<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mollywood &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mollywood/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 30 Nov 2025 05:39:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mollywood &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ</title>
		<link>https://www.chandrikadaily.com/panorama-studios-has-taken-over-the-distribution-of-drisham-3-fans-are-worried-about-the-release-date.html</link>
					<comments>https://www.chandrikadaily.com/panorama-studios-has-taken-over-the-distribution-of-drisham-3-fans-are-worried-about-the-release-date.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 30 Nov 2025 05:39:16 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[drishyam3]]></category>
		<category><![CDATA[film]]></category>
		<category><![CDATA[mollywood]]></category>
		<category><![CDATA[movie]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366036</guid>

					<description><![CDATA[ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.</p>
<p>ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.</p>
<p>വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.</p>
<p>ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്&#x200d;ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/panorama-studios-has-taken-over-the-distribution-of-drisham-3-fans-are-worried-about-the-release-date.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ചതിയില്‍ സിനിമാവേഷം നഷ്ടമായി; ഹരീഷ് കണാരന്‍</title>
		<link>https://www.chandrikadaily.com/lost-movie-role-after-cheating-production-controller-harish-kanaran.html</link>
					<comments>https://www.chandrikadaily.com/lost-movie-role-after-cheating-production-controller-harish-kanaran.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 11 Nov 2025 11:21:46 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ARM]]></category>
		<category><![CDATA[film]]></category>
		<category><![CDATA[Harish Kanaran]]></category>
		<category><![CDATA[mollywood]]></category>
		<category><![CDATA[movie]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363210</guid>

					<description><![CDATA[മലയാളത്തിലെ ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ചതിയാണ് തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് എന്നാണ് ഹരീഷിന്റെ ആരോപണം.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ടെലിവിഷനിലും സിനിമയിലും ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്&#x200d; ഇടം പിടിച്ച നടന്&#x200d; ഹരീഷ് കണാരന്&#x200d; അഭിനയത്തില്&#x200d; നിന്ന് അപ്രത്യക്ഷനായതിന്റെ കാരണം വെളിപ്പെടുത്തി. മലയാളത്തിലെ ഒരു പ്രമുഖ പ്രൊഡക്ഷന്&#x200d; കണ്&#x200d;ട്രോളറുടെ ചതിയാണ് തനിക്ക് അവസരങ്ങള്&#x200d; നഷ്ടപ്പെടുത്തിയത് എന്നാണ് ഹരീഷിന്റെ ആരോപണം.</p>
<p>കോവിഡ് സമയത്ത് കുറച്ച് സിനിമകള്&#x200d; നഷ്ടമായി, പിന്നീട് സിനിമകളുടെ സ്വഭാവം തന്നെ മാറി. അതിനിടയില്&#x200d; എന്റെ ഡേറ്റുകള്&#x200d; നോക്കിയിരുന്ന ഒരു വലിയ പ്രൊഡക്ഷന്&#x200d; കണ്&#x200d;ട്രോളര്&#x200d; ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഞാന്&#x200d; ഏകദേശം 20 ലക്ഷം രൂപ കടമായി നല്&#x200d;കിയിരുന്നു. അതില്&#x200d; ആറ് ലക്ഷം മാത്രമാണ് തിരികെ കിട്ടിയത്. വീടുപണി നടക്കുമ്പോള്&#x200d; ബാക്കി പണം ചോദിച്ചപ്പോള്&#x200d; അയാളുമായി പ്രശ്നം തുടങ്ങി എന്ന് ഹരീഷ് പറഞ്ഞു. &#8216; പൈസ കിട്ടാത്തതിനെ തുടര്&#x200d;ന്ന് ഞാന്&#x200d; &#8216;അമ്മ&#8217; സംഘടനയില്&#x200d; പരാതി നല്&#x200d;കി. </p>
<p>അതിന്റെ  വൈരാഗ്യത്തിലാവണം  അദ്ദേഹം ഇടപെട്ട് എനിക്ക് ഉണ്ടായിരുന്ന പല സിനിമകളില്&#x200d;  നിന്ന് എന്നെ കട്ട് ചെയ്തത്&#8217;. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ വേഷവും അതില്&#x200d; ഉള്&#x200d;പ്പെടുന്നു എന്ന് താരം കൂട്ടിച്ചേര്&#x200d;ത്തു.  &#8216;സിനിമയില്&#x200d; തിരക്കുള്ള കാലത്ത് ഞാന്&#x200d; നല്ല പ്രതിഫലം വാങ്ങിയിരുന്നു. പണം ദുരുപയോഗം ചെയ്തിട്ടില്ല. സ്റ്റേജ് ഷോകളും തുടര്&#x200d;ന്ന് ചെയ്തതിനാല്&#x200d; സിനിമ ഇല്ലാതിരുന്ന കാലത്തും സാമ്പത്തികമായി ബുദ്ധിമുട്ടേണ്ടി വന്നില്ല&#8217;. നിലവില്&#x200d; ഹരീഷ് കണാരന്&#x200d; വീണ്ടും അഭിനയത്തില്&#x200d; സജീവമാകുകയാണെന്നും കഴിഞ്ഞയാഴ്ച ഓസ്ട്രേലിയയില്&#x200d; സ്റ്റേജ് ഷോയില്&#x200d; പങ്കെടുത്തതായും താരം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lost-movie-role-after-cheating-production-controller-harish-kanaran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രണവ് മോഹന്‍ലാലിന്റെ &#8216;ഡീയസ് ഈറെ&#8217;; അഞ്ച് ദിവസം കൊണ്ട് 44.25 കോടി രൂപ കലക്ഷന്‍</title>
		<link>https://www.chandrikadaily.com/pranav-mohanlals-deus-ere-44-25-crore-collection-in-five-days.html</link>
					<comments>https://www.chandrikadaily.com/pranav-mohanlals-deus-ere-44-25-crore-collection-in-five-days.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 05 Nov 2025 10:04:11 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Deus Ere]]></category>
		<category><![CDATA[film]]></category>
		<category><![CDATA[mollywood]]></category>
		<category><![CDATA[movie]]></category>
		<category><![CDATA[pranav mohanlal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362070</guid>

					<description><![CDATA[റിലീസായിട്ട് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ലോകമെമ്പാടും 44.25 കോടി രൂപയുടെ കലക്ഷന്‍ നേടി.]]></description>
										<content:encoded><![CDATA[<p>കൊച്ചി: പ്രണവ് മോഹന്&#x200d;ലാല്&#x200d; നായകനായി അഭിനയിച്ച പുതിയ മലയാള ഹൊറര്&#x200d; ത്രില്ലര്&#x200d; &#8216;ഡീയസ് ഈറെ&#8217; ബോക്‌സ് ഓഫീസില്&#x200d; മികച്ച പ്രകടനം തുടരുന്നു. റിലീസായിട്ട് അഞ്ച് ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; ചിത്രം ലോകമെമ്പാടും 44.25 കോടി രൂപയുടെ കലക്ഷന്&#x200d; നേടി.</p>
<p>രാഹുല്&#x200d; സദാശിവന്&#x200d; സംവിധാനം ചെയ്ത ഈ ചിത്രം അഞ്ചാം ദിവസം 2.50 കോടി നേടി എന്നാണ് ട്രേഡ് ട്രാക്കര്&#x200d; സാക്‌നില്&#x200d;ക് റിപ്പോര്&#x200d;ട്ട്. ആദ്യ ദിനം 4.7 കോടി, രണ്ടാം ദിനം 5.75 കോടി, മൂന്നാം ദിനം 6.35 കോടി, നാലാം ദിനം 3 കോടി എന്നിങ്ങനെയാണ് ഇന്ത്യയിലെ ദിവസേന കലക്ഷന്&#x200d; കണക്കുകള്&#x200d;.</p>
<p>&#8216;ഡീയസ് ഈറെ&#8217; പ്രണവ് മോഹന്&#x200d;ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിട്ടാണ് സിനിമാപ്രേമികളും വിമര്&#x200d;ശകരും വിലയിരുത്തുന്നത്. രാഹുല്&#x200d; സദാശിവന്&#x200d; സംവിധാനം ചെയ്ത മുന്&#x200d; ചിത്രമായ &#8216;ഭ്രമയുഗ&#8217;ത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ പുതിയ സംരംഭമാണിത്.</p>
<p>പ്രണവിന്റെ ആദ്യ ഹൊറര്&#x200d; ചിത്രമായ &#8216;ഡീയസ് ഈറെ&#8217; നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്&#x200d;ന്നാണ് നിര്&#x200d;മ്മിച്ചത്. ചക്രവര്&#x200d;ത്തി രാമചന്ദ്രയും എസ്. ശശികാന്ത്യും നിര്&#x200d;മ്മാതാക്കളും, തിരക്കഥയും സംവിധാനം ചെയ്തത് രാഹുല്&#x200d; സദാശിവന്&#x200d; തന്നെയാണ്.</p>
<p>&#8216;ഡീയസ് ഈറെ&#8217; എന്നത് ലാറ്റിന്&#x200d; വാക്കാണ്  &#8216;ദൈവത്തിന്റെ കോപദിനം&#8221; എന്നര്&#x200d;ത്ഥം വഹിക്കുന്ന ഈ പദം മരിച്ചവര്&#x200d;ക്കായി പാടുന്ന പതിമൂന്നാം നൂറ്റാണ്ടിലെ ഒരു ലാറ്റിന്&#x200d; കവിതയില്&#x200d; നിന്നുള്ളതാണ്. 18 വരികളുള്ള ആ കവിതയാണ് സിനിമയുടെ പേരിനും തീമിനും പ്രചോദനമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pranav-mohanlals-deus-ere-44-25-crore-collection-in-five-days.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8221;ഭ്രമയുഗം ടീമിനും പ്രേക്ഷകര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി&#8221;; മമ്മുട്ടി</title>
		<link>https://www.chandrikadaily.com/heartfelt-thanks-to-bhramayugam-team-and-audience-mammootty.html</link>
					<comments>https://www.chandrikadaily.com/heartfelt-thanks-to-bhramayugam-team-and-audience-mammootty.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 04 Nov 2025 13:19:22 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA['Bhramayugam]]></category>
		<category><![CDATA[film]]></category>
		<category><![CDATA[mammootty]]></category>
		<category><![CDATA[mollywood]]></category>
		<category><![CDATA[movie]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361948</guid>

					<description><![CDATA[''ഇത്രയും അവിസ്മരണീയ യാത്ര സമ്മാനിച്ച ഭ്രമയുഗം ടീമിന് നന്ദി. കൊടുമണ്‍ പോറ്റിയെ ഇത്രയും സ്‌നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകര്‍ക്കാണ് ഈ അംഗീകാരം സമര്‍പ്പിക്കുന്നത്.''  മമ്മൂട്ടി തന്റെ പോസ്റ്റില്‍ കുറിച്ചു.
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്&#x200d;ഡില്&#x200d; മികച്ച നടനായി തിരഞ്ഞെടുത്തതിനെ തുടര്&#x200d;ന്ന് മമ്മൂട്ടി നന്ദി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ പ്രതികരണം പങ്കുവച്ചത്.</p>
<p>&#8221;ഇത്രയും അവിസ്മരണീയ യാത്ര സമ്മാനിച്ച ഭ്രമയുഗം ടീമിന് നന്ദി. കൊടുമണ്&#x200d; പോറ്റിയെ ഇത്രയും സ്‌നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകര്&#x200d;ക്കാണ് ഈ അംഗീകാരം സമര്&#x200d;പ്പിക്കുന്നത്.&#8221;  മമ്മൂട്ടി തന്റെ പോസ്റ്റില്&#x200d; കുറിച്ചു.</p>
<p>അതോടൊപ്പം, മറ്റ് അവാര്&#x200d;ഡ് ജേതാക്കളെയും മമ്മൂട്ടി അഭിനന്ദിച്ചു.<br />
&#8221;ഷംല ഹംസ, ആസിഫ്, ടൊവിനോ, സൗബിന്&#x200d;, സിദ്ധാര്&#x200d;ത്ഥ്, ജ്യോതിര്&#x200d;മയി, ലിജോ മോള്&#x200d;, ദര്&#x200d;ശന, ചിദംബരം, മഞ്ഞുമ്മല്&#x200d; ബോയ്‌സ് ടീം, ബൊഗെയ്ന്&#x200d;വില്ല, പ്രേമലു അടക്കം മുഴുവന്&#x200d; അവാര്&#x200d;ഡ് ജേതാക്കള്&#x200d;ക്കും അഭിനന്ദനങ്ങള്&#x200d;,&#8221; എന്ന് പോസ്റ്റില്&#x200d; പറഞ്ഞു.</p>
<p>&#8216;ഭ്രമയുഗം&#8217; എന്ന ചിത്രത്തിലെ ശ്രദ്ധേയമായ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്&#x200d;ഡ് ലഭിച്ചത്. അതേസമയം, &#8216;ഫെമിനിച്ചി ഫാത്തിമ&#8217;യിലെ വേഷത്തിന് ഷംല ഹംസയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.</p>
<p>മികച്ച ചിത്രം, മികച്ച സംവിധായകന്&#x200d;, മികച്ച തിരക്കഥാകൃത്ത് ഉള്&#x200d;പ്പെടെ പത്ത് അവാര്&#x200d;ഡുകള്&#x200d; നേടി &#8216;മഞ്ഞുമ്മല്&#x200d; ബോയ്‌സ്&#8217; ഈ വര്&#x200d;ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്&#x200d;ഡില്&#x200d; ശ്രദ്ധേയ നേട്ടം കൈവരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heartfelt-thanks-to-bhramayugam-team-and-audience-mammootty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇത് എന്റെ മാത്രം നേട്ടമല്ല&#8221;; ഷംല ഹംസ</title>
		<link>https://www.chandrikadaily.com/this-is-not-my-only-achievement-shamla-hamsa.html</link>
					<comments>https://www.chandrikadaily.com/this-is-not-my-only-achievement-shamla-hamsa.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 03 Nov 2025 12:21:45 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[film]]></category>
		<category><![CDATA[keralastateaward]]></category>
		<category><![CDATA[mollywood]]></category>
		<category><![CDATA[movie]]></category>
		<category><![CDATA[Shamla Hamsa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361703</guid>

					<description><![CDATA[''വലിയ സന്തോഷമുണ്ട്, എന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി,'' എന്നായിരുന്നു നടിയുടെ ആദ്യ പ്രതികരണം.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്&#x200d;ഡില്&#x200d; മികച്ച നടിയായി തിരഞ്ഞെടുത്ത ഷംല ഹംസ, പുരസ്‌കാരനേട്ടത്തിന്റെ സന്തോഷം പങ്കുവെച്ചു. &#8221;വലിയ സന്തോഷമുണ്ട്, എന്നെ പിന്തുണച്ച എല്ലാവര്&#x200d;ക്കും ഹൃദയംഗമമായ നന്ദി,&#8221; എന്നായിരുന്നു നടിയുടെ ആദ്യ പ്രതികരണം.</p>
<p>&#8221;ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ കഥാപാത്രം എനിക്ക് ചെയ്യാനാകും എന്ന് തോന്നിയതാണ്. ഫാത്തിമയെ ജീവിച്ച അനുഭവം തന്നെയാണ് ഈ അംഗീകാരത്തിലേക്ക് എന്നെ നയിച്ചത്,&#8221; ഷംല പറഞ്ഞു.</p>
<p>മറ്റ് താരങ്ങളില്&#x200d; നിന്നുമുള്ള പിന്തുണ ഏറെ പ്രാധാന്യമുള്ളതാണെന്ന് നടി കൂട്ടിച്ചേര്&#x200d;ത്തു. &#8221;ഇത് എന്റെ മാത്രം നേട്ടമല്ല. മുഴുവന്&#x200d; സംഘത്തിന്റെയും കൂട്ടായ ശ്രമമാണ് ഈ വിജയം. ഞാന്&#x200d; ഇപ്പോഴും ഒരു തുടക്കക്കാരിയാണ്, ഈ പുരസ്‌കാരം മുന്നോട്ടുപോകാനുള്ള പ്രചോദനമാണ്,&#8221; എന്നും ഷംല വ്യക്തമാക്കി.</p>
<p>അതേ ചിത്രമായ ഫെമിനിച്ചി ഫാത്തിമ മുഖാന്തിരം ഫാസില്&#x200d; മുഹമ്മദ് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും സ്വന്തമാക്കി. &#8221;വലിയ സന്തോഷം. ഇനിയും നല്ല സിനിമകള്&#x200d; ചെയ്യാനുള്ള കരുത്ത് തന്നതാണ് ഈ അംഗീകാരം,&#8221; എന്നാണ് സംവിധായകന്റെ പ്രതികരണം.</p>
<p>ഒരു സാധാരണ സ്ത്രീയായ ഫാത്തിമയുടെ കുടുംബജീവിതത്തെയും, അവരുടെ ജീവിതത്തില്&#x200d; ഒരു പഴയ &#8216;കിടക്ക&#8217; കൊണ്ടുവന്ന മാറ്റങ്ങളെയുമാണ് ചിത്രം ആസ്പദമാക്കുന്നത്. ഷംലയോടൊപ്പം കുമാര്&#x200d; സുനില്&#x200d;, വിജി വിശ്വനാഥ്, പ്രസീത, രാജി ആര്&#x200d;. ഉന്&#x200d;സി, ബബിത ബഷീര്&#x200d;, ഫാസില്&#x200d; മുഹമ്മദ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്&#x200d; അഭിനയിക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/this-is-not-my-only-achievement-shamla-hamsa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അവാര്‍ഡ് പ്രതീക്ഷിച്ച് സിനിമ ചെയ്യുന്നതല്ല, കഥകളും കഥാപാത്രങ്ങളുമാണ് എല്ലാം നിര്‍ണ്ണയിക്കുന്നത്; മമ്മൂട്ടി</title>
		<link>https://www.chandrikadaily.com/films-are-not-made-in-anticipation-of-awards-stories-and-characters-determine-everything-mammootty.html</link>
					<comments>https://www.chandrikadaily.com/films-are-not-made-in-anticipation-of-awards-stories-and-characters-determine-everything-mammootty.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 03 Nov 2025 12:13:51 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[film]]></category>
		<category><![CDATA[keralastateaward]]></category>
		<category><![CDATA[mamooty]]></category>
		<category><![CDATA[mollywood]]></category>
		<category><![CDATA[movie]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361697</guid>

					<description><![CDATA[പുരസ്‌കാരം നേടിയ എല്ലാ കലാകാരന്മാര്‍ക്കും വ്യക്തിപരമായ അഭിനന്ദനങ്ങള്‍ നേര്‍ന്നു കൊണ്ടാണ് മമ്മൂട്ടി മാധ്യമങ്ങളോട് സംസാരിച്ചത്.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്&#x200d; മികച്ച നടനുള്ള അവാര്&#x200d;ഡ് നേടിയ സന്തോഷം പങ്കുവെച്ച് മെഗാസ്റ്റാര്&#x200d; മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.&#8221;അവാര്&#x200d;ഡ് പ്രതീക്ഷിച്ച് സിനിമ ചെയ്യുന്നതല്ല, മികച്ച കഥകളും കഥാപാത്രങ്ങളും തന്നെയാണ് എല്ലാം നിര്&#x200d;ണ്ണയിക്കുന്നത്.&#8221; മമ്മൂട്ടി പറഞ്ഞു.</p>
<p>പുരസ്‌കാരം നേടിയ എല്ലാ കലാകാരന്മാര്&#x200d;ക്കും വ്യക്തിപരമായ അഭിനന്ദനങ്ങള്&#x200d; നേര്&#x200d;ന്നു കൊണ്ടാണ് മമ്മൂട്ടി മാധ്യമങ്ങളോട് സംസാരിച്ചത്. &#8221;ഇത് ഒരു യാത്രയാണ്. ഒറ്റയാള്&#x200d; ഓട്ടമല്ല, കൂടെ നില്&#x200d;ക്കുന്ന എല്ലാവരെയും ഒപ്പം ചേര്&#x200d;ത്തുപിടിക്കേണ്ടതാണ്,&#8221; എന്നും അദ്ദേഹം പറഞ്ഞു.</p>
<p>പുതിയ തലമുറയാണ് ഈ വര്&#x200d;ഷം അവാര്&#x200d;ഡുകള്&#x200d; കൈയ്യടക്കിയതെന്ന മാധ്യമപ്രശ്‌നത്തിന് മമ്മൂട്ടിയുടെ മറുപടി രസകരമായിരുന്നു:<br />
&#8221;ഞാനും ഈ തലമുറയില്&#x200d; പെട്ടയാളല്ലേ? എന്നെയാരും പഴയതാക്കണ്ട,&#8221; എന്നായിരുന്നു ചിരിയോടെയുള്ള മറുപടി.</p>
<p>അടുത്തതായി റിലീസിനൊരുങ്ങുന്ന കളങ്കാവ് ബോക്‌സ് ഓഫീസില്&#x200d; &#8221;തൂക്കുംവോ&#8221; എന്ന ചോദ്യത്തിനും മമ്മൂട്ടിയുടെ മറുപടി അത്രതന്നെ രസകരമായിരുന്നു:<br />
&#8221;തൂക്കാനെന്താ, കട്ടിയാണോ?&#8221; ചിരിയില്&#x200d; പൊതിഞ്ഞ മറുചോദ്യം.</p>
<p>മമ്മൂട്ടിയുടെ അഭിനയജീവിതം മലയാള സിനിമയുടെ അഭിമാനചരിത്രമാണ്. 1981-ല്&#x200d; അഹിംസ എന്ന ചിത്രത്തിലൂടെയാണ് ആദ്യ സംസ്ഥാന അവാര്&#x200d;ഡ് നേടിയത്. തുടര്&#x200d;ന്ന് അടിയൊഴുക്കുകള്&#x200d;, യാത്ര, നിറക്കൂട്ട്, ഒരു വടക്കന്&#x200d; വീരഗാഥ, മൃഗയ, വിധേയന്&#x200d;, പൊന്തന്&#x200d;മാട, കാഴ്ച, പാലേരി മാണിക്യം, നന്&#x200d;പകല്&#x200d; നേരത്ത് മയക്കം, ഭ്രമയുഗം തുടങ്ങി നിരവധി സിനിമകളിലൂടെ മികച്ച നടനുള്ള റെക്കോര്&#x200d;ഡ് നേട്ടം സ്വന്തമാക്കി.</p>
<p>മലയാള സിനിമയുടെ മുഖമായി അര്&#x200d;ധ നൂറ്റാണ്ട് പിന്നിട്ട മമ്മൂട്ടി, ഇന്നും തന്റെ കരിയറില്&#x200d; പുതുമകള്&#x200d; തേടുകയാണ്. &#8221;പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് മമ്മൂട്ടിയിലെ നടന്&#x200d;,&#8221; എന്നത് ആരാധകരുടെ അഭിപ്രായം. അതിന് മമ്മൂട്ടി തന്നെ പറഞ്ഞ വാക്കുകള്&#x200d; തന്നെയാണ് മറുപടി<br />
&#8216;ഇനിയും തേച്ചാല്&#x200d;, ഇനിയും മിനുങ്ങും.&#8221;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/films-are-not-made-in-anticipation-of-awards-stories-and-characters-determine-everything-mammootty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മമ്മൂട്ടിക്ക് എട്ടാം തവണയും മികച്ച നടന്‍ അവാര്‍ഡ്; മികച്ച നടി ഷംല ഹംസ, &#8216;മഞ്ഞുമ്മല്‍ ബോയ്‌സ്&#8217; മികച്ച ചിത്രം</title>
		<link>https://www.chandrikadaily.com/mammootty-wins-best-actor-award-for-eighth-time-best-actress-shamla-hamza-manjummal-boys-best-film.html</link>
					<comments>https://www.chandrikadaily.com/mammootty-wins-best-actor-award-for-eighth-time-best-actress-shamla-hamza-manjummal-boys-best-film.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 03 Nov 2025 11:00:14 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[best actor award]]></category>
		<category><![CDATA[Best Actress]]></category>
		<category><![CDATA[BEST FILM]]></category>
		<category><![CDATA[film]]></category>
		<category><![CDATA[mammootty]]></category>
		<category><![CDATA[MANJUMMAL BOYS]]></category>
		<category><![CDATA[mollywood]]></category>
		<category><![CDATA[Shamla Hamza]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361683</guid>

					<description><![CDATA[ചിദംബരം മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തുമായും തിരഞ്ഞെടുക്കപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: 55ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്&#x200d;ഡുകള്&#x200d; പ്രഖ്യാപിച്ചു. മഞ്ഞുമ്മല്&#x200d; ബോയ്‌സ് മികച്ച ചിത്രത്തിനുള്ള അവാര്&#x200d;ഡ് നേടി. ചിത്രത്തിന്റെ സംവിധായകന്&#x200d; ചിദംബരം മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തുമായും തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമണ്&#x200d; പോറ്റി എന്ന കഥാപാത്രത്തെ അതിസമ്പൂര്&#x200d;ണ്ണമായി അവതരിപ്പിച്ചതിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഇത് മമ്മൂട്ടിയുടെ എട്ടാം സംസ്ഥാന അവാര്&#x200d;ഡാണ്.</p>
<p>ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ ശക്തമായ പ്രകടനത്തിന് ഷംല ഹംസ മികച്ച നടിയായി.</p>
<p>മറ്റ് പ്രധാന അവാര്&#x200d;ഡുകള്&#x200d;</p>
<p>മികച്ച സ്വഭാവനടന്&#x200d;: സൗബിന്&#x200d; സാഹിര്&#x200d;, സിദ്ധാര്&#x200d;ത്ഥ് ഭാരതന്&#x200d; (പങ്കിട്ടു)</p>
<p>മികച്ച സ്വഭാവനടി: ലിജോ മോള്&#x200d; ജോസ്</p>
<p>പ്രത്യേക പരാമര്&#x200d;ശം (നടി): ജ്യോതിര്&#x200d;മയി (ബൊഗയിന്&#x200d; വില്ല), ദര്&#x200d;ശന രാജേന്ദ്രന്&#x200d; (പാരഡൈസ്)</p>
<p>പ്രത്യേക പരാമര്&#x200d;ശം (നടന്&#x200d;): ടോവിനോ തോമസ്, ആസിഫ് അലി</p>
<p>മികച്ച ഗായകന്&#x200d;: കെ.എസ്. ഹരിശങ്കര്&#x200d; (എ.ആര്&#x200d;.എം)</p>
<p>മികച്ച ഗായിക: സെബ ടോമി (അം അം)</p>
<p>മികച്ച സംഗീതസംവിധായകന്&#x200d;: സുഷിന്&#x200d; ശ്യാം</p>
<p>മികച്ച ഗാനരചയിതാവ്: വേടന്&#x200d; (മഞ്ഞുമ്മല്&#x200d; ബോയ്‌സ് &#8216;വിയര്&#x200d;പ്പ് തുന്നിയിട്ട കുപ്പായം&#8221;)</p>
<p>മികച്ച ജനപ്രിയ ചിത്രം: പ്രേമലു</p>
<p>മികച്ച നവാഗത സംവിധായകന്&#x200d;: ഫാസില്&#x200d; മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)</p>
<p>മികച്ച ഡബ്ബിംഗ് ആര്&#x200d;ട്ടിസ്റ്റ്: സയനോര ഫിലിപ്പ്</p>
<p>മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ് (ബൊഗയിന്&#x200d; വില്ല, രേഖാചിത്രം)</p>
<p>ജൂറി നിര്&#x200d;ണയം</p>
<p>മികച്ച നടിക്കുള്ള മത്സരത്തില്&#x200d; കനി കുസൃതി, ദിവ്യ പ്രഭ, അനശ്വര രാജന്&#x200d;, ജ്യോതിര്&#x200d;മയി, സുരഭി ലക്ഷ്മി, ഷംല ഹംസ എന്നിവരായിരുന്നു പരിഗണനയില്&#x200d;.</p>
<p>മികച്ച നടനുള്ള പട്ടികയില്&#x200d; മമ്മൂട്ടി, വിജയരാഘവന്&#x200d;, ആസിഫ് അലി, ടോവിനോ തോമസ്, ഫഹദ് ഫാസില്&#x200d;, നസ്ലിന്&#x200d; എന്നിവരും ഉണ്ടായിരുന്നു.</p>
<p>മികച്ച ചിത്രത്തിനുള്ള അന്തിമ പട്ടികയില്&#x200d; മഞ്ഞുമ്മല്&#x200d; ബോയ്‌സ്, ഓള്&#x200d; വി ഇമാജിന്&#x200d; ആസ് ലൈറ്റ്, പ്രേമലു, ഫെമിനിച്ചി ഫാത്തിമ, വിക്ടോറിയ, എ.ആര്&#x200d;.എം തുടങ്ങിയ ചിത്രങ്ങള്&#x200d; ഉള്&#x200d;പ്പെട്ടു.</p>
<p>പ്രഖ്യാപനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് തൃശൂര്&#x200d; രാമനിലയത്തില്&#x200d; നടത്തിയത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അവാര്&#x200d;ഡുകള്&#x200d; നിര്&#x200d;ണയിച്ചത്.</p>
<p>മൂല്യനിര്&#x200d;ണയത്തിനായി ലഭിച്ച 128 എന്&#x200d;ട്രികളില്&#x200d;, 38 ചിത്രങ്ങളാണ് അന്തിമ റൗണ്ടിലേക്കെത്തിയത്. രണ്ടുദിവസം മുന്&#x200d;പാണ് ജൂറി സ്‌ക്രീനിംഗ് പൂര്&#x200d;ത്തിയാക്കിയത്.</p>
<p>കേരളപിറവി ദിനമായ നവംബര്&#x200d; ഒന്നിന് നടത്താനിരുന്ന അവാര്&#x200d;ഡ് പ്രഖ്യാപനം, ജൂറി ചെയര്&#x200d;മാനായ പ്രകാശ് രാജിന്റെ അസൗകര്യം മൂലം മാറ്റിവെച്ചതായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mammootty-wins-best-actor-award-for-eighth-time-best-actress-shamla-hamza-manjummal-boys-best-film.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാന ചലച്ചിത്ര അവാർഡ് : മമ്മൂട്ടി മികച്ച നടൻ</title>
		<link>https://www.chandrikadaily.com/state-film-awards-2024-mammootty-best-actor-shamla-hamza-best-actress.html</link>
					<comments>https://www.chandrikadaily.com/state-film-awards-2024-mammootty-best-actor-shamla-hamza-best-actress.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 03 Nov 2025 10:43:02 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Best Actress]]></category>
		<category><![CDATA[film]]></category>
		<category><![CDATA[Mammootty Best Actor]]></category>
		<category><![CDATA[mollywood]]></category>
		<category><![CDATA[Shamla Hamza]]></category>
		<category><![CDATA[State film awards]]></category>
		<category><![CDATA[tovino thomas']]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361679</guid>

					<description><![CDATA[പ്രത്യേക പരാമർശം (അഭിനയം) വിഭാഗത്തിൽ ടോവിനോ തോമസ് (എ.ആർ.എം.)ക്കും ആസിഫ് അലി (കിഷ്കിൻധാ കാണ്ഠം)ക്കും അംഗീകാരം ലഭിച്ചു.]]></description>
										<content:encoded><![CDATA[<p>തൃശൂർ: മലയാള സിനിമയുടെ മഹാനടനായ മമ്മൂട്ടി, ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രാവിഷ്‌ക്കാരത്തിന് 2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനായി തെരഞ്ഞെടുത്തു.</p>
<p>മികച്ച നടിയായി ഷംല ഹംസയെ പ്രഖ്യാപിച്ചു. അവർക്ക് ഈ ബഹുമതി ലഭിച്ചത് *‘ഫെമിനിച്ചി ഫാത്തിമ’*യിലെ പ്രകടനത്തിനാണ്.</p>
<p>പ്രത്യേക പരാമർശം (അഭിനയം) വിഭാഗത്തിൽ ടോവിനോ തോമസ് (എ.ആർ.എം.)ക്കും ആസിഫ് അലി (കിഷ്കിൻധാ കാണ്ഠം)ക്കും അംഗീകാരം ലഭിച്ചു.</p>
<p>സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തൃശൂരിൽ നടത്തിയ പത്രസമ്മേളനത്തിലാണ് 2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/state-film-awards-2024-mammootty-best-actor-shamla-hamza-best-actress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘സമ്മർ ഇൻ ബത്‌ലഹേം’ വീണ്ടും പ്രേക്ഷകമുന്നിൽ — 4K അറ്റ്‌മോസ് പതിപ്പായി റീമാസ്റ്റർ ചെയ്തു</title>
		<link>https://www.chandrikadaily.com/11summer-in-bethlehem-is-back-in-front-of-audiences-remastered-as-a-4k-atmos-version.html</link>
					<comments>https://www.chandrikadaily.com/11summer-in-bethlehem-is-back-in-front-of-audiences-remastered-as-a-4k-atmos-version.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 02 Nov 2025 11:45:46 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[4k]]></category>
		<category><![CDATA[film]]></category>
		<category><![CDATA[mollywood]]></category>
		<category><![CDATA[movie]]></category>
		<category><![CDATA[Summer in Bethlehem]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361546</guid>

					<description><![CDATA[കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമിച്ച ഈ ചിത്രം റിലീസിനിടെ വൻ ജനപ്രിയത നേടിയതോടൊപ്പം ഇന്നും ടെലിവിഷൻ ചാനലുകളിലെ സ്ഥിരസാന്നിധ്യവുമാണ്.]]></description>
										<content:encoded><![CDATA[<p>ഊട്ടിയുടെ മനോഹര ദൃശ്യങ്ങൾ, വിദ്യാസാഗറിന്റെ മധുരഗാനങ്ങൾ, രഞ്ജിത്തിന്റെ ഭാവനാപൂർണ തിരക്കഥ, കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ട സംവിധായകൻ സിബി മലയിൽ എന്നിവയുടെ കൂട്ടായ്മയിൽ രൂപം കൊണ്ട ‘സമ്മർ ഇൻ ബത്‌ലഹേം’ ഇപ്പോൾ നൂതന സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നു.</p>
<p>കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമിച്ച ഈ ചിത്രം റിലീസിനിടെ വൻ ജനപ്രിയത നേടിയതോടൊപ്പം ഇന്നും ടെലിവിഷൻ ചാനലുകളിലെ സ്ഥിരസാന്നിധ്യവുമാണ്. ഇതേ പശ്ചാത്തലത്തിലാണ് ചിത്രം 4K അറ്റ്‌മോസ് നിലവാരത്തിൽ റീമാസ്റ്റർ ചെയ്ത് വീണ്ടും പ്രദർശനത്തിനെത്തിക്കുന്നത്.</p>
<p>ചിത്രം 4K അറ്റ്‌മോസിൽ പുനർനിർമ്മിക്കാൻ ഹൈ സ്റ്റുഡിയോസ് നേതൃത്വം വഹിച്ചു. ദേവദൂതനും ഛോട്ടാ മുംബൈയുമെല്ലാം റീമാസ്റ്റർ ചെയ്തതിനു ശേഷമാണ് ഈ പ്രോജക്റ്റ് ഹൈ സ്റ്റുഡിയോസ് ഏറ്റെടുത്തത്.</p>
<p>മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, കലാഭവൻ മണി, ജനാർദനൻ, സുകുമാരി, രസിക തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. മനോഹര ഗാനങ്ങൾ രചിച്ചത് ഗിരീഷ് പുത്തഞ്ചേരി, സംഗീതം വിദ്യാസാഗർ, ഛായാഗ്രഹണം സഞ്ജീവ് ശങ്കർ.</p>
<p>കലാസംവിധാനം ബോബൻ, മേക്കപ്പ് സി.വി. സുധേവൻ, കോസ്റ്റ്യൂം ഡിസൈൻ എസ്.ബി. സതീശൻ, ക്രിയേറ്റീവ് വിഷനറി ഹെഡ് ബോണി അസ്സനാർ, കോറിയോഗ്രാഫി കലയും ബൃന്ദയും. അറ്റ്‌മോസ് മിക്സ് ഹരി നാരായണൻ, കളറിസ്റ്റ് ഷാൻ ആഷിഫ്, പ്രോജക്റ്റ് മാനേജ്മെന്റ് ജിബിൻജോയ് വാഴപ്പിള്ളി.</p>
<p>കോക്കേഴ്‌സ് ഫിലിംസിനൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരും സഹനിർമാതാക്കളായി രംഗത്തുണ്ട്. മാർക്കറ്റിംഗ് ഹൈപ്പ്, ഡിസൈൻ അർജുൻ മുരളിയും സൂരജ് സുരൻയും നിർവഹിക്കുന്നു.</p>
<p>നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായ സമ്മർ ഇൻ ബത്‌ലഹേം 4K അറ്റ്‌മോസ് പതിപ്പ് ഉടൻതന്നെ കോക്കേഴ്‌സ് മീഡിയ എന്റർടൈൻമെന്റ് മുഖേന തിയറ്ററുകളിലെത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11summer-in-bethlehem-is-back-in-front-of-audiences-remastered-as-a-4k-atmos-version.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡീയസ് ഈറെ: പ്രണവ് മോഹന്‍ലാല്‍ ഹൊറര്‍ ചിത്രത്തിന് തിയറ്ററുകളില്‍ വന്‍ സ്വീകരണം</title>
		<link>https://www.chandrikadaily.com/111deus-ere-pranav-mohanlal-horror-movie-gets-huge-reception-in-theatres.html</link>
					<comments>https://www.chandrikadaily.com/111deus-ere-pranav-mohanlal-horror-movie-gets-huge-reception-in-theatres.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 02 Nov 2025 10:10:41 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Deus Ere]]></category>
		<category><![CDATA[film]]></category>
		<category><![CDATA[horror movie]]></category>
		<category><![CDATA[mollywood]]></category>
		<category><![CDATA[movie]]></category>
		<category><![CDATA[pranav mohanlal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361530</guid>

					<description><![CDATA[ആദ്യ ദിവസമായ വെള്ളിയാഴ്ച 4.7 കോടി രൂപയും, രണ്ടാം ദിനമായ ശനിയാഴ്ച 22 ശതമാനം വര്‍ധനവോടെ 5.75 കോടി രൂപയും നേടി.]]></description>
										<content:encoded><![CDATA[<p>പ്രണവ് മോഹന്&#x200d;ലാലിന്റെ ആദ്യ ഹൊറര്&#x200d; ചിത്രമായ ഡീയസ് ഈറെ മികച്ച കലക്ഷനുമായി ബോക്സ് ഓഫീസില്&#x200d; മുന്നേറുകയാണ്. റിലീസിന്റെ രണ്ടാം ദിനവും തിയറ്ററുകളില്&#x200d; പ്രേക്ഷക കുതിപ്പ് തുടരുകയും, രണ്ട് ദിവസത്തിനിടെ ചിത്രത്തിന്റെ മൊത്തം കലക്ഷന്&#x200d; 10.45 കോടിയായി ഉയരുകയും ചെയ്തു.</p>
<p>ആദ്യ ദിവസമായ വെള്ളിയാഴ്ച 4.7 കോടി രൂപയും, രണ്ടാം ദിനമായ ശനിയാഴ്ച 22 ശതമാനം വര്&#x200d;ധനവോടെ 5.75 കോടി രൂപയും നേടി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്&#x200d;ട്ടനുസരിച്ച്, വാരാന്ത്യാവസാനത്തോടെ സിനിമയുടെ കളക്ഷന്&#x200d; 17 കോടി രൂപയിലേക്കെത്തുമെന്നാണ് പ്രതീക്ഷ.</p>
<p>ഡീയസ് ഈറെ പ്രണവ് മോഹന്&#x200d;ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുകയാണ്. ഭ്രമയുഗംക്ക് ശേഷം രാഹുല്&#x200d; സദാശിവന്&#x200d; സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്&#x200d; അദ്ദേഹത്തിന്റെ സ്വതന്ത്ര ശൈലിയിലുള്ള കഥപറച്ചിലും ഭീതിയുടെയും തത്വചിന്തയുടെയും കലവറയും നിറഞ്ഞിരിക്കുന്നു.</p>
<p>ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് ബാനറുകളില്&#x200d; ചക്രവര്&#x200d;ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്&#x200d;ന്ന് നിര്&#x200d;മിച്ചിരിക്കുന്നു. തിരക്കഥയും സംവിധാനം ചെയ്തതും രാഹുല്&#x200d; സദാശിവന്&#x200d; തന്നെയാണ്.</p>
<p>&#8216;ഡീയസ് ഈറെ&#8217; എന്നത് ലാറ്റിന്&#x200d; വാക്കാണ് &#8216;ഉഗ്രകോപത്തിന്റെ ദിനം&#8221; എന്ന അര്&#x200d;ഥമുള്ളത്. പതിമൂന്നാം നൂറ്റാണ്ടില്&#x200d; എഴുതപ്പെട്ടതായി കരുതുന്ന 18 വരികളുള്ള ലാറ്റിന്&#x200d; കവിതയാണ് ഇത്, അന്ത്യവിധിയുടെ ദിനത്തില്&#x200d; ആത്മാക്കളെ ദൈവത്തിന്റെ സിംഹാസനത്തിന് മുന്നില്&#x200d; വിളിച്ചുകൂട്ടുന്ന രംഗമാണ് കവിതയില്&#x200d; പ്രതിപാദിക്കുന്നത്.</p>
<p>പ്രണവിന്റെ കരിയറിന് പുതിയ വഴിത്തിരിവാകുമെന്നാണ് ആരാധകരും നിരൂപകരും അഭിപ്രായപ്പെടുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111deus-ere-pranav-mohanlal-horror-movie-gets-huge-reception-in-theatres.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
