<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mohanlal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mohanlal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 27 Nov 2025 06:42:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mohanlal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ &#8216;കിരീടം&#8217; 4K പ്രീമിയര്‍; &#8216;ഇത് ഒരു ബഹുമതിയെന്ന് മോഹന്‍ലാല്‍</title>
		<link>https://www.chandrikadaily.com/1keeretam-4k-premiere-at-goa-international-film-festival-mohanlal-said-this-is-an-honor.html</link>
					<comments>https://www.chandrikadaily.com/1keeretam-4k-premiere-at-goa-international-film-festival-mohanlal-said-this-is-an-honor.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 27 Nov 2025 06:33:44 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[film industry]]></category>
		<category><![CDATA[film]]></category>
		<category><![CDATA[film festival]]></category>
		<category><![CDATA[goa]]></category>
		<category><![CDATA[Keeretam]]></category>
		<category><![CDATA[mohanlal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365584</guid>

					<description><![CDATA[മോഹന്‍ലാല്‍-തിലകന്‍ താരജോഡി അമരക്കാരാക്കിയ ഈ സിനിമയുടെ സ്‌ക്രീനിങ്, പ്രത്യേക പ്രദര്‍ശനങ്ങളുടെ ഭാഗമായി ലോക പ്രീമിയറായാണ് നടന്നത്. ]]></description>
										<content:encoded><![CDATA[<p>ഗോവ: മലയാളത്തിന്റെ ക്ലാസിക് ചിത്രമായ &#8216;കിരീടം&#8217; 56ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്&#x200d; (IFFI) 4k ദൃശ്യഗുണത്തോടെ പ്രദര്&#x200d;ശിപ്പിച്ചു. മോഹന്&#x200d;ലാല്&#x200d;-തിലകന്&#x200d; താരജോഡി അമരക്കാരാക്കിയ ഈ സിനിമയുടെ സ്‌ക്രീനിങ്, പ്രത്യേക പ്രദര്&#x200d;ശനങ്ങളുടെ ഭാഗമായി ലോക പ്രീമിയറായാണ് നടന്നത്. നാഷണല്&#x200d; ഫിലിം ആര്&#x200d;ക്കൈവ് ഓഫ് ഇന്ത്യ (NFAI) 35mm റിലീസ് പ്രിന്റില്&#x200d; നിന്നാണ് ചിത്രം സൂക്ഷ്മതയോടെ പുനഃസ്ഥാപിച്ചത്. യഥാര്&#x200d;ത്ഥ ക്യാമറ നെഗറ്റീവ് ജീര്&#x200d;ണ്ണിച്ചിരുന്നുവെങ്കിലും, പതിറ്റാണ്ടുകളായി ആര്&#x200d;ക്കൈവ് അത് സംരക്ഷിച്ചുവെന്നാണ് വിവരം. ചിത്രത്തിന് അന്തിമ ഗ്രേഡിങ് നിര്&#x200d;വഹിച്ചത് ഇതിന്റെ ഛായാഗ്രാഹകനായ എസ്. കുമാറിന്റെ മേല്&#x200d;നോട്ടത്തിലായിരുന്നു. </p>
<p>ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയതിനെക്കുറിച്ച് മോഹന്&#x200d;ലാല്&#x200d; പ്രതികരിച്ചു. &#8216;കിരീടം പുനഃസ്ഥാപിച്ച് ലോകപ്രീമിയര്&#x200d; കാണാന്&#x200d; കഴിയുന്നത് ഒരു ബഹുമതിയാണ്, ഇന്ത്യയുടെ സിനിമാറ്റിക് പൈതൃകം ഭാവി തലമുറകള്&#x200d;ക്കായി സംരക്ഷിക്കുന്ന 	NFAIക്ക് അഭിനന്ദനങ്ങള്&#x200d;&#8217; എന്നാണ് അദ്ദേഹം കുറിച്ചത്. മോഹന്&#x200d;ലാല്&#x200d;-തിലകന്&#x200d; വികാരാധിഷ്ഠിതമായി അവതരിപ്പിച്ച അച്ഛന്&#x200d;-മകന്&#x200d; ബന്ധം, പ്രത്യേകിച്ച് &#8216;കത്തി താഴെയിടെടാ&#8217; എന്ന ഐക്കോണിക് രംഗം, ഇന്നും മലയാളസിനിമയിലെ ഏറ്റവും ശക്തമായ നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.</p>
<p>ചിത്രത്തിന്റെ നിര്&#x200d;മാതാക്കളായ എന്&#x200d;. ഉണ്ണിക്കൃഷ്ണനും ദിനേഷ് പണിക്കറും നല്&#x200d;കിയ പഴയ അഭിമുഖത്തില്&#x200d;, &#8216;കിരീടത്തിന് ജനങ്ങളില്&#x200d; നിന്ന് ലഭിച്ച സ്വീകാര്യത, പിന്നീടുണ്ടാക്കിയ സിനിമകള്&#x200d;ക്കുപോലും ലഭിച്ചിട്ടില്ല. കഥയുടെ ആഴമാണ് അതിന്റെ ശക്തി&#8217; എന്ന് വ്യക്തമാക്കിയിരുന്നു. കിരീടത്തിന്റെ തുടര്&#x200d;ച്ചയായിരുന്ന ചെങ്കോല്&#x200d; ഈ സ്വീകാര്യതയിലേക്കുയര്&#x200d;ന്നില്ല എന്നും അവര്&#x200d; പറഞ്ഞിരുന്നു. ലോഹിതദാസിന്റെ തിരക്കഥയും സിബി മലയില്&#x200d; സംവിധാനം ചെയ്ത സംവിധാന മികവും ഒന്നിച്ചെത്തി 1989 ജൂലൈ ഏഴിന് പുറത്തിറങ്ങിയ കിരീടം, ഒരു യുവാവിന്റെ ജീവിതം സാഹചര്യങ്ങള്&#x200d; എങ്ങനെ വഴിമാറിക്കുന്നു എന്നതിന്റെ കടുത്ത സാമൂഹിക-വൈകാരിക അവതരണമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മോഹന്&#x200d;ലാലിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്&#x200d; പ്രത്യേക പരാമര്&#x200d;ശം ലഭിച്ചിരുന്നു. മോഹന്&#x200d;ലാല്&#x200d; അഭിനയിച്ച &#8216;ഭരതം&#8217; ഉള്&#x200d;പ്പെടെ നിരവധി ക്ലാസിക് സിനിമകളുടെ റെസ്റ്ററേഷന്&#x200d; നടപടികളും ഇപ്പോള്&#x200d; അവസാനഘട്ടത്തിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1keeretam-4k-premiere-at-goa-international-film-festival-mohanlal-said-this-is-an-honor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;അതിദരിദ്രര്‍ അഭ്യര്‍ഥിക്കുന്നു, പങ്കെടുക്കരുത്, ആ വലിയ നുണയുടെ പ്രചാരകരായി മാറും&#8217;: മഹാനടന്‍മാര്‍ക്ക് ആശമാരുടെ കത്ത്</title>
		<link>https://www.chandrikadaily.com/ashas-letter-to-great-actors.html</link>
					<comments>https://www.chandrikadaily.com/ashas-letter-to-great-actors.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 26 Oct 2025 17:04:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ashaworkers]]></category>
		<category><![CDATA[kamalhasan]]></category>
		<category><![CDATA[mammootty]]></category>
		<category><![CDATA[mohanlal]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360385</guid>

					<description><![CDATA[മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ എന്നിവര്‍ക്ക് തുറന്ന കത്തെഴുതി സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍.]]></description>
										<content:encoded><![CDATA[<p>മമ്മൂട്ടി, മോഹന്&#x200d;ലാല്&#x200d;, കമല്&#x200d;ഹാസന്&#x200d; എന്നിവര്&#x200d;ക്ക് തുറന്ന കത്തെഴുതി സെക്രട്ടേറിയറ്റ് നടയില്&#x200d; സമരം ചെയ്യുന്ന ആശാ പ്രവര്&#x200d;ത്തകര്&#x200d;. മൂന്നു താരങ്ങളെയും നവംബര്&#x200d; ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തില്&#x200d; പങ്കെടുക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ക്ഷണിച്ചതിനു പിന്നാലെയാണ് ആശമാരുടെ കത്ത്. സെക്രട്ടേറിയറ്റിനു മുന്നില്&#x200d; മാസങ്ങളായി സമരം ചെയ്യുന്ന ആശാപ്രവര്&#x200d;ത്തകരെ വന്നു കാണണമെന്നും, മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാന്&#x200d; കഴിയാത്ത, മാരകരോഗം വന്നാല്&#x200d; അതിജീവിക്കാന്&#x200d; കെല്&#x200d;പ്പില്ലാത്ത, കടക്കെണിയില്&#x200d; കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും കത്തില്&#x200d; പറയുന്നു.</p>
<p>അതിദാരിദ്ര്യ വിമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങില്&#x200d; പങ്കെടുക്കുക വഴി നിങ്ങള്&#x200d; ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതില്&#x200d; തര്&#x200d;ക്കമില്ല. അതുകൊണ്ട് ചടങ്ങില്&#x200d; നിന്ന് മോഹന്&#x200d;ലാലും മമ്മൂട്ടിയും കമല്&#x200d;ഹാസനും വിട്ടുനില്&#x200d;ക്കണമെന്നാണ് ആശമാരുടെ ആവശ്യം. കേരള ആശ ഹെല്&#x200d;ത്ത് വര്&#x200d;ക്കേഴ്‌സ് അസോസിയേഷന്&#x200d; സംസ്ഥാന ജനറല്&#x200d; സെക്രട്ടറി എം.എ.ബിന്ദു, കേരള ആശ ഹെല്&#x200d;ത്ത് വര്&#x200d;ക്കേഴ്‌സ് അസോസിയേഷന്&#x200d; സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന്&#x200d; എന്നിവരുടെ പേരില്&#x200d; ഇമെയില്&#x200d; മുഖേനയാണ് താരങ്ങള്&#x200d;ക്കു കത്തയച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ashas-letter-to-great-actors.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആനക്കൊമ്പ് കൈവശം വെച്ച കേസ്: നടന്‍ മോഹന്‍ലാലിന് തിരിച്ചടി</title>
		<link>https://www.chandrikadaily.com/ivory-possession-case-actor-mohanlal-hit-back.html</link>
					<comments>https://www.chandrikadaily.com/ivory-possession-case-actor-mohanlal-hit-back.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 24 Oct 2025 08:20:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anakkomb]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[mohanlal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359997</guid>

					<description><![CDATA[ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം മോഹന്‍ലാലിന് നല്‍കിയ വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
]]></description>
										<content:encoded><![CDATA[<p>ആനക്കൊമ്പ് കൈവശംവെച്ചെന്ന കേസില്&#x200d; നടന്&#x200d; മോഹന്&#x200d;ലാലിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നല്&#x200d;കിയ വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പ് പുതിയ വിജ്ഞാപനം ഇറക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്&#x200d;ക്കാരിന് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്. </p>
<p>2011 ഡിസംബര്&#x200d; 21 ന് ഇന്&#x200d;കംടാക്സ് ഉദ്യോഗസ്ഥര്&#x200d; നടത്തിയ പരിശോധനയിലാണ് തേവരയിലെ മോഹന്&#x200d;ലാലിന്റെ വീട്ടില്&#x200d; നിന്ന് രണ്ടു ജോഡി ആനക്കൊമ്പുകള്&#x200d; കണ്ടെത്തിയത്. തുടര്&#x200d;ന്ന് 2015ല്&#x200d; ആനക്കൊമ്പുകള്&#x200d; ഡിക്ളയര്&#x200d; ചെയ്യാന്&#x200d; സര്&#x200d;ക്കാര്&#x200d; അവസരം നല്&#x200d;കിയിരുന്നു. 2016 ജനുവരി 16ന് ചീഫ് വൈല്&#x200d;ഡ് ലൈഫ് വാര്&#x200d;ഡന്&#x200d; ആനക്കൊമ്പിന്റെ ഉടമസ്ഥതാ സര്&#x200d;ട്ടിഫിക്കറ്റ് മോഹന്&#x200d;ലാലിന് നല്&#x200d;കുകയും ചെയ്തു. എന്നാല്&#x200d; ഈ ഉത്തരവ് ഹൈകോടതി ഡിവിഷന്&#x200d; ബെഞ്ച് ഇപ്പോള്&#x200d; റദ്ദ് ചെയ്‌യുകയായിരുന്നു. പുതിയ വിജ്ഞാപനം ഇറക്കാനും കോടതി നിര്&#x200d;ദേശിച്ചു. അതേസമയം സര്&#x200d;ക്കാര്&#x200d; ഉത്തരവിലെ സാങ്കേതിക പിഴവ് ചൂണ്ടികാണിച്ചാണ് കോടതി നടപടിയെന്ന് മോഹന്&#x200d;ലാലിന്റെ അഭിഭാഷകന്&#x200d; പറഞ്ഞു. </p>
<p>2015ലെ ഗസറ്റില്&#x200d; ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിക്കാത്തതാണ് പിഴവായി കോടതി ചൂണ്ടിക്കാണിച്ചത്. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്&#x200d; നമ്പ്യാര്&#x200d;, ജോബിന്&#x200d; സെബാസ്റ്റ്യന്&#x200d; എന്നിവരടങ്ങിയ ഡിവിഷന്&#x200d; നെഞ്ചിന്റേതാണ് ഉത്തരവ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ivory-possession-case-actor-mohanlal-hit-back.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പിആര്‍ പരിപാടി വെറുപ്പ് മറികടക്കാന്‍; മോഹന്‍ലാലിനുള്ള ആദരം ശബരിമല വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം&#8217;: കെ.സി വേണുഗോപാല്‍</title>
		<link>https://www.chandrikadaily.com/pr-program-to-overcome-hatred-respect-for-mohanlal-is-a-strategy-to-escape-sabarimala-controversies-k-c-venugopal.html</link>
					<comments>https://www.chandrikadaily.com/pr-program-to-overcome-hatred-respect-for-mohanlal-is-a-strategy-to-escape-sabarimala-controversies-k-c-venugopal.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 05 Oct 2025 14:36:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kc venugopal]]></category>
		<category><![CDATA[mohanlal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356984</guid>

					<description><![CDATA[കേരള ജനത സ്നേഹിക്കുന്ന മോഹന്‍ലാലിനെ ആദരിച്ച പരിപാടിയായതിനാല്‍ അതിനെ വിവാദമാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല]]></description>
										<content:encoded><![CDATA[<div class="p-alt arr--sub-headline arrow-component subheadline-m_subheadline__3fd7z subheadline-m_dark__28u00" data-test-id="subheadline">ആലപ്പുഴ: ദാദാസാഹിബ് ഫാല്&#x200d;ക്കെ പുരസ്‌കാരം നേടിയ മോഹന്&#x200d;ലാലിനെ അഭിനന്ദിക്കാന്&#x200d; സംഘടിപ്പിച്ച പരിപാടിയില്&#x200d; സര്&#x200d;ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്&#x200d; പ്രകടമായിരുന്നുവെന്ന് എഐസിസി ജനറല്&#x200d; സെക്രട്ടറി കെ സി വേണുഗോപാല്&#x200d; എം പി. കേരള ജനത സ്നേഹിക്കുന്ന മോഹന്&#x200d;ലാലിനെ ആദരിച്ച പരിപാടിയായതിനാല്&#x200d; അതിനെ വിവാദമാക്കാന്&#x200d; കോണ്&#x200d;ഗ്രസ് ആഗ്രഹിക്കുന്നില്ല. മോഹന്&#x200d;ലാലിനെ പോലൊരു കലാകാരനെ ഇത്തരം രാഷ്ട്രീയ സങ്കുചിത താല്&#x200d;പര്യത്തിനു വേണ്ടി ഉപയോഗിക്കേണ്ടതായിരുന്നോവെന്ന് പരിപാടിയുടെ സംഘാടകര്&#x200d; ആലോചിക്കേണ്ടതായിരുന്നുവെന്നും കെ സി വേണുഗോപാല്&#x200d; പറഞ്ഞു.</div>
<div data-test-id="subheadline"></div>
<div data-test-id="subheadline">&#8221;ജനങ്ങള്&#x200d;ക്കു സര്&#x200d;ക്കാരിനോടുള്ള വെറുപ്പിനെ മറികടക്കാനാണ് ഇത്തരം പിആര്&#x200d; പരിപാടികള്&#x200d; സര്&#x200d;ക്കാര്&#x200d; നടത്തുന്നത്. മോഹന്&#x200d;ലാലിനെ ആദരിക്കുന്ന ചടങ്ങില്&#x200d; ഇത്തരം വിവാദം ഒഴിവാക്കേണ്ടതായിരുന്നു. ശബരിമല വിവാദങ്ങളില്&#x200d; നിന്ന് രക്ഷപ്പെടാനുള്ള മറ്റൊരു തന്ത്രമായിരുന്നു മോഹന്&#x200d;ലാലിനുള്ള ആദരം. സര്&#x200d;ക്കാരിന്റെ ചെയ്തികള്&#x200d; അവരെ തന്നെ വേട്ടയാടുകയാണ്. തെറ്റുകളിലേക്ക് സഞ്ചരിക്കുന്ന സര്&#x200d;ക്കാരാണിത്.</div>
<div data-test-id="subheadline"></div>
<div data-test-id="subheadline">അയ്യപ്പ സംഗമത്തിനു പൊതുഖജനാവില്&#x200d; നിന്ന് പണം ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിര്&#x200d;ദേശം ലംഘിച്ച് 8.22 കോടി അനുവദിച്ചു. ഹൈക്കോടതിയെ അറിയിച്ചതിനു വിരുദ്ധമാണ് ബോര്&#x200d;ഡിന്റെ നടപടി. ആ പണവും പോയത് ഊരാളുങ്കലിന്റെ അക്കൗണ്ടിലേക്കാണ്. ഹൈക്കോടതി നിര്&#x200d;ദേശങ്ങള്&#x200d;ക്കെതിരായിട്ടാണ് ശബരിമലയില്&#x200d; സര്&#x200d;ക്കാര്&#x200d; പ്രവര്&#x200d;ത്തിക്കുന്നത്. ശബരിമലയെ വിവാദ ഭൂമിയാക്കുകയാണ് സര്&#x200d;ക്കാരിന്റെ ലക്ഷ്യം. രാഷ്ട്രീയതാല്&#x200d;പ്പര്യമാണ് അതിന് പിന്നില്&#x200d;, കെ സി വേണുഗോപാല്&#x200d; പറഞ്ഞു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pr-program-to-overcome-hatred-respect-for-mohanlal-is-a-strategy-to-escape-sabarimala-controversies-k-c-venugopal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇതുതന്നെയാണോ എന്റെ തൊഴില്‍ എന്നാലോചിക്കുമ്പോഴെല്ലാം &#8216;ലാലേട്ടാ&#8217; എന്ന് സ്‌നേഹത്തോടെ എന്നെ വിളിച്ചുണര്‍ത്തിയവര്‍&#8217;: വികാരാധീനനായി മോഹന്‍ലാല്‍</title>
		<link>https://www.chandrikadaily.com/those-who-woke-me-up-with-love-saying-laletta-whenever-i-thought-this-is-my-profession-mohanlal-emotional.html</link>
					<comments>https://www.chandrikadaily.com/those-who-woke-me-up-with-love-saying-laletta-whenever-i-thought-this-is-my-profession-mohanlal-emotional.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 04 Oct 2025 17:09:21 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dadasahebphalkeaward]]></category>
		<category><![CDATA[film]]></category>
		<category><![CDATA[mohanlal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356909</guid>

					<description><![CDATA[ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് ആദരമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. 
]]></description>
										<content:encoded><![CDATA[<p>ഇന്ത്യന്&#x200d; ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്&#x200d;ക്കേ പുരസ്‌കാരം നേടിയ മോഹന്&#x200d;ലാലിന് ആദരമര്&#x200d;പ്പിച്ച് സംസ്ഥാന സര്&#x200d;ക്കാര്&#x200d;. ഡല്&#x200d;ഹിയില്&#x200d; വെച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷത്തേക്കാള്&#x200d; വൈകാരിക ഭാരത്തോടെയാണ് നിങ്ങള്&#x200d;ക്ക് മുന്നില്&#x200d; നില്&#x200d;ക്കുന്നതെന്ന് മോഹന്&#x200d;ലാല്&#x200d; പറഞ്ഞു. താന്&#x200d; ജനിച്ചുവളര്&#x200d;ന്ന് കൗമാരവും യൗവനവും ചെലവഴിച്ച മണ്ണാണിതെന്നും എനിക്ക് ഈ സ്വീകരണം നല്&#x200d;കുന്നത് ഇന്ന് ഈ കാണുന്ന എന്നെ ഞാനാക്കി മാറ്റിയ കേരളവും മലയാളികളുമാണെന്നും മോഹന്&#x200d;ലാല്&#x200d; പറഞ്ഞു. ഇക്കാര്യങ്ങള്&#x200d; കൊണ്ടെല്ലാം ഞാനനുഭവിക്കുന്ന ആ വൈകാരിക ഭാരത്തെ മറച്ചുപിടിക്കാന്&#x200d; കാലങ്ങളായി ഞാന്&#x200d; ആര്&#x200d;ജിച്ച അഭിനയശേഷിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&#8217;48 വര്&#x200d;ഷങ്ങളുടെ ദീര്&#x200d;ഘമായ നടപ്പാതയിലേക്ക് തിരിഞ്ഞുനോക്കുകയായിരുന്നു ഞാന്&#x200d;. സിനിമ എന്ന സങ്കീര്&#x200d;ണകലാരൂപത്തെക്കുറിച്ച് യാതൊന്നുമറിയാതെ ഈ നഗരത്തിന്റെ വഴിയോരങ്ങളില്&#x200d; വെച്ച് ഞങ്ങള്&#x200d; കുറച്ചു സുഹൃത്തുക്കള്&#x200d; സിനിമയെടുക്കാന്&#x200d; ധൈര്യപ്പെട്ടു എന്നോര്&#x200d;ക്കുമ്പോള്&#x200d; ഇപ്പോളെനിക്ക് ഭയം തോന്നുന്നു. അതിന്റെ ജോലികള്&#x200d;ക്കായി ഞങ്ങള്&#x200d; ട്രെയിന്&#x200d; കയറി മദ്രാസിലേക്ക് പോയി. മദിരാശിയിലെ സിനിമാ സ്റ്റുഡിയോകളില്&#x200d; ചുറ്റിത്തിരിഞ്ഞു. ഞാന്&#x200d; ഒട്ടും ആഗ്രഹിക്കാതെ സുഹൃത്തുക്കള്&#x200d; എന്റെ ഫോട്ടോ എടുത്ത് പാച്ചിക്ക എന്നു ഞങ്ങള്&#x200d; വിളിക്കുന്ന എന്റെ പ്രിയപ്പെട്ട ഫാസിലിന് അയച്ചുകൊടുത്തു. അങ്ങനെ ഞാന്&#x200d; &#8216;മഞ്ഞില്&#x200d; വിരിഞ്ഞ പൂക്കളി&#8217;ലെ നരേന്ദ്രനായി ക്യാമറയ്ക്ക് മുന്നിലെത്തി. 48 വര്&#x200d;ഷങ്ങള്&#x200d;. ഇങ്ങോട്ടുവരുന്നതിന്റെ തൊട്ടുമുന്നെയും ഞാന്&#x200d; ക്യാമറയ്ക്കു മുന്നിലായിരുന്നു. വിധി ഏതൊക്കെ വഴിയിലൂടെയാണ് എന്നെ നടത്തിക്കൊണ്ടുപോകുന്നത് എന്നോര്&#x200d;ത്ത് വിസ്മയിച്ചുപോകുന്നു.&#8217;</p>
<p>&#8216;അഭിനയകാലത്തെ ഒരു മഹാനദിയായി സങ്കല്&#x200d;പിച്ചാല്&#x200d; തീരത്തുനില്&#x200d;ക്കുന്ന ഒരു മരത്തിന്റെ ചില്ലയില്&#x200d; നിന്നും അതിലേക്ക് വീണ ഒരു ഇലയാണ് ഞാന്&#x200d;. ഒഴുക്കില്&#x200d; മുങ്ങിപ്പോവുമ്പോഴെല്ലാം ആ ഇലയെ ഏതൊക്കെയോ കൈകള്&#x200d; വന്ന് താങ്ങി. പ്രതിഭയുടെ കൈയൊപ്പുള്ള കൈകളായിരുന്നു അവയെല്ലാം. വലിയ എഴുത്തുകാര്&#x200d;, സംവിധായകര്&#x200d;, നിര്&#x200d;മാതാക്കള്&#x200d;. ഛായാഗ്രാഹകര്&#x200d;, എന്റെ മുഖത്ത് ചായം തേച്ച് കഥാപാത്രങ്ങളിലേക്ക് വെളിച്ചമടിച്ചവര്&#x200d;&#8230;ഞാന്&#x200d; ചെയ്തതെല്ലാം മടുപ്പില്ലാതെ കണ്ടിരുന്ന എന്റെ പ്രിയപ്പെട്ട മലയാളികള്&#x200d;&#8230; ഇതുതന്നെയാണോ എന്റെ തൊഴില്&#x200d; എന്നാലോചിക്കുമ്പോഴെല്ലാം &#8216;ലാലേട്ടാ&#8217; എന്ന് സ്‌നേഹത്തോടെ എന്നെ വിളിച്ചുണര്&#x200d;ത്തിയവര്&#x200d;. ഇപ്പോഴും ഞാനാ മഹാനദിയുടെ പ്രവാഹത്തിലാണ്. മുങ്ങിപ്പോകുമ്പോഴെല്ലാം ആരൊക്കെയോ പിടിച്ചുയര്&#x200d;ത്തുന്നു. ഇനിയും ഒഴുകൂ എന്നു പറയുന്നു. നന്ദി ആരോടു ഞാന്&#x200d; ചൊല്ലേണ്ടൂ..&#8217;- മോഹന്&#x200d;ലാല്&#x200d; വികാരാധീനനായി.</p>
<p>കേരളത്തിന്റെ അതിരുകള്&#x200d; കടന്നും ഈ അഭിനയവിസ്മയം സഞ്ചരിച്ചിട്ടുണ്ടെന്നും ഹിന്ദി, തമിഴ്, തെലുങ്ക്, കന്നടയിലും മോഹന്&#x200d;ലാല്&#x200d; അഭിനയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/those-who-woke-me-up-with-love-saying-laletta-whenever-i-thought-this-is-my-profession-mohanlal-emotional.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അവർ വീണ്ടും ചേർന്നാൽ എന്താവും എന്ന് പറയണ്ടല്ലോ, ബ്ലാസ്റ്റ്!; മമ്മൂട്ടി &#8211; മോഹൻലാൽ &#8211; മഹേഷ് നാരായണൻ &#8211; ആൻ്റോ ജോസഫ് ചിത്രം &#8220;പാട്രിയറ്റ്&#8221; ടൈറ്റിൽ  ടീസർ പുറത്ത്</title>
		<link>https://www.chandrikadaily.com/mohanlal-mahesh-narayanan-anto-joseph-movie-patriot-title-teaser-out.html</link>
					<comments>https://www.chandrikadaily.com/mohanlal-mahesh-narayanan-anto-joseph-movie-patriot-title-teaser-out.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 02 Oct 2025 08:40:33 +0000</pubDate>
				<category><![CDATA[filim]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[film]]></category>
		<category><![CDATA[mammootty]]></category>
		<category><![CDATA[mohanlal]]></category>
		<category><![CDATA[patriat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356466</guid>

					<description><![CDATA[മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. &#8220;പാട്രിയറ്റ്&#8221; എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ [&#8230;]]]></description>
										<content:encoded><![CDATA[<p>മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. &#8220;പാട്രിയറ്റ്&#8221; എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ  ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്&#x200d;.സലിം, സുഭാഷ് ജോര്&#x200d;ജ് മാനുവല്&#x200d; എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്&#x200d;മാര്&#x200d;.<br />
മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്ടിൻ്റെ ഓരോ ഫ്രെയിമും ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന. ഇരുവരുടെയും അമ്പരപ്പിക്കുന്ന മാസ്സ് അപ്പീലിനൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചേരുമ്പോൾ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ്സ് ആക്ഷൻ ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്.  സുഷിൻ ശ്യാമിൻ്റെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും മാനുഷ് നന്ദൻ ഒരുക്കിയ തകർപ്പൻ ദൃശ്യങ്ങളും ടീസറിൻറെ മാറ്റ് വർധിപ്പിക്കുന്നുണ്ട്. പശ്ചാത്തല സംഗീതത്തിലൂടെ സുഷിൻ ശ്യാം ഒരിക്കൽ കൂടി ആരാധകരെ ആവേശം കൊള്ളിക്കുമ്പോൾ, ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈൻ, കളറിംഗ് എന്നിവയുടെ അമ്പരപ്പിക്കുന്ന നിലവാരവും ടീസറിൽ നിന്ന് വ്യക്തമാകുന്നുണ്ട്.</p>
<p>അതോടൊപ്പം തന്നെ ചിത്രത്തിൻ്റെ കലാസംവിധാനം, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരുക്കിയ ലൊക്കേഷനുകൾ എന്നിവയും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. ഷാജി നടുവിൽ, ജിബിൻ ജേക്കബ് എന്നിവർ ചേർന്ന് നിർവഹിച്ച പ്രൊഡക്ഷൻ ഡിസൈൻ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള മാസ്സ് ദൃശ്യ വിരുന്ന് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന ഫീൽ ആണ് ടീസർ നൽകുന്നത്. ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു. ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ അതിൻ്റെ എല്ലാ പ്രൗഢിയോടും കൂടി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും &#8220;പാട്രിയറ്റ്&#8221; എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്.</p>
<p>ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്.  ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ ഹൈദരാബാദ് ഷെഡ്യൂൾ ഇപ്പൊൾ പുരോഗമിക്കുകയാണ്. കൊച്ചിയിലും യുകെയിലും ചിത്രത്തിന് ചിത്രീകരണം ബാക്കിയുണ്ട്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി &#8211; മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ മമ്മൂട്ടി &#8211; മോഹൻലാൽ കോമ്പിനേഷൻ രംഗങ്ങൾ കൊച്ചിയിൽ വെച്ച് ചിത്രീകരിക്കും.  </p>
<p>ജിനു ജോസഫ്, രാജീവ് മേനോന്&#x200d;, ഡാനിഷ് ഹുസൈന്&#x200d;, ഷഹീന്&#x200d; സിദ്ദിഖ്, സനല്&#x200d; അമന്&#x200d;, ദര്&#x200d;ശന രാജേന്ദ്രന്&#x200d;, സെറീന്&#x200d; ഷിഹാബ് തുടങ്ങിയവര്&#x200d;ക്കൊപ്പം മദ്രാസ് കഫേ, പത്താന്&#x200d; തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്&#x200d; ആര്&#x200d;ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.</p>
<p>ഛായാഗ്രഹണം &#8211; മാനുഷ് നന്ദൻ, സംഗീതം &#8211; സുഷിൻ ശ്യാം, എഡിറ്റിംഗ് &#8211; മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്&#x200d; ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി &#8211; വിഷ്ണു ഗോവിന്ദ്,  പ്രൊഡക്ഷന്&#x200d; കൺട്രോളർ -ഡിക്‌സണ്&#x200d; പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് &#8211; സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് &#8211; വൈശാഖ് പി വി, മേക്കപ്പ് &#8211; രഞ്ജിത് അമ്പാടി, ലിറിക്സ് &#8211; അൻവർ അലി, സംഘട്ടനം &#8211; ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ &#8211; ധന്യ ബാലകൃഷ്ണന്&#x200d;,  നൃത്ത സംവിധാനം &#8211; ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ &#8211; ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്&#x200d;: ഫാന്റം പ്രവീണ്&#x200d;, സ്റ്റിൽസ് &#8211; നവീൻ മുരളി, വിഎഫ്എക്സ് &#8211; ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് &#8211; ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ &#8211; എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്&#x200d; മെഗാ മീഡിയ പ്രദര്&#x200d;ശനത്തിനെത്തിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mohanlal-mahesh-narayanan-anto-joseph-movie-patriot-title-teaser-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാള സിനിമയ്ക്ക് അഭിമാന നിമിഷം; ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍</title>
		<link>https://www.chandrikadaily.com/mohanlal-received-the-dadasaheb-phalke-award.html</link>
					<comments>https://www.chandrikadaily.com/mohanlal-received-the-dadasaheb-phalke-award.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 23 Sep 2025 13:32:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dadasahebfalkeaward]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[mohanlal]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355418</guid>

					<description><![CDATA[ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്‍മാര്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. റാണി മുഖര്‍ജി മികച്ച നടിക്കുള്ള പുരസ്‌കാരവും കരസ്ഥമാക്കി.]]></description>
										<content:encoded><![CDATA[<p>ദാദാസാഹേബ് ഫാല്&#x200d;ക്കെ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്&#x200d;മുവില്&#x200d; നിന്ന് ഏറ്റുവാങ്ങി നടന്&#x200d; മോഹന്&#x200d;ലാല്&#x200d;. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരവും വിതരണം ചെയ്തു. ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്&#x200d;മാര്&#x200d;ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. റാണി മുഖര്&#x200d;ജി മികച്ച നടിക്കുള്ള പുരസ്‌കാരവും കരസ്ഥമാക്കി.</p>
<p>മലയാളത്തിന്റെ അഭിമാന താരം മോഹന്&#x200d;ലാല്&#x200d; ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹെബ് ഫാല്&#x200d;ക്കെ പുരസ്‌കാരം നിറഞ്ഞ കൈയടികളോടെ ഏറ്റുവാങ്ങി. ആദ്യമായാണ് മലയാള നടന് ഫാല്&#x200d;ക്കെ പുരസ്‌കാരം ലഭിക്കുന്നത്. ഭാര്യ സുചിത്രയും സുഹൃത്ത് ആന്റണി പെരുമ്പാവൂരും മോഹന്&#x200d;ലാലിനൊപ്പം ചടങ്ങിനെത്തിയിരുന്നു.</p>
<p>മിസ്സിസ് ചാറ്റര്&#x200d;ജി വേഴ്‌സസ് നോര്&#x200d;വേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം റാണി മുഖര്&#x200d;ജിക്ക് ലഭിച്ചത്. ജവാന്&#x200d; എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖാനും 12വേ ഫെയില്&#x200d; സിനിമയിലെ മികച്ച പ്രകടനത്തിന് വിക്രാന്ത് മാസിയും മികച്ച നടന്&#x200d;മാര്&#x200d;ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി.</p>
<p>ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്&#x200d;വശി മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വീകരിച്ചു. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവന്&#x200d; മികച്ച സഹനടനുള്ള പുരസ്‌കാരവും നേടി. മികച്ച എഡിറ്റര്&#x200d;ക്കുള്ള പുരസ്‌കാരത്തിന് &#8216;പൂക്കാലം&#8217; എന്ന ചിത്രത്തിലൂടെ മിഥുന്&#x200d; മുരളിയും മികച്ച ,കലാസംവിധായകനുള്ള പുരസ്‌കാരം മോഹന്&#x200d;ദാസും നോണ്&#x200d; ഫീച്ചര്&#x200d; ഫിലിം വിഭാഗത്തിലെ പുരസ്‌കാരങ്ങള്&#x200d; എം.കെ രാംദാസ് സംവിധാനം ചെയ്ത &#8216;നേകല്&#x200d;&#8217; എന്ന ഡോക്യുമെന്ററിക്ക് ലഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mohanlal-received-the-dadasaheb-phalke-award.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്നെ ഞാനാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി, മലയാള സിനിമക്കാണ് ഞാന്‍ ഈ അംഗീകാരം സമര്‍പ്പിക്കുന്നത്: മോഹന്‍ ലാല്‍</title>
		<link>https://www.chandrikadaily.com/thank-you-to-the-audience-who-made-me-who-i-am-i-dedicate-this-recognition-to-malayalam-cinema-mohan-lal.html</link>
					<comments>https://www.chandrikadaily.com/thank-you-to-the-audience-who-made-me-who-i-am-i-dedicate-this-recognition-to-malayalam-cinema-mohan-lal.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 20 Sep 2025 14:17:24 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[award]]></category>
		<category><![CDATA[film]]></category>
		<category><![CDATA[mohanlal]]></category>
		<category><![CDATA[mollywood]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355054</guid>

					<description><![CDATA[കോഴിക്കോട്: ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് നടന്‍ മോഹന്‍ ലാല്‍. മലയാള സിനിമക്ക് ലഭിച്ച അംഗീകാരമാണ് പുരസ്‌കാരമെന്നും മലയാള സിനിമക്കും പ്രേക്ഷകര്‍ക്കും അവര്‍ഡ് സമര്‍പ്പിക്കുകയാണെന്നും മോഹന്‍ ലാല്‍ പറഞ്ഞു. &#8216;വളരെ അധികം സന്തോഷവും അഭിമാനവും തോന്നുന്നു. എല്ലാവരോടും നന്ദി പറയുകയാണ്. എന്നെ ഞാനാക്കിയ, എന്റെ കൂടെ സഞ്ചരിച്ചിരുന്ന എല്ലാവര്‍ക്കും നന്ദി. ഈ ഒരു പുരസ്‌കാരത്തിലേക്ക് എന്നെ തെരഞ്ഞെടുത്ത ജൂറിക്കും ഗവണ്‍മെന്റിനും നന്ദി അറിയിക്കുകയാണ്. എത്രയെ വലിയ ആളുകള്‍ നടന്നുപോയ വഴിയിലൂടെ നമുക്കും നടക്കാന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ദാദാ സാഹെബ് ഫാല്&#x200d;ക്കെ പുരസ്‌കാരം ലഭിച്ചതില്&#x200d; അഭിമാനവും സന്തോഷവുമുണ്ടെന്ന് നടന്&#x200d; മോഹന്&#x200d; ലാല്&#x200d;. മലയാള സിനിമക്ക് ലഭിച്ച അംഗീകാരമാണ് പുരസ്‌കാരമെന്നും മലയാള സിനിമക്കും പ്രേക്ഷകര്&#x200d;ക്കും അവര്&#x200d;ഡ് സമര്&#x200d;പ്പിക്കുകയാണെന്നും മോഹന്&#x200d; ലാല്&#x200d; പറഞ്ഞു.</p>
<p>&#8216;വളരെ അധികം സന്തോഷവും അഭിമാനവും തോന്നുന്നു. എല്ലാവരോടും നന്ദി പറയുകയാണ്. എന്നെ ഞാനാക്കിയ, എന്റെ കൂടെ സഞ്ചരിച്ചിരുന്ന എല്ലാവര്&#x200d;ക്കും നന്ദി. ഈ ഒരു പുരസ്‌കാരത്തിലേക്ക് എന്നെ തെരഞ്ഞെടുത്ത ജൂറിക്കും ഗവണ്&#x200d;മെന്റിനും നന്ദി അറിയിക്കുകയാണ്.</p>
<p>എത്രയെ വലിയ ആളുകള്&#x200d; നടന്നുപോയ വഴിയിലൂടെ നമുക്കും നടക്കാന്&#x200d; കഴിയുക. അതിലേക്ക് നമ്മളെ നയിക്കുക എന്ന് പറയുന്നത് ദൈവനുഗ്രഹമാണ്. മലയാള സിനിമക്ക് ഇത് വലിയ അംഗീകരമായി കാണുന്നു.</p>
<p>മലയാള സിനിമക്കാണ് ഞാന്&#x200d; ഈ അംഗീകാരം സമര്&#x200d;പ്പിക്കുന്നത്. മലയാളി പ്രേക്ഷകര്&#x200d;ക്കും മലയാളത്തെ സ്‌നേഹിക്കുന്നവര്&#x200d;ക്കും ഒരുപാട് നന്ദിയുണ്ട്. ഈ അവാര്&#x200d;ഡ് ഞാന്&#x200d; അവര്&#x200d;ക്കായി സമര്&#x200d;പ്പിക്കുകയാണ്,&#8217; മോഹന്&#x200d; ലാല്&#x200d; പറഞ്ഞു.</p>
<p>ഇന്ത്യന്&#x200d; ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമാണ് ദാദാ സാഹെബ് ഫാല്&#x200d;ക്കെ പുരസ്‌കാരം. ചലച്ചിത്ര മേഖലക്ക് നല്&#x200d;കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. 2023ലെ പുരസ്‌കാരമാണ് മോഹന്&#x200d;ലാലിന് ലഭിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്&#x200d; മോഹന്&#x200d;ലാലിന് അവാര്&#x200d;ഡ് സമ്മാനിക്കും.</p>
<p>തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹന്&#x200d;ലാലിന്റെ സിനിമായാത്രകളെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പില്&#x200d; പറയുന്നു. നടനും സംവിധായകനും നിര്&#x200d;മാതാവുമായ മോഹന്&#x200d;ലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യന്&#x200d; സിനിമാ ചരിത്രത്തില്&#x200d; സുവര്&#x200d;ണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്.</p>
<p>സംവിധായകന്&#x200d; അടൂര്&#x200d; ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഫാല്&#x200d;ക്കെ പുരസ്‌കാരം ലഭിച്ച മലയാളി. 2004ലാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ വര്&#x200d;ഷത്തെ പുരസ്‌കാരം ബോളിവുഡ് നടന്&#x200d; മിഥുന്&#x200d; ചക്രവര്&#x200d;ത്തിക്കായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thank-you-to-the-audience-who-made-me-who-i-am-i-dedicate-this-recognition-to-malayalam-cinema-mohan-lal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്</title>
		<link>https://www.chandrikadaily.com/mohanlal-to-receive-dada-saheb-phalke-award.html</link>
					<comments>https://www.chandrikadaily.com/mohanlal-to-receive-dada-saheb-phalke-award.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 20 Sep 2025 13:37:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[dada sahib phalke award]]></category>
		<category><![CDATA[mohanlal]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355051</guid>

					<description><![CDATA[ഈ മാസം 23 ന് ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ന്യൂഡല്&#x200d;ഹി: ദാദ സാഹിബ് ഫാല്&#x200d;ക്കെ അവാര്&#x200d;ഡ് മോഹന്&#x200d;ലാലിന്. പത്തുലക്ഷം രൂപയാണ് സമ്മാന തുക. ഈ മാസം 23 ന് ഡല്&#x200d;ഹിയില്&#x200d; ദേശീയ ചലച്ചിത്ര അവാര്&#x200d;ഡ് ദാന ചടങ്ങില്&#x200d; അവാര്&#x200d;ഡ് സമ്മാനിക്കും. 2023ലെ ഫാല്&#x200d;ക്കെ പുരസ്‌കാരമാണ് മോഹന്&#x200d;ലാലിന് ലഭിച്ചത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-inreads_1x1-ff518e60-2c3a-4f5c-945e-7e8e5af535cb" class="app-ad app-ad--story-horizontal widget-m__widget__bUJP1" data-test-id="widget">ഇന്ത്യന്&#x200d; സിമിനയ്ക്ക് നല്&#x200d;കിയ സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം സമ്മാനിക്കുന്നത്. വാര്&#x200d;ത്ത വിതരണ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. മുൻവർഷത്തെ പുരസ്‌കാരം മിഥുൻ ചക്രവർത്തിക്കായിരുന്നു. മോഹൻലാലിന്റെ സിനിമ യാത്രകൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം എക്സ് പോസ്റ്റിൽ പറഞ്ഞു.</div>
<div data-test-id="widget">https://twitter.com/MIB_India/status/1969379395035865522</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഇന്ത്യന്&#x200d; ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹിബ് ഫാല്&#x200d;ക്കെയുടെ സ്മരണാര്&#x200d;ത്ഥം 1969 മുതല്&#x200d; ഭാരത സര്&#x200d;ക്കാര്&#x200d; നല്&#x200d;കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണിത്.</p>
<p>മലയാളിയായ സംവിധായകന്&#x200d; അടൂര്&#x200d; ഗോപാലകൃഷ്ണന് 2004-ല്&#x200d; ഈ പുരസ്‌കാരം ലഭിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഒരു മലയാളിക്ക് ദാദാസാഹിബ് ഫാല്&#x200d;ക്കെ പുരസ്‌കാരം ലഭിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന ദേശീയചലച്ചിത്ര അവാര്&#x200d;ഡ് ദാന ചടങ്ങില്&#x200d; പുരസ്‌കാരം സമ്മാനിക്കും.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mohanlal-to-receive-dada-saheb-phalke-award.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോഹൻലാലിൻ്റെ പാൻ ഇന്ത്യൻ ചിത്രം &#8216;വൃഷഭ&#8217; ടീസർ പുറത്ത്</title>
		<link>https://www.chandrikadaily.com/mohanlals-pan-indian-film-vrishabha-teaser-is-out.html</link>
					<comments>https://www.chandrikadaily.com/mohanlals-pan-indian-film-vrishabha-teaser-is-out.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 18 Sep 2025 18:16:42 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[More]]></category>
		<category><![CDATA[film]]></category>
		<category><![CDATA[mohanlal]]></category>
		<category><![CDATA[teaser]]></category>
		<category><![CDATA[Vrishabha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354829</guid>

					<description><![CDATA[ഒരു അച്ഛൻ - മകൻ ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.]]></description>
										<content:encoded><![CDATA[<p>മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ പുറത്ത്. പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. ആക്ഷൻ, വൈകാരികത, പ്രതികാരം എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു അച്ഛൻ &#8211; മകൻ ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.</p>
<p>മോഹൻലാലിനെ ഒരു രാജാവായി ഗംഭീര ലുക്കിലാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. തൻ്റെ കരിയറിൽ ആദ്യമായാണ് അദ്ദേഹം ഒരു രാജാവായി അഭിനയിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഇതിഹാസ തുല്യമായ വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കുമെന്നും ടീസർ സൂചിപ്പിക്കുന്നു. നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് പ്രേക്ഷകരെ എത്തിക്കുക എന്നതാണ് ചിത്രത്തിൻ്റെ ലക്ഷ്യം.</p>
<p>മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. രാഗിണി ദ്വിവേദി, സമർജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. എസ്ആർക്കെ, ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങൾ രചിച്ചത്.</p>
<p>മോഹൻലാലിൻറെ ജന്മദിനത്തിൽ പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടീസർ റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ട് റിലീസ് ചെയ്ത പോസ്റ്ററും വലിയ ശ്രദ്ധയാണ് നേടിയത്. യോദ്ധാവിൻ്റെ രൂപത്തിൽ രാജകീയമായ ലുക്കിലാണ് ഈ പോസ്റ്ററുകളിൽ മോഹൻലാലിനെ അവതരിപ്പിച്ചത്. അതിനൂതനമായ വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിംഗ്, സൌണ്ട് ഡിസൈൻ എന്നിവയും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. 2025 ദീപാവലി റിലീസായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന &#8216;വൃഷഭ&#8217;, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ റിലീസിനെത്തും. .</p>
<p>ഛായാഗ്രഹണം &#8211; ആന്റണി സാംസൺ, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, ആക്ഷൻ &#8211; പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ, പിആർഒ- ശബരി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mohanlals-pan-indian-film-vrishabha-teaser-is-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
