<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mt &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mt/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 13 Jan 2024 08:29:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mt &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എംടിയുടെ വിമര്&#x200d;ശനം തിരുവനന്തപുരത്തുള്ളവര്&#x200d;ക്കും ഡല്&#x200d;ഹിയിലുള്ളവര്&#x200d;ക്കും ബാധകം; ശശി തരൂര്&#x200d;</title>
		<link>https://www.chandrikadaily.com/mts-criticism-applies-to-those-in-thiruvananthapuram-and-those-in-delhi-shashi-tharoor.html</link>
					<comments>https://www.chandrikadaily.com/mts-criticism-applies-to-those-in-thiruvananthapuram-and-those-in-delhi-shashi-tharoor.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 13 Jan 2024 08:29:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[mt]]></category>
		<category><![CDATA[sasi tharoor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287801</guid>

					<description><![CDATA[അധികാരസ്ഥാനത്തുള്ളവരോട് ഭക്തിപാടില്ല]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: എം ടി വാസുദേവന്&#x200d; നായരുടെ വിമര്&#x200d;ശനം കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാരുകള്&#x200d;ക്ക് ബാധകമാണെന്ന് ശശി തരൂര്&#x200d; എംപി. തിരുവനന്തപുരത്തിരിക്കുന്നവര്&#x200d;ക്കും ഡല്&#x200d;ഹിയിലുള്ളവര്&#x200d;ക്കും എംടി പറഞ്ഞത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അധികാരസ്ഥാനത്തുള്ളവരോട് ഭക്തിപാടില്ല. രാഷ്ട്രീയത്തില്&#x200d; ഭക്തികൊണ്ടു വന്നാല്&#x200d; വിമര്&#x200d;ശനങ്ങള്&#x200d; ഉന്നയിക്കാനാകില്ല. അടുത്ത തിരഞ്ഞെടുപ്പില്&#x200d; മാറി നില്&#x200d;ക്കാന്&#x200d; താന്&#x200d; തയാറാണെന്നും യുവാക്കള്&#x200d;ക്ക് കൂടുതല്&#x200d; അവസരം നല്&#x200d;കണമെന്നും ശശി തരൂര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text"></div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="app-ad app-ad--story-horizontal" data-test-id="ad">
<div class="ad-wrapper-module__adContainer__iD4aI" data-test-id="ad">
<div class="ad-wrapper-module__adPlaceholder__NmNO4 ad-wrapper-module__Leaderboard__snvaR">
<div class="adunitContainer"></div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mts-criticism-applies-to-those-in-thiruvananthapuram-and-those-in-delhi-shashi-tharoor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യക്ക് നാസിജര്&#x200d;മനിയുടെ അവസ്ഥ വരരുതെന്ന് എം.ടി വാസുദേവന്&#x200d; നായര്&#x200d;</title>
		<link>https://www.chandrikadaily.com/india-nazi-germany.html</link>
					<comments>https://www.chandrikadaily.com/india-nazi-germany.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 02 Feb 2023 11:39:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[literary]]></category>
		<category><![CDATA[mt]]></category>
		<category><![CDATA[natsi germany]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235709</guid>

					<description><![CDATA[നാസിജര്&#x200d;മനിയെ ഓര്&#x200d;മിപ്പിക്കുകയാണ് ഇന്നത്തെ ഇന്ത്യ.]]></description>
										<content:encoded><![CDATA[<p>ഇന്ത്യയുടെ വരുംകാല അവസ്ഥ നാസി ജര്&#x200d;മനിയുടേതാകാതിരിക്കാന്&#x200d; എഴുത്തുകാര്&#x200d; ജാഗ്രത പുലര്&#x200d;ത്തണമെന്ന് പ്രസിദ്ധ സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എം.ടി വാസുദേവന്&#x200d; നായര്&#x200d; മുന്നറിയിപ്പ് നല്&#x200d;കി. ഭാഷയില്&#x200d; മതം കലരാതിരിക്കാനും നാം ശ്രദ്ധിക്കണം. നാസിജര്&#x200d;മനിയെ ഓര്&#x200d;മിപ്പിക്കുകയാണ് ഇന്നത്തെ ഇന്ത്യ. ഭരണത്തിന്റെ ശക്തിയുപയോഗിച്ച് എതിര്&#x200d;ശബ്ദങ്ങളെ ഇല്ലാതാക്കാന്&#x200d; ശ്രമം നടക്കുന്നു. അന്ന് പലരും ജര്&#x200d;മനി വിട്ട് അയല്&#x200d;രാജ്യങ്ങളിലേക്ക് പോയി. അത് ഇന്ത്യയിലേക്ക് കൂടി വരരുത്. ഇന്ത്യയിലിത് സംഭവിക്കുമെന്ന് ഞാന്&#x200d; കരുതുന്നില്ലെങ്കിലും കരുതിയിരിക്കണം. ഇതിനെ നേരിടാന്&#x200d; ശേഷിയുള്ളവര്&#x200d; രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സാഹിത്യോല്&#x200d;സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.ടി. ചെറിയ സൂചനകളെ കണ്ടില്ലെന്ന ്‌നടിക്കരുത്. അത് വലിയ വിപത്തിലേക്കുള്ള ചൂണ്ടുപലകയാണ്. മതമെന്നാല്&#x200d; അഭിപ്രായമാണ്. ബോംബ് കെട്ടിവെച്ച് കൊല്ലാന്&#x200d; പോകുന്നവരെ ആരാണ് പറഞ്ഞുവിടുന്നത്. അക്രമത്തിന്റെ ഭാഷ എവിടെയും നന്നല്ല. യഥാര്&#x200d;ത്ഥ മതവിശ്വാസികള്&#x200d; ഇതൊക്കെ തടയണം. എം.ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-nazi-germany.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അരുത് , എം.ടിയെ വേട്ടപ്പട്ടികള്&#x200d;ക്ക് എറിഞ്ഞു കൊടുക്കരുത്..</title>
		<link>https://www.chandrikadaily.com/najeeb-kanthapuram-on-mt-issue.html</link>
					<comments>https://www.chandrikadaily.com/najeeb-kanthapuram-on-mt-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 28 Dec 2017 05:15:21 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[mt]]></category>
		<category><![CDATA[Najeeb Kanthapuram]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61643</guid>

					<description><![CDATA[നജീബ് കാന്തപുരം എം.ടിയുടെ സര്&#x200d;ഗ്ഗ പ്രപഞ്ചം എന്ന പുസ്തകത്തില്&#x200d; എം.എന്&#x200d; കാരശ്ശേരി നടത്തിയ മനോഹരമായ ഒരഭിമുഖമുണ്ട്. അതില്&#x200d; എം.ടിയോട് കാരശ്ശേരി ചോദിക്കുന്നു. താങ്കളുടെ കഥാപാത്രങ്ങള്&#x200d;ക്ക് മുസ്ലിം പക്ഷപാതമുണ്ടെന്നും അവരെ മഹത്വവല്&#x200d;ക്കരിക്കുന്നുണ്ടെന്നും ഒരാക്ഷേപം ഈയിടെ ഉയരുന്നുണ്ടല്ലോ? എന്താണ് അതേക്കുറിച്ച് പറയാനുള്ളത്. എം.ടി ഇങ്ങനെയാണ് മറുപടി പറയുന്നത്.മുസ്ലിം സമുദായത്തിന്റെ സാമൂഹ്യ ജീവിതം അനുഭവത്തിലൂടെ പഠിച്ച ഒരാളാണ് ഞാന്&#x200d;. ഞങ്ങളുടെ ഗ്രാമത്തില്&#x200d; 60 ശതമാനം ഹിന്ദുക്കളും 40 ശതമാനം മുസ്ലിംകളുമായിരുന്നു. സഹപാഠികളും സുഹൃത്തുക്കളുമായ മുസ്ലിംകളുടെ നന്മയും മഹത്വവും അനുഭവിച്ചറിഞ്ഞാണ് ഞാന്&#x200d; ആസമുദായത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong> നജീബ് കാന്തപുരം</strong></p>
<p>എം.ടിയുടെ സര്&#x200d;ഗ്ഗ പ്രപഞ്ചം എന്ന പുസ്തകത്തില്&#x200d; എം.എന്&#x200d; കാരശ്ശേരി നടത്തിയ മനോഹരമായ ഒരഭിമുഖമുണ്ട്. അതില്&#x200d; എം.ടിയോട് കാരശ്ശേരി ചോദിക്കുന്നു. താങ്കളുടെ കഥാപാത്രങ്ങള്&#x200d;ക്ക് മുസ്ലിം പക്ഷപാതമുണ്ടെന്നും അവരെ മഹത്വവല്&#x200d;ക്കരിക്കുന്നുണ്ടെന്നും ഒരാക്ഷേപം ഈയിടെ ഉയരുന്നുണ്ടല്ലോ? എന്താണ് അതേക്കുറിച്ച് പറയാനുള്ളത്. എം.ടി ഇങ്ങനെയാണ് മറുപടി പറയുന്നത്.മുസ്ലിം സമുദായത്തിന്റെ സാമൂഹ്യ ജീവിതം അനുഭവത്തിലൂടെ പഠിച്ച ഒരാളാണ് ഞാന്&#x200d;. ഞങ്ങളുടെ ഗ്രാമത്തില്&#x200d; 60 ശതമാനം ഹിന്ദുക്കളും 40 ശതമാനം മുസ്ലിംകളുമായിരുന്നു. സഹപാഠികളും സുഹൃത്തുക്കളുമായ മുസ്ലിംകളുടെ നന്മയും മഹത്വവും അനുഭവിച്ചറിഞ്ഞാണ് ഞാന്&#x200d; ആസമുദായത്തെ അറിഞ്ഞത്. അവരുടെജീവിതവും നന്മയും ഞാന്&#x200d; ആവിഷ്‌കരിച്ചതും അങ്ങിനെയാണ്.<br />
കഥകളിലും നോവലുകളിലും സിനിമകളിലുമായി കൂടല്ലൂരിന്റെ കഥാകാരന്&#x200d; സൃഷ്ടിച്ച മുസ്ലിം കഥാ പരിസരങ്ങളില്&#x200d; നിന്ന് തന്നെ അദ്ധേഹത്തിന്റെ മനസില്&#x200d; തിരയടിക്കുന്ന മുസ്ലിം പക്ഷ മനോഭാവം ആര്&#x200d;ക്കും മനസിലാക്കാമെന്നിരിക്കെ ഒരു പരിപാടിയില്&#x200d; ക്ഷണിക്കാന്&#x200d; ചെന്ന കുട്ടികളോട് എം.ടി സംസാരിച്ച ചില വാക്കുകള്&#x200d; ആഘോഷിച്ച് അദ്ധേഹത്തെ വേട്ടപ്പട്ടികള്&#x200d;ക്ക് കടിച്ചു കീറാന്&#x200d; എറിഞ്ഞ് കൊടുക്കുന്നത് ശുദ്ധ തെമ്മാടിത്തമാണ്. ഫാഷിസം സകല സാംസ്‌കാരിക പ്രവര്&#x200d;ത്തകരുടെയും വായ മൂടിക്കെട്ടുമ്പോഴും പ്രതിഷേധത്തിന്റെ കനലുകളൂതി എം.ടി പറഞ്ഞ വാക്കുകള്&#x200d; എത്ര വേഗമാണ് ചില ഞരമ്പ് രോഗികള്&#x200d; മറന്ന് പോകുന്നത്. നോട്ട് നിരോധനത്തിന്റെ രാഷ്ട്രീയത്തെ ഇത്ര നിശിതമായി വിമര്&#x200d;ശ്ശിച്ച മറ്റൊരു ലബ്ധപ്രതിഷ്ഠനായ എഴുത്തുകാരനും മലയാളത്തിലില്ല. എന്നിട്ടും എം.ടി മുസ്ലിം വിരുദ്ധനും വര്&#x200d;ഗ്ഗീയ വാദിയുമായി മാറുന്നതിന്റെ കാഴ്ച അല്&#x200d;ഭുതപ്പെടുത്തുകയാണ്. ഒരുപാട് രോഗ പീഡകളാല്&#x200d; വേദന അനുഭവിക്കുകയും യാത്ര ചെയ്യാന്&#x200d; പോലും കഴിയാതെ വീട്ടില്&#x200d; തന്നെ പരമാവധി ഒതുങ്ങിക്കൂടുകയും ചെയ്യുന്ന എണ്&#x200d;പത് കഴിഞ്ഞ ഒരു മനുഷ്യന്റെ ചുണ്ടില്&#x200d; നിന്ന് വഴുതി വീണ ചില വാക്കുകള്&#x200d; പെറുക്കിയെടുത്ത് മുസ്ലിം വിരുദ്ധ പക്ഷത്തേക്ക് എറിഞ്ഞ് കൊടുക്കുമ്പോള്&#x200d; എത്ര വേഗമാണ് നാം കഴിഞ്ഞതെല്ലാം മറന്ന് കളയുന്നത്. കോഴിക്കോട് ടൗണ്&#x200d; ഹാളില്&#x200d; മുസ്ലിം ലീഗ് സംഘടിപ്പിച്ച ശിഹാബ് തങ്ങള്&#x200d; അനുസ്മരണ ചടങ്ങില്&#x200d; എം.ടി നടത്തിയ അത്യുജ്ജ്വലമായ പ്രസംഗം വര്&#x200d;ഷങ്ങള്&#x200d; കഴിഞ്ഞിട്ടും മായാതെ മനസിലുണ്ട്. ബാബരി മസ്ജിദ് തകര്&#x200d;ക്കപ്പെട്ട ശേഷം ഒറ്റപ്പെട്ട് പോയ സമുദായത്തിന്റെ കൂടെ ഇന്ത്യ നിലകൊണ്ട രംഗം അദ്ധേഹം അതി മനോഹരമായി വിവരിച്ചതും കൂടല്ലൂരിന്റെ ഖനികളില്&#x200d; നിന്ന് കുഴിച്ചെടുത്ത മതേതര മനസിന്റെ മഹത്വം കൊണ്ട് തന്നെയാണ്.വളരെ ഒറ്റപ്പെട്ടതും നിസാരവുമായ ഇത്തരം സംഭവങ്ങള്&#x200d; ആനക്കാര്യമായി എഴുന്നള്ളിച്ച മഹത്തായ പാരമ്പര്യങ്ങളുള്ള മനുഷ്യരെ ചെളിവാരിയെറിഞ്ഞാല്&#x200d; അത് ചെയ്യുന്നവര്&#x200d; മാത്രമെ നാണം കെടുകയുള്ളൂ. ഇത്ര സങ്കുചിതമായ മനസില്&#x200d; നിന്ന് മുസ്ലിം സമുദായത്തിലെ സോഷ്യല്&#x200d; മീഡിയ മുഫ്തിമാര്&#x200d; പിന്മാറിയില്ലെങ്കില്&#x200d; അവര്&#x200d;ക്ക് വേണ്ടി നാണം കെടേണ്ടി വരിക മുസ്ലിം സമൂഹം പൊതുവിലായിരിക്കും. വന്ന വഴി പലരും മറക്കുന്ന ഇക്കാലത്തും മലയാള സാഹിത്യത്തിന്റെ അതികായനായി ഇരിക്കുമ്പോഴും എം.ടി ചന്ദ്രികയെ സദാ ഓര്&#x200d;ക്കുന്നുവെന്നത് നാം മറക്കരുത്. ചന്ദ്രികക്ക് എം.ടി അലങ്കാരമായിരുന്നുവെന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിം ലീഗുകാരനെന്ന നിലയില്&#x200d; പറയട്ടെ, എം.ടിക്കൊപ്പം ഉറച്ചു നില്&#x200d;ക്കുന്നുവെന്ന് ആവര്&#x200d;ത്തിച്ചു പറയാനാണ് ഈ എഴുത്ത്..</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/najeeb-kanthapuram-on-mt-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.ടി അപമാനിച്ചുവെന്നാരോപിച്ച് അറബിക് കോളേജ് ജീവനക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ്‌</title>
		<link>https://www.chandrikadaily.com/mt-controversial-remark-towards-muslim-student.html</link>
					<comments>https://www.chandrikadaily.com/mt-controversial-remark-towards-muslim-student.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 27 Dec 2017 05:38:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[islamophobia]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[mt]]></category>
		<category><![CDATA[muslims]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61461</guid>

					<description><![CDATA[എം.ടി വാസുദേവന്&#x200d; നായരില്&#x200d; നിന്നുണ്ടായ തിക്താനുഭവം പങ്കുവെച്ച് തൃശൂര്&#x200d; ചാമക്കാല നഹ്ജുര്&#x200d; റഷാദ് ഇസ്‌ലാമിക് കോളേജ് ജീവനക്കാരന്&#x200d; ഫേസ്ബുക്കില്&#x200d; എഴുതിയ കുറിപ്പ് വൈറലാകുന്നു. സാഹിത്യശില്&#x200d;പശാലയുടെ കാര്യദര്&#x200d;ശിയായി തെരഞ്ഞെടുത്ത എം.ടിയില്&#x200d; നിന്ന്, ഫോണില്&#x200d; ബന്ധപ്പെട്ട ശേഷം ഒപ്പു വാങ്ങാന്&#x200d; വീട്ടില്&#x200d; ചെന്നപ്പോള്&#x200d; &#8216;ഈ കുട്ടികള്&#x200d; എങ്ങാനും ഭാവിയില്&#x200d; തീവ്രവാദികളായി വ്‌നാല്&#x200d; ഞാന്&#x200d; എന്തു ചെയ്യും? ഇനി സ്വര്&#x200d;ഗത്തില്&#x200d; വെച്ചു കാണാം എന്ന് പറഞ്ഞല്ലേ വേള്&#x200d;ഡ് ട്രേഡ് സെന്റര്&#x200d; തകര്&#x200d;ത്തത്&#8217; എന്ന മറുപടി ലഭിച്ചതായി സലീം മണ്ണാര്&#x200d;ക്കാട് എന്ന ജീവനക്കാരനാണ് എഴുതിയത്. [&#8230;]]]></description>
										<content:encoded><![CDATA[<p>എം.ടി വാസുദേവന്&#x200d; നായരില്&#x200d; നിന്നുണ്ടായ തിക്താനുഭവം പങ്കുവെച്ച് തൃശൂര്&#x200d; ചാമക്കാല നഹ്ജുര്&#x200d; റഷാദ് ഇസ്‌ലാമിക് കോളേജ് ജീവനക്കാരന്&#x200d; ഫേസ്ബുക്കില്&#x200d; എഴുതിയ കുറിപ്പ് വൈറലാകുന്നു. സാഹിത്യശില്&#x200d;പശാലയുടെ കാര്യദര്&#x200d;ശിയായി തെരഞ്ഞെടുത്ത എം.ടിയില്&#x200d; നിന്ന്, ഫോണില്&#x200d; ബന്ധപ്പെട്ട ശേഷം ഒപ്പു വാങ്ങാന്&#x200d; വീട്ടില്&#x200d; ചെന്നപ്പോള്&#x200d; &#8216;ഈ കുട്ടികള്&#x200d; എങ്ങാനും ഭാവിയില്&#x200d; തീവ്രവാദികളായി വ്‌നാല്&#x200d; ഞാന്&#x200d; എന്തു ചെയ്യും? ഇനി സ്വര്&#x200d;ഗത്തില്&#x200d; വെച്ചു കാണാം എന്ന് പറഞ്ഞല്ലേ വേള്&#x200d;ഡ് ട്രേഡ് സെന്റര്&#x200d; തകര്&#x200d;ത്തത്&#8217; എന്ന മറുപടി ലഭിച്ചതായി സലീം മണ്ണാര്&#x200d;ക്കാട് എന്ന ജീവനക്കാരനാണ് എഴുതിയത്.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ രൂപം:</strong></p>
<p>വ്യത്യസ്ത ഭാഗങ്ങളിൽ ഗൗരി ലങ്കേഷ്കർമാരും, കൽബുർഗിമാരും ഭാരതത്തിന്റെ പൈതൃക പെരുമയും പാരമ്പര്യം ഗരിമയും നിലനിർത്താൻ സ്വന്തം ജീവൻ അടിയറ വയ്ക്കുമ്പോൾ ഇത്തരമൊരു തുറന്നു പറച്ചിൽ നടത്തേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. ആദ്യമായി എം.ടി എന്ന സാഹിത്യ കടലിനെ കൈപിടിച്ചുയർത്തിയ ചന്ദ്രിക പ്രസ്ഥാനത്തിനോടും, സാഹിത്യ കുലപതി ക്കെതിരെ അസ്ത്രങ്ങളെയ്യാൻ അസുരവിത്തുകൾ തയ്യാറെടുക്കുമ്പോൾ അദ്ദേഹത്തിന് രക്ഷാവലയം തീർത്ത മുസ്ലിം ലീഗിന്റെ പ്രവർത്തകരോടും ഞാൻ മാപ്പ് ചോദിക്കുന്നു. കാരണം എനിക്ക് ഇത് പറയാതെ വയ്യ.</p>
<p>എത്ര മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടും ഉള്ളു നീറുകയാണ്. ഇനിയും ഞാൻ ഇത് പൊതുസമൂഹത്തിൽ നിന്ന് മറച്ചുവച്ചാൽ സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമായി അത് മാറും.<br />
എം.ടി എന്ന രണ്ടക്ഷരം ഒരു കടലാണ്. മലയാള സാഹിത്യ ലോകത്ത് ഒരുപാട് തിരയിളക്കങ്ങൾ ഉണ്ടാക്കിയ കടൽ. സാഹിത്യലോകത്ത് വീശിയടിച്ച പാലക്കാടൻ കാറ്റായിരുന്നു. കരിമ്പനകളെ പ്പോലും കടപുഴക്കി എറിയാൻ ശേഷിയുള്ള കാറ്റ്. വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച എഴുത്തുകാരൻ. കർമ്മ മേഖലകളിലെ സജീവ സംഭാവനകൾ, തലമുറകളുടെ സ്നേഹ വാത്സല്യങ്ങളും സ്നേഹാദരങ്ങളും ഒരേ അളവിൽ പിടിച്ചു വാങ്ങിയ അതുല്യ പ്രതിഭ. നക്ഷത്ര സമാനമായ വാക്കുകളെ തലമുറകൾക്കായി അദ്ദേഹം കത്തിച്ചു.</p>
<p>നോവലിന് കേന്ദ്ര സാഹിത്യ അക്കാദമിയും, ആദ്യ തിരകഥക്ക് രാഷ്ട്രപതിയുടെ സ്വർണ്ണ പതക്കവും. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലചിത്ര സംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത്. മലയാളസാഹിത്യത്തിലും,ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അപൂർവ വ്യക്തിത്വം. പത്മഭൂഷൻ, ജ്ഞാനപീഠം, കേന്ദ്ര സാഹിത്യ അക്കാദമി, മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം, മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം, മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം, മികച്ച തിരക്കഥക്കുള്ള സംസ്ഥാന പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, കെ.സി ദാനിയേൽ പുരസ്കാരം, ദേശാഭിമാനി സാഹിത്യ പുരസ്കാരം, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, മാതൃഭൂമി പുരസ്കാരം ഇങ്ങനെ പുരസ്കാരങ്ങളുടെ നീണ്ട ഘോഷയാത്രയായിരുന്നു ജീവിതത്തിലുടനീളം. അരനൂറ്റാണ്ടിലേറെയായി സാഹിത്യ ലോകത്തും ചലച്ചിത്ര രംഗത്തും തിളങ്ങി നിൽക്കുന്ന ആ വ്യക്തിത്വത്തെ കണ്ണടച്ച് തള്ളാൻ കഴിയില്ല.</p>
<p>മിസ്റ്റർ എം ടി താങ്കളുടെ ഈ ഒരു പുരസ്കാര ഘോഷയാത്രകളെ ഞങ്ങൾ സമ്മതിക്കാം. എഴുത്തും ഭയങ്കരം തന്നെ!.. സാഹിത്യ ലോകത്ത് വിരാജിക്കുന്ന കുലപതിയും, ചലച്ചിത്ര രചന രംഗത്തെ തമ്പുരാനുമായിരിക്കാം, പക്ഷേ തോണി മറിഞ്ഞാൽ പിന്നെ പുറമല്ലെ നല്ലത്. ആൾ താമസമില്ലാത്തവർ ചെയ്യുന്നത് പോലെ താങ്കളും പുള്ളിമാനി നൊപ്പം പുള്ളിപ്പുലിയേയും, വസന്തവായുവിൽ വസൂരി രോഗാണുക്കളെയും നോക്കി കാണുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല.</p>
<p>എന്നാൽ ഇന്ന് ഞങ്ങളാണ് (ചെമ്മാട് ദാറുൽഹുദാ എന്ന കേരളത്തിൽ വൈജ്ഞാനിക വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ശാഖയായ തൃശൂർ ചാമക്കാല നഹ്ജുർ റശാദ് ഇസ്ലാമിക്ക് കോളജിലെ വിദ്യാർത്ഥികൾ) താങ്കളുടെ വിഷം ചീറ്റലുകളിൽ കിടന്ന് വീർപ്പ് മുട്ടിയത്. താങ്കൾ ഞങ്ങളെ മറന്നുകാണില്ല. അക്ഷരമാല &#8217;17 എന്ന മലയാള സാഹിത്യ പ്രഭാഷണ മേഖലയെ പരിചയപ്പെടുത്തുന്നതിന് വേണ്ടി ന7ടത്തിയ ദിന ശിൽപ്പശാലയുടെ കാര്യദർശിയായി ഞങ്ങൾ തെരഞ്ഞെടുത്തത് താങ്കളെയായിരുന്നു&#8230;..ഏറെ പ്രതീക്ഷകളോടെ എം.ടി എന്ന ആ പേമാരിയെ ഞങ്ങൾ ക്ഷണിച്ചത്. നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടതിന് ശേഷമാണ് താങ്കളെ ഞങ്ങൾ നേരിട്ട് കാണാൻ വരുന്നത്.</p>
<p>നല്ല ഒരു ദിനത്തിൽ (നബിദിനത്തിന്) പ്രതീക്ഷകളുടെ മനപ്പായസമുണ്ടു കൊണ്ടാണ് ഞങ്ങൾ ആ പടിവാതിൽ കാൽകുത്തിയത്. പക്ഷേ, കാത്തുവച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തിപോയിരുന്നു. എന്നാൽ കാര്യദർശി യെന്ന നിലയിൽ സാക്ഷിപത്രത്തിൽ ഒപ്പിട്ടു തരുമോ എന്ന് താഴ്മയുടെ ഭാഷയിൽ ആവശ്യപ്പെട്ടപ്പോഴാണല്ലോ താങ്കൾ കലി തുള്ളിയത്. &#8220;ഈ കുട്ടികൾ എങ്ങാനും ഭാവിയിൽ തീവ്രവാദികളായി വന്നാൽ ഞാൻ എന്തുചെയ്യും? ഇനി സ്വർഗത്തിൽ വച്ച് കാണാം എന്ന് പറഞ്ഞല്ലേ വേൾഡ് ട്രേഡ് സെന്റർ തകർത്തത് &#8221; അവസാനം അരക്ക് കീപ്പോട്ട് തളർന്നു കിടക്കുന്നവൻ ഒരു ചവിട്ട് വച്ച് തരും എന്ന് പറയുന്നതു പോലെ &#8220;ദാറ്റ് ഈസ് ഓൾ &#8221; എന്ന് ഇംഗ്ലീഷിൽ ഒരു കസർത്തും.<br />
എന്നാൽ &#8220;ദാറ്റ് ഈസ് നത്തിംഗ് &#8221; താങ്കൾ മനസ്സിലാക്കിയത് ഒന്നും അല്ല എന്നാണ് എനിക്ക് താങ്കളോട് പറയാനുള്ളത് കുത്താൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല എന്നറിയാം. എങ്കിലും പറയൽ എന്റെ ഉത്തരവാദിത്വം ആയതുകൊണ്ട് മാത്രമാണ് ഞാൻ സമൂഹത്തിൽ നിന്നും പ്രതിഷേധത്തിന്റെ ധ്വനികൾ ഉയരും എന്ന് ഉറപ്പുള്ള ഈ സാഹസിക ഉദ്യമത്തിനു മുതിരുന്നത്.</p>
<p>മിസ്റ്റർ, താങ്കൾ ആദ്യം മനസ്സിലാക്കേണ്ടത് നിങ്ങൾ കൊട്ടിഘോഷിച്ച വേൾഡ് ട്രൈഡ് സെന്റർ തകർത്ത ഇസ്ലാം ഞങ്ങളുടെതല്ല. അതുപോലെ ലോക സമാധാനത്തിന്റെ പതാക വാഹകനായിരുന്നു ശ്രീരാമൻ എന്നാൽ ശ്രീരാമന് വേണ്ടി ബാബരിയുടെ താഴികക്കുടങ്ങൾ തകർത്തത് യാഥാർഥ്യമാണെന്നും ഞങ്ങൾ മനസ്സിലാക്കുന്നില്ല. ഏതെങ്കിലും കാണുമ്പോഴും ആ ഒരു സങ്കൽപം ഞങ്ങൾ മനസ്സിൽ കൊണ്ടു വരുന്നുമില്ല.</p>
<p>ഉമ്മയുടെ കാലിനടിയിൽ ആണ് സ്വർഗം എന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം. എന്നാൽ കേരളത്തിൽ നിന്ന് പലരും സ്വർഗം തേടി സിറിയയിലേക്ക് വണ്ടി കയറിയിട്ടുണ്ട്. യഥാർത്ഥ മതവാഹ കരല്ല. അതുകൊണ്ട് കാളപെറ്റെന്ന് കേൾക്കുമ്പോഴേക്ക് ഇനിയെങ്കിലും കയറെടുക്കല്ലെ..<br />
സർ,&#8230;.താങ്കളുടെ ശ്രദ്ധ വാജ്പേയിയുടെ കാലത്ത് ഞാൻ ക്ഷണിക്കുകയാണ് ഇന്ത്യയിലെ മദ്രസകളിലും, കോളേജുകളിലും വർഗീയതയും ഭീകരവാദവും പഠിപ്പിക്കുന്നതെന്ന് പ്രചരിച്ച കാലം ആ സമയത്ത് മുസ്ലിം എം.പിമാർ അതിനെ കുറിച്ച് അന്വേഷിക്കണമെന്നും അങ്ങനെ വല്ലതും തെളിഞ്ഞാൽ അവരെ ശിക്ഷിക്കണമെന്നും അന്നത്തെ ആഭ്യന്തരമന്ത്രി എൽ.കെ അദ്വാനിയോട് ആവശ്യപ്പെട്ടു. ഒരുമാസത്തിനുശേഷം എൽ.കെ അദ്വാനി ഇതിന്റെ റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ചു. ഒരു മദ്രസകളിലും കോളേജുകളിലും വർഗീയതയും, തീവ്രവാദവും പഠിപ്പിക്കുന്നില്ല എന്ന് അദ്ദേഹം പാർലമെന്റിൽ ധവള പത്രം സമർപ്പിക്കുകയും ചെയ്തു. അത് അവതരിപ്പിച്ചത് ഇ. അഹ്മ്മദായിരുന്നില്ല. മറിച്ച്, ബി.ജെ.പിയുടെ തല മുതിർന്ന നേതാവായിരുന്ന അദ്വാനിയിരുന്നു എന്നത് ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. വെള്ള വസ്ത്രധാരികളായ ഞങ്ങളെ താങ്കളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഭീകരവാദികൾ എന്ന് താങ്കൾ ഉൾ മനസിൽ സങ്കൽപ്പിക്കുക മത്രമല്ല ചെയ്തത്. മറിച്ച് ഒരു മടിയും കൂടാതെ മുഖത്തു നോക്കി തീവ്രവാദികളെന്ന് വിളിക്കുകയും ചെയ്തു.</p>
<p>കേരള മുസ്‌ലിംകളെ താങ്കൾ ഭീകരവാദികളായി ചിത്രീകരിക്കുന്നതിന് പകരം എത്ര മേഖലകളിൽ മുസ്ലീങ്ങൾക്ക് ഉന്നതി പ്രാപിച്ചു നിൽക്കുന്നു എന്ന് താങ്കൾ ഒന്ന് ചിന്തിച്ചു നോക്കുക.. അവരുടെ ഉന്നതങ്ങളിലേക്ക് നോക്കാതെ മൂത്ത് മുതുകുറ്റി പറഞ്ഞുപോയ വാദങ്ങളിൽ കടിച്ചു നിൽക്കുകയാണ്. അതിന് എന്തെങ്കിലും അർത്ഥമുണ്ടോ എന്ന് ഉള്ളിൽ കളിമണ്ണ് അല്ലെങ്കിൽ താങ്കൾ ഒന്ന് ചിന്തിച്ച് നോക്കുക. സേതുരാമൻ ഐപിഎസിന്റെ വാക്കുകൾ കടമെടുത്ത് ഞാൻ ഉദരിക്കാം. സാഹിത്യത്തിൽ കുലപതിമാരായ ഒരുപാട് ബഷീർമാർ ഞങ്ങൾക്കിടയിലുണ്ട്. &#8216;വടക്കൻ വീരഗാഥ&#8217;യിൽ (താങ്കൾ തിരക്കഥ നിർവ്വഹിച്ച സിനിമ ) &#8216;അമരത്തിൽ&#8217; &#8216;രാജമാണിക്യ&#8217;ത്തിൽ &#8216;പ്രാഞ്ചിയേട്ട&#8217;നിൽ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനെ മലയാളിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഫാസിലാണ് നമുക്ക് &#8216;മണിച്ചിത്ര തായ്&#8217; തന്നത്.<br />
എംഎൻ കാരശേരി യെക്കാൾ പുരോഗമന വിശാല കാഴ്ചപ്പാടുള്ള ആരെയെങ്കിലും കേരളത്തിൽ കണ്ടെത്താൻ സാധിക്കുമോ?. ഭാഷാ പണ്ഡിതനായ സമദാനിയുടെ പ്രഭാഷണങ്ങൾ മതേതര കാഴ്ചപ്പാടുകൾ ഏതൊരു മലയാളിയെയും പ്രചോദിപ്പിക്കും.<br />
ഇനി രാഷ്ട്രീയം പറയുകയേ വേണ്ട സ്വന്തം വീട്ടിലെ പോലെ ആർക്കും പാണക്കാട് തങ്ങളെയും, കുഞ്ഞാലിക്കുട്ടിയെയും പോയി കാണാം. ഇസ്ലാമിന്റെ മനോഹാരിതയെ കെ. ടി ജലീൽ നിന്ന് പഠിക്കാം. മുൻ മന്ത്രി ആര്യാടൻ മുഹമ്മദിനെ പോലെ മതേതരനായ ഒരു അമുസ്ലിമിന്റെ കാണാൻ കഴിയുമോ?. യുവനിരയിലെ മുസ്ലിം എംഎൽഎമാരും, രാഷ്ട്രീയക്കാരനും കൂടുതൽ പ്രതീക്ഷ നൽകുന്നവരാണ്.</p>
<p>മുസ്ലിം തീവ്രവാദി എന്ന സങ്കൽപ്പം ചിറ്റമ്മനയം സ്വീകരിച്ച് പൈങ്കിളി നിലപാടെടുത്ത് ഇരുട്ടുമുറിയിൽ ഇല്ലാത്ത കരിമ്പൂച്ചയെ തപ്പുന്ന താങ്കളെപ്പോലെയുള്ള ദി മുഖന്മാർ രൂപപ്പെടുത്തിയതാണ്. മുത്തശ്ശി പത്രത്തിന്റെ തുണി കോന്തലിൽ പിടിച്ചതു കൊണ്ടായിരിക്കും താങ്കൾ ഇങ്ങനെ തല തെറിച്ചുപോയത്. ആവുംകാലത്ത് ചെയ്തതെല്ലാം ചാവും കാലത്ത് പിച്ചിച്ചീന്താൻ ഉള്ള പുറപ്പാടിലാണ് താങ്കൾ എന്ന് തോന്നുന്നു. തങ്ങളുടെ രചനകളിൽ കുപ്പത്തൊട്ടിയിൽ കടലാസ് ചീന്തായിരുന്ന സമയത്ത് അതിനെ അമ്പത് പൈസയുടെ വിലയെങ്കിലും നൽകിയ &#8216;ചന്ദ്രിക&#8217; പ്രസ്ഥാന വാഹകരെ എങ്കിലും താങ്കൾ ഒന്ന് ഓർക്കണമായിരുന്നു. ഫാസിസത്തിന്റെ വറച്ചട്ടിയിൽ വെന്തരി യാൻ വിധിക്കപ്പെട്ടവനായി വിധിക്കപ്പെട്ടപ്പോഴും താങ്കൾ മതേതരത്വത്തിന്റെ തമ്പുരാനാണെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം കൊട്ടിഘോഷിച്ചു കൊണ്ട് താങ്കൾക്ക് രക്ഷാകവചം തീർത്ത മുസ്ലിംലീഗിന്റെ ധീര പ്രവർത്തകരെ എങ്കിലും താങ്കൾ ആലോചിച്ചിരുന്നോ?. ചവിട്ടു നാടകം കളിച്ചിട്ടും ഉണ്ട ചോറിന് നന്ദി പോലും കാണിക്കാത്തവന?.</p>
<p>മരണ സമയത്തും പൈശാചിക സ്മരണ കൊണ്ട് വിതുമ്പേണ്ട അധരങ്ങൾ നാൽക്കവലയിലെ നെറിക്കെട്ട തെഗാടിന്മാരുടെ വാക്കുകൾ പ്രഘോഷണം ചെയ്യുന്നത് കേരളത്തിന്റെ സനാതന ധർമങ്ങൾക്ക് ഒരു അണപ്പോലും യോജിക്കാത്തതാണ്. തനിമയാർന്ന മൂല്യങ്ങളുടെ ഈടു ഉറപ്പ് കൊണ്ട് മതേതരമാനം എഴുതി ചേർക്കേണ്ട കൈകൾ തന്നെ തീവ്രഹൈന്ദവതയുടെ രഥമുരട്ടാൻ തുടങ്ങിയത് എന്നാണ്?.</p>
<p>വാർദ്ധക്ക്യത്തിന്റെ ഭ്രാന്ത് മൂത്ത് നിത്യശാന്തിയുടെ വൈജാത്യ വിരോധത്തിന്റെയും മതസംഹിതയായ ഇസ്ലാമിനെ പാതാളത്തോളം താഴ്ത്തി പരിഹാസ പാത്രമാക്കുന്ന ആ ജ്ഞാനപീഠ ജേതാവിന്റെ ബോധമണ്ഡലത്തിൽ സമചിത്തത നഷ്ടപ്പെടും വിധം പ്രഹരമേറ്റിട്ടുണ്ടോ എന്ന് സാക്ഷര കേരളം സംശയിക്കേണ്ടിയിരിക്കുന്നു&#8230;</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FSaleemmk138%2Fposts%2F803650793130306&amp;width=500" width="500" height="805" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mt-controversial-remark-towards-muslim-student.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താങ്കളുടെയും ശശികലയുടെയും മ്യൂച്വല്‍ ഫ്രണ്ട്‌സായ സംഘികള്‍ക്കുള്ള ബ്ലോഗിന് കാത്തിരിക്കുന്നു; മോഹന്‍ലാലിനെ പരിഹസിച്ച് വിടി ബല്‍റാം</title>
		<link>https://www.chandrikadaily.com/vt-balram-2.html</link>
					<comments>https://www.chandrikadaily.com/vt-balram-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 24 May 2017 04:54:10 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mohanlal]]></category>
		<category><![CDATA[mt]]></category>
		<category><![CDATA[randamoozham]]></category>
		<category><![CDATA[VT BALRAM]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=29777</guid>

					<description><![CDATA[തിരുവനന്തപുരം: എം.ടി വാസുദേവന്‍നായരുടെ രണ്ടാമൂഴമെന്ന ഗ്രന്ഥം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കുന്നത് സംബന്ധിച്ച വിവാദത്തില്‍ പ്രതികരിച്ച് വി.ടി ബല്‍റാം എംഎല്‍എ. സംഭവത്തില്‍ നടന്‍ മോഹന്‍ലാലിന്റെ അഭിപ്രായം ആരാഞ്ഞ ബല്‍റാം ലാലിന്റെയും ശശികലയുടെയും മ്യൂച്വല്‍ ഫ്രണ്ട്‌സായ സംഘികള്‍ക്കുള്ള ബ്ലോഗിന് കാത്തിരിക്കുന്നതായി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പരിഹാസം. ചിത്രത്തിനു മഹാഭാരതമെന്നു പേരിട്ടാല്‍ അത് തിയറ്ററില്‍ കാണില്ലെന്ന കെ.പി ശശികലയുടെയും ഹിന്ദു ഐക്യവേദിയുടെയും പ്രസ്താവനയിലാണ് ബല്‍റാമിന്റെ പ്രതികരണം. സംഭവത്തില്‍ മോഹന്‍ലാല്‍ പ്രതികരിക്കാത്തതിന്റെ അമര്‍ഷവും എംഎല്‍എ രേഖപ്പെടുത്തി. മഹാഭാരതമെന്നാല്‍ അങ്ങനെ ഒരു വ്യാസന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: എം.ടി വാസുദേവന്&#x200d;നായരുടെ രണ്ടാമൂഴമെന്ന ഗ്രന്ഥം മഹാഭാരതം എന്ന പേരില്&#x200d; സിനിമയാക്കുന്നത് സംബന്ധിച്ച വിവാദത്തില്&#x200d; പ്രതികരിച്ച് വി.ടി ബല്&#x200d;റാം എംഎല്&#x200d;എ. സംഭവത്തില്&#x200d; നടന്&#x200d; മോഹന്&#x200d;ലാലിന്റെ അഭിപ്രായം ആരാഞ്ഞ ബല്&#x200d;റാം ലാലിന്റെയും ശശികലയുടെയും മ്യൂച്വല്&#x200d; ഫ്രണ്ട്‌സായ സംഘികള്&#x200d;ക്കുള്ള ബ്ലോഗിന് കാത്തിരിക്കുന്നതായി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ബല്&#x200d;റാമിന്റെ പരിഹാസം. ചിത്രത്തിനു മഹാഭാരതമെന്നു പേരിട്ടാല്&#x200d; അത് തിയറ്ററില്&#x200d; കാണില്ലെന്ന കെ.പി ശശികലയുടെയും ഹിന്ദു ഐക്യവേദിയുടെയും പ്രസ്താവനയിലാണ് ബല്&#x200d;റാമിന്റെ പ്രതികരണം. സംഭവത്തില്&#x200d; മോഹന്&#x200d;ലാല്&#x200d; പ്രതികരിക്കാത്തതിന്റെ അമര്&#x200d;ഷവും എംഎല്&#x200d;എ രേഖപ്പെടുത്തി. മഹാഭാരതമെന്നാല്&#x200d; അങ്ങനെ ഒരു വ്യാസന്&#x200d; മാത്രം എഴുതിയ മോണോലിത്തിക് ടെക്‌സ്റ്റ് അല്ലെന്നും സഹസ്രാബ്ദങ്ങളിലൂടെ വാമൊഴിയായി പകര്&#x200d;ന്ന് എത്രയോ അധികം പ്രാദേശിക പാഠഭേദങ്ങളിലൂടെ വളര്&#x200d;ന്ന് വികസിച്ച് ആഴത്തിലും പരപ്പിലും അതിവിശാലമായി നിലകൊള്ളുന്ന ഒരു കാവ്യപ്രപഞ്ചമാണെന്നതും അതൊരു കേവല മതഗ്രന്ഥമല്ലെന്നും ബല്&#x200d;റാം ഫേസ്ബുക്ക് കുറിപ്പില്&#x200d; പറയുന്നു. അതിനാല്&#x200d; മഹാഭാരതത്തിന്റെ കുത്തകാവകാശം ഏതെങ്കിലുമൊരു വ്യക്തികള്&#x200d;ക്കോ സംഘടനകള്&#x200d;ക്കോ വിശ്വാസ വിഭാഗങ്ങള്&#x200d;ക്കോ തീറെഴുതി കൊടുക്കാവുന്നതല്ലെന്നും താങ്കളുടെയും ശശികലയുടെയും മ്യൂച്വല്&#x200d; ഫ്രണ്ട്‌സ് ആയ പല സംഘികള്&#x200d;ക്കും മനസ്സിലാക്കി കൊടുക്കാന്&#x200d; വേണ്ടിയുള്ള ആ മനോഹരമായ ബ്ലോഗ് പോസ്റ്റിന് കാത്തിരിക്കുന്നുവെന്നും ബല്&#x200d;റാം കുറിച്ചു.<br />
വി.ടി ബല്&#x200d;റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</p>
<p><span style="color: #0000ff;"><em>ബഹുമാനപ്പെട്ട ശ്രീ. മോഹന്&#x200d;ലാല്&#x200d;,</em></span><br />
<span style="color: #0000ff;"><em>ഡോ. സുനില്&#x200d; പി ഇളയിടത്തിന്റെ &#8216;മഹാഭാരതം: സാംസ്‌കാരിക ചരിത്രം&#8217; എന്ന പ്രഭാഷണ പരമ്പര യൂട്യൂബിലൂടെ താങ്കള്&#x200d; കേട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഇനി അഥവാ തിരക്കുകള്&#x200d;ക്കിടയില്&#x200d; താങ്കള്&#x200d;ക്കത് കേള്&#x200d;ക്കാന്&#x200d; ഇതുവരെ സാധിച്ചിട്ടില്ലെങ്കില്&#x200d; ഇനിയെങ്കിലും അതിന് സമയം കണ്ടെത്തണമെന്ന് അഭ്യര്&#x200d;ത്ഥിക്കുന്നു.</em></span><br />
<span style="color: #0000ff;"><em>രണ്ട് രീതിയിലായിരിക്കും അത് താങ്കള്&#x200d;ക്ക് പ്രയോജനപ്പെടുക:</em></span><br />
<span style="color: #0000ff;"><em>ഒന്ന്) രണ്ടാമൂഴത്തെ അധികരിച്ച് നിര്&#x200d;മ്മിക്കപ്പെടുന്ന ചലച്ചിത്രത്തില്&#x200d; താങ്കളവതരിപ്പിക്കാന്&#x200d; പോകുന്ന ഭീമന്റെ കഥാപാത്രത്തെ കൂടുതല്&#x200d; ആഴത്തിലുള്&#x200d;ക്കൊള്ളാന്&#x200d; മഹാഭാരതത്തെ അതിന്റെ സാമൂഹികവും സാംസ്‌ക്കാരികവും ചരിത്രപരവുമായ വിശാലതയില്&#x200d; അറിയുന്നത് ഗുണകരമായിരിക്കും. അതിലൂടെ അസാമാന്യ അഭിനയ പ്രതിഭയായ താങ്കളുടെ എക്കാലത്തേയും മികച്ച കഥാപാത്രമായി എംടിയുടെ ഭീമന്&#x200d; മാറുമെന്ന് പ്രതീക്ഷിക്കുന്നു.</em></span><br />
<span style="color: #0000ff;"><em>രണ്ട്) താങ്കളുടെ സിനിമക്ക് രണ്ടാമൂഴമെന്ന് വേണമെങ്കില്&#x200d; പേരിട്ടോട്ടെ, മഹാഭാരതമെന്ന് പേരിട്ടാല്&#x200d; അത് തീയേറ്റര്&#x200d; കാണില്ല എന്ന് ആക്രോശിച്ച് വെല്ലുവിളിക്കുന്ന കെ.പി. ശശികലക്കും ഹിന്ദു ഐക്യവേദിക്കും (അതേ, നമ്മുടെ സ്വാമി പാതിലിംഗ സ്വയം ഛേദാനന്ദയുടെ സംഘടന തന്നെ) താങ്കള്&#x200d; ബ്ലോഗിലൂടെയോ മറ്റോ മറുപടി നല്&#x200d;കാനുദ്ദേശിക്കുന്നുണ്ടെങ്കില്&#x200d; അതിനും ആ പ്രഭാഷണം ഉപകരിക്കും.</em></span><br />
<span style="color: #0000ff;"><em>മഹാഭാരതമെന്നാല്&#x200d; അങ്ങനെ ഒരു വ്യാസന്&#x200d; മാത്രം എഴുതിയ മോണോലിത്തിക്ക് ടെക്സ്റ്റ് അല്ലെന്നും സഹസ്രാബ്ദങ്ങളിലൂടെ വാമൊഴിയായി പകര്&#x200d;ന്ന് എത്രയോ അധികം പ്രാദേശിക പാഠഭേദങ്ങളിലൂടെ വളര്&#x200d;ന്ന് വികസിച്ച് ആഴത്തിലും പരപ്പിലും അതിവിശാലമായി നിലകൊള്ളുന്ന ഒരു കാവ്യപ്രപഞ്ചമാണെന്നതും അതൊരു കേവല മതഗ്രന്ഥമല്ലെന്നും അതുകൊണ്ടുതന്നെ മഹാഭാരതത്തിന്റെ കുത്തകാവകാശം ഏതെങ്കിലും വ്യക്തികള്&#x200d;ക്കോ സംഘടനകള്&#x200d;ക്കോ വിശ്വാസി വിഭാഗങ്ങള്&#x200d;ക്കോ തീറെഴുതിക്കൊടുക്കാവുന്നതല്ലെന്നും</em></span><br />
<span style="color: #0000ff;"><em>താങ്കളുടെയും ശശികലയുടേയും മ്യൂച്വല്&#x200d; ഫ്രണ്ട്‌സ് ആയ പല സംഘികള്&#x200d;ക്കും മനസ്സിലാക്കിക്കൊടുക്കാന്&#x200d; വേണ്ടിയുള്ള ആ മനോഹരമായ ബ്ലോഗ് പോസ്റ്റിന് വേണ്ടി ഞങ്ങള്&#x200d; കാത്തിരിക്കുന്നു.</em></span></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvtbalram%2Fposts%2F10154852849559139&amp;width=500" width="500" height="288" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vt-balram-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
