<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mohammed ali shihab &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mohammed-ali-shihab/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 10 Aug 2023 10:51:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mohammed ali shihab &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; സമാധാന പുരസ്‌ക്കാരം ഗള്&#x200d;ഫാര്&#x200d; മുഹമ്മദലിക്ക്</title>
		<link>https://www.chandrikadaily.com/mohammadali-shihab-thangal-peace-award-to-gulfar-mohammadali.html</link>
					<comments>https://www.chandrikadaily.com/mohammadali-shihab-thangal-peace-award-to-gulfar-mohammadali.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 10 Aug 2023 10:51:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mohammed ali shihab]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=269172</guid>

					<description><![CDATA[ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവുമുള്&#x200d;പ്പെടുന്ന പുരസ്‌ക്കാരം ഈ മാസം 17 ന് വൈകീട്ട് ഫറോക്ക് കല്ലംപാറയില്&#x200d; നടക്കുന്ന ചടങ്ങില്&#x200d; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; സമ്മാനിക്കും.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്&#x200d; കല്ലമ്പാറ ശിഹാബ് തങ്ങള്&#x200d; ചാരിറ്റബിള്&#x200d; ട്രസ്റ്റ് നല്&#x200d;കി വരുന്ന സമാധാന പുരസ്‌ക്കാരം ഗള്&#x200d;ഫാര്&#x200d; മുഹമ്മദലിക്ക്. നഷ്ടമാവുന്ന മാനവികതയെ സാമുദായിക സ്‌നേഹത്തിലുടെ തിരികെ കൊണ്ടുവരാന്&#x200d; നടത്തുന്ന പ്രവര്&#x200d;ത്തനങ്ങള്&#x200d; മുന്&#x200d;നിര്&#x200d;ത്തിയാണ് പുരസ്‌ക്കാരം. ഡോ.എം.കെ മുനീര്&#x200d;,കമാല്&#x200d; വരദൂര്&#x200d;, വി.ഇ ബാലകൃഷ്ണന്&#x200d; എന്നിവരടണ്ടുന്ന ജഡ്ജിംഗ് പാനലാണ് അവാര്&#x200d;ഡ് ജേതാവിനെ നിശ്ചയിച്ചത്.</p>
<p>ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവുമുള്&#x200d;പ്പെടുന്ന പുരസ്‌ക്കാരം ഈ മാസം 17 ന് വൈകീട്ട് ഫറോക്ക് കല്ലംപാറയില്&#x200d; നടക്കുന്ന ചടങ്ങില്&#x200d; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; സമ്മാനിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mohammadali-shihab-thangal-peace-award-to-gulfar-mohammadali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിഹാബ് തങ്ങള്&#x200d;; വെളിച്ചത്തിന്റെ വെളിച്ചം</title>
		<link>https://www.chandrikadaily.com/shihab-thangal-light-of-light.html</link>
					<comments>https://www.chandrikadaily.com/shihab-thangal-light-of-light.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 30 Jul 2023 04:54:33 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[k.muralidharan]]></category>
		<category><![CDATA[mohammed ali shihab]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267115</guid>

					<description><![CDATA[പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗ വാര്&#x200d;ഷികത്തലേന്ന് കെ മുരളീധരന്&#x200d; ചന്ദ്രികയുമായി പുത്രവാത്സല്ല്യത്തിന്റെ വറ്റാത്ത ഉറവയെ കുറിച്ച് ഓര്&#x200d;മ്മകള്&#x200d; പങ്കുവെക്കുന്നു...]]></description>
										<content:encoded><![CDATA[<p><strong>ലുഖ്മാന്&#x200d; മമ്പാട്</strong></p>
<p><em><strong>കെ മുരളീധരന്&#x200d; എംപിയുടെ ശിഹാബ് തങ്ങള്&#x200d; ഓര്&#x200d;മ്മ</strong></em></p>
<p>പതിനാലാം രാവ് പോലെ ഉദിച്ചുയര്&#x200d;ന്ന് പൂ നിലാവിന്റെ പ്രഭപരത്തി മന്ദസ്മിതം അസ്തമിച്ചിട്ട് വര്&#x200d;ഷം പതിനാല്. മത രാഷ്ട്രീയ വൈജ്ഞാനിക രംഗങ്ങളിലാകെ മൂന്നര പതിറ്റാണ്ടിന്റെ കര്&#x200d;മ്മ ചൈതന്യം വിതറിയ കൊടപ്പനക്കല്&#x200d; നിന്ന് അദ്ദേഹം പടിയിറങ്ങിയപ്പോഴാണ് കേരളം കണ്ട ഏറ്റവും വലിയ യാത്രയപ്പിന് സാക്ഷ്യം വഹിച്ചത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗ വാര്&#x200d;ഷികത്തലേന്ന് കെ മുരളീധരന്&#x200d; ചന്ദ്രികയുമായി പുത്രവാത്സല്ല്യത്തിന്റെ വറ്റാത്ത ഉറവയെ കുറിച്ച് ഓര്&#x200d;മ്മകള്&#x200d; പങ്കുവെക്കുന്നു&#8230;</p>
<p>കോഴിക്കോട്ടെ പ്രൗഢമായ ചടങ്ങ്. മലയാളത്തിന്റെ അക്ഷര പുണ്യം എം.ടി വാസുദേവന്&#x200d; നായരാണ് പ്രസംഗിക്കാന്&#x200d; എണീറ്റത്. കാര്യമാത്രപ്രസക്തമായത് മാത്രം സംസാരിക്കുന്ന അദ്ദേഹത്തില്&#x200d; നിന്ന് സംഘാടകരെയോ അതിഥികളെയോ പ്രശംസിക്കുന്നൊരു വാക്ക് അത്യപൂര്&#x200d;വ്വം. പതിവ് ഗൗരവത്തോടെ സദസ്സിനോടായി പറഞ്ഞു തുടങ്ങിയ എം.ടി, ഒന്ന് പിറകോട്ട് തിരിഞ്ഞു; കൈചൂണ്ടി. അല്&#x200d;പം കനത്തില്&#x200d; ഇങ്ങനെ തുടര്&#x200d;ന്നു; &#8216;കേരളത്തിന്റെ മണ്ണില്&#x200d; പലരും വിതച്ച വര്&#x200d;ഗീയതയുടെ വിഷവിത്തുകള്&#x200d; മുളക്കാതിരുന്നത് ഈ മനുഷ്യന്റെ സാന്നിധ്യം കൊണ്ടാണ്. ഈ മനുഷ്യന്റെ ജീവിതം നിങ്ങള്&#x200d; രേഖപ്പെടുത്തണം&#8230;&#8217; പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളിലേക്ക് എല്ലാ കണ്ണുകളും നീണ്ടു. തന്നെക്കാള്&#x200d; വയസ്സില്&#x200d; മുതിര്&#x200d;ന്ന ഇന്ത്യയുടെ ജ്ഞാനപീഠത്തില്&#x200d; നിന്നാണ് വചസുകള്&#x200d;; അപ്പോഴും പൂര്&#x200d;ണ്ണ ചന്ദ്രനെപ്പോലെ നറുപുഞ്ചിരിയോടെ ഭാവഭേദമൊന്നുമില്ലാതെ അദ്ദേഹം ഇരിക്കുന്നു. &#8216;മതം, സമൂഹം, സംസ്‌കാരം&#8217; എന്ന ശിഹാബ് തങ്ങളുടെ പുസ്തകം പ്രകാശനം ചെയ്യുന്ന മുഹൂര്&#x200d;ത്തെക്കുറിച്ചാണ് പറഞ്ഞത്.</p>
<p>എപ്പോഴാണ് ഞാന്&#x200d; ആദ്യമായി ശിഹാബ് തങ്ങളെ കാണുന്നത്. ആ ദിനം ഇപ്പോഴും എന്റെ കണ്&#x200d;മുന്നില്&#x200d; തെളിയുന്നു. 1977ലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം മന്&#x200d;മോഹന്&#x200d; ബംഗ്ലാവിലിരിക്കുകയായിരുന്നു. അച്ഛന്റെ (കെ കരുണാകരന്&#x200d;) കൂടെ യു.ഡി.എഫ് നേതാക്കള്&#x200d; ചര്&#x200d;ച്ചക്കിരിക്കുമ്പോഴാണ് അദ്ദേഹം സി.എച്ച് മുഹമ്മദ് കോയ സാഹിബിനൊപ്പം കടന്നു വരുന്നത്. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായി വര്&#x200d;ഷം ഒന്നു കഴിഞ്ഞതേയൊള്ളൂ. യുവത്വവും തേജസുമുറ്റിയ നാല്&#x200d;പതുകാരനിലേക്ക് എന്തോ എന്നെ വല്ലാതെ ഹൃദയംകൊണ്ട് അടുപ്പിച്ചു. കൈകൊടുത്തപ്പോള്&#x200d; അച്ഛന്&#x200d; എന്നെ പരിജയപ്പെടുത്തി. അന്നു തൊട്ട് അവസാനം വരെ പുത്രവാല്&#x200d;സല്യത്തോടെ എന്നെ ഹൃദയത്തോടെ ചേര്&#x200d;ത്തുവെച്ചു.</p>
<p>അച്ഛനും ശിഹാബ് തങ്ങളെ വല്ലാത്ത ഇഷ്ടമായിരുന്നു; മതിപ്പും. ഒരിക്കല്&#x200d; പോലും അച്ഛന്&#x200d; ശിഹാബ് തങ്ങളെ കുറിച്ച് ബുഹമാനം കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടില്ല. യു.ഡി.എഫ് യോഗങ്ങളില്&#x200d; കീറാമുട്ടിയായ പല വിഷയങ്ങളിലും ശിഹാബ് തങ്ങളുടെ താല്&#x200d;പര്യത്തിനും തീര്&#x200d;പ്പിനും അദ്ദേഹം സമ്മതം മൂളിയിരുന്നു. അതിലൊരു ശരിയുണ്ടെന്നും നല്ലതിനാണെന്നും പലരെയും പോലെ അച്ഛനും സന്തോഷത്തോടെ ഉള്&#x200d;ക്കൊണ്ടു. അച്ഛന്&#x200d; കഴിഞ്ഞാല്&#x200d; കേരളത്തില്&#x200d; എന്നെ ഏറ്റവും സ്വാധീനിച്ചവരില്&#x200d; ആദ്യ സ്ഥാനം തീര്&#x200d;ച്ചയായും ശിഹാബ് തങ്ങള്&#x200d;ക്കാണ്. എന്റെ വലിയൊരു ശക്തിയും പിന്&#x200d;ബലവുമായിരുന്നു തങ്ങള്&#x200d;. അദ്ദേഹത്തില്&#x200d; നിന്ന് പലതും പകര്&#x200d;ത്താന്&#x200d; ശ്രമിച്ചപ്പോഴും വഴുതിപ്പോയിട്ടുണ്ട്. പല മുസ്്ലിംലീഗ് നേതാക്കളോടും ഞാന്&#x200d; ആവര്&#x200d;ത്തിക്കുന്നൊരു ചോദ്യമുണ്ട്; ശിഹാബ് തങ്ങള്&#x200d; ദേശ്യപ്പെടുന്നത് കണ്ടിട്ടുണ്ടോ. ഇല്ലെന്നാലെ ഒരുത്തരവും മക്കളായ ബഷീറലി തങ്ങളും മുനവ്വറലി തങ്ങളും സന്തത സഹചാരിയായ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും ഡോ.എം.കെ മുനീറും ഉള്&#x200d;പ്പെടെയുള്ളവര്&#x200d; നല്&#x200d;കിയിട്ടില്ല. ക്ഷമയും ഒരാളെയും വേദനിപ്പിക്കാത്ത വാക്കും മുറുകെ പിടിച്ച് ജീവിച്ച് തീര്&#x200d;ത്തു വെന്നത് എത്ര അതിശയകരമാണ്.</p>
<p><strong>പാരമ്പര്യത്തിന്റെ ഗരിമ</strong></p>
<p>അന്ത്യപ്രവാചകനായ മുഹമ്മദ് നബി തിരുമേനിയുടെ നാല്&#x200d;പതാം തലമുറയില്&#x200d; പെട്ട വ്യക്തിത്വമാണല്ലോ ശിഹാബ് തങ്ങള്&#x200d;. അദ്ദേഹത്തിന്റെ പൂര്&#x200d;വ്വീകര്&#x200d; അറബി നാടായ ഹളര്&#x200d;മൗത്തില്&#x200d; നിന്നാണ് കേരളത്തിലെത്തിയത്. ജനസേവനമായിരുന്നു അവരുടെ മുഖമുദ്ര. വളരെ വേഗം ജനങ്ങളുടെ അംഗീകാരവും ആദരവും പിടിച്ചുപറ്റാന്&#x200d; അവര്&#x200d;ക്കായി. ബ്രിട്ടീഷുകാര്&#x200d;ക്കെതിരെ സന്ധിയില്ലാതെ സമരം നയിച്ച് വെല്ലൂരിലേക്ക് നാടുകടത്തപ്പെട്ട സയ്യിദ് ഹുസൈന്&#x200d; ആറ്റക്കോയ തങ്ങളുടെ മകനാണ് ശിഹാബ് തങ്ങളുടെ പിതാവ് പി.എം.എസ്.എ പൂക്കോയതങ്ങള്&#x200d;. അച്ഛന്റെ ഇഷ്ടക്കാരനായിരുന്ന അദ്ദേഹത്തെയും കാണാന്&#x200d; എനിക്കവസരമുണ്ടായിട്ടുണ്ട്.</p>
<p>1936 ലാണ് പി.എം.എസ്.എ പൂക്കോയതങ്ങള്&#x200d; &#8211; ആഇശ ചെറുകുഞ്ഞി ബീവി ദമ്പതികളുടെ സീമന്ത പുത്രനായി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; ജനിക്കുന്നത്. പാണക്കാട്ടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1947ല്&#x200d; സ്വാന്ത്രദിന വര്&#x200d;ഷം കോഴിക്കോട്ടേക്ക് പഠനം മാറ്റി. അമ്മായിയുടെ വീട്ടില്&#x200d; നിന്ന് എം.എം.ഹൈസ്‌കൂളില്&#x200d; പോയി പഠിക്കുമ്പോള്&#x200d; തന്നെ ഫുട്ബാളും പാട്ടുമെല്ലാം ഇഷ്ടമായിരുന്നു. 1953 ല്&#x200d; എസ്.എസ്.എല്&#x200d;.സി വിജയിച്ച് ഏതാനും വര്&#x200d;ഷം മലപ്പുറം ജില്ലയിലെ തലക്കടത്തൂരിലെയും തോഴന്നൂരിലെയും കാനാഞ്ചേരിയിലയും പളളിയില്&#x200d; നിന്ന് അഞ്ചു വര്&#x200d;ഷത്തോളം മതവും അറബിയും ആഴത്തില്&#x200d; പഠിച്ചു. തുടര്&#x200d;ന്ന് 1958 ലാണ് ഉപരിപഠനത്തിനായി ഈജിപ്തിലെ വിശ്വപ്രസിദ്ധമായ അല്&#x200d;അസ്ഹര്&#x200d; സര്&#x200d;വകലാശാലയിലേക്ക് പോയത്. 1958 മുതല്&#x200d; 1961 വരെ അല്&#x200d;അസ്ഹര്&#x200d; സര്&#x200d;വകലാശാലയിലും തുടര്&#x200d;ന്ന് 1966 വരെ കൈറോ സര്&#x200d;വകലാശാലയിലും പഠനം നടത്തി ബിരുദങ്ങള്&#x200d; നേടി. വലിയ ശമ്പളത്തില്&#x200d; അവിടെ ജോലി ശരിയായെങ്കിലും പിതാവിന്റെ നിര്&#x200d;ദേശം പാലിച്ച് 1966ല്&#x200d; നാട്ടിലേക്ക് മടങ്ങി.</p>
<p>എല്ലാ അര്&#x200d;ത്ഥത്തിലുമുള്ള പണ്ഡിതനായി പാകപ്പെട്ടാണ് മുപ്പതാം വയസ്സില്&#x200d; അദ്ദേഹം വീട്ടിലെത്തുന്നത്. ഇംഗ്ലീഷിലും അറബിയിലും ഹിന്ദിയിലും ഉര്&#x200d;ദുവിലുമെല്ലാം മലയാളത്തിലെന്നപോലോ പ്രസംഗിക്കാനും എഴുതാനും കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. ദേശീയ കോണ്&#x200d;ഗ്രസ്സ് നേതാക്കളുമായി ശിഹാബ് തങ്ങള്&#x200d; നടത്തിയ ചര്&#x200d;ച്ചകള്&#x200d; നേരിട്ട് കാണാന്&#x200d; എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം സ്വാഭാവികമായി സംസാരിച്ചിരുന്ന അദ്ദേഹത്തിന് മറ്റിടനിലക്കാരുടെ ആവശ്യമുണ്ടായിരുന്നില്ല. ലോകത്തെ ഏതു രാജ്യക്കാരുമായും സംവദിക്കാന്&#x200d; കഴിയുന്ന നേതാവായി മൗലാനാം അബുല്&#x200d;കലാം ആസാദിനെപ്പോലെ ശിഹാബ് തങ്ങളെയും ഞാന്&#x200d; തിരിച്ചറിഞ്ഞു. പരന്ന വായനയും ആഴത്തിലുള്ള അറിവും പാരമ്പര്യമായി ലഭിച്ച സ്വഭാവ ഗുണങ്ങളുമെല്ലാം ചേര്&#x200d;ന്നപ്പോഴാവണം നമ്മുടെ കാലത്തിന് ഇതുപോലൊരു ശിഹാബ് തങ്ങളെ ലഭിച്ചത്.</p>
<p>അദ്ദേഹത്തിന്റെ സഹോദരങ്ങളായ വിടപറഞ്ഞു പോയ ഉമറലി ശിഹാബ് തങ്ങള്&#x200d;, ഹൈദരലി ശിഹാബ് തങ്ങള്&#x200d; എന്നിവരെ പോലെ ഇപ്പോള്&#x200d; മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായിരിക്കുന്ന സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായും മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങളുമായും മക്കളായ ബഷീറലി, മുനവ്വറലി തങ്ങളുമായുമെല്ലാം സഹോദര തുല്ല്യമായ സ്നേഹ ബന്ധമുള്ളതും എന്റെ പുണ്യമായാണ് കാണുന്നത്. ശിഹാബ് തങ്ങള്&#x200d; പ്രസരിപ്പിച്ച നന്മയുടെ പ്രകാശം ഇവരിലൂടെ നാം ഇപ്പോഴും അനുഭവിച്ചറിയുന്നു.</p>
<p><strong>കൊടപ്പനക്കലെ സ്നേഹത്തണല്&#x200d;</strong></p>
<p>സ്നേഹവും സാന്ത്വനവും കലവറയില്ലാതെ പെയ്യുന്നൊരു താഴ്വരയെ കുറിച്ച് സ്വപ്നം കാണാറുണ്ടോ. ഔദ്യോഗിക സ്ഥാനം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും എത്രയോ തവണ കൊടപ്പനക്കല്&#x200d; തറവാട്ടില്&#x200d; പോയിട്ടുണ്ട്; സംഘടനാ കാര്യത്തിനും സ്വകാര്യ സംഭാഷണത്തിനും പോയിട്ടുണ്ട്. എല്ലായിപ്പോഴും ഒരേ സ്വീകരണമാണ് ലഭിച്ചത്. എനിക്ക് മാത്രമല്ല, അവിടെ എത്തുന്ന ഓരോരുത്തര്&#x200d;ക്കും സ്വന്തം ഭവനത്തിലേക്കെന്നവണ്ണം കയറിച്ചെല്ലാമെന്നതാണ് പാണക്കാട്ടെ പ്രത്യേകത. പ്രഭാതം മുതല്&#x200d; പ്രദോഷം വരെ തങ്ങളെ ഒരുനോക്ക് കാണാനും തൊടാനും എത്തുന്നവരെ കണ്ട് മിഴിച്ചിരുന്നിട്ടുണ്ട്. ചൊവ്വാഴ്ച ആകസ്മികമായി എത്തിപ്പെട്ടാല്&#x200d; മഹാ സമ്മേളനമാണോയെന്ന് ധരിക്കേണ്ടി വരും. ആരോടും മുഷിപ്പില്ലാതെ സാന്ത്വനവും പരിഹാരവും പകര്&#x200d;ന്ന് എല്ലാവരെയും യാത്രയാക്കുന്നത് കണ്ട് കണ്ണീര്&#x200d; പൊഴിച്ചിട്ടുണ്ട്. മുസ്ലിംലീഗ് അവസാന വാക്കായ നേതാവ് എന്നതിനോടൊപ്പം നൂറുക്കണക്കിന് മഹല്ലുകളെയും സ്ഥാപനങ്ങളെയും ജാഗ്രതയോടെ അദ്ദേഹം നയിച്ചു.</p>
<p>തീവ്രവാദത്തിന്റെയോ ഭീകരതയുടെയോ തരിമ്പും ലാഞ്ചനയില്ലാതെ അവരെ വളര്&#x200d;ത്തി വലുതാക്കി. സാമൂദായിക മൈത്രിയെ മറ്റെല്ലാത്തിനെക്കാള്&#x200d; മഹിതമായി അദ്ദേഹം കണ്ടു. മതത്തിനും ജാതിക്കും വര്&#x200d;ഗത്തിനുമപ്പുറം വ്യക്തി എന്ന നിലയിലും താന്&#x200d; നയിക്കുന്ന സംഘടന ഉത്തരവാദിത്വത്തിലും മാനവികത ഉറപ്പാക്കി. ബാബരി മസ്ജിദ് ധ്വംസന കാലത്ത് കൈവിട്ടു പോകുമോ എന്ന ആശങ്കപ്പെട്ട കാലത്ത് ശിഹാബ് തങ്ങള്&#x200d; നടത്തിയ ഇടപെടല്&#x200d; ചരിത്രമാണ്. മിതവാദത്തിന്റെ പേരില്&#x200d; മുസ്ലിംലീഗിന് രാഷ്ട്രീയ തിരിച്ചടികള്&#x200d; ഉണ്ടായപ്പോള്&#x200d; ചിലര്&#x200d; അദ്ദേഹത്തെ മാറി ചിന്തിക്കാന്&#x200d; പ്രേരിപ്പിച്ചു. എത്ര നഷ്ടങ്ങളുണ്ടായാലും തീവ്രതയോട് വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനം കാലം ശരിവെച്ചു. അങ്ങാടിപ്പുറം ക്ഷേത്ര നടയിലും പൂന്തുറയിലും നാദാപുരത്തുമെല്ലാം ശാന്തിമന്ത്രം കൊണ്ടാണ് ശിഹാബ് തങ്ങള്&#x200d; തീ കെടുത്തിയത്.</p>
<p>ശിഹാബ് തങ്ങളുടെ വിയോഗപ്പിറ്റേന്നത്തെ മനോരമ പത്രത്തിന്റെ എഡിറ്റോറിയല്&#x200d; ഇവിടെ പകര്&#x200d;ത്തിയാല്&#x200d; നന്നാവും: &#8216;ബാഫഖി തങ്ങള്&#x200d;ക്കോ പാണക്കാട് പൂക്കോയ തങ്ങള്&#x200d;ക്കോ സി.എച്ച് . മുഹമ്മദ് കോയക്കോ നേരിടേണ്ടിവന്നിട്ടില്ലാത്തത്ര വലിയൊരു പ്രതിസന്ധിയെ പാണക്കാട് ശിഹാബ് തങ്ങള്&#x200d; കൃതഹസ്തതയോടെ കൈകാര്യം ചെയ്തുവെന്നത് മറന്നുകൂടാ. ബാബരി മസ്ജിദ് തകര്&#x200d;ക്കപ്പെട്ടതിലൂടെ ഇന്ത്യയുടെ മതനിരപേക്ഷതക്ക് ഏറ്റവും വലിയ വെല്ലുവിളി ഉണ്ടാവുകയും ഇന്ത്യയുടെ പല ഭാഗങ്ങളും കത്തിയെരിയുകയും ചെയ്തപ്പോള്&#x200d; സമുദായത്തിന്റെ ദുഃഖത്തില്&#x200d; മനംനൊന്ത് കരഞ്ഞെങ്കിലും തീവ്രവാദത്തെ സഹ്യനിപ്പുറത്തേക്ക് കടക്കാതെ തടഞ്ഞു നിര്&#x200d;ത്തിയെന്നതാണ് ശിഹാബ് തങ്ങളുടെ ഏറ്റവും വലിയ വിജയം (മലയാള മനോരമ: 2009 ഓഗസ്റ്റ് 2)</p>
<p><strong>എന്റെ സൗഭാഗ്യം</strong></p>
<p>എന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം അനുഗ്രഹമായി നിന്ന പിതൃതുല്ല്യനായ മഹാനായ നേതാവായിരുന്നു ശിഹാബ് തങ്ങള്&#x200d;. എന്റെ രാഷ്ട്രീയ നേട്ടങ്ങള്&#x200d;ക്ക് പിന്നില്&#x200d; എക്കാലവും ശിഹാബ് തങ്ങളുണ്ടായിരുന്നു. 1977 മുതല്&#x200d; പരസ്പരം അറിയാമെങ്കിലും 1989ല്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥിയായി ഞാന്&#x200d; കോഴിക്കോട്ട് മല്&#x200d;സരിക്കുമ്പോഴാണ് ശിഹാബ് തങ്ങളുമായി കൂടുതല്&#x200d; അടുത്തത്. കോഴിക്കോട്ട് സി.പി.എമ്മിന്റെ ഉജ്വലനായ നേതാവ് ഇമ്പിച്ചിബാവക്കെതിരെ യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥിയായി ഞാന്&#x200d; മല്&#x200d;സരിക്കാനെത്തിയത് ശിഹാബ് തങ്ങളുടെ ആശീര്&#x200d;വാദത്തോടെയായിരുന്നു. സജീവമായി രംഗത്തുണ്ടായിരുന്ന മുസ്ലിംലീഗ് പ്രവര്&#x200d;ത്തകര്&#x200d;ക്ക് ശിഹാബ് തങ്ങളുടെ പര്യടനത്തോടെ വര്&#x200d;ധിത ഊര്&#x200d;ജ്ജ്വമാണ് ലഭിച്ചത്. ശിഹാബ് തങ്ങളുടെ മണ്ഡല പര്യടനം ജനത്തെ ഇളക്കി; എട്ടു പൊതുയോഗങ്ങളിലാണ് അദ്ദേഹം സംസാരിച്ചത്.</p>
<p>1999ല്&#x200d; നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; കോഴിക്കോട്ട് എല്&#x200d;.ഡി.എഫിനു വേണ്ടി ജനതാദള്ളിലെ സി.എം ഇബ്രാഹിമായിരുന്നു പ്രധാന എതിരാളി. വര്&#x200d;ഗീയകാര്&#x200d;ഡും വ്യക്തിഹത്യയും എല്&#x200d;.ഡി.എഫ് പുറത്തെടുത്തപ്പോള്&#x200d; യു.ഡി.എഫ് വല്ലാതെ വിയര്&#x200d;ത്തു. നട്ടെല്ലിന് കലശലായ വേദന കാരണം ഡോക്ടര്&#x200d;മാര്&#x200d; ശിഹാബ് തങ്ങള്&#x200d;ക്ക് വിശ്രമം നിര്&#x200d;ദ്ദേശിച്ച സമയമായിരുന്നു. കോഴിക്കോട്ടെ സ്ഥതിഗതികള്&#x200d; വിലയിരുത്തിയ ശിഹാബ് തങ്ങള്&#x200d; ഡോക്ടര്&#x200d;മാരുടെ നിര്&#x200d;ദ്ദേശം അവഗണിച്ച് കോഴിക്കോടിന്റെ ഭാഗമായിരുന്ന വയനാട്ടില്&#x200d; ഉള്&#x200d;പ്പെടെ നടത്തിയ പര്യടനം യു.ഡി.എഫിനെ വിജയതീരത്തെത്തിച്ചു. ഇടക്കാലത്ത് കോണ്&#x200d;ഗ്രസ്സില്&#x200d; നിന്ന് അകന്ന് പ്രവര്&#x200d;ത്തിച്ചപ്പോഴും ശിഹാബ് തങ്ങളോടുള്ള വ്യക്തബന്ധം കാത്തു സൂക്ഷിച്ചിരുന്നു. യു.ഡി.എഫില്&#x200d; തിരിച്ചെത്തിയ ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; കൊടുവള്ളിയില്&#x200d; നിന്ന് മത്സരിച്ചത്. അപ്പോള്&#x200d;, ചികില്&#x200d;സാര്&#x200d;ത്ഥം ശിഹാബ് തങ്ങള്&#x200d; അമേരിക്കയിലായിരുന്നു. കൊടുവള്ളിയില്&#x200d; യു.ഡി.എഫ്. പിന്തുണയോടെ മല്&#x200d;സരിക്കുമ്പോള്&#x200d; ശിഹാബ് തങ്ങളുടെ അസാന്നിദ്ധ്യം എന്നെ പ്രയാസപ്പെടുത്തി. ശിഹാബ് തങ്ങള്&#x200d; പ്രചാരണ രംഗത്തില്ലാത്ത എന്റെ ആദ്യത്തെ മല്&#x200d;സരമായിരുന്നു അത്. ആ സമയത്ത് തങ്ങള്&#x200d; പ്രചാരണ രംഗത്തുണ്ടായിരുന്നെങ്കില്&#x200d; തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗ ശേഷവും ഏതു പരീക്ഷണ ഘട്ടങ്ങളിലും ആ മുഖം എന്റെ മനസ്സില്&#x200d; തെളിയും. വട്ടിയൂര്&#x200d;ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പുകളിലും വടകര ലോക്സഭാ തിരഞ്ഞെടുപ്പിലുമെല്ലാം ശിഹാബ് തങ്ങളുടെ അനുഗ്രവും അദൃശ്യ സാന്നിധ്യവുമാണ് വിജയത്തിന്റെ ഒരു ഘടകമെന്ന് ഞാന്&#x200d; വിശ്വസിക്കുന്നു.</p>
<p>മുഖ്യമന്ത്രിയായിരിക്കെ 1992 ല്&#x200d; കാറപകടത്തില്&#x200d; പരിക്കേറ്റ് അച്ഛന് ചികില്&#x200d;സക്ക് വിദേശത്തു പോയിരിക്കുന്നു. കോണ്&#x200d;ഗ്രസ്സിനകത്ത് അഭിപ്രായ ഭിന്നതകള്&#x200d; രൂക്ഷമായ ഘട്ടമാണ്. ഗ്രൂപ്പ് വടംവലി പാരമ്യത്തിലായിരുന്നു. ഒരു വീട്ടില്&#x200d; രണ്ട് അടുക്കളയെന്ന പ്രതീതി. കരുണാകരന്&#x200d; തിരിച്ചെത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ചുമതല ആര്&#x200d;ക്കുകൊടുക്കുമെന്ന പ്രശ്നം പുകയുന്നു. ഡല്&#x200d;ഹിയില്&#x200d; ചര്&#x200d;ച്ച ചൂടുപടിക്കുന്നു. അന്ന് ഡല്&#x200d;ഹിയിലുണ്ടായിരുന്ന ശിഹാബ് തങ്ങളെ ഞങ്ങള്&#x200d; നേരിട്ട് കണ്ടു കാര്യങ്ങള്&#x200d; ബോധ്യപ്പെടുത്തി. ആയിരക്കണക്കിന് നാട്ടു മധ്യസ്ഥത നടക്കുന്ന ഹൈക്കോടതി വരെ തീര്&#x200d;പ്പിന് വിടുന്ന ശിഹാബ് തങ്ങള്&#x200d; ഇടപെട്ട ആ പ്രശ്നം രമ്യമായി പരിഹരിച്ചു.</p>
<p><strong>നിറ ദീപം</strong></p>
<p>രാഷ്ട്രീയ മത വൈജ്ഞാനിക രംഗങ്ങളില്&#x200d; ഒരു പോലെ തിളങ്ങി നിന്ന ശിഹാബ് തങ്ങളെ ഏതെങ്കിലും ഒന്നിലേക്ക് ചുരുക്കാന്&#x200d; സാധിക്കില്ല. പ്രവാചക പരമ്പരയില്&#x200d; പെട്ട ഉന്നത പണ്ഡിതനായ ശിഹാബ് തങ്ങളെ ആത്മീയാചാര്യനായി മുസ്ലിംകളില്&#x200d; വലിയൊരു വിഭാഗം കരുതിയിരുന്നു. മുസ്ലിം ഇതര വിഭാഗത്തിലും അങ്ങനെ കരുതകയും അനുഗ്രം തേടുകയും ചെയ്തിരുന്ന എത്രയോ പേരെ എനിക്കറിയാം. ശിഹാബ്തങ്ങളുടെ ആത്മീയ പരിവേഷത്തെ ചൊല്ലി ഒരു കോണ്&#x200d;ഗ്രസ്സ് നേതാവ് ഉയര്&#x200d;ത്തിയ വിമര്&#x200d;ശം യു.ഡി.എഫിലും പ്രശ്നങ്ങളുണ്ടാക്കി. അന്ന് കെ.പി.സി.സി. പ്രസിഡണ്ടായിരുന്നു ഞാന്&#x200d;.</p>
<p>വളരെ കര്&#x200d;ശനവും കണിശവുമായ നിലപാട് അപ്പോള്&#x200d; ഞാന്&#x200d; സ്വീകരിച്ചത്. കോണ്&#x200d;ഗ്രസ്സിന്റെ ദേശീയ നേതാക്കള്&#x200d; പലരും കേരളത്തിലെത്തുമ്പോള്&#x200d; ഘടകകക്ഷി നേതാക്കള്&#x200d; അവരെ അങ്ങോട്ട് ചെന്ന് കാണാറാണ് പതിവ്. എന്നാല്&#x200d; ശിഹാബ് തങ്ങളെ കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; പാണക്കാട്ടെ വീട്ടില്&#x200d; ചെന്നു കാണുന്നത് രാഷ്ട്രീയത്തിനപ്പുറം അദ്ദേഹം ഒരു ആത്മീയ ആചാര്യന്&#x200d; കൂടി ആയതിനാലാണ്. ഇത് എല്ലാവരും ഓര്&#x200d;ക്കണമെന്നായിരുന്നു കോണ്&#x200d;ഗ്രസ് നേതാക്കളോട് എന്റെ നിര്&#x200d;ദേശം. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമെല്ലാം അദ്ദേഹത്തെ ആദരവോടെയാണ് കണ്ടിരുന്നത്.</p>
<p>ശിഹാബ് തങ്ങള്&#x200d; പ്രസിഡണ്ടായതിന്റെ 25ാം വാര്&#x200d;ഷികാഘോഷത്തിന് പങ്കെടുക്കാന്&#x200d; വേണ്ടി മാത്രം എ.ഐ.സി.സി പ്രസിഡന്റ് സോണിയാഗാന്ധി കോഴിക്കോട്ടെത്തിയത് കേന്ദ്രനേതൃത്വം ശിഹാബ് തങ്ങളെ എത്രമാത്രം ആദരിച്ചിരുന്നുവെന്നതിന്റെ തെളിവായിരുന്നു. 2004 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കോഴിക്കോട് കടപ്പുറത്തെ പ്രചരണ വേദിയില്&#x200d; കെ കരുണാകരന്&#x200d;, എ.കെ ആന്റണി എന്നിവര്&#x200d;ക്കൊപ്പം ശിഹാബ് തങ്ങള്&#x200d;ക്ക് ഇരിപ്പിടം നല്&#x200d;കി, സോണിയാ ഗാന്ധിയെ അതിഥിയെന്ന നിലയില്&#x200d; ഒറ്റക്കസേരയില്&#x200d; മുമ്പിലാണ് ഇരുത്തിയത്. എന്നാല്&#x200d;, സോണിയാ ഗാന്ധി ഒരു കസേര വലിച്ചിട്ട് ശിഹാബ് തങ്ങളെ വേദിയില്&#x200d; ഒപ്പം ഇരുത്തിയത് ആദരവിന്റെ വിളംബരമായിരുന്നു. എനിക്ക് വെറും രാഷ്ട്രീയക്കാരന്&#x200d; ആയിരുന്നില്ല ശിഹാബ് തങ്ങള്&#x200d;.</p>
<p>മുസ്ലിംലീഗില്&#x200d; പ്രശ്നങ്ങളില്ലാതെ ഒന്നിച്ചു കൊണ്ടുപോവാനും അദ്ദേഹത്തിന് അനായാസം കഴിഞ്ഞു. മുസ്ലിംലീഗിലേക്ക് അഖിലേന്ത്യാ ലീഗ് തിരിച്ചുവന്ന ശേഷം അങ്ങനെയൊരു പിളര്&#x200d;പ്പ് ഉണ്ടായിട്ടേ ഇല്ലെന്ന തരത്തില്&#x200d; പ്രവര്&#x200d;ത്തകരെയും നേതാക്കളെയും ഒരുമിച്ചു കൊണ്ടുപോവാന്&#x200d; കഴിഞ്ഞുവെന്നതാണ് ശിഹാബ് തങ്ങള്&#x200d; കൈവരിച്ച ഏറ്റവും വലിയ രാഷ്ട്രീയ വിജയമായി എനിക്ക് തോന്നിയിട്ടുളളത്. പിളര്&#x200d;പ്പും വിഭാഗീയതയുമുണ്ടായ ഏതൊരു സംഘടനയിലും പിന്നീട് യോജിപ്പുണ്ടായാലും ആ ഭിന്നത മുഴച്ചുനില്&#x200d;ക്കാറുണ്ട്. ശിഹാബ് തങ്ങളെക്കുറിച്ച് ഒരു ട്രെയിന്&#x200d; യാത്രക്കിടയില്&#x200d; സംസാരിച്ചപ്പോള്&#x200d; മുസ്ലിംലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിനോട് ഞാന്&#x200d; ലീഗിലെ പിളര്&#x200d;പ്പും ഐക്യവും സൂചിപ്പിച്ചു. അങ്ങനെ ഒരു കാലമുണ്ടായിരുന്നുവെന്ന് പോലും ഞാനിപ്പോള്&#x200d; മറന്നു പോയെന്നായിരുന്നു ഇ.ടിയുടെ മറുപടി. എല്ലാവര്&#x200d;ക്കും അത്രയേറെ തുല്ല്യ പരിഗണനയാണ് ശിഹാബ് തങ്ങള്&#x200d; നല്&#x200d;കിയിരുന്നത്. അനുകൂലിച്ചവരെയും എതിര്&#x200d;ത്തവരെയും ഒരുപോലെ കണ്ടു. മുഖസ്തുതിയില്&#x200d; അഭിരമിക്കാതെ സ്വയം നവീകരിച്ചു. അങ്ങിനെങ്ങനെ വിസ്മയ ജന്മമായി നമ്മെ വഴിനടത്തുന്നു.<br />
കഴിഞ്ഞ നൂറ്റാണ്ടില്&#x200d; കേരളം കണ്ട മഹാപുരുഷന്മാരിലൊരാളായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d;. ഒരു കാലഘട്ടത്തിലെ കേരള ജനതയെ മുഴുവന്&#x200d; എല്ലാവിധ വിഭാഗീയതകള്&#x200d;ക്കുമതീതമായി സ്വാധീനിച്ച വിശ്വവശ്യമായ ഒരു സ്‌നേഹാനുഭവമായിരുന്നു ശിഹാബ് തങ്ങള്&#x200d;. അതിന്റെ ആകെ കാരണങ്ങളെ മനോരമയില്&#x200d; കണ്ട ഒരഭിമുഖത്തിലെ വാചകത്തിലേക്ക് ചുരുക്കട്ടെ. ചോദ്യം: തിരിഞ്ഞു നോക്കുമ്പോള്&#x200d; എങ്ങനെ വിലയിരുത്തുന്നു. പുഞ്ചിരിയിലലിഞ്ഞ മറുപടി: എന്റെ കര്&#x200d;മ്മങ്ങള്&#x200d; കാലം വിലയിരുത്തട്ടെ; ആരെയും ദ്രോഹിച്ചിട്ടില്ലെന്നതാണ് എന്റെ ഉറപ്പ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shihab-thangal-light-of-light.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യതീംഖാനയില്&#x200d; നിന്ന് ഐ.എ.എസ്സിലേക്ക്</title>
		<link>https://www.chandrikadaily.com/yatimkhana-to-ias-muhammadali-shihab-ias-p-ismail-interview.html</link>
					<comments>https://www.chandrikadaily.com/yatimkhana-to-ias-muhammadali-shihab-ias-p-ismail-interview.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Wed, 21 Jun 2023 02:55:10 +0000</pubDate>
				<category><![CDATA[Career]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[Education]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IAS]]></category>
		<category><![CDATA[mohammed ali shihab]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=260424</guid>

					<description><![CDATA[ആത്മവിശ്വാസവും നിശ്ചയദാര്&#x200d;ഢ്യവുമുണ്ടെങ്കില്&#x200d; ഏത് ഉയരവും കീഴടക്കാമെന്ന് മലയാളികളെ പഠിപ്പിച്ച സാഹസികന്&#x200d;. അസാധ്യമായി ഒന്നുമില്ലെന്നും മാതൃഭാഷയിലും സിവില്&#x200d; സര്&#x200d;വ്വീസ് പടവുകള്&#x200d; കയറാമെന്നും തെളിയിച്ച അതുല്യപ്രതിഭ.]]></description>
										<content:encoded><![CDATA[<p><strong>മലയാളത്തിലും കടമ്പ കടക്കാം</strong><br />
<strong>മുഹമ്മദലി ശിഹാബ് ഐ എ എസ്/</strong><br />
<strong>പി. ഇസ്മായില്&#x200d;</strong></p>
<p><em><strong>മുഹമ്മദലി ശിഹാബ് ഐ എ എസ്</strong></em></p>
<p>ആത്മവിശ്വാസവും നിശ്ചയദാര്&#x200d;ഢ്യവുമുണ്ടെങ്കില്&#x200d; ഏത് ഉയരവും കീഴടക്കാമെന്ന് മലയാളികളെ പഠിപ്പിച്ച സാഹസികന്&#x200d;. അസാധ്യമായി ഒന്നുമില്ലെന്നും മാതൃഭാഷയിലും സിവില്&#x200d; സര്&#x200d;വ്വീസ് പടവുകള്&#x200d; കയറാമെന്നും തെളിയിച്ച അതുല്യപ്രതിഭ. 2012 നാഗാലാന്റ് കേഡര്&#x200d; ഐ.എ.എസ് ഉദ്യോഗസ്ഥര്&#x200d;. ദിമാപൂര്&#x200d; ജില്ലാ അസിസ്റ്റന്റ് കലക്ടര്&#x200d;, കോഹിമ സബ് കലക്ടര്&#x200d;, കീഫ്റെ, ത്യോന്&#x200d;സാംഗ്, കോഹിമ ജില്ലകളില്&#x200d; കലക്ടര്&#x200d;. ഡിപാര്&#x200d;ട്മെന്റ് ഓഫ് ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ടെക്നോളജി ആന്റ് കമ്മ്യൂണിക്കേഷന്&#x200d;, എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് സെക്രട്ടറി. മലയാളികളുടെ ഹൃദയത്തില്&#x200d; കയറിപ്പറ്റിയ &#8216;വിരലറ്റം&#8217; ആത്മകഥയാണ്.</p>
<p><strong>അനാഥാലയത്തില്&#x200d; നിന്നും ഐ.എ.എസിലേക്ക്</strong></p>
<p>അഞ്ചാം ക്ലാസില്&#x200d; പഠിക്കുമ്പോള്&#x200d; പിതാവ് മരണപെട്ടതിനെ തുടര്&#x200d;ന്ന് മുക്കം യതീം ഖാനയിലായിരുന്നു ഞാനും രണ്ട് സഹോദരിമാരും പഠിച്ചതും വളര്&#x200d;ന്നതും. ഓര്&#x200d;ഫനേജിന് കീഴില്&#x200d; തന്നെ പ്രീഡിഗ്രിയും ടി.ടി.സിയും പഠിച്ചു. വളവന്നൂര്&#x200d; ബാഫഖി യതീംഖാനയില്&#x200d; അദ്ധ്യാപകനായി കുറച്ചു കാലം ജോലി ചെയ്തിരുന്നു. ഡിഗ്രി പ്രൈവറ്റായാണ് പഠിച്ചത്. ഹോട്ടല്&#x200d; തൊഴിലാളിയുടെയും റബര്&#x200d; വെട്ടുകാരന്റെയും കരിങ്കല്&#x200d; ചൂളയിലെ കല്ല് ചുമക്കുന്നവന്റെയും വേഷവും ജീവിത യാത്രയില്&#x200d; അണിയേണ്ടി വന്നിട്ടുണ്ട്. ഐ.എ.എസ് എന്ന മൂന്നക്ഷരം പത്രത്തിലാണ് ആദ്യമായി കണ്ടത്. വീട്ടില്&#x200d; പത്രം വാങ്ങിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലായിരുന്നു. അത് കൊണ്ട് പഴയ പത്രങ്ങള്&#x200d;, മാസികകള്&#x200d; ശേഖരിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. സഹോദരിയുടെ വീട്ടില്&#x200d; പോയപ്പോള്&#x200d; കണ്ട പത്രത്തില്&#x200d; ഐ.എ.എസ് ബലികേറാമലയല്ല എന്ന ആ തലക്കെട്ടില്&#x200d; വന്ന വാര്&#x200d;ത്തയില്&#x200d; നിന്നാണ് ആദ്യം സിവില്&#x200d;സര്&#x200d;വ്വീസിനെക്കുറിച്ച് അറിഞ്ഞത്. ഫാറൂഖ് കോളേജില്&#x200d; പഠിക്കുമ്പോള്&#x200d; ഐ.എ.എസിനു പരിശീലിക്കുന്ന ഒരാളെ കണ്ട അനുഭവം സഹോദരനും പങ്കു വെച്ചു. എന്റെ കഴിവില്&#x200d; സഹോദരന് നല്ല വിശ്വാസം ഉണ്ടായിരുന്നു. സഹോദരന്റെ പ്രോത്സാഹനം സിവില്&#x200d; സര്&#x200d;വീസിനെ കുറിച് ഗൗരവമായി ചിന്തിപ്പിച്ചു. ഇതിനകം 21ഓളം പി.എസ്.സി പരീക്ഷ പാസായ എന്നെ പങ്കെടുപ്പിച്ചു ഒരു മാധ്യമം മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയില്&#x200d; പത്രക്കാരന്&#x200d; ഇനി എന്തെങ്കിലും ലക്ഷ്യം ഉണ്ടോ എന്നാവര്&#x200d;ത്തിച്ചു ചോദിച്ചു. എന്റെ സിവില്&#x200d; സര്&#x200d;വീസ് മോഹം അറിയാതെ പറഞ്ഞു. പിറ്റേ ദിവസം സിവില്&#x200d; സര്&#x200d;വീസിനു തയ്യാറെടുക്കുന്ന എന്റെ ഫോട്ടോ സഹിതം പത്രത്തില്&#x200d; വാര്&#x200d;ത്ത വന്നു. വീണ്ടും ഓര്&#x200d;ഫനേജ് തണലൊരുക്കി. 31ാം വയസ്സില്&#x200d; സിവില്&#x200d; സര്&#x200d;വീസ് പരീക്ഷ എഴുതിയ എനിക്ക് ആദ്യ ചാന്&#x200d;സില്&#x200d; തന്നെ വിജയിക്കാനായി.</p>
<p><strong>പേരിന് പിന്നില്&#x200d;</strong></p>
<p>മുഹമ്മദലി ശിഹാബ് എന്ന പേരിന് പിന്നിലൊരു കഥയുണ്ട്. എന്റെ വല്യുമ്മയാണ് ആ പേരിട്ടത്. പാണക്കാട് കുടുംബത്തോടുള്ള ആദരവ് കൊണ്ടാണ് തനിക്ക് ഈ പേരിട്ടതെന്നാണ് വല്യുമ്മ പറഞ്ഞത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; എന്ന മഹാ മനുഷ്യന്റെ പേരാണ് വല്യുമ്മ എനിക്ക് സമ്മാനിച്ചത്.</p>
<p><strong>പരീക്ഷയില്&#x200d; മലയാളത്തിന്റെ സാദ്ധ്യതകള്&#x200d;</strong></p>
<p>വടക്കേ ഇന്ത്യക്കാരില്&#x200d; ഭൂരിപക്ഷവും ഹിന്ദിയിലും മറ്റു സംസ്ഥാനക്കാര്&#x200d; അവരുടെ മാതൃഭാഷയിലും പരീക്ഷ എഴുതിയാണ് ജയിക്കുന്നത്. മലയാളത്തില്&#x200d; എഴുതുന്നവരുടെ എണ്ണം കുറവാണ്. വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പേ മലയാളത്തില്&#x200d; എഴുതാന്&#x200d; അവസരം ഉണ്ടായിരുന്നുവെങ്കിലും കോച്ചിംഗ് സെന്ററുകളുടെ അഭാവവും സിലബസ് അടിസ്ഥാനമാക്കിയുള്ള പുസ്തകങ്ങള്&#x200d; മുന്&#x200d;കാല ചോദ്യപേപ്പറുകള്&#x200d; എന്നിവയുടെ ലഭ്യതക്കുറവും വിജയിച്ചവരുടെ അനുഭവങ്ങളും അക്കാലത്തെ മലയാളം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ട്. ഇപ്പോള്&#x200d; അത് ഏറെക്കുറെ പരിഹരിക്കാന്&#x200d; കഴിഞ്ഞു. മെയിന്&#x200d;സ് പരീക്ഷ ഞാന്&#x200d; മലയാളത്തിലാണ് എഴുതിയത്. മെയിന്&#x200d;സിലെ 9 പേപ്പറുകളില്&#x200d; 7 എണ്ണവും മലയാളത്തില്&#x200d; എഴുതാന്&#x200d; കഴിയും. രണ്ട് പരീക്ഷകള്&#x200d; ഇംഗ്ലീഷിലാണ് എഴുതേണ്ടത്. ഈ രണ്ട് പരീക്ഷകളുടെ മാര്&#x200d;ക്ക് നേരിട്ട് മെയിന്&#x200d;സ് പരീക്ഷാഫലത്തെ സ്വാധീനിക്കില്ല. ഭാഷ ഏതെന്നത് പ്രശ്നമല്ല. നന്നായി ആശയം പ്രകടിപ്പിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താന്&#x200d; മത്സരാര്&#x200d;ഥികള്&#x200d; തയ്യാറായാല്&#x200d; വിജയ ശതമാനം കൂട്ടാന്&#x200d; കഴിയും. ശരാശരി മലയാളി ഇംഗ്ലീഷില്&#x200d; എഴുതാന്&#x200d; ശ്രമിക്കുമ്പോള്&#x200d; ചിന്തകളും ഭാവനകളും മലയാളത്തിലായിരിക്കും. ആ ചിന്തകളെ മാതൃഭാഷയില്&#x200d; എഴുതുമ്പോള്&#x200d; ആറിലൊന്ന് അധ്വാനം മതിയാവും.</p>
<p><strong>മലയാളം ഇന്റര്&#x200d;വ്യൂ</strong></p>
<p>ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്&#x200d; വരുന്ന 22 ഭാഷകളില്&#x200d; സിവില്&#x200d; സര്&#x200d;വീസ് പരീക്ഷ എഴുതാന്&#x200d; അവസരം നല്&#x200d;കുന്നുണ്ട്. അഭിമുഖത്തിലും ഇത് അനുവദനീയമാണ്. അപേക്ഷ ഫോമില്&#x200d; മലയാളത്തില്&#x200d; ഇന്റര്&#x200d;വ്യു ചെയ്യണമെന്ന് ഞാന്&#x200d; എഴുതി കൊടുത്തിരുന്നു. ഇതനുസരിച്ച് ഇന്റര്&#x200d;വ്യു ബോര്&#x200d;ഡില്&#x200d; ദ്വിഭാഷിയെ നിയോഗിച്ചു. ഞാന്&#x200d; മലയാളത്തില്&#x200d; പറയും. അയാള്&#x200d; അത് ഇംഗ്ലീഷില്&#x200d; പരിഭാഷ പെടുത്തും. കുറച്ചു നേരം സംസാരം നീണ്ടപ്പോള്&#x200d; ഇനി ഇംഗ്ലീഷില്&#x200d; ആയിക്കൂടെ എന്ന് ചോദിച്ചപ്പോള്&#x200d; ഞാന്&#x200d; സമ്മതം മൂളി. തുടര്&#x200d;ന്ന് ഇംഗ്ലീഷിലാണ് മറുപടി പറഞ്ഞത്.</p>
<p><strong>മോക്ക് ടെസ്റ്റിന്റെ പ്രാധാന്യം</strong></p>
<p>പ്രിലിംസിലെ സി സാറ്റ് പോലെയുള്ള സബ്ജക്ടുകളില്&#x200d; വ്യക്ത വരുത്താനും സമയത്തിനുള്ളില്&#x200d; തീര്&#x200d;ക്കാന്&#x200d; കഴിയുന്നുണ്ടോ എന്നും സ്വയം പരിശോധനക്ക് മോക് ടെസ്റ്റുകള്&#x200d; ഉപകരിക്കും. കൂടെ പഠിക്കുന്നവരുടെ മാര്&#x200d;ക്കുകളുമായി നമുക്ക് താരതമ്യത്തിന് അവസരം ലഭിക്കും. പോരായ്മകള്&#x200d; പരിഹരിച്ച് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാന്&#x200d; സാധിക്കും. നെഗറ്റീവ് മാര്&#x200d;ക്കുകള്&#x200d; എങ്ങിനെ ഒഴിവാക്കാമെന്നും അനിശ്ചിതത്വമുള്ള ചോദ്യങ്ങള്&#x200d;ക്ക് പോലും ശരിയായ ഉത്തരം രേഖപ്പെടുത്താനുള്ള നിലവാരത്തിലേക്കുയരാനും മോക്ക് ടെസ്റ്റിലൂടെ കഴിയും. നിരവധി ചോദ്യങ്ങളും ആശയങ്ങളും കണ്ടെത്താനും സഹായിക്കും.</p>
<p><strong>മുന്നൊരുക്കം</strong></p>
<p>സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷ എഴുതാനുള്ള കുറഞ്ഞ പ്രായം 21 വയസ്സാണ്. പലരും പരീക്ഷ പാസായി വരുമ്പോഴേക്കും മുപ്പതിനോടടുക്കും. എന്നാല്&#x200d; ചെറിയ പ്രായത്തില്&#x200d; തന്നെ സര്&#x200d;വ്വീസില്&#x200d; കയറാന്&#x200d; പറ്റിയാലേ കാബിനറ്റ് സെക്രട്ടറി, ചീഫ് സെക്രട്ടറി, അംബാസിഡര്&#x200d;, ഡി.ജി.പി തുടങ്ങിയ ഉയര്&#x200d;ന്ന പദവികളെത്തിച്ചേരാന്&#x200d; സാധിക്കുകയുള്ളൂ. സ്‌കൂള്&#x200d; തലം മുതലേ പരീക്ഷക്കായി ഒരുങ്ങണം. സിവില്&#x200d; സര്&#x200d;വ്വീസിന് ഒരുങ്ങുന്നു എന്ന കൊട്ടിഘോഷം ആവശ്യമില്ല. സാമൂഹ്യപ്രതിബദ്ധതയാണ് സിവില്&#x200d; സര്&#x200d;വ്വീസിന്റെ അടിത്തറ. എന്&#x200d;.എസ്.എസ്, എന്&#x200d;.സി.സി തുടങ്ങിയ സാമൂഹ്യ സേവന മനസ്ഥിതി വളര്&#x200d;ത്തുന്ന കേഡറ്റുകളില്&#x200d; സജീവമാവണം.</p>
<p><strong>ഫൗണ്ടേഷന്&#x200d; പരിശീലനം</strong></p>
<p>ഐ.എ.എസുകാരുടെ ഫൗണ്ടേഷന്&#x200d; പരിശീലനം ഉത്തരാഖാണ്ഡിലെ മസൂറിയിലുള്ള ലാല്&#x200d; ബഹദൂര്&#x200d; ശാസ്ത്രി നാഷണല്&#x200d; അക്കാദമി ഓഫ് അഡ്മിനിസ്്രേടഷനില്&#x200d; വെച്ചാണ് നടക്കുക. രണ്ട് വര്&#x200d;ഷം നീണ്ടുനില്&#x200d;ക്കുന്ന കോഴ്സാണിത്. ആ കാലയളവില്&#x200d; സിവില്&#x200d; സര്&#x200d;വ്വീസിലെ ആദ്യപത്ത് വര്&#x200d;ഷത്തേക്കുളള അസൈന്&#x200d;മെന്റുകള്&#x200d; കൈകകാര്യം ചെയ്യാനുള്ള പരിശീലനമാണ് നല്&#x200d;കുന്നത്. വിന്റര്&#x200d; സ്റ്റഡി ടൂര്&#x200d;, അക്കാദമിക് പഠനം, ഭാരത് ദര്&#x200d;ശന്&#x200d; യാത്ര എന്നിവയും പരിശീലനത്തിന്റെ ഭാഗമാണ്. ലിറ്ററല്&#x200d;, തിയറ്റര്&#x200d; ഫെസ്റ്റുകള്&#x200d;, കാര്&#x200d;ഷിക-സാമൂഹ്യ-മാധ്യമ മേഖലകളിലെ പ്രമുഖരുടെ ക്ലാസുകള്&#x200d;, പൊതുമേഖല, സ്വകാര്യമേഖല, ആദിവാസി മേഖല, ഇ ഗവേണന്&#x200d;സ് എന്നിവയുമായി ബന്ധിപ്പിച്ചാണ് യാത്ര. രാഷ്ട്രപതിയുമായി കൂടിക്കാഴ്ചക്കുള്ള അവസരവും ഈ യാത്രയിലുണ്ടാവും. ബങ്കറുകളിലെ താമസമുള്&#x200d;പ്പെടെ ഇന്ത്യയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്&#x200d; കാണാനും മനസ്സിലാക്കാനും സാധിക്കുന്ന യാത്ര ജീവിതത്തില്&#x200d; അത്യപൂര്&#x200d;വ്വമായി ലഭിക്കുന്നൊരു അവസരമാണ്.</p>
<p><strong>യതീംഖാന പകര്&#x200d;ന്ന പാഠങ്ങള്&#x200d;</strong></p>
<p>ഇന്റര്&#x200d;വ്യൂവിലെ ഒരു പ്രധാനചോദ്യം ഇങ്ങനെയായിരുന്നു. മിസ്റ്റര്&#x200d; അലി, സ്വന്തം ശക്തി എന്ന് നിങ്ങള്&#x200d; കരുതുന്നത് എന്താണ്?. &#8216;ഞാന്&#x200d; ഒരു അനാഥാലയത്തിലാണ് വളര്&#x200d;ന്നത്. തനിക്കാരുമില്ല എന്ന തിരിച്ചറിവില്&#x200d; നിന്നുണ്ടാകുന്ന മത്സരബുദ്ധി, ലോകത്ത് സനാഥനായ ഒരു കുട്ടിക്കും കിട്ടില്ല. അടുക്കും ചിട്ടയും നേതൃപാടവം, ആസൂത്രണ പാടവം, ആശയവിനിമയത്തിനുള്ള കഴിവ്, ക്ഷമ, സഹിഷ്ണുത, ത്യാഗം, ടൈം മാനേജ്മെന്റ് തുടങ്ങിയവയെല്ലാം അനാഥാലയത്തില്&#x200d; വളര്&#x200d;ന്ന കുട്ടിക്ക് കൂടുതലായിരിക്കും.&#8217; എന്നായിരുന്നു മറുപടി. ഇതാണ് യതീംഖാനകള്&#x200d; പകര്&#x200d;ന്നുകൊണ്ടിരിക്കുന്നത്.</p>
<p><strong>കളക്ടറാവാന്&#x200d; എത്ര വര്&#x200d;ഷം?</strong></p>
<p>സാധാരണ ഗതിയില്&#x200d; ഒരു ഐ.എ.എസ് ഓഫീസര്&#x200d; സര്&#x200d;വ്വീസില്&#x200d; പ്രവേശിച്ചാല്&#x200d; നാല് വര്&#x200d;ഷത്തിനുള്ളില്&#x200d; സീനിയര്&#x200d; സ്‌കെയില്&#x200d; എന്ന നിലവാരത്തിലെത്തും. അതോടെ കലക്ടര്&#x200d; പോസ്റ്റിന് അര്&#x200d;ഹരാവും. ഓരോ സംസ്ഥാനത്തിനും വ്യത്യസ ഘടനയാണ് നിലനില്&#x200d;ക്കുന്നത്. ചില സംസ്ഥാനങ്ങളില്&#x200d; നാല് വര്&#x200d;ഷം കൊണ്ടും മറ്റ് സംസ്ഥാനങ്ങളില്&#x200d; ആറുമുതല്&#x200d; ഒമ്പത് വര്&#x200d;ഷം വരെയും കാലതാമസം വരാറുണ്ട്.</p>
<p><strong>d മെത്തേഡ്</strong></p>
<p>പഠനത്തില്&#x200d; മുന്നേറാനും ലക്ഷ്യത്തിലെത്തിച്ചേരാനും ഡി മെത്തേഡ് സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷക്ക് ഏറെ ഗുണം ചെയ്യും. ഡിസയര്&#x200d;,<br />
1. ഡിസയര്&#x200d; (ആഗ്രഹം)<br />
ഞാനത് നേടും ഒന്നാമതാവും എന്ന അദമ്യമായ ആഗ്രഹമാണ് എല്ലാത്തിലുമാദ്യം വേണ്ടത്. ഈ ആഗ്രഹമാണ് സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്&#x200d; നമ്മെ പ്രാപ്തമാക്കുന്നത്<br />
2. ഡയറക്ഷന്&#x200d;: ലക്ഷ്യത്തിലെത്താന്&#x200d; എന്തെല്ലാം വേണമെന്ന് തിരിച്ചറിവുണ്ടാവണം. അതിലേക്കാവശ്യമായ പുസ്തകങ്ങള്&#x200d;, സമയക്രമീകരണം, പഠന സമയത്ത് നേരിടേണ്ടിവരുന്ന പ്രയാസങ്ങള്&#x200d; ഇതെല്ലാം തിരിച്ചറിയാന്&#x200d; കഴിയണം. കോച്ചിംഗ് സെന്ററില്&#x200d; രണ്ടോ മൂന്നോ പേരെ കണ്ട് സംസാരിച്ചാല്&#x200d; പരീക്ഷക്ക് അത് മതിയാവും എന്ന ധാരണ തെറ്റാണ്. കോച്ചിംഗ് സെന്ററില്&#x200d; പോവാതെ പോലും ജയിക്കുന്നവരെ കാണാം. വീട്ടിലിരുന്നാല്&#x200d; ആരും ഇതൊന്നും എത്തിച്ചു തരില്ല. അതിനായി യാത്ര ചെയ്യണം, അന്വേഷിക്കണം, ആരായണം, കണ്ടെത്തണം.<br />
3. ഡെഡിക്കേഷന്&#x200d;: ഡി മെത്തേഡില്&#x200d; ഏറ്റവും പ്രധാനപ്പെട്ടതാണ് സമര്&#x200d;പ്പണം. ഏത് കാര്യമാവട്ടേ നമ്മള്&#x200d; നമ്മെ തന്നെ മാനസികവും ശാരീരികവുമായ സമര്&#x200d;പ്പിക്കേണ്ടത് ആവശ്യമാണ്. ഈ യാത്രയില്&#x200d; നിങ്ങള്&#x200d; വ്യക്തിപരമായ പലതും ത്യജിക്കേണ്ടിവരും. ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടിയുള്ള യാത്രയില്&#x200d; കല്യാണം, മറ്റ് ഇവന്റ്സുകള്&#x200d; തുടങ്ങിയവയെല്ലാം മാറ്റിവെക്കേണ്ടിവരും.<br />
4. ഡിസിപ്ലിന്&#x200d;: നിങ്ങള്&#x200d; ഏത് ലക്ഷ്യത്തിന് വേണ്ടിയാണോ ശ്രമിക്കുന്നത് അതിന് വേണ്ടിയുള്ള അച്ചടക്കം പ്രധാനമാണ്. പുതിയ കാലത്ത് ഏതൊരു നേട്ടം സാധ്യമാക്കാനും സെല്&#x200d;ഫ് ഡിസിപ്ലിന്&#x200d; നിര്&#x200d;ബന്ധമാണ്. നേരത്തേ ഉറങ്ങാനും നേരത്തേ ഉണരാനും കഴിയണം. എല്ലാ ദിവസവും പുതിയ അനുഭവമാക്കി മാറ്റണം. എത്രമാത്രം ആരെങ്കിലും നിരുത്സാഹപ്പെടുത്തിയാലും അതിനെ മറികടക്കാന്&#x200d; സ്വയം ശീലിച്ചെടുത്ത അച്ചടക്കം സഹായകരമാവും.</p>
<p><strong>നാഗാലാന്&#x200d;ഡ് വര്&#x200d;ത്തമാനം.</strong></p>
<p>ആശങ്കകളോടെയാണ് നാഗാലാന്റിലേക്ക് ജോലിക്കായി പോയത്. ഐ.എ.എസ് പരിശീലനത്തിന്റെ ഭാഗമായുള്ള ഭാരത് ദര്&#x200d;ശന്&#x200d; യാത്രയിലാണ് തന്റെ കേഡര്&#x200d; നാഗാലാന്റിലാണെന്ന് അറിയുന്നത്. അതുവരെ നാഗാലാന്റിനെക്കുറിച്ച് ഭീതിപ്പെടുത്തുന്ന കേട്ടുകേള്&#x200d;വി മാത്രമായിരുന്നു മനസ്സില്&#x200d;. നിരവധി ഗോത്രങ്ങളും ഉപഗോത്രങ്ങളും പാരമ്പര്യങ്ങളും സംസ്‌കാരങ്ങളും നിറഞ്ഞ അതിസങ്കീര്&#x200d;ണവും നിഗൂഢവുമായ ഒരു സംസ്ഥാനമാണ് നാഗാലാന്റ്. ഗ്രാമങ്ങളുടെ നാട്. നാഗകള്&#x200d; പരസ്പരം കണ്ടാല്&#x200d; ആദ്യം ചോദിക്കുന്നത് ഗ്രാമത്തെക്കുറിച്ചാണ്. ഓരോ ഗ്രാമങ്ങളും ഓരോ കോട്ടകള്&#x200d; പോലെയാണ്. വില്ലേജിന് ഒരു തലവനുണ്ടാവും. 1978ല്&#x200d; ഗ്രാമ നിയമങ്ങളും പാരമ്പര്യ വിശ്വാസങ്ങളും അംഗീകരിച്ച് നാഗാലാന്റ് സര്&#x200d;ക്കാര്&#x200d; നാഗാ വില്ലേജ് കൗണ്&#x200d;സില്&#x200d; കൊണ്ടുവന്നു. ഓരോ ഗ്രാമങ്ങളും വില്ലേജ് കൗണ്&#x200d;സിലിന്റെ കീഴിലാണ്.<br />
ഉറക്കിലും ഉണര്&#x200d;വ്വിലും സാമൂഹ്യജീവിതം പിന്തുടരുന്നവരാണ് നാഗാലാന്റുകാര്&#x200d;. ഓര്&#x200d;ഫനേജ് ജീവിതം പോലെയാണ് ഓരോ ഗ്രാമജീവിതങ്ങളും. ഭൂമിക്ക് രജിസ്ട്രേഷനോ ആധാരമോ ആവശ്യമില്ലാത്ത വിധം അവര്&#x200d; പരസ്പരം വിശ്വസിക്കുന്നു. രേഖകളൊക്കെ മനുഷ്യരുടെ മനസ്സിലാണ്. മ്യാന്&#x200d;മറിന്റെ അതിര്&#x200d;ത്തി പങ്കിടുന്ന രണ്ട് പിന്നാക്ക ജില്ലകളിലും നാഗാലാന്റിന്റെ തലസ്ഥാന നഗരിയിലും കലക്ടറായി ജോലി നോക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yatimkhana-to-ias-muhammadali-shihab-ias-p-ismail-interview.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
