<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Muharam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/muharam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 05 Jul 2025 16:30:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Muharam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/the-muharram-holiday-will-not-be-moved-to-monday-the-government-rejected-the-demand.html</link>
					<comments>https://www.chandrikadaily.com/the-muharram-holiday-will-not-be-moved-to-monday-the-government-rejected-the-demand.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 05 Jul 2025 16:30:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[leave]]></category>
		<category><![CDATA[Muharam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346789</guid>

					<description><![CDATA[തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് മുഹറം അവധിയില്&#x200d; മാറ്റമില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടര്&#x200d; പ്രകാരം ഞായറാഴ്ചയായിരിക്കും മുഹറം അവധി. തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.</p>
<p>ചന്ദ്രമാസപ്പിറവി പ്രകാരം ഈ വര്&#x200d;ഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ടി വി ഇബ്രാഹിം എംഎല്&#x200d;എ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നല്&#x200d;കിയിരുന്നു.</p>
<p> &#8216;ചന്ദ്ര മാസ പ്പിറവിയുടെ അടിസ്ഥാനത്തില്&#x200d; തീരുമാനിക്കുന്ന മുഹറം 10 തിങ്കളാഴ്ചയാണ് കേരളത്തില്&#x200d; ആചരിക്കുന്നത്. സര്&#x200d;ക്കാര്&#x200d; കലണ്ടര്&#x200d; പ്രകാരം ജൂലൈ ആറ് ഞായറാഴ്ച ആണ് നിലവില്&#x200d; അവധി ഉള്ളത്. എന്നാല്&#x200d; മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്&#x200d;കിയിട്ടുണ്ട്. ഫയല്&#x200d; ജനറല്&#x200d; അഡ്മിസ്ട്രേഷന്&#x200d; വിഭാഗത്തിന്റെ പരിഗണനയിലാണ്&#8217; -എന്നാണ് ടി.വി. ഇബ്രാഹീം എം.എല്&#x200d;.എ ഫേസ്ബുക്കില്&#x200d; കുറിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-muharram-holiday-will-not-be-moved-to-monday-the-government-rejected-the-demand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഹറം ആലോചനയാണ്-ടി.എച്ച് ദാരിമി</title>
		<link>https://www.chandrikadaily.com/muharram-is-thought-th-darimi-article.html</link>
					<comments>https://www.chandrikadaily.com/muharram-is-thought-th-darimi-article.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 29 Jul 2022 11:48:27 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[islam]]></category>
		<category><![CDATA[Muharam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=215654</guid>

					<description><![CDATA[ഇസ്‌ലാമിക ചരിത്രത്തില്&#x200d; അതുല്യവും അനിര്&#x200d;വചനീയവുമായ സ്ഥാനമാണ് ഹിജ്‌റ കലണ്ടറിലെ പ്രഥമ മാസമായ മുഹറം മാസത്തിനുള്ളത്. ഒട്ടേറെ മഹത്വങ്ങളും സവിശേഷതകളും നിറഞ്ഞ്‌നില്&#x200d;ക്കുന്ന മുഹറം ഒരായിരം പ്രതീക്ഷകളുടെ നവ വര്&#x200d;ഷപുലരിയാണ് വിശ്വാസികള്&#x200d;ക്ക് സമ്മാനിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കാലം വീണ്ടും മുഹറമിലെത്തുകയാണ്. കാലം എന്ന ചിന്തയിലെ പ്രധാന ചിന്താവിഷയമാണ് വീണ്ടും വീണ്ടും വരുന്നു എന്ന ഈ ചാക്രികത. നാം ജീവിക്കുന്ന ഭൂമിയില്&#x200d; സമയത്തെയും കാലത്തെയും കുറിക്കുമ്പോള്&#x200d; ഈ ചാക്രിക ഭാവം ഇല്ലാതിരിക്കില്ല. കാലം തുടങ്ങിയേടത്തുതന്നെ വീണ്ടും വന്നുകൊണ്ടേയിരിക്കും എന്ന ഈ സ്വഭാവം തന്നെയാണ് ലോകം ഇതുവരേക്കും ആവിഷ്‌കരിച്ചിട്ടുള്ള ഏതാണ്ടെല്ലാ കലണ്ടറുകള്&#x200d;ക്കും ഉള്ളത്. കാരണം, മനുഷ്യന്റെ കാലഗണനയുടെ ആധാരങ്ങള്&#x200d; സൂര്യനും ചന്ദ്രനുമാണ്. കൃത്യമായ ഒരു കണക്കനുസരിച്ച് അവ രണ്ടും അവയുടെ ഭ്രമണപഥത്തിലൂടെ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നതിനാലാണ് സചേതനവും സജീവവുമായ ഭൗതിക പ്രപഞ്ചത്തിന് കാലഗണന നടത്താന്&#x200d; കഴിയുന്നത്. ഇവയില്&#x200d; രണ്ടാലൊന്നിനെ അടിസ്ഥാനപ്പെടുത്തിയാണ് കലണ്ടറുകള്&#x200d; ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. ഇവിടെ ചര്&#x200d;ച്ച ഇതല്ല, കാലത്തിന് സ്രഷ്ടാവ് എന്തിന് ഈ പ്രകൃതം നല്&#x200d;കി എന്നതാണ്. മനുഷ്യന് തന്നെയും തന്റെ കര്&#x200d;മങ്ങളെയും വിലയിരുത്താനും പുനപ്പരിശോധിക്കാനും ഒരവസരം ലഭിക്കാന്&#x200d; വേണ്ടി എന്നാണ് ഒറ്റവാക്കില്&#x200d; മറുപടി. അഥവാ കഴിഞ്ഞ മുഹര്&#x200d;റത്തിനുശേഷം പന്ത്രണ്ട് മാസങ്ങള്&#x200d; നീണ്ട ജീവിത സഞ്ചാരത്തെ മൂല്യനിര്&#x200d;ണയം നടത്തി തിരുത്താനുള്ളത് തിരുത്തിയും കൂട്ടിച്ചേര്&#x200d;ക്കാനുള്ളത് കൂട്ടിച്ചേര്&#x200d;ത്തും വീണ്ടുമൊരു പുനര്&#x200d;ഗമനത്തിനുള്ള കളമൊരുക്കുകയാണ് വീണ്ടും വരുന്ന മുഹറം എന്നര്&#x200d;ഥം. അതിനാലാണ് മുഹറം മതിമറന്ന് ആഘോഷിക്കാനോ അന്ധമായി ആചരിക്കാനോ ഉള്ളതല്ല പ്രത്യുത അത് കടന്നുപോകുന്ന ദിനങ്ങളുടെ അനുഭവങ്ങള്&#x200d; വെച്ച് തന്റെ ജീവിതത്തെ വിലയിരുത്താനും കടന്നുവരുന്ന ദിനങ്ങളില്&#x200d; അവയിലെ നല്ലത് വര്&#x200d;ധിപ്പിക്കാനും തിയ്യത് ഒഴിവാക്കാനുമുള്ള പുതിയ തീരുമാനങ്ങള്&#x200d; കൈക്കൊള്ളാനുമുള്ള അവസരമാണ് എന്ന് പറയുന്നത്.</p>
<p>ഈ പറഞ്ഞതെല്ലാം ഏത് കലണ്ടറിലെ പുതുവര്&#x200d;ഷത്തെ കുറിച്ചും പറയാവുന്ന വസ്തുത തന്നെയാണ്. എന്നാല്&#x200d; മുഹറമിനെ കുറിച്ചാകയാല്&#x200d; അതിന്റെ നിദാനമായ ചാന്ദ്രവര്&#x200d;ഷത്തിന്റെ ഈ അര്&#x200d;ഥത്തിലുള്ള പ്രത്യേകതകൂടി ഇതിലേക്ക് ചേര്&#x200d;ത്തു വായിക്കേണ്ടതുണ്ട്. ലോകത്തെ നിരവധി മതങ്ങളും സമൂഹങ്ങളും സൗരവര്&#x200d;ഷത്തെ അവലംബിക്കുമ്പോള്&#x200d; ഇസ്‌ലാം അതിന്റെ അനുഷ്ഠാനപരമായ കാര്യങ്ങള്&#x200d;ക്ക് അവലംബിക്കുന്നത് ചന്ദ്രവര്&#x200d;ഷത്തെയാണ്. ചന്ദ്രവര്&#x200d;ഷത്തെ അടിസ്ഥാനപ്പെടുത്തി മതാനുഷ്ഠാനങ്ങള്&#x200d; നിര്&#x200d;വഹിക്കപ്പെടുമ്പോള്&#x200d; കാലാവസ്ഥാപരമായ പ്രതിസന്ധികളില്&#x200d;നിന്നും രക്ഷനേടാന്&#x200d; സാധ്യമാകുന്നുവെന്നതാണ് അതിന്റെ പ്രധാന ഗുണം. സൂര്യവര്&#x200d;ഷത്തെ അടിസ്ഥാനമാക്കിയാണല്ലോ ഋതുക്കള്&#x200d; വരുന്നത്. ഋതുക്കള്&#x200d; വ്യത്യസ്ഥ കാലാവസ്ഥ പ്രദാനം ചെയ്യുന്നു. അപ്പോള്&#x200d; നോമ്പ്, ഹജ്ജ് തുടങ്ങിയ ഇസ്‌ലാമിലെ അതിപ്രധാനമായ വാര്&#x200d;ഷികാനുഷ്ഠാനങ്ങളും കര്&#x200d;മങ്ങളും പെരുന്നാള്&#x200d; പോലുള്ള ആഘോഷസുദിനങ്ങളും ഏതെങ്കിലുമൊരു ഋതുവില്&#x200d; തളച്ചിടപ്പെടുന്ന സാഹചര്യമുണ്ടാവുന്നില്ല. മറിച്ച് ചൂടുകാലവും തണുപ്പുകാലവും മഴക്കാലവുമെല്ലാം മാറിമാറി അവയുടെ സീസണുകളായിവരുന്നു.</p>
<p>ഒരോ വര്&#x200d;ഷവും ഇങ്ങനെ മാറി മാറി വരുന്നുവെന്നതിനാല്&#x200d; പ്രകൃതിയോടിണങ്ങി ഇവ നിര്&#x200d;വഹിക്കാന്&#x200d; മനുഷ്യര്&#x200d;ക്കാവുന്നു. ജനങ്ങളുടെ ജീവിതാരോഗ്യ സാഹചര്യങ്ങള്&#x200d; കൂടി പരിഗണിച്ചുകൊണ്ടുള്ള ഇത്തരം സൗകര്യങ്ങള്&#x200d; ഇസ്‌ലാം വിഭാവനം ചെയ്യുന്നുവെന്നതിനാല്&#x200d; തന്നെയാണ് പ്രകൃതിയുടെ മതം എന്ന വിശേഷണത്തിന് അര്&#x200d;ഹമായതും. എല്ലാ വേനലിലും നോമ്പ്, എല്ലാ വര്&#x200d;ഷക്കാലത്തും ഹജ്ജ്, എല്ലാ പെരുന്നാളിനും തണുപ്പ് തുടങ്ങിയ പ്രയാസങ്ങള്&#x200d; ഉണ്ടാവില്ല എന്നര്&#x200d;ഥം. മാത്രമല്ല, സരളമായ കാലഗണനക്ക് കൂടുതല്&#x200d; സൗകര്യവും ഈ കലണ്ടറാണ്. അതിനാല്&#x200d; തന്നെയാകാം ആദ്യമുണ്ടായ ഗണന ചന്ദ്രനെ ആധാരമാക്കിയായിരുന്നു. സൗര വര്&#x200d;ഷക്കലണ്ടറിനാധാരാമായ ഭൂമിയുടെ കറക്കം കുറ്റമറ്റ രീതിയില്&#x200d; ശാസ്ത്രം കണ്ടെത്തുന്നതുതന്നെ വളരെക്കാലം പിന്നിട്ടാണ്. ക്രിസ്താബ്ദം എട്ടില്&#x200d; റോമന്&#x200d; ചക്രവര്&#x200d;ത്തി ജൂലിയസ് സീസറാണ് സൗരവര്&#x200d;ഷ കലണ്ടറിന് രൂപകല്&#x200d;പ്പന നല്&#x200d;കുന്നത് എന്നാണ് ചരിത്രം.</p>
<p>ഇസ്‌ലാമിക ചരിത്രത്തില്&#x200d; അതുല്യവും അനിര്&#x200d;വചനീയവുമായ സ്ഥാനമാണ് ഹിജ്‌റ കലണ്ടറിലെ പ്രഥമ മാസമായ മുഹറം മാസത്തിനുള്ളത്. ഒട്ടേറെ മഹത്വങ്ങളും സവിശേഷതകളും നിറഞ്ഞ്‌നില്&#x200d;ക്കുന്ന മുഹറം ഒരായിരം പ്രതീക്ഷകളുടെ നവ വര്&#x200d;ഷപുലരിയാണ് വിശ്വാസികള്&#x200d;ക്ക് സമ്മാനിക്കുന്നത്. അല്ലാഹു തന്റെ മാസമെന്ന് പ്രഖ്യാപിച്ച് ആദരിച്ച വിശുദ്ധ മാസങ്ങളിലൊന്നാണ് മുഹറം. ഇസ്‌ലാമിന്റെ സംസ്ഥാനത്തിനു മുമ്പ് ജാഹിലിയ്യത്തും പ്രത്യേകം ബഹുമതി നല്&#x200d;കിയ മാസം. ഇതെല്ലാം ഈ മാസത്തിന്റെ സവിശേഷതകളാണ്. സവിശേഷതകള്&#x200d; സത്യത്തില്&#x200d; ചിന്തയുടെ വാതായനങ്ങള്&#x200d; തന്നെയാണ് തുറക്കുന്നത്. കാരണം, ഈ സവിശേഷതകളുടെ നിദാനത്തെകുറിച്ച് ആലോചിക്കേണ്ടതുണ്ടല്ലോ. അവ ആലോചിച്ച് കണ്ടെത്തി അവ ഉപയോഗപ്പെടുത്താന്&#x200d; ഉദ്യമിക്കുമ്പോഴാണല്ലോ വിശ്വാസിയുടെ മനസ്സുണരുന്നത്. ഈ ഉണരല്&#x200d; ഇല്ലെങ്കില്&#x200d; പിന്നെ കര്&#x200d;മം വെറും അഭിനയമായി മാറുന്നു. എന്തെന്നും എന്തിനെന്നും എങ്ങനെ എന്നുമൊന്നുമറിയാതെ ഒരാള്&#x200d; പട്ടിണി കിടന്നാല്&#x200d; അത് യഥാര്&#x200d;ഥ നോമ്പാവില്ല എന്ന് പറയുന്നതു പോലെ തന്നെ. ഈ മാസത്തിന്റെ ഈ പറഞ്ഞ സവിശേഷതകളുടെ പൊരുളുകളില്&#x200d; എത്തിച്ചേരുമ്പോള്&#x200d; മാത്രമേ അതിനു കല്&#x200d;പ്പിക്കേണ്ട ആദരവ് കല്&#x200d;പ്പിക്കാനും കഴിയൂ. ഈ ആദരവ് നമ്മുടെ ബാധ്യതയുമാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muharram-is-thought-th-darimi-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഹറം ഘോഷയാത്രക്ക് സുപ്രിംകോടതി അനുമതി നിരസിച്ചു</title>
		<link>https://www.chandrikadaily.com/supreme-court-refuses-permission-for-muharram-procession-across.html</link>
					<comments>https://www.chandrikadaily.com/supreme-court-refuses-permission-for-muharram-procession-across.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 27 Aug 2020 10:32:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Muharam]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=148170</guid>

					<description><![CDATA[പുരി ക്ഷേത്രത്തിലും മഹാരാഷ്ട്രയിലെ ജൈന ക്ഷേത്രത്തിലും ഘോഷയാത്രക്ക് അനുമതി നല്&#x200d;കിയിരുന്നു]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: മുഹറം ഘോഷയാത്രകള്&#x200d;ക്ക് സുപ്രീംകോടതി അനുമതി നിരസിച്ചു. കോവിഡ് ഭീതി നിലനില്&#x200d;ക്കുന്ന സാഹചര്യത്തില്&#x200d; മുഹറം ഘോഷയാത്ര സുരക്ഷിതമല്ലെന്ന് കോടതി അറിയിച്ചു. ഘോഷയാത്ര ആശയകുഴപ്പത്തിന് ഇടയാക്കുമെന്ന് കോടതി. ഒരു സമുദായം കോവിഡ് പരത്തി എന്ന പ്രചരണത്തിന് ഇത് വഴിവെക്കുമെന്ന് കോടതി ഉത്തരവില്&#x200d; പറയുന്നു.</p>
<p>ജനങ്ങളെ അപകടത്തിലാക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ എ ബോബ്‌ഡേ പറഞ്ഞു. പുരി ക്ഷേത്രത്തിലും മഹാരാഷ്ട്രയിലെ ജൈന ക്ഷേത്രത്തിലും ഘോഷയാത്രക്ക് അനുമതി നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-refuses-permission-for-muharram-procession-across.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാംസ്‌കാരിക ശീലങ്ങളുടെ മുഹറം</title>
		<link>https://www.chandrikadaily.com/muharam.html</link>
					<comments>https://www.chandrikadaily.com/muharam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 16 Sep 2018 12:00:31 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Muhammed Shafi]]></category>
		<category><![CDATA[Muharam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=103384</guid>

					<description><![CDATA[&#160; മുഹമ്മദ് ശാഫി കരീബിയന്&#x200d; രാജ്യമായ ട്രിനിഡാഡില്&#x200d; ഹൊസയ് എന്ന പേരില്&#x200d; വര്&#x200d;ണശബളമായ ഒരാഘോഷം വര്&#x200d;ഷംതോറും നടന്നുവരുന്നുണ്ട്. അറബിക് കലണ്ടറിലെ പുതുവര്&#x200d;ഷമായ മുഹര്&#x200d;റം ഒന്നാംദിനത്തില്&#x200d; കനംകുറഞ്ഞ വസ്തുക്കള്&#x200d; കൊണ്ട് പള്ളിയുടെ രൂപം &#8211; തസിയ &#8211; മനോഹരമായി കെട്ടിയുണ്ടാക്കുന്നു. തുടര്&#x200d;ന്നുള്ള ദിവസങ്ങളില്&#x200d; തസിയ വഹിച്ചുകൊണ്ട് തെരുവുകളിലൂടെയുള്ള ഘോഷയാത്രയാണ്. മുഹര്&#x200d;റം പത്തിന് കെട്ടുരൂപം കടലിലൊഴുക്കുന്നതോടെയാണ് ആഘോഷങ്ങളുടെ പര്യവസാനം. ഒന്നര ലക്ഷത്തില്&#x200d; താഴെ മാത്രമുള്ള ജനങ്ങള്&#x200d; പതിനഞ്ചോളം മതങ്ങളിലായി വിഭജിക്കപ്പെട്ട ട്രിനിഡാഡില്&#x200d; ഹൊസായ് അതിപ്രധാനമായ മതേതര ആഘോഷമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p><strong>മുഹമ്മദ് ശാഫി</strong></p>
<p>കരീബിയന്&#x200d; രാജ്യമായ ട്രിനിഡാഡില്&#x200d; ഹൊസയ് എന്ന പേരില്&#x200d; വര്&#x200d;ണശബളമായ ഒരാഘോഷം വര്&#x200d;ഷംതോറും നടന്നുവരുന്നുണ്ട്. അറബിക് കലണ്ടറിലെ പുതുവര്&#x200d;ഷമായ മുഹര്&#x200d;റം ഒന്നാംദിനത്തില്&#x200d; കനംകുറഞ്ഞ വസ്തുക്കള്&#x200d; കൊണ്ട് പള്ളിയുടെ രൂപം &#8211; തസിയ &#8211; മനോഹരമായി കെട്ടിയുണ്ടാക്കുന്നു. തുടര്&#x200d;ന്നുള്ള ദിവസങ്ങളില്&#x200d; തസിയ വഹിച്ചുകൊണ്ട് തെരുവുകളിലൂടെയുള്ള ഘോഷയാത്രയാണ്. മുഹര്&#x200d;റം പത്തിന് കെട്ടുരൂപം കടലിലൊഴുക്കുന്നതോടെയാണ് ആഘോഷങ്ങളുടെ പര്യവസാനം. ഒന്നര ലക്ഷത്തില്&#x200d; താഴെ മാത്രമുള്ള ജനങ്ങള്&#x200d; പതിനഞ്ചോളം മതങ്ങളിലായി വിഭജിക്കപ്പെട്ട ട്രിനിഡാഡില്&#x200d; ഹൊസായ് അതിപ്രധാനമായ മതേതര ആഘോഷമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്&#x200d; ഇന്ത്യയില്&#x200d; നിന്ന് കുടിയേറിയ ഷിയാ വിശ്വാസികള്&#x200d; കൊണ്ടുചെന്നതാണ് കര്&#x200d;ബല യുദ്ധത്തില്&#x200d; കൊല ചെയ്യപ്പെട്ട ഇമാം ഹുസൈന്റെ ഓര്&#x200d;മയിലുള്ള &#8216;ഹൊസയ്&#8217; ആഘോഷം. ഇന്ത്യയില്&#x200d; നിന്നു ചെന്നതാവണം ബിംബവുമായി ഘോഷയാത്ര നടത്തി കടലിലൊഴുക്കുന്ന ഹൈന്ദവ ആഘോഷങ്ങളുടെ രൂപഭാവങ്ങള്&#x200d; ഹൊസയ്ക്കുള്ളതിന്റെ കാരണം. ഷിയാ-സുന്നി മുസ്‌ലിംകള്&#x200d;, ഹൈന്ദവര്&#x200d;, ക്രിസ്ത്യാനികള്&#x200d;, ബാപ്റ്റിസ്റ്റുകള്&#x200d;, ബഹായ്കള്&#x200d;, യോറുബകള്&#x200d; തുടങ്ങി കരീബിയനിലെ ഒട്ടുമിക്ക മതസ്ഥരും ഹോസയ്‌ലും തസിയ നിമജ്ജനത്തിലും പങ്കെടുക്കുന്നു.<br />
ഇസ്‌ലാമിക ചരിത്രത്തിലും അനുഷ്ഠാനങ്ങളിലും മുസ്‌ലിം ജീവിതത്തിലും അതീവ പ്രാധാന്യമുള്ള മുഹര്&#x200d;റം ലോകമെങ്ങും പുലര്&#x200d;ത്തുന്ന ഭിന്ന ഭാവങ്ങളില്&#x200d; വര്&#x200d;ണപ്പൊലിമയുള്ള ഒന്നാണ് കരീബിയനിലേത്. &#8216;ഇസ്‌ലാമിക് റിപ്പബ്ലിക്&#8217; ആയ പാക്കിസ്താനില്&#x200d; പക്ഷേ, കാര്യങ്ങള്&#x200d; ഗുരുതരമാണ്. ഇത്തവണ മുഹര്&#x200d;റം പുലരുന്നതിനു മുന്&#x200d;പുള്ള ദിവസങ്ങളില്&#x200d; ദേശീയ ദിനപത്രമായ &#8216;ദി ഡോണ്&#x200d;&#8217; റിപ്പോര്&#x200d;ട്ട് ചെയ്ത വാര്&#x200d;ത്തകളിലധികവും നിരോധനങ്ങളുടേതായിരുന്നു. കുഴപ്പങ്ങളുണ്ടാകാതിരിക്കാന്&#x200d; പലയിടങ്ങളിലും ഉലമാക്കള്&#x200d; പ്രഭാഷണം നടത്തരുതെന്ന് അധികൃതരുടെ കര്&#x200d;ശന നിര്&#x200d;ദ്ദേശമുണ്ട്. ഇസ്‌ലാമാബാദില്&#x200d; രണ്ടുമാസത്തേക്ക് ഇരുചക്രവാഹനങ്ങളില്&#x200d; പിറകിലിരുന്നുള്ള സവാരി നിരോധിച്ചിരിക്കുന്നു.<br />
സുന്നി &#8211; ഷിയാ വൈജാത്യം പ്രകടമായും പരോക്ഷമായും അനന്തമായി നിലനില്&#x200d;ക്കുന്ന ഇറാഖില്&#x200d; മുഹര്&#x200d;റം സംഘര്&#x200d;ഷഭരിതമാകുമെന്ന് അമേരിക്കക്ക് ഉറപ്പുണ്ട്. ചരിത്രപ്രാധാന്യമുള്ള എണ്ണ നഗരമായ ബസറയില്&#x200d; വിശേഷിച്ചും സ്ഥിതി അസ്വസ്ഥമാണ്. അമേരിക്ക കുടിയിരുത്തിയ ഭരണകൂടത്തിന്റെയും അധികൃതരുടെയും അഴിമതിയില്&#x200d; പ്രതിഷേധിച്ച് ബസറയില്&#x200d; നടന്ന പ്രക്ഷോഭങ്ങളില്&#x200d; ഒരാഴ്ചക്കുള്ളില്&#x200d; കൊല്ലപ്പെട്ടത് ഇരുപതിലേറെ സിവിലിയന്മാര്&#x200d;. മുഹര്&#x200d;റം ഒമ്പതിനും പത്തിനും പുറത്തിറങ്ങരുതെന്ന്് ജീവനക്കാര്&#x200d;ക്ക് കര്&#x200d;ശന നിര്&#x200d;ദ്ദേശം നല്&#x200d;കിയിരിക്കുകയാണ് അമേരിക്കന്&#x200d; എംബസി.<br />
നമ്മുടെ പശ്ചിമ ബംഗാളില്&#x200d;, കുഴപ്പമുണ്ടാക്കാനുള്ള തീപ്പൊരികള്&#x200d; നോക്കിയിരിക്കുന്ന സംഘ് പരിവാറിനെ സൂക്ഷിക്കണമെന്നാണ് ഭരണകക്ഷിയായ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് മുസ്‌ലിംകള്&#x200d;ക്കു നല്&#x200d;കുന്ന മുഹര്&#x200d;റം സന്ദേശം. തസിയ യാത്രയില്&#x200d; വാളുകളും ലാത്തികളും പ്രദര്&#x200d;ശിപ്പിക്കരുതെന്നും മുഹര്&#x200d;റം ആഘോഷിക്കുമ്പോള്&#x200d; ശരീഅത്ത് നിയമങ്ങള്&#x200d; പാലിക്കണമെന്നും തൃണമൂല്&#x200d; ഓര്&#x200d;മിപ്പിക്കുന്നു. &#8216;ഒരു രാഷ്ട്രീയപാര്&#x200d;ട്ടി കലാപങ്ങളുണ്ടാക്കാന്&#x200d; ശ്രമിച്ചുകൊണ്ടിരിക്കുകയാണ്; നമ്മളെന്തിനാണ് അവര്&#x200d;ക്ക് അവസരങ്ങള്&#x200d; സൃഷ്ടിച്ചു നല്&#x200d;കുന്നത്?&#8217;- ബസീര്&#x200d;ഹഠില്&#x200d; നിന്നുള്ള ലോക്‌സഭാ എം.പി. ഇദ്രീസ് അലിയുടെ ചോദ്യം.</p>
<p>***<br />
1440-ാം ഹിജ്‌റ വര്&#x200d;ഷമാണ് പിറന്നിരിക്കുന്നത്. മക്കയിലെ 13 വര്&#x200d;ഷം നീണ്ട പ്രബോധനത്തിനു ശേഷം പ്രവാചകന്&#x200d; മുഹമ്മദ് നബി മദീനയിലേക്കു പലായനം (ഹിജ്‌റ) ചെയ്തിട്ട് അത്രയും വര്&#x200d;ഷങ്ങളായെന്നര്&#x200d;ത്ഥം. മുഹര്&#x200d;റം പക്ഷേ, മുഹമ്മദ് നബിക്കു മുന്&#x200d;പും സംഭവബഹുലമായിരുന്നു. ആദം ഹവ്വമാര്&#x200d; സൃഷ്ടിക്കപ്പെട്ടത്, സ്വര്&#x200d;ഗ നരകങ്ങള്&#x200d; നിര്&#x200d;മ്മിക്കപ്പെട്ടത്, ഇബ്രാഹിം നബി തീക്കുണ്ഠത്തില്&#x200d; നിന്ന് എഴുന്നേറ്റു വന്നത്, അയ്യൂബ് നബിയുടെ രോഗം ഭേദമായത്, സുലൈമാന്&#x200d; നബിക്ക് ലോകാധികാരം തിരിച്ചുകിട്ടിയത്, മൂസാ നബിയും ഇസ്രാഈല്യരും കടന്നുപോയ ചെങ്കടലില്&#x200d; ഫറോവ മുങ്ങിമരിച്ചത്&#8230; അങ്ങനെ പലതും. 61-ാം ഹിജ്‌റ വര്&#x200d;ഷത്തില്&#x200d; നടന്ന കര്&#x200d;ബല യുദ്ധവും ഇമാം ഹുസൈന്റെ രക്തസാക്ഷിത്വവും പില്&#x200d;ക്കാല ലോകചരിത്രത്തില്&#x200d; മുഹര്&#x200d;റത്തെ ഒരു വഴിത്തിരിവായി പ്രതിഷ്ഠിച്ചു. പ്രവാചക പൗത്രനായ ഇമാം ഹുസൈന്റെ രക്തസാക്ഷിത്വം ലോക മുസ്‌ലിംകളുടെ കണ്ണീരായി; ഷിയാ ധാരയുടെ കേന്ദ്രബിന്ദുവും. നാല് പവിത്ര മാസങ്ങളിലൊന്നായി പ്രവാചകന്&#x200d; തന്നെ വിശേഷിപ്പിച്ച മുഹര്&#x200d;റം പിന്നീട് മുസ്‌ലിംകളുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ചരിത്രഗതിയില്&#x200d; നിര്&#x200d;ണായകമായി.<br />
ഇസ്‌ലാമിലെ അഞ്ചാം ഖലീഫ മുആവിയ ബിന്&#x200d; അബൂ സുഫ്‌യാന്റെ മരണാനന്തരമാണ് പ്രവാചക പൗത്രന്&#x200d; ഹുസൈന്റെയും കുടുംബത്തിന്റെയും ദാരുണമായ രക്തസാക്ഷിത്വമടക്കമുള്ള രക്തപങ്കിലമായ സംഭവങ്ങള്&#x200d; അരങ്ങേറിയത്. തന്റെ ജീവിതകാലത്ത് പിന്&#x200d;ഗാമിയെ പ്രഖ്യാപിക്കുകയില്ലെന്ന് മുആവിയയും പ്രവാചക പൗത്രനായ ഹസനും തമ്മില്&#x200d; കരാറുണ്ടായിരുന്നു. മുആവിയയുടെ മരണശേഷം ഖലീഫയെ മുസ്‌ലിം സമുദായം തെരഞ്ഞെടുക്കട്ടെ എന്നായിരുന്നു നിബന്ധന. പക്ഷേ, മുആവിയക്കു ശേഷം അദ്ദേഹത്തിന്റെ മകന്&#x200d; യസീദ് ഭരണാധികാരിയായി ചുമതലയേറ്റു. ഇത്, മരണപ്പെട്ടുപോയ തന്റെ ജ്യേഷ്ഠ സഹോദരനുമായുള്ള മുആവിയയുടെ കരാര്&#x200d; ലംഘനമായാണ് ഹുസൈന്&#x200d; മനസ്സിലാക്കിയത്. കൂഫക്കാരാകട്ടെ, യസീദിനെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സമരത്തില്&#x200d; ഹുസൈന്&#x200d; നേതൃത്വം വഹിക്കണമെന്നഭ്യര്&#x200d;ത്ഥിച്ച് അദ്ദേഹത്തിന് കത്തയക്കുകയും ചെയ്തു.<br />
സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം പ്രവാചക പരമ്പരയില്&#x200d;പ്പെട്ട തന്റെ ബന്ധുക്കളുമായാണ് ഹുസൈന്&#x200d; കൂഫയിലേക്ക് പുറപ്പെട്ടത്. എന്നാല്&#x200d;, കര്&#x200d;ബലയിലെത്തിയപ്പോള്&#x200d; അല്&#x200d;ഹുര്&#x200d; ബിന്&#x200d; യസീദ് അല്&#x200d; തമീമി നയിച്ച യസീദിന്റെ സൈന്യം ഹുസൈന്റെ സംഘത്തെ ഉപരോധിച്ചു. അയ്യായിരത്തിലധികം വരുന്ന യസീദിന്റെ സൈന്യം നൂറില്&#x200d;പ്പരം പേര്&#x200d; മാത്രമുള്ള ഹുസൈന്റെ സംഘവുമായി മുഹര്&#x200d;റം പത്തിന് യുദ്ധത്തിലേര്&#x200d;പ്പെട്ടു. ഹുസൈനും അര്&#x200d;ധസഹോദരന്&#x200d; അബ്ബാസ് ബിന്&#x200d; അലിയുമടക്കം സംഘത്തിലെ പുരുഷന്മാരില്&#x200d; മിക്കവരും വധിക്കപ്പെട്ടു. ഹുസൈന്റെ സംഘത്തിനു മേല്&#x200d; കടുത്ത ഉപരോധമേര്&#x200d;പ്പെടുത്തി ദാഹജലം പോലും നല്&#x200d;കാതെ ക്രൂരമായി കൈകാര്യം ചെയ്തതിനു ശേഷമായിരുന്നു അനിവാര്യമായ യുദ്ധവും രക്തസാക്ഷിത്വവും. മുഹര്&#x200d;റം ഒമ്പതിനു രാത്രി, പ്രവാചക കുടുംബത്തില്&#x200d;പ്പെട്ട തന്റെ സംഘത്തോട് വരാനിരിക്കുന്ന ദിനത്തിന്റെ ഗൗരവത്തെപ്പറ്റി സംസാരിച്ചിരുന്നു. രക്ഷപ്പെടണമെന്നുള്ളവര്&#x200d;ക്ക് രാവു പുലരുംമുന്&#x200d;പേ താവളം വിട്ടുപോകാമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളും വൃദ്ധരും സ്ത്രീകളുമടക്കം ഒരാള്&#x200d; പോലും മടങ്ങാന്&#x200d; കൂട്ടാക്കിയില്ല.<br />
ഇമാം ഹുസൈന്റെ കൂഫയിലേക്കുള്ള പലായനവും കര്&#x200d;ബല യുദ്ധവും രക്തസാക്ഷിത്വവുമെല്ലാം സുന്നി-ഷിയാ വ്യത്യാസമില്ലാതെ ലോക മുസ്‌ലിംകള്&#x200d;ക്കിടയിലെ അമരസ്മരണകളാണ്. പ്രവാചകന്റെ പിന്തുടര്&#x200d;ച്ചയില്&#x200d; ഒന്നാം ഖലീഫ അബൂബക്കറിനു മുകളില്&#x200d; പ്രവാചകപൗത്രന്&#x200d; അലിയെ പ്രതിഷ്ഠിക്കുന്ന ഷിയാക്കള്&#x200d; കര്&#x200d;ബലയെ ത്യാഗത്തിന്റെയും സഹനത്തിന്റെയും പരമപ്രാതിനിധ്യമായി കാണുന്നു. ഷിയാ ചരിത്രവും സാഹിത്യവും കലയുമെല്ലാം കര്&#x200d;ബലയുമായി അഭേദ്യ ബന്ധം പുലര്&#x200d;ത്തുന്നതായി കാണാം. ഇമാം ഹുസൈന്റെ അന്ത്യയാത്രയെ സൂക്ഷ്മമായി വിവരിക്കുന്ന, അതിഭാവുകത്വം നിറഞ്ഞ സാഹിത്യകൃതികള്&#x200d; ഷിയാധാരയില്&#x200d; നിരവധിയാണ്.</p>
<p>***<br />
ഇറാന്&#x200d;, ഇറാഖ്, പാക്കിസ്താന്&#x200d;, ഇന്ത്യ രാജ്യങ്ങളിലാണ് ഷിയാ വിഭാഗത്തിന്റെ മുഹര്&#x200d;റം ആചാരാനുഷ്ഠാനങ്ങള്&#x200d; പ്രധാനമായും കാണപ്പെടുന്നത്. ഷിയാ ഭൂരിപക്ഷവും ഭരണവുമുള്ള ഇറാനില്&#x200d; അത് സമാധാനപരവും ശോകഭാവമുള്ളതുമാണ്. മുഹര്&#x200d;റത്തില്&#x200d; പേര്&#x200d;ഷ്യന്&#x200d; ജനത ആത്മീയ-ധ്യാനഭാവങ്ങളില്&#x200d; ആമഗ്നരാവുന്നു. മാസമുടനീളം കറുത്തനിറമുള്ള വസ്ത്രമണിഞ്ഞാണ് ഇറാന്&#x200d; ജനത പുറത്തിറങ്ങുക. ഹുസൈന്റെ ജീവത്യാഗ സ്മരണയില്&#x200d; ഘോഷയാത്രകളും കുടിയിരിപ്പുകളുമുണ്ടാകും. മിക്ക വീടുകളിലും ആര്&#x200d;ക്കും കടന്നുചെല്ലാവുന്ന വിരുന്നുകള്&#x200d; സംഘടിപ്പിക്കും. തെരുവുകളിലും റോഡരികിലും ഉയരുന്ന താല്&#x200d;ക്കാലിക തമ്പുകളില്&#x200d; സൗജന്യമായി ചായയും സൂപ്പും വിതരണം ചെയ്യും. കര്&#x200d;ബലാ ചരിതം പാടിയും പറഞ്ഞും പകലിരവുകള്&#x200d; സജീവമാകും. മുഹര്&#x200d;റത്തിലെ ആദ്യ പത്തുദിനങ്ങളില്&#x200d; ഇറാനികള്&#x200d; വിവാഹാഘോഷങ്ങളോ സന്തോഷ മുഹൂര്&#x200d;ത്തങ്ങളോ ഒരുക്കാറില്ല. ടെലിവിഷനിലും റേഡിയോയിലും കോമഡി ഷോകളും അടിപൊളി സംഗീതവുമുണ്ടാകില്ല. എല്ലാ പരിപാടികളും ഒന്നല്ലെങ്കില്&#x200d; മറ്റൊരു വിധത്തില്&#x200d; കര്&#x200d;ബലയെ ഓര്&#x200d;മിപ്പിച്ചു കൊണ്ടിരിക്കും. സ്വന്തം ശരീരം മുറിപ്പെടുത്തി രക്തമൊലിപ്പിക്കുന്ന ആചാരം നിലവിലുണ്ടായിരുന്നെങ്കിലും ഇപ്പോള്&#x200d; നിയമംമൂലം നിരോധിച്ചിരിക്കുന്നു.<br />
എണ്ണത്തില്&#x200d; കുറവാണെങ്കിലും ഉത്തരേന്ത്യന്&#x200d; ഷിയാക്കളുടെ ആഘോഷങ്ങള്&#x200d; ഇന്ത്യയിലെ മുഹര്&#x200d;റത്തിന്റെ പ്രധാന സവിശേഷതയാണ്. സുന്നികള്&#x200d; നബിദിനത്തിനെന്ന പോലെയാണ് ഷിയാക്കള്&#x200d; മുഹര്&#x200d;റത്തിന് ഒരുങ്ങുന്നത്. കര്&#x200d;ബല അനുസ്മരണത്തിലും മജ്‌ലിസുകളിലും കറുത്ത വസ്ത്രങ്ങളണിഞ്ഞ് സുന്നികളും പങ്കെടുക്കാറുണ്ട്. തസിയ വഹിച്ചും കര്&#x200d;ബലാ ഗാനങ്ങള്&#x200d; പാടിക്കൊണ്ടുമുള്ള ഘോഷയാത്രയും നെഞ്ചത്തടിച്ചു കൊണ്ടുള്ള മതാം വിലാപവുമാണ് ദക്ഷിണേഷ്യയിലെ ഷിയാ ആചാരങ്ങളുടെ സവിശേഷത. മിക്ക മജ്‌ലിസുകളും അവസാനിക്കുന്നത് തീവ്രഭാവമുള്ള മതാമോടു കൂടിയാണ്. സ്വന്തം ശരീരത്തെ കര്&#x200d;ബലയായി പ്രതീകവല്&#x200d;ക്കരിച്ച് നെഞ്ചത്തടിക്കുന്നതു മുതല്&#x200d; അസ്വാഭാവിക ചേഷ്ടകളോടു കൂടിയ, രക്തമൊലിപ്പിക്കുന്ന തീവ്രത വരെ മതാമുകളിലുണ്ട്.</p>
<p>***<br />
യുദ്ധം നിഷിദ്ധമാക്കപ്പെട്ട നാലു മാസങ്ങളിലൊന്നാണ് മുഹര്&#x200d;റം എന്നു പ്രവാചകന്&#x200d;. പക്ഷേ, മുസ്്‌ലിം ലോകത്ത് പലയിടങ്ങളിലും മുഹര്&#x200d;റം സംഘര്&#x200d;ഷങ്ങളുടേതാണ്. സാമ്രാജ്യത്വ ഇടപെടല്&#x200d; കാരണം ഛിന്നഭിന്നമായിക്കിടക്കുന്ന മധ്യേഷ്യന്&#x200d; രാജ്യങ്ങളിലും വിഭാഗീയതയും ഭീകരവാദവും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയ പാക്കിസ്താനിലും വര്&#x200d;ഗീയതയുടെ തീപ്പൊരി ആളിക്കത്തിക്കാന്&#x200d; വെറുപ്പിന്റെ ശക്തികള്&#x200d; തക്കംപാര്&#x200d;ത്തിരിക്കുന്ന നമ്മുടെ രാജ്യത്തുമൊന്നും ഹിജ്‌റ പുതുവര്&#x200d;ഷം സന്തോഷത്തിന്റേതല്ല. യു.എ.ഇയില്&#x200d; ഇത്തവണ മുഹര്&#x200d;റത്തിന് സ്വകാര്യമേഖലയിലും അവധിയാണ്. മുഹര്&#x200d;റം ഒമ്പതിനും പത്തിനും നോമ്പെടുത്ത് ഹിജ്‌റയുടെ സന്ദേശം ഉള്&#x200d;ക്കൊള്ളുകയാണ് മുസ്‌ലിം ലോകം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muharam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഹറം മാസപ്പിറവി കണ്ടു</title>
		<link>https://www.chandrikadaily.com/muharamnewyear.html</link>
					<comments>https://www.chandrikadaily.com/muharamnewyear.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 10 Sep 2018 14:58:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Muharam]]></category>
		<category><![CDATA[newyear]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=102551</guid>

					<description><![CDATA[&#160; കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടത് അടിസ്ഥാനത്തില്&#x200d; മുഹറം മാസത്തിന് തുടക്കമായെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;, സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്&#x200d;, സമസ്ത ജനറല്&#x200d; സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്&#x200d;, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്&#x200d; ജമലുല്ലൈലി, സയ്യിദ് നാസര്&#x200d; ഹയ്യ് ശിഹാബ് തങ്ങള്&#x200d;, കെ.വി അബ്ബിച്ചി അഹമ്മദ്, ദക്ഷിണ കേരള ജംഇയ്യതുല്&#x200d; ഉലമ പ്രസിഡന്റ് കടക്കല്&#x200d; അബ്ദുല്&#x200d; അസീസ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടത് അടിസ്ഥാനത്തില്&#x200d; മുഹറം മാസത്തിന് തുടക്കമായെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;, സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്&#x200d;, സമസ്ത ജനറല്&#x200d; സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്&#x200d;, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്&#x200d; ജമലുല്ലൈലി, സയ്യിദ് നാസര്&#x200d; ഹയ്യ് ശിഹാബ് തങ്ങള്&#x200d;, കെ.വി അബ്ബിച്ചി അഹമ്മദ്, ദക്ഷിണ കേരള ജംഇയ്യതുല്&#x200d; ഉലമ പ്രസിഡന്റ് കടക്കല്&#x200d; അബ്ദുല്&#x200d; അസീസ് മൗലവി, ജനറല്&#x200d; സെക്രട്ടറി തൊടിയൂര്&#x200d; മുഹമ്മദ് കുഞ്ഞി മൗലവി, കാന്തപുരം എ.പി അബൂബക്കര്&#x200d; മുസ്്‌ലിയാര്&#x200d; എന്നിവര്&#x200d; അറിയിച്ചു. ഹിജറ കലണ്ടര്&#x200d; പ്രകാരം 1440-ാം വര്&#x200d;ഷത്തിനാണ് ഇന്ന് തുടക്കമാവുക. മുഹറം 10 സെപ്റ്റംബര്&#x200d; 20 വ്യാഴാഴ്ച്ച ആയിരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muharamnewyear.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
