<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>modigovernment &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/modigovernment/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 25 Sep 2025 06:46:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>modigovernment &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഫലസ്തീന്‍ വിഷയത്തില്‍ മോദിയുടേത് ധാര്‍മിക, മാനുഷിക മൂല്യങ്ങളോട് പിന്തിരിഞ്ഞു നില്‍ക്കുന്ന സമീപനം; സോണിയ ഗാന്ധി</title>
		<link>https://www.chandrikadaily.com/modis-regressive-approach-to-moral-and-humanitarian-values-%e2%80%8b%e2%80%8bon-the-palestinian-issue-sonia-gandhi.html</link>
					<comments>https://www.chandrikadaily.com/modis-regressive-approach-to-moral-and-humanitarian-values-%e2%80%8b%e2%80%8bon-the-palestinian-issue-sonia-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 25 Sep 2025 06:45:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[modigovernment]]></category>
		<category><![CDATA[news]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[soniagandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355554</guid>

					<description><![CDATA[വിഷയത്തില്‍ കേന്ദ്രം അഗാധമായ നിശബ്ദത കാണിക്കുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഇസ്രായേല്&#x200d;-ഫലസ്തീന്&#x200d; വിഷയത്തില്&#x200d; മോദി സര്&#x200d;ക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമര്&#x200d;ശിച്ച് കോണ്&#x200d;ഗ്രസ് പാര്&#x200d;ലമെന്ററി പാര്&#x200d;ട്ടി ചെയര്&#x200d;പേഴ്‌സണ്&#x200d; സോണിയ ഗാന്ധി. വിഷയത്തില്&#x200d; കേന്ദ്രം അഗാധമായ നിശബ്ദത കാണിക്കുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.</p>
<p>ധാര്&#x200d;മിക, മാനുഷിക മൂല്യങ്ങളോട് പിന്തിരിഞ്ഞു നില്&#x200d;ക്കുന്നു. ഭരണഘടനാ മൂല്യങ്ങളോ നയതന്ത്രപരമായ താല്&#x200d;പര്യങ്ങളോ അല്ല, ഇസ്രായേല്&#x200d; നേതാവ് ബിന്യാമിന്&#x200d; നെതന്യാഹുവുമായുള്ള മോദിയുടെ വ്യക്തിപരമായ ബന്ധങ്ങളാണ് ഇന്ത്യയുടെ നിലപാട് രൂപപ്പെടുത്തിയത്. ഈ രീതി അംഗീകരിക്കാനാവില്ല. ഇന്ത്യയുടെ വിദേശനയത്തെ നയിക്കാന്&#x200d; അതിന് കഴിയില്ല. യുഎസ് ഉള്&#x200d;പ്പെടെയുള്ള മറ്റിടങ്ങളിലും സമാനമായ സമീപനങ്ങള്&#x200d; അപമാനകരമായ രീതിയില്&#x200d; മോദി സര്&#x200d;ക്കാര്&#x200d; അവസാനിച്ചിട്ടുണ്ട്.</p>
<p>1988ല്&#x200d; ഇന്ത്യ ഫലസ്തീന്&#x200d; രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. എന്നാല്&#x200d; 2023 ഒക്ടോബറില്&#x200d; ശത്രുത പൊട്ടിപ്പുറപ്പെട്ടതിനുശേഷം കേന്ദ്രം അതിനോട് വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്.- സോണിയ ഗാന്ധി കുറിച്ചു.</p>
<p>ഒക്ടോബര്&#x200d; 7ലെ ഇസ്രായേലിന്റെ പ്രവൃത്തി വംശഹത്യയില്&#x200d; കുറഞ്ഞതല്ല. ഫ്രാന്&#x200d;സ്, യുകെ, കാനഡ, പോര്&#x200d;ച്ചുഗല്&#x200d;, ആസ്‌ത്രേലിയ എന്നിവയുള്&#x200d;പ്പെടെ 150ലധികം യുഎന്&#x200d; അംഗരാജ്യങ്ങള്&#x200d; ഇപ്പോള്&#x200d; ഫലസ്തീനെ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ഇസ്രായേലുമായി ഒരു ഉഭയകക്ഷി നിക്ഷേപ കരാറില്&#x200d; ഒപ്പുവെച്ചതായും പലസ്തീനികള്&#x200d;ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന തീവ്ര വലതുപക്ഷ ധനമന്ത്രിക്ക് ആതിഥേയത്വം വഹിച്ചതായും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ഫലസ്തീന്&#x200d; വിഷയത്തെ വെറും വിദേശനയമായി കാണരുതെന്നും ഫലസ്തീനോടുള്ള സഹാനുഭൂതിയെ പ്രാവര്&#x200d;ത്തികമാക്കേണ്ടത് നമ്മുടെ കടമയാണെന്നും ലേഖനത്തില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modis-regressive-approach-to-moral-and-humanitarian-values-%e2%80%8b%e2%80%8bon-the-palestinian-issue-sonia-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജി.എസ്.ടി ആനുകൂല്യവും പ്രായോഗികതയും</title>
		<link>https://www.chandrikadaily.com/gst-benefits-and-practicalities.html</link>
					<comments>https://www.chandrikadaily.com/gst-benefits-and-practicalities.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 24 Sep 2025 01:29:24 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[GST]]></category>
		<category><![CDATA[modigovernment]]></category>
		<category><![CDATA[pinarayigovernment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355445</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>കൊട്ടിഘോഷിച്ച് കേന്ദ്ര സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്&#x200d; വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്&#x200d; ഏറെ പ്രതീക്ഷയോടെയാണ് സര്&#x200d;ക്കാറിന്റെ പ്രഖ്യാപനങ്ങള്&#x200d;ക്ക് കാതോര്&#x200d;ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്&#x200d; അവരിലേക്കെത്താന്&#x200d; കടമ്പകള്&#x200d; ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്&#x200d;. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്&#x200d;ക്കാര്&#x200d; ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്&#x200d; ഇനി മുതല്&#x200d; ഇതില്&#x200d; 12, 28 സ്ലാബുകള്&#x200d; ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്&#x200d; വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്&#x200d;, ഭട്ടര്&#x200d;, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്&#x200d; വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്&#x200d; തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്&#x200d;സ്യൂമര്&#x200d; ഗുഡ്‌സുകള്&#x200d;ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്&#x200d;ക്കാറിന്റെ അവകാശവാദം. മരുന്നുകുള്&#x200d;, മെഡിക്കല്&#x200d; ഉപകരണങ്ങള്&#x200d;, കെട്ടിട നിര്&#x200d;മ്മാണ സാമഗ്രികള്&#x200d; എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്&#x200d; നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്&#x200d;ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്&#x200d;ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്&#x200d;പ്പെടുത്തിയിരുന്നത്.</p>
<p>നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്&#x200d;ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്&#x200d; തന്നെ വിപണിയില്&#x200d; നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്&#x200d; പലതിനും ഇപ്പോഴും വിലയില്&#x200d; മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്&#x200d;പന്നങ്ങള്&#x200d;, മസാല സാധനങ്ങള്&#x200d;, പാദരക്ഷകള്&#x200d;, തുണിത്തരങ്ങള്&#x200d;, ഇരുമ്പു സാധനങ്ങള്&#x200d; തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്&#x200d;ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്&#x200d; പഴയ നിരക്കില്&#x200d; വാങ്ങിയതാണെന്നും ഇത് കമ്പനികള്&#x200d; തിരിച്ചെടുക്കാത്തതിനാലാണ് വിലയില്&#x200d; മാറ്റംവരുത്താന്&#x200d; കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്&#x200d; 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്&#x200d; പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്&#x200d; വിറ്റയിക്കുമ്പോള്&#x200d; തങ്ങള്&#x200d;ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്&#x200d;കേണ്ടതുമാണെന്ന കാര്യത്തില്&#x200d; തര്&#x200d;ക്കമില്ല. എന്നാല്&#x200d; നേരത്തെയുള്ള സ്‌റ്റോക്കുകള്&#x200d; കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്&#x200d; സാധന ങ്ങള്&#x200d; ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്&#x200d; കമ്പനികള്&#x200d;ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്&#x200d;ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്&#x200d;പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്&#x200d; ജനങ്ങള്&#x200d;ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്&#x200d; ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.</p>
<p>രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്&#x200d; രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്&#x200d; തിരഞ്ഞെടുപ്പുമുന്നില്&#x200d; കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്&#x200d;ക്കാര്&#x200d; സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്&#x200d; തുടക്കത്തില്&#x200d; തന്നെ മുഴച്ചുനില്&#x200d;ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്&#x200d; നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്&#x200d; തന്നെ ഇതാണ് അവസ്ഥയെങ്കില്&#x200d; ഏതാനും മാസങ്ങള്&#x200d; കഴിഞ്ഞാല്&#x200d; കാര്യങ്ങളെല്ലാം പഴയപടിയില്&#x200d; തന്നെയായിരിക്കുമെന്നകാര്യത്തില്&#x200d; സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്&#x200d; പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്&#x200d;ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്&#x200d; കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്&#x200d; അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്&#x200d; തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്&#x200d;, ആദ്യം തന്നെ ധനികര്&#x200d;ക്കു സൗകര്യവും സാധാരണക്കാര്&#x200d;ക്ക് ഭാരവും നല്&#x200d;കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്&#x200d;പ്പന്നങ്ങള്&#x200d; നിര്&#x200d;മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്&#x200d;ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gst-benefits-and-practicalities.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനമെടുക്കാതെ മോദി സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/modi-govt-not-taking-decision-on-wayanad-disaster-victims-loan-waiver.html</link>
					<comments>https://www.chandrikadaily.com/modi-govt-not-taking-decision-on-wayanad-disaster-victims-loan-waiver.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 10 Sep 2025 06:40:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[modigovernment]]></category>
		<category><![CDATA[wayanadrehabilities]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353490</guid>

					<description><![CDATA[ഹൈക്കോടതിയെ തീരുമാനം അറിയിക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം തേടി.]]></description>
										<content:encoded><![CDATA[<p>വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്&#x200d; തീരുമാനമെടുക്കാതെ കേന്ദ്രസര്&#x200d;ക്കാര്&#x200d;. ഹൈക്കോടതിയെ തീരുമാനം അറിയിക്കാന്&#x200d; രണ്ടാഴ്ച കൂടി സാവകാശം തേടി. വിഷയം മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.</p>
<p>അതേസമയം, വയനാട് ദുരന്തത്തില്&#x200d; കേരളത്തോട് അവഗണന തുടരുകയാണ് കേന്ദ്രം. മഴക്കെടുതി ബാധിച്ച പഞ്ചാബ് ,ഹിമാചല്&#x200d; സംസ്ഥാനങ്ങള്&#x200d;ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പഞ്ചാബിനും ഹിമാചലിനും 1600 ഉം 1500 ഉം കോടിയാണ് മോദി ധനസഹായമായി പ്രഖ്യാപിച്ചത്.</p>
<p>മുണ്ടക്കൈ ചൂരല്&#x200d;മല ഉരുള്&#x200d;പൊട്ടല്&#x200d; കഴിഞ്ഞ് ഒരു വര്&#x200d;ഷം പിന്നിട്ടിട്ടും വയനാട് പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിഞ്ഞു നില്&#x200d;ക്കുകയാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d;. സാങ്കേതികത്വത്തിന്റെ പേരില്&#x200d; കേരളത്തെ അവഗണിക്കുന്നത് മറ്റു സംസ്ഥാനങ്ങള്&#x200d;ക്ക് ബാധകമല്ലാത്തത് എന്തുകൊണ്ടെന്നാണ് ഉയരുന്ന ചോദ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-govt-not-taking-decision-on-wayanad-disaster-victims-loan-waiver.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുൽവാമ : ഉത്തരവാദിത്തം മോദി സർക്കാരിനെന്ന് മുൻ പട്ടാളമേധാവി</title>
		<link>https://www.chandrikadaily.com/pulwamataackmodigovrnmentsfailure.html</link>
					<comments>https://www.chandrikadaily.com/pulwamataackmodigovrnmentsfailure.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 18 Apr 2023 01:23:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[formerarmychief]]></category>
		<category><![CDATA[modigovernment]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pulwama attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248511</guid>

					<description><![CDATA[.മോദിയെ ഉപദേശിക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവലിനും ഇതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു]]></description>
										<content:encoded><![CDATA[<p>പുൽവാമ ഭീകരാക്രമണത്തിൽ സിആർപിഎഫ്‌ ജവാന്മാർ കൊല്ലപ്പെട്ടതിന്റെ പ്രാഥമിക ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമാണെന്ന് കുറ്റപ്പെടുത്തി മുൻ കരസേനാ മേധാവി ജനറൽ ശങ്കർ റോയ്ചൗധരി.മോദിയെ ഉപദേശിക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവലിനും ഇതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.ആക്രമണം കേന്ദ്രത്തിന്‌ കനത്ത തിരിച്ചടിയാണെന്നും മുൻ കശ്‌മീർ ഗവർണർ സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തലുകളോട്‌ പ്രതികരിക്കവെ അദ്ദേഹം ദേശീയമാധ്യമത്തോട്‌ പറഞ്ഞു.</p>
<p>വിമാനങ്ങൾ ആഭ്യന്തരമന്ത്രാലയം വിട്ടുനൽകിയിരുന്നെങ്കിൽ ജവാന്മാരുടെ ജീവൻ നഷ്‌ടപ്പെടില്ലായിരുന്നുവെന്ന സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തലിനോടും മുൻ കരസേനാ മേധാവി യോജിച്ചു. വിമാനത്തിൽ അർധ സൈനികരെ കൊണ്ടുപോയിരുന്നെങ്കിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെയുള്ള ആക്രമണം ഒഴിവാക്കാമായിരുന്നു. ഇന്റലിജൻസ്‌ പരാജയമാണ്‌ ഭീകരാക്രമണത്തിലേക്ക്‌ നയിച്ചതെന്ന വെളിപ്പെടുത്തലും അദ്ദേഹം ശരിവച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pulwamataackmodigovrnmentsfailure.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം: പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചു</title>
		<link>https://www.chandrikadaily.com/cbi-ed-modigovernment-oppositionleaders.html</link>
					<comments>https://www.chandrikadaily.com/cbi-ed-modigovernment-oppositionleaders.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 24 Mar 2023 06:55:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[ed]]></category>
		<category><![CDATA[modigovernment]]></category>
		<category><![CDATA[news]]></category>
		<category><![CDATA[opposition parties]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244128</guid>

					<description><![CDATA[ബിജെപിയിൽ ചേർന്നാൽ നേതാക്കൾക്കെതിരായ കേസുകൾ ഒഴിവാക്കുകയോ മൂടിവയ്ക്കുകയോ ചെയ്യാറുണ്ടെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു]]></description>
										<content:encoded><![CDATA[<p>കേന്ദ്ര അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് 14 പ്രതിപക്ഷ പാർട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.സിബിഐ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികൾ ബിജെപിയുടെ എതിരാളികളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പരാതി. ഏപ്രിൽ അഞ്ചിന് സുപ്രീം കോടതി കേസ് പരിഗണിക്കും.</p>
<p>ബിജെപിയിൽ ചേർന്നാൽ നേതാക്കൾക്കെതിരായ കേസുകൾ ഒഴിവാക്കുകയോ മൂടിവയ്ക്കുകയോ ചെയ്യാറുണ്ടെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഈ ആരോപണങ്ങൾ ബിജെപി നിഷേധിച്ചു, &#8220;തൊണ്ണൂറ്റിയഞ്ച് ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്. അറസ്റ്റിന് മുമ്പുള്ള മാർഗ്ഗനിർദ്ദേശങ്ങളും അറസ്റ്റിന് ശേഷമുള്ള മാർഗ്ഗനിർദ്ദേശങ്ങളും പാർട്ടികൾ ആവശ്യപ്പെട്ടു.</p>
<p>കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ജനതാദൾ യുണൈറ്റഡ്, ഭാരത് രാഷ്ട്ര സമിതി, രാഷ്ട്രീയ ജനതാദൾ, സമാജ്‌വാദി പാർട്ടി, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), നാഷണൽ കോൺഫറൻസ്, നാഷണലിസ്റ്റ്, ഡിഎംകെ. തുടങ്ങിയ പാർട്ടികളാണ് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിരി</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cbi-ed-modigovernment-oppositionleaders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
