<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>MSD &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/msd/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 21 Jun 2024 12:33:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>MSD &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്ലസ് വണ്&#x200d; സീറ്റ് പ്രതിസന്ധി; എസ്.എഫ്.ഐ ആത്മാര്&#x200d;ഥതയുണ്ടെങ്കില്&#x200d; എം.എസ്.എഫിനൊപ്പം സമരം ചെയ്യണം: പി.കെ നവാസ്</title>
		<link>https://www.chandrikadaily.com/plus-one-seat-crisis-if-sfi-is-sincere-it-should-strike-with-msf-pk-nawaz.html</link>
					<comments>https://www.chandrikadaily.com/plus-one-seat-crisis-if-sfi-is-sincere-it-should-strike-with-msf-pk-nawaz.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 21 Jun 2024 12:33:46 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[MSD]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[PK NAVAS]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300695</guid>

					<description><![CDATA[ആമസോണ്&#x200d; കാടുകളില്&#x200d; തീപിടുത്തം ഉണ്ടായാല്&#x200d; സമരം ചെയ്യുന്ന എസ്.എഫ്.ഐ മൂന്നാം അലോട്ട്മെന്റിന് ശേഷവും നിവേദനം നല്&#x200d;കി നടക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>മലപ്പുറത്തെ പ്ലസ് വണ്&#x200d; സീറ്റ് പ്രതിസന്ധിയില്&#x200d; എസ്എഫ്ഐ നിലപാട് ശരിയല്ലെന്ന് വിമര്&#x200d;ശിച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. ആമസോണ്&#x200d; കാടുകളില്&#x200d; തീപിടുത്തം ഉണ്ടായാല്&#x200d; സമരം ചെയ്യുന്ന എസ്.എഫ്.ഐ മൂന്നാം അലോട്ട്മെന്റിന് ശേഷവും നിവേദനം നല്&#x200d;കി നടക്കുകയാണ്.</p>
<p>ആത്മാര്&#x200d;ഥതയുണ്ടെങ്കില്&#x200d; അവര്&#x200d; എം.എസ്.എഫിനൊപ്പം സമരം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്&#x200d; ഉടന്&#x200d; നടപടി കണ്ടില്ലെങ്കില്&#x200d; വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് ഉള്&#x200d;പ്പെടെ സമരം നടത്തുമെന്നും നവാസ് പറഞ്ഞു.</p>
<p>നാളെ നടക്കേണ്ടിയിരുന്ന സാങ്കേതിക സര്&#x200d;വ്വകലാശാല യൂണിയന്&#x200d; തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് എസ്.എഫ്.ഐക്ക് വേണ്ടിയാണെന്നും തോല്&#x200d;ക്കുമെന്ന് ഉറപ്പായതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്നും നവാസ് ആരോപിച്ചു. നീറ്റ്-നെറ്റ് വിഷയത്തില്&#x200d; തിങ്കളാഴ്ച്ച ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങളിലേക്ക് എം.എസ്.എഫ് മാര്&#x200d;ച്ച് നടത്തുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/plus-one-seat-crisis-if-sfi-is-sincere-it-should-strike-with-msf-pk-nawaz.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാങ്കഡെയില്&#x200d; വന്നുവീണ ആ സ്‌കിസര്&#x200d; ഇനി ധോനിയുടെ സ്വന്തം ഇരിപ്പിടം</title>
		<link>https://www.chandrikadaily.com/2011-six-by-ms-dhoni-may-get-permanent-seat-at-wankhede-stadium.html</link>
					<comments>https://www.chandrikadaily.com/2011-six-by-ms-dhoni-may-get-permanent-seat-at-wankhede-stadium.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Aug 2020 11:16:43 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[cricket world cup]]></category>
		<category><![CDATA[dhoni]]></category>
		<category><![CDATA[indian cricket team]]></category>
		<category><![CDATA[ms dhioni]]></category>
		<category><![CDATA[MSD]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=145795</guid>

					<description><![CDATA[മുംബൈ ക്രിക്കറ്റ് അസോസിയേഷന്&#x200d; (എംസിഎ) കൗണ്&#x200d;സില്&#x200d; അംഗമായ അജിന്&#x200d;ക്യ നായിക് ആണ് ആ നിര്&#x200d;ദ്ദേശം ആദ്യം മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച എംസിഎയ്ക്ക് അദ്ദേഹം കത്തെയച്ചു. ഇന്ത്യന്&#x200d; ക്രിക്കറ്റിന് ധോനി നല്&#x200d;കിയ സംഭാവനകള്&#x200d;ക്കുള്ള നന്ദി പ്രകടനമായും ആദരവായും സിക്സ് പതിച്ച സീറ്റ് ധോനിക്കായ് സമര്&#x200d;പ്പിക്കണമെന്നാണ് അദ്ദേഹം എഴുതിയത്. 2]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ക്രിക്കറ്റ് ആരാധകര്&#x200d;ക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു കാഴ്ചയായിരുന്നു 2011 ലോകകപ്പില്&#x200d; വാങ്കഡെ സ്റ്റേഡിയത്തില്&#x200d;വച്ച് ധോനിയുടെ ബാറ്റില്&#x200d; നിന്നും ഉയര്&#x200d;ന്ന ആ സിക്സര്&#x200d; ബോള്&#x200d;. ഒമ്പത് വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് ലോകകപ്പ് ഫൈനലില്&#x200d; മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്&#x200d; നിന്നുയര്&#x200d;ന്ന ആ പന്ത് പതിച്ചത് എംസിഎ പവലിയനില്&#x200d; ഒരു ഇരുപ്പിടത്തിലേക്കായിരുന്നു. ശ്രീലങ്കന്&#x200d; ബൗളര്&#x200d; നുവാന്&#x200d; കുലശേഖരയുടെ പന്തിനെ ഇന്ത്യന്&#x200d; ക്യാപ്റ്റന്&#x200d; മഹേന്ദ്ര സിങ് ധോനി സിക്സറിന് പറത്തിയാണ് ടീമിന്റെ വിജയം ഉറപ്പിച്ചതും. വര്&#x200d;ഷങ്ങള്&#x200d;ക്കൊടുവില്&#x200d; 2020 ആഗസ്ത് 15 ധോനി വിരമിക്കല്&#x200d; പ്രഖ്യാപിച്ചതോടെ പന്ത് പതിച്ച സീറ്റ് ധോനിയ്ക്കായി സമര്&#x200d;പ്പിക്കണമെന്ന നിര്&#x200d;ദ്ദേശമാണ് ഉയരുന്നത്.</p>
<p>മുംബൈ ക്രിക്കറ്റ് അസോസിയേഷന്&#x200d; (എംസിഎ) കൗണ്&#x200d;സില്&#x200d; അംഗമായ അജിന്&#x200d;ക്യ നായിക് ആണ് ആ നിര്&#x200d;ദ്ദേശം ആദ്യം മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച എംസിഎയ്ക്ക് അദ്ദേഹം കത്തെയച്ചു. ഇന്ത്യന്&#x200d; ക്രിക്കറ്റിന് ധോനി നല്&#x200d;കിയ സംഭാവനകള്&#x200d;ക്കുള്ള നന്ദി പ്രകടനമായും ആദരവായും സിക്സ് പതിച്ച സീറ്റ് ധോനിക്കായ് സമര്&#x200d;പ്പിക്കണമെന്നാണ് അദ്ദേഹം എഴുതിയത്. 2011 ലോകകപ്പ് വിജയത്തിലേക്ക് ധോണി പായിച്ച ആ സിക്സ് പതിച്ച സ്ഥലവും സീറ്റും കണ്ടെത്താന്&#x200d; കഴിയും അദ്ദേഹം പറഞ്ഞു.</p>
<p>16 വര്&#x200d;ഷത്തെ ക്രിക്കറ്റ് കരിയര്&#x200d; അവസാനിപ്പിച്ച ക്യാപ്റ്റന്&#x200d; കൂളിന്റെ തീരുമാനത്തിന് രണ്ട് ദിനങ്ങള്&#x200d;ക്കുശേഷമാണ് നായിക്ക് നിര്&#x200d;ദ്ദേശവുമായി രംഗത്തെത്തിയത്. ഇതോടെ ധോനി ആരാധകരും അതേ ആവശ്യമുയര്&#x200d;ത്തിയും സിക്‌സര്&#x200d; വീണ സീറ്റിന്റെ ചിത്രം പങ്കുവെച്ചും സോഷ്യല്&#x200d;മീഡിയയില്&#x200d; രംഗത്തെത്തിയിട്ടുണ്ട്.</p>
<p>ആസ്‌ത്രേലിയ അടക്കം മറ്റു രാജ്യങ്ങളില്&#x200d; ഇത്തരത്തില്&#x200d; താരങ്ങള്&#x200d;ക്കായി സീറ്റ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്&#x200d; ആദ്യമായിട്ടാണ് ഒരു താരത്തിന്റെ പേരില്&#x200d; ഒരു സീറ്റെന്ന് ആവശ്യമുയരുന്നത്. 1993-ല്&#x200d; സൈമണ്&#x200d; ഓഡോണല്ലിന്റെ 122 മീറ്റര്&#x200d; നീളമുള്ള സിക്സിനെ ഓര്&#x200d;മ്മിക്കുന്നതിന് മെല്&#x200d;ബണ്&#x200d; ക്രിക്കറ്റ് ഗ്രൗണ്ടിലെ ഗ്രേറ്റ് സതേണ്&#x200d; സ്റ്റാന്&#x200d;ഡിലെ ഒരു സീറ്റ് മഞ്ഞ നിറം അടിച്ചിരുന്നു. വിക്ടോറിയ്ക്കുവേണ്ടി ന്യൂ സൗത്ത് വെയില്&#x200d;സിനെതിരെയാണ് സൈമണ്&#x200d; ആ സിക്സ് പറത്തിയത്. 2018-ല്&#x200d; ബ്രാഡ് ഹോഗ് തന്റെ വിട വാങ്ങല്&#x200d; മത്സരത്തില്&#x200d; അടിച്ച 96 മീറ്റര്&#x200d; നീളമുള്ള സിക്സും മെല്&#x200d;ബണിലെ എത്തിഹാദ് സ്റ്റേഡിയത്തില്&#x200d; മൂന്നാം നിരയില്&#x200d; ചുവപ്പു പൂശിയ സീറ്റിനാല്&#x200d; ഓര്&#x200d;മ്മിക്കപ്പെടുന്നു.</p>
<p><img src="https://images.news18.com/ibnlive/uploads/2020/08/1597734793_elliot.jpg" /></p>
<p>ചരിത്രത്തിലാദ്യമായി 2015-ല്&#x200d; ന്യൂസിലാന്&#x200d;ഡിനെ ലോകകപ്പ് ഫൈനലില്&#x200d; എത്തിച്ച സിക്സിനെ ആദരിച്ച ഓക്ലന്&#x200d;ഡിലെ ഈഡന്&#x200d; പാര്&#x200d;ക്കിലെ ഒരു സീറ്റ് മുന്&#x200d; ഓള്&#x200d; റൗണ്ടറായ ഗ്രാന്&#x200d;ഡ് എല്ലിയട്ടിന്റെ പേരില്&#x200d; ന്യൂസിലാന്&#x200d;ഡ് ക്രിക്കറ്റ് സമര്&#x200d;പ്പിച്ചിട്ടുണ്ട്. സെമി ഫൈനലില്&#x200d; ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്&#x200d; സ്റ്റെയ്നിനെ സിക്സ് അടിച്ചാണ് എലിയട്ട് ടീമിനെ ഫൈനലില്&#x200d; എത്തിച്ചത്. സമാനമായ നീക്കത്തിനാണ് ആരാധകര്&#x200d; ഇപ്പോള്&#x200d; ധോനിയുടെ കാര്യത്തില്&#x200d; മുന്നോട്ടു വരുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2011-six-by-ms-dhoni-may-get-permanent-seat-at-wankhede-stadium.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ധോനി എഫക്ട്; &#8216;ക്രിക്കറ്റിനോട്&#8217; വിടപറഞ്ഞ് പാക് ആരാധകന്&#x200d; ചാച്ചാ ചിക്കാഗോ</title>
		<link>https://www.chandrikadaily.com/ms-dhoni-affect-retired-so-have-i-says-pakistan-fan-chacha-chicago-pti-reports.html</link>
					<comments>https://www.chandrikadaily.com/ms-dhoni-affect-retired-so-have-i-says-pakistan-fan-chacha-chicago-pti-reports.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Aug 2020 09:01:42 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Chacha Chicago]]></category>
		<category><![CDATA[dhoni]]></category>
		<category><![CDATA[ms dhoni]]></category>
		<category><![CDATA[MSD]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=145750</guid>

					<description><![CDATA['ധോനി വിരമിച്ചു, ഞാനും. അദ്ദേഹമില്ലാത്ത ക്രിക്കറ്റ് കളി കാണാനായി യാത്ര ചെയ്യാന്&#x200d; ഞാന്&#x200d; ഇനി ആഗ്രഹിക്കുന്നില്ല. ഞാന്&#x200d; ധോനിയെ അത്രക്ക് സ്‌നേഹിച്ചിരുന്നു. അദ്ദേഹം എന്നെയും,'' ചിക്കാഗോയില്&#x200d; റെസ്റ്റോറന്റ് ഉടമ കൂടിയായ ബാഷിര്&#x200d; പി.ടി.ഐയോട് പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: എംഎസ്ഡി എന്ന ബ്രാന്റ് നെയ്മില്&#x200d; അറിയപ്പെടുന്ന മുന്&#x200d; ഇന്ത്യന്&#x200d; നായകന്&#x200d; മഹേന്ദ്ര സിങ് ധോനി വിരമിച്ചതൊടെ താരത്തോടുള്ള സ്‌നേഹത്തില്&#x200d; ക്രിക്കറ്റ് ആസ്വാദനത്തോടുതന്നെ വിടപറഞ്ഞ് പാക് ആരാധകന്&#x200d;. ക്യാപ്റ്റന്&#x200d; കൂളിന്റെ അപ്രതീക്ഷിത വിരമിക്കല്&#x200d; പ്രഖ്യാപനം ആരാധകരില്&#x200d; അമ്പരപ്പ് തീര്&#x200d;ത്തിരിക്കെ കൗതുകമെന്നോണം പിന്നാലെ റെയ്‌നയും വിരമിക്കല്&#x200d; പ്രഖ്യാപിച്ചിരുന്നു. എന്നാല്&#x200d; ഇതിന് തുടര്&#x200d;ച്ചയെന്നാണമാണ് ചാച്ചാ ചിക്കാഗോ എന്ന പേരില്&#x200d; ധോനിയുടെ കട്ട ഫാനും പാകിസ്ഥാന്&#x200d; സ്വദേശിയുയായ മുഹമ്മദ് ബാഷിര്&#x200d; ഇപ്പോള്&#x200d; വിരമിക്കല്&#x200d; പ്രഖ്യാപിച്ചിരിക്കുന്നത്. ധോനി കളംവിട്ട സ്ഥിതിക്ക് ഇനി താനെന്തിനു നോക്കി നില്&#x200d;ക്കണമെന്നാണ് ചാച്ചാ ചോദിക്കുന്നത്.</p>
<p>&#8216;ധോനി വിരമിച്ചു, ഞാനും. അദ്ദേഹമില്ലാത്ത ക്രിക്കറ്റ് കളി കാണാനായി യാത്ര ചെയ്യാന്&#x200d; ഞാന്&#x200d; ഇനി ആഗ്രഹിക്കുന്നില്ല. ഞാന്&#x200d; ധോനിയെ അത്രക്ക് സ്‌നേഹിച്ചിരുന്നു. അദ്ദേഹം എന്നെയും,&#8221; ചിക്കാഗോയില്&#x200d; റെസ്റ്റോറന്റ് ഉടമ കൂടിയായ ബാഷിര്&#x200d; പി.ടി.ഐയോട് പ്രതികരിച്ചു.</p>
<p>&#8221;എല്ലാ മികച്ച കളിക്കാരേയു ഒരു ദിവസം സമയം തിരിച്ചുവിളിക്കുക തന്നെചെയ്യും. എന്നാല്&#x200d; ധോനിയുടെ വിരമിക്കല്&#x200d; എന്നെ വല്ലാതെ സങ്കടപ്പെടുത്തുകയും വലിയ ഓര്&#x200d;മ്മകള്&#x200d; തിരികെ കൊണ്ടുവരികയും ചെയ്യുന്നു. ഗംഭീരമായൊരു വിടവാങ്ങള്&#x200d; ചടങ്ങിന് അദ്ദേഹം അര്&#x200d;ഹനാണ്, അത് സംഭവിക്കേണ്ടതുമുണ്ട്&#8221; ചാച്ച കൂട്ടിച്ചേര്&#x200d;ത്തു.</p>
<p><img src="https://pbs.twimg.com/card_img/1295334189743579136/a2t9FoPr?format=jpg&amp;name=small" /></p>
<p>ധോനി ആരാധകരിലെ ഏറ്റവും തലമൂത്തയാളാണ് ചാച്ചാ. 2011 ലോകകപ്പില്&#x200d; മൊഹാലിയില്&#x200d; നടന്ന ഇന്ത്യ പാക് മത്സരം കാണാന്&#x200d; ടിക്കറ്റെടുത്തു നല്&#x200d;കിയതോടെയാണു ധോനി ചാച്ചാ ബന്ധം തുടങ്ങുന്നത്. 2018 ഏഷ്യാ കപ്പിനിടെ ധോനി ഹോട്ടല്&#x200d; മുറിയിലേക്കു വിളിപ്പിച്ചു ജഴ്‌സി ഊരിത്തന്നത് അത്ഭുതത്തോടെയാണ് ബാഷിര്&#x200d; ഇന്നും ഓര്&#x200d;ക്കുന്നത്്. 2015 ലോകകപ്പിനിടെ സിഡ്‌നിയില്&#x200d; താന്&#x200d; പൊരിവെയിലത്തിരുന്നു കളി കാണുമ്പോള്&#x200d; സുരേഷ് റെയ്‌ന സണ്&#x200d; ഗ്ലാസുമായി വന്നതും ഓര്&#x200d;ക്കുന്നു. ധോനി ഭായ് തന്നുവിട്ടതാണെന്ന് പറഞ്ഞായിരുന്നു റെയ്‌ന സണ്&#x200d; ഗ്ലാസ് തന്നതെന്നും ചാച്ച വികാരഭരിതനായി ഓര്&#x200d;മിച്ചു.</p>
<p><img src="https://pbs.twimg.com/card_img/1295316560853303297/D4Tk8t3F?format=jpg&amp;name=small" /></p>
<p>ഇന്ത്യ-പാക് മത്സര വേദികളില്&#x200d; പാകിസ്ഥാന്&#x200d; പതാക വീശുന്ന ചൗധരി അബ്ദുല്&#x200d; ജലീല്&#x200d; (ചാച്ചാ ക്രിക്കറ്റ്) എന്ന പ്രശസ്ത ആരാധകനില്&#x200d; നിന്നാണു ബാഷിറിനു ആ പേരു ലഭിച്ചത്. കറാച്ചിയില്&#x200d; ജനിച്ച ബാഷിര്&#x200d;, യുഎസിലെ ചിക്കാഗോയില്&#x200d; റസ്റ്റോറന്റ് നടത്തുകയാണ്. 2011നുശേഷം ഇന്ത്യ പാക് ക്രിക്കറ്റ് മത്സരം നടന്നപ്പോഴെല്ലാം ചാച്ചാ ഷിക്കാഗോയ്ക്കു ധോനിയുടെ വക ഒരു ടിക്കറ്റ് ഉറപ്പായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പില്&#x200d; ഇന്ത്യ-പാക് മത്സരം കാണാന്&#x200d; ചാച്ചായ്ക്കു ടിക്കറ്റ് കൊടുത്തതും ധോനി തന്നെ. ധോനി കളം വിട്ട സ്ഥിതിക്ക് ഇഷ്ട താരത്തെ റാഞ്ചിയില്&#x200d;പ്പോയി കാണണമെന്ന് ആഗ്രഹം മാത്രമേ ഇനി ചാച്ചായ്ക്ക് ബാക്കിയുള്ളൂ.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ms-dhoni-affect-retired-so-have-i-says-pakistan-fan-chacha-chicago-pti-reports.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;നാളെ ആരു ഓര്&#x200d;ക്കാന്&#x200d;, ആര്&#x200d;ക്കുണ്ട് സമയം&#8230;?&#8221;; ക്യാപ്റ്റന്&#x200d; കൂള്&#x200d; കളംവിട്ടത് വിഷാദ നായകനായോ!!</title>
		<link>https://www.chandrikadaily.com/dhoni-s-and-sakshi-singhs-reactions-on-retirement-announcements.html</link>
					<comments>https://www.chandrikadaily.com/dhoni-s-and-sakshi-singhs-reactions-on-retirement-announcements.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 16 Aug 2020 07:52:13 +0000</pubDate>
				<category><![CDATA[Career]]></category>
		<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Amitab bachchan]]></category>
		<category><![CDATA[dhoni]]></category>
		<category><![CDATA[INDIAN CRICKET]]></category>
		<category><![CDATA[indian cricket team]]></category>
		<category><![CDATA[ms dhoni]]></category>
		<category><![CDATA[MSD]]></category>
		<category><![CDATA[sakshi singh]]></category>
		<guid isPermaLink="false">https://chandrikadaily.com/?p=145267</guid>

					<description><![CDATA[എംഎസ്ഡി എന്ന ബ്രാന്റ് നെയിമിലും ഏഴാം നമ്പറിലും തലയായും ആരാധകരുടെ മനസ്സ് കീഴക്കിയ റാഞ്ചിക്കാരന്&#x200d; ഒടുവില്&#x200d; മൈതാനം വിടുന്നത് മനസ്സു തകര്&#x200d;ന്നാണോ എന്ന ചോദ്യമാണ് ആദ്ദേഹത്തിന്റെ വിരമിക്കല്&#x200d; സന്ദേശം ഉയര്&#x200d;ത്തുന്നത്.]]></description>
										<content:encoded><![CDATA[<p><a href="https://twitter.com/chickukottaram"><strong>Chicku Irshad</strong></a></p>
<p>ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയെ കിരീട വിജയങ്ങളിലേക്ക് നയിച്ച മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്&#x200d; നിന്ന് വിരമിക്കല്&#x200d; പ്രഖ്യാപിച്ചു. കോലിയുടെ കീഴില്&#x200d; 2019 ക്രിക്കറ്റ് ലോകകപ്പില്&#x200d; അവസാനമായി രാജ്യത്തിന് വേണ്ടി കളിച്ച താരം സജീവ ക്രിക്കറ്റില്&#x200d; നിന്ന് ഇക്കാലമത്രയും മാറിനില്&#x200d;ക്കുകയായിരുന്നു. ഒടുക്കം രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തില്&#x200d; തന്നെയാണ് ഇന്ത്യയുടെ ക്യാപ്റ്റന്&#x200d; കൂള്&#x200d; കളംവിട്ടത്. എന്നാല്&#x200d; എംഎസ്ഡി എന്ന ബ്രാന്റ് നെയിമിലും ഏഴാം നമ്പറിലും തലയായും ആരാധകരുടെ മനസ്സ് കീഴക്കിയ റാഞ്ചിക്കാരന്&#x200d; ഒടുവില്&#x200d; മൈതാനം വിടുന്നത് മനസ്സു തകര്&#x200d;ന്നാണോ എന്ന ചോദ്യമാണ് ആദ്ദേഹത്തിന്റെ വിരമിക്കല്&#x200d; സന്ദേശം ഉയര്&#x200d;ത്തുന്നത്.</p>
<p>സോഷ്യല്&#x200d; മീഡിയയില്&#x200d; വിടവാങ്ങല്&#x200d; പ്രഖ്യാപിച്ചുകൊണ്ട് താരം പോസ്റ്റ് ചെയ്ത നൊസ്റ്റാള്&#x200d;ജിക് വീഡിയോയുടെ പശ്ചാത്തല ഗാനം അത്രക്ക് വിഷാദ കാവ്യമായിപ്പോയി എന്നതാണ് ആരാധരുടെ മനസ്സ് പറയുന്നത്. പ്രശസ്ത കവി സാഹിര്&#x200d; ലുധിയാന്&#x200d;വി രചിച്ച &#8216;മേ പല്&#x200d; ദോ പല്&#x200d; കാ ശായര്&#x200d; ഹൂം&#8221; എന്ന ദാര്&#x200d;ശനിക മാനങ്ങളുള്ള കവിതക്ക് ചിത്രീകരണമൊരുക്കിയതാണ് ധോനിയുടെ വിടവാങ്ങല്&#x200d; വീഡിയോ. വിഷാദം നിറഞ്ഞ ഒരു വിടവാങ്ങലായ ഈ കവിത പിന്നീട് കവിയുടെ അനുമതിയോടെ അമിതാഭ് ബച്ചന്റെ &#8220;കഭീ കഭീ&#8221; എന്ന സിനിമക്കായയും ഉപയോഗിച്ചിരുന്നു. യഷ് ചോപ്ര ഒരുക്കിയ ചിത്രത്തില്&#x200d; ബച്ചന്&#x200d; അവതരിപ്പിക്കുന്ന അമിത് എന്ന കഥാപാത്രം കവിസമ്മേളനത്തില്&#x200d; ആലപിക്കുന്ന രീതിയില്&#x200d; ഖയ്യാം ചിട്ടപ്പെടുത്തിയ ഗാനം മുകേഷാണ് പാടിയത്.</p>
<p>വരുന്ന ലോകകപ്പിലും രാജ്യത്തിന്റെ വിക്കറ്റ് കീപ്പറും ഫിനിഷറുമായി കളം നിറയാന്&#x200d; താരത്തിന്റെ തിരിച്ചുവരവുണ്ടാകുമെന്ന പ്രതീക്ഷകള്&#x200d;ക്കിടെയാണ് കോവിഡ്‌ മഹാമാരിക്കിടെ ധോനിയുടെ അപ്രതീക്ഷിത വിടവാങ്ങള്&#x200d;. ഇക്കാലയളവില്&#x200d; മഹേന്ദ്ര സിംഗ് ധോനി എന്ന 39 കാരന്&#x200d; അനുഭവിച്ചതെല്ലാം ഉള്&#x200d;പ്പെടുന്നത് തന്നെയാണ് ഈ പാട്ടിലുള്ളതും.</p>
<p><a href="https://www.youtube.com/watch?v=5GAZSUu6HqA&amp;feature=emb_title">&#8220;മേ പല്&#x200d; ദോ പല്&#x200d; കാ ശായര്&#x200d; ഹൂം പല്&#x200d; ദോ പല്&#x200d; മേരി കഹാനി ഹേ പല്&#x200d; ദോ പല്&#x200d; മേരി ഹസ്തി ഹേ പല്&#x200d; ദോ പല്&#x200d; മേരി ജവാനി ഹേ..&#8221;</a> എന്ന് തുടങ്ങുന്ന സാഹിറിന്റെ വരികളുടെ ആശയം ഇങ്ങനെയാണ്..</p>
<p><em>ഈ ഒന്നോ രണ്ടോ നിമിഷങ്ങളില്&#x200d; മാത്രമാണ് ഞാന്&#x200d; കവിയാവുന്നത്.</em><br />
<em>എന്റെ കഥ, എന്റെ യൗവനം, എന്റെ സാന്നിധ്യവുമെല്ലാം ഈ ഒന്നോ രണ്ടോ നിമിഷത്തേക്ക് മാത്രമുള്ളത്.</em><br />
<em>എനിക്ക് മുന്&#x200d;പ് ഈ വഴികളില്&#x200d; എണ്ണമറ്റ കവികള്&#x200d; വന്നു മറഞ്ഞുപോയിരിക്കുന്നു</em><br />
<em>ചിലര്&#x200d; നീറുന്ന ഹൃദയവുമായി,</em><br />
<em>ചിലര്&#x200d; ആത്മംതൃപ്തിയോടെ.</em><br />
<em>അവരും നൈമിഷികമായി മാത്രം നിലനിന്നവരാണ്</em><br />
<em>ഞാനും നിങ്ങള്&#x200d;ക്കൊപ്പം അത്തരമൊരു നിമിഷത്തിലായിരുന്നു ഇത്തിരി നേരം</em></p>
<p><em>ഇന്ന് ഞാന്&#x200d; നിങ്ങളുടെ ഭാഗമാണെങ്കിലും</em><br />
<em>നാളെ ഞാന്&#x200d; നിങ്ങളില്&#x200d; നിന്നായി കാലഹരണപ്പെടും </em></p>
<p><em>നാളെ പുതിയ കവികള്&#x200d; വരും.</em><br />
<em>അവരുടെ കവിതകള്&#x200d; പഴയവ നിഷ്പ്രഭമാക്കും.</em><br />
<em>അവര്&#x200d; എന്നെക്കാള്&#x200d; നല്ല എഴുത്തുകാരാവും</em><br />
<em>നിങ്ങളെക്കാള്&#x200d; നല്ല ആസ്വാദകരും അവര്&#x200d;ക്കുണ്ടാകും..</em><br />
<em>എങ്കിലും എന്നെ ആരെങ്കിലും ഓര്&#x200d;ത്തിരുന്നെങ്കിലെന്ന് ഞാന്&#x200d; കരുതുന്നു!</em><br />
<em>എന്നാല്&#x200d; എന്തിനോര്&#x200d;ക്കണം അല്ലേ?</em><br />
<em>തിരക്കുപിടിച്ച ഈ ലോകത്ത് എന്നെ ഓര്&#x200d;ത്ത് പാഴാക്കാന്&#x200d; ആര്&#x200d;ക്കുണ്ട് സമയം&#8230;?&#8221;</em></p>
<p>ധോനി തന്റെ ഇടം പിരിയുമ്പോള്&#x200d; ഈ വരികളെ വിടവാങ്ങലായി എടുത്തത് യാദൃച്ഛികമാവില്ല. ജയങ്ങള്&#x200d;ക്കിടയിലും താരം വിമര്&#x200d;ശിക്കപ്പെട്ട കാലം വ്യക്തമാക്കുന്നത് അതാണ്. ഔട്ടാവുണ്ടാമ്പോള്&#x200d; തിരിഞ്ഞുനോക്കാതെ മൈതാനം വിടുന്ന ക്യാപ്റ്റന്&#x200d; കൂളിന്റെ പക്വതയാര്&#x200d;ന്ന ജീവിതവീക്ഷണവും ഫിനിഷറിന്റെ ഹെലികോപ്റ്റര്&#x200d; ഷോട്ടും എല്ലാമുണ്ട് ആ വരികളില്&#x200d;. മാറ്റങ്ങളെ ഉള്&#x200d;ക്കൊള്ളാന്&#x200d; സാധിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ ആത്മഗതം.</p>
<p><img src="https://images.tribuneindia.com/cms/gall_content/2019/9/2019_9$largeimg13_Friday_2019_145548518.jpg" alt="Sakshi Dhoni finally breaks silence on MS Dhoni's retirement 'rumours'" /></p>
<p>അതേസമയം, ഇന്ത്യന്&#x200d; ക്രിക്കറ്റിന് ഒരിക്കലും മറക്കാത്ത വിജയങ്ങള്&#x200d; സമ്മാനിച്ച എം.എസ് ധോണിയുടെ വിരമിക്കല്&#x200d; തീരുമാനത്തില്&#x200d; പ്രതികരിച്ച ഭാര്യ സാക്ഷി സിങും വികാരാഭരിതയായി. സോഷ്യല്&#x200d; മീഡിയയില്&#x200d; ഉയരുന്ന ധോനി വിരുദ്ധ പ്രചരണങ്ങള്&#x200d;ക്കിടയില്&#x200d; പോലും ധോണിയുടെ തീരുമാനങ്ങള്&#x200d;ക്കെല്ലാം ഉറച്ച പിന്തുണ നല്&#x200d;കിയിരുന്ന, വിമര്&#x200d;ശനങ്ങളോട് ശക്തമായി തിരിച്ചടിച്ചിരുന്ന വ്യക്തിയാണ് സാക്ഷി. നേടിയെടുത്തതിലെല്ലാം നിങ്ങള്&#x200d;ക്ക് അഭിമാനിക്കാവുന്നതാണ്. കളിക്കളത്തില്&#x200d; ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതിന് അഭിനന്ദനങ്ങള്&#x200d;. നിങ്ങളുടെ നേട്ടങ്ങളിലും വ്യക്തിത്വത്തിലും ഞാന്&#x200d; അഭിമാനിക്കുന്നു. ആരോഗ്യവും സന്തോഷവും നിറയുന്ന ഒരു ഭാവി ആശംസിക്കുകയാണെന്നും സാക്ഷി കുറിച്ചു.</p>
<p>അമേരിക്കന്&#x200d; എഴുത്തുകാരി മായ ആഞ്ചിലോവിന്റെ വാക്കുകളും സാക്ഷി ധോണിക്കായി വൈകാരികമായി കുറിച്ചിട്ടുണ്ട്. നിങ്ങള്&#x200d; പറഞ്ഞത് ജനങ്ങള്&#x200d; മറന്നേക്കാം, നിങ്ങള്&#x200d; ചെയ്ത കാര്യങ്ങളും അവര്&#x200d; മറന്നേക്കാം. എന്നാല്&#x200d;, അവരുടെയുള്ളില്&#x200d; നിങ്ങളുണ്ടാക്കിയ വൈകാരിക അനുഭവം അവര്&#x200d; ഒരിക്കലും മറക്കില്ലെന്നായിരുന്നു മായയുടെ വാക്കുകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dhoni-s-and-sakshi-singhs-reactions-on-retirement-announcements.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ധോണിന്ദ്രജാലം 100</title>
		<link>https://www.chandrikadaily.com/csk-win-last-ball-thriller-against-rr-in-jaipur.html</link>
					<comments>https://www.chandrikadaily.com/csk-win-last-ball-thriller-against-rr-in-jaipur.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 11 Apr 2019 21:00:30 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[CHENNAI SUPER KINGS]]></category>
		<category><![CDATA[dhoni]]></category>
		<category><![CDATA[IPL 2019]]></category>
		<category><![CDATA[MSD]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124140</guid>

					<description><![CDATA[ജയ്പ്പൂര്&#x200d;: അവസാനം വരെ ആവേശം….. അവസാന പന്തില്&#x200d; ചെന്നൈക്ക് വേണ്ടത് മൂന്ന് റണ്&#x200d;… ബൗളര്&#x200d; ബെന്&#x200d; സ്‌റ്റോക്ക്‌സ്… ന്യൂസിലാന്&#x200d;ഡുകാരനായ സാന്റര്&#x200d; പക്ഷേ പന്ത് ഗ്യാലറിയിലാണ് എത്തിച്ചത്…. ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; നിലവിലെ ചാമ്പ്യന്മാരുടെ ആറാമത് വിജയം… സംഭവബഹുലമായിരുന്നു അവസാന ഓവര്&#x200d;. 43 പന്തില്&#x200d; 58 റണ്&#x200d;സുമായി കളം നിറഞ്ഞ മഹേന്ദ്രസിംഗ് ധോണി ടീമിനെ ജയിപ്പിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് ബെന്&#x200d; സ്റ്റോക്ക്‌സ് ചെന്നൈ നായകനെ ക്ലീന്&#x200d; ബൗള്&#x200d;ഡാക്കിയത്. പിറകെ വന്നത് സാന്റര്&#x200d;…. നേരിട്ട രണ്ടാം പന്ത് നോബോള്&#x200d; എന്ന് ആദ്യം അമ്പയര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ജയ്പ്പൂര്&#x200d;:   അവസാനം വരെ ആവേശം….. അവസാന പന്തില്&#x200d; ചെന്നൈക്ക് വേണ്ടത്  മൂന്ന് റണ്&#x200d;… ബൗളര്&#x200d; ബെന്&#x200d; സ്‌റ്റോക്ക്‌സ്… ന്യൂസിലാന്&#x200d;ഡുകാരനായ സാന്റര്&#x200d; പക്ഷേ പന്ത് ഗ്യാലറിയിലാണ് എത്തിച്ചത്…. ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; നിലവിലെ ചാമ്പ്യന്മാരുടെ ആറാമത് വിജയം… സംഭവബഹുലമായിരുന്നു അവസാന ഓവര്&#x200d;. 43 പന്തില്&#x200d; 58 റണ്&#x200d;സുമായി കളം നിറഞ്ഞ മഹേന്ദ്രസിംഗ് ധോണി  ടീമിനെ ജയിപ്പിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ്  ബെന്&#x200d; സ്റ്റോക്ക്‌സ് ചെന്നൈ നായകനെ ക്ലീന്&#x200d; ബൗള്&#x200d;ഡാക്കിയത്. പിറകെ വന്നത്  സാന്റര്&#x200d;…. നേരിട്ട രണ്ടാം പന്ത് നോബോള്&#x200d; എന്ന് ആദ്യം അമ്പയര്&#x200d; വിളിച്ചിരുന്നു. പക്ഷേ പിന്നീട് അദ്ദേഹം തീരുമാനം മാറ്റിയപ്പോള്&#x200d; ഡ്രസ്സിംഗ് റൂമില്&#x200d; നിന്ന് ധോണി ക്രീസിലെത്തി. അമ്പയരെ ചോദ്യം ചെയ്തു. അദ്ദേഹം തീരുമാനം മാറ്റിയില്ല. പക്ഷേ സാന്റര്&#x200d; സമ്മര്&#x200d;ദ്ദത്തിലും അവസാന പന്ത് ഗ്യാലറിയിലെത്തിച്ചതോടെ ധോണിയും കൈയ്യടിച്ചു. ജയിക്കാന്&#x200d; 152 റണ്&#x200d;സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക്  24 റണ്&#x200d;സ് നേടുന്നതിനിടെ  നാല് വിക്കറ്റ് നഷ്ടമായിരുന്നു. ഇവിടെ നിന്നാണ് ധോണിയും റായിഡുവും ഒരുമിച്ചത്. ഇതോടെ  ഒരേ നായകന്റെ നേതൃത്വത്തില്&#x200d; ഐപിഎല്ലില്&#x200d; ഒരു ടീമിനെ 100 മത്സരങ്ങളില്&#x200d; വിജയിപ്പിച്ചു എന്ന നേട്ടവും ധോണിയുടെ കിരീടത്തിലെ പൊന്&#x200d;തൂവലായി.</p>



<p>സ്വന്തം മൈതാനത്ത് ശക്തരായ കാണികളുടെ പിന്&#x200d;ബലത്തിലും രാജസ്ഥാന്&#x200d; റോയല്&#x200d;സിന്റെ ബാറ്റിംഗ് വിശ്വാസ്യത പുലര്&#x200d;ത്തിയില്ല. 151 റണ്&#x200d;സാണ് ടീമിന് ആദ്യം ബാറ്റ് ചെയ്ത് നേടാനായത്. അതില്&#x200d; തന്നെ ഒരു അര്&#x200d;ധ ശതകം പോലുമുണ്ടായിരുന്നില്ല. 28 റണ്&#x200d;സ് നേടിയ ബെന്&#x200d; സ്‌റ്റോക്ക്‌സായിരുന്നു ടോപ് സ്‌ക്കോറര്&#x200d;. മലയാളി താരം സഞ്ജു സാംസണ്&#x200d; പരുക്കില്&#x200d; നിന്ന് മുക്തനായി തിരിച്ചെത്തിയെങ്കിലും  ആറ് പന്തില്&#x200d; ആറ് റണ്&#x200d; മാത്രമായിരുന്നു സമ്പാദ്യം. ഓപ്പണിംഗിലാണ് റോയല്&#x200d;സിന്റെ പ്രശ്‌നം ആരംഭിക്കുന്നത്. ആദ്യ മല്&#x200d;സരം മാറ്റിനിര്&#x200d;ത്തിയാല്&#x200d; അജിങ്ക്യ രഹാനെ- ജോസ് ബട്‌ലര്&#x200d; ഓപ്പണിംഗ് സഖ്യം ദുരന്തമാണ്. ലോകകപ്പിനുളള ഇന്ത്യന്&#x200d; ഏകദിന സംഘത്തില്&#x200d; ഇടം തേടുന്ന രഹാനെക്ക് 14 റണ്&#x200d;സ് മാത്രമാണ് ഇന്നലെ നേടാനായത്. മഹേന്ദ്രസിംഗ് ധോണിയുടെ വജ്രായുധമായ ദീപക് ചാഹറിന്റെ പന്തില്&#x200d; രഹാനെ വിക്കറ്റിന് മുന്നിവല്&#x200d; കുരുങ്ങുകയായിരുന്നു. ഗംഭീര തുടക്കമായിരുന്നു ബട്‌ലര്&#x200d;ക്ക് ലഭിച്ചത്. ഒരു സിക്‌സറും നാല് ബൗണ്ടറികളുമായി 10 പന്തില്&#x200d; 23 റണ്&#x200d;സ് നേടിയ ഇംഗ്ലീഷുകാരന്&#x200d; ശ്രാദ്ധൂല്&#x200d; ഠാക്കുറിന് വിക്കറ്റ് നല്&#x200d;കി. സഞ്ജു ബൗണ്ടറി നേടി വിശ്വാസം പ്രകടിപ്പിച്ചെങ്കിലും ന്യൂസിലാന്&#x200d;ഡുകാരന്&#x200d; മിച്ചല്&#x200d; സാന്ററുടെ പന്തില്&#x200d; പുറത്തായി. പിന്നെ പ്രതീക്ഷകളത്രയും ഓസ്‌ട്രേലിയക്കാരന്&#x200d; സ്റ്റീവന്&#x200d; സ്മിത്തിലായിരുന്നു. അവസാന മല്&#x200d;സരത്തില്&#x200d; മികച്ച സ്‌ക്കോര്&#x200d; നേടിയിട്ടും അവസാനത്തില്&#x200d; കൂറ്റനടികള്&#x200d;ക്ക്് കഴിയാതിരുന്ന സ്മിത്ത് രവീന്ദു ജഡേജയുടെ സ്പിന്നില്&#x200d; പുറത്താവുമ്പോള്&#x200d; 15 റണ്&#x200d;സായിരുന്നു നേടിയത്. ഇംഗ്ലീഷ് ക്രിക്കറ്റിലെ കൂറ്റനടിക്കാരനായ സ്റ്റോക്‌സിന് പിന്തുണ നല്&#x200d;കാന്&#x200d; വിലാസമുള്ള ബാറ്റ്‌സ്മാന്മാര്&#x200d; ഉണ്ടായിരുന്നില്ല. അവസാനത്തില്&#x200d; ജോഫ്ര ആര്&#x200d;ച്ചറാണ് സ്‌ക്കോര്&#x200d; 150 കടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/csk-win-last-ball-thriller-against-rr-in-jaipur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അങ്കക്കലി തുള്ളി യുവരാജും ധോണിയും; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍</title>
		<link>https://www.chandrikadaily.com/dhoni-and-yuvraj-centuries-lead-india-to-381.html</link>
					<comments>https://www.chandrikadaily.com/dhoni-and-yuvraj-centuries-lead-india-to-381.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 19 Jan 2017 12:20:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[MSD]]></category>
		<category><![CDATA[yuvrajsingh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17389</guid>

					<description><![CDATA[വെറ്ററന്‍ താരങ്ങളായ യുവരാജ് സിങും മഹേന്ദ്ര സിങ് ധോണിയും സെഞ്ച്വറികളുമായി തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. കട്ടക്കില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. 2011-നു ശേഷം ഇതാദ്യമായി ശതകം നേടുന്ന യുവരാജ് സിങ് കരിയര്‍ ബെസ്റ്റ് ആയ 150 റണ്‍സ് നേടിയപ്പോള്‍ ധോണി 134 റണ്‍സെടുത്തു. കേദാര്‍ ജാദവ് (22), ഹര്‍ദിക് പാണ്ഡ്യ (19), രവീന്ദ്ര ജഡേജ (16) എന്നിവര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>വെറ്ററന്&#x200d; താരങ്ങളായ യുവരാജ് സിങും മഹേന്ദ്ര സിങ് ധോണിയും സെഞ്ച്വറികളുമായി തിളങ്ങിയപ്പോള്&#x200d; ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്&#x200d; ഇന്ത്യക്ക് കൂറ്റന്&#x200d; സ്‌കോര്&#x200d;. കട്ടക്കില്&#x200d; ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്&#x200d; 381 റണ്&#x200d;സ് ആണ് അടിച്ചുകൂട്ടിയത്. 2011-നു ശേഷം ഇതാദ്യമായി ശതകം നേടുന്ന യുവരാജ് സിങ് കരിയര്&#x200d; ബെസ്റ്റ് ആയ 150 റണ്&#x200d;സ് നേടിയപ്പോള്&#x200d; ധോണി 134 റണ്&#x200d;സെടുത്തു. കേദാര്&#x200d; ജാദവ് (22), ഹര്&#x200d;ദിക് പാണ്ഡ്യ (19), രവീന്ദ്ര ജഡേജ (16) എന്നിവര്&#x200d; അവസാന ഓവറുകളില്&#x200d; തിളങ്ങി.</p>
<p>ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ഇന്ത്യക്ക് 25 റണ്&#x200d;സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു. ലോകേഷ് രാഹുല്&#x200d; (5), ശിഖര്&#x200d; ധവാന്&#x200d; (11), ക്യാപ്ടന്&#x200d; വിരാട് കോഹ്‌ലി എന്നിവരാണ് പുറത്തായത്. മൂന്നു വിക്കറ്റും വോക്‌സിനായിരുന്നു. മൂന്നിന് 25 എന്ന നിലയില്&#x200d; ക്രീസില്&#x200d; ഒന്നിച്ച ധോണിയും യുവരാജും ഇന്നിങ്‌സ് മുന്നോട്ടു നയിക്കുകയായിരുന്നു.</p>
<p>98 പന്തില്&#x200d; നിന്ന് 15 ബൗണ്ടറിയുടെ സഹായത്തോടെ യുവരാജ് സിങ് ആണ് ആദ്യം സെഞ്ച്വറിയിലെത്തിയത്. സെഞ്ച്വറിക്കു ശേഷം ആഞ്ഞുവീശിയ യുവി 126 പന്തില്&#x200d; 150 റണ്&#x200d;സ് നേടിയാണ് പുറത്തായത്. 21 ഫോറും മൂന്ന് സിക്‌സറും നിറംപകര്&#x200d;ന്നതായിരുന്നു യുവിയുടെ ഇന്നിങ്‌സ്. ക്രിസ് വോക്‌സിന്റെ പന്തില്&#x200d; വിക്കറ്റ് കീപ്പര്&#x200d; പിടിച്ചാണ് അദ്ദേഹം പുറത്തായത്.</p>
<p>തുടക്കത്തില്&#x200d; ഇഴഞ്ഞുനീങ്ങിയ ധോണി യുവരാജിന് പിന്തുണ നല്&#x200d;കുന്നതിലാണ് ശ്രദ്ധിച്ചത്. പിന്നീട് വേഗത്തിലുള്ള സ്‌കോറിങിലേക്ക് ഗിയര്&#x200d; മാറ്റിയ മുന്&#x200d; ക്യാപ്ടന്&#x200d; 106 പന്തില്&#x200d; ഒമ്പത് ഫോറും മൂന്ന് സിക്‌സറുകളുമടക്കം സെഞ്ച്വറിയിലെത്തി. 122 പന്തില്&#x200d; 134 റണ്&#x200d;സ് നേടി പ്ലങ്കറ്റിന്റെ പന്തില്&#x200d; ബൗണ്ടറിയില്&#x200d; ക്യാച്ച് നല്&#x200d;കി മടങ്ങുമ്പോള്&#x200d; ധോണി ആറ് സിക്‌സറും പത്ത് ഫോറുമടിച്ചിരുന്നു.</p>
<p>ഒന്നാം ഏകദിനത്തില്&#x200d; സെഞ്ച്വറി നേടിയ കേദാര്&#x200d; ജാദവ് 10 പന്തില്&#x200d; ഒരു സിക്‌സറും മൂന്ന് ബൗണ്ടറിയുമടക്കമാണ് 22 റണ്&#x200d;സ് നേടിയത്. ഹര്&#x200d;ദിക് പാണ്ഡ്യ 9 പന്തില#് 19-ഉം രവീന്ദ്ര ജഡേജ എട്ട് പന്തില്&#x200d; 16-ഉം റണ്&#x200d;സുമായി പുറത്താകാതെ നിന്നു.</p>
<p>10 ഓവറില്&#x200d; 91 റണ്&#x200d;സ് വഴങ്ങിയ ലിയാം പ്ലങ്കറ്റ് ആണ് ഏറ്റവുമധികം തല്ലു വാങ്ങിയത്. ക്രിസ് വോക്‌സ് 60 റണ്&#x200d;സിന് നാലു വിക്കറ്റെടുത്തു. ജേക് ബാള്&#x200d; 10 ഓവറില്&#x200d; 80 റണ്&#x200d;സ് വഴങ്ങി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dhoni-and-yuvraj-centuries-lead-india-to-381.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
