morphing – Chandrika Daily https://www.chandrikadaily.com Fri, 24 Mar 2023 05:14:25 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg morphing – Chandrika Daily https://www.chandrikadaily.com 32 32 സ്വപ്ന സുരേഷിനെ സ്വീകരിക്കുന്ന വി ഡി സതീശന്‍; പ്രതിപക്ഷ നേതാവിനെതിരെ വ്യാജ പ്രചാരണം https://www.chandrikadaily.com/cyber-attack-vd-satheesan-swapna-suresh.html https://www.chandrikadaily.com/cyber-attack-vd-satheesan-swapna-suresh.html#respond Fri, 24 Mar 2023 05:14:25 +0000 https://www.chandrikadaily.com/?p=244079 സൈബര്‍ ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പൊലീസില്‍ പരാതി നല്‍കി. സ്വര്‍ണക്കടത്ത് കേസ് സുരേഷിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് ചേര്‍ത്ത് വ്യാജ പ്രചരണം നടത്തുന്നുവെന്നാണ് പരാതി.

തൃക്കാക്കര തിരഞ്ഞെടുപ്പില്‍ വിജയിച്ച ഉമാ തോമസിനെ സ്വീകരിക്കുന്ന ചിത്രത്തില്‍ സ്വപ്‌ന സുരേഷിന്റെ തല വെട്ടിക്കയറ്റുകയായിരുന്നു. ഡിജിപിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്ന് വിഡി സതീശന്‍ അറിയിച്ചു.

]]>
https://www.chandrikadaily.com/cyber-attack-vd-satheesan-swapna-suresh.html/feed 0
മന്ത്രി പുത്രനും സ്വപ്‌നയുമായുള്ള ചിത്രം മോര്‍ഫിങ്ങാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ https://www.chandrikadaily.com/kodiyeri-says-swapna-wit-ep-jayarajans-son-picture-is-morphing.html https://www.chandrikadaily.com/kodiyeri-says-swapna-wit-ep-jayarajans-son-picture-is-morphing.html#respond Fri, 18 Sep 2020 13:16:34 +0000 https://www.chandrikadaily.com/?p=154454 തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനൊപ്പം മന്ത്രി പുത്രന്റേത് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ മോര്‍ഫ് ചെയ്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപി ജയരാജന്റെ മകന്റേത് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം. ചിത്രം വ്യാജമാണെന്ന് സിപിഎം ആരോപിക്കുന്നത് ഇതാദ്യമാണ്.

 

]]>
https://www.chandrikadaily.com/kodiyeri-says-swapna-wit-ep-jayarajans-son-picture-is-morphing.html/feed 0
യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍ https://www.chandrikadaily.com/two-person-arrested-for-morphing-woman-photo-at-kannur.html https://www.chandrikadaily.com/two-person-arrested-for-morphing-woman-photo-at-kannur.html#respond Sun, 15 Jul 2018 09:11:36 +0000 http://www.chandrikadaily.com/?p=94666 കണ്ണൂര്‍: യുവതിയുടെ ചിത്രം അശ്ലീല രീതിയില്‍ പ്രചരിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ പിലാത്തറക്കടുത്ത് വിളയാങ്കോട് കുളപ്പുറം സ്വദേശികളായ മനവില്‍ വീട്ടില്‍ വിപിന്‍രാജ്(22), പുതിയാട്ടില്‍ കൃഷ്ണകിരണ്‍(23) എന്നിവരെയാണ് പരിയാരം എസ്.ഐ വി.ആര്‍. വിനീഷ് അറസ്റ്റ് ചെയ്തത്.

ചിത്രം ഫെയ്‌സ്ബുക്കില്‍ നിന്ന് എടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല രീതിയില്‍ പ്രചരിപ്പിച്ചുവെന്നാണ് കുളപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതി. ഇതേതുടര്‍ന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. യുവാക്കളുടെ മൊബൈല്‍ ഫോണില്‍ തന്റെ ചിത്രം ഉണ്ടെന്ന് മനസ്സിലാക്കിയ യുവതി ബന്ധുക്കളുടെ സഹായത്തോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. വ്യക്തി വിരോധമാണ് ചിത്രം അശ്ലീലമായി പ്രചരിപ്പിച്ചതിന് പിന്നിലെന്ന് കരുതുന്നു.

]]>
https://www.chandrikadaily.com/two-person-arrested-for-morphing-woman-photo-at-kannur.html/feed 0
മോര്‍ഫിംഗ്, മുഖ്യ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി https://www.chandrikadaily.com/video-morphing-vadakara-bibeesh.html https://www.chandrikadaily.com/video-morphing-vadakara-bibeesh.html#respond Sat, 07 Apr 2018 11:57:14 +0000 http://www.chandrikadaily.com/?p=78985 വടകര: മോര്‍ഫിംഗ് കേസിലെ മുഖ്യപ്രതി ബിബീഷിനെ വടകര കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്ക് ഏറ്റുവാങ്ങിയ പോലീസ് ഇയാളെ തെളിവെടുപ്പിനായി പുതിയ സ്റ്റാന്‍ഡിനു സമീപത്തെ സദയം സ്റ്റുഡിയോയില്‍ എത്തിച്ചു. വനിതാ സിഐ ഭാനുമതിയുടെ നേതൃത്വത്തിലാണ് പ്രതിയെ സ്റ്റുഡിയോവില്‍ എത്തിച്ചത്. ഏകദേശം ഒരു മണിക്കൂറോളം തെളിവെടുത്തു. പ്രമാദമായ മോര്‍ഫിംഗ് കേസില്‍ ഇടുക്കിയില്‍ നിന്നു ബുധനാഴ്ച വെളുപ്പിനാണ് ബിബീഷ് പിടിയിലായത്. സദയം സ്റ്റുഡിയോവില്‍ എഡിറ്ററായിരുന്ന ബിബീഷാണ് സ്ത്രീകളുടെ ഫോട്ടോകള്‍ അശ്ലീലചിത്രങ്ങളുമായി മോര്‍ഫ് ചെയ്തത്. സ്റ്റുഡിയോ ഉടമകളായ വൈക്കിലശേരിയിലെ സതീശനും ദിനേശനും തൊട്ടില്‍പാലം കുണ്ടുതോടില്‍ നിന്നു പിടിയിലായ ശേഷം റിമാന്റില്‍ കഴിയുകയാണ്. പ്രതികള്‍ക്കെതിരെ വൈക്കിലശേരിയിലും പരിസരത്തും വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്. ശക്തമായ നടപടി വേണമെന്ന ആവശ്യത്തിന്റെ തുടര്‍ച്ചയായാണ് പോലീസ് ജാഗ്രതയോടെ കേസ് അന്വേഷിച്ചതും പ്രധാന പ്രതികളെ പിടികൂടിയതും. ബിബീഷിനെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ സദയം സ്റ്റുഡിയോ പരിസരത്ത് വന്‍ജനാവലി തടിച്ചുകൂടി.

തെളിവെടുപ്പിനിടെ ബിബീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ചില ചതികള്‍ നടന്നിട്ടുണ്ടെന്നും അത് വഴിയെ തിരിച്ചറിയുമെന്നുമായിരുന്നു പ്രതികരണം.

അതേസമയം വിവാഹ ചടങ്ങിനെത്തിയ ആയിരത്തിലധികം സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്തതായി ബിബീഷ് നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. തനിക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. അതൊന്നും ഭീഷണിപ്പെടുത്തിയും നഗ്‌നചിത്രങ്ങള്‍ കാണിച്ചും നേടിയതല്ല. അവരുടെകൂടി താല്‍പര്യത്തോടെയായിരുന്നു. സ്വന്തമായി സ്റ്റുഡിയോ തുടങ്ങാനുള്ള തീരുമാനമാണ് സ്റ്റുഡിയോ ഉടമയെ പ്രകോപിപ്പിച്ചത്. അന്ന് മുതല്‍ വൈരാഗ്യം കൂടി. പലപ്പോഴും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് പലര്‍ക്കും ഫോട്ടോ കിട്ടിയതെന്നും വിവാഹച്ചടങ്ങിനെത്തിയ നൂറുകണക്കിന് സ്ത്രീകള്‍ ഉള്‍പ്പെട്ടുവെന്നത് പ്രചരണ തന്ത്രമായിരുന്നുവെന്നും ബിബീഷ് പറയുന്നു. എന്നാല്‍ ഫൊട്ടോ മോര്‍ഫിങിന് പിന്നില്‍ ബിബീഷിന് മാത്രം പങ്കെന്നാണ് സ്റ്റുഡിയോ ഉടമകളുടെ മൊഴി.

രണ്ട് വര്‍ഷത്തിനിടെ സ്വകാര്യ ഹാര്‍ഡ് ഡിസ്‌കില്‍ സ്ത്രീകളുടെ നാല്‍പതിനായിരത്തിലധികം ചിത്രങ്ങള്‍ ബിബീഷ് ശേഖരിച്ചതായാണ് അന്വേഷണസംഘം പറയുന്നത്. ഇതില്‍ ആയിരത്തിലധികം മോര്‍ഫ് ചെയ്തതായും പൊലീസ് പറയുന്നു. നിരവധി വനിതകളുടെ അക്കൗണ്ടിലേക്ക് വ്യാജ ഫെയ്‌സ്ബുക്ക് ഐ.ഡി വഴി മോര്‍ഫ് ചെയ്ത ഫോട്ടോ അയച്ചു. ചിലരെ ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണം നടത്തിതായും സൂചന ലഭിച്ചു. കണ്ടാല്‍ ഇഷ്ടപ്പെടുന്ന മുഴുവന്‍ സ്ത്രീകളെയും സ്വന്തമാക്കണമെന്ന മനോവൈകല്യമാണ് ബിബീഷിനെ ഫോട്ടോ മോര്‍ഫിങിന് പ്രേരിപ്പിച്ചത്.  രാജമുടിയിലെ റബര്‍ എസ്‌റ്റേറ്റിലെ ഒറ്റമുറി കെട്ടിടത്തില്‍ ഒളിച്ചു താമസിച്ചിരുന്ന ബിബീഷിനെ ബുധനാഴ്ച പുലര്‍ച്ചെയാണ് വടകര പൊലീസ് പിടികൂടിയത്.

]]>
https://www.chandrikadaily.com/video-morphing-vadakara-bibeesh.html/feed 0
സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവം; ബിബീഷിന് സഹായം ചെയ്തവരും കുടുങ്ങും https://www.chandrikadaily.com/vadakara-morphing-case-bibeesh-in-police-custody.html https://www.chandrikadaily.com/vadakara-morphing-case-bibeesh-in-police-custody.html#respond Thu, 05 Apr 2018 08:38:46 +0000 http://www.chandrikadaily.com/?p=78622 വടകര: സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി ബിബീഷിന് ആരൊക്കെ സഹായം ചെയ്തുവെന്ന കാര്യം പരിശോധിക്കുമെന്ന് അന്വേഷണ സംഘം. വയനാട്ടിലെ ഭാര്യവീട്ടില്‍ പോയപ്പോഴാണ് പൊലീസ് തന്നെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കി, വടകര സദയം സ്റ്റുഡിയോ ജീവനക്കാരന്‍ ബിബീഷ് അവിടെ നിന്നും മുങ്ങിയത്. തുടര്‍ന്ന് തിരുവനന്തപുരത്തേക്കും അവിടെ നിന്ന് ഇടുക്കിയിലേക്കും പോവുകയായിരുന്നു. ഭാര്യയുടെ ഇടുക്കിയിലെ ബന്ധുവീട്ടിന് സമീപം മൂന്ന് ദിവസമാണ് ഇയാള്‍ താമസിച്ചത്. രണ്ട് വര്‍ഷത്തോളമായി ബിബീഷ് സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി ചേര്‍ത്ത് മോര്‍ഫ് ചെയ്തു വരികായിരുന്നു.
ചെറു പ്രായത്തില്‍ തന്നെ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് അടിമയായ പ്രകൃതക്കാരനായിരുന്നു ഇയാള്‍. നേരത്തെ അറസ്റ്റിലായ സതീശന്‍ ബിബീഷ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സിഡിയിലേക്ക് കോപ്പി ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബിബീഷ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നുണ്ടെന്ന് സതീശന് നേരത്തെ തന്നെ അറിയാമായിരുന്നു. എന്നാല്‍ ബിബീഷ് തന്റെ സ്റ്റുഡിയോവില്‍ നിന്ന് ജോലി ഒഴിവാക്കി പോയപ്പോള്‍ സതീശന്‍ ചിത്രങ്ങള്‍ പുറത്തെത്തിക്കുകയായിരുന്നു.
സദയം സ്റ്റുഡിയോവില്‍ നിന്ന് ജോലി ഒഴിവാക്കി പോയ ബിബീഷ് സ്വന്തമായി സ്റ്റുഡിയോ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ സാഹചര്യത്തില്‍ സതീശന്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് ബിബീഷ് പറയുന്നത്. പൊലീസിനും ഇക്കാര്യത്തെ കുറിച്ച് വ്യക്തമായ അറിവ് ലഭിച്ചിട്ടുണ്ട്. നാട്ടുകാരായ അഞ്ച് സത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബിബീഷിനെതിരെ ഐ.പി.സി 354 ഡി വകുപ്പും ഐ.ടി ആക്റ്റിലെ 67 എ, 67 ഡി, 66 ഡി എന്നീ വകുപ്പുകളും ചുമത്തിയതായി പൊലീസ് പറഞ്ഞു.
കുറ്റം തെളിയിക്കപ്പെട്ടാല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണിവ. പ്രതിയെ പിടികൂടിയ സി.ഐ മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എ.എസ്.ഐ ഗംഗാധരന്‍, കെ.പി രാജീവന്‍, സി.പി.ഒമാരായ ഷിനു, സിജേഷ്, ഷാജി, പ്രദീപന്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

ഇടുക്കി രാജമുടിയില്‍ റബ്ബര്‍ എസ്റ്റേറ്റില്‍ ഒളിച്ചു താമസിക്കുകയായിരുന്ന ബിബീഷിനെ ഇന്നലെ അതിരാവിലെ അഞ്ച് മണിയോടെയാണ് വടകരയില്‍ നിന്നു പോയ പൊലീസ് സംഘം പിടികൂടിയത്. സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയും ഇതിനെതിരെ പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തുകയും ചെയ്ത ബിബീഷ് ഒളിവില്‍ പോയത് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സംഭവത്തെ സംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പ് പരാതി ലഭിച്ചിട്ടും കേസ് വേണ്ട ഗൗരവത്തിലെടുക്കാത്തതിലും മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിലും വലിയ പ്രതിഷേധം ഉയര്‍ന്നു വന്നപ്പോഴാണ് പൊലീസ് ഉണര്‍ന്നത്.

]]>
https://www.chandrikadaily.com/vadakara-morphing-case-bibeesh-in-police-custody.html/feed 0