<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>money &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/money/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 06 Nov 2025 11:13:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>money &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സംസ്ഥാനത്ത് ഇന്ന് ഉച്ചക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി</title>
		<link>https://www.chandrikadaily.com/gold-prices-increase-again-in-the-state-after-this-afternoon.html</link>
					<comments>https://www.chandrikadaily.com/gold-prices-increase-again-in-the-state-after-this-afternoon.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 06 Nov 2025 11:12:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[gold rate]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362288</guid>

					<description><![CDATA[കൊച്ചി: സ്വര്‍ണവില ഉച്ചക്ക് വീണ്ടും കൂടി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വര്‍ധിച്ചതോടെ, പവന്റെ വില 89,880 രൂപയായി. ഗ്രാമിന് 11,235 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഇന്ന് രാവിലെ ഗ്രാമിന് 40 രൂപ വര്‍ധിച്ചിരുന്നു. പവന് 320 രൂപ കൂടി 89,400 രൂപയായിരുന്നു. എന്നാല്‍ ഉച്ചയോടെ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ആഗോള വിപണിയിലും സ്വര്‍ണവില വീണ്ടും ഉയര്‍ന്ന നിലയിലാണ്. സ്പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,013.31 ഡോളറാണ് ഉയര്‍ന്നത്.യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: സ്വര്&#x200d;ണവില ഉച്ചക്ക് വീണ്ടും കൂടി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വര്&#x200d;ധിച്ചതോടെ, പവന്റെ വില 89,880 രൂപയായി. ഗ്രാമിന് 11,235 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഇന്ന് രാവിലെ ഗ്രാമിന് 40 രൂപ വര്&#x200d;ധിച്ചിരുന്നു. പവന് 320 രൂപ കൂടി 89,400 രൂപയായിരുന്നു. എന്നാല്&#x200d; ഉച്ചയോടെ വിലയില്&#x200d; വീണ്ടും വര്&#x200d;ധനവ് രേഖപ്പെടുത്തി. ആഗോള വിപണിയിലും സ്വര്&#x200d;ണവില വീണ്ടും ഉയര്&#x200d;ന്ന നിലയിലാണ്. സ്പോട്ട് ഗോള്&#x200d;ഡ് വില ട്രോയ് ഔണ്&#x200d;സിന് 4,013.31 ഡോളറാണ് ഉയര്&#x200d;ന്നത്.യു.എസ് ഗോള്&#x200d;ഡ് ഫ്യൂച്ചര്&#x200d; നിരക്കും വര്&#x200d;ധിച്ച് 4,022.80 ഡോളറായി.</p>
<p>യു.എസ് ഫെഡറല്&#x200d; റിസര്&#x200d;വ് കഴിഞ്ഞ ആഴ്ച ചേര്&#x200d;ന്ന യോഗത്തില്&#x200d; പലിശനിരക്കുകള്&#x200d; ഡിസംബറില്&#x200d; കുറയ്ക്കാനിടയുണ്ടെന്ന് സൂചന നല്&#x200d;കിയിരുന്നു. ഈ പ്രതീക്ഷയാണ് സ്വര്&#x200d;ണവിലയെ ഉച്ചയിലേക്കുയര്&#x200d;ത്തിയ പ്രധാന കാരണങ്ങളില്&#x200d; ഒന്ന്. അതോടൊപ്പം യു.എസ് തീരുവ സംബന്ധിച്ച സുപ്രീംകോടതി വിധിയും വിപണിയെ സ്വാധീനിച്ച ഘടകങ്ങളിലൊന്നാണ്. ഇതിനുമുമ്പ് സംസ്ഥാനത്ത് സ്വര്&#x200d;ണവിലയില്&#x200d; ഇടിവ് രേഖപ്പെടുത്തിയിരുന്നു.</p>
<p>ഇന്നലെ പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയായപ്പോള്&#x200d; ഗ്രാമിന് 90 രൂപയുടെ ഇടിവുണ്ടായി. ഗ്രാമിന് 11,135 രൂപയായിരുന്നു വില. ചൊവ്വാഴ്ച ഗ്രാമിന് 11,225 രൂപയായിരുന്നു. അത് മാസത്തിലെ എറ്റവും ഉയര്&#x200d;ന്ന നിരക്കായിരുന്നു. തിങ്കളാഴ്ച പവന് 90,320 രൂപയിലായിരുന്നു സ്വര്&#x200d;ണവില, എന്നാല്&#x200d; ചൊവ്വാഴ്ച അത് 89,800 രൂപയിലേക്ക് താഴ്ന്നിരുന്നു. അതേ സമയം, ഇന്നത്തെ വേഗത്തിലുള്ള തിരിച്ചുയര്&#x200d;ച്ചയോടെ സ്വര്&#x200d;ണവില വീണ്ടും 90,000 രൂപയുടെ നിരക്കിലേക്ക് അടുക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gold-prices-increase-again-in-the-state-after-this-afternoon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം</title>
		<link>https://www.chandrikadaily.com/sensex-down-250-points-nifty-below-25700-stock-market-loses-for-second-day.html</link>
					<comments>https://www.chandrikadaily.com/sensex-down-250-points-nifty-below-25700-stock-market-loses-for-second-day.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 03 Nov 2025 05:23:54 +0000</pubDate>
				<category><![CDATA[FinTech]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bombaynifty]]></category>
		<category><![CDATA[Finance]]></category>
		<category><![CDATA[money]]></category>
		<category><![CDATA[sensex]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361616</guid>

					<description><![CDATA[മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.]]></description>
										<content:encoded><![CDATA[<p>സെന്&#x200d;സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്&#x200d; റാലിക്ക് ശേഷം പിന്&#x200d;വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്&#x200d;പ്പന്ന ഓഹരികളും വികാരത്തെ തളര്&#x200d;ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്&#x200d;പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്&#x200d; സഹായിച്ചു.</p>
<p>ഇന്ത്യന്&#x200d; മുന്&#x200d;നിര സൂചികകള്&#x200d; നവംബര്&#x200d; 3 ന് തുടര്&#x200d;ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്&#x200d;ക്കിടയില്&#x200d; പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്&#x200d; ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്&#x200d;ത്തുന്നു. ഇത് വരും ദിവസങ്ങളില്&#x200d; വിപണികള്&#x200d;ക്ക് ടോണ്&#x200d; സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്&#x200d; പറയുന്നു.</p>
<p>രാവിലെ സെന്&#x200d;സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്&#x200d;ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്&#x200d; മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.</p>
<p>ആദ്യകാല വ്യാപാരത്തില്&#x200d; മിഡ്ക്യാപ്, സ്മോള്&#x200d;ക്യാപ് സൂചികകള്&#x200d; 0.6 ശതമാനം വരെ ഉയര്&#x200d;ന്നതോടെ വിശാലമായ വിപണികള്&#x200d; ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്&#x200d;ന്നു, ഇത് വ്യാപാരികള്&#x200d;ക്കിടയില്&#x200d; ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.</p>
<p>മേഖലകളില്&#x200d;, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്&#x200d;ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്&#x200d;ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്&#x200d;, ഫാര്&#x200d;മ ഓഹരികളിലും വാങ്ങല്&#x200d; താല്&#x200d;പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്&#x200d;സ്യൂമര്&#x200d; ഡ്യൂറബിള്&#x200d; സ്റ്റോക്കുകള്&#x200d; സമ്മര്&#x200d;ദ്ദത്തിലായി.</p>
<p>കമ്പനികള്&#x200d; അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്&#x200d;ന്നതിനാല്&#x200d; സ്റ്റോക്ക്-നിര്&#x200d;ദ്ദിഷ്ട പ്രവര്&#x200d;ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്&#x200d; പോസിറ്റീവ് വീക്ഷണം നിലനിര്&#x200d;ത്തിയതിനെത്തുടര്&#x200d;ന്ന് ശ്രീറാം ഫിനാന്&#x200d;സ് ഓഹരികള്&#x200d; ആദ്യകാല വ്യാപാരത്തില്&#x200d; 5 ശതമാനം ഉയര്&#x200d;ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്&#x200d;ത്തിച്ചു, ടാര്&#x200d;ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്&#x200d; നിന്ന് 840 രൂപയായി ഉയര്&#x200d;ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്&#x200d;ത്തി.</p>
<p>അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്&#x200d;പിംഗ് ഉച്ചകോടി &#8216;യുഎസ്-ചൈന വ്യാപാര യുദ്ധത്തില്&#x200d; ഒരു താല്&#x200d;ക്കാലിക ഉടമ്പടി മാത്രമാണ് നല്&#x200d;കിയത്, ഒരു പൂര്&#x200d;ണ്ണമായ കരാറല്ല&#8217; എന്ന് ജിയോജിത് ഇന്&#x200d;വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്&#x200d;വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്&#x200d; അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്&#x200d; ഈ വികസനത്തിന്റെ സ്വാധീനം &#8221;കാണാനിരിക്കുന്നതേയുള്ളൂ&#8221; എന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8216;ഓട്ടോമൊബൈലുകള്&#x200d;ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്&#x200d; ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്&#x200d;ത്തും&#8217; എന്ന് വിജയകുമാര്&#x200d; ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sensex-down-250-points-nifty-below-25700-stock-market-loses-for-second-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊന്നും വില; പവന് ഒറ്റയടിക്ക് 2400 രൂപ കൂടി</title>
		<link>https://www.chandrikadaily.com/gold-prices-rise-pawan-increases-by-rs-2400-in-one-go.html</link>
					<comments>https://www.chandrikadaily.com/gold-prices-rise-pawan-increases-by-rs-2400-in-one-go.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 14 Oct 2025 05:37:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gold rate]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358330</guid>

					<description><![CDATA[ഗ്രാമിന് 300 രൂപ കൂടിയതോടെ 11795 രൂപയായി]]></description>
										<content:encoded><![CDATA[<p>സ്വർണ വിലയിൽ വൻ വർധന. ഇന്ന് മാത്രം ഒരു പവന് കൂടിയത് 2400 രൂപയാണ്. ഒരു പവൻ സ്വർണം വാങ്ങാൻ ഇന്ന് 94,360 രൂപ നൽകണം. ഗ്രാമിന് 300 രൂപ കൂടിയതോടെ 11795 രൂപയായി. കേരളത്തില്&#x200d; വെള്ളിയുടെ വിലയും കൂടുകയാണ്. ഇന്ന് അഞ്ച് രൂപ ഗ്രാമിന് വര്&#x200d;ധിച്ചു. 190 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ വില.</p>
<p>സെപ്റ്റംബര്&#x200d; 9 നാണ് സ്വര്&#x200d;ണവില ആദ്യമായി 80,000 പിന്നിട്ടത്. തുടര്&#x200d;ന്നുള്ള ദിവസങ്ങളില്&#x200d; ഓരോ ദിവസവും റെക്കോര്&#x200d;ഡുകള്&#x200d; ഭേദിച്ച് സ്വര്&#x200d;ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.</p>
<p>ലോകത്തെ ഏറ്റവും വലിയ സ്വര്&#x200d;ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്&#x200d;ഷവും ടണ്&#x200d; കണക്കിന് സ്വര്&#x200d;ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്&#x200d; സംഭവിക്കുന്ന ചെറിയ ചലനങ്ങള്&#x200d; പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്&#x200d;ണവിലയില്&#x200d; പ്രതിഫലിക്കും.</p>
<p>അതേസമയം, രാജ്യാന്തര വിപണിയില്&#x200d; സ്വര്&#x200d;ണത്തിന് വില കുറഞ്ഞാല്&#x200d; ഇന്ത്യയില്&#x200d; വില കുറയണമെന്ന് നിര്&#x200d;ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്&#x200d; ഇന്ത്യയിലെ സ്വര്&#x200d;ണവില നിശ്ചയിക്കുന്നതില്&#x200d; പ്രധാന പങ്കുവഹിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gold-prices-rise-pawan-increases-by-rs-2400-in-one-go.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘രാജ്യത്തിന്റെ പകുതി സമ്പത്ത് 1687 പേരുടെ കൈകളില്‍: വിമർശനവുമായി കോൺഗ്രസ്‌</title>
		<link>https://www.chandrikadaily.com/half-of-the-countrys-wealth-in-the-hands-of-1687-people-congress-criticizes.html</link>
					<comments>https://www.chandrikadaily.com/half-of-the-countrys-wealth-in-the-hands-of-1687-people-congress-criticizes.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 05 Oct 2025 14:01:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[India]]></category>
		<category><![CDATA[jayaram ramesh]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356981</guid>

					<description><![CDATA[ന്യൂഡല്‍ഹി: മോദിസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ കാരണം രാജ്യത്ത് ചിലരുടെ കൈവശം മാത്രം സമ്പത്ത് കുമിഞ്ഞുകൂടുകയാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പാടുപെടുമ്പോൾ, വെറും 1,687 വ്യക്തികളുടെ കൈകളിലാണ് രാജ്യത്തിന്റെ സമ്പത്തിന്റെ പകുതിയും ഉള്ളതെന്ന് ജയ്റാം രമേശ് ആരോപിച്ചു. ശതകോടീശ്വരന്മാരുടെ പുതിയ കൂടാരമായി ഇന്ത്യ മാറുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് കമ്യൂണിക്കേഷന്‍സിന്റെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം. &#8216;ഒന്നിനുപുറകെ ഒന്നായി റിപ്പോര്‍ട്ടുകള്‍, ഇന്ത്യയില്‍ സമ്പത്ത് വ്യാപകമായി കേന്ദ്രീകരിക്കപ്പെടുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ദശലക്ഷക്കണക്കിന് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മോദിസര്&#x200d;ക്കാരിന്റെ സാമ്പത്തിക നയങ്ങള്&#x200d; കാരണം രാജ്യത്ത് ചിലരുടെ കൈവശം മാത്രം സമ്പത്ത് കുമിഞ്ഞുകൂടുകയാണെന്ന വിമര്&#x200d;ശനവുമായി കോണ്&#x200d;ഗ്രസ്.</p>
<p>ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പാടുപെടുമ്പോൾ, വെറും 1,687 വ്യക്തികളുടെ കൈകളിലാണ് രാജ്യത്തിന്റെ സമ്പത്തിന്റെ പകുതിയും ഉള്ളതെന്ന് ജയ്റാം രമേശ് ആരോപിച്ചു. ശതകോടീശ്വരന്മാരുടെ പുതിയ കൂടാരമായി ഇന്ത്യ മാറുന്നുവെന്ന മാധ്യമ റിപ്പോര്&#x200d;ട്ട് പങ്കുവെച്ചുകൊണ്ടാണ് കമ്യൂണിക്കേഷന്&#x200d;സിന്റെ ചുമതല വഹിക്കുന്ന കോണ്&#x200d;ഗ്രസ് ജനറല്&#x200d; സെക്രട്ടറിയുടെ വിമര്&#x200d;ശനം.</p>
<p>&#8216;ഒന്നിനുപുറകെ ഒന്നായി റിപ്പോര്&#x200d;ട്ടുകള്&#x200d;, ഇന്ത്യയില്&#x200d; സമ്പത്ത് വ്യാപകമായി കേന്ദ്രീകരിക്കപ്പെടുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്&#x200d;കുന്നുണ്ട്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്&#x200d; ദൈനംദിന ആവശ്യങ്ങള്&#x200d; നിറവേറ്റാന്&#x200d; ബുദ്ധിമുട്ടുമ്പോള്&#x200d;, വെറും 1,687 ആളുകളുടെ കൈവശമാണ് രാജ്യത്തിന്റെ പകുതി സമ്പത്ത്. മോദിസര്&#x200d;ക്കാരിന്റെ സാമ്പത്തികനയങ്ങള്&#x200d; കാരണം ഇത്തരത്തില്&#x200d; കേന്ദ്രീകരിക്കപ്പെടുന്ന സ്വത്ത്, രാജ്യത്ത് വലിയ സമ്പത്തിക അമസമത്വം സൃഷ്ടിക്കുകയാണ്. ഈ അസമത്വം വ്യാപകമായി സാമൂഹിക അരക്ഷിതാവസ്ഥയ്ക്കും അതൃപ്തിക്കും വഴിതെളിക്കുകയാണ്, ജയ്‌റാം രമേശ് എക്‌സില്&#x200d; പങ്കുവെച്ച കുറിപ്പില്&#x200d; വ്യക്തമാക്കുന്നു.</p>
<p>സാധാരണക്കാര്&#x200d;ക്ക് വരുമാനം കണ്ടെത്താനുള്ള സാധ്യതകള്&#x200d; കുറയുകയാണ്. പണപ്പെരുപ്പം ഉയര്&#x200d;ന്നതിനാല്&#x200d;, ജോലി ചെയ്യുന്നവര്&#x200d; പോലും സമ്പാദ്യത്തിനു പകരം കടബാധ്യതയില്&#x200d; അകപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അമിതമായ സമ്പത്ത് കേന്ദ്രീകരണം ഒരു സാമ്പത്തിക പ്രശ്നം മാത്രമല്ലെന്നും ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്നും രമേശ് മുന്നറിയിപ്പ് നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/half-of-the-countrys-wealth-in-the-hands-of-1687-people-congress-criticizes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പൊന്നും വില&#8217;; സ്വര്‍ണവില പവന് 86,000 രൂപ കടന്നു</title>
		<link>https://www.chandrikadaily.com/gold-is-worth-it-gold-price-crosses-rs-86000-per-ounce.html</link>
					<comments>https://www.chandrikadaily.com/gold-is-worth-it-gold-price-crosses-rs-86000-per-ounce.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 30 Sep 2025 05:43:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gold rate]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356200</guid>

					<description><![CDATA[സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം. ഒരു പവന്‍ സ്വര്‍ണവില കേരളത്തില്‍ ചരിത്രത്തിലാദ്യമായി 86000 രൂപ കടന്നു. പവന് 1040 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 86,760 രൂപയായി. ഗ്രാമിന് 130 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഗ്രാമിന് 10,845 രൂപ എന്ന നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. രണ്ട് ദിവസം കൊണ്ട് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയിലുണ്ടായത് 2080 രൂപയുടെ വര്‍ധനയാണ്. ആഗോള സാഹചര്യങ്ങളാണ് സ്വര്‍ണവില കുതിച്ചുയരാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>സ്വര്&#x200d;ണവിലയില്&#x200d; വന്&#x200d; കുതിച്ചുചാട്ടം. ഒരു പവന്&#x200d; സ്വര്&#x200d;ണവില കേരളത്തില്&#x200d; ചരിത്രത്തിലാദ്യമായി 86000 രൂപ കടന്നു. പവന് 1040 രൂപയാണ് ഇന്ന് ഉയര്&#x200d;ന്നിരിക്കുന്നത്. ഇതോടെ ഒരു പവന്&#x200d; സ്വര്&#x200d;ണത്തിന്റെ വില 86,760 രൂപയായി. ഗ്രാമിന് 130 രൂപയാണ് ഇന്ന് വര്&#x200d;ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഗ്രാമിന് 10,845 രൂപ എന്ന നിരക്കിലാണ് സ്വര്&#x200d;ണ വ്യാപാരം നടക്കുന്നത്. രണ്ട് ദിവസം കൊണ്ട് മാത്രം ഒരു പവന്&#x200d; സ്വര്&#x200d;ണത്തിന്റെ വിലയിലുണ്ടായത് 2080 രൂപയുടെ വര്&#x200d;ധനയാണ്.</p>
<p>ആഗോള സാഹചര്യങ്ങളാണ് സ്വര്&#x200d;ണവില കുതിച്ചുയരാന്&#x200d; കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് ഡോളര്&#x200d; ദുര്&#x200d;ബലമാകുന്നത് ഉള്&#x200d;പ്പെടെ സ്വര്&#x200d;ണവില ഉയരാന്&#x200d; കാരണമാകുന്നുണ്ട്. അതിനൊപ്പം നവരാത്രിയും മഹാനവമിയും ദീപാവലിയും ഉള്&#x200d;പ്പെടെയുള്ള വിശേഷ ദിവസങ്ങള്&#x200d; വരാനിരിക്കുന്നതും ഡിമാന്റ് ഉയര്&#x200d;ത്തിയിട്ടുണ്ട്.</p>
<p>ലോകത്തെ ഏറ്റവും വലിയ സ്വര്&#x200d;ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്&#x200d;ഷവും ടണ്&#x200d; കണക്കിന് സ്വര്&#x200d;ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്&#x200d; സംഭവിക്കുന്ന ചെറിയ ചലനങ്ങള്&#x200d; പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്&#x200d;ണവിലയില്&#x200d; പ്രതിഫലിക്കും.</p>
<p>അതേസമയം, രാജ്യാന്തര വിപണിയില്&#x200d; സ്വര്&#x200d;ണത്തിന് വില കുറഞ്ഞാല്&#x200d; ഇന്ത്യയില്&#x200d; വില കുറയണമെന്ന് നിര്&#x200d;ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്&#x200d; ഇന്ത്യയിലെ സ്വര്&#x200d;ണവില നിശ്ചയിക്കുന്നതില്&#x200d; പ്രധാന പങ്കുവഹിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gold-is-worth-it-gold-price-crosses-rs-86000-per-ounce.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; വരുന്നത് ബാങ്ക് അവധി ദിനങ്ങള്‍</title>
		<link>https://www.chandrikadaily.com/attention-customers-bank-holidays-are-coming.html</link>
					<comments>https://www.chandrikadaily.com/attention-customers-bank-holidays-are-coming.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 29 Sep 2025 12:48:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[bank holidays]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356117</guid>

					<description><![CDATA[കൊച്ചി: സംസ്ഥാനത്ത് ഈ ആഴ്ച തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് അവധിദിനം വരുന്നതിനാല്‍ ഇടപാടുകള്‍ മുടങ്ങാം. സെപ്തംബര്‍ 30- ദുര്‍ഗാഷ്ടമി, ഒക്ടോബര്‍ ഒന്ന് &#8211; മഹാനവമി, ഒക്ടോബര്‍ രണ്ട് &#8211; ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍. അടിയന്തര ആവശ്യങ്ങള്‍ക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്. ദൂരയാത്ര ചെയ്യുന്നവര്‍ എടിഎമ്മില്‍ നിന്ന് ആവശ്യത്തിന് പണം കൈയില്‍ കരുതുന്നതും നന്നാവും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്ത് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കൊച്ചി: സംസ്ഥാനത്ത് ഈ ആഴ്ച തുടര്&#x200d;ച്ചയായി ബാങ്കുകള്&#x200d;ക്ക് അവധിദിനം വരുന്നതിനാല്&#x200d; ഇടപാടുകള്&#x200d; മുടങ്ങാം. സെപ്തംബര്&#x200d; 30- ദുര്&#x200d;ഗാഷ്ടമി, ഒക്ടോബര്&#x200d; ഒന്ന് &#8211; മഹാനവമി, ഒക്ടോബര്&#x200d; രണ്ട് &#8211; ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്&#x200d;.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-inreads_1x1-d6dfe0fe-2b93-42e3-829f-95ed78f562ec" class="app-ad app-ad--story-horizontal widget-m__widget__bUJP1" data-test-id="widget">അടിയന്തര ആവശ്യങ്ങള്&#x200d;ക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്. ദൂരയാത്ര ചെയ്യുന്നവര്&#x200d; എടിഎമ്മില്&#x200d; നിന്ന് ആവശ്യത്തിന് പണം കൈയില്&#x200d; കരുതുന്നതും നന്നാവും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചത്. സര്&#x200d;ക്കാര്&#x200d;, അര്&#x200d;ദ്ധസര്&#x200d;ക്കാര്&#x200d;, പൊതുമേഖലാ സ്ഥാപനങ്ങള്&#x200d;ക്കും സംസ്ഥാനത്ത് നെഗോഷ്യബിള്&#x200d; ഇന്&#x200d;സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്&#x200d;ത്തിക്കുന്ന സ്ഥാപനങ്ങള്&#x200d;ക്കും പ്രൊഫഷണല്&#x200d; കോളജുകള്&#x200d; ഉള്&#x200d;പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്കുമാണ് അവധി പ്രഖ്യാപിച്ചത്.</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attention-customers-bank-holidays-are-coming.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമ്പനിയ്ക്ക് അബദ്ധം പറ്റി;  യുവാവിന്റെ അക്കൗണ്ടിലെത്തിയത് അരക്കോടി രൂപ</title>
		<link>https://www.chandrikadaily.com/the-company-made-a-mistake-and-half-a-crore-rupees-were-deposited-into-the-young-mans-account.html</link>
					<comments>https://www.chandrikadaily.com/the-company-made-a-mistake-and-half-a-crore-rupees-were-deposited-into-the-young-mans-account.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 29 Sep 2025 06:36:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[money]]></category>
		<category><![CDATA[pathanamhtitta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356025</guid>

					<description><![CDATA[കമ്പനി ഉടമ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത തുക അരുണിന്റെ അക്കൗണ്ടിലെത്തുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: സ്വകാര്യ കമ്പനിയുടെ അബദ്ധത്തില്&#x200d; അടൂരിലെ യുവാവിന്റെ അക്കൗണ്ടിലേക്ക് അരക്കോടിയോളം രൂപ എത്തി. വെള്ളിയാഴ്ച വൈകീട്ടാണ് ബെംഗളൂരുവിലെ കമ്പനിയില്&#x200d; നിന്നുള്ള 53,53,891 രൂപ അരുണ്&#x200d; നിവാസിന്റെ ഫെഡറല്&#x200d; ബാങ്ക് അക്കൗണ്ടില്&#x200d; ലഭിച്ചത്.</p>
<p>കമ്പനി ഉടമ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്&#x200d;സ്ഫര്&#x200d; ചെയ്ത തുക അരുണിന്റെ അക്കൗണ്ടിലെത്തുകയായിരുന്നു, ഉടനെ കമ്പനിയുടെ അധികൃതരുമായി ബന്ധപ്പെട്ടു. പരിശോധിച്ചതിന് ശേഷം കമ്പനി പിഴവ് സമ്മതിക്കുകയും പണം തിരികെ വാങ്ങാനുള്ള നടപടികള്&#x200d; ആരംഭിക്കുകയും ചെയ്തു.</p>
<p>അവധി ദിവസങ്ങള്&#x200d; മൂലം നടപടികള്&#x200d; പൂര്&#x200d;ത്തിയായി ചൊവ്വാഴ്ച പണം തിരികെ കമ്പനിയുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന് അരുണ്&#x200d; ഉറപ്പു നല്&#x200d;കി. അറിവുള്ള ആളുകള്&#x200d;ക്കായി, അരുണ്&#x200d; നെല്ലിമുകള്&#x200d; എസ്എന്&#x200d;ഡിപി ശാഖാ സെക്രട്ടറി കൂടിയും ചക്കൂര്&#x200d;ചിറ ക്ഷേത്ര ഭരണസമിതി അംഗവുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-company-made-a-mistake-and-half-a-crore-rupees-were-deposited-into-the-young-mans-account.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാന വിജ്ഞാപനമായി ജി.എസ്.ടി നിരക്ക് ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍</title>
		<link>https://www.chandrikadaily.com/gst-rate-reductions-effective-from-monday-as-per-state-notification.html</link>
					<comments>https://www.chandrikadaily.com/gst-rate-reductions-effective-from-monday-as-per-state-notification.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 20 Sep 2025 15:54:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[GST]]></category>
		<category><![CDATA[India]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355063</guid>

					<description><![CDATA[തിരുവനന്തപുരം: സെപ്റ്റംബര്‍ മൂന്നിന് ചേര്‍ന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിലെ തീരുമാനപ്രകാരം, സംസ്ഥാനത്ത് ജി.എസ്.ടി നികുതി നിരക്കില്‍ മാറ്റം വരുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. നികുതി നിരക്കിലുള്ള മാറ്റങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. അവശ്യ സാധനങ്ങളുടെയും ദൈനംദിന കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സാധനങ്ങളുടെയും നികുതി നിരക്ക് ഇതിന്റെ ഭാഗമായി കുറയുമെന്നാണ് കൗണ്‍സില്‍ വിലയിരുത്തുന്നത്. വ്യാപാരികള്‍/സേവനദാതാക്കള്‍ പുതുക്കിയ നികുതി നിരക്കനുസരിച്ചുള്ള ടാക്സ് ഇന്‍വോയ്സുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ നല്കുന്നതിനാവശ്യമായ മാറ്റങ്ങള്‍ ബില്ലിംഗ് സോഫ്റ്റ്വെയര്‍ സംവിധാനത്തില്‍ വരുത്തേണ്ടതും നികുതി മാറ്റം വരുന്ന സപ്ലൈയുമായി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സെപ്റ്റംബര്&#x200d; മൂന്നിന് ചേര്&#x200d;ന്ന ജി.എസ്.ടി. കൗണ്&#x200d;സില്&#x200d; യോഗത്തിലെ തീരുമാനപ്രകാരം, സംസ്ഥാനത്ത് ജി.എസ്.ടി നികുതി നിരക്കില്&#x200d; മാറ്റം വരുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. നികുതി നിരക്കിലുള്ള മാറ്റങ്ങള്&#x200d; തിങ്കളാഴ്ച മുതല്&#x200d; പ്രാബല്യത്തില്&#x200d; വരും. അവശ്യ സാധനങ്ങളുടെയും ദൈനംദിന കാര്യങ്ങള്&#x200d;ക്ക് ഉപയോഗിക്കുന്ന സാധനങ്ങളുടെയും നികുതി നിരക്ക് ഇതിന്റെ ഭാഗമായി കുറയുമെന്നാണ് കൗണ്&#x200d;സില്&#x200d; വിലയിരുത്തുന്നത്.</p>
<p>വ്യാപാരികള്&#x200d;/സേവനദാതാക്കള്&#x200d; പുതുക്കിയ നികുതി നിരക്കനുസരിച്ചുള്ള ടാക്സ് ഇന്&#x200d;വോയ്സുകള്&#x200d; സെപ്റ്റംബര്&#x200d; 22 മുതല്&#x200d; നല്കുന്നതിനാവശ്യമായ മാറ്റങ്ങള്&#x200d; ബില്ലിംഗ് സോഫ്റ്റ്വെയര്&#x200d; സംവിധാനത്തില്&#x200d; വരുത്തേണ്ടതും നികുതി മാറ്റം വരുന്ന സപ്ലൈയുമായി ബന്ധപ്പെട്ട് സാധനങ്ങള്&#x200d; സ്റ്റോക്കിലുണ്ടെങ്കില്&#x200d; സെപ്റ്റംബര്&#x200d; 21 ലെ ക്ലോസിങ് സ്റ്റോക്ക് പ്രത്യേകം രേഖപ്പെടുത്തിവയ്ക്കുകയും ചെയ്യുക. കൂടാതെ, നികുതി നിരക്കില്&#x200d; കുറവ് വരുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തില്&#x200d; അതിന്റെ ഗുണഫലം ഉപഭോക്താക്കള്&#x200d;ക്ക് കൈമാറണം. നികുതി ബാധ്യത ഒഴിവാക്കിയ സാധനങ്ങളുടെയും സേവനങ്ങളുടെയും ഭാഗമായുള്ള സ്റ്റോക്കിന്റെ ഇന്&#x200d;പുട് ടാക്സ് ക്രെഡിറ്റ് റിവേഴ്സല്&#x200d; ചെയ്യേണ്ടതടക്കമുള്ള നടപടികള്&#x200d; വ്യാപരികള്&#x200d; സ്വീകരിക്കണം.</p>
<p>സിഗരറ്റ്, ബീഡി, ഗുഡ്ക, പാന്&#x200d;മസാല തുടങ്ങിയ ഉത്പന്നങ്ങളുടെ നികുതി നിരക്ക് 40% ലേക്ക് ഉയര്&#x200d;ത്തുവാന്&#x200d; കൗണ്&#x200d;സില്&#x200d; തീരുമാനം എടുത്തുവെങ്കിലും ഈ മാറ്റം സെപ്റ്റംബര്&#x200d; 22 മുതല്&#x200d; പ്രാബല്യത്തില്&#x200d; വരില്ല. ഇത് പിന്നീട് വിജ്ഞാപനം ചെയ്യുന്ന തീയതി മുതലേ നടപ്പിലാവുകയുള്ളു. അതിനാല്&#x200d; ഈ ഉത്പന്നങ്ങള്&#x200d; കൈകാര്യം ചെയ്യുന്ന വ്യാപാരികള്&#x200d;ക്ക് തല്&#x200d;സ്ഥിതി തുടരാം. നിരക്ക് മാറ്റം പിന്നീട് വിജ്ഞാപനം ചെയ്യും.<br />
ഇതുമായി ബന്ധപ്പെട്ട് വ്യാപാരികള്&#x200d; സ്വീകരിക്കേണ്ട നടപടികള്&#x200d; സംബന്ധിച്ച വിവരങ്ങള്&#x200d; അടങ്ങിയ വിജ്ഞാപനങ്ങള്&#x200d; സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റായ ംംം.സലൃമഹമമേഃല.െഴീ്.ശില്&#x200d; നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gst-rate-reductions-effective-from-monday-as-per-state-notification.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപിയില്‍ ധൂര്‍ത്തെന്ന് പരാതി; രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായ ശേഷം പ്രതിമാസ ചെലവ് രണ്ടേകാല്‍ കോടിയായി</title>
		<link>https://www.chandrikadaily.com/bjp-monthly-expenditure-increased-to-rs-2-5-crore-after-rajiv-chandrasekhar-became-president.html</link>
					<comments>https://www.chandrikadaily.com/bjp-monthly-expenditure-increased-to-rs-2-5-crore-after-rajiv-chandrasekhar-became-president.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 10 Sep 2025 10:19:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[money]]></category>
		<category><![CDATA[Rajiv Chandrasekhar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353538</guid>

					<description><![CDATA[കെ.സുരേന്ദ്രന്റെ കാലത്ത് 35 ലക്ഷം മുതല്‍ 40 ലക്ഷം വരെയായിരുന്നു ചെലവ്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന ബിജെപിയില്&#x200d; ധൂര്&#x200d;ത്തെന്ന് പരാതി. രാജീവ് ചന്ദ്രശേഖര്&#x200d; സംസ്ഥാന അധ്യക്ഷന്&#x200d; ആയതിനുശേഷം പാര്&#x200d;ട്ടിയുടെ പ്രതിമാസ ചെലവ് രണ്ടേകാല്&#x200d; കോടിയാണ്. പണച്ചെലവ് നാലിരട്ടി കൂടിയെന്ന് കാണിച്ച് ദേശീയ നേതൃത്വത്തിനാണ് പരാതി ലഭിച്ചത്. കെ.സുരേന്ദ്രന്റെ കാലത്ത് 35 ലക്ഷം മുതല്&#x200d; 40 ലക്ഷം വരെയായിരുന്നു ചെലവ്.</p>
<p>ഇതാണ് നാലിരട്ടിയായി വര്&#x200d;ധിച്ചത്. ഓഫീസ് സെക്രട്ടറിയും ട്രഷററും ബിജെപി ദേശീയ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. അനാവശ്യ ധൂര്&#x200d;ത്ത് എന്നാണ് പരാതി.</p>
<p>രാജീവ് ചന്ദ്രശേഖര്&#x200d; അധ്യക്ഷന്&#x200d; ആയതിന് ശേഷം വലിയ മാറ്റം സോഷ്യല്&#x200d; മീഡിയ ടീമിലും മീഡിയ ടീമിലും വരുത്തിയിരുന്നു. കൂടാതെ ഓഫീസ് സംവിധാനങ്ങളിലും മാറ്റം വരുത്തിയിരുന്നു. ഹോട്ടല്&#x200d; റൂമുകള്&#x200d; എടുക്കുന്നത്, സോഷ്യല്&#x200d; മീഡിയ, മീഡിയ ടീം എന്നി ചെലവുകളാണ് വര്&#x200d;ധിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-monthly-expenditure-increased-to-rs-2-5-crore-after-rajiv-chandrasekhar-became-president.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2,929 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ്; അനിൽ അംബാനിയുടെ വസതിയിൽ സിബിഐ റെയ്ഡ്</title>
		<link>https://www.chandrikadaily.com/rs-2929-crore-bank-loan-fraud-cbi-raids-anil-ambanis-residence.html</link>
					<comments>https://www.chandrikadaily.com/rs-2929-crore-bank-loan-fraud-cbi-raids-anil-ambanis-residence.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 24 Aug 2025 07:26:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anil ambani]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[money]]></category>
		<category><![CDATA[Raid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351473</guid>

					<description><![CDATA[ഇന്നലെ രാവിലെ എഴ് മണിയോടെയായിരുന്നു മുംബൈ കഫെ പരേഡിലെ സീവിൻഡിലുള്ള അംബാനിയുടെ വസതിയിൽ സിബിഐ റെയ്ഡ് ആരംഭിച്ചത്]]></description>
										<content:encoded><![CDATA[<p>മുംബൈ: റിലയന്&#x200d;സ് (എഡിഎ) ഗ്രൂപ്പ് ചെയര്&#x200d;മാനും റിലയന്&#x200d;സ് കമ്മ്യൂണിക്കേഷന്&#x200d;സ് പ്രൊമോട്ടറുമായ അനില്&#x200d; അംബാനിയുടെ വീട്ടില്&#x200d; സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) റെയ്ഡ്. 2000 കോടിയിലേറെ രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ സംഘം അനില്&#x200d; അംബാനിയുടെ വീട്ടില്&#x200d; പരിശോധനയ്‌ക്കെത്തിയത്.</p>
<p>ഇന്നലെ രാവിലെ എഴ് മണിയോടെയായിരുന്നു മുംബൈ കഫെ പരേഡിലെ സീവിൻഡിലുള്ള അംബാനിയുടെ വസതിയിൽ സിബിഐ റെയ്ഡ് ആരംഭിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) വഞ്ചനാക്കുറ്റം ആരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അനിൽ അംബാനിക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരെ സിബിഐ പുതിയ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.</p>
<p>ജൂണ്&#x200d; 13ന് അനില്&#x200d; അംബാനിയെയും റിലയന്&#x200d;സ് കമ്മ്യൂണിക്കേഷനെയും തട്ടിപ്പുകാരായി എസ്ബിഐ രേഖപ്പെടുത്തുകയും തുടര്&#x200d;ന്ന് ഇതുസംബന്ധിച്ച് റിസര്&#x200d;വ് ബാങ്കിന് റിപ്പോര്&#x200d;ട്ട് കൈമാറുകയും ചെയ്തിരുന്നു. ഇത്തരത്തില്&#x200d; തട്ടിപ്പുകാരനാണെന്ന് രേഖപ്പെടുത്തിയാല്&#x200d; 21 ദിവസത്തിനകം ആര്&#x200d;ബിഐയ്ക്ക് റിപ്പോര്&#x200d;ട്ട് നല്&#x200d;കണമെന്നും സിബിഐയെയോ പൊലീസിനെയോ വിവരമറിയിക്കണമെന്നുമാണ് ആര്&#x200d;ബിഐയുടെ മാര്&#x200d;ഗനിര്&#x200d;ദേശം. ഇതനുസരിച്ചാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഡൽഹിയിലാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.</p>
<p>സിബിഐ സംഘം റെയ്ഡിനെത്തിയപ്പോള്&#x200d; അനില്&#x200d; അംബാനിയും ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. അംബാനിയുമായി ബന്ധപ്പെട്ട മറ്റ് അഞ്ചിടങ്ങളിലും ഇന്നലെ സിബിഐയുടെ പരിശോധന നടന്നു. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും ഡിജിറ്റല്&#x200d; തെളിവുകളും കണ്ടെടുക്കുകയാണ് റെയ്ഡിന്റെ ലക്ഷ്യമെന്ന് ഉദ്യോഹസ്ഥ വൃത്തങ്ങൾ അറിയിച്ചു.</p>
<p>മുമ്പ് യെസ് ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അനിൽ അംബാനിയുടെ വിവിധ സ്ഥാപനങ്ങളിലും കമ്പനികളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയിരുന്നു. 2017നും 2019നും ഇടയിൽ യെസ് ബാങ്കിൽ നടന്ന 3000 കോടി രൂപയുടെ നിയമവിരുദ്ധ വായ്പ വകമാറ്റം സംബന്ധിച്ച കേസ് അന്വേഷിക്കുന്നുണ്ടെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rs-2929-crore-bank-loan-fraud-cbi-raids-anil-ambanis-residence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
