<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Muhammed Shafi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/muhammed-shafi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 16 Sep 2018 12:00:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Muhammed Shafi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സാംസ്‌കാരിക ശീലങ്ങളുടെ മുഹറം</title>
		<link>https://www.chandrikadaily.com/muharam.html</link>
					<comments>https://www.chandrikadaily.com/muharam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 16 Sep 2018 12:00:31 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Muhammed Shafi]]></category>
		<category><![CDATA[Muharam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=103384</guid>

					<description><![CDATA[&#160; മുഹമ്മദ് ശാഫി കരീബിയന്&#x200d; രാജ്യമായ ട്രിനിഡാഡില്&#x200d; ഹൊസയ് എന്ന പേരില്&#x200d; വര്&#x200d;ണശബളമായ ഒരാഘോഷം വര്&#x200d;ഷംതോറും നടന്നുവരുന്നുണ്ട്. അറബിക് കലണ്ടറിലെ പുതുവര്&#x200d;ഷമായ മുഹര്&#x200d;റം ഒന്നാംദിനത്തില്&#x200d; കനംകുറഞ്ഞ വസ്തുക്കള്&#x200d; കൊണ്ട് പള്ളിയുടെ രൂപം &#8211; തസിയ &#8211; മനോഹരമായി കെട്ടിയുണ്ടാക്കുന്നു. തുടര്&#x200d;ന്നുള്ള ദിവസങ്ങളില്&#x200d; തസിയ വഹിച്ചുകൊണ്ട് തെരുവുകളിലൂടെയുള്ള ഘോഷയാത്രയാണ്. മുഹര്&#x200d;റം പത്തിന് കെട്ടുരൂപം കടലിലൊഴുക്കുന്നതോടെയാണ് ആഘോഷങ്ങളുടെ പര്യവസാനം. ഒന്നര ലക്ഷത്തില്&#x200d; താഴെ മാത്രമുള്ള ജനങ്ങള്&#x200d; പതിനഞ്ചോളം മതങ്ങളിലായി വിഭജിക്കപ്പെട്ട ട്രിനിഡാഡില്&#x200d; ഹൊസായ് അതിപ്രധാനമായ മതേതര ആഘോഷമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p><strong>മുഹമ്മദ് ശാഫി</strong></p>
<p>കരീബിയന്&#x200d; രാജ്യമായ ട്രിനിഡാഡില്&#x200d; ഹൊസയ് എന്ന പേരില്&#x200d; വര്&#x200d;ണശബളമായ ഒരാഘോഷം വര്&#x200d;ഷംതോറും നടന്നുവരുന്നുണ്ട്. അറബിക് കലണ്ടറിലെ പുതുവര്&#x200d;ഷമായ മുഹര്&#x200d;റം ഒന്നാംദിനത്തില്&#x200d; കനംകുറഞ്ഞ വസ്തുക്കള്&#x200d; കൊണ്ട് പള്ളിയുടെ രൂപം &#8211; തസിയ &#8211; മനോഹരമായി കെട്ടിയുണ്ടാക്കുന്നു. തുടര്&#x200d;ന്നുള്ള ദിവസങ്ങളില്&#x200d; തസിയ വഹിച്ചുകൊണ്ട് തെരുവുകളിലൂടെയുള്ള ഘോഷയാത്രയാണ്. മുഹര്&#x200d;റം പത്തിന് കെട്ടുരൂപം കടലിലൊഴുക്കുന്നതോടെയാണ് ആഘോഷങ്ങളുടെ പര്യവസാനം. ഒന്നര ലക്ഷത്തില്&#x200d; താഴെ മാത്രമുള്ള ജനങ്ങള്&#x200d; പതിനഞ്ചോളം മതങ്ങളിലായി വിഭജിക്കപ്പെട്ട ട്രിനിഡാഡില്&#x200d; ഹൊസായ് അതിപ്രധാനമായ മതേതര ആഘോഷമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്&#x200d; ഇന്ത്യയില്&#x200d; നിന്ന് കുടിയേറിയ ഷിയാ വിശ്വാസികള്&#x200d; കൊണ്ടുചെന്നതാണ് കര്&#x200d;ബല യുദ്ധത്തില്&#x200d; കൊല ചെയ്യപ്പെട്ട ഇമാം ഹുസൈന്റെ ഓര്&#x200d;മയിലുള്ള &#8216;ഹൊസയ്&#8217; ആഘോഷം. ഇന്ത്യയില്&#x200d; നിന്നു ചെന്നതാവണം ബിംബവുമായി ഘോഷയാത്ര നടത്തി കടലിലൊഴുക്കുന്ന ഹൈന്ദവ ആഘോഷങ്ങളുടെ രൂപഭാവങ്ങള്&#x200d; ഹൊസയ്ക്കുള്ളതിന്റെ കാരണം. ഷിയാ-സുന്നി മുസ്‌ലിംകള്&#x200d;, ഹൈന്ദവര്&#x200d;, ക്രിസ്ത്യാനികള്&#x200d;, ബാപ്റ്റിസ്റ്റുകള്&#x200d;, ബഹായ്കള്&#x200d;, യോറുബകള്&#x200d; തുടങ്ങി കരീബിയനിലെ ഒട്ടുമിക്ക മതസ്ഥരും ഹോസയ്‌ലും തസിയ നിമജ്ജനത്തിലും പങ്കെടുക്കുന്നു.<br />
ഇസ്‌ലാമിക ചരിത്രത്തിലും അനുഷ്ഠാനങ്ങളിലും മുസ്‌ലിം ജീവിതത്തിലും അതീവ പ്രാധാന്യമുള്ള മുഹര്&#x200d;റം ലോകമെങ്ങും പുലര്&#x200d;ത്തുന്ന ഭിന്ന ഭാവങ്ങളില്&#x200d; വര്&#x200d;ണപ്പൊലിമയുള്ള ഒന്നാണ് കരീബിയനിലേത്. &#8216;ഇസ്‌ലാമിക് റിപ്പബ്ലിക്&#8217; ആയ പാക്കിസ്താനില്&#x200d; പക്ഷേ, കാര്യങ്ങള്&#x200d; ഗുരുതരമാണ്. ഇത്തവണ മുഹര്&#x200d;റം പുലരുന്നതിനു മുന്&#x200d;പുള്ള ദിവസങ്ങളില്&#x200d; ദേശീയ ദിനപത്രമായ &#8216;ദി ഡോണ്&#x200d;&#8217; റിപ്പോര്&#x200d;ട്ട് ചെയ്ത വാര്&#x200d;ത്തകളിലധികവും നിരോധനങ്ങളുടേതായിരുന്നു. കുഴപ്പങ്ങളുണ്ടാകാതിരിക്കാന്&#x200d; പലയിടങ്ങളിലും ഉലമാക്കള്&#x200d; പ്രഭാഷണം നടത്തരുതെന്ന് അധികൃതരുടെ കര്&#x200d;ശന നിര്&#x200d;ദ്ദേശമുണ്ട്. ഇസ്‌ലാമാബാദില്&#x200d; രണ്ടുമാസത്തേക്ക് ഇരുചക്രവാഹനങ്ങളില്&#x200d; പിറകിലിരുന്നുള്ള സവാരി നിരോധിച്ചിരിക്കുന്നു.<br />
സുന്നി &#8211; ഷിയാ വൈജാത്യം പ്രകടമായും പരോക്ഷമായും അനന്തമായി നിലനില്&#x200d;ക്കുന്ന ഇറാഖില്&#x200d; മുഹര്&#x200d;റം സംഘര്&#x200d;ഷഭരിതമാകുമെന്ന് അമേരിക്കക്ക് ഉറപ്പുണ്ട്. ചരിത്രപ്രാധാന്യമുള്ള എണ്ണ നഗരമായ ബസറയില്&#x200d; വിശേഷിച്ചും സ്ഥിതി അസ്വസ്ഥമാണ്. അമേരിക്ക കുടിയിരുത്തിയ ഭരണകൂടത്തിന്റെയും അധികൃതരുടെയും അഴിമതിയില്&#x200d; പ്രതിഷേധിച്ച് ബസറയില്&#x200d; നടന്ന പ്രക്ഷോഭങ്ങളില്&#x200d; ഒരാഴ്ചക്കുള്ളില്&#x200d; കൊല്ലപ്പെട്ടത് ഇരുപതിലേറെ സിവിലിയന്മാര്&#x200d;. മുഹര്&#x200d;റം ഒമ്പതിനും പത്തിനും പുറത്തിറങ്ങരുതെന്ന്് ജീവനക്കാര്&#x200d;ക്ക് കര്&#x200d;ശന നിര്&#x200d;ദ്ദേശം നല്&#x200d;കിയിരിക്കുകയാണ് അമേരിക്കന്&#x200d; എംബസി.<br />
നമ്മുടെ പശ്ചിമ ബംഗാളില്&#x200d;, കുഴപ്പമുണ്ടാക്കാനുള്ള തീപ്പൊരികള്&#x200d; നോക്കിയിരിക്കുന്ന സംഘ് പരിവാറിനെ സൂക്ഷിക്കണമെന്നാണ് ഭരണകക്ഷിയായ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് മുസ്‌ലിംകള്&#x200d;ക്കു നല്&#x200d;കുന്ന മുഹര്&#x200d;റം സന്ദേശം. തസിയ യാത്രയില്&#x200d; വാളുകളും ലാത്തികളും പ്രദര്&#x200d;ശിപ്പിക്കരുതെന്നും മുഹര്&#x200d;റം ആഘോഷിക്കുമ്പോള്&#x200d; ശരീഅത്ത് നിയമങ്ങള്&#x200d; പാലിക്കണമെന്നും തൃണമൂല്&#x200d; ഓര്&#x200d;മിപ്പിക്കുന്നു. &#8216;ഒരു രാഷ്ട്രീയപാര്&#x200d;ട്ടി കലാപങ്ങളുണ്ടാക്കാന്&#x200d; ശ്രമിച്ചുകൊണ്ടിരിക്കുകയാണ്; നമ്മളെന്തിനാണ് അവര്&#x200d;ക്ക് അവസരങ്ങള്&#x200d; സൃഷ്ടിച്ചു നല്&#x200d;കുന്നത്?&#8217;- ബസീര്&#x200d;ഹഠില്&#x200d; നിന്നുള്ള ലോക്‌സഭാ എം.പി. ഇദ്രീസ് അലിയുടെ ചോദ്യം.</p>
<p>***<br />
1440-ാം ഹിജ്‌റ വര്&#x200d;ഷമാണ് പിറന്നിരിക്കുന്നത്. മക്കയിലെ 13 വര്&#x200d;ഷം നീണ്ട പ്രബോധനത്തിനു ശേഷം പ്രവാചകന്&#x200d; മുഹമ്മദ് നബി മദീനയിലേക്കു പലായനം (ഹിജ്‌റ) ചെയ്തിട്ട് അത്രയും വര്&#x200d;ഷങ്ങളായെന്നര്&#x200d;ത്ഥം. മുഹര്&#x200d;റം പക്ഷേ, മുഹമ്മദ് നബിക്കു മുന്&#x200d;പും സംഭവബഹുലമായിരുന്നു. ആദം ഹവ്വമാര്&#x200d; സൃഷ്ടിക്കപ്പെട്ടത്, സ്വര്&#x200d;ഗ നരകങ്ങള്&#x200d; നിര്&#x200d;മ്മിക്കപ്പെട്ടത്, ഇബ്രാഹിം നബി തീക്കുണ്ഠത്തില്&#x200d; നിന്ന് എഴുന്നേറ്റു വന്നത്, അയ്യൂബ് നബിയുടെ രോഗം ഭേദമായത്, സുലൈമാന്&#x200d; നബിക്ക് ലോകാധികാരം തിരിച്ചുകിട്ടിയത്, മൂസാ നബിയും ഇസ്രാഈല്യരും കടന്നുപോയ ചെങ്കടലില്&#x200d; ഫറോവ മുങ്ങിമരിച്ചത്&#8230; അങ്ങനെ പലതും. 61-ാം ഹിജ്‌റ വര്&#x200d;ഷത്തില്&#x200d; നടന്ന കര്&#x200d;ബല യുദ്ധവും ഇമാം ഹുസൈന്റെ രക്തസാക്ഷിത്വവും പില്&#x200d;ക്കാല ലോകചരിത്രത്തില്&#x200d; മുഹര്&#x200d;റത്തെ ഒരു വഴിത്തിരിവായി പ്രതിഷ്ഠിച്ചു. പ്രവാചക പൗത്രനായ ഇമാം ഹുസൈന്റെ രക്തസാക്ഷിത്വം ലോക മുസ്‌ലിംകളുടെ കണ്ണീരായി; ഷിയാ ധാരയുടെ കേന്ദ്രബിന്ദുവും. നാല് പവിത്ര മാസങ്ങളിലൊന്നായി പ്രവാചകന്&#x200d; തന്നെ വിശേഷിപ്പിച്ച മുഹര്&#x200d;റം പിന്നീട് മുസ്‌ലിംകളുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ചരിത്രഗതിയില്&#x200d; നിര്&#x200d;ണായകമായി.<br />
ഇസ്‌ലാമിലെ അഞ്ചാം ഖലീഫ മുആവിയ ബിന്&#x200d; അബൂ സുഫ്‌യാന്റെ മരണാനന്തരമാണ് പ്രവാചക പൗത്രന്&#x200d; ഹുസൈന്റെയും കുടുംബത്തിന്റെയും ദാരുണമായ രക്തസാക്ഷിത്വമടക്കമുള്ള രക്തപങ്കിലമായ സംഭവങ്ങള്&#x200d; അരങ്ങേറിയത്. തന്റെ ജീവിതകാലത്ത് പിന്&#x200d;ഗാമിയെ പ്രഖ്യാപിക്കുകയില്ലെന്ന് മുആവിയയും പ്രവാചക പൗത്രനായ ഹസനും തമ്മില്&#x200d; കരാറുണ്ടായിരുന്നു. മുആവിയയുടെ മരണശേഷം ഖലീഫയെ മുസ്‌ലിം സമുദായം തെരഞ്ഞെടുക്കട്ടെ എന്നായിരുന്നു നിബന്ധന. പക്ഷേ, മുആവിയക്കു ശേഷം അദ്ദേഹത്തിന്റെ മകന്&#x200d; യസീദ് ഭരണാധികാരിയായി ചുമതലയേറ്റു. ഇത്, മരണപ്പെട്ടുപോയ തന്റെ ജ്യേഷ്ഠ സഹോദരനുമായുള്ള മുആവിയയുടെ കരാര്&#x200d; ലംഘനമായാണ് ഹുസൈന്&#x200d; മനസ്സിലാക്കിയത്. കൂഫക്കാരാകട്ടെ, യസീദിനെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സമരത്തില്&#x200d; ഹുസൈന്&#x200d; നേതൃത്വം വഹിക്കണമെന്നഭ്യര്&#x200d;ത്ഥിച്ച് അദ്ദേഹത്തിന് കത്തയക്കുകയും ചെയ്തു.<br />
സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം പ്രവാചക പരമ്പരയില്&#x200d;പ്പെട്ട തന്റെ ബന്ധുക്കളുമായാണ് ഹുസൈന്&#x200d; കൂഫയിലേക്ക് പുറപ്പെട്ടത്. എന്നാല്&#x200d;, കര്&#x200d;ബലയിലെത്തിയപ്പോള്&#x200d; അല്&#x200d;ഹുര്&#x200d; ബിന്&#x200d; യസീദ് അല്&#x200d; തമീമി നയിച്ച യസീദിന്റെ സൈന്യം ഹുസൈന്റെ സംഘത്തെ ഉപരോധിച്ചു. അയ്യായിരത്തിലധികം വരുന്ന യസീദിന്റെ സൈന്യം നൂറില്&#x200d;പ്പരം പേര്&#x200d; മാത്രമുള്ള ഹുസൈന്റെ സംഘവുമായി മുഹര്&#x200d;റം പത്തിന് യുദ്ധത്തിലേര്&#x200d;പ്പെട്ടു. ഹുസൈനും അര്&#x200d;ധസഹോദരന്&#x200d; അബ്ബാസ് ബിന്&#x200d; അലിയുമടക്കം സംഘത്തിലെ പുരുഷന്മാരില്&#x200d; മിക്കവരും വധിക്കപ്പെട്ടു. ഹുസൈന്റെ സംഘത്തിനു മേല്&#x200d; കടുത്ത ഉപരോധമേര്&#x200d;പ്പെടുത്തി ദാഹജലം പോലും നല്&#x200d;കാതെ ക്രൂരമായി കൈകാര്യം ചെയ്തതിനു ശേഷമായിരുന്നു അനിവാര്യമായ യുദ്ധവും രക്തസാക്ഷിത്വവും. മുഹര്&#x200d;റം ഒമ്പതിനു രാത്രി, പ്രവാചക കുടുംബത്തില്&#x200d;പ്പെട്ട തന്റെ സംഘത്തോട് വരാനിരിക്കുന്ന ദിനത്തിന്റെ ഗൗരവത്തെപ്പറ്റി സംസാരിച്ചിരുന്നു. രക്ഷപ്പെടണമെന്നുള്ളവര്&#x200d;ക്ക് രാവു പുലരുംമുന്&#x200d;പേ താവളം വിട്ടുപോകാമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളും വൃദ്ധരും സ്ത്രീകളുമടക്കം ഒരാള്&#x200d; പോലും മടങ്ങാന്&#x200d; കൂട്ടാക്കിയില്ല.<br />
ഇമാം ഹുസൈന്റെ കൂഫയിലേക്കുള്ള പലായനവും കര്&#x200d;ബല യുദ്ധവും രക്തസാക്ഷിത്വവുമെല്ലാം സുന്നി-ഷിയാ വ്യത്യാസമില്ലാതെ ലോക മുസ്‌ലിംകള്&#x200d;ക്കിടയിലെ അമരസ്മരണകളാണ്. പ്രവാചകന്റെ പിന്തുടര്&#x200d;ച്ചയില്&#x200d; ഒന്നാം ഖലീഫ അബൂബക്കറിനു മുകളില്&#x200d; പ്രവാചകപൗത്രന്&#x200d; അലിയെ പ്രതിഷ്ഠിക്കുന്ന ഷിയാക്കള്&#x200d; കര്&#x200d;ബലയെ ത്യാഗത്തിന്റെയും സഹനത്തിന്റെയും പരമപ്രാതിനിധ്യമായി കാണുന്നു. ഷിയാ ചരിത്രവും സാഹിത്യവും കലയുമെല്ലാം കര്&#x200d;ബലയുമായി അഭേദ്യ ബന്ധം പുലര്&#x200d;ത്തുന്നതായി കാണാം. ഇമാം ഹുസൈന്റെ അന്ത്യയാത്രയെ സൂക്ഷ്മമായി വിവരിക്കുന്ന, അതിഭാവുകത്വം നിറഞ്ഞ സാഹിത്യകൃതികള്&#x200d; ഷിയാധാരയില്&#x200d; നിരവധിയാണ്.</p>
<p>***<br />
ഇറാന്&#x200d;, ഇറാഖ്, പാക്കിസ്താന്&#x200d;, ഇന്ത്യ രാജ്യങ്ങളിലാണ് ഷിയാ വിഭാഗത്തിന്റെ മുഹര്&#x200d;റം ആചാരാനുഷ്ഠാനങ്ങള്&#x200d; പ്രധാനമായും കാണപ്പെടുന്നത്. ഷിയാ ഭൂരിപക്ഷവും ഭരണവുമുള്ള ഇറാനില്&#x200d; അത് സമാധാനപരവും ശോകഭാവമുള്ളതുമാണ്. മുഹര്&#x200d;റത്തില്&#x200d; പേര്&#x200d;ഷ്യന്&#x200d; ജനത ആത്മീയ-ധ്യാനഭാവങ്ങളില്&#x200d; ആമഗ്നരാവുന്നു. മാസമുടനീളം കറുത്തനിറമുള്ള വസ്ത്രമണിഞ്ഞാണ് ഇറാന്&#x200d; ജനത പുറത്തിറങ്ങുക. ഹുസൈന്റെ ജീവത്യാഗ സ്മരണയില്&#x200d; ഘോഷയാത്രകളും കുടിയിരിപ്പുകളുമുണ്ടാകും. മിക്ക വീടുകളിലും ആര്&#x200d;ക്കും കടന്നുചെല്ലാവുന്ന വിരുന്നുകള്&#x200d; സംഘടിപ്പിക്കും. തെരുവുകളിലും റോഡരികിലും ഉയരുന്ന താല്&#x200d;ക്കാലിക തമ്പുകളില്&#x200d; സൗജന്യമായി ചായയും സൂപ്പും വിതരണം ചെയ്യും. കര്&#x200d;ബലാ ചരിതം പാടിയും പറഞ്ഞും പകലിരവുകള്&#x200d; സജീവമാകും. മുഹര്&#x200d;റത്തിലെ ആദ്യ പത്തുദിനങ്ങളില്&#x200d; ഇറാനികള്&#x200d; വിവാഹാഘോഷങ്ങളോ സന്തോഷ മുഹൂര്&#x200d;ത്തങ്ങളോ ഒരുക്കാറില്ല. ടെലിവിഷനിലും റേഡിയോയിലും കോമഡി ഷോകളും അടിപൊളി സംഗീതവുമുണ്ടാകില്ല. എല്ലാ പരിപാടികളും ഒന്നല്ലെങ്കില്&#x200d; മറ്റൊരു വിധത്തില്&#x200d; കര്&#x200d;ബലയെ ഓര്&#x200d;മിപ്പിച്ചു കൊണ്ടിരിക്കും. സ്വന്തം ശരീരം മുറിപ്പെടുത്തി രക്തമൊലിപ്പിക്കുന്ന ആചാരം നിലവിലുണ്ടായിരുന്നെങ്കിലും ഇപ്പോള്&#x200d; നിയമംമൂലം നിരോധിച്ചിരിക്കുന്നു.<br />
എണ്ണത്തില്&#x200d; കുറവാണെങ്കിലും ഉത്തരേന്ത്യന്&#x200d; ഷിയാക്കളുടെ ആഘോഷങ്ങള്&#x200d; ഇന്ത്യയിലെ മുഹര്&#x200d;റത്തിന്റെ പ്രധാന സവിശേഷതയാണ്. സുന്നികള്&#x200d; നബിദിനത്തിനെന്ന പോലെയാണ് ഷിയാക്കള്&#x200d; മുഹര്&#x200d;റത്തിന് ഒരുങ്ങുന്നത്. കര്&#x200d;ബല അനുസ്മരണത്തിലും മജ്‌ലിസുകളിലും കറുത്ത വസ്ത്രങ്ങളണിഞ്ഞ് സുന്നികളും പങ്കെടുക്കാറുണ്ട്. തസിയ വഹിച്ചും കര്&#x200d;ബലാ ഗാനങ്ങള്&#x200d; പാടിക്കൊണ്ടുമുള്ള ഘോഷയാത്രയും നെഞ്ചത്തടിച്ചു കൊണ്ടുള്ള മതാം വിലാപവുമാണ് ദക്ഷിണേഷ്യയിലെ ഷിയാ ആചാരങ്ങളുടെ സവിശേഷത. മിക്ക മജ്‌ലിസുകളും അവസാനിക്കുന്നത് തീവ്രഭാവമുള്ള മതാമോടു കൂടിയാണ്. സ്വന്തം ശരീരത്തെ കര്&#x200d;ബലയായി പ്രതീകവല്&#x200d;ക്കരിച്ച് നെഞ്ചത്തടിക്കുന്നതു മുതല്&#x200d; അസ്വാഭാവിക ചേഷ്ടകളോടു കൂടിയ, രക്തമൊലിപ്പിക്കുന്ന തീവ്രത വരെ മതാമുകളിലുണ്ട്.</p>
<p>***<br />
യുദ്ധം നിഷിദ്ധമാക്കപ്പെട്ട നാലു മാസങ്ങളിലൊന്നാണ് മുഹര്&#x200d;റം എന്നു പ്രവാചകന്&#x200d;. പക്ഷേ, മുസ്്‌ലിം ലോകത്ത് പലയിടങ്ങളിലും മുഹര്&#x200d;റം സംഘര്&#x200d;ഷങ്ങളുടേതാണ്. സാമ്രാജ്യത്വ ഇടപെടല്&#x200d; കാരണം ഛിന്നഭിന്നമായിക്കിടക്കുന്ന മധ്യേഷ്യന്&#x200d; രാജ്യങ്ങളിലും വിഭാഗീയതയും ഭീകരവാദവും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയ പാക്കിസ്താനിലും വര്&#x200d;ഗീയതയുടെ തീപ്പൊരി ആളിക്കത്തിക്കാന്&#x200d; വെറുപ്പിന്റെ ശക്തികള്&#x200d; തക്കംപാര്&#x200d;ത്തിരിക്കുന്ന നമ്മുടെ രാജ്യത്തുമൊന്നും ഹിജ്‌റ പുതുവര്&#x200d;ഷം സന്തോഷത്തിന്റേതല്ല. യു.എ.ഇയില്&#x200d; ഇത്തവണ മുഹര്&#x200d;റത്തിന് സ്വകാര്യമേഖലയിലും അവധിയാണ്. മുഹര്&#x200d;റം ഒമ്പതിനും പത്തിനും നോമ്പെടുത്ത് ഹിജ്‌റയുടെ സന്ദേശം ഉള്&#x200d;ക്കൊള്ളുകയാണ് മുസ്‌ലിം ലോകം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muharam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കവാനി ഒഴിച്ചിട്ട ശൂന്യത; കാന്റെ നടന്നു തീര്&#x200d;ത്ത ദൂരങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/urufra-wcreviewshafi.html</link>
					<comments>https://www.chandrikadaily.com/urufra-wcreviewshafi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 06 Jul 2018 17:51:59 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Match review]]></category>
		<category><![CDATA[Muhammed Shafi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93399</guid>

					<description><![CDATA[ഉറുഗ്വേ 0 ഫ്രാന്&#x200d;സ് 2 എഡിന്&#x200d;സന്&#x200d; കവാനി കളിക്കുന്നില്ലെന്നറിഞ്ഞപ്പോള്&#x200d; തന്നെ ഉറുഗ്വേ ഫ്രാന്&#x200d;സ് മാച്ചിന്റെ വിധി മുന്&#x200d;കൂട്ടിക്കണ്ട അനേകരിലൊരാളായിരുന്നു ഞാനും. മുനയില്ലാത്ത വാരിക്കുന്തം കൊണ്ട് ഫ്രാന്&#x200d;സിന്റെ എല്ലാ സജ്ജീകരണങ്ങളുമുള്ള സൈന്യത്തെ ലാറ്റിനമേരിക്കക്കാര്&#x200d; തോല്&#x200d;പ്പിക്കണമെങ്കില്&#x200d; അത്ഭുതങ്ങളെന്തെങ്കിലും സംഭവിക്കണമായിരുന്നു. അതുണ്ടായില്ല. പ്രതീക്ഷിച്ചതിനപ്പുറമൊന്നും സംഭവിച്ചതുമില്ല. സെമിയില്&#x200d; വാശിയേറിയ ഒരു ഹൈവോള്&#x200d;ട്ടേജ് മത്സരത്തിനുള്ള കളമൊരുക്കി എന്നതിലാണ് ഇന്ന് ഫ്രാന്&#x200d;സ് ജയിച്ചതിലുള്ള എന്റെ സന്തോഷം. 442 പദ്ധതിയില്&#x200d; ലൂയിസ് സുവാരസിനൊപ്പം ആക്രമണത്തിനുണ്ടായിരുന്ന ക്രിസ്റ്റ്യന്&#x200d; സ്റ്റുവാനി, ക്ലിനിക്കല്&#x200d; സ്‌െ്രെടക്കര്&#x200d; എന്ന പദത്തിന്റെ നേര്&#x200d;രൂപമായ കവാനിക്ക് ഒരുനിലക്കും [&#8230;]]]></description>
										<content:encoded><![CDATA[<p>ഉറുഗ്വേ 0 ഫ്രാന്&#x200d;സ് 2</p>
<p>എഡിന്&#x200d;സന്&#x200d; കവാനി കളിക്കുന്നില്ലെന്നറിഞ്ഞപ്പോള്&#x200d; തന്നെ ഉറുഗ്വേ ഫ്രാന്&#x200d;സ് മാച്ചിന്റെ വിധി മുന്&#x200d;കൂട്ടിക്കണ്ട അനേകരിലൊരാളായിരുന്നു ഞാനും. മുനയില്ലാത്ത വാരിക്കുന്തം കൊണ്ട് ഫ്രാന്&#x200d;സിന്റെ എല്ലാ സജ്ജീകരണങ്ങളുമുള്ള സൈന്യത്തെ ലാറ്റിനമേരിക്കക്കാര്&#x200d; തോല്&#x200d;പ്പിക്കണമെങ്കില്&#x200d; അത്ഭുതങ്ങളെന്തെങ്കിലും സംഭവിക്കണമായിരുന്നു. അതുണ്ടായില്ല. പ്രതീക്ഷിച്ചതിനപ്പുറമൊന്നും സംഭവിച്ചതുമില്ല. സെമിയില്&#x200d; വാശിയേറിയ ഒരു ഹൈവോള്&#x200d;ട്ടേജ് മത്സരത്തിനുള്ള കളമൊരുക്കി എന്നതിലാണ് ഇന്ന് ഫ്രാന്&#x200d;സ് ജയിച്ചതിലുള്ള എന്റെ സന്തോഷം.</p>
<p>442 പദ്ധതിയില്&#x200d; ലൂയിസ് സുവാരസിനൊപ്പം ആക്രമണത്തിനുണ്ടായിരുന്ന ക്രിസ്റ്റ്യന്&#x200d; സ്റ്റുവാനി, ക്ലിനിക്കല്&#x200d; സ്‌െ്രെടക്കര്&#x200d; എന്ന പദത്തിന്റെ നേര്&#x200d;രൂപമായ കവാനിക്ക് ഒരുനിലക്കും പകരക്കാരനായിരുന്നില്ല. അതുകൊണ്ടുതന്നെ കളി ചൂടുപിടിച്ചപ്പോള്&#x200d; തന്നെ മധ്യനിരയുടെ നിയന്ത്രണമേറ്റെടുക്കാന്&#x200d; ഫ്രാന്&#x200d;സിന് അനായാസം കഴിഞ്ഞു. മധ്യനിര അടക്കിവാണും എംബാപ്പെക്കും ഗ്രീസ്മനും തൊലിസ്സോക്കും നിരന്തരം പന്തെത്തിച്ചും അവര്&#x200d; ഭീഷണിയുയര്&#x200d;ത്തി. ആദ്യ കാല്&#x200d;മണിക്കൂര്&#x200d; പിന്നിട്ടയുടന്&#x200d; ഗിറൂദ് ഹെഡ്ഡ് ചെയ്തു നല്&#x200d;കിയ പാസ് കാത്തുനിന്ന് നിലത്തിറക്കുന്നതിനു പകരം ഹെഡ്ഡ് ചെയ്യാനുള്ള എംബാപ്പെയുടെ തീരുമാനം പാളിയത് ഉറുഗ്വേക്ക് ആശ്വാസമായെങ്കിലും അത് മൈതാനത്ത് നടക്കുന്നത് എന്തൊക്കെയാണെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. അപകടകാരിയായ എംബാപ്പെ ബോക്‌സില്&#x200d; ഫ്രീയായി നില്&#x200d;ക്കുകയെന്നാല്&#x200d; അതിനര്&#x200d;ത്ഥം ഒന്നേയുള്ളൂ: ഈ പ്രതിരോധം കുറ്റമറ്റതല്ല. എന്നിട്ടും, എംബാപ്പെയുടെ കുതറിയോട്ടങ്ങളെ ഒരുപരിധി വരെ പ്രതിരോധിക്കാന്&#x200d; ആകാശനീലക്കാര്&#x200d;ക്കു കഴിഞ്ഞു. ഒരു ഘട്ടത്തില്&#x200d; അയാളുടെ വേഗതക്കു മുന്നില്&#x200d; സ്വന്തം ടീമംഗങ്ങള്&#x200d; വരെ തോല്&#x200d;ക്കുന്നതും കണ്ടു.</p>
<p>ദെഷാംപ്‌സിന്റെ പദ്ധതികളുടെ ആത്മാവായ എന്&#x200d;ഗോളോ കാന്റെ പോള്&#x200d; പോഗ്ബ ദ്വയം മധ്യത്തിലുള്ളതിനാലും വെച്ചിനോയും ഹിമനസും ഡീപ്പായി കളിക്കുന്നതിനാലും നേരേ ചൊവ്വേ ബോക്‌സിലേക്ക് ആക്രമണം നയിക്കാന്&#x200d; ഉറുഗ്വേക്ക് തീരുമാനമുണ്ടായിരുന്നില്ല. അവര്&#x200d; നാന്റെസ് സുവാരസ് വഴി വലതുവശത്തു കൂടിയും ബെന്റങ്കൂര്&#x200d; സ്റ്റുവാനി വഴി ഇടതുവശത്തു കൂടിയും ഗോള്&#x200d; ലക്ഷ്യം വെച്ചു കളിച്ചു. നാന്റസ് വലതുവശത്തു നിന്ന് തൊടുക്കുന്ന ക്രോസുകള്&#x200d; ബോക്‌സില്&#x200d; വെച്ച് നിര്&#x200d;വീര്യമാക്കപ്പെടുമ്പോള്&#x200d; കവാനിയുടെ അസാന്നിധ്യം തെളിഞ്ഞു കണ്ടു. ലക്ഷണമൊത്ത കൂട്ടാളികളില്ലാതെ ലൂയിസ് സുവാരസിന് കാര്യമായി എന്തെങ്കിലും ചെയ്യാന്&#x200d; കഴിയുമായിരുന്നില്ല.</p>
<p>ഫ്രാന്&#x200d;സിന്റെ ആദ്യഗോളിലെ പകുതി മാര്&#x200d;ക്കും ഗ്രീസ്മന്റെ ലളിതമായ സാമര്&#x200d;ത്ഥ്യത്തിനു നല്&#x200d;കണം. ഫ്രികിക്ക് ചെയ്യാന്&#x200d; വരുമ്പോള്&#x200d; വെറുതെ ഒന്നോങ്ങി അയാള്&#x200d; ഉറുഗ്വേ ഡിഫന്&#x200d;സിനെ കാറ്റത്തെ നെല്&#x200d;ച്ചെടി പോലെ ചായ്ച്ചു. അവിടെ രൂപപ്പെട്ട ഗ്യാപ്പിലേക്കാണ് വരാന്&#x200d; നീങ്ങിച്ചെന്നതും ഗ്രീസ്മന്&#x200d; പന്ത് കൃത്യമായി എത്തിച്ചതും. ആ ഹെഡ്ഡര്&#x200d;, ഒരു നിമിഷാര്&#x200d;ധം മുമ്പോ ശേഷമോ ആയിരുന്നെങ്കില്&#x200d; പ്രതിരോധക്കാരന്റെ തലയില്&#x200d; തട്ടി ഉയരേണ്ടതായിരുന്നു.</p>
<p>രണ്ടാം ഗോളിന് മുസ്‌ലേരയുടെ പിഴവിനെ പഴിചാരാം എന്നേയുള്ളൂ. ബോക്‌സിന്റെ പരിസരത്ത് അത്ര ഫ്രീയായി ഒരു ലോകോത്തര താരം തൊടുക്കുന്ന ഷോട്ട് പിടിച്ചെടുക്കുക എന്നത് ഒരു ഗോള്&#x200d;കീപ്പര്&#x200d;ക്കും എളുപ്പമല്ല. പന്തിന്റെ ഗതി മനസ്സിലാക്കുന്നതിലുണ്ടായ പിഴവാണ് മുസ്‌ലേരയെക്കൊണ്ട് ആ പിഴവ് വരുത്തിച്ചത്. പന്ത് പിടിച്ചെടുക്കാനാണ് അയാളാദ്യം തീരുമാനിച്ചത്. പക്ഷേ, വിചാരിച്ച ഗതിയിലല്ല വരവെന്ന് കണ്ടതോടെ നിമിഷാര്&#x200d;ധം കൊണ്ട് തീരുമാനം മാറ്റുകയും തട്ടിയകറ്റാന്&#x200d; നോക്കുകയും ചെയ്തു. പക്ഷേ, ഗ്രീസ്മന്&#x200d; തൊടുത്ത ഷോട്ടിന്റെ വേഗത ചതിച്ചു. ഔട്ട്ഫീല്&#x200d;ഡ് കളിക്കാരുടെ പിഴവുകള്&#x200d; ആരാധകര്&#x200d; പെട്ടെന്നു മറക്കും; അവര്&#x200d; സൃഷ്ടിക്കുന്ന അത്ഭുത നിമിഷങ്ങള്&#x200d; അവര്&#x200d; എന്നും ഓര്&#x200d;ത്തുവെക്കുകയും ചെയ്യും. ഗോള്&#x200d;കീപ്പര്&#x200d;മാരുടെ കാര്യത്തില്&#x200d; ഇത് നേരെ തിരിച്ചാണ്. ഗോള്&#x200d; നേടുന്നതിനോളം വലിയ കാര്യം തന്നെയാവും അവരുടെ പല സേവുകളും. പക്ഷേ, അവര്&#x200d; ഓര്&#x200d;മിക്കപ്പെടുക ഇന്ന് മുസ്‌ലേരയും ചാമ്പ്യന്&#x200d;സ് ലീഗ് ഫൈനലില്&#x200d; ലോറിസ് കറിയസുമൊക്കെ വരുത്തിയതു പോലുള്ള പിഴവുകളുടെ പേരിലാവും.</p>
<p>എന്&#x200d;ഗോളോ കാന്റെയെപ്പറ്റി പ്രത്യേകം പരാമര്&#x200d;ശിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാന്&#x200d; എനിക്കു മനസ്സുവരുന്നില്ല. എന്തൊരു ജന്മമാണ് അയാളുടേത്! ടാക്ലിങ്ങുകളിലും ഇന്റര്&#x200d;സെപ്ഷനിലും റിക്കവറിയിലും അയാള്&#x200d; ഇന്നും തന്റെ റോള്&#x200d; ഭംഗിയായി നിര്&#x200d;വഹിച്ചു. കാന്റെയുടെ കാലില്&#x200d;നിന്നു പുറപ്പെടുന്ന 50:50 ചാന്&#x200d;സുള്ള പാസുകള്&#x200d; പോലും വിഫലമാകുന്നതു കണ്ടില്ല. കുഷ്യന്&#x200d; ലഭിച്ചപ്പോള്&#x200d; അയാള്&#x200d; ഒരു സ്‌റ്റെപ്പ് കയറിക്കളിച്ചതാണ് ഉറുഗ്വേയുടെ പ്രത്യാക്രമണ സാധ്യതകള്&#x200d; പോലും വിഫലമാക്കിയത്. ക്ഷണവേഗത്തില്&#x200d; കളിയുടെ ഗതിമാറ്റി വിടുന്ന അയാള്&#x200d;ക്ക് തുല്യനായി ലോകഫുട്‌ബോളില്&#x200d; ഇന്നൊരു കളിക്കാരനുമില്ല. ഇന്നത്തെ മത്സരത്തിലെ മാന്&#x200d; ഓഫ് ദി മാച്ചിനെ തീരുമാനിക്കാന്&#x200d; എന്നെ ചുമതലപ്പെടുത്തിയിരുന്നെങ്കില്&#x200d; ഒരു സന്ദേഹവുമില്ലാതെ ഞാന്&#x200d; കാന്റെയെ തെരഞ്ഞെടുക്കുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/urufra-wcreviewshafi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇതൊരു കളിയായിരുന്നു; ഫ്രഷ് ആന്റ് ഫ്‌ളാംബയന്റ് ഗെയിം (ബെല്&#x200d;ജിയം 3 &#8211; ജപ്പാന്&#x200d; 2)</title>
		<link>https://www.chandrikadaily.com/belgium-completed-a-remarkable-revival-mo-shafi-review.html</link>
					<comments>https://www.chandrikadaily.com/belgium-completed-a-remarkable-revival-mo-shafi-review.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 03 Jul 2018 08:08:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[belgium]]></category>
		<category><![CDATA[FIFA world cup 2018]]></category>
		<category><![CDATA[japan]]></category>
		<category><![CDATA[Match review]]></category>
		<category><![CDATA[Muhammed Shafi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92928</guid>

					<description><![CDATA[ബെല്&#x200d;ജിയം 3 &#8211; ജപ്പാന്&#x200d; 2 #BELJAP ഫുട്‌ബോള്&#x200d; എന്തെന്നറിയാത്ത ഒരാള്&#x200d;ക്ക് കാണിച്ചുകൊടുക്കാന്&#x200d; പറ്റിയ ഒരു ഷോപീസ് ഐറ്റം ഇന്നലെ റഷ്യയില്&#x200d; സംഭവിച്ചിരിക്കുന്നു. 40 മിനുട്ടുകള്&#x200d;ക്കിടയില്&#x200d; അഞ്ചു ഗോളുകള്&#x200d; പിറന്നിട്ടും തരിമ്പും പരുക്കനായി മാറാത്ത, കളിക്കു മുന്നത്തെ വിശകലനങ്ങളില്&#x200d; 70 ശതമാനം വിജയസാധ്യത കല്&#x200d;പ്പിക്കപ്പെട്ട യൂറോപ്യന്&#x200d; സംഘത്തെ ഒരു ഏഷ്യന്&#x200d; ടീം അവസാന നിമിഷം വരെ ആശങ്കയുടെ മുള്&#x200d;മുനയില്&#x200d; നിര്&#x200d;ത്തിയ, ഹൃദയം കൊണ്ടുകളിച്ച ടീമിനെ അന്തിമനിമിഷത്തില്&#x200d; ബുദ്ധികൊണ്ട് കളിച്ച ടീം പരാജയപ്പെടുത്തിയ ബെല്&#x200d;ജിയം &#8211; ജപ്പാന്&#x200d; പ്രീക്വാര്&#x200d;ട്ടര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ബെല്&#x200d;ജിയം 3 &#8211; ജപ്പാന്&#x200d; 2</p>
<p><a class="_58cn" href="https://www.facebook.com/hashtag/beljap?source=feed_text" data-ft="{&quot;tn&quot;:&quot;*N&quot;,&quot;type&quot;:104}"><span class="_5afx"><span class="_58cl _5afz" aria-label="hashtag">#</span><span class="_58cm">BELJAP</span></span></a></p>
<p>ഫുട്‌ബോള്&#x200d; എന്തെന്നറിയാത്ത ഒരാള്&#x200d;ക്ക് കാണിച്ചുകൊടുക്കാന്&#x200d; പറ്റിയ ഒരു ഷോപീസ് ഐറ്റം ഇന്നലെ റഷ്യയില്&#x200d; സംഭവിച്ചിരിക്കുന്നു. 40 മിനുട്ടുകള്&#x200d;ക്കിടയില്&#x200d; അഞ്ചു ഗോളുകള്&#x200d; പിറന്നിട്ടും തരിമ്പും പരുക്കനായി മാറാത്ത, കളിക്കു മുന്നത്തെ വിശകലനങ്ങളില്&#x200d; 70 ശതമാനം വിജയസാധ്യത കല്&#x200d;പ്പിക്കപ്പെട്ട യൂറോപ്യന്&#x200d; സംഘത്തെ ഒരു ഏഷ്യന്&#x200d; ടീം അവസാന നിമിഷം വരെ ആശങ്കയുടെ മുള്&#x200d;മുനയില്&#x200d; നിര്&#x200d;ത്തിയ, ഹൃദയം കൊണ്ടുകളിച്ച ടീമിനെ അന്തിമനിമിഷത്തില്&#x200d; ബുദ്ധികൊണ്ട് കളിച്ച ടീം പരാജയപ്പെടുത്തിയ ബെല്&#x200d;ജിയം &#8211; ജപ്പാന്&#x200d; പ്രീക്വാര്&#x200d;ട്ടര്&#x200d; മത്സരം. യുദ്ധം, പോരാട്ടം, അങ്കം തുടങ്ങിയ വിശേഷണങ്ങള്&#x200d; ഈ കളിയുടെ സത്തയിലേക്ക് അക്രമാസക്തിയുടെയും കുടിലതന്ത്രങ്ങളുടെയും കളങ്കങ്ങള്&#x200d; പകരുമെന്നതിനാല്&#x200d; ഞാനതിനു മുതിരുന്നില്ല. ഇതൊരു കളിയായിരുന്നു; ഫ്രഷ് ആന്റ് ഫ്‌ളാംബയന്റ് ഗെയിം എന്നു പറയാമെന്നു തോന്നുന്നു.</p>
<p>മുമ്പത്തെ ടൂര്&#x200d;ണമെന്റുകളില്&#x200d; കറുത്ത കുതിരകളാകുമെന്നും ഇത്തവണ കപ്പടിക്കുമെന്നു വരെയും പ്രവചിക്കപ്പെട്ട ടീമായിരുന്നു ബെല്&#x200d;ജിയം. പ്രാഥമിക റൗണ്ടില്&#x200d; കൊളംബിയക്കെതിരായ മത്സരത്തില്&#x200d; മാത്രമാണ് ജപ്പാന്&#x200d; എന്തെങ്കിലും &#8216;അത്ഭുതം&#8217; കാണിച്ചത്. അതാകട്ടെ, പതിനൊന്നു പേരെ വെച്ചുമാത്രം കളി ചിട്ടപ്പെടുത്തിയ ഹോസെ പെക്കര്&#x200d;മാന്റെ സംഘത്തിന് പത്തുപേരായി കളിക്കേണ്ടി വന്ന ഗതികേടിനെ രണ്ടാം പകുതിയില്&#x200d; സമര്&#x200d;ത്ഥമായി ഉപയോഗപ്പെടുത്തിയതാണെന്നേ തോന്നിച്ചുള്ളൂ; ഒരു വണ്&#x200d; ടൈം വണ്ടര്&#x200d;. പക്ഷേ, എന്റെ (എന്നല്ല, മിക്കവാറും എല്ലാവരുടെയും) കണക്കുകൂട്ടലുകള്&#x200d; തെറ്റിച്ചാണ് ജപ്പാന്&#x200d; പ്രീക്വാര്&#x200d;ട്ടര്&#x200d; കളിച്ചത്. ജയിച്ചില്ലെന്നേയുള്ളൂ, അവര്&#x200d; ഹൃദയങ്ങള്&#x200d; ജയിച്ചു.</p>
<p>പോളണ്ടിനോട് ഒരു ഗോളിന് തോറ്റ ടീമില്&#x200d; ആറു മാറ്റങ്ങള്&#x200d; വരുത്തി പരിചയസമ്പത്തിന് പ്രാമുഖ്യം നല്&#x200d;കിയാണ് ജപ്പാന്&#x200d; കോച്ച് അകിര നിഷിനോ ടീമൊരുക്കിയത്. ഉയരത്തിലും മെയ്ക്കരുത്തിലും മുന്തിനില്&#x200d;ക്കുന്ന എതിരാളികളോട് മുട്ടിനില്&#x200d;ക്കണമെങ്കില്&#x200d; പരിചയസമ്പത്ത് വേണം ഉപയോഗിക്കാനെന്ന അദ്ദേഹത്തിന്റെ കണക്കുകൂട്ടല്&#x200d; ശരിയുമായിരുന്നു. കളിക്കാരുടെ വൈകാരികതയ്ക്കു മേല്&#x200d;കൂടി സ്വാധീനമുള്ള പരിശീലകനാണ് നിഷിനോ എന്നതുറപ്പ്. കാരണം, എതിരാളികളുടെ വലിപ്പം കണ്ടു ഭയക്കാതെ ആദ്യപകുതിയില്&#x200d; തന്നെ ജപ്പാന്&#x200d; നടത്തിയ ആക്രമണങ്ങള്&#x200d; അവരുടെ മനക്കട്ടിയുടെ കൂടി സാക്ഷ്യമായിരുന്നു. 4-2-3-1 പദ്ധതിയില്&#x200d; ഹസിബിയുടെയും ഷിബസാക്കിയുടെയും മിഡ്ഫീല്&#x200d;ഡ് സാന്നിധ്യം അവരുടെ സന്തുലിതമായ കളിക്ക് ഏറെ സഹായകമായിരുന്നു. കെയ്‌സുകെ ഹോണ്ടയെ ആദ്യ ഇലവനില്&#x200d; ഇറക്കാന്&#x200d; നിഷിനോ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്&#x200d;, സ്റ്റാമിന സംബന്ധിച്ച ആധിമാത്രമാണ് അദ്ദേഹത്തെ അതില്&#x200d;നിന്ന് പിന്തിരിപ്പിച്ചത് എന്നുമാണ് ഞാന്&#x200d; കരുതുന്നത്.</p>
<p>വിന്&#x200d;സന്റ് കംപനി ആദ്യ ഇവലനില്&#x200d; വന്നു എന്നതാണ് ബെല്&#x200d;ജിയത്തിന്റെ പ്രധാനവും അനിവാര്യവുമായ മാറ്റം. പക്ഷേ, അതിനു വേണ്ടി മാറിക്കൊടുക്കേണ്ടി വന്നത് ബൊയാട്ടയായിരുന്നു എന്നതാണ് സങ്കടം. 3-4-2-1 എന്ന തന്റെ ശൈലിവിട്ടുള്ളൊരു കളി റോബര്&#x200d;ട്ടോ മാര്&#x200d;ട്ടിനസ് ചിന്തിക്കുന്നില്ലാത്തതിനാല്&#x200d; അത് സഹിക്കുകയേ നിവൃത്തിയുള്ളൂ. മൂന്നിനു പകരം നാല് പിന്&#x200d;നിരക്കാര്&#x200d; ഒന്നിച്ച് കളിക്കുകയാണെങ്കില്&#x200d; ബൊയാട്ടയും കംപനിയും ഒരു കിടിലന്&#x200d; കോമ്പിനേഷനായിരിക്കും. ഡീപ്പ് റോളിലായിരുന്നെങ്കിലും ഡിബ്രുയ്‌നെയുടെയും വിറ്റ്‌സലിന്റെയും വേഗത മുന്&#x200d;നിരക്കാരുമായി നിരന്തരം കണക്ട് ചെയ്യാന്&#x200d; അവരെ സഹായിച്ചു. ഇടതുവിങിലുള്ള ഹസാര്&#x200d;ഡ് എല്ലായ്‌പോഴുമെന്ന പോലെ അപകടകാരിയായിരുന്നു. ഫുള്&#x200d;ബാക്കായിരുന്നെങ്കിലും യാന്&#x200d; വെര്&#x200d;ത്തുംഗന്&#x200d; വിങ്ബാക്കിന്റെ റോള്&#x200d;കൂടി ഭാഗികമായി നിര്&#x200d;വഹിച്ചതോടെ കരാസ്‌കോക്കും ഹസാര്&#x200d;ഡിനും കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിച്ചു.</p>
<p>എതിരാളികള്&#x200d; കരുത്തരല്ലെന്ന കരുതി ആലസ്യം കാണിച്ചില്ല എന്നതാണ് ബെല്&#x200d;ജിയത്തിന്റെ കളിയിലെ പ്ലസ് പോയിന്റ്. തുടക്കം മുതല്&#x200d;ക്കു തന്നെ ഗോളടിക്കണമെന്നും ജയിക്കണമെന്നുമുള്ള ഒരു തീ അവരിലുണ്ടായിരുന്നു. ലക്ഷ്യം കാണാന്&#x200d; ഏത് ആക്രമണരീതിയും അവലംബിക്കാന്&#x200d; അവര്&#x200d; ഒരുക്കമായിരുന്നു. ഒരേയൊരു പോരായ്മയായി തോന്നിയത് അധികദൂരം കവര്&#x200d; ചെയ്യേണ്ടി വന്നതിനാല്&#x200d; ഡിബ്രുയ്‌നെക്ക് ആക്രമണത്തില്&#x200d; പൂര്&#x200d;ണമനസ്സോടെ പങ്കാളിയാകാന്&#x200d; കഴിഞ്ഞില്ല എന്നതാണ്. ഒരുപക്ഷേ, നാടകവും ബാലെയും കബഡിയുമൊന്നുമില്ലാതെ ബെല്&#x200d;ജിയവും ഫുട്‌ബോള്&#x200d; കളിച്ചതുകൊണ്ടാകണം ജപ്പാനും തുറന്ന, ധൈര്യസമേതമുള്ള കളി പുറത്തെടുക്കാന്&#x200d; കഴിഞ്ഞത്.</p>
<p>ചടുലമായ നിമിഷങ്ങളുമായി ആദ്യപകുതി സമാപിക്കുമ്പോള്&#x200d; ജപ്പാന്&#x200d; ഇംപ്രസ് ചെയ്യിച്ചെങ്കിലും ആധിപത്യം ബെല്&#x200d;ജിയത്തിനു തന്നെയായിരുന്നു. ജപ്പാന്&#x200d; നന്നായി പ്രതിരോധിക്കുകയും പ്രത്യാക്രമണം നയിക്കുകയും ചെയ്‌തെങ്കിലും യൂറോപ്യര്&#x200d;ക്ക് രണ്ടാം പകുതിയില്&#x200d; ഗോളടിക്കാനായേക്കുമെന്ന് തോന്നി. പക്ഷേ, ബെല്&#x200d;ജിയത്തിന്റെ പ്രതിരോധത്തില്&#x200d; തുടക്കം മുതല്&#x200d;ക്കേ ദൃശ്യമായ വിള്ളല്&#x200d; &#8211; വെര്&#x200d;ത്തുംഗന്റെ കയറിക്കളി &#8211; ഉപയോഗപ്പെടുത്തി ജപ്പാന്&#x200d; രണ്ടാം പകുതിയുടെ തുടക്കത്തിലേ ഗോളടിച്ചു ഞെട്ടിച്ചു. സ്വന്തം ഹാഫില്&#x200d; നിന്ന് ഡിബ്രുയ്‌നെക്കും വെര്&#x200d;ത്തുംഗനുമിടയിലൂടെ ഷിബസാക്കി നല്&#x200d;കിയ ആ ലോങ് ത്രൂപാസ് ഒരുപരീക്ഷണമായിരുന്നെങ്കിലും ഫലത്തിലത് കുറ്റമറ്റതായി പരിണമിച്ചു. തിരിഞ്ഞോടുന്നതിനിടയില്&#x200d; ക്ലിയര്&#x200d; ചെയ്യാനുള്ള വെര്&#x200d;ത്തുംഗന്റെ ശ്രമം പന്തിന്റെ വേഗം കുറച്ചതും വലതുവശത്തിലൂടെ ശരംകണക്കെ ഓടിക്കയറിയ ഹരാഗുച്ചിക്ക് തുണയായി. എന്നിട്ടും ബോക്‌സില്&#x200d; സാവകാശത്തില്&#x200d; സെക്കന്റ് ടച്ചെടുക്കാന്&#x200d; വെര്&#x200d;ത്തുംഗന്&#x200d; ജാപ്പനീസ് പ്ലെയറെ അനുവദിച്ചു. ആ സ്ഥലത്തവിടെ കംപനിയായിരുന്നെങ്കില്&#x200d; ഒരു സ്വീപ്പിങ് ക്ലിയറന്&#x200d;സിനായിരിക്കും മുതിര്&#x200d;ന്നിരിക്കുക. ഹരാഗുച്ചി അവിടെ വെച്ചുതന്നെ പ്രഹരിക്കുമെന്ന് കോര്&#x200d;ട്വയും കരുതിക്കാണില്ല. കാരണം, കംപനിയുടെ മറവിലാണെങ്കിലും പാസ് സ്വീകരിക്കാന്&#x200d; പാകത്തില്&#x200d; ഒസാകോ ബോക്‌സിലെത്തിയിരുന്നു. പക്ഷേ, കൃത്യതമായ കനവും വേഗതയുമുള്ള ഷോട്ട് തൊടുത്ത് ഹരാഗുച്ചി ഗോള്&#x200d;കീപ്പറെ കീഴടക്കി.</p>
<p>ജപ്പാന്റെ രണ്ടാം ഗോള്&#x200d; പ്രതിരോധത്തിലെ ബെല്&#x200d;ജിയത്തിന്റെ അലസതക്ക് ലഭിച്ച സമ്മാനമായിരുന്നു. ബോക്‌സിലേക്ക് ഹരാഗുച്ചിയെ നോട്ടമിട്ടു വന്ന ഹൈബോള്&#x200d; കംപനി വായുവിലുയര്&#x200d;ന്ന് അടിച്ചകറ്റിയപ്പോള്&#x200d; അപകടമൊഴിവാക്കേണ്ടത് വിറ്റ്‌സലിന്റെ ഡ്യൂട്ടിയായിരുന്നു. അയാള്&#x200d; കൃത്യപൊസിഷനില്&#x200d; ഉണ്ടായിരുന്നു താനും. പക്ഷേ, പന്ത് കിട്ടിയ കഗാവ ഡ്രിബ്ലിങ്ങിലൂടെ വിറ്റ്‌സലിനെ തന്റെ വഴിക്കു കൊണ്ടുപോയി. ഡിഫന്&#x200d;സില്&#x200d; ഗ്യാപ്പ് തുറന്ന ഘട്ടത്തില്&#x200d; തന്നെ പന്ത് ഇന്&#x200d;വിക്ക് കൈമാറി. ഡി സര്&#x200d;ക്കിളിന് പുറത്ത് സ്വസ്ഥമായ രണ്ടാം ടച്ചിന് സമയം കിട്ടിയാല്&#x200d; ഏത് കളിക്കാരനായാലും പോസ്റ്റിനെ ലക്ഷ്യം വെക്കാതിരിക്കില്ല. ഒരു പെനാല്&#x200d;ട്ടി കിക്കെടുക്കുന്ന ലാഘവത്തിലാണ് ഇന്&#x200d;വി പന്ത് പോസ്റ്റിലെത്തിച്ചത്. പന്ത് തന്നെ കടന്നുപോകുമ്പോള്&#x200d; കംപനി അമ്പരപ്പോടെ നോക്കി നില്&#x200d;ക്കുന്നുണ്ടായിരുന്നു; അത്തരമൊരു ഷോട്ട് അയാള്&#x200d; പ്രതീക്ഷിച്ചതല്ലെന്നു വ്യക്തം.</p>
<p>ഒരു ഗോളിന്റെ കടംവീട്ടാന്&#x200d; വഴികള്&#x200d; തേടുകയായിരുന്ന ബെല്&#x200d;ജിയത്തെ അക്ഷരാര്&#x200d;ത്ഥത്തില്&#x200d; ഉലച്ചുകളയുന്നതായിരുന്നു രണ്ടാമത്തെ ഗോള്&#x200d;. അവരുടെ പാസുകള്&#x200d; നഷ്ടപ്പെടാനും പന്ത് എതിരാളികള്&#x200d; കവരാനും തുടങ്ങി. ജപ്പാനാകട്ടെ, പ്രതിരോധത്തിലേക്കു വലിയാതെ ആക്രമിക്കാനുള്ള മൂഡിലുമായിരുന്നു. അതൊരു തെറ്റായ നീക്കമായെന്ന് പലരും എഴുതിക്കണ്ടു. പക്ഷേ, എനിക്കങ്ങനെ തോന്നുന്നില്ല. ആത്മവിശ്വാസം നഷ്ടപ്പെട്ട ബെല്&#x200d;ജിയത്തിന് കൂടുതല്&#x200d; കളിസമയം നല്&#x200d;കാനേ ആ ഘട്ടത്തില്&#x200d; പ്രതിരോധത്തിലേക്ക് വലിയുന്നത് ഉപകരിക്കൂ. മാത്രവുമല്ല, ആരോഗ്യത്തിന്റെയും ശരീരത്തിന്റെയും അധിക ആനുകൂല്യമുള്ള ബെല്&#x200d;ജിയത്തെ ബോക്‌സിലും ചുറ്റുമായി കളിക്കാന്&#x200d; അനുവദിക്കുന്നത് ആത്മഹത്യാപരവുമായിരിക്കും. ബോക്‌സില്&#x200d; നിറയെ കളിക്കാരുള്ളപ്പോഴാണ് ബെല്&#x200d;ജിയത്തിന്റെ രണ്ടു ഗോളുകള്&#x200d; പിറന്നത് എന്നതോര്&#x200d;ക്കുക.</p>
<p>ഇരുവശങ്ങളില്&#x200d; നിന്നായി കരാസ്‌കോയെയും മെര്&#x200d;ട്ടന്&#x200d;സിനെയും പിന്&#x200d;വലിച്ച് ഫെല്ലയ്‌നിയെയും നാസര്&#x200d; ഷാദ്‌ലിയെയും ഇറക്കാനുള്ള മെര്&#x200d;ട്ടന്&#x200d;സിന്റെ തീരുമാനം, ശരീരത്തിന്റെ ആനുകൂല്യം കൂടി മുതലെടുക്കാനുദ്ദേശിച്ചുള്ളതായിരുന്നു. ഉയരക്കാരായ ഇരുവരുടെയും വരവ് കളിയില്&#x200d; മാറ്റമുണ്ടാക്കുകയും ചെയ്തു. ഇടതുഭാഗത്ത് അതിവേഗത്തിലൂടെ ഷാദ്‌ലി ക്ഷീണിതരായ ജപ്പാന്&#x200d;കാരെ ബുദ്ധിമുട്ടിച്ചപ്പോള്&#x200d; ഫെല്ലയ്‌നി പന്ത് റിക്കവര്&#x200d; ചെയ്യുന്നതില്&#x200d; മിടുക്കുകാട്ടുയും ബോക്‌സിലേക്ക് പന്തെത്തിക്കുകയും ചെയ്തു. ഏദന്&#x200d; ഹസാര്&#x200d;ഡ് ക്ഷീണമില്ലാതെ പോരാടുക കൂടി ചെയ്തപ്പോള്&#x200d; ബെല്&#x200d;ജിയം അങ്ങനെ തോറ്റുകൊടുക്കില്ലെന്നുറപ്പായി. ലുകാകു ക്ലോസ് റേഞ്ചില്&#x200d; നിന്ന് തൊടുത്ത ഹെഡ്ഡര്&#x200d; പുറത്തേക്കുപോയെങ്കിലും വായുവില്&#x200d; ആധിപത്യം സ്ഥാപിക്കാന്&#x200d; ബെല്&#x200d;ജിയത്തിനു കഴിയുമെന്നും വ്യക്തമായി.</p>
<p>ഏറെക്കുറെ ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു വെര്&#x200d;ത്തുംഗന്റെ ഗോള്&#x200d;. ഗോള്&#x200d;മുഖത്തിന് ലുകാകുവിനെ കണ്ടെത്തുകയായിരുന്നു അയാളുടെ ഹെഡ്ഡറിന്റെ ലക്ഷ്യം. പക്ഷേ, ലുകാകുവിനെ മാര്&#x200d;ക്ക് ചെയ്ത കളിക്കാരെയും ഉയരംകുറഞ്ഞ ഗോള്&#x200d;കീപ്പറെയും ഹതാശനാക്കി പന്ത് വലയിലേക്ക് തൂങ്ങിയിറങ്ങി. ആ ഗോള്&#x200d; വിധിയുടെ വകയായിരുന്നു.</p>
<p>ഗോള്&#x200d;കുഷ്യന്&#x200d; നഷ്ടമായതിനു ശേഷവും ജപ്പാന്&#x200d; നടത്തിയ ആക്രമണം ബെല്&#x200d;ജിയത്തെ അവരുടെ ഹാഫില്&#x200d; ശ്രദ്ധിക്കാന്&#x200d; നിര്&#x200d;ബന്ധിതരാക്കി. എന്നാല്&#x200d;, പന്ത് കിട്ടുമ്പോഴുള്ള അവരുടെ വേഗതയെ തടയുക ഏറെക്കുറെ അസാധ്യമായിരുന്നു. ഒടുവില്&#x200d; ഹസാര്&#x200d;ഡിന്റെ ദീര്&#x200d;ഘവീക്ഷണവും ഫെല്ലയ്‌നിയുടെ പൊസിഷനിങും കൃത്യമായി സമ്മേളിച്ചപ്പോള്&#x200d; ജപ്പാന്റെ പോസ്റ്റില്&#x200d; രണ്ടാം ഗോളും വീണു. രണ്ട് ഡിഫന്റര്&#x200d;മാര്&#x200d; കൂടെനില്&#x200d;ക്കെ ചാടിയുയര്&#x200d;ന്ന് ഹെഡ്ഡ് ചെയ്യാന്&#x200d; മാത്രം ആരോഗ്യം ഫെല്ലയ്‌നിക്കുണ്ടായിരുന്നു. യഥാര്&#x200d;ത്ഥത്തില്&#x200d;, ബെല്&#x200d;ജിയം ആസൂത്രണം ചെയ്ത ഗോള്&#x200d; തന്നെയായിരുന്നു അത്.</p>
<p>എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും കളി ദീര്&#x200d;ഘിപ്പിക്കാനുള്ള ശാരീരിക ശേഷിയോ സാങ്കേതികത്തികവോ ജപ്പാനുണ്ടായിരുന്നില്ല. ഗോള്&#x200d;കീപ്പര്&#x200d; കവാഷിമയുടെ സൂപ്പര്&#x200d;മാന്&#x200d; പെര്&#x200d;ഫോമന്&#x200d;സ് കൊണ്ടുമാത്രമാണ് അവര്&#x200d; 90 മിനുട്ടിനു മുമ്പ് ഗോള്&#x200d; വഴങ്ങുന്നതില്&#x200d; നിന്നു രക്ഷപ്പെട്ടത്. നിമിഷങ്ങളുടെ വ്യത്യാസത്തില്&#x200d; ഷാദ്‌ലിയെയും ലുകാകുവിനെയും തടയാന്&#x200d; അയാള്&#x200d; നടത്തിയ സേവുകള്&#x200d;!&#8230;.</p>
<p>93ാം മിനുട്ടില്&#x200d; കെയ്‌സുക്കെ ഹോണ്ട പായിച്ച തീയുണ്ട പോലുള്ള ഫ്രീകിക്കാണ് മത്സരഫലം നിര്&#x200d;ണയിക്കുന്നതിലേക്കു നയിച്ചത്. വളഞ്ഞുപുളഞ്ഞു വന്ന പന്ത് തടയാന്&#x200d; കോര്&#x200d;ട്വ ശരിക്കും ബുദ്ധിമുട്ടി. ഫലമായി ലഭിച്ച കോര്&#x200d;ണറില്&#x200d; നിന്ന് എങ്ങനെയും ഗോളടിക്കണമെന്നാഗ്രഹിച്ച് ജപ്പാന്&#x200d;കാര്&#x200d; കൂട്ടത്തോടെ എതിര്&#x200d;ബോക്‌സിലെത്തി. പന്ത് പിടിച്ചെടുത്ത കോര്&#x200d;ട്വയാകട്ടെ തന്റെ പരിചയ സമ്പത്ത് പൂര്&#x200d;ണമായി ഉപയോഗിക്കുകയും ചെയ്തു. ബോക്‌സിന്റെ അറ്റംവരെ ഓടിക്കയറിയാണ് അയാള്&#x200d; പന്ത് ഡിബ്രുയ്‌നെക്ക് നല്&#x200d;കുന്നത്. അയാള്&#x200d; അതുമായി കുതിച്ചോടി. എന്നാല്&#x200d;, ജപ്പാന്&#x200d; ബോക്‌സില്&#x200d; തങ്ങള്&#x200d;ക്കനുകൂലമായ സാഹചര്യം സൃഷ്ടിക്കാനുള്ള പണി മുഴുവനുമെടുത്തത് ലുകാകുവായിരുന്നു. വലതുവശത്തു നിന്ന് ഓട്ടം തുടങ്ങി മധ്യത്തിലേക്ക് നീങ്ങിയ അയാള്&#x200d; അവസാന ഡിഫന്ററെ തന്നെ പിന്തുടരാന്&#x200d; നിര്&#x200d;ബന്ധിച്ചു. അതാകട്ടെ വലതുവിങില്&#x200d; മ്യൂനിയര്&#x200d;ക്ക് ഇഷ്ടംപോലെ സ്ഥലം നല്&#x200d;കുകയും ചെയ്തു. അവധാനതയില്ലാതെ മ്യൂനിയര്&#x200d; നല്&#x200d;കിയ പാസ് ലുകാവിനുള്ളതായിരുന്നു. പക്ഷേ, ഒരിക്കല്&#x200d;ക്കൂടി അയാളുടെ സാമര്&#x200d;ത്ഥ്യം പ്രവര്&#x200d;ത്തിച്ചു. തന്നെ പൊതിഞ്ഞുനിന്ന രണ്ട് ഡിഫന്റര്&#x200d;മാരെയും ഹതാശരാക്കി അയാള്&#x200d; ഡമ്മി പാസിലൂടെ പന്ത് ഷാദ്‌ലിയുടെ വഴിയിലെത്തിച്ചു. ലുകാകുവിന്റെ ഓട്ടം കൃത്യമായി നിരീക്ഷിച്ച് പിന്നാലെ വന്നിരുന്ന ഷാദ്‌ലിക്ക് തുറന്ന പോസ്റ്റില്&#x200d; പന്തെത്തിക്കാന്&#x200d; പണിപ്പെടേണ്ടി വന്നില്ല. ഒരിക്കല്&#x200d;ക്കൂടി, എന്തുകൊണ്ടാണ് മികവില്&#x200d; മുന്തിനിന്നത് ബെല്&#x200d;ജിയം തന്നെയാണെന്ന് തെളിയിക്കുന്ന ഗോള്&#x200d;&#8230;</p>
<p>ബെല്&#x200d;ജിയവും അവരുടെ കോച്ച് റോബര്&#x200d;ട്ടോ മാര്&#x200d;ട്ടിനസും ഈ ജയം അര്&#x200d;ഹിച്ചിരുന്നു. എന്നാല്&#x200d;, ഇങ്ങനെയൊരു തോല്&#x200d;വി ജപ്പാന്&#x200d; അര്&#x200d;ഹിച്ചതായിരുന്നില്ല; വിശേഷിച്ചും തന്ത്രശാലിയായ അവരുടെ കോച്ച് അകിര നിഷിനോയും അവസാന ഇഞ്ചുവരെ വിട്ടുകൊടുക്കാതെ പോരാടിയ ഗോള്&#x200d;കീപ്പര്&#x200d; കവാഷിമയും. 35-കാരനായ കവാഷിമക്ക് ഇനിയൊരു ലോകകപ്പ് കളിക്കാനായേക്കില്ല; പക്ഷേ, ഈ മത്സരം അയാളെ ഫുട്‌ബോള്&#x200d; ഓര്&#x200d;മകളില്&#x200d; അയാളെ ചിരഞ്ജീവിയാക്കും. ബെല്&#x200d;ജിയത്തിന്റെ ജയം വാശിയേറിയ ബ്രസീല്&#x200d; &#8211; ബെല്&#x200d;ജിയം ക്വാര്&#x200d;ട്ടര്&#x200d; ഫൈനലിനാണ് വഴി തുറന്നിരിക്കുന്നത്. ബെല്&#x200d;ജിയത്തിന്റെ ദൗര്&#x200d;ബല്യങ്ങള്&#x200d; വെളിവാക്കപ്പെട്ട ഈ മത്സരം ടിറ്റേ നന്നായി പഠിക്കും. എന്നാല്&#x200d;, അതിനെ അതിജയിച്ചുകൊണ്ടൊരു കളിയൊരുക്കാന്&#x200d; മാര്&#x200d;ട്ടിനസിന് കഴിയുമോ എന്നാണ് കാണേണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/belgium-completed-a-remarkable-revival-mo-shafi-review.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഷ്യ ചതിച്ചതല്ല; സ്‌പെയിന്&#x200d; തോറ്റുകൊടുത്തതാണ്‌</title>
		<link>https://www.chandrikadaily.com/spain-1-1-russia-3-4-pens-mo-shafi-review.html</link>
					<comments>https://www.chandrikadaily.com/spain-1-1-russia-3-4-pens-mo-shafi-review.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 01 Jul 2018 19:06:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2018 football worldcup]]></category>
		<category><![CDATA[Match review]]></category>
		<category><![CDATA[Muhammed Shafi]]></category>
		<category><![CDATA[russia]]></category>
		<category><![CDATA[spain]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92716</guid>

					<description><![CDATA[SHAFIസ്‌പെയിന്&#x200d; 1 (2) &#8211; റഷ്യ 1 (4) #ESPRUS &#8216;പെനാല്&#x200d;ട്ടി കിക്ക് തടുക്കുന്ന ഗോളിയുടെ ഏകാന്തത&#8217; എന്നത് അത്യന്തം കാല്&#x200d;പ്പനികവല്&#x200d;ക്കരിക്കപ്പെട്ട സങ്കല്&#x200d;പമാണെന്ന് പന്തുകളിക്കുന്ന ആര്&#x200d;ക്കും അറിയാം. കിക്കെടുക്കുന്ന കളിക്കാരന്റെ ഏകാന്തതയുടെയും വേപഥുവിന്റെയും പകുതിയോളമേ ഗോളിയുടേത് വരൂ. മിക്കവാറും കളിക്കാരന്റെ മുഖവും കാലനക്കവും ഗണിച്ച് ഗോള്&#x200d;കീപ്പര്&#x200d; ഡൈവ് ചെയ്യുന്നതിനായി ഒരു ദിശ തെരഞ്ഞെടുക്കുന്നു; കിക്കെടുക്കുന്ന കളിക്കാരന്&#x200d; ആ ദിശയിലേക്ക് പന്തടിക്കുക എന്നത് ഗോളിയുടെ ഭാഗ്യം കൂടിയാണ്. പെനാല്&#x200d;ട്ടി തടുക്കാത്തതിന്റെ പേരില്&#x200d; ഗോള്&#x200d;കീപ്പര്&#x200d;മാര്&#x200d; ക്രൂശിക്കപ്പെടാറില്ല; എന്നാല്&#x200d;, നഷ്ടപ്പെടുത്തിയ കളിക്കാരന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>SHAFIസ്‌പെയിന്&#x200d; 1 (2) &#8211; റഷ്യ 1 (4)</p>
<p><a class="_58cn" href="https://www.facebook.com/hashtag/esprus?source=feed_text" data-ft="{&quot;tn&quot;:&quot;*N&quot;,&quot;type&quot;:104}"><span class="_5afx"><span class="_58cl _5afz" aria-label="hashtag">#</span><span class="_58cm">ESPRUS</span></span></a></p>
<p>&#8216;പെനാല്&#x200d;ട്ടി കിക്ക് തടുക്കുന്ന ഗോളിയുടെ ഏകാന്തത&#8217; എന്നത് അത്യന്തം കാല്&#x200d;പ്പനികവല്&#x200d;ക്കരിക്കപ്പെട്ട സങ്കല്&#x200d;പമാണെന്ന് പന്തുകളിക്കുന്ന ആര്&#x200d;ക്കും അറിയാം. കിക്കെടുക്കുന്ന കളിക്കാരന്റെ ഏകാന്തതയുടെയും വേപഥുവിന്റെയും പകുതിയോളമേ ഗോളിയുടേത് വരൂ. മിക്കവാറും കളിക്കാരന്റെ മുഖവും കാലനക്കവും ഗണിച്ച് ഗോള്&#x200d;കീപ്പര്&#x200d; ഡൈവ് ചെയ്യുന്നതിനായി ഒരു ദിശ തെരഞ്ഞെടുക്കുന്നു; കിക്കെടുക്കുന്ന കളിക്കാരന്&#x200d; ആ ദിശയിലേക്ക് പന്തടിക്കുക എന്നത് ഗോളിയുടെ ഭാഗ്യം കൂടിയാണ്. പെനാല്&#x200d;ട്ടി തടുക്കാത്തതിന്റെ പേരില്&#x200d; ഗോള്&#x200d;കീപ്പര്&#x200d;മാര്&#x200d; ക്രൂശിക്കപ്പെടാറില്ല; എന്നാല്&#x200d;, നഷ്ടപ്പെടുത്തിയ കളിക്കാരന്&#x200d; കാലാകാലവും ആ ശാപം പേറേണ്ടിവരും.</p>
<p>ഗോള്&#x200d;കീപ്പറുടെ ഭാവവും അനക്കവും നിരീക്ഷിക്കാന്&#x200d; നിന്നാല്&#x200d; മനശ്ചാഞ്ചല്യമുണ്ടാകുമെന്ന് ഭയപ്പെടുന്ന കളിക്കാരന്&#x200d; കിക്കെടുക്കുമ്പോള്&#x200d; ശ്രദ്ധിക്കേണ്ട കാര്യം ഒന്നേയുള്ളൂ. നേരത്തെ തന്നെ ഒരു ദിശ മനസ്സിലുറപ്പിക്കുക. ഇന്നര്&#x200d; ഫുട്ടില്&#x200d; പരമാവധി ശക്തി ആവാഹിച്ച് പന്തിനെ അങ്ങോട്ടടിക്കുക. ഇന്ന് റഷ്യക്കെതിരായ ഷൂട്ടൗട്ടില്&#x200d; സ്‌പെയിനിന്റെ മൂന്നാം കിക്ക് പാഴാക്കിയ കോകെയ്ക്ക് പിഴച്ചത് അവിടെയാണ്. മനസ്സ് പതറാതിരിക്കാന്&#x200d; അയാള്&#x200d; താഴേക്കു നോക്കിയാണ് പന്തടിക്കാന്&#x200d; വന്നത്. അകിന്&#x200d;ഫീവ് അതേദിശയിലേക്ക് ഡൈവ് ചെയ്തു എന്നത് ശരിയാണ്; പക്ഷേ, ആ കിക്കില്&#x200d; ഗോള്&#x200d;വല കുലുക്കാനുള്ള പവറുണ്ടായിരുന്നില്ല. റഷ്യയുടെ ഫ്യൊദോര്&#x200d; സ്‌മോളോവിന്റെ കിക്ക് ഡിഹയയുടെ കൈയില്&#x200d; തട്ടിയാണ് വലയില്&#x200d; കയറിയതെന്ന് ഓര്&#x200d;ത്താല്&#x200d; മതി ഈ പാഠം മനസ്സിലാക്കാന്&#x200d;.</p>
<p>പക്ഷേ, മുക്കാല്&#x200d; ലക്ഷത്തോളം കാണികള്&#x200d; ഇരമ്പിയാര്&#x200d;ത്ത ലുഷ്‌നിക്കി സ്റ്റേഡിയത്തില്&#x200d; വെച്ച് വിഖ്യാതരായ സ്പാനിഷ് അര്&#x200d;മാഡ പെനാല്&#x200d;ട്ടി ഷൂട്ടൗട്ടിനു മുമ്പേ തോറ്റുകഴിഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാല്&#x200d; ഗോള്&#x200d; നേടിയ പന്ത്രണ്ടാം മിനുട്ടിനും വഴങ്ങിയ നാല്&#x200d;പ്പത്തിയൊന്നാം മിനുട്ടിനുമിടയിലുള്ള സമയത്ത്. അധികം വിയര്&#x200d;ക്കേണ്ടി വരാതെ മത്സരത്തിന്റെ തുടക്കത്തില്&#x200d; തന്നെ ലീഡ് ലഭിച്ചിട്ടും അതെങ്ങനെ മുതലെടുക്കണമെന്നു തിട്ടമില്ലാതെ, കുറുക്കന്&#x200d; ആമയെ എന്നപോലെ പന്ത് തട്ടിക്കളിച്ച സ്‌പെയിന്&#x200d; സ്വന്തം കുഴി തോണ്ടുകയായിരുന്നു. സ്‌പെയിനിന്റെ ജയം കാണുന്നതിനു വേണ്ടിയാണ് ഞാന്&#x200d; താല്&#x200d;പര്യപൂര്&#x200d;വം കളികാണാനിരുന്നത്. പക്ഷേ, നിശ്ചിത സമയത്തെ അവസാനത്തെ ചില മിനുട്ടുകളിലൊഴിച്ചാല്&#x200d; അവര്&#x200d; വെറുപ്പിച്ചു കളഞ്ഞു. കളി എക്‌സ്ട്രാ ടൈമിലേക്കു നീണ്ടപ്പോള്&#x200d; റിസള്&#x200d;ട്ട് എന്തായാലും പിന്തുണ റഷ്യക്കെന്ന് ഞാനുറപ്പിച്ചു കഴിഞ്ഞിരുന്നു.</p>
<p>ഏറ്റവും നന്നായി പന്തുകളിക്കാന്&#x200d; കഴിയുന്ന സംഘമാണ് സ്‌പെയിനെന്ന ഖ്യാതിക്ക് ഒന്നാം റൗണ്ടിലെ അത്ര മികച്ചതല്ലാത്ത അവരുടെ പ്രകടനം കോട്ടം തട്ടിക്കില്ലെന്നും ജീവന്മരണ പോരാട്ടമായതിനാല്&#x200d; പ്രീക്വാര്&#x200d;ട്ടറില്&#x200d; അവര്&#x200d; മനസ്സറിഞ്ഞു കളിക്കുമെന്നും ഞാന്&#x200d; കണക്കുകൂട്ടി. 4-2-3-1 ശൈലിയില്&#x200d; കളിച്ച സ്പാനിഷ് സംഘത്തില്&#x200d; ഇനിയസ്റ്റക്കു പകരം അസന്&#x200d;സിയോ ഇറങ്ങിയതായിരുന്നു കാര്യമായ മാറ്റം. എന്നാല്&#x200d; തുടക്കം മുതല്&#x200d;ക്കുള്ള അവരുടെ നീക്കങ്ങളില്&#x200d; ഒരു പന്തികേട് മണത്തിരുന്നു. മൈതാനമധ്യത്തില്&#x200d; ആധിപത്യം പുലര്&#x200d;ത്തി പെനിട്രേറ്റ് ചെയ്യുന്നതിനു പകരം അന്തരീക്ഷത്തിലൂടെയുള്ള കളിക്കാണ് ഫെര്&#x200d;ണാണ്ടോ ഹിയറോ തന്ത്രങ്ങള്&#x200d; മെനഞ്ഞതെന്നു തോന്നുന്നു. വലതുമൂലയില്&#x200d; അസന്&#x200d;സിയോയിലേക്കും അവിടെ നിന്ന് ഡീഗോ സില്&#x200d;വയിലേക്കും പന്തെത്തിക്കുകയായിരുന്നു ലക്ഷ്യം പക്ഷേ, കരുതിയതു പോലെ തന്നെ ഡിഫന്&#x200d;സില്&#x200d; കൃത്യമായ പൊസിഷന്&#x200d; പാലിച്ചും അതിവേഗത്തില്&#x200d; പ്രത്യാക്രമണം നടത്തിയും റഷ്യയും തങ്ങളുടെ ഗെയിം പ്ലാന്&#x200d; നടപ്പിലാക്കി.</p>
<p>സെര്&#x200d;ജി ഇഗ്നാഷെവിച്ചിന്റെ 38 വര്&#x200d;ഷത്തെ ജീവിതപരിചയം പാഴായിപ്പോകുന്നതാണ് റഷ്യ ഓണ്&#x200d;ഗോള്&#x200d; വഴങ്ങുന്നതില്&#x200d; കണ്ടത്. ഫ്രികിക്കില്&#x200d; നിന്നുള്ള പന്ത് ഗോള്&#x200d;മുഖത്തേക്ക് അപകടകരമായി താഴ്ന്നിറങ്ങുമ്പോള്&#x200d;, പന്തിന്റെ ഗതിയെപ്പറ്റി ഒരു ബേജാറുമില്ലാതെ റാമോസിനെ തള്ളിനീക്കുന്ന തിരക്കിലായിരുന്നു അയാള്&#x200d;. റാമോസാകട്ടെ, നിലത്തുവീഴുന്നതിനു തൊട്ടുമുന്നത്തെ നിമിഷം പോലും പന്തിന്റെ ഗതി മനസ്സിലാക്കി സമ്മര്&#x200d;ദം ചെലുത്തി. അത് ഫലം കാണുകയും ചെയ്തു. സ്‌പെയിന്&#x200d; ഈ മത്സരം ഒരു 4-1 നെങ്കിലും ജയിക്കുമല്ലോ എന്ന സന്തോഷമാണ് ആദ്യഗോള്&#x200d; കണ്ടപ്പോഴുണ്ടായത്.</p>
<p>പിന്നീടുള്ള മിനുട്ടുകളില്&#x200d; സ്‌പെയിന്&#x200d; കളിച്ച കളി എന്തുദ്ദേശിച്ചാണെന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല. സ്‌പെയിന്&#x200d; പന്ത് കൈവശം വെക്കുന്നതിനാല്&#x200d; പൂര്&#x200d;ണമായും ബാക്ക്ഫുട്ടിലായിരുന്നു റഷ്യ. ബോക്‌സിനു പുറത്ത് ഡേവിഡ് സില്&#x200d;വയും അകത്ത് ഡീഗോ കോസ്റ്റയും കാത്തുനില്&#x200d;പ്പുമുണ്ടായിരുന്നു. പക്ഷേ, റഷ്യ പാര്&#x200d;ക്ക് ചെയ്ത ബസ്സിലേക്ക് ഏതെങ്കിലും വഴിക്ക് ഇടിച്ചുകയറുന്നതിനു പകരം ആ പരിസരത്തേക്ക് പോകാതെ മൈതാനത്തിന്റെ ഇരുവശങ്ങളിലുമായി മഴവില്ലാകൃതിയില്&#x200d; അവര്&#x200d; പന്ത് തട്ടിക്കളിച്ചു. വശങ്ങളിലൂടെ മാത്രമേ ആക്രമണം നടത്തുകയുള്ളൂ എന്ന് കളിക്കുമുമ്പേ എഴുതി ഒപ്പിട്ടു കൊടുത്തതുപോലെ. ആക്രമണം എന്ന് അതിനെ വിശേഷിപ്പിക്കാന്&#x200d; പറ്റില്ല. പന്ത് നഷ്ടപ്പെടാതിരിക്കുന്നതില്&#x200d; അതീവ ജാഗ്രത പാലിച്ച്, ഒരു വണ്&#x200d;-ടു-വണ്ണോ ബോക്‌സിനു പുറത്തെ വിശാലമായ സ്ഥലത്തേക്കു കയറി ഒരു ലോങ് റേഞ്ചറോ എന്തിന് കോസ്റ്റയുടെ തലപ്പാകത്തില്&#x200d; ക്രോസുകളോ കളിക്കാതെ കാണുന്നവനെ ഉറക്കിക്കളയുന്ന സമീപനം. വെറുതെയല്ല, ഏറ്റവുമധികം പാസ് ചെയ്ത സ്പാനിഷ് കളിക്കാരന്&#x200d; സെന്&#x200d;ട്രല്&#x200d; ഡിഫന്ററായ റാമോസ് ആയത്.</p>
<p>വല്ലപ്പോഴുമാണെങ്കിലും പന്ത് കിട്ടുമ്പോള്&#x200d; എന്തുചെയ്യണമെന്ന കാര്യത്തില്&#x200d; റഷ്യക്ക് ഒരു സന്ദേഹവുമുണ്ടായിരുന്നില്ല. എതിര്&#x200d;ഹാഫില്&#x200d; ഒറ്റക്കു നില്&#x200d;ക്കുന്ന കളിക്കാരനെ -മിക്കപ്പോഴും ഉയരക്കാരനായ സ്യൂബയെ- ലക്ഷ്യം വെച്ച് അവര്&#x200d; പന്ത് ഉയര്&#x200d;ത്തിയടിച്ചു. പിന്നെ, അധികം അലങ്കാരത്തിനൊന്നും നില്&#x200d;ക്കാതെ ബോക്‌സ് ലക്ഷ്യമാക്കി അതിവേഗ വണ്&#x200d; ടുവണ്&#x200d; നീക്കങ്ങള്&#x200d;. അവയില്&#x200d; ചിലതെങ്കിലും സ്പാനിഷ് ഗോള്&#x200d;മുഖത്ത് ആശങ്കയുടെ നിമിഷങ്ങള്&#x200d; സൃഷ്ടിച്ചു. ഒടുവില്&#x200d; ആ നിമിഷം വന്നു. പിക്വെയുടെ ജാഗ്രതക്കുറവില്&#x200d; ഒരു പെനാല്&#x200d;ട്ടി. സ്യൂബ അത് പിഴവില്ലാതെ ഗോളാക്കി. വെറുതെ വാദിച്ച് മഞ്ഞക്കാര്&#x200d;ഡ് വാങ്ങിയെന്നു മാത്രമല്ല, ഇടവേള കഴിഞ്ഞിറങ്ങുമ്പോഴും പിക്വെ അക്കാര്യത്തില്&#x200d; റഫറിയെ വെറുതെ ചൊറിയുന്നുമുണ്ടായിരുന്നു. ഗോളിനുനേരെ പോകുന്ന പന്ത്, ശരീരത്തില്&#x200d; നിന്നു വേറിട്ടുനില്&#x200d;ക്കുന്ന കൈയില്&#x200d; തട്ടിയാല്&#x200d; പെനാല്&#x200d;ട്ടിയല്ലാതെ മറ്റെന്താണ്?</p>
<p>ഗോള്&#x200d; വഴങ്ങിയ സ്ഥിതിക്ക് രണ്ടാം പകുതിയില്&#x200d; സ്‌പെയിനിന്റെ സമീപനത്തില്&#x200d; മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഇറങ്ങിയ ഉടനെ അവരുടെ നീക്കങ്ങളില്&#x200d; ചടുലത കണ്ടു. പിക്വെയും റാമോസും ബുസ്‌ക്വെറ്റ്‌സും മധ്യത്തില്&#x200d; നിന്നുകൊണ്ടുള്ള പന്തിന്റെ മൈതാനപ്രദക്ഷിണം. ഡ്രിബ്ള്&#x200d; ചെയ്യാനും അതിവേഗ വണ്&#x200d;ടച്ചുകള്&#x200d; കളിച്ച് പെനിട്രേറ്റ് ചെയ്യാനും ഗോള്&#x200d;ഏരിയയില്&#x200d; എതിരാളികളെ അമ്പരപ്പിക്കാനും കഴിവില്ലാത്തവരല്ല സ്‌പെയിന്&#x200d; കളിക്കാരില്&#x200d; ആരും. പക്ഷേ, ആ കഴിവുകളെല്ലാം പുറത്തെടുക്കപ്പെട്ടത് റഷ്യക്കാര്&#x200d; വാതില്&#x200d; കൊട്ടിയടച്ച കോട്ടയ്ക്കു പുറത്തുമാത്രം. പന്തുവിട്ടു കൊടുക്കാതെ റഷ്യയെ ബോറടിപ്പിച്ചു കൊല്ലുക എന്ന യുദ്ധതന്ത്രം. ആ കാത്തിരിപ്പുകളി ഒരു കലയാണെങ്കില്&#x200d; ഇസ്‌കോയാണ് അതിലെ പിക്കാസോ.</p>
<p>സ്‌പെയിനിന്റെ നീക്കങ്ങള്&#x200d;ക്ക് ലക്ഷ്യബോധം വരാന്&#x200d; ഇനിയസ്റ്റയും കാര്&#x200d;വഹാളും വരേണ്ടി വന്നു. പക്ഷേ, ഇനിയസ്റ്റക്കായി ഒഴിഞ്ഞു കൊടുക്കേണ്ടി വന്നത് പരിചയസമ്പന്നനും പോരാളിയുമായ ഡേവിഡ് സില്&#x200d;വയാണ്. ശരിയാണ്, സില്&#x200d;വക്ക് ഇന്നൊരു നല്ല ദിവസമായിരുന്നില്ല. പക്ഷേ, റഷ്യക്കാര്&#x200d; തടവിലാക്കിയ സില്&#x200d;വക്ക് പന്തുകൊണ്ടൊരു ജാമ്യഹര്&#x200d;ജി പോലും നല്&#x200d;കാതെയാണ് ഹിയറോ കളത്തില്&#x200d; നിന്നു പിന്&#x200d;വലിച്ചത്. ഇനിയസ്റ്റ വന്നത് ഇസ്‌കോയ്ക്കു പകരമായിരുന്നെങ്കില്&#x200d; ഇനിയസ്റ്റ സില്&#x200d;വ സഖ്യം അപകടകരമായി മാറുമായിരുന്നു എന്നാണെന്റെ തോന്നല്&#x200d;.</p>
<p>അവസാന പത്തുമിനുട്ടില്&#x200d; കോസ്റ്റക്കു പകരം അസ്പാസ് കൂടി വന്നതോടെയാണ് സ്‌പെയിന്&#x200d; യഥാര്&#x200d;ത്ഥ സ്‌പെയിനായത്. പക്ഷേ, മുറിപ്പെടുത്താമെങ്കില്&#x200d; കൊല്ലാനുമാകുമെന്ന നായാട്ടുതന്ത്രം റഷ്യക്കാര്&#x200d; അപ്പോഴേക്കും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പൊസിഷന്&#x200d; വിട്ടുമാറാതെ, സ്‌പെയിന്&#x200d;കാരെ കൃത്യമായി മാര്&#x200d;ക്ക് ചെയ്ത് അവര്&#x200d; ഡിഫന്&#x200d;സ് ഒന്നുകൂടി ശക്തമാക്കി. അവസാന പത്തുമിനുട്ടില്&#x200d; കാണിച്ച ഉണര്&#x200d;വും വേഗവും ഒരു പത്തുമിനുട്ടുകൂടി നേരത്തെ ആയിരുന്നെങ്കില്&#x200d; സ്‌പെയിനിന് മത്സരം സീല്&#x200d; ചെയ്യാന്&#x200d; കഴിയുമായിരുന്നു എന്നു ഞാന്&#x200d; കരുതുന്നു.</p>
<p>സ്യുബക്കു പകരം സ്‌മൊളോവിനെ ഇറക്കിയപ്പോള്&#x200d; തന്നെ, കളി ഷൂട്ടൗട്ടിലേക്കു നീട്ടുകയയെന്നതില്&#x200d;പ്പരം ലക്ഷ്യമില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. ഗോളടിക്കുകയും എതിര്&#x200d;ഹാഫില്&#x200d; വെച്ച് തരക്കേടില്ലാത്ത വിധത്തില്&#x200d; പന്ത് കളക്ട് ചെയ്യുകയും ചെയ്തുകൊണ്ടിരുന്ന സ്യുബ ആ നീക്കത്തില്&#x200d; അതൃപ്തനായിരുന്നു എന്നതു വ്യക്തം. പക്ഷേ, സ്‌മൊളോവ് പിന്നീടുള്ള കളിയില്&#x200d; തന്റെ റോള്&#x200d; ഭംഗിയായി നിറവേറ്റി. ഷൂട്ടൗട്ടിലെ നിര്&#x200d;ണായക കിക്ക് വലയിലാക്കുകയും ചെയ്തു. ഷിര്&#x200d;ക്കോവിനു പകരം അയാളേക്കാള്&#x200d; പ്രായവും ഉയരവും ശരീരഭാരവുമുള്ള ഗ്രനാത്തിനെയും ക്ഷീണം ബാധിച്ച സമദോവിനു പകരം ചെറിഷേവിനെയും റഷ്യ ഇറക്കിയതും നിര്&#x200d;ണായകമായി.</p>
<p>ഓണ്&#x200d;ഗോളടിച്ചെങ്കിലും ഇഗ്നാഷെവിച്ച് തന്റെ ഡിഫന്&#x200d;സ് ഡ്യൂട്ടി ഏറെക്കുറെ പൂര്&#x200d;ണമായ രീതിയില്&#x200d; നിര്&#x200d;വഹിച്ചു. മാത്രമല്ല, പെനാല്&#x200d;ട്ടി കിക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ഇന്ന് മിഡ്ഫീല്&#x200d;ഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മരിയോ ഫെര്&#x200d;ണാണ്ടസും നന്നായി കളിച്ചു. പ്രതിരോധിക്കുന്നതിനൊപ്പം സ്പാനിഷ് ബോക്‌സിനെ ആശങ്കപ്പെടുത്തിയ വലതുവിങിലെ ചില നീക്കങ്ങളില്&#x200d; ഫെര്&#x200d;ണാണ്ടസ് നിര്&#x200d;ണായക സാന്നിധ്യമായി.</p>
<p>ഏതായാലും ചോദിച്ചുവാങ്ങിയ തോല്&#x200d;വിയുമായി സ്‌പെയിന്&#x200d; കൂടി മടങ്ങിയതോടെ ലോകകപ്പിലെ താരപ്പൊലിമ മങ്ങുകയാണ്. എന്നാല്&#x200d;, അതൊന്നും കളിയുടെ ആവേശം കെടുത്തിക്കളയുന്നില്ലെന്നതാണ് ആശ്വാസവും ആനന്ദവും. പാരമ്പര്യത്തിന്റെ തഴമ്പല്ല, പ്രായോഗികമായ കളിയാണ് മുന്നോട്ടുള്ള വഴിയൊരുക്കുക എന്ന് മറ്റു പ്രമുഖരെങ്കിലും തിരിച്ചറിയാന്&#x200d; സ്‌പെയിനിന്റെ തോല്&#x200d;വി കാരണമാകട്ടെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/spain-1-1-russia-3-4-pens-mo-shafi-review.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇപ്പോഴെങ്കിലും അര്&#x200d;ജന്റീന തോറ്റില്ലെങ്കില്&#x200d; അത് അനീതിയാണ്</title>
		<link>https://www.chandrikadaily.com/match-review-2.html</link>
					<comments>https://www.chandrikadaily.com/match-review-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 30 Jun 2018 18:45:37 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Muhammed Shafi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92566</guid>

					<description><![CDATA[ഫ്രാന്&#x200d;സ് 4 &#8211; അര്&#x200d;ജന്റീന 3 #FRAARG മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി അര്&#x200d;ജന്റീന നാലേമൂന്നിന് തോറ്റ് ലോകകപ്പില്&#x200d; നിന്ന് പുറത്തായപ്പോള്&#x200d; എന്തുകൊണ്ടോ പതിവിന്&#x200d;പടിയുള്ള സങ്കടമൊന്നുമുണ്ടായിരുന്നില്ല. ഡോക്ടര്&#x200d;മാര്&#x200d; മടക്കി അനേകകാലം രോഗക്കിടക്കയില്&#x200d; കഴിച്ചുകൂട്ടിയൊരു പ്രിയപ്പെട്ടയാള്&#x200d; മരിച്ചുപോയി എന്നു കേള്&#x200d;ക്കുമ്പോഴുണ്ടായ വിഷമമേ തോന്നിയുള്ളൂ. ഞാനിതു കാത്തിരിക്കുകയായിരുന്നു. ഇങ്ങനെയൊരു മടക്കത്തിന് സ്വയമറിയാതെ തന്നെ ഒരുങ്ങുകയും ചെയ്തിരുന്നു. എന്നിട്ടും ഒരുപറ്റം ശരാശരിക്കാരെയും തെളിച്ച് റഷ്യയിലേക്കു വന്ന സാംപോളിയുടെ ടീമില്&#x200d; നിന്ന് ഞാന്&#x200d; അത്ഭുതം പ്രതീക്ഷിച്ചത് മെസ്സി എന്ന മനുഷ്യനുള്ളതുകൊണ്ടു മാത്രമായിരുന്നു. അയാളാകട്ടെ, [&#8230;]]]></description>
										<content:encoded><![CDATA[<p>ഫ്രാന്&#x200d;സ് 4 &#8211; അര്&#x200d;ജന്റീന 3</p>
<p>#FRAARG</p>
<p>മാച്ച് റിവ്യൂ<br />
മുഹമ്മദ് ഷാഫി</p>
<p>അര്&#x200d;ജന്റീന നാലേമൂന്നിന് തോറ്റ് ലോകകപ്പില്&#x200d; നിന്ന് പുറത്തായപ്പോള്&#x200d; എന്തുകൊണ്ടോ പതിവിന്&#x200d;പടിയുള്ള സങ്കടമൊന്നുമുണ്ടായിരുന്നില്ല. ഡോക്ടര്&#x200d;മാര്&#x200d; മടക്കി അനേകകാലം രോഗക്കിടക്കയില്&#x200d; കഴിച്ചുകൂട്ടിയൊരു പ്രിയപ്പെട്ടയാള്&#x200d; മരിച്ചുപോയി എന്നു കേള്&#x200d;ക്കുമ്പോഴുണ്ടായ വിഷമമേ തോന്നിയുള്ളൂ. ഞാനിതു കാത്തിരിക്കുകയായിരുന്നു. ഇങ്ങനെയൊരു മടക്കത്തിന് സ്വയമറിയാതെ തന്നെ ഒരുങ്ങുകയും ചെയ്തിരുന്നു. എന്നിട്ടും ഒരുപറ്റം ശരാശരിക്കാരെയും തെളിച്ച് റഷ്യയിലേക്കു വന്ന സാംപോളിയുടെ ടീമില്&#x200d; നിന്ന് ഞാന്&#x200d; അത്ഭുതം പ്രതീക്ഷിച്ചത് മെസ്സി എന്ന മനുഷ്യനുള്ളതുകൊണ്ടു മാത്രമായിരുന്നു. അയാളാകട്ടെ, കനത്ത മാര്&#x200d;ക്കിങ്ങിനിടയിലും ക്ഷമയോടെ ജോലി ചെയ്ത് തന്നെക്കൊണ്ടാവുന്നത് ചെയ്തു. രണ്ടു ഗോളിന് വഴിയൊരുക്കി. തലതാഴ്ത്തി ഹതാശനായി പുറത്തേക്കു നടക്കുന്ന അയാളോട് സഹതാപമില്ല, സ്നേഹമേയുള്ളൂ. ലയണല്&#x200d; മെസ്സിയുടെ സ്ഥാനം ലോകകിരീടം നേടാത്ത ഇതിഹാസങ്ങളുടെ ഇടയില്&#x200d; മാത്രമാവുമെന്നറിയാം; പക്ഷെ, എല്ലാ കാലത്തെയും മികച്ച കളിക്കാരന്&#x200d; അയാളാണെന്നതില്&#x200d; എനിക്കൊരു സംശയവുമില്ല.</p>
<p>4-3 എന്നൊരു സ്‌കോര്&#x200d;ലൈന്&#x200d; ഈ മത്സരത്തില്&#x200d; നിന്നു പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആദ്യമേ പറയട്ടെ. മാത്രവുമല്ല, അര്&#x200d;ജന്റീന ആദ്യം ഗോളടിക്കുകയും അവര്&#x200d; ജയിക്കുകയും ചെയ്യുകയായിരുന്നെങ്കില്&#x200d; അത് 2-1 നായിരിക്കുമെന്നും ഫ്രാന്&#x200d;സ് ആദ്യം ഗോളടിച്ചാല്&#x200d; തിരിച്ചൊന്നടിക്കാന്&#x200d; അവസരം നല്&#x200d;കാതെ അവര്&#x200d; മത്സരം അവസാനിപ്പിക്കുമെന്നും കളി അറുബോറനായിരിക്കുമെന്നുമൊരു പ്രവചനം ഞാന്&#x200d; അകമേ നടത്തിയിരുന്നു. പക്ഷേ, കളി മൊത്തത്തില്&#x200d; കരുതിയതിലും നന്നായെന്നു മാത്രമല്ല, അനിവാര്യമായ കാരണങ്ങളാല്&#x200d; തന്നെ അര്&#x200d;ജന്റീന ഗോളുകള്&#x200d; നേടുകയും പുറത്തേക്കുള്ള വഴി കണ്ടെത്തുകയും ചെയ്തു.</p>
<p>4-2-3-1 ഫോര്&#x200d;മേഷനില്&#x200d;, തന്റെ കൈവശമുള്ള എല്ലാ ആയുധങ്ങളും നിരത്തിവെച്ചാണ് ദിദിഷര്&#x200d; ദെഷാംപ്സ് ടീമിനെ പ്രീക്വാര്&#x200d;ട്ടറിന് ഇറക്കിയത്. മത്സരം മൈതാനമധ്യത്തില്&#x200d; തളക്കുക, അര്&#x200d;ജന്റീനയുടെ പ്രതിരോധ ദൗര്&#x200d;ബല്യം മുതലെടുത്ത് അതിവേഗ പ്രത്യാക്രമണം നടത്തി ഗോളടിക്കുക എന്ന ലളിത സമവാക്യമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അതിനാവശ്യമായ എല്ലാം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു താനും. 4-3-3 ശൈലിയില്&#x200d; ഓപണ്&#x200d; ഗെയിമിന് ടീമിനെ ഇറക്കിയ സാംപോളിയുടെ പരിമിതി, തന്റെ പദ്ധതിക്കും &#8216;പ്ലാന്&#x200d; ബി&#8217;ക്കും ആവശ്യമായ മികവുള്ള കളിക്കാര്&#x200d; കൈവശമില്ലെന്നതായിരുന്നു. ഇത്ര വലിയൊരു മത്സരത്തില്&#x200d; ഹിഗ്വയ്നെ മാറ്റി പവോണിനെ കൊണ്ടുവന്നത് എനിക്കു (മാത്രം) ദഹിക്കുന്നതായിരുന്നില്ല. മുന്&#x200d; മത്സരങ്ങളില്&#x200d; പരാജയപ്പെട്ടെങ്കിലും ഹിഗ്വയ്ന്റെ ഉയരവും പവര്&#x200d;ഗെയിമുകള്&#x200d; കളിച്ചുള്ള പരിചയസമ്പത്തും ഗുണകരമാകുമെന്നാണ് ഞാന്&#x200d; കണക്കുകൂട്ടിയിരുന്നത്. സാംപോളി പക്ഷേ, തന്റെ പദ്ധതിയില്&#x200d; വിശ്വാസമുള്ളയാളായിരുന്നു.</p>
<p>പോഗ്ബയുമായി തന്റെ സ്ഥാനം വെച്ചുമാറി എന്&#x200d;ഗോളോ കാന്റെ ഇടതുവശത്തേക്കു മാറിയപ്പോള്&#x200d; തന്നെ ഫ്രാന്&#x200d;സിന്റെ പ്രധാന നോട്ടം മെസ്സിയാണെന്നു വ്യക്തമായി. മെസ്സിയിലേക്ക് പന്തെത്തുന്നത് തടയുക എന്ന ഫ്രഞ്ച് തന്ത്രത്തെ സാംപോളി കടന്നുചിന്തിച്ചതായി തുടക്കത്തിലെ ചില നീക്കങ്ങളില്&#x200d; കണ്ടു. മെസ്സിയെ കളിപ്പിക്കാന്&#x200d; തിടുക്കംകൂട്ടാതെ ഇടതുവിങില്&#x200d; പെരസിനെയും ഡിമരിയയെയും ഉപയോഗിച്ചായിരുന്നു ആക്രമണം. മഷരാനോ, എവര്&#x200d; ബനേഗ എന്നിവര്&#x200d; വലതുഭാഗത്ത് ഓവര്&#x200d;ലാപ്പ് ചെയ്യുന്ന മെര്&#x200d;ക്കാഡോയ്ക്ക പന്തെത്തിച്ചു നല്&#x200d;കുന്നതും ശ്രദ്ധിച്ചു.</p>
<p>മൂന്നംഗ ആക്രമണനിരയില്&#x200d; മെസ്സിയെ ഒരു ഫാള്&#x200d;സ് നയന്&#x200d; പ്ലേയര്&#x200d; ആയി ഉപയോഗിക്കാനും അതുവഴി മരിയക്കും പാവോണിയും സ്പേസുണ്ടാക്കാനുമാകണം സാംപോളി കണക്കുകൂട്ടിയിരുന്നത്. മുന്&#x200d;നിരയില്&#x200d; ഡീപ്പായി കളിച്ച് മെസ്സി സെന്&#x200d;ട്രല്&#x200d; ഡിഫന്റര്&#x200d;മാരെ തന്നിലേക്ക് വിളിച്ചുവരുത്തുമെന്നും അപ്പോള്&#x200d; ബോക്സില്&#x200d; രൂപപ്പെടുന്ന ഒഴിവിലൂടെ ഇരുവശത്തുനിന്നും ആക്രമിക്കുകയെന്ന തന്ത്രം. എന്നാല്&#x200d; മിഡ്ഫീല്&#x200d;ഡില്&#x200d; വെച്ചുതന്നെ കാന്റെ മെസ്സിയെ ഏറ്റെടുത്തതോടെ ആ പദ്ധതി തുടക്കത്തിലേ പാളി. സദാസമയവും കൂട മെസ്സിക്കൊപ്പം ഒരാളും ബോള്&#x200d; ചാനല്&#x200d; മുറിച്ചുകളയാന്&#x200d; പരിസരത്ത് രണ്ടുപേരുമുണ്ടായിരുന്നു. ഫാള്&#x200d;സ് നയനു പകരം മെസ്സിയെ പ്ലേമേക്കര്&#x200d; റോളില്&#x200d; (ടിപ്പിക്കല്&#x200d; നമ്പര്&#x200d; 10 റോള്&#x200d;) കളിപ്പിച്ച് മുന്നില്&#x200d; ഒരു സ്ട്രൈക്കറെ കൂടി നിയോഗിച്ചിരുന്നെങ്കില്&#x200d; (421 (മെസ്സി)-3) അദ്ദേഹത്തിന് കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു എന്നു തോന്നുന്നു.</p>
<p>കുറിയതും വേഗം കുറഞ്ഞതുമായ പാസുകളിലൂടെ മൈതാനത്തിന്റെ വീതി ഉപയോഗപ്പെടുത്തി അര്&#x200d;ജന്റീന കളിക്കുമ്പോള്&#x200d; ക്ഷമയോടെ ഫ്രാന്&#x200d;സ് കാത്തുനിന്നത് തങ്ങളുടെ പ്രായോഗിക പദ്ധതിക്കുള്ള അവസരം പാത്തായിരുന്നു. അധികം സമയം വേണ്ടിവന്നില്ല. ഗ്രീസ്മന്റെ കുറ്റമറ്റ ഫ്രീകിക്ക് ക്രോസ്ബാറിലിടിച്ചു മടങ്ങിയതില്&#x200d; ലാറ്റിനമേരിക്കക്കാര്&#x200d;ക്ക് ആശ്വസിക്കാനാവുന്നതിനു മുമ്പുതന്നെ അവര്&#x200d; പദ്ധതി നടപ്പാക്കി. സ്വന്തം ഗോള്&#x200d;മുഖത്തുനിന്ന് വീണ്ടെടുത്ത പന്ത്, റിലേ ഓട്ടത്തിലെന്നവണ്ണം ഒരുങ്ങിനിന്ന എംബാപ്പെക്ക് എത്തിക്കുന്നു. സര്&#x200d;വശക്തിയുമെടുത്ത് അയാള്&#x200d; മൈതാനം നീളെ പന്തുമായി ഓടുന്നു. തന്നേക്കാള്&#x200d; 15 വയസ്സ് മൂപ്പുള്ള മഷരാനോയെ വേഗം കൊണ്ടും റോഹോയെ കരുത്തു കൊണ്ടും തോല്&#x200d;പ്പിച്ചാണ് അയാള്&#x200d; ബോക്സില്&#x200d; കയറുന്നത്. മികച്ച ഫുള്&#x200d;ബാക്കുകള്&#x200d; വരുത്താറില്ലാത്തൊരു ഭീമന്&#x200d; അബദ്ധം റോഹോ വരുത്തിയത് അയാള്&#x200d;ക്കും ഫ്രാന്&#x200d;സിനും ഗുണകരമായി. ബോക്സിനു പുറത്തുനിന്നാണ് റോഹോ എംബാപ്പെയെ ആദ്യം ഫൗള്&#x200d; ചെയ്യുന്നത്. അതില്&#x200d;തന്നെ അയാള്&#x200d;ക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. എന്നാല്&#x200d;, ബോക്സിനകത്തു വെച്ചൊരു തള്ളുകൂടി കൊടുത്ത് അയാള്&#x200d; എംബാപ്പെയുടെ വീഴ്ചയും പെനാല്&#x200d;ട്ടിയും മഞ്ഞക്കാര്&#x200d;ഡും ഉറപ്പുവരുത്തി. ഗ്രീസ്മന് സ്പോട്ടില്&#x200d; നിന്ന് പിഴക്കാനുള്ള സാധ്യത വിരളമാണല്ലോ.</p>
<p>ഡിഫന്&#x200d;സിലെ അര്&#x200d;ജന്റീനയുടെ ഗതികേടിനാണ് ഞാനീ ഗോള്&#x200d; സമര്&#x200d;പ്പിക്കുക. സ്വന്തം ഹാഫില്&#x200d; നിന്നൊരു മനുഷ്യന്&#x200d; ഓടിക്കയറുമ്പോള്&#x200d; വഴിയില്&#x200d; വെച്ച് വീഴ്ത്താന്&#x200d; അവരുടെ മധ്യനിരക്കാര്&#x200d;ക്കായില്ല. എംബാപ്പെ ഓട്ടം തുടരുമ്പോള്&#x200d; രണ്ട് ഫുള്&#x200d;ബാക്കുമാരും പൊസിഷനിലുണ്ടായിരുന്നു. അവര്&#x200d;ക്കും ഒന്നും ചെയ്യാനായില്ല. അമിത വേഗത്തില്&#x200d; വരുന്ന പ്ലെയറെ റോഹോ ഗോള്&#x200d;മുഖത്തു നിന്ന് അകലേക്കു നയിക്കുമ്പോള്&#x200d; ഗോള്&#x200d;കീപ്പറുടെ പൊസിഷനിങും പ്രധാനമായിരുന്നു. ധൈര്യം പ്രയോഗിച്ച് പന്ത് കളക്ട് ചെയ്യാന്&#x200d; ശ്രമിക്കുന്നതിനു പകരം അയാള്&#x200d; കുറ്റിയടിച്ച പോലെ പോസ്റ്റിനടിയില്&#x200d; നിന്നു. വലിയ മത്സരങ്ങളിലെ അര്&#x200d;മാനിയുടെ പരിചയക്കുറവിനൊപ്പം ഡിഫന്&#x200d;സിലെ ആശയവിനിമയമില്ലായ്മയുമാണ് തിരിച്ചടിച്ചത്. തൊട്ടുമുന്നത്തെ മത്സരത്തില്&#x200d; മാത്രം അരങ്ങേറ്റം നടത്തിയ 31 വയസ്സുള്ള ഗോള്&#x200d;കീപ്പറെ വല്ലാതെ കുറ്റപ്പെടുത്തുന്നതിലര്&#x200d;ത്ഥമില്ല. നല്ല കീപ്പര്&#x200d;മാരെ ഉല്&#x200d;പ്പാദിപ്പിക്കാത്ത അര്&#x200d;ജന്റീനയുടെ സംവിധാനങ്ങളെ തന്നെ പറയണം.</p>
<p>ഗോളടിച്ചപ്പോള്&#x200d; തന്നെ ഫ്രാന്&#x200d;സ് പകുതിയോളം വിജയിച്ചു കഴിഞ്ഞിരുന്നു. എന്നിട്ടും ക്ഷമയോടെയുള്ള ആക്രമണങ്ങളിലൂടെ അര്&#x200d;ജന്റീന പഴുതുകള്&#x200d; തേടിക്കൊണ്ടിരുന്നു. ബോക്സിലേക്ക് അടുപ്പിക്കാതിരിക്കുക എന്ന പ്രതിലോമപരതയില്&#x200d; ഫ്രാന്&#x200d;സ് അതീവമായി ആഴ്ന്നുപോയതാണ് അര്&#x200d;ജന്റീനയുടെ ആദ്യഗോളിന് വഴിയൊരുക്കിയത്. എവര്&#x200d; ബനേഗയുടെ പരിചയ സമ്പത്തിനും അതില്&#x200d; വലിയൊരു പങ്കുണ്ട്. ഇടതുഭാഗത്തു വെച്ച് ബനേഗക്ക് പന്ത് നല്&#x200d;കിയ പാവോണ്&#x200d; ഒരു ത്രൂപാസ് പ്രതീക്ഷിച്ച് ബോക്സിലേക്ക് ഓടിക്കയറുന്നുണ്ടായിരുന്നു. എന്നാല്&#x200d;, ബോക്സിനു പുറത്ത് ഏക്കര്&#x200d;കണക്കിന് സ്ഥലവുമായി ഷോട്ടെടുക്കാന്&#x200d; പാകത്തില്&#x200d; ഡിമരിയ നില്&#x200d;ക്കുന്നത് ബനേഗ കണ്ടെത്തി. ആ സമയം ബോക്സിലും തൊട്ടുപുറത്തുമായി എട്ട് ഫ്രഞ്ച് കളിക്കാരുണ്ടായിരുന്നു. സ്വസ്ഥമായ ഫസ്റ്റ് ടച്ചിനും കാലില്&#x200d; കരുത്ത് ആവാഹിക്കാനുമുള്ള അവസരങ്ങള്&#x200d; വലിയ കളിക്കാര്&#x200d; പാഴാക്കാറില്ല. മനോഹരമായ ലോങ് റേഞ്ചറിലൂടെ മരിയ ലക്ഷ്യം കണ്ടു.</p>
<p>ഇടവേളക്കു ശേഷമെത്തിയ ഗോളില്&#x200d; ഭാഗ്യത്തിന്റെ തലോടലുണ്ടായിരുന്നെങ്കിലും അര്&#x200d;ജന്റീന അത് അര്&#x200d;ഹിച്ചതു തന്നെയായിരുന്നു. ബോക്സില്&#x200d; പ്രവേശിക്കേണ്ട ഡിമരിയയെ കുപ്പായത്തില്&#x200d; പിടിച്ചുവലിച്ചാണ് ഡിഫന്റര്&#x200d; വീഴ്ത്തിയത്. ഫ്രീകിക്കില്&#x200d; പന്ത് കിട്ടിയ മെസ്സി വെട്ടിത്തിരിഞ്ഞു തൊടുത്ത ഷോട്ടിന് വേണ്ടത്ര വേഗതയുണ്ടായിരുന്നില്ലെങ്കിലും മെര്&#x200d;ക്കാഡോയുടെ കാല്&#x200d; നിര്&#x200d;ണായകമായി. യഥാര്&#x200d;ത്ഥത്തില്&#x200d; മെസ്സിയുടെ ഷോട്ടിന്റെ ഗതിയില്&#x200d; നിന്ന് കാല്&#x200d;വലിച്ചതായിരുന്നു മെര്&#x200d;ക്കാഡോ; അതില്&#x200d;ത്തട്ടി വഴിമാറിയ പന്ത് ഗോളിയെ നിരാശനാക്കി വലകുലുക്കി.</p>
<p>ഒരു ഗോളിന് പിന്നിലായ ശേഷമാണ് ഫ്രാന്&#x200d;സ് ശരിക്കും നന്നായി കളിച്ചത്. മധ്യനിരയുടെ ശക്തി അവര്&#x200d; ക്രിയാത്മകമായി ഉപയോഗപ്പെടുത്തി. ഈ സമയത്താണ് മെസ്സിക്ക് ബ്രെത്തിങ് സ്പേസ് ലഭിച്ചതും. എന്നാല്&#x200d;, അര്&#x200d;ജന്റീനക്ക് ആക്രമിക്കണോ പ്രതിരോധിക്കണോ എന്നു തീരുമാനമില്ലാത്തതു പോലെയാണ് അനുഭവപ്പെട്ടത്. ലീഡ് വര്&#x200d;ധിപ്പിക്കാന്&#x200d; ഒന്നാഞ്ഞുപിടിച്ചിരുന്നെങ്കില്&#x200d; ഒരുപക്ഷേ, കളിയുടെ വിധിതന്നെ മറ്റൊന്നായേനെ. പക്ഷേ, തങ്ങളുടെ ദുര്&#x200d;ബലനായ സന്തതിയെ വിശ്വസിക്കാന്&#x200d; തന്നെ അവര്&#x200d; തീരുമാനിച്ചു. നാല് അര്&#x200d;ജന്റീനാ ഡിഫന്റര്&#x200d;മാര്&#x200d; ബോക്സിലുണ്ടായിരിക്കെയാണ് പവാര്&#x200d;ഡ് ബോക്സിന്റെ പുറത്തുനിന്ന് ഫസ്റ്റ്ടൈം വോളി തൊടുക്കുന്നത്. പന്ത് അയാളുടെ വഴിയിലേക്ക് എത്തിച്ചതാകട്ടെ അര്&#x200d;ജന്റീനയുടെ ഫുള്&#x200d;ബാക്കും.</p>
<p>മൂന്നാമതൊരു ഗോള്&#x200d; കൂടി നേടാനുള്ള ശേഷി തങ്ങള്&#x200d;ക്കില്ലെന്ന് ആ ഗോള്&#x200d; വീണപ്പോഴുള്ള മെസ്സിയുടെ ശരീരഭാഷയില്&#x200d; നിന്നു വ്യക്തമായിരുന്നു. പതിവുപോലെ, പാസുകള്&#x200d; ചെയ്ത് കയറുക എന്ന രീതിയാണ് അവര്&#x200d; അവലംബിച്ചത്; അതാകട്ടെ അര്&#x200d;ധമനസ്സോടെ മാത്രവുമായിരുന്നു. ഫ്രാന്&#x200d;സിനാകട്ടെ, സമനില ഗോള്&#x200d; ഊര്&#x200d;ജം നല്&#x200d;കി. ഒരിക്കല്&#x200d;ക്കൂടി, ബോക്സില്&#x200d; പ്ലെയറെ എങ്ങനെ മാര്&#x200d;ക്ക് ചെയ്യണമെന്നു തിട്ടമില്ലാത്ത അര്&#x200d;ജന്റീനാ ഡിഫന്&#x200d;സിന്റെ അജ്ഞതയ്ക്കു മേല്&#x200d; എംബാപ്പെ ഫ്രാന്&#x200d;സിന്റെ മൂന്നാം ഗോള്&#x200d; അടച്ചുകയറ്റി. റീബൗണ്ടില്&#x200d; നിന്ന് പന്ത് സ്വന്തമാക്കിയ പന്തുമായി എംബാപ്പെ വലതുബോക്സില്&#x200d; സ്പേസുണ്ടാക്കുമ്പോള്&#x200d; മെര്&#x200d;ക്കാഡോ അയാള്&#x200d;ക്കു പിന്നില്&#x200d; കാഴ്ചക്കാരനായി നില്&#x200d;ക്കുന്നുണ്ടായിരുന്നു. മര്യാദക്കൊരു ടാക്ലിങ് പോലും നടത്താന്&#x200d; മുതിരാതെ. സ്വന്തം ഹാഫില്&#x200d; ഇഷ്ടം പോലെ കളിക്കാന്&#x200d; അനുവദിച്ച് നാലാം ഗോളും നേടാന്&#x200d; അര്&#x200d;ജന്റീന തന്നെ ഫ്രാന്&#x200d;സിന് അനുവാദം കൊടുത്തു. ഗോള്&#x200d;കീപ്പറില്&#x200d; നിന്നു സ്വീകരിച്ച് മൈതാനംവഴി കളിച്ചാണ് ഒരു വെല്ലുവിളിയുമില്ലാതെ ഫ്രാന്&#x200d;സ് ഈ ഗോള്&#x200d; നേടിയതെന്നോര്&#x200d;ക്കണം. അര്&#x200d;ജന്റീനയുടെ മധ്യനിരയും മുറിച്ചുകടന്ന് ആവശ്യത്തിന് സമയമെടുത്ത് ഫ്രാന്&#x200d;സ് നേടിയ ഗോള്&#x200d;. അതോടെ കളി കഴിഞ്ഞു. മെസ്സിയുടെ ക്രോസില്&#x200d; നിന്നുള്ള അഗ്വേറോയുടെ ഗോള്&#x200d; വളരെ വൈകിപ്പോയി.</p>
<p>എന്റെ നോട്ടത്തില്&#x200d; രണ്ടാം പകുതിയിലെ അര്&#x200d;ജന്റീനയുടെ വീഴ്ചക്കു കാരണം കോച്ച് സാംപോളിയുടെ ഒരു സാഹസ തീരുമാനമായിരുന്നു. ആദ്യപകുതിയില്&#x200d; മഞ്ഞക്കാര്&#x200d;ഡ് കണ്ട റോഹോയെ പിന്&#x200d;വലിച്ച് അയാള്&#x200d; ഇടവേള കഴിഞ്ഞിറങ്ങുമ്പോള്&#x200d; ഫാസിയോയെ ഇറക്കി. അവസാന രണ്ടു ഗോളുകള്&#x200d; വഴങ്ങുമ്പോഴും ഫാസിയോ എന്തെടുക്കുകയായിരുന്നുവെന്ന്, അയാള്&#x200d; എത്ര അണ്&#x200d;പ്രൊഫഷണലായാണ് ഇടപെട്ടിരുന്നതെന്ന് റീപ്ലേ കണ്ടാല്&#x200d; നിങ്ങള്&#x200d;ക്കു മനസ്സിലാകും. 2006-ല്&#x200d; പരിക്കു ഭയന്ന് റിക്വല്&#x200d;മിയെ പെക്കര്&#x200d;മാന്&#x200d; പിന്&#x200d;വലിച്ചതു പോലൊരു ചരിത്രപരമായ അബദ്ധമായിരുന്നു ഇതും. ഒരുപക്ഷേ, ഒരു മഞ്ഞക്കാര്&#x200d;ഡിന്റെ പുറത്തു നില്&#x200d;ക്കുകയായിരുന്നെങ്കില്&#x200d; പോലും റോഹോ ആ പരിസരത്തുണ്ടായിരുന്നെങ്കില്&#x200d; ആ രണ്ടു ഗോളും, ഒരുപക്ഷേ മൂന്നും വഴങ്ങുമായിരുന്നു.</p>
<p>ഈ ലോകകപ്പിനു വരുമ്പോള്&#x200d; അര്&#x200d;ജന്റീനയുടെ ദുര്&#x200d;ബലമേഖല പ്രതിരോധമായിരുന്നു. കരുത്ത് മുന്&#x200d;നിരയും. മുന്&#x200d;നിരക്കാര്&#x200d; ഇന്ന് മൂന്നു ഗോള്&#x200d; കണ്ടെത്തി. എന്നാല്&#x200d;, വീണുകിട്ടിയ ലീഡ് സംരക്ഷിക്കാന്&#x200d; ഡിഫന്റര്&#x200d;മാര്&#x200d;ക്കും മിഡ്ഫീല്&#x200d;ഡര്&#x200d;മാര്&#x200d;ക്കും കഴിഞ്ഞില്ല. ഇന്നത്തെ മത്സരം അര്&#x200d;ജന്റീന ജയിച്ചിരുന്നെങ്കില്&#x200d; അതൊരു അനീതിയാകുമായിരുന്നു. ഈ സംഘം &#8211; അതില്&#x200d; ലയണല്&#x200d; മെസ്സി ഉണ്ടെങ്കില്&#x200d; പോലും &#8211; പ്രീക്വാര്&#x200d;ട്ടറിനപ്പുറം അര്&#x200d;ഹിക്കുന്നില്ല.</p>
<p>സാംപോളിയെയും മെസ്സിയെയും കുറ്റപ്പെടുത്തുന്നതില്&#x200d; അര്&#x200d;ത്ഥമില്ല. അര്&#x200d;ജന്റീനയുടെ ലോകകപ്പ് യോഗ്യത തന്നെ തുലാസിലായ ഘട്ടത്തിലാണ് സാംപോളി ചുമതലയേല്&#x200d;ക്കുന്നത്. ലാറ്റിനമേരിക്കന്&#x200d; മേഖലയില്&#x200d; നിന്ന് മൂന്നാം സ്ഥാനക്കാരായി അര്&#x200d;ജന്റീന റഷ്യയിലെത്തിയെങ്കില്&#x200d; അതിലൊരു പങ്ക് കോച്ചിന് നല്&#x200d;കുക തന്നെ വേണം. അയാള്&#x200d;ക്ക് പിഴച്ചത് ടീമിന്റെ ശക്തിദൗര്&#x200d;ബല്യങ്ങളെ ശരിയായി വിലയിരുത്തുന്നതിലാണെന്ന് തോന്നുന്നു. ടീമിലെ മിക്കതാരങ്ങളും മുപ്പതു കഴിഞ്ഞവരാണെന്ന കാര്യം സാംപോളി ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ഡിബാല എന്നൊരു ലോകോത്തര കളിക്കാരനെ ഉള്&#x200d;പ്പെടുത്തിക്കൊണ്ടൊരു പ്ലാന്&#x200d; ബി പോലും ഉണ്ടാക്കാന്&#x200d; അയാള്&#x200d;ക്ക് കഴിഞ്ഞില്ല. ബാര്&#x200d;സലോണ മെസ്സിയെ കേന്ദ്രബിന്ദുവാക്കി ടീമിനെ കെട്ടിപ്പടുത്തത് മികച്ച ലോകോത്തര താരങ്ങളുമായാണ്. ചിലിയില്&#x200d; സാംപോളിക്കും മികച്ച ടീമിന്റെ പിന്തുണയുണ്ടായിരുന്നു. അര്&#x200d;ജന്റീനക്ക് അങ്ങനെ ഒരു ഗണമുള്ളത് ആക്രമണനിരയില്&#x200d; മാത്രവും. അവരാകട്ടെ, ഡിബാലയൊഴിച്ചാല്&#x200d; വയസ്സന്&#x200d;പട ആയിക്കഴിഞ്ഞിട്ടുണ്ടു താനും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/match-review-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊളംബിയയുടെ കരുത്തും സെനഗലിന്റെ കണ്ണീരും</title>
		<link>https://www.chandrikadaily.com/fifa-world-cup-japan-poland-group-h-match-review.html</link>
					<comments>https://www.chandrikadaily.com/fifa-world-cup-japan-poland-group-h-match-review.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 28 Jun 2018 18:16:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[columbia]]></category>
		<category><![CDATA[japan]]></category>
		<category><![CDATA[Match review]]></category>
		<category><![CDATA[Muhammed Shafi]]></category>
		<category><![CDATA[Russia 2018]]></category>
		<category><![CDATA[Senegal-Poland]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92226</guid>

					<description><![CDATA[മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി സെനഗൽ 0 കൊളംബിയ 1 #sencol പ്രതിസന്ധി ഘട്ടങ്ങളിൽ നമുക്ക് രക്ഷപ്പെടാൻ നിരവധി സാധ്യതാവഴികൾ ഉണ്ടായിരുന്നാലും ഒന്നുപോലും തുറക്കാത്ത അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടോ? ഫുട്‌ബോളിൽ ഇന്നെനിക്ക് അങ്ങനെ ഒരു ദിവസമായിരുന്നു. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ദിവസം. എച്ച് ഗ്രൂപ്പിൽ താന്താങ്ങളുടെ വിധി തേടി രണ്ട് പ്രിയപ്പെട്ട ടീമുകൾ &#8211; കൊളംബിയയും സെനഗലും &#8211; പരസ്പരം കളിക്കുന്നു. അപ്പുറത്ത് ജപ്പാൻ പോളണ്ടിനെ നേരിടുന്നതും മുന്നേറാമെന്ന പ്രതീക്ഷയിൽ തന്നെ. കൊളംബിയക്ക് ജയിക്കണം. അവർ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>മാച്ച് റിവ്യൂ</strong><br />
<strong>മുഹമ്മദ് ഷാഫി</strong></p>
<p>സെനഗൽ 0 കൊളംബിയ 1</p>
<p><a class="_58cn" href="https://www.facebook.com/hashtag/sencol?source=feed_text" data-ft="{&quot;tn&quot;:&quot;*N&quot;,&quot;type&quot;:104}"><span class="_5afx"><span class="_58cl _5afz" aria-label="hashtag">#</span><span class="_58cm">sencol</span></span></a></p>
<p>പ്രതിസന്ധി ഘട്ടങ്ങളിൽ നമുക്ക് രക്ഷപ്പെടാൻ നിരവധി സാധ്യതാവഴികൾ ഉണ്ടായിരുന്നാലും ഒന്നുപോലും തുറക്കാത്ത അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടോ? ഫുട്‌ബോളിൽ ഇന്നെനിക്ക് അങ്ങനെ ഒരു ദിവസമായിരുന്നു. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ദിവസം. എച്ച് ഗ്രൂപ്പിൽ താന്താങ്ങളുടെ വിധി തേടി രണ്ട് പ്രിയപ്പെട്ട ടീമുകൾ &#8211; കൊളംബിയയും സെനഗലും &#8211; പരസ്പരം കളിക്കുന്നു. അപ്പുറത്ത് ജപ്പാൻ പോളണ്ടിനെ നേരിടുന്നതും മുന്നേറാമെന്ന പ്രതീക്ഷയിൽ തന്നെ. കൊളംബിയക്ക് ജയിക്കണം. അവർ ജയിച്ചു. ജപ്പാനെ പോളണ്ട് തോൽപിച്ചു. പോയിന്റിലും ഗോൾ ശരാശരിയിലും ജപ്പാനും സെനഗലും ഒപ്പത്തിനൊപ്പം നിന്നപ്പോൾ വഴങ്ങിയ മഞ്ഞക്കാർഡുകളുടെ കണക്കിൽ ആഫ്രിക്കക്കാർ പുറത്ത്. ഒരു ജയവും സമനിലയുമുണ്ടായിട്ടും ഭാഗ്യക്കേടിന്റെ വിധിയെ വരിച്ച് അലിയൂ സിസ്സേയുടെ &#8211; ഈ ലോകകപ്പിലെ കറുത്ത വർഗ്ഗക്കാരനായ ഒരേയൊരു കോച്ചിന്റെ &#8211; കുട്ടികൾ പുറത്താകുന്നത് സങ്കടപ്പെടുത്താതിരിക്കുന്നതെങ്ങനെ?</p>
<p>താല്പര്യത്തോടെ കാണാനിരുന്ന കൊളംബിയയുടെ കളി ഒട്ടുമുക്കാലും വിരസമായിരുന്നു. മത്സരത്തിന്റെ പ്രാധാന്യം അറിയാവുന്ന സെനഗൽ വിജയം ലക്ഷ്യം വെച്ചു കളിച്ചപ്പോൾ ഒരുവേള ഹോസെ പെക്കർമാൻ പ്രീക്വർട്ടർ കാണാതെ മടങ്ങുമെന്നു വരെ തോന്നി. ഈ മത്സരത്തിന് വേണ്ടി നേരത്തെ കരുതിവെച്ചത് പോലെ ആയിരുന്നു സെനഗലീസ് ലൈൻഅപ്പ്. മധ്യനിരയിൽ ഇദ്രിസ ഗ്വേക്കൊപ്പം ഷെയ്ക് കുയാറ്റേ തുടക്കം മുതൽ കളിച്ചു. സദിയോ മാനെയെയും നിയാങ്ങിനെയും ഫോർവേഡുകളായി കളിപ്പിച്ചു കൊണ്ടുള്ള 4-4-2 ശൈലി. പതിവുപോലെ 4-2-3-1 ശൈലിയിൽ ഹാമിസ് &#8211; ക്വിന്ററോ &#8211; ക്വഡ്രാഡോ ത്രയം ആയിരുന്നു കൊളംബിയയുടെ നട്ടെല്ല്.</p>
<p>സെനഗലിനെ കളിക്കാൻ വിടുകയും മധ്യനിരയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടുള്ള കൊളംബിയൻ അലസ്യത്തിന് ആദ്യപകുതിയിൽ വലിയൊരു പണി കിട്ടേണ്ടതായിരുന്നു. ഹാമിസ് പരിക്കേറ്റു കയറിയതിനു പിന്നാലെ സെനഗലിന് അനുകൂലമായി പെനാൽറ്റി വിധിക്കപ്പെട്ടു. ഒറ്റക്കാഴ്ച്ചയിൽ നീതീകരിക്കാവുന്നത് എന്നു തോന്നിയ തീരുമാനം വി.എ.ആർ പരിശോധനയിൽ റദ്ദാക്കുകയായിരുന്നു.</p>
<p>ആദ്യ പകുതിയിൽ തീർത്തും നിറംമങ്ങിയ കൊളംബിയ, 70 മിനുട്ടിനോടടുത്തപ്പോഴാണ് കളി കാര്യമായെടുത്തത്. അവരുടെ നീക്കങ്ങൾക്ക് വേഗം കൈവരികയും ആഫ്രിക്കൻ ഉയരക്കാർ വാഴുന്ന മധ്യനിരയെ ബൈപാസ് ചെയ്‌ത് ലോങ് ബോളുകൾ തുടർച്ചയായി കളിക്കാൻ തുടങ്ങുകയും ചെയ്തു. അപ്പോഴും ബോക്‌സ് കവർ ചെയ്യുന്നതിൽ സെനഗൽ ജാഗരൂകരായിരുന്നു. പക്ഷെ, തുടർച്ചയായി മൂന്നാം കളിയിലും ക്വിന്ററോ നിമിഷം സംഭവിച്ചു. വലതുകോർണറിൽ നിന്ന് 20-ആം നമ്പർ താരം എയ്തുവിട്ട കുറ്റമറ്റ ഒരു കോർണർ കിക്കിൽ ചാടിയുയർന്നുള്ള യേറി മിനയുടെ അസാമാന്യമായ ഹെഡ്ഡർ. ആഫ്രിക്കക്കാർക്ക് വല്ലതും മനസ്സിലാകും മുമ്പേ നിലത്തു കുത്തിയ പന്ത് വലയുടെ ഉത്തരത്തിൽ ഓളങ്ങളുണ്ടാക്കി. അപ്പുറത്ത് ജപ്പാൻ തോറ്റു കൊണ്ടിരുന്നതിനാൽ സമനില പാലിച്ച് കൊളംബിയയും സെനഗലും മുന്നേറുമെന്ന എന്റെ പ്രതീക്ഷയുടെ ഗോൾപോസ്റ്റിലേക്കു കൂടിയാണ് ആ ഗോൾ വന്നുവീണത്.</p>
<p>ഗോൾ വന്നത് സെറ്റ്പീസിൽ നിന്നാകാം, നന്നായി കളിച്ചിട്ടും സെനഗൽ ദൗർഭാഗ്യം കൊണ്ടു തോൽക്കുകയായിരുന്നു എന്നു വാദിക്കുന്നവരുണ്ടാകാം. പക്ഷെ, പെക്കർമാൻ എന്ന കൗശലക്കാരന്റെ വിജയമായിട്ടാണ് എനിക്ക് ഇതും തോന്നിയത്. കളിയുടെ വേഗവും താളവും അയാൾ നേരത്തെ ഫിക്സ് ചെയ്തു കാണും. ശരിയാണ്, സെനഗൽ പോരാടി. പക്ഷെ, അന്തിമചിരി വീണ്ടും പെക്കർമാന്റേതായി.</p>
<p>ക്വിന്ററോ കൊളംബിയക്ക് എത്രമാത്രം പ്രധാനമാണെന്നു ഈ മത്സരവും തെളിയിച്ചു. ക്വഡ്രാഡോയുടെ ഫുട്ട് വർക്കിനെ നേരിടാൻ സിസ്സേയുടെ കൈവശം തന്ത്രങ്ങൾ ഉണ്ടായിരുന്നു. പക്ഷെ, മിഡ്ഫീൽഡിൽ കളിനെയ്യുന്ന ക്വിന്ററോ ഇന്നും വേറിട്ടുനിന്നു. അയാളുടെ പന്തടക്കവും പാസുകളുമായിരുന്നു കൊളംബിയയുടെ ശക്തി. ഒരു ഘട്ടത്തിൽ അയാൾ തൊടുത്തൊരു ഫ്രീകിക്ക് തടയാൻ സെനഗൽ ഗോളി ശരിക്കും പണിപ്പെട്ടു. ഫാൽകവോ നിലവാരം പുലർത്താതെ പോയ കളിയിൽ ഹാമിസിന് പകരം വന്ന മുറിയാലും ഡിഫൻസിലെ സാഞ്ചെസ് &#8211; മിന സഖ്യവും തിളങ്ങി. ഒറിബേ &#8211; മോറിനോ ഹോൾഡർമാർക്കും പിടിപ്പത് ജോലിയുണ്ടായിരുന്നു. സെനഗൽ നിരയിൽ സാദിയോ മാനെ നന്നായി പോരാടിയെങ്കിലും അയാളെ ബോക്സിൽ ഫ്രീ ആക്കാൻ ആഫ്രിക്കൻ മിഡ്ഫീൽഡിന് കഴിഞ്ഞില്ല.</p>
<p>ഇന്നത്തെ ഇംഗ്ലണ്ട് &#8211; ബെൽജിയം മത്സരം വിരസമാകുമെന്നും ക്വർട്ടറിൽ ബ്രസീലിനെ ഒഴിവാക്കാനാവും ഇരുകൂട്ടരുടെയും ശ്രമമെന്നും എവിടെയൊക്കെയോ കണ്ടിരുന്നു. എനിക്ക് തോന്നുന്നത്‌ ഇരുടീമുകളും ജയിക്കാൻ തന്നെ പോരാടിക്കുമെന്നാണ്. കൊളംബിയ ഒരു നിലക്കും ദുർബലരല്ലെന്നു മാത്രമല്ല, ഏതു കൊമ്പനെയും മറിച്ചിടാൻ പോന്ന കളി അവരുടെ കാലിലുണ്ട്. പെക്കർമാൻ ഇക്കുറി വന്നിരിക്കുന്നത് ക്വർട്ടർ ലക്ഷ്യം വെച്ചല്ലെന്ന് ഉറപ്പ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fifa-world-cup-japan-poland-group-h-match-review.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അര്&#x200d;ജന്റീനയുടെ കളിയെപ്പറ്റി ആറു കാര്യങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/argentina.html</link>
					<comments>https://www.chandrikadaily.com/argentina.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 27 Jun 2018 10:26:33 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[Muhammed Shafi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91954</guid>

					<description><![CDATA[മുഹമ്മദ് ഷാഫി 1. ക്രൊയേഷ്യക്കെതിരായ കളിയില്&#x200d; സാംപോളി കളിപ്പിക്കാന്&#x200d; മടിച്ച രണ്ടു താരങ്ങളാണ് (എവര്&#x200d; ബനേഗ, റോഹോ) നൈജീരിയക്കെതിരായ ഗോളുകളില്&#x200d; പ്രധാന പങ്കുവഹിച്ചത്. ക്ലാസിക് ശൈലിയിലുള്ള ബനേഗയാണ് അര്&#x200d;ജന്റീനയില്&#x200d; ഇന്ന് ക്രിയേറ്റീവ് റോള്&#x200d; കളിക്കാന്&#x200d; ഏറ്റവും അനുയോജ്യനായ മിഡ്ഫീല്&#x200d;ഡര്&#x200d;. പന്ത് ഹോള്&#x200d;ഡ് ചെയ്യുന്നു, ഗ്രൗണ്ട് പാസുകളും എയര്&#x200d;ബോളുകളും മുന്നിലേക്ക് നല്&#x200d;കുന്നു, ബോക്സിന്റെ പരിസരത്തെത്തിയാല്&#x200d; ഗോള്&#x200d; ലക്ഷ്യം വെക്കാന്&#x200d; മടിയുമില്ല. മെസ്സിയെയും മഷരാനോയെയും പോലെ ഇയാളെയും റെഗുലര്&#x200d; സ്റ്റാര്&#x200d;ട്ടര്&#x200d; ആക്കി സ്ഥിരം ശൈലി ഒരുക്കാന്&#x200d; സാംപോളി മടിക്കുന്നത് എന്തുകൊണ്ടാണ്? [&#8230;]]]></description>
										<content:encoded><![CDATA[<p><strong>മുഹമ്മദ് ഷാഫി</strong></p>
<p>1. ക്രൊയേഷ്യക്കെതിരായ കളിയില്&#x200d; സാംപോളി കളിപ്പിക്കാന്&#x200d; മടിച്ച രണ്ടു താരങ്ങളാണ് (എവര്&#x200d; ബനേഗ, റോഹോ) നൈജീരിയക്കെതിരായ ഗോളുകളില്&#x200d; പ്രധാന പങ്കുവഹിച്ചത്. ക്ലാസിക് ശൈലിയിലുള്ള ബനേഗയാണ് അര്&#x200d;ജന്റീനയില്&#x200d; ഇന്ന് ക്രിയേറ്റീവ് റോള്&#x200d; കളിക്കാന്&#x200d; ഏറ്റവും അനുയോജ്യനായ മിഡ്ഫീല്&#x200d;ഡര്&#x200d;. പന്ത് ഹോള്&#x200d;ഡ് ചെയ്യുന്നു, ഗ്രൗണ്ട് പാസുകളും എയര്&#x200d;ബോളുകളും മുന്നിലേക്ക് നല്&#x200d;കുന്നു, ബോക്സിന്റെ പരിസരത്തെത്തിയാല്&#x200d; ഗോള്&#x200d; ലക്ഷ്യം വെക്കാന്&#x200d; മടിയുമില്ല. മെസ്സിയെയും മഷരാനോയെയും പോലെ ഇയാളെയും റെഗുലര്&#x200d; സ്റ്റാര്&#x200d;ട്ടര്&#x200d; ആക്കി സ്ഥിരം ശൈലി ഒരുക്കാന്&#x200d; സാംപോളി മടിക്കുന്നത് എന്തുകൊണ്ടാണ്? ഈ ടൂര്&#x200d;ണമെന്റില്&#x200d; ഇതാദ്യമായാണ് ബനേഗ സ്റ്റാര്&#x200d;ട്ടിങ് ഇലവനില്&#x200d; വരുന്നത്. ഈ ബുദ്ധി നേരത്തെ തോന്നിയിരുന്നെങ്കില്&#x200d; ഇപ്പോള്&#x200d; ഗ്രൂപ്പ് ജേതാക്കളാകാനും പ്രീക്വാര്&#x200d;ട്ടറില്&#x200d; കടുപ്പം കുറഞ്ഞ ഡെന്&#x200d;മാര്&#x200d;ക്കിനെ കിട്ടാനും കഴിഞ്ഞേനെ. ഏതായാലും ഫ്രാന്&#x200d;സിനെതിരെയും ബനേഗയെ തുടക്കം മുതല്&#x200d; കളിപ്പിക്കുമെന്ന് കരുതുന്നു.<br />
മൂന്നംഗ ഡിഫന്&#x200d;സ് &#8211; ഹോള്&#x200d;ഡര്&#x200d;മാര്&#x200d;ക്ക് കളി രൂപീകരിക്കുന്നതിന്റെ അധികഭാരമുണ്ടെങ്കില്&#x200d; &#8211; അര്&#x200d;ജന്റീനയെ സംബന്ധിച്ചിടത്തോളം മോശം ഓപ്ഷനാണെന്ന് ക്രൊയേഷ്യ തെളിയിച്ചു. വശങ്ങളിലൂടെ, വ്യത്യസ്ത യൂണിറ്റുകളായി കളി രൂപപ്പെടുത്താന്&#x200d; പ്രതിഭാസമ്പന്നരായ കളിക്കാര്&#x200d; വേണം. ഫ്രാന്&#x200d;സ് അങ്ങനെ കളിച്ചു നോക്കുന്നത് അവര്&#x200d;ക്ക് അതിനുള്ള കോപ്പുള്ളതുകൊണ്ടാണ്. ഒറ്റമെന്&#x200d;ഡിക്കൊപ്പം റോഹോയെ കൂടി ഇറക്കി നാലംഗ ഡിഫന്&#x200d;സ് തന്നെയാണ് പ്രായോഗികം. പരിമിതികള്&#x200d; ഏറെയുണ്ടെങ്കിലും ഇരുവരും ചേര്&#x200d;ന്നാല്&#x200d; ബോക്സ് ഏറെക്കുറെ സംരക്ഷിക്കാന്&#x200d; കഴിയും.</p>
<p>2. സ്‌കോര്&#x200d;ലൈനില്&#x200d; ചലനങ്ങളുണ്ടാക്കാന്&#x200d; കഴിഞ്ഞില്ലെങ്കിലും എയ്ഞ്ചല്&#x200d; ഡിമരിയ ഇന്നലെ സജീവമായും ആത്മാര്&#x200d;ത്ഥമായുമാണ് കളിച്ചത്. മെസ്സിയും മഷരാനോയും പെരസും ചേര്&#x200d;ന്ന് കളി വലതുഭാഗത്ത് കേന്ദ്രീകരിക്കുമ്പോള്&#x200d; നേരെ എതിര്&#x200d;വശത്ത് ഡിമരിയയുടെ മിന്നല്&#x200d; വേഗത നൈജീരിയക്കാര്&#x200d;ക്ക് ചെറിയ ബുദ്ധിമുട്ടല്ല ഉണ്ടാക്കിയത്. ബാറില്&#x200d; തട്ടിമടങ്ങിയ മെസ്സിയുടെ ഫ്രീകിക്കിന് കാരണമായത് ഡിമരിയ സമ്പാദിച്ച ഫൗള്&#x200d; കിക്കായിരുന്നു. അക്യൂനയേക്കാള്&#x200d; എന്തുകൊണ്ടും ഫാര്&#x200d; ഫാര്&#x200d; ബെറ്ററാണ് മരിയ. പാവോണിനെ തുടക്കം മുതല്&#x200d; കളിപ്പിക്കാന്&#x200d; തീരുമാനിച്ചാലും രണ്ടാംപകുതിയില്&#x200d; ഇറങ്ങിയാല്&#x200d; ഡിമരിയ കളിയുടെ താളത്തില്&#x200d; വ്യത്യാസമുണ്ടാക്കും. ക്രോസുകളും പാസുകളുമൊക്കെ വന്നോളും.</p>
<p>3. ടൂര്&#x200d;ണമെന്റ് തുടങ്ങിയതു മുതല്&#x200d; ആരാധകര്&#x200d; ചോദിക്കുന്ന വലിയ ചോദ്യമാണ് എന്തുകൊണ്ട് ഡിബാലയെ ഉപയോഗിക്കുന്നില്ല എന്നത്. ഇന്നലെയും ഐസ്ലാന്റിനെതിരെയും കളിച്ച ഫോര്&#x200d;മേഷനുകളില്&#x200d; മെസ്സിക്ക് വലിയ റോളുണ്ടായിരിക്കെ ഡിബാലക്ക് പ്രസക്തിയും സ്പേസും ഇല്ല എന്നതാണ് യാഥാര്&#x200d;ത്ഥ്യം. അല്ലെങ്കില്&#x200d; മെസ്സിയെ കുറച്ചുകൂടി ഡീപ് ആയി മധ്യത്തില്&#x200d; കളിപ്പിച്ചു കൊണ്ടുള്ള മൂന്നംഗ ആക്രമണ പദ്ധതി ആവിഷ്‌കരിക്കേണ്ടി വരും. അതിന് മെസ്സി തയ്യാറാകുമോ എന്നതും അതയാളുടെ കളിയെ ബാധിക്കുമോ എന്നതുമാണ് വലിയ ചോദ്യം. മെസ്സിയും ഡിബാലയും സ്പേസ് കവര്&#x200d; ചെയ്യുന്ന കളിക്കാരും ഇടങ്കാലന്മാരുമാണെന്നത് കോച്ചിന്റെ ധര്&#x200d;മസങ്കടകമാണ്. മെസ്സിക്ക് റോള്&#x200d; കുറഞ്ഞ ക്രൊയേഷ്യക്കെതിരായ കളിയില്&#x200d; 68-ാം മിനുട്ടില്&#x200d; കളത്തിലെത്തിയിട്ടും ഡിബാലക്ക് എന്തുമാറ്റമാണ് ഉണ്ടാക്കാന്&#x200d; കഴിഞ്ഞത് എന്ന് ആരാധകരെങ്കിലും ആലോചിക്കണം. ഒരു പ്രതിഭയെ ഉപയോഗിക്കാതെ നശിപ്പിക്കുന്നു എന്നൊക്കെ പരാതി പറയാം; പക്ഷേ, യാഥാര്&#x200d;ത്ഥ്യം കൂടി പരിഗണിക്കണമെന്നു മാത്രം.</p>
<p>4. ഗോള്&#x200d;കീപ്പര്&#x200d; ഫ്രാങ്കോ അര്&#x200d;മാനി അര്&#x200d;ജന്റീനക്കു വേണ്ടി അരങ്ങേറ്റം നടത്തുകയായിരുന്നുവെന്നത് എനിക്കു മാത്രമല്ല പലര്&#x200d;ക്കും പുതിയ അറിവായിരുന്നിരിക്കും. വില്ലി കബായറോ വരുത്തിയ പിഴവു കാരണം അപ്രതീക്ഷിതമായി അവസരം ലഭിച്ചതാണെങ്കിലും അര്&#x200d;മാനിയുടെ പ്രകടനം ഡീസന്റ് ആയിരുന്നു; അയാളുടെ ശേഷി പരീക്ഷിക്കാന്&#x200d; നൈജീരിയക്കാര്&#x200d;ക്ക് അധികം അവസരം കിട്ടിയില്ല.<br />
ഒരു &#8216;തുടക്കക്കാരന്റെ&#8217; പരിഭ്രമം അര്&#x200d;മാനിയുടെ മുഖത്തുണ്ടായിരുന്നു. എങ്കിലും ബോള്&#x200d; കളക്ഷനിലും ഡെലിവറിയിലുമൊക്കെ അയാള്&#x200d; അടിസ്ഥാന കാര്യങ്ങള്&#x200d; പാലിച്ചു. ഇടതുബോക്സിനു പുറത്ത് ഗോമസിന് പന്തുകിട്ടാതിരിക്കാന്&#x200d; നടത്തിയ ഇടപെടലായിരുന്നു കാര്യമായ പരീക്ഷണ നിമിഷം. അതിലയാള്&#x200d; വിജയിച്ചു. കബായറോ ആയാലും അര്&#x200d;മാനി ആയാലും ഇനി ഗുസ്മാന്&#x200d; ആണെങ്കിലും ഫ്രാന്&#x200d;സ് ഗോള്&#x200d;കീപ്പറെ പരീക്ഷിക്കരുതേ എന്ന് അര്&#x200d;ജന്റീനാ ആരാധകര്&#x200d;ക്കു പ്രതീക്ഷിക്കാം. അര്&#x200d;ജന്റീനയുടെ മൂന്ന് കീപ്പര്&#x200d;മാരുടെയും പ്രായം മുപ്പതിനു മുകളിലാണ്. അടുത്ത ലോകകപ്പില്&#x200d; ങൗരവ ഥീൗിഴലൃ ആയ, അടിമുടി മാറ്റങ്ങളുള്ള ഒരു ടീമിനെയും ഗോള്&#x200d;കീപ്പറെയുമാവും നമ്മള്&#x200d; കാണുക എന്ന് പ്രതീക്ഷിക്കാം.</p>
<p>5. മഷരാനോയെയും മെസ്സിയെയും പറ്റി ഞാന്&#x200d; ഇനി പറയേണ്ടതില്ല. വല്ലാത്ത പോരാട്ടവീര്യമാണ് രണ്ടാളും കാഴ്ചവെച്ചത്. ഗോള്&#x200d; കണ്ടെത്താന്&#x200d; കഴിഞ്ഞത് മെസ്സിയുടെ ആത്മവിശ്വാസം കൂട്ടി. ഗോള്&#x200d; വഴങ്ങിയിട്ടും മെസ്സിയുടെ ശരീരഭാഷയില്&#x200d; കാര്യമായ മാറ്റമുണ്ടായില്ലെന്നു മാത്രമല്ല, കളി അവസാനത്തോടടുത്ത ഘട്ടങ്ങളില്&#x200d; അയാള്&#x200d; പൊസിഷന്&#x200d; വിട്ടിറങ്ങി പന്ത് നേടാനും നല്&#x200d;കാനും തയ്യാറായി.<br />
ഉയരക്കാരും ബലിഷ്ഠരുമായ എതിരാളികളെ നേരിടാന്&#x200d; മഷരാനോ തന്റെ പരിചയ സമ്പത്ത് മുഴുവനും ഉപയോഗപ്പെടുത്തി. മുഖത്ത് ചോരയൊലിപ്പിച്ചു നില്&#x200d;ക്കുന്ന മഷെ ആരാധക മനസ്സുകളില്&#x200d; ദീര്&#x200d;ഘകാലം തങ്ങിനില്&#x200d;ക്കുന്ന ചിത്രമാവും. മഷരാനോ വഴങ്ങിയ പെനാല്&#x200d;ട്ടിയില്&#x200d; റഫറിക്ക് പിഴച്ചു എന്നുതന്നെ ഇപ്പോഴും കരുതുന്നു. റിക്കവറിയിലും ഡിഫന്&#x200d;സിലും മെസ്സിയെ സഹായിക്കുന്നതിലുമെല്ലാം മഷെ മികച്ചുനിന്നിരുന്നു.</p>
<p>6. അടുത്ത മത്സരത്തെപ്പറ്റി പ്രവചനമൊന്നും നടത്താനില്ല. മത്സരത്തിലെ അണ്ടര്&#x200d;ഡോഗ്സ് അര്&#x200d;ജന്റീന ആണെന്നുമാത്രം പറയാം. മിഡ്ഫീല്&#x200d;ഡില്&#x200d; കരുത്തരായ ഫ്രാന്&#x200d;സിനെതിരെ കൃത്യമായ ആസൂത്രണ ഗെയിം കൊണ്ടേ കാര്യമുള്ളൂ. 4-4-2 അല്ലെങ്കില്&#x200d; മെസ്സിയെ ഫീഡര്&#x200d; റോളില്&#x200d; നിര്&#x200d;ത്തിയുള്ള 4-2-3-1 ആയിരിക്കും നല്ലതെന്ന് തോന്നുന്നു. ഇതുവരെ തിളങ്ങാത്ത ഹിഗ്വയ്ന്&#x200d; കൂടി ഫോം വീണ്ടെടുക്കുക അനിവാര്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/argentina.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതീക്ഷിക്കപ്പെട്ട രീതിയില്&#x200d; ആയിരുന്നില്ല ഗ്രൂപ്പ് ബിയിലെ പോരാട്ടം</title>
		<link>https://www.chandrikadaily.com/group-b-match-review-mo-shafi.html</link>
					<comments>https://www.chandrikadaily.com/group-b-match-review-mo-shafi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 26 Jun 2018 04:37:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[FIFA world cup 2018]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Muhammed Shafi]]></category>
		<category><![CDATA[Portugal]]></category>
		<category><![CDATA[Russia 2018]]></category>
		<category><![CDATA[spain]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91670</guid>

					<description><![CDATA[ഇറാന്&#x200d; 1 &#8211; പോര്&#x200d;ച്ചുഗല്&#x200d; 1 #IRNPOR സ്‌പെയിനിനും പോര്&#x200d;ച്ചുഗലിനും അനായാസം ജയിച്ചുകയറാം എന്നായിരിക്കണം ഞാന്&#x200d; മാത്രമല്ല ഒട്ടുമിക്ക ആളുകളും ലോകകപ്പ് തുടങ്ങും മുമ്പുവരെ ഗ്രൂപ്പ് ബിയെപ്പറ്റി കരുതിയിട്ടുണ്ടാവുക. ഇന്നിപ്പോള്&#x200d; ഗ്രൂപ്പിലെ മത്സരങ്ങളെല്ലാം തീര്&#x200d;ന്നപ്പോള്&#x200d; പ്രതീക്ഷിക്കപ്പെട്ടതുപോലെ സ്‌പെയിന്&#x200d; ജേതാക്കളായും പോര്&#x200d;ച്ചുഗല്&#x200d; രണ്ടാം സ്ഥാനക്കാരായും മുന്നേറി; പക്ഷേ, പ്രതീക്ഷിക്കപ്പെട്ട രീതിയില്&#x200d; ആയിരുന്നില്ലെന്നു മാത്രം. നിര്&#x200d;ണായക മത്സരത്തില്&#x200d; ഒരു ആഫ്രിക്കന്&#x200d; ടീമിനോട് സ്‌പെയിന്&#x200d; രണ്ടുതവണ പിന്നിലാകുന്നതും ഒരു ഏഷ്യന്&#x200d; ടീമിനെ പോര്&#x200d;ച്ചുഗല്&#x200d; സമനിലയില്&#x200d; തളക്കുന്നതും ഫുട്‌ബോള്&#x200d; എന്ന ഗെയിമിന്റെ സുന്ദരമായ [&#8230;]]]></description>
										<content:encoded><![CDATA[<p>ഇറാന്&#x200d; 1 &#8211; പോര്&#x200d;ച്ചുഗല്&#x200d; 1</p>
<p><a class="_58cn" href="https://www.facebook.com/hashtag/irnpor?source=feed_text" data-ft="{&quot;tn&quot;:&quot;*N&quot;,&quot;type&quot;:104}"><span class="_5afx"><span class="_58cl _5afz" aria-label="hashtag">#</span><span class="_58cm">IRNPOR</span></span></a></p>
<p>സ്‌പെയിനിനും പോര്&#x200d;ച്ചുഗലിനും അനായാസം ജയിച്ചുകയറാം എന്നായിരിക്കണം ഞാന്&#x200d; മാത്രമല്ല ഒട്ടുമിക്ക ആളുകളും ലോകകപ്പ് തുടങ്ങും മുമ്പുവരെ ഗ്രൂപ്പ് ബിയെപ്പറ്റി കരുതിയിട്ടുണ്ടാവുക. ഇന്നിപ്പോള്&#x200d; ഗ്രൂപ്പിലെ മത്സരങ്ങളെല്ലാം തീര്&#x200d;ന്നപ്പോള്&#x200d; പ്രതീക്ഷിക്കപ്പെട്ടതുപോലെ സ്‌പെയിന്&#x200d; ജേതാക്കളായും പോര്&#x200d;ച്ചുഗല്&#x200d; രണ്ടാം സ്ഥാനക്കാരായും മുന്നേറി; പക്ഷേ, പ്രതീക്ഷിക്കപ്പെട്ട രീതിയില്&#x200d; ആയിരുന്നില്ലെന്നു മാത്രം. നിര്&#x200d;ണായക മത്സരത്തില്&#x200d; ഒരു ആഫ്രിക്കന്&#x200d; ടീമിനോട് സ്‌പെയിന്&#x200d; രണ്ടുതവണ പിന്നിലാകുന്നതും ഒരു ഏഷ്യന്&#x200d; ടീമിനെ പോര്&#x200d;ച്ചുഗല്&#x200d; സമനിലയില്&#x200d; തളക്കുന്നതും ഫുട്‌ബോള്&#x200d; എന്ന ഗെയിമിന്റെ സുന്ദരമായ അനിശ്ചിതാവസ്ഥയുടെ സാക്ഷ്യമായി. രണ്ടാം റൗണ്ടിലേക്ക് മുന്നേറാന്&#x200d; കഴിഞ്ഞില്ലെങ്കിലും പന്തുകളി പ്രേമികളുടെ മനസ്സ് നിറച്ചാണ് മൊറോക്കോയും ഇറാനും ലോകകപ്പില്&#x200d; നിന്നു വിടവാങ്ങുന്നത്.</p>
<p>മത്സരഫലം ഗ്രൂപ്പ് സമവാക്യങ്ങളില്&#x200d; നിര്&#x200d;ണായകമാകുമെന്നതിനാല്&#x200d; ഇറാന്&#x200d;-പോര്&#x200d;ച്ചുഗല്&#x200d; മത്സരമാണ് ഞാന്&#x200d; കാഴ്ചക്ക് തെരഞ്ഞെടുത്തത്. മത്സരത്തിലുടനീളം പോര്&#x200d;ച്ചുഗലിനെ ആശങ്കപ്പെടുത്തിയ കളിയാണ് ഇറാന്&#x200d; കെട്ടഴിച്ചത്. സര്&#x200d;ദാര്&#x200d; അസ്മൂന്&#x200d;, അലിരെസ ജഹാന്&#x200d;ബഖ്ഷ് എന്നീ മുന്&#x200d;നിരക്കാരെ ഉപയോഗപ്പെടുത്തി അവര്&#x200d; കളിച്ചപ്പോള്&#x200d; മധ്യനിരയിലും പിന്&#x200d;നിരയിലും ഉറച്ചുനിന്ന് പോര്&#x200d;ച്ചുഗല്&#x200d; സമനിലക്കായി കളിക്കുന്നതായി തോന്നി. പോര്&#x200d;ച്ചുഗലിനെ അപേക്ഷിച്ചു നോക്കുമ്പോള്&#x200d; ഇറാന്റെ കൈവശം വിഭവം കുറവായിരുന്നു. അവരുടെ നീക്കങ്ങളില്&#x200d; അത് വ്യക്തമായി പ്രതിഫലിക്കുകയും ചെയ്തിരുന്നു. എന്നാല്&#x200d;, അതൊന്നും കാര്യമാക്കാതെ ഗോള്&#x200d; ലക്ഷ്യമാക്കിയുള്ള അവരുടെ മുന്നേറ്റങ്ങള്&#x200d; കളി ആവേശകരമാക്കി മാറ്റി. ഇടതു സ്‌ട്രൈക്കറായാണ് തുടങ്ങിയതെങ്കിലും ക്രിസ്റ്റിയാനോ റൊാണാള്&#x200d;ഡോ മുന്&#x200d;നിരയില്&#x200d; എല്ലായിടത്തുമുണ്ടായിരുന്നു. എങ്കിലും ഇന്നദ്ദേഹത്തിന് ഒരു മോശം ദിനമായിരുന്നു എന്നാണെനിക്ക് തോന്നിയത്. പെനാല്&#x200d;ട്ടി നഷ്ടപ്പെടുത്തിയെന്നു മാത്രമല്ല, ക്രിസ്റ്റ്യാനോയുടെ പാസുകള്&#x200d; പലവതണ ഇറാന്&#x200d;കാര്&#x200d; ബ്രേക്ക് ചെയ്യുന്നതും അദ്ദേഹത്തില്&#x200d; നിന്ന് പന്ത് തട്ടിയെടുക്കുന്നതും കണ്ടു. എങ്കിലും ക്രിസ്റ്റ്യാനോ എന്ന സാന്നിധ്യത്തെപ്പറ്റിയുള്ള ഭയമാണ് ഓള്&#x200d;ഔട്ട് അറ്റാക്ക് നടത്തുന്നതില്&#x200d; നിന്ന് ഇറാനെ മിക്കസമയത്തും പിടിച്ചുനിര്&#x200d;ത്തിയത്. എതിര്&#x200d;ഹാഫില്&#x200d; ആവശ്യത്തിന് കളിക്കാരില്ലാത്തതിനാല്&#x200d; മാത്രം അവരുടെ പല ആക്രമണങ്ങളുടെയും മൂര്&#x200d;ച്ച നഷ്ടപ്പെട്ടു.</p>
<p>ആദ്യപകുതിയുടെ അവസാന ഘട്ടത്തില്&#x200d; റിക്കാര്&#x200d;ഡോ ക്വാറസ്മ നേടിയ ഗോള്&#x200d; പോര്&#x200d;ച്ചുഗലിന് കുറച്ചൊന്നുമല്ല സഹായകമായത്. പോര്&#x200d;ച്ചുഗലിന്റെ കളിമികവിനേക്കാള്&#x200d; ക്വാറസ്മയുടെ ബ്രില്ല്യന്&#x200d;സായിരുന്നു അത്. അതിനുമുമ്പ് ഇറാന്&#x200d; കീപ്പര്&#x200d; വരുത്തിയ രണ്ട് ബ്ലണ്ടറുകള്&#x200d; മുതലെടുക്കാന്&#x200d; പോര്&#x200d;ച്ചുഗലിനായിരുന്നില്ല. രണ്ടാംപകുതിയില്&#x200d; കുറച്ചുകൂടി റിലാക്‌സ്ഡ് ആയി, ഇറാന്&#x200d; കളിക്കാരിലെ തീ അണപ്പിക്കുന്ന രീതിയില്&#x200d; കളിയുടെ വേഗം കുറക്കാനും രണ്ടാം ഗോള്&#x200d; ആസൂത്രണം ചെയ്യുന്നതിനായി മധ്യനിരയില്&#x200d; പന്ത് സൂക്ഷിക്കാനും ക്വാറസ്മയുടെ ഗോള്&#x200d; സഹായകമായി. അതേസമയം കുഷ്യന്&#x200d; ഗോളിനു വേണ്ടി ക്രിസ്റ്റിയാനോയെ ഉപയോഗിച്ച് ആക്രമിക്കാന്&#x200d; അവര്&#x200d; തയ്യാറാകാതിരുന്നത് ഫെര്&#x200d;ണാണ്ടോ സാന്റോസിന്റെ തന്ത്രങ്ങളിലെ മോശം കാര്യമായി അനുഭവപ്പെട്ടു.</p>
<p>പാരഗ്വേ റഫറി എന്റിക് കാസറസിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. അത് കൂടുതല്&#x200d; ഗുണകരമായി ഭവിച്ചത് പോര്&#x200d;ച്ചുഗലിനായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്&#x200d;ഡോ മഞ്ഞക്കാര്&#x200d;ഡ് കൊണ്ട് രക്ഷപ്പെട്ട സംഭവം ഉദാഹരണം. എതിര്&#x200d;താരത്തെ കൈകൊണ്ട് നേരിട്ടപ്പോള്&#x200d; കൈകൊണ്ടത് മുഖത്തല്ല എന്നൊരു ന്യായം മാത്രമായിരിക്കണം ശിക്ഷ ലഘൂകരിക്കാന്&#x200d; റഫറിയെ പ്രേരിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ പരിശോധിക്കാന്&#x200d; റഫറി തീരുമാനിച്ചപ്പോള്&#x200d; ക്രിസ്റ്റിയാനോ ശരിക്കും പേടിച്ചതായി അദ്ദേഹത്തിന്റെ മുഖഭാവത്തില്&#x200d; നിന്നു വ്യക്തമായിരുന്നു.</p>
<p>രണ്ടാം ഇഞ്ച്വറി ടൈം ആറു മിനുട്ട് അനുവദിച്ചെങ്കിലും അതില്&#x200d; രണ്ടുമിനുട്ടിലധികം പെനാല്&#x200d;ട്ടി തീരുമാനിക്കാന്&#x200d; വേണ്ടി റഫറി ചെലവഴിച്ചു. ആന്ദ്രേ സില്&#x200d;വയുടെ സബ്സ്റ്റിറ്റിയൂഷനു വേണ്ടിയും ഒരു മിനുട്ടോളം ചെലവായി. നിര്&#x200d;ണായക ഘട്ടമായിട്ടും ഒരു മിനുട്ട് മാത്രമാണ് റഫറി അധികമായി ഇറാന് നല്&#x200d;കിയത്. സമനില ഗോള്&#x200d; നേടിയതിനു ശേഷമുള്ള വീറും വാശിയും ഉപയോഗപ്പെടുത്താന്&#x200d; ഇറാന് അവര്&#x200d; അര്&#x200d;ഹിച്ച സമയം ലഭിച്ചില്ല. 95-ാം മിനുട്ടില്&#x200d; ഗോളടിക്കാവുന്ന സുവര്&#x200d;ണാവസരമാണ് ഇറാന്&#x200d; താരം നഷ്ടപ്പെടുത്തിയത്. പ്രതിരോധം പതറുകയും ഗോള്&#x200d;കീപ്പര്&#x200d; സ്ഥാനംതെറ്റി നില്&#x200d;ക്കുകയും ചെയ്യുകയായിരുന്നിട്ടും പന്ത് സൈഡ് നെറ്റിലേക്കടിക്കാനേ അയാള്&#x200d;ക്കു കഴിഞ്ഞുള്ളൂവെന്നത് സന്ദര്&#x200d;ഭത്തിന്റെ കനത്ത സമ്മര്&#x200d;ദം കൊണ്ടുതന്നെയാവണം.</p>
<p><img loading="lazy" class="alignleft size-full wp-image-91680" src="https://www.chandrikadaily.com/wp-content/uploads/2018/06/25eb569c99ceb108163116e60a2e95b1.jpg" alt="" width="768" height="432" srcset="https://www.chandrikadaily.com/wp-content/uploads/2018/06/25eb569c99ceb108163116e60a2e95b1.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/06/25eb569c99ceb108163116e60a2e95b1-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/06/25eb569c99ceb108163116e60a2e95b1-696x392.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/06/25eb569c99ceb108163116e60a2e95b1-747x420.jpg 747w" sizes="(max-width: 768px) 100vw, 768px" />ഏതായാലും സ്‌പെയിന്&#x200d; &#8211; റഷ്യ, പോര്&#x200d;ച്ചുഗല്&#x200d; &#8211; ഉറുഗ്വേ എന്നിങ്ങനെയാണ് പ്രീക്വാര്&#x200d;ട്ടര്&#x200d; ലൈനപ്പ് വന്നിരിക്കുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായത് സ്‌പെയിനിന് ഗുണകരമായി. ആദ്യറൗണ്ടില്&#x200d; ഒരു ഗോള്&#x200d;പോലും വഴങ്ങാത്ത ഉറുഗ്വേയെ പ്രീക്വാര്&#x200d;ട്ടറില്&#x200d; തോല്&#x200d;പ്പിക്കണമെങ്കില്&#x200d; പോര്&#x200d;ച്ചുഗലിന് ക്രിസ്റ്റിയാനോ റൊണാള്&#x200d;ഡോയുടെ വ്യക്തിഗത മികവിനെ തന്നെ അമിതമായി ആശ്രയിക്കേണ്ടി വരും. സ്‌പെയിനിനെതിരെ ഹാട്രിക്കടിക്കുകയും മൊറോക്കോക്കെതിരെ നിര്&#x200d;ണായക ഗോള്&#x200d; നേടുകയും ചെയ്ത ക്രിസ്റ്റിയാനോ പ്രീക്വാര്&#x200d;ട്ടറിലും തിളങ്ങുമെന്നാവും ആരാധകരും കണക്കുകൂട്ടുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/group-b-match-review-mo-shafi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉറുഗ്വേയുടേത് ഉരുക്കുകോട്ടയാണ്; അതാര്&#x200d;ക്ക് ഭേദിക്കാന്&#x200d; കഴിയും?</title>
		<link>https://www.chandrikadaily.com/ururus.html</link>
					<comments>https://www.chandrikadaily.com/ururus.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 25 Jun 2018 18:33:32 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Match review]]></category>
		<category><![CDATA[Muhammed Shafi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91660</guid>

					<description><![CDATA[ഉറുഗ്വേ 3 റഷ്യ 0 &#160; കന്നിനെ കയം കാണിക്കരുതെന്നാണ് ചൊല്ല്. ഫുട്‌ബോളില്&#x200d; അത് ഡയറക്ട് ഫ്രീകിക്ക് എടുക്കാന്&#x200d; നില്&#x200d;ക്കുന്ന കളിക്കാരന് ഗോള്&#x200d;പോസ്റ്റ് കാണിക്കരുത് എന്നു മാറ്റിപ്പറയാം. ഫ്രീകിക്ക് നേരിടാനുള്ള സന്നാഹമൊരുക്കുമ്പോള്&#x200d; ഗോള്&#x200d;കീപ്പര്&#x200d;മാര്&#x200d; അലറിവിളിക്കുന്നതും വിരലുകള്&#x200d; കൊണ്ട് എണ്ണം നല്&#x200d;കി കളിക്കാരെ സജ്ജീകരിക്കുന്നതും ശ്രദ്ധിച്ചിട്ടില്ലേ? കിക്കെടുക്കുന്ന കളിക്കാരന് പോസ്റ്റിലെ ഏറ്റവും എളുപ്പമുള്ള ഭാഗം ലക്ഷ്യംവെക്കാനുള്ള വഴി അടക്കുകയാനാണവര്&#x200d; ചെയ്യുന്നത്. ഇന്ന് പത്താം മിനുട്ടില്&#x200d; പെനാല്&#x200d;ട്ടി ബോക്‌സിനു പുറത്തുള്ള അര്&#x200d;ധവൃത്തത്തില്&#x200d; വെച്ച് ലൂയിസ് സുവാരസ് ഫ്രീകിക്കെടുക്കാന്&#x200d; ഓടിവരുമ്പോള്&#x200d;, പന്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>ഉറുഗ്വേ 3 റഷ്യ 0</p>
<p>&nbsp;</p>
<p>കന്നിനെ കയം കാണിക്കരുതെന്നാണ് ചൊല്ല്. ഫുട്‌ബോളില്&#x200d; അത് ഡയറക്ട് ഫ്രീകിക്ക് എടുക്കാന്&#x200d; നില്&#x200d;ക്കുന്ന കളിക്കാരന് ഗോള്&#x200d;പോസ്റ്റ് കാണിക്കരുത് എന്നു മാറ്റിപ്പറയാം. ഫ്രീകിക്ക് നേരിടാനുള്ള സന്നാഹമൊരുക്കുമ്പോള്&#x200d; ഗോള്&#x200d;കീപ്പര്&#x200d;മാര്&#x200d; അലറിവിളിക്കുന്നതും വിരലുകള്&#x200d; കൊണ്ട് എണ്ണം നല്&#x200d;കി കളിക്കാരെ സജ്ജീകരിക്കുന്നതും ശ്രദ്ധിച്ചിട്ടില്ലേ? കിക്കെടുക്കുന്ന കളിക്കാരന് പോസ്റ്റിലെ ഏറ്റവും എളുപ്പമുള്ള ഭാഗം ലക്ഷ്യംവെക്കാനുള്ള വഴി അടക്കുകയാനാണവര്&#x200d; ചെയ്യുന്നത്. ഇന്ന് പത്താം മിനുട്ടില്&#x200d; പെനാല്&#x200d;ട്ടി ബോക്‌സിനു പുറത്തുള്ള അര്&#x200d;ധവൃത്തത്തില്&#x200d; വെച്ച് ലൂയിസ് സുവാരസ് ഫ്രീകിക്കെടുക്കാന്&#x200d; ഓടിവരുമ്പോള്&#x200d;, പന്ത് പോകാനുള്ള വഴിയില്&#x200d; നിന്നും ഉറുഗ്വേ കളിക്കാരനെ ഒരു റഷ്യന്&#x200d; കളിക്കാരന്&#x200d; തള്ളിനീക്കുന്നതു കണ്ടു. പന്തില്&#x200d; സ്പര്&#x200d;ശിക്കുന്നതിന്റെ തൊട്ടുമുന്നത്തെ നിമിഷം സുവാരസും വലയ്ക്കു മുന്നില്&#x200d; ജാഗരൂകനായി നില്&#x200d;ക്കുന്ന റഷ്യന്&#x200d; കീപ്പര്&#x200d; അകിന്&#x200d;ഫീവും മുഖാമുഖം വന്നു. പെനാല്&#x200d;ട്ടി കിക്കെടുക്കുന്ന ലാഘവത്തില്&#x200d; പന്തിന് ഉയരംനല്&#x200d;കാതെ ക്ഷണവേഗത്തില്&#x200d; സുവാരസ് ലക്ഷ്യം കാണുകയും, റഷ്യന്&#x200d; കളിക്കാരന്&#x200d; തുറന്നിട്ട ആ ഇടനാഴി തങ്ങളുടെ ചരിത്ര വിജയത്തിന്റേതാക്കി മാറ്റുകയും ചെയ്തു. ഡിഫന്&#x200d;സ് സജ്ജീകരിച്ച അകിന്&#x200d;ഫീവ് ആണ് ഈ സംഭവത്തില്&#x200d; പ്രതിയെന്ന് ഞാന്&#x200d; പറയും. അടിച്ചുകയറ്റാന്&#x200d; നോക്കുന്നതിനു പകരം സുവാരസ് പ്ലേസിങ് പരീക്ഷിക്കുമെന്ന് അയാള്&#x200d; മുന്&#x200d;കൂട്ടിക്കണ്ടില്ല.</p>
<p>സൗദിയെയും ഈജിപ്തിനെയും തകര്&#x200d;ത്തു തരിപ്പണമാക്കി ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്&#x200d; നില്&#x200d;ക്കുകയായിരുന്ന റഷ്യ, രണ്ടു മത്സരങ്ങളില്&#x200d; സമഗ്രതയോടെയും ആധിപത്യത്തോടെയും വിജയിച്ച ഉറുഗ്വേയെ എങ്ങനെ നേരിടുമെന്നത് സൂപ്പര്&#x200d; മത്സരങ്ങളെന്ന പോലെ എന്റെ വലിയ ആകാംക്ഷയായിരുന്നു. രണ്ട് കളിയില്&#x200d; എട്ടുഗോളടിച്ച റഷ്യ പൊടുന്നനെ പലരുടെയും ഫേവറിറ്റ് ടീമായി മാറിയിരുന്നെങ്കിലും ഉറുഗ്വേക്കെതിരായ മത്സരം കഴിയുന്നതുവരെ അവരുടെ കരുത്തിനെ വിശ്വസിക്കാന്&#x200d; കഴിയില്ലെന്ന് മനസ്സ് പറഞ്ഞിരുന്നു. കൃത്യമായ ആസൂത്രണത്തോടെ, അതിന് അനുയോജ്യമായ കളിക്കാരോടെ വന്ന ഉറുഗ്വേ ഇന്ന് റഷ്യന്&#x200d; ഫുട്‌ബോളിന്റെ പോരായ്മകള്&#x200d; എന്തൊക്കെയെന്ന് ശരിക്കും വെളിവാക്കിയ മത്സരമായിരുന്നു ഇത്. ശക്തികൊണ്ട് കളിക്കുന്ന ടീമുകളെ തന്ത്രം കൊണ്ടു കളിക്കുന്ന ടീമുകള്&#x200d; എങ്ങനെ തോല്&#x200d;പ്പിക്കുമെന്നതിന് ഇത് ഉദാഹരണവുമായി.</p>
<p>ഓസ്‌കര്&#x200d; തബരസിന് വയസ്സ് എഴുപത്തി ഒന്നായി. ഗില്ലന്&#x200d; മാര്&#x200d; സിന്&#x200d;ഡ്രോം എന്ന പേശീരോഗത്താല്&#x200d; വിഷമിക്കുന്ന അദ്ദേഹം വാക്കിങ് സ്റ്റിക്കിലൂന്നിയാണ് പരിശീലന സെഷനുകളിലും മത്സരങ്ങളിലും പ്രത്യക്ഷപ്പെടാറുള്ളത്. സ്വന്തം നിലയ്ക്ക് എണീച്ചുനില്&#x200d;ക്കാന്&#x200d; പോലും കഴിയാത്ത ഈ വയസ്സനെ ഉറുഗ്വേ എന്തുകൊണ്ടാണ് പരിശീലകസ്ഥാനത്തു നിന്ന് മാറ്റാത്തത് എന്നു സംശയമുള്ളവര്&#x200d;ക്ക് ഈ വര്&#x200d;ഷത്തെ ഉറുഗ്വേയുടെ മൂന്ന് ലോകകപ്പ് മത്സരങ്ങളില്&#x200d; നിന്ന് ഉത്തരം ലഭിക്കും. ചരിത്രത്തിലാദ്യമായാണ് അവര്&#x200d; പ്രാഥമിക റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിക്കുന്നത്. ഹോസെ പെക്കര്&#x200d;മാനെപ്പോലെ സൗന്ദര്യോപാസകനായ ശൈലീകാരനല്ല അദ്ദേഹം. അതേസമയം, അടിതിരിച്ചടി ലൈനിലുള്ള പ്രായോഗികവാദിയുമല്ല. തന്റെ കൈവശമുള്ള വിഭവങ്ങള്&#x200d; എങ്ങനെ ഉപയോഗിക്കണമെന്നറിയുന്ന, ഏറ്റവും ചെറിയ മാര്&#x200d;ജിനില്&#x200d; ജയിക്കുന്ന മത്സരങ്ങളില്&#x200d; പോലും എങ്ങനെ ആധിപത്യത്തോടെ കളിക്കാന്&#x200d; കഴിയുമെന്ന് കളിക്കാരെ പഠിപ്പിക്കുന്ന അധ്യാപകനാണദ്ദേഹം. കോച്ചിങിലേക്ക് തിരിയുന്നതിനു മുമ്പ് തബരസ് ഒരു സ്‌കൂള്&#x200d; മാഷായിരുന്നു എന്നത് തികച്ചും യാദൃശ്ചികമാണോ?</p>
<p>സൗദിയെയും ഈജിപ്തിനെയും നേരിട്ട 442 ശൈലിയില്&#x200d; ചെറിയ മാറ്റംവരുത്തി 4312 എന്ന ഫോര്&#x200d;മേഷനിലാണ് അദ്ദേഹമിന്ന് ടീമിനെ ഒരുക്കിയത്. ബെന്റങ്കൂര്&#x200d; എന്ന 21കാരന് സുവാരസിനെയും കവാനിയെയും സഹായിക്കുക എന്ന പ്രത്യേക ചുമതല നല്&#x200d;കിയപ്പോള്&#x200d; തന്നെ പവര്&#x200d; ഫുട്‌ബോള്&#x200d; കളിക്കുന്ന റഷ്യയെ രണ്ടുനിലയില്&#x200d; പ്രതിരോധത്തിലാക്കാന്&#x200d; തബരസിനായി. ഒന്ന് ആക്രമണത്തിന് മൂര്&#x200d;ച്ച കൂടി. രണ്ട് പ്രതിരോധത്തിനും ആക്രമണത്തിനുമിടയില്&#x200d; മൂന്നംഗങ്ങളെ നിര്&#x200d;ത്താനും അതുവഴി മധ്യനിര ഭദ്രമാക്കാനും കഴിഞ്ഞു. സുവാസിന്റെ ഫ്രീകിക്ക് ഗോളിന് വഴിയൊരുക്കിയത് ബെന്റങ്കൂര്&#x200d; ആയിരുന്നു എന്നതോര്&#x200d;ക്കുക. ഡീപ്പ് റോളില്&#x200d; കളിച്ച ലൂകാസ് ടെരിയ ഈ ടൂര്&#x200d;ണമെന്റില്&#x200d; ആദ്യമായാണ് സ്റ്റാര്&#x200d;ട്ടിങ് ഇലവനില്&#x200d; വരുന്നത്. സൗദിക്കെതിരെ അയാള്&#x200d; ഇറങ്ങിയത് രണ്ടാം പകുതിയിലാണ്. ഒരു ഗോള്&#x200d; ലീഡ് സംരക്ഷിച്ചു കളിക്കാന്&#x200d; ഉറുഗ്വേ തീരുമാനിച്ച സന്ദര്&#x200d;ഭത്തില്&#x200d;.</p>
<p>കളിയുടെ എല്ലാ മേഖലയിലും ഉറുഗ്വേക്കാര്&#x200d; റഷ്യയെ പിന്നിലാക്കി. പ്രത്യേകിച്ചും മധ്യനിരയിലെ ആധിപത്യത്തില്&#x200d;. പത്താം മിനുട്ടില്&#x200d; തന്നെ ലീഡ് ലഭിച്ചതിനാല്&#x200d; കളിക്കാര്&#x200d;ക്ക് അനാവശ്യമായി ആക്രമണത്വര കാണിക്കേണ്ടി വരികയോ പൊസിഷനില്&#x200d; വിട്ടുവീഴ്ചയോ ചെയ്യേണ്ടി വന്നില്ല. ഉയരക്കാരനായ സ്യൂബയെ ഡീഗോ ഗോഡിന്&#x200d; തന്റെ കീശയിലാക്കിയതോടെ റഷ്യ കുഴഞ്ഞു. രണ്ടാം ഗോള്&#x200d; വഴങ്ങുകയും 36ാം മിനുട്ടില്&#x200d; മണ്ടത്തരം കാണിച്ച് സ്‌മോള്&#x200d;നിക്കോവ് പുറത്താവുകയും ചെയ്തതോടെ കളി അവസാനിച്ചു കഴിഞ്ഞിരുന്നു.</p>
<p>എഡിന്&#x200d;സന്&#x200d; കവാനിക്ക് അയാള്&#x200d; അതീവമായി ആഗ്രഹിച്ച ഗോള്&#x200d; നേടാന്&#x200d; കഴിഞ്ഞു എന്നതും ഡീഗോ ഗോഡിന്&#x200d; പ്രതിരോധത്തിലും സെറ്റ്പീസുകളിലും തന്റെ പരിചയസമ്പത്ത് പൂര്&#x200d;ണമായി ഉപയോഗപ്പെടുത്തുന്നു എന്നതും ഉറുഗ്വേക്ക് അടുത്ത റൗണ്ടില്&#x200d; നല്&#x200d;കുന്ന സഹായം ചെറുതായിരിക്കില്ല. ഗോള്&#x200d; നേടാന്&#x200d; കഴിഞ്ഞാല്&#x200d; മത്സരത്തെ കില്&#x200d; ചെയ്യാന്&#x200d; പ്രത്യേകിച്ചൊരു വൈദഗ്ധ്യമുണ്ട് അവര്&#x200d;ക്ക്. ഗ്രൂപ്പ് ബിയില്&#x200d; രണ്ടാം സ്ഥാനക്കാരാകുന്നത് പോര്&#x200d;ച്ചുഗലോ സ്‌പെയിനോ അതോ ഇറാനോ ആകട്ടെ, അവര്&#x200d; ഉറുഗ്വേയുടെ ഈ സംഘത്തെ മറികടന്ന് ക്വാര്&#x200d;ട്ടറിലെത്താന്&#x200d; നന്നായി വിയര്&#x200d;ക്കേണ്ടി വരും.</p>
<p>പിന്&#x200d;കുറി: സൗദി ഈജിപ്ത് മത്സരം അവസാന മിനുട്ടുകളിലൊഴികെ ലൈവ് ആയി കാണാന്&#x200d; കഴിഞ്ഞില്ല. സലാഹിന്റെ ഗോള്&#x200d; ഹൈലൈറ്റ് കണ്ടു.സ്വന്തം ഹാഫില്&#x200d; നിന്നു വന്ന പന്തിനായി സലാഹ് നടത്തിയ ഓട്ടവും പന്ത് വലയിലാക്കിയ രീതിയിലും ശ്രദ്ധിച്ചോ? അതാണയാളെ ലോകോത്തര കളിക്കാരനാക്കുന്നത്. സൗദിയുടെ രണ്ടാം ഗോള്&#x200d; അവര്&#x200d; കല്&#x200d;ക്കുന്ന മനോഹരമായ വണ്&#x200d;ടച്ച് ഫുട്‌ബോളിന് ലഭിച്ച പ്രതിഫലമായിരുന്നു. വന്&#x200d;കിടക്കാരുടെ പവര്&#x200d;പാക്ക്ഡ് ഫുട്‌ബോളില്&#x200d; അത് വിലപ്പോയെന്നു വരില്ല. പക്ഷേ, ഏഷ്യയിലും തുല്യശക്തികളായ ടീമുകള്&#x200d;ക്കെതിരെയും അതിന് വലിയ സാധ്യതയുണ്ട്. പിച്ചി കൂടുതല്&#x200d; കാലം സൗദിയുടെ കോച്ചായി തുടരുകയാണെങ്കില്&#x200d; അവര്&#x200d; ഇനിയുമേറെ മെച്ചപ്പെടുകയും ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ururus.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തുല്യശക്തികള്&#x200d; തുല്യദുര്&#x200d;ബലര്&#x200d;</title>
		<link>https://www.chandrikadaily.com/japsen.html</link>
					<comments>https://www.chandrikadaily.com/japsen.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Jun 2018 18:37:39 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Match review]]></category>
		<category><![CDATA[Muhammed Shafi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91515</guid>

					<description><![CDATA[സെനഗല്&#x200d; 2 ജപ്പാന്&#x200d; 2 &#160; തുല്യശക്തികള്&#x200d; തമ്മിലുള്ള ഫുട്‌ബോള്&#x200d; മത്സരം കാണുന്നത് അതും നമുക്ക് പ്രത്യേകിച്ച് ഒരു ടീമിനോടും വിരോധമില്ലെങ്കില്&#x200d; ആശ്വാസകരവും ആസ്വാദ്യവുമായ അവസ്ഥയാണ്. കൊളംബിയയെ അട്ടിമറിച്ച് ജപ്പാനും പോളണ്ടിനെ കുത്തിമലര്&#x200d;ത്തി സെനഗലും ഗ്രൂപ്പ് എച്ചില്&#x200d; മൂന്ന് പോയിന്റ് സമ്പാദിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് ആര് ജയിച്ചാലും തോറ്റാലും ഇനി ഒന്നും ആയില്ലെങ്കില്&#x200d; പോലും കളികാണുന്ന നമുക്കൊരു നഷ്ടവുമില്ലാത്ത മത്സരം. 2002 ലോകകപ്പില്&#x200d; അര്&#x200d;ജന്റീനയെയും ഫ്രാന്&#x200d;സിനെയും പറ്റി എന്&#x200d;.എസ് മാധവന്&#x200d; എഴുതിയതു പോലെ ഹൃദയം സെനഗലിനും തലച്ചോര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>സെനഗല്&#x200d; 2 ജപ്പാന്&#x200d; 2</p>
<p>&nbsp;</p>
<p>തുല്യശക്തികള്&#x200d; തമ്മിലുള്ള ഫുട്‌ബോള്&#x200d; മത്സരം കാണുന്നത് അതും നമുക്ക് പ്രത്യേകിച്ച് ഒരു ടീമിനോടും വിരോധമില്ലെങ്കില്&#x200d; ആശ്വാസകരവും ആസ്വാദ്യവുമായ അവസ്ഥയാണ്. കൊളംബിയയെ അട്ടിമറിച്ച് ജപ്പാനും പോളണ്ടിനെ കുത്തിമലര്&#x200d;ത്തി സെനഗലും ഗ്രൂപ്പ് എച്ചില്&#x200d; മൂന്ന് പോയിന്റ് സമ്പാദിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് ആര് ജയിച്ചാലും തോറ്റാലും ഇനി ഒന്നും ആയില്ലെങ്കില്&#x200d; പോലും കളികാണുന്ന നമുക്കൊരു നഷ്ടവുമില്ലാത്ത മത്സരം. 2002 ലോകകപ്പില്&#x200d; അര്&#x200d;ജന്റീനയെയും ഫ്രാന്&#x200d;സിനെയും പറ്റി എന്&#x200d;.എസ് മാധവന്&#x200d; എഴുതിയതു പോലെ ഹൃദയം സെനഗലിനും തലച്ചോര്&#x200d; ജപ്പാനും കൊടുത്ത് ഞാന്&#x200d; കളികാണാന്&#x200d; തുടങ്ങി. തുല്യശക്തി മാത്രമല്ല ഇരുകൂട്ടര്&#x200d;ക്കും തുല്യദൗര്&#x200d;ബല്യം കൂടിയാണെന്ന് മനസ്സിലായി; രണ്ടുതവണ മുന്നിലെത്തിയിട്ടും സെനഗലിന് അത് സംരക്ഷിക്കാന്&#x200d; കഴിയാതിരുന്നതും ജപ്പാന് പൊരുതിക്കയറാന്&#x200d; കഴിഞ്ഞതും ഈ ശക്തിദൗര്&#x200d;ബല്യങ്ങള്&#x200d; കൊണ്ടുതന്നെ.</p>
<p>വന്&#x200d;കിട ടീമുകളുടേത് പോലെ സങ്കീര്&#x200d;ണവും വിദഗ്ധവുമായ ഗെയിംപ്ലാനുകളായിരുന്നില്ല ഇരുടീമുകളുടേതും. പരസ്പരമുള്ള പ്ലസ്‌മൈനസ്സുകള്&#x200d; ഏറെക്കുറെ അറിയാവുന്നതിനാല്&#x200d; ആക്രമിക്കുക, പ്രതിരോധിക്കുക എന്ന നയം തങ്ങളുടെ കൈവശമുള്ള വിഭവങ്ങളുപയോഗിച്ച് എങ്ങനെ നടപ്പാക്കാമെന്നതിനാണ് കോച്ചുമാര്&#x200d; ഊന്നല്&#x200d; നല്&#x200d;കിയത്. അതുകൊണ്ടുതന്നെ ഇരുബോക്‌സുകളിലും ഉദ്വേഗജനകമായ നിമിഷങ്ങളും പിഴവുകളും ഭാഗ്യനിര്&#x200d;ഭാഗ്യങ്ങളമെല്ലാം മാറിമാറി വന്നു.</p>
<p>പ്രതിരോധത്തിലെ ദൗര്&#x200d;ബല്യം ജപ്പാന്&#x200d; ആക്രമണത്തിലൂടെ പരിഹരിക്കാന്&#x200d; ശ്രമിക്കുമെന്ന ധാരണയില്&#x200d; നാല് ഡിഫന്റര്&#x200d;മാര്&#x200d;ക്കു പുറമെ വിത്ത്ഡ്രവിങ് റോളില്&#x200d; ഒരാളെ കൂടി നിര്&#x200d;ത്തിയാണ് സെനഗല്&#x200d; കോച്ച് സിസ്സെ ടീമിനെ ഇറക്കിയത്. ഒറ്റക്ക് ആക്രമിക്കുന്ന കൂറ്റന്&#x200d; മനുഷ്യനായ നിയാങിനു പിന്നില്&#x200d; നാല് മിഡ്ഫീല്&#x200d;ഡര്&#x200d;മാര്&#x200d;. ജപ്പാന്&#x200d; ബോക്‌സിലേക്ക് പന്തെത്തിക്കുകയായിരുന്നു എല്ലാവരുടെയും ദൗത്യം. ജപ്പാന്&#x200d; കോച്ച് നിഷിനോ ആകട്ടെ, കൊളംബിയക്കെതിരെ വിജയകരമായി പരീക്ഷിച്ച 4231 നെ അവലംബിച്ചു. ഡീപ് റോളിലുള്ള ഹസിബിയും ഷിബസാക്കിയും ഡിഫന്&#x200d;സിലെ പോരായ്മ പരിഹരിക്കാന്&#x200d; വേണ്ടിക്കൂടി നിയുക്തരായിരുന്നു.</p>
<p>ഉയരക്കാരും കരുത്തരുമായ ആഫ്രിക്കക്കാര്&#x200d; ഉയര്&#x200d;ത്തിയ വെല്ലുവിളിയെ സ്റ്റാമിന കൊണ്ടും വേഗത കൊണ്ടും നേരിടുന്ന ജപ്പാനികള്&#x200d;, തങ്ങള്&#x200d; ഒരുതരത്തിലും പോരാത്തവരല്ല എന്ന തീരുമാനത്തിലാണ് കളിച്ചത്. മധ്യവരക്കു ചുറ്റും സമയംകളയുന്നതിനു പകരം ഹൈബോളുകളും ലോങ്‌ബോളുകളുമായി എതിര്&#x200d;ബോക്‌സിലേക്ക് ഇരച്ചുകയറുക എന്നതായിരുന്നു അവരുടെ തന്ത്രം. അതിലവര്&#x200d; ഏറെക്കുറെ വിജയിക്കുകയും ചെയ്തു. 11ാം മിനുട്ടില്&#x200d; ആദ്യഗോള്&#x200d; വന്നത് പക്ഷേ, ഭയപ്പെട്ടിരുന്നതു പോലെ തന്നെ ജപ്പാന്റെ പ്രതിരോധപ്പിഴവില്&#x200d; നിന്നാണ്. വലതുവശത്ത് ഓവര്&#x200d;ലാപ്പ് ചെയ്തുകയറിയ സെനഗല്&#x200d; വിങ്ബാക്ക് മൂസാ വാഗെ ജപ്പാന്&#x200d; ബോക്‌സിലേക്ക് ക്രോസ് നല്&#x200d;കുമ്പോള്&#x200d; അതിലൊരു ഗോള്&#x200d;സൂചന ഉണ്ടായിരുന്നില്ല. പക്ഷേ, പിന്നിലേക്കിറങ്ങി പന്ത് ഹെഡ്ഡ് ചെയ്‌തൊഴിവാക്കാനുള്ള ഹരാഗുച്ചിയുടെ ശ്രമം ദയനീയമായി പരാജയപ്പെടുകയും ബോക്‌സില്&#x200d; തന്നെ സെനഗല്&#x200d; താരത്തിന്റെ കാലില്&#x200d;ചെന്നുവീഴുകയും ചെയ്തു. മൂന്ന് പ്രതിരോധക്കാര്&#x200d; മുന്നില്&#x200d; നില്&#x200d;ക്കെയാണ് അയാള്&#x200d; ഭാഗ്യം പരീക്ഷിച്ചത്. ഗോള്&#x200d;കീപ്പര്&#x200d;ക്ക് അത് കുത്തിയൊഴിവാക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പക്ഷേ, സദിയോ മാനെ എന്ന അപകടകാരി മാര്&#x200d;ക്ക് ചെയ്യപ്പെടാതെ കൃത്യസ്ഥലത്തുണ്ടായിരുന്നു. ഗോള്&#x200d; വീഴുമ്പോള്&#x200d; ബോക്‌സിലെ ജാപ്പനീസ് സെനഗലീസ് അനുപാതം 8:4 ആയിരുന്നു എന്നോര്&#x200d;ക്കണം.</p>
<p>തുടക്കത്തിലേ വീണ ഗോളില്&#x200d; നിന്ന് കരകയറാന്&#x200d; ജപ്പാന്&#x200d; നടത്തിയ പോരാട്ടത്തെ സമ്മതിക്കണം. മത്സരത്തെ ഒറ്റഗോളില്&#x200d; കൊന്നുകളയുന്നതിനെപ്പറ്റി ആലോചിക്കാന്&#x200d; പോലും അവര്&#x200d; സെനഗലിനെ അനുവദിച്ചില്ല. സ്വന്തം ഹാഫില്&#x200d; നിന്ന് റൈറ്റ് വിങ്ബാക്ക് ആയ സകായ് ഉയര്&#x200d;ത്തിവിട്ട പന്ത് ബോക്‌സില്&#x200d; താഴെയിറക്കുന്നത് ലെഫ്റ്റ് വിങ്ബാക്ക് നഗട്ടോമോ ആണ്. അയാളുടെ സെക്കന്റ് ടച്ച് പൂര്&#x200d;ണമായില്ലെങ്കിലും തകാഷി ഇന്&#x200d;യിക്കുള്ള മികച്ചൊരു പാസായി അത് പരിണമിച്ചു. ഇടതുവിങില്&#x200d; സജീവമായി കളിച്ച് എതിര്&#x200d;പ്രതിരോധത്തിന് തലവേദനയുണ്ടാക്കിയ ഇന്&#x200d;യിയുടെ ഫിനിഷിങ് ഒന്നാന്തരമായിരുന്നു. രണ്ട് പ്രതിരോധക്കാര്&#x200d;ക്കിടയിലൂടെ അയാള്&#x200d; ഫാര്&#x200d;പോസ്റ്റിലേക്ക് വളച്ചിറക്കിയ പന്ത് അവസാന നിമിഷമേ ഗോളിക്ക് കാണാനായുള്ളൂ. അയാള്&#x200d; ഡൈവ് ചെയ്തപ്പോഴേക്ക് പന്ത് വലകുലുക്കി.</p>
<p>അവസരങ്ങള്&#x200d; സൃഷ്ടിക്കുന്നതിലും നഷ്ടപ്പെടുത്തുന്നതിലും ഇരുകൂട്ടരും മത്സരിച്ചു. ഒന്ന് കാല്&#x200d;വെച്ചു കൊടുക്കുകയോ അല്&#x200d;പം സാവകാശം പുലര്&#x200d;ത്തുകയോ ചെയ്തിരുന്നെങ്കില്&#x200d; ഗോളടിക്കാന്&#x200d; കഴിയുമായിരുന്ന അവസരങ്ങള്&#x200d; രണ്ട് ടീമും തുലച്ചു. സ്‌െ്രെടക്കര്&#x200d; ഒസാക്കോ ഗോളി മാത്രം മുന്നില്&#x200d; നില്&#x200d;ക്കെ താഴ്ന്നുവന്ന ക്രോസില്&#x200d; കാല്&#x200d;വെക്കാന്&#x200d; വൈകിയതും ഇന്&#x200d;യിയുടെ ഷോട്ട ക്രോസ്ബാറില്&#x200d; തട്ടിമടങ്ങിയതും ജപ്പാന്റെ വലിയ ദൗര്&#x200d;ഭാഗ്യങ്ങളായി. ക്ലോസ്‌റേഞ്ചില്&#x200d; നിന്നുള്ള ചാന്&#x200d;സ് നിയാങും മിസ്സാക്കി.</p>
<p>ലോങ്‌ബോളുകളും വലതുവശത്തുകൂടിയുള്ള നീക്കങ്ങളുമായിരുന്നു സെനഗലിന്റെ ആക്രമണരീതി. വലതു മിഡ്ഫീല്&#x200d;ഡറായി നിയോഗിക്കപ്പെട്ട സദിയോ മാനെ പന്തെത്തുന്ന എല്ലായിടത്തുമുണ്ടായിരുന്നതിനാല്&#x200d; സെനഗലിന്റെ ആക്രമണങ്ങള്&#x200d;ക്ക്, അവ എണ്ണത്തില്&#x200d; കുറവായിരുന്നെങ്കിലും, കൂടുതല്&#x200d; മൂര്&#x200d;ച്ചയുണ്ടായിരുന്നു. വലതുവിങില്&#x200d; കുതിച്ചോടുന്ന ഇസ്മായില സാറും സ്‌െ്രെടക്കര്&#x200d; നിയാങുമായിരുന്നു സ്ഥിരം ഭീഷണി.</p>
<p>പക്ഷേ, അവരുടെ രണ്ടാം ഗോള്&#x200d; വന്നത് സാനെയുടെ തട്ടകമായ ഇടതുവശത്തു നിന്നായിരുന്നു. അതാണെങ്കില്&#x200d; ഒരു ഒന്നൊന്നര ടീം ഗോളുമായിരുന്നു. മാനെ നല്&#x200d;കിയ പന്ത് സ്വീകരിച്ച യൂസുഫ് സബാലി പന്തുമായി ഒന്ന് തിരിഞ്ഞ് ഡിഫന്ററെ വെട്ടിയൊഴിയുന്നു. എന്നിട്ട് പന്ത് ഗോള്&#x200d;വരക്ക് കുറുകെ ഇന്നര്&#x200d; ബോക്‌സിലേക്ക് നല്&#x200d;കുന്നു. പന്ത് സ്വീകരിക്കാവുന്ന സ്ഥിതിയിലല്ലെങ്കിലും നിയാങ് പിന്&#x200d;കാല്&#x200d; കൊണ്ട് ഒന്നു ടച്ച് ചെയ്യുന്നു. 19കാരന്&#x200d; മൂസ വാഗ് ഓടിയെത്തി പന്ത് വലയിലേക്ക് അടിച്ചുകയറ്റുന്നു. ഒരു ഡിഫന്ററും സ്‌െ്രെടക്കറും രണ്ട് മിഡ്ഫീല്&#x200d;ഡര്&#x200d;മാരും പങ്കെടുത്ത ആ ആക്രമണം ചെറുക്കാന്&#x200d; ജപ്പാന്&#x200d; താരങ്ങള്&#x200d;ക്ക് കഴിഞ്ഞില്ല. ഹോള്&#x200d;ഡറായ ആല്&#x200d;ഫ്രഡ് എന്&#x200d;ഡിയായെ മാറ്റി ആക്രമണ സ്വഭാവമുള്ള ഷെയ്ഖ് കുയാത്തെയെ കളത്തിലിറക്കിയതു മുതല്&#x200d; സെനഗല്&#x200d; നേടുമെന്ന് തോന്നിച്ച ഗോളായിരുന്നു അത്.</p>
<p>എന്നിട്ടും സാമുറായ്കള്&#x200d; തോറ്റില്ല. ഷിന്&#x200d;ജി കാഗവക്ക് പകരം കെയ്‌സുക്കെ ഹോണ്ടയും ഹരാഗുച്ചിക്കു പകരം ഓകസാക്കിയും വന്നതോടെ അവര്&#x200d; സമനില ഗോളിനായി ആഞ്ഞുപൊരുതി. മൈതാനത്തിറങ്ങി ആറ് മിനുട്ടിനുള്ളില്&#x200d; ഹോണ്ട ലക്ഷ്യം കണ്ടു. ഡിഫന്&#x200d;സിലെ അലസതക്ക് സെനഗല്&#x200d; വന്&#x200d;വില നല്&#x200d;കേണ്ടി വന്ന നിമിഷം. ബോക്‌സിനു പുറത്തുനിന്ന് ഒസാകോ ചിപ്പ് ചെയ്ത് ഉയര്&#x200d;ത്തിവിട്ട പന്ത് മൂന്ന് സെനഗലുകാര്&#x200d;ക്കും കീപ്പര്&#x200d;ക്കും പിടികൊടുക്കാതെ വലതുവശത്തേക്ക് ഊരിയിറങ്ങുന്നു. പിന്നില്&#x200d; നിന്ന് ഓടിയെത്തിയ ഇന്&#x200d;വി ഡിഫന്റര്&#x200d;മാര്&#x200d; തീര്&#x200d;ത്ത ഇടനാഴിയിലൂടെയാണ് പന്ത് ഗോള്&#x200d;മുഖത്തേക്ക് പാസ് ചെയ്തത്. ഗോള്&#x200d;കീപ്പര്&#x200d; വീണുകിടക്കുകയായിരുന്നെങ്കിലും ക്ലിയര്&#x200d; ചെയ്യാനുള്ള അവസരം ഡിഫന്റര്&#x200d;മാര്&#x200d;ക്കുണ്ടായിരുന്നു. എന്നിട്ടും ഏറ്റവും അപകടകരമായ പൊസിഷനില്&#x200d; ഹോണ്ടക്ക് പന്തുകിട്ടി. അത് ഗോളാക്കാന്&#x200d; അയാള്&#x200d;ക്കൊരു പ്രയാസവുമുണ്ടായിരുന്നില്ല.</p>
<p>22 ആയിട്ടും ഇരുടീമുകളും സമനില കൊണ്ട് തൃപ്തിപ്പെടാന്&#x200d; തയ്യാറല്ലെന്നു പ്രഖ്യാപിച്ചാണ് പിന്നീടും കളിച്ചത്. അത കളിയെ അന്തിമ വിസില്&#x200d; വരെ ആവേശകരമാക്കി മാറ്റി. ഈ മത്സരത്തില്&#x200d; മൂന്നു പോയിന്റ് ലഭിച്ചാല്&#x200d; പ്രീക്വാര്&#x200d;ട്ടര്&#x200d; ബര്&#x200d;ത്ത് ഏറെക്കുറെ ഉറപ്പിക്കാം എന്നതായിരിക്കണം അവരെ അതിനു പ്രേരിപ്പിച്ച ഘടകം. പക്ഷേ, സ്‌കോര്&#x200d;ലൈന്&#x200d; കല്&#x200d;യോട് പൂര്&#x200d;ണ നീതി പുലര്&#x200d;ത്തുന്നതായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/japsen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
