<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Muhammed Nabi(s) &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/muhammed-nabis/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 15 Nov 2018 18:22:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Muhammed Nabi(s) &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രവാചക വ്യക്തിത്വം: ഒരു കാലിക വായന</title>
		<link>https://www.chandrikadaily.com/editorial-page-article-aa-vahab-2.html</link>
					<comments>https://www.chandrikadaily.com/editorial-page-article-aa-vahab-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 15 Nov 2018 19:09:40 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[AA VAHAB]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[MUHAM]]></category>
		<category><![CDATA[Muhammed Nabi(s)]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=110721</guid>

					<description><![CDATA[എ.എ വഹാബ് ഒന്നര സഹസ്രാബ്ദം മുമ്പ് ഭൂമിയിലെ മനുഷ്യജീവിതത്തില്&#x200d; പ്രഭ ചൊരിഞ്ഞശേഷം അരങ്ങൊഴിഞ്ഞ ഒരു മഹാ പ്രവാചകന്റെ വ്യക്തിത്വത്തെക്കുറിച്ച് ജീവിത പുരോഗതിയില്&#x200d; ഏറെ നേട്ടം കൈവരിച്ച സമകാലികത്തിലും സജീവമായി ചര്&#x200d;ച്ച നടക്കുന്നു എന്നതുതന്നെ പ്രവാചകന്&#x200d; (സ)യുടെ വ്യക്തിത്വത്തിന്റെ മഹത്വത്തിന് മുന്തിയ ഉദാഹരണമാണ്. ഭൂമിയിലെ മനുഷ്യന്&#x200d; ഇഹത്തിലും പരത്തിലും വിജയത്തിന് എങ്ങനെ ജീവിക്കണമെന്ന് മുന്നില്&#x200d; നടന്നു മാതൃക കാണിക്കാന്&#x200d; സ്രഷ്ടാവായ രാജതമ്പുരാന്&#x200d; നിയോഗിച്ചതായിരുന്നു ആ പ്രവാചകനെ. അളവറ്റ കാരുണ്യം തന്റെ പ്രവാചകനിലൂടെ ചൊരിഞ്ഞ് ഭൂമിയിലെ മനുഷ്യര്&#x200d;ക്ക് അനുഭവിക്കാന്&#x200d; അവസരമേകിയ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എ.എ വഹാബ്</strong></p>
<p>ഒന്നര സഹസ്രാബ്ദം മുമ്പ് ഭൂമിയിലെ മനുഷ്യജീവിതത്തില്&#x200d; പ്രഭ ചൊരിഞ്ഞശേഷം അരങ്ങൊഴിഞ്ഞ ഒരു മഹാ പ്രവാചകന്റെ വ്യക്തിത്വത്തെക്കുറിച്ച് ജീവിത പുരോഗതിയില്&#x200d; ഏറെ നേട്ടം കൈവരിച്ച സമകാലികത്തിലും സജീവമായി ചര്&#x200d;ച്ച നടക്കുന്നു എന്നതുതന്നെ പ്രവാചകന്&#x200d; (സ)യുടെ വ്യക്തിത്വത്തിന്റെ മഹത്വത്തിന് മുന്തിയ ഉദാഹരണമാണ്. ഭൂമിയിലെ മനുഷ്യന്&#x200d; ഇഹത്തിലും പരത്തിലും വിജയത്തിന് എങ്ങനെ ജീവിക്കണമെന്ന് മുന്നില്&#x200d; നടന്നു മാതൃക കാണിക്കാന്&#x200d; സ്രഷ്ടാവായ രാജതമ്പുരാന്&#x200d; നിയോഗിച്ചതായിരുന്നു ആ പ്രവാചകനെ. അളവറ്റ കാരുണ്യം തന്റെ പ്രവാചകനിലൂടെ ചൊരിഞ്ഞ് ഭൂമിയിലെ മനുഷ്യര്&#x200d;ക്ക് അനുഭവിക്കാന്&#x200d; അവസരമേകിയ അല്ലാഹു ആ പ്രവാചകനെ ലോകത്തിനാകമാനം കാരുണ്യത്തിന്റെ തിരുദൂതന്&#x200d; എന്ന് പരിചയപ്പെടുത്തി. അദ്ദേഹത്തിലൂടെ ഒഴുകിയെത്തിയ മാര്&#x200d;ഗദര്&#x200d;ശനത്തെ കരുണയുടെ സന്ദേശം എന്നും വിശേഷിപ്പിച്ചു.</p>
<p>പ്രവാചക വ്യക്തിത്വത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഖുര്&#x200d;ആന്&#x200d; ധാരാളമായി നമ്മോട് സംസാരിക്കുന്നുണ്ട്. തീര്&#x200d;ച്ചയായും നീ മഹത്തായ സ്വഭാവത്തിലാണ് (68:4) ദൈവ ദൂതന്മാരില്&#x200d;പ്പെട്ടവന്&#x200d;, സ്പഷ്ടമായ നേര്&#x200d;മാര്&#x200d;ഗത്തില്&#x200d; ചരിക്കുന്നവന്&#x200d; (36: 3-4). ഒരിക്കല്&#x200d; ഒരാള്&#x200d; പ്രവാചക പത്‌നി ആയിശ (റ)യോട് ചോദിച്ചു. പ്രവാചകന്&#x200d; എങ്ങനെയുള്ള വ്യക്തി ആയിരുന്നു എന്ന്. താങ്കള്&#x200d;ക്ക് ഖുര്&#x200d;ആന്&#x200d; പരിചയമുണ്ടോ എന്നയാളോട് അവര്&#x200d; തിരിച്ചു ചോദിച്ച ശേഷം പറഞ്ഞു: &#8216;ഖുര്&#x200d;ആനായിരുന്നു പ്രവാചകരുടെ സ്വഭാവം&#8217; എന്ന്. അതായത് മനുഷ്യസമൂഹത്തിന്റെ പൂര്&#x200d;ണ വിജയത്തിന് വേണ്ടി അല്ലാഹു നല്&#x200d;കിയ മാര്&#x200d;ഗദര്&#x200d;ശനമായ പരിശുദ്ധ ഖുര്&#x200d;ആനെ സ്വജീവിതത്തിലേക്ക് പകര്&#x200d;ത്തിക്കാണിച്ച വ്യക്തിത്വം എന്ന് സാരം. ഖുര്&#x200d;ആന്&#x200d; പ്രവാചക ജീവിതത്തില്&#x200d; സംഭവിക്കുകയായിരുന്നു.</p>
<p>മനുഷ്യനില്&#x200d;നിന്ന് സ്രഷ്ടാവായ അല്ലാഹു എന്താണ് പ്രതീക്ഷിക്കുന്നതെന്ന് മനുഷ്യന് കണ്ടുപഠിക്കാന്&#x200d; ഒരുത്തമ സമ്പൂര്&#x200d;ണ ജീവിതം പ്രവാചകനിലൂടെ പകര്&#x200d;ത്തിക്കാണിക്കുകയായിരുന്നു അല്ലാഹു. ഉന്നത സദാചാര സംഹിത പൂര്&#x200d;ത്തിയാക്കാനാണ് താന്&#x200d; നിയോഗിതനായതെന്ന് ഒരിക്കല്&#x200d; പ്രവാചകന്&#x200d; പറയുകയുണ്ടായി. ആ പ്രവാചകനെ മാതൃകയാക്കാനാണ് അല്ലാഹു നിര്&#x200d;ദേശിക്കുന്നത്. &#8216;തീര്&#x200d;ച്ചയായും നിങ്ങള്&#x200d;ക്ക് അല്ലാഹുവിന്റെ ദൂതനില്&#x200d; ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവിനെ ധാരാളമായി ഓര്&#x200d;മിക്കുകയും ചെയ്യുന്നവര്&#x200d;ക്ക് (33:21)&#8217;.</p>
<p>ജീവിതത്തിന്റെ നിഖില മേഖലകളിലും പ്രവാചകന്&#x200d; പുലര്&#x200d;ത്തിയ വ്യക്തിത്വം അതിമഹത്വവും ബൃഹത്തായതുമായിരുന്നുവെന്ന് നമുക്ക് വായിച്ചെടുക്കാന്&#x200d;കഴിയും. സമകാലികത്തില്&#x200d; വ്യക്തി, കുടുംബ, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ജീവിത രംഗങ്ങളില്&#x200d; ഏറെ കൈമോശം വന്നുകൊണ്ടിരിക്കുന്ന സ്വഭാവ വിശേഷണമാണ് വിശ്വസ്തതയും സത്യസന്ധതയും. ദിവ്യബോധനം ലഭിച്ച് പ്രവാചകനാകുന്നതിന് മുന്നേതന്നെ നബി (സ)യുടെ ജീവിതത്തില്&#x200d; ഏറെ പ്രകടമായിരുന്ന ഒരു സ്വഭാവ സവിശേഷതയാണ് വിശ്വസ്തതയും സത്യസന്ധതയും. അതിനാല്&#x200d; നാട്ടുകാര്&#x200d; അദ്ദേഹത്തെ &#8216;അല്&#x200d;-അമീന്&#x200d;&#8217; (വിശ്വസ്തന്&#x200d;) എന്ന് വിളിച്ചു. അദ്ദേഹം പറയുന്നതും പ്രവര്&#x200d;ത്തിക്കുന്നതും എല്ലാം സത്യമായിരിക്കും എന്ന് ആ ജനത ഉറച്ചുവിശ്വസിച്ചു. ആ നാവിലൂടെയാണ് അല്ലാഹു പിന്നീട് ഖുര്&#x200d;ആന്&#x200d; പുറത്തുവിട്ടത്. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹം ഉരുവിടുന്ന ഖുര്&#x200d;ആനും പരമസത്യം മാത്രമാണെന്ന് ചിന്തിച്ചു ഗ്രഹിക്കുന്നവര്&#x200d;ക്ക് മനസ്സിലാക്കാന്&#x200d; വേണ്ടിയായിരുന്നു അല്ലാഹുവിന്റെ ആ നടപടി. എന്നിട്ടും അദ്ദേഹത്തെ നിഷേധിച്ച നിര്&#x200d;ഭാഗ്യവാന്മാരുണ്ടായി. അതിന്നും തുടര്&#x200d;ന്നുകൊണ്ടേയിരിക്കുന്നു.</p>
<p>പ്രവാചക വ്യക്തിത്വ സവിശേഷതകള്&#x200d; എന്നും എവിടെയും പ്രസക്തമായ നിലയിലാണ് അല്ലാഹു നെയ്‌തെടുത്തത്. ഒറ്റനോട്ടത്തില്&#x200d; നിസ്സാരമെന്ന് തോന്നുന്ന ഒരു സംഭവകഥ പറയാം. നാലു പതിറ്റാണ്ടുകള്&#x200d;ക്ക് മുമ്പ് ഒരു ജില്ലാ കലക്ടര്&#x200d; ഭാര്യയും രണ്ടുമക്കളുമായി ഒരു സായാഹ്‌നത്തില്&#x200d; കടപ്പുറത്ത് പോയി. അവരവിടെ ഇരുന്നപ്പോള്&#x200d; കടല വില്&#x200d;പ്പനക്കാന്&#x200d; വന്നു. എല്ലാവരും ഓരോ കുമ്പിള്&#x200d; വാങ്ങി. തിരിച്ചു പോകുമ്പോള്&#x200d; അവര്&#x200d; ഒരു കടയില്&#x200d; കയറി. പലതും വാങ്ങി. മക്കള്&#x200d;ക്ക് ഇഷ്ടമുള്ള ഒരു മധുര പലഹാരം അവിടെ കണ്ടു. പക്ഷേ ഒരെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടില്&#x200d; പോയശേഷം പങ്കുവെച്ച് എടുത്തോളൂ എന്ന് നിര്&#x200d;ദേശിച്ച് പലഹാരം കലക്ടര്&#x200d; ഏഴു വയസ്സായ മൂത്ത പെണ്&#x200d;കുട്ടിയുടെ കയ്യില്&#x200d; കൊടുത്തു. നാലു വയസ്സുകാരന്&#x200d; അനുജന്&#x200d; അതു നോക്കിനിന്നു. കാറില്&#x200d;ചെന്ന് കയറുമ്പോള്&#x200d; കലക്ടര്&#x200d; ഓര്&#x200d;ത്തു. ഇന്നു വീട്ടില്&#x200d; ഒരു വഴക്കിനും അടിക്കുമുള്ള ചാന്&#x200d;സുണ്ടെന്ന്. പങ്കുവെക്കുന്നത് മകളായിരിക്കും. നാലു വയസ്സുകാരന്&#x200d; അനുജന് വലിയ ഭാഗം കിട്ടണം. അവള്&#x200d; കൊടുക്കില്ല. അതുമതിയാവും വഴക്കിന്.<br />
വീട്ടിലെത്തി ഏറെ നേരം കഴിഞ്ഞിട്ടും വഴക്കും അടിയും ഒന്നും കാണാതിരുന്നപ്പോള്&#x200d; കൗതുകംകൊണ്ട് അദ്ദേഹം മകളെ വിളിച്ചന്വേഷിച്ചു. മകളുടെ വര്&#x200d;ത്തമാനം കേട്ട് കലക്ടര്&#x200d; ഏറെ നേരം മൗനമായിനിന്നു. &#8216;അച്ചാ നമ്മള്&#x200d; വാങ്ങിയ കടല പൊതിഞ്ഞ പേപ്പറുണ്ടല്ലോ അത് അടുത്ത പള്ളിയില്&#x200d; നബിദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത നോട്ടീസായിരുന്നു. അതില്&#x200d; മുഹമ്മദ് നബിയുടെ ചില ഉപദേശങ്ങള്&#x200d; അച്ചടിച്ചിരുന്നു. ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയത് &#8216;പങ്കുവെക്കുമ്പോള്&#x200d; നിങ്ങള്&#x200d; വലിയ ഭാഗം അപരന് കൊടുക്കണം&#8217; എന്നതായിരുന്നു. മധുര പലഹാരം പങ്കുവെച്ചപ്പോള്&#x200d; ഇന്ന് ഞാന്&#x200d; അങ്ങിനെ ചെയ്തു. അനുജന് എന്താ സന്തോഷം&#8217; എന്നായിരുന്നു മകള്&#x200d; പറഞ്ഞത്. അമുസ്‌ലിമായ ആ കലക്ടര്&#x200d; അന്നത്തെ ഒരു പ്രസിദ്ധീകരണത്തില്&#x200d; എഴുതിയതാണിക്കഥ.</p>
<p>പങ്കുവെക്കുമ്പോള്&#x200d; തുല്യമാക്കി കൊടുത്താല്&#x200d; മതി. എന്നാല്&#x200d; ഒരല്&#x200d;പ്പം കൂടുതല്&#x200d; അപരന് കൊടുക്കുന്നതില്&#x200d; പരിഗണനയും സ്‌നേഹാദരവുകളും കാരുണ്യവും മുഴച്ചുനില്&#x200d;ക്കും. അത് മനുഷ്യബന്ധങ്ങളെ സുദൃഢമാക്കും. നിസ്സാരമെന്ന് തോന്നുന്ന ഈ ഒരൊറ്റ കാര്യം ജീവിതത്തിന്റെ എല്ലാ മേഖലകളിലും മനുഷ്യര്&#x200d; പാലിച്ചിരുന്നെങ്കില്&#x200d; അനേകം കുടുംബങ്ങളില്&#x200d; ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വഴക്കും കേസും കോടതി നടപടികളും ജയില്&#x200d;വാസവും ഒക്കെ ഒഴിവാക്കാമായിരുന്നുവെന്ന് ഒരു കൗണ്&#x200d;സിലര്&#x200d; എന്ന അനുഭവത്തിന്റെ വെളിച്ചത്തില്&#x200d; പലപ്പോഴും തോന്നിയിട്ടുണ്ട്. സ്‌നേഹവും കരുണയും ഒക്കെ അല്ലാഹുവുമായി ബന്ധിപ്പിച്ചാലേ അതു സാധിക്കുകയുള്ളു. അങ്ങനെയാണ് പ്രവാചകന്&#x200d; ചെയ്തു കാണിച്ചത്.</p>
<p>വ്യക്തിത്വ വളര്&#x200d;ച്ചയെയും വികസനത്തെയും സംബന്ധിച്ച് ഏറെ ചര്&#x200d;ച്ചകളും പഠനങ്ങളും സെമിനാറുകളും ക്ലാസുകളും കോഴ്‌സുകളുമൊക്കെ സമകാലികത്തില്&#x200d; ലോക വ്യാപകമായി ധാരാളം നടന്നുവരുന്നുണ്ട്. എന്നാല്&#x200d; പ്രായോഗിക ജീവിതത്തില്&#x200d; പ്രകടിതമായി സല്&#x200d;ഫലം നല്&#x200d;കാത്ത വെറും സിദ്ധാന്തങ്ങളായി അവശേഷിക്കുകയാണവയിലധികവും. കാരണം വളരെ വ്യക്തം, ഭൗതിക വളര്&#x200d;ച്ചയും വികാസവും മാത്രമാണ് അവയൊക്കെ ലക്ഷ്യംവെക്കുന്നത്. സംരക്ഷകനായ അല്ലാഹുവിന് ഒരു പങ്കും നല്&#x200d;കുന്നില്ല. പ്രവാചകനിലൂടെ വികസിപ്പിച്ചെടുത്ത വ്യക്തിത്വം സര്&#x200d;വദാതാവായ അല്ലാഹുവുമായി ബന്ധിതമാണ്. മനുഷ്യമനസ്സിന്റെ പ്രകൃതവും താല്&#x200d;പര്യങ്ങളും നന്നായറിയാവുന്ന സ്രഷ്ടാവാണ് ജീവിത നടപടിക്രമങ്ങള്&#x200d; നിശ്ചയിച്ചത്. അങ്ങനെയാണ് ഖുര്&#x200d;ആന്&#x200d; പ്രവാചക വ്യക്തിത്വമായി പ്രത്യക്ഷപ്പെട്ടത്. ധര്&#x200d;മവും നീതിയും സ്‌നേഹവും കാരുണ്യവും പരിഗണനയും തുടങ്ങി ഉന്നത മൂല്യങ്ങളുടെ പൂര്&#x200d;ത്തീകരണമാണ് ഖുര്&#x200d;ആനിലൂടെ ജീവിതത്തിനായി നിര്&#x200d;ദ്ദേശിക്കുന്നത്. എല്ലാത്തിന്റെയും ദാതാവ് അല്ലാഹുവാണെന്നും ഓരോരുത്തര്&#x200d;ക്കും നല്&#x200d;കപ്പെട്ടതില്&#x200d; ദൈവിക വിചാരണയും രക്ഷാശിക്ഷാ വിധിയും ഉണ്ടാകുമെന്നും വിശ്വസിച്ച് പ്രവര്&#x200d;ത്തിക്കലാണ് മൂല്യങ്ങളെ നിലനിര്&#x200d;ത്തുന്നതിന് അനിവാര്യമായത് അല്ലാത്തതിലെല്ലാം ആര്&#x200d;ത്തിയും സ്വാര്&#x200d;ത്ഥതയും അതുവഴി അധര്&#x200d;മവും അനീതിയും പിശാച് കൂട്ടിക്കലര്&#x200d;ത്തും. സമകാലികത്തിലെ വിനാശകരമായ മനോരോഗവും അതു തന്നെയാണ്. പ്രവാചക വ്യക്തിത്വത്തെ കൂടുതലറിയാന്&#x200d; ഗവേഷണ പഠനത്തിന് ഖുര്&#x200d;ആനിലൂം ഹദീസുകളിലും ഇനിയും ധാരാളം കാര്യങ്ങള്&#x200d; അവശേഷിക്കുന്നുണ്ട്. നബിദിന സ്മരണകളില്&#x200d; അതും കൂടി ഉള്&#x200d;പ്പെടുത്തിയാല്&#x200d; അത് ലോകര്&#x200d;ക്ക് അനുഗ്രഹമാവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-aa-vahab-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നബിദിന റാലിക്ക് നേരെ സി.പി.എം അക്രമം; 19 വിദ്യാര്&#x200d;ഥികള്&#x200d; ഉള്&#x200d;പ്പെടെ 26 പേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/crash-in-milad-rally-at-malappuram.html</link>
					<comments>https://www.chandrikadaily.com/crash-in-milad-rally-at-malappuram.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 02 Dec 2017 10:42:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpm attack]]></category>
		<category><![CDATA[malapuram]]></category>
		<category><![CDATA[milad]]></category>
		<category><![CDATA[Muhammed Nabi(s)]]></category>
		<category><![CDATA[Prophet Muhammed]]></category>
		<category><![CDATA[tirur harthal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57415</guid>

					<description><![CDATA[തിരൂര്&#x200d;: നബിദിന റാലിക്ക് നേരെ സി.പി.എം അക്രമം. 19 വിദ്യാര്&#x200d;ഥികള്&#x200d; ഉള്&#x200d;പ്പെടെ 26 പേര്&#x200d;ക്ക് പരിക്കേറ്റു. തിരൂര്&#x200d; ഉണ്യാ ലിലാണ് ഇന്ന് രാവിലെ അതിക്രൂരമായ അക്രമം നടത്തിയത്. ഉണ്യാല്&#x200d; മിസ് ബാഹുല്&#x200d; ഹുദ മദ്രസ വിദ്യാര്&#x200d;ഥികളുടെ നബിദിന റാലിക്ക് നേരെയാണ് മാരകായുധങ്ങളുമായെത്തി സി.പി.എം ക്രിമിനല്&#x200d; സംഘം അക്രമം നടത്തിയത്. പുത്തന്&#x200d;പുരയില്&#x200d; അഫ്‌സല്&#x200d; (24), പുത്തന്&#x200d;പുരയില്&#x200d; അന്&#x200d;സാര്&#x200d; (27), കാക്കാന്റെ പുരക്കല്&#x200d; സക്കറിയ്യ (28), പള്ളിമാന്റെ പുരക്കല്&#x200d; ഫര്&#x200d;ഷാദ് (20), പുത്തന്&#x200d;പുരയില്&#x200d; അഫ് സാദ് (20), പള്ളിമാന്റെ പുരക്കല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തിരൂര്&#x200d;: നബിദിന റാലിക്ക് നേരെ സി.പി.എം അക്രമം. 19 വിദ്യാര്&#x200d;ഥികള്&#x200d; ഉള്&#x200d;പ്പെടെ 26 പേര്&#x200d;ക്ക് പരിക്കേറ്റു. തിരൂര്&#x200d; ഉണ്യാ ലിലാണ് ഇന്ന് രാവിലെ അതിക്രൂരമായ അക്രമം നടത്തിയത്. ഉണ്യാല്&#x200d; മിസ് ബാഹുല്&#x200d; ഹുദ മദ്രസ വിദ്യാര്&#x200d;ഥികളുടെ നബിദിന റാലിക്ക് നേരെയാണ് മാരകായുധങ്ങളുമായെത്തി സി.പി.എം ക്രിമിനല്&#x200d; സംഘം അക്രമം നടത്തിയത്.</p>
<div id="attachment_57426" style="width: 610px" class="wp-caption alignnone"><img aria-describedby="caption-attachment-57426" loading="lazy" class="size-full wp-image-57426" src="https://www.chandrikadaily.com/wp-content/uploads/2017/12/xthiroor-02-1512207506.jpg.pagespeed.ic_.dzRWQZD_X7.jpg" alt="" width="600" height="450" srcset="https://www.chandrikadaily.com/wp-content/uploads/2017/12/xthiroor-02-1512207506.jpg.pagespeed.ic_.dzRWQZD_X7.jpg 600w, https://www.chandrikadaily.com/wp-content/uploads/2017/12/xthiroor-02-1512207506.jpg.pagespeed.ic_.dzRWQZD_X7-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/12/xthiroor-02-1512207506.jpg.pagespeed.ic_.dzRWQZD_X7-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2017/12/xthiroor-02-1512207506.jpg.pagespeed.ic_.dzRWQZD_X7-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2017/12/xthiroor-02-1512207506.jpg.pagespeed.ic_.dzRWQZD_X7-560x420.jpg 560w" sizes="(max-width: 600px) 100vw, 600px" /><p id="caption-attachment-57426" class="wp-caption-text">പരുക്കേറ്റ മദ്രസാ വിദ്യാര്&#x200d;ഥികളെ തിരൂര്&#x200d; ജില്ലാ ആശുപത്രിയില്&#x200d; എത്തിച്ചപ്പോള്&#x200d;</p></div>
<p>പുത്തന്&#x200d;പുരയില്&#x200d; അഫ്‌സല്&#x200d; (24), പുത്തന്&#x200d;പുരയില്&#x200d; അന്&#x200d;സാര്&#x200d; (27), കാക്കാന്റെ പുരക്കല്&#x200d; സക്കറിയ്യ (28), പള്ളിമാന്റെ പുരക്കല്&#x200d; ഫര്&#x200d;ഷാദ് (20), പുത്തന്&#x200d;പുരയില്&#x200d; അഫ് സാദ് (20), പള്ളിമാന്റെ പുരക്കല്&#x200d; സൈദ് മോന്&#x200d; (53) എന്നിവര്&#x200d;ക്കാണ് ഗുരുതരമായി പരിക്കേറ്റത്.അഫ്‌സലിനെ കോഴിക്കോട് മെഡിക്കല്&#x200d; കോളജ് ആസ്പത്രിയിലും, മറ്റുള്ളവരെ കോട്ടക്കല്&#x200d; സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crash-in-milad-rally-at-malappuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നബിദിനാശംസയുമായി രാഹുല്&#x200d; ഗാന്ധി; ബി.ജെ.പിയുടെ വര്&#x200d;ഗീയ കാര്&#x200d;ഡിനെതിരെ  ആഞ്ഞടിച്ച് കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/milad-wishes-from-rahul-gandhi-on-twitter.html</link>
					<comments>https://www.chandrikadaily.com/milad-wishes-from-rahul-gandhi-on-twitter.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 02 Dec 2017 08:43:20 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kapil sibal]]></category>
		<category><![CDATA[Muhammed Nabi(s)]]></category>
		<category><![CDATA[Prophet Muhammed]]></category>
		<category><![CDATA[Rahul]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57398</guid>

					<description><![CDATA[സൂറത്ത്: ലോക പ്രവാചകന്&#x200d; മുഹമ്മദ് നബിയുടെ ജന്മദിനത്തില്&#x200d; വിശ്വാസികള്&#x200d;ക്ക് ആശംസ നേര്&#x200d;ന്ന് കോണ്&#x200d;ഗ്രസ് ഉപാധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്&#x200d; ആശംസനേര്&#x200d;ന്നത്. My best wishes to everyone on the auspicious occasion of Milad-un-Nabi. May we be guided by the spirit of compassion, peace and tolerance. — Office of RG (@OfficeOfRG) December 2, 2017 &#8216;നബി പിറന്ന ശുഭ ദിനത്തില്&#x200d; എല്ലാവര്&#x200d;ക്കും എന്റെ മിലാദ് ആശംസകള്&#x200d;. [&#8230;]]]></description>
										<content:encoded><![CDATA[<p>സൂറത്ത്: ലോക പ്രവാചകന്&#x200d; മുഹമ്മദ് നബിയുടെ ജന്മദിനത്തില്&#x200d; വിശ്വാസികള്&#x200d;ക്ക് ആശംസ നേര്&#x200d;ന്ന് കോണ്&#x200d;ഗ്രസ് ഉപാധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്&#x200d; ആശംസനേര്&#x200d;ന്നത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">My best wishes to everyone on the auspicious occasion of Milad-un-Nabi. May we be guided by the spirit of compassion, peace and tolerance.</p>
<p>— Office of RG (@OfficeOfRG) <a href="https://twitter.com/OfficeOfRG/status/936833957521264641?ref_src=twsrc%5Etfw">December 2, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>&#8216;നബി പിറന്ന ശുഭ ദിനത്തില്&#x200d; എല്ലാവര്&#x200d;ക്കും എന്റെ മിലാദ് ആശംസകള്&#x200d;. അദ്ദേഹത്തിന്റെ സഹാനുഭൂതി, സമാധാനം, സഹിഷ്ണുത എന്നിവ നമ്മളിലുണ്ടാവട്ടെ&#8217; രാഹുല്&#x200d; ട്വിറ്ററില്&#x200d; കുറിച്ചു.</p>
<p><img loading="lazy" class="alignnone size-full wp-image-57404" src="https://www.chandrikadaily.com/wp-content/uploads/2017/12/kapil.jpg" alt="" width="669" height="469" srcset="https://www.chandrikadaily.com/wp-content/uploads/2017/12/kapil.jpg 669w, https://www.chandrikadaily.com/wp-content/uploads/2017/12/kapil-300x210.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/12/kapil-100x70.jpg 100w, https://www.chandrikadaily.com/wp-content/uploads/2017/12/kapil-599x420.jpg 599w" sizes="(max-width: 669px) 100vw, 669px" />അതിനിടെ ഗുജറാത്തില്&#x200d; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോമനാദ് ക്ഷേത്രം സന്ദര്&#x200d;ശിച്ച് വിവാദത്തിലായ രാഹുല്&#x200d; ഗാന്ധിക്ക് പിന്തുണയുമായി കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; രംഗത്തെത്തി. മതത്തിന്റെയും ജാതിയുടെയും പേരില്&#x200d; ജനങ്ങള്&#x200d;ക്കിടയില്&#x200d; ഭിന്നിപ്പുണ്ടാക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ ആഞ്ഞടിച്ച കോണ്&#x200d;ഗ്രസ്, തോല്&#x200d;വി മണക്കുന്ന ബി. ജെ.പിയുടെ വര്&#x200d;ഗീയ കാര്&#x200d;ഡിറക്കി പുതിയ അടവ് പ്രയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തി.<br />
രാഹുല്&#x200d; ഗാന്ധിയുടെ സോമനാഥ് ക്ഷേത്ര സന്ദര്&#x200d;ശനം വിവാദമാക്കിയത് ഇതിന്റെ ഭാഗമാണെന്ന് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് കപില്&#x200d;സിബല്&#x200d; പറഞ്ഞു. ക്ഷേ ത്രം സന്ദര്&#x200d;ശിച്ചപ്പോള്&#x200d; അഹിന്ദുക്കള്&#x200d;ക്കുള്ള രജിസ്റ്റര്&#x200d; ബുക്കിലാണ് രാഹുല്&#x200d; ഗാന്ധി പേര് രജിസ്റ്റര്&#x200d; ചെയ്തതെന്ന് ബി.ജെ .പി പ്രചരിപ്പിച്ചിരുന്നു. എല്ലാ ഇന്ത്യക്കാരെയും സഹോദരീ സഹോദരന്&#x200d;മാരായി കാണുന്നവരാണ് യഥാര്&#x200d;ത്ഥ ഹിന്ദുക്കളെന്ന് കപില്&#x200d; സിബല്&#x200d; തിരിച്ചടിച്ചു.<br />
മോദി ഹിന്ദു മതത്തെ മറക്കുകയും പകരം ഹിന്ദുത്വത്തെ സ്വീകരിക്കുകയുമാണ് ചെയ്തത്. അദ്ദേഹം ഹിന്ദുമതത്തെ കുറിച്ച് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. മതത്തിന്റെ പേരില്&#x200d; ജനങ്ങളെ ഭിന്നിപ്പിക്കുന്ന മോദി യഥാര്&#x200d;ത്ഥ ഹിന്ദുവല്ല. മോദി ദിവസം എത്ര തവണ ക്ഷേത്രത്തില്&#x200d; പോകാറുണ്ടെന്നും കപില്&#x200d; സിബല്&#x200d; ചോദിച്ചു.<br />
ജൈന വിശ്വാസിയായ അമിത് ഷാ സ്വയം ഹിന്ദുവെന്ന് വിളിക്കുന്നതെന്തിനെന്നായിരുന്നു കോണ്&#x200d;ഗ്രസ് നേതാവ് രാജ് ബബ്ബാര്&#x200d; ചോദിച്ചത്. മതത്തെ ഉപയോഗിച്ച് എങ്ങനെയെങ്കിലും തെരഞ്ഞെടുപ്പില്&#x200d; വിജയിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം കോണ്&#x200d;സിന്റെ വിമര്&#x200d;ശനങ്ങള്&#x200d;ക്കെതിരെ ബി.ജെ. പി രംഗത്തെത്തി. യഥാര്&#x200d;ത്ഥ റാം ഭക്തനെയും റോം ഭക്തനെയും ജനങ്ങള്&#x200d;ക്കറിയാമെന്ന് സോണിയ ഗാന്ധിയുടെ ഇറ്റാലിയന്&#x200d; ബന്ധം പരാമര്&#x200d;ശിച്ച് ബിജെപി വക്താവ് നരസിംഹ റാവു പറഞ്ഞു. ക്ഷേത്രത്തില്&#x200d; ഒരു രജിസ്റ്റര്&#x200d; ബുക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിലാണ് രാഹുല്&#x200d; പേര് അതില്&#x200d; എഴുതിയതെന്നും കോണ്&#x200d;ഗ്രസ് വിശദീകരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/milad-wishes-from-rahul-gandhi-on-twitter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും വെളിച്ചം സൃഷ്ടിച്ച മുഹമ്മദ് നബി&#8221;; നബിദിനാശംസ നേര്&#x200d;ന്ന് എഴുത്തുകാരന്&#x200d; സുഭാഷ് ചന്ദ്രന്&#x200d;</title>
		<link>https://www.chandrikadaily.com/milad-wishes-from-writer-subhash-chandran-on-fb.html</link>
					<comments>https://www.chandrikadaily.com/milad-wishes-from-writer-subhash-chandran-on-fb.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 01 Dec 2017 04:59:47 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Facebook post]]></category>
		<category><![CDATA[Muhammed Nabi(s)]]></category>
		<category><![CDATA[Prophet Muhammed]]></category>
		<category><![CDATA[Subhash Chandran]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57174</guid>

					<description><![CDATA[ലോക പ്രവാചകന്&#x200d; മുഹമ്മദ് നബിയുടെ ജന്മദിനത്തില്&#x200d; ആശംസകള്&#x200d; നേര്&#x200d;ന്ന് പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുഭാഷ് ചന്ദ്രന്&#x200d;. ലോകനന്മയ്ക്കായി പിറന്ന വലിയൊരുവന്റെ ജന്മദിനംമാണ് ഇന്നെന്ന തുടങ്ങുന്ന കുറിപ്പോടെയാണ് എഴുത്തുകാരന്റെ ആശംസ. നബിദിനപ്പുലര്&#x200d;ച്ചയില്&#x200d; താന്&#x200d; കണ്ട ഒരു ദൃശ്യം സമൂഹ മാധ്യമമായ ഫെയ്‌സ്ബുക്കുലൂടെ പങ്കുവെച്ചായിരുന്നു നോവലിസ്റ്റിന്റെ ആശംസ. കൂട്ടത്തില്&#x200d; അദ്ദേഹം തന്നെ പാടിയ ഒരു പാട്ടും വിശ്വാസികള്&#x200d;ക്കായി സുഭാഷ് ചന്ദ്രന്&#x200d; പങ്കുവെച്ചിട്ടുണ്ട്. സുഭാഷ് ചന്ദ്രന്റെ ഫെയ്‌സ്ബുക് പോസ്റ്റ് വായിക്കാം&#8230; നബിദിനാശംസകൾ! ലോകനന്മയ്ക്കായി പിറന്ന വലിയൊരുവന്റെ ജന്മദിനമാണ് ഇന്ന്. മനുഷ്യരാശിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ലോക പ്രവാചകന്&#x200d; മുഹമ്മദ് നബിയുടെ ജന്മദിനത്തില്&#x200d; ആശംസകള്&#x200d; നേര്&#x200d;ന്ന് പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുഭാഷ് ചന്ദ്രന്&#x200d;. ലോകനന്മയ്ക്കായി പിറന്ന വലിയൊരുവന്റെ ജന്മദിനംമാണ് ഇന്നെന്ന തുടങ്ങുന്ന കുറിപ്പോടെയാണ് എഴുത്തുകാരന്റെ ആശംസ. നബിദിനപ്പുലര്&#x200d;ച്ചയില്&#x200d; താന്&#x200d; കണ്ട ഒരു ദൃശ്യം സമൂഹ മാധ്യമമായ ഫെയ്‌സ്ബുക്കുലൂടെ പങ്കുവെച്ചായിരുന്നു നോവലിസ്റ്റിന്റെ ആശംസ. കൂട്ടത്തില്&#x200d; അദ്ദേഹം തന്നെ പാടിയ ഒരു പാട്ടും വിശ്വാസികള്&#x200d;ക്കായി സുഭാഷ് ചന്ദ്രന്&#x200d; പങ്കുവെച്ചിട്ടുണ്ട്.<br />
<iframe loading="lazy" src="https://www.smule.com/recording/allavin-karunyamillenkil-bhoomiyil/1154140383_1820156410/frame/box" width="400" height="400" frameborder="0"></iframe></p>
<p><strong>സുഭാഷ് ചന്ദ്രന്റെ ഫെയ്‌സ്ബുക് പോസ്റ്റ് വായിക്കാം&#8230;</strong></p>
<p><em>നബിദിനാശംസകൾ!<br />
ലോകനന്മയ്ക്കായി പിറന്ന വലിയൊരുവന്റെ ജന്മദിനമാണ് ഇന്ന്. മനുഷ്യരാശിയുടെ മൃഗസമാനമായ ജീവിതത്തെ മനുഷ്യത്വത്തിലേക്ക്‌ ഉയർത്താൻ യുഗങ്ങൾ തോറും പിറക്കുന്ന കരുണാമൂർത്തികളിൽ ഒരാൾ. വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും വെളിച്ചം സൃഷ്ടിച്ച മുഹമ്മദ്‌ നബി.<br />
അത്തരം മഹത്തുക്കൾ കാലാകാലങ്ങളിൽ ലോകത്തിൽ എല്ലായിടത്തും പിറന്നു ജീവിച്ചു മരിച്ചു. നബിയായും ക്രിസ്തുവായും ശ്രീരാമനായും ബുദ്ധനായും ഗാന്ധിയായും അവർ വന്നു. നമ്മൾ അവർ മരിക്കും വരെ ക്ഷമയോടെ കാത്തുനിന്നു. പിന്നെ അവരുടെ പേരിൽ സംഘങ്ങളുണ്ടാക്കി പഴയമട്ടിൽ നമ്മുടെ മൃഗീയത തുടർന്നു.<br />
പ്രിയരേ, ഈ നബിദിനപ്പുലർച്ചയിൽ മുകൾനിലയിലെ എന്റെ കിടപ്പുമുറിയിലൂടെ മുറ്റത്തെ പ്ലാവിന്റെ മേച്ചില്ലകൾ നോക്കി വെറുതെ നിൽക്കുമ്പോൾ പടച്ച തമ്പുരാൻ എന്നെ ഒരു ദൃശ്യം കാണിച്ചുതന്നു. ചില്ലകൾക്കിടയിൽ വലയുണ്ടാക്കി സ്വസ്ഥമായി പ്രാതലിനു കാത്തിരിക്കുന്ന ചിലന്തികളും പ്ലാവിൽ പാഞ്ഞുനടക്കുന്ന രണ്ട്‌ അണ്ണാറക്കണ്ണന്മാരും ചേർന്ന് വലിയൊരു പാഠം പഠിപ്പിച്ചുതന്നു. ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക്‌ ഉഴറിയോടുമ്പോഴും ആ അണ്ണാറക്കണ്ണന്മാർ അറിയാതെ പോലും വട്ടം നിൽക്കുന്ന ചിലന്തികളുടെ വല പൊട്ടിക്കുന്നില്ല! സ്വന്തം കൊറ്റു തേടിയുള്ള പരക്കം പാച്ചിലിനിടയിലും മറ്റൊരുവന്റെ സ്വാസ്‌ഥ്യത്തിൽ തലയും കാലും വാലും മുട്ടാതിരിക്കാൻ അവ ശ്രദ്ധിക്കുന്നു!<br />
ദൈവമേ നീയെത്ര വലിയവൻ എന്ന് കമ്യൂണിസ്റ്റുമനസ്സുള്ള എന്നെക്കൊണ്ടും ഈ ക്ഷുദ്രജന്മങ്ങൾ പറയിപ്പിക്കുന്നു! പ്ലാവാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം പ്ലാവിൽ നിന്നു മുഴങ്ങുന്നു.<br />
ഈ പാട്ട്‌ ഞാൻ ഇതാ ആ കാഴ്ച്ചയിൽ നിന്നു പാടിയതാണ്. മനുഷ്യൻ എന്തെന്നറിയാവുന്നവരും ദൈവം എന്തെന്നറിയുന്നവരും ഇതു കേൾക്കുക. കാരണം അതറിയാവുന്ന വലിയൊരാളുടെ ജന്മദിനമാണിന്ന്. ആ വലിയ പേരിനെ, ആ വലിയ നേരിനെ വെറുക്കാതിരിക്കുക. വെറുപ്പിക്കാതിരിക്കുക</em></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsubhash.chandran.144%2Fposts%2F1488181324590786&amp;width=500" width="500" height="678" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/milad-wishes-from-writer-subhash-chandran-on-fb.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഹമ്മദ് നബി(സ) സമ്മാനിച്ച വസ്ത്രങ്ങള്‍ കാണാന്‍ തുര്‍ക്കിയില്‍ വന്‍ തിരക്ക്</title>
		<link>https://www.chandrikadaily.com/clothes-belonged-to-prophet-muhammad.html</link>
					<comments>https://www.chandrikadaily.com/clothes-belonged-to-prophet-muhammad.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Jun 2017 08:16:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Muhammed Nabi(s)]]></category>
		<category><![CDATA[Prophet Muhammed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33530</guid>

					<description><![CDATA[ഇസ്തംബുള്‍: പ്രവാചകന്‍ മുഹമ്മദ് നബി(സ) സമ്മാനിച്ച വസ്ത്രങ്ങള്‍ കാണാന്‍ തുര്‍ക്കിയില്‍ വന്‍ തിരക്ക്. യെമനിലെ ഉവൈസ് അല്‍ഖുറാനിയെന്ന വ്യക്തിക്ക് പ്രവാചകന്‍ പാരിതോഷികമായി നല്‍കിയ വസ്ത്രങ്ങളാണ് തുര്‍ക്കിയില്‍ പ്രദര്‍ശനത്തിന് വെച്ചത്. 17-ാം നൂറ്റാണ്ടിലാണ് വസ്ത്രങ്ങള്‍ ഇസ്തംബുളിലെത്തിച്ചത്. 18-ാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ സുല്‍ത്താന്‍ അബ്ദുല്‍ മജീദ് പള്ളി പണിത് ഇവ അവിടെ സൂക്ഷിച്ചു. ഈ പുണ്യ വസ്ത്രങ്ങള്‍ പൊതുജനങ്ങള്‍ക്കായി എല്ലാവര്‍ഷവും റമസാന്‍ മാസത്തില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നു ആളുകള്‍ എത്താറുണ്ടെങ്കിലും ഇത്തവണ തുര്‍ക്കികളുടെ വന്‍ തിരക്ക് അനുഭവപ്പെടുന്നതായി [&#8230;]]]></description>
										<content:encoded><![CDATA[<p>ഇസ്തംബുള്&#x200d;: പ്രവാചകന്&#x200d; മുഹമ്മദ് നബി(സ) സമ്മാനിച്ച വസ്ത്രങ്ങള്&#x200d; കാണാന്&#x200d; തുര്&#x200d;ക്കിയില്&#x200d;<br />
വന്&#x200d; തിരക്ക്.</p>
<p>യെമനിലെ ഉവൈസ് അല്&#x200d;ഖുറാനിയെന്ന വ്യക്തിക്ക് പ്രവാചകന്&#x200d; പാരിതോഷികമായി നല്&#x200d;കിയ വസ്ത്രങ്ങളാണ് തുര്&#x200d;ക്കിയില്&#x200d; പ്രദര്&#x200d;ശനത്തിന് വെച്ചത്.</p>
<p>17-ാം നൂറ്റാണ്ടിലാണ് വസ്ത്രങ്ങള്&#x200d; ഇസ്തംബുളിലെത്തിച്ചത്. 18-ാം നൂറ്റാണ്ടില്&#x200d; ഓട്ടോമന്&#x200d; സുല്&#x200d;ത്താന്&#x200d; അബ്ദുല്&#x200d; മജീദ് പള്ളി പണിത് ഇവ അവിടെ സൂക്ഷിച്ചു. ഈ പുണ്യ വസ്ത്രങ്ങള്&#x200d; പൊതുജനങ്ങള്&#x200d;ക്കായി എല്ലാവര്&#x200d;ഷവും റമസാന്&#x200d; മാസത്തില്&#x200d; പ്രദര്&#x200d;ശിപ്പിക്കാറുണ്ട്.</p>
<p>ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നു ആളുകള്&#x200d; എത്താറുണ്ടെങ്കിലും ഇത്തവണ തുര്&#x200d;ക്കികളുടെ വന്&#x200d; തിരക്ക് അനുഭവപ്പെടുന്നതായി Rassd.com റിപ്പോര്&#x200d;ട്ട് ചെയ്തു. വസ്ത്രങ്ങളില്&#x200d; ഒന്ന് ഇപ്പോഴും ഉവൈസ് അല്&#x200d;ഖുറാനിയുടെ 59-ാം തലമുറയിലെ പാരിഷ് സമീറിന്റെ കൈവശമാണുള്ളത്.</p>
<p><img loading="lazy" class="alignnone size-full wp-image-33532" src="https://www.chandrikadaily.com/wp-content/uploads/2017/06/s.jpg" alt="s" width="933" height="518" srcset="https://www.chandrikadaily.com/wp-content/uploads/2017/06/s.jpg 933w, https://www.chandrikadaily.com/wp-content/uploads/2017/06/s-300x167.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/06/s-768x426.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/06/s-696x385.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/06/s-756x420.jpg 756w" sizes="(max-width: 933px) 100vw, 933px" /></p>
<p>ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളിലെല്ലാം ഉവൈസിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് നബിയെ നേരിട്ട് കാണാതെ തന്നെ അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടര്&#x200d;ന്ന വ്യക്തിയായിരുന്നു ഉവൈസി.</p>
<p>പ്രവാചകനെ കാണാനായി മക്കയിലേക്ക് പുറപ്പെട്ടെങ്കിലും അസുഖബാധിതയായ ഉമ്മയുടെ നില ഗുരുതരമായതോടെ ഉവൈസി യാത്ര ഉപേക്ഷിച്ചു. അക്കാര്യം ദൂതര്&#x200d; വഴി ഉവൈസി പ്രവാചകനെ അറിയിച്ചു.</p>
<p>ഉമ്മയോടുള്ള കടമ നിറവേറ്റിയ ഉവൈസിക്ക് സമ്മാനമായി പ്രവാചകന്&#x200d; വസ്ത്രങ്ങള്&#x200d; കൊടുത്തുവിടുകയായിരുന്നു. മാതാവിനെ അതീവ ശ്രദ്ധയോടെ പരിപാലിക്കുന്ന ഉവൈസിക്ക് അല്ലാഹുവില്&#x200d; നിന്ന് കാരുണ്യം ലഭിക്കുമെന്ന സന്ദേശവും ദൂതര്&#x200d;ക്കു പ്രവാചകന്&#x200d; കൈമാറിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clothes-belonged-to-prophet-muhammad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
