<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mosko &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mosko/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 26 Jun 2018 05:33:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mosko &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇതാ ഇവിടെ പറക്കും ട്രെയിനുമുണ്ട്</title>
		<link>https://www.chandrikadaily.com/krimlin-diary-26-june-2018-kamal-varadoor.html</link>
					<comments>https://www.chandrikadaily.com/krimlin-diary-26-june-2018-kamal-varadoor.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 26 Jun 2018 05:22:19 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kamal varadoor]]></category>
		<category><![CDATA[kremlin DIARY]]></category>
		<category><![CDATA[mosko]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91693</guid>

					<description><![CDATA[നാടിന്റെ വികസനം റോഡില്&#x200d; കാണാമെന്നതാണ് വാസ്തവം. ഗതാഗത സംവിധാനങ്ങള്&#x200d; അത്യുന്നതിയിലാവുമ്പോള്&#x200d; എവിടെയും തിരക്ക് എന്നൊരു പ്രതിഭാസമില്ല. ഇന്ന് നമുക്ക് മോസ്‌കോ നഗരത്തിലൂടെ യാത്ര ചെയ്താലോ&#8230;. റോഡുകള്&#x200d; അതിവിശാലവും സുന്ദരവുമാണ്. നാല്, അഞ്ച്, ആറ് വരിപ്പാതകള്&#x200d;. എല്ലാം നല്ല ടാറിട്ട റോഡുകള്&#x200d;. കല്ല് പാകിയ റോഡുകളുമുണ്ട്. റോഡുകളുടെ സവിശേഷതകളില്&#x200d; രണ്ടെണ്ണം പറയാം. ഒന്ന് വൃത്തി-പൊടി പോലും കാണില്ല കണ്ടുപിടിക്കാന്&#x200d;. രണ്ട്- റോഡിന് ഇരുവശവുമായി ഇടതൂര്&#x200d;ന്ന് നില്&#x200d;ക്കുന്ന മരങ്ങള്&#x200d;. മോസ്‌കോ മെട്രോ നഗരത്തിലെ റോഡുകളെക്കുറിച്ചാണ് പറയുന്നത്-വലിയ നഗരത്തിലെ വലിയ റോഡുകള്&#x200d;ക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>നാടിന്റെ വികസനം റോഡില്&#x200d; കാണാമെന്നതാണ് വാസ്തവം. ഗതാഗത സംവിധാനങ്ങള്&#x200d; അത്യുന്നതിയിലാവുമ്പോള്&#x200d; എവിടെയും തിരക്ക് എന്നൊരു പ്രതിഭാസമില്ല. ഇന്ന് നമുക്ക് മോസ്‌കോ നഗരത്തിലൂടെ യാത്ര ചെയ്താലോ&#8230;.<br />
റോഡുകള്&#x200d; അതിവിശാലവും സുന്ദരവുമാണ്. നാല്, അഞ്ച്, ആറ് വരിപ്പാതകള്&#x200d;. എല്ലാം നല്ല ടാറിട്ട റോഡുകള്&#x200d;. കല്ല് പാകിയ റോഡുകളുമുണ്ട്. റോഡുകളുടെ സവിശേഷതകളില്&#x200d; രണ്ടെണ്ണം പറയാം. ഒന്ന് വൃത്തി-പൊടി പോലും കാണില്ല കണ്ടുപിടിക്കാന്&#x200d;. രണ്ട്- റോഡിന് ഇരുവശവുമായി ഇടതൂര്&#x200d;ന്ന് നില്&#x200d;ക്കുന്ന മരങ്ങള്&#x200d;. മോസ്‌കോ മെട്രോ നഗരത്തിലെ റോഡുകളെക്കുറിച്ചാണ് പറയുന്നത്-വലിയ നഗരത്തിലെ വലിയ റോഡുകള്&#x200d;ക്ക് വശങ്ങളിലായി തണല്&#x200d; മരങ്ങളും ഇരിപ്പിടങ്ങളുമുണ്ടെന്ന് പറയുമ്പോള്&#x200d; ഓര്&#x200d;ക്കുക എത്ര വിശാലാമാണ് ആ കാഴ്ചപ്പാട്. ദിവസവും അഞ്ചിലധികം തവണ വലിയ ചുവന്ന ലോറികള്&#x200d; വരും-റോഡ് വൃത്തിയാക്കാന്&#x200d;. ലോറികളില്&#x200d; നിറയെ വെള്ളമാണ്. ലോറിക്ക്് മുന്നില്&#x200d; രണ്ട് പൈപ്പുകള്&#x200d;. അവ നല്ല ശക്തിയില്&#x200d; റോഡിലേക്ക് വെള്ളം പമ്പ് ചെയ്യും. ഫൂട്ട്പാത്തുകള്&#x200d;ക്ക് നമ്മുടെ റോഡിന്റെ വീതിയുണ്ട്. ഫൂട്പാത്തുകളിലായി മാലിന്യം നിക്ഷേപിക്കാന്&#x200d; വലിയ വെയിസ്റ്റ് ബിനുകള്&#x200d;, ബാത്ത് റൂമുകളുമുണ്ട്. ചില റോഡുകള്&#x200d;ക്ക്് സമാന്തരമായി നല്ല പാര്&#x200d;ക്ക് റോഡുകളുണ്ട്. അതിസുന്ദരമായ പാര്&#x200d;ക്കുകള്&#x200d;. ഇവിടെ നടക്കാം, ജോഗ് ചെയ്യാം, ഇരിക്കാം, സല്ലപിക്കാം-പിന്നെ ഭക്ഷണവുമാവാം. എല്ലായിടത്തും പക്ഷേ വൃത്തിയുടെ കണ്ണുകളുണ്ട്. നിങ്ങള്&#x200d; അലക്ഷ്യമായി ഒരു കടലാസ് വലിച്ചെറിഞ്ഞാല്&#x200d; നോട്ടപ്പുള്ളിയായി മാറും.<br />
റോഡുകള്&#x200d; കീഴടക്കുന്നത് പ്രധാനമായും കാറുകളാണ്. അടിപൊളി അത്യാധുനികന്മാര്&#x200d; റോഡിലങ്ങനെ പറക്കും. ഇടക്ക് ചെത്ത് പയ്യന്&#x200d;സിന്റെ മെഗാ ബുള്ളറ്റുകളും. പിന്നെ യാത്രാ ബസ്സുകള്&#x200d;. അവ മൂന്ന് തരമുണ്ട്. ഒന്ന് ലോംഗ് റൂട്ട് ബസ്സുകളാണ്. മോസ്‌കോയില്&#x200d; നിന്നും രാജ്യത്തെ മറ്റ് സിറ്റികളിലേക്ക് പായുന്ന വോള്&#x200d;വോ ബസ്സുകള്&#x200d;. അവയ്ക്ക് പ്രത്യേക അതിവേഗ റോഡാണ്. രണ്ട് സാധാരാണ സിറ്റി ബസ്സുകള്&#x200d;. മൂന്ന്, ഇലക്ട്രിക്ക് ട്രോളി ബസ്സുകള്&#x200d;-അവയാണ് ഷട്ടില്&#x200d; സര്&#x200d;വീസ് നടത്തുക. ഇതിന് പുറമെ ചെറിയ ടെംമ്പോ ട്രാവലറുകളുണ്ട്. അവ ഓരോ മെട്രോ സ്‌റ്റേഷന് പുറത്തുമുണ്ടാവും. ആളെ വിളിച്ചു കയറ്റി പോവും. ടാക്‌സികളില്&#x200d; കാറുകള്&#x200d; തന്നെ മുന്നില്&#x200d;. എല്ലാം മീറ്റര്&#x200d; കാറുകളാണ്. ചതിക്കപ്പെടുകയില്ല. ബസ്സില്&#x200d; കണ്ടക്ടറുണ്ടാവില്ല. ഡ്രൈവര്&#x200d; മാത്രം. നിങ്ങള്&#x200d; ബസ് സ്‌റ്റേഷനില്&#x200d; നിന്നും ആദ്യം ടിക്കറ്റെടുക്കുക. ബസ്സില്&#x200d; കയറുമ്പോള്&#x200d; അത് സ്വാപ്പ് ചെയ്യുക. എല്ലാ വാഹനങ്ങളിലും ബസ്സിലും ട്രെയിനിലുമെല്ലാം യാത്ര ചെയ്യാന്&#x200d; ഒറ്റ ടിക്കറ്റും കിട്ടും. സ്വാപ്പ് ചെയ്യുമ്പോള്&#x200d; പച്ച ലൈറ്റ് പ്രകാശിക്കും. അതോടെ യാത്രക്ക് അനുമതിയായി.<br />
ബസ്സിനെക്കാള്&#x200d; ജനം ഇവിടെ ആശ്രയിക്കുന്നത് മെട്രോ ട്രെയിനുകളെയാണ്. അത് ശരിക്കും ലോകാത്ഭുതമാണ്. പന്ത്രണ്ട് ലൈനുകള്&#x200d;, 240 സ്റ്റേഷനുകള്&#x200d;, പതിനായിരത്തോളം ട്രെയിനുകള്&#x200d;, ഓരോ 90 സെക്കന്&#x200d;ഡിലും ഒരു ട്രെയിന്&#x200d;. മോസ്‌കോയില്&#x200d; നിങ്ങളെത്തിയാല്&#x200d; ആദ്യം ചെയ്യേണ്ടത് മെട്രോ മാപ്പ് വാങ്ങുക. അല്ലെങ്കില്&#x200d; സ്വന്തം മൊബൈലില്&#x200d; അത് ഡൗണ്&#x200d;ലോഡ് ചെയ്യുക. പിന്നെ അതിവിശാല നഗരം കാണാന്&#x200d; ഒരു പ്രയാസവുമില്ല. മെട്രോ പാത അണ്ടര്&#x200d; ഗ്രൗണ്ടാണ്. തടസ്സങ്ങളൊന്നുമില്ല. രണ്ടും മൂന്നും ദിവസമെടുത്താലും മോസ്‌കോ നഗരം കണ്ട് കഴിയില്ല. അത്രമാത്രം വലുപ്പത്തിലും വിശാലതയിലുമാണ് നഗരം കിടക്കുന്നത്. നിറയെ ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളുമെല്ലാമായി എല്ലാവര്&#x200d;ക്കും എപ്പോഴും ആസ്വദിക്കാവുന്ന നഗരം.<br />
ട്രെയിനുകളിലെ ഭീകരന്&#x200d; ബുള്ളറ്റ് ട്രെയിനുകളാണ്. വേഗതയുടെ സുല്&#x200d;ത്താന്&#x200d;. 400 കിലോമീറ്റര്&#x200d; പിന്നിടാന്&#x200d; മൂന്ന് മണിക്കൂര്&#x200d;. അതായത് നമുക്ക് കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് 400 കിലോമീറ്റര്&#x200d; പിന്നിടാന്&#x200d; 10 മണിക്കൂര്&#x200d; വേണ്ടേ, ബുള്ളറ്റ് ട്രെയിന്&#x200d; കയറി മോസ്‌കോയില്&#x200d; നിന്നും സെന്റ് പീറ്റേഴ്‌സ് ബര്&#x200d;ഗിലെത്താന്&#x200d; മൂന്നര മണിക്കൂര്&#x200d;. ദൂരം 400 ലധികം കിലോമീറ്ററുണ്ട്. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യുക. കൃത്യസമയത്ത്് തന്നെ ട്രെയിന്&#x200d; പുറപ്പെടും. നമ്മുടെ നാട്ടിലെ റെയില്&#x200d;വേ അറിയിപ്പ് പോലെ തിരുവനന്തപുരത്ത് നിന്നും കുര്&#x200d;ള വരെ പോകുന്ന നേത്രാവതി എക്‌സ്പ്രസ്സ് അഞ്ച് മണിക്കൂര്&#x200d; െൈവകി ഓടുകയാണ്. യാത്രക്കാര്&#x200d;ക്ക് നേരിട്ട അസൗകര്യങ്ങളില്&#x200d; റെയില്&#x200d;വേ ഖേദിക്കുന്നു എന്ന തരത്തിലുള്ള വൈകല്&#x200d; പ്രഖ്യാപനമൊന്നും ഇവിടെയില്ല. കിറുകൃത്യം-വണ്ടി പുറപ്പെട്ടിരിക്കും. നിങ്ങള്&#x200d; സ്വന്തം സീറ്റില്&#x200d; നേരത്തെ എത്തുക. സീറ്റ് ബെല്&#x200d;റ്റ് ധരിക്കുക. പിന്നെ ഒന്നുമറിയണ്ട-ഞെട്ടല്&#x200d; ഇല്ലാത്തവര്&#x200d;ക്ക് എളുപ്പത്തില്&#x200d; ലക്ഷ്യ സ്ഥാനത്ത് എത്താം.<br />
സാധാരണ ലോംഗ് റൂട്ട് ട്രെയിനുകള്&#x200d; വേറെയുണ്ട്. അവയ്ക്ക് നമ്മുടെ ട്രെയിനുകളുടെ വേഗതയാണ്. പക്ഷേ സമയകാര്യത്തില്&#x200d; വിട്ടുവീഴ്ച്ചയില്ല. ഉള്&#x200d;പ്രദേശങ്ങളിലേക്ക് പോവാന്&#x200d; ട്രെയിന്&#x200d; കാറുകളുണ്ട്. ഒന്നോ രണ്ടോ ബോഗികള്&#x200d; മാത്രമുള്ള ട്രെയിനുകള്&#x200d;. ഇവയാണ് കാര്യമായി ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്നത്. മോസ്‌കോ നഗരത്തില്&#x200d; മാത്രമുണ്ട് രണ്ട് വിമാനത്താവളങ്ങള്&#x200d;. അവിടെ നിന്നും ഇടതടവില്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിമാനങ്ങള്&#x200d; പറക്കുന്നു.<br />
സ്വകാര്യ കാറുകള്&#x200d; എല്ലാവര്&#x200d;ക്കുമുണ്ട്. പക്ഷേ ജനം അത് അധികം ഉപയോഗിക്കാറില്ല. സൈക്കിള്&#x200d; താല്&#x200d;പര്യമുള്ളവര്&#x200d;ക്ക്്് നല്ല സൈക്കിള്&#x200d; പാതയുമുണ്ട്. ഒരാള്&#x200d;ക്ക് മാത്രം സഞ്ചരിക്കാവുന്ന മോട്ടോര്&#x200d; നിയന്ത്രിത ഹാന്&#x200d;ഡ് സൈക്കിളും ധാരാളമുണ്ട്. കോട്ടും സുട്ടൂമിട്ട് ഉദ്യോഗസ്ഥര്&#x200d; ഇതില്&#x200d; പറക്കുന്നത് കാണാം. പത്ത് ദശലക്ഷത്തോളമുണ്ട് മോസ്‌കോ നഗരത്തില്&#x200d; ജനം. എന്നിട്ടും ഒരു തിരക്കുമില്ല. എല്ലായിടത്തും ശാന്തമായ ഒഴുക്ക്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/krimlin-diary-26-june-2018-kamal-varadoor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരാകും പുതിയ അവകാശി; കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍ ജര്‍മനി ചിലി പോരാട്ടം രാത്രി</title>
		<link>https://www.chandrikadaily.com/confadaration-bv-uhkbaergvjbm-rwd.html</link>
					<comments>https://www.chandrikadaily.com/confadaration-bv-uhkbaergvjbm-rwd.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 02 Jul 2017 12:46:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[chili german]]></category>
		<category><![CDATA[confidaratation cup]]></category>
		<category><![CDATA[mosko]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34308</guid>

					<description><![CDATA[മോസ്‌ക്കോ: കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍ ഇന്ന് ജര്‍മനി ചിലി പോരാട്ടം. രാത്രി പതിനൊന്നരക്കാണ് വന്‍കരകളിലെ ചാന്പ്യന്‍പട്ടത്തിന് പുതിയ അവകാശികളെ നിര്‍ണ്ണയിക്കുന്ന കലാശപ്പോരാട്ടം. മെക്‌സിക്കോയെ തോല്‍പ്പിച്ചായിരുന്നു ജര്‍മനിയുടെ ഫൈനല്‍ പ്രവേശം. കരുത്തരായ പോര്‍ച്ചുഗലിനെ കീഴടക്കിയാണ് ചിലി കലാശപ്പോരിലെത്തിയത്. ആരാകും ചാമ്പ്യന്‍ എന്ന് സോക്കര്‍ ലോകം ഉറ്റുനോക്കുകയാണ്. ലോക ചാന്പ്യന്മാരെന്ന പകിട്ടുമായാണ് ജര്‍മന്‍ സംഘം റഷ്യയിലെത്തിയത്. ചെറുപ്പക്കാരുടെ നിരയുമായാണ് ഇക്കുറി കോച്ച് ജോക്കിം ലോ ടീമിനെ അണിയിച്ചൊരുക്കിയത്. ആസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് ജയിച്ചാണ് ജര്‍മനിയുടെ തുടക്കം. [&#8230;]]]></description>
										<content:encoded><![CDATA[<p>മോസ്‌ക്കോ: കോണ്&#x200d;ഫെഡറേഷന്&#x200d;സ് കപ്പ് ഫൈനലില്&#x200d; ഇന്ന് ജര്&#x200d;മനി ചിലി പോരാട്ടം. രാത്രി പതിനൊന്നരക്കാണ് വന്&#x200d;കരകളിലെ ചാന്പ്യന്&#x200d;പട്ടത്തിന് പുതിയ അവകാശികളെ നിര്&#x200d;ണ്ണയിക്കുന്ന കലാശപ്പോരാട്ടം. മെക്‌സിക്കോയെ തോല്&#x200d;പ്പിച്ചായിരുന്നു ജര്&#x200d;മനിയുടെ ഫൈനല്&#x200d; പ്രവേശം. കരുത്തരായ പോര്&#x200d;ച്ചുഗലിനെ കീഴടക്കിയാണ് ചിലി കലാശപ്പോരിലെത്തിയത്. ആരാകും ചാമ്പ്യന്&#x200d; എന്ന് സോക്കര്&#x200d; ലോകം ഉറ്റുനോക്കുകയാണ്.</p>
<p>ലോക ചാന്പ്യന്മാരെന്ന പകിട്ടുമായാണ് ജര്&#x200d;മന്&#x200d; സംഘം റഷ്യയിലെത്തിയത്. ചെറുപ്പക്കാരുടെ നിരയുമായാണ് ഇക്കുറി കോച്ച് ജോക്കിം ലോ ടീമിനെ അണിയിച്ചൊരുക്കിയത്. ആസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്&#x200d; രണ്ടിനെതിരെ മൂന്ന് ഗോളിന് ജയിച്ചാണ് ജര്&#x200d;മനിയുടെ തുടക്കം. രണ്ടാം മത്സരത്തില്&#x200d; ചിലിയോട് ജര്&#x200d;മനിക്ക് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്&#x200d; ആഫ്രിക്കന്&#x200d; കരുത്തരായ കാമറൂണിനെ തകര്&#x200d;ത്ത് ജര്&#x200d;മന്&#x200d; സംഘം അവസാന നാലിലെത്തി. മെക്‌സിക്കോക്കെതിരായ സെമിയില്&#x200d; ഒന്നിനെതിരെ നാലുഗോളിന്റെ തകര്&#x200d;പ്പന്&#x200d; ജയത്തോടെയാണ ടീമിന്റെ ഫൈനല്&#x200d; പ്രവേശം.</p>
<p>ടിമോ വെര്&#x200d;ണര്&#x200d;, ലിയോണ്&#x200d; ഗൊരേറ്റ്‌സ്‌ക്ക എന്നിവരുടെ ചടുല മുന്നേറ്റം തടയുക ചിലി പ്രതിരോധനത്തിന് കനത്ത തലവേദനാണ്. ടൂര്&#x200d;ണമെന്റില്&#x200d; ഗംഭീര കളിതന്നെയാണ് ചിലി പുറത്തെടുത്തത്. കാമറൂണിനെ ഏകപക്ഷീയമായ രണ്ടുഗോളിന് തോല്&#x200d;പ്പിച്ചാണ് തുടക്കം. ഗ്രൂപ്പ് ഘട്ടത്തില്&#x200d; രണ്ട് സമനിലയും ഒരു ജയമുള്&#x200d;പ്പെടെ അഞ്ച് പോയന്റ് നേടിയാണ് ടീം സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്&#x200d; ജര്&#x200d;മ്മനിയെ സമനിലയിലാക്കിയത് കലാശപ്പോരാട്ടത്തിനൊരുങ്ങുന്‌പോള്&#x200d; ചിലിക്ക് നല്&#x200d;കുന്ന ആത്മവിശ്വാസം ചെറുതല്ല. ആവേശം വിതറിയ സെമിയില്&#x200d; പോര്&#x200d;ച്ചുഗലിനെ പെനാള്&#x200d;ട്ടി ഷൂട്ടൌട്ടില്&#x200d; മടക്കിഅയച്ചാണ് ലാറ്റിനമേരിക്കന്&#x200d; സംഘത്തിന്റെ ഫൈനല്&#x200d; പ്രവേശം.</p>
<p>പോര്&#x200d;ച്ചുഗലിനെതിരെ നായകന്&#x200d; ക്ലോഡിയോ ബ്രാവോയുടെ തകര്&#x200d;പ്പന്&#x200d; സേവുകളാണ് ചിലിക്ക് ഫൈനല്&#x200d; സമ്മാനിച്ചത്. മികച്ച ഫോമിലുളള ബ്രാവോയുടെ സാന്നിധ്യം ജര്&#x200d;മ്മന്&#x200d; മുന്നേറ്റനിരക്ക് കനത്ത വെല്ലുവിളിയുണ്ടാക്കും. ജര്&#x200d;മന്&#x200d; കോച്ച് ജോക്കിം ലോയും ചിലി ക്യാപ്റ്റന്&#x200d; ബ്രാവോയും തമ്മിലുളള പോരാട്ടമാകുമെന്നാണ് രാജ്യാന്തരമാധ്യമങ്ങള്&#x200d; പറയുന്നത്. ആര് ജയിച്ചാലും അടുത്ത ലോകകപ്പ് റഷ്യയിലായതിനാല്&#x200d; അതുനല്&#x200d;കുന്ന ആത്മവിശ്വാസം വലുതായിരിക്കും.</p>
<p>ഗൊരെറ്റ്‌സ്‌ക, സ്റ്റിന്&#x200d;ഡില്&#x200d;, എമ്‌റെ കാന്&#x200d;, വെര്&#x200d;ണര്&#x200d;, റുഡിഗര്&#x200d;, സെബാസ്റ്റ്യന്&#x200d; റൂഡി തുടങ്ങിയ യുവ നിരയാണ് ജര്&#x200d;മന്&#x200d; ടീമിന്റെ കരുത്ത്. ഒപ്പം ടീമിലെ പരിചയ സമ്പന്നര്&#x200d; എന്ന് വിശേഷിപ്പിക്കാവുന്ന മുസ്താഫി, ക്യാപ്റ്റന്&#x200d; ഡ്രാക്‌സ്‌ലര്&#x200d;, ജോഷ്വ കിമ്മിച് എന്നിവരുടെ സാന്നിധ്യവും അവര്&#x200d;ക്ക് മുതല്&#x200d;കൂട്ടാണ്.</p>
<p>അര്&#x200d;ജന്റീന ടീമിനെ തുടര്&#x200d;ച്ചയായി രണ്ട് വട്ടം കീഴടക്കി കോപ്പ അമേരിക്ക കിരീടം നേടിയ ചിലി വലിയ മാറ്റങ്ങളില്ലാതെയാണ് പോരിനെത്തിയത്. സാഞ്ചസ്, വിദാല്&#x200d;, വര്&#x200d;ഗാസ് ത്രയം മികച്ച ഫോമിലാണ്. ഗാരി മെഡല്&#x200d;, റോഡ്രിഗസ് എന്നിവരും അവര്&#x200d;ക്ക് കരുത്താകുന്നു. ബാറിന് കീഴില്&#x200d; ക്ലൗഡിയോ ബ്രാവോ മികച്ച കളി പുറത്തെടുക്കുന്നു. പോര്&#x200d;ച്ചുഗലിനെതിരായ സെമിയില്&#x200d; നിര്&#x200d;ണായകമായ മൂന്ന് കിക്കുകള്&#x200d; തടുത്തിട്ട് ചിലിയന്&#x200d; സംഘത്തെ ഫൈനലിലേക്ക് നടത്തിയത് നായകന്റെ ജ്വലിക്കുന്ന ആത്മവിശ്വാസമായിരുന്നു. മെക്‌സിക്കോക്കെതിരായ പോരാട്ടത്തില്&#x200d; പുറത്തെടുത്ത മികവിന്റെ ഇരട്ടി അധ്വാനമാണ് ജര്&#x200d;മന്&#x200d; യുവ നിരയെ ഫൈനലില്&#x200d; കാത്തിരിക്കുന്നത്. എളുപ്പം കീഴടങ്ങാന്&#x200d; തയ്യാറാകാത്ത ചിലിയും ജര്&#x200d;മനിയും തമ്മിലുള്ള കലാശപോരാട്ടം തീപാറുമെന്നുറപ്പാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/confadaration-bv-uhkbaergvjbm-rwd.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
