<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>movie &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/movie/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 02 Dec 2025 07:11:23 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>movie &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;കളങ്കാവല്‍&#8217; റിലീസിന് മുന്നോടിയായി മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍; സിനിമയിലെ തന്റെ കഥാപാത്രം &#8216;പ്രതിനായകന്‍&#8217;</title>
		<link>https://www.chandrikadaily.com/mammootty-reveals-ahead-of-kalangkaval-release-his-character-in-the-movie-pratinayagan.html</link>
					<comments>https://www.chandrikadaily.com/mammootty-reveals-ahead-of-kalangkaval-release-his-character-in-the-movie-pratinayagan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 02 Dec 2025 07:11:23 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[film]]></category>
		<category><![CDATA[mamooty]]></category>
		<category><![CDATA[mollywood]]></category>
		<category><![CDATA[movie]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366360</guid>

					<description><![CDATA[പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ 'പ്രതിനായകനായി' എത്തുന്നതായി ഉറപ്പിച്ചു.]]></description>
										<content:encoded><![CDATA[<p>പ്രേക്ഷകര്&#x200d; ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവല്&#x200d; റിലീസിനെ മുന്നോടിയായി നടന്&#x200d; സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്&#x200d;ക്ക് വിരാമമിട്ടു. പ്രീ റിലീസ് പരിപാടിയില്&#x200d; സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്&#x200d; താന്&#x200d; &#8216;പ്രതിനായകനായി&#8217; എത്തുന്നതായി ഉറപ്പിച്ചു.</p>
<p>ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും പുറത്ത് വന്നതോടെയാണ് മമ്മൂട്ടിയുടെ കഥാപാത്രം വില്ലന്&#x200d; ലുക്കിലാണെന്ന വാര്&#x200d;ത്തകള്&#x200d; ശ്രദ്ധിക്കപ്പെട്ടത്.</p>
<p>ഇതിന് വ്യക്തത വരുത്തിക്കൊണ്ട് മമ്മൂട്ടി അഭിപ്രായം വ്യക്തമാക്കി&#8221;എന്റെ കഥാപാത്രം നിങ്ങള്&#x200d;ക്ക് സ്‌നേഹിക്കാനോ ഇഷ്ടപ്പെടാനോ ബുദ്ധിമുട്ടായിരിക്കും. പക്ഷേ സിനിമ കണ്ടാല്&#x200d; തിയറ്ററില്&#x200d; ഉപേക്ഷിച്ചിട്ട് പോകാന്&#x200d; പറ്റാത്ത കഥാപാത്രമാണിത്,&#8221;</p>
<p>ആദ്യമായി ചലച്ചിത്രത്തില്&#x200d; പോലീസ് ഓഫീസര്&#x200d; വേഷമായിരുന്നു, ആ കഥാപാത്രം വിനായകന്&#x200d; ചെയ്യുന്നതാണ് ഏറ്റവും മികച്ചതെന്ന് കണ്ടു. ഈ സിനിമയിലെ നായകന്&#x200d; വിനായകനാണ്. പോസ്റ്ററില്&#x200d; കണ്ടതുപോലെ. ഞാന്&#x200d; നായകനാണ്, പക്ഷേ പ്രതിനായകനാണ്,&#8221; മമ്മൂട്ടി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8221;സംസാരിക്കാന്&#x200d; അറിയില്ലെങ്കിലും അഭിനയത്തില്&#x200d; അത്ഭുതം കാണിക്കുന്ന ആളാണ് വിനായകന്&#x200d;. കുസൃതിക്കാരന്&#x200d; പോലെ തോന്നിച്ചാലും അദ്ദേഹത്തെക്കുറിച്ച് പ്രേക്ഷകര്&#x200d;ക്ക് ഒരു വാത്സല്യം എപ്പോഴും ഉണ്ടാകും വിനായകന്റെ അഭിനയത്തെ പ്രശംസിച്ച മമ്മൂട്ടി പറഞ്ഞു.</p>
<p>ദീര്&#x200d;ഘകാല പ്രതിസന്ധി കഴിഞ്ഞ് &#8216;കളങ്കാവല്&#x200d;&#8217; തീയേറ്ററുകളിലെത്താന്&#x200d; ഒരുങ്ങുന്നു. സിനിമ തന്റെ കരിയറില്&#x200d; വലിയൊരു പരീക്ഷണമാണ് എന്ന നിലയിലാണ് മമ്മൂട്ടിയുടെ പ്രതികരണങ്ങള്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mammootty-reveals-ahead-of-kalangkaval-release-his-character-in-the-movie-pratinayagan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;തുടരും&#8217; ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്നു</title>
		<link>https://www.chandrikadaily.com/mohanlal-and-tarun-murthy-are-reuniting-after-tootard.html</link>
					<comments>https://www.chandrikadaily.com/mohanlal-and-tarun-murthy-are-reuniting-after-tootard.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 02 Dec 2025 04:39:37 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[film]]></category>
		<category><![CDATA[mohanlal]]></category>
		<category><![CDATA[mollywood]]></category>
		<category><![CDATA[movie]]></category>
		<category><![CDATA[Tarun Murthy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366308</guid>

					<description><![CDATA[ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ വിവരം നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വന്&#x200d; വിജയമായി മാറിയ തുടരും എന്ന ചിത്രത്തിന് ശേഷം സൂപ്പര്&#x200d;താരം മോഹന്&#x200d;ലാലും സംവിധായകന്&#x200d; തരുണ്&#x200d; മൂര്&#x200d;ത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ആഷിഖ് ഉസ്മാന്&#x200d; പ്രൊഡക്ഷന്&#x200d;സിന്റെ ബാനറില്&#x200d; ഒരുക്കുന്ന ചിത്രത്തിന്റെ വിവരം നിര്&#x200d;മാതാവ് ആഷിഖ് ഉസ്മാന്&#x200d; തന്നെയാണ് സോഷ്യല്&#x200d; മീഡിയയില്&#x200d; പങ്കുവെച്ചത്. മോഹന്&#x200d;ലാലിനൊപ്പമുള്ള ഒരു ചിത്രവും പോസ്റ്റിനോടൊപ്പം പങ്കിട്ടിട്ടുണ്ട്. ആഷിഖ് ഉസ്മാന്&#x200d; പ്രൊഡക്ഷന്&#x200d;സിനായി മോഹന്&#x200d;ലാല്&#x200d; ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിന് ഉണ്ട്.</p>
<p>&#8221;ഒരു കഥാകാരനും ഒരു ഇതിഹാസവും വീണ്ടും കണ്ടുമുട്ടുമ്പോള്&#x200d; ഒരു പ്രപഞ്ചം ഇളകിമറിയുന്നു&#8230; തുടരും ശേഷം തരുണ്&#x200d; മൂര്&#x200d;ത്തിയും മോഹന്&#x200d;ലാലും ഞങ്ങളോടൊപ്പം മറ്റൊരു യാത്രയ്ക്ക്. നിങ്ങളുടെ അനുഗ്രഹത്തോടെ മറ്റൊരു അധ്യായം നെയ്യുന്നു,&#8221; എന്നായിരുന്നു ആഷിഖ് ഉസ്മാന്റെ കുറിപ്പ്.</p>
<p>പുളിക്കാരന്&#x200d; സ്റ്റാറാ, ഇഷ്‌ക്, ആദി എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവിയാണ് പുതിയ സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. നരന്&#x200d;, പുലിമുരുകന്&#x200d;, തുടരും എന്നിവയില്&#x200d; മോഹന്&#x200d;ലാലിനൊപ്പം പ്രവര്&#x200d;ത്തിച്ച ഷാജി കുമാര്&#x200d; ഛായാഗ്രഹണം കൈകാര്യം ചെയ്യും. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്&#x200d; ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.</p>
<p>അതേസമയം, മലയാളത്തിലെ ഈ വര്&#x200d;ഷത്തെ വമ്പന്&#x200d; വിജയങ്ങളില്&#x200d; ഒന്നായിരുന്നു തുടരും. തരുണ്&#x200d; മൂര്&#x200d;ത്തി സംവിധാനം ചെയ്ത ഈ ചിത്രത്തില്&#x200d; മോഹന്&#x200d;ലാലിനും ശോഭനക്കും പുറമേ പ്രകാശ് വര്&#x200d;മ, ബിനു പപ്പു, ഫര്&#x200d;ഹാന്&#x200d; ഫാസില്&#x200d;, മണിയന്&#x200d;പിള്ള രാജു, തോമസ് മാത്യു, ഇര്&#x200d;ഷാദ് തുടങ്ങിയവര്&#x200d; പ്രധാന വേഷങ്ങളില്&#x200d; എത്തിയിരുന്നു. കെ.ആര്&#x200d; സുനിലിന്റെ കഥയ്ക്ക് തരുണ്&#x200d; മൂര്&#x200d;ത്തിയും ചേര്&#x200d;ന്നാണ് തിരക്കഥയൊരുക്കിയത്.</p>
<p>ഇതിനിടെ, ഫഹദ് ഫാസില്&#x200d;, നസ്ലെന്&#x200d;, അര്&#x200d;ജുന്&#x200d; ദാസ്, ഗണപതി എന്നിവരെ ഒരുമിപ്പിക്കുന്ന മള്&#x200d;ട്ടിസ്റ്റാര്&#x200d; ചിത്രം ടോര്&#x200d;പിഡോയും തരുണ്&#x200d; മൂര്&#x200d;ത്തിയുടെ വരാനിരിക്കുന്ന പ്രോജക്ടുകളിലൊന്നാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mohanlal-and-tarun-murthy-are-reuniting-after-tootard.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ</title>
		<link>https://www.chandrikadaily.com/panorama-studios-has-taken-over-the-distribution-of-drisham-3-fans-are-worried-about-the-release-date.html</link>
					<comments>https://www.chandrikadaily.com/panorama-studios-has-taken-over-the-distribution-of-drisham-3-fans-are-worried-about-the-release-date.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 30 Nov 2025 05:39:16 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[drishyam3]]></category>
		<category><![CDATA[film]]></category>
		<category><![CDATA[mollywood]]></category>
		<category><![CDATA[movie]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366036</guid>

					<description><![CDATA[ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.</p>
<p>ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.</p>
<p>വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.</p>
<p>ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്&#x200d;ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/panorama-studios-has-taken-over-the-distribution-of-drisham-3-fans-are-worried-about-the-release-date.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുല്‍ഖര്‍ സല്‍മാന്‍ &#8211; സെല്‍വമണി സെല്‍വരാജ് ചിത്രം &#8216;കാന്ത&#8217; റിലീസ് തടയണമെന്നാവശ്യപ്പെട്ട് കേസ്</title>
		<link>https://www.chandrikadaily.com/1111dulquer-salmaan-selvamani-selvaraj-film-kanta-filed-to-block-release.html</link>
					<comments>https://www.chandrikadaily.com/1111dulquer-salmaan-selvamani-selvaraj-film-kanta-filed-to-block-release.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 11 Nov 2025 13:13:06 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dulquer salmaan]]></category>
		<category><![CDATA[film]]></category>
		<category><![CDATA[Kanta]]></category>
		<category><![CDATA[movie]]></category>
		<category><![CDATA[Selvamani Selvaraj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363243</guid>

					<description><![CDATA[പഴയകാല തമിഴ് നടനായ എം കെ ത്യാഗരാജ ഭാഗവതരുടെ മകന്റെ പേരക്കുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചു ചെന്നൈ കോടതിയെ സമീപിച്ചത്. ]]></description>
										<content:encoded><![CDATA[<p>ദുല്&#x200d;ഖര്&#x200d; സല്&#x200d;മാന്&#x200d; നായകനായെത്തുന്ന &#8216;കാന്ത&#8217; യുടെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയില്&#x200d; കേസ്. പഴയകാല തമിഴ് നടനായ എം കെ ത്യാഗരാജ ഭാഗവതരുടെ മകന്റെ പേരക്കുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചു ചെന്നൈ കോടതിയെ സമീപിച്ചത്. ചിത്രം എം കെ ത്യാഗരാജ ഭാഗവതരെ അപകീര്&#x200d;ത്തിപ്പെടുത്തുന്ന രീതിയില്&#x200d; ചിത്രീകരിച്ചു എന്നാണ് ആരോപണം. </p>
<p>ഈ വിഷയത്തില്&#x200d; ചിത്രത്തിന്റെ നിര്&#x200d;മ്മാതാവായ ദുല്&#x200d;ഖര്&#x200d; സല്&#x200d;മാന്&#x200d; ഉള്&#x200d;പ്പെടെയുള്ളവരോട് വിശദീകരണം ചോദിച്ചു കൊണ്ട് കോടതി നോട്ടീസ് അയച്ചു. നവംബര്&#x200d; 18 ന് ഈ വിഷയത്തില്&#x200d; കോടതി വീണ്ടും വാദം കേള്&#x200d;ക്കും. ചിത്രം നവംബര്&#x200d; 14 ന് ആഗോള റിലീസായി എത്താന്&#x200d; ഇരിക്കെയാണ് ഈ കേസ് തടസ്സമായി വന്നത്. സെല്&#x200d;വമണി സെല്&#x200d;വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്&#x200d;മ്മിച്ചിരിക്കുന്നത് ദുല്&#x200d;ഖര്&#x200d; സല്&#x200d;മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്&#x200d; ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്&#x200d; ചേര്&#x200d;ന്നാണ്. ദുല്&#x200d;ഖര്&#x200d; സല്&#x200d;മാന്&#x200d;, ജോം വര്&#x200d;ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്&#x200d;മ്മാതാക്കള്&#x200d;.</p>
<p>കുടുംബാംഗങ്ങളോട് അനുവാദം ചോദിക്കാതെ ആണ് അദ്ദേഹത്തിന്റെ ജീവിതകഥ സിനിമ ആക്കിയത് എന്നും, ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്&#x200d; മാറ്റിയെങ്കിലും പ്രേക്ഷകര്&#x200d;ക്ക് ആളെ എളുപ്പത്തില്&#x200d; മനസ്സിലാക്കാന്&#x200d; സാധിക്കുമെന്നും യാഥാര്&#x200d;ത്ഥ്യവുമായി ബന്ധമില്ലാത്ത തരത്തിലാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് എന്നതുമാണ് ആരോപണങ്ങള്&#x200d;. ഇതിനാണ് കോടതി ദുല്&#x200d;ഖര്&#x200d; സല്&#x200d;മാന്&#x200d; ഉള്&#x200d;പ്പെടെയുള്ളവരോട് മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്&#x200d; ത്യാഗരാജ ഭാഗവതരുടെ ബയോപിക് അല്ല ഈ ചിത്രം എന്ന് അണിയറ പ്രവര്&#x200d;ത്തകര്&#x200d; നേരത്തെ വ്യക്തമാക്കിയിരുന്നു.</p>
<p>നടിപ്പ് ചക്രവര്&#x200d;ത്തി എന്ന വിളിപ്പേരില്&#x200d; അറിയപ്പെടുന്ന ടി കെ മഹാദേവന്&#x200d; എന്ന നടന്&#x200d; ആയാണ് ദുല്&#x200d;ഖര്&#x200d; സല്&#x200d;മാന്&#x200d; ഈ ചിത്രത്തില്&#x200d; വേഷമിടുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് &#8216;കാന്ത&#8217; കഥ പറയുന്നത്. ദുല്&#x200d;ഖര്&#x200d; സല്&#x200d;മാന്&#x200d; കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്&#x200d;സെ, റാണ ദഗ്ഗുബതി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്&#x200d;, നിഴല്&#x200d;കള്&#x200d; രവി എന്നിവരാണ്  ചിത്രത്തിലെ മറ്റു നിര്&#x200d;ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്&#x200d;, പോലീസ് ഓഫീസര്&#x200d; ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തില്&#x200d; അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്&#x200d;സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. </p>
<p>ദുല്&#x200d;ഖര്&#x200d; സല്&#x200d;മാന്&#x200d;, സമുദ്രക്കനി എന്നിവര്&#x200d;  അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്&#x200d;ക്കിടയില്&#x200d; സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് സൂചന. &#8216;ദ ഹണ്ട് ഫോര്&#x200d; വീരപ്പന്&#x200d;&#8217; എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്&#x200d; ആണ് കാന്തയുടെ സംവിധായകനായ സെല്&#x200d;വമണി സെല്&#x200d;വരാജ്. ഒരുപിടി മികച്ച ചിത്രങ്ങള്&#x200d; മലയാളത്തില്&#x200d; നിര്&#x200d;മ്മിച്ചിട്ടുള്ള വേഫേറര്&#x200d; ഫിലിംസ് നിര്&#x200d;മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് &#8216;കാന്ത&#8217;. തമിഴില്&#x200d; ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം കേരളത്തില്&#x200d; എത്തിക്കുന്നത് വേഫറെര്&#x200d; ഫിലിംസ് തന്നെയാണ്.</p>
<p>ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്&#x200d;, എഡിറ്റര്&#x200d;-  ലെവെലിന്&#x200d; ആന്റണി ഗോണ്&#x200d;സാല്&#x200d;വേസ്,  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് &#8211; സായ് കൃഷ്ണ ഗഡ്വാള്&#x200d;, സുജയ് ജയിംസ്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1111dulquer-salmaan-selvamani-selvaraj-film-kanta-filed-to-block-release.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ചതിയില്‍ സിനിമാവേഷം നഷ്ടമായി; ഹരീഷ് കണാരന്‍</title>
		<link>https://www.chandrikadaily.com/lost-movie-role-after-cheating-production-controller-harish-kanaran.html</link>
					<comments>https://www.chandrikadaily.com/lost-movie-role-after-cheating-production-controller-harish-kanaran.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 11 Nov 2025 11:21:46 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ARM]]></category>
		<category><![CDATA[film]]></category>
		<category><![CDATA[Harish Kanaran]]></category>
		<category><![CDATA[mollywood]]></category>
		<category><![CDATA[movie]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363210</guid>

					<description><![CDATA[മലയാളത്തിലെ ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ചതിയാണ് തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് എന്നാണ് ഹരീഷിന്റെ ആരോപണം.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ടെലിവിഷനിലും സിനിമയിലും ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്&#x200d; ഇടം പിടിച്ച നടന്&#x200d; ഹരീഷ് കണാരന്&#x200d; അഭിനയത്തില്&#x200d; നിന്ന് അപ്രത്യക്ഷനായതിന്റെ കാരണം വെളിപ്പെടുത്തി. മലയാളത്തിലെ ഒരു പ്രമുഖ പ്രൊഡക്ഷന്&#x200d; കണ്&#x200d;ട്രോളറുടെ ചതിയാണ് തനിക്ക് അവസരങ്ങള്&#x200d; നഷ്ടപ്പെടുത്തിയത് എന്നാണ് ഹരീഷിന്റെ ആരോപണം.</p>
<p>കോവിഡ് സമയത്ത് കുറച്ച് സിനിമകള്&#x200d; നഷ്ടമായി, പിന്നീട് സിനിമകളുടെ സ്വഭാവം തന്നെ മാറി. അതിനിടയില്&#x200d; എന്റെ ഡേറ്റുകള്&#x200d; നോക്കിയിരുന്ന ഒരു വലിയ പ്രൊഡക്ഷന്&#x200d; കണ്&#x200d;ട്രോളര്&#x200d; ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഞാന്&#x200d; ഏകദേശം 20 ലക്ഷം രൂപ കടമായി നല്&#x200d;കിയിരുന്നു. അതില്&#x200d; ആറ് ലക്ഷം മാത്രമാണ് തിരികെ കിട്ടിയത്. വീടുപണി നടക്കുമ്പോള്&#x200d; ബാക്കി പണം ചോദിച്ചപ്പോള്&#x200d; അയാളുമായി പ്രശ്നം തുടങ്ങി എന്ന് ഹരീഷ് പറഞ്ഞു. &#8216; പൈസ കിട്ടാത്തതിനെ തുടര്&#x200d;ന്ന് ഞാന്&#x200d; &#8216;അമ്മ&#8217; സംഘടനയില്&#x200d; പരാതി നല്&#x200d;കി. </p>
<p>അതിന്റെ  വൈരാഗ്യത്തിലാവണം  അദ്ദേഹം ഇടപെട്ട് എനിക്ക് ഉണ്ടായിരുന്ന പല സിനിമകളില്&#x200d;  നിന്ന് എന്നെ കട്ട് ചെയ്തത്&#8217;. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ വേഷവും അതില്&#x200d; ഉള്&#x200d;പ്പെടുന്നു എന്ന് താരം കൂട്ടിച്ചേര്&#x200d;ത്തു.  &#8216;സിനിമയില്&#x200d; തിരക്കുള്ള കാലത്ത് ഞാന്&#x200d; നല്ല പ്രതിഫലം വാങ്ങിയിരുന്നു. പണം ദുരുപയോഗം ചെയ്തിട്ടില്ല. സ്റ്റേജ് ഷോകളും തുടര്&#x200d;ന്ന് ചെയ്തതിനാല്&#x200d; സിനിമ ഇല്ലാതിരുന്ന കാലത്തും സാമ്പത്തികമായി ബുദ്ധിമുട്ടേണ്ടി വന്നില്ല&#8217;. നിലവില്&#x200d; ഹരീഷ് കണാരന്&#x200d; വീണ്ടും അഭിനയത്തില്&#x200d; സജീവമാകുകയാണെന്നും കഴിഞ്ഞയാഴ്ച ഓസ്ട്രേലിയയില്&#x200d; സ്റ്റേജ് ഷോയില്&#x200d; പങ്കെടുത്തതായും താരം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lost-movie-role-after-cheating-production-controller-harish-kanaran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രണവ് മോഹന്‍ലാലിന്റെ &#8216;ഡീയസ് ഈറെ&#8217; ഇപ്പോള്‍ തെലുങ്കിലും; നവംബര്‍ 7ന് റിലീസ്</title>
		<link>https://www.chandrikadaily.com/pranav-mohanlals-deus-ere-now-in-telugu-released-on-november-7.html</link>
					<comments>https://www.chandrikadaily.com/pranav-mohanlals-deus-ere-now-in-telugu-released-on-november-7.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 06 Nov 2025 04:52:48 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Actor Pranav Mohanlal]]></category>
		<category><![CDATA[Deus Ere]]></category>
		<category><![CDATA[film]]></category>
		<category><![CDATA[movie]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362224</guid>

					<description><![CDATA[മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി.]]></description>
										<content:encoded><![CDATA[<p>പ്രണവ് മോഹന്&#x200d;ലാലിന്റെ ഏറ്റവും പുതിയ ഹൊറര്&#x200d; ചിത്രം &#8216;ഡീയസ് ഈറെ&#8217;യുടെ തെലുങ്ക് പതിപ്പ് നവംബര്&#x200d; 7ന് റിലീസ് ചെയ്യുമെന്ന് നിര്&#x200d;മാതാക്കള്&#x200d; അറിയിച്ചു. തെലുങ്ക് ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. രാഹുല്&#x200d; സദാശിവന്&#x200d; സംവിധാനം ചെയ്ത ഈ ചിത്രത്തില്&#x200d; ജിബിന്&#x200d; ഗോപിനാഥ്, ജയ കുറുപ്പ്, അരുണ്&#x200d; അജികുമാര്&#x200d; തുടങ്ങിയവരും പ്രധാന വേഷങ്ങളില്&#x200d; എത്തുന്നു.</p>
<p>യഥാര്&#x200d;ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തിന് രാഹുല്&#x200d; തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി. ട്രേഡ് റിപ്പോര്&#x200d;ട്ടുകള്&#x200d; പ്രകാരം ചിത്രത്തിന്റെ ആഗോള കലക്ഷന്&#x200d; 50 കോടി രൂപ കടന്നിട്ടുണ്ട്.</p>
<p>ചിത്രം തുടര്&#x200d;ച്ചയ്ക്ക് സാധ്യത സൂചിപ്പിച്ചെങ്കിലും രണ്ടാം ഭാഗം സംബന്ധിച്ച് രാഹുല്&#x200d; ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മഞ്ജു വാര്യരുമായി രാഹുല്&#x200d; സംവിധാനം ചെയ്യുന്ന അടുത്ത ചിത്രവും ഹൊറര്&#x200d; വിഭാഗത്തിലായിരിക്കുമെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>&#8216;ഡീയസ് ഈറെ&#8217; പ്രണവ് മോഹന്&#x200d;ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്നു. ചിത്രം ആദ്യ ദിനത്തില്&#x200d; 4.7 കോടി രൂപയും, രണ്ടാമത്തെ ദിവസം 5.75 കോടിയും, മൂന്നാം ദിവസം 6.35 കോടിയും ഇന്ത്യയില്&#x200d; നിന്ന് സമാഹരിച്ചു.</p>
<p>നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്&#x200d;ന്നാണ് ചിത്രം നിര്&#x200d;മിച്ചത്. ചക്രവര്&#x200d;ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് നിര്&#x200d;മ്മാതാക്കള്&#x200d;. &#8216;ഡീയസ് ഈറെ&#8217; എന്നത് ലാറ്റിന്&#x200d; വാക്കാണ് അര്&#x200d;ത്ഥം &#8221;മരിച്ചവര്&#x200d;ക്കായി പാടുന്ന ദിനം&#8221; അല്ലെങ്കില്&#x200d; &#8221;ദിനം വിധിയുടെ&#8221;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pranav-mohanlals-deus-ere-now-in-telugu-released-on-november-7.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രണവ് മോഹന്‍ലാലിന്റെ &#8216;ഡീയസ് ഈറെ&#8217;; അഞ്ച് ദിവസം കൊണ്ട് 44.25 കോടി രൂപ കലക്ഷന്‍</title>
		<link>https://www.chandrikadaily.com/pranav-mohanlals-deus-ere-44-25-crore-collection-in-five-days.html</link>
					<comments>https://www.chandrikadaily.com/pranav-mohanlals-deus-ere-44-25-crore-collection-in-five-days.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 05 Nov 2025 10:04:11 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Deus Ere]]></category>
		<category><![CDATA[film]]></category>
		<category><![CDATA[mollywood]]></category>
		<category><![CDATA[movie]]></category>
		<category><![CDATA[pranav mohanlal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362070</guid>

					<description><![CDATA[റിലീസായിട്ട് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ലോകമെമ്പാടും 44.25 കോടി രൂപയുടെ കലക്ഷന്‍ നേടി.]]></description>
										<content:encoded><![CDATA[<p>കൊച്ചി: പ്രണവ് മോഹന്&#x200d;ലാല്&#x200d; നായകനായി അഭിനയിച്ച പുതിയ മലയാള ഹൊറര്&#x200d; ത്രില്ലര്&#x200d; &#8216;ഡീയസ് ഈറെ&#8217; ബോക്‌സ് ഓഫീസില്&#x200d; മികച്ച പ്രകടനം തുടരുന്നു. റിലീസായിട്ട് അഞ്ച് ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; ചിത്രം ലോകമെമ്പാടും 44.25 കോടി രൂപയുടെ കലക്ഷന്&#x200d; നേടി.</p>
<p>രാഹുല്&#x200d; സദാശിവന്&#x200d; സംവിധാനം ചെയ്ത ഈ ചിത്രം അഞ്ചാം ദിവസം 2.50 കോടി നേടി എന്നാണ് ട്രേഡ് ട്രാക്കര്&#x200d; സാക്‌നില്&#x200d;ക് റിപ്പോര്&#x200d;ട്ട്. ആദ്യ ദിനം 4.7 കോടി, രണ്ടാം ദിനം 5.75 കോടി, മൂന്നാം ദിനം 6.35 കോടി, നാലാം ദിനം 3 കോടി എന്നിങ്ങനെയാണ് ഇന്ത്യയിലെ ദിവസേന കലക്ഷന്&#x200d; കണക്കുകള്&#x200d;.</p>
<p>&#8216;ഡീയസ് ഈറെ&#8217; പ്രണവ് മോഹന്&#x200d;ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിട്ടാണ് സിനിമാപ്രേമികളും വിമര്&#x200d;ശകരും വിലയിരുത്തുന്നത്. രാഹുല്&#x200d; സദാശിവന്&#x200d; സംവിധാനം ചെയ്ത മുന്&#x200d; ചിത്രമായ &#8216;ഭ്രമയുഗ&#8217;ത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ പുതിയ സംരംഭമാണിത്.</p>
<p>പ്രണവിന്റെ ആദ്യ ഹൊറര്&#x200d; ചിത്രമായ &#8216;ഡീയസ് ഈറെ&#8217; നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്&#x200d;ന്നാണ് നിര്&#x200d;മ്മിച്ചത്. ചക്രവര്&#x200d;ത്തി രാമചന്ദ്രയും എസ്. ശശികാന്ത്യും നിര്&#x200d;മ്മാതാക്കളും, തിരക്കഥയും സംവിധാനം ചെയ്തത് രാഹുല്&#x200d; സദാശിവന്&#x200d; തന്നെയാണ്.</p>
<p>&#8216;ഡീയസ് ഈറെ&#8217; എന്നത് ലാറ്റിന്&#x200d; വാക്കാണ്  &#8216;ദൈവത്തിന്റെ കോപദിനം&#8221; എന്നര്&#x200d;ത്ഥം വഹിക്കുന്ന ഈ പദം മരിച്ചവര്&#x200d;ക്കായി പാടുന്ന പതിമൂന്നാം നൂറ്റാണ്ടിലെ ഒരു ലാറ്റിന്&#x200d; കവിതയില്&#x200d; നിന്നുള്ളതാണ്. 18 വരികളുള്ള ആ കവിതയാണ് സിനിമയുടെ പേരിനും തീമിനും പ്രചോദനമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pranav-mohanlals-deus-ere-44-25-crore-collection-in-five-days.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8221;ഭ്രമയുഗം ടീമിനും പ്രേക്ഷകര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി&#8221;; മമ്മുട്ടി</title>
		<link>https://www.chandrikadaily.com/heartfelt-thanks-to-bhramayugam-team-and-audience-mammootty.html</link>
					<comments>https://www.chandrikadaily.com/heartfelt-thanks-to-bhramayugam-team-and-audience-mammootty.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 04 Nov 2025 13:19:22 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA['Bhramayugam]]></category>
		<category><![CDATA[film]]></category>
		<category><![CDATA[mammootty]]></category>
		<category><![CDATA[mollywood]]></category>
		<category><![CDATA[movie]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361948</guid>

					<description><![CDATA[''ഇത്രയും അവിസ്മരണീയ യാത്ര സമ്മാനിച്ച ഭ്രമയുഗം ടീമിന് നന്ദി. കൊടുമണ്‍ പോറ്റിയെ ഇത്രയും സ്‌നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകര്‍ക്കാണ് ഈ അംഗീകാരം സമര്‍പ്പിക്കുന്നത്.''  മമ്മൂട്ടി തന്റെ പോസ്റ്റില്‍ കുറിച്ചു.
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്&#x200d;ഡില്&#x200d; മികച്ച നടനായി തിരഞ്ഞെടുത്തതിനെ തുടര്&#x200d;ന്ന് മമ്മൂട്ടി നന്ദി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ പ്രതികരണം പങ്കുവച്ചത്.</p>
<p>&#8221;ഇത്രയും അവിസ്മരണീയ യാത്ര സമ്മാനിച്ച ഭ്രമയുഗം ടീമിന് നന്ദി. കൊടുമണ്&#x200d; പോറ്റിയെ ഇത്രയും സ്‌നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകര്&#x200d;ക്കാണ് ഈ അംഗീകാരം സമര്&#x200d;പ്പിക്കുന്നത്.&#8221;  മമ്മൂട്ടി തന്റെ പോസ്റ്റില്&#x200d; കുറിച്ചു.</p>
<p>അതോടൊപ്പം, മറ്റ് അവാര്&#x200d;ഡ് ജേതാക്കളെയും മമ്മൂട്ടി അഭിനന്ദിച്ചു.<br />
&#8221;ഷംല ഹംസ, ആസിഫ്, ടൊവിനോ, സൗബിന്&#x200d;, സിദ്ധാര്&#x200d;ത്ഥ്, ജ്യോതിര്&#x200d;മയി, ലിജോ മോള്&#x200d;, ദര്&#x200d;ശന, ചിദംബരം, മഞ്ഞുമ്മല്&#x200d; ബോയ്‌സ് ടീം, ബൊഗെയ്ന്&#x200d;വില്ല, പ്രേമലു അടക്കം മുഴുവന്&#x200d; അവാര്&#x200d;ഡ് ജേതാക്കള്&#x200d;ക്കും അഭിനന്ദനങ്ങള്&#x200d;,&#8221; എന്ന് പോസ്റ്റില്&#x200d; പറഞ്ഞു.</p>
<p>&#8216;ഭ്രമയുഗം&#8217; എന്ന ചിത്രത്തിലെ ശ്രദ്ധേയമായ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്&#x200d;ഡ് ലഭിച്ചത്. അതേസമയം, &#8216;ഫെമിനിച്ചി ഫാത്തിമ&#8217;യിലെ വേഷത്തിന് ഷംല ഹംസയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.</p>
<p>മികച്ച ചിത്രം, മികച്ച സംവിധായകന്&#x200d;, മികച്ച തിരക്കഥാകൃത്ത് ഉള്&#x200d;പ്പെടെ പത്ത് അവാര്&#x200d;ഡുകള്&#x200d; നേടി &#8216;മഞ്ഞുമ്മല്&#x200d; ബോയ്‌സ്&#8217; ഈ വര്&#x200d;ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്&#x200d;ഡില്&#x200d; ശ്രദ്ധേയ നേട്ടം കൈവരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heartfelt-thanks-to-bhramayugam-team-and-audience-mammootty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല; പ്രകാശ് രാജ്</title>
		<link>https://www.chandrikadaily.com/11mammootty-doesnt-deserve-national-award-prakash-raj.html</link>
					<comments>https://www.chandrikadaily.com/11mammootty-doesnt-deserve-national-award-prakash-raj.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 03 Nov 2025 13:52:03 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[film]]></category>
		<category><![CDATA[keralastateaward]]></category>
		<category><![CDATA[mammootty]]></category>
		<category><![CDATA[movie]]></category>
		<category><![CDATA[Prakash raj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361732</guid>

					<description><![CDATA[''മമ്മൂട്ടി അഭിനയിക്കുന്നില്ല അദ്ദേഹത്തിന്റെ ഭാവങ്ങള്‍ തന്നെയാണ് അത്ഭുതപ്പെടുത്തുന്നത്,'' പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ദേശീയ അവാര്&#x200d;ഡ് മമ്മൂട്ടിയെ അര്&#x200d;ഹിക്കുന്നില്ലെന്ന് സംസ്ഥാന ചലച്ചിത്ര അവാര്&#x200d;ഡ് ജൂറി അധ്യക്ഷന്&#x200d; പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. മമ്മൂട്ടി ചെറുപ്പക്കാരുമായി കടുത്ത മത്സരത്തിലാണ്, എന്നാല്&#x200d; ഇപ്പോഴും യുവതാരങ്ങള്&#x200d;ക്ക് പ്രചോദനമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&#8221;മമ്മൂട്ടി അഭിനയിക്കുന്നില്ല അദ്ദേഹത്തിന്റെ ഭാവങ്ങള്&#x200d; തന്നെയാണ് അത്ഭുതപ്പെടുത്തുന്നത്,&#8221; പ്രകാശ് രാജ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8216;വേടന്&#x200d;&#8217; യുവതലമുറയുടെ ശബ്ദമാണെന്നും, അതിലെ പ്രകടനം മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു ഉന്നതിമുറയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഴാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന അവാര്&#x200d;ഡ് മമ്മൂട്ടിയെ തേടിയെത്തുന്നത്. &#8216;ഭ്രമയുഗം&#8217; എന്ന ചിത്രത്തിലെ കൊടുമണ്&#x200d; പോറ്റി എന്ന കഥാപാത്രമാണ് ഈ വര്&#x200d;ഷത്തെ പുരസ്‌കാരത്തിന് അര്&#x200d;ഹത നേടിക്കൊടുത്തത്.</p>
<p>വര്&#x200d;ഷങ്ങള്&#x200d;ക്കു ശേഷം മോഹന്&#x200d;ലാലിനൊപ്പം മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രം &#8216;പേട്രിയറ്റ്&#8217; ഉടന്&#x200d; റിലീസിന് എത്തും. അനാരോഗ്യത്തെ തുടര്&#x200d;ന്നുള്ള ഇടവേളയ്ക്ക് ശേഷം സെറ്റിലെത്തിയ മെഗാസ്റ്റാറിനെ ആരാധകര്&#x200d; വന്&#x200d;വരവേല്&#x200d;പ്പോടെ സ്വീകരിച്ചു. &#8216;കളങ്കാവല്&#x200d;&#8217; അടക്കമുള്ള ചിത്രങ്ങളും ഉടന്&#x200d; പ്രദര്&#x200d;ശനത്തിനെത്തും.</p>
<p>1984-ല്&#x200d; ഐ.വി. ശശിയുടെ &#8216;അടിയൊഴുക്കുകള്&#x200d;&#8217; എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിക്ക് ആദ്യ സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഏറ്റവും കൂടുതല്&#x200d; തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടനെന്ന റെക്കോര്&#x200d;ഡ് ഇപ്പോള്&#x200d; മമ്മൂട്ടിക്കാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11mammootty-doesnt-deserve-national-award-prakash-raj.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അവാര്‍ഡ് മഞ്ഞുമ്മലിലെ പിള്ളേര് തൂക്കി; മികച്ച ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ്</title>
		<link>https://www.chandrikadaily.com/111the-pillar-of-the-award-was-hung-manjummal-boyz-is-the-best-movie.html</link>
					<comments>https://www.chandrikadaily.com/111the-pillar-of-the-award-was-hung-manjummal-boyz-is-the-best-movie.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 03 Nov 2025 12:28:05 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bestmovie]]></category>
		<category><![CDATA[film]]></category>
		<category><![CDATA[manjummalboyz]]></category>
		<category><![CDATA[movie]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361687</guid>

					<description><![CDATA[പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ചിത്രം ഒന്‍പത് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്&#x200d;ഡുകളില്&#x200d; വന്&#x200d; വിജയം നേടി മഞ്ഞുമ്മല്&#x200d; ബോയ്‌സ്. പ്രേക്ഷകഹൃദയങ്ങള്&#x200d; കീഴടക്കിയ ചിത്രം ഒന്&#x200d;പത് പുരസ്‌കാരങ്ങള്&#x200d; വാരിക്കൂട്ടി. മികച്ച ചിത്രം, സംവിധായകന്&#x200d;, തിരക്കഥാകൃത്ത്, ഛായാഗ്രഹണം തുടങ്ങി പ്രധാന വിഭാഗങ്ങളിലൊക്കെയും അവാര്&#x200d;ഡ് സ്വന്തമാക്കി ചിത്രം റെക്കോര്&#x200d;ഡ് നേട്ടം സ്വന്തമാക്കി.</p>
<p>ചിദംബരം രചനയും സംവിധാനവും നിര്&#x200d;വഹിച്ച മഞ്ഞുമ്മല്&#x200d; ബോയ്‌സ് മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള അവാര്&#x200d;ഡുകള്&#x200d; നേടി. മികച്ച തിരക്കഥാകൃത്തായും ചിദംബരമിനാണ് ബഹുമതി. മികച്ച ഛായാഗ്രാഹകന്&#x200d; ഷൈജു ഖാലിദ്, മികച്ച സ്വഭാവനടന്&#x200d; സൗബിന്&#x200d; ഷാഹിര്&#x200d;, മികച്ച സംഗീതസംവിധായകന്&#x200d; സുഷിന്&#x200d; ശ്യാം, മികച്ച ശബ്ദരൂപകല്പന ഷിജിന്&#x200d; മെല്&#x200d;വിന്&#x200d;, മികച്ച കലാസംവിധായകന്&#x200d; അജയന്&#x200d; ചാലിശേരി, മികച്ച ഗാനരചയിതാവ് വേടന്&#x200d; (വിയര്&#x200d;പ്പ് തുന്നിയിട്ട കുപ്പായം) എന്നിവര്&#x200d;ക്കും അവാര്&#x200d;ഡുകള്&#x200d; ലഭിച്ചു.</p>
<p>&#8221;കുട്ടേട്ടാ&#8230; പിള്ളേരേ&#8230;&#8221; എന്ന സൗഹൃദത്തിന്റെ ചൂടും &#8221;ലൂസ് അടിക്കടാ&#8221; എന്ന വാചകവും ഗുണാകേവിന്റെ നിഗൂഢതയും ഒരുമിച്ച് മഞ്ഞുമ്മല്&#x200d; ബോയ്‌സ്‌നെ പ്രേക്ഷക പ്രിയ ചിത്രമാക്കി. ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരുടെയും മനസ്സില്&#x200d; ഇടം നേടിയ ഈ ചിത്രം ആഗോള ബോക്സ് ഓഫിസില്&#x200d; 200 കോടി രൂപയുടെ കളക്ഷന്&#x200d; നേടി മലയാള സിനിമയുടെ ചരിത്രത്തില്&#x200d; പുതിയ റെക്കോര്&#x200d;ഡ് സൃഷ്ടിച്ചിരുന്നു.</p>
<p>ജാന്&#x200d;-എ-മന്&#x200d; ശേഷം ചിദംബരം സംവിധാനം ചെയ്ത ഈ സര്&#x200d;വൈവല്&#x200d; ത്രില്ലര്&#x200d; 2024 ഫെബ്രുവരി 22നാണ് തിയറ്ററുകളില്&#x200d; എത്തിയിരിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലില്&#x200d; നിന്നുള്ള ഒരു സംഘം സുഹൃത്തുക്കള്&#x200d; കൊടൈക്കനാലിലേക്ക് യാത്ര ചെയ്യുകയും അവിടെ അവരെ കാത്തിരുന്ന അപകടകരമായ സംഭവവികാസങ്ങളാണ് കഥയുടെ ആധാരം. കൊടൈക്കനാലിലെ &#8221;ഡെവിള്&#x200d;സ് കിച്ചന്&#x200d;&#8221; (ഗുണാ കേവ്‌സ്) ആണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം.</p>
<p>പ്രശസ്ത സിനിമ വെബ്സൈറ്റ് കങഉയ പുറത്തിറക്കിയ 2024ലെ ജനപ്രിയ സിനിമകളുടെ പട്ടികയിലും മഞ്ഞുമ്മല്&#x200d; ബോയ്‌സ് ആദ്യ പത്ത് സ്ഥാനങ്ങളില്&#x200d; ഇടം നേടിയിരുന്നു. സൗബിന്&#x200d; ഷാഹിര്&#x200d;, ശ്രീനാഥ് ഭാസി, ബാലു വര്&#x200d;ഗീസ്, ഗണപതി, ലാല്&#x200d; ജൂനിയര്&#x200d;, ചന്തു സലീംകുമാര്&#x200d;, അഭിരാം രാധാകൃഷ്ണന്&#x200d;, ദീപക് പറമ്പോല്&#x200d;, ഖാലിദ് റഹ്‌മാന്&#x200d;, അരുണ്&#x200d; കുര്യന്&#x200d;, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.</p>
<p>പറവ ഫിലിംസും ശ്രീ ഗോകുലം മൂവീസും ചേര്&#x200d;ന്ന് നിര്&#x200d;മിച്ച ഈ ചിത്രം ബാബു ഷാഹിര്&#x200d;, സൗബിന്&#x200d; ഷാഹിര്&#x200d;, ഷോണ്&#x200d; ആന്റണി എന്നിവര്&#x200d; ചേര്&#x200d;ന്നാണ് നിര്&#x200d;മ്മിച്ചത്.</p>
<p>കേരളപിറവി ദിനമായ നവംബര്&#x200d; ഒന്നിന് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്&#x200d;ഡ് പ്രഖ്യാപനം ജൂറി ചെയര്&#x200d;മാന്&#x200d; പ്രകാശ് രാജിന്റെ അസൗകര്യം മൂലം മാറ്റിവെച്ചിരുന്നു. 128 ചിത്രങ്ങളാണ് പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് എത്തിയിരുന്നത്. അവയില്&#x200d; നിന്നും തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് അന്തിമ ജൂറി വിലയിരുത്തിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111the-pillar-of-the-award-was-hung-manjummal-boyz-is-the-best-movie.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
