modi fake – Chandrika Daily https://www.chandrikadaily.com Mon, 05 Oct 2020 09:16:24 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg modi fake – Chandrika Daily https://www.chandrikadaily.com 32 32 സോഷ്യല്‍മീഡിയയിലും മോദിയെ കടത്തിവെട്ടി രാഹുല്‍ ഗാന്ധി; ഫേസ്ബുക്ക് എന്‍ഗേജ്മെന്റില്‍ 40 ശതമാനം വര്‍ധന https://www.chandrikadaily.com/rahul-gandhis-facebook-page-sees-40-more-engagement-than-narendra-modis.html https://www.chandrikadaily.com/rahul-gandhis-facebook-page-sees-40-more-engagement-than-narendra-modis.html#respond Mon, 05 Oct 2020 08:57:28 +0000 https://www.chandrikadaily.com/?p=159055 ന്യൂഡല്‍ഹി: പ്രതിഷേധങ്ങളെ ഗൗനിക്കാതെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലിലും യുപിയിലെ ഹാത്രസ് സംഭവത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൗനത്തിനിടെ സോഷ്യല്‍മീഡിയയില്‍ ഗ്രാഫുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഹാത്രസ് സംഭവത്തിന് പിന്നാലെ ഫേസ്ബുക്ക് എന്‍ഗേജ്മെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കടത്തിവെട്ടിയതായി റിപ്പോര്‍ട്ട്. മോദിയുടെ പേജിനേക്കാള്‍ ഫേസ്ബുക്ക് എന്‍ഗേജ്മെന്റില്‍ 40 ശതമാനം വര്‍ധനവാണ് രാഹുലിന്റെ പേജിലുണ്ടായതെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിഭാഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഫേസ്ബുക്ക് അനലിറ്റിക്‌സ് ഡാറ്റയെ അടിസ്ഥാനമാക്കി സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കണക്കാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിഭാഗം പുറത്തുവിട്ടത്. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെ രാഹുലിന്റെ പേജില്‍ 13.9 ദശലക്ഷം എന്‍ഗേജ്മെന്റാണ് ഉണ്ടായതെന്ന് ഫേസ്ബുക്ക് അനലിറ്റിക്‌സ് വ്യക്തമാക്കുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച മോദിയുടെ ഫേസ്ബുക്ക് എന്‍ഗേജ്മെന്റ് 8.2 മില്യണ്‍ മാത്രമാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

Image

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന അഞ്ച് മുന്‍നിര നേതാക്കളില്‍ ഒരാളായ മോദിക്ക് എന്‍ഗേജ്മെന്റില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പേജില്‍ ലഭിക്കുന്ന ലൈക്ക്, കമന്റ്, ഷെയര്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഫെയ്‌സ്ബുക്കില്‍ എന്‍ഗേജ്മെന്റ് അളക്കുന്നത്. 3.5 മില്യണ്‍ ഫോളോവേഴ്സ് മാത്രമുള്ള രാഹുല്‍ ഗാന്ധിയാണ് 45.9 ദശലക്ഷം ഫോളോവേഴ്‌സുള്ള മോദിയെ ഫേസ്ബുക്കില്‍ ഫേസ്ബുക്ക് എന്‍ഗേജ്മെന്റില്‍ കടത്തിവെട്ടിയത്.

അതേസമയം, ഹാത്രസ് സംഭവം വന്‍ വിവാദമായിരിക്കെ മോദിയുടെ ടണല്‍ ഉദ്ഘാടനം വലിയ വിമര്‍ശനത്തിനും കരാണമായിരുന്നു. കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ നീതിക്കായി രാജ്യം തെരുവിലിറങ്ങിയിരിക്കെ ശൂന്യമായ ടണലിനെ നോക്കി മോദി കൈവീശുന്ന ദൃശ്യമാണ് വിവാദമായത്.

]]>
https://www.chandrikadaily.com/rahul-gandhis-facebook-page-sees-40-more-engagement-than-narendra-modis.html/feed 0
കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ച സംഭവം; കങ്കണക്കെതിരെ കേസെടുത്തു https://www.chandrikadaily.com/criminal-case-against-kangana-ranaut-in-karnataka-over-remarks-against-protesting-farmers.html https://www.chandrikadaily.com/criminal-case-against-kangana-ranaut-in-karnataka-over-remarks-against-protesting-farmers.html#respond Sat, 26 Sep 2020 12:33:35 +0000 https://www.chandrikadaily.com/?p=156725 ബംഗളൂരു: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തീവ്രവാദികളാണെന്ന പരാമര്‍ശത്തില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന് എതിരെ ക്രിമിനല്‍ കേസ്. കര്‍ണാടകയിലെ തുംകൂര്‍ ജെ എം എഫ് സി കോടതിയാണ് കേസെടുത്തിരിക്കുന്നത്.

ആരോപണത്തിന് തെളിവായ സെപ്റ്റംബര്‍ 20ന് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ക്ക് എതിരെയാണ് ഐപിസി സെക്ഷനുകളായ 44,108,153,153 എ,504 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.

ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു, ട്വിറ്ററിലൂടെ കങ്കണയുടെ പ്രതികരണം.

പ്രധാനമന്ത്രി മോഡിജി, ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും. ആരെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ മനസ്സിലാക്കി കൊടുക്കാന്‍ കഴിയും. എന്നാല്‍ മനസ്സിലാകാത്തത് പോലെ അഭിനയിക്കുന്നവരെ പിന്നെ എന്ത് ചെയ്യാന്‍ സാധിക്കും. സി.എ.എ കൊണ്ടുവന്നതിലൂടെ ഒരാള്‍ക്ക് പോലും പൗരത്വം നഷ്ടമായിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്ന് ഇവിടെ ചോരപ്പുഴ ഒഴുക്കിയത്, കങ്കണ ട്വീറ്റ് ചെയ്തു.

വിവാദ ബില്ലിനെതിരെ രാജ്യവ്യാപകമായി കര്‍ഷകര്‍ റോഡിലിറങ്ങി പ്രതിഷേധിക്കുമ്പോഴാണ് പ്രതിഷേധക്കാരെ തീവ്രവാദികളായി വിശേഷിപ്പിച്ച് കങ്കണ രംഗത്തെത്തിയത്. വിവാദ ട്വീറ്റില്‍ കങ്കണക്കെതിരെ ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷത്തിന്റെയും കര്‍ഷക സംഘടനകളുടെയും ഭാഗത്ത് നിന്ന് ഉയര്‍ന്നുവന്നത്.

]]>
https://www.chandrikadaily.com/criminal-case-against-kangana-ranaut-in-karnataka-over-remarks-against-protesting-farmers.html/feed 0
ദിവസവും ഗോമൂത്രം കുടിക്കും; വെളിപ്പെടുത്തലുമായി അക്ഷയ് കുമാര്‍ https://www.chandrikadaily.com/akshay-kumar-tells-bear-grylls-he-drinks-cow-urine-daily-elephant-poop-tea-not-a-big-deal.html https://www.chandrikadaily.com/akshay-kumar-tells-bear-grylls-he-drinks-cow-urine-daily-elephant-poop-tea-not-a-big-deal.html#respond Thu, 10 Sep 2020 17:34:51 +0000 https://www.chandrikadaily.com/?p=152092 എല്ലാ ദിവസവും മുടങ്ങാതെ ഗോമൂത്രം കുടിക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. ‘ഇന്‍ ടു ദ വൈല്‍ഡ്’ എന്ന ടെലിവിഷന്‍ പരിപാടിയുടെ സ്പെഷല്‍ എപ്പിസോഡിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് അക്ഷയ്കുമാറിന്റെ വെളിപ്പെടുത്തല്‍. ഇന്‍സ്റ്റഗ്രാമിലെ ലൈവ് ചാറ്റിനിടെ ഡിസ്‌കവറി ചാനല്‍ താരം ബെയര്‍ ഗ്രില്‍സും നടി ഹുമ ഖുറേഷിക്കും ഒപ്പം നടത്തിയ പ്രത്യേക അഭിമുഖത്തില്‍ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വിലെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വെളിപ്പെടുത്തലുമായി അക്ഷയ് കുമാര്‍ രംഗത്തെത്തിയത്്.

ബെല്‍ ബോട്ടം എന്ന സിനിമയില്‍ അക്ഷയ് കുമാറിനൊപ്പം വേഷമിട്ട ഹുമ ഖുറേഷി, ആനപ്പിണ്ടം കൊണ്ടുണ്ടാക്കിയ ചായയെക്കുറിച്ച് ചോദിച്ചപ്പോഴാണ് തനിക്കത് അത് കുടിക്കാന്‍ പ്രയാസമല്ല ഞാന്‍ എപ്പോഴും ഗോമൂത്രം കഴിക്കാറുണ്ടെന്ന് അക്ഷയ്കുമാര്‍ പറഞ്ഞത്. ആരോഗ്യപരമായി കാരണങ്ങള്‍ക്കൊണ്ടാണ് ഗോമൂത്രം കഴിക്കുന്നതെന്നും അക്ഷയ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഷോയില്‍ അക്ഷയ് കുമാര്‍ മരത്തില്‍ കയറുന്നതും കയറുകെട്ടിയ ഏണിയില്‍ കയറുന്നതും മാത്രമല്ല ആന പിണ്ടം ചായ കുടിക്കുന്നുണ്ടെന്നും ബെയര്‍ ഗ്രില്‍സ് പറയുന്നു. അക്ഷയ്കുമാറിനെക്കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ലെങ്കിലും അദ്ദേഹം ഈഗോ ഇല്ലാത്ത നല്ല ഒരു മനുഷ്യനാണെന്നറിയാമെന്ന് ബെയര്‍ ഗ്രില്‍സ് പറഞ്ഞു. മോദി

]]>
https://www.chandrikadaily.com/akshay-kumar-tells-bear-grylls-he-drinks-cow-urine-daily-elephant-poop-tea-not-a-big-deal.html/feed 0
മോദിയുടെ ‘മൗന്‍ കി ബാത്തും’ രാഹുലിന്റെ വാചാലതയും https://www.chandrikadaily.com/monologue-vs-real-press-conference.html https://www.chandrikadaily.com/monologue-vs-real-press-conference.html#respond Sat, 18 May 2019 08:25:56 +0000 http://www.chandrikadaily.com/?p=127532 ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് തൊട്ടു മുമ്പ് രാജ്യതലസ്ഥാനം ഇന്നലെ സാക്ഷ്യം വഹിച്ചത് അപൂര്‍വ മുഹൂര്‍ത്തത്തിനായിരുന്നു. അഞ്ചു വര്‍ഷം അധികാരത്തിലിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതാദ്യമായി മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിച്ചുവെന്നതായിരുന്നു ആ സവിശേഷത.
പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പം വലിഞ്ഞു മുറുകിയ മുഖത്തോടെ പത്രസമ്മേളനത്തിനെത്തിയ മോദി പലപ്പോഴും താടിക്കു കൈ വെച്ച് പരാജിതന്റേതായ രീതിയില്‍ അലക്ഷ്യമായ ഇരുത്തത്തോടെ തന്റെ ശരീര ഭാഷ പ്രകടമാക്കുകയും ചെയ്തു. അമിത് ഷാ അഞ്ചു വര്‍ഷത്തെ മോദി ഭരണത്തിന്റെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞ് വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് ആത്മ വിശ്വാസം പ്രകടിപ്പിച്ചു കൊണ്ട് 20 മിനിറ്റോളം സംസാരിച്ചപ്പോള്‍ പ്രധാന മന്ത്രിയുടെ ശരീര ഭാഷയില്‍ ഈ ആത്മവിശ്വാസം പ്രകടമായിരുന്നില്ല താനും.

ഷായ്ക്ക് ശേഷം ആദ്യമായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച മോദിയാവട്ടെ തന്റെ സര്‍ക്കാര്‍ പ്രാപ്തിയുള്ളതാണെന്ന് സ്ഥാപിക്കാന്‍ തെരഞ്ഞെടുപ്പും ഐ.പി.എല്ലും വിദ്യാര്‍ത്ഥികളുടെ പരീക്ഷയുമെല്ലാം ഒരുമിച്ച് നടത്താന്‍ കഴിയുമെന്ന് പറഞ്ഞു.
അഞ്ചു വര്‍ഷം ഭരിച്ച പാര്‍ട്ടി അപൂര്‍വമായെ അധികാരത്തില്‍ തിരിച്ചെത്താറുള്ളൂവെന്നും വ്യക്തമാക്കി. 2019ല്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നും ആവര്‍ത്തിച്ചു. പക്ഷേ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ക്കായി തയാറായപ്പോള്‍ ഉത്തരം അമിത് ഷാ നല്‍കുമെന്ന് പറഞ്ഞ് ഒഴിയുകയും ചെയ്തു. പാര്‍ട്ടി അധ്യക്ഷനുള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തെ പിന്തുടരുകയാണ് താനെന്ന ഒഴിവു കഴിവാണ് മോദി പറഞ്ഞത്. മോദിയില്‍ നിന്നും ഉത്തരം വേണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചപ്പോള്‍ താന്‍ മറുപടി നല്‍കാമെന്നു പറഞ്ഞ് ഷാ രംഗത്തു വരികയായിരുന്നു. എല്ലാ ചോദ്യത്തിനും പ്രധാനമന്ത്രി ഉത്തരം നല്‍കേണ്ടതില്ലെന്നും ചോദ്യം അനാവശ്യമാണെന്നുമായിരുന്നു ഷായുടെ പ്രതികരണം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ മോദി പലപ്പോഴും സംസാരത്തിനിടക്ക് ചിരിക്കാന്‍ ശ്രമം നടത്തിയെങ്കിലും കൃത്രിമത്വം പ്രകടമായിരുന്നു. അവസാന ദിവസം മോദി മാധ്യമ പ്രവര്‍ത്തകരെ കണ്ടത് തന്നെ ഷായുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന വാര്‍ത്തകളും ഇതിനിടക്ക് പ്രചരിക്കുന്നുണ്ടായിരുന്നു. രാവിലെ അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് അറിയിപ്പ് വന്നതെങ്കിലും ഉച്ചയ്ക്ക് രണ്ടരയോടെയാണ് മോദി മാധ്യമങ്ങളെ അഭിമുഖീകരിക്കുമെന്ന രീതിയില്‍ വാര്‍ത്തകളെത്തിയത്.

അതേ സമയം ചോദ്യങ്ങളെ നേരിടാതെ പത്ര സമ്മേളനം പൂര്‍ത്തിയാക്കി മോദി മടങ്ങിയെങ്കിലും മറുഭാഗത്ത് ഇതേ സമയം തന്നെ മാധ്യമങ്ങളെ കണ്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടുതല്‍ വാചാലനാവുന്ന കാഴ്ചയാണ് കണ്ടത്. ബി.ജെ.പിക്കും മോദിക്കുമെതിരെ ആഞ്ഞടിച്ച രാഹുല്‍ പ്രധാനമന്ത്രി ആദ്യമായി വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത് നല്ലകാര്യമാണെന്ന് പറഞ്ഞു. ഫലം വരുന്നതിന് അഞ്ച്-ആറ് ദിവസം മുമ്പ് അമിത് ഷായേയും കൂട്ടിയാണ് വാര്‍ത്താ സമ്മേളനത്തിന് വന്നത് ഇത് അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
റഫാലില്‍ തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതെന്തെന്നും താനുമായി ചര്‍ച്ചക്ക് മോദി എന്തു കൊണ്ട് വരുന്നില്ലെന്നും രാഹുല്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെയും രാഹുല്‍ ചോദ്യം ചെയ്തു. മോദിക്കു മുന്നില്‍ 90 ശതമാനം വാതിലുകളും തങ്ങള്‍ അടച്ചതായും എതിരാളികളെ അധിക്ഷേപിച്ച് ബാക്കി 10 ശതമാനം മോദി തന്നെ കൊട്ടിയടച്ചതായും രാഹുല്‍ പറഞ്ഞു. എല്ലാ ചോദ്യങ്ങളെയും സധൈര്യം നേരിട്ട രാഹുല്‍ കൃത്യമായ മറുപടിയും നല്‍കി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മോദി അമിത് ഷായ്ക്ക് കൈമാറിയതിനേയും കോണ്‍ഗ്രസ് പരിഹസിച്ചു.മോദിയുടെ വാര്‍ത്താ സമ്മേളനം തങ്ങള്‍ക്ക് ധൈര്യം ചോര്‍ന്നില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുന്നതിനായി നടത്തിയ ശ്രമമായിരുന്നുവെങ്കില്‍ രാഹുലിന്റേത് എല്ലാ അര്‍ത്ഥത്തിലും തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ളതായിരുന്നു.
രാഹുലിനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ മത്സരിച്ചപ്പോള്‍ ചോദ്യങ്ങള്‍ക്ക് മുഖം കൊടുക്കാതെയുള്ള മോദിയുടെ വാര്‍ത്താ സമ്മേളനം ഫലത്തില്‍ മാധ്യമങ്ങളെ മോദിക്ക് പേടിയാണെന്ന രാഹുലിന്റെ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതായി.

]]>
https://www.chandrikadaily.com/monologue-vs-real-press-conference.html/feed 0
മോദിയുടെ റഡാറ് തള്ളും ഫോട്ടോഗ്രഫിയും പിന്നെ ഇമെയിലും; വാദങ്ങളും വസ്തുതകളും https://www.chandrikadaily.com/was-it-possible-for-modi-to-send-an-email-in-1988.html https://www.chandrikadaily.com/was-it-possible-for-modi-to-send-an-email-in-1988.html#respond Tue, 14 May 2019 08:48:11 +0000 http://www.chandrikadaily.com/?p=127197 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിധി വിട്ട തള്ളില്‍ വെട്ടില്‍ വീണ് ബി.ജെ.പി ചിരിച്ചുതപ്പി സോഷ്യല്‍മീഡിയയും അന്തംവിട്ടിരിക്കയാണ്. മേഘങ്ങള്‍ പാകിസ്താന്റെ റഡാര്‍ സംവിധാനത്തെ മറച്ചുവെന്ന അവകാശ വാദത്തിന് പിന്നാലെയാണ് ഹിന്ദി വാര്‍ത്താ ചാനലായ ന്യൂസ് നാഷന് നല്‍കിയ അഭിമുഖത്തിലാണ് മോദി നട്ടാല്‍ മുളക്കാത്ത നുണകളുടെ കെട്ടഴിച്ചു വിട്ടത്.

ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നതിന് മുമ്പേ തനിക്ക് സാങ്കേതിക വിദ്യകളോട് വല്ലാത്ത ആകര്‍ഷണമുണ്ടായിരുന്നു. ടച്ച് സ്‌ക്രീന്‍ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന സ്‌റ്റൈലസ് പേന താന്‍ 1990കളില്‍ തന്നെ കൈവശപ്പെടുത്തി. 1987-88ല്‍ താന്‍ ഡിജിറ്റല്‍ ക്യാമറയും ഇമെയിലും ഉപയോഗിച്ചുവെന്നാണ് മോദിയുടെ പുതിയ അവകാശ വാദം. 1987-88ല്‍ ഞാന്‍ ആദ്യം ഒരു ഡിജിറ്റല്‍ ക്യമാറ ഉപയോഗിച്ചു.(അന്ന് മറ്റാര്‍ക്കെങ്കിലും ഡിജിറ്റല്‍ ക്യാമറ ഉണ്ടോ എന്നറിയില്ല) അഹമ്മദാബാദിലെ വിരമഗം തെഹ്‌സിലില്‍ എല്‍.കെ അദ്വാനി പങ്കെടുത്ത ഒരു റാലിയുടെ പടം ഞാന്‍ എന്റെ ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തി. അന്ന് എനിക്ക് ക്യാമറ ഉണ്ടായിരുന്നു. ആ പടം പിന്നീട് ഞാന്‍ ഡല്‍ഹിയിലേക്ക് ഇ മെയില്‍ വഴി അയച്ചു. അന്ന് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇമെയില്‍ ഉണ്ടായിരുന്നുള്ളൂ. അടുത്ത ദിവസം അദ്വാനിയുടെ പടം കളറില്‍ അച്ചടിച്ചു. അടുത്ത ദിവസം ഡല്‍ഹിയില്‍ തന്റെ കളര്‍ പടം അച്ചടിച്ചു വന്നത് കണ്ടപ്പോള്‍ അദ്വാനി ജി അമ്പരന്നു-ഇതായിരുന്നു മോദിയുടെ അഭിമുഖത്തിലെ പരാമര്‍ശം.

മോദിയുടെ ഭൂലോക തള്ള് പുറത്ത് വന്നതിന് പിന്നാലെ വര്‍ഷവും കണക്കുമടക്കം ബോധിപ്പിച്ചു കൊണ്ട് അദ്ദേഹത്തിനെതിരെ ട്രോള്‍ വര്‍ഷമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. അതേസമയം പൊള്ളത്തരത്തെ അനുകൂലിക്കുന്ന വാദവുമായ മോദി ഭക്തരും രംഗത്തുണ്ട്.
മോദിയുടെ ഭൂലോക തള്ള് പുറത്ത് വന്നതിന് പിന്നാലെ ദി ക്വിന്റ് മീഡിയ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ മോദിയുടെ പൊള്ളത്തരത്തെ അനുകൂലിച്ച് ആളുകള്‍ എത്തിയത് അത്ഭുതപ്പെടുത്തുന്നതാണ്.

1988ല്‍ മോദിയുടെ ഇമെയില്‍ അഡ്രസിനെ കുറിച്ച് ആര്‍ക്കെങ്കിലും വല്ല ഊഹവുമുണ്ടോ എന്റെ അഭിപ്രായത്തില്‍ ഡൂഡ്@ ലോല്‍.കോം എന്നായിരിക്കുമെന്ന് പറഞ്ഞ് കൊണ്ടാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ ദിവ്യസ്പന്ദന ട്വീറ്റ് ചെയ്തത്. മോദിക്ക് 88ല്‍ തന്നെ ഇമെയില്‍ ഐഡി ഉണ്ടായിരുന്നപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് ഇല്ലായിരുന്നു. പിന്നെ ആര്‍ക്കായിരിക്കും അദ്ദേഹം ഇമെയില്‍ ചെയ്തതെന്ന ചോദ്യവും ദിവ്യ ഉന്നയിക്കുന്നു. നല്ല ഭരണം കാഴ്ചവെക്കാനാവാത്ത മോദി രാജ്യത്തെ ജനങ്ങളെ ഇത്തരം പരാമര്‍ശങ്ങളിലൂടെ പരിഹസിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് സതാവ് ആരോപിച്ചു. ചുട്ടയിലെ ശീലം ചുടലവരെ എന്ന പഴംചൊല്ലും അദ്ദേഹം പങ്കുവെച്ചു.

അതേ സമയം മോദിയുടെ അവകാശവാദങ്ങള്‍ അമ്പേ അബദ്ധമാണെന്ന് തെളിവുകള്‍ നിരത്തി മറ്റു ചിലര്‍ പറയുന്നു. ന്യൂസ് നേഷന്‍ നടത്തിയ സ്‌ക്രിപ്റ്റഡ് ഇന്റര്‍വ്യൂവില്‍ താന്‍ വാജ്‌പേയിയെ പോലെ കവിഹൃദയമാണെന്ന് കാണിക്കാന്‍ മോദി നടത്തിയ ശ്രമവും പരാജയപ്പെട്ടിരുന്നു. കവിതക്കായി കൈനീട്ടി ആവശ്യപ്പെടുമ്പോള്‍ ഇന്റര്‍വ്യൂ ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആ കവിത ഒന്നു കാണിക്കൂ എന്ന് പറയുന്നു. എന്റെ കയ്യക്ഷരം മോശമാണെന്ന് പറഞ്ഞ് ഒഴിയുന്ന മോദിയുടെ കൈവശമുള്ള പേപ്പര്‍ പക്ഷേ ന്യൂസ് നേഷന്‍കാര്‍ സൂം ചെയ്യുന്നു. കവിതയുടെ മുകളില്‍ മോദിയോട് ചോദിക്കേണ്ട ചോദ്യം കൃത്യമായി പ്രിന്റ് ചെയ്തിരിക്കുന്നു. അഭിമുഖം നടത്തുന്നവരുടെ കൈവശമിരിക്കുന്ന പേപ്പറാണ് മോദിയുടെ കയ്യിലുമുള്ളതെന്ന് വ്യക്തം.

ന്യൂസ് നേഷന്‍കാര്‍ അത് ശ്രദ്ധിക്കാത്തതിനാല്‍ കാര്‍മേഘ പരാമര്‍ശം പോലെ ഈ പേപ്പറും എഡിറ്റ് ചെയ്യാതെ അങ്ങനെ തന്നെ പുറത്ത് വിടുകയും ചെയ്തു. താന്‍ സര്‍വോപരി ലാളിത്യത്തിന്റെ വക്താവാണെന്ന് കാണിക്കാന്‍ വേണ്ടി തനിക്ക് ഹോട്ടലില്‍ പോയാല്‍ മെനുവൊന്നും പരിചയമില്ലെന്നും കൂടെയുള്ളവര്‍ ഓര്‍ഡര്‍ ചെയ്യുന്നത് കഴിക്കാറാണ് പതിവെന്നും മോദി പറയുന്നുണ്ട്. യാത്ര പോകുമ്പോള്‍ വീട്ടില്‍ നിന്ന് ഗുജറാത്തികള്‍ കഴിക്കുന്ന ഉണങ്ങിയ റൊട്ടി കൊണ്ടുപോകും. അത് വിമാനയാത്രയാണെങ്കിലും. കിട്ടുന്നത് കഴിക്കുമെന്നും മോദി പറഞ്ഞൊപ്പിക്കുന്നുണ്ട്.

( ഇമെയില്‍ വസ്തുതകള്‍-ആദ്യത്തെ ഇമെയില്‍ അയച്ചത് 1971ല്‍ റേ ടോംലിസണ്‍ എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമറാണ്. ഇത് ഒരു ടെസ്റ്റ് സന്ദേശമായിരുന്നു. ഇത് സംരക്ഷിക്കപ്പെട്ടിട്ടുമില്ല. അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ ഗവേഷണ സ്ഥാപനമായ അഡ്വാന്‍സ്ഡ് റിസേര്‍ച്ച് ഏജന്‍സി കണ്ടെത്തിയ അഡ്വാന്‍സ്ഡ് റിസേര്‍ച്ച് പ്രൊജക്റ്റ്‌സ് ഏജന്‍സി നെറ്റ്‌വര്‍ക് (അര്‍പ)ന്റെ ഭാഗമായിരുന്നു ഇമെയില്‍. 1983ല്‍ മാത്രമാണ് പുതിയ പ്രോട്ടോകോള്‍ അടിസ്ഥാനത്തില്‍ ആധുനിക ഇന്റര്‍നെറ്റിന്റെ ജനനം. 1995 ആഗസ്റ്റ് 14 വരെ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് (വി.എസ്.എന്‍.എല്‍) ആണ് പൊതു സേവനം 1995 ആഗസ്റ്റ് 15 മുതല്‍ ലഭ്യമാക്കിയത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ആണ് ലോകത്ത് ആദ്യമായി ഇമെയില്‍ അയച്ച രാഷ്ട്രതലവന്‍. 1998 നവംബര്‍ ഏഴിന് സ്‌പേസിലേക്കായിരുന്നു ക്ലിന്റന്റെ മെയില്‍. ബഹിരാകാശ സഞ്ചാരി ജോണ്‍ ഗ്ലെന്നിന്റെ സന്ദേശത്തിന് മറുപടിയായാണ് ക്ലിന്റന്‍ മെയില്‍ അയച്ചത്. 1991 ആഗസ്റ്റ് ആറിന് മാത്രമാണ് ആഗോള തലത്തില്‍ വേള്‍ഡ് വൈഡ് വെബ് ലഭ്യമായത്. 1980 മുതല്‍ അക്കാദമിക് ആവശ്യത്തിന് ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നെങ്കിലും 90കളില്‍ മാത്രമാണ് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങിയത്. വസ്തുതകള്‍ ഇതായിരിക്കെ ഇതിന് വിരുദ്ധമായ അവകാശ വാദമാണ് മോദി അഭിമുഖത്തില്‍ ഉന്നയിച്ചിരിക്കുന്നത്.)

(ഡിജിറ്റല്‍ ക്യാമറ വസ്തുതകള്‍-നിക്കോണ്‍ ആദ്യ ഡിജിറ്റല്‍ ക്യാമറ പുറത്തിറക്കിയത് 1987ല്‍. അന്ന് ലക്ഷങ്ങളാണ് ക്യാമറയുടെ വില. 1990ലാണ് ഡികാം മോഡല്‍ വണ്‍ ക്യാമറ വില്‍പനക്കെത്തിയത്. ലോജിടെക് ഫോട്ടോമാനാണ് ഇത് ഇന്ത്യയില്‍ വിപണനത്തിനെത്തിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. 1990ല്‍ ഇന്ത്യയിലെത്തിയ ഡിജിറ്റല്‍ ക്യാമറയാണ് 1988ല്‍ മോദി ഉപയോഗിച്ചെന്ന് പറയുന്നത്)

]]>
https://www.chandrikadaily.com/was-it-possible-for-modi-to-send-an-email-in-1988.html/feed 0
വാരണാസിയില്‍ അടവ്മാറ്റി മഹാസഖ്യം; മോദിക്കെതിരേ പൊതുസ്ഥാനാര്‍ഥിയായി തേജ് ബഹ്ദൂര്‍ https://www.chandrikadaily.com/bsf-constable-tej-bahadur-as-its-candidate-against-fake-chowkidar-modi.html https://www.chandrikadaily.com/bsf-constable-tej-bahadur-as-its-candidate-against-fake-chowkidar-modi.html#respond Mon, 29 Apr 2019 15:14:24 +0000 http://www.chandrikadaily.com/?p=125681 ലക്‌നൗ: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അടവ്മാറ്റി മഹാസഖ്യം പൊതുസ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സൈനിക വിഷയത്തില്‍ വൈറല്‍ വീഡിയോയിലൂടെ രാജ്യശ്രദ്ധേ നേടിയ മുന്‍ ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വാരാണസിയില്‍ മത്സരിക്കും. മോദിക്കെതിരെ വാരണാസിയില്‍നിന്നു മല്‍സരിക്കുന്ന ശാലിനി യാദവിനെ മാറ്റിയാണ് എസ്പിയുടെ പുതിയ പ്രഖ്യാപനം.

സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന തേജ് ബഹ്ദൂര്‍ പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായാണ് വാരണാസിയില്‍ ജനവിധി തേടുന്നത്.

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്കു സമീപം തണുത്തുറഞ്ഞ പര്‍വതപ്രദേശങ്ങളില്‍ സേവനം ചെയ്യുന്ന ബി.എസ്.എഫ്. ജവാന്മാര്‍ക്ക് നല്‍കുന്ന ഭക്ഷണം മോശമാണെന്ന് ഫെയ്സ്ബുക്ക് ലൈവിലൂടെ പരാതി ഉന്നയിച്ചതോടെയാണ് തേജ് ബഹാദൂര്‍ യാദവ് ശ്രദ്ധേയനായത്. എന്നാല്‍ യാദവിന്റെ പരാതി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി അദ്ദേഹത്തെ സേനയില്‍നിന്ന് പുറത്താക്കുകയായിരുന്നു.
‘അഴിമതി ഉന്നയിച്ചതിനാണ് എന്നെ പുറത്താക്കിയത്. സേനകളിലെ അഴിമതിയെ ഇല്ലായ്മ ചെയ്യുകയാണു തന്റെ കര്‍ത്തവ്യം’ – എസ്പിയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

ബി.എസ്.എഫില്‍നിന്ന് പുറത്താക്കപ്പെട്ട തേജ് ബഹദൂര്‍ യാദവ് ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്കെതിരേ മത്സരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹം സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. മുന്‍ ജവാന്‍ മത്സരിക്കാന്‍ തയ്യാറായതോടെ വാരണാസി വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഫേക് ചൗക്കിദാറിനെ നേരിടാന്‍ യഥാര്‍ത്ഥ ചൗക്കിദാര്‍ രംഗത്തെത്തിയെന്നാണ് സോഷ്യല്‍ മീഡിയ പ്രചാരണം. എസ്പി-ബിഎസ്പി സഖ്യത്തിന് പുറമെ ആര്‍എല്‍ഡിയും തേജ് ബഹദൂറിന് പിന്തുണ പ്രഖ്യാപിച്ചു്.

അതേസമയം കഴിഞ്ഞ തവണ മോദിയോടു പരാജയപ്പെട്ട അജയ് റായിയെ ആണ് ഇത്തവണയും വാരാണസിയില്‍ കോണ്‍ഗ്രസിന്റെ ഇവിടെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. എസപിയുടെ ശാലിനി സിംഗ് പിന്മാറിയതോടെ അജയ് റായിയെ പിന്‍ലിക്കാന്‍ കോണ്‍ഗ്രസ് തയാറാകുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. അവസാന ഘട്ട പോളിങ് നടക്കുന്ന മേയ് 19നാണ് വാരാണസിയിലും തെരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്.

]]>
https://www.chandrikadaily.com/bsf-constable-tej-bahadur-as-its-candidate-against-fake-chowkidar-modi.html/feed 0
സര്‍ക്കാറില്ലാത്ത ജമ്മു കശ്മീര്‍; മോദി പാകിസ്ഥാന് മുന്നില്‍ കീഴടങ്ങിയെന്ന് ഒമര്‍ അബ്ദുള്ള https://www.chandrikadaily.com/omar-abdullah-criticize-election-commission-for-not-announcing-jammu-kashmir-election.html https://www.chandrikadaily.com/omar-abdullah-criticize-election-commission-for-not-announcing-jammu-kashmir-election.html#respond Sun, 10 Mar 2019 16:50:22 +0000 http://www.chandrikadaily.com/?p=120833 ശ്രീനഗര്‍: നിലവില്‍ സര്‍ക്കാറില്ലാത്ത ജമ്മു കശ്മീരില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടത്താത്തതില്‍ കടുത്ത വിമര്‍ശനവുമായി നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ഒമര്‍ അബ്ദുള്ള. കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന് മുന്നില്‍ കീഴടങ്ങിയിരിക്കുകയാണെന്ന് ഒമര്‍ അബ്ദുള്ള തുറന്നടിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന തീരുമാനം കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനും, ഭീകരവാദികള്‍ക്കും ഹുറിയത്തുകള്‍ക്കും മുന്നില്‍ കീഴടങ്ങുന്നത് പോലെ തന്നെയാണെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു ഒമറിന്റെ വിമര്‍ശനം.

മോദി പാകിസ്ഥാന് മുന്നില്‍ കീഴടങ്ങിയിരിക്കുകയാണ്. ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന ഇലക്ഷന്‍ കമ്മീഷന്റെ തീരുമാനം പാകിസ്ഥാനും, ഭീകരവാദികള്‍ക്കും ഹുറിയത്തുകള്‍ക്കും മുന്നില്‍ കീഴടങ്ങുന്നത് പോലെ തന്നെയാണെന്നും ഒമര്‍ അബ്ദുള്ള, ട്വീറ്റ് ചെയ്തു.

കൃത്യമായ സമയത്ത് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് ഈ സാഹചര്യത്തില്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. 1996 മുതല്‍ ജമ്മു കശ്മീരില്‍ കൃത്യമായ സമയത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. സര്‍വകക്ഷി യോഗത്തിലും പാര്‍ലമെന്റിലും രാജ്‌നാഥ് സിംഗ് ഉറപ്പ് നല്‍കിയതാണ് തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താനുള്ള സുരക്ഷ നല്‍കാമെന്ന്.

ആ ഉറപ്പിന് എന്ത് സംഭവിച്ചുവെന്ന് പറയണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു. ഏഴ് ഘട്ടങ്ങളായാവും ഇത്തവണ പൊതുതെരഞ്ഞെടുപ്പ് നടക്കുക. അതിനൊപ്പം നാല് സംസ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടുണ്ട് എന്ന് കോൺഗ്രസ് സംശയിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി പറഞ്ഞു. ജമ്മു കശ്മീരിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഉടൻ ഉണ്ടാകും എന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് ലോക്സഭയിൽ നൽകിയ ഉറപ്പാണ്. പക്ഷേ സുരക്ഷാ പ്രശ്നം പറഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നില്ല. ലോക്‍സഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് സുരക്ഷാ പ്രശ്നം ഇല്ലാതാകുന്നതും നിയമസഭാ തെരഞ്ഞെടുപ്പിന് സുരക്ഷാ പ്രശ്നം ഉണ്ടാകുന്നതും എങ്ങനെയെന്ന് മനസിലാകുന്നില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

]]>
https://www.chandrikadaily.com/omar-abdullah-criticize-election-commission-for-not-announcing-jammu-kashmir-election.html/feed 0
മോദി ബയോപ്പിക്ക്; ഗോധ്ര കലാപത്തിനായി ട്രെയിന്‍ കോച്ചിന് തീയിട്ട് ചിത്രീകരണം https://www.chandrikadaily.com/pm-narendra-modi-biopic-train-fire-godhra-riot.html https://www.chandrikadaily.com/pm-narendra-modi-biopic-train-fire-godhra-riot.html#respond Mon, 04 Mar 2019 13:48:11 +0000 http://www.chandrikadaily.com/?p=120289 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിക്കായി ട്രെയിനിന്റെ കോച്ചിന് തീവെച്ച സംഭവം വിവാദത്തില്‍. ലായിരിക്കുകയാണിപ്പോള്‍ ബി.ജെ.പി. ഗുജറാത്തിലെ ഗോധ്രയില്‍ 2002-ല്‍ സബര്‍മതി എക്‌സ്പ്രസ് ട്രെയിനിന് തീവെച്ച സംഭവം ഷൂട്ട് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിനിന്റെ കോച്ചിന് തീവെച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഷൂട്ടിങ് ഭ്രമത്തെ കുറിച്ചും പിആര്‍ വര്‍ക്കിനെ കുറിച്ചും കോണ്‍്ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിക്കുന്നതിനിയിലാണ് ബിജെപിക്ക് തലവേദനയായി പുതിയ വിവാദം.

എല്ലാവിധ പ്രചരണതന്ത്രങ്ങളും ഉപയോഗിച്ച് മുന്നേറാനുള്ള ശ്രമത്തിനിടെയാണ് ഗുജറാത്തിലെ ഗോധ്ര കലാപവും ഉള്‍പ്പെടുത്തിയ ഷൂട്ടിങ് ശ്രമം . ചിത്രീകരണത്തിനായി വഡോദരയിലെ വിശ്വാമിത്രി റെയില്‍വേ സ്റ്റേഷന്‍ ഉപയോഗിക്കാന്‍ റെയില്‍വേ അനുമതി നല്‍കിയിരുന്നു. റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന കുറച്ച് സീനുകള്‍ ചിത്രീകരിക്കാനായിരുന്നു അനുമതി. മോദി ചെറുപ്പത്തില്‍ ചായവില്‍പന നടത്തുന്നതടക്കം ചില സീനുകള്‍ ചിത്രീകരിക്കാനാണ് റെയില്‍വേ അനുമതി നല്‍കിയത്. എന്നാല്‍ റെയില്‍വേ മോക് ഡ്രില്ലിനുപയോഗിക്കുന്ന ട്രെയിന്‍ ബോഗിക്ക് തീയിട്ടാണ് ചിത്രീകരണ സംഘം ഷൂട്ടിംഗ് നടത്തിയത്. തീവെപ്പിലൂടെ റെയില്‍വേയ്ക്ക് നാശനഷ്ടമുണ്ടായെന്നാണ് റെയില്‍വേയുടെ നിലപാട്. ഗോധ്ര കലാപം ഉള്‍പ്പെടുത്തി ഡോക്യുമെന്ററി ചിത്രീകരിക്കുന്ന വിവരം റെയില്‍വെ അധികൃതരെ അറിയിച്ചിരുന്നില്ല. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ഗോധ്രകലാപവും മോദിയുടെ ജീവിതവും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനായിരുന്നു ഈ ചിത്രീകരണം. 2002ല്‍ ഗുജറാത്തിലെ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന് തീവെച്ച് കൂട്ടക്കൊല നടത്തിയത്. അയോധ്യയില്‍നിന്നു മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്സ്പ്രസിന്റെ എസ്-6 ബോഗി 2002 ഫെബ്രുവരി 27നാണ് അഗ്‌നിക്കിരയായത്. ഈ സംഭവം വീണ്ടും പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന് വോട്ട് നേടാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. 59 പേരാണ് അന്ന് കൊല്ലപ്പെട്ടത്. പിന്നീട് നടന്ന ഗുജറാത് കലാപം 1200 ഓളം പേരുടെയും മരണത്തിനിടയാക്കി. ഈ സമയത്ത് നരേന്ദ്ര മോദിയായിരുന്നു ഗുജറാത് മുഖ്യമന്ത്രി. ഈ സംഭവം വീണ്ടും പ്രചരാണായുധമാക്കി തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു ഡോക്യുമെന്ററി ചിത്രീകരണം. എന്തായാലും വീണ്ടും കോച്ചുകള്‍ കത്തിച്ചത് വന്‍ വിവാദമായിരിക്കുകയാണ്.

]]>
https://www.chandrikadaily.com/pm-narendra-modi-biopic-train-fire-godhra-riot.html/feed 0