<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Modi Govt &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/modi-govt/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 07 Jul 2025 11:40:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Modi Govt &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഫണ്ടില്ല; എസ്‌സി, എസ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ തടഞ്ഞ് മോദി സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/no-funds-modi-govt-stops-scholarships-for-sc-and-st-students.html</link>
					<comments>https://www.chandrikadaily.com/no-funds-modi-govt-stops-scholarships-for-sc-and-st-students.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 07 Jul 2025 11:40:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Modi Govt]]></category>
		<category><![CDATA[SC]]></category>
		<category><![CDATA[Scholarship]]></category>
		<category><![CDATA[st]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346931</guid>

					<description><![CDATA[തിരഞ്ഞെടുത്ത 106 അപേക്ഷകരില്‍ 40 പേര്‍ക്ക് മാത്രമേ താല്‍ക്കാലിക സ്‌കോളര്‍ഷിപ്പ് കത്തുകള്‍ ലഭിച്ചിട്ടുള്ളൂ. ]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: 2025-26 അധ്യയന വര്&#x200d;ഷത്തേക്കുള്ള നാഷണല്&#x200d; ഓവര്&#x200d;സീസ് സ്‌കോളര്&#x200d;ഷിപ്പ് (എന്&#x200d;ഒഎസ്) സ്‌കീമിന് കീഴില്&#x200d; തിരഞ്ഞെടുത്ത അപേക്ഷകരില്&#x200d; 40 ശതമാനത്തില്&#x200d; താഴെ പേര്&#x200d;ക്ക് ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാട്ടി സ്‌കോളര്&#x200d;ഷിപ്പുകള്&#x200d; തടഞ്ഞ് മോദി സര്&#x200d;ക്കാര്&#x200d;. തിരഞ്ഞെടുത്ത 106 അപേക്ഷകരില്&#x200d; 40 പേര്&#x200d;ക്ക് മാത്രമേ താല്&#x200d;ക്കാലിക സ്‌കോളര്&#x200d;ഷിപ്പ് കത്തുകള്&#x200d; ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ള 66 പേര്&#x200d;ക്ക് അവരുടെ അവാര്&#x200d;ഡുകള്&#x200d; &#8216;ഇഷ്യൂ ചെയ്യാം&#8230; ഫണ്ടിന്റെ ലഭ്യതയ്ക്ക് വിധേയമായി&#8217; എന്ന് കാണിക്കുന്നു.</p>
<p>പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയില്&#x200d; നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. മുന്&#x200d; വര്&#x200d;ഷങ്ങളില്&#x200d;, തിരഞ്ഞെടുത്ത എല്ലാ ഉദ്യോഗാര്&#x200d;ത്ഥികള്&#x200d;ക്കും അവരുടെ സ്‌കോളര്&#x200d;ഷിപ്പ് ലെറ്ററുകള്&#x200d; ഒരേസമയം ലഭിച്ചിരുന്നു, എന്നാല്&#x200d; ഈ വര്&#x200d;ഷം, ഫണ്ടിംഗ് അനിശ്ചിതത്വം കാരണം മന്ത്രാലയം ഘട്ടം ഘട്ടമായി കത്തുകള്&#x200d; അയയ്ക്കുന്നു.</p>
<p>1954-55-ല്&#x200d; ആരംഭിച്ച NOS പ്രോഗ്രാം, പട്ടികജാതി (എസ്സി), ഡിനോട്ടിഫൈഡ് നാടോടി ഗോത്രങ്ങള്&#x200d; (ഡിഎന്&#x200d;ടി), അര്&#x200d;ദ്ധ നാടോടികളായ ഗോത്രങ്ങള്&#x200d;, ഭൂരഹിതരായ കര്&#x200d;ഷകത്തൊഴിലാളികള്&#x200d;, പരമ്പരാഗത കൈത്തൊഴിലാളി കുടുംബങ്ങള്&#x200d; എന്നിവയില്&#x200d; നിന്നുള്ള വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് 8 ലക്ഷത്തില്&#x200d; താഴെ വാര്&#x200d;ഷിക വരുമാനമുള്ള വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നു.</p>
<p>അതേസമയം ഫണ്ട് ലഭ്യമാണെന്നും എന്നാല്&#x200d; അന്തിമ വിതരണത്തിന് കാബിനറ്റ് പാനലിന്റെ അനുമതി ആവശ്യമാണെന്നും മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു. &#8221;ഞങ്ങള്&#x200d;ക്ക് പണമുണ്ട്, പക്ഷേ അത് നല്&#x200d;കാന്&#x200d; മുകളില്&#x200d; നിന്നുള്ള ഗ്രീന്&#x200d; സിഗ്‌നലും ഞങ്ങള്&#x200d;ക്ക് ആവശ്യമാണ്,&#8221; ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു.</p>
<p>ആവര്&#x200d;ത്തിച്ചുള്ള സ്‌കോളര്&#x200d;ഷിപ്പ് തടസ്സങ്ങള്&#x200d;</p>
<p>മൗലാനാ ആസാദ് നാഷണല്&#x200d; ഫെലോഷിപ്പ് (MANF) സ്‌കീമിന് കീഴിലുള്ള 1,400-ലധികം പിഎച്ച്ഡി പണ്ഡിതന്മാര്&#x200d;ക്ക് 2025 ജനുവരി മുതല്&#x200d; സ്‌റ്റൈപ്പന്&#x200d;ഡ് കാലതാമസം നേരിടേണ്ടി വന്നിട്ടുണ്ട്. ചില സന്ദര്&#x200d;ഭങ്ങളില്&#x200d;, 2024 അവസാനം മുതല്&#x200d; പേയ്മെന്റുകള്&#x200d; നല്&#x200d;കിയിട്ടില്ല. മുസ്ലീം, ക്രിസ്ത്യന്&#x200d;, സിഖ്, പാഴ്സി, ജയിന്&#x200d; എന്നീ ആറ് ന്യൂനപക്ഷ സമുദായങ്ങളില്&#x200d; നിന്നുള്ള ഗവേഷകരെ MANF പിന്തുണയ്ക്കുന്നു.</p>
<p>കാലതാമസവും ആശയക്കുഴപ്പവും പട്ടികജാതിക്കാര്&#x200d;ക്കുള്ള ദേശീയ ഫെലോഷിപ്പിനെയും ബാധിച്ചു. നാഷണല്&#x200d; ടെസ്റ്റിംഗ് ഏജന്&#x200d;സി 2025 മാര്&#x200d;ച്ചില്&#x200d; തിരഞ്ഞെടുത്ത 865 ഉദ്യോഗാര്&#x200d;ത്ഥികളുടെ ഒരു ലിസ്റ്റ് ആദ്യം പുറത്തിറക്കി. എന്നിരുന്നാലും, ഏപ്രിലില്&#x200d;, പുതുക്കിയ പട്ടിക 805 ആയി വെട്ടിക്കുറയ്ക്കുകയും മുമ്പ് ഉള്&#x200d;പ്പെടുത്തിയിരുന്ന 487 പേരുകള്&#x200d; നീക്കം ചെയ്യുകയും ചെയ്തു.</p>
<p>രാഹുല്&#x200d; ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതി</p>
<p>ഹോസ്റ്റലുകളുടെ മോശം അവസ്ഥയും സ്‌കോളര്&#x200d;ഷിപ്പ് വിതരണത്തിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി ജൂണ്&#x200d; 10 ന് പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിരുന്നു. ദളിത്, ആദിവാസി, ഇബിസി, ഒബിസി, ന്യൂനപക്ഷ സമുദായങ്ങളില്&#x200d; നിന്നുള്ള വിദ്യാര്&#x200d;ത്ഥികളെ അനുപാതമില്ലാതെ ബാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>ബിഹാറിന്റെ ഉദാഹരണം അദ്ദേഹം ഉദ്ധരിച്ചു, അവിടെ സംസ്ഥാന സ്‌കോളര്&#x200d;ഷിപ്പ് പോര്&#x200d;ട്ടല്&#x200d; തുടര്&#x200d;ച്ചയായി മൂന്ന് വര്&#x200d;ഷം നിഷ്‌ക്രിയമായി തുടര്&#x200d;ന്നു, ഇത് 2021-22 അധ്യയന വര്&#x200d;ഷത്തില്&#x200d; വിതരണം ചെയ്യാത്തതിലേക്ക് നയിച്ചു. സ്‌കോളര്&#x200d;ഷിപ്പ് ലഭിക്കുന്ന ദളിത് വിദ്യാര്&#x200d;ത്ഥികളുടെ എണ്ണം ഏകദേശം പകുതിയായി കുറഞ്ഞു-23 സാമ്പത്തിക വര്&#x200d;ഷത്തില്&#x200d; 1.36 ലക്ഷത്തില്&#x200d; നിന്ന് 24 സാമ്പത്തിക വര്&#x200d;ഷത്തില്&#x200d; 69,000 ആയി-ഗാന്ധി സൂചിപ്പിച്ചു, നിലവിലെ സ്‌കോളര്&#x200d;ഷിപ്പ് തുക &#8216;അപമാനകരമാംവിധം കുറവാണ്&#8217; എന്ന് വിശേഷിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-funds-modi-govt-stops-scholarships-for-sc-and-st-students.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിജെഎം എന്&#x200d;ഡിഎ വിട്ടു; തൃണമൂലിന് പിന്തുണ-ബംഗാള്&#x200d; പിടിക്കാനുള്ള ബിജെപി നീക്കങ്ങള്&#x200d;ക്ക് വന്&#x200d; തിരിച്ചടി</title>
		<link>https://www.chandrikadaily.com/gjm-breaks-ties-with-nda-west-bengal.html</link>
					<comments>https://www.chandrikadaily.com/gjm-breaks-ties-with-nda-west-bengal.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 21 Oct 2020 14:13:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIMAL GURUNG]]></category>
		<category><![CDATA[JGM]]></category>
		<category><![CDATA[mamata banerjee]]></category>
		<category><![CDATA[Modi Govt]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[west bengal election]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163276</guid>

					<description><![CDATA[ഡാര്&#x200d;ജിലിങ് അടക്കമുള്ള പ്രദേശങ്ങളില്&#x200d; വന്&#x200d; സ്വാധീനമുള്ള കക്ഷിയാണ് ജെജിഎം]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: ബിജെപി നേതൃത്വം നല്&#x200d;കുന്ന എന്&#x200d;ഡിഎയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ച് ഗോര്&#x200d;ഖ ജനമുക്തി മോര്&#x200d;ച്ച (ജെജിഎം) അധ്യക്ഷന്&#x200d; ബില്&#x200d; ഗുരുങ്. പശ്ചിമബംഗാള്&#x200d; നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതുവിധേനയും ബംഗാള്&#x200d; പിടിക്കാനുള്ള ബിജെപി നീക്കങ്ങള്&#x200d;ക്കുള്ള കനത്ത തിരിച്ചടിയായി ഗുരുങ്ങിന്റെ പ്രഖ്യാപനം.</p>
<p>&#8217;12 വര്&#x200d;ഷമായി ഞങ്ങള്&#x200d; ബിജെപിയെ പിന്തുണയ്ക്കുന്നു. എന്നാല്&#x200d; ഞങ്ങളുടെ ആവശ്യങ്ങളും ഉറപ്പുകളും പാലിക്കപ്പെട്ടില്ല. വാഗ്ദാനങ്ങള്&#x200d; യാഥാര്&#x200d;ത്ഥ്യമായില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; മമത ബാനര്&#x200d;ജിയെ പിന്തുണയ്ക്കുമെന്ന് ഞാന്&#x200d; പ്രഖ്യാപിക്കുന്നു. എന്&#x200d;ഡിഎയെ ഒരുകാലത്തും ഇനി പിന്തുണയ്ക്കില്ല&#8217; &#8211; കൊല്&#x200d;ക്കത്തയില്&#x200d; വിളിച്ചു ചേര്&#x200d;ത്ത പത്ര സമ്മേളനത്തില്&#x200d; അദ്ദേഹം വ്യക്തമാക്കി.</p>
<p>പ്രത്യേക ഗൂര്&#x200d;ഖാലാന്&#x200d;ഡിനു വേണ്ടി പ്രക്ഷോഭം ചെയ്യുന്ന കക്ഷിയാണ് ജെജിഎം. ഗുരുങ്ങിനെതിരെ യുഎപിഎ അടക്കം 150 ഓളം കേസുകളുണ്ട്. എന്നാല്&#x200d; സാല്&#x200d;ട്ട് ലേക്കിലെ ഗൂര്&#x200d;ഖ ഭവനില്&#x200d; നടത്തിയ പത്ര സമ്മേളനത്തില്&#x200d; പൊലീസ് ഹാജരായിരുന്നിട്ടും അദ്ദേഹത്തെ അറസ്റ്റു ചെയ്തില്ല.</p>
<p>2017ലെ ഡാര്&#x200d;ജിലിങ് പ്രക്ഷോഭത്തിന് ശേഷം ആദ്യമായാണ് ഗുരുങ് പൊതുവേദിയില്&#x200d; പ്രത്യക്ഷപ്പെടുന്നത്. അറസ്റ്റ് ഒഴിവാക്കാന്&#x200d; ഇതുവരെ ഒളിവില്&#x200d; കഴിയുകയായിരുന്നു അദ്ദേഹം. പൊലീസ് പ്രത്യേക സിഐഡികളും ഇദ്ദേഹത്തിനായി പലയിടങ്ങളില്&#x200d; വല വീശിയിരുന്നു എങ്കിലും അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.</p>
<p>പ്രത്യേക ഗൂര്&#x200d;ഖാലാന്&#x200d;ഡ് ആവശ്യം ഉന്നയിച്ച് 2017 ജൂലൈ-സെപ്തംബര്&#x200d; കാലയളവില്&#x200d; 104 ദിവസം ബന്ദ് ആചരിച്ചിരുന്നു. ഇതിനിടെയുണ്ടായിരുന്ന സംഘര്&#x200d;ഷത്തില്&#x200d; രണ്ട് പൊലീസുകാര്&#x200d; അടക്കം 13 പേരാണ് കൊല്ലപ്പെട്ടിരുന്നത്.</p>
<p>ഡാര്&#x200d;ജിലിങ് അടക്കമുള്ള പ്രദേശങ്ങളില്&#x200d; വന്&#x200d; സ്വാധീനമുള്ള കക്ഷിയാണ് ജെജിഎം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ഡാര്&#x200d;ജിലിങ് ഹില്&#x200d;സിലെ മൂന്ന് മണ്ഡലങ്ങളിലാണ് പാര്&#x200d;ട്ടി ജയിച്ചിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gjm-breaks-ties-with-nda-west-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചുരുങ്ങിച്ചുരുങ്ങി ഇല്ലാതായി; എന്&#x200d;ഡിഎയില്&#x200d; ഇനി അവശേഷിക്കുന്നത് ഒരേ ഒരു സഖ്യകക്ഷി മന്ത്രി</title>
		<link>https://www.chandrikadaily.com/modi-govt-now-left-with-only-1-representative-from-nda-allies.html</link>
					<comments>https://www.chandrikadaily.com/modi-govt-now-left-with-only-1-representative-from-nda-allies.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 10 Oct 2020 06:34:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Modi Govt]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[union cabinet]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160393</guid>

					<description><![CDATA[ഇപ്പോള്&#x200d; കാബിനറ്റ് മന്ത്രിമാരുടെ എണ്ണം 21 ആയി ചുരുങ്ങി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ലോക്ജന്&#x200d;ശക്തി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്റെ മരണത്തോടെ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്&#x200d;ഡിഎയില്&#x200d; അവശേഷിക്കുന്നത് ഒരേയൊരു സഖ്യകക്ഷി മന്ത്രി. റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടി ഓഫ് ഇന്ത്യ (ആര്&#x200d;പിഐ)യുടെ രാംദാസ് അത്തേവാലയാണ് ഈ ഏകാംഗം. പാസ്വാന്&#x200d; കൂടി പോയതോടെ കേന്ദ്രകാബിനറ്റില്&#x200d; സഖ്യകക്ഷികള്&#x200d;ക്ക് പ്രതിനിധികള്&#x200d; ഇല്ലാതായി. അത്തേവാല മന്ത്രിസഭയില്&#x200d; ഉണ്ടെങ്കിലും സാമൂഹിക ശാക്തീകരണ നീതി വകുപ്പിലെ സഹമന്ത്രിയാണ് അദ്ദേഹം.</p>
<p>2019ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അധികാരമേറ്റ രണ്ടാം മോദി മന്ത്രിസഭയില്&#x200d; കാബിനറ്റ് പദവിയുള്ള മൂന്ന് ഘടകകക്ഷി മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ഒന്ന് ശിരോമണി അകാലിദളിന്റെ ഹര്&#x200d;സിമത്രത് കൗര്&#x200d; ബാദല്&#x200d;. ഇവര്&#x200d; കേന്ദ്രം പാസാക്കിയ കാര്&#x200d;ഷിക ബില്ലുകളില്&#x200d; പ്രതിഷേധിച്ച് ഈയിടെ മന്ത്രിസ്ഥാനം രാജിവച്ചു. രണ്ടാമത്തേത്, ലോക്ജന്&#x200d;ശക്തിയുടെ രാം വിലാസ് പാസ്വാന്&#x200d;, മൂന്നാമത്തേത് ശിവസേനയുടെ അരവിന്ദ് സാവന്ത്. മഹാരാഷ്ട്രയിലെ സര്&#x200d;ക്കാര്&#x200d; രൂപീകരണവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളില്&#x200d; നേരത്തെ ശിവസേന ബിജെപി വിട്ടിരുന്നു. 2019 അവസാനത്തിലാണ് സേന പതിറ്റാണ്ടുകള്&#x200d; നീണ്ട എന്&#x200d;ഡിഎ ബന്ധം അവസാനിപ്പിച്ചത്.</p>
<p>എന്&#x200d;ഡിഎയിലെ മറ്റൊരു പ്രധാന ഘടക കക്ഷിയായ ജെഡി(യു) മന്ത്രിസഭയില്&#x200d; ചേര്&#x200d;ന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമേ, 24 കാബിനറ്റ് മന്ത്രിമാരും ഒമ്പത് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 24 സഹമന്ത്രിമാരുമാണ് രണ്ടാം എന്&#x200d;ഡിഎ മന്ത്രിസഭയില്&#x200d; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നത്. ഇപ്പോള്&#x200d; കാബിനറ്റ് മന്ത്രിമാരുടെ എണ്ണം 21 ആയി ചുരുങ്ങി. റെയില്&#x200d;വേ സഹമന്ത്രി സുരേഷ് അന്&#x200d;ഗാഡിയുടെ മരണത്തോടെ സഹമന്ത്രിമാര്&#x200d; 23 ആയി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-govt-now-left-with-only-1-representative-from-nda-allies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാള്&#x200d; കീഴടക്കാന്&#x200d; വിഭജന നീക്കവുമായി കേന്ദ്രസര്&#x200d;ക്കാര്&#x200d;; ബിജെപിയുടെ ഗൂഢനീക്കമെന്ന് തൃണമൂല്&#x200d;</title>
		<link>https://www.chandrikadaily.com/centre-calls-gorkhaland-meet-tmc-says-bid-to-divide-bengal.html</link>
					<comments>https://www.chandrikadaily.com/centre-calls-gorkhaland-meet-tmc-says-bid-to-divide-bengal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Oct 2020 06:30:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2020 Parliament]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[bengal bjp]]></category>
		<category><![CDATA[Mamta Banerjee]]></category>
		<category><![CDATA[Modi Govt]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[Trinamool Congress]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=159029</guid>

					<description><![CDATA[അടുത്ത വര്&#x200d;ഷം നടത്തുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന വിര്&#x200d;ശനവുനായി മുതിര്&#x200d;ന്ന തൃണമൂല്&#x200d; (ടിഎംസി) നേതാവ് ഗൗതം ഡെബ് രംഗത്തെത്തി. എന്ത് വില കൊടുത്തും ബിജെപിയുടെ ഗൂഢാലോചന ഞങ്ങള്&#x200d; അവസാനിപ്പിക്കും, ഗൗതം ഡെബ് പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: പശ്ചിമ ബംഗാള്&#x200d; സംസ്ഥാന വിഭജന നീക്കങ്ങളുമായി കേന്ദ്രസര്&#x200d;ക്കാര്&#x200d; രംഗത്ത്. ഏതുവിധത്തിലും ബംഗാള്&#x200d; കീഴടക്കാനുള്ള ബിജെപിയുടെ ലക്ഷ്യത്തിന് സൗകര്യമൊരുക്കാന്&#x200d; പശ്ചിമ ബംഗാളിന് മുറിച്ച് പുതിയ സംസ്ഥാനമുണ്ടാക്കാനാണ് കേന്ദ്രസര്&#x200d;ക്കര്&#x200d; തിരക്കിട്ട നീക്കങ്ങള്&#x200d; നടത്തുന്നതായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ടു ചെയ്തു.</p>
<p>ഡാര്&#x200d;ജിലിംഗ് ആസ്ഥാനമായ ഗൂര്&#x200d;ഖാലാന്&#x200d;ഡ് എന്ന പുതിയ സംസ്ഥാന രൂപികരണത്തിനാണ് മോദി ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബര്&#x200d; 7 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്&#x200d;ഹിയില്&#x200d; വിളിച്ചു. പശ്ചിമ ബംഗാള്&#x200d; സര്&#x200d;ക്കാരിനെയും ഗോര്&#x200d;ഖ ടെറിട്ടോറിയല്&#x200d; അഡ്മിനിസ്‌ട്രേഷനെയും (ജിടിഎ) ഗോര്&#x200d;ഖ ജന്&#x200d;മുക്തി മോര്&#x200d;ച്ചയെയും (ജിജെഎം) യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. &#8221;ഗോര്&#x200d;ഖാലാന്&#x200d;ഡുമായി ബന്ധപ്പെട്ട വിഷയങ്ങള്&#x200d; ചര്&#x200d;ച്ചചെയ്ത് അടുത്ത പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; ബില്&#x200d; അവതരിപ്പിക്കാനാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; നീക്കം.</p>
<p>ആഭ്യന്തര സഹമന്ത്രി ജി കിഷന്&#x200d; റെഡ്ഡിയുടെ അധ്യക്ഷതയില്&#x200d; യോഗം ചേരുമെന്ന് കേന്ദ്രം വ്യത്തങ്ങള്&#x200d; അറിയിച്ചു. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ഡാര്&#x200d;ജിലിംഗ് ജില്ലാ മജിസ്ട്രേറ്റ്, ജിടിഎ പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി, ജിജെഎം പ്രസിഡന്റ് എന്നിവരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. നേപ്പാള്&#x200d; അതിര്&#x200d;ത്തിയോട് ചേര്&#x200d;ന്നു കിടക്കുന്ന പശ്ചിമബംഗാളിലെ വടക്കന്&#x200d; ഭാഗങ്ങള്&#x200d; ഉള്&#x200d;പ്പെടുന്ന ഗൂര്&#x200d;ഖാലാന്&#x200d;ഡ് പുതിയ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇരുപതാം നൂറ്റാണ്ടില്&#x200d; ആരംഭിച്ച ഗൂര്&#x200d;ഖാലാന്&#x200d;ഡ് ആവശ്യം അംഗീകരിച്ച് അതുവഴി രാഷ്ട്രീയ നേട്ടം നേടാനുള്ള ശ്രമം കൂടിയാണ് കേന്ദ്രസര്&#x200d;ക്കാരിന്റേത്. ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്&#x200d; കോവിഡ് മുക്തനായ ആഭ്യന്തരമന്ത്രി അമിത്ഷായും പങ്കെടുക്കുമെന്ന് സൂചനയുണ്ട്.</p>
<p>നേപ്പാളിന്റെ പൈതൃകം ഗൂര്&#x200d;ഖ വംശജര്&#x200d; ആണ് ഈ മേഖലയില്&#x200d; ഉള്ളത്. പശ്ചിമ ബംഗാളിന്റെ മറ്റു ഭാഗങ്ങളില്&#x200d; നിന്ന് വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരും വ്യത്യസ്തമായ സംസ്‌കാര രീതി പുലര്&#x200d;ത്തുന്നവരുമാണ് ഇവരെന്ന വസ്തുത മുന്&#x200d; നിര്&#x200d;ത്തിയാണ് സംസ്ഥാന വിഭജന നീക്കത്തിന് കേന്ദ്രം കാരണമാക്കുന്നത്. ഡാര്&#x200d;ജിലിംഗില്&#x200d; നിന്നുള്ള ബിജെപി എംപി രാജു ബിസ്ത ഗോര്&#x200d;ഖലാന്റ് വിഷയം കഴിഞ്ഞ പാര്&#x200d;ലമെന്റിന്റെ മണ്&#x200d;സൂണ്&#x200d; സെഷനില്&#x200d; ഉന്നയിച്ചിരുന്നു.</p>
<p><img src="https://images.indianexpress.com/2020/10/deb-1.jpg" alt="Gorkhaland, Union Ministry of Home Affairs, Gorkhaland issues meeting, Gorkha Territorial Administration, tmc, indian express news" /></p>
<p>അതേസമയം, അടുത്ത വര്&#x200d;ഷം നടത്തുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന വിര്&#x200d;ശനവുനായി മുതിര്&#x200d;ന്ന തൃണമൂല്&#x200d; (ടിഎംസി) നേതാവ് ഗൗതം ഡെബ് രംഗത്തെത്തി.<br />
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഭിന്നിപ്പിക്കാന്&#x200d; ബിജെപി ശ്രമിക്കുന്നു. സംസ്ഥാനത്തെ ഭിന്നിപ്പിക്കാന്&#x200d; ഞങ്ങള്&#x200d; ആരെയും അനുവദിക്കില്ല. എന്ത് വില കൊടുത്തും ബിജെപിയുടെ ഗൂഢാലോചന ഞങ്ങള്&#x200d; അവസാനിപ്പിക്കും, ഗൗതം ഡെബ് പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/centre-calls-gorkhaland-meet-tmc-says-bid-to-divide-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാര്&#x200d;ഷിക ബില്&#x200d; രാജ്യസഭ കടക്കുമോ? കണക്കു കൂട്ടി ബിജെപിയും കോണ്&#x200d;ഗ്രസും</title>
		<link>https://www.chandrikadaily.com/farm-bills-in-rajya-sabha-bjp-has-slim-lead-over-congress-opposition.html</link>
					<comments>https://www.chandrikadaily.com/farm-bills-in-rajya-sabha-bjp-has-slim-lead-over-congress-opposition.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 19 Sep 2020 11:40:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farm bill]]></category>
		<category><![CDATA[Modi Govt]]></category>
		<category><![CDATA[parliament]]></category>
		<category><![CDATA[rajyasabha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154691</guid>

					<description><![CDATA[കോണ്&#x200d;ഗ്രസിന്റെ നേതൃത്വത്തില്&#x200d; പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്&#x200d; സജീവമാണ്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മോദി സര്&#x200d;ക്കാര്&#x200d; ലോക്‌സഭയില്&#x200d; പാസാക്കിയ കാര്&#x200d;ഷിക ബില്ലുകള്&#x200d; ഉപരിസഭ കടക്കുന്നതില്&#x200d; ഭരണകക്ഷിയില്&#x200d; ആശങ്ക. വേണ്ടത്ര അംഗങ്ങള്&#x200d; സഭയില്&#x200d; ഇല്ലാത്തതും ചില സഖ്യകക്ഷികള്&#x200d; ഇടഞ്ഞു നില്&#x200d;ക്കുന്നതുമാണ് ബിജെപിയെ ആകുലപ്പെടുത്തുന്നത്. ബില്ലിനെതിരെ വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ്‌ വിവിധ കക്ഷികളെ സമീപിച്ചിട്ടുമുണ്ട്.</p>
<p>243 ആണ് ഉപരിസഭയിലെ അംഗബലം. ഇതില്&#x200d; 122 പേരുടെ പിന്തുണയാണ് ബില്&#x200d; പാസാക്കാനായി വേണ്ടത്. ബിജെപി നേതൃത്വം നല്&#x200d;കുന്ന എന്&#x200d;ഡിഎയ്ക്ക് 105 സീറ്റുകളാണ് ഉള്ളത്. പ്രതിപക്ഷത്തിന് നൂറും.</p>
<p>രാജ്യസഭയിലെ പത്ത് എംപിമാര്&#x200d; കോവിഡ് കാലം പങ്കെടുക്കുന്നില്ല. മുന്&#x200d; പ്രധാനമന്ത്രി ഡോ മന്&#x200d;മോഹന്&#x200d;സിങ്, മുന്&#x200d; ധനമന്ത്രി പി ചിദംബരം എന്നിവര്&#x200d; അടക്കം 15 പേര്&#x200d; ഈ സെഷനില്&#x200d; നിന്ന് അവധിയെടുത്തിട്ടുണ്ട്. അംഗങ്ങള്&#x200d; കുറയുന്ന വേളയില്&#x200d; ഭൂരിപക്ഷത്തിനു വേണ്ട അംഗ ബലത്തിലും കുറവുണ്ടാകും. ബിജെപിക്ക് മാത്രമായി 86 പേരാണ് ഉപരിസഭയിലുള്ളത്. ബാക്കിയുള്ളവര്&#x200d; സഖ്യകക്ഷി അംഗങ്ങളും.</p>
<p>ഇതില്&#x200d; ശിരോമണി അകാലിദളിന്റെ മൂന്ന് എംപിമാര്&#x200d; ബില്ലുകള്&#x200d;ക്കെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അംഗങ്ങള്&#x200d;ക്ക് പാര്&#x200d;ട്ടി വിപ്പും നല്&#x200d;കിയിരുന്നു. ബില്&#x200d; കൊണ്ടുവന്നതില്&#x200d; പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഏക പാര്&#x200d;ട്ടി മന്ത്രി ഹര്&#x200d;സിമ്രത് കൗര്&#x200d; ബാദല്&#x200d; രാജിവയ്ക്കുകയും ചെയ്തിരുന്നു. ബില്ലുകള്&#x200d; കര്&#x200d;ഷക വിരുദ്ധമാണ് എന്നാണ് അകാലിദള്&#x200d; ആരോപിക്കുന്നത്.</p>
<p>ബിജെപിയോട് സൗഹൃദം പുലര്&#x200d;ത്തുന്ന ബിജെഡി, വൈഎസ്ആര്&#x200d; കോണ്&#x200d;ഗ്രസ്, ടിആര്&#x200d;എസ് എന്നിവയുടെ നിലാപടുകള്&#x200d; ബില്ലില്&#x200d; നിര്&#x200d;ണായകമാകും. വൈഎസ്ആര്&#x200d; കോണ്&#x200d;ഗ്രസിന് ആറും ടിആര്&#x200d;എസിന് ഏഴും ബിജെഡിക്ക് ഒമ്പതും സീറ്റാണ് ഉള്ളത്. 135 വോട്ടുകള്&#x200d; ബില്ലുകള്&#x200d;ക്ക് അനുകൂലമായി ലഭിക്കും എന്നാണ് സര്&#x200d;ക്കാറിന്റെ പ്രതീക്ഷ.</p>
<p>എന്നാല്&#x200d; കോണ്&#x200d;ഗ്രസിന്റെ നേതൃത്വത്തില്&#x200d; പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്&#x200d; സജീവമാണ്. കോണ്&#x200d;ഗ്രസിന് സ്വന്തമായി രാജ്യസഭയില്&#x200d; 40 അംഗങ്ങളാണ് ഉള്ളത്. ബിഎസ്പിക്ക് നാലും എസ്പിക്ക് എട്ടും എഎപിക്ക് മൂന്നും സീറ്റുകളുണ്ട്. എന്&#x200d;സിപിക്ക് നാലും ശിവസേനയ്ക്ക് മൂന്നും സീറ്റുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farm-bills-in-rajya-sabha-bjp-has-slim-lead-over-congress-opposition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദി സര്&#x200d;ക്കാറിന്റെ   രണ്ടാമൂഴം ഇന്ന് തുടങ്ങും</title>
		<link>https://www.chandrikadaily.com/modi-govt-2.html</link>
					<comments>https://www.chandrikadaily.com/modi-govt-2.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 30 May 2019 03:15:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[Modi Govt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128764</guid>

					<description><![CDATA[രണ്ടാം നരേന്ദ്രമോദി സര്&#x200d;ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന് രാഷ്ട്രപതി ഭവന്&#x200d; അങ്കണത്തില്&#x200d; നടക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ചടങ്ങിന് സാക്ഷിയാകാന്&#x200d; 8000ത്തോളം പേര്&#x200d; അതിഥികളായി എത്തുമെന്നാണ് വിവരം. രാഷ്ട്രപതി ഭവനില്&#x200d; നടക്കുന്ന ഏറ്റവും വലിയ ചടങ്ങായി ഇതോടെ എന്&#x200d;.ഡി.എ സര്&#x200d;ക്കാറിന്റെ സ്ഥാനാരോഹണം മാറും. മോദിക്കൊപ്പം മന്ത്രിസഭയിലെ പ്രമുഖരും ഇന്ന് ചുമതലയേല്&#x200d;ക്കും. അതേസമയം മന്ത്രിസഭാ വികസനവും വകുപ്പ് വിഭജനവും പിന്നീടേ ഉണ്ടാകൂവെന്നാണ് സൂചന. വിപുലമായ ഒരുക്കങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി നടക്കുന്നത്. പ്രൗഢമായ സദസ്സിനു മുന്നില്&#x200d; രാഷ്ട്രപതി രാംനാഥ് കോവിന്ദ് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p><br> രണ്ടാം നരേന്ദ്രമോദി സര്&#x200d;ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന് രാഷ്ട്രപതി ഭവന്&#x200d; അങ്കണത്തില്&#x200d; നടക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ചടങ്ങിന് സാക്ഷിയാകാന്&#x200d; 8000ത്തോളം പേര്&#x200d; അതിഥികളായി എത്തുമെന്നാണ് വിവരം. രാഷ്ട്രപതി ഭവനില്&#x200d; നടക്കുന്ന ഏറ്റവും വലിയ ചടങ്ങായി ഇതോടെ എന്&#x200d;.ഡി.എ സര്&#x200d;ക്കാറിന്റെ സ്ഥാനാരോഹണം  മാറും.  മോദിക്കൊപ്പം മന്ത്രിസഭയിലെ പ്രമുഖരും ഇന്ന് ചുമതലയേല്&#x200d;ക്കും. അതേസമയം മന്ത്രിസഭാ വികസനവും വകുപ്പ് വിഭജനവും പിന്നീടേ ഉണ്ടാകൂവെന്നാണ് സൂചന. വിപുലമായ ഒരുക്കങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി നടക്കുന്നത്. <br> പ്രൗഢമായ സദസ്സിനു മുന്നില്&#x200d; രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. മുതിര്&#x200d;ന്ന ബി. ജെ.പി നേതാക്കള്&#x200d;ക്കും സംസ്ഥാന മുഖ്യമന്ത്രിമാര്&#x200d;ക്കും പുറമെ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്‌നദ്, ഷാങ്ഹായ് കോര്&#x200d;പ്പറേഷന്&#x200d;(എസ്.സി.ഒ) അധ്യക്ഷന്&#x200d; കൂടിയായ കിര്&#x200d;ഗിസ്ഥാന്&#x200d; പ്രസിഡണ്ട് സൊറോന്&#x200d;ബേ ജീന്&#x200d;ബെക്കോവ് എന്നിവരേയും ബിംസ്റ്റെക് രാഷ്ട്ര തലവന്മാരേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയും സത്യപ്രതിജ്ഞാ ചടങ്ങില്&#x200d; പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളെതുടര്&#x200d;ന്ന് രണ്ടാം മോദി മന്ത്രിസഭയിലേക്കില്ലെന്ന് നിലവില്&#x200d; ധനമന്ത്രിയായ അരുണ്&#x200d; ജെയ്റ്റ്‌ലി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വകുപ്പില്ലാ മന്ത്രിയായി തുടണമെന്ന് ജെയ്റ്റ്‌ലിയോട് മോദി നേരിട്ട് ആവശ്യപ്പെട്ടതായാണ് വിവരം. മോദി ഇന്നലെ രാത്രി ജെയ്റ്റ്‌ലിയെ സന്ദര്&#x200d;ശിച്ചിരുന്നു. <br> നിലവിലെ മന്ത്രിസഭാംഗങ്ങളില്&#x200d; സീനിയര്&#x200d; അംഗങ്ങളെ നിലനിര്&#x200d;ത്തിയും കൂടുതല്&#x200d; പുതുമുഖങ്ങളെ ഉള്&#x200d;പ്പെടുത്തിയുമാവും രണ്ടാം മോദി സര്&#x200d;ക്കാറിന്റെ സ്ഥാനാരോഹണമെന്നാണ് റിപ്പോര്&#x200d;ട്ട്. ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ മന്ത്രിസഭയില്&#x200d; ചേരില്ലെന്നാണ് ഒടുവില്&#x200d; ലഭിക്കുന്ന സൂചന. അദ്ദേഹം ബി.ജെ.പി അധ്യക്ഷനായി തുടര്&#x200d;ന്നേക്കും. അങ്ങനെയെങ്കില്&#x200d; അധ്യക്ഷ സ്ഥാനത്തേക്ക് അമിത് ഷാക്ക് പകരക്കാരനായി പരിഗണിച്ചിരുന്ന ജെ.പി നദ്ദ മന്ത്രിസഭയില്&#x200d; തുടരും. നിലവില്&#x200d; കേന്ദ്രമന്ത്രിമരായ രാജ്‌നാഥ് സിങ്, നിതിന്&#x200d; ഗഡ്കരി, നിര്&#x200d;മ്മലാ സീതാരാമന്&#x200d;, രവിശങ്കര്&#x200d; പ്രസാദ്, ധര്&#x200d;മ്മേന്ദ്ര പ്രഥാന്&#x200d;, നരേന്ദ്രസിങ് തോമര്&#x200d;, അര്&#x200d;ജുന്&#x200d; റാം മേഘ്‌വാള്&#x200d;,  പ്രകാശ് ജാവദേക്കര്&#x200d; എന്നിവരും തുടരും.  അമേഠിയില്&#x200d; രാഹുല്&#x200d; ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്ക് സുപ്രധാന വകുപ്പ് നല്&#x200d;കിയേക്കുമെന്നും സൂചനയുണ്ട്. ഘടക കക്ഷികളായ ജെ.ഡി.യുവിനും ശിവസേനക്കും രണ്ടു വീതം മന്ത്രിപദവികള്&#x200d; ലഭിക്കും. എസ്.എ.ഡി, അപ്‌നാദള്&#x200d;, എല്&#x200d;. ജെ.പി, അണ്ണാഡി.എം. കെ എന്നീ കക്ഷികള്&#x200d;ക്ക് ഓരോ മന്ത്രിമാര്&#x200d; വീതമുണ്ടാകും. <br> മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച മാരണത്തണ്&#x200d; ചര്&#x200d;ച്ചകളാണ് നടന്നുവരുന്നത്. മോദി, അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തില്&#x200d; നടന്ന യോഗം അഞ്ചു മണിക്കൂറിലേറെ നീണ്ടു നിന്നിരുന്നു. ഇന്നു കാലത്തു ചേരുന്ന ഉന്നതതല യോഗം സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ ഔദ്യോഗിക പട്ടികക്ക് അംഗീകാരം നല്&#x200d;കി രാഷ്ട്രപതി ഭവനു കൈമാറും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-govt-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉറി ഇപ്പോള്&#x200d; പുല്&#x200d;വാമ; നാലു വര്&#x200d;ഷത്തിനിടെ  കൊല്ലപ്പെട്ട സൈനികരുടെ  എണ്ണത്തില്&#x200d; 94 ശതമാനം വര്&#x200d;ധന</title>
		<link>https://www.chandrikadaily.com/uri-then-pulwama-now-kashmir-is-becoming-death-valley-for-soldiers.html</link>
					<comments>https://www.chandrikadaily.com/uri-then-pulwama-now-kashmir-is-becoming-death-valley-for-soldiers.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Feb 2019 08:24:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anti modi]]></category>
		<category><![CDATA[kashmir-terror attack]]></category>
		<category><![CDATA[Modi Govt]]></category>
		<category><![CDATA[pulwama attack]]></category>
		<category><![CDATA[surgical strike]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119041</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പുല്&#x200d;വാമയില്&#x200d; സി. ആര്&#x200d;. പി.എഫ് വാഹന വ്യൂഹത്തിന് നേരെ ജയ്‌ഷെ മുഹമ്മദ് ഭീകരന്&#x200d; നടത്തിയ ആക്രമണം സി. ആര്&#x200d;. പി.എഫിന്റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ആക്രമണമാണ്. 2010ല്&#x200d; ചത്തീസ്ഗഡിലെ ദന്തേവാഡയില്&#x200d; മാവോയിസ്റ്റുകള്&#x200d; നടത്തിയ ആക്രമണത്തില്&#x200d; 75 ജവാന്&#x200d;മാര്&#x200d; കൊല്ലപ്പെട്ടതാണ് സുരക്ഷാ സേനക്ക് ഏറ്റവും വലിയ ആള്&#x200d;നാശമുണ്ടായ സംഭവം. ആഭ്യന്തര സഹമന്ത്രി ഹന്&#x200d;സ് രാജ് ഗംഗാറാം ആഹിര്&#x200d; ലോക്‌സഭയില്&#x200d; ഈ മാസം അഞ്ചിന് നല്&#x200d;കിയ മറുപടി അനുസരിച്ച് ജമ്മുകശ്മീരില്&#x200d; കഴിഞ്ഞ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പുല്&#x200d;വാമയില്&#x200d; സി. ആര്&#x200d;. പി.എഫ് വാഹന വ്യൂഹത്തിന് നേരെ ജയ്‌ഷെ മുഹമ്മദ് ഭീകരന്&#x200d; നടത്തിയ ആക്രമണം സി. ആര്&#x200d;. പി.എഫിന്റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ആക്രമണമാണ്. 2010ല്&#x200d; ചത്തീസ്ഗഡിലെ ദന്തേവാഡയില്&#x200d; മാവോയിസ്റ്റുകള്&#x200d; നടത്തിയ ആക്രമണത്തില്&#x200d; 75 ജവാന്&#x200d;മാര്&#x200d; കൊല്ലപ്പെട്ടതാണ് സുരക്ഷാ സേനക്ക് ഏറ്റവും വലിയ ആള്&#x200d;നാശമുണ്ടായ സംഭവം.</p>
<p>ആഭ്യന്തര സഹമന്ത്രി ഹന്&#x200d;സ് രാജ് ഗംഗാറാം ആഹിര്&#x200d; ലോക്‌സഭയില്&#x200d; ഈ മാസം അഞ്ചിന് നല്&#x200d;കിയ മറുപടി അനുസരിച്ച് ജമ്മുകശ്മീരില്&#x200d; കഴിഞ്ഞ അഞ്ചുവര്&#x200d;ഷത്തിനിടെ 1708 ഭീകരാക്രമണമാണ് നടന്നത്. ഇതില്&#x200d; 339 സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടത്.<br />
2014ല്&#x200d; 47 സുരക്ഷാ സൈനികര്&#x200d; കൊല്ലപ്പെട്ട സ്ഥാനത്ത് 2018ല്&#x200d; ഇത് 91 ആയി ഉയര്&#x200d;ന്നു. 94 ശതമാനത്തിന്റെ വര്&#x200d;ധനവാണിത്. 2014ല്&#x200d; 222 ഭീകരാക്രമണങ്ങള്&#x200d; നടന്ന സ്ഥാനത്ത് 2018ല്&#x200d; മാത്രം 614 ആയാണ് ഉയര്&#x200d;ന്നത്. ഭീകരാക്രമണങ്ങളുടെ എണ്ണത്തില്&#x200d; നാലു വര്&#x200d;ഷത്തിനിടെ 177 ശതമാനം വര്&#x200d;ധനവാണുണ്ടായത്. അഞ്ചുവര്&#x200d;ഷത്തിനിടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തിലും വര്&#x200d;ധനവുണ്ടായിട്ടുണ്ട്. 2014ല്&#x200d; 110 ഭീകരര്&#x200d; കൊല്ലപ്പെട്ട സ്ഥാനത്ത് 2018ല്&#x200d; 257 ആയി ഉയര്&#x200d;ന്നു, 134 ശതമാനം വര്&#x200d;ധനവ്. അഞ്ചു വര്&#x200d;ഷത്തിനിടെ 838 ഭീകരരാണ് ജമ്മുകശ്മീരില്&#x200d; കൊല്ലപ്പെട്ടത്. അഞ്ചു വര്&#x200d;ഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്&#x200d; ഭീകരാക്രമണം നടന്നത് 2018ലാണ്.</p>
<p>2017നെ അപേക്ഷിച്ച് ഭീകരാക്രമണങ്ങളുടെ എണ്ണത്തില്&#x200d; 70 ശതമാനം വര്&#x200d;ധനവാണുണ്ടായിരിക്കുന്നത്. 2017 വരെയുള്ള കണക്കുകള്&#x200d; പ്രകാരം 28 വര്&#x200d;ഷത്തിനിടെ 70,000 ഭീകരാക്രമണമാണ് ജമ്മുകശ്മീരില്&#x200d; നടന്നത്. ഇതില്&#x200d; 22,143 ഭീകരരും 13,976 സിവിലിയന്&#x200d;മാരും 5,123 സൈനികരുമാണ് കൊല്ലപ്പെട്ടത്.</p>
<h6><strong>കഴിഞ്ഞ നാല് വര്&#x200d;ഷങ്ങളിലായി ഇന്ത്യന്&#x200d; സുരക്ഷാ സേനക്ക് നേരെയുണ്ടായ പ്രധാന ആക്രമണങ്ങള്&#x200d;</strong></h6>
<p><strong>2014 ഡിസംബര്&#x200d; 5:</strong></p>
<p>ആയുധാരികളായ ആറു ഭീകരര്&#x200d; ഉറിയിലെ മോഹ്‌റ ര്&#x200d;മി ക്യാമ്പ് അക്രമിച്ചു. നേരിട്ടുള്ള വെടിവെപ്പ് ആക്രമത്തില്&#x200d; പത്ത് സൈനികരാണ് കൊല്ലപ്പെട്ടത്.</p>
<p><strong>25 ജൂണ്&#x200d; 2016:</strong></p>
<p>ശ്രീനഗര്&#x200d;-ജമ്മു നാഷണല്&#x200d; ഹൈവേയില്&#x200d; പാമ്പോറില്&#x200d; വെച്ച് സിആര്&#x200d;പിഎഫ് ബസിന് നേരെ വെടി തീവ്രവാദികളുടെ വെടിവെപ്പ്. അക്രമണ്തതില്&#x200d; എട്ട് സൈനികരാണ് കൊല്ലപ്പെട്ടത്.</p>
<p><strong>18 സെപ്റ്റംബര്&#x200d; 2016:</strong></p>
<p>ബാരാമുള്ള ജില്ലയിലെ ഉറിയില്&#x200d; നടന്ന ഭീകരാക്രമണം. നുഴഞ്ഞു കയറിവന്ന പാക് തീവ്രവാദികളുടെ വെടിവയ്പില്&#x200d; 18 സൈനികരാണ് കൊല്ലപ്പെട്ടത്. സൈനികര്&#x200d; ഉറങ്ങികിടക്കുമ്പോഴായിരുന്നു അപ്രതീക്ഷിത അക്രമം. ഇതിനെ തുടര്&#x200d;ന്ന് പാകിസ്താന്&#x200d; അധിനിവേശ കശ്മീരില്&#x200d; ഇന്ത്യന്&#x200d; സൈന്യത്തിന്റെ സര്&#x200d;ജിക്കല്&#x200d; സ്‌ട്രൈക്ക് തിരിച്ചടിയുണ്ടായി.</p>
<p><strong>29 നവംബര്&#x200d; 2016: </strong></p>
<p>ജമ്മുവിലെ നഗ്‌റോട്ടയിലെ ആര്&#x200d;മി ക്യാമ്പില്&#x200d; വെടിവെപ്പ്. ഏഴ് സൈനികര്&#x200d; കൊല്ലപ്പെട്ടു.</p>
<p><strong>26 ആഗസ്റ്റ് 2017: </strong></p>
<p>പുല്&#x200d;വാമയിലെ ജില്ലാ പോലീസ് ലൈനുകളില്&#x200d; മൂന്ന് ജെയ്ഷ് ഭീകരരുടെ ആക്രമം. കൊലപ്പെടുംമുന്നേ ഇന്ത്യയുടെ എട്ട് സുരക്ഷാ സേനക്കാരെ ഭീകരര്&#x200d; കൊലപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uri-then-pulwama-now-kashmir-is-becoming-death-valley-for-soldiers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദി പങ്കെടുത്ത ചടങ്ങില്&#x200d; വനിതാ മന്ത്രിയുടെ ശരീരത്തില്&#x200d; കയറിപിടിച്ച്‌ കായികമന്ത്രി</title>
		<link>https://www.chandrikadaily.com/tripura-minister-santana-chakma-for-indecent-behaviour.html</link>
					<comments>https://www.chandrikadaily.com/tripura-minister-santana-chakma-for-indecent-behaviour.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 12 Feb 2019 06:06:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[anti modi]]></category>
		<category><![CDATA[Modi Govt]]></category>
		<category><![CDATA[Tripura chief minister Biplab Deb]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118782</guid>

					<description><![CDATA[പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ബിപ്ലബ് കുമാര്&#x200d; ദേബും പങ്കെടുത്ത ചടങ്ങില്&#x200d; വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയ ത്രിപുരയിലെ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി വിവാദത്തില്&#x200d;. ത്രിപുരയില്&#x200d; മോദി പങ്കെടുത്ത പൊതു ചടങ്ങിലാണ് കായികമന്ത്രി മനോജ് കാന്തി ദേബ് വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയത്. ദിവസങ്ങള്&#x200d;ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്&#x200d; സാമൂഹികമാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിച്ചതോടെ മന്ത്രിക്കെതിരേ പ്രതിഷേധവും ശക്തമായി.ചടങ്ങില്&#x200d; പ്രധാനമന്ത്രി ഉദ്ഘാടനം നിര്&#x200d;വഹിക്കുന്നതിനിടെ വേദിയുടെ വലതുവശത്തായി നില്&#x200d;ക്കുകയായിരുന്ന മനോജ് കാന്തി ദേബ് വനിതാ മന്ത്രിയെ [&#8230;]]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ബിപ്ലബ് കുമാര്&#x200d; ദേബും പങ്കെടുത്ത ചടങ്ങില്&#x200d; വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയ ത്രിപുരയിലെ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി വിവാദത്തില്&#x200d;.</p>
<p>ത്രിപുരയില്&#x200d; മോദി പങ്കെടുത്ത പൊതു ചടങ്ങിലാണ് കായികമന്ത്രി മനോജ് കാന്തി ദേബ് വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയത്. ദിവസങ്ങള്&#x200d;ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്&#x200d; സാമൂഹികമാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിച്ചതോടെ മന്ത്രിക്കെതിരേ പ്രതിഷേധവും ശക്തമായി.ചടങ്ങില്&#x200d; പ്രധാനമന്ത്രി ഉദ്ഘാടനം നിര്&#x200d;വഹിക്കുന്നതിനിടെ വേദിയുടെ വലതുവശത്തായി നില്&#x200d;ക്കുകയായിരുന്ന മനോജ് കാന്തി ദേബ് വനിതാ മന്ത്രിയെ മോശമായരീതിയില്&#x200d; സ്പര്&#x200d;ശിക്കുകയായിരുന്നു.</p>
<p><iframe loading="lazy" width="697" height="392" src="https://www.youtube.com/embed/t8hx1TMRUTY" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen=""></iframe></p>
<p>വനിതാമന്ത്രിയുടെ പിന്നില്&#x200d;നിന്ന് അവരുടെ ശരീരത്തില്&#x200d; കയറിപിടിച്ച മനോജ് കാന്തി ദേബിനെതിരേ വനിതാമന്ത്രി ചെറുത്തുനില്&#x200d;പ്പ് നടത്തുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. വേദിയില്&#x200d; തിക്കോ തിരക്കോ ഇല്ലാതിരുന്നിട്ടും മന്ത്രി ബോധപൂര്&#x200d;വ്വം വനിതാമന്ത്രിയെ കയറിപിടിക്കാന്&#x200d; ശ്രമിക്കുന്നതും വീഡിയോദൃശ്യങ്ങളില്&#x200d;നിന്ന് വ്യക്തമാണ്. മന്ത്രി മനോജ് കാന്തി ദേബിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tripura-minister-santana-chakma-for-indecent-behaviour.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുടുംബത്തെ മാന്യമായി നോക്കാനാവാത്തവര്&#x200d;ക്ക് രാജ്യം ഭരിക്കാനാവില്ല: നിതിന്&#x200d; ഗഡ്കരി</title>
		<link>https://www.chandrikadaily.com/nitin-gadkari-against-modi.html</link>
					<comments>https://www.chandrikadaily.com/nitin-gadkari-against-modi.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 03 Feb 2019 15:05:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Gadkari]]></category>
		<category><![CDATA[Modi Govt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118240</guid>

					<description><![CDATA[നാഗ്പൂര്&#x200d;: കുടുംബത്തെ മാന്യമായി നോക്കാനാവാത്തവര്&#x200d;ക്ക് രാജ്യം ഭരിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി നിതിന്&#x200d; ഗഡ്കരി. നാഗ്പൂരില്&#x200d; എ.ബി.വി.പി പരിപാടിയില്&#x200d; സംസാരിക്കുമ്പോഴായിരുന്നു ഗഡ്കരിയുടെ പരാമര്&#x200d;ശം. ആദ്യം കുടുംബത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റണം. അതിന് കഴിയാത്തവര്&#x200d;ക്ക് രാജ്യം നോക്കാനാവില്ലെന്നും ഗഡ്കരി പറഞ്ഞു. &#8216;ഞാന്&#x200d; ബി.ജെ.പിക്ക് വേണ്ടിയും രാജ്യത്തിനായും ജീവിതം മാറ്റിവെച്ച ഒരുപാട് പേരെ കണ്ടിട്ടുണ്ട്. ഞാനൊരിക്കല്&#x200d; ഒരു പ്രവര്&#x200d;ത്തകനോട് എന്ത് ചെയ്യുന്നുവെന്നും വീട്ടില്&#x200d; ആരൊക്കെയുണ്ടെന്നും ചോദിച്ചു. അദ്ദേഹം മറുപടി തന്നത് ലാഭമില്ലാത്തതിനാല്&#x200d; കട അടച്ചു വീട്ടില്&#x200d; ഭാര്യയും മകനുമുണ്ട് എന്നാണ്&#8217;. ഞാന്&#x200d; അദ്ദേഹത്തോട് പറഞ്ഞത് [&#8230;]]]></description>
										<content:encoded><![CDATA[
<p> നാഗ്പൂര്&#x200d;: കുടുംബത്തെ മാന്യമായി നോക്കാനാവാത്തവര്&#x200d;ക്ക് രാജ്യം ഭരിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി നിതിന്&#x200d; ഗഡ്കരി. നാഗ്പൂരില്&#x200d; എ.ബി.വി.പി പരിപാടിയില്&#x200d; സംസാരിക്കുമ്പോഴായിരുന്നു ഗഡ്കരിയുടെ പരാമര്&#x200d;ശം. ആദ്യം കുടുംബത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റണം. അതിന് കഴിയാത്തവര്&#x200d;ക്ക് രാജ്യം നോക്കാനാവില്ലെന്നും ഗഡ്കരി പറഞ്ഞു.</p>



<p>&#8216;ഞാന്&#x200d; ബി.ജെ.പിക്ക് വേണ്ടിയും രാജ്യത്തിനായും ജീവിതം മാറ്റിവെച്ച ഒരുപാട് പേരെ കണ്ടിട്ടുണ്ട്. ഞാനൊരിക്കല്&#x200d; ഒരു പ്രവര്&#x200d;ത്തകനോട് എന്ത് ചെയ്യുന്നുവെന്നും വീട്ടില്&#x200d; ആരൊക്കെയുണ്ടെന്നും ചോദിച്ചു. അദ്ദേഹം മറുപടി തന്നത് ലാഭമില്ലാത്തതിനാല്&#x200d; കട അടച്ചു വീട്ടില്&#x200d; ഭാര്യയും മകനുമുണ്ട് എന്നാണ്&#8217;.</p>



<p>ഞാന്&#x200d; അദ്ദേഹത്തോട് പറഞ്ഞത് നിങ്ങള്&#x200d; കുടുംബത്തെ മാന്യമായി നോക്കാനാണ്. അങ്ങനെ ഒരാള്&#x200d;ക്കെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാകുകയുള്ളുവെന്നും ഞാന്&#x200d; അയാളെ ഓര്&#x200d;മപ്പെടുത്തി. &#8216;ആദ്യം കുടുംബത്തേയും മക്കളേയും നോക്കിയതിന് ശേഷം രാജ്യം നോക്കുക&#8217; ഗഡ്കരി പറഞ്ഞു.</p>



<p>മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ഗഡ്കരിയുടെ നേതൃത്വത്തില്&#x200d; പടയൊരുക്കം നടക്കുന്നതായി വാര്&#x200d;ത്തകളുണ്ടായിരുന്നു. രാഷ്ട്രീയപ്രവര്&#x200d;ത്തകര്&#x200d; നടപ്പാക്കാന്&#x200d; കഴിയാത്ത വാഗ്ദാനങ്ങള്&#x200d; നല്&#x200d;കരുതെന്ന ഗഡ്കരിയുടെ പ്രസ്താവന വിവാദമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nitin-gadkari-against-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിടിവിട്ട് എണ്ണ വില; ഫോര്&#x200d;മുല കണ്ടെത്താനാകാതെ മോദി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/petrol-prices-today-fuel-prices-continue-to-rise-check-petrol-diesel-prices-in-all-metros.html</link>
					<comments>https://www.chandrikadaily.com/petrol-prices-today-fuel-prices-continue-to-rise-check-petrol-diesel-prices-in-all-metros.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 12 Oct 2018 16:18:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Modi Govt]]></category>
		<category><![CDATA[petrol diesel price]]></category>
		<category><![CDATA[petrol price]]></category>
		<category><![CDATA[Petrol price hike]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=106741</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: രാജ്യത്ത് എണ്ണ വില വീണ്ടും ഉയര്&#x200d;ന്നു. പെട്രോള്&#x200d; ലിറ്ററിന് 12 പൈസയും, ഡീസലിന് 30 പൈസയുമാണ് ഇന്ന് വര്&#x200d;ധിച്ചത്. എണ്ണ വില നാള്&#x200d;ക്കു നാള്&#x200d; ഉയരുമ്പോഴും ഇതിനെ പിടിച്ചു നിര്&#x200d;ത്താനാകാതെ കേന്ദ്ര സര്&#x200d;ക്കാര്&#x200d; നട്ടം തിരിയുകയാണ്. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവയില്&#x200d; 1.50 പൈസ കുറവ് വരുത്തി ഒരാഴ്ച പിന്നിടുമ്പോഴേക്കുമാണ് സമാനമായ രീതിയില്&#x200d; എണ്ണ വില വീണ്ടും ഉയര്&#x200d;ന്നത്. ഇതോടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്&#x200d; ഇന്ന് വീണ്ടും യോഗം ചേര്&#x200d;ന്നു. മോദിക്കു പുറമെ ധനമന്ത്രി അരുണ്&#x200d; ജെയ്റ്റ്‌ലി, പെട്രോളിയം [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്ത് എണ്ണ വില വീണ്ടും ഉയര്&#x200d;ന്നു. പെട്രോള്&#x200d; ലിറ്ററിന് 12 പൈസയും, ഡീസലിന് 30 പൈസയുമാണ് ഇന്ന് വര്&#x200d;ധിച്ചത്. എണ്ണ വില നാള്&#x200d;ക്കു നാള്&#x200d; ഉയരുമ്പോഴും ഇതിനെ പിടിച്ചു നിര്&#x200d;ത്താനാകാതെ കേന്ദ്ര സര്&#x200d;ക്കാര്&#x200d; നട്ടം തിരിയുകയാണ്. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവയില്&#x200d; 1.50 പൈസ കുറവ് വരുത്തി ഒരാഴ്ച പിന്നിടുമ്പോഴേക്കുമാണ് സമാനമായ രീതിയില്&#x200d; എണ്ണ വില വീണ്ടും ഉയര്&#x200d;ന്നത്.</p>
<p>ഇതോടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്&#x200d; ഇന്ന് വീണ്ടും യോഗം ചേര്&#x200d;ന്നു. മോദിക്കു പുറമെ ധനമന്ത്രി അരുണ്&#x200d; ജെയ്റ്റ്‌ലി, പെട്രോളിയം മന്ത്രി ധര്&#x200d;മേന്ദ്ര പ്രധാന്&#x200d; എന്നിവരും യോഗത്തില്&#x200d; പങ്കെടുത്തു. അതേ സമയം യോഗത്തില്&#x200d; എണ്ണ വില നിയന്ത്രിക്കുന്നതിനായി പ്രത്യേകിച്ച് ഫോര്&#x200d;മുലകളൊന്നും തന്നെ ഉരുത്തിരിഞ്ഞിട്ടില്ലെന്നാണ് വിവരം.</p>
<p>അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എണ്ണ വില കുതിച്ചുയരുന്നത് സര്&#x200d;ക്കാറിന് തിരിച്ചടിയാകുമെന്ന ഭീതിയിലാണ് ബി.ജെ.പി. എണ്ണക്കമ്പനികളോട് ഇനിയും സബ്‌സിഡി വെട്ടിക്കുറക്കാന്&#x200d; ആവശ്യപ്പെടേണ്ടതില്ലെന്നാണ് ഇന്നലത്തെ യോഗത്തിന്റെ തീരുമാനം. ഡീസലിന് തെലുങ്കാനയിലെ അദിലാബാദിലാണ് ഏറ്റവും കൂടിയ വില. ഇവിടെ ലിറ്ററിന് 82.88 രൂപയാണ് ഇന്നത്തെ വില.</p>
<p>മഹാരാഷ്ട്രയിലെ അമരാവതിയിലാണ് പെട്രോളിന് കൂടിയ വില. ലിറ്ററിന് 89.25 രൂപയാണ് വില. സംസ്ഥാനത്തും എണ്ണ വില കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് പെട്രോള്&#x200d; ലിറ്ററിന് 85.98 രൂപയും കോഴിക്കോട് 84.80 രൂപയും കൊച്ചിയില്&#x200d; 84.55 രൂപയുമാണ്. ഡീസലിന് തിരുവനന്തപുരത്ത് 80.21 രൂപയും കോഴിക്കോട് 79.22 രൂപയും കൊച്ചിയില്&#x200d; 78.95 രൂപയുമാണ് ഇന്നത്തെ വില.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/petrol-prices-today-fuel-prices-continue-to-rise-check-petrol-diesel-prices-in-all-metros.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
