d;വകലാശാലയും ആസ്ട്ര സെനകയും ചേര്&#x200d;ന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്&#x200d;ഡിന്റെ അവസാനഘട്ട പരീക്ഷണങ്ങള്&#x200d; നടന്നുകൊണ്ടിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/will-centre-have-rs-80000-crore-to-give-each-indian-covid-19-vaccine-asks-siis-adar-poonawalla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബഹിഷ്‌കരണം തുടര്&#x200d;ന്ന് പ്രതിപക്ഷം; വിവാദ വിദേശ ഫണ്ട് ബില്&#x200d; രാജ്യസഭയില്&#x200d; പാസാക്കി കേന്ദ്രം</title>
		<link>https://www.chandrikadaily.com/rajya-sabha-passes-the-foreign-contribution-regulation-amendment-bill-2020.html</link>
					<comments>https://www.chandrikadaily.com/rajya-sabha-passes-the-foreign-contribution-regulation-amendment-bill-2020.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 23 Sep 2020 05:10:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2020 Parliament]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[monsoon section]]></category>
		<category><![CDATA[ngo]]></category>
		<category><![CDATA[Parliament Updates]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155838</guid>

					<description><![CDATA[വിദേശ ഫണ്ടിങ് സ്വീകരിക്കുന്നതില്&#x200d; എന്&#x200d;ജിഒകള്&#x200d;ക്ക് കര്&#x200d;ശന നിയന്ത്രണം ഏര്&#x200d;പ്പെടുത്തുന്ന ബില്ലാണിത്. വിദേശ ഫണ്ടിങ് സ്വീകരിക്കുന്നതില്&#x200d; എന്&#x200d;ജിഒയുടെ ഭാരവാഹികളുടെ ആധാര്&#x200d; നമ്പറുകള്&#x200d; രജിസ്‌ട്രേഷന് നിര്&#x200d;ബന്ധമാക്കുന്നതും പൊതുപ്രവര്&#x200d;ത്തകര്&#x200d;ക്ക് വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നതിനെ വിലക്കുകയും ചെയ്യുന്നതാണ് വിദേശ സംഭാവന നിയമത്തിലെ ഭേദഗതി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കാര്&#x200d;ഷിക ബില്ലിനെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹിഷ്‌കരത്തിനിടെ രാജ്യസഭ സെഷന്&#x200d; ആരംഭിച്ചു. വര്&#x200d;ഷകാല പാര്&#x200d;ലമെന്റിലെ അവസാന ദിവസത്തെ ഉപരിസഭയുടെ ശൂന്യവേളയാണ് ഇപ്പോള്&#x200d; നടക്കുന്നത്. പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ അസാന്നിധ്യത്തില്&#x200d; രാജ്യസഭയില്&#x200d; ബുധനാഴ്ച കേന്ദ്രസര്&#x200d;ക്കാര്&#x200d; നാല് ബില്ലുകള്&#x200d; പരിഗണിക്കുന്നത്.</p>
<p>വിദേശ ഫണ്ടിങ് സംബന്ധിച്ച് വിവാദമായ വിദേശ സംഭാവന (റെഗുലേഷന്&#x200d;) ഭേദഗതി രാജ്യസഭയില്&#x200d; പാസാക്കി കേന്ദ്രം.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Rajya Sabha passes The Foreign Contribution (Regulation) Amendment Bill, 2020.</p>
<p>Lok Sabha had passed the Bill on 21st September. <a href="https://t.co/HgyaSENF6Q">pic.twitter.com/HgyaSENF6Q</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1308633731675029506?ref_src=twsrc%5Etfw">September 23, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>വിദേശ ഫണ്ടിങ് സ്വീകരിക്കുന്നതില്&#x200d; എന്&#x200d;ജിഒകള്&#x200d;ക്ക് കര്&#x200d;ശന നിയന്ത്രണം ഏര്&#x200d;പ്പെടുത്തുന്ന ബില്ലാണിത്. വിദേശ ഫണ്ടിങ് സ്വീകരിക്കുന്നതില്&#x200d; എന്&#x200d;ജിഒയുടെ ഭാരവാഹികളുടെ ആധാര്&#x200d; നമ്പറുകള്&#x200d; രജിസ്‌ട്രേഷന് നിര്&#x200d;ബന്ധമാക്കുന്നതും പൊതുപ്രവര്&#x200d;ത്തകര്&#x200d;ക്ക് വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നതിനെ വിലക്കുകയും ചെയ്യുന്നതാണ് വിദേശ സംഭാവന നിയമത്തിലെ ഭേദഗതി. എന്&#x200d;ജിഒകള്&#x200d;ക്ക് കര്&#x200d;ശന നിയന്ത്രണം ആവശ്യപ്പെടുന്ന സംഘ്പരിവാര്&#x200d; ആവശ്യം നിറവേറ്റുന്നതാണ് ഭേദഗതി. വിദേശ സംഭാവന (നിയന്ത്രണ) നിയമത്തില്&#x200d; ഭേദഗതി വരുത്താനുള്ള ബില്&#x200d; പ്രതിപക്ഷ പ്രതിഷേധങ്ങള്&#x200d;ക്കിടെ ലോക്‌സഭ തിങ്കളാഴ്ച പാസാക്കിയിരുന്നു.  ഇനി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ബില്&#x200d; നിയമമാവും.</p>
<p>ഇത് കൂടാതെ മൂന്ന് ബില്ലുകള്&#x200d;കൂടി ഇന്ന് ഉപരിസഭ പരിഗണിയ്ക്കുന്നുണ്ട്. ഉഭയകക്ഷി സാമ്പത്തിക കരാറിലെ ബില്&#x200d;, അപ്രോപ്രിയേഷന്&#x200d; (നമ്പര്&#x200d; 3) ബില്&#x200d;, അപ്രോപ്രിയേഷന്&#x200d; (നമ്പര്&#x200d; 4) ബില്&#x200d; എന്നിവയാണിത്.<br />
രാജ്യസഭാ സമ്മേളനം ബഹിഷ്‌കരിച്ച പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്&#x200d; പാര്&#x200d;ലമെന്റില്&#x200d; യോഗം ചേര്&#x200d;ന്നു.</p>
<p>അതേസമയം, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനെ അനൂകൂല ഘടകമാക്കിയ കേന്ദ്രസര്&#x200d;ക്കാര്&#x200d; ഇന്നലെമാത്രം പത്തിലേറെ ബില്ലുകളാണ് ഇരു സഭകളിലുമായി പാസാക്കിയെടുത്തത്. കാര്&#x200d;ഷിക ബില്ലിനെതിരായ പ്രതിഷേധത്തില്&#x200d; ഒറ്റക്കെട്ടായ പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; രാജ്യസഭക്ക് പിന്നാലെ ലോക്സഭയും ബഹിഷ്‌കരിക്കാന്&#x200d; തീരുമാനിച്ചതോടെ ശൂന്യമായ സഭയില്&#x200d; കശ്മീര്&#x200d; ഭാഷ വിഷയത്തിലടക്കം ബില്ലുകളാണ് മോദി സര്&#x200d;ക്കാര്&#x200d; പാസാക്കിയത്.</p>
<p>എന്നാല്&#x200d;, പ്രതിഷേധം വകവക്കാതെ കാര്&#x200d;ഷിക ബില്ലുകള്&#x200d; പാസാക്കിയ കേന്ദ്രസര്&#x200d;ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിയില്&#x200d; പ്രതിഷേധിച്ചാണ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത്. ഇതിനിടെ കാര്&#x200d;ഷിക ബില്ലുകള്&#x200d; പാസാക്കിയതിനെതിരെ പ്രതിപക്ഷം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്&#x200d; തീരുനമാനിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rajya-sabha-passes-the-foreign-contribution-regulation-amendment-bill-2020.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നമസ്‌തെ ട്രംപ് പരിപാടിക്ക് കോവിഡ് നിയന്ത്രണങ്ങളില്ലായിരുന്നു; രാജ്യസഭയില്&#x200d; സമ്മതിച്ച് കേന്ദ്രസര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/at-the-time-of-us-presidents-visit-24-25-feb-there-was-no-covid-requirement.html</link>
					<comments>https://www.chandrikadaily.com/at-the-time-of-us-presidents-visit-24-25-feb-there-was-no-covid-requirement.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 22 Sep 2020 13:41:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp gujarat]]></category>
		<category><![CDATA[covid19 india]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[modi-trump]]></category>
		<category><![CDATA[namaste trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155694</guid>

					<description><![CDATA[കോവിഡ് വ്യാപന കാലത്ത് ഗുജറാത്തില്&#x200d; മോദി സര്&#x200d;ക്കാറിന്റെ നേതൃത്വ്ത്തില്&#x200d; നടന്ന നമസ്‌തെ ട്രംപ് പരിപാടിക്കെതിരെ സമീപകാല വലിയ വിമര്&#x200d;ശനങ്ങളുയര്&#x200d;ന്നിരുന്നു. പരിപാടി നടന്ന അഹ്മ്മദാബദിലും പരിസരത്തുമാണ് രാജ്യത്ത് പിന്നീട് കോവിഡ് പടര്&#x200d;ന്നു പിടിച്ചത്. രാജ്യത്ത് കോവിഡ് മരണങ്ങളില്&#x200d; കുതിപ്പുണ്ടായ ഗുജറാത്തിലെ ദിനം പ്രതിയുള്ള കോവിഡ് പത്രസമ്മേളനം നിര്&#x200d;ത്തലാക്കിയതും പിന്നാലെ വിവാദമായിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ചൈനയില്&#x200d; കോവിഡ് വ്യാപനം നടന്നതിന് പിന്നാലെ ഈ വര്&#x200d;ഷം ഫെബ്രുവരിയില്&#x200d; ഇന്ത്യയില്&#x200d; നടന്ന യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ സന്ദര്&#x200d;ശന പരിപാടിയില്&#x200d; കോവിഡ് നിയന്ത്രണങ്ങളില്ലായിരുന്നെന്ന് സമ്മതിച്ച് കേന്ദ്രസര്&#x200d;ക്കാര്&#x200d;. കോവിഡ് പരിശോധന സംബന്ധിച്ച് ചൊവ്വാഴ്ച രാജ്യസഭയില്&#x200d; രേഖാമൂലം നല്&#x200d;കിയ മറുപടിയില്&#x200d; വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.</p>
<p>ട്രംപിന്റെ സന്ദര്&#x200d;ശന വേളയില്&#x200d; വിദേശരാജ്യങ്ങളില്&#x200d; നിന്നുള്ള യാത്രക്കാര്&#x200d;ക്ക് നിര്&#x200d;ബന്ധിത കോവിഡ് -19 പരിശോധന ആവശ്യമില്ലായിരുന്നെന്നും ഈ വര്&#x200d;ഷം ഫെബ്രുവരിയില്&#x200d; ഇന്ത്യ സന്ദര്&#x200d;ശിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപും കൂട്ടരും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമായിട്ടില്ലെന്നും എംഎഎ രാജ്യസഭയില്&#x200d; പറഞ്ഞു. മാര്&#x200d;ച്ച് 11 നാണ് ലോകാരോഗ്യസംഘടന കോവിഡ് -19 ഒരു പകര്&#x200d;ച്ചവ്യാധിയായി പ്രഖ്യാപിച്ചതെന്നതിനാല്&#x200d; ട്രംപിന്റെ ഇന്ത്യാ സന്ദര്&#x200d;ശന വേളയില്&#x200d; വിദേശരാജ്യങ്ങളില്&#x200d; നിന്നുള്ള യാത്രക്കാര്&#x200d;ക്ക് നിര്&#x200d;ബന്ധിത കോവിഡ് -19 പരിശോധന ആവശ്യമില്ലായിരുന്നു, രാജ്യസഭയില്&#x200d; രേഖാമൂലം നല്&#x200d;കിയ മറുപടിയില്&#x200d; വിദേശകാര്യ സഹമന്ത്രി വി മുരളീധരന്&#x200d; വ്യക്തമാക്കി.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">At the time of US President’s visit (24-25 Feb) there was no requirement of mandatory <a href="https://twitter.com/hashtag/COVID19?src=hash&amp;ref_src=twsrc%5Etfw">#COVID19</a> test for travellers from foreign countries. Pandemic status to diseases is given by WHO which declared Novel Coronavirus a pandemic on 11 March:MoS MEA in a written reply in Rajya Sabha <a href="https://t.co/4c5jyF2t9H">pic.twitter.com/4c5jyF2t9H</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1308322743574618113?ref_src=twsrc%5Etfw">September 22, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കോവിഡ് വ്യാപന കാലത്ത് ഗുജറാത്തില്&#x200d; മോദി സര്&#x200d;ക്കാറിന്റെ നേതൃത്വ്ത്തില്&#x200d; നടന്ന നമസ്‌തെ ട്രംപ് പരിപാടിക്കെതിരെ സമീപകാല വലിയ വിമര്&#x200d;ശനങ്ങളുയര്&#x200d;ന്നിരുന്നു. പരിപാടി നടന്ന അഹ്മ്മദാബദിലും പരിസരത്തുമാണ് രാജ്യത്ത് പിന്നീട് കോവിഡ് പടര്&#x200d;ന്നു പിടിച്ചത്. രാജ്യത്ത് കോവിഡ് മരണങ്ങളില്&#x200d; കുതിപ്പുണ്ടായ ഗുജറാത്തിലെ ദിനം പ്രതിയുള്ള കോവിഡ് പത്രസമ്മേളനം നിര്&#x200d;ത്തലാക്കിയതും പിന്നാലെ വിവാദമായിരുന്നു. കോവിഡിന് തുടക്കമായ വുഹാനില്&#x200d; നി്ന്നും നിരവധി വിമാനങ്ങള്&#x200d; 2020 തുടക്കത്തില്&#x200d; തന്നെ അമേരിക്കയിലേക്ക് പറന്നതായും നിരവധി പേര്&#x200d;ക്ക് വൈറസ് ബാധ ഏറ്റതായും പിന്നീട് വ്യക്തമായിരുന്നു. ഇതിനെല്ലാം ഇടയില്&#x200d; പൗരത്വ പ്രതിഷേധവും ഡല്&#x200d;ഹി കലാപവും നടക്കുന്നമ്പോഴാണ് ഗുജറാത്തില്&#x200d; നമസ്‌തെ ട്രംപ് പരിപാടി നടന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/at-the-time-of-us-presidents-visit-24-25-feb-there-was-no-covid-requirement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസംബന്ധങ്ങള്&#x200d;ക്കുള്ള &#8216;ഇഗ് നൊബേല്&#x200d;&#8217; പുരസ്‌കാരം നരേന്ദ്ര മോദിക്ക്</title>
		<link>https://www.chandrikadaily.com/pm-modi-is-indias-second-pm-to-win-an-ig-noble-prize.html</link>
					<comments>https://www.chandrikadaily.com/pm-modi-is-indias-second-pm-to-win-an-ig-noble-prize.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 Sep 2020 13:31:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[feku modi]]></category>
		<category><![CDATA[ig nobel]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[Nobel prize]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155402</guid>

					<description><![CDATA[മെഡിക്കല്&#x200d; വിദ്യാഭ്യാസ രംഗത്ത് നല്&#x200d;കിയ അസംബന്ധവും അസംഭവ്യവുമായ ആശയങ്ങള്&#x200d; പരിഗണിച്ചാണ് മോദിയെ തെരഞ്ഞെടുത്തത്.  'ആദ്യം ആളുകളെ ചിരിപ്പിക്കുക, തുടര്&#x200d;ന്ന് അവരെ ചിന്തിപ്പിക്കുക' എന്നതാണ് അവാര്&#x200d;ഡിന്റെ ലക്ഷ്യം. ]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നൊബേല്&#x200d; പുരസ്‌കാരത്തിന്റെ ഹാസ്യാനുകരണമായ &#8216;ഇഗ് നൊബേല്&#x200d; 2020&#8217; പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. അസംബന്ധവും അസംഭവ്യവുമായ ആശയങ്ങള്&#x200d; അവതരിപ്പിക്കുന്നവര്&#x200d;ക്ക് നല്&#x200d;കുന്ന ഇഗ് നൊബേല്&#x200d;, നൊബേല്&#x200d;  പുരസ്‌കാരത്തിന്റെ ഹാസ്യാനുകരണമാണ്. &#8216;നാണംകെട്ട&#8217; എന്ന വാക്കായ ignoble ളില്&#x200d; നിന്നാണ് യാഥാര്&#x200d;ത്ഥ നൊബേല്&#x200d; സമ്മാനത്തിന്റെ പാരഡിയായ ഇഗ് നൊബേല്&#x200d; പുരസ്‌കാരം.</p>
<p>ഇംപ്രോബബിള്&#x200d; റിസര്&#x200d;ച്ച് എന്ന സംഘടന ഇഗ് നൊബേല്&#x200d; പുരസ്‌കാരം 1991 മുതല്&#x200d; എല്ലാ വര്&#x200d;ഷവും നല്&#x200d;കിവരുന്നത്. &#8216;ആദ്യം ആളുകളെ ചിരിപ്പിക്കുക, തുടര്&#x200d;ന്ന് അവരെ ചിന്തിപ്പിക്കുക&#8217; എന്നതാണ് അവാര്&#x200d;ഡിന്റെ ലക്ഷ്യം. ഈ അവാര്&#x200d;ഡ് നേടുന്ന ഇന്ത്യയിലെ രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. 1998 ല്&#x200d; അന്നത്തെ പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്‌പേയിക്ക് ഇഗ് നൊബേല്&#x200d; പുരസ്‌കാരം ലഭിച്ചിരുന്നു.</p>
<div><img loading="lazy" class="" src="https://affairscloud.com/assets/uploads/2020/09/PM-Narendra-Modi-awarded-Ig-Nobel-Prize-2020-for-medical-education.jpg" alt="Narendra Modi Won the Ig Nobel Prize 2020 for Medical Education at 30th First Ig Nobel Prize Ceremony" width="977" height="549" /></div>
<div></div>
<div>മെഡിക്കല്&#x200d; വിദ്യാഭ്യാസ രംഗത്ത് നല്&#x200d;കിയ അസംബന്ധവും അസംഭവ്യവുമായ ആശയങ്ങള്&#x200d; പരിഗണിച്ചാണ് മോദിയെ തെരഞ്ഞെടുത്തത്.   ശാസ്ത്രജ്ഞര്&#x200d;ക്കും ഡോക്ടര്&#x200d;മാര്&#x200d;ക്കും കഴിയുന്നതിനേക്കാള്&#x200d; ജനങ്ങളുടെ ജീവന്മരണ പ്രശ്‌നങ്ങളില്&#x200d; പരിഹാരം കാണാന്&#x200d; സാധിക്കുക രാഷ്ട്രീയക്കാര്&#x200d;ക്കാണെന്ന ‘വലിയ പാഠം പഠിപ്പിച്ച’തിനാണ് മോദിയ്ക്ക് പുരസ്‌കാരം എന്ന് എഐആർ മാഗസിൻ (Annals of Improbable Research magzine) വ്യക്തമാക്കി. പാത്രം മുട്ടല്&#x200d;, ഗോ കൊറോണ തുടങ്ങി വിവാദങ്ങള്&#x200d;ക്കിടെ കൊവിഡ് 19 പശ്ചാത്തലത്തില്&#x200d; കൂടിയാണ് പുരസ്‌കാരം. കൊറോണ വ്യാപനത്തിനിടെ പ്രതിരോധ പ്രവര്&#x200d;ത്തകരെ പ്രശംസിച്ച പ്രധാനമന്ത്രി മോദിയുടെ രീതി വലിയ വാര്&#x200d;ത്തയായിരുന്നു. അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മ കൈകാര്യം ചെയ്യുന്നതിലും വലിയ തൊഴില്&#x200d; നഷ്ടം വന്നതിലും കുടിയേറ്റക്കാരുടെയും ആരോഗ്യ പ്രവര്&#x200d;ത്തകരുടെയും മരണം എന്നിവ സംബന്ധിച്ച വിവരങ്ങള്&#x200d; സമാഹരിക്കുതിലും സര്&#x200d;ക്കാറിന് വന്ന വീഴ്ചകള്&#x200d; വിമര്&#x200d;ശനങ്ങള്&#x200d;ക്ക് കാരണമായിരുന്നു. അതേസമയം, കൊറോണ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഫെയ്സ് മാസ്‌ക് ധരിക്കുന്നത് പോലുള്ള അവശ്യ മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും സര്&#x200d;ക്കാര്&#x200d; നിരവധി ശ്രമങ്ങള്&#x200d; നടത്തിയിട്ടുണ്ട്.</div>
<div></div>
<div>മോദിയെ കൂടാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്&#x200d;സണ്&#x200d;, റഷ്യന്&#x200d; പ്രസിഡന്റ് വ്‌ളാദിമിര്&#x200d; പുടിന്&#x200d;, ബ്രസീലിയന്&#x200d; പ്രസിഡന്റ് ജെയര്&#x200d; ബോള്&#x200d;സനാരോ, മെക്‌സിക്കോ പ്രസിഡന്റ് ആന്&#x200d;ഡ്രസ് മാനുവല്&#x200d; ലോപ്പസ് ഒബ്രഡോര്&#x200d;, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്&#x200d;സണ്&#x200d;, തുര്&#x200d;ക്കിയിലെ റജബ് തയ്യിബ് എര്&#x200d;ദ്വഗന്&#x200d; തുടങ്ങിയവരും മെഡിക്കല്&#x200d; രംഗത്തെ ‘വിശിഷ്ട സംഭാവനകള്&#x200d;’ക്കുള്ള<br />
ഈ വര്&#x200d;ഷത്തെ പുരസ്‌കാരത്തിന് അര്&#x200d;ഹരായി.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-modi-is-indias-second-pm-to-win-an-ig-noble-prize.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
