<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Moonnar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/moonnar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 04 Nov 2025 06:32:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Moonnar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മൂന്നാറില്‍ മുംബൈ സ്വദേശിനിയോട് മോശമായി പെരുമാറിയ സംഭവം; ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും</title>
		<link>https://www.chandrikadaily.com/an-incident-of-misbehaving-with-a-native-of-mumbai-in-munnar-drivers-license-will-be-cancelled.html</link>
					<comments>https://www.chandrikadaily.com/an-incident-of-misbehaving-with-a-native-of-mumbai-in-munnar-drivers-license-will-be-cancelled.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 04 Nov 2025 06:32:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[driver]]></category>
		<category><![CDATA[GANESHKUMAR]]></category>
		<category><![CDATA[Moonnar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361820</guid>

					<description><![CDATA[യാത്രയ്ക്ക് ഓണ്‍ലൈന്‍ ടാക്‌സി വിളിച്ചതിനാണ് യുവതിയെ ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<p>മൂന്നാറില്&#x200d; മുംബൈ സ്വദേശിയായ യുവതിയോട് ടാക്‌സി ഡ്രൈവര്&#x200d;മാര്&#x200d; മോശമായി പെരുമാറിയ സംഭവത്തില്&#x200d; കര്&#x200d;ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്&#x200d;. മോശമായി പെരുമാറിയ ഡ്രൈവര്&#x200d;മാരുടെ ലൈസന്&#x200d;സ് റദ്ദാക്കുമെന്നും ഒത്താശചെയ്ത പൊലീസുകാര്&#x200d;ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. യാത്രയ്ക്ക് ഓണ്&#x200d;ലൈന്&#x200d; ടാക്‌സി വിളിച്ചതിനാണ് യുവതിയെ ഡ്രൈവര്&#x200d;മാര്&#x200d; ഭീഷണിപ്പെടുത്തിയത്.</p>
<p>ആറോളം പേര്&#x200d; യുവതിയോട് മോശമായി പെരുമാറിയെന്നും ഇവരുടെ ലൈസന്&#x200d;സ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. ഊബര്&#x200d; ഇന്ത്യയിലോ കേരളത്തിലോ നിരോധിച്ചിട്ടില്ലെന്നും മൂന്നാറില്&#x200d; ഗുണ്ടായിസം നടത്തുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.</p>
<p>മേുംബൈയിലെ അസിസ്റ്റന്റ് പ്രൊഫസറായ ജാന്&#x200d;വി ഓണ്&#x200d;ലൈന്&#x200d; ടാക്സി വഴി യാത്ര ചെയ്യുന്നതിനിടെ നേരിട്ട ദുരനുഭവം സാമൂഹ്യമാധ്യമങ്ങളില്&#x200d; വീഡിയോ ആയി പങ്കുവെച്ചതോടെയാണ് സംഭവം വലിയ വിവാദമായത്. കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിള്&#x200d; സന്ദര്&#x200d;ശിച്ച ശേഷം ജാന്&#x200d;വിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയപ്പോള്&#x200d; പ്രാദേശിക ടാക്സി യൂണിയന്&#x200d; അംഗങ്ങള്&#x200d; &#8216; ഓണ്&#x200d;ലൈന്&#x200d; ടാക്സികള്&#x200d;ക്ക് നിരോധനമുണ്ട് &#8216;.  എന്ന് പറഞ്ഞ് ഇവരെ തടഞ്ഞു ഭീഷണിപ്പെടുത്തുകയായിരുന്നു. സഹായം തേടി പൊലീസിനെ സമീപിച്ചെങ്കിലും സ്ഥലത്തെത്തിയ ഉദോഗ്യസ്ഥരും ടാക്സി യൂണിയന്റെ നിലപാട് തന്നെയാണ് പിന്തുടര്&#x200d;ന്നതെന്ന് ജാന്&#x200d;വി ആരോപിച്ചു. സുരക്ഷിതത്വം നഷ്ടപ്പെട്ടതിനെ തുടര്&#x200d;ന്ന് അവര്&#x200d; കേരളയാത്ര അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. സംഭവം വൈറലായതിനെ തുടര്&#x200d;ന്ന് എഎസ്ഐ സാജു പൗലോസിനെയും ഗ്രേഡ് എസ്ഐ ജോര്&#x200d;ജ് കുര്യനെയും സസ്പെന്&#x200d;ഡ് ചെയ്തിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തിയ സംഘത്തില്&#x200d;പ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനുള്ള അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-incident-of-misbehaving-with-a-native-of-mumbai-in-munnar-drivers-license-will-be-cancelled.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂന്നാര്‍ ഗ്യാപ് റോഡില്‍ പൂര്‍ണ യാത്രാ നിരോധനം ഏര്‍പ്പെടുത്തി</title>
		<link>https://www.chandrikadaily.com/a-complete-travel-ban-has-been-imposed-on-munnar-gap-road.html</link>
					<comments>https://www.chandrikadaily.com/a-complete-travel-ban-has-been-imposed-on-munnar-gap-road.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 30 May 2025 13:47:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gap road]]></category>
		<category><![CDATA[Moonnar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343064</guid>

					<description><![CDATA[വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി
]]></description>
										<content:encoded><![CDATA[<p>മൂന്നാര്&#x200d; മേഖലയില്&#x200d; ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്&#x200d; കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ് റോഡില്&#x200d; ഇടുക്കി ജില്ല ഭരണകൂടം പൂര്&#x200d;ണ യാത്രാ നിരോധനം ഏര്&#x200d;പ്പെടുത്തി. മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടാകാന്&#x200d; സാധ്യതയുള്ളതിനാല്&#x200d; കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരമാണ് നടപടി. നേരത്തേ, 30 വരെ രാത്രികാല ഗതാഗതം നിരോധിച്ചിരുന്നു.</p>
<p>വിനോദസഞ്ചാര പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് നിരോധനം ഏര്&#x200d;പ്പെടുത്തിയ ഉത്തരവ് ലംഘിക്കുന്നവര്&#x200d;ക്കെതിരെ കര്&#x200d;ശന ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടര്&#x200d; വി. വിഘ്‌നേശ്വരി അറിയിച്ചു. ജീപ്പ് സവാരിയും, ജീപ്പ് ട്രക്കിങ്ങും ഉള്&#x200d;പ്പടെയുള്ള എല്ലാവിധ വിനോദസഞ്ചാര പ്രവര്&#x200d;ത്തനങ്ങളും കര്&#x200d;ശനമായി തടയാനാണ് തീരുമാനം. </p>
<p>വീഴ്ച വരുത്തുന്ന വാഹനം, സ്ഥാപനം എന്നിവ പിടിച്ചെടുക്കും. വാഹനയുടമ, ഡ്രൈവര്&#x200d;, സ്ഥാപനയുടമ എന്നിവര്&#x200d;ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരമായിരിക്കും നടപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-complete-travel-ban-has-been-imposed-on-munnar-gap-road.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാട്ടുപ്പെട്ടി ടൂറിസ്റ്റ് ബസ് അപകടം; ബസ് ഡ്രൈവര്&#x200d;ക്കെതിരെ കേസെടുത്തു</title>
		<link>https://www.chandrikadaily.com/mattupetti-tourist-bus-accident-a-case-was-registered-against-the-bus-driver.html</link>
					<comments>https://www.chandrikadaily.com/mattupetti-tourist-bus-accident-a-case-was-registered-against-the-bus-driver.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 20 Feb 2025 02:48:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[Moonnar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330725</guid>

					<description><![CDATA[നാഗര്&#x200d;കോവില്&#x200d; സ്വദേശി വിനേഷിനെതിരെയാണ് മൂന്നാര്&#x200d; പൊലീസ് കേസെടുത്തത്.]]></description>
										<content:encoded><![CDATA[<p>മൂന്നാര്&#x200d; മാട്ടുപ്പെട്ടിയില്&#x200d; ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്&#x200d; മൂന്ന് വിദ്യാര്&#x200d;ത്ഥികള്&#x200d; മരിച്ച സംഭവത്തില്&#x200d; ബസ് ഡ്രൈവര്&#x200d;ക്കെതിരെ പൊലീസ് കേസെടുത്തു. നാഗര്&#x200d;കോവില്&#x200d; സ്വദേശി വിനേഷിനെതിരെയാണ് മൂന്നാര്&#x200d; പൊലീസ് കേസെടുത്തത്.</p>
<p>അലക്ഷ്യമായി വാഹനമോടിക്കല്&#x200d;, മനപ്പൂര്&#x200d;വമല്ലാത്ത നരഹത്യ തുടങ്ങി വിവിധ വകുപ്പുകള്&#x200d; ചുമത്തിയാണ് കേസ്. നാഗര്&#x200d;കോവില്&#x200d; സ്‌കോട്ട് ക്രിസ്ത്യന്&#x200d; കോളേജ് വിദ്യാര്&#x200d;ഥികളായ ആദിക, വേണിക, സുതന്&#x200d; എന്നിവരാണ് അപകടത്തില്&#x200d; മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയില്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിനുശേഷം മൃതദേഹങ്ങള്&#x200d; ബന്ധുക്കള്&#x200d;ക്ക് വിട്ടു നല്&#x200d;കും.</p>
<p>അതേസമയം മൂന്നാര്&#x200d; ടാറ്റ ജനറല്&#x200d; ആശുപത്രിയില്&#x200d; ചികിത്സയിലുള്ളവര്&#x200d; അപകടനില തരണം ചെയ്തു. സംഭവത്തില്&#x200d; മോട്ടോര്&#x200d; വാഹന വകുപ്പും അന്വേഷണം തുടങ്ങി.</p>
<p>ചൊവ്വാഴ്ചയാണ് അധ്യാപകരും വിദ്യാര്&#x200d;ഥികളുമടങ്ങുന്ന 40 അംഗ സംഘം നാഗര്&#x200d;കോവില്&#x200d; നിന്ന് മൂന്നാറിലെത്തിയത്. മാട്ടുപ്പെട്ടി സന്ദര്&#x200d;ശിച്ച് കുണ്ടള ഡാമിലേക്കുള്ള യാത്രക്കിടെയാണ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് അപകടത്തില്&#x200d; പെടുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mattupetti-tourist-bus-accident-a-case-was-registered-against-the-bus-driver.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂന്നാറില്&#x200d; വീണ്ടും കാട്ടാന ആക്രമണം; രണ്ട് പേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/another-wildelephant-attack-in-munnar-two-people-were-injured.html</link>
					<comments>https://www.chandrikadaily.com/another-wildelephant-attack-in-munnar-two-people-were-injured.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 25 Sep 2024 06:49:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Elephant attack]]></category>
		<category><![CDATA[idukki]]></category>
		<category><![CDATA[Moonnar]]></category>
		<category><![CDATA[wildelephant]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310826</guid>

					<description><![CDATA[പരിക്കേറ്റവരില്&#x200d; ഒരാളുടെ
നില ഗുരുതരമാണ്‌.
]]></description>
										<content:encoded><![CDATA[<p>ഇടുക്കി മൂന്നാറില്&#x200d; കാട്ടാന ആക്രമണത്തില്&#x200d; രണ്ട് പേര്&#x200d;ക്ക് പരിക്കേറ്റു. മൂന്നാര്&#x200d; സ്വദേശികളായ അഴകമ്മ, ശേഖര്&#x200d; എന്നിവര്&#x200d;ക്കാണ് പരിക്കേറ്റത്. കല്ലാര്&#x200d; മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. പരിക്കേറ്റ ഇരുവരെയും മൂന്നാറിലെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. എന്നാല്&#x200d; അഴകമ്മയുടെ നില ഗുരുതരമാണ്.</p>
<p>മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തൊഴിലാളികളാണ് പരിക്കേറ്റ രണ്ടുപേരും. രാവിലെ ജോലിക്കെത്തിയ ഇരുവരെയും കാട്ടാന ആക്രമിക്കുകയായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/another-wildelephant-attack-in-munnar-two-people-were-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അക്രമകാരിയായ കാട്ടാനയുടെ മുമ്പില്&#x200d; നിന്ന് ഫൊട്ടോ; യുവാക്കള്&#x200d;ക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/photo-from-before-the-aggressive-katana-case-against-the-youth.html</link>
					<comments>https://www.chandrikadaily.com/photo-from-before-the-aggressive-katana-case-against-the-youth.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 17 Mar 2024 06:33:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[aggressive]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[Elephant]]></category>
		<category><![CDATA[Moonnar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293008</guid>

					<description><![CDATA[ചിത്രം എടുത്ത രണ്ടു യുവാക്കൾക്കെതിരെയും വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കാട്ടാന ആക്രമണത്തെ തുടർന്ന് നിരവധി പേര്&#x200d; മരിച്ച മൂന്നാറിൽ കാട്ടാനയുടെ മുന്നിൽ നിന്ന് ഫോട്ടോ എടുത്ത് യുവാക്കൾ. കബാലി എന്ന കാട്ടാനയുടെ മുന്നിൽ നിന്നാണ് യുവാക്കളുടെ ഈ സാഹസിക പ്രവർത്തി. ചിത്രം എടുത്ത രണ്ടു യുവാക്കൾക്കെതിരെയും വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">പഴയ മൂന്നാർ സ്വദേശികളായ എം.സെന്തിൽ (28), എം.മണി (26) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവാക്കൾ ഒളിവിലാണെന്ന് മൂന്നാർ റേഞ്ചർ എസ്.ബിജു അറിയിച്ചു. ഇന്നലെ രാവിലെ സെവൻമല എസ്റ്റേറ്റിൽ പഴയ മൂന്നാർ ഡിവിഷനിലാണ് സംഭവം നടക്കുന്നത്.</div>
</div>
<div></div>
<div>തേയില തോട്ടത്തിൽ ഇറങ്ങിയ കബാലി എന്ന കാട്ടാനയുടെ സമീപത്തു നിന്നാണു സെന്തിൽ എന്ന യുവാവ് സുഹൃത്ത് രവിയെ ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോയും പകർത്തിയത്.</div>
<div></div>
<div>എസ്റ്റേറ്റ് റോഡിനു സമീപം നിന്നിരുന്ന ആനയുടെ 20 മീറ്റർ വരെ അടുത്തെത്തിയാണ് ഫോട്ടോ എടുത്തതെന്ന് വനംവകുപ്പ് പറയുന്നു. സുഹൃത്ത് ചിത്രം പകർത്തുന്നതിനിടെ ആന പെട്ടെന്നു തിരിഞ്ഞതോടെ യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.</div>
<div>
<div class="arr--story-page-card-wrapper">
<div></div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">കാട്ടാനകളെ കാണുമ്പോൾ മുന്നിൽ നിന്ന് സെൽഫി ഉൾപ്പെടെ ചിത്രങ്ങൾ പകർത്തുന്നത് ആനകളെ പ്രകോപിപ്പിക്കുമെന്നും അത്തരം പ്രവര്&#x200d;ത്തികൾ അവസാനിപ്പിക്കണമെന്നും വനംവകുപ്പ് അറിയിച്ചു.</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/photo-from-before-the-aggressive-katana-case-against-the-youth.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാട്ടുപോത്തുകളെ കൊന്ന് ഇറച്ചി കടത്തിയ സംഭവം; ആറംഗ സംഘം പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/the-incident-of-killing-wild-buffaloes-and-smuggling-meat-a-group-of-six-was-arrested.html</link>
					<comments>https://www.chandrikadaily.com/the-incident-of-killing-wild-buffaloes-and-smuggling-meat-a-group-of-six-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 06 May 2023 16:29:52 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[buffalo]]></category>
		<category><![CDATA[Moonnar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251978</guid>

					<description><![CDATA[മൂന്നാര്&#x200d;: കുണ്ടളയില്&#x200d; 1മാസം മുമ്പ് രണ്ട് കാട്ടുപോത്തുകളെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ കേസില്&#x200d; ആറംഗസംഘത്തെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മുരിക്കാശ്ശേരി സ്വദേശി തെക്കേകൈതക്കല്&#x200d; ഡിനില്&#x200d; സെബാസ്റ്റ്യന്&#x200d; (34), കൂമ്പന്&#x200d;പാറ സ്വദേശി എം.ബി സലിം, ആനച്ചാല്&#x200d; ശല്യാംപാറ സ്വദേശി സി.എം മുനീര്&#x200d;(33), കുണ്ടള സാന്&#x200d;ഡോസ് കോളനിവാസികളായ പി. ശിവം (26), കെ. രഘു(28), എം. കുമാര്&#x200d; (26) എന്നിവരാണ് പിടിയിലായത്. മാര്&#x200d;ച്ച് 17ന് പുലര്&#x200d;ച്ചെ കുണ്ടളക്ക് സമീപം ചെണ്ടുവരൈ ഹയര്&#x200d;സെക്കന്&#x200d;ഡറി സ്‌കൂള്&#x200d; പരിസരത്ത് നിന്നാണ് ഇവര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>മൂന്നാര്&#x200d;: കുണ്ടളയില്&#x200d; 1മാസം മുമ്പ് രണ്ട് കാട്ടുപോത്തുകളെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ കേസില്&#x200d; ആറംഗസംഘത്തെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മുരിക്കാശ്ശേരി സ്വദേശി തെക്കേകൈതക്കല്&#x200d; ഡിനില്&#x200d; സെബാസ്റ്റ്യന്&#x200d; (34), കൂമ്പന്&#x200d;പാറ സ്വദേശി എം.ബി സലിം, ആനച്ചാല്&#x200d; ശല്യാംപാറ സ്വദേശി സി.എം മുനീര്&#x200d;(33), കുണ്ടള സാന്&#x200d;ഡോസ് കോളനിവാസികളായ പി. ശിവം (26), കെ. രഘു(28), എം. കുമാര്&#x200d; (26) എന്നിവരാണ് പിടിയിലായത്.</p>
<p>മാര്&#x200d;ച്ച് 17ന് പുലര്&#x200d;ച്ചെ കുണ്ടളക്ക് സമീപം ചെണ്ടുവരൈ ഹയര്&#x200d;സെക്കന്&#x200d;ഡറി സ്‌കൂള്&#x200d; പരിസരത്ത് നിന്നാണ് ഇവര്&#x200d; 600 കിലോവീതം തൂക്കം വരുന്ന രണ്ട് കാട്ടുപോത്തുകളെ വെടിവെച്ച് കൊന്ന് രണ്ട് വാഹനത്തിലായി ഇറച്ചി കടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-of-killing-wild-buffaloes-and-smuggling-meat-a-group-of-six-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂന്നാറിനെ ചൊല്ലി  സഭയില്&#x200d; പ്രതിഷേധം</title>
		<link>https://www.chandrikadaily.com/moonnar-issue-in-assembly.html</link>
					<comments>https://www.chandrikadaily.com/moonnar-issue-in-assembly.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 25 Jun 2018 18:03:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Moonnar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91641</guid>

					<description><![CDATA[&#160; തിരുവനന്തപുരം: മൂന്നാര്&#x200d; മേഖലയിലെ നിര്&#x200d;മാണപ്രവൃത്തികള്&#x200d;ക്ക് നിയന്ത്രണം ഏര്&#x200d;പ്പെടുത്തിയ റവന്യുവകുപ്പിന്റെ ഉത്തരവ് പിന്&#x200d;വലിക്കില്ലെന്ന് സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കിയപ്പോള്&#x200d; വിരുദ്ധാഭിപ്രായവുമായി ഭരണകക്ഷി എം.എല്&#x200d;.എമാര്&#x200d;. ഇടുക്കി ജില്ലയില്&#x200d; നിന്നുളള സി.പി.എം അംഗം എസ്.രാജേന്ദ്രനും സി.പി.ഐയിലെ ഇ.എസ് ബിജിമോളുമാണ് ഉത്തരവിന് എതിരായി രംഗത്തുവന്നത്. പ്രതിപക്ഷം സഭയില്&#x200d; അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനെ തുടര്&#x200d;ന്നാണ് ഭരണകക്ഷയിലെ വൈരുധ്യം പ്രകടമായത്. ഭരണകക്ഷി അംഗങ്ങള്&#x200d; വരെ ആവശ്യപ്പെടുന്ന സ്ഥിതിക്ക് ഉത്തരവ് പിന്&#x200d;വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്&#x200d; ഉത്തരവ് പിന്&#x200d;വലിക്കില്ലെന്ന നിലപാടില്&#x200d; മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ഉറച്ചുനിന്നതോടെ പ്രതിപക്ഷം ഇന്നലെ നിയമസഭയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: മൂന്നാര്&#x200d; മേഖലയിലെ നിര്&#x200d;മാണപ്രവൃത്തികള്&#x200d;ക്ക് നിയന്ത്രണം ഏര്&#x200d;പ്പെടുത്തിയ റവന്യുവകുപ്പിന്റെ ഉത്തരവ് പിന്&#x200d;വലിക്കില്ലെന്ന് സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കിയപ്പോള്&#x200d; വിരുദ്ധാഭിപ്രായവുമായി ഭരണകക്ഷി എം.എല്&#x200d;.എമാര്&#x200d;. ഇടുക്കി ജില്ലയില്&#x200d; നിന്നുളള സി.പി.എം അംഗം എസ്.രാജേന്ദ്രനും സി.പി.ഐയിലെ ഇ.എസ് ബിജിമോളുമാണ് ഉത്തരവിന് എതിരായി രംഗത്തുവന്നത്. പ്രതിപക്ഷം സഭയില്&#x200d; അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനെ തുടര്&#x200d;ന്നാണ് ഭരണകക്ഷയിലെ വൈരുധ്യം പ്രകടമായത്.<br />
ഭരണകക്ഷി അംഗങ്ങള്&#x200d; വരെ ആവശ്യപ്പെടുന്ന സ്ഥിതിക്ക് ഉത്തരവ് പിന്&#x200d;വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്&#x200d; ഉത്തരവ് പിന്&#x200d;വലിക്കില്ലെന്ന നിലപാടില്&#x200d; മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ഉറച്ചുനിന്നതോടെ പ്രതിപക്ഷം ഇന്നലെ നിയമസഭയില്&#x200d; നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. മൂന്നാര്&#x200d; മേഖലയിലെ എട്ടു വില്ലേജുകളില്&#x200d; വീട് നിര്&#x200d;മാണത്തിനായി റവന്യു അധികാരികളുടെ എന്&#x200d;.ഒ.സി വേണമെന്ന നിര്&#x200d;ദ്ദേശത്തിന്റെ മറവില്&#x200d; സാധാരണക്കാരായ കര്&#x200d;ഷക ജനതയെ ദുരിതത്തിലാക്കുകയാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ കേരള കോണ്&#x200d;ഗ്രസ് ചെയര്&#x200d;മാന്&#x200d; കെ.എം മാണി പറഞ്ഞു. ഇടുക്കിയിലെ കര്&#x200d;ഷകരുടെ പ്രതിസന്ധി മുന്&#x200d;നിര്&#x200d;ത്തി യു.ഡി.എഫ് ഹര്&#x200d;ത്താല്&#x200d; ആചരിക്കുന്ന പശ്ചാത്തലത്തില്&#x200d; ഇടുക്കിയിലെ കാര്&#x200d;ഷിക പ്രശ്‌നങ്ങള്&#x200d; പരിഹരിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; അടിയന്തര ഇടപെടല്&#x200d; നടത്തണം. മൂന്നാര്&#x200d; മേഖലയില്&#x200d; മാത്രം നോ ഒബ്ജക്ഷന്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് വേണമെന്ന ഹൈക്കോടതി നിര്&#x200d;ദേശമുണ്ടായപ്പോള്&#x200d; 50 കിലോമീറ്റര്&#x200d; അകലെ വരെയുള്ള പ്രദേശത്ത് നോ ഒബ്ജക്ഷന്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് വേണമെന്ന വാദം മുന്നോട്ടുവെച്ച കളക്ടര്&#x200d; രാജാവിനേക്കാള്&#x200d; വലിയ രാജഭക്തിയാണ് കാട്ടുന്നതെന്നും കെ.എം മാണി പറഞ്ഞു. വന്&#x200d;കിടക്കാര്&#x200d; ഇടുക്കിയില്&#x200d; നിര്&#x200d;മിച്ച കെട്ടിടങ്ങള്&#x200d; ക്രമപ്പെടുത്തിക്കൊടുക്കുമ്പോള്&#x200d; സാധാരണക്കാരായ പത്തു സെന്റിനുള്ളില്&#x200d; വസിക്കുന്ന കുടുംബങ്ങള്&#x200d;ക്ക് വീട് നിര്&#x200d;മിക്കാന്&#x200d; കഴിയാത്ത സാഹചര്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.<br />
കസ്തൂരിരംഗന്&#x200d; അന്തിമ റിപ്പോര്&#x200d;ട്ട് ആയിട്ടില്ലെന്ന് പറഞ്ഞ് ആള്&#x200d;ക്കാരെ ഓഫീസുകളില്&#x200d; കയറ്റിയിറക്കുകയാണ്. കാര്&#x200d;ഷിക മേഖല കടുത്ത പ്രതിസന്ധിയില്&#x200d; നില്&#x200d;ക്കുമ്പോള്&#x200d; പതിറ്റാണ്ടുകളായി തങ്ങള്&#x200d; വസിക്കുന്ന ഭൂമിയില്&#x200d; വീടു നിര്&#x200d;മിക്കാന്&#x200d; കഴിയാത്ത മറ്റൊരു സ്ഥിതിയാണ് ഇവിടെ വന്നിരിക്കുന്നതെന്നും രമേശ് പറഞ്ഞു. എന്നാല്&#x200d; കേരളാ ഹൈക്കോടതിയുടെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തിലാണ് ഈ മേഖലയില്&#x200d; കെട്ടിട നിര്&#x200d;മാണത്തിന് എന്&#x200d;.ഒ.സി വേണമെന്ന സര്&#x200d;ക്കുലര്&#x200d; ഇറക്കിയതെന്നു റവന്യ മന്ത്രി ഇ.ചന്ദ്രശേഖരന്&#x200d; പറഞ്ഞു. ആര്&#x200d;.ഡി.ഒ മാര്&#x200d;ക്കായിരുന്നു ചുമതല നല്&#x200d;കിയിരുന്നത്. എന്നാല്&#x200d; വനം, റവന്യു മന്ത്രിമാരുടെ യോഗത്തിന്റെ കൂടി അടിസ്ഥാനത്തില്&#x200d; മൂന്നാറിലെ എട്ടു വില്ലേജുകളിലെ കെട്ടിട നിര്&#x200d;മാണത്തിനുള്ള എന്&#x200d;.ഒ.സി നല്&#x200d;കാനുള്ള ചുമതല അതാത് വില്ലേജ് ഓഫീസര്&#x200d;മാരെ ചുമതലപ്പെടുത്തി.ഇത് ജനങ്ങള്&#x200d;ക്ക് പരമാവധി സഹായം നല്&#x200d;കുക എന്നു മുന്നില്&#x200d; കണ്ടാണെന്നും ഈ ഉത്തരവ് പിന്&#x200d;വലിക്കാന്&#x200d; കഴിയില്ലെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന്റെ എന്&#x200d;.ഒ.സി.യും പഞ്ചായത്തിന്റെ അനുമതിയില്ലാതെയും ഒരു നിര്&#x200d;മാണപ്രവര്&#x200d;ത്തനവും മൂന്നാര്&#x200d; മേഖലയില്&#x200d; നടത്തുന്നില്ല എന്ന് ഉറപ്പാക്കാന്&#x200d; ഹൈക്കോടതി നിര്&#x200d;ദേശമുള്ളതായും ജനങ്ങള്&#x200d;ക്ക് പ്രയാസമനുഭവപ്പെടാതെ മൂന്നാര്&#x200d; മേഖലയില്&#x200d; നിര്&#x200d;മാണപ്രവര്&#x200d;ത്തനത്തിന് എന്&#x200d;.ഒ.സി. നല്&#x200d;കണമെന്ന് കളക്ടര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/moonnar-issue-in-assembly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമ്മില്&#x200d; പോരില്&#x200d; രഹസ്യങ്ങള്&#x200d; പുറത്ത്; പാപ്പാത്തിചോലയില്&#x200d; സി.പി.ഐ പ്രവര്&#x200d;ത്തകര്&#x200d;ക്കും ഭുമിയെന്ന് സി.പി.എം</title>
		<link>https://www.chandrikadaily.com/cpm-against-cpi.html</link>
					<comments>https://www.chandrikadaily.com/cpm-against-cpi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 01 Jan 2018 09:31:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[Moonnar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62483</guid>

					<description><![CDATA[മൂന്നാര്&#x200d; കയ്യേറ്റത്തിന്റെ പേരില്&#x200d; ഇടതുമുന്നണിയില്&#x200d; ഘടകക്ഷികള്&#x200d; തമ്മിലുള്ള പോര് മുറുകുന്നു. റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ ക്കെതിരെ കടുത്ത വിമര്&#x200d;ശനമാണ് സി.പിഎമ്മിന്റെ അകത്ത് നിന്നുയരുന്നത്. സി.പി.എം പ്രവര്&#x200d;ത്തകരുടെ കയ്യേറ്റമൊഴിപ്പിക്കാനാണ് മന്ത്രിക്ക് താല്&#x200d;പര്യമെന്നാണ് പ്രധാന ആരോപണം. ഇതിന്റെ ഭാഗമായി പല നേതാക്കന്മാരും ഒളിഞ്ഞു തെളിഞ്ഞും സ്ി.പി.ഐ യെ ആക്രമിക്കുന്നുണ്ട്. ഇടുക്കി പാപ്പാത്തിചോലയില്&#x200d; സിപിഐ പ്രവര്&#x200d;ത്തകര്&#x200d;ക്കും ഭൂമിയുണ്ടെന്നാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്റെ പുതിയ വെളിപ്പെടുത്തല്&#x200d;. ഇടുക്കിയില്&#x200d; സിപിഐയും സിപിഎമ്മും തമ്മില്&#x200d; ശത്രുത ഇല്ല. എന്നാല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>മൂന്നാര്&#x200d; കയ്യേറ്റത്തിന്റെ പേരില്&#x200d; ഇടതുമുന്നണിയില്&#x200d; ഘടകക്ഷികള്&#x200d; തമ്മിലുള്ള പോര് മുറുകുന്നു. റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ ക്കെതിരെ കടുത്ത വിമര്&#x200d;ശനമാണ് സി.പിഎമ്മിന്റെ അകത്ത് നിന്നുയരുന്നത്. സി.പി.എം പ്രവര്&#x200d;ത്തകരുടെ കയ്യേറ്റമൊഴിപ്പിക്കാനാണ് മന്ത്രിക്ക് താല്&#x200d;പര്യമെന്നാണ് പ്രധാന ആരോപണം. ഇതിന്റെ ഭാഗമായി പല നേതാക്കന്മാരും ഒളിഞ്ഞു തെളിഞ്ഞും സ്ി.പി.ഐ യെ ആക്രമിക്കുന്നുണ്ട്.</p>
<p>ഇടുക്കി പാപ്പാത്തിചോലയില്&#x200d; സിപിഐ പ്രവര്&#x200d;ത്തകര്&#x200d;ക്കും ഭൂമിയുണ്ടെന്നാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്റെ പുതിയ വെളിപ്പെടുത്തല്&#x200d;. ഇടുക്കിയില്&#x200d; സിപിഐയും സിപിഎമ്മും തമ്മില്&#x200d; ശത്രുത ഇല്ല. എന്നാല്&#x200d; സിപിഐയുടെ ചില നിലപാടുകളോട് യോജിപ്പില്ല!. സിപിഐ പ്രവര്&#x200d;ത്തകര്&#x200d; കൈവശം വെച്ചിരിക്കുവന്ന ഭൂമി എന്തുകൊണ്ടാണ് വിട്ടുനല്&#x200d;കാത്തതെന്നും ജയചന്ദ്രന്&#x200d; ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-against-cpi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാദങ്ങള്&#x200d;ക്കിടെ മൂന്നാറില്&#x200d; 300 ഏക്കര്&#x200d; നീലക്കുറിഞ്ഞിക്ക് തീയിട്ടു</title>
		<link>https://www.chandrikadaily.com/300-acre-neelakurinji-fired-in-moonnar.html</link>
					<comments>https://www.chandrikadaily.com/300-acre-neelakurinji-fired-in-moonnar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 25 Nov 2017 07:05:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Moonnar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56013</guid>

					<description><![CDATA[വിവാദങ്ങള്&#x200d;ക്കിടെ മൂന്നാര്&#x200d; ദേവികുളം താലൂക്കിലെ 300 ഏക്കര്&#x200d; നീലകുറിഞ്ഞി ചെടികള്&#x200d; ഭൂമാഫിയ തീയിട്ടു നശിപ്പിച്ചു. മുവായിരം ഏക്കറില്&#x200d; നടപ്പാക്കാനുദ്ദേശിക്കുന്ന നീലക്കുറിഞ്ഞി ദേശീയ ഉദ്യാന പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ പിന്നില്&#x200d; ഭൂമാഫിയയാണെന്ന് കരുതപ്പെടുന്നു.]]></description>
										<content:encoded><![CDATA[<p>വിവാദങ്ങള്&#x200d;ക്കിടെ മൂന്നാര്&#x200d; ദേവികുളം താലൂക്കിലെ 300 ഏക്കര്&#x200d; നീലകുറിഞ്ഞി ചെടികള്&#x200d; ഭൂമാഫിയ തീയിട്ടു നശിപ്പിച്ചു. മുവായിരം ഏക്കറില്&#x200d; നടപ്പാക്കാനുദ്ദേശിക്കുന്ന നീലക്കുറിഞ്ഞി ദേശീയ ഉദ്യാന പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ പിന്നില്&#x200d; ഭൂമാഫിയയാണെന്ന് കരുതപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/300-acre-neelakurinji-fired-in-moonnar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂന്നാര്‍ ഒഴിപ്പിക്കല്‍; ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ കടുത്ത വിമര്‍ശം</title>
		<link>https://www.chandrikadaily.com/moonaar-issu-cm-meering.html</link>
					<comments>https://www.chandrikadaily.com/moonaar-issu-cm-meering.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 01 Jul 2017 09:13:05 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cm]]></category>
		<category><![CDATA[Moonnar]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34173</guid>

					<description><![CDATA[&#160; ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത വിമര്‍ശം. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനും പ്രാദേശിക സി.പി.ഐ നേതാക്കളും വിട്ടു നിന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ വിമര്‍ശിച്ചത്. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരാതി. ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടറാമിന്റെ നേതൃത്വത്തില്ഡ നടക്കുന്ന മൂന്നാര്‍ ഒഴിപ്പിക്കിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു മുഖ്യമന്ത്രി യോഗം വിളിച്ചു ചേര്‍ത്തത്. സര്‍ക്കാര്‍ ഭൂമിയില്‍ ഉണ്ടായിരുന്ന സര്‍ക്കാര്‍ കെട്ടിടം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഇടുക്കിയിലെ പ്രശ്‌നങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; വിളിച്ചു ചേര്&#x200d;ത്ത യോഗത്തില്&#x200d; റവന്യൂ ഉദ്യോഗസ്ഥര്&#x200d;ക്ക് കടുത്ത വിമര്&#x200d;ശം. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനും പ്രാദേശിക സി.പി.ഐ നേതാക്കളും വിട്ടു നിന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ വിമര്&#x200d;ശിച്ചത്. സര്&#x200d;ക്കാര്&#x200d; എടുക്കുന്ന തീരുമാനങ്ങള്&#x200d; ഉദ്യോഗസ്ഥര്&#x200d; നടപ്പാക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരാതി.<br />
ദേവികുളം സബ്കലക്ടര്&#x200d; ശ്രീറാം വെങ്കിട്ടറാമിന്റെ നേതൃത്വത്തില്ഡ നടക്കുന്ന മൂന്നാര്&#x200d; ഒഴിപ്പിക്കിലുമായി ബന്ധപ്പെട്ട കാര്യങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യുന്നതിനായിരുന്നു മുഖ്യമന്ത്രി യോഗം വിളിച്ചു ചേര്&#x200d;ത്തത്. സര്&#x200d;ക്കാര്&#x200d; ഭൂമിയില്&#x200d; ഉണ്ടായിരുന്ന സര്&#x200d;ക്കാര്&#x200d; കെട്ടിടം പുതുക്കിപ്പണിത് അവിടെ ഹോംസ്‌റ്റെ നടത്തുന്നയാള്&#x200d;ക്ക് സബ്കലക്ടര്&#x200d; നോട്ടീസ് നല്&#x200d;കിയിരുന്നു. ഇതിനെതിരെ ഇടതു നേതാക്കള്&#x200d; മുഖ്യമന്ത്രിയെ സമീപിച്ചതാണ് യോഗം വിഴിക്കാനുണ്ടായ സാഹചര്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/moonaar-issu-cm-meering.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
