Motor Vehicle – Chandrika Daily https://www.chandrikadaily.com Tue, 08 Oct 2024 14:20:37 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Motor Vehicle – Chandrika Daily https://www.chandrikadaily.com 32 32 ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കും https://www.chandrikadaily.com/seat-belts-will-be-made-mandatory-for-children-between-the-ages-of-one-and-four-years.html https://www.chandrikadaily.com/seat-belts-will-be-made-mandatory-for-children-between-the-ages-of-one-and-four-years.html#respond Tue, 08 Oct 2024 14:20:37 +0000 https://www.chandrikadaily.com/?p=312599 ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കും. നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റും നിര്‍ബന്ധം.

നാല് വയസു മുതല്‍ 14 വയസുവരെ 135 സെന്റീമീറ്റര്‍ ഉയരത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന നിബന്ധനയും മോട്ടോര്‍ വാഹന വകുപ്പ് കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇതിന്റെ പശ്ചാതലത്തില്‍ ആദ്യഘട്ടമായി ഈ മാസം സമൂഹ മാധ്യമത്തിലൂടെ ബോധവത്കരണം സംഘടിപ്പിക്കും. നിയമലംഘനം നടത്തുന്നവര്‍ക്ക് താക്കീത് നല്‍കാനാണ് പിന്നീടുള്ള നടപടി. ശേഷം ഡിസംബര്‍ മുതല്‍ പിഴ ഈടാക്കാനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു.

 

]]>
https://www.chandrikadaily.com/seat-belts-will-be-made-mandatory-for-children-between-the-ages-of-one-and-four-years.html/feed 0
‘വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിക്കാം; തടഞ്ഞ് നിര്‍ത്തി വലിച്ചുകീറുന്നത് അവസാനിപ്പിക്കണം’- മന്ത്രി കെ.ബി ഗണേഷ് കുമാര്‍ https://www.chandrikadaily.com/cooling-film-can-be-stuck-on-vehicles-we-should-stop-and-stop-tearing-it-down-minister-kb-ganesh-kumar.html https://www.chandrikadaily.com/cooling-film-can-be-stuck-on-vehicles-we-should-stop-and-stop-tearing-it-down-minister-kb-ganesh-kumar.html#respond Tue, 08 Oct 2024 11:09:30 +0000 https://www.chandrikadaily.com/?p=312552 വാഹനങ്ങളില്‍ നിയമപരമായ രീതിയില്‍ കൂളിങ് ഫിലിം ഒട്ടിക്കാമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിച്ചതിന്റെ പേരില്‍ വാഹനം തടഞ്ഞ് ഫിലിം വലിച്ചുകീറുന്ന അവസ്ഥകള്‍ ഉണ്ടായിട്ടുണ്ടന്നെും ഈ രീതി മോട്ടോര്‍ വാഹന വകുപ്പിലെയും എന്‍ഫോഴ്‌സ്‌മെന്റിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. കൂളിങ് ഫിലിം ഒട്ടിക്കാന്‍ അനുവാദം നല്‍കിയ ഹൈക്കോടതി വിധി ഉദ്യോഗസ്ഥര്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാഹനങ്ങളുടെ ഫ്രണ്ട് ഗ്ലാസില്‍ 70% കാണാവുന്ന രീതിയിലും സൈഡ് ഗ്ലാസുകളില്‍ 50% കാണാവുന്ന രീതിയിലും കൂളിങ് ഫിലിം ഉപയോഗിക്കാമെന്നാണ് കോടതി ഉത്തരവ്. വാഹനത്തിലിരിക്കുന്നവരെ കാണാന്‍ കഴിയാത്ത രീതിയില്‍ കൂളിങ് ഫിലിം ഉപയോഗിച്ചിട്ടുണ്ടെങ്കിലും വലിച്ചു കീറുന്ന പ്രവണത ഒഴിവാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അമിത അളവില്‍ കൂളിങ് ഫിലിം വെച്ചവര്‍ക്ക് ചലാന്‍ നല്‍കുകയോ പിഴ ചുമത്തുകയോ ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

റോഡുകളില്‍ വണ്ടി പിടിച്ചു നിര്‍ത്തി കൂളിങ് പേപ്പര്‍ വലിച്ചു കീറുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗര്‍ഭിണികള്‍, കുട്ടികള്‍, കാന്‍സര്‍ രോഗികള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്ക് ചൂട് സഹിക്കുന്നതില്‍ പരിമിതിയുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

 

]]>
https://www.chandrikadaily.com/cooling-film-can-be-stuck-on-vehicles-we-should-stop-and-stop-tearing-it-down-minister-kb-ganesh-kumar.html/feed 0
മോട്ടോര്‍ വാഹന നിയമലംഘനം; ഇ ചെല്ലാനുകൾ ഇനി മലയാളത്തിലും https://www.chandrikadaily.com/vmotor-vehicle-violation-these-chellans-are-now-also-in-malayalam.html https://www.chandrikadaily.com/vmotor-vehicle-violation-these-chellans-are-now-also-in-malayalam.html#respond Thu, 23 Nov 2023 12:50:11 +0000 https://www.chandrikadaily.com/?p=283914 മോട്ടോര്‍  വാഹന നിയമലംഘനങ്ങൾ കണ്ടെത്തി തയാറാക്കുന്ന ഇ ചലാനുകൾ ഇനി മലയാളത്തിലും വായിക്കാം. മുൻപ് ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ ആയിരുന്നു വിവരണം. ഇപ്പോൾ ഇംഗ്ലിഷ്, മലയാളം എന്നിങ്ങനെ മാറ്റം വരുത്തിയിട്ടുണ്ട്. ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം എന്താണ് എന്നത് വാഹന ഉടമകൾക്ക് വ്യക്തമായി മനസിലാക്കാനാകും. ഇ ചലാൻ ലഭിക്കുമ്പോൾ എന്തെങ്കിലും പരാതികൾ ഉന്നയിക്കാൻ വെബ് മേൽവിലാസവും വിലാസവും ഉൾപ്പെടുത്തി.

https://echallan.parivahan.gov.in/gsticket എന്ന മേൽവിലാസം എല്ലാ ഇ ചലാനുകളിലും പ്രിൻറ് ചെയ്തു വരും. പേര്, ഫോൺ നമ്പർ, ഇ മെയിൽ വിലാസം, ഇ ചലാൻ നമ്പർ, വാഹന നമ്പർ തുടങ്ങിയവ രേഖപ്പെടുത്തി എന്താണു പരാതി എന്നറിയിക്കാം. ഇത്തരത്തിൽ പരാതിപ്പെടുമ്പോൾ ടിക്കറ്റ് നമ്പർ ലഭിക്കും.

ഫോട്ടോയും അപ്‌‌ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. പിഴ അടയ്ക്കാൻ ഉള്ള തടസങ്ങൾ, വാഹനത്തിന്റെ നമ്പർ മാറിയതു മൂലം തെറ്റായ പിഴ ലഭിക്കൽ, എന്താണു നിയമലംഘനം എന്നു രേഖപ്പെടുത്താതിരിക്കൽ, രേഖകൾ കണ്ടുകെട്ടൽ, പിഴ അടച്ചിട്ടും വാഹൻ പോർട്ടലിൽനിന്നും മറ്റ് സർവീസുകൾ ലഭിക്കാതിരിക്കൽ തുടങ്ങിയ കാരണങ്ങൾക്ക് ഇ പോർട്ടൽ വഴി പരാതിപ്പെടാം.

മോട്ടോര്‍  വാഹന വകുപ്പ് ഉദ്യോഗസ്ഥർ തയാറാക്കുന്ന ഇ ചലാനുകളെപ്പറ്റിയും എഐ ക്യാമറ വഴി തയാറാക്കുന്ന ഇ ചലാനുകളെ പറ്റിയും ഇതുവഴി പരാതി ഉന്നയിക്കാവുന്നതാണ്. മുൻപ് തെറ്റായ ചലാനുകൾ ലഭിക്കുന്നവർക്ക് പരാതിപ്പെടാൻ ഒരു പൊതുവായ വെബ് പോർട്ടൽ ഇല്ലാതിരുന്നതു മൂലം വാഹന ഉടമകൾ വിവിധ ഓഫിസുകൾ കയറിയിറങ്ങേണ്ട അവസ്ഥയായിരുന്നു. ഈ ചലാൻ തയാറാക്കുന്ന ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ നമ്പരും ഇനിമുതൽ ചലാനുകളിൽ പ്രിന്റ് ചെയ്തു വരും. തെറ്റായ ഇ ചലാൻ ലഭിച്ചാൽ ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിക്കാം. പരിഹാരം ലഭിച്ചില്ലെങ്കിൽ പരാതിപ്പെടാം.

വെബ് പോർട്ടൽ വഴി ലഭിക്കുന്ന പരാതികൾ അതത് ഓഫിസ് മേധാവികളുടെ അഡ്മിൻ ഐഡിയിൽ ലഭിക്കും. ഇവർ ഉദ്യോഗസ്ഥനോടു വിശദീകരണം ആവശ്യപ്പെടുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. സ്വീകരിച്ച നടപടി വെബ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. പരാതി റജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ടിക്കറ്റ് നമ്പർ ഉപയോഗിച്ച് പരാതിയുടെ തൽസ്ഥിതി വാഹന ഉടമകൾക്ക് പരിശോധിക്കാം.

]]>
https://www.chandrikadaily.com/vmotor-vehicle-violation-these-chellans-are-now-also-in-malayalam.html/feed 0