<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>morphed &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/morphed/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 02 Dec 2025 17:40:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>morphed &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്</title>
		<link>https://www.chandrikadaily.com/the-police-registered-a-case-on-the-womans-complaint.html</link>
					<comments>https://www.chandrikadaily.com/the-police-registered-a-case-on-the-womans-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 02 Dec 2025 17:40:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[morphed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366450</guid>

					<description><![CDATA[സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി.]]></description>
										<content:encoded><![CDATA[<p>യുവനടിയുടെ മോര്&#x200d;ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതായി പരാതി. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്&#x200d; കാക്കനാട് സൈബര്&#x200d; പൊലീസ് കേസെടുത്തു. നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.</p>
<p>എഐ ഉപയോഗിച്ചുകൊണ്ട് മോര്&#x200d;ഫ് ചെയ്ത ചിത്രങ്ങള്&#x200d; ഇന്&#x200d;സ്റ്റാഗ്രാമിലൂടെ പ്രചരിപ്പിച്ചവെന്നാണ് പരാതിയിലുള്ളത്. ഒരുകൂട്ടം ഇന്&#x200d;സ്റ്റാഗ്രാം അക്കൗണ്ടുകള്&#x200d;ക്കെതിരെയാണ് യുവനടി പരാതി നല്&#x200d;കിയത്. സംഭവത്തില്&#x200d; വീഡിയോ പ്രചരിപ്പിച്ച മൂന്ന് ഇന്&#x200d;സ്റ്റഗ്രാം അക്കൗണ്ടുകള്&#x200d; നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. നടി നല്&#x200d;കിയ ഡിജിറ്റല്&#x200d; തെളിവുകള്&#x200d; പരിശോധിച്ചുവരികയാണെന്നും പ്രതികള്&#x200d;ക്കായുള്ള അന്വേഷണം ഊര്&#x200d;ജിതമാക്കുമെന്നും കാക്കനാട് സൈബര്&#x200d; പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-police-registered-a-case-on-the-womans-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വനിതാ നേതാക്കളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്</title>
		<link>https://www.chandrikadaily.com/the-image-of-women-leaders-was-morphed-and-circulated-case-against-dyfi-leader.html</link>
					<comments>https://www.chandrikadaily.com/the-image-of-women-leaders-was-morphed-and-circulated-case-against-dyfi-leader.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Jun 2024 05:13:09 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[dyfi]]></category>
		<category><![CDATA[IMAGE]]></category>
		<category><![CDATA[morphed]]></category>
		<category><![CDATA[women leaders]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299523</guid>

					<description><![CDATA[അപമാനത്തിനിരയായ സിപിഎം വനിതാനേതാവ് ഉള്&#x200d;പ്പെടെ മൂന്നുപേരാണ് സൈബര്&#x200d;ക്രൈം പൊലീസില്&#x200d; പരാതി നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>വിദ്യാര്&#x200d;ത്ഥി യുവജന സംഘടനാ നേതാവ് സാമൂഹിക മാധ്യമത്തിലുടെ പാര്&#x200d;ട്ടിയിലെ വനിതാനേതാക്കളുടെയും വനിതാപ്രവര്&#x200d;ത്തകരുടെയും മോര്&#x200d;ഫ് ചെയ്ത അശ്ലീലചിത്രങ്ങള്&#x200d; പ്രചരിപ്പിച്ചതായി പരാതി. അപമാനത്തിനിരയായ സിപിഎം വനിതാനേതാവ് ഉള്&#x200d;പ്പെടെ മൂന്നുപേരാണ് സൈബര്&#x200d;ക്രൈം പൊലീസില്&#x200d; പരാതി നല്&#x200d;കിയത്. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ ജില്ലാ ഭാരവാഹിയും ഡിവൈഎഫ്‌ഐ കുന്നിക്കോട് ഏരിയ ഭാരവാഹിയുമായിരുന്ന വിളക്കുടി കുളപ്പുറം സ്വദേശി അന്&#x200d;വര്&#x200d;ഷായുടെപേരില്&#x200d; കൊല്ലം റൂറല്&#x200d; സൈബര്&#x200d;ക്രൈം പൊലീസ് കേസെടുത്തു.</p>
<p>മുതിര്&#x200d;ന്ന വനിതാനേതാക്കളുടെയും പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരായ പെണ്&#x200d;കുട്ടികളുടെയും ചിത്രങ്ങള്&#x200d; അശ്ലീലച്ചുവയുള്ള തലക്കെട്ടോടെയും അടിക്കുറിപ്പോടെയും നവമാധ്യമങ്ങളില്&#x200d; പ്രചരിപ്പിക്കുകയായിരുന്നെന്നാണ് പരാതി.സിപിഎം നേതാക്കള്&#x200d; ഒത്തുതീര്&#x200d;പ്പിന് ശ്രമിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞതോടെ അന്&#x200d;വര്&#x200d;ഷായെ ഭാരവാഹിത്വത്തില്&#x200d;നിന്ന് ഒഴിവാക്കുകയും പാര്&#x200d;ട്ടിയില്&#x200d;നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.സംഭവം വിവാദമായതോടെ നേതാക്കള്&#x200d; ഇരയായവരെ അനുനയിപ്പിക്കാനും യുവനേതാവിനെ പാര്&#x200d;ട്ടിയില്&#x200d;നിന്നു പുറത്താക്കി സംഭവം ഒതുക്കാനും ശ്രമിച്ചെന്നാണ് ആക്ഷേപം.</p>
<p>എന്നാല്&#x200d; അപമാനത്തിനിരയായ സിപിഐ വനിതാനേതാവ് ഉള്&#x200d;പ്പെടെയുള്ളവര്&#x200d; പരാതിയുമായി മുന്നോട്ടുപോകുകയായിരുന്നു. വനിതാനേതാവിന്റെ ചിത്രം അശ്ലീലഗ്രൂപ്പില്&#x200d; വന്നതോടെ സുഹൃത്ത് ഇവരെ വിവരം അറിയിച്ചു. മറ്റ് നേതാക്കളുടെ ചിത്രങ്ങളും വിവരങ്ങളും സ്‌ക്രീന്&#x200d;ഷോട്ടെടുത്ത് സിപിഎം ജില്ലാ കമ്മിറ്റിക്ക് പരാതി നല്&#x200d;കി.</p>
<p>ഇതിന്റെ അടിസ്ഥാനത്തിലാണ് യുവനേതാവിനെ &#8216;പാര്&#x200d;ട്ടിവിരുദ്ധ പ്രവര്&#x200d;ത്തനം&#8217; ആരോപിച്ച് പുറത്താക്കിയത്. പരാതിയിന്മേല്&#x200d; കേസെടുത്ത് അന്വേഷണം നടക്കുന്നതായും ഐ ടി ആക്ട് അനുസരിച്ച് ആവശ്യമായ തെളിവുകള്&#x200d; ശേഖരിച്ചുവരികയാണെന്നും കൊല്ലം റൂറല്&#x200d; സൈബര്&#x200d;ക്രൈം പൊലീസ് സി ഐ രതീഷ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-image-of-women-leaders-was-morphed-and-circulated-case-against-dyfi-leader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മരിച്ചിട്ടും വിടാതെ ഓണ്&#x200d;ലൈന്&#x200d; ലോണ്&#x200d; ആപ്പ്; കടമക്കുടിയിലെ യുവതിയുടെ മോര്&#x200d;ഫ് ചെയ്ത ചിത്രങ്ങളുമായി ഭീഷണി തുടരുന്നതായി പരാതി</title>
		<link>https://www.chandrikadaily.com/online-loan-app-without-death-complaint-of-continuing-threat-with-morphed-pictures-of-the-woman-in-kadamakudy.html</link>
					<comments>https://www.chandrikadaily.com/online-loan-app-without-death-complaint-of-continuing-threat-with-morphed-pictures-of-the-woman-in-kadamakudy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 14 Sep 2023 05:42:58 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[morphed]]></category>
		<category><![CDATA[online loan app]]></category>
		<category><![CDATA[pictures]]></category>
		<category><![CDATA[social medias]]></category>
		<category><![CDATA[threat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274448</guid>

					<description><![CDATA[വ്യത്യസ്ത നമ്പറുകളില്&#x200d;നിന്നാണ് സന്ദേശവും ചിത്രവും എത്തുന്നത്. ഭര്&#x200d;ത്താവിന്റെ ബന്ധുക്കള്&#x200d;ക്കും ആശാപ്രവര്&#x200d;ത്തകര്&#x200d; അടക്കമുള്ളവരുടെയും ഫോണിലേക്ക് സന്ദേശങ്ങള്&#x200d; എത്തുന്നതായാണു വിവരം.]]></description>
										<content:encoded><![CDATA[<p>പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം തുങ്ങിമരിച്ച കടമക്കുടിയിലെ ദമ്പതികളെ മരണശേഷവും വിടാതെ ഓണ്&#x200d;ലൈന്&#x200d; ലോണ്&#x200d; ആപ്പുകള്&#x200d;. മരണം കഴിഞ്ഞ് 2 ദിവസമാകുമ്പോളും ഓണ്&#x200d;ലൈന്&#x200d; വായ്പ സംഘത്തിന്റെ ഭീഷണിയും ഭാര്യയുടെ മോര്&#x200d;ഫ് ചെയ്ത ചിത്രങ്ങളും കൂടുതല്&#x200d; ആളുകളുടെ വാട്‌സാപ്പിലേക്ക് അയയ്ക്കുകയാണ്.</p>
<p>വ്യത്യസ്ത നമ്പറുകളില്&#x200d;നിന്നാണ് സന്ദേശവും ചിത്രവും എത്തുന്നത്. ഭര്&#x200d;ത്താവിന്റെ ബന്ധുക്കള്&#x200d;ക്കും ആശാപ്രവര്&#x200d;ത്തകര്&#x200d; അടക്കമുള്ളവരുടെയും ഫോണിലേക്ക് സന്ദേശങ്ങള്&#x200d; എത്തുന്നതായാണു വിവരം. സംഭവത്തില്&#x200d; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.</p>
<p>ഓണ്&#x200d;ലൈന്&#x200d; ആപ്പില്&#x200d;നിന്ന് ലോണെടുത്ത വിവരം അറിയില്ലായിരുന്നു എന്ന് നിജോയുടെ സഹോദരന്&#x200d; അറിയിച്ചു. മരണശേഷം ബന്ധുക്കള്&#x200d;ക്കു സന്ദേശങ്ങള്&#x200d; ലഭിച്ചതിനുശേഷമാണ് ലോണ്&#x200d; ആപ്പിന്റെ കാര്യം മനസ്സിലായതെന്നും സഹോദരന്&#x200d; പറയുന്നു. &#8221;ആദ്യം സന്ദേശം മാത്രമാണ് വന്നത്. പിന്നീട് മോര്&#x200d;ഫ് ചെയ്ത ചിത്രങ്ങള്&#x200d; വന്നു. ഇതോടെയാണ് കൂടുതല്&#x200d; ഭീകരത മനസ്സിലായത്.</p>
<p>ഇന്നു രാവിലെയും കൂടി ബന്ധുക്കളുടെ ഫോണിലേക്കു മോര്&#x200d;ഫ് ചെയ്ത ചിത്രങ്ങള്&#x200d; വന്നിട്ടുണ്ട്&#8221; സഹോദരന്&#x200d; പറഞ്ഞു. ജനകീയ കൂട്ടായ്മയില്&#x200d; രൂപീകരിച്ച ജാഗ്രത സമിതിയും പരാതിയുമായി മുന്നോട്ടു പോകുകയാണ്. മരണങ്ങളെ സംബന്ധിച്ചു സമഗ്ര അന്വേഷണം ആരംഭിച്ചതായി മുനമ്പം ഡി.വൈ.എസ.്പി കെ.എ.അനീഷ് അറിയിച്ചു.</p>
<p>ഓണ്&#x200d;ലൈന്&#x200d; വായ്പത്തട്ടിപ്പ് ഉള്&#x200d;പ്പെടെയുള്ള കാര്യങ്ങള്&#x200d; അന്വേഷണത്തിന്റെ പരിധിയിലുണ്ട്. എന്നാല്&#x200d; ചെറിയ തുക മാത്രമാണു ഇവര്&#x200d; വായ്പയായി എടുത്തിട്ടുള്ളതെന്നാണു വിവരം. കൂട്ടമരണത്തിനു പിന്നില്&#x200d; മറ്റു കാര്യങ്ങള്&#x200d; ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും. നിജോയുടെയും ശില്&#x200d;പയുടെയും ഫോണുകള്&#x200d; പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.</p>
<p>ഓണ്&#x200d;ലൈന്&#x200d; വായ്പ ഇടപാടുകാര്&#x200d; മോര്&#x200d;ഫ് ചെയ്ത ഫോട്ടോ അയച്ചു കൊടുത്തു 25 പേരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മരണ ദിവസം ഇവര്&#x200d; എഴുതിയെന്നു കരുതുന്ന ആത്മഹത്യ കുറിപ്പിലും വായ്പത്തട്ടിപ്പിനെ കുറിച്ചു പരാമര്&#x200d;ശിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.</p>
<p>വലിയ കടമക്കുടിയില്&#x200d; മാടശേരി നിജോ (39), ഭാര്യ ശില്&#x200d;പ (29), മക്കളായ ഏയ്ബല്&#x200d; (7), ആരോണ്&#x200d; (5) എന്നിവരെ ചൊവ്വാഴ്ചയാണു മരിച്ചനിലയില്&#x200d; വീട്ടില്&#x200d; കണ്ടെത്തിയത്. ശില്&#x200d;പയുടെ ജോലി സംബന്ധമായ കാര്യങ്ങള്&#x200d;ക്കു വിദേശത്തു പോകുന്നതുമായ ബന്ധപ്പെട്ടുണ്ടായ സാമ്പത്തികബാധ്യതയാണു മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്&#x200d; ഇന്നലെ ബന്ധുക്കള്&#x200d;ക്കും ചില സുഹൃത്തുക്കള്&#x200d;ക്കും ലഭിച്ച വാട്‌സാപ് സന്ദേശമാണു ഓണ്&#x200d;ലൈന്&#x200d; വഴിയുള്ള വായ്പത്തട്ടിപ്പുകാരുടെ കെണിയില്&#x200d; അകപ്പെട്ടതിന്റെ സൂചനയായത്.</p>
<p>ശില്&#x200d;പയുടെ അക്കൗണ്ടില്&#x200d;നിന്നു 9300 രൂപ വായ്പയുടെ ഗഡുവായി നല്&#x200d;കിയതിന്റെ തെളിവ് പൊലീസിനു ലഭിച്ചിട്ടുണ്ട്. എത്ര രൂപയാണ് ഓണ്&#x200d;ലൈന്&#x200d; വായ്പയായി വാങ്ങിയതെന്ന വിവരവും അറിവായിട്ടില്ല. കഴിഞ്ഞ മാസം തിരിച്ചടവ് മുടങ്ങിയതോടെയാണു വായ്പ നല്&#x200d;കിയ ഓണ്&#x200d;ലൈന്&#x200d; സംഘം ശില്&#x200d;പയുടെ ഫോണിലേക്കു ഭീഷണി സന്ദേശങ്ങള്&#x200d; അയച്ചു തുടങ്ങിയത്.</p>
<p>മോര്&#x200d;ഫ് ചെയ്ത നഗ്‌ന ഫോട്ടോ ഉള്&#x200d;പ്പെടെ സന്ദേശങ്ങള്&#x200d; ശില്&#x200d;പയുടെ കോണ്&#x200d;ടാക്ട് ലിസ്റ്റിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും മൊബൈല്&#x200d; ഫോണില്&#x200d; വാട്‌സാപ് ആയും അയച്ചുകൊടുത്തു. ഒരു സ്ത്രീയുടെ ഹിന്ദിയിലുള്ള ശബ്ദ സന്ദേശമാണ് എല്ലാവര്&#x200d;ക്കും ലഭിച്ചിട്ടുള്ളത്. തിരിച്ചടവ് മുടങ്ങിയെന്നും പണം ഉടന്&#x200d; തിരിച്ചടച്ചില്ലെങ്കില്&#x200d; നഗ്‌ന ചിത്രങ്ങളടക്കം എല്ലാ കോണ്&#x200d;ടാക്ടുകളിലേക്കും അയച്ചു നല്&#x200d;കുമെന്നും ശബ്ദ സന്ദേശത്തിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/online-loan-app-without-death-complaint-of-continuing-threat-with-morphed-pictures-of-the-woman-in-kadamakudy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
