<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mukthar udarampoyil &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mukthar-udarampoyil/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 31 Mar 2019 14:50:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mukthar udarampoyil &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അശ്രഫ് ആഡൂര്&#x200d;; സങ്കടത്തിന്റെ ഒരു വലിയ കഥ</title>
		<link>https://www.chandrikadaily.com/mukthar-udarampozhil-says-about-writer-ashraf-adoor.html</link>
					<comments>https://www.chandrikadaily.com/mukthar-udarampozhil-says-about-writer-ashraf-adoor.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 31 Mar 2019 14:29:02 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ashraf adoor]]></category>
		<category><![CDATA[death]]></category>
		<category><![CDATA[literature]]></category>
		<category><![CDATA[mukthar udarampoyil]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122927</guid>

					<description><![CDATA[മുഖ്താര്&#x200d; ഉദരംപൊയില്&#x200d;വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് മഞ്ചേരിയിലെ സഹൃദയ ക്യാമ്പുകളില്&#x200d; വെച്ചാണ് അശ്രഫ് ആഡൂരിനെ പരിചയപ്പെടുന്നത്. മുഖത്തും മനസ്സിലും ചിരി നിറച്ചാണ് കണ്ണൂരില്&#x200d; നിന്ന് വരുന്ന സംഘത്തില്&#x200d; അശ്രഫുമുണ്ടാവുക. ഉള്ളില്&#x200d; സങ്കടങ്ങള്&#x200d; നിറയുമ്പോഴാണ് ഏറ്റവും സുന്ദരമായി ഒരാള്&#x200d;ക്ക് ചിരിക്കാനാവുകയെന്ന് അശ്രഫിനെ പരിചയമുള്ളവര്&#x200d;ക്കറിയാം. സങ്കടമുറിവില്&#x200d; നിന്നടര്&#x200d;ന്നുനീറുന്ന ചോര പൊടിയലുകളായിരുന്നല്ലോ അശ്രഫിന്റെ ഓരോ കഥകളും. ജീവിത വേദനകളുടെ വലിയൊരു കീറ് ഇത്തിരി വാക്കുകളില്&#x200d; നമ്മുടെ ഉള്ളിലേക്ക് തീക്കനല്&#x200d; ചൂടായി കോരിയിടുകയായിരുന്നല്ലോ അശ്രഫ് ചെയ്തിരുന്നത്. അശ്രഫ് എഴുതിയ ഏറ്റവും സങ്കടകരമായ കഥയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>മുഖ്താര്&#x200d; ഉദരംപൊയില്&#x200d;</strong><br>വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് മഞ്ചേരിയിലെ സഹൃദയ ക്യാമ്പുകളില്&#x200d; വെച്ചാണ് അശ്രഫ് ആഡൂരിനെ പരിചയപ്പെടുന്നത്. മുഖത്തും മനസ്സിലും ചിരി നിറച്ചാണ് കണ്ണൂരില്&#x200d; നിന്ന് വരുന്ന സംഘത്തില്&#x200d; അശ്രഫുമുണ്ടാവുക. ഉള്ളില്&#x200d; സങ്കടങ്ങള്&#x200d; നിറയുമ്പോഴാണ് ഏറ്റവും സുന്ദരമായി ഒരാള്&#x200d;ക്ക് ചിരിക്കാനാവുകയെന്ന് അശ്രഫിനെ പരിചയമുള്ളവര്&#x200d;ക്കറിയാം. സങ്കടമുറിവില്&#x200d; നിന്നടര്&#x200d;ന്നുനീറുന്ന ചോര പൊടിയലുകളായിരുന്നല്ലോ അശ്രഫിന്റെ ഓരോ കഥകളും. ജീവിത വേദനകളുടെ വലിയൊരു കീറ് ഇത്തിരി വാക്കുകളില്&#x200d; നമ്മുടെ ഉള്ളിലേക്ക് തീക്കനല്&#x200d; ചൂടായി കോരിയിടുകയായിരുന്നല്ലോ അശ്രഫ് ചെയ്തിരുന്നത്.</p>



<p>അശ്രഫ് എഴുതിയ ഏറ്റവും സങ്കടകരമായ കഥയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അശ്രഫിന്റെ കഥകള്&#x200d; വായിച്ചുതുടങ്ങുമ്പോള്&#x200d; അശ്രഫ് ഒരു വാര്&#x200d;പ്പുപണിക്കാരനായിരുന്നു. വിശപ്പ് തുന്നിയ ജീവിതത്തില്&#x200d; നിന്ന് ഉമ്മയെ ചോറിനോടുപമിക്കാന്&#x200d; അശ്രഫിനല്ലാതെ മറ്റാര്&#x200d;ക്ക് കഴിയും.</p>



<p>പരിയാരം മെഡിക്കല്&#x200d; കോളജില്&#x200d; അദ്ദേഹത്തെ കാണാന്&#x200d; എഴുത്തുകാരനും സുഹൃത്തുമായ റഹ്മാന്&#x200d; കിടങ്ങയത്തോടൊപ്പം പോയിരുന്നു. യാത്രയിലുടനീളം അശ്രഫിന്റെ ചിരിക്കുന്ന മുഖമായിരുന്നു മനസ്സിലുണ്ടായിരുന്നത്. പക്ഷേ ആ കിടപ്പ് കണ്ടപ്പോള്&#x200d; തളര്&#x200d;ന്നുപോയി. മെലിഞ്ഞുണങ്ങി എല്ലുംതോലുമായി ഒരാള്&#x200d;. ഇത് അശ്രഫ് തന്നെയാണോ എന്ന് വിശ്വസിക്കാനായില്ല. ബോധരഹിതനായി, ഒന്നു ചലിക്കാന്&#x200d; പോലുമാവാതെ, ഉമിനീരുപോലുമിറക്കാനാവാതെ. വല്ലാത്ത കിടത്തം തന്നെ.</p>



<p>ഞാന്&#x200d; അശ്രഫിനെ ഒന്നുതൊട്ടു. തണുത്ത ശരീരത്തില്&#x200d; ജീവന്റെ തുടിച്ച് അനങ്ങാതെ കിടപ്പുണ്ട്. ഞങ്ങളെ തിരിച്ചറിയുന്നുണ്ടോ എന്ന് ആ മുഖത്തേക്ക് നോക്കി. നിശ്ചലനായി അശ്രഫ് കിടക്കുന്നത് ഏറെ നേരം നോക്കി നില്&#x200d;ക്കാനാവുമായിരുന്നില്ല. അശ്രഫിന്റെ ഭാര്യ, സങ്കടക്കടല്&#x200d; ഉള്ളിലൊളിപ്പിച്ചിട്ടും തിരയടി ശബ്ദം പുറത്തുകേള്&#x200d;ക്കാമായിരുന്നു.</p>



<p>അശ്രഫിന്റെ ചികിത്സാകാര്യങ്ങള്&#x200d; നോക്കിനടത്തുന്ന നല്ല സുഹൃത്ത് അന്&#x200d;സാരിക്ക എന്ന ഇയ്യ വളപട്ടണവും കൂടെയുണ്ടായിരുന്നു. ഇയ്യക്ക അശ്രഫിന്റെ കഥ പറഞ്ഞു. സങ്കടത്തിന്റെ ഒരു വലിയ നിശ്വാസം.</p>



<p>അശ്രഫിന്റെ മകന്റെ ഫോണ്&#x200d; വരുമ്പോള്&#x200d; ഇയ്യക്ക വീട്ടിലായിരുന്നു; ധനലക്ഷ്മി ആസ്പത്രി വരെ വരണം. ഉപ്പാക്ക് പിന്ന്യം സുഖൂല്ലാതായി. <br>
അപ്പോള്&#x200d; കണ്ണൂരിലെ പ്രാദേശിക ചാനലില്&#x200d; ജോലി ചെയ്യുകയായിരുന്നു അശ്രഫ്. ജോലിക്കിടയില്&#x200d; തലകറങ്ങി വീണപ്പോഴും ആദ്യം വിളി വന്നത് ഇയ്യക്കാക്കാണ്. ആശുപത്രിയിലെത്തിച്ച് പരിശോധന കഴിഞ്ഞ് പേടിക്കാനൊന്നുമില്ലെന്ന ഡോക്ടറുടെ ആശ്വാസ വാക്കും കേട്ട് വീട്ടില്&#x200d; കൊണ്ടാക്കിയതായിരുന്നു. പക്ഷേ വീണ്ടും അശ്രഫിന് തളര്&#x200d;ച്ചയനുഭവപ്പെടുകയായിരുന്നു. രണ്ടു കുട്ടികളുമായി ഭാര്യ ഐ.സി.യു വിനു മുന്നില്&#x200d; തളര്&#x200d;ന്നു നില്&#x200d;ക്കുന്നു.</p>



<p>രോഗം ഗുരുതരമാണെന്നേ ഡോക്ടര്&#x200d;മാര്&#x200d; പറഞ്ഞിരുന്നുള്ളൂ. ആഴ്ചകളോളം മംഗലാപുരത്തെ ചികില്&#x200d;സ. എല്ലാ വഴികളും അടഞ്ഞപ്പോള്&#x200d; പരിയാരം മെഡിക്കല്&#x200d; കോളേജിലേക്ക്. രോഗം മസ്തിഷ്‌കാഘാതമാണെന്നു തിരിച്ചറിഞ്ഞിട്ടും പ്രതീക്ഷ കൈവിടാതെ ഭാര്യയും കൂട്ടുകാരും.</p>



<p>അശ്രഫിന്റെ മുഖം ചെരിഞ്ഞുനോക്കുന്നിടക്ക് അശ്രഫിന്റെ ഒരു പുസ്തകമുണ്ടായിരുന്നു. അശ്രഫിന്റെ ചിരിക്കുന്ന മുഖമുള്ള അശ്രഫ് ആഡൂരിന്റെ തിരഞ്ഞെടുത്ത കഥകള്&#x200d;. അശ്രഫ് കണ്ണുതുറന്നാല്&#x200d; ആ പുസ്തകം കാണണം. അടങ്ങാത്ത പ്രത്യാശയും പ്രതീക്ഷയുമാണ് ആ പുസ്തകം അശ്രഫിന്റെ ഭാര്യക്കും കൂട്ടുകാര്&#x200d;ക്കും. ആരുമില്ലാത്തപ്പോള്&#x200d; അതിലെ കഥകള്&#x200d; അശ്രഫ് കേള്&#x200d;ക്കെ വായിച്ചുകൊടുക്കും. പ്രതീക്ഷകള്&#x200d; സിറാത്ത് പാലത്തിലൂടെ നടക്കുമ്പോള്&#x200d; അങ്ങനെ നിസ്സാരമെന്ന് തോന്നാവുന്ന ചില പ്രത്യാശകള്&#x200d; നമ്മളെകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കും. <br>
അതിനിടെ കൂട്ടുകാര്&#x200d; ചേര്&#x200d;ന്ന് അശ്രഫിനൊരു വീടുണ്ടാക്കി. സ്നേഹത്തിന്റെ മധുരം ചേര്&#x200d;ത്ത് ഒരു കഥവീട്. അതിനകത്ത് ഒരു വലയി സങ്കടക്കഥയായി, അശ്രഫ് നാല് വര്&#x200d;ഷത്തോളം ആ കിടപ്പങ്ങനെ കിടന്നു.</p>



<p>സൗഹൃദത്തിന്റെ വലിയമധുരം കാണിച്ചുതരാനായിരുന്നോ അശ്രഫ് ഇങ്ങനെ മിണ്ടാതെ കിടന്നത്. അശ്രഫ്, നിന്നിലെ നന്മയാണോ ഇത്രയും നല്ല ചങ്ങാതിമാരെ നിനക്ക് തന്നത്. ഇയ്യക്കയെ പോലൊരു ചെങ്ങാതി പോരെ ജീവിതത്തില്&#x200d;. വിനോദേട്ടനെ പോലെ, കണ്ണൂരിലെ സഹൃദയരായ എഴുത്തുകാരെപ്പോലെ ജീവിതത്തിലെ സങ്കടങ്ങളെയെല്ലാം മായ്ച്ചുകളയാനും വലിയ സൗഹൃദത്തിന്റെ സൗഭാഗ്യങ്ങള്&#x200d;.</p>



<p>ഇയ്യക്കയോട് ഇടക്കിടെ അശ്രഫിനെ കുറിച്ച് തിരക്കാറുണ്ട്. പ്രതീക്ഷ അസ്തമിച്ചിരുന്നു എല്ലാവര്&#x200d;ക്കും. അശ്രഫിന്റെ മകന് കണ്ണൂര്&#x200d; എയര്&#x200d;പോര്&#x200d;ട്ടില്&#x200d; ജോലി ലഭിച്ച വാര്&#x200d;ത്തയാണ് അതിനിടക്ക് അശ്രഫുമായി ബന്ധപ്പെട്ട് കേട്ട ഏറ്റവും നല്ല വാര്&#x200d;ത്ത.</p>



<p>ഒരാളുടെ മരണം ആശ്വാസമെന്ന് പറയാന്&#x200d; പാടുണ്ടോ എന്നറിയില്ല, പ്രിയ അശ്രഫ്, നിന്റെ മരണം നിന്നെ സംബന്ധിച്ചിടത്തോളമെങ്കിലും വലിയ ആശ്വാസമാണെന്നാണ് ഞാന്&#x200d; കരുതുന്നത്. അങ്ങനെ സമാധാനിക്കാന്&#x200d; ശ്രമിക്കുമ്പോളും കണ്ണില്&#x200d; വെള്ളം നിറയുന്നതെന്താണ് ചെങ്ങാതീ. പരിപാരം മെഡിക്കല്&#x200d; കോളജില്&#x200d; കണ്ട &#8216;കോലം&#8217; മറക്കാന്&#x200d; തിരഞ്ഞെടുത്ത കഥകളുടെ കവര്&#x200d; ചിത്രത്തില്&#x200d; നോക്കിയിരിക്കുകയാണ് ഞാന്&#x200d;. പ്രിയ സുഹൃത്തേ, എല്ലാ സങ്കടങ്ങള്&#x200d;ക്കും ശാന്തിയുണ്ടാവട്ടെ. സമാധാനത്തിന്റെ സ്വര്&#x200d;ഗത്തില്&#x200d; ചിരിച്ചുകൊണ്ട് കണ്ടുമുട്ടാനാവട്ടെ. <br> പ്രാര്&#x200d;ഥനകള്&#x200d;.<br></p>



<iframe loading="lazy" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fudarampoyil%2Fposts%2F10218120593676780&#038;width=500" width="500" height="764" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>



<p>&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;.. മരണത്തിന്റെ മണമുള്ള വീട് ആണ് അശ്രഫിന്റെ ആദ്യ കഥ. പിന്നീട് കരഞ്ഞുപെയ്യുന്ന മഴ, കുഞ്ഞാമന്റെ പുതപ്പ്, മുറ്റമില്ലാത്ത കുട്ടികള്&#x200d;, പെരുമഴയിലൂടൊരാള്&#x200d;, മരിച്ചവന്റെ വേരുകള്&#x200d; തുടങ്ങി നിരവധി കഥകള്&#x200d; പുറത്തുവന്നു.</p>



<p>മലയാളത്തിന്റെ കഥാകൃത്ത് ടി പത്മനാഭന്റെ പ്രശംസ ഏറ്റുവാങ്ങിയ അശ്രഫിന്റെ കഥകള്&#x200d; പിന്നീട് മുന്&#x200d;നിര ആനുകാലിക പ്രസിദ്ധീകരണങ്ങള്&#x200d;ക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറി. മികച്ച മാധ്യമപ്രവര്&#x200d;ത്തകനുള്ള പാമ്പന്&#x200d; മാധവന്&#x200d; അവാഡ്. ജീവകാരുണ്യ ടെലിവിഷന്&#x200d; റിപ്പോര്&#x200d;ട്ടിനുള്ള എ.ടി ഉമ്മര്&#x200d; മാധ്യമ പുരസ്‌കാരം, കൂടാതെ മുന്നോളം ഡോക്യുമെന്ററികള്&#x200d; ചെയ്യുകയും അവക്ക് അവാഡുകള്&#x200d; ലഭിച്ചിട്ടുണ്ട്. 2015 ഫെബ്രുവരി 23 ന് മാധ്യമപ്രവര്&#x200d;ത്തകനായിരിക്കെയാണ് പക്ഷാഘാതം ബാധിച്ചത്. ചികിത്സക്ക് ശേഷവും പൂര്&#x200d;ണ്ണമായി ഭേധമാവാത്ത രോഗവുമായി അന്ന് മുതല്&#x200d; അര്&#x200d;ദ്ധ ബോധാവസ്ഥയില്&#x200d; കിടക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mukthar-udarampozhil-says-about-writer-ashraf-adoor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കള്ളരാമൻ: ദേശത്തിന്റെ പൊരുൾ തേടുന്ന കഥകൾ</title>
		<link>https://www.chandrikadaily.com/kallaraman_malayalam_fiction-by-mukhthar-udarampoyil.html</link>
					<comments>https://www.chandrikadaily.com/kallaraman_malayalam_fiction-by-mukhthar-udarampoyil.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Oct 2016 19:22:43 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kalla raman]]></category>
		<category><![CDATA[kallaraman]]></category>
		<category><![CDATA[mukthar udarampoyil]]></category>
		<category><![CDATA[olive books]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=4657</guid>

					<description><![CDATA[ആഖ്യാനപരീക്ഷണങ്ങൾക്കും ശൈലീ സാഹസങ്ങൾക്കും കിട്ടിപ്പോരുന്ന താൽക്കാലിക ശ്രദ്ധകൾക്കപ്പുറം എഴുത്തിന്റെ മാറ്റിപ്പണിയലുകളിൽ താൽപര്യം കാത്തുസൂക്ഷിക്കുക എന്നത് കഥാരചനയിൽ എളുപ്പവിദ്യയല്ല. പ്രത്യേകിച്ചും ദേശമെഴുതുമ്പോൾ. മുഖ്താർ ഉദരംപൊയിൽ എന്ന ചെറുപ്പക്കാരൻ നാട്ടറിവുകളും ദേശവും ജനജീവിതവും കഥയാക്കി മാറ്റുമ്പോൾ സ്വാഭാവികമായും വന്നുചേരാനിടയുള്ള പിഴവുകളൊന്നുമില്ലാതെ കഥപറയുന്നു. ഗ്രാമീണ അനുഭവങ്ങളുടെയും ഗൃഹാതുരതയുടെയും മണവും രുചിയും ഇഴചേരുന്ന കഥകൾ അതീവസൂക്ഷ്മതയോടെ അടയാളപ്പെത്തിയിരിക്കുന്നു &#8216;കള്ളരാമൻ&#8217; എന്ന കഥാസമാഹാരത്തിൽ. വാക്കും വരയും സമന്വയിക്കുന്ന കഥപറച്ചിലുകളാണിതിൽ. മൗലികമായ ഒരു കഥാഭൂമികതന്നെ മുഖ്താർ അവതരിപ്പിക്കുന്നു എന്നതാണ് കള്ളരാമനെ ശ്രദ്ധേയമാക്കുന്നത്. സവിശേഷ ശൈലിയിൽ ആവിഷ്‌കരിക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[<div id=":mn" class="ii gt adP adO">
<div id=":mm" class="a3s aXjCH m157ede52257cbb32">
<div dir="ltr">
<div class="gmail_default">
<div class="gmail_default"><span style="font-size: large;">ആഖ്യാനപരീക്ഷണങ്ങൾക്കും ശൈലീ സാഹസങ്ങൾക്കും കിട്ടിപ്പോരുന്ന താൽക്കാലിക ശ്രദ്ധകൾക്കപ്പുറം എഴുത്തിന്റെ മാറ്റിപ്പണിയലുകളിൽ താൽപര്യം കാത്തുസൂക്ഷിക്കുക എന്നത് കഥാരചനയിൽ എളുപ്പവിദ്യയല്ല. പ്രത്യേകിച്ചും ദേശമെഴുതുമ്പോൾ. മുഖ്താർ ഉദരംപൊയിൽ എന്ന ചെറുപ്പക്കാരൻ നാട്ടറിവുകളും ദേശവും ജനജീവിതവും കഥയാക്കി മാറ്റുമ്പോൾ സ്വാഭാവികമായും വന്നുചേരാനിടയുള്ള പിഴവുകളൊന്നുമില്ലാതെ കഥപറയുന്നു. ഗ്രാമീണ അനുഭവങ്ങളുടെയും ഗൃഹാതുരതയുടെയും മണവും രുചിയും ഇഴചേരുന്ന കഥകൾ അതീവസൂക്ഷ്മതയോടെ അടയാളപ്പെത്തിയിരിക്കുന്നു &#8216;കള്ളരാമൻ&#8217; എന്ന കഥാസമാഹാരത്തിൽ. വാക്കും വരയും സമന്വയിക്കുന്ന കഥപറച്ചിലുകളാണിതിൽ. മൗലികമായ ഒരു കഥാഭൂമികതന്നെ മുഖ്താർ അവതരിപ്പിക്കുന്നു എന്നതാണ് കള്ളരാമനെ ശ്രദ്ധേയമാക്കുന്നത്. സവിശേഷ ശൈലിയിൽ ആവിഷ്‌കരിക്കുന്ന ഏഴ് കഥകളിലൂടെ മലയാള കഥാസാഹിത്യത്തിൽ ഇടംപിടിക്കുകയും ചെയ്ത ഒരു യുവകഥാകൃത്തിന്റെ  കലാസാക്ഷ്യമാണ് ഈ കൃതി.</span></div>
<div class="gmail_default"></div>
<div class="gmail_default"><span style="font-size: large;">യാഥാർത്ഥ്യങ്ങളെ സ്പർശിക്കുമ്പോഴും ജീവിതത്തിന് രൂപം കൊടുക്കുന്ന ആധാരശില ദൃഢമാക്കുന്നതിൽ മിത്തുകൾക്ക് വലിയ പങ്കുണ്ട്. ഒറ്റനോട്ടത്തിൽ അയുക്തികമെന്നു തോന്നാമെങ്കിലും ദേശപ്പെരുമയും ഭാഷണ വൈവിധ്യങ്ങളും കഥയിലേക്ക് കൊണ്ടു വരുന്നതിൽ മുഖ്താർ പ്രകടിപ്പിക്കുന്ന ജാഗ്രത കഥകളിൽ തെളിഞ്ഞുനിൽക്കുന്നു.</span></div>
<div class="gmail_default">
<p><div id="attachment_4659" style="width: 460px" class="wp-caption alignright"><img aria-describedby="caption-attachment-4659" loading="lazy" class=" wp-image-4659" src="https://www.chandrikadaily.com/wp-content/uploads/2016/10/mukthar-udarampoyil.png" alt="മുഖ്താര്&#x200d; ഉദരംപൊയില്&#x200d;" width="450" height="450" srcset="https://www.chandrikadaily.com/wp-content/uploads/2016/10/mukthar-udarampoyil.png 450w, https://www.chandrikadaily.com/wp-content/uploads/2016/10/mukthar-udarampoyil-150x150.png 150w, https://www.chandrikadaily.com/wp-content/uploads/2016/10/mukthar-udarampoyil-300x300.png 300w, https://www.chandrikadaily.com/wp-content/uploads/2016/10/mukthar-udarampoyil-420x420.png 420w" sizes="(max-width: 450px) 100vw, 450px" /><p id="caption-attachment-4659" class="wp-caption-text">മുഖ്താര്&#x200d; ഉദരംപൊയില്&#x200d;</p></div></p>
<p><span style="font-size: large;">മഞ്ഞീല്, ഗുലാഫീ സുലാഫീ, ഹായ് കൂയ് പൂയ്, കിറ്ക്കത്തി, കള്ളരാമൻ, കൂർസും കൂർസും, കൊട്ടംചുക്കാദി എന്നിങ്ങനെ ഏഴ് കഥകളാണ് പുസ്തകത്തിലുള്ളത്. കഥയുടെ രൂപഭാവങ്ങളിൽ പുതുമയും സൂക്ഷ്മതയും നിലനിർത്തുന്ന എഴുത്തുകാരനാണ് മുഖ്താർ. ഏറനാടൻ ജീവിതവും മിത്തുകളും നാട്ടറിവുകളും ആവിഷ്‌കരിക്കുന്ന ഈ കഥകൾ സ്ഥാപിതമായ കഥപറച്ചിൽ സമ്പ്രദായത്തെ തകിടം മറിക്കുന്നു; തിരസ്‌കരിക്കുന്നു. ജീവിതത്തിലെ ആത്യന്തികമായ സത്യങ്ങളിലൊന്നാണ് മരണം. മരണശേഷം ബാപ്പ കോലായിൽ ഇരിപ്പുണ്ടെന്ന് തോന്നുകയാണ് കൊട്ടംചുക്കാദിയിലെ കഥപറച്ചിലുകാരന്. ജീവിതത്തിൽ സാധാരണ സംഭവിക്കുന്നതും സംഭവിക്കാൻ സാധ്യതയുള്ളതുമായ ഒട്ടേറെ പ്രശ്‌നങ്ങൾ കഥയിലൂടെ പറയാൻ ശ്രമിക്കുന്നു. മഞ്ഞീല് എന്ന കഥയിൽ ഏറ്റുമീൻ കാലത്തിലൂടെ വല്യുപ്പയുടെ ജീവിതം വരയ്ക്കുകയാണ് കഥാകൃത്ത്. കഥാവസാനത്തിൽ മരണഗന്ധത്തേയും മീൻഗന്ധത്തേയും ഓർമ്മയിലേക്ക് തിരിച്ചുവിളിക്കുന്നു.</span></div>
<div class="gmail_default"></div>
<div class="gmail_default"><span style="font-size: large;">നാട്ടുവഴിയിലൂടെ ഒരു യാത്രയാണ് ഗുലാഫീ സുലാഫീ. കൗമാരത്തിന്റെ ശബ്ദം കേൾപ്പിക്കുന്ന സൈക്കിൾ സഞ്ചാരം. ചിരിക്കു പിന്നിൽ മറഞ്ഞിരിക്കുന്ന കണ്ണീർപ്പാടമാണ് ഹായ് കൂയ് പൂയ്. നാട്ടുനന്മയുടെ രേഖാചിത്രമാണ് കിറ്ക്കത്തി എന്ന കഥയിൽ അടയാളപ്പെടുത്തുന്നത്. ഇങ്ങനെ കഥകളിൽ നിന്നും കഥകളിലേക്ക് ഒഴുകിപ്പോകുന്ന, ജീവിതത്തിന്റെ ഒഴുക്കാണ് മുഖ്താറിന്റെ കഥകളിൽ പ്രതിഫലിക്കുന്നത്. പൊരുളറിഞ്ഞും പൊരുളറിയാത്തതുമായ മനുഷ്യജീവിതത്തിന്റെ സാധാരണവും അസാധാരണവുമായ ഭാലതലങ്ങളെ പരിചിതബിംബങ്ങളിലൂടെയും ഉൾക്കാമ്പുള്ള ഭാഷയിലൂടെയും ആവിഷ്‌ക്കരിക്കുന്ന മുഖ്താർ ഉദരംപൊയിലിന്റെ കഥകളോരോന്നും  ഒന്നിന്റെ തുടർച്ചയും ഏകവുമാണ്.</span></div>
<div class="gmail_default"></div>
<div class="gmail_default"><span style="font-size: large;">കള്ളരാമന്റെ ആമുഖ ലേഖനത്തിൽ കഥാകൃത്ത് പി. സുരേന്ദ്രൻ എഴുതി: &#8216;മുഖ്താർ ഉദരംപൊയിലിന്റെ കഥകൾ ദേശത്തെ എഴുതുകയും ദേശത്തെ വരയ്ക്കുകയുമാണ്. വാക്കുപോലെ വരയും നന്നായി വഴങ്ങുന്ന ഒരാൾക്ക് മാത്രം രചിക്കാവുന്ന കഥകളാണിവ. ദേശത്തെ അതിരുവെച്ച് അടയാളപ്പെടുത്തുക കൂടിയാണ് മുഖ്താർ&#8217;.  കഥപാത്രങ്ങളിലേക്കും സൂക്ഷ്മചിന്തകളിലേക്കും അതിഭാവുകത്വത്തിന്റെ ആഘോഷമില്ലാതെ ആസ്വാദകനെ നയിക്കാൻ കഥാകാരന് സാധിക്കുന്നു. ആവിഷ്‌കരിക്കപ്പെട്ട ജീവിതങ്ങളോടുള്ള ആത്മബന്ധം കൊണ്ടാണ് കള്ളരാമനിലെ ഓരോ കഥയും നമ്മുടെ മനസ്സിൽ  ആഴത്തിൽ പതിയുന്നത്. മലയാളകഥയുടെ പുതിയ മുഖമാണ് കള്ളരാമൻ എന്ന പുസ്തകം അനുഭവപ്പെടുത്തുന്നത്. രചനാപരമായും ഭാഷാപരമായും വ്യക്തിത്വം പുലർത്തുന്നവയാണ് മുഖ്താറിന്റെ കഥകൾ.</span></div>
<div class="gmail_default"><strong><span style="font-size: large;">&#8211; കെ.കെ.വി</span></strong></div>
<div class="gmail_default">
<div class="gmail_default"> <span style="font-size: large;">&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;<wbr />&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;<wbr />&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;</span></div>
<div class="gmail_default"><span style="font-size: large;">കള്ളരാമൻ</span></div>
<div class="gmail_default"><span style="font-size: large;">മുഖ്താർ ഉദരംപൊയിൽ</span></div>
<div class="gmail_default"><span style="font-size: large;">ഒലിവ്, കോഴിക്കോട്. 80 രൂപ</span></div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kallaraman_malayalam_fiction-by-mukhthar-udarampoyil.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
