<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>modi loot &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/modi-loot/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 13 Oct 2020 15:28:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>modi loot &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇതെല്ലാം കൂടെ നമ്മളെ അക്കാലത്തേക്കുതന്നെ കൊണ്ടുപോകും; കേന്ദ്രത്തിന്റെ ചാണക ചിപ്പ് വാദത്തെ ട്രോളി പ്രശാന്ത് ഭൂഷണ്&#x200d;</title>
		<link>https://www.chandrikadaily.com/truly-taking-us-to-the-glorious-medieval-ages-says-bhushan.html</link>
					<comments>https://www.chandrikadaily.com/truly-taking-us-to-the-glorious-medieval-ages-says-bhushan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 13 Oct 2020 15:19:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Cow preserve]]></category>
		<category><![CDATA[cow urine]]></category>
		<category><![CDATA[feku modi]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[prashant bhushan]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=161407</guid>

					<description><![CDATA[ഇതെല്ലാം കൂടി നമ്മളെ മഹത്തായ മധ്യകാലഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്. കാറ്റാടിയില്&#x200d; നിന്ന് ഓക്സിജനും വെള്ളവും വേര്&#x200d;തിരിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള കേന്ദ്ര സര്&#x200d;ക്കാറിലെ പ്രമുഖരുടെ പ്രസ്താവനകളെ മുന്&#x200d;നിര്&#x200d;ത്തിയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ചാണകം കൊണ്ട് നിര്&#x200d;മിച്ച ചിപ്പ് റേഡിയേഷന്&#x200d; തടയും എന്ന രാഷ്ട്രീയ കാമധേനു അയോഗ് ചെയര്&#x200d;മാന്റെ അവകാശവാദത്തെ പരിഹസിച്ച് മുതിര്&#x200d;ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്&#x200d;.</p>
<p>ഇതെല്ലാം കൂടി നമ്മളെ മഹത്തായ മധ്യകാലഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്. കാറ്റാടിയില്&#x200d; നിന്ന് ഓക്സിജനും വെള്ളവും വേര്&#x200d;തിരിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള കേന്ദ്ര സര്&#x200d;ക്കാറിലെ പ്രമുഖരുടെ പ്രസ്താവനകളെ മുന്&#x200d;നിര്&#x200d;ത്തിയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">This Govt&#39;s Gobar science &amp; technology. In line with our Chief Scientist extracting water &amp; Oxygen from windmills &amp; his other lieutenants banishing Covid by Papad &amp; chanting go-corona-go! Truly taking us to the glorious medieval ages <a href="https://t.co/4XdRXUVCly">https://t.co/4XdRXUVCly</a></p>
<p>&mdash; Prashant Bhushan (@pbhushan1) <a href="https://twitter.com/pbhushan1/status/1315998685918945285?ref_src=twsrc%5Etfw">October 13, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>&#8216;ഈ സര്&#x200d;ക്കാരിന്റെ ചാണക ശാസ്ത്രവും സാങ്കേതികവിദ്യയും. ഞങ്ങളുടെ ചീഫ് സയന്റിസ്റ്റ് കാറ്റാടിയന്ത്രങ്ങളില്&#x200d; നിന്ന് വെള്ളവും ഓക്സിജനും വേര്&#x200d;തിരിച്ചെടുക്കും. അദ്ദേഹത്തിന്റെ മറ്റ് ലെഫ്റ്റനന്റുമാര്&#x200d; കൊവിഡിനെ പപ്പടം കൊണ്ടും ഗോ കൊറോണ മന്ത്രം മുഴക്കിയും നാടുകടത്തുകയും ചെയ്യും! നമ്മളെ മഹത്തായ മധ്യകാലഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണ്&#8217;, എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.</p>
<p>കേന്ദ്ര മൃഗ പരിപാലന, ക്ഷീര, മത്സ്യപരിപാലന വകുപ്പിന്റെ കീഴിലുള്ള രാഷ്ട്രീയ കാമധേനു അയോഗ് ചെയര്&#x200d;മാന്&#x200d; ഇന്ന് രാവിലെയാണ് വിചിത്ര അവകാശ വാദവുമായി രംഗത്തെത്തിയത്. പശുവിന്റെ ചാണകത്തില്&#x200d; നിന്നുണ്ടാക്കുന്ന ചിപ്പ് റേഡിയേഷന്&#x200d; തടയുമെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.</p>
<p>അത്തരത്തലൊരു ചിപ്പും കാമധേനു അയോഗ് ചെയര്&#x200d;മാന്&#x200d; ഔദ്യോഗികമായി പുറത്തിറക്കി. ഗോസ്തുഭ കവച് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. രാജ്കോട്ട് ആസ്ഥാനമാക്കിയുള്ള ശ്രീജി ഗോശാലയാണ് ഇത് നിര്&#x200d;മ്മിച്ചിരിക്കുന്നതെന്ന് രാഷ്ട്രീയ കാമധേനു അയോഗ് ചെയര്&#x200d;മാന്&#x200d; വല്ലഭായി കത്തിരീയ പറഞ്ഞിരുന്നു.</p>
<p>നേരത്തെ കാറ്റാടി യന്ത്രം ഉപയോഗിച്ച് കുടിവെള്ളം ഉത്പാദിപ്പിക്കാനും വായുവില്&#x200d; നിന്ന് ഓക്സിജന്&#x200d; വേര്&#x200d;തിരിക്കാനും സാധിക്കുമെന്ന വിചിത്ര വാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. കാറ്റാടി യന്ത്രം ഉപയോഗിച്ച് കുടിവെള്ളം ഉത്പാദിപ്പിക്കാനും വായുവില്&#x200d; നിന്ന് ഓക്സിജന്&#x200d; വേര്&#x200d;തിരിക്കാനും സാധിക്കുമെന്നാണ് വെസ്റ്റാസ് സി.ഇ.ഒ ഹെന്റിക് ആന്&#x200d;ഡേഴ്സണുമായി മോദി നടത്തിയ ഓണ്&#x200d;ലൈന്&#x200d; വീഡിയോ സംഭാഷണത്തില്&#x200d; പറഞ്ഞത്.</p>
<p>മോദിയുടെ ഈ വാദത്തെ പരിഹസിച്ച് നേരത്തെ കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി രംഗത്തെത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/truly-taking-us-to-the-glorious-medieval-ages-says-bhushan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അടുത്ത ചീഫ് ജസ്റ്റിസാകാന്&#x200d; സാധ്യതയുള്ള എന്&#x200d;.വി രമണക്കെതിരെയുള്ള ജഗന്&#x200d; മോഹന്&#x200d; റെഡ്ഡിയുടെ നീക്കം അമിത് ഷായുമായുള്ള കൂടികാഴ്ചക്ക് പിന്നാലെ</title>
		<link>https://www.chandrikadaily.com/jagan-reddy-meets-pm-narendra-modi-before-the-allegations-against-sc-judge-n-v-ramana.html</link>
					<comments>https://www.chandrikadaily.com/jagan-reddy-meets-pm-narendra-modi-before-the-allegations-against-sc-judge-n-v-ramana.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 11 Oct 2020 08:31:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[JAGAN MOHAN REDDY]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[pm modi]]></category>
		<category><![CDATA[supreme court issue]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160708</guid>

					<description><![CDATA[ജസ്റ്റിസ് എന്&#x200d;.വി രമണക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചക്കൊണ്ട് ജഗന്&#x200d; മോഹന്&#x200d; റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡേക്ക് കത്ത് നല്&#x200d;കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശ് സര്&#x200d;ക്കാര്&#x200d; ഈ കത്ത് പുറത്തുവിട്ടത്. അമിത് ഷാ, മോദി എന്നവരുമായി കൂടികാഴ്ച നടന്നതിന് പിന്നാലെ ഒക്ടോബര്&#x200d; ആറിന് എഴുതിയ കത്താണ് ഇന്നലെ പുറത്തുവിട്ടതെന്നും ശ്രദ്ധേയമാണ്.]]></description>
										<content:encoded><![CDATA[<p><a href="https://twitter.com/chickukottaram"><strong>Chicku Irshad</strong></a></p>
<p>ന്യൂഡല്&#x200d;ഹി: സുപ്രീം കോടതി ജഡ്ജ് എന്&#x200d;.വി രമണക്കെതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്&#x200d; മോഹന്&#x200d; റെഡ്ഡി ഉയര്&#x200d;ത്തിയ ആരോപണങ്ങള്&#x200d; കൂടുതല്&#x200d; രാഷ്ട്രീയ ചര്&#x200d;ച്ചകളിലേക്ക് നീങ്ങുന്നു. അടുത്ത ചീഫ് ജസ്റ്റിസാകാന്&#x200d; സാധ്യതയുള്ള ജസ്റ്റിസ് എന്&#x200d;.വി രമണക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചക്കൊണ്ട് ജഗന്&#x200d; മോഹന്&#x200d; റെഡ്ഡി രംഗത്തെത്തിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി നടന്ന കൂടികാഴ്ചക്ക് പിന്നാലെയാണെന്നതാണ് രാഷ്ട്രീയ നിരീക്ഷകര്&#x200d; ചൂണ്ടികാണിക്കുന്നത്.</p>
<p>ജസ്റ്റിസ് എന്&#x200d;.വി രമണക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചക്കൊണ്ട് ജഗന്&#x200d; മോഹന്&#x200d; റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡേക്ക് കത്ത് നല്&#x200d;കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശ് സര്&#x200d;ക്കാര്&#x200d; ഈ കത്ത് പുറത്തുവിട്ടത്. അമിത് ഷാ, മോദി എന്നവരുമായി കൂടികാഴ്ച നടന്നതിന് പിന്നാലെ ഒക്ടോബര്&#x200d; ആറിന് എഴുതിയ കത്താണ് ഇന്നലെ പുറത്തുവിട്ടതെന്നും ശ്രദ്ധേയമാണ്.</p>
<p>ശിവസേനയും ശിരോമണി അകാലിദളും മുന്നണി വിട്ടതോടെ വൈഎസ്ആര്&#x200d; കോണ്&#x200d;ഗ്രസ് എന്&#x200d;ഡിഎയിലേക്ക് എന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗന്&#x200d;മോഹന്&#x200d; റെഡ്ഡി ബിജെപി സര്&#x200d;ക്കാറിലെ ഉന്നത നേതൃത്വവുമായി ചര്&#x200d;ച്ച നടത്തിയത്. അമിത് ഷായെ സന്ദര്&#x200d;ശിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് ജഗന്&#x200d; മോദിയുമായും കൂടിക്കാഴ്ച നടത്തിയത്.<img src="https://images.newindianexpress.com/uploads/user/imagelibrary/2020/9/23/w1200X800/vijcm1.jpg" alt="Jagan Mohan Reddy, Amit Shah discuss developments in Andhra Pradesh- The  New Indian Express" /></p>
<p>എന്&#x200d;ഡിഎയിലേക്കു കൂടുതല്&#x200d; കക്ഷികളെ കൊണ്ടുവരുന്നതിനു ബിജെപി നീക്കംനടത്തുന്നതായും സൂചനകള്&#x200d; ഉണ്ടായിരുന്നു. എന്നാല്&#x200d; ഈ വര്&#x200d;ഷമാദ്യം ബിജെപിയുമായി കൈകോര്&#x200d;ത്ത നടനും രാഷ്ട്രീയക്കാരനുമായ പവന്&#x200d; കല്യാണിന്റെ ഭീഷണി മുന്നില്&#x200d;നില്&#x200d;ക്കെ മോദി-ഷാ കൂട്ടുകെട്ടിന് ഉപകാരമാകുന്ന നീക്കമായാണോ ജഗന്റെ രാഷട്രീയ നീക്കമെന്നും സൂചനയുണ്ട്. എന്&#x200d;ഡിഎയുമായി തെറ്റിപ്പിരിഞ്ഞ പ്രതിപക്ഷ പാര്&#x200d;ട്ടി, എ.ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ പുനഃപ്രവേശന നീക്കങ്ങള്&#x200d;ക്കു തടയിടുക എന്നതും ജഗന്റെ ലക്ഷ്യമാണ്.</p>
<p>അടുത്ത ചീഫ് ജസ്റ്റിസാകാന്&#x200d; സാധ്യതയുള്ള ജസ്റ്റിസ് എന്&#x200d;.വി രമണക്കെതിരെ കടത്തു ആരോപണവുമായി എത്തിയ ജഗന്&#x200d;, ആന്ധ്രാപ്രദേശ് ഹൈക്കോടതി മുന്&#x200d; ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന എന്&#x200d;.വി രമണക്ക് മുന്&#x200d; മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി അടുത്ത ബന്ധമാണുള്ളതെന്ന് കത്തില്&#x200d; ആരോപിക്കുന്നുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ റോസ്റ്ററിനെയടക്കം സ്വാധീനിച്ചുക്കൊണ്ട് ജസ്റ്റിസ് എന്&#x200d;. വി രമണ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ പ്രവര്&#x200d;ത്തനങ്ങളെ സ്വാധീനിച്ചുവെന്നും, പരമോന്നത നീതിപിഠത്തിന് നല്&#x200d;കിയ എട്ട് പേജുള്ള കത്തില്&#x200d; ജഗന്&#x200d; ആരോപണങ്ങളായി ഉന്നയിക്കുന്നു.</p>
<p><img loading="lazy" class="" src="https://pbs.twimg.com/card_img/1315108751557324800/5FojjHOR?format=jpg&amp;name=900x900" width="965" height="453" /></p>
<p>നായിഡും രമണയും തമ്മില്&#x200d; അനധികൃത സ്ഥലമിടപാടുകള്&#x200d; നടന്നതായും ജഗന്&#x200d; മോഹന്&#x200d; പറയുന്നു. അമരാവതിയെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്&#x200d;പ് ജസ്റ്റിസ് രമണയുടെ രണ്ട് പെണ്&#x200d;മക്കളും അമരാവതിയിലുള്ള ചിലരുമായി സ്ഥലമിടപാട് നടന്നിട്ടുണ്ടെന്നും ഇത് സംശയകരമാണെന്നും കത്തില്&#x200d; പറയുന്നു. തെലുങ്ക് ദേശം പാര്&#x200d;ട്ടിയുമായി ബന്ധപ്പെട്ട് വിഷയങ്ങളെല്ലാം ചില പ്രത്യേക ജഡ്ജുമാരുടെ മുന്&#x200d;പിലേ എത്താറുള്ളുവെന്നാണ് ജഗന്&#x200d; മോഹന്&#x200d; പറയുന്നത്. ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളും കത്തില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. ജുഡീഷ്യറിയുടെ നിഷ്പക്ഷത ഉറപ്പുവരുത്താനുള്ള നടപടികള്&#x200d; സ്വീകരിക്കണമെന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്&#x200d; കത്തിനെക്കുറിച്ച് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഇതുവരെയും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.</p>
<p>അതേസമയം ജഡ്ജിമാര്&#x200d; സ്വന്തം കാര്യത്തിനായി സംസാരിക്കാറില്ലാത്തത് കൊണ്ട് അവര്&#x200d;ക്കെതിരെ എളുപ്പത്തില്&#x200d; വിമര്&#x200d;ശനങ്ങളും കുറ്റപ്പെടുത്തലുകളും ഉയരുകയാണെന്ന് എന്&#x200d;.വി രമണ പ്രതികരിച്ചിരുന്നു. സോഷ്യല്&#x200d; മീഡിയ ഇത്തരം വിമര്&#x200d;ശനങ്ങള്&#x200d; ഏറ്റുപിടിക്കുകയും ജഡ്ജുമാര്&#x200d;ക്കെതിരെ വ്യാപക അപവാദ പ്രചാരണം നടത്തുകയാണെന്നും കഴിഞ്ഞ മാസം നടന്ന ഒരു ചടങ്ങില്&#x200d; വെച്ച് രമണ പറഞ്ഞു.</p>
<p><img loading="lazy" class="" src="https://static.asianetnews.com/images/01d99z8ygjpsb1gv0pcxpskg17/nv-ramana_710x400xt.jpg" alt="justice nv ramana recuses from the internal complaints committee which considers sexual assault case against cji" width="953" height="537" /></p>
<p>നേരത്തേ ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ്‌ക്കെതിരായ ലൈംഗികാരോപണത്തില്&#x200d; പരാതി പരിഗണിക്കുന്നതില്&#x200d; നിന്ന് പിന്&#x200d;മാറിയ ആളാണ് ജസ്റ്റിസ് രമണ. സുപ്രിംകോടതിയില്&#x200d; ഭരണകൂട ഇടപെടല്&#x200d; നടക്കുന്നതില്&#x200d; പ്രതിഷേധവുമായി പരസ്യമായി രംഗത്തെത്തിയ ജസ്റ്റിസുമാരില്&#x200d; ഒരാളായിരുന്നു രഞ്ജന്&#x200d; ഗൊഗോയ്. എന്നാല്&#x200d; ഇതിന് പിന്നാലെ ചീഫ് ജസ്റ്റിസായി രംഗത്തെത്തിയ ഗൊഗോയിക്കെതിരെയാണ് ലൈംഗികാരോപണം ഉയരുന്നത്. എന്നാല്&#x200d; തനിക്ക് എതിരെയും പരാതിക്കാരി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് പിന്&#x200d;മാറ്റമെന്നായിരുന്നു രമണ വ്യക്തമാക്കിയത്. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ അടുത്ത സുഹൃത്താണെന്നും വസതിയിലെ നിത്യസന്ദര്&#x200d;ശകനാണെന്നും പരാതിക്കാരി അന്ന്, സമിതി അദ്ധ്യക്ഷനായ ജസ്റ്റിസ് എസ് എ ബോബ്‌ഡെക്ക് നല്&#x200d;കിയ കത്തില്&#x200d; പറഞ്ഞിരുന്നു.</p>
<p>എന്നാല്&#x200d;, ജഗനെതിരെയുള്ള സിബിഐ കേസുകള്&#x200d; ഒതുക്കുന്നതിനാണു ബിജെപിയുമായി കൂട്ടുകൂടുന്നതെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചു. അതേസമയം, വൈഎസ്ആര്&#x200d; കോണ്&#x200d;ഗ്രസിന്റെ എന്&#x200d;ഡിഎ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങള്&#x200d; പാര്&#x200d;ട്ടിവൃത്തങ്ങള്&#x200d; തള്ളി. കോവിഡ് പകര്&#x200d;ച്ചവ്യാധിക്കിടയില്&#x200d; സംസ്ഥാനം ഏറ്റവും മോശമായ സാമ്പത്തിക വെല്ലുവിളികളിലൂടെ കടന്നുപോകുന്ന സമയത്ത് കേന്ദ്രവുമായി സൗഹൃദം സ്ഥാപിക്കുക മാത്രമാണു ജഗന്റെ ലക്ഷ്യമെന്ന് മുതിര്&#x200d;ന്ന നേതാക്കള്&#x200d; വ്യക്തമാക്കി.</p>
<p>അതിനിടെ, ജസ്റ്റിസ് രമണക്കെതിരെയുള്ള ആരോപണങ്ങള്&#x200d; ഗുരുതരമാണെന്നും അതിനാല്&#x200d; എത്രയും വേഗം കൃത്യവും ശക്തവുമായ അന്വേഷണം ആവശ്യമാണെന്നും മുതിര്&#x200d;ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്&#x200d;ത്തകനുമായ പ്രശാന്ത് ഭൂഷണ്&#x200d; ട്വീറ്റ് ചെയ്തു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jagan-reddy-meets-pm-narendra-modi-before-the-allegations-against-sc-judge-n-v-ramana.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആ 8400 കോടിയുണ്ടെങ്കില്&#x200d; സൈനികര്&#x200d;ക്കായി എന്തെല്ലാം ചെയ്യാമായിരുന്നു; മോദിക്കെതിരെ വീണ്ടും രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/pm-is-only-concerned-about-his-image-and-not-soldiers.html</link>
					<comments>https://www.chandrikadaily.com/pm-is-only-concerned-about-his-image-and-not-soldiers.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Oct 2020 15:40:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[rahul 2.0]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=159965</guid>

					<description><![CDATA[നമ്മുടെ സൈനികരെ കുറിച്ചല്ല, മറിച്ച് സ്വന്തം പ്രതിഛായയെക്കുറിച്ച് മാത്രമാണ് പ്രധാനമന്ത്രി എപ്പോഴും ചിന്തിക്കുന്നത്, രാഹുല്&#x200d; ട്വിറ്റ് ചെയ്തു. ആഡംപര വിമാനം വാങ്ങിയ വാര്&#x200d;ത്ത പങ്കുവെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി എണ്ണായിരം കോടിയുടെ ആഡംബരവിമാനം വാങ്ങിയ സംഭവം വീണ്ടും ഉന്നയിച്ച് കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി. നേരത്തെ, തനിക്കെതിരെ ഉയര്&#x200d;ന്ന കുഷ്യന്&#x200d; വിവാദത്തില്&#x200d; മോദിയുടെ വിഐപി വിമാനത്തെ കുറിച്ച് പരാമര്&#x200d;ശിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലൂടെയാണ് വീണ്ടും അദ്ദേഹത്തിന്റെ വിമര്&#x200d;ശനം.</p>
<p>വിമാനം വാങ്ങിയ 8400 കോടി രൂപയുണ്ടായിരുന്നെങ്കില്&#x200d; സൈനികര്&#x200d;ക്കായി എന്തെല്ലാം ചെയ്യാമായിരുന്നു എന്നാണ് രാഹുലിന്റെ ചോദ്യം.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="hi" dir="ltr">PM ने अपने लिए 8400 करोड़ का हवाई जहाज़ ख़रीदा।</p>
<p>इतने में सियाचिन-लद्दाख़ सीमा पे तैनात हमारे जवानों के लिए कितना कुछ ख़रीदा जा सकता था:</p>
<p>गरम कपड़े: 30,00,000<br />जैकेट, दस्ताने: 60,00,000<br />जूते: 67,20,000<br />ऑक्सिजन सिलेंडर: 16,80,000</p>
<p>PM को सिर्फ़ अपनी इमेज की चिंता है सैनिकों की नहीं। <a href="https://t.co/uQf038BiJj">pic.twitter.com/uQf038BiJj</a></p>
<p>&mdash; Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1314151297851957248?ref_src=twsrc%5Etfw">October 8, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>&#8216;പ്രധാനമന്ത്രി സ്വന്തം ആവശ്യത്തിന് 8400 കോടി രൂപയുടെ വിമാനം വാങ്ങി. ഈ പണംകൊണ്ട് സിയാച്ചിന്&#x200d;- ലഡാക്ക് അതിര്&#x200d;ത്തി കാക്കുന്ന നമ്മുടെ സൈനികര്&#x200d;ക്ക് വേണ്ടി എന്തൊക്കെ വാങ്ങാന്&#x200d; കഴിയുമായിരുന്നു.</p>
<p>കമ്പിളി വസ്ത്രങ്ങള്&#x200d;: 30,00,000, ജാക്കറ്റുകളും കയ്യുറകളും: 60,00,000, ഷൂസുകള്&#x200d;: 67,20,000 ഓക്‌സിജന്&#x200d; സിലിണ്ടറുകള്&#x200d;: 16,80,000 ഇങ്ങനെയന്തെല്ലാം..</p>
<p>നമ്മുടെ സൈനികരെ കുറിച്ചല്ല, മറിച്ച് സ്വന്തം പ്രതിഛായയെക്കുറിച്ച് മാത്രമാണ് പ്രധാനമന്ത്രി എപ്പോഴും ചിന്തിക്കുന്നത്, രാഹുല്&#x200d; ട്വിറ്റ് ചെയ്തു. ആഡംപര വിമാനം വാങ്ങിയ വാര്&#x200d;ത്ത പങ്കുവെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.</p>
<p>കര്&#x200d;ഷക റാലിക്കിടെ ട്രാക്ടറില്&#x200d; കുഷ്യന്&#x200d; ഉപയോഗിച്ചെന്ന ബി.ജെ.പി നേതാക്കളുടെ വിമര്&#x200d;ശനത്തിന് കഴിഞ്ഞ ദിവസം രാഹുല്&#x200d; ചുട്ടമറുപടി നല്&#x200d;കിയിരുന്നു. പ്രധാനമന്ത്രിയുടെ നരേന്ദ്രമോദി വാണിക്കൂട്ടുന്ന 8000 കോടിയുടെ വിമാനം ആരും കാണില്ലെന്നും എന്നാല്&#x200d; കര്&#x200d;ഷക റാലിയിലെ കുഷ്യന്&#x200d; കാണുമെന്നുമായിരുന്നു രാഹുലിന്റെ മറുപടി.</p>
<p>നികുതിദായകരുടെ എണ്ണായിരം കോടിയില്&#x200d; അധികം രൂപ ഉപയോഗിച്ചാണ് എയര്&#x200d; ഇന്ത്യ വണ്&#x200d; വിമാനം വാങ്ങിയത്. അതില്&#x200d; കുഷ്യന്&#x200d; മാത്രമല്ല, അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്&#x200d;ക്കായി നിരവധി ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്&#x200d; പറഞ്ഞു. വി.വി.ഐ.പി. വിമാനം വാങ്ങാന്&#x200d; ആയിരക്കണക്കിന് കോടി രൂപ പാഴാക്കിയതില്&#x200d; പ്രധാനമന്ത്രി മോദിയെ വിമര്&#x200d;ശിച്ച രാഹുല്&#x200d;, മോദി ഇങ്ങനെ ചെയ്തത് സുഹൃത്ത് ഡൊണാള്&#x200d;ഡ് ട്രംപിന് ഒരു വി.വി.ഐ.പി. വിമാനം ഉള്ളതു കൊണ്ടാണെന്നും പരിഹസിച്ചു.</p>
<p>ട്രാക്ടറില്&#x200d; കുഷ്യനിട്ട് ഇരുന്നതിനെപ്പറ്റി ചോദ്യം ചോദിച്ച മാധ്യമ പ്രവര്&#x200d;ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വന്&#x200d; തുകയ്ക്ക് വിമാനം വാങ്ങിയ അവരോട് ചോദ്യം ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല്&#x200d; ചോദിച്ചു. ഇത്രയും വലിയ തുകയ്ക്ക് വി.വി.ഐ.പി. ബോയിങ് 777 വിമാനം വാങ്ങിയത് ആരും കാണുകയോ ചോദ്യം ചെയ്യുന്നോ ഇല്ലെന്നത് അസാധാരണമാണെന്നും രാഹുല്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-is-only-concerned-about-his-image-and-not-soldiers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാള്&#x200d; കീഴടക്കാന്&#x200d; വിഭജന നീക്കവുമായി കേന്ദ്രസര്&#x200d;ക്കാര്&#x200d;; ബിജെപിയുടെ ഗൂഢനീക്കമെന്ന് തൃണമൂല്&#x200d;</title>
		<link>https://www.chandrikadaily.com/centre-calls-gorkhaland-meet-tmc-says-bid-to-divide-bengal.html</link>
					<comments>https://www.chandrikadaily.com/centre-calls-gorkhaland-meet-tmc-says-bid-to-divide-bengal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Oct 2020 06:30:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2020 Parliament]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[bengal bjp]]></category>
		<category><![CDATA[Mamta Banerjee]]></category>
		<category><![CDATA[Modi Govt]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[Trinamool Congress]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=159029</guid>

					<description><![CDATA[അടുത്ത വര്&#x200d;ഷം നടത്തുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന വിര്&#x200d;ശനവുനായി മുതിര്&#x200d;ന്ന തൃണമൂല്&#x200d; (ടിഎംസി) നേതാവ് ഗൗതം ഡെബ് രംഗത്തെത്തി. എന്ത് വില കൊടുത്തും ബിജെപിയുടെ ഗൂഢാലോചന ഞങ്ങള്&#x200d; അവസാനിപ്പിക്കും, ഗൗതം ഡെബ് പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: പശ്ചിമ ബംഗാള്&#x200d; സംസ്ഥാന വിഭജന നീക്കങ്ങളുമായി കേന്ദ്രസര്&#x200d;ക്കാര്&#x200d; രംഗത്ത്. ഏതുവിധത്തിലും ബംഗാള്&#x200d; കീഴടക്കാനുള്ള ബിജെപിയുടെ ലക്ഷ്യത്തിന് സൗകര്യമൊരുക്കാന്&#x200d; പശ്ചിമ ബംഗാളിന് മുറിച്ച് പുതിയ സംസ്ഥാനമുണ്ടാക്കാനാണ് കേന്ദ്രസര്&#x200d;ക്കര്&#x200d; തിരക്കിട്ട നീക്കങ്ങള്&#x200d; നടത്തുന്നതായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ടു ചെയ്തു.</p>
<p>ഡാര്&#x200d;ജിലിംഗ് ആസ്ഥാനമായ ഗൂര്&#x200d;ഖാലാന്&#x200d;ഡ് എന്ന പുതിയ സംസ്ഥാന രൂപികരണത്തിനാണ് മോദി ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബര്&#x200d; 7 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്&#x200d;ഹിയില്&#x200d; വിളിച്ചു. പശ്ചിമ ബംഗാള്&#x200d; സര്&#x200d;ക്കാരിനെയും ഗോര്&#x200d;ഖ ടെറിട്ടോറിയല്&#x200d; അഡ്മിനിസ്‌ട്രേഷനെയും (ജിടിഎ) ഗോര്&#x200d;ഖ ജന്&#x200d;മുക്തി മോര്&#x200d;ച്ചയെയും (ജിജെഎം) യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. &#8221;ഗോര്&#x200d;ഖാലാന്&#x200d;ഡുമായി ബന്ധപ്പെട്ട വിഷയങ്ങള്&#x200d; ചര്&#x200d;ച്ചചെയ്ത് അടുത്ത പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; ബില്&#x200d; അവതരിപ്പിക്കാനാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; നീക്കം.</p>
<p>ആഭ്യന്തര സഹമന്ത്രി ജി കിഷന്&#x200d; റെഡ്ഡിയുടെ അധ്യക്ഷതയില്&#x200d; യോഗം ചേരുമെന്ന് കേന്ദ്രം വ്യത്തങ്ങള്&#x200d; അറിയിച്ചു. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ഡാര്&#x200d;ജിലിംഗ് ജില്ലാ മജിസ്ട്രേറ്റ്, ജിടിഎ പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി, ജിജെഎം പ്രസിഡന്റ് എന്നിവരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. നേപ്പാള്&#x200d; അതിര്&#x200d;ത്തിയോട് ചേര്&#x200d;ന്നു കിടക്കുന്ന പശ്ചിമബംഗാളിലെ വടക്കന്&#x200d; ഭാഗങ്ങള്&#x200d; ഉള്&#x200d;പ്പെടുന്ന ഗൂര്&#x200d;ഖാലാന്&#x200d;ഡ് പുതിയ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇരുപതാം നൂറ്റാണ്ടില്&#x200d; ആരംഭിച്ച ഗൂര്&#x200d;ഖാലാന്&#x200d;ഡ് ആവശ്യം അംഗീകരിച്ച് അതുവഴി രാഷ്ട്രീയ നേട്ടം നേടാനുള്ള ശ്രമം കൂടിയാണ് കേന്ദ്രസര്&#x200d;ക്കാരിന്റേത്. ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്&#x200d; കോവിഡ് മുക്തനായ ആഭ്യന്തരമന്ത്രി അമിത്ഷായും പങ്കെടുക്കുമെന്ന് സൂചനയുണ്ട്.</p>
<p>നേപ്പാളിന്റെ പൈതൃകം ഗൂര്&#x200d;ഖ വംശജര്&#x200d; ആണ് ഈ മേഖലയില്&#x200d; ഉള്ളത്. പശ്ചിമ ബംഗാളിന്റെ മറ്റു ഭാഗങ്ങളില്&#x200d; നിന്ന് വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരും വ്യത്യസ്തമായ സംസ്‌കാര രീതി പുലര്&#x200d;ത്തുന്നവരുമാണ് ഇവരെന്ന വസ്തുത മുന്&#x200d; നിര്&#x200d;ത്തിയാണ് സംസ്ഥാന വിഭജന നീക്കത്തിന് കേന്ദ്രം കാരണമാക്കുന്നത്. ഡാര്&#x200d;ജിലിംഗില്&#x200d; നിന്നുള്ള ബിജെപി എംപി രാജു ബിസ്ത ഗോര്&#x200d;ഖലാന്റ് വിഷയം കഴിഞ്ഞ പാര്&#x200d;ലമെന്റിന്റെ മണ്&#x200d;സൂണ്&#x200d; സെഷനില്&#x200d; ഉന്നയിച്ചിരുന്നു.</p>
<p><img src="https://images.indianexpress.com/2020/10/deb-1.jpg" alt="Gorkhaland, Union Ministry of Home Affairs, Gorkhaland issues meeting, Gorkha Territorial Administration, tmc, indian express news" /></p>
<p>അതേസമയം, അടുത്ത വര്&#x200d;ഷം നടത്തുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന വിര്&#x200d;ശനവുനായി മുതിര്&#x200d;ന്ന തൃണമൂല്&#x200d; (ടിഎംസി) നേതാവ് ഗൗതം ഡെബ് രംഗത്തെത്തി.<br />
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഭിന്നിപ്പിക്കാന്&#x200d; ബിജെപി ശ്രമിക്കുന്നു. സംസ്ഥാനത്തെ ഭിന്നിപ്പിക്കാന്&#x200d; ഞങ്ങള്&#x200d; ആരെയും അനുവദിക്കില്ല. എന്ത് വില കൊടുത്തും ബിജെപിയുടെ ഗൂഢാലോചന ഞങ്ങള്&#x200d; അവസാനിപ്പിക്കും, ഗൗതം ഡെബ് പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/centre-calls-gorkhaland-meet-tmc-says-bid-to-divide-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡ് വാക്‌സീന്&#x200d; വാങ്ങാന്&#x200d; ഇന്ത്യയില്&#x200d; പണമുണ്ടാവുമോ; പ്രധാനമന്ത്രിയോട് സെറം ഇന്&#x200d;സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ</title>
		<link>https://www.chandrikadaily.com/will-centre-have-rs-80000-crore-to-give-each-indian-covid-19-vaccine-asks-siis-adar-poonawalla.html</link>
					<comments>https://www.chandrikadaily.com/will-centre-have-rs-80000-crore-to-give-each-indian-covid-19-vaccine-asks-siis-adar-poonawalla.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 26 Sep 2020 12:57:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid vaccine]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[oxford vaccine]]></category>
		<category><![CDATA[pune serum institute]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156737</guid>

					<description><![CDATA[കോവിഡ് പ്രതിരോധ വാക്സീനായി 80,000 കോടി രൂപ വേണ്ടിവരുമന്നും മരുന്നിന്റെ ഉല്പാദനവും അതിന്റെ വിതരണവുമാവും ഇന്ത്യ നേരിടാന്&#x200d; പോകുന്ന അടുത്ത വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയെ ടാഗ് ചെയ്തായിരുന്നു സെറം ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദര്&#x200d; പൂനാവാലയുടെ ചോദ്യം.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കോവിഡില്&#x200d; വൈറസില്&#x200d; നിന്നും മുക്തിനേടാന്&#x200d; രാജ്യത്തെ ജനങ്ങനങ്ങള്&#x200d;ക്കായി പ്രതിരോധ വാക്സീന്&#x200d; വികസിപ്പിച്ചാലും അതിന് ചെലവഴിക്കാന്&#x200d; ഇന്ത്യയില്&#x200d; പണം കാണുമോ എന്ന ചോദ്യവുമായി വാക്സീന്&#x200d; നിര്&#x200d;മാതാക്കളായ സെറം ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സെറം ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദര്&#x200d; പൂനാവാലയാണ് ഈ ചോദ്യം ഉന്നയിച്ചത്. ഓക്‌സ്‌ഫോര്&#x200d;ഡ് സര്&#x200d;വകലാശാലയും ആസ്ട്രാസെനെക്കയുമായി സഹകരിച്ച് ഇന്ത്യയില്&#x200d; കോവിഡ് -19 വാക്‌സീന്&#x200d; നിര്&#x200d;മ്മിക്കുകയും വിതരണം ചെയ്യുന്നതും പൂനെ സെറം ആണ്.</p>
<p>കോവിഡ് പ്രതിരോധ വാക്സീനായി 80,000 കോടി രൂപ വേണ്ടിവരുമന്നും മരുന്നിന്റെ ഉല്പാദനവും അതിന്റെ വിതരണവുമാവും ഇന്ത്യ നേരിടാന്&#x200d; പോകുന്ന അടുത്ത വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയെ ടാഗ് ചെയ്തായിരുന്നു സെറം ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദര്&#x200d; പൂനാവാലയുടെ ചോദ്യം.</p>
<p>&#8216;വേഗത്തിലൊരു ചോദ്യം, അടുത്ത വര്&#x200d;ഷത്തേക്കായി ഇന്ത്യന്&#x200d; സര്&#x200d;ക്കാരിന്റെ കൈയില്&#x200d; 80,000 കോടി രൂപയുണ്ടാകുമോ? കാരണം വാക്സിന്&#x200d; വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമായി ആരോഗ്യമന്ത്രാലയത്തിന് അത്രക്കാണ് വേണ്ടിവരിക. പ്രധാനമന്ത്രി, നാം എത്രയും വേഗം പരിഹാരം കാണേണ്ട അടുത്ത വെല്ലുവിളി ഇതാണ്.&#8217; പൂനാവാല ട്വീറ്റ് ചെയ്തു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">I ask this question, because we need to plan and guide, vaccine manufacturers both in India and overseas to service the needs of our country in terms of procurement and distribution.</p>
<p>&mdash; Adar Poonawalla (@adarpoonawalla) <a href="https://twitter.com/adarpoonawalla/status/1309804569619300352?ref_src=twsrc%5Etfw">September 26, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഇന്ത്യയില്&#x200d; കോവിഡിനെതിരെ മൂന്നു വാക്സിനുകള്&#x200d; പരീക്ഷണ ഘട്ടത്തിലാണ്. ശാസ്ത്രജ്ഞരുടെ അനുമതി ലഭിക്കുകയാണെങ്കില്&#x200d; വാക്സിന്&#x200d; നിര്&#x200d;മാണത്തിന് ഇന്ത്യ പൂര്&#x200d;ണ സജ്ജമാണ്. എല്ലാ ഇന്ത്യക്കാരിലും ഏറ്റവും കുറഞ്ഞ സമയത്തിനുളളില്&#x200d; എത്തിക്കുന്നതിനെ സംബന്ധിച്ച് ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നാണ് വാക്സിന്&#x200d; നിര്&#x200d;മാണവും വിതരണവും സംബന്ധിച്ച് നേരത്തെ പ്രധാനമന്ത്രി പറഞ്ഞത്.</p>
<p>എന്നാല്&#x200d; വിഷയത്തില്&#x200d; വ്യക്തത വരുത്തേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് പൂനവാലെയുടെ ട്വീറ്റ്. താന്&#x200d; എന്തുകൊണ്ടാണ് ഇത്തരത്തില്&#x200d; ചോദ്യം ഉന്നയിച്ചതെന്നും മറ്റൊരു ട്വീറ്റില്&#x200d; സിറം സിഇഒ വ്യക്തമാക്കുന്നുണ്ട്. കാരണം രാജ്യത്തിന്റെ നിലനിലെ ആവശ്യങ്ങള്&#x200d; നിറവേറ്റുന്നതിനായി ഇന്ത്യയിലേയും വിദേശത്തെയും വാക്സിന്&#x200d; നിര്&#x200d;മാതാക്കളെ അവരുടെ സംഭരണം, വിതരണം എന്നിവ സംബന്ധിച്ച് കൃത്യമായ രൂപരേഖ ഉണ്ടാക്കേണ്ടതും അവരെ നാം അതിലേക്ക് നയിക്കേണ്ടതുണ്ടെന്നും, പൂനവാല വ്യക്തമാക്കി.</p>
<p>വാക്സീന്&#x200d; വിതരണത്തിന് തയ്യാറായി കഴിഞ്ഞാല്&#x200d; ഏകദേശം ഒന്നിന് 1000 രൂപ വില വരുമെന്ന് ജൂലൈയില്&#x200d; ഒരു ദേശീയ മാധ്യമത്തിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; പൂനാവാല പറഞ്ഞിരുന്നു. ഓക്സഫഡ് സര്&#x200d;വകലാശാലയും ആസ്ട്ര സെനകയും ചേര്&#x200d;ന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്&#x200d;ഡിന്റെ അവസാനഘട്ട പരീക്ഷണങ്ങള്&#x200d; നടന്നുകൊണ്ടിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/will-centre-have-rs-80000-crore-to-give-each-indian-covid-19-vaccine-asks-siis-adar-poonawalla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷകരെ കൊലയ്ക്ക് കൊടുക്കരുത്</title>
		<link>https://www.chandrikadaily.com/editorial-22-sep.html</link>
					<comments>https://www.chandrikadaily.com/editorial-22-sep.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 Sep 2020 20:15:05 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[farm bills]]></category>
		<category><![CDATA[farmer's strike]]></category>
		<category><![CDATA[modi loot]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155464</guid>

					<description><![CDATA[ഇന്ത്യന്&#x200d; സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ലായ കാര്&#x200d;ഷിക മേഖലയുടെ സമ്പൂര്&#x200d;ണ തകര്&#x200d;ച്ചക്ക് വഴിവെക്കുന്ന മൂന്നു നിര്&#x200d;ണായക നിയമങ്ങള്&#x200d; കര്&#x200d;ഷകരുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത പ്രതിഷേധത്തെ വകവെക്കാതെ മോദി സര്&#x200d;ക്കാര്&#x200d; പാര്&#x200d;ലമെന്റില്&#x200d; പാസാക്കിയെടുത്തുകഴിഞ്ഞു. കര്&#x200d;ഷിക ഉല്&#x200d;പന്ന വ്യാപാര വാണിജ്യബില്&#x200d;-2020, കര്&#x200d;ഷക (ശാക്തീകരണ, സംരക്ഷണ) ബില്&#x200d;-2020 എന്നിവയാണ് തിങ്കളാഴ്ച രാജ്യസഭയില്&#x200d; സര്&#x200d;ക്കാര്&#x200d; പാസാക്കിയെടുത്തത്. രണ്ട് ബില്ലുകളും ശബ്ദവോട്ടോടെ പാസായതായാണ് സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ചത്. അവശ്യവസ്തു (ഭേദഗതി) നിയമം കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയിരുന്നു. ബില്ലുകള്&#x200d; വോട്ടിനിടണമെന്ന പ്രതിപക്ഷ ആവശ്യം രാജ്യസഭാഡെപ്യൂട്ടി ചെയര്&#x200d;മാന്&#x200d; തള്ളിയാണ് ശബ്ദവോട്ടോടെയുള്ള നിയമനിര്&#x200d;മാണം. ബഹുരാഷ്ട്ര [&#8230;]]]></description>
										<content:encoded><![CDATA[<p>ഇന്ത്യന്&#x200d; സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ലായ കാര്&#x200d;ഷിക മേഖലയുടെ സമ്പൂര്&#x200d;ണ തകര്&#x200d;ച്ചക്ക് വഴിവെക്കുന്ന മൂന്നു നിര്&#x200d;ണായക നിയമങ്ങള്&#x200d; കര്&#x200d;ഷകരുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത പ്രതിഷേധത്തെ വകവെക്കാതെ മോദി സര്&#x200d;ക്കാര്&#x200d; പാര്&#x200d;ലമെന്റില്&#x200d; പാസാക്കിയെടുത്തുകഴിഞ്ഞു. കര്&#x200d;ഷിക ഉല്&#x200d;പന്ന വ്യാപാര വാണിജ്യബില്&#x200d;-2020, കര്&#x200d;ഷക (ശാക്തീകരണ, സംരക്ഷണ) ബില്&#x200d;-2020 എന്നിവയാണ് തിങ്കളാഴ്ച രാജ്യസഭയില്&#x200d; സര്&#x200d;ക്കാര്&#x200d; പാസാക്കിയെടുത്തത്. രണ്ട് ബില്ലുകളും ശബ്ദവോട്ടോടെ പാസായതായാണ് സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ചത്. അവശ്യവസ്തു (ഭേദഗതി) നിയമം കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയിരുന്നു. ബില്ലുകള്&#x200d; വോട്ടിനിടണമെന്ന പ്രതിപക്ഷ ആവശ്യം രാജ്യസഭാഡെപ്യൂട്ടി ചെയര്&#x200d;മാന്&#x200d; തള്ളിയാണ് ശബ്ദവോട്ടോടെയുള്ള നിയമനിര്&#x200d;മാണം. ബഹുരാഷ്ട്ര കുത്തകകള്&#x200d;ക്ക് യഥേഷ്ടം ലാഭം കൊയ്യാനും അതിന്റെ പങ്കുപറ്റാനും പരമാവധി പരിശ്രമിച്ചുവരുന്ന മോദി സര്&#x200d;ക്കാരിനെ സംബന്ധിച്ച് രാജ്യത്തിന്റെ നട്ടെല്ലായ കാര്&#x200d;ഷിക മേഖലയെകൂടി അവര്&#x200d;ക്കായി ലേലത്തിന് വെക്കുന്നത് ലളിതമായി പറഞ്ഞാല്&#x200d; ജനങ്ങളെ കൊലയ്ക്ക് കൊടുക്കലാണ്. കോണ്&#x200d;ഗ്രസും മുസ്്‌ലിംലീഗും സി.പി.എമ്മും ടി.എം.സിയും ശിവസേനയും ജനതാദളും (എസ്) ബില്ലിനെ ശക്തിയായി എതിര്&#x200d;ക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തില്&#x200d; കണ്ടതുപോലുള്ള പിടിവാശിയിലാണ് മോദി സര്&#x200d;ക്കാര്&#x200d;.കോവിഡ് കാലത്ത് ജനങ്ങളുടെ ശ്രദ്ധതിരിച്ച് കര്&#x200d;ഷകര്&#x200d;ക്കെതിരായും കുത്തകകള്&#x200d;ക്ക് അനുകൂലമായും നിയമങ്ങള്&#x200d; പാസാക്കിയെടുക്കുന്ന സര്&#x200d;ക്കാരിന്റെയും ബി.ജെ.പിയുടെയും ഗൂഢതന്ത്രത്തിന് പ്രതിപക്ഷവും ജനതയും വഴങ്ങില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് ലോക്‌സഭയിലും രാജ്യസഭയിലുമായി കണ്ടത്.</p>
<p>നിലവില്&#x200d; കര്&#x200d;ഷകരും സാധാരണക്കാരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കുന്നതാണ് കേന്ദ്ര സര്&#x200d;ക്കാരിന്റെ കാര്&#x200d;ഷികാനുബന്ധബില്ലുകള്&#x200d;. കഴിഞ്ഞ സാമ്പത്തികവര്&#x200d;ഷം പഞ്ചാബിലും ഹരിയാനയിലും നിന്നായി 226.56 ലക്ഷം ടണ്&#x200d; അരിയും 201.14 ലക്ഷം ടണ്&#x200d; ഗോതമ്പുമാണ് സര്&#x200d;ക്കാര്&#x200d; സംഭരിച്ചത്. 80293 കോടി രൂപ വിലവരുന്ന ഇവ സംഭരിച്ചത് കര്&#x200d;ഷകരില്&#x200d;നിന്ന് നേരിട്ടാണ്- കാര്&#x200d;ഷികോല്&#x200d;പന്ന വിപണന സമിതികള്&#x200d; (എ.പി.എം.സി) മുഖേന. ഇതാണ് പുതിയ നിയമത്തിലൂടെ നിലയ്ക്കാന്&#x200d; പോകുന്നത്. നിലവിലുള്ള സംഭരണ സംവിധാനവും താങ്ങുവില സമ്പ്രദായവും എടുത്തുകളയുന്നു എന്നതാണ ്ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്ത് ഏതിടത്തും കാര്&#x200d;ഷികോത്പന്നങ്ങള്&#x200d; വിപണനം നടത്താന്&#x200d; കഴിയുമെന്ന ബില്ലിലെ വ്യവസ്ഥ കേള്&#x200d;ക്കുമ്പോള്&#x200d; കര്&#x200d;ഷകര്&#x200d;ക്ക് അനുകൂലമാണെന്ന് തോന്നുമെങ്കിലും, ഫലത്തിലത് കുത്തകകള്&#x200d;ക്ക് കാര്&#x200d;ഷിക വിപണി തുറന്നുകൊടുക്കാനുള്ള പടപ്പുറപ്പാടാണ്. നേരത്തെതന്നെ കുത്തകകള്&#x200d;ക്ക് കാര്&#x200d;ഷിക മേഖലയെ തുറന്നുകൊടുത്ത മോദി സര്&#x200d;ക്കാര്&#x200d; ഇപ്പോള്&#x200d; അവരുടെ ഉത്പന്നങ്ങള്&#x200d; യഥേഷ്ടം വിപണിയിലെത്തിക്കാനുള്ള സൗകര്യമാണ് ഒരുക്കിക്കൊടുക്കുന്നത്. ഇതിലൂടെ സംഭവിക്കാന്&#x200d; പോകുന്നത് സാധാരണക്കാരും നാമമാത്രവുമായ കര്&#x200d;ഷകര്&#x200d; കഠിനാധ്വാനംകൊണ്ട് ഉത്പാദിപ്പിച്ചെടുത്ത വിളകള്&#x200d; കുത്തകകളുടേതുമായി മല്&#x200d;സരിക്കണമെന്നാണ്. ആധുനിക സംവിധാനങ്ങളും സാങ്കേതികവിദ്യയും വിനിമയശേഷിയുമുള്ള ഉത്പാദകരുമായി ചെറുകിട-നാമമാത്ര കര്&#x200d;ഷകന്&#x200d; മല്&#x200d;സരിക്കണമെന്നാണ്. ഫലത്തില്&#x200d; പുലിയെയും ആടിനെയും സംരക്ഷണത്തിന്റെ പേരില്&#x200d; ഒരേ തൊഴുത്തില്&#x200d; കെട്ടുന്ന അവസ്ഥയാണിത്. പരാതികളില്&#x200d; മറ്റൊന്ന് കരാര്&#x200d; കൃഷി വ്യാപകമാക്കുന്നുവെന്നതാണ്. മറ്റൊന്ന് ധാന്യങ്ങളെയും സവാള, സസ്യഎണ്ണ, ഉരുളക്കിഴങ്ങ് തുടങ്ങിയവയെ അവശ്യവസ്തു എന്ന ആനുകൂല്യത്തില്&#x200d;നിന്ന് ഒഴിവാക്കുമെന്നതാണ്. കുത്തകകള്&#x200d;ക്കും വ്യാപാരികള്&#x200d;ക്കും യഥേഷ്ടം പൂഴ്ത്തിവെപ്പ് നടത്താനും തങ്ങളുടെ ഇച്ഛാനുസരണം വില നിശ്ചയിക്കാനും ഇത് വഴിവെക്കും. നിലവില്&#x200d; സാധാരണ കര്&#x200d;ഷകര്&#x200d;ക്ക് പ്രാദേശിക ചന്തകളും സര്&#x200d;ക്കാര്&#x200d; സംഭരണം വഴിയും കിട്ടിയിരുന്ന വിലപോലും കടുത്ത മല്&#x200d;സരത്തിനിടെ നഷ്ടപ്പെടുമെന്നര്&#x200d;ത്ഥം. ലാഭകരമല്ലാതായാല്&#x200d; കൃഷിഭൂമി പതിയെ കുത്തകകള്&#x200d;ക്ക് കൈമാറാന്&#x200d; കര്&#x200d;ഷകര്&#x200d; തയ്യാറാകും.</p>
<p>ഇതേ കോവിഡ് കാലത്തുതന്നെയാണ് രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളെയും പ്രതിരോധ മേഖലയെയും പ്രകൃതി സമ്പത്തിനെയും വിമാനത്താവളങ്ങളെയുമെല്ലാം കൂട്ടത്തോടെ കുത്തകകള്&#x200d;ക്ക് കൈമാറുന്ന രീതി നാം ഞെട്ടലോടെ കണ്ടത്. ഇതിനെതിരായ പോരാട്ടത്തിനിടെയാണ് കര്&#x200d;ഷകരുടെ രോഷംകൂടി സര്&#x200d;ക്കാര്&#x200d; ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി പഞ്ചാബിലും ഹരിയാനയിലും അലയടിക്കുന്ന പ്രതിഷേധാഗ്നി കൂടുതല്&#x200d; സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണിപ്പോള്&#x200d;. മുഴുപ്പട്ടിണിയിലും അരപ്പട്ടിണിയിലുമായി കഴിയുന്ന രാജ്യത്തെ വലിയ ശതമാനംവരുന്ന കര്&#x200d;ഷകരോട് മോദി സര്&#x200d;ക്കാര്&#x200d; ചെയ്യുന്നത് ക്രൂരതയാണെന്ന് പറഞ്ഞാല്&#x200d;പോരാ, രാജ്യത്തെ ശതകോടി ജനതയാണ് ഇതിന്റെ ഭവിഷ്യത്തുകള്&#x200d; അനുഭവിക്കാന്&#x200d;പോകുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം അതിരൂക്ഷമാകുമെന്ന് മാത്രമല്ല, രാജ്യത്തെ ജനസംഖ്യയുടെ ബഹുഭൂരിപക്ഷംപേരും പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥവരും. ഇന്ത്യയില്&#x200d; പ്രതിദിനം പത്ത് കര്&#x200d;ഷകരെങ്കിലും ജീവനൊടുക്കുന്നുണ്ടെന്നാണ് 2017ലെ കണക്ക്. കഴിഞ്ഞ മൂന്നു വര്&#x200d;ഷമായി കേന്ദ്ര സര്&#x200d;ക്കാര്&#x200d; കര്&#x200d;ഷക ആത്മഹത്യാകണക്ക് പുറത്തുവിടുന്നില്ല. 2020 ഓടെ കാര്&#x200d;ഷികോത്പന്നങ്ങള്&#x200d;ക്ക് ഇരട്ടിവില ലഭ്യമാക്കുമെന്നും കര്&#x200d;ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും വാഗ്ദാനം ചെയ്ത മോദി സര്&#x200d;ക്കാര്&#x200d; രണ്ടാം തവണ അധികാരത്തിലെത്തിയതോടെ കര്&#x200d;ഷകരെതന്നെ ഇല്ലാതാക്കാനുള്ള നയമാണ് സ്വീകരിച്ചിരിക്കുന്നത്. വില ഇരട്ടിയാക്കുന്നതിന്റെ ഗുണം ലഭിക്കുന്നത് ഫലത്തില്&#x200d; കര്&#x200d;ഷകര്&#x200d;ക്കല്ല കുത്തകകള്&#x200d;ക്കാണ് എന്നതാണ് കൗതുകകരമായിരിക്കുന്ന വസ്തുത.</p>
<p>രാജ്യത്തെ കര്&#x200d;ഷകരുന്നയിക്കുന്ന വിമര്&#x200d;ശനങ്ങളൊന്നും ചെവിക്കൊള്ളാത്ത മോദിക്കും ബി.ജെ.പിക്കും ആരോടാണ് യഥാര്&#x200d;ത്ഥത്തില്&#x200d; കൂറെന്ന് ഇത് വ്യക്തമാക്കുന്നു. സ്വന്തം മുന്നണിയിലെ ഘടകക്ഷികളിലൊന്നായ ശിരോമണി അകാലിദളിന്റെ പ്രതിനിധിയും വനിതയുമായ ഭക്ഷ്യസംസ്‌കരണവകുപ്പുമന്ത്രി ഹര്&#x200d;സിമ്രത് കൗര്&#x200d;ബാദല്&#x200d; രാജിവെച്ചിട്ടുപോലും കാര്&#x200d;ഷിക വിരുദ്ധ നിയമവുമായി സര്&#x200d;ക്കാര്&#x200d; മുന്നോട്ടുപോയതിന്റെ പിന്നില്&#x200d; വലിയ സാമ്പത്തിക നേട്ടങ്ങള്&#x200d; സര്&#x200d;ക്കാരിലെ ബന്ധപ്പെട്ടവര്&#x200d;ക്ക് ലഭിക്കുന്നുണ്ടെന്ന പരാതി ശരിവെക്കപ്പെടുകയാണ്. കര്&#x200d;ഷകരെന്നാല്&#x200d; നാടിന്റെ നട്ടെല്ലാണ്. ഇന്ത്യയുടെ 70 ശതമാനം ജനതയും കാര്&#x200d;ഷിക വൃത്തിയിലൂടെ ജീവിതം പുലര്&#x200d;ത്തുമ്പോള്&#x200d; കാര്&#x200d;ഷികമേഖലയെ അവരില്&#x200d;നിന്ന് പിടിച്ചെടുക്കുന്നത് മല്&#x200d;സ്യത്തെ കരക്കുപിടിച്ചിടുന്നതിന് തുല്യമാണ്. ജനങ്ങളെയും രാജ്യത്തെ സംബന്ധിച്ചോളം ആത്മഹത്യാപരവും. ഇതര മേഖലകളെയെല്ലാം കുത്തകകള്&#x200d;ക്ക് തുറന്നിടുമ്പോള്&#x200d; ജനകോടികള്&#x200d;ക്ക് അന്നമൂട്ടുന്ന കാര്&#x200d;ഷിക രംഗത്തെയെങ്കിലും ജനങ്ങള്&#x200d;ക്ക് വിട്ടുനല്&#x200d;കാന്&#x200d; ബി.ജെ.പി സര്&#x200d;ക്കാര്&#x200d; സന്മനസ്സുകാണിക്കണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-22-sep.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസംബന്ധങ്ങള്&#x200d;ക്കുള്ള &#8216;ഇഗ് നൊബേല്&#x200d;&#8217; പുരസ്‌കാരം നരേന്ദ്ര മോദിക്ക്</title>
		<link>https://www.chandrikadaily.com/pm-modi-is-indias-second-pm-to-win-an-ig-noble-prize.html</link>
					<comments>https://www.chandrikadaily.com/pm-modi-is-indias-second-pm-to-win-an-ig-noble-prize.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 Sep 2020 13:31:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[feku modi]]></category>
		<category><![CDATA[ig nobel]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[Nobel prize]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155402</guid>

					<description><![CDATA[മെഡിക്കല്&#x200d; വിദ്യാഭ്യാസ രംഗത്ത് നല്&#x200d;കിയ അസംബന്ധവും അസംഭവ്യവുമായ ആശയങ്ങള്&#x200d; പരിഗണിച്ചാണ് മോദിയെ തെരഞ്ഞെടുത്തത്.  'ആദ്യം ആളുകളെ ചിരിപ്പിക്കുക, തുടര്&#x200d;ന്ന് അവരെ ചിന്തിപ്പിക്കുക' എന്നതാണ് അവാര്&#x200d;ഡിന്റെ ലക്ഷ്യം. ]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നൊബേല്&#x200d; പുരസ്‌കാരത്തിന്റെ ഹാസ്യാനുകരണമായ &#8216;ഇഗ് നൊബേല്&#x200d; 2020&#8217; പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. അസംബന്ധവും അസംഭവ്യവുമായ ആശയങ്ങള്&#x200d; അവതരിപ്പിക്കുന്നവര്&#x200d;ക്ക് നല്&#x200d;കുന്ന ഇഗ് നൊബേല്&#x200d;, നൊബേല്&#x200d;  പുരസ്‌കാരത്തിന്റെ ഹാസ്യാനുകരണമാണ്. &#8216;നാണംകെട്ട&#8217; എന്ന വാക്കായ ignoble ളില്&#x200d; നിന്നാണ് യാഥാര്&#x200d;ത്ഥ നൊബേല്&#x200d; സമ്മാനത്തിന്റെ പാരഡിയായ ഇഗ് നൊബേല്&#x200d; പുരസ്‌കാരം.</p>
<p>ഇംപ്രോബബിള്&#x200d; റിസര്&#x200d;ച്ച് എന്ന സംഘടന ഇഗ് നൊബേല്&#x200d; പുരസ്‌കാരം 1991 മുതല്&#x200d; എല്ലാ വര്&#x200d;ഷവും നല്&#x200d;കിവരുന്നത്. &#8216;ആദ്യം ആളുകളെ ചിരിപ്പിക്കുക, തുടര്&#x200d;ന്ന് അവരെ ചിന്തിപ്പിക്കുക&#8217; എന്നതാണ് അവാര്&#x200d;ഡിന്റെ ലക്ഷ്യം. ഈ അവാര്&#x200d;ഡ് നേടുന്ന ഇന്ത്യയിലെ രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. 1998 ല്&#x200d; അന്നത്തെ പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്‌പേയിക്ക് ഇഗ് നൊബേല്&#x200d; പുരസ്‌കാരം ലഭിച്ചിരുന്നു.</p>
<div><img loading="lazy" class="" src="https://affairscloud.com/assets/uploads/2020/09/PM-Narendra-Modi-awarded-Ig-Nobel-Prize-2020-for-medical-education.jpg" alt="Narendra Modi Won the Ig Nobel Prize 2020 for Medical Education at 30th First Ig Nobel Prize Ceremony" width="977" height="549" /></div>
<div></div>
<div>മെഡിക്കല്&#x200d; വിദ്യാഭ്യാസ രംഗത്ത് നല്&#x200d;കിയ അസംബന്ധവും അസംഭവ്യവുമായ ആശയങ്ങള്&#x200d; പരിഗണിച്ചാണ് മോദിയെ തെരഞ്ഞെടുത്തത്.   ശാസ്ത്രജ്ഞര്&#x200d;ക്കും ഡോക്ടര്&#x200d;മാര്&#x200d;ക്കും കഴിയുന്നതിനേക്കാള്&#x200d; ജനങ്ങളുടെ ജീവന്മരണ പ്രശ്‌നങ്ങളില്&#x200d; പരിഹാരം കാണാന്&#x200d; സാധിക്കുക രാഷ്ട്രീയക്കാര്&#x200d;ക്കാണെന്ന ‘വലിയ പാഠം പഠിപ്പിച്ച’തിനാണ് മോദിയ്ക്ക് പുരസ്‌കാരം എന്ന് എഐആർ മാഗസിൻ (Annals of Improbable Research magzine) വ്യക്തമാക്കി. പാത്രം മുട്ടല്&#x200d;, ഗോ കൊറോണ തുടങ്ങി വിവാദങ്ങള്&#x200d;ക്കിടെ കൊവിഡ് 19 പശ്ചാത്തലത്തില്&#x200d; കൂടിയാണ് പുരസ്‌കാരം. കൊറോണ വ്യാപനത്തിനിടെ പ്രതിരോധ പ്രവര്&#x200d;ത്തകരെ പ്രശംസിച്ച പ്രധാനമന്ത്രി മോദിയുടെ രീതി വലിയ വാര്&#x200d;ത്തയായിരുന്നു. അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മ കൈകാര്യം ചെയ്യുന്നതിലും വലിയ തൊഴില്&#x200d; നഷ്ടം വന്നതിലും കുടിയേറ്റക്കാരുടെയും ആരോഗ്യ പ്രവര്&#x200d;ത്തകരുടെയും മരണം എന്നിവ സംബന്ധിച്ച വിവരങ്ങള്&#x200d; സമാഹരിക്കുതിലും സര്&#x200d;ക്കാറിന് വന്ന വീഴ്ചകള്&#x200d; വിമര്&#x200d;ശനങ്ങള്&#x200d;ക്ക് കാരണമായിരുന്നു. അതേസമയം, കൊറോണ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഫെയ്സ് മാസ്‌ക് ധരിക്കുന്നത് പോലുള്ള അവശ്യ മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും സര്&#x200d;ക്കാര്&#x200d; നിരവധി ശ്രമങ്ങള്&#x200d; നടത്തിയിട്ടുണ്ട്.</div>
<div></div>
<div>മോദിയെ കൂടാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്&#x200d;സണ്&#x200d;, റഷ്യന്&#x200d; പ്രസിഡന്റ് വ്‌ളാദിമിര്&#x200d; പുടിന്&#x200d;, ബ്രസീലിയന്&#x200d; പ്രസിഡന്റ് ജെയര്&#x200d; ബോള്&#x200d;സനാരോ, മെക്‌സിക്കോ പ്രസിഡന്റ് ആന്&#x200d;ഡ്രസ് മാനുവല്&#x200d; ലോപ്പസ് ഒബ്രഡോര്&#x200d;, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്&#x200d;സണ്&#x200d;, തുര്&#x200d;ക്കിയിലെ റജബ് തയ്യിബ് എര്&#x200d;ദ്വഗന്&#x200d; തുടങ്ങിയവരും മെഡിക്കല്&#x200d; രംഗത്തെ ‘വിശിഷ്ട സംഭാവനകള്&#x200d;’ക്കുള്ള<br />
ഈ വര്&#x200d;ഷത്തെ പുരസ്‌കാരത്തിന് അര്&#x200d;ഹരായി.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-modi-is-indias-second-pm-to-win-an-ig-noble-prize.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദി ചങ്ങാതിമാരുടെ വ്യാപാരം വര്&#x200d;ദ്ധിപ്പിക്കുകയാണ്; മറുപടിയുമായി രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/awakened-farmer-knows-modi-will-attack-the-livelihood-of-the-farmer.html</link>
					<comments>https://www.chandrikadaily.com/awakened-farmer-knows-modi-will-attack-the-livelihood-of-the-farmer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 18 Sep 2020 12:44:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154439</guid>

					<description><![CDATA[വാക്കുകളിലും പ്രവൃത്തികളിലും ഭിന്നതയുള്ള മോദി സര്&#x200d;ക്കാരിലുള്ള വിശ്വാസം കര്&#x200d;ഷകര്&#x200d;ക്ക് നഷ്ടപ്പെട്ടതായി, രാഹുല്&#x200d; കുറ്റപ്പെടുത്തി. കര്&#x200d;ഷക ബില്ലില്&#x200d; പ്രധാനമനന്ത്രി മോദി കോണ്&#x200d;ഗ്രസിനെതിരെ ആരോപണങ്ങള്&#x200d; ഉന്നയിച്ചതിന് പിന്നായിലാണ് ട്വീറ്ററിലൂടെ രാഹുലിന്റെ മറുപടി. ]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പാര്&#x200d;ലമെന്റ് പാസാക്കിയ കര്&#x200d;ഷക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുന്നതിനിടെ കേന്ദ്രസര്&#x200d;ക്കാറിനെതിരെ കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി. വാക്കുകളിലും പ്രവൃത്തികളിലും ഭിന്നതയുള്ള മോദി സര്&#x200d;ക്കാരിലുള്ള വിശ്വാസം കര്&#x200d;ഷകര്&#x200d;ക്ക് നഷ്ടപ്പെട്ടതായി, രാഹുല്&#x200d; കുറ്റപ്പെടുത്തി.<br />
കാര്&#x200d;ഷിക ബില്ലിലൂടെ മോദി സര്&#x200d;ക്കാര്&#x200d; തങ്ങളുടെ &#8216;ചങ്ങാതിമാരുടെ&#8217; വ്യാപാരം വര്&#x200d;ദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഉണര്&#x200d;ന്നിരിക്കുന്ന കര്&#x200d;ഷകന് അറിയാമെന്നും, രാഹുല്&#x200d; വിമര്&#x200d;ശിച്ചു. കര്&#x200d;ഷക ബില്ലില്&#x200d; പ്രധാനമനന്ത്രി മോദി കോണ്&#x200d;ഗ്രസിനെതിരെ ആരോപണങ്ങള്&#x200d; ഉന്നയിച്ചതിന് പിന്നായിലാണ് ട്വീറ്ററിലൂടെ രാഹുലിന്റെ മറുപടി.</p>
<p>കര്&#x200d;ഷകര്&#x200d;ക്ക് മോദി സര്&#x200d;ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, കാരണം മോദിയുടെ വാക്കുകളിലും പ്രവൃത്തികളിലും തുടക്കം മുതല്&#x200d; ഭിന്നതയാണുള്ളത്. നോട്ടുനിരോധനം, തെറ്റായ ജിഎസ്ടി, ഡീസലിന് കനത്ത നികുതി എന്നിവ ഉദാഹരണം.</p>
<p>കാര്&#x200d;ഷിക ബില്ലിലൂടെ മോദി സര്&#x200d;ക്കാര്&#x200d; തങ്ങളുടെ &#8216;ചങ്ങാതിമാരുടെ&#8217; വ്യാപാരം വര്&#x200d;ദ്ധിപ്പിക്കുകയും കര്&#x200d;ഷകന്റെ ഉപജീവനത്തെ ആക്രമിക്കുകയും ചെയ്യുമെന്നത് ഉണര്&#x200d;ന്നിരിക്കുന്ന കര്&#x200d;ഷകന് അറിയാം, രാഹുല്&#x200d; ഗാന്ധി ട്വീറ്റ് ചെയ്തു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="hi" dir="ltr">किसान का मोदी सरकार से विश्वास उठ चुका है क्यूँकि शुरू से मोदी जी की कथनी और करनी में फ़र्क़ रहा है- नोटबंदी, ग़लत GST और डीज़ल पर भारी टैक्स। </p>
<p>जागृत किसान जानता है- कृषि विधेयक से मोदी सरकार बढ़ाएगी अपने ‘मित्रों’ का व्यापार और करेगी किसान की रोज़ी-रोटी पर वार।</p>
<p>&mdash; Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1306908683172016128?ref_src=twsrc%5Etfw">September 18, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം, പാര്&#x200d;ലമെന്റ് പാസാക്കിയ കര്&#x200d;ഷക ബില്ലിനെതിരെ ഉത്തരേന്ത്യയില്&#x200d; പ്രതിഷേധം ശക്തമാവുന്നു. കേന്ദ്രസര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന കാര്&#x200d;ഷിക ബില്ലുകളില്&#x200d; പ്രതിഷേധവുമായി എന്&#x200d;ഡിഎയിലെ സഖ്യ കക്ഷികള്&#x200d; തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് മോദി സര്&#x200d;ക്കാറിനെതിരെ പ്രക്ഷോഭം കനക്കുന്നത്. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലെ കര്&#x200d;ഷകര്&#x200d; ബില്ലിനെതിരെ സമരരംഗത്തേക്ക് ആളുകള്&#x200d; നേരിട്ട് ഇറങ്ങി.</p>
<p>അതേസമയം, കര്&#x200d;ഷക പ്രതിഷേധത്തില്&#x200d; പ്രതിപക്ഷത്തിനെയും കോണ്&#x200d;ഗ്രസിനേയും രൂക്ഷമായ ഭാഷയില്&#x200d; വിമര്&#x200d;ശിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നത്. കര്&#x200d;ഷകരെ കൊളളയടിക്കുന്ന ഇടനിലക്കാരെ സഹായിക്കുന്ന നിലപാടാണ് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; സ്വീകരിക്കുന്നതെന്ന്, ബില്ലുകള്&#x200d; പാസാക്കിയതിനെ സ്വാഗതം ചെയ്ത മോദി പറഞ്ഞു. റെയില്&#x200d;വേ മേല്&#x200d;പ്പാലത്തിന്റെ ഉദ്ഘാടന പരിപാടി വീഡിയോ കോണ്&#x200d;ഫറന്&#x200d;സിലൂടെ നിര്&#x200d;വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കര്&#x200d;ഷകരെ തെറ്റിദ്ധരിപ്പിക്കാന്&#x200d; നിരവധി ശക്തികള്&#x200d; ശ്രമിക്കുന്നുണ്ട്. ദശാബ്ദങ്ങളോളം രാജ്യം ഭരിച്ചവര്&#x200d; കര്&#x200d;ഷകരെ ശക്തിപ്പെടുത്താന്&#x200d; ഒരു നടപടിയും സ്വീകരിച്ചില്ല. അവരുടെ രാഷ്ട്രീയത്തെ സൂക്ഷിക്കണമെന്നും, കോണ്&#x200d;ഗ്രസിനെ കുറ്റപ്പെടുത്തി മോദി പറഞ്ഞു. കര്&#x200d;ഷകരെ കൊളളയടിക്കുന്ന ഇടനിലക്കാരെ സഹായിക്കുന്ന നിലപാടാണ് ഇവര്&#x200d; സ്വീകരിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.</p>
<p>എന്നാല്&#x200d;, പാര്&#x200d;ലമെന്റ് പാസാക്കിയ കര്&#x200d;ഷക ബില്ലിനെതിരെ ഉത്തരേന്ത്യയില്&#x200d; പ്രതിഷേധം ശക്തമാവുന്നു. കേന്ദ്രസര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന കാര്&#x200d;ഷിക ബില്ലുകളില്&#x200d; പ്രതിഷേധവുമായി എന്&#x200d;ഡിഎയിലെ സഖ്യ കക്ഷികള്&#x200d; തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് മോദി സര്&#x200d;ക്കാറിനെതിരെ പ്രക്ഷോഭം കനക്കുന്നത്. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലെ കര്&#x200d;ഷകര്&#x200d; ബില്ലിനെതിരെ സമരരംഗത്തേക്ക് ആളുകള്&#x200d; നേരിട്ട് ഇറങ്ങി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/awakened-farmer-knows-modi-will-attack-the-livelihood-of-the-farmer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;രാജ്യത്താകെ വളര്&#x200d;ന്നത് ഈ താടി മാത്രം&#8217;! മോദി കാര്&#x200d;ട്ടൂണ്&#x200d; ട്രോളാക്കി ശശി തരൂര്&#x200d;</title>
		<link>https://www.chandrikadaily.com/received-this-morning-illustrates-the-point-sasy-tharoor.html</link>
					<comments>https://www.chandrikadaily.com/received-this-morning-illustrates-the-point-sasy-tharoor.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 15 Sep 2020 09:12:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Indias-GDP]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[modi look]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[Shashi Tharoor MP]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153379</guid>

					<description><![CDATA[മോദി സര്&#x200d;ക്കാരിന്റെ പ്രതീക്ഷയില്ലാത്ത സാമ്പത്തിക നയങ്ങളുടെയും ജിഡിപിയിലെ പ്രശ്‌നങ്ങളേയും ചൂണ്ടിക്കാട്ടിയുള്ള ട്വീറ്റിന് പിന്നാലെ എന്നോണമായിരുന്നു തരൂരിന്റെ പരിഹാസം.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പാര്&#x200d;ലമെന്റിന്റെ വര്&#x200d;ഷകാല സമ്മേളനം രണ്ടാം ദിവത്തിലേക്ക് നീങ്ങവെ സാമ്പത്തിക മാന്ദ്യവും കോവിഡ് പ്രതിസന്ധിയും ചര്&#x200d;ച്ചയാവുന്ന വേളയില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി കോണ്&#x200d;ഗ്രസ് എംപി ശശി തരൂര്&#x200d;</p>
<p>കോവിഡ് കാലത്ത് വളര്&#x200d;ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നീണ്ട താടിയേയും പുതിയ ലുക്കും ട്രോളാക്കിയ കാര്&#x200d;ട്ടൂണ്&#x200d; പങ്കുവെച്ചായിരുന്നു തരൂരിന്റെ വിമര്&#x200d;ശനം.<br />
രാജ്യത്ത് പ്രകടമായി കണ്ട വളര്&#x200d;ച്ച ഈ താടി മാത്രമാണെന്ന് പറയുന്ന, മോദിയുടെ പുതിയ രൂപമാറ്റത്തെ അടിസ്ഥാനമാക്കി വരച്ച ഒരു കാര്&#x200d;ട്ടൂണ്&#x200d; ട്വിറ്ററിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്. സത്യമായ കാര്യമാണ് കാര്&#x200d;ട്ടൂണ്&#x200d; വരച്ചുകാട്ടുന്നതെന്ന് കുറിച്ചുകൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Received this morning— illustrates the point. <a href="https://t.co/zdpc1WLf6E">pic.twitter.com/zdpc1WLf6E</a></p>
<p>&mdash; Shashi Tharoor (@ShashiTharoor) <a href="https://twitter.com/ShashiTharoor/status/1305732134582145024?ref_src=twsrc%5Etfw">September 15, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>മോദി സര്&#x200d;ക്കാരിന്റെ പ്രതീക്ഷയില്ലാത്ത സാമ്പത്തിക നയങ്ങളുടെയും ജിഡിപിയിലെ പ്രശ്‌നങ്ങളേയും ചൂണ്ടിക്കാട്ടിയുള്ള ട്വീറ്റിന് പിന്നാലെ എന്നോണമായിരുന്നു തരൂരിന്റെ പരിഹാസം.</p>
<p>രാജ്യത്ത് പാര്&#x200d;ലമെന്റിന്റെ വര്&#x200d;ഷകാല സമ്മേളനം തിങ്കളാഴ്ച്ചയാണ് ആരംഭിച്ചത്. ഇന്ത്യയുടെ ജി.ഡി.പി വളര്&#x200d;ച്ച ഇടിഞ്ഞതും, സാമ്പത്തിക മാന്ദ്യവും, ചൈന അതിര്&#x200d;ത്തി പ്രശ്‌നവും സഭയില്&#x200d; ചര്&#x200d;ച്ചയായിരുന്നു. തിങ്കളാഴ്ച്ച പാര്&#x200d;ലമെന്റില്&#x200d; നിന്ന് ചോദ്യോത്തരവേള ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്&#x200d;ശനം പ്രതിപക്ഷ കക്ഷികള്&#x200d; ഉന്നയിച്ചിരുന്നത്. പാര്&#x200d;ലമെന്റ് നടപടികള്&#x200d; ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാന്&#x200d; എം.പിമാരുടെ സഹായം അഭ്യര്&#x200d;ത്ഥിച്ച നരേന്ദ്രമോദിയോട് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കാന്&#x200d; നിങ്ങള്&#x200d;ക്ക് സാധിക്കണമെന്ന് കോണ്&#x200d;ഗ്രസ് വിപ്പ് ജയറാം രമേശ് പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/received-this-morning-illustrates-the-point-sasy-tharoor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുല്&#x200d; ഗാന്ധിയുടെ മുന്നറിയിപ്പുകള്&#x200d; യാഥാര്&#x200d;ത്ഥ്യമായെന്ന് സച്ചിന്&#x200d; പൈലറ്റ്</title>
		<link>https://www.chandrikadaily.com/sachin-pilot-backs-rahul-gandhi-as-he-slams-modi-government-over-economy.html</link>
					<comments>https://www.chandrikadaily.com/sachin-pilot-backs-rahul-gandhi-as-he-slams-modi-government-over-economy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 12 Sep 2020 13:46:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid crisis]]></category>
		<category><![CDATA[economic crisis]]></category>
		<category><![CDATA[Indias-GDP]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[rahul 2.0]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Sachin Pilot]]></category>
		<category><![CDATA[tsunami]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152593</guid>

					<description><![CDATA['രാഹുല്&#x200d; ഗാന്ധി ഉന്നയിച്ച പ്രശ്‌നങ്ങള്&#x200d; ന്യായമാണ്. രാജ്യം ഭീകരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്, വ്യവസായങ്ങള്&#x200d; അടച്ചുപൂട്ടുന്നു, 2.10 കോടി ആളുകള്&#x200d;ക്ക് തൊഴില്&#x200d; നഷ്ടപ്പെട്ടു, ശമ്പളം വെട്ടിക്കുറയ്ക്കുന്നു, മറുവശത്ത് ചൈന നമ്മുടെ പ്രദേശം കൈയ്യടക്കുകയാണ്,']]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;: രാജ്യത്ത് വ്യവസായങ്ങള്&#x200d; അടച്ചുപൂട്ടുകയും സാമ്പത്തിക സ്ഥിതി ഭയാനകരമായ അവസ്ഥയിലെത്തുമെന്നും ജനങ്ങള്&#x200d;ക്ക് തൊഴില്&#x200d; നഷ്ടപ്പെടുകയും ചെയ്യുമെന്ന രാഹുല്&#x200d; ഗാന്ധിയുടെ മുന്നറിയിപ്പുകള്&#x200d; യാഥാര്&#x200d;ത്ഥ്യമായെന്ന് കോണ്&#x200d;ഗ്രസ് നേതാവ് സച്ചിന്&#x200d; പൈലറ്റ്.</p>
<p>&#8216;രാഹുല്&#x200d; ഗാന്ധി ഉന്നയിച്ച പ്രശ്‌നങ്ങള്&#x200d; ന്യായമാണ്. രാജ്യം ഭീകരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്, വ്യവസായങ്ങള്&#x200d; അടച്ചുപൂട്ടുന്നു, 2.10 കോടി ആളുകള്&#x200d;ക്ക് തൊഴില്&#x200d; നഷ്ടപ്പെട്ടു, ശമ്പളം വെട്ടിക്കുറയ്ക്കുന്നു, മറുവശത്ത് ചൈന നമ്മുടെ പ്രദേശം കൈയ്യടക്കുകയാണ്,&#8217; സച്ചിന്&#x200d; പൈലറ്റ് ജയ്പൂരിലെ മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്&#x200d;ത്തി സംഘര്&#x200d;ഷത്തില്&#x200d; നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മറ്റ് വിഷയങ്ങളിലേക്ക് ചര്&#x200d;ച്ചകൊണ്ടുപോകുന്നതെന്നും മുന്&#x200d; രാജസ്ഥാന്&#x200d; ഉപമുഖ്യമന്ത്രിയും ആരോപിച്ചു. ഈ വിഷയത്തില്&#x200d; എന്തെങ്കിലും നടപടിയെടുക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാണെങ്കില്&#x200d; രാജ്യം മുഴുവന്&#x200d; ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇന്ത്യ-ചൈന അതിര്&#x200d;ത്തി സംഘര്&#x200d;ഷം, തൊഴിലില്ലായ്മ, തൊഴില്&#x200d; നഷ്ടം, ജിഡിപിയിലെ ഭീമന്&#x200d; ഇടിവ് തുടങ്ങിയ വിഷയങ്ങളില്&#x200d; മോദി സര്&#x200d;ക്കാറിനെതിരെ രാഹുല്&#x200d;ഗാന്ധി തുടര്&#x200d;ച്ചയായി വിമര്&#x200d;ശനങ്ങള്&#x200d; ഉന്നയിച്ചിരുന്നു. രാജ്യം നേരിടാന്&#x200d; പോകുന്ന സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് കോവിഡിന് മുമ്പ് തന്നെ രാഹുല്&#x200d; ഗാന്ധി മുന്നറിയിപ്പു നല്&#x200d;കിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലേക്ക് പതിക്കുന്ന സുനാമിയാണ് കോവിഡെന്നായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്. ഇക്കാര്യങ്ങള്&#x200d; ചൂണ്ടിക്കാട്ടിയാണ് സച്ചിന്റെ പ്രതികരണം.</p>
<p>രാജസ്ഥാനിലെ പാര്&#x200d;ട്ടിയുടെ അവസ്ഥയെക്കുറിച്ചും സച്ചിന്&#x200d; സംസാരിച്ചു. പാര്&#x200d;ട്ടി ദേശീയ ജനറല്&#x200d; സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കന്റെ കീഴില്&#x200d; ഹൈക്കമാന്&#x200d;ഡ് നിയോഗിച്ച സമിതി വിവിധ വിഷയങ്ങളില്&#x200d; ആളുകളില്&#x200d; നിന്ന് പ്രതികരണം തേടുന്നത് നല്ല നീക്കമാമെണെന്നും സച്ചിന്&#x200d; പൈലറ്റ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Modi Govt’s ‘well-planned fight’ against Covid has put India in an abyss of:</p>
<p>1. Historic GDP reduction of 24%<br />2. 12 crore jobs lost<br />3. 15.5 lac crores additional stressed loans<br />4. Globally highest daily Covid cases &amp; deaths.</p>
<p>But for GOI &amp; media ‘sab changa si’.</p>
<p>&mdash; Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1304613787060719617?ref_src=twsrc%5Etfw">September 12, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ജി.ഡി.പി. നിരക്ക് കുറഞ്ഞുവെന്ന റിപ്പോര്&#x200d;ട്ടിന്മേല്&#x200d; കേന്ദ്രത്തിന്റെ നയങ്ങള്&#x200d; കോടിക്കണക്കിന് തൊഴിലവസരങ്ങള്&#x200d; നഷ്ടപ്പെടുത്തിയെന്ന കടുത്ത ആരോപണവുമായി ഇന്നും കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി രംഗത്തെത്തിയിരുന്നു. ജിഡിപിയില്&#x200d; 28% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, 12 കോടി ആളുകള്&#x200d;ക്ക് ജോലി നഷ്ടമായി, 15.5 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് നിലവിലുള്ളത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്&#x200d; പ്രതിദിന മരണനിരക്ക് റിപ്പോര്&#x200d;ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി തുടങ്ങിയ വിമര്&#x200d;ശനങ്ങളാണ് സര്&#x200d;ക്കാറിനെതിരെ രാഹുല്&#x200d; ഉന്നയിച്ചത്.</p>
<p>&#8216;കോവിഡിനെതിരെയുള്ള പോരാട്ടത്തിന് വേണ്ടിയുള്ള മികച്ച ആസൂത്രണത്തിലൂടെ ഇന്ത്യ ജി.ഡി.പി. കുറവിന്റേയും ജോലിനഷ്ടത്തിന്റേയും സാമ്പത്തിക ബാധ്യതകളുടേയും കൂടിയ കോവിഡ് മരണനിരക്കിന്റേയും അഗാധമായ കുഴിയിലേക്ക് വീണിരിക്കുന്നു. എന്നാല്&#x200d; കേന്ദ്രസര്&#x200d;ക്കാരിനും മാധ്യമങ്ങള്&#x200d;ക്കും എല്ലാം നല്ലതാണ്&#8217;.- രാഹുല്&#x200d; ട്വീറ്റ് ചെയ്തു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sachin-pilot-backs-rahul-gandhi-as-he-slams-modi-government-over-economy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
